SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-08-16-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

‘മാ­റ്റൊ­ലി’, ‘മാ­ന­സാ­ന്ത­രം,’ ‘കാ­വ്യ­പീ­ഠി­ക’ ഈ ഗ്ര­ന്ഥ­ങ്ങ­ളു­ടെ കർ­ത്തൃ­ത്വം­കൊ­ണ്ടും ശ്രോ­താ­ക്കൾ­ക്കു മാ­ന­സാ­ന്ത­രം വ­രു­ത്തി­യ പ്ര­ഭാ­ഷ­ണ­ങ്ങൾ­കൊ­ണ്ടു­മാ­ണ­ല്ലോ മു­ണ്ട­ശ്ശേ­രി അ­ക്കാ­ല­ത്തെ ധി­ഷ­ണാ­മ­ണ്ഡ­ല­ത്തി­ലെ നേ­താ­വാ­യ­തു്. പക്ഷേ, ക്ര­മാ­നു­ഗ­ത­മാ­യി അ­ദ്ദേ­ഹ­ത്തി­ന്റെ വി­മർ­ശ­ന­ക­ല­യ്ക്കു് അ­ധഃ­പ­ത­നം സം­ഭ­വി­ച്ചു തു­ട­ങ്ങി. കു­മാ­ര­നാ­ശാൻ, വ­ള്ള­ത്തോൾ ഈ ക­വി­ക­ളെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം രണ്ടു പു­സ്ത­ക­ങ്ങൾ ജീ­വി­താ­ന്ത്യ­ത്തിൽ എ­ഴു­തി­യ­തോ­ടെ ആ അ­ധഃ­പ­ത­നം പൂർ­ത്തി­യാ­യി.

തൃ­ശ്ശൂ­രു വ­ച്ചു് ജോസഫ് മു­ണ്ട­ശ്ശേ­രി യുടെ അ­റു­പ­താ­മ­ത്തെ പി­റ­ന്നാൾ കൊ­ണ്ടാ­ടു­ന്ന വേള. കാ­ല­ത്തു് എ­ട്ടു­മ­ണി­ക്കു തു­ട­ങ്ങി­യ സ­മ്മേ­ള­നം രാ­ത്രി പ­ത്തി­നോ പ­ത്ത­ര­യ്ക്കു­ോ ആണു് അ­വ­സാ­നി­ച്ച­തു്. എ­ത്ര­യെ­ത്ര ആ­ളു­ക­ളാ­യി­രു­ന്നു മു­ണ്ട­ശ്ശേ­രി­യെ­ക്കു­റി­ച്ചു പ്ര­സം­ഗി­ക്കാൻ അവിടെ എ­ത്തി­യ­തു്! പ്ര­മു­ഖ­ന്മാർ, പ്ര­മു­ഖ­ന്മാ­രെ­ന്നു ത­നി­യെ­യ­ങ്ങു ക­രു­തി­യ­വർ, പ്രാ­മു­ഖ്യം ബ­ഹു­ജ­ന­ത്താൽ അ­ടി­ച്ചേ­ല്പി­ക്ക­പ്പെ­ട്ട­വർ. അ­വ­രിൽ­പ്പ­ല­രും വേ­ദി­ക­യിൽ­ത്ത­ന്നെ ഇ­രി­പ്പു­റ­പ്പി­ച്ചി­രു­ന്നു. ജി. ശ­ങ്ക­ര­ക്കു­റു­പ്പു്, പ­ന­മ്പി­ള്ളി ഗോ­വി­ന്ദ­മേ­നോൻ, കെ. ബാ­ല­കൃ­ഷ്ണൻ. ഈ അ­നു­ഗ്ര­ഹീ­തർ ആ­ശ­യാ­വി­ഷ്കാ­ര­ത്തി­ലൂ­ടെ ആ­ളു­ക­ളെ വേ­റൊ­രു ലോ­ക­ത്തി­ലെ­ത്തി­ച്ചു. വേ­റെ­ത­ര­ത്തിൽ അ­നു­ഗ്ര­ഹം സി­ദ്ധി­ച്ച­വ­രാ­ണെ­ങ്കി­ലും പ്ര­ഭാ­ഷ­ണ­ക­ല­യിൽ അ­ത്ര­ത്തോ­ളം ഉ­യ­രാ­ത്ത ചിലർ മു­ണ്ട­ശ്ശേ­രി­യു­ടെ സേ­വ­ന­ങ്ങ­ളെ ബ്ര­ഹ്മാ­ണ്ഡ­ക­ടാ­ഹ­ത്തി­ന്റെ മേൽ­നോ­ട്ട­ത്തിൽ ചെ­ന്നി­ടി­ക്കു­ന്ന സ്തു­തി­വ­ച­ന­ങ്ങൾ പ്ര­യോ­ഗി­ച്ചു് ത­ങ്ങ­ളു­ടെ പ്ര­ഭാ­ഷ­ണ­ക­ല­യി­ലു­ള്ള ന്യൂ­ന­ത­ക­ളെ പ­രി­ഹ­രി­ച്ചു. ഞാൻ പ്ര­ഭാ­ഷ­ണം എ­ഴു­തി­ക്കൊ­ണ്ടു് പോ­യി­രു­ന്നു. കൈ­യെ­ഴു­ത്തു പ്ര­തി­യിൽ അ­ധി­ക­മൊ­ന്നും നോ­ക്കാ­തെ ഞാനതു വാ­യി­ക്കാൻ തു­ട­ങ്ങി­യ­പ്പോൾ മു­ണ്ട­ശ്ശേ­രി വേ­ദി­ക­യിൽ­നി­ന്നി­റ­ങ്ങി സ­ദ­സ്സി­ന്റെ മുൻ­വ­രി­യിൽ ചെ­ന്നു് ഇ­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ആ അ­വ­രോ­ഹ­ണം എ­നി­ക്കി­ഷ്ട­മാ­യെ­ങ്കി­ലും നി­രൂ­പ­ണ­ത്തെ­സ്സം­ബ­ന്ധി­ച്ച ഒരു സ­ത്യ­ത്തി­ന്റെ മി­ന്ന­ലാ­ട്ടം അ­തെ­ന്റെ അ­ന്ത­രം­ഗ­ത്തിൽ ഉ­ള­വാ­ക്കി. അതിനെ മാർ­ജ്ജ­നം ചെ­യ്തു­കൊ­ണ്ടു ഞാൻ വീ­ണ്ടും പ്ര­ഭാ­ഷ­ണ­ത്തി­ലേ­ക്കു പോ­രി­ക­യാ­യി. ആ മി­ന്ന­ലാ­ട്ടം എ­ന്താ­യി­രു­ന്നു­വെ­ന്നു് ഇന്നു വി­ശ­ദ­മാ­ക്കി­ക്കൊ­ള്ള­ട്ടെ. ‘മാ­റ്റൊ­ലി’, ‘മാ­ന­സാ­ന്ത­രം,’ ‘കാ­വ്യ­പീ­ഠി­ക’ ഈ ഗ്ര­ന്ഥ­ങ്ങ­ളു­ടെ കർ­ത്തൃ­ത്വം­കൊ­ണ്ടും ശ്രോ­താ­ക്കൾ­ക്കു മാ­ന­സാ­ന്ത­രം വ­രു­ത്തി­യ പ്ര­ഭാ­ഷ­ണ­ങ്ങൾ­കൊ­ണ്ടു­മാ­ണ­ല്ലോ മു­ണ്ട­ശ്ശേ­രി അ­ക്കാ­ല­ത്തെ ധി­ഷ­ണാ­മ­ണ്ഡ­ല­ത്തി­ലെ നേ­താ­വാ­യ­തു്. പക്ഷേ, ക്ര­മാ­നു­ഗ­ത­മാ­യി അ­ദ്ദേ­ഹ­ത്തി­ന്റെ വി­മർ­ശ­ന­ക­ല­യ്ക്കു് അ­ധഃ­പ­ത­നം സം­ഭ­വി­ച്ചു തു­ട­ങ്ങി. കു­മാ­ര­നാ­ശാൻ, വ­ള്ള­ത്തോൾ ഈ ക­വി­ക­ളെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം രണ്ടു പു­സ്ത­ക­ങ്ങൾ ജീ­വി­താ­ന്ത്യ­ത്തിൽ എ­ഴു­തി­യ­തോ­ടെ ആ അ­ധഃ­പ­ത­നം പൂർ­ണ്ണ­മാ­യി. ഒരു ദിവസം മു­ണ്ട­ശ്ശേ­രി എ­ന്നോ­ടു ചോ­ദി­ച്ചു: “എ­ങ്ങ­നെ­യി­രി­ക്കു­ന്നു എന്റെ പു­സ്ത­ക­ങ്ങൾ?” മു­ഖ­ത്തു­നോ­ക്കി കു­റ്റം പറയാൻ മ­ടി­ച്ചു് “മാഷ് പ­ണ്ടെ­ഴു­തി­യ­തു­പോ­ലെ ആ­യി­ല്ല” എന്നു ഒ­ഴു­ക്കൻ­മ­ട്ടിൽ മ­റു­പ­ടി നല്കി ഞാൻ ര­ക്ഷ­നേ­ടി. അ­ദ്ദേ­ഹം പി­ന്നൊ­ന്നും മി­ണ്ടി­യ­തു­മി­ല്ല. ഇ­പ്പോൾ ആ­ലോ­ചി­ക്കു­ക­യാ­ണു് ആ “പ­ണ്ടെ­ഴു­തി­യ­തു്” ഉ­ണ്ട­ല്ലോ അതു് വേ­ദി­ക­യി­ലു­ള്ള ഇ­രി­പ്പും പി­ന്നീ­ടെ­ഴു­തി­യ­തു് സ­ദ­സ്സി­ലേ­ക്കു­ള്ള അ­വ­രോ­ഹ­ണ­വു­മ­ല്ലേ? അ­ല്ലെ­ങ്കിൽ ആ “പ­ണ്ടെ­ഴു­തി­യ­തു” തന്നെ വേ­ദി­ക­യി­ലെ അ­ന്ത­സ്സാർ­ന്ന ഇ­രി­പ്പാ­ണോ? ഇ­ന്ന­ത്തെ നി­ല­വ­ച്ചു നോ­ക്കു­മ്പോൾ “അതേ” എന്നു മ­റു­പ­ടി ന­ല്കാൻ പ­റ്റി­ല്ല. ജോസഫ് മു­ണ്ട­ശ്ശേ­രി­ക്കു മാ­ത്ര­മ­ല്ല, കു­ട്ടി­കൃ­ഷ്ണ­മാ­രാർ ക്കും ഇതേ ദുർ­ഗ്ഗ­തി സം­ഭ­വി­ച്ചു­പോ­യി. “രാ­ജാ­ങ്ക­ണം” (രാ­ജാം­ഗ­ണം ശരി) എ­ഴു­തി­യ ആ “ശൈ­ലീ­വ­ല്ല­ഭൻ” വ­ള്ള­ത്തോൾ നി­ന്ദ­നം തു­ട­ങ്ങി­യ­പ്പോൾ വേ­ദി­ക­യിൽ നി­ന്നെ­ഴു­ന്നേ­റ്റു് ശ്രോ­താ­ക്കൾ ഇ­രി­ക്കു­ന്നി­ട­ത്തേ­ക്കു­ള്ള കൊ­ച്ചു­കോ­ണി­പ്പ­ടി­കൾ ഇ­റ­ങ്ങു­ക­യാ­യി­രു­ന്നു. “ശ­ര­ണാ­ഗ­തി”യി­ലെ­ത്തി­യ­പ്പോൾ മുൻ വ­രി­യി­ലെ ക­സേ­ര­യിൽ ഇ­രി­പ്പു­റ­പ്പി­ച്ചു. ഇനി ഒ­ന്നാ­ലോ­ചി­ച്ചു­നോ­ക്കാം. മു­ണ്ട­ശ്ശേ­രി­യു­ടെ ഉ­ള്ളൂർ ഭർ­ത്സ­നം ഉൾ­ക്കൊ­ള്ളു­ന്ന ‘മാ­റ്റൊ­ലി’യും കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു­ടെ രാ­മോ­പാ­ലം­ഭം, ദു­ര്യോ­ധ­ന­സ്തു­തി ഇവ ഉൾ­ക്കാ­ള്ളു­ന്ന ആ­ദ്യ­കാ­ല­കൃ­തി­ക­ളും ഇ­ന്നും വി­ജ­യി­ച്ച­രു­ളു­ന്നു­ണ്ടോ? വാ­യി­ച്ച­വർ അതു വീ­ണ്ടും വാ­യി­ക്കു­ന്നു­വോ? വാ­യി­ച്ചാൽ­ത്ത­ന്നെ­യും പ­ണ്ട­ത്തെ അ­നു­ഭൂ­തി­കൾ അ­വർ­ക്കു­ണ്ടാ­കു­ന്നു­ണ്ടോ? ഇല്ല എ­ന്നാ­ണു് അ­സ­ന്ദി­ഗ്ദ്ധ­മാ­യ ഉ­ത്ത­രം. കാരണം ഏതു വി­മർ­ശ­ന­വും ഏതു നി­രൂ­പ­ണ­വും കാലം ക­ഴി­യു­മ്പോൾ ‘സ്പെ­ന്റ് ഫോ­ഴ്സാ’യി (spent force) മാറും എ­ന്ന­തു­ത­ന്നെ.

images/Vyloppilli.jpg
വൈ­ലോ­പ്പി­ള്ളി

സ­മ്മേ­ള­നം ന­ട­ക്കു­മ്പോൾ വൈ­ലോ­പ്പി­ള്ളി ശ്രോ­താ­ക്ക­ളു­ടെ കൂ­ട്ട­ത്തിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ വേ­ദി­ക­യിൽ വ­ന്നി­രി­ക്കാൻ മു­ണ്ട­ശ്ശേ­രി പലതവണ ആ­ളു­പ­റ­ഞ്ഞ­യ­ച്ചു ക്ഷ­ണി­ച്ചു. വൈ­ലോ­പ്പി­ള്ളി അ­ന­ങ്ങി­യ­തേ­യി­ല്ല. ഉ­പ­ദ്ര­വം സ­ഹി­ക്കാ­നാ­വാ­തെ വ­ന്ന­പ്പോൾ അ­ദ്ദേ­ഹം ദേ­ഷ്യ­പ്പെ­ട്ടു. “ഞാൻ ഇവിടെ ഇ­രി­ക്കു­ന്ന­തേ­യു­ള്ള എന്നു മു­ണ്ട­ശ്ശേ­രി­യോ­ടു പറയൂ” എ­ന്നു് അ­ദ്ദേ­ഹം ഉ­ദ്ഘോ­ഷി­ച്ചു. വൈ­ലോ­പ്പി­ള്ളി­ക്കു് ആ­രോ­ഹ­ണം ആ­കാ­മാ­യി­രു­ന്നു. എ­ങ്കി­ലും അ­ദ്ദേ­ഹം അതിനു തു­നി­ഞ്ഞി­ല്ല. തു­നി­യാ­ത്ത അ­ദ്ദേ­ഹ­ത്തെ ഇ­ന്നു­ള്ള ചിലർ ക­സേ­ര­യോ­ടു പൊ­ക്കി­യെ­ടു­ത്തു് പ്ളാ­റ്റ്ഫോ­മി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലു­ന്നു­ണ്ടു്.

ഓ­ട­സ്സാ­ഹി­ത്യം

ക­സേ­ര­യോ­ടു പൊ­ക്കി­യെ­ടു­ക്കാൻ നൂ­റു­പേ­രു­ണ്ടാ­യാ­ലും ക­ല­യു­ടെ വേ­ദി­ക­യിൽ ചെ­ല്ലാ­ത്ത ആ­ളാ­ണു് ക­ലാ­കൗ­മു­ദി വാ­രി­ക­യിൽ “ഗംഗ എന്ന പെൺ­കു­ട്ടി” എന്ന കഥ എ­ഴു­തി­യ ശ്രീ. ഇ. പി. സു­രേ­ഷ്. വ­ട­ക്കൊ­രു പ­ട്ട­ണ­ത്തി­ലൂ­ടെ പോ­കു­മ്പോ­ഴെ­ല്ലാം അ­വി­ടു­ത്തെ ഒരു വലിയ ഹോ­ട്ട­ലിൽ കാ­പ്പി­കു­ടി­ക്കാൻ ക­യ­റാ­റു­ണ്ടു് ഞാൻ. ചെ­ന്നു ക­യ­റി­യാൽ ആ­ദ്യ­മാ­യി ക­ണ്ണു­ക­ളെ ആ­ക്ര­മി­ക്കു­ന്ന­തു ബൃ­ഹ­ദാ­കാ­ര­മാർ­ന്ന ന­ഗ്ന­ങ്ങ­ളാ­യ സ്ത്രീ­പു­രു­ഷ രൂ­പ­ങ്ങ­ളാ­ണു്. പ്ര­തി­മ­ക­ളെ­യാ­ണു ഞാൻ ല­ക്ഷ്യ­മാ­ക്കു­ന്ന­തു്. അ­വ­യു­ടെ ജ­ന­നേ­ന്ദ്രി­യ­ങ്ങൾ­ക്കു പ്രാ­ധാ­ന്യം ന­ല്കി­യെ­ന്നു ഞാൻ പ­റ­യു­ക­യി­ല്ല. പ്ര­തി­മ­കൾ­ക്കു വലിയ ആകാരം ന­ല്കു­മ്പോൾ അ­വ­യ്ക്കും കൊ­ടു­ക്ക­ണ­മ­ല്ലോ പ്രാ­ധാ­ന്യം. അ­ത്രേ­യു­ള്ളു. പേ­രു­കേ­ട്ട പ്ര­തി­മാ­നിർ­മ്മാ­താ­വാ­ണ­ത്രേ അവ നിർ­മ്മി­ച്ച­തു്. ആ­യി­ക്കൊ­ള്ള­ട്ടെ. പ്ര­തി­മാ­നിർ­മ്മാ­ണ­ത്തെ­ക്കു­റി­ച്ചു് എ­നി­ക്കു വ­ള­രെ­യൊ­ന്നും അ­റി­ഞ്ഞു­കൂ­ടാ­ത്ത­തു­കൊ­ണ്ടു് ഞാൻ ആ പ്ര­തി­മ­ക­ളു­ടെ ക­ലാ­ത്മ­ക­ത­യെ­ക്കു­റി­ച്ചു് ഒ­ന്നും എ­ഴു­തു­ന്നി­ല്ല. പക്ഷേ, കു­ടും­ബ­വു­മാ­യി ചെ­ന്നു­ക­യ­റു­ന്ന­വ­രു­ടെ വി­കാ­ര­ങ്ങ­ളെ മാ­നി­ക്ക­ണ­മ­ല്ലോ. അതു ന­ട­ക്കു­ന്നി­ല്ല.

സു­രേ­ഷി­നു് ആണും പെ­ണ്ണും ചേ­രു­ന്ന­തി­നെ­ക്കു­റി­ച്ചു് ഒ­ന്നു­പ­ന്യ­സി­ക്ക­ണ­മെ­ന്നു തോ­ന്നി. സ്വാ­ഭാ­വി­കം. എ­ന്നാൽ ആ ഉ­പ­ന്യ­സി­ക്കൽ ഉ­ത്കൃ­ഷ്ട­മാ­യ ക­ലാ­കൗ­മു­ദി­യു­ടെ താ­ളു­ക­ളിൽ­ത്ത­ന്നെ വേ­ണ­മാ­യി­രു­ന്നോ? ഒരു പയ്യൻ ഹോ­സ്റ്റ­ലിൽ ചെ­ല്ലു­ന്നു. ഒരു പ്ര­ഫെ­സ­റു­ടെ മകൾ അവനെ പ­രി­ച­യ­പ്പെ­ടു­ന്നു. പി­ന്നെ­യു­ള്ള­തെ­ല്ലാം പ്ര­തി­രൂ­പാ­ത്മ­ക­മാ­യ മ­ട്ടി­ലാ­ണു്. പേ­ന­യിൽ മ­ഷി­യൊ­ഴി­ക്കു­ന്നു. (സിം­ബ­ലി­സം) “മഷി അ­വ­ളു­ടെ തു­ട­യിൽ വീണു”. (സിം­ബ­ലി­സം) “അ­വ­ളു­ടെ വെള്ള പാ­ന്റ്സ് വ­യ­ല­റ്റ് നി­റ­മാ­യി”. (സിം­ബ­ലി­സം—പക്ഷേ, വ­യ­ലി­റ്റ് — നീ­ല­ലോ­ഹി­തം—നിറം വ­ന്നെ­ങ്കിൽ അതു രോ­ഗ­മാ­ണു്. പ­യ്യ­നെ ഉടനെ ഡോ­ക്ട­റെ കാ­ണി­ക്ക­ണം). “ര­ണ്ടു­പേ­രും പൊ­ട്ടി­പ്പൊ­ട്ടി­ചി­രി­ച്ചു. ചിരി ഒ­തു­ങ്ങി­യ­പ്പോൾ അവൾ ജ­നൽ­പ്പാ­ളി­കൾ തു­റ­ന്നു”. (ജന്നൽ തു­റ­ന്ന­തു മ­ന­സ്സി­ലാ­യി. ചി­രി­ച്ച­തു് എ­ന്തി­നാ­ണോ­വോ?) പ്ര­തി­മ­യു­ടെ ദർശനം ദ്ര­ഷ്ടാ­ക്ക­ളെ അ­ഴു­ക്കു­ചാ­ലി­ലേ­ക്കു് എ­റി­യു­ന്ന­തു­പോ­ലെ ഇ­മ്മാ­തി­രി­ക്ക­ഥ­കൾ അ­നു­വാ­ച­ക­രെ നാ­റ്റ­വെ­ള്ള­മൊ­ഴു­കു­ന്ന ഓ­ട­യി­ലേ­ക്കു് ത­ള്ളി­യി­ടു­ന്നു.

ബി. മാ­ധ­വ­മേ­നോൻ

മ­ലി­ന­ജ­ല­മൊ­ഴു­കു­ന്ന പ്ര­ണാ­ളി­യി­ലേ­ക്കു അ­നു­വാ­ച­ക­രെ വ­ലി­ച്ചെ­റി­യാ­ത്ത ചില ക­വി­ക­ളിൽ ഒ­രാ­ളാ­യി­രു­ന്നു ച­ങ്ങ­മ്പു­ഴ. വെൺ­മ­ണി ന­മ്പൂ­തി­രി അ­ങ്ങ­നെ­യാ­യി­രു­ന്നി­ല്ല­ല്ലോ. അതു മാ­ത്ര­മ­ല്ല അ­ദ്ദേ­ഹ­ത്തി­ന്റെ സ­വി­ശേ­ഷ­ത. താൻ നൂറു ശ­ത­മാ­ന­വും നി­സ്തു­ല­നാ­യ ക­വി­യാ­ണെ­ന്നു് അ­റി­യാ­മാ­യി­രു­ന്നെ­ങ്കി­ലും ച­ങ്ങ­മ്പു­ഴ അതു് നോ­ട്ടം­കൊ­ണ്ടോ ഭാ­വം­കൊ­ണ്ടോ മറ്റു ശ­രീ­ര­ചേ­ഷ്ട­കൾ­കൊ­ണ്ടോ വാ­ക്കു­കൊ­ണ്ടോ ആ­രെ­യും അ­റി­യി­ച്ചി­രു­ന്നി­ല്ല. പലതവണ ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു സം­സാ­രി­ച്ചി­ട്ടു­ണ്ടു്. എ­പ്പോ­ഴും വി­ന­യ­സ­മ്പ­ന്ന­നാ­യി­ട്ടേ ഞാൻ അ­ദ്ദേ­ഹ­ത്തെ ക­ണ്ടി­ട്ടു­ള്ളു. അതു ക­പ­ട­വി­ന­യ­മാ­യി­രു­ന്നി­ല്ല­താ­നും. ക­വി­യു­ടെ ഈ സ്വ­ഭാ­വ­വി­ശേ­ഷ­ത­യെ പ­രോ­ക്ഷ­മാ­യി സൂ­ചി­പ്പി­ച്ചു­കൊ­ണ്ടു് ശ്രീ. ബി. മാ­ധ­വ­മേ­നോൻ ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ­തു് അ­ദ്ദേ­ഹ­ത്തി­ന്റെ വി­ന­യ­മാ­ധു­ര്യ­ത്തെ­യും കാ­ണി­ക്കു­ന്നു. ഒ­ന്നാ­ലോ­ചി­ച്ചു നോ­ക്കു­ക. എ­ല്ലാ­ക്ക­വി­ക­ളും ന­മ്മു­ടെ അ­ടു­ത്തു­ത­ന്നെ­യി­ല്ലേ? വ­ള്ള­ത്തോൾ, ഉ­ള്ളൂർ, കു­മാ­ര­നാ­ശാൻ, ജി. ശ­ങ്ക­ര­ക്കു­റു­പ്പു്, ച­ങ്ങ­മ്പു­ഴ, ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള­ള, വൈ­ലോ­പ്പി­ള്ളി, കു­ഞ്ഞി­രാ­മൻ­നാ­യർ ഇ­വ­രെ­ല്ലാം തൊ­ട്ട­പ്പു­റ­ത്തു നി­ല്ക്കു­ന്നു. പക്ഷേ, ഓരോ ക­വി­യു­ടെ­യും അ­ടു­ത്തേ­ക്കു പോകാൻ ശ്ര­മി­ക്കു­ക. ഉ­ള്ളൂർ പ­ത്ത­ടി അ­ക­ല­ത്തി­ലാ­ണു് നി­ല്ക്കു­ന്ന­തു്. എ­ന്നാൽ ആ പ­ത്ത­ടി ന­ട­ക്കു­മ്പോൾ പ­ത്തു­കി­ലോ­മീ­റ്റർ ന­ട­ന്നെ­ന്നു ന­മു­ക്കു തോ­ന്നും. ച­ങ്ങ­മ്പു­ഴ­യും പ­ത്ത­ടി അകലെ. ആ ദൂരം ന­ട­ക്കു­ന്ന ന­മു­ക്കു ഒ­രി­ഞ്ച് ന­ട­ന്നു എന്നേ തോ­ന്നൂ. വൈ­ലോ­പ്പി­ള്ളി­യും കു­ഞ്ഞി­രാ­മൻ­നാ­യ­രും ഒരേ അ­ക­ല­ത്തിൽ. കു­ഞ്ഞി­രാ­മൻ­നാ­യ­രു­ടെ അ­ടു­ത്തു പോ­കാ­നു­ള്ള ദൂ­ര­ത്തി­ന്റെ ഇ­ര­ട്ടി­ദൂ­രം ന­ട­ക്ക­ണം വൈ­ലോ­പ്പി­ള്ളി­യു­ടെ അ­ടു­ത്തു ചെ­ല്ലാൻ. എ­ന്നി­ട്ടും ചിലർ ച­ങ്ങ­മ്പു­ഴ­യെ നി­ന്ദി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. മാ­ധ­വ­മേ­നോൻ അ­വ­രിൽ­നി­ന്നു വി­ഭി­ന്ന­നാ­യി വർ­ത്തി­ക്കു­ന്ന­തിൽ എ­നി­ക്കാ­ഹ്ലാ­ദം.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഗ­വേ­ഷ­ണ­ത്തി­നു് പ­റ്റി­യ ഒരു വിഷയം (മ­ല­യാ­ള­ത്തിൽ) പ­റ­ഞ്ഞു­ത­രൂ സാർ.

ഉ­ത്ത­രം: വൈ­ലോ­പ്പി­ള്ളി­ക്ക­വി­ത­യി­ലെ ഫുൾ­സ്റ്റോ­പ്പു­ക­ളെ­ക്കു­റി­ച്ചു് ഒരു പഠനം. വൈ­ലോ­പ്പി­ള്ളി­യു­ടെ ഫുൾ­സ്റ്റോ­പ്പു­ക­ളെ ഒ­ള­പ്പ­മ­ണ്ണ ക്ക­വി­ത­യി­ലെ കോ­മ­ക­ളു­മാ­യി താ­ര­ത­മ്യ­പ്പെ­ടു­ത്തി തീ­സി­സ് എ­ഴു­തി­യാൽ ‘ഫഷ്ടാ’യി­രി­ക്കും.

ചോ­ദ്യം: നി­ങ്ങൾ ഇ­രു­പ­ത്തി­മൂ­ന്നു­കൊ­ല്ല­മാ­യി സാ­ഹി­ത്യ­വാ­ര­ഫ­ലം എ­ഴു­തു­ന്നു. എൻ. ഗോ­പാ­ല­പി­ള്ള. എൻ. ഗോ­പാ­ല­പി­ള്ള എ­ന്നു് എ­പ്പോ­ഴും പ­റ­യു­ന്നു. കേ­ര­ള­ത്തിൽ വേറെ ആ­രു­മി­ല്ലേ?

ഉ­ത്ത­രം: താ­ങ്കൾ പ­റ­യു­ന്ന­തു ശ­രി­യാ­ണു്. എ­നി­ക്കു അ­ധി­ക­മാ­ളു­ക­ളെ പ­രി­ച­യ­മി­ല്ല. പ­രി­ച­യ­മു­ള്ള­വ­രിൽ ബു­ദ്ധി­മാ­നാ­യ ഒ­രാ­ളെ­ക്കു­റി­ച്ചു് പ­റ­യു­ന്നു­വെ­ന്നേ­യു­ള്ളു. പി­ന്നെ ഒരു ര­ഹ­സ്യം. ഞാൻ ഏ­തെ­ങ്കി­ലും പേരു് ആ­വർ­ത്തി­ച്ചെ­ഴു­തി­യാൽ ആ വ്യ­ക്തി­യോ­ടു് എ­നി­ക്കു സ്നേ­ഹ­വും ബ­ഹു­മാ­ന­വു­മു­ണ്ടെ­ന്നു ധ­രി­ക്ക­രു­തു്. ഗോ­പാ­ല­പി­ള്ള­സ്സാ­റി­ന്റെ അ­ന്യാ­ദൃ­ശ്യ­മാ­യ ബു­ദ്ധി­വൈ­ഭ­വ­ത്തെ­യാ­ണു് ഞാൻ ബ­ഹു­മാ­നി­ക്കു­ക. ആ­ളി­നെ­യ­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ നേ­ര­മ്പോ­ക്കു­കൾ ക­റ­ക­ള­ഞ്ഞ നേ­ര­മ്പോ­ക്കു­ക­ള­ല്ല. അ­രി­സ്റ്റോ­ട്ടൽ പറഞ്ഞ educated insult മാ­ത്ര­മാ­ണു്.

ചോ­ദ്യം: പ­ഠി­ക്കു­ന്ന കാ­ല­ത്തു് കാർബൺ പേ­പ്പർ വ­ച്ചു് പ്രേ­മ­ലേ­ഖ­ന­ങ്ങ­ളെ­ഴു­തി ആൺ­പി­ള്ളേർ­ക്കു് കൊ­ടു­ക്കു­ന്ന പെൺ­പി­ള്ളേർ കാ­ലം­ചെ­ന്നു് അ­ധ്യാ­പി­ക­മാ­രാ­യാൽ സ­ദാ­ചാ­ര­നി­ഷ്ഠ­യു­ള്ള­വ­രാ­യി മാ­റു­ക­യും വി­ദ്യാർ­ത്ഥി­നി­ക­ളെ ക­ണ്ട­മാ­നം ശ­കാ­രി­ക്കു­ക­യും ചെ­യ്യു­ന്ന­തു് എ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: പ്രാ­യം കൂ­ടു­മ്പോൾ പ്ര­ലോ­ഭ­ന­ത്തി­ന്റെ ശക്തി കു­റ­യും. അ­പ്പോൾ സ­ന്മാർ­ഗ്ഗം പ്ര­സം­ഗി­ക്കാൻ എ­ളു­പ്പ­മു­ണ്ടു്.

ചോ­ദ്യം: വ­ള­ഞ്ഞു­പു­ള­ഞ്ഞു പോ­കു­ന്ന പാ­മ്പു് മാ­ള­ത്തിൽ ക­ട­ക്കു­മ്പോൾ നേരെ പോ­കു­ന്നു എ­ന്നൊ­രു ചൊ­ല്ലു­ണ്ടു്. ശ­രി­യാ­ണോ അതു?

ഉ­ത്ത­രം: നേരെ പോ­കു­ന്നു സ്വ­ന്തം വീ­ട്ടി­ലേ­ക്കു് എ­ന്ന­തു് തോ­ന്നൽ മാ­ത്രം. നാ­ലു­പേ­രു കാ­ണു­മ്പോൾ വ­ള­ഞ്ഞും പു­ള­ഞ്ഞും പോ­കു­ന്ന­വർ വീ­ട്ടി­ലും അ­ങ്ങ­നെ മാ­ത്ര­മേ സ­ഞ്ച­രി­ക്കു.

ചോ­ദ്യം: ഈ കാ­ല­ഘ­ട്ട­ത്തിൽ നി­ങ്ങൾ സ്നേ­ഹി­ക്കു­ക­യും ബ­ഹു­മാ­നി­ക്കു­ക­യും പേ­ടി­ക്കു­ക­യും ചെ­യ്യു­ന്ന വ്യ­ക്തി­കൾ ആ­രെ­ല്ലാം. സ­ത്യ­സ­ന്ധ­മാ­യ ഉ­ത്ത­ര­മാ­ണു് ഞാൻ പ്ര­തീ­ക്ഷി­ക്കു­ന്ന­തു്.?

ഉ­ത്ത­രം: കാ­ല­ഘ­ട്ടം എന്നു പ­റ­യാ­തെ കാ­ല­യ­ള­വു് എന്നു പ­റ­ഞ്ഞു­നോ­ക്കു. കു­ളി­ക്കാ­നു­ള്ള സ്ഥ­ല­വും ന­ദി­യി­ലേ­ക്കു ഇ­റ­ങ്ങാൻ ഉ­പ­ക­രി­ക്കു­ന്ന പ­ടി­ക­ളു­മാ­ണു് ഘട്ടം. പ­ശ്ചി­മ­ഘ­ട്ടം എന്നു പർ­വ്വ­ത പം­ക്തി­ക­ളെ വി­ളി­ക്കു­ന്ന­തു് Western ghats എന്ന ഇം­ഗ്ലീ­ഷ് പ്ര­യോ­ഗ­ത്തെ അ­നു­സ­രി­ച്ചാ­ണു്. ghats ഇം­ഗ്ലീ­ഷ് പ­ദ­മ­ല്ല­താ­നും. അ­തി­നാൽ ‘കേരളം വ­ള­രു­ന്നു പ­ശ്ചി­മ­ഘ­ട്ട­ങ്ങ­ളെ കേ­റി­യും ക­ട­ന്നും ചെ­ന്ന­ന്യ­മാം രാ­ജ്യ­ങ്ങ­ളിൽ’ എന്ന ഭാ­ഗ­ത്തെ ഘ­ട്ട­ങ്ങൾ അത്ര നല്ല പ്ര­യോ­ഗ­മ­ല്ല. ഇനി ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം. ഈ കാ­ല­യ­ള­വി­ലെ ആ­രെ­ക്കു­റി­ച്ചും ഞാൻ ഒ­ന്നും പ­റ­യു­ന്നി­ല്ല. ത­ല­മു­റ­കൾ­ക്കു മുൻ­പു­ള്ള കാ­ര്യ­മാ­ക­ട്ടെ. അന്നു ഞാൻ പ്ര­തി­ഭാ­ശാ­ലി­യാ­യ വ­ള്ള­ത്തോ­ളി­നെ അ­ഭി­ന­ന്ദി­ച്ചി­രു­ന്നു. സ്വേ­ച്ഛാ­ധി­പ­തി­യാ­യ സർ. സി. പി. രാ­മ­സ്സ്വാ­മി­അ­യ്യ­രെ പേ­ടി­ച്ചി­രു­ന്നു. സ­ത്യ­ന്ധ­നാ­യ കൈ­നി­ക്ക­ര കു­മാ­ര­പി­ള്ള യെ ബ­ഹു­മാ­നി­ച്ചി­രു­ന്നു. ആ­രോ­ടും സ്നേ­ഹം തോ­ന്നി­യി­ല്ല എ­നി­ക്കു്.

ചോ­ദ്യം: നി­ങ്ങൾ എ­ല്ലാം വി­ശ്വ­സി­ക്കു­മോ?

ഉ­ത്ത­രം: ഇല്ല. രാ­ത്രി ഉ­റ­ങ്ങാൻ കി­ട­ക്കു­ന്ന­തി­നു മുൻ­പു് ഫ്ളാ­ഷ് ലൈ­റ്റ്കൊ­ണ്ടു് ക­ട്ടിൽ, അ­ല­മാ­രി ഇ­വ­യു­ടെ അ­ടി­യി­ലെ­ല്ലാം പ­രി­ശോ­ധി­ക്കും. ഇഴ ജന്തു ക­യ­റി­ക്കി­ട­ക്കു­ന്നു­ണ്ടോ എ­ന്നി­റി­യാൻ. കു­ടി­ക്കാൻ കൊ­ണ്ടു­വ­ച്ച വെ­ള്ളം ന­ല്ല­പോ­ലെ അ­ട­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും ടോർ­ച്ച­ടി­ച്ചു നോ­ക്കി­യി­ട്ടേ കു­ടി­ക്കൂ. പക്ഷേ, ബാ­ങ്കി­ലെ കാ­ഷ്യർ ത­രു­ന്ന ക­റൻ­സി­നോ­ട്ടു­കൾ ഒ­രി­ക്ക­ലും എ­ണ്ണി­നോ­ക്കാ­റി­ല്ല.

ചോ­ദ്യം: ആരാണു സാറേ അ­പ്പു­റ­ത്തു ചു­മി­യ്ക്കു­ന്ന­തു?

ഉ­ത്ത­രം: മ­രി­ച്ച നവീന കവിത. മ­രി­ച്ചാ­ലും അതു കു­റെ­നേ­രം ചു­മ­യ്ക്കും.

പ്ര­യോ­ജ­ന­മി­ല്ലാ­ത്ത പ്ര­ക്രി­യ

മ­ലി­ന­ജ­ല­മൊ­ഴു­കു­ന്ന പ്ര­ണാ­ളി­യി­ലേ­ക്കു വ­ലി­ച്ചെ­റി­യാ­ത്ത ചില ക­വി­ക­ളി­ലൊ­രാ­ളാ­യി­രു­ന്നു ച­ങ്ങ­മ്പു­ഴ. വെൺ­മ­ണി­ന­മ്പൂ­തി­രി അ­ങ്ങ­നെ­യാ­യി­രു­ന്നി­ല്ല­ല്ലോ. അതു മാ­ത്ര­മ­ല്ല അ­ദ്ദേ­ഹ­ത്തി­ന്റെ സ­വി­ശേ­ഷ­ത. താൻ നൂ­റു­ശ­ത­മാ­ന­വു നി­സ്തു­ല­നാ­യ ക­വി­യാ­ണെ­ന്നു് അ­റി­യാ­മാ­യി­രു­ന്നെ­ങ്കി­ലും ച­ങ്ങ­മ്പു­ഴ അതു് നോ­ട്ടം­കൊ­ണ്ടോ ഭാ­വം­കൊ­ണ്ടോ മറ്റു ശ­രീ­ര­ചേ­ഷ്ട­കൾ­കൊ­ണ്ടോ വാ­ക്കു­കൊ­ണ്ടോ ആ­രെ­യും അ­റി­യി­ച്ചി­രു­ന്നി­ല്ല.

മുൻ­പു്, ഒരു ധി­ഷ­ണാ­ശാ­ലി­യെ കാണാൻ ചിലർ ചെ­ന്ന­പ്പോൾ അ­ദ്ദേ­ഹം ക­ട­ലാ­സ്സു­കൊ­ണ്ടു് ക­പ്പ­ലു­ണ്ടാ­ക്കു­ക­യാ­യി­രു­ന്നു. അതു് ആ­കർ­ഷ­ക­മാ­യി നിർ­മ്മി­ച്ചു് അ­ദ്ദേ­ഹം ക­സേ­ര­യിൽ വ­ച്ച­പ്പോൾ അ­തി­ഥി­ക­ളി­ലൊ­രാൾ ചോ­ദി­ച്ചു “സാർ ഈ പ്രാ­യ­ത്തിൽ ക­പ്പ­ലു­ണ്ടാ­ക്കി ക­ളി­ക്കു­ക­യാ­ണോ?” അ­ദ്ദേ­ഹം പു­ഞ്ചി­രി തൂ­കി­യി­ട്ടു പ­റ­ഞ്ഞു: “എന്നെ … പിള്ള അ­ദ്ദേ­ഹ­ത്തി­ന്റെ മകളെ വി­വാ­ഹം ക­ഴി­പ്പി­ച്ച­തു് ല­ണ്ട­നിൽ ഉ­ന്ന­ത­വി­ദ്യാ­ഭ്യാ­സ­ത്തി­നു് അ­യ­യ്ക്കാ­മെ­ന്നു പ്ര­തി­ജ്ഞ ചെ­യ്ത­തി­നു് ശേ­ഷ­മാ­ണു്. വി­വാ­ഹം ക­ഴി­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­തി­ജ്ഞ ലം­ഘി­ക്ക­പ്പെ­ട്ടു. അന്നു ക­പ്പ­ലിൽ കയറാൻ ക­ഴി­ഞ്ഞി­ല്ല. ഇന്നു ക­ട­ലാ­സ്സു­കൊ­ണ്ടെ­ങ്കി­ലും ഒ­ന്നു­ണ്ടാ­ക്കി നോ­ക്കു­ക­യാ­യി­രു­ന്നു. ഒരു psychological necessity”. എന്റെ അ­ഭി­വ­ന്ദ്യ മി­ത്ര­വും ന­ല്ല­യാ­ളു­മാ­യ ശ്രീ. വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി മാ­തൃ­ഭൂ­മി ആ­ഴ്ച­പ­തി­പ്പിൽ ‘കാ­ലി­ഫോർ­ണി­യ­യി­ലെ മ­ര­മു­ത്ത­ച്ഛ­ന്മാർ’ എ­ന്നൊ­രു കാ­വ്യ­മെ­ഴു­തു­ക­യും അ­തി­ന്റെ താഴെ ടൈലർ 92 ജൂൺ 22 എന്നു കു­റി­ച്ചി­ടു­ക­യും ചെ­യ്ത­പ്പോൾ ഞാ­നു­ട­നെ എ­ടു­ത്ത­തു് അ­മേ­രി­ക്ക­യു­ടെ പ­ട­മാ­ണു്. വളരെ ക­ഷ്ട­പ്പെ­ട്ട­തു് ടെ­ക്സാ­സിൽ റ്റൈ­ലർ എ­ന്നു് അ­ട­യാ­ള­പ്പെ­ടു­ത്തി­യ സ്ഥലം ക­ണ്ടു­പി­ടി­ച്ചു. ആ ധി­ഷ­ണാ­ശാ­ലി ക­ട­ലാ­സ്സു കീ­റി­യെ­ടു­ത്തു ക­പ്പ­ലു­ണ്ടാ­ക്കി; ഞാൻ പ­ട­മെ­ടു­ത്തു റ്റൈ­ലർ നഗരം ക­ണ്ടു­പി­ടി­ച്ചു. വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി ഭാ­ഗ്യ­വാൻ; ഞാൻ ഭാ­ഗ്യ­ര­ഹി­തൻ. റ്റെ­ക്സാ­സിൽ കവി ചെ­ന്ന­തു് കേ­ര­ള­ത്തി­ലെ നാ­ലു­പേ­ര­റി­ഞ്ഞി­ല്ലെ­ങ്കിൽ പോ­യ­തു­കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം? അ­മേ­രി­ക്ക­യു­ടെ പടം ഞാൻ താഴെ വ­ച്ചി­ട്ടു് സു­ഹൃ­ത്തി­ന്റെ കാ­വ്യം ഒരു തവണ വാ­യി­ച്ചു. വേ­ണ്ട­പോ­ലെ കാ­ര്യം മ­ന­സ്സി­ലാ­യി­ല്ല. വീ­ണ്ടും വീ­ണ്ടും വാ­യി­ച്ചു. റ്റൈ­ല­റിൽ മാ­ത്ര­മ­ല്ല. ക­ല­ഫോർ­ണ്യ­യി­ലെ Redwood city-​യിലും ക­വി­പോ­യെ­ന്നും അ­വി­ടെ­യു­ള്ള രണ്ടു മ­ര­മു­ത്ത­ച്ഛ­ന്മാ­രെ­ക്കു­റി­ച്ചാ­ണു് അ­ദ്ദേ­ഹം കാ­വ്യ­മെ­ഴു­തി­യ­തെ­ന്നും ഞാൻ ഗ്ര­ഹി­ച്ചു. ആ­ഹ്ലാ­ദി­ച്ചു. ക­ല­ഫോർ­ണ്യ­യു­ടെ പടം നോ­ക്കി; Redwood city ക­ണ്ടു­പി­ടി­ച്ചു. സു­ഹൃ­ത്തി­നു് നേ­രി­ട്ടു­ള്ള ആ­ഹ്ലാ­ദം; എ­നി­ക്കു vicarious enjoyment —പ­രോ­ക്ഷ­മാ­യ ആ­ഹ്ലാ­ദം.

ഈ പ­രോ­ക്ഷ­മാ­യ ആ­ഹ്ലാ­ദ­ത്തോ­ടെ വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി­യു­ടെ കാ­വ്യ­സാ­ഗ­ര­ത്തിൽ ഞാൻ പ­ല­വു­രു മു­ങ്ങി­ത്ത­പ്പി­യ­പ്പോൾ കി­ട്ടി­യ ആ­ശ­യ­ര­ത്ന­മി­താ­ണു്: കവി പ്ര­കൃ­തി­യെ—അ­തി­ന്റെ പ്ര­തി­രൂ­പ­ങ്ങ­ളാ­യ മ­ര­മു­ത്ത­ച്ഛ­ന്മാ­രെ—വർ­ണ്ണി­ക്കു­ന്ന­തു് വെറും വർ­ണ്ണ­ന­യ്ക്കു വേ­ണ്ടി­യ­ല്ല. പ്ര­കൃ­തി­യും മ­നു­ഷ്യ­നും ഒ­ന്നു്; ക്രൈ­സ്ത­വ­ചി­ന്ത­യും ഹൈ­ന്ദ­വ­ചി­ന്ത­യും ഒ­ന്നു്. എ­ല്ലാം­കൂ­ടി ഒ­രു­മി­ച്ചു് മ­നു­ഷ്യ­ത്വ­മെ­ന്ന മ­ണ്ഡ­ല­ത്തി­ലേ­ക്കു അവനെ ന­യി­ക്ക­ണം. അ­വി­ടെ­നി­ന്നു് ആ­ധ്യാ­ത്മ­ക­ത്വ­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലു­ന്നു. നല്ല ‘കൺ­സ്പെ­ഷൻ’ (സ­ങ്ക­ല്പ­മെ­ന്നും ഗർ­ഭ­ധാ­ര­ണ­മെ­ന്നും). പക്ഷേ, ഡി­ലി­വ­റി മോശം (ആ­വി­ഷ്കാ­ര­മെ­ന്നും പ്ര­സ­വ­മെ­ന്നും). കവി ആ­വി­ഷ്ക­രി­ക്കാൻ ആ­ഗ്ര­ഹി­ക്കു­ന്ന സ­ത്യ­മു­ണ്ട­ല്ലോ. ആ സ­ത്യ­ത്തി­ന്റെ ഖ­ണ്ഡ­ങ്ങൾ ഖ­ണ്ഡ­ങ്ങ­ളാ­യി­ത്ത­ന്നെ നി­ല്ക്കു­ന്നു എ­ന്ന­താ­ണു് ഈ കാ­വ്യ­ത്തി­ന്റെ ന്യൂ­ന­ത. ഉ­ദ്ഗ്ര­ഥി­ത­മാ­യ ഭാ­വ­നാ­ശ­ക്തി­യു­ടെ അ­ഗ്നി­യിൽ ഉരുകി എ­ല്ലാം ഒ­ന്നാ­യി, സാ­ക­ല്യാ­വ­സ്ഥ­പൂ­ണ്ടു് വ­രു­ന്നി­ല്ല ഇതിലെ സത്യം. അ­തു­കൊ­ണ്ടു് കവിത പ്ര­ദാ­നം ചെ­യ്യേ­ണ്ട അ­നു­ഭൂ­തി ഇതു് ന­ല്കു­ന്നി­ല്ല. കാ­വ്യം അ­നു­വാ­ച­ക­ന്റെ മ­സ്തി­ഷ്ക­ത്തിൽ ച­ല­ന­മു­ള­വാ­ക്കി­യാൽ മാ­ത്രം പോരാ. അ­യാ­ളു­ടെ സം­വേ­ദ­ന­ങ്ങ­ളെ ഉ­ണർ­ത്ത­ണം. അ­പ്പോൾ ക­വി­യു­ടെ സം­വേ­ദ­ന­ങ്ങ­ളും അ­നു­വാ­ച­ക­ന്റെ സം­വേ­ദ­ന­ങ്ങ­ളും ഒ­ന്നാ­ക­ണം. അ­തൊ­ന്നും ഇവിടെ സം­ഭ­വി­ക്കു­ന്നി­ല്ല. ഇ­ന്ന­ത്തെ നി­ല­യിൽ അതു് നി­ഷ്പ്ര­യോ­ജ­ന­മാ­യ പ്ര­ക്രി­യ­യാ­ണു്.

ദു­ഷ്ട­ന­ല്ലാ­ത്ത കാ­ര­ണ­വർ

ഈ കാ­ല­യ­ള­വി­ലെ ആ­രെ­ക്കു­റി­ച്ചും ഞാൻ ഒ­ന്നും പ­റ­യു­ന്നി­ല്ല. അന്നു ഞാൻ പ്ര­തി­ഭാ­ശാ­ലി­യാ­യ വ­ള്ള­ത്തോ­ളി­നെ അ­ഭി­ന­ന്ദി­ച്ചി­രു­ന്നു. സ്വേ­ച്ഛാ­ധി­പ­തി­യാ­യ സർ. സി. പി. രാ­മ­സ്സ്വാ­മി­അ­യ്യ­രെ പേ­ടി­ച്ചി­രു­ന്നു. സ­ത്യ­സ­ന്ധ­നാ­യ കൈ­നി­ക്ക­ര കു­മാ­ര­പി­ള്ള­യെ ബ­ഹു­മാ­നി­ച്ചി­രു­ന്നു. ആ­രോ­ടും സ്നേ­ഹം തോ­ന്നി­യി­ല്ല എ­നി­ക്കു്.

എ­നി­ക്കൊ­രു കാ­ര­ണ­വ­രു­ണ്ടാ­യി­രു­ന്നു. ഇ­പ്പോൾ അ­ദ്ദേ­ഹം ഈ ലോ­ക­ത്തി­ല്ല. കാ­ര­ണ­വ­രു­ടെ പ്ര­ധാ­ന ദോഷമോ ഗുണമോ അ­ദ്ദേ­ഹ­ത്തി­നു കു­ഞ്ഞു­ങ്ങ­ളെ ക­ണ്ടു­കൂ­ടാ­യി­രു­ന്നു എ­ന്ന­താ­ണു്. വീ­ട്ടി­ലെ ഏതു ശിശു അ­ടു­ത്തു­ചെ­ന്നാ­ലും അ­ദ്ദേ­ഹം ക­ണ്ണു­രു­ട്ടി­ക്കാ­ണി­ക്കും. കു­ഞ്ഞു പേ­ടി­ച്ചു നി­ല­വി­ളി­ച്ചു­കൊ­ണ്ടോ­ടു­മ്പോൾ മ­റ്റു­ള്ള­വർ കാ­ര്യ­മെ­ന്തെ­ന്നു തി­ര­ക്കി­യാൽ ‘ഞാ­നൊ­ന്നു­മ­റി­ഞ്ഞി­ല്ലേ’ എന്ന മ­ട്ടിൽ കാ­ര­ണ­വർ ഇ­രി­ക്കും. കു­ഞ്ഞി­ന്റെ അ­മ്മ­ത­ന്നെ അതിനെ ഒ­ക്ക­ത്തു് എ­ടു­ത്തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തോ­ടു് “ചേ­ട്ടാ എ­ന്തി­നാ ഇതു ക­ര­ഞ്ഞ­തു്” എന്നു ചോ­ദി­ച്ചാൽ ‘എന്തോ’ എന്ന മ­റു­പ­ടി. മ­ധു­ര­മ­ന്ദ­ഹാ­സ­ത്തോ­ടെ കു­ഞ്ഞി­നെ എ­ടു­ക്കാൻ കൈ­നീ­ട്ടു­ക­യും ചെ­യ്യും. തള്ള അതോടെ തെ­റ്റി­ദ്ധാ­ര­ണ മാറി അ­ടു­ക്ക­ള­യി­ലേ­ക്കു പോകും. കാ­ര­ണ­വ­രു­ടെ ഈ ക­ണ്ണു­രു­ട്ടി­ക്കാ­ണി­ക്കൽ ഞാൻ പലതവണ ക­ണ്ടി­ട്ടു­ള്ള­വ­നാ­ണു്. അ­പ്പോ­ഴൊ­ക്കെ “ഇ­യാ­ളെ­ന്തൊ­രു ദു­ഷ്ടൻ!” എന്നു വി­ചാ­രി­ച്ചി­ട്ടു­ണ്ടു്. ഇ­പ്പോൾ ശ്രീ. ഐ. കെ. കെ. എമ്മി ന്റെ ഒരു ക­ഥാ­ശി­ശു—‘പൊ­യ്മു­ഖം’ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ന്റെ താ­ളു­ക­ളിൽ ക­യ­റി­നി­ല്ക്കു­ന്ന­തു കാ­ണു­മ്പോൾ എന്റെ ആ പഴയ കാ­ര­ണ­വർ ദു­ഷ്ട­ന­ല്ലെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു. അ­ദ്ദേ­ഹ­ത്തെ­ക്കാൾ ഭീ­തി­പ്ര­ദ­മാ­യ രീ­തി­യിൽ ക­ണ്ണു­മു­ഴു­പ്പി­ച്ചു് കാ­ണി­ക്ക­ണ­മെ­ന്നു് എ­നി­ക്കു് ആ­ഗ്ര­ഹ­മു­ണ്ടാ­വു­ക­യും ചെ­യ്യു­ന്നു.

ക­ഥാ­ശി­ശു­വെ­ന്നു ഞാൻ വി­ളി­ച്ച­തു വെ­റു­തെ­യ­ല്ല. ഭാ­ര്യ­യും ഭർ­ത്താ­വും. ആ­ദ്യ­മൊ­ക്കെ ന­ല്ല­വ­നാ­യി­രു­ന്നു അയാൾ. പി­ന്നെ അ­തി­മ­ദ്യ­പ­നാ­യി. ഭാര്യ ആ­ത്മ­ഹ­ത്യ ചെ­യ്തു. അ­തി­മ­ദ്യ­പ­നും ചത്തു. ആ ദ­മ്പ­തി­ക­ളു­ടെ മി­ത്ര­മാ­യ ഒ­രു­ത്ത­ന്റെ വാ­ക്കു­ക­ളി­ലൂ­ടെ­യാ­ണു് ഐ. കെ. കെ. എം. ഈ ക­ഥാ­ശി­ശു­വി­നെ എന്നെ ഉ­പ­ദ്ര­വി­ക്കാ­നാ­യി അ­യ­യ്ക്കു­ന്ന­തു്. ഞാൻ ക­ണ്ണു­രു­ട്ടി­ക്കാ­ണി­ച്ചു് അതിനെ പേ­ടി­പ്പി­ച്ചേ പറ്റൂ. ഇ­ല്ലെ­ങ്കിൽ അതു് എന്റെ മ­ടി­യിൽ ക­യ­റി­യി­രി­ക്കും. ഷേർ­ടും മു­ണ്ടും അ­ഴു­ക്കാ­ക്കും. റി­സ്റ്റ് വാ­ച്ച് ക­ളി­ക്കാ­നാ­യി അ­ഴി­ച്ചെ­ടു­ക്കും. അതു താ­ഴെ­യി­ടും. ഞാൻ ക­ണ്ണു­മു­ഴു­പ്പി­ക്ക­ട്ടെ. ക­ഥ­യു­ടെ ആ­രം­ഭ­ദ­ശ­യിൽ അതിനു ശിശുത എന്ന അ­വ­സ്ഥ­യാ­ണ­ല്ലോ. അ­താ­ണു് ഇ­ക്ക­ഥ­യ്ക്കു്. പി­ന്നെ ശി­ശു­ക്ക­ളെ­ക്കൊ­ണ്ടും പ്ര­യോ­ജ­ന­മു­ണ്ടു്. ഞാ­നൊ­രി­ക്കൽ തീ­വ­ണ്ടി­യിൽ സ­ഞ്ച­രി­ക്കു­മ്പോൾ എ­നി­ക്ക­ഭി­മു­ഖ­മാ­യി ഒരു ഹ്ര­സ്വ­കാ­യ­നും അ­യാ­ളു­ടെ ഭാ­ര്യ­യും നാ­ലു­വ­യ­സ്സ്, ഒ­രു­വ­യ­സ്സ് ഈ പ്രാ­യ­മു­ള്ള രണ്ടു കു­ഞ്ഞു­ങ്ങ­ളും ഇ­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. മു­ക­ളിൽ പെ­ട്ടി­യും കി­ട­ക്ക­യും മ­റ്റും വ­ച്ചി­രി­ക്കു­ന്നി­ട­ത്തു് ആ­യി­പ്പോ­യി ഒ­രു­വ­യ­സ്സു­കാ­രി­യു­ടെ പാ­ല്ക്കു­പ്പി. കൊ­ച്ചു തൊണ്ട കീ­റി­യ­പ്പോൾ പാ­ലു­കൊ­ടു­ക്കാ­മെ­ന്നു തള്ള തീ­രു­മാ­നി­ച്ചു. എ­തി­രേ­യു­ള്ള സീ­റ്റിൽ കു­റ­ഞ്ഞ­തു് എ­ട്ടു­പേ­രു­ണ്ടു്. അ­തു­കൊ­ണ്ടു് അ­തിൽ­ച്ച­വി­ട്ടി­ക്ക­യ­റി കു­പ്പി­യെ­ടു­ക്കാൻ വയ്യ ത­ന്ത­യ്ക്കു്. താ­ഴെ­നി­ന്നു് കൈ­യെ­ത്തി­ച്ചാൽ പാ­ല്ക്കു­പ്പി­യു­ടെ അ­ടു­ത്തെ­ങ്ങും ചെ­ല്ലു­ക­യു­മി­ല്ല. ആ വി­ധ­ത്തി­ലു­ള­ള ഒ­രാ­റാ­ട്ടു­മു­ണ്ട­നാ­യി­രു­ന്നു അയാൾ. തന്ത നാ­ലു­വ­യ­സ്സു­കാ­ര­നെ എ­ടു­ത്തു പൊ­ക്കി കു­പ്പി എ­ടു­പ്പി­ച്ചു. വലിയ ആളുകൾ കു­ടി­ക്കാ­ത്ത കു­പ്പി­പ്പാ­ലെ­ന്ന ക്ഷു­ദ്ര­ക­ല­യെ എ­ടു­പ്പി­ച്ചു് ഒരു വ­യ­സ്സു­ള­ള അ­നു­വാ­ച­ക­ശി­ശു­വി­ന്റെ ചു­ണ്ടിൽ­ച്ചേർ­ക്കാൻ ഐ. കെ. കെ. എം. ഈ നാ­ലു­വ­യ­സ്സു­ള്ള ക­ഥാ­ശി­ശു­വി­നെ പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ന്നു. കു­ഞ്ഞു പാ­ലു­കു­ടി­ക്ക­ട്ടെ. അ­തി­ന്റെ മ­ന്ദ­സ്മി­തം ക­ണ്ടു് അമ്മ ആ­ഹ്ലാ­ദി­ക്ക­ട്ടെ. ത­ന്ത­യും നാ­ലു­വ­യ­സ്സു­കാ­ര­നും ചാ­രി­താർ­ത്ഥ്യ­മ­ട­യ­ട്ടെ. പ്രാ­യം­കൂ­ടി­യ ന­മ്മു­ടെ മു­ഖ­ത്തി­ന്റെ നേർ­ക്കു കു­പ്പി­യു­ടെ റ­ബർ­മു­ല­ക്ക­ണ്ണു നീ­ട്ടാ­തി­രു­ന്നാൽ മതി അ­ദ്ദേ­ഹം.

പുതിയ പു­സ്ത­കം
images/NiC.jpg

പെൻ­ഗ്വിൻ ഇൻഡ്യ (വൈ­ക്കിം­ങ്) പ്ര­സാ­ധ­നം ചെയ്ത Noon in Calcutta: Short Stories from Bengal (Rs. 150) എന്ന പു­സ്ത­ക­ത്തിൽ സ­മ­രേ­ഷ് ബാസു വി­ന്റെ Farewell എന്ന ചെ­റു­ക­ഥ വാ­യി­ച്ച­പ്പോൾ ക­ല­യ്ക്കു് ഇ­ത്ര­ത്തോ­ളം ഉയരാൻ ക­ഴി­യു­മോ എന്നു ഞാൻ ആ­ലോ­ചി­ച്ചു­പോ­യി. ഹിന്ദു-​മുസ്ലിം ലഹള ന­ട­ക്കു­ന്ന കാലം. സെ­ക്ഷൻ 144; കർ­ഫ്യു. ഇ­രു­ട്ടി­ന്റെ മറവിൽ കു­ത്തി­ക്കൊ­ല്ലു­ന്നു ആ­ളു­ക­ളെ. മ­രി­ക്കു­ന്ന സ്ത്രീ­ക­ളു­ടെ­യും കു­ഞ്ഞു­ങ്ങ­ളു­ടെ­യും നി­ല­വി­ളി­കൾ. ക്ര­മ­സ­മാ­ധാ­നം പ­രി­പാ­ലി­ക്കു­ന്നു­വെ­ന്ന മ­ട്ടിൽ ഭ­ട­ന്മാർ എ­ങ്ങോ­ട്ടെ­ന്നി­ല്ലാ­തെ വെ­ടി­യു­ണ്ട­കൾ വർ­ഷി­ക്കു­ന്നു. അ­ല്ലാ­ഹു­അ­ക്ബർ ബ­ന്ദേ­മാ­ത­രം എ­ന്നൊ­ക്കെ കേൾ­ക്കു­ന്നു. ര­ണ്ടു­വ­ഴി­കൾ കൂ­ടു­ന്നി­ട­ത്തു ര­ണ്ടു­പേർ പേ­ടി­ച്ചു പ­തു­ങ്ങി­യി­രി­ക്കു­ന്നു. ഒരാൾ മ­റ്റേ­യാ­ളി­നോ­ടു ചോ­ദി­ച്ചു: “ഹി­ന്ദു­വോ മു­സൽ­മാ­നോ?”

“നി­ങ്ങൾ ആദ്യം പറയു” എന്നു മ­റ്റേ­ശ്ശ­ബ്ദം. ഒരാൾ തോ­ണി­ക്കാ­രൻ; മ­റ്റേ­യാൾ കോ­ട്ടൺ മി­ല്ലിൽ ജോ­ലി­ക്കാ­രൻ. അവർ വ­രു­ന്ന ശബ്ദം. “ന­മു­ക്കു പോകാം” എ­ന്നൊ­രാൾ. “അ­ന­ങ്ങ­രു­തു്, മ­രി­ക്കാ­നാ­ണോ ആ­ഗ്ര­ഹം” എന്നു മ­റ്റേ­യാ­ളി­ന്റെ നിർ­ദ്ദേ­ശം. ര­ണ്ടു­പേ­രു­ടെ­യും സംശയം വർ­ദ്ധി­ച്ചു വർ­ദ്ധി­ച്ചു വന്നു. “ഒരു ബീടി വ­ലി­ക്കൂ” എന്ന മി­ല്ലി­ലെ ജോ­ലി­ക്കാ­രൻ. ബീടി ക­ത്തി­ക്ക­ഴി­ഞ്ഞ­പ്പോൾ ഒരാൾ പ­റ­ഞ്ഞു “അ­ല്ലാ­ഹു­വി­നു സ്തു­തി” മി­ല്ലി­ലെ തൊ­ഴി­ലാ­ളി അ­തു­കേ­ട്ടു് ചാ­ടി­യെ­ഴു­ന്നേ­റ്റു ചോ­ദി­ച്ചു: “അ­പ്പോൾ നി­ങ്ങൾ ഒരു … ”

“അതേ, ഞാൻ മു­സ്സൽ­മാൻ തന്നെ. അതു കൊ­ണ്ടെ­ന്തു?”

“ഒ­ന്നു­മി­ല്ല” എന്നു മ­റു­പ­ടി.

തോ­ണി­ക്കാ­ര­ന്റെ അ­ടു­ത്തു ഒരു തു­ണി­ക്കെ­ട്ടു്. അ­തെ­ന്തു് എ­ന്നാ­യി മി­ല്ലി­ലെ തൊ­ഴി­ലാ­ളി.

“എന്റെ കു­ഞ്ഞു­ങ്ങൾ­ക്കു­ള്ള ഉ­ടു­പ്പു­ക­ളും ഒരു സാ­രി­യും” എന്നു അയാൾ മ­റു­പ­ടി നല്കി.

ഇ­ങ്ങ­നെ സം­സാ­രി­ച്ചു സം­സാ­രി­ച്ചു അവർ ആ­പ്ത­മി­ത്ര­ങ്ങ­ളാ­യി. എ­ന്തി­നു് ഈ വർ­ഗ്ഗീ­യ ലഹള? ര­ണ്ടു­പേർ­ക്കും അ­തി­നു­ള്ള ഉ­ത്ത­ര­മ­റി­ഞ്ഞു­കൂ­ടാ.

ബൂ­ട്ട്സി­ന്റെ ശബ്ദം. അതു് അ­ടു­ത്ത­ടു­ത്തു വന്നു. അവർ ര­ക്ഷ­പ്പെ­ടാൻ ശ്ര­മി­ച്ചു. തോ­ണി­ക്കാ­രൻ ഒരു പാൻ­ക­ട­യു­ടെ പി­റ­കിൽ മി­ല്ലി­ന്റെ ജോ­ലി­ക്കാ­ര­നെ കൊ­ണ്ടു­നി­റു­ത്തി­യി­ട്ടു പ­റ­ഞ്ഞു. “ഇവിടെ നി­ന്നു­കൊ­ള്ളു. ഇതു് ഹി­ന്ദു­ക്ക­ളു­ടെ സ്ഥ­ല­മാ­ണു്”. മു­സ്സൽ­മാ­നു് പോയേ പറ്റൂ. മു­സ്ലിം ഭൂ­രി­പ­ക്ഷ­മു­ള്ള സ്ഥ­ല­ത്തു് എ­ത്ത­ണം. മാ­ത്ര­മ­ല്ല അ­ടു­ത്ത ദിവസം ഈ­ദാ­ണു്. എ­ട്ടു­ദി­വ­സ­മാ­യി അയാൾ കു­ടും­ബ­ത്തെ പി­രി­ഞ്ഞി­ട്ടു്. ഹി­ന്ദു­വി­നു പേടി. “അവർ നി­ങ്ങ­ളെ പി­ടി­കൂ­ടി­യാ­ലോ?” “എന്നെ പി­ടി­ക്കാൻ പ­റ്റി­ല്ല. ഇ­വി­ടെ­ത്ത­ന്നെ നി­ങ്ങൾ നി­ന്നു­കൊ­ള്ളു. ഞാൻ പോ­കു­ന്നു. ഈ രാ­ത്രി… ഞാ­നി­തു മ­റ­ക്കി­ല്ല. വിധി അ­നു­കൂ­ല­മാ­ണെ­ങ്കിൽ നമ്മൾ വീ­ണ്ടും കാണും. മംഗളം”. മു­സ്സൽ­മാൻ പോയി. അ­യാ­ളു­ടെ ഭാര്യ അ­യാ­ളു­ടെ നെ­ഞ്ചിൽ മുഖം അ­മർ­ത്തി സ്നേ­ഹ­ത്തി­ന്റെ­യും ആ­ശ്വാ­സ­ത്തി­ന്റെ­യും ക­ണ്ണീർ­പൊ­ഴി­ക്കു­ന്ന­തു് മി­ല്ലി­ലെ ജോ­ലി­ക്കാ­രൻ മ­ന­സ്സിൽ കണ്ടു. കു­ട്ടി­കൾ ആ­ഹ്ലാ­ദി­ക്കു­ന്ന­തും.

പ്ര­തി­ഷേ­ധി­ക്കേ­ണ്ടി­ട­ത്തു പ്ര­തി­ഷേ­ധി­ക്കാ­ത്ത­വൻ മ­നു­ഷ്യ­ന­ല്ലെ­ന്നു് അ­മേ­രി­ക്കൻ പ്ര­സി­ഡ­ന്റാ­യി­രു­ന്ന കെ­ന്ന­ഡി പ­റ­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും ആ പ്ര­തി­ഷേ­ധ­സ്വ­രം വ­ര­മൊ­ഴി­യാ­ക്കി­യാൽ കോപം കു­റ­യും.

ബൂ­ട്സ് ധ­രി­ച്ച­വൻ ഓ­ടു­ക­യാ­ണു്. രണ്ടു വെടി. ഓ­ടി­പ്പോ­യ ആ­ളി­ന്റെ മ­ര­ണ­രോ­ദ­നം. തോ­ണി­ക്കാ­ര­ന്റെ ചി­ത്രം മി­ല്ലി­ലെ തൊ­ഴി­ലാ­ളി­യു­ടെ ഭാ­വ­ന­യിൽ ഉ­യർ­ന്നു വന്നു. ഭാ­ര്യ­ക്കു­ള്ള സാ­രി­യും കു­ഞ്ഞു­ങ്ങൾ­ക്കു­ള്ള ഉ­ടു­പ്പു­ക­ളും നെ­ഞ്ചിൽ­ച്ചേർ­ത്തു് ആ ച­ങ്ങാ­തി കി­ട­ക്കു­ക­യാ­ണു്. അവ ക്ര­മേ­ണ ര­ക്തം­കൊ­ണ്ടു ചു­വ­ന്നു. തോ­ണി­ക്കാ­ര­ന്റെ ശബ്ദം അയാൾ കേ­ട്ടു. “സ­ഹോ­ദ­രാ, എ­നി­ക്കു് അ­വ­രു­ടെ അ­ടു­ത്തെ­ത്താൻ ക­ഴി­ഞ്ഞി­ല്ല. ആ­ഘോ­ഷ­ദി­വ­സം എന്റെ ഓമനകൾ ക­ണ്ണീ­രിൽ മു­ങ്ങും. ശത്രു നേ­ര­ത്തെ എന്നെ സ­മീ­പി­ച്ചു­പോ­യി”.

images/SamareshBasuPic.jpg
സ­മ­രേ­ഷ് ബാസു

വ­സ്തു­ക്ക­ളെ­യും വ­സ്തു­ത­ക­ളെ­യും സം­ഭ­വ­ങ്ങ­ളെ­യും പ്ര­ചാ­ര­ണ­ത്തി­ന്റെ പേരിൽ കേ­ര­ള­ത്തി­ലെ എ­ഴു­ത്തു­കാർ ഇ­ല്ലാ­യ­മ­ചെ­യ്തു­കൊ­ണ്ടി­രി­ക്കു­മ്പോൾ ഉ­ല്പ­തി­ഷ്ണു­ക്ക­ളിൽ ഉൽ­പ­തി­ഷ്ണു­വാ­യി­രു­ന്ന സ­മ­രേ­ഷ് ബാസു അവയെ മൂർ­ത്ത­ങ്ങ­ളാ­യി ചി­ത്രീ­ക­രി­ച്ചു ക­ല­യു­ടെ ആ­ധി­പ­ത്യം പ്ര­ദർ­ശി­പ്പി­ക്കു­ന്നു. ഇ­തു­പോ­ലെ മ­നോ­ഹ­ര­ങ്ങ­ളാ­യ മറ്റു ക­ഥ­ക­ളും ഈ ഗ്ര­ന്ഥ­ത്തി­ലു­ണ്ടു്. എ­ല്ലാം വാ­യി­ക്കാൻ എ­നി­ക്കു സമയം കി­ട്ടി­യി­ല്ല. വാ­യി­ച്ച ക­ഥ­ക­ളിൽ contrived എന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന ഒരു കഥയും കണ്ടു. എ­ന്താ­യാ­ലും സ­മ­രേ­ഷ് ബാ­സു­വി­ന്റെ “Farewell” എന്ന ഒ­റ്റ­ക്ക­ഥ­കൊ­ണ്ടു് ഈ ഗ്ര­ന്ഥ­ത്തി­നു് മ­ഹ­നീ­യ­ത കൈ­വ­ന്നി­രി­ക്കു­ന്നു.

അ­സ­ഹ­നീ­യം

1981-ൽ സാ­ഹി­ത്യ­ര­ച­ന­യ്ക്കു് നോബൽ സ­മ്മാ­നം നേടിയ ഈ­ല്യാ­സ് ക­നേ­റ്റി The Woe Administrator എ­ന്നൊ­രു കൊ­ച്ചു­പ­ന്യാ­സം എ­ഴു­തി­യി­ട്ടു­ണ്ടു്. ഈ ലോ­ക­ത്തു­ള്ള സകല ദുഃ­ഖ­ങ്ങ­ളും അ­ന്യർ­ക്കു് നി­വേ­ദ­നം ചെ­യ്യു­ന്ന­വ­നാ­ണു് അയാൾ. ന­മ്മ­ളൊ­ക്കെ ദുഃ­ഖ­സം­ഭ­വ­ങ്ങൾ മ­റ്റു­ള്ള­വർ പ­റ­ഞ്ഞു് അ­റി­ഞ്ഞി­രി­ക്കും. പക്ഷേ, ഇയാൾ അ­ങ്ങ­നെ­യ­ല്ല. അതിൽ പ­ങ്കു­കൊ­ണ്ടി­രി­ക്കും.“അ­റി­ഞ്ഞി­ല്ലേ, ബ­ന്തു് നടന്ന ദിവസം. ഞാൻ പ­ള്ള­ച്ചൽ ജം­ഗ്ഷ­നിൽ നി­ല്ക്കു­ക­യാ­യി­രു­ന്നു. പ്ര­സ­വി­ക്കാ­റാ­യ ഒ­രു­ത്തി­യെ കാറിൽ കൊ­ണ്ടു­വ­രി­ക­യാ­യി­രു­ന്നു. ബ­ന്തി­നോ­ടു് ആ­നു­കൂ­ല്യ­മു­ള്ള­വർ ത­ട­ഞ്ഞു. എത്ര യാ­ചി­ച്ചി­ട്ടും അവർ കാറ് വി­ട്ടി­ല്ല. അ­ക­ത്തു് പ്ര­സ­വ­വേ­ദ­ന­യോ­ടെ സ്ത്രീ നി­ല­വി­ളി­ക്കു­ക­യാ­ണു്. ഞാനും അ­പേ­ക്ഷി­ച്ചു കാറ് പോകാൻ അ­നു­വ­ദി­ക്കാൻ. അ­വ­രു­ണ്ടോ സ­മ്മ­തി­ക്കു­ന്നു. സ്ത്രീ കാ­റി­ന­ക­ത്തു പ്ര­സ­വി­ച്ചു. ചോര റോ­ഡി­ലേ­ക്കൊ­ഴു­കി. എന്റെ ക­ണ്ണു­കൊ­ണ്ടു് അതു ക­ണ്ട­താ­ണു്. അ­ന്നു­ത­ന്നെ അയാൾ വേ­റൊ­രി­ട­ത്തു ചെ­ന്നു് ഇ­ങ്ങ­നെ: “ഓ, കൊ­ല­പാ­ത­കം. അ­വ­ന്റെ ക­ഴു­ത്തിൽ സു­ന്ദ­ര­മാ­യ വെ­ട്ടു്. തലയും ഉടലും വേർ­പെ­ട്ടി­ല്ലെ­ങ്കി­ലും ഒ­രി­ഞ്ചു മാം­സ­ത്തിൽ തല തൂ­ങ്ങി­ക്കി­ട­ന്നു. ശ­വ­മെ­ടു­ക്കാൻ എ­ന്നെ­യും പോ­ലീ­സ് സ­ഹാ­യ­ത്തി­നു വി­ളി­ച്ചു. ഞാൻ മാ­റി­ക്ക­ള­ഞ്ഞു”. മ­റ്റൊ­രി­ട­ത്തു ചെ­ന്നു: “ആ ര­ണ്ടു­നി­ല­ക്കെ­ട്ടി­ട­ത്തി­ലെ ആളുകൾ മൂ­കാം­ബി­ക­യിൽ തൊ­ഴാൻ­പോ­യ സമയം. ഉ­ച്ച­യ്ക്കു് ചിലർ ലോ­റി­കൊ­ണ്ടു നി­റു­ത്തി. സകല സാ­ധ­ന­ങ്ങ­ളും അ­തിൽ­ക്ക­യ­റ്റി­യ­ങ്ങു കൊ­ണ്ടു­പോ­യി. കളർ റ്റെ­ലി­വി­ഷൻ­സെ­റ്റ് എ­ടു­ത്തു­കൊ­ണ്ടു­വ­രു­ന്ന ക­ള്ള­നെ ഞാൻ നേ­രി­ട്ടു കണ്ടു. ക­ള്ള­ന്മാ­രാ­ണെ­ന്നു വി­ചാ­രി­ച്ച­തേ­യി­ല്ല”.

images/EliasCanetti2.jpg
ഈ­ല്യാ­സ് ക­നേ­റ്റി

ഈ ദുഃ­ഖ­നി­വേ­ദ­ന­ങ്ങൾ കേൾ­ക്കു­ന്ന­വർ­ക്കു് വി­സ്മ­യ­മി­ല്ല. ആ­ഹ്ലാ­ദ­മി­ല്ല, ശ­ത്രു­വി­നു വ­രു­ന്ന ദൗർ­ഭാ­ഗ്യം­പോ­ലും ന­മു­ക്കു വേദന ജ­നി­പ്പി­ക്കും. അ­തൊ­ന്നും ഇ­ക്കൂ­ട്ടർ­ക്കു പ­രി­ഗ­ണ­ന­യേ­യി­ല്ല. എ­പ്പോ­ഴും മ­റ്റു­ള്ള­വർ­ക്കു വേ­ദ­ന­യു­ള­വാ­ക്കി­ക്കൊ­ണ്ടി­രി­ക്ക­ണ­മെ­ന്ന വി­ചാ­ര­മേ­യു­ള്ളു. സാ­ഹി­ത്യ­ത്തി­ലു­മു­ണ്ടു് ഇ­ങ്ങ­നെ ചിലർ. അവരിൽ ഒ­രാ­ളാ­ണു് ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ “നീ­ണ്ടു­പാ­കു­ന്ന ക്യൂ” എന്ന ഉ­പ­ന്യാ­സം ചെ­റു­ക­ഥ­യു­ടെ രീ­തി­യിൽ എ­ഴു­തി­യ ശ്രീ. ശ­ശി­ധ­രൻ, ശ്രീ­പു­രം. നാ­ട്ടി­ലെ ക്ഷാ­മം­കൊ­ണ്ടു വ­രി­യിൽ നി­ല്ക്കേ­ണ്ടി­വ­ന്ന ഒരു പാവം ആ­ത്മ­വി­സ്മൃ­തി­യി­ലാ­ണ്ടു ത­കർ­ന്നു വീ­ഴു­ന്നു­പോ­ലും. എ­ന്തൊ­രു ബീ­ഭ­ത്സ­ത­യാ­ണു് ഈ ര­ച­ന­യ്ക്കു്!

images/JohnFKennedy.jpg
കെ­ന്ന­ഡി

പ്ര­തി­ഷേ­ധി­ക്കേ­ണ്ടി­ട­ത്തു പ്ര­തി­ഷേ­ധി­ക്കാ­ത്ത­വൻ മ­നു­ഷ്യ­ന­ല്ലെ­ന്നു് അ­മേ­രി­ക്കൻ പ്ര­സി­ഡ­ന്റാ­യി­രു­ന്ന കെ­ന്ന­ഡി പ­റ­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും ആ പ്ര­തി­ഷേ­ധ­സ്വ­രം വ­ര­മൊ­ഴി­യാ­ക്കി­യാൽ കോപം കു­റ­യും. നമ്മെ അ­പ­മാ­നി­ച്ചു­കൊ­ണ്ടു് ക­ത്തു­കി­ട്ടു­ന്നു. അതേ നാ­ണ­യ­ത്തിൽ തി­രി­ച്ചു­കൊ­ടു­ക്കാൻ നമ്മൾ മ­റു­പ­ടി എ­ഴു­തി­വ­യ്ക്കു­ന്നു. അതു ക­വ­റി­ലാ­ക്കി ‘പോ­സ്റ്റ്’ ചെ­യ്യു­ന്നി­ല്ലെ­ന്നി­രി­ക്ക­ട്ടെ. ഒരു ദിവസം അതു മേ­ശ­പ്പു­റ­ത്തി­രു­ന്നാൽ നമ്മൾ അ­തെ­ടു­ത്തു കീറി ദൂ­രെ­യെ­റി­യും. വാ­ക്കു­കൾ­ക്കു ആ­ശ്വാ­സ­ദാ­യ­ക­ശ­ക്തി­യു­ണ്ടു്. സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­ര­നെ അന്യർ അ­സ­ഭ്യം പ­റ­യു­മ്പോൾ അയാൾ അ­വർ­ക്കു മ­റു­പ­ടി എ­ഴു­തും ആ പം­ക്തി­യിൽ­ത­ന്നെ. പക്ഷേ, പ­ത്രാ­ധി­പർ­ക്കു ലേഖനം കൊ­ടു­ത്ത­യ­യ്ക്കാ­റാ­വു­മ്പോൾ വാ­ര­ഫ­ല­ക്കാ­രൻ­ത­ന്നെ ആ ഷീ­റ്റ് വ­ലി­ച്ചു­കീ­റി­ക്ക­ള­ഞ്ഞി­ട്ടു് മ­റ്റൊ­രു ഷീ­റ്റിൽ നല്ല കാ­ര്യ­ങ്ങൾ എഴുതി ഇ­ട­യ്ക്കു തി­രു­കും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-08-16.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.