SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-03-07-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

തി­രു­വ­ന­ന്ത­പു­ര­ത്തു മഴ പെ­യ്താൽ കി­ഴ­ക്കേ­ക്കോ­ട്ട­യ്ക്കു മുൻ­വ­ശ­ത്തു­ള്ള സ്ഥ­ല­ത്തു മു­ട്ടോ­ളം വെ­ള്ള­മു­യ­രും. തു­ടർ­ന്നു മഴ പെ­യ്തി­ല്ലെ­ങ്കിൽ വെ­ള്ളം ഒ­ലി­ച്ചു­പോ­കും. കീ­ലി­ട്ട റോഡ് വീ­ണ്ടും മി­ന്നി­ത്തി­ള­ങ്ങും. ശ്രീ. പി. ഭാ­സ്ക­ര­ന്റെ, ക­ലാ­മൂ­ല്യ­ങ്ങൾ കു­റ­ഞ്ഞ ചില കാ­വ്യ­ങ്ങ­ളു­ടെ ആ­വിർ­ഭാ­വം ഈ ന­ഗ­ര­ത്തിൽ വി­ചാ­രി­ച്ചി­രി­ക്കാ­ത്ത സ­ന്ദർ­ഭ­ത്തിൽ ഉ­ണ്ടാ­കു­ന്ന മ­ഴ­പോ­ലെ­യാ­ണു്. രാ­ജ­ര­ഥ്യ­യിൽ­നി­ന്നു് മ­ലി­ന­ജ­ലം ഒ­ഴു­കി­പ്പോ­കു­ന്ന­തു­പോ­ലെ അ­ത്ത­രം കാ­വ്യ­ങ്ങൾ പൊ­ടു­ന്ന­നേ അ­പ്ര­ത്യ­ക്ഷ­മാ­കു­ന്നു. റോഡ് സൂ­ര്യ­പ്ര­കാ­ശ­ത്തിൽ മി­ന്നി­ത്തി­ള­ങ്ങു­ന്ന മ­ട്ടിൽ ക­ലാ­മൂ­ല്യ­മു­ള്ള കാ­വ്യ­ങ്ങൾ പ്ര­ത്യ­ക്ഷ­ങ്ങ­ളാ­കു­ന്നു. രാ­ജ­വീ­ഥി­യു­ടെ മി­നു­ക്കം കാ­ണു­മ്പോൾ അവിടെ മുൻ­പു­ണ്ടാ­യി­രു­ന്ന മ­ലി­ന­ജ­ല­ത്തെ നമ്മൾ മ­റ­ക്കു­ന്ന­തു­പോ­ലെ നല്ല ക­വി­ത­യു­ടെ തി­ള­ക്കം ക­ണ്ടു് ഒന്നോ രണ്ടോ ആ­ഴ്ച­യ്ക്കു മുൻ­പു­ണ്ടാ­യ ചീ­ത്ത­ക്ക­വി­ത­യു­ടെ അ­നാ­കർ­ഷ­ത്വം നമ്മൾ വി­സ്മ­രി­ക്കു­ന്നു. ‘ക­ളി­ക്കോ­പ്പു­കൾ’ എന്ന നല്ല കാ­വ്യം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ വാ­യി­ച്ച ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ മറ്റു പല കാ­വ്യ­ങ്ങ­ളെ­യും മ­റ­ന്നു­പോ­യി­രി­ക്കു­ന്നു. ഇ­പ്പോൾ എന്റെ മുൻ­പി­ലു­ള്ള ശോ­ഭ­യിൽ മാ­ത്ര­മാ­ണു് ക­ണ്ണു് പ­തി­ഞ്ഞി­രി­ക്കു­ന്ന­തു്.

ഒരു കൈ­ലേ­സ് താ­ഴെ­യി­ട്ടു് ഒരു മഹാൻ ട്രാ­ജ­ഡി­യു­ണ്ടാ­ക്കി. ഒരു മോ­തി­രം ന­ഷ്ട­പ്പെ­ടു­ത്തി വേ­റൊ­രു മഹാൻ ലൗകിക പ്രേ­മ­ത്തെ ആ­ധ്യാ­ത്മി­ക പ്രേ­മ­മാ­ക്കി മാ­റ്റി. ന­മ്മു­ടെ പ്ര­തി­ഭാ­ദ­രി­ദ്ര­ന്മാർ നി­ര­ന്ത­രം ക­ഥാ­പാ­ത്ര­ങ്ങ­ളെ കൊ­ന്നു ക­ലാ­കൊ­ല­പാ­ത­കം ന­ട­ത്തു­ന്നു.

ആ­കാ­ര­വൈ­പു­ല്യ­മു­ള്ള വ­സ്തു­ക്ക­ളും വ്യ­ക്തി­ക­ളും നമ്മെ ആ­കർ­ഷി­ച്ചെ­ന്നു­വ­രി­ല്ല. മാ­ത്ര­മ­ല്ല, ചി­ല­പ്പോൾ അവയെ വെ­റു­പ്പോ­ടെ നോ­ക്കി­യെ­ന്നും വരും. തി­രു­വ­ന­ന്ത­പു­ര­ത്തെ മ്യൂ­സി­യ­ത്തി­നു് എ­തിർ­വ­ശ­ത്തു ‘നെ­ടു­നെ­ടാ’ നിർ­മ്മി­ച്ചു­വ­ച്ചി­രി­ക്കു­ന്ന പ­ബ്ലി­ക് ഓഫീസ് കെ­ട്ടി­ടം കാ­ഴ്ച­യ്ക്കു ജു­ഗു­പ്സാ­വ­ഹ­മാ­ണു്. എ­ന്നാൽ അ­തി­ന്റെ ഒരു ചെറിയ രൂപം സോ­പ്പ് കൊ­ണ്ടോ മാർ­ബിൾ കൊ­ണ്ടോ ഉ­ണ്ടാ­ക്കി പ്ര­ദർ­ശ­ന­ത്തി­നു വ­ച്ചാൽ നമ്മൾ അതു നോ­ക്കി­ക്കൊ­ണ്ടു വളരെ നേരം നി­ല്ക്കും. സാ­ക്ഷാൽ തീ­വ­ണ്ടി ഓ­ടു­ന്ന­തു ക­ണ്ടാൽ ന­മു­ക്കു പേടി. ചു­റ്റു­ക­മ്പി മു­റു­ക്കി വ­ച്ചു് ക­മ്പി­പാ­ള­ത്തി­ലൂ­ടെ ഓ­ടി­ക്കു­ന്ന ക­ളി­പ്പാ­ട്ട­മാ­യ തീ­വ­ണ്ടി കൗ­തു­ക­പ്ര­ദ­മാ­ണു് പ­ലർ­ക്കും.

images/PBhaskaran.jpg
പി. ഭാ­സ്ക­രൻ

ഭാ­സ്ക­ര­ന്റെ ‘ക­ളി­ക്കോ­പ്പു­കൾ’ എന്ന കാ­വ്യ­ത്തിൽ ഇ­തിൽ­നി­ന്നു് അല്പം വി­ഭി­ന്ന­മാ­യ മാ­ന­സി­ക നി­ല­യാ­ണു് പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്ന­തു്. ഭീ­മാ­കാ­ര­മാർ­ന്ന­വ­യു­ടെ ഹ്ര­സ്വാ­കാ­ര­ങ്ങ­ള­ല്ല. ഈ കാ­വ്യ­ത്തി­ലെ ക­ളി­ക്കോ­പ്പു­കൾ. അവ പേ­ര­ക്കു­ട്ടി­ക­ളു­ടെ ക­ളി­പ്പാ­ട്ട­ങ്ങ­ളാ­ണു്. അവർ അ­മേ­രി­ക്ക­യിൽ താ­മ­സി­ക്കു­ന്ന അ­ച്ഛ­ന­മ്മ­മാ­രോ­ടൊ­രു­മി­ച്ചു പൊ­യ്ക്ക­ഴി­ഞ്ഞു.

ഈ വ­യ­സ്സ­നും പ­ത്നി­യും വീ­ടി­നു

കാ­വൽ­നാ­യാ­യ് മേ­വു­ന്ന മൃ­ത്യു­വും

എ­ന്നാ­ണു് മു­ത്ത­ച്ഛൻ പ­റ­യു­ന്ന­തു്. അയാൾ കു­ഞ്ഞു­ങ്ങ­ളു­ടെ ക­ളി­പ്പാ­ട്ട­ങ്ങൾ ക­ണ്ടു് വി­കാ­ര­പാ­ര­വ­ശ്യ­ത്തിൽ വീ­ഴു­ന്നു. കാ­മു­കി ന­ല്കി­യ റോ­സാ­പ്പൂ പു­സ്ത­ക­ത്തി­ലെ താ­ളു­കൾ­ക്കി­ട­യിൽ­വ­ച്ച കാ­മു­കൻ വാർ­ദ്ധ­ക്യ­ത്തി­ലെ­ത്തി­യ­തി­നു ശേഷം അവയെ കാ­ണാ­നി­ട വ­ന്നാൽ? ആ ഉ­ണ­ങ്ങി­യ ഇ­ത­ളു­കൾ അയാളെ ഉ­ത്ക­ട­വി­കാ­ര­ത്തി­ലേ­ക്കു കൊ­ണ്ടു ചെ­ല്ലും. ഇ­തി­നെ­യാ­ണു ഭാ­വ­നാ­പ­ര­മാ­യ സാ­ക്ഷാ­ത്കാ­രം എന്നു വി­ളി­ക്കു­ന്ന­തു്. അ­പ്ര­ത്യ­ക്ഷ­മാ­യ കു­ഞ്ഞു­ങ്ങ­ളോ­ടു­ള്ള സ്നേ­ഹ­ത്തെ ക­ളി­പ്പാ­ട്ട­ങ്ങ­ളി­ലൂ­ടെ സാ­ക്ഷാ­ത്ക­രി­ക്കു­ന്ന ഈ കാ­വ്യ­ത്തി­നു ഹൃ­ദ­യ­സ്പർ­ശ­ക­ത്വ­മു­ണ്ടു്.

ഞാൻ തീ­വ­ണ്ടി­യിൽ വ­ട­ക്കോ­ട്ടു പോ­വു­ക­യാ­യി­രു­ന്നു. എ­റ­ണാ­കു­ളം നോർ­ത്ത് സ്റ്റെ­യ്ഷൻ ക­ഴി­ഞ്ഞു. ഇ­ട­പ്പ­ള്ളി­യാ­യി. തീ­വ­ണ്ടി­ച്ച­ക്ര­ങ്ങ­ളു­ടെ ‘കടകട’ ശ­ബ്ദം­പോ­ലെ ഭൂ­ത­കാ­ല­ത്തി­ന്റെ ശബ്ദം ഞാൻ കേ­ട്ടു. ആ അ­സ­ഹ­നീ­യ ശ­ബ്ദ­ത്തി­ലൂ­ടെ ഒരു മധുര ശബ്ദം. ഓർ­മ്മി­ച്ചു നോ­ക്കി “അ­ഴ­കി­ന്റെ തൂ­വെ­ള്ളി­ക്കി­ണ്ണ­മെ­ല്ലാം അഴലു നി­റ­ഞ്ഞ­വ­യാ­യി­രു­ന്നു” ദുഃ­ഖ­സാ­ന്ദ്ര­മാ­ണു് ഈ വ­രി­ക­ളെ­ങ്കി­ലും എ­ന്തൊ­രു മ­നോ­ഹാ­രി­ത. മ­ഹാ­ക­വി­ക്ക­ല്ലാ­തെ ഇ­തെ­ഴു­താൻ ക­ഴി­യു­മോ? എ­ഴു­തി­യ ആൾ മ­ഹാ­ക­വി­യ­ല്ലെ­ങ്കി­ലും ഞാൻ ആ ചോ­ദ്യം ചോ­ദി­ച്ചു. ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള എന്ന ഹ­ത­ഭാ­ഗ്യൻ എ­നി­ക്കു് ഉ­ത്ത­രം തരാൻ ഇല്ല.

images/ErichFromm1974.jpg
എറിക് ഫ്രെ­മ്മ്

ഒ­രു­ണ­ങ്ങി­യ റെ­യിൽ­വേ സ്റ്റെ­യ്ഷ­നാ­ണു് ഇ­ട­പ്പ­ള്ളി എന്ന സ്ഥ­ല­ത്തി­നു അ­ധി­കാ­രി­കൾ ന­ല്കി­യ­തു്. ചു­റ്റു­പാ­ടു­ക­ളും ശു­ഷ്ക­ങ്ങൾ തന്നെ. ആ പ്ര­ദേ­ശ­ത്തി­ന­ടു­ത്താ­ണ­ല്ലോ ഒരു വാ­ടാ­ത്ത പ­നി­നീർ­പ്പൂ വി­രി­ഞ്ഞ­തു്. മ­ണൽ­ക്കാ­ട്ടി­ലും റോ­സാ­പ്പൂ വി­രി­യു­മെ­ന്നു ഞാൻ ഗ്ര­ഹി­ച്ചു. മലയാള സാ­ഹി­ത്യാ­രാ­മ­ത്തി­ന്റെ രോ­മാ­ഞ്ച­മാ­യ പ­നി­നീർ­പ്പൂ. ന­മ്മ­ളി­ന്നു് അ­തെ­ടു­ത്തു കൈയിൽ വ­ച്ചു് ‘ആ­രു­വാ­ങ്ങു­മി­ന്നാ­രു­വാ­ങ്ങു­മീ­യാ­രാ­മ­ത്തി­ന്റെ രോ­മാ­ഞ്ചം?’ എന്നു ചോ­ദി­ക്കു­ന്നു. ആരും വാ­ങ്ങു­ന്നി­ല്ല. പക്ഷേ, അതു വാ­ങ്ങാൻ ഒ­രാ­ട്ടി­ട­യ കു­മാ­രൻ വരും ഒ­രു­കാ­ല­ത്തു്. തീ­വ­ണ്ടി ആ­ലു­വ­യി­ലേ­ക്കു കു­തി­ക്കു­ക­യാ­ണു്. കടകട ശബ്ദം മാ­ത്രം. നവീന ക­വി­ത­യു­ടെ ആ ശബ്ദം വർ­ത്ത­മാ­ന­കാ­ല­ത്തി­ന്റെ ശ­ബ്ദ­മാ­യി ഞാൻ കേ­ട്ടു.

മ­ന്ത്രി­മാർ ഞെ­ട്ടു­ന്നു; ഞാനും

പ്ര­ഭാ­ത­ത്തിൽ നേർ­ത്ത ച­ന്ദ്ര­ക്ക­ല­യെ ആ­കാ­ശ­ത്തു കാ­ണു­മ്പോൾ നി­ങ്ങൾ­ക്കു് എന്തു തോ­ന്നും?” “ച­ന്ദ്ര­ക്ക­ല ഏ­താ­നും നി­മി­ഷം­കൊ­ണ്ടു മാ­ഞ്ഞു­പോ­കു­ന്ന­തു­പോ­ലെ ന­മ്മു­ടെ അ­ഹ­ങ്കാ­രി­ക­ളാ­യ ചില ക­വി­ക­ളും മാ­ഞ്ഞു­പോ­കു­മ­ല്ലോ എന്നു തോ­ന്നും.

ആരു മ­രി­ച്ചാ­ലും മ­ന്ത്രി­മാർ ഞെ­ട്ടും. തൊ­ണ്ണൂ­റു വ­യ­സ്സു­ക­ഴി­ഞ്ഞ ആരോ ഒരാൾ മ­രി­ച്ച­പ്പോൾ കേ­ന്ദ്ര സർ­ക്കാ­രി­ലെ ഒ­രാൾ­ക്കു ഡീ­പ്പ് ഷോ­ക്ക് ഉ­ണ്ടാ­യ­താ­യി ഞാ­ന­റി­ഞ്ഞു. മ­ന്ത്രി­മാർ­ക്കു ഷോ­ക്ക് ഉ­ണ്ടാ­കു­ന്ന പോ­ലെ­യ­ല്ല, യ­ഥാർ­ത്ഥ­ത്തി­ലു­ള്ള ഷോ­ക്ക് തന്നെ എ­നി­ക്കു­ണ്ടാ­യി ശ്രീ. ശ്രീ­വ­രാ­ഹം ബാ­ല­കൃ­ഷ്ണ­ന്റെ ‘രാ­ത്രി­യാ­യി­ക്കോ­ട്ടെ രാ­ജ­പ്പാ’ എന്ന ചെ­റു­ക­ഥ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ വാ­യി­ച്ച­പ്പോൾ. ഇം­ഗ്ലീ­ഷ് സാ­ഹി­ത്യ­ത്തിൽ അ­വ­ഗാ­ഹ­മു­ള്ള ഒരാൾ—വെറും ഒ­രാ­ളാ­ണോ? അല്ല ഇം­ഗ്ലീ­ഷ് പ്ര­ഫെ­സർ ആ­യി­രു­ന്ന ഒരാൾ— മോ­പ­സാ­ങ്, ചെ­ക്കോ­വ്, റ്റോ­മ­സ് മൻ ഇ­വ­രു­ടെ­യെ­ല്ലാം കഥകൾ വാ­യി­ച്ചു് ചെ­റു­ക­ഥ എ­ന്തെ­ന്നു മ­ന­സ്സി­ലാ­ക്കി­യ ഒരാൾ ഇ­തു­പോ­ലെ ഒരു പ­റ­ട്ട­ക്ക­ഥ എ­ഴു­തി­യ­ല്ലോ എന്നു വി­ചാ­രി­ച്ച­പ്പോ­ഴാ­ണു് എ­നി­ക്കു ഷോ­ക്ക് ഉ­ണ്ടാ­യ­തു്. രണ്ടു തെ­ണ്ടി­കൾ. ഒരു തെ­ണ്ടി എ­വി­ടെ­യോ പോയി ജോലി നേടി ജീ­വി­ക്കു­ന്നു. അ­പ്പോൾ മ­റ്റേ­ത്തെ­ണ്ടി കാ­ലു­ത­ല്ലി­ച്ച­ത­ച്ചു് അതു് ബ­ഹു­ജ­ന­ത്തെ കാ­ണി­ച്ചു് പണം നേ­ടു­ന്നു. ജോലി കി­ട്ടി­യ തെ­ണ്ടി അതു ന­ഷ്ട­പ്പെ­ടു­ത്തി. പി­ന്നീ­ടു് സ്വ­ന്തം കാലു ക­രു­തി­ക്കൂ­ട്ടി മു­റി­ച്ചു­ക­ള­ഞ്ഞി­ട്ടു് ആ­ദ്യ­ത്തെ തെ­ണ്ടി തെ­ണ്ടു­ന്ന സ്ഥ­ല­ത്തു­വ­ന്നു് ഇ­രി­ക്കു­ന്നു. അതോടെ അയാൾ പൂർവ സു­ഹൃ­ത്തി­ന്റെ ശ­ത്രു­വാ­യി മാ­റു­ന്നു. കാലു മു­റി­ച്ച­വ­നെ കൊ­ല്ലാൻ മ­റ്റ­വൻ തീ­രു­മാ­നി­ക്കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. റി­വോൾ­ട്ടി­ങ് എ­ന്ന­ല്ലാ­തെ എന്തു പറയാൻ? എന്റെ വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തു വ­യ­ലു­ക­ളാ­ണു്. മഴ പെ­യ്തു് അ­വ­യാ­കെ കാ­യൽ­പോ­ലെ­യാ­കു­മ്പോൾ ചൂ­ണ്ട­യി­ട്ടു മ­ത്സ്യം പി­ടി­ക്കാൻ ആ­ളു­ക­ളെ­ത്തും. പെ­ട്ടെ­ന്നു വെ­ട്ടി വ­ലി­ക്കു­മ്പോൾ ചൂ­ണ്ട­യിൽ കു­രു­ങ്ങി­യ­തു് നീർ­ക്കോ­ലി­യാ­ണെ­ന്നു കാണും. ശ്രീ­വ­രാ­ഹം ബാ­ല­കൃ­ഷ്ണ­ന്റെ സാ­ഹി­ത്യ­ച്ചൂ­ണ്ട­യിൽ കു­രു­ങ്ങി­യ ഈ നീർ­ക്കോ­ലി എ­ന്നിൽ വെ­റു­പ്പു് എന്ന വി­കാ­രം ഉ­ള­വാ­ക്കു­ന്നു. ഒരു വാ­ക്കു­കൂ­ടി, ശ്രീ­വ­രാ­ഹം ബാ­ല­കൃ­ഷ്ണൻ എന്റെ അ­ഭ്യു­ദ­യ­ത്തിൽ താ­ല്പ­ര്യ­മു­ള്ള­യാ­ളാ­ണു്. എന്റെ അ­ഭി­വ­ന്ദ്യ സു­ഹൃ­ത്തു­മാ­ണു്. പക്ഷേ, സൗ­ഹൃ­ദം സ­ത്യ­ത്തി­ന്റെ കണ്ണു മൂ­ട­രു­ത­ല്ലോ.

ഒരു കൈ­ലേ­സ് താ­ഴെ­യി­ട്ടു് ഒരു മഹാൻ ട്രാ­ജ­ഡി­യു­ണ്ടാ­ക്കി. ഒരു മോ­തി­രം ന­ഷ്ട­പ്പെ­ടു­ത്തി വേ­റൊ­രു മഹാൻ ലൗകിക പ്രേ­മ­ത്തെ ആ­ധ്യാ­ത്മി­ക പ്രേ­മ­മാ­ക്കി മാ­റ്റി. ന­മ്മു­ടെ പ്ര­തി­ഭാ­ദ­രി­ദ്ര­ന്മാർ നി­ര­ന്ത­രം ക­ഥാ­പാ­ത്ര­ങ്ങ­ളെ കൊ­ന്നു ക­ലാ­കൊ­ല­പാ­ത­കം ന­ട­ത്തു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: കെ. പി. ശ­ങ്ക­ര­ന്റെ നി­രൂ­പ­ണ­ങ്ങൾ ഒ­ന്നാ­ന്ത­ര­മ­ല്ലേ. നി­ങ്ങ­ളു­ടെ ഇ­രു­പ­ത്തി­മൂ­ന്നു­കൊ­ല്ല­ത്തെ ഈ വൈ­കൃ­ത­ത്തെ അ­ദ്ദേ­ഹ­ത്തി­ന്റെ ഒറ്റ ലേ­ഖ­ന­വു­മാ­യി ത­ട്ടി­ച്ചു­നോ­ക്കാ­നു­ള്ള ധൈ­ര്യ­മു­ണ്ടോ നി­ങ്ങൾ­ക്കു്?

ഉ­ത്ത­രം: ധൈ­ര്യ­മി­ല്ല എ­നി­ക്കു്. ശ്രീ. കെ. പി. ശ­ങ്ക­ര­ന്റെ ര­ണ്ടു­മൂ­ന്നു ലേ­ഖ­ന­ങ്ങ­ളെ ഞാൻ വാ­യി­ച്ചി­ട്ടു­ള്ളു. എ­ല്ലാം ഒ­രു­പോ­ലെ­യി­രി­ക്കും. ഭേ­ദ­മേ­യി­ല്ല. അ­ദ്ദേ­ഹം ഗ്ര­ന്ഥ­കാ­ര­ന്റെ പേരും ഗ്ര­ന്ഥ­ത്തി­ന്റെ പേരും ‘ബ്ലാ­ങ്ക് ആയി ഇ­ട്ടു് (blank) നൂ­റോ­ളം പ്ര­തി­കൾ അ­ച്ച­ടി­ച്ചു വ­ച്ചാൽ മതി. പു­സ്ത­ക­ങ്ങൾ പ­ത്രാ­ധി­പ­ന്മാർ­ക്കു് അ­യ­ച്ചു­കൊ­ടു­ക്കു­മ്പോൾ ബ്ലാ­ങ്ക് സ്പെ­യ്സിൽ ര­ണ്ടു­പേ­രു­ക­ളും എഴുതി അ­വർ­ക്കു അ­യ­ച്ചു കൊ­ടു­ക്ക­ട്ടെ. സമയം ലാഭം, ക­ട­ലാ­സ്സു ലാഭം, മഷി ലാഭം. ആ നൂറു കോ­പ്പി­കൾ തീ­രു­മ്പോൾ നൂ­റെ­ണ്ണം കൂടി അ­ച്ച­ടി­ക്കാം.

ചോ­ദ്യം: പ്ര­ഭാ­ത­ത്തിൽ നേർ­ത്ത ച­ന്ദ്ര­ക്ക­ല­യെ ആ­കാ­ശ­ത്തു കാ­ണു­മ്പോൾ നി­ങ്ങൾ­ക്കു് എന്തു തോ­ന്നും?

ഉ­ത്ത­രം: ച­ന്ദ്ര­ക്ക­ല ഏ­താ­നും നി­മി­ഷം­കൊ­ണ്ടു മാ­ഞ്ഞു­പോ­കു­ന്ന­തു­പോ­ലെ ന­മ്മു­ടെ അ­ഹ­ങ്കാ­രി­ക­ളാ­യ ചില ക­വി­ക­ളും മാ­ഞ്ഞു­പോ­കു­മ­ല്ലോ എന്നു തോ­ന്നും.

ചോ­ദ്യം: വരൻ, വധു ഇ­വ­യ്ക്കു പ­ക­ര­മാ­യി രണ്ടു വാ­ക്കു­കൾ പ­റ­ഞ്ഞു തരൂ. ഇവ കേ­ട്ടു കേ­ട്ടു മ­ടു­ത്തു. നി­ങ്ങ­ളു­ടെ കാ­മു­കൻ, കാ­മു­കി ഈ വാ­ക്കു­കൾ കേ­ട്ടു് എ­നി­ക്കു മ­ടു­പ്പു് ഉ­ണ്ടാ­യ­തു പോലെ.

ഉ­ത്ത­രം: രണ്ടു പേർ­ക്കും ചേ­രു­ന്ന ഒരു ഇം­ഗ്ലീ­ഷ് വാ­ക്കു പറയാം. Victim. ബ­ലി­ക്കു കൊ­ണ്ടു വ­യ്ക്കു­ന്ന ജീവി എ­ന്നു് അ­തി­നർ­ത്ഥം.

ചോ­ദ്യം: നി­ങ്ങ­ളാ­രു്?

ഉ­ത്ത­രം: ജീ­വി­തം കണ്ടു വി­ഷാ­ദ­ത്തിൽ വീണ കോ­ടാ­നു­കോ­ടി ഭാ­ര­തീ­യ­രിൽ ഒ­രു­ത്തൻ. ക­ഴി­യു­ന്ന­തും വേഗം ഈ ഇ­ന്ത്യ­യിൽ­നി­ന്നു പ­ര­ലോ­ക­ത്തേ­ക്കു പോ­ക­ണ­മെ­ന്ന­ല്ലാ­തെ എ­നി­ക്കു മ­റ്റൊ­രാ­ഗ്ര­ഹ­മി­ല്ല.

ചോ­ദ്യം: ഏ­റ്റ­വും വി­ശു­ദ്ധ­മാ­യ വി­കാ­രം സ്വ­ദേ­ശ സ്നേ­ഹ­മ­ല്ലേ?

ഉ­ത്ത­രം: അല്ല. ദേ­ഷ്യ­മാ­ണു് വി­ശു­ദ്ധി­യു­ള്ള വി­കാ­രം. അതു തി­ക­ഞ്ഞ ആർ­ജ്ജ­വ­ത്തിൽ നി­ന്നാ­ണു് ഉ­ണ്ടാ­കു­ന്ന­തു്.

ചോ­ദ്യം: സി­നി­മ­യിൽ ഹാ­സ്യ­മ­ഭി­ന­യി­ക്കു­ന്ന ത­ടി­ച്ചി­ക­ളെ, പ്രാ­യം­കൂ­ടി­യ­വ­രെ കാ­ണു­മ്പോൾ എന്തു തോ­ന്നും?

ഉ­ത്ത­രം: അവരും ചെ­റു­പ്പ­കാ­ല­ത്തു സു­ന്ദ­രി­ക­ളാ­യി­രു­ന്ന­ല്ലോ, അ­വ­രു­ടെ പി­റ­കെ­യും യു­വാ­ക്ക­ന്മാർ ന­ട­ന്നി­രു­ന്ന­ല്ലോ എന്നു തോ­ന്നും.

ചോ­ദ്യം: സു­ന്ദ­ര­നാ­യ മ­ണ്ട­നാ­യി­രി­ക്കാ­നാ­ണോ ഇഷ്ടം അതോ വി­രൂ­പ­നാ­യ ബു­ദ്ധി­മാൻ ആ­യി­രി­ക്കാ­നോ?

ഉ­ത്ത­രം: യു­വ­ത്വ­മു­ള്ള കാ­ല­ത്തു സൗ­ന്ദ­ര്യ­മു­ള്ള ബു­ദ്ധി­ശൂ­ന്യ­നാ­കാ­നും വാർ­ദ്ധ­ക്യ­കാ­ല­ത്തു് വൈ­രൂ­പ്യ­മു­ള്ള ധി­ഷ­ണാ­ശാ­ലി­യാ­വാ­നും.

ചോ­ദ്യം: ക­ണി­യാ­നേ.

ഉ­ത്ത­രം: ഓ. മകൻ വി­ളി­ച്ചാൽ അച്ഛൻ വിളി കേൾ­ക്കാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ.

ചോ­ദ്യം: ഒ­രു­ള­യ്ക്കു­പ്പേ­രി എന്ന രീ­തി­യിൽ ചിലർ മ­റു­പ­ടി ന­ല്കു­ന്ന­തു് എ­ങ്ങ­നെ?

ഉ­ത്ത­രം: നേ­ര­മ്പോ­ക്കു പ­റ­യാ­നും റി­പ്പോർ­ട്ടി (repartee = ചുട്ട മ­റു­പ­ടി) ന­ട­ത്താ­നു­മു­ള്ള ക­ഴി­വു് പ്ര­കൃ­തി ന­ല്കു­ന്ന­താ­ണു്. ആ അ­നു­ഗ്ര­ഹ­മി­ല്ലാ­ത്ത­വൻ അ­ക്കാ­ര്യ­ങ്ങൾ­ക്കു തു­നി­ഞ്ഞാൽ അവർ അ­ന്യ­രു­ടെ ദൃ­ഷ്ടി­യിൽ കോ­മാ­ളി­ക­ളാ­യി മാറും.

ചോ­ദ്യം: എന്റെ വീ­ട്ടി­ലെ സ്ഫ­ടി­ക ഭാ­ജ­ന­ത്തിൽ വെ­ള്ള­ത്തി­ലി­ട്ട രണ്ടു കൊ­ച്ചു സ്വർ­ണ്ണ­മ­ത്സ്യ­ങ്ങൾ കൂ­ടെ­ക്കൂ­ടെ അ­വ­യു­ടെ ചു­ണ്ടു­കൾ മു­ട്ടി­ക്കു­ന്നു. എ­ന്തി­നാ­ണ­തു്, ര­ഹ­സ്യം പ­റ­യു­ക­യാ­ണോ.

ഉ­ത്ത­രം: അല്ല. ജീ­വി­കൾ­ക്കു മ­നു­ഷ്യ­രെ അ­നു­ക­രി­ക്കാ­നു­ള്ള പ്ര­വ­ണ­ത­യു­ണ്ടു്. നി­ങ്ങ­ളും ഭാ­ര്യ­യും ആ മു­റി­യിൽ ഒ­രു­മി­ച്ചു നി­ല്ക്കാ­തി­രു­ന്നാൽ മതി.

ഉ­ദ്ബോ­ധ­നം ഹാ­സ്യ­ത്തി­ലൂ­ടെ

ജർ­മ്മ­നി­യിൽ ജ­നി­ച്ച യു. എസ്. സൈ­ക്കോ അ­ന­ലി­സ്റ്റ് എറിക് ഫ്രെ­മ്മി ന്റെ പു­സ്ത­ക­ങ്ങൾ ഞാ­നൊ­രു­ത­രം ആ­വേ­ശ­ത്തോ­ടെ­യാ­ണു വാ­യി­ക്കാ­റു്. അ­ദ്ദേ­ഹം ആ­ളു­ക­ളെ നാ­ലാ­യി ത­രം­തി­രി­ച്ചി­ട്ടു­ണ്ടു്.

  1. സ്വീ­കാ­ര­പ്ര­വ­ണ­ത­യു­ള്ള­വൻ—മ­റ്റു­ള്ള­വർ സ്നേ­ഹ­പൂർ­വം ന­ല്കു­ന്ന എ­ന്തും ഇയാൾ അം­ഗീ­ക­രി­ക്കും. സ്നേ­ഹം­പോ­ലും സ്വീ­ക­രി­ക്കും.
  2. ചൂ­ഷ­ണ­പ്ര­വ­ണ­ത­യു­ള്ള­വൻ—മ­റ്റു­ള്ള­വ­രു­ടെ പ്ര­യ­ത്ന­ഫ­ല­ങ്ങ­ളെ സൂ­ത്രം­കൊ­ണ്ടും വ­ക്ര­ബു­ദ്ധി­കൊ­ണ്ടും പി­ടി­ച്ചെ­ടു­ക്കു­ന്ന­വ­നാ­ണു് ഇയാൾ.
  3. അതി സ­ഞ്ച­യ­കാ­രി­യാ­യ­വൻ—അന്യർ കൊ­ടു­ക്കു­ന്ന­തെ­ന്തും സ്വീ­ക­രി­ച്ചു് ഭാ­വി­യിൽ അതു പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ന്ന­വ­നാ­ണു് ഇയാൾ.
  4. വി­ക്രേ­യ മ­നു­ഷ്യൻ—ഇയാൾ ത­ന്നെ­ത്ത­ന്നെ വി­ല്ക്കു­ന്നു. വേ­ഷം­കൊ­ണ്ടും നാ­ട്യം­കൊ­ണ്ടും അ­ന്യ­രെ പ­റ്റി­ച്ചു് തന്നെ വി­ല്ക്കു­ന്ന­വ­നാ­ണു് ഇയാൾ.

ഇവരെ യ­ഥാ­ക്ര­മം Receptive person, Explotitative person, Hoarding person, Marketing person എന്നു ഫ്രെം വി­ളി­ക്കു­ന്നു. വ­ളർ­ച്ച­മു­ര­ടി­ച്ച­വ­രാ­ണു് ഈ നാ­ലു­കൂ­ട്ട­രും. ന­മ്മു­ടെ ചെ­റു­പ്പ­ക്കാർ (കു­ട്ടി­ക­ളും) ചൂഷണ പ്ര­വ­ണ­ത­യു­ള്ള­വ­രാ­ണു്. മ­റ്റു­ള്ള­വ­രെ, വി­ശേ­ഷി­ച്ചും അ­ച്ഛ­ന­മ്മ­മാ­രെ ചൂഷണം ചെ­യ്തു സ്വാർ­ത്ഥ താ­ല്പ­ര്യ­ങ്ങൾ പ­രി­ര­ക്ഷി­ക്കാൻ ഇ­വർ­ക്കു സാ­മർ­ത്ഥ്യം കൂ­ടു­ത­ലാ­ണു്. വീ­ട്ടിൽ കഞ്ഞി കു­ടി­ക്കാൻ വക കാ­ണി­ല്ല. എ­ങ്കി­ലും വി­ല­കൂ­ടി­യ വ­സ്ത്ര­ങ്ങൾ അ­ച്ഛ­നെ­ക്കൊ­ണ്ടു വാ­ങ്ങി­പ്പി­ക്കും. പുതിയ സ്ക്കൂ­ട്ടർ വാ­ങ്ങി­പ്പി­ക്കും. അതിൽ കയറി പ­ട്ട­ണ­മാ­കെ ക­റ­ങ്ങും. ഇ­മ്മ­ട്ടിൽ ചൂ­ഷ­ണ­വി­ദ­ഗ്ധ­നാ­യ ഒരു കു­ട്ടി­യെ ശ്രീ. വി. പി. മ­നോ­ഹ­രൻ ‘ബാധ’ എന്ന ചെ­റു­ക­ഥ­യി­ലൂ­ടെ വി­ദ­ഗ്ദ്ധ­മാ­യി അ­വ­ത­രി­പ്പി­ക്കു­ന്നു. ചൂഷണം ധ­ന­ത്തെ­സ്സം­ബ­ന്ധി­ച്ച­ത­ല്ല. ക­രാ­റ്റി (karate— ക­രാ­ട്ടേ­യാ­ണു് ശ­രി­യെ­ന്നു് ഒരു വാ­യ­ന­ക്കാ­രൻ എഴുതി അ­യ­ച്ചു മുൻ­പു്. Daniel Jones-​ന്റെ English Pronouncing Dictionary തൊ­ട്ടു­ള്ള അനേകം നി­ഘ­ണ്ടു­ക്ക­ളിൽ ക­രാ­റ്റി എ­ന്നാ­ണു് ഉ­ച്ചാ­ര­ണം കാ­ണി­ച്ചി­രി­ക്കു­ന്ന­തു്) പ­ഠി­ക്ക­ണം അവനു്. വി­ദ്യാ­ഭ്യാ­സ­ത്തെ അതു ത­ട­സ്സ­പ്പെ­ടു­ത്തു­മെ­ന്ന­തു­കൊ­ണ്ടു് അച്ഛൻ അതിനു സ­മ്മ­തി­ക്കു­ന്നി­ല്ല. മകൻ നി­രാ­ഹാ­ര സ­ത്യാ­ഗ്ര­ഹം തു­ട­ങ്ങി. മൂ­ന്നു­ദി­വ­സം ക­ഴി­ഞ്ഞ­പ്പോൾ മ­ക­ന്റെ ആ­രോ­ഗ്യാ­വ­സ്ഥ­യിൽ ആ­ശ­ങ്കാ­കു­ല­നാ­യ അച്ഛൻ മകനു് കീ­ഴ­ട­ങ്ങി. അവൻ ക­രാ­റ്റി പ­ഠി­ച്ചു. എ­ല്ലാ­വ­രെ­യും ആ­ക്ര­മി­ച്ചു. അ­മ്മ­യു­ടെ മു­ഖ­ത്തു­പോ­ലും ഇ­ടി­കൊ­ടു­ത്തു് രക്തം ചാ­ടി­ച്ചു. ഒ­ടു­വിൽ ജ്യോ­ത്സ്യ­ന്റെ നിർ­ദ്ദേ­ശ­മ­നു­സ­രി­ച്ചു് ആ ബാധ ഒ­ഴി­പ്പി­ക്കാൻ അ­ച്ഛ­ന­മ്മ­മാർ തീ­രു­മാ­നി­ച്ചു. എല്ലാ നേ­ര­മ്പോ­ക്കു­ക­ളും സ്ഥൂ­ലീ­ക­ര­ണ­ങ്ങ­ളാ­ണു്. ആ സ്ഥൂ­ലീ­ക­ര­ണ­വും അ­ത്യു­ക്തി­യും ഇ­ക്ക­ഥ­യി­ലെ ഹാ­സ്യ­ത്തി­ലു­മു­ണ്ടു് എ­ങ്കി­ലും ഹൃ­ദ്യ­മാ­ണു് ഇക്കഥ. ഒരു ബാ­ല­ന്റെ മാ­ന­സി­ക ഭ്രം­ശ­ത്തി­ലൂ­ടെ ക­ഥാ­കാ­രൻ അ­ക്ര­മാ­സ­ക്ത­മാ­യ ജ­ന­ത­യു­ടെ കഥ പ­റ­യു­ന്നു എ­ന്ന­തും സ­വി­ശേ­ഷ­ത തന്നെ ഇ­ക്ക­ഥ­യു­ടെ.

സാ­ഹി­ത്യ­കാ­ര­ന്മാർ
കു­മാ­ര­നാ­ശാൻ:
സ­മ്പൂർ­ണ്ണ മ­നു­ഷ്യ­ത്വ­ത്തി­ന്റെ സ്തോ­താ­വു്.
വ­ള്ള­ത്തോൾ:
ശ­ബ്ദ­പ്ര­യോ­ഗ­ത്തി­ലൂ­ടെ മാ­ന്ത്രി­ക­ത്വം സൃ­ഷ്ടി­ച്ച പ്ര­തി­ഭാ­ശാ­ലി.
ഒ­ടു­വിൽ കു­ഞ്ഞു­കൃ­ഷ്ണ­മേ­നോൻ:
ജീ­വി­ച്ചി­രു­ന്ന കാ­ല­ത്തും ഇ­ക്കാ­ല­ത്തും സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ നി­ര­യിൽ ഒ­ടു­വിൽ നിന്ന ആൾ. ഇ­പ്പോ­ഴും നി­ല്ക്കു­ന്ന ആൾ.
മു­ട്ട­ത്തു­വർ­ക്കി:
അർ­ദ്ധ­വി­ദ്യാ­ഭ്യാ­സം ല­ഭി­ച്ച­വ­രെ ര­സി­പ്പി­ച്ച എ­ഴു­ത്തു­കാ­രൻ. ല­ബ്ധ­പ്ര­തി­ഷ്ഠ­രാ­യ സാ­ഹി­ത്യ­കാ­ര­ന്മാർ ത­ങ്ങൾ­ക്കു് അ­ദ്ദേ­ഹ­ത്തെ പ്ര­ശം­സി­ച്ചാൽ ഒ­ന്നും ന­ഷ്ട­പ്പെ­ടാ­നി­ല്ലെ­ന്നു­ക­ണ്ടു് പ്ര­ശം­സ വാ­രി­ക്കോ­രി­ച്ചൊ­രി­ഞ്ഞു; അതു അ­ദ്ദേ­ഹം ജീ­വി­ച്ചി­രു­ന്ന­പ്പോ­ഴ­ല്ല, ശ­വ­കു­ടീ­ര­ത്തി­നു മു­ക­ളിൽ­ക്കൂ­ടി­യാ­യി­രു­ന്നു സ്തു­തി­വർ­ഷാ­പാ­തം.
കോ­വി­ലൻ:
മ­നു­ഷ്യ­നു മ­ന­സ്സി­ലാ­കാ­ത്ത ക­ഥ­ക­ളും നോ­വ­ലു­ക­ളും ഉ­പ­ന്യാ­സ­ങ്ങ­ളു­മെ­ഴു­ത്തു­ന്ന ആൾ.
ജി. ശ­ങ്ക­ര­ക്കു­റു­പ്പു്:
മാ­ന­വി­ക­ത­യെ ജഗതു് സം­ബ­ന്ധീ­യ­മാ­യ ദർ­ശ­ന­ത്തോ­ടു കൂ­ട്ടി­ച്ചേർ­ത്ത കവി.
പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള:
ച­ങ്ങാ­തി­മാ­രാൽ മാ­ത്രം വാ­ഴ്ത്ത­പ്പെ­ടു­ന്ന ക­ഥാ­കാ­രൻ, നാ­ട­ക­കർ­ത്താ­വു്, കവി. ര­ണ്ടാ­ന്ത­രം ഫെ­യ്ക്ക­ല്ല, ഒ­ന്നാ­ന്ത­രം ഫെ­യ്ക്ക്.
വ­ട­ക്കും­കൂർ രാ­ജ­രാ­ജ­വർ­മ്മ:
മൂ­ല്യ­നിർ­ണ്ണ­യ­ത്തി­നു ഒരു ക­ഴി­വു­മി­ല്ലാ­തെ സം­സ്കൃ­ത ഗ്ര­ന്ഥ­ങ്ങ­ളെ­പ്പോ­ലും ബ­ഹിർ­ഭാ­ഗ­സ്ഥ­മാ­യി ദർ­ശി­ച്ച ഒ­രെ­ഴു­ത്തു­കാ­രൻ.
സ്പർ­ശം, പ്ര­യാ­ണം

സാ­ധാ­ര­ണ­മാ­യ കഥയെ അ­സാ­ധാ­ര­ണ­മാ­ക്കി പ്ര­ദർ­ശി­പ്പി­ക്കു­ന്ന­വ­നാ­ണു് ക­ലാ­കാ­രൻ… സാ­ഹി­ത്യ­കൃ­തി നമ്മൾ കൈ­യി­ലെ­ടു­ക്കു­മ്പോൾ ഈ സത്യം നമ്മൾ ഓർ­മ്മി­ക്ക­ണം. എ­ങ്കി­ലേ ശ­രി­യാ­യ മൂ­ല്യ­നിർ­ണ്ണ­യ­ത്തി­നു കഴിയൂ.

സ്പർ­ശ­ത്തി­ന്റെ വി­പ­രീ­ത സ്വ­ഭാ­വം അ­ക­ന്നു­പോ­ക­ലാ­ണെ­ന്നു് ഏതോ ചി­ന്ത­കൻ എ­ഴു­തി­യി­ട്ടു­ണ്ടു്. സ്നേ­ഹ­ഭാ­ജ­ന­ത്തെ എത്ര സ്പർ­ശി­ച്ചാ­ലും മ­തി­യാ­വു­ക­യി­ല്ല സ്നേ­ഹി­ക്കു­ന്ന ആ­ളി­നു്. എ­ന്നാൽ അ­വർ­ക്കു ത­മ്മിൽ ലേശം വി­രോ­ധ­മു­ണ്ടാ­ക­ട്ടെ. അവർ മാ­റി­നി­ല്ക്കും. പി­ന്നെ­പ്പി­ന്നെ അകലും. അ­തി­ദൂ­ര­മ­ക­ലും. വീ­ണ്ടും വി­ചാ­രി­ച്ചി­രി­ക്കാ­ത്ത സ­ന്ദർ­ഭ­ത്തിൽ കാ­ണാ­നി­ട വ­ന്നാ­ലും അ­ടു­ത്തു ചെ­ല്ലാൻ ഇഷ്ടം കാ­ണി­ല്ല. വൈ­ഷ­യി­ക­ത്വ­ത്തെ സ്പർ­ശി­ച്ചു­കൊ­ണ്ടി­രു­ന്ന­വൻ അ­ല്ലെ­ങ്കിൽ സ്പർ­ശി­ച്ചു­കൊ­ണ്ടി­രു­ന്ന­വൾ വി­ര­ക്തി­യി­ലേ­ക്കു വീണാൽ അ­തി­ന്റെ താ­ഴ്‌­വ­ര­യിൽ­നി­ന്നു് ആ­ധ്യാ­ത്മി­ക­ത്വ­ത്തി­ന്റെ അ­ധി­ത്യ­ക­യി­ലേ­ക്കു ക­യ­റി­പ്പോ­കും. പഴയ സ്പർ­ശ­ത്തി­ന്റെ ഓർ­മ്മ­യു­ള­വാ­കു­മാ­റു് ഒരു വ്യ­ക്തി­യെ ക­ണ്ടി­ട്ടും ആ­ധ്യാ­ത്മി­ക­ത­യി­ലേ­ക്കു­ള്ള പ്ര­യാ­ണം അ­വ­സാ­നി­പ്പി­ക്കാ­തെ ന­ക്ഷ­ത്ര­പ­ഥ­ത്തി­ലേ­ക്കു് ഉ­യർ­ന്നു­പോ­കു­ന്ന ഒരു സ്ത്രീ­യെ ശ്രീ. എം. ജി. രാ­ധാ­കൃ­ഷ്ണൻ ‘കേദാര’മെന്ന കഥയിൽ ആ­ലേ­ഖ­നം ചെ­യ്തി­രി­ക്കു­ന്നു. ഒ­ര­വ്യ­ക്ത­ത ക­ഥ­യു­ടെ മ­ദ്ധ്യ­ത്തി­ലു­ണ്ടെ­ങ്കി­ലും ക­ഥാ­കാ­ര­ന്റെ ഭാ­ഷ­വി­ഷ­യ­പ്ര­തി­പാ­ദ­ന­ത്തി­നു് അ­നു­രൂ­പ­മാ­യി­രി­ക്കു­ന്നു.

സു­ന്ദ­ര­നാ­യ മ­ണ്ട­നാ­യി­രി­ക്കാ­നാ­ണോ ഇഷ്ടം അതോ വി­രൂ­പ­നാ­യ ബു­ദ്ധി­മാൻ ആ­യി­രി­ക്കാ­നോ? “യു­വ­ത്വ­മു­ള്ള കാ­ല­ത്തു സൗ­ന്ദ­ര്യ­മു­ള്ള ബു­ദ്ധി­ശൂ­ന്യ­നാ­കാ­നും വാർ­ദ്ധ­ക്യ­കാ­ല­ത്തു് വൈ­രൂ­പ്യ­മു­ള്ള ധി­ഷ­ണാ­ശാ­ലി­യാ­വാ­നും.

ഞാൻ ബാ­ല­നാ­യി­രു­ന്ന­പ്പോ­ഴാ­ണു് ‘വേ­ലു­ത്ത­മ്പി ദളവ’ എന്ന നാടകം ക­ണ്ട­തു്. തമ്പി ആ­ത്മ­ഹ­ത്യ ചെ­യ്തു. ശരീരം താഴെ വീ­ണ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ അനുജൻ ത­ല­വെ­ട്ടി­യെ­ടു­ത്തു­കൊ­ണ്ടു് ഓടി. ബാ­ല്യ­കാ­ല­ത്തെ ഹൃ­ദ­യ­ചാ­ഞ്ച­ല്യം കൊ­ണ്ടാ­വാം ഞാൻ ക­ര­ഞ്ഞു. ചേ­ട്ട­ന്റെ ക­ഴു­ത്തു അനുജൻ സ്പർ­ശി­ക്കു­ന്നു. പി­ന്നെ ത­ല­മു­റി­ച്ചെ­ടു­ക്കൽ. അ­തി­നു­ശേ­ഷം ഓട്ടം. സ്പർ­ശ­വും പ്ര­യാ­ണ­വും. അ­തി­ന്റെ ഫ­ല­മാ­യി ക­ണ്ണു­നീർ ദ്ര­ഷ്ടാ­വി­നു്. ആ ക­ണ്ണു­നീ­രോ ച­ഞ്ച­ലാ­വ­സ്ഥ­യോ രാ­ധാ­കൃ­ഷ്ണ­ന്റെ കഥ ജ­നി­പ്പി­ക്കാ­ഞ്ഞ­തു്—വേ­റൊ­രു വി­ധ­ത്തിൽ പ­റ­ഞ്ഞാൽ അ­നു­ഭൂ­തി­യു­ള­വാ­ക്കാ­ഞ്ഞ­തു്—എ­ന്തു­കൊ­ണ്ടാ­വാം? മാ­ന്യ­വാ­യ­ന­ക്കാർ ആ­ലോ­ചി­ക്ക­ട്ടെ എന്നു പ­റ­ഞ്ഞു് ഞാൻ മാ­റി­നി­ല്ക്കു­ന്നു (കഥ ക­ലാ­കൗ­മു­ദി­യിൽ).

മാർ­ജ്ജാ­രാ­വ­ലോ­ക­നം

ഡെ­സ്മ­ണ്ട് മോ­റി­സി ന്റെ ‘Cat watching’ എന്ന പു­സ്ത­ക­ത്തി­ന്റെ വി­പു­ലീ­ക­രി­ച്ച നൂതന പ്ര­സാ­ധ­നം കൗ­തു­ക­പ്ര­ദ­ങ്ങ­ളാ­യ പല കാ­ര്യ­ങ്ങ­ളും ഉൾ­ക്കൊ­ള്ളു­ന്നു. 1992-ൽ പ്ര­സാ­ധ­നം ചെയ്ത ഈ ഗ്ര­ന്ഥ­ത്തി­ന്റെ വില രണ്ടു പ­വ­നാ­ണു് (ഏ­താ­ണ്ടു നൂ­റു­രൂ­പ, Arrow Publication).

images/catwatching.jpg

It is raining cats and dogs എ­ന്നൊ­രു പ്ര­യോ­ഗ­മു­ണ്ട­ല്ലോ. ഇതു് എ­ങ്ങ­നെ വന്നു? ശ­താ­ബ്ദ­ങ്ങൾ­ക്കു മുൻ­പു് ന­ഗ­ര­ങ്ങ­ളി­ലെ റോ­ഡു­കൾ­ക്കു വീതി കു­റ­വാ­യി­രു­ന്നു. ശ­രി­യാ­യ ഡ്രെ­യി­നി­ജും അ­ന്നി­ല്ലാ­യി­രു­ന്നു. കാ­റ്റോ­ടു­കൂ­ടി വലിയ മഴ പെ­യ്യു­മ്പോൾ പൂ­ച്ച­ക­ളും പ­ട്ടി­ക­ളും അ­തിൽ­പ്പെ­ട്ടു മ­രി­ക്കും. മഴ തീർ­ന്ന­തി­നു­ശേ­ഷം ആ മൃ­ഗ­ങ്ങ­ളു­ടെ ഉ­ട­മ­സ്ഥർ റോ­ഡി­ലേ­ക്കു നോ­ക്കു­മ്പോൾ അ­വ­യു­ടെ നി­ശ്ചേ­ത­ന ശ­രീ­ര­ങ്ങൾ കാ­ണു­ക­യാ­യി. അ­പ്പോൾ അ­ന്ത­രീ­ക്ഷ­ത്തിൽ നി­ന്നു് അവ വീ­ണ­താ­യി സ­ങ്ക­ല്പി­ക്കു­മാ­യി­രു­ന്നു. അ­ങ്ങ­നെ­യാ­ണു് raining cats and dogs എന്ന ചൊ­ല്ലു­ണ്ടാ­യ­തു്. സ്വി­ഫ്റ്റ് 1710-ൽ എ­ഴു­തി­യ­തു് ഈ സ­ങ്ക­ല്പ­ത്തി­നു് ബലം ന­ല്കു­ന്നു­ണ്ടു്. “Now from all parts the swelling kennels flow, and bear their trophies with them as they go… drowned puppies, stinking sprats, all drenched in mud, dead cats, and turnip-​tops, come tumbling down the flood.”

വെ­ള്ള­ച്ചാ­ട്ടം എ­ന്ന­തി­നു് ഗ്രീ­ക്ക് ഭാ­ഷ­യിൽ catadupa എ­ന്നാ­ണു് പറയുക. വെ­ള്ള­ച്ചാ­ട്ടം­പോ­ലെ മഴ പെ­ട്ടു­മ്പോൾ raining catadupa എന്നു ആളുകൾ പറയും. ഈ catadupa കാലം ക­ഴി­ഞ്ഞ­പ്പോൾ raining cats and dogs എ­ന്നാ­യി എ­ന്നും ഒരു പ­ക്ഷ­മു­ണ്ടു് (പുറം 227).

വേ­ശ്യ­ക­ളെ പൂ­ച്ച­ക­ളെ­ന്നും വേ­ശ്യാ­ല­യ­ത്തെ പൂ­ച്ച­വീ­ടെ­ന്നും വി­ളി­ക്കു­ന്ന­തെ­ന്തു­കൊ­ണ്ടു്? മോ­റി­സി­നു് ഇ­തി­നും മ­റു­പ­ടി­യു­ണ്ടു്. ച­ക്കി­പ്പൂ­ച്ച­കൾ ‘ഹീ­റ്റി’ലാ­വു­മ്പോൾ പല ക­ണ്ടൻ­പൂ­ച്ച­ക­ളോ­ടും ചേരും. അ­തി­രു­ക­ട­ന്ന ഈ വേ­ഴ്ച­യാ­ണു് വേ­ശ്യ­കൾ­ക്കു പൂച്ച എന്ന പേരു നേ­ടി­ക്കൊ­ടു­ത്ത­തു്. (പുറം 222) ഇ­തു­പോ­ലെ­യു­ള്ള പല അ­റി­വു­ക­ളും പ്ര­ദാ­നം ചെ­യ്യു­ന്നു ഈ പു­സ്ത­കം.

മോ­റി­സി­ന്റെ പു­സ്ത­ക­ങ്ങൾ­ക്കു­ള്ള ദോഷം അ­വ­യി­ലെ പല അ­ഭി­പ്രാ­യ­ങ്ങ­ളും ദു­രാ­നീ­ത­ങ്ങ­ളാ­ണു് എ­ന്ന­ത­ത്രേ. ആ ദോ­ഷ­ങ്ങൾ ഇ­തി­ലു­മു­ണ്ടു്. എ­ങ്കി­ലും അ­തി­നൊ­രു ‘വലിയ മാർ­ജ്ജിൻ’ ഇ­ട്ടു­കൊ­ണ്ടു് ഈ മാർ­ജ്ജാ­രാ­വ­ലോ­ക­നം ന­മു­ക്കു വാ­യി­ക്കാം.

images/DesmondMorris1969.jpg
ഡെ­സ്മ­ണ്ട് മോ­റി­സ്

‘മംഗളം’ വാ­രി­ക­യിൽ ഞാൻ ആ­ദ്യ­മാ­യി നോ­ക്കു­ന്ന­തു് ശ്രീ. കെ. എസ്. ര­ഘു­വി­ന്റെ ‘മ­ത്താ­യി­ച്ചൻ’ എന്ന ഹാ­സ്യ­ചി­ത്ര പ­ര­മ്പ­ര­യാ­ണു്. ഒ­രി­ക്ക­ലും ആ ചി­ത്ര­ങ്ങൾ എന്നെ നി­രാ­ശ­പ്പെ­ടു­ത്തി­യി­ട്ടി­ല്ല. ഹാ­സ്യ­ത്തി­ന്റെ സ്ഫു­ര­ണം ഏ­തി­ലും കാണും. പൊ­ലീ­സ് ഇൻ­സ്പെ­ക്ടർ യൂ­നി­ഫോം ധ­രി­ച്ചു കു­ടും­ബ­ത്തോ­ടു­കൂ­ടി ക­ല്യാ­ണ­ത്തിൽ പ­ങ്കെ­ടു­ക്കാൻ പോ­കു­ന്നു. അ­തെ­ന്തി­നു് എന്നു മ­ത്താ­യി­യു­ടെ ചോ­ദ്യം. സു­ര­ക്ഷി­ത­ത്വ­ത്തെ­ക്ക­രു­തി എ­ന്നു് ഇൻ­സ്പെ­ക്ട­റു­ടെ ഉ­ത്ത­രം. ബു­ള്ള­റ്റ് പ്രൂ­ഫാ­ണോ എന്നു ചോ­ദ്യം. അതല്ല; താൻ യൂ­നി­ഫോം ധ­രി­ച്ചേ പൊതു ച­ട­ങ്ങു­കൾ­ക്കു പോ­കു­ക­യു­ള്ളു­വെ­ന്നു് ഇൻ­സ്പെ­ക്ടർ മ­റു­പ­ടി ന­ല്കു­ന്നു. കാ­ര­ണ­മു­ണ്ടു്. മ­ഫ്റ്റി­യിൽ പോ­കു­ന്ന­തു് അ­പ­ക­ട­മാ­ണെ­ന്നു് ഈയിടെ മാ­ത്ര­മാ­ണു് പൊ­ലീ­സ് ഇൻ­സ്പെ­ക്ടർ മ­ന­സ്സി­ലാ­ക്കി­യ­തു്. ഒരു രാ­ഷ്ട്രീ­യ സം­ഭ­വ­ത്തെ ഹാ­സ്യം­പു­ര­ണ്ട ക­ട­ക്ക­ണ്ണി­ലൂ­ടെ നോ­ക്കി സ്വയം ചി­രി­ക്കു­ക­യും നമ്മെ ചി­രി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു രഘു. ഹാ­സ്യ­ചി­ത്ര­ങ്ങ­ളെ ധൈ­ഷ­ണി­ക­ത്വ­ത്തി­ന്റെ സ­ന്ത­തി­ക­ളാ­ക്കു­ന്ന­വർ­ക്കു് മം­ഗ­ള­ത്തി­ലെ ഈ ചി­ത്ര­കാ­രൻ മാർ­ഗ്ഗം ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു.

images/Annakarenina.jpg

സാ­ധാ­ര­ണ­മാ­യ കഥയെ അ­സാ­ധാ­ര­ണ­മാ­ക്കി പ്ര­ദർ­ശി­പ്പി­ക്കു­ന്ന­വ­നാ­ണു് ക­ലാ­കാ­രൻ. ഭർ­ത്താ­വു് ഉ­ണ്ടാ­യി­രി­ക്കെ അയാളെ നി­രാ­ക­രി­ച്ചു വി­രൂ­പ­നാ­യ വേ­റൊ­രു പു­രു­ഷ­നെ സ്ത്രീ പ്രാ­പി­ക്കു­ന്ന­തു ജീ­വി­ത­ത്തിൽ എ­പ്പോ­ഴും കാ­ണാ­വു­ന്ന കാ­ഴ്ച­യാ­ണു്. പക്ഷേ, ടോൾ­സ്റ്റോ­യി അതിനു ന­ല്കി­യ അ­സാ­ധാ­ര­ണ­ത്വ­മാ­ണു് ‘അ­ന്നാ­ക­രേ­നി­ന യെ’ അ­താ­വിർ­ഭ­വി­ച്ച കാ­ല­ത്തെ മ­ഹാ­ദ്ഭു­ത­മാ­ക്കി മാ­റ്റി­യ­തു്. സാ­ഹി­ത്യ­കൃ­തി നമ്മൾ കൈ­യി­ലെ­ടു­ക്കു­മ്പോൾ ഈ സത്യം നമ്മൾ ഓർ­മ്മി­ക്ക­ണം. എ­ങ്കി­ലേ ശ­രി­യാ­യ മൂല്യ നിർ­ണ്ണ­യ­ത്തി­നു കഴിയൂ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-03-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.