SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-06-20-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

സർ. സി. പി. രാ­മ­സ്സാ­മി അ­യ്യ­രും ജോൺ മ­ത്താ­യി­യും ഇ­രു­ന്ന ക­സേ­ര­യിൽ വി­ള­നി­ലം ഇ­രി­ക്കു­ന്നു.

ഒരു ദിവസം ജീ­വി­ത­മു­ണ്ടു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് ഒരാൾ. തി­ക­ഞ്ഞ ആ­രോ­ഗ്യം, വൃ­ദ്ധ­ന­ല്ല, രോ­ഗ­ത്തി­ന്റെ ച­രി­ത്ര­മി­ല്ല. മുൻ­പു് എ­ങ്ങ­നെ­യി­രു­ന്നു­വോ അ­ങ്ങ­നെ തന്നെ ഇ­പ്പോ­ഴും. എല്ലാ കാ­ല­വും അ­ങ്ങ­നെ­യാ­യി­രി­ക്കു­ക­യും ചെ­യ്യും. സ്വ­ന്തം കാ­ര്യം നോ­ക്കി­ക്കൊ­ണ്ടു്, മു­ന്നി­ലു­ള്ള ജീ­വി­ത­ത്തെ മാ­ത്രം സ്വ­പ്നം ക­ണ്ടു­കൊ­ണ്ടു് അയാൾ ഒരു ദി­വ­സ­ത്തിൽ നി­ന്നു് അ­ടു­ത്ത ദി­വ­സ­ത്തി­ലേ­ക്കു പോ­കു­ന്നു. അ­ങ്ങ­നെ­യി­രി­ക്കെ മരണം സം­ഭ­വി­ക്കു­ന്നു. ഒരു ചെറിയ ഏങ്ങൽ. ക­സേ­ര­യി­ലേ­ക്കു് അയാൾ താ­ഴു­ന്നു. അ­തു­ത­ന്നെ മരണം. അ­തി­ന്റെ ആ­ക­സ്മി­ക­ത്വം ചി­ന്ത­ക്കു് ഇടം നൽ­കു­ന്നി­ല്ല. മ­ന­സി­നെ ആ­ശ്വ­സി­പ്പി­ക്കാൻ വേ­ണ്ടി­യു­ള്ള ഒരു വാ­ക്കു് അ­ന്വേ­ഷി­ക്കാൻ പോലും അ­തി­നു് (മ­ന­സ്സി­നു്) സൗ­ക­ര്യം കി­ട്ടു­ന്നി­ല്ല. മ­ര­ണ­മ­ല്ലാ­തെ ന­മ്മു­ടെ മുൻ­പിൽ മ­റ്റൊ­ന്നു­മി­ല്ല. മൃ­ത്യു­വ­ശ­ത­യു­ടെ ല­ഘൂ­ക­രി­ക്കാ­നാ­വാ­ത്ത സത്യം. ദീർ­ഘ­മാ­യ രോ­ഗ­ത്തി­നു­ശേ­ഷ­മു­ള്ള മ­ര­ണ­ത്തെ കീ­ഴ­ട­ങ്ങ­ലോ­ടു­കൂ­ടി ന­മു­ക്കു സ്വീ­ക­രി­ക്കാം. എ­ന്നാൽ പ്ര­ത്യ­ക്ഷ­കാ­ര­ണ­മൊ­ന്നും കൂ­ടാ­തെ മ­നു­ഷ്യൻ മ­രി­ക്കു­ക­യെ­ന്നു പ­റ­ഞ്ഞാൽ, മ­നു­ഷ്യൻ മ­നു­ഷ്യ­നാ­യ­തു­കൊ­ണ്ടു മാ­ത്രം മ­രി­ക്കു­ന്നു­വെ­ന്നു വ­ന്നാൽ അതു, ന­മ്മ­ളെ ജീ­വി­ത­വും മ­ര­ണ­വും അ­ദൃ­ശ്യ­മാ­യ അ­തി­രിൽ കൊ­ണ്ടു­വ­രും. നമ്മൾ ഏതു വ­ശ­ത്താ­ണെ­ന്നു് അ­റി­യു­ക­യു­മി­ല്ല. ജീ­വി­തം മ­ര­ണ­മാ­യി മാ­റു­ന്നു; എ­ല്ലാ­ക്കാ­ല­വും മരണം ജീ­വി­ത­ത്തെ കൈ­യ­ട­ക്കി­വ­ച്ചി­രു­ന്ന­തു­പോ­ലെ. മു­ന്ന­റി­യി­പ്പു കൂ­ടാ­തെ­യു­ള്ള മരണം. അ­തി­ന്റെ അർഥം ജീ­വി­തം അ­വ­സാ­നി­ക്കു­ന്നു എ­ന്നു്. ഏതു നി­മി­ഷ­വും അ­ത­വ­സാ­നി­ക്കു­ക­യും ചെ­യ്യാം.

images/PaulAuster2008.jpg
പോൾ ഓ­സ്റ്റർ

മൗ­ലി­ക­ങ്ങ­ളും ചി­ന്തോ­ദ്ദീ­പ­ങ്ങ­ളു­മാ­യ ഈ വാ­ക്യ­ങ്ങൾ അ­മേ­രി­ക്കൻ നൊ­വ­ലി­സ്റ്റ് പോൾ ഓ­സ്റ്റ­റി ന്റെ (Paul Auster, 1947) അ­ത്യു­ജ്ജ്വ­ല­മാ­യ “The Invention of Solitude ” എന്ന സ്മ­ര­ണ­ക­ളിൽ­നി­ന്നാ­ണു്. അ­ച്ഛ­ന്റെ മരണം വർ­ണി­ക്കു­ന്ന­തി­നു പൂർ­വ­പീ­ഠി­ക എന്ന നി­ല­യിൽ ഓ­സ്റ്റർ എ­ഴു­തി­യ ഒരു ഖ­ണ്ഡി­ക­യു­ടെ ഈ ഭാ­ഷാ­ന്ത­രീ­ക­ര­ണ­ത്തിൽ ഗ്ര­ന്ഥ­കാ­ര­ന്റെ അ­ന്യാ­ദൃ­ശ്യ­മാ­യ ധി­ഷ­ണാ­ശ­ക്തി കാണാം. ഈ രീ­തി­യി­ലാ­ണു് അ­ദ്ദേ­ഹം ഗ്ര­ന്ഥ­മാ­കെ ര­ചി­ച്ചി­ട്ടു­ള്ള­തു്. ഓ­സ്റ്റ­റു­ടെ മറ്റു ചില വാ­ക്യ­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ഷ­യിൽ തന്നെ കാണുക. അച്ഛൻ കി­ട­ന്നു മ­രി­ച്ച വീ­ടി­നെ­ക്കു­റി­ച്ചാ­ണു് അ­ദ്ദേ­ഹം പ­റ­യു­ന്ന­തു്.

“Even the most tired of distracted mind has a corner of pure, animal response, and can give the body a sense of where it is. One would have to be nearly unconscious not to see, or atlast not feel, that the house was no longer the same. ‘Habit’ as one of Beckett’s characters says, ‘is a great deadener’. And if the mind is unable to respond to the physical evidence, what will it do when confronted with the emotional evidence”.
images/InventionOfSolitude.jpg

എ­ടു­ത്തെ­ഴു­തി­യ ഈ ഭാ­ഗ­ങ്ങൾ ഓ­സ്റ്റ­റി­ന്റെ ര­ച­നാ­രീ­തി എ­ന്താ­ണെ­ന്നു സ്പ­ഷ്ട­മാ­ക്കി­ത്ത­രും. വി­കാ­ര­മ­ണ്ഡ­ല­ത്തെ ചി­ന്താ­മ­ണ്ഡ­ല­മാ­ക്കു­ക എ­ന്ന­താ­ണു് ആ മാർ­ഗ്ഗം. ആ പ­രി­വർ­ത്ത­ന­മു­ണ്ടാ­കു­മ്പോ­ഴും വൈ­കാ­രി­ക­ത്വ­ത്തി­നു ന്യൂ­ന­ത വ­രു­ന്നി­ല്ല. ചി­ന്ത­കൾ വ­ജ്ര­കാ­ന്തി­യോ­ടെ വി­ല­സു­ക­യും ചെ­യ്യു­ന്നു. അ­തി­നാൽ ഈ ഗ്ര­ന്ഥ­ത്തി­ന്റെ പാ­രാ­യ­ണം അ­സു­ല­ഭ­മാ­യ അ­നു­ഭ­വം ത­ന്നെ­യാ­ണു്. ഓ­സ്റ്റർ ഗ്ര­ന്ഥ­ത്തെ ര­ണ്ടാ­യി വി­ഭ­ജി­ച്ചി­രി­ക്കു­ന്നു. ആ­ദ്യ­ത്തേ­തു് Portrait of an Invisible Man. അ­ദൃ­ശ്യ­നാ­യ ഈ മ­നു­ഷ്യൻ ഗ്ര­ന്ഥ­കാ­ര­ന്റെ അച്ഛൻ ത­ന്നെ­യാ­ണു്. മരണം കൊ­ണ്ടു മാ­ത്ര­മ­ല്ല ജീ­വി­ച്ചി­രി­ക്കു­മ്പോ­ഴും അ­ദ്ദേ­ഹം അ­ദൃ­ശ്യ­നാ­യി­രു­ന്നു. മ­റ്റു­ള്ള­വർ­ക്ക­ല്ല ത­നി­ക്കു ത­ന്നെ­യും അ­ദ്ദേ­ഹം അ­ദൃ­ശ്യൻ. അ­ങ്ങി­നെ ജീ­വി­ച്ച ആ മ­നു­ഷ്യ­ന്റെ ചി­ത്രം ന­മ്മ­ളെ ‘ഹോ­ണ്ട്’ ചെ­യ്യു­ന്നു. The Book of Memory എ­ന്ന­താ­ണു ര­ണ്ടാ­മ­ത്തെ ഭാഗം. സ്വ­ന്തം മ­ക­നെ­ക്കു­റി­ച്ചു്, മു­ത്ത­ച്ഛ­നെ­ക്കു­റി­ച്ചു­ള്ള സ്മ­ര­ണ­കൾ ഇ­തി­ലു­ണ്ടു്. അ­വ­യു­ടെ­കൂ­ടെ ക­ലാ­നി­രൂ­പ­ണ­വും. ഇവിടെ മൗ­ലി­ക­ത­യാ­ണു് മുദ്ര. നോ­ക്കു­ക. ‘ഞാൻ ജ­റു­സ­ലേ­മി­ലേ­ക്കു പൊ­കു­ന്നു’ എ­ന്നു് നി­ങ്ങ­ളോ­ടു് ആ­രെ­ങ്കി­ലും പ­റ­ഞ്ഞാൽ ‘എത്ര ന­ന്നു്. അയാൾ ജ­റു­സ­ലേ­മി­ലേ­ക്കു പോ­കു­ന്നു.’ എന്നേ നി­ങ്ങൾ വി­ചാ­രി­ക്കൂ. എ­ന്നാൽ ഒരു നോ­വ­ലി­ലെ ഒരു ക­ഥാ­പാ­ത്രം അതേ വാ­ക്കു­കൾ നി­ങ്ങ­ളോ­ടു പ­റ­ഞ്ഞാൽ പ്ര­തി­ക­ര­ണം വേ­റൊ­രു വി­ധ­ത്തി­ലാ­യി­രി­ക്കും. ജ­റു­സ­ല­മി­ന്റെ ച­രി­ത്രം, അ­തി­ന്റെ മ­ത­പ­ര­മാ­യ പ്ര­വർ­ത്ത­നം, മി­ഥോ­ള­ജി­യോ­ടു ബ­ന്ധ­പ്പെ­ട്ട രീ­തി­യി­ലു­ള്ള അ­തി­ന്റെ സ്ഥാ­നം— ഇ­വ­യൊ­ക്കെ നി­ങ്ങൾ ആ­ലോ­ചി­ക്കു­ന്നു. ഈ ചി­ന്ത­ക­ളെ ഒ­രു­മി­ച്ചു് ചേർ­ത്തു് ക­ഥാ­പാ­ത്ര­ത്തോ­ടു് യോ­ജി­പ്പി­ക്കു­ന്നു. പാ­രാ­യ­ണം ക­ഴി­യു­മ്പോൾ മ­നഃ­ശാ­സ്ത്ര­പ­ര­മാ­യി, മ­ത­പ­ര­മാ­യി, ലൈം­ഗി­ക­മാ­യി, ദാർ­ശ­നി­ക­മാ­യി നി­ങ്ങൾ അതിനെ വ്യാ­ഖ്യാ­നി­ക്കു­ന്നു. നി­ത്യ­ജീ­വി­ത­ത്തി­ലും ഇതു് ആളുകൾ ചെ­യു­ന്നു­ണ്ടാ­കാം. പക്ഷേ, ആ പ്ര­വർ­ത്ത­ന­ത്തിൽ എന്തോ ന­ഷ്ട­പ്പെ­ടു­ന്നു­ണ്ടു്. സാ­ഹി­ത്യ സൃ­ഷ്ടി­യു­ടെ ആ വ്യാ­ഖ്യാ­ന­ത്തിൽ ആ ന­ഷ്ട­പ്പെ­ടൽ ഇ­ല്ലെ­ന്നാ­ണു് ഓ­സ്റ്റർ പ­റ­യു­ന്ന­തു്. മ­നു­ഷ്യ­ന്റെ ഏ­കാ­ന്ത­ത­യെ വ്യ­ജ്ഞി­പ്പി­ച്ചു കൊ­ണ്ടാ­ണു് ഓ­സ്റ്റർ എ­ന്തു­മെ­ഴു­തു­ന്ന­തു്. അ­ച്ച­ടി­ക്കാൻ വ­യ്യാ­ത്ത കാ­ര്യ­ങ്ങൾ എ­ഴു­തു­മ്പോ­ഴും ചി­ന്ത­യു­ടെ അ­ധി­ക്യ­ത­യിൽ അ­നു­വാ­ച­ക­രെ കൊ­ണ്ടു ചെ­ന്നി­ട്ടു് അ­സ­ഭ്യ­മാ­യ­തി­നെ സ­ഭ്യ­മാ­ക്കി­ത്തീർ­ക്കു­ന്നു അ­ദ്ദേ­ഹം. ഈ പു­സ്ത­കം വാ­യി­ച്ചു തീർ­ന്ന­പ്പോൾ ജീ­വി­തം ധ­ന്യ­മാ­യി എ­ന്നു് എ­നി­ക്കു തോ­ന്നി. Fascinating, marvellous എന്ന വി­ശേ­ഷ­ണ­ങ്ങ­ളാ­ണു് ഓ­സ്റ്റ­റു­ടെ ഗ്ര­ന്ഥ­ത്തി­നു ചേരുക (Faber and Faber, U. K. £5.99).

രണ്ടു കഥകൾ

മ­ഹാ­സ്ഥാ­പ­ന­ങ്ങ­ളിൽ അ­ല്പ­ന്മാർ ക­യ­റി­യി­രി­ക്കു­മെ­ന്നു കാ­ണി­ച്ചു് പ­ണ്ടു് ശൂ­ര­നാ­ട്ടു കു­ഞ്ഞൻ­പി­ള്ള­സ്സാർ ലേ­ഖ­ന­മെ­ഴു­തി­യി­രു­ന്നു. ഇ­തെ­ത്ര സത്യം! ല­ക്ച­റ­റാ­യി കയറും. സർ­വീ­സ് കൂ­ടു­മ്പോൾ അ­തി­ന­നു­സ­രി­ച്ചു് ജോ­ലി­ക്ക­യ­റ്റം കി­ട്ടും. ക്ലാർ­ക്കാ­യി കയറിയ ഒരാൾ ചീഫ് സെ­ക്ര­ട്ട­റി­യാ­യി.

ആ­യി­ര­ത്തൊ­ന്നു രാ­വു­കൾ എന്ന ക­ഥാ­സ­മാ­ഹ­ര­ത്തി­ന്റെ തു­ട­ക്കം വാ­യ­ന­ക്കാർ­ക്കെ­ല്ലാം അറിയം. അ­തി­നാൽ അതു് പു­ന­രാ­വി­ഷ്ക­രി­ച്ചു് വാ­യ­ന­ക്ക­രെ മു­ഷി­പ്പി­ക്കേ­ണ്ട­തി­ല്ല. രാ­ജാ­വി­ന്റെ വാളിൽ നി­ന്നു് രക്ഷ നേ­ടാ­നാ­യി തരുണി കഥകൾ പ­റ­യു­ന്നു. ഓരോ കഥയും പ്ര­ഭാ­ത­ത്തിൽ പ­രി­സ­മാ­പ്തി­യി­ലെ­ത്താ­ത്ത­തു കൊ­ണ്ടു് കഥ കേൾ­ക്കു­ന്ന­തിൽ ത­ല്പ­ര­നാ­യ രാ­ജാ­വു് യു­വ­തി­യെ വ­ധി­ക്കു­ന്നി­ല്ല. അവൾ ആദ്യം പ­റ­ഞ്ഞ­തു് ക­ച്ച­വ­ട­ക്കാ­ര­ന്റെ­യും ജി­ന്നി­ന്റെ­യും ക­ഥ­യാ­ണു്. ക­ച്ച­വ­ട­ക്കാ­രൻ എ­റി­ഞ്ഞ ഈ­ന്ത­പ്പ­ഴ­ക്കു­രു ജി­ന്നി­ന്റെ മ­ക­ന്റെ നെ­ഞ്ചിൽ കൊ­ണ്ടു് അവൻ മ­രി­ച്ചു­വെ­ന്നു പ­റ­ഞ്ഞാ­ണു് ജിൻ അയാളെ കൊ­ല്ലാൻ ഭാ­വി­ച്ച­തു്. ഒരു കൊ­ല്ല­ത്തെ അവധി അയാൾ ചോ­ദി­ച്ച­തു് ജിൻ അ­നു­വ­ദി­ച്ചു. ആ ഒരു വർഷം ക­ഴി­ഞ്ഞു് മ­ണൽ­ക്കാ­ട്ടി­ലെ­ത്തി മ­രി­ക്കാൻ സ­ന്ന­ദ്ധ­നാ­യി­രു­ന്ന ക­ച്ച­വ­ട­ക്കാ­ര­ന്റെ മുൻ­പിൽ മൂ­ന്നു വൃ­ദ്ധ­ന്മാർ ഒ­ന്നൊ­ന്നാ­യി വ­രു­ന്നു. അവരിൽ ഓരോ ആളും ജി­ന്നി­നോ­ടു് കഥകൾ പ­റ­ഞ്ഞു് അയാളെ വ­ധ­കൃ­ത്യ­ത്തിൽ നി­ന്നു് പി­ന്തി­രി­പ്പി­ക്കാൻ ശ്ര­മി­ക്കു­ക­യാ­ണു്. പോൾ ഓ­സ്റ്റർ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­തു് കഥ പ­റ­യു­ന്ന വൃ­ദ്ധൻ ക­ച്ച­വ­ട­ക്കാ­ര­നു വേ­ണ്ടി കോ­ട­തി­യി­ലെ­ന്ന­പോ­ലെ വാ­ദ­മു­ഖ­ങ്ങൾ അ­വ­ത­രി­പ്പി­ക്കു­ന്നി­ല്ല എ­ന്നാ­ണു്. ഇതു് താൻ നി­ശ്ച­യി­ച്ച കാ­ര്യ­ത്തിൽ നി­ന്നു് ജി­ന്നി­നെ മാ­റ്റു­ക­യി­ല്ല. പി­ന്നെ­യോ? വ­ധ­കൃ­ത്യ­ത്തിൽ നി­ന്നു് ജി­ന്നി­ന്റെ മ­ന­സ്സി­നു് മാ­റ്റം വ­രു­ത്തി കഥ കൊ­ണ്ടു് അയാളെ ആ­ഹ്ലാ­ദി­പ്പി­ക്കാ­നു­ള്ള ശ്ര­മ­മാ­ണു് വൃ­ദ്ധ­ന്റേ­തു്. കൊ­ല്ലു­ക എ­ന്ന­തു് ഒരു ഒ­ഴി­യാ­ബാ­ധ­യാ­ണു് (obsession). ഈ ഒ­ഴി­യാ­ബാ­ധ ചു­റ്റും മതിലു കെ­ട്ടി ഏ­ക­ന്ത­ത­യി­ലാ­ക്കി­ക്ക­ള­യും ജി­ന്നി­നെ. കഥ യു­ക്തി­പ­ര­മാ­യ വാ­ദ­മ­ല്ലാ­ത്ത­തു­കൊ­ണ്ടു് ആ­ഖ്യാ­നം ആ മ­തി­ലി­നെ ത­ട്ടി­ത്ത­കർ­ക്കും. അ­പ്പോൾ അയാൾ ചി­ന്ത­യിൽ­ത്ത­ന്നെ­യാ­ണെ­ങ്കി­ലും മ­റ്റു­ള്ള­വ­രു­മാ­യി സ­മ്പർ­ക്ക­ത്തി­ലേർ­പ്പെ­ടും. ഈ മാർ­ഗ്ഗ­ത്തി­ലൂ­ടെ അവർ ജി­ന്നി­നു മാ­ന­സാ­ന്ത­രം വ­രു­ത്തു­ന്നു. ക­ച്ച­വ­ട­ക്കാ­രൻ ര­ക്ഷ­പ്പെ­ടു­ന്നു. പോൾ ഓ­സ്റ്റർ പ­റ­യു­ന്നു: For this is the function of the story: to make a man see the thing before his eyes by holding up another thing to view. ഒരു വ­സ്തു­വി­നെ ക­ണ്ണി­ന്റെ മുൻ­പിൽ കാ­ണി­ച്ചു് മ­റ്റൊ­രു വ­സ്തു­വി­നെ അ­യാ­ളു­ടെ ക­ണ്ണി­ന്റെ മുൻ­പിൽ കൊ­ണ്ടു­വ­രി­ക എ­ന്ന­താ­ണു് ക­ഥ­യു­ടെ ജോലി.

ഓ­സ്റ്റ­റി­ന്റെ ഈ മ­ത­മ­നു­സ­രി­ച്ചു ത­ന്നെ­യാ­ണു് ക­ഥാ­കാ­ര­ന്മാ­രൊ­ക്കെ പ്ര­വർ­ത്തി­ക്കു­ക. പക്ഷേ, ദൃ­ശ്യ­വ­സ്തു­വി­ലൂ­ടെ അ­ദൃ­ശ്യ­വ­സ്തു­വി­നെ പ്ര­ത്യ­ക്ഷ­മാ­ക്കാൻ പ­ലർ­ക്കും ക­ഴി­യു­ന്നി­ല്ല. ക­ലാ­കൗ­മു­ദി­യിൽ ‘ക­രി­വ­ണ്ടി­ക­ളിൽ യാത്ര ചെ­യ്യു­ന്ന­വർ’ എന്ന ക­ഥ­യെ­ഴു­തി­യ ശ്രീ­മ­തി പ്രിയ ഇ­ബ്നു­വി­നും ’പ്രി­യം­വ­ദ മേ­രി­യോ­ടൊ­ത്തു് ’ എന്ന ക­ഥ­യെ­ഴു­തി­യ ശ്രീ­മ­തി സു­മ­തി­ക്കും പ­രാ­ജ­യം സം­ഭ­വി­ക്കു­ന്നു, ത­ങ്ങ­ളു­ടെ യ­ത്ന­ങ്ങ­ളിൽ. പെൻഷൻ പ­റ്റി­യ ഒരു റെ­യിൽ­വേ ഉ­ദ്യോ­ഗ­സ്ഥൻ മ­ക­ളോ­ടൊ­ത്തു യാത്ര ചെ­യ്യു­ന്ന­തി­നെ വി­ദ­ഗ്ധ­മാ­യി വർ­ണ്ണി­ക്കു­ന്ന പ്രിയ ഇബ്നു ഒരു മു­ന്ന­റി­യി­പ്പും കൂ­ടാ­തെ ഫാ­ന്റ­സി­യി­ലേ­ക്കു് എ­ടു­ത്തു ചാ­ടു­ന്നു. സ്വാ­ഭാ­വി­ക­മാ­യി റി­യ­ലി­സം ഫാ­ന്റ­സി­യി­ലേ­ക്കു് പോ­കാ­ത്ത­തു കൊ­ണ്ടു് വാ­യ­ന­ക്കാ­ര­നു് അ­മ്പ­ര­പ്പു്. സു­നി­യ­ത­മാ­യ ജീ­വി­തം ന­യി­ച്ചി­രു­ന്ന ഒ­രു­ത്തി മ­തി­യാ­യ പ്രേ­ര­ണ­ക­ളി­ല്ലാ­തെ കാബറെ നർ­ത്ത­കി­യാ­യി (Cabaret—കാബറെ എ­ന്നു് Daneil Jones ത­യ്യാ­റാ­ക്കി­യ നി­ഘ­ണ്ഡു­വിൽ) മാ­റു­ന്ന­തി­ന്റെ ചി­ത്രം സു­മ­തി­യു­ടെ കഥയിൽ. ജീ­വി­ച്ചി­രി­ക്കു­ന്ന കു­റേ­പ്പേ­രു­ടെ പേ­രു­കൾ പ­റ­ഞ്ഞു് അ­വ­രു­ടെ പ്രീ­തി സ­മ്പാ­ദി­ക്കാൻ ശ്ര­മി­ക്കു­ന്ന­തിൽ മ­തി­യാ­യ പ്രേ­ര­ണ­യു­ണ്ടു്. പക്ഷേ, നാ­യി­ക­യു­ടെ മാ­ന­സാ­ന്ത­ര­ത്തിൽ പ്രേ­ര­ണ­ക­ളി­ല്ല. അ­തു­കൊ­ണ്ടു് വി­ശ്വാ­സ്യ­ത എന്ന ഗുണം ഇ­ക്ക­ഥ­ക്കി­ല്ല. ആ­ദ്യ­ത്തെ­ക്ക­ഥ­ക്കു­മി­ല്ല. ചി­ന്ത­ക­നാ­യ ഓ­സ്റ്റർ പറയും ദൃ­ശ്യ­വ­സ്തു അ­ദൃ­ശ്യ­വ­സ്തു­വി­നെ ദ്ര­ഷ്ടാ­വി­ന്റെ മുൻ­പിൽ ആ­ന­യി­ക്കു­ന്നി­ല്ല എ­ന്നു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ പ്ര­തി­കൂ­ല വി­മർ­ശ­നം കൊ­ണ്ടു് എ­ല്ലാ­വ­രെ­യും ശ­ത്രു­ക്ക­ളാ­ക്കി­ക്ക­ഴി­ഞ്ഞു. ഇ­നി­യെ­ങ്കി­ലും ഇതു നി­റു­ത്ത­രു­തോ?

ഉ­ത്ത­രം: പ്ര­തി­കൂ­ല വി­മർ­ശ­നം എ­ന്നു­വേ­ണ്ട. വി­മർ­ശ­നം എന്നു മാ­ത്രം മതി. മൃശ് എന്നു ധാതു. ന­ശി­പ്പി­ക്കു­ക എ­ന്നാ­ണ­തി­ന്റെ അർ­ത്ഥം. നി­രൂ­പ­ണ­ത്തിൽ രൂപ് ധാതു. മോ­ടി­പി­ടി­പ്പി­ക്കു­ക എ­ന്നു് അ­തി­ന്റെ അർ­ത്ഥം. എ­തി­രാ­യി പ­റ­യു­ന്ന­തു് വി­മർ­ശ­ന­വും പ്ര­ശം­സി­ക്കു­ന്ന­തു നി­രൂ­പ­ണ­വും. അ­തി­രി­ക്ക­ട്ടെ, സാ­ഹി­ത്യ­കാ­ര­ന്മാ­രാ­ണു് എന്റെ ശ­ത്രു­ക്കൾ. അവരെ ശ­ഷ്പ­തു­ല്യ­മാ­യി ഞാൻ പ­രി­ഗ­ണി­ക്കു­ന്നു. വാ­യ­ന­ക്കാർ മി­ത്ര­ങ്ങ­ളും. അ­വ­രു­ടെ മുൻ­പിൽ ഞാൻ ത­ല­കു­നി­ച്ചു നി­ല്ക്കു­ന്നു. പി­ന്നെ പ­റ­യു­ന്ന­വ­രെ ആ­ശ്ര­യി­ച്ചാ­ണു് വി­രോ­ധ­മു­ണ്ടാ­കു­ന്ന­തു്. ഒ­രു­ല­ക്ഷം ക­ലാ­കൗ­മു­ദി­യിൽ ‘കെ. എസ്. കൃ­ഷ്ണ­ന്റെ സ്വാ­ഗ­ത­പ്ര­സം­ഗം’ അ­സ­ഹ­നീ­യ­മാ­യി­രു­ന്നു­വെ­ന്നു് സി. അ­ച്യു­ത­മേ­നോ­ന്റെ ഡ­യ­റി­യി­ലെ ഒരു ഭാഗം ന­ല്കി­യി­രു­ന്നു. അ­ച്യു­ത­മേ­നോൻ പ­റ­ഞ്ഞ­തു­കൊ­ണ്ടു കെ. എസ്. കൃ­ഷ്ണ­നു് ഒ­ന്നും തോ­ന്നു­ക­യി­ല്ല. നേ­രേ­മ­റി­ച്ചു് ഞാനതു പ­റ­ഞ്ഞി­രു­ന്നെ­ങ്കിൽ കെ. എസ്. കൃ­ഷ്ണൻ എന്നെ ശ­ത്രു­വാ­യി ക­രു­തു­മാ­യി­രു­ന്നു. ‘ആ­ളു­വി­ല ക­ല്ലു­വി­ല’. ഞാൻ അ­ച്യു­ത­മേ­നോ­നെ­പ്പോ­ലെ മ­ഹാ­നാ­കേ­ണ്ടി­യി­രു­ന്നു”.

ചോ­ദ്യം: ദൗർ­ബ്ബ­ല്യ­മ­ല്ലേ സ്ത്രീ­ക്കു­ള്ള­തു?

ഉ­ത്ത­രം: സ്ത്രീ­യു­ടെ ഒരു ക­ണ്ണു­നീർ­ത്തു­ള്ളി­ക്കു ഹി­രോ­ഷി­മ­യിൽ ഇട്ട ബോം­ബി­ന്റെ ശ­ക്തി­യു­ണ്ടു്.

ചോ­ദ്യം: താൻ ഈ പം­ക്തി നി­റു­ത്തു­ന്നു­ണ്ടോ? തനിയേ ഇതു നി­റു­ത്തി­യി­ല്ലെ­ങ്കിൽ ഞാനതു നി­റു­ത്തി­ക്കും. കേ­ട്ടോ?

ഉ­ത്ത­രം: സാർ­ത്ഥ­വാ­ഹ­ക­സം­ഘം നീ­ങ്ങാ­തി­രു­ന്നി­ട്ടു­ണ്ടോ പ­ട്ടി­കൾ കു­ര­ച്ചി­ട്ടും.

ചോ­ദ്യം: മ­രി­ച്ചാൽ­പ്പി­ന്നെ എ­ല്ലാ­വ­രും ബ­ഹു­മാ­നി­ക്കും അല്ലേ?

ഉ­ത്ത­രം: വൈ­ലോ­പ്പി­ള്ളി യുടെ മൃ­ത­ദേ­ഹ­ത്തെ ബ­ഹു­മാ­നി­ച്ചോ അതോ നി­ന്ദി­ച്ചോ?

ചോ­ദ്യം: മ­ല­യാ­ള­സാ­ഹി­ത്യ­കാ­ര­ന്മാ­രെ­ക്കു­റി­ച്ചു എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: എന്തു പറയാൻ? പലരും ‘പ്രി­റ്റെൻ­ഷ­സ് ഫെ­യ്ക്കു’ക­ളാ­ണു് (pretentious fakes) അ­വ­രെ­യാ­ണു് കുറേ “നി­രൂ­പ­ക­മ്മാ­ന്യ­ന്മാർ” ഉ­യർ­ത്തി­പ്പി­ടി­ക്കു­ന്ന­തു്. കാലം സത്യം സ്പ­ഷ്ട­മാ­ക്കും.

ചോ­ദ്യം: ഉ­ണ്ണി­യെ­ക്ക­ണ്ടാൽ ഊരിലെ പ­ഞ്ഞ­മ­റി­യാം അല്ലേ?

ഉ­ത്ത­രം: അതേ. ഭവനം ക­ണ്ടാൽ ഉ­ട­മ­സ്ഥ­ന്റെ മാ­ന­സി­ക­നി­ല­യു­മ­റി­യാം. ചെറിയ പൂ­മു­ഖം, ത­ല­ത­ട്ടു­ന്ന വാതിൽ, കൊ­ച്ചു­മു­റി­കൾ ഇവ ഉ­ട­മ­സ്ഥ­ന്റെ­യോ പ്ലാൻ വരച്ച എ­ഞ്ചി­നീ­യ­റു­ടെ­യോ ഇ­ടു­ങ്ങി­യ മ­ന­സ്സി­നെ കാ­ണി­ക്കും.

ചോ­ദ്യം: നി­ങ്ങ­ളു­ടെ ഉ­ത്ത­ര­ങ്ങൾ ബു­ദ്ധി­ശ­ക്തി­യെ കാ­ണി­ക്കു­ന്ന­വ­യാ­ണു് എ­ന്നാ­ണോ വി­ചാ­രം?

ഉ­ത്ത­രം: അയ്യോ അ­ങ്ങ­നെ ഒരു വി­ചാ­ര­വു­മി­ല്ല എ­നി­ക്കു്. മുൻ­പു് ഒരു ച­ല­ച്ചി­ത്ര­താ­ര­ത്തോ­ടു് ഒരു ആ­രാ­ധ­കൻ ചോ­ദി­ച്ചു അ­വ­ളു­ടെ ഒരു ചും­ബ­നം കി­ട്ടാൻ എന്തു നൽ­ക­ണ­മെ­ന്നു്. അവൾ മ­റു­പ­ടി പ­റ­ഞ്ഞ­തു് ‘ക്ലോ­റൊ­ഫാം’ എ­ന്നാ­യി­രു­ന്നു. അ­വ­ളു­ടെ ബു­ദ്ധി­ശ­ക്തി­പോ­ലും എ­നി­ക്കി­ല്ല.

ആ­ര്യാ­വർ­ത്ത­നം

സാ­ഹി­ത്യ­കാ­ര­ന്മാ­രാ­ണു് എന്റെ ശ­ത്രു­ക്കൾ. അവരെ ശ­ഷ്പ­തു­ല്യ­മാ­യി ഞാൻ പ­രി­ഗ­ണി­ക്കു­ന്നു. വാ­യ­ന­ക്കാർ മി­ത്ര­ങ്ങ­ളും. അ­വ­രു­ടെ മുൻ­പിൽ ഞാൻ ത­ല­കു­നി­ച്ചു നി­ല്ക്കു­ന്നു.

എ­നി­ക്കു നേ­രി­ട്ട­റി­യാ­വു­ന്ന ഒ­രാ­ളി­നെ­ക്കു­റി­ച്ചു്. ഗർ­ഭി­ണി­യാ­യ ഭാര്യ കൂ­ടെ­ക്കി­ട­ന്നു­റ­ങ്ങു­ന്ന വേ­ള­യിൽ കി­നാ­വു ക­ണ്ടാ­ണെ­ന്നു പ­റ­യു­ന്നു—അയാൾ അ­വ­രു­ടെ വ­യ­റ്റിൽ അ­മർ­ത്തി­പ്പി­ടി­ച്ചു. ഗർ­ഭ­ച്ഛി­ദ്ര­മു­ണ്ടാ­യി. അ­വ­ര­തിൽ മ­രി­ക്കു­ക­യും ചെ­യ്തു. മ­റ്റൊ­രു­ത്തി­യെ അയാൾ ഭാ­ര്യ­യാ­യി സ്വീ­ക­രി­ച്ചു. അ­നാ­യാ­സ­മാ­യി അയാൾ സ­മ്പാ­ദി­ച്ച പ­ണ­മൊ­ക്കെ “കു­തി­ര­പ്പ­വ­നാ”ക്കി അവർ ഒ­ളി­ച്ചു­വ­ച്ചു. സ­ന്താ­ന­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് അവർ ഒരു പെൺ­കു­ട്ടി­യെ എ­ടു­ത്തു വ­ളർ­ത്തി. അവൾ സു­ന്ദ­രി­യാ­യ ത­രു­ണി­യാ­യി വി­ല­സു­മ്പോ­ഴാ­ണു് ഞാൻ അ­യാ­ളു­ടെ വീ­ട്ടിൽ താ­മ­സ­ക്കാ­ര­നാ­യ­തു്. അ­യാ­ളു­ടെ ര­ണ്ടാ­മ­ത്തെ ഭാ­ര്യ­യും മ­രി­ച്ചു. സ്വാ­ഭാ­വി­ക­മ­ര­ണം­ത­ന്നെ. ഒ­രു­ദി­വ­സം രാ­ത്രി വ­ളർ­ത്തു­മ­ക­ളെ അയാൾ ബ­ലാൽ­സം­ഗം ചെ­യ്യു­ന്ന­തു് അ­ടു­ത്ത­മു­റി­യിൽ കി­ട­ന്ന ഞാൻ മ­ന­സ്സി­ലാ­ക്കി. അ­വി­ടെ­നി­ന്നു് അർ­ദ്ധ­രാ­ത്രി ഞാൻ ഇ­റ­ങ്ങി­പ്പോ­യി. ര­ണ്ടാ­മ­ത്തെ ഭാ­ര്യ­യു­ടെ മ­ര­ണ­ത്തി­നു­ശേ­ഷം മ­ധ്യ­വ­യ­സ്ക­യാ­യ ഒരു വേ­ല­ക്കാ­രി­യെ കൂടെ പാർ­പ്പി­ച്ചു. വ­ളർ­ത്തു­മ­കൾ നേ­ര­ത്തേ അവിടം വി­ട്ടു­പോ­യ­തു­കൊ­ണ്ടു് അ­യാ­ളും പ­രി­ചാ­രി­ക­യു­മാ­യി ആ വീ­ട്ടിൽ. പെ­ട്ടെ­ന്നാ­ണു് അയാൾ രോ­ഗി­യാ­യ­തു്. വളരെ വൈ­കാ­തെ ച­ത്തു­പോ­കു­ക­യും ചെ­യ്തു. അ­യാ­ളു­ടെ മ­ര­ണ­ത്തോ­ടെ വേ­ല­ക്കാ­രി ഗൃ­ഹ­നാ­യി­ക­യാ­യി. പ­വ­നൊ­ക്കെ അവൾ സ്വ­ന്തം വീ­ട്ടി­ലേ­ക്കു ക­ട­ത്തി. മ­രി­ച്ച­യാ­ളി­ന്റെ ബ­ന്ധു­ക്ക­ളും പ­രി­ച­യ­ക്കാ­രും വളരെ പ്ര­യാ­സ­പ്പെ­ട്ടാ­ണു് അവളെ ആ വീ­ട്ടിൽ­നി­ന്നു് ഇ­റ­ക്കി­വി­ട്ട­തു്.

അ­യാ­ളെ­പ്പോ­ലെ­യൊ­രു ക്രൂ­ര­നെ ശ്രീ­മ­തി ച­ന്ദ്ര­മ­തി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “ആ­ര്യാ­വർ­ത്ത­നം” എന്ന കഥയിൽ ക­ണ്ട­പ്പോൾ എ­നി­ക്കു തെ­ല്ലൊ­രു ആ­ഹ്ലാ­ദ­മു­ണ്ടാ­യി. ന­മു­ക്കു നി­ത്യ­ജീ­വി­ത­ത്തിൽ പ­രി­ച­യ­മു­ള്ള ഒ­രാ­ളി­നെ ഫി­ക്ഷ­നിൽ ക­ണ്ടാൽ ആ­ഹ്ലാ­ദ­മു­ണ്ടാ­കു­ന്ന­തു സ്വാ­ഭാ­വി­ക­മാ­ണ­ല്ലോ. പ­രി­ച­യം ന­ന്നേ­ക്കു­റ­ഞ്ഞ വി­ദേ­ശ­ത്തു മ­ല­യാ­ളി­യെ ക­ണ്ടാ­ലും ആ­ഹ്ലാ­ദ­മാ­ണു്. കഥ പ­റ­യു­ന്ന­തു് ആര്യ. അ­വ­ളു­ടെ മു­ത്ത­ച്ഛൻ മു­ത്ത­ശ്ശി­യെ ച­വി­ട്ടി­ക്കൊ­ന്ന­വ­നാ­ണു്. ആ­ര്യ­യു­ടെ അച്ഛൻ ഉ­പേ­ക്ഷി­ച്ചു­പോ­യി. വേ­റൊ­രു­ത്തി­യെ അയാൾ വി­വാ­ഹം ക­ഴി­ച്ചു സു­ഖ­മാ­യി വ­സി­ക്കു­ക­യാ­ണു്. ആ­ര്യ­ക്കു കി­ട്ടി­യ കാ­മു­കൻ ക­ഞ്ചാ­വും മറ്റു മ­യ­ക്കു­മ­രു­ന്നു­ക­ളും ഉ­പ­യോ­ഗി­ക്കു­ന്ന­വൻ. ലോ­ക­ത്തെ സകല ദൗർ­ഭാ­ഗ്യ­ങ്ങ­ളും ത­ല­യി­ലേ­റ്റി ന­ട­ക്കു­ന്ന ആ യു­വ­തി­യു­ടെ നേർ­ക്കു വാ­യ­ന­കാ­ര­ന്റെ സ­ഹ­താ­പം പ്ര­വ­ഹി­ക്കു­ന്ന മ­ട്ടിൽ ക­ഥ­യെ­ഴു­ത്തു­കാ­രി കഥ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇ­തു­പോ­ലെ ദുഃ­ഖ­മ­നു­ഭ­വി­ക്കു­ന്ന അനേകം യു­വ­തി­ക­ളു­ടെ ശാ­ശ്വ­ത പ്ര­തീ­ക­മാ­യി­ട്ടു­ണ്ടു് ച­ന്ദ്ര­മ­തി­യു­ടെ ക­ഥാ­പാ­ത്ര­മാ­യ ആര്യ. വെറും ആ­ത്മ­രോ­ദ­ന­മാ­യി അ­ധഃ­പ­തി­ക്കാ­തെ ഈ കഥയെ ക­ല­യു­ടെ ലോ­ക­ത്തേ­ക്കു പ്ര­വേ­ശി­പ്പി­ക്കു­ന്ന­തു് ആ­ഖ്യാ­ന­ത്തി­ലാ­കെ നി­റ­ഞ്ഞു­നി­ല്ക്കു­ന്ന നി­സ്സം­ഗ­ത­യാ­ണു്. ലോ­ക­വും വ്യ­ക്തി­യും വാ­ക്കും പ്ര­വൃ­ത്തി­യും ത­മ്മി­ലു­ള്ള അ­ന്ത­ര­ത്തെ പ്ര­ഗൽ­ഭ­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്ന ഒരു ചെ­റു­ക­ഥ.

ഈ ക­വി­ത­യെ കാണുക

“ചി­ത്ര­ശ­ല­ഭ­ത്തി­ന്റെ ചി­റ­കു­കൾ പൊ­ടു­ന്ന­നെ മ­ട­ങ്ങു­മ്പോൾ അ­വ­യു­ടെ വർ­ണ്ണോ­ജ്ജ്വ­ല­ത മ­ര­ത്തൊ­ലി­യു­ടെ നി­റ­ത്തി­ലേ­ക്കു ഒ­ഴു­കി­യി­റ­ങ്ങും. ന­മ്മു­ടെ സ­മീ­പ­ത്തു ചെ­ന്നു­ള്ള നോ­ട്ടം ചി­ത്ര­ശ­ല­ഭ­ത്തെ കാ­ണി­ച്ചു­ത­രു­മോ? ഇല്ല.

നമ്മൾ ഒരു കാ­ല­ത്തു് എത്ര സ­മ്പ­ന്ന­രാ­യി­രു­ന്നു­വെ­ന്നു നോ­ക്കു­ക. ഇ­പ്പോൾ അ­തെ­ല്ലാം നമ്മൾ ധൂർ­ത്ത­ടി­ച്ചു ക­ള­ഞ്ഞു. ഉ­ജ്ജ്വ­ല­ത വീ­ണ്ടെ­ടു­ക്കാൻ പ്ര­തീ­ക്ഷ­ക­ളു­ണ്ടാ­യി­രു­ന്നു. ന­മു­ക്കു്—വൈ­കി­പ്പോ­യി­യെ­ന്നു തോ­ന്നു­ന്നു. നി­ങ്ങ­ളു­ടെ കൊ­ട്ടാ­ര­മെ­വി­ടെ? ദുഃ­ഖ­ത്തിൽ, അ­ന്ധ­നാ­യി, കാ­ലി­ട­റി നി­ങ്ങൾ അ­ല­ഞ്ഞു തി­രി­യു­ന്നു. ഈ­ഡി­പ­സ് എന്ന രാ­ജാ­വു്.

ഇ­പ്പോൾ ആ­ഹ്ലാ­ദ­ത്തി­ന്റെ ചി­റ­കു­കൾ മ­ട­ങ്ങി­യ­പ്പോൾ അതു് ചൈ­ത­ന്യ­ശൂ­ന്യ­മാ­യ, കു­ത്സി­ത­മാ­യ മ­റു­പു­റ­ത്തു­നി­ന്നു് ഉറ്റു നോ­ക്കു­ക­യാ­ണു്. ആ­ത്മാ­വു് അ­ടു­പ്പി­ച്ചു നി­റു­ത്തി­യ­തെ­ന്തോ അതു് തു­ടർ­ച്ച­യാ­യ പീ­ഡാ­നു­ഭ­വ­മാ­യി പ­രി­ണ­മി­ച്ചി­രി­ക്കു­ന്നു.

തേ­ജ­സ്സാർ­ന്ന എ­ത്ര­മാ­തി­രി ചി­ത്ര­ശ­ല­ഭ­ങ്ങ­ളാ­ണു് ഒ­രി­ക്കൽ ഉ­പ­രി­ത­ല­ത്തി­ലേ­ക്കു് എ­ത്തി­യ­തു്. നീ­ല­ലോ­ഹി­ത നി­റ­മാർ­ന്ന, ഊ­ഷ്മ­ളാ­ന്ത­രീ­ക്ഷ­മു­ള്ള പാ­രീ­സി­നോ­ടൊ­പ്പം അവ നമ്മെ പ്ര­ലോ­ഭി­പ്പി­ച്ചി­രു­ന്നു. ക്ഷോ­ഭ­മാർ­ന്നു് എന്റെ ഹൃദയം നി­ന്നു പോയി; ‘നീ അ­ങ്ങോ­ട്ടു നോ­ക്ക­രു­തു്’ എ­ന്നൊ­രു ശബ്ദം മ­ന്ത്രി­ക്കു­ന്ന­തു വരെ.

ഇല്ല. കു­റ­ച്ചു കൂടി സൂ­ക്ഷ്മ­ത­യോ­ടെ നോ­ക്കൂ. എല്ലാ വ­ശ­ങ്ങ­ളും നോ­ക്കൂ; നി­ങ്ങൾ നി­ങ്ങ­ളി­ലേ­ക്കു മു­ങ്ങു­ന്ന­തി­നു മുൻ­പു്. സ്നേ­ഹം പോലും അവിടെ ക­ണ്ടെ­ന്നു വരാം. (ചി­റ­കു്) മ­ട­ക്കി­വ­ച്ചി­രി­ക്കു­മെ­ന്നേ­യു­ള്ളൂ. ഇ­രി­ക്കാ­നി­ടം കാ­ണു­മ്പോൾ അതു് ഇ­രി­ക്കു­ന്നു. നി­ശ്ശ­ബ്ദ­മാ­യി സ്നേ­ഹി­ച്ചു കൊ­ണ്ടു്, ചി­റ­കിൽ ചിറകു വച്ചു കൊ­ണ്ടു്.

ചി­ത്ര­ശ­ല­ഭം തേ­ജ­സ്സു­ള്ള അഗ്നി ശോ­ഭ­യാർ­ന്ന ചി­റ­കു­കൾ മ­ട­ക്കി­യ­തു് ഒരു പക്ഷേ, ന­മ്മു­ടെ കു­റ്റ­വു­മാ­കാം. നമ്മൾ കൂ­ടു­തൽ അ­ടു­ത്തേ­ക്കു ചെ­ന്നി­രി­ക്കാം. ന­മു­ക്കു പി­രി­യാം. അതു പ­റ­ന്നു­യ­രും … ”

images/AleksandrKushner.jpg
Aleksandr Kushner

റഷ്യൻ കവി കു­ഷ്ന­റു­ടെ (Aleksandr Kushner, 1936-ൽ ജനനം) Folded Wings എന്ന അ­തി­സു­ന്ദ­ര­മാ­യ ഒരു കാ­വ്യ­ത്തി­ലെ ചില ഭാ­ഗ­ങ്ങ­ളു­ടെ ഭാ­ഷാ­ന്ത­രീ­ക­ര­ണ­മാ­ണു് മു­ക­ളിൽ ചേർ­ത്ത­തു്. നോബൽ സ­മ്മാ­നം നേടിയ യോ­സി­ഫ് ബ്രൊ­ഡ്സ്കി യുടെ അ­വ­താ­രി­ക­യോ­ടു കൂടി Harvill പ്ര­സാ­ധ­നം ചെയ്ത “Apollo in the Snow” എന്ന കാ­വ്യ­സ­മാ­ഹാ­ര­ത്തിൽ ഇ­തു­ണ്ടു്.

images/AinS.jpg

ഇ­തു­പോ­ലെ, ഇ­തി­നെ­ക്കാൾ മ­നോ­ഹ­ര­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ ഇ­തി­ലേ­റെ­യു­ണ്ടു്. ജീ­വി­ത­ത്തി­ന്റെ ദു­ര­ന്ത സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചു്, അ­തി­ന്റെ അ­ജ്ഞ­ത­യെ­ക്കു­റി­ച്ചു്, അ­തി­ന്റെ അ­ജ്ഞേ­യ­ത­യെ­ക്കു­റി­ച്ചു് ഈ കവി മ­നോ­ഹ­ര­മാ­യി, ഹൃ­ദ­യ­ത്തി­ന്റെ അ­ടി­ത്ത­ട്ടി­ലേ­ക്കു ചെ­ല്ലു­മാ­റു് പാ­ടു­ന്നു. ബ്ലോ­ക്കി­ന്റെ ദുർ­ഗ്ര­ഹ­ത­യി­ല്ല; പ­സ്തർ­ന­ക്കി ന്റെ സ­ങ്കീർ­ണ്ണ­ത­യി­ല്ല കു­ഷ്ന­റു­ടെ ഭാ­വാ­ത്മ­ക­ത­യ്ക്കു്. ‘ലി­റി­സി­സ’ത്തി­ന്റെ പ­ര­കോ­ടി­യിൽ എ­ത്തി­യി­രി­ക്കു­ക­യാ­ണു് ഈ കാ­വ്യ­ങ്ങൾ. “Poetry is essentially the soul’s search for its release in language, and the work of Alexsandr Kushner is a case where the soul has obtained that release” എന്നു ബ്രൊ­ഡ്സ്കി അ­വ­താ­രി­ക­യിൽ പ­റ­യു­ന്ന­തു് ശ­രി­യാ­ണെ­ന്നു ഈ സ­മാ­ഹാ­ര ഗ്ര­ന്ഥം വാ­യി­ച്ചാൽ ഗ്ര­ഹി­ക്കാൻ ക­ഴി­യും.

Which poet was the first to bring the sea to us punctuating his lines with spray from foggy beaches? എ­ന്നു് കു­ഷ്നർ ചോ­ദി­ക്കു­ന്നു. കു­ഷ്നർ ത­ന്നെ­യാ­ണു് ആ ക­വി­യെ­ന്നു ന­മു­ക്കു ഉ­ത്ത­രം നൽകാം. (Apollo in the Snow, Aleksandr Kushner, Harvill £3.95, pages 100.)

ദോശ—ര­ണ്ടു­വി­ധം

മ­ഹാ­സ്ഥാ­പ­ന­ങ്ങ­ളിൽ അ­ല്പ­ന്മാർ ക­യ­റി­യി­രി­ക്കു­മെ­ന്നു കാ­ണി­ച്ചു് പണ്ടു ശൂ­ര­നാ­ട്ടു കു­ഞ്ഞൻ­പി­ള്ള സ്സാർ ലേ­ഖ­ന­മെ­ഴു­തി­യി­രു­ന്നു. ഇ­തെ­ത്ര സത്യം! ല­ക്ച­റ­റാ­യി കയറും. സർ­വീ­സ് കൂ­ടു­മ്പോൾ അ­തി­നു് അ­നു­സ­രി­ച്ചു് ജോ­ലി­ക്ക­യ­റ്റം കി­ട്ടും. ക്ലാർ­ക്കാ­യി കയറിയ ഒരാൾ ചീഫ് സെ­ക്ര­ട്ട­റി­യാ­യി. അ­ദ്ദേ­ഹം പെൻഷൻ പ­റ്റി­യ­പ്പോൾ തേയില സൽ­ക്കാ­ര­മു­ണ്ടാ­യി­രു­ന്നു; സ­ത്യ­സ­ന്ധ­ത­യി­ല്ലാ­ത്ത പ്ര­ഭാ­ഷ­ണ­ങ്ങൾ ഏ­റെ­യു­ണ്ടാ­യി­രു­ന്നു. സൽ­ക്കാ­ര­വേ­ള­യിൽ ബോളി വി­ള­മ്പി. ചീഫ് സെ­ക്ര­ട്ട­റി അന്നു വരെ ആ പ­ല­ഹാ­രം ക­ണ്ടി­ട്ടി­ല്ലാ­യി­രു­ന്നു. ഒന്നു കൂടെ കി­ട്ടി­യാൽ കൊ­ള്ളാ­മെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു തോ­ന്നൽ. വി­ള­മ്പു­കാ­ര­നെ വി­ളി­ച്ചു് “ആ ഇ­നി­പ്പു­ള്ള ദോശ ഒന്നു കൂടെ തരൂ” എന്നു പ­റ­ഞ്ഞു­വെ­ന്നാ­ണു് കഥ. വെറും ക­ഥ­യാ­ണെ­ങ്കി­ലും ചീഫ് സെ­ക്ര­ട്ട­റി ഏതു ത­ര­ക്കാ­ര­നാ­ണെ­ന്നു് അതു സ്പ­ഷ്ട­മാ­ക്കും.

സ്ത്രീ­യു­ടെ ഒരു ക­ണ്ണു­നീർ­ത്തു­ള്ളി­ക്കു ഹി­രോ­ഷി­മ­യിൽ ഇട്ട ബോം­ബി­ന്റെ ശ­ക്തി­യു­ണ്ടു്.

നമ്മൾ പ­റ­ഞ്ഞു വ­ന്ന­തു് വലിയ സ്ഥാ­പ­ന­ങ്ങ­ളിൽ സീ­നി­യോ­റ­റ്റി കൊ­ണ്ടു മാ­ത്രം അ­ധ്യ­ക്ഷ­ന്മാ­രാ­യി വ­രു­ന്ന അ­ല്പ­ന്മാ­രെ­ക്കു­റി­ച്ചാ­ണ­ല്ലോ. സർ. സി. പി. രാ­മ­സ്വാ­മി അ­യ്യ­രും ജോൺ മ­ത്താ­യി യും രാ­മ­സ്വാ­മി മു­ത­ലി­യാ­രും ഇ­രു­ന്ന ക­സേ­ര­യിൽ വി­ള­നി­ലം ഇ­രി­ക്കു­ന്നു. മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പു് ഇ­രു­ന്ന ക­സേ­ര­യിൽ എം. കൃ­ഷ്ണൻ നായർ ഇ­രു­ന്നു. എ. ആർ. രാ­ജ­രാ­ജ­വർ­മ്മ ഇ­രു­ന്ന ക­സേ­ര­യിൽ ഇടവാ സലാം ഇ­രു­ന്നു. തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള ഇ­രി­ക്കു­ന്ന ക­സേ­ര­യിൽ വി. ആർ. സു­ധീ­ഷ് കയറി ഇ­രി­ക്കാൻ ശ്ര­മി­ക്കു­ന്നു. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ “സ­ന്ത­പ്തം” എന്ന ചെ­റു­ക­ഥ ഈ മെ­ക്കി­ട്ടു ക­യ­റ്റ­ത്തെ വാ­യ­ന­ക്കാർ­ക്കു ബോ­ധ­പ്പെ­ടു­ത്തി­ത്ത­രും. ഗൃ­ഹ­നാ­യ­കൻ മ­രി­ക്കു­ന്ന­തും ബ­ന്ധു­ക്കൾ ക­പ­ട­ദുഃ­ഖം കാ­ണി­ക്കു­ന്ന­തും വ­ന്നെ­ത്തു­ന്ന­വർ ‘ഹി­പ്പൊ­ക്ര­സി’യുടെ പ്ര­തി­രൂ­പ­ങ്ങ­ളാ­യി മാ­റു­ന്ന­തും നമ്മൽ കാ­ക്ക­ത്തൊ­ള്ളാ­യി­രം തവണ സാ­ഹി­ത്യ­ര­ച­ന­ക­ളിൽ ക­ണ്ട­ത­ല്ലേ? കാ­ക്ക­ത്തൊ­ള്ളാ­യി­ര­ത്തി­യൊ­ന്നാ­മ­ത്തെ തവണ സു­ധീ­ഷ് ന­മ്മു­ടെ മു­ന്നിൽ എ­ടു­ത്തു­വെ­ക്കു­ന്നു. എ­ന്തെ­ങ്കി­ലും പു­തു­മ­യു­ണ്ടോ? അ­തു­മി­ല്ല. പു­തു­മ­യി­ല്ലെ­ന്നു മാ­ത്ര­മ­ല്ല, വി­ശ്വാ­സ്യ­ത­യി­ല്ലാ­യ്മ­യും ഉ­ണ്ടു്. അച്ഛൻ മ­രി­ച്ചാൽ മകനും മകളും ദുഃ­ഖി­ക്കു­ന്നി­ല്ലാ­യി­രി­ക്കും. എ­ങ്കി­ലും ഏതു മ­ക­ളാ­ണു് ശവം കി­ട­ക്കു­മ്പോൾ­ത്ത­ന്നെ കാ­മു­ക­നെ ടെ­ലി­ഫോ­ണിൽ വി­ളി­ക്കു­ന്ന­തു? സ­ല്ല­പി­ക്കു­ന്ന­തു? ഏതു മ­ക­നാ­ണു് മ­ദ്യ­പ­നാ­കാൻ ശ്ര­മി­ക്കു­ന്ന­തു? നി­ത്യ­ജീ­വി­ത­ത്തിൽ അ­വ­രി­ല്ല. ക­ലാ­ലോ­ക­ത്തു് അ­വ­രു­ണ്ടെ­ന്നു തോ­ന്ന­ണ­മെ­ങ്കിൽ ര­ച­യി­താ­വു് അ­മ്മ­ട്ടിൽ അവരെ ചി­ത്രീ­ക­രി­ക്ക­ണം. ഈ ഇ­നി­പ്പി­ല്ലാ­ത്ത ദോശ ദേ­ശാ­ഭി­മാ­നി­യു­ടെ ശു­ഭ്ര­പ­ത്ര­ത്തിൽ എ­ങ്ങി­നെ വ­ന്നു­വെ­ന്നെ­നി­ക്കു് അ­ദ്ഭു­ത­ക­രം.

നി­ദ്ര­വി­ട്ടെ­ഴു­ന്നേൽ­ക്കിൻ! വി­ഭാ­ത­മാ;

യർ­ക്ക­ന­ല്ലി­ന്റെ വെ­ള്ളി­ത്ത­ളി­ക­യിൽ

ക­ല്ലെ­റി­യു­ന്നു, താരങ്ങളംബര-​

ന്നു­ള്ളു­ഴ­റി­ച്ചി­ത­റി മാ­യും­വി­ധം;

കാൺക ദൂരെ, ക്കിഴക്കൻപ്രദേശമൊ-​

ട്ടാ­കെ വെ­ന്നൊ­രാ നാ­യാ­ട്ടു­നാ­യ­കൻ

നീൾ­വെ­ളി­ച്ച­ക്കു­രു­ക്കി­ട്ടു സ­ത്വ­രം

കീ­ഴ്പ്പെ­ടു­ത്തു­ന്നു സുൽ­ത്താ­ന്റെ ഗോ­പു­രം.

images/OmerHayyam.jpg
ഒമാർ കൈയാം

ഒമാർ കൈ­യാ­മി ന്റെ “റു­ബൈ­യാ­ത്ഫി­റ്റ്സ്ജെ­റൾ­ഡ് തർ­ജ്ജ­മ്മ ചെ­യ്തു് 1859-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. അതിലെ ആ­ദ്യ­ത്തെ ച­തു­ഷ്പ­ദ­ക­വി­ത­യു­ടെ ഭാ­ഷാ­ന്ത­രീ­ക­ര­ണ­മാ­ണു് ഇതു്. തർ­ജ്ജ­മ്മ ചെ­യ്ത­തു് ശ്രീ. തി­രു­ന­ല്ലൂർ ക­രു­ണാ­ക­രൻ (ജ­ന­യു­ഗം വാരിക). അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ഷാ­ന്ത­രീ­ക­ര­ണ­ങ്ങ­ളെ­ല്ലാം മ­നോ­ഹ­ര­ങ്ങ­ളാ­ണു്. ഇതും അ­ങ്ങ­നെ തന്നെ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-06-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.