SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-06-27-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/PabloNerudaBCN.jpg
പാ­വ്ലൊ നെ­റു­ദാ

സാ­ഹി­ത്യ­ര­ച­ന­യ്ക്കു് 1971-ൽ നോബൽ സ­മ്മാ­നം നേടിയ ചി­ലി­യി­ലെ മ­ഹാ­ക­വി പാ­വ്ലൊ നെ­റു­ദാ (Pablo Neruda, 1904–1973) എ­ഴു­തി­യ “ഈസ്ല നീഗ്ര” (Isla Negra) എന്ന കാ­വ്യം അ­ടു­ത്ത കാ­ല­ത്തേ എ­നി­ക്കു വാ­യി­ക്കാൻ കി­ട്ടി­യു­ള്ളൂ. കാ­വ്യ­ഗ്ര­ന്ഥ­ങ്ങൾ ഒ­റ്റ­യി­രി­പ്പിൽ വാ­യി­ച്ചു­തീർ­ക്കു­ന്ന­തു ശ­രി­യ­ല്ലെ­ങ്കി­ലും ക­വി­ത­യു­ടെ മ­ഹ­ത്ത്വ­വും സൗ­ന്ദ­ര്യ­വും ക­ണ്ടു് പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­ന്ന­തു­വ­രെ ഞാനതു തഴെ വ­ച്ചി­ല്ല. ഗ്ര­ന്ഥ­ത്തി­ന്റെ അ­വ­സാ­ന­ത്തോ­ടു് അ­ടു­പ്പി­ച്ചു് The Long Day Called Thursday എന്ന കാ­വ്യം വാ­യി­ച്ച­പ്പോൾ അ­തി­ന്റെ ചി­ന്താ­ഗൗ­ര­വ­വും ക­ലാ­ഭം­ഗി­യും ക­ണ്ടു് ഞാൻ അ­ദ്ഭു­താ­ധീ­ന­നാ­യി­പ്പോ­യി. എന്റെ അ­വി­ദ­ഗ്ധ­മാ­യ ഭാ­ഷാ­ന്ത­രീ­ക­ര­ണ­ത്തി­ലൂ­ടെ നെ­റു­ദാ­യു­ടെ ഉ­ദാ­ത്ത­മാ­യ മ­ന­സ്സി­നെ കാണാൻ ക­ഴി­യു­മോ എന്നു നോ­ക്കു­ക.

“ഞാൻ ഉ­ണർ­ന്നു ക­ഴി­ഞ്ഞി­ല്ല, അ­തി­നു­മുൻ­പു ദി­വ­സ­മേ­തെ­ന്നു ഗ്ര­ഹി­ച്ചു­ക­ഴി­ഞ്ഞു. അതു് ഇ­ന്ന­ലെ­യാ­ണു്. മ­റ്റൊ­രു പേ­രു­ള്ള ഇ­ന്ന­ലെ. ന­ഷ്ട­പ്പെ­ട്ട­വ­നെ­ന്നു ഞാൻ വി­ചാ­രി­ച്ചി­രു­ന്ന ഒരു സ്നേ­ഹി­തൻ എന്നെ വി­സ്മ­യി­പ്പി­ക്കാ­നാ­യി തി­രി­ച്ചെ­ത്തി­യ­പോ­ലെ. ഞാൻ അ­തി­നോ­ടു പ­റ­ഞ്ഞു: വ്യ­ഴാ­ഴ്ചേ എ­നി­ക്കു­വേ­ണ്ടി കാ­ത്തു­നി­ല്ക്കൂ. ഞാൻ വ­സ്ത്ര­ധാ­ര­ണ­ത്തി­നു പോ­കു­ന്നു. ന­മു­ക്കൊ­രു­മി­ച്ചു പു­റ­ത്തേ­ക്കു പോകാം; …മു­ഖ­ത്തു് സോ­പ്പ് തേ­ച്ചു­കൊ­ണ്ടു ഞാൻ ത­ങ്ങി­നി­ന്നു. ക­വി­ളു­ക­ളിൽ പത പ­റ്റി­യി­രി­ക്കു­ന്ന­തു് എത്ര ആ­ഹ്ലാ­ദ­ക­രം! കടൽ, ഒ­ഴു­കു­ന്ന വെണ്മ എ­നി­ക്കു സ­മ്മാ­നി­ച്ചു­വെ­ന്നു് തോ­ന്നൽ. എന്റെ മുഖം അ­സ്പ­ഷ്ട­മാ­യ, ഒ­റ്റ­പ്പെ­ട്ട ദ്വീ­പു്; സോ­പ്പാ­കു­ന്ന ക­ടൽ­പ്പാ­റ­നി­ര­ക­ളാൽ അ­രു­കു­പാ­ളി­വ­യ്ക്ക­പ്പെ­ട്ട ദ്വീ­പു്. ചൂ­ടാർ­ന്ന ബ്ര­ഷും മൂർ­ച്ച വ­രു­ത്തി­യ ബ്ലെ­യ്ഡും—ചെറിയ തി­ര­ക­ളും അ­ടി­ക­ളും— ഇ­വ­യു­ടെ സം­ഘ­ട്ട­ന­ത്തിൽ­പ്പെ­ട്ടു് അ­ശ്ര­ദ്ധ­യാർ­ന്ന എ­നി­ക്കു വ­ല്ലാ­ത്ത മു­റി­വു­ക­ളു­ണ്ടാ­യി. എന്റെ ചോ­ര­ത്തു­ള്ളി­കൾ കൊ­ണ്ടു­ത­ന്നെ ഞാൻ തൂ­വാ­ല­ക­ളിൽ പാ­ടു­വീ­ഴ്ത്തി… ”
images/IslaNegra.jpg

(തു­ടർ­ന്നു് കു­ളി­ത്തൊ­ട്ടി ജ­ന­ന­ത്തി­നു­മുൻ­പു­ള്ള ചൂ­ടു­കൊ­ണ്ടു് കവിയെ അ­തിൽ­ക്കി­ട­ത്താൻ ഉ­ത്സാ­ഹി­പ്പി­ക്കു­ന്ന­തും കവി അ­ല­സ­ത­യോ­ടെ അതിൽ ചു­രു­ണ്ടു­കൂ­ടി കി­ട­ക്കു­ന്ന­തി­ന്റെ­യും വർ­ണ്ണ­ന­യാ­ണു്. ആ ഗർ­ഭാ­ശ­യ­ത്തിൽ ജനനം കാ­ത്തു് കവി ചു­രു­ണ്ടു കി­ട­ക്കു­ന്നു; വളരെ നേരം, അവിടെ നി­ന്നും പു­റ­ത്തേ­ക്കു പോ­രാ­തെ. അ­തി­നു­ശേ­ഷം പു­റ­ത്തേ­ക്കു വന്നു തൂ­വാ­ല­കൊ­ണ്ടു ശരീരം തു­ട­ച്ച­തി­നു­ശേ­ഷം വ­സ്ത്ര­ധാ­ര­ണം ചെ­യ്യു­ന്നു. രാ­ത്രി­യാ­യി. കവി ഉ­റ­ങ്ങി.)

“രാ­ത്രി­ക­ഴി­ഞ്ഞ­പ്പോൾ മുൻ­പു­ള്ള വ്യാ­ഴാ­ഴ്ച വീ­ണ്ടും പ്ര­വേ­ശി­ച്ചു് നി­യ­മാ­നു­സാ­രി­യാ­യി വെ­ള്ളി­യാ­ഴ്ച­യാ­യി മാറി … ഞാൻ അ­ല്പാ­ല്പ­മാ­യി മ­രി­ച്ചു. ഒ­ടു­വിൽ ഞാൻ മ­രി­ച്ച­പ്പോൾ എ­ല്ലാം മാറി. ന­ല്ല­പോ­ലെ വ­സ്ത്ര­ധാ­ര­ണം ചെ­യ്തു്, ‘റ്റൈ’യിൽ ഒരു പ­വി­ഴ­ത്തോ­ടു­കൂ­ടി, അ­ത്ത­വ­ണ മ­നോ­ഹ­ര­മാ­യി ക്ഷൗ­ര­കർ­മ്മ­നു­ഷ്ഠി­ച്ചു് പു­റ­ത്തു­പോ­കാൻ ഞാൻ കൊ­തി­ച്ചു. പക്ഷെ പാ­ത­യി­ല്ലാ­യി­രു­ന്നു, ഇ­ല്ലാ­ത്ത പാ­ത­യിൽ ഒ­രാ­ളു­പോ­ലും ഇ­ല്ലാ­യി­രു­ന്നു. അ­തി­ന്റെ ഫ­ല­മാ­യി ആരും എ­നി­ക്കു­വേ­ണ്ടി കാ­ത്തു­നി­ല്ക്കു­ന്നി­ല്ലാ­യി­രു­ന്നു. ദീർ­ഘ­മാ­യ സം­വ­ത്സ­രം മു­ഴു­വ­നും വ്യാ­ഴാ­ഴ്ച മു­ന്നോ­ട്ടു പൊ­യ്ക്കൊ­ണ്ടി­രി­ക്കും.”

ഭീ­ക­ര­ന്മാ­രെ അ­മർ­ച്ച ചെ­യ്യും, നി­ത്യോ­പ­യോ­ഗ വ­സ്തു­ക്ക­ളു­ടെ വില കു­റ­യ്ക്കും, വർ­ഗ്ഗീ­യ­ത അ­നു­വ­ദി­ക്കി­ല്ല എ­ന്നൊ­ക്കെ മ­ന്ത്രി­മാർ എത്ര വർ­ഷ­ങ്ങ­ളാ­യി­ട്ടാ­ണു് പ­റ­യു­ന്ന­തു? വല്ല ഫ­ല­വു­മു­ണ്ടോ? ഇ­ന്ന­ലെ ചെ­റു­നാ­ര­ങ്ങ­യു­ടെ വ­ലി­പ്പ­മു­ള്ള രണ്ടു ഓ­റ­ഞ്ച് പ­തി­ന­ഞ്ചു രൂപ കൊ­ടു­ത്താ­ണു് ഞാൻ വാ­ങ്ങി­യ­തു്. രണ്ടു മാ­മ്പ­ഴ­ത്തി­നു് ഇ­രു­പ­തു രൂപ നല്കി. അ­പ്പോൾ വില കു­റ­യ്ക്കും എന്ന മ­ന്ത്രി­യു­ടെ ഉ­ദീ­ര­ണ­ത്തി­നു് എന്തു വി­ല­യി­രി­ക്കു­ന്നു.

വ്യ­ക്തി­യു­ടെ ന­ശ്വ­ര­ത, കാ­ല­ത്തി­ന്റെ അ­ന­ശ്വ­ര­ത ഇവയെ നി­ത്യ­ജീ­വി­ത­സം­ഭ­വ­ങ്ങ­ളി­ലൂ­ടെ കൊ­ണ്ടു­വ­ന്നു് അ­നു­വാ­ച­ക­നെ ഒ­രു­ദാ­ത്ത­മ­ണ്ഡ­ല­ത്തിൽ എ­ത്തി­ക്കു­ന്നു ഈ കാ­വ്യം. വ്യാ­ഴ­മെ­ന്ന ദിവസം മ­രി­ക്കു­മെ­ന്നും കവി മ­രി­ക്കി­ല്ലെ­ന്നും ആ­ദ്യ­ത്തെ തോ­ന്നൽ. പക്ഷേ, വ്യാ­ഴം മ­റ്റൊ­രു­പേ­രിൽ വെ­ള്ളി­യാ­യി വരും. കവി പോകും എ­ല്ലാ­ക്കാ­ല­ത്തേ­ക്കു­മാ­യി. അ­പ്പോ­ഴും കാലം വ്യാ­ഴം, വെ­ള്ളി ഈ പേ­രു­കൾ മാറി മാറി സ്വീ­ക­രി­ച്ചു പ്ര­വ­ഹി­ച്ചു­കൊ­ണ്ടി­രി­ക്കും. നെ­റു­ദാ­യു­ടെ അ­തി­സു­ന്ദ­ര­മാ­യ ആ­ത്മ­ക­ഥ 1974-​ലാണു് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു്. അ­തി­നു­മുൻ­പു്—സൂ­ക്ഷ്മ­മാ­യി­പ്പ­റ­ഞ്ഞാൽ അതിനു പ­ത്തു­വർ­ഷം­മുൻ­പു്—പ­ദ്യ­രൂ­പ­ത്തിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ ആ­ത്മ­ക­ഥ­യാ­ണു് “ഈസ്ല നീഗ്ര” ഗ­ദ്യ­രൂ­പ­ത്തി­ലു­ള്ള ആ­ത്മ­ക­ഥ­യി­ലെ അനുഭവ പ­ര­മ്പ­ര­ക­ള­ല്ല ഈ കാ­വ്യ­ഗ്ര­ന്ഥ­ത്തിൽ. കവി തന്റെ ശ­ത്രു­വാ­യ ഒരു ക­വി­യെ­ക്കു­റി­ച്ചു് ഇതിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­യാൾ­ക്കു് അ­ഗ്നി­യെ­പ്പോ­ലെ ക­ത്തി­നിൽ­ക്കാ­നും ലോ­ഹ­ങ്ങ­ളെ­പ്പോ­ലെ നി­ശ­ബ്ദ­നാ­യി­രി­ക്കാ­നും അ­റി­യാൻ­പാ­ടി­ല്ലെ­ന്നു നെ­റു­ദാ പ­റ­യു­ന്നു. Senor K., a stuttering poet എ­ന്നാ­ണു് അ­ദ്ദേ­ഹം അയാളെ വി­ളി­ക്കു­ന്ന­തു്. അ­ഗ്നി­യെ­പ്പോ­ലെ ആ­ളി­ക്ക­ത്തു­ന്ന കവിയെ ഈസ്ല നീ­ഗ്ര­യിൽ കാണാം (First in Rupa Paperback, 1993, Rs 100, P. 416).

മ­രി­പ്പി­ക്കു­ന്ന വൈ­ര­സ്യം

“വീ­ട്ടു­ഭ­ര­ണം സ്ത്രീ­യെ പൂർ­ണ്ണ­മാ­യും ഏ­ല്പി­ക്കു­ന്ന­ത­ല്ലെ ന­ല്ല­തു?” “അതേ. ഞാൻ നി­ങ്ങ­ളോ­ടു് യോ­ജി­ക്കു­ന്നു പൂർ­ണ്ണ­മാ­യും. പക്ഷേ, അ­ര­ക്കാ­നു­ള്ള വ­റ്റൽ­മു­ള­കു് എ­ണ്ണി­ക്കൊ­ടു­ക്കു­ന്ന ഭർ­ത്താ­ക്ക­ന്മാ­രു­മു­ണ്ടു്.”

എന്റെ അമ്മ കാൻസർ പി­ടി­പെ­ട്ടാ­ണു മ­രി­ച്ച­തു്. ആ­ദ്യ­ത്തെ അ­ഞ്ചു­കൊ­ല്ലം വലിയ വേ­ദ­ന­യി­ല്ലാ­യി­രു­ന്നു. പി­ന്നീ­ടു­ള്ള അ­ഞ്ചു­കൊ­ല്ല­വും തീ­വ്ര­വേ­ദ­ന­കൊ­ണ്ടു് നി­ല­വി­ളി­ക്കു­മാ­യി­രു­ന്നു. യാതന ആ­രം­ഭി­ക്കു­മ്പോൾ സാ­രി­ഡോൺ ക­ഴി­ക്കും. പി­ന്നീ­ടു നോ­വൽ­ജീൻ. അ­വ­കൊ­ണ്ടും വേദന കു­റ­യു­ന്നി­ല്ലെ­ന്നു ക­ണ്ട­പ്പോൾ ഡോ­ക്ടർ മൊർ­ഫ്യ­യ കു­ത്തി­വ­യ്ക്കു­വാൻ തു­ട­ങ്ങി. ക്ര­മേ­ണ അ­തി­ന്റെ അളവു കൂ­ട്ടാ­വു­ന്നി­ട­ത്തോ­ളം കൂ­ട്ടി­യി­ട്ടും വേ­ദ­ന­യ്ക്കു കു­റ­വു­ണ്ടാ­യി­ല്ല. ഒ­ടു­വിൽ എത്ര കു­ത്തി­വ­ച്ചാ­ലും അവർ അയൽ വീ­ട്ടി­ലെ ആ­ളു­കൾ­ക്കു­വ­രെ വൈ­ഷ­മ്യം ജ­നി­ക്കു­ന്ന മ­ട്ടിൽ നി­ല­വി­ളി­ക്കു­മാ­യി­രു­ന്നു. മ­രു­ന്നു മാ­ത്ര­മ­ല്ല ഏതും ആ­വർ­ത്ത­നം­കൊ­ണ്ടു് പ്ര­യോ­ജ­ന­മി­ല്ലാ­തെ­യാ­കും.

ഞാ­നി­പ്പോൾ പ­ത്ര­ങ്ങൾ ഓ­ടി­ച്ചു­നോ­ക്കാ­റേ­യു­ള്ളു. ഭീ­ക­ര­ന്മാ­രെ അ­മർ­ച്ച ചെ­യ്യും, നി­ത്യോ­പ­യോ­ഗ സാ­ധ­ന­ങ്ങ­ളു­ടെ വില കു­റ­യ്ക്കും, വർ­ഗ്ഗീ­യ­ത അ­നു­വ­ദി­ക്കി­ല്ല എ­ന്നൊ­ക്കെ മ­ന്തി­മാർ എത്ര വർ­ഷ­ങ്ങ­ളാ­യി­ട്ടാ­ണു് പ­റ­യു­ന്ന­തു? വല്ല ഫ­ല­വു­മു­ണ്ടോ? ഇ­ന്ന­ലെ ചെ­റു­നാ­ര­ങ്ങ­യു­ടെ വ­ലി­പ്പ­മു­ള്ള ര­ണ്ടു് ഓ­റ­ഞ്ച് പ­തി­ന­ഞ്ചു രൂപ കൊ­ടു­ത്താ­ണു് ഞാൻ വാ­ങ്ങി­യ­തു്. രണ്ടു മാ­മ്പ­ഴ­ത്തി­നു് ഇ­രു­പ­തു രൂപ നൽകി. അ­പ്പോൾ വില കു­റ­യ്ക്കും എന്ന മ­ന്ത്രി­യു­ടെ ഉ­ദീ­ക­ര­ണ­ത്തി­നു് എന്തു വി­ല­യി­രി­ക്കു­ന്നു? ഇ­പ്പോൾ കാ­ല­ത്തു പത്രം നി­വർ­ത്തി നോ­ക്കു­മ്പോൾ ഇ­ത്ത­രം പ്ര­സ്താ­വ­ന­കൾ ക­ണ്ടാൽ ഞാൻ തി­ക­ഞ്ഞ പു­ച്ഛ­ത്തോ­ടെ ക­ട­ലാ­സ്സി­നു് ഒരടി കൊ­ടു­ത്തി­ട്ടു് അതു് മ­റി­ച്ചു് അ­ടു­ത്ത പു­റ­ത്തേ­ക്കു പോ­കു­ന്നു. ഫ­ല­പ്ര­ദ­മ­ല്ലാ­ത്ത ആ­വർ­ത്ത­നം! അ­തി­ന്റെ പ്ര­യോ­ജ­ന­രാ­ഹി­ത്യം!

images/GeorgeEliot.jpg
George Eliot

സാ­ഹി­ത്യ­ത്തി­ലു­മു­ണ്ടു് ഇ­ത്ത­രം അ­സ­ഹ­നീ­യ­ങ്ങ­ളാ­യ ആ­വർ­ത്ത­ന­ങ്ങൾ. ഒ­രു­ദാ­ഹ­ര­ണം ശ്രീ. വിനയൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘ശാ­ന്തി മ­ന്ത്രം’ എന്ന ചെ­റു­ക­ഥ തന്നെ. ഒരു മു­സ്ലീ­മും ഒരു ഹി­ന്ദു­വും ക­പ്പ­ലി­ലെ ഉ­ദ്യോ­ഗ­സ്ഥർ. ര­ണ്ടു­പേ­രും ച­ങ്ങാ­തി­കൾ. അവർ കടലിൽ സ­ഞ്ച­രി­ക്കു­മ്പോൾ നാ­ട്ടിൽ വർ­ഗ്ഗീ­യ­ല­ഹ­ള­യു­ണ്ടാ­കു­ന്നു. പേ­ടി­യോ­ടെ മു­സ്ലീം നാ­ട്ടി­ലെ­ത്തു­മ്പോൾ അ­ടു­ത്ത­വീ­ട്ടി­ലെ ഹി­ന്ദു സ്നേ­ഹ­പാ­ര­വ­ശ്യ­ത്തോ­ടെ അയാളെ ത­ഴു­കു­ന്നു. മു­സ്ലീം ‘സബ്കൊ സ­ന്മ­തി ദേ ഭഗവാൻ’ (?) എന്നു കേ­ട്ടു­പോ­ലും.

പലരും ച­വ­ച്ചു­തു­പ്പി­യ ഈ ക­രി­മ്പിൻ ച­ണ്ടി­യെ­ടു­ത്തു് ക­ഥാ­കാ­രൻ വീ­ണ്ടും ച­വ­ച്ചു കാ­ണി­ച്ചു് വാ­യ­ന­ക്കാ­രെ എ­ന്തി­നു് ഓ­ക്കാ­നി­പ്പി­ക്കു­ന്നു?

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: കോഴി കൂ­വി­യാ­ണു് സൂ­ര്യ­നെ ഉ­ദി­പ്പി­ക്കു­ന്ന­തു് എന്ന അർ­ഥ­ത്തിൽ എൻ. വി. കൃ­ഷ്ണ­വാ­രി­യർ എ­ഴു­തി­യ ക­വി­ത­യെ­ക്കാൾ ഒ­റി­ജി­ന­ലാ­യി നി­ങ്ങൾ വ­ല്ല­തും ക­ണ്ടി­ട്ടു­ണ്ടോ? ഡോ­ക്ടർ ലീ­ലാ­വ­തി അ­തി­നെ­ക്കു­റി­ച്ചെ­ഴു­തി­യ നി­രൂ­പ­ണം നി­ങ്ങൾ­ക്കു് ഓർ­മ­യു­ണ്ടോ?

ഉ­ത്ത­രം: He was like a cock who thought the sun had risen to hear him crow എന്നു George Eliot. പ്ര­തി­ഭാ­ശാ­ലി­കൾ ഒ­രേ­ത­ര­ത്തിൽ ചി­ന്തി­ക്കു­മെ­ന്ന­തു­കൊ­ണ്ടു കൃ­ഷ്ണ­വാ­രി­യ­രു­ടെ ആശയം മൗ­ലി­കം തന്നെ.

ചോ­ദ്യം: സ്തീ ഭം­ഗി­യാ­യി വ­സ്ത്ര­ധാ­ര­ണം ചെ­യ്തു നി­ല്ക്കു­മ്പോൾ എല്ലാ പു­രു­ഷ­ന്മാ­രും ആ­ഹ്ലാ­ദി­ക്കി­ല്ലേ?

ഉ­ത്ത­രം: ഇല്ല. ആ­ഹ്ലാ­ദി­ക്കി­ല്ല. ആരെ വ­ശീ­ക­രി­ക്കാ­നാ­ണെ­ടീ ഇ­തൊ­ക്കെ എന്നു ചോ­ദി­ക്കു­ന്ന ഭർ­ത്താ­ക്ക­ന്മാ­രു­മു­ണ്ടു്.

ചോ­ദ്യം: വീ­ട്ടു­ഭ­ര­ണം സ്ത്രീ­യെ പൂർ­ണ്ണ­മാ­യും ഏ­ല്പി­ക്കു­ന്ന­ത­ല്ലെ ന­ല്ല­തു?

ഉ­ത്ത­രം: അതേ. ഞാൻ നി­ങ്ങ­ളോ­ടു് യോ­ജി­ക്കു­ന്നു പൂർ­ണ്ണ­മാ­യും. പക്ഷേ, അ­ര­ക്കാ­നു­ള്ള വ­റ്റൽ­മു­ള­കു് എ­ണ്ണി­ക്കൊ­ടു­ക്കു­ന്ന ഭർ­ത്താ­ക്ക­ന്മാ­രു­മു­ണ്ടു്.

ചോ­ദ്യം: കവിത വാ­യി­ക്കു­മ്പോൾ മ­ന­സ്സു് വർ­ണ്ണോ­ജ്ജ്വ­ല­മാ­യി­ത്തീ­രു­ന്ന­തെ­ങ്ങി­നെ?

ഉ­ത്ത­രം: ചി­ത്ര­ശ­ല­ഭം ജ­ന്ന­ലി­ന്റെ ക­ണ്ണാ­ടി­പ്പാ­ളി­യിൽ വ­ന്നി­രി­ക്കു­മ്പോൾ അ­തി­നു് വർ­ണ്ണോ­ജ്ജ്വ­ല­ത വ­രു­ന്ന­തെ­ങ്ങി­നെ?

ചോ­ദ്യം: ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­ക്കു വല്ല സ­ന്ദേ­ശ­വും ത­രാ­നു­ണ്ടോ?

ഉ­ത്ത­രം: ജ­ലാ­ശ­യ­ത്തിൽ വി­രി­ഞ്ഞു നി­ല്ക്കു­ന്ന താ­മ­ര­പ്പൂ­വു് ജ­ല­ത്തി­ന്റെ സ­ന്ദേ­ശം ത­രു­ന്നു­ണ്ടോ? രാ­ത്രി­യിൽ നനഞ്ഞ മ­ര­ത്തിൽ വ­ന്നു­പ­തി­ച്ചു് അതിനു ശോഭ നൽ­കു­ന്ന മി­ന്ന­ല്പി­ണർ അ­ന്ത­രീ­ക്ഷ­ത്തി­ന്റെ സ­ന്ദേ­ശം നൽ­കു­ന്നു­ണ്ടോ?

ചോ­ദ്യം: ക­ഥ­യെ­ഴു­ത്തു­കാ­രെ പു­ല­ഭ്യം പ­റ­യു­ന്ന നി­ങ്ങൾ­ക്കു് ഒരു ക­ഥ­യെ­ഴു­താ­നാ­വു­മോ?

ഉ­ത്ത­രം: അ­മ്പ­ല­പ്പു­ഴ ബ്ര­ദേ­ഴ്സ് നാ­ഗ­സ്വ­രം വാ­യി­ക്കു­മ്പോൾ താളം തെ­റ്റി­യാൽ എ­നി­ക്ക­തു് ചൂ­ണ്ടി­ക്കാ­ണി­ക്കാ­നാ­വും. എ­ന്നാൽ ‘നീ­യൊ­ന്നു് അ­തു­പോ­ലെ ഊതു്’ എ­ന്നു­പ­റ­ഞ്ഞു കുഴൽ എന്റെ നേർ­ക്കു നീ­ട്ടീ­യാൽ എ­നി­ക്കു് അ­വ­രെ­പ്പോ­ലെ വാ­യി­ക്കാൻ പ­റ്റു­മോ? മു­ട്ട­യ­പ്പം ചീഞ്ഞ മുട്ട കൊ­ണ്ടു­ണ്ടാ­ക്കി­യ­താ­ണെ­ന്നു് അതു് തി­ന്നു­ന്ന­വ­നു പറയാൻ ക­ഴി­യും. ‘എ­ന്നാൽ നീ ഒരു മു­ട്ട­യി­ടു്’ എ­ന്നാ­വ­ശ്യ­പ്പെ­ട്ടാൽ അ­യാൾ­ക്കെ­ന്തു ചെ­യ്യാ­നാ­വും?

ചോ­ദ്യം: നവീന ക­വി­ത­യു­ടെ ശബ്ദം നി­ങ്ങ­ളെ ഉ­റ­ക്ക­ത്തി­ലും ഉ­പ­ദ്ര­വി­ക്കാ­റു­ണ്ടോ ഹേ?

ഉ­ത്ത­രം: പ­കൽ­സ­മ­യ­ത്തു് ഞാൻ കേൾ­ക്കു­ന്ന ഗർ­ദ്ദ­ഭ ശബ്ദം രാ­ത്രി­യിൽ നി­ദ്രാ­വേ­ള­യിൽ കേൾ­ക്കാ­റി­ല്ല.

ക­യ്യാ­ല­വ­യ്പ്

കവിത വാ­യി­ക്കു­മ്പോൾ മ­ന­സ്സു് വർ­ണ്ണോ­ജ്ജ്വ­ല­മാ­യി­ത്തീ­രു­ന്ന­തെ­ങ്ങ­നെ? ചി­ത്ര­ശ­ല­ഭം ജ­ന്ന­ലി­ന്റെ ക­ണ്ണാ­ടി­പ്പാ­ളി­യിൽ വ­ന്നി­രി­ക്കു­മ്പോൾ അ­തി­നു് വർ­ണ്ണോ­ജ്ജ്വ­ല­ത വ­രു­ന്ന­തെ­ങ്ങ­നെ?

മണ്ണു വ­ലി­ച്ചു കൂ­ട്ടി വെ­ള്ള­മൊ­ഴി­ച്ചു് അതിൽ കയറി നി­ന്നു് ന­ട­രാ­ജ­നൃ­ത്തം ന­ട­ത്തി ചെ­ളി­യു­ണ്ടാ­ക്കു­ന്നു ചിലർ. പി­ന്നീ­ടു് അതു് ഓരോ വലിയ ഉ­രു­ള­യാ­ക്കി ഒരടി വീ­തി­യിൽ ക­രി­ങ്കൽ അ­ടി­ത്ത­റ കെ­ട്ടി­യ സ­ഥ­ല­ത്തു് കൊ­ണ്ടു് വ­യ്ക്കു­ന്നു. ചെ­ളി­യു­രു­ള അ­ടി­ച്ചു പ­ര­ത്തു­ന്നു. അ­തി­ന്റെ മു­ക­ളിൽ പി­ന്നെ­യും പി­ന്നെ­യും ചെ­ളി­യു­രു­ള­കൾ. ഓ­ടു­വിൽ ആറടി പൊ­ക്ക­ത്തിൽ ഒരു ചെ­ളി­മ­തിൽ. ഇതിനെ തി­രു­വ­ന­ന്ത­പു­ര­ത്തു ക­യ്യാ­ല എന്നു പറയും. പ­ണ­ത്തി­നു ഞെ­രു­ക്ക­മു­ള്ള­വ­രാ­ണു് ക­ന്മ­തിൽ കെ­ട്ടാ­തെ ക­യ്യാ­ല ഉ­ണ്ടാ­ക്കു­ന്ന­തു്. ക­യ്യാ­ല ഉ­ണ്ടാ­ക്കാൻ വേ­ണ്ടി ചെളി ച­വി­ട്ടി­ക്കു­ഴ­യ്ക്കു­ന്ന­വ­രെ കാ­ണു­മ്പോൾ എ­നി­ക്കു വൈ­ഷ­മ്യ­മു­ണ്ടാ­കാ­റു­ണ്ടു്. നാലു അ­തി­രു­ക­ളി­ലും ക­യ്യാ­ല വ­ച്ചു് അ­തി­ന­ക­ത്തു­ള്ള കൊ­ച്ചു വീ­ട്ടിൽ താ­മ­സി­ക്കു­ന്ന­വ­രോ­ടും എ­നി­ക്കു സ­ഹ­താ­പ­മാ­ണു്. കാരണം ഒരു കാ­ല­ത്തു് ഞാനും ക­യ്യാ­ല­യു­ടെ സു­ര­ക്ഷി­ത­ത്വ­ത്തിൽ ജീ­വി­ച്ച­വ­നാ­ണു് എ­ന്ന­തു തന്നെ. ക­യ്യാ­ല­വ­യ്പി­നെ ‘മാ­ന്യു­വൽ ലേബർ’ (manual labour) എന്നു വി­ളി­ക്കാ­മെ­ങ്കിൽ ക­ലാ­കൗ­മു­ദി­യിൽ ‘ശയനം’ എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. ടി. എൻ. പ്ര­കാ­ശി ന്റെ ശ്ര­മ­ത്തെ ഇ­ന്റ­ല­ക്ച്ച ്വൽ ലേബർ എന്നു വി­ളി­ക്കാം. പ്ര­തി­പാ­ദ്യ വിഷയം ജീ­വി­ത­ത്തിൽ നി­ന്നു് ബു­ദ്ധി­യു­ടെ മൺ­വെ­ട്ടി കൊ­ണ്ടു് വെ­ട്ടി­യെ­ടു­ക്കു­ന്നു. അതു് ഒ­രു­മി­ച്ചു കൂ­ട്ടി ശൈ­ലി­യു­ടെ മ­ലി­ന­ജ­ലം ഒ­ഴി­ക്കു­ന്നു. അതിൽ ക­യ­റി­നി­ന്നു് ആ­ഖ്യാ­ന­ത്തി­ന്റെ ച­വി­ട്ടി­ക്കു­ഴ­ക്കൽ ന­ട­ത്തു­ന്നു. ക­ഥാ­ക­യ്യാ­ല നിർ­മ്മി­ച്ചു ക­ഴി­ഞ്ഞു. ഏണും മു­ഴ­യും കോണും എ­ല്ലാ­മു­ണ്ടു്. ഒരു വൈ­രൂ­പ്യം. നി­രൂ­പ­ണ­ത്തി­ന്റെ കു­മ്മാ­യം തേ­യ്ച്ചു് അതിനെ വെ­ളു­പ്പി­ക്കാൻ എ­നി­ക്കി­ഷ്ട­മി­ല്ല. ഈ ക­യ്യാ­ല ദ്ര­ഷ്ടാ­ക്ക­ളു­ടെ സ­ഹ­താ­പം നേടി അ­ങ്ങ­നെ തന്നെ നിൽ­ക്ക­ട്ടെ. സ­ന്താ­ന­ത്തി­നു് ട്യൂ­ഷൻ ന­ട­ത്തു­ന്ന ഒ­രു­ത്ത­നെ വി­ളി­ച്ചു് അ­തി­ന്റെ തള്ള ശയനം ന­ട­ത്തി പോലും. നാ­ഗ­രി­ക­ത­യു­ടെ ഭം­ഗി­യു­ള്ള കഥാ ദേ­ശ­ത്തു് വ­യ്ക്കു­ന്ന ഇ­ത്ത­രം ക­യ്യാ­ല­കൾ ജു­ഗു­പ്സാ­വ­ഹ­ങ്ങ­ളാ­ണെ­ന്നു് മാ­ത്രം പ­റ­ഞ്ഞു ഞാൻ പി­ന്മാ­റ­ട്ടെ.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. ക­ടൽ­ത്തീ­ര­ത്തു വ­രി­യാ­യി നി­ല്ക്കു­ന്ന തെ­ങ്ങു­ക­ളെ നോ­ക്കി­യി­ട്ടു­ണ്ടോ? എ­ല്ലാം ന­ല്ല­പോ­ലെ വ­ള­ഞ്ഞു് ത­ല­യു­യർ­ത്തി നി­ല്ക്കു­ന്നു. വ­ള­യു­ന്ന­തു് സൂ­ര്യ­പ്ര­കാ­ശ­ത്തി­നു് വേ­ണ്ടി. അതു കി­ട്ടു­ന്നു­വെ­ന്നു വ­ന്നാൽ നേരെ മു­ക­ളി­ലേ­ക്കു് അവ വളരും. ഒരു ല­ക്ഷ്യ­മു­ണ്ടാ­യാൽ വ­ക്രീ­ക­ര­ണം സം­ഭ­വി­ക്കു­മെ­ന്ന­തി­നു തെ­ളി­വാ­ണി­തു്. ക­ലാ­പ്ര­ക്രി­യ നി­സ്സം­ഗ­മാ­ണു്. ആ നി­സ്സം­ഗ­ത വ­രു­മ്പോൾ ക­ലാ­സൃ­ഷ്ടി­കൾ­ക്കു സ്വാ­ഭാ­വി­ക­ത ല­ഭി­ക്കും. ല­ക്ഷ്യം ഉ­ണ്ടാ­കു­മ്പോ­ഴാ­ണു് അ­വ­യ്ക്കു് വ­ക്രീ­ക­ര­ണം ഉ­ണ്ടാ­കു­ന്ന­തു്.
  2. രാ­ജ­വാ­ഴ്ച­യ്ക്കു് എ­ന്തെ­ല്ലാം ന്യൂ­ന­ത­കൾ ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും സം­സ്കാ­ര­ത്തെ സം­ബ­ന്ധി­ച്ച ഉ­ദ്ബോ­ധ­നം കൊ­ണ്ടും സ­മാ­ന­മാ­യ വി­ദ്യാ­ഭ്യാ­സം കൊ­ണ്ടും വ്യ­ക്തി­ക്കു് സു­സം­ഘ­ടി­ത­ത്വം അ­ല്ലെ­ങ്കിൽ സം­യു­ക്ത പൂർ­ണ്ണ­രൂ­പം അതു നൽ­കി­യി­രു­ന്നു. വ്യ­ക്തി­കൾ വി­ഭി­ന്ന­രാ­യി­രു­ന്നി­രി­ക്കാം. പക്ഷേ, ഈ സം­ഘ­ടി­ത­ത്ത്വം അവരെ ഒ­റ്റ­ക്കെ­ട്ടാ­യി നിൽ­ക്കാൻ സ­ഹാ­യി­ച്ചി­രു­ന്നു. അ­ങ്ങ­നെ നി­ല്ക്കു­മ്പോൾ അ­വ­രു­ടെ ജീ­വി­ത­ല­യം ഒരേ ത­ര­ത്തിൽ­ത്ത­ന്നെ കാ­ണ­പ്പെ­ട്ടി­രു­ന്നു. സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കും ഈ ല­യ­മു­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടാ­ണു് വി­ഭി­ന്ന സ്വ­ഭാ­വ­മു­ള്ള ക­വി­താ­രീ­തി­യു­ടെ പ്ര­യോ­ക്താ­ക്ക­ളാ­യ കു­മാ­ര­നാ­ശാൻ, വ­ള്ള­ത്തോൾ, ഉ­ള്ളൂർ ഇവരെ മ­ഹാ­ക­വി­ത്ര­യ­മെ­ന്നു് അ­നാ­യാ­സ­മാ­യി ആളുകൾ വി­ളി­ച്ച­തു്. അ­വ­രു­ടെ ക­വി­ത­കൾ എ­ല്ലാ­വ­രും ആ­സ്വ­ദി­ച്ച­തു്. തകഴി, ദേവ്, ബഷീർ ഇ­വ­രെ­ക്കു­റി­ച്ചും ഇ­തു­ത­ന്നെ പറയാം. ഇ­ന്ന­ത്തെ അ­രാ­ജ­ക­ത്വ­ത്തിൽ പഴയ ലയം ത­കർ­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു് സ­മാ­ന­മാ­യ ആ­സ്വാ­ദ­നം സാ­ദ്ധ്യ­മ­ല്ലാ­തെ­യാ­യി ഭ­വി­ച്ചി­രി­ക്കു­ന്നു. പ്ര­ജാ­ധി­പ­ത്യം രാ­ജ­വാ­ഴ്ച്ച ജ­നി­പ്പി­ച്ച ല­യ­ത്തേ­ക്കാൾ സു­ദൃ­ഢ­മാ­യ ലയം നിർ­മ്മി­ക്കേ­ണ്ടി­യി­രു­ന്നു. പക്ഷേ, യ­ഥാർ­ത്ഥ­മാ­യ ജ­നാ­ധി­പ­ത്യം ന­മു­ക്കി­ല്ല. അ­തി­നാൽ എ­ങ്ങും ല­യ­ഭം­ഗ­മാ­ണു്. ഇതു കൊ­ണ്ടാ­ണു് ഇ­ന്ന­ത്തെ ആ­സ്വാ­ദ­ന­പ്ര­ക്രി­യ­യ്ക്കു് ഏ­ക­ത്വം ന­ഷ്ട­പ്പെ­ട്ടു പോ­യ­തു്. ശ­രി­യാ­യ ജ­നാ­ധി­പ­ത്യ­മു­ണ്ടാ­കു­മ്പോൾ ദൃ­ഢ­ത­യാർ­ന്ന ല­യ­മു­ണ്ടാ­കും. അ­പ്പോൾ ഒരേ രീ­തി­യിൽ എ­ല്ലാ­വ­രും സാ­ഹി­ത്യം ആ­സ്വ­ദി­ക്കും.

ഒരു ‘ബൂർ­ഷ്വാ­ത­ലം’ ഒരു ‘പ്രോ­ലെ­റ്റേ­റി­യൻ തലം’ ഇ­ങ്ങ­നെ ര­ണ്ടെ­ണ്ണം സൃ­ഷ്ടി­ച്ചു് അവയെ സം­ഘ­ട്ട­നം ചെ­യ്യി­ക്കു­ന്നു ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ‘യ­ന്ത്ര­ലോ­കം’ എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. ബഷീർ മേ­ച്ചേ­രി. വ്യ­വ­സാ­യ സ്ഥാ­പ­ന­ത്തി­ന്റെ ഉ­ട­മ­സ്ഥ­നും അവിടെ കാ­സ­റ്റ് വാ­ങ്ങാൻ വ­രു­ന്ന­വ­നും ബൂർ­ഷ്വാ­ത­ല­ത്തിൽ­പ്പെ­ട്ട­വർ. അ­വി­ടു­ത്തെ പാ­വ­പ്പെ­ട്ട വിൽ­പ്പ­ന­ക്കാ­രൻ പ്രോ­ലെ­റ്റേ­റി­യൻ ത­ല­ത്തി­ന്റെ പ്ര­തി­നി­ധി. പോ­ലീ­സും മ­റ്റ­ധി­കാ­രി­ക­ളും ബൂർ­ഷ്വാ വി­ഭാ­ഗ­ത്തി­ന്റെ ഘ­ട­ക­ങ്ങ­ളാ­യി­രി­ക്കു­ന്നി­ട­ത്തോ­ളം കാലം തൊ­ഴി­ലാ­ളി പ­രാ­ജ­യ­പ്പെ­ടു­ക­യേ­യു­ള്ളൂ. ആ രീ­തി­യി­ലു­ള്ള പ­രാ­ജ­യം ചി­ത്രീ­ക­രി­ക്കു­ന്ന­തിൽ ക­ഥാ­കാ­രൻ പ­രാ­ജ­യ­പ്പെ­ടു­ന്നി­ല്ല. എ­ങ്കി­ലും ക­ഥ­യ്ക്കു് ഒരു ‘എ­ഗ്സോ­ട്ടി­ക്’—‘exotic’—സ്വ­ഭാ­വം. ബഷീർ ആ­രെ­യെ­ങ്കി­ലും അ­നു­ക­രി­ച്ചെ­ന്ന­ല്ല ഞാൻ പ­റ­യു­ന്ന­തു്. വി­ദേ­ശ­ത്തെ ചി­ന്ത­ക­ളു­ടെ സ്വാ­ധീ­ന­ത­യി­ല­മർ­ന്ന കേ­ര­ള­ത്തി­ലെ എ­ഴു­ത്തു­കാർ ചി­ല­പ്പോൾ സാ­യി­പ്പ­ന്മാ­രെ­പ്പോ­ലെ എ­ഴു­തി­പ്പോ­കു­മ­ല്ലോ? അതു മാ­ത്ര­മേ ‘എ­ഗ്സോ­ട്ടി­ക്’ എന്ന പ­ദ­പ്ര­യോ­ഗം കൊ­ണ്ടു് ഞാൻ ല­ക്ഷ്യ­മാ­ക്കു­ന്നു­ള്ളൂ.

ഇ. എം. എസ്സ്.
images/CVs60thbirthday.jpg
സി. വി. രാ­മൻ­പി­ള്ള

ഗ്ര­ന്ഥം മൂ­ന്നു പ­കർ­ത്തു­മ്പോൾ മു­ഹൂർ­ത്തം വേറെ എന്തോ ആയി വ­രു­മെ­ന്നു് ചൊ­ല്ലു­ണ്ടു്. അ­തി­നാൽ ഒ­രാ­ളി­ന്റെ പ്ര­സ്താ­വ­മാ­യി അ­ച്ച­ടി­ച്ചു വ­രു­ന്ന­തി­നെ പൂർ­ണ്ണ­മാ­യും വി­ശ്വ­സി­ച്ചു് വി­മർ­ശി­ക്കു­ന്ന­തു് ശ­രി­യ­ല്ല. വ്യ­ക്തി പ­റ­ഞ്ഞ­തി­നു് നേരെ വി­പ­രീ­ത­മാ­യി­ട്ടാ­യി­രി­ക്കും റി­പ്പോർ­ട്ട്. ഇ­ട­ശ്ശേ­രി നല്ല ക­വി­യാ­ണെ­ന്നു് ഈ ലേഖകൻ എ­വി­ടെ­യോ പ്ര­സം­ഗി­ച്ച­പ്പോൾ അ­തി­ന്റെ റി­പ്പോർ­ട്ട് പ­ത്ര­ത്തിൽ വ­ന്ന­തു് ഇ­ട­ശ്ശേ­രി നല്ല ക­വി­യ­ല്ല എന്ന ത­ല­ക്കെ­ട്ടോ­ടു­കൂ­ടി­യാ­ണു്. ഈ പ­ര­മാർ­ത്ഥം മു­ന്നിൽ ക­ണ്ടു­കൊ­ണ്ടാ­ണു് ഞാ­നി­തു് എ­ഴു­തു­ന്ന­തു്. ശ്രീ. ഇ. എം. എസ്. ഇ­ങ്ങ­നെ പ­റ­ഞ്ഞ­താ­യി കു­ങ്കു­മം വാ­രി­ക­യിൽ കാ­ണു­ന്നു. ‘ധർ­മ്മ­രാ­ജ, രാ­മ­രാ­ജ­ബ­ഹ­ദൂർ, മാർ­ത്താ­ണ്ഡ­വർ­മ്മ എ­ന്നി­വ­യി­ലെ ച­രി­ത്ര­സ­ത്യ­ങ്ങൾ യാ­ഥാർ­ത്ഥ്യ­ത്തി­നു് നി­ര­ക്കു­ന്ന­ത­ല്ല.’ ചി­ന്ത­നീ­യ­മാ­ണു് ഈ അ­ഭി­പ്രാ­യം. ച­രി­ത്ര­പു­രു­ഷ­ന്മാ­രെ അതേ രീ­തി­യിൽ ചി­ത്രീ­ക­രി­ക്കു­ക­യ­ല്ല സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ പ്ര­വൃ­ത്തി. അവരെ ഫി­ക്ഷ­ന്റെ ത­ല­ത്തി­ലേ­ക്കു് ഉ­യർ­ത്തി ക­ഥാ­പാ­ത്ര­ത്തി­നു് ക­ല­യെ­സ്സം­ബ­ന്ധി­ച്ച വി­ശ്വാ­സ്യ­ത ഉ­ള­വാ­ക്കു­ക എ­ന്ന­താ­ണു് അ­വ­രു­ടെ സർ­ഗ്ഗാ­ത്മ­ക­വ്യാ­പാ­രം. ഷെ­യ്ക്സ്പി­യ­റി ന്റെ നാ­ട­ക­ങ്ങ­ളി­ലെ ച­രി­ത്ര­പു­രു­ഷ­ന്മാർ­ക്കും യ­ഥാർ­ത്ഥ­ത്തിൽ ജീ­വി­ച്ചി­രു­ന്ന ച­രി­ത്ര­പു­രു­ഷ­ന്മാർ­ക്കും ത­മ്മിൽ ഒരു സാ­ദൃ­ശ്യ­വു­മി­ല്ല. ച­രി­ത്ര­ത്തി­ലെ മാർ­ത്താ­ണ്ഡ­വർ­മ്മ യോടു് ന­മു­ക്കു ബ­ഹു­മാ­ന­മി­ല്ല. എ­ന്നാൽ ആ ച­രി­ത്ര­പു­രു­ഷ­നെ സി. വി. രാ­മൻ­പി­ള്ള ഫി­ക്ഷ­ന്റെ ത­ല­ത്തി­ലേ­ക്കു് ഉ­യർ­ത്തി ക­ലാ­പ­ര­മാ­യ ദൃ­ഢ­പ്ര­ത്യ­യം ഉ­ള­വാ­ക്കി­യ­പ്പോൾ ന­മു­ക്കു് ആ ക­ഥാ­പാ­ത്ര­ത്തോ­ടു സ്നേ­ഹ­വും ബ­ഹു­മാ­ന­വും തോ­ന്നി. മാർ­ക്സി­സ്റ്റ് നി­രൂ­പ­ക­നാ­യ ലൂ­ക്കാ­ച്ച് ഇതു വെ­റൊ­രു­ത­ര­ത്തിൽ ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്. 1) Shakespeare’s dramatic practice towers above the general theoretical appreciation of history in his time. 2) This close interaction, this deep unity between the historical representatives of a popular movement and the movement itself is heightened compositionally in Scott by the intensification and dramatic compression of events. ലൂ­ക്കാ­ച്ച് പ­റ­യു­ന്ന ഈ intensification— സാ­ന്ദ്രീ­ക­ര­ണം ന­ട­ക്കു­മ്പോൾ രാ­ജ്യം ഭ­രി­ച്ച മാർ­ത്താ­ണ്ഡ­വർ­മ്മ സി. വി­യു­ടെ നോ­വ­ലിൽ വേ­റൊ­രു മാർ­ത്താ­ണ്ഡ­വർ­മ്മ­യാ­യി മാറും. സാ­ക്ഷാൽ മാർ­ത്താ­ണ്ഡ­വർ­മ്മ­യെ വെ­റു­ക്കു­ന്ന ആളുകൾ നോ­വ­ലി­ലെ മാർ­ത്താ­ണ്ഡ­വർ­മ്മ­യെ ഇ­ഷ്ട­പ്പെ­ടും, ബ­ഹു­മാ­നി­ക്കും. ച­രി­ത്ര­വ്യാ­ഖ്യാ­നം വേറെ ക­ലാ­സ്വാ­ദ­നം വേറെ.

ചെ­ങ്ങാ­ര­പ്പ­ള്ളി­യും തി­രു­ന­ല്ലൂ­രും

പ്ര­ജാ­ധി­പ­ത്യം രാ­ജ­വാ­ഴ്ച ജ­നി­പ്പി­ച്ച ല­യ­ത്തെ­ക്കാൾ സു­ദൃ­ഢ­മാ­യ ലയം നിർ­മ്മി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. പക്ഷേ, യ­ഥാർ­ത്ഥ­മാ­യ പ്ര­ജാ­ധി­പ­ത്യം ന­മു­ക്കി­ല്ല. അ­തി­നാൽ എ­ങ്ങും ല­യ­ഭം­ഗ­മാ­ണു്. ഇ­തു­കൊ­ണ്ടാ­ണു് ഇ­ന്ന­ത്തെ ആ­സ്വാ­ദ­ന­പ്ര­ക്രി­യ­യ്ക്കു് ഏ­ക­ത്വം ന­ഷ്ട­പ്പെ­ട്ടു പോ­യ­തു്. ശ­രി­യാ­യ ജ­നാ­ധി­പ­ത്യ­മു­ണ്ടാ­കു­മ്പോൾ ദൃ­ഢ­ത­യാർ­ന്ന ല­യ­മു­ണ്ടാ­കും. അ­പ്പോൾ ഒരേ രീ­തി­യിൽ എ­ല്ലാ­വ­രും സാ­ഹി­ത്യം ആ­സ്വ­ദി­ക്കും.

മരണം എത്ര സു­ഖ­പ്ര­ദം! കാ­ല­ത്തു ടെ­ലി­ഫോ­ണി­ലൂ­ടെ ആ­രെ­ങ്കി­ലും വി­ളി­ച്ചു് ‘ സാർ സാ­ഹി­ത്യ­വാ­ര­ഫ­ലം ഉ­ജ്ജ്വ­ലം’ എന്നു ആ പം­ക്തി വാ­യി­ക്കാ­തെ കള്ളം പ­റ­യു­ക­യി­ല്ല. ആ മ­നു­ഷ്യ­നെ ഒന്നു പ­രി­ശോ­ധി­ക്കാ­നാ­യി ആ ലേ­ഖ­ന­ത്തി­ലെ ഒരു വാ­ക്യ­ത്തെ­ക്കു­റി­ച്ചു് ചോ­ദി­ച്ചാൽ അയാൾ പ­രു­ങ്ങും. മ­രി­ച്ച­വ­നു് അതു ചോ­ദി­ക്കേ­ണ്ടി വ­രി­ല്ല. മ­രി­ച്ച­വ­ന്റെ വീ­ട്ടി­ലേ­ക്കു തി­രി­യു­ന്ന ഒരു ഡ്രെ­യി­നേ­ജ് ലെ­യ്നു­ണ്ടു്. അ­തി­ന്റെ തു­ട­ക്ക­ത്തിൽ അവിടെ ഡി­പ്പാർ­ട്മെ­ന്റ് മൂ­ന്നാൾ താ­ഴ്ച­യി­ലു­ള്ള ഒരു കു­ഴി­യു­ണ്ടാ­ക്കി­യി­ട്ടു­ണ്ടു്. സ്ലാ­ബ്കൊ­ണ്ടു മൂ­ടാ­ത്ത കു­ഴി­യിൽ മ­ഴ­വെ­ള്ളം നി­റ­ഞ്ഞു് ലെ­യ്നി­നു തു­ല്യ­മാ­യി കി­ട­ക്കു­ന്നു. അ­റി­യാൻ പാ­ടി­ല്ലാ­ത്ത­വൻ റോ­ഡാ­ണെ­ന്നു വി­ചാ­രി­ച്ചു കാ­ലെ­ടു­ത്തു വ­ച്ചാൽ മരണം സു­നി­ശ്ചി­തം. കു­ഴി­യിൽ­വീ­ണു മ­രി­ക്കു­ന്ന­വ­നെ മ­രി­ച്ച­വ­നു ക­ണേ­ണ്ട­താ­യി വ­രി­ല്ല. ‘എ­ന്നെ­ക്കു­റി­ച്ചു നി­ങ്ങ­ളു­ടെ കോ­ള­ത്തി­ലെ­ഴു­തൂ, എന്റെ പു­സ്ത­കം റെ­വ്യൂ ചെ­യ്യൂ’ എന്നു ആ­വ­ശ്യ­പ്പെ­ടു­മ്പോൾ അ­സ­ത്യ­മെ­ഴു­താൻ മ­ടി­ച്ചു എ­ഴു­താ­തി­രി­ക്കു­മ്പോൾ ആ വ്യ­ക്തി അയാളെ കാ­ണു­മ്പോൾ മുഖം തി­രി­ച്ചു വെ­റു­പ്പോ­ടെ നി­ല്ക്കു­ന്ന­തു കാ­ണേ­ണ്ട­താ­യി വ­രി­ല്ല. മ­രി­ച്ചാൽ അ­ങ്ങ­നെ എ­ന്തെ­ല്ലാം സൗ­ക­ര്യ­ങ്ങൾ. മാ­ത്ര­മ­ല്ല ഗു­രു­നാ­ഥ­നാ­യി­രു­ന്ന ചെ­ങ്ങാ­ര­പ്പ­ള്ളി നാ­രാ­യ­ണൻ­പോ­റ്റി യുടെ മ­ര­ണ­മ­റി­ഞ്ഞു ദുഃ­ഖി­ക്കേ­ണ്ട­താ­യും വ­രി­ല്ല.

images/Thirunaloorkarunakaran.jpg
തി­രു­ന­ല്ലൂർ ക­രു­ണാ­ക­രൻ

ഇ­ത്ര­യും മു­ക­ളിൽ കു­റി­ച്ച­തു ശ്രീ. തി­രു­ന­ല്ലൂർ ക­രു­ണാ­ക­രൻ ചെ­ങ്ങാ­ര­പ്പ­ള്ളി­സ്സാ­റി­നെ­ക്കു­റി­ച്ചു് ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ ഹ്ര­സ്വ­ലേ­ഖ­നം വാ­യി­ച്ച­തു­കൊ­ണ്ടാ­ണു്. നി­ഷ്പ­ക്ഷ­ത­യോ­ടു­കൂ­ടി തി­രു­ന­ല്ലൂർ, അ­ന്ത­രി­ച്ച സാ­റി­നെ­ക്കു­റി­ച്ചു് എ­ഴു­തി­യി­രി­ക്കു­ന്നു. മ­ര­ണ­ത്തെ­ക്കു­റി­ച്ചെ­ഴു­തു­മ്പോൾ ആ രചനയെ ക­ലാ­സു­ന്ദ­രം എന്നു വി­ളി­ക്കാ­മോ? അ­റി­ഞ്ഞു­കൂ­ടാ. വി­ളി­ക്കാ­മെ­ങ്കിൽ ക­ലാ­സു­ന്ദ­ര­മാ­ണു് തി­രു­ന­ല്ലൂ­രി­ന്റെ ലേഖനം.

ഇ­ന്ദി­രാ­ഗാ­ന്ധി

ക­ലാ­പ്ര­ക്രി­യ നി­സ്സം­ഗ­മാ­ണു്. ആ നി­സ്സം­ഗ­ത വ­രു­മ്പോൾ ക­ലാ­സൃ­ഷ്ടി­കൾ­ക്കു സ്വാ­ഭാ­വി­ക­ത ല­ഭി­ക്കും. ല­ക്ഷ്യം ഉ­ണ്ടാ­കു­മ്പോ­ഴാ­ണു് അ­വ­യ്ക്കു വ­ക്രീ­ക­ര­ണം ഉ­ണ്ടാ­കു­ന്ന­തു്.

ശാ­സ്ത്ര­ത്തി­നു നോബൽ സ­മ്മാ­നം നേടിയ ച­ന്ദ്ര­ശേ­ഖർ നെ­ഹ്റു മെ­മ്മോ­റി­യൽ ലക്ചർ ന­ട­ത്തി­യ­പ്പോൾ ഇ­ന്ദി­രാ ഗാ­ന്ധി യാ­യി­രു­ന്നു അ­ദ്ധ്യ­ക്ഷ. 6.30-നു ച­ന്ദ്ര­ശേ­ഖർ സ­മ്മേ­ള­ന സ്ഥ­ല­ത്തു് എ­ത്ത­ണം. 6.40-നു ഇ­ന്ദി­രാ­ഗാ­ന്ധി എ­ത്തും. 6.50-നു ഇ­ന്ത്യൻ പ്ര­സി­ഡ­ന്റ് അ­വി­ടെ­ച്ചെ­ല്ലും. ഏ­ഴു­മ­ണി­ക്കു് സ­മ്മേ­ള­നം തു­ട­ങ്ങും. ലോ­ക്സ­ഭ­യിൽ­വ­ച്ചു് ആ­ക്ഷേ­പി­ക്ക­പ്പെ­ട്ട ഇ­ന്ദി­രാ­ഗാ­ന്ധി ക്ഷീ­ണി­ച്ചു് 6.40-​നുതന്നെ എ­ത്തി­ച്ചേർ­ന്നു. അവർ ച­ന്ദ്ര­ശേ­ഖ­റി­നു് ഹ­സ്ത­ദാ­നം ചെ­യ്തി­ട്ടു് അ­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞു: You can have no idea as to how impossible it is to do something positive in this country, everybody wants to criticize and to find fault; and yet there is so much work to be done. ഇ­ന്ദി­രാ­ഗാ­ന്ധി­യു­ടെ പ്ര­ഭാ­ഷ­ണം വി­സ്മ­യം ജ­നി­പ്പി­ക്കു­ന്ന ത­ര­ത്തിൽ രൂ­പ­ഭാ­വ­ങ്ങ­ളിൽ അ­ന്യാ­ദൃ­ശ്യ­മാ­യി­രു­ന്നു. സ­മ്മേ­ള­ന­ത്തി­നു­ശേ­ഷം ഡി­ന്ന­റി­നു് എ­ല്ലാ­വ­രും ഇ­ന്ദി­രാ ഗാ­ന്ധി­യു­ടെ വീ­ട്ടി­ലേ­ക്കു പോയി. അ­പ്പോ­ഴും കൊ­ടു­മ്പി­രി­ക്കൊ­ണ്ട മ­ട്ടിൽ എ­ത്തി­യ അ­വർ­ക്കു കസേര ശ­രി­യാ­യി ഇ­ട്ടു­കൊ­ടു­ക്കാൻ ച­ന്ദ്ര­ശേ­ഖർ ശ്ര­മി­ച്ച­പ്പോൾ അവർ പ­റ­ഞ്ഞു: Don’t help me. I’m not used to being helped.

images/IndiraGandhi1966.jpg

ഇ­ന്ദി­രാ ഗാ­ന്ധി ന്യൂ­യോർ­ക്കി­ലാ­യി­രു­ന്ന­പ്പോൾ പ്ര­സി­ഡ­ന്റ് കെ­ന്ന­ഡി അ­വ­രോ­ടു പ­റ­ഞ്ഞു: “Appearing before Mr. Spivak and his panel is like being thrown to the lions. (Meet the Press എന്ന പ­രി­പാ­ടി­യെ­ക്കു­റി­ച്ചാ­ണു് കെ­ന്ന­ഡി പ­റ­ഞ്ഞ­തു്.) അ­ടു­ത്ത ദിവസം അതിനു ചെ­ന്ന­പ്പോൾ സ്പി­വ­ക് ഇ­ന്ദി­രാ­ഗാ­ന്ധി­യോ­ടു് “ഗെ­റ്റി­സ്ബ­ഗ്ഗ് അ­ഡ്ര­സ്” അ­തു­പോ­ലെ പറയാൻ ക­ഴി­യു­മോ എന്നു ചോ­ദി­ച്ചു. “എ­ന്തി­നു്?” എ­ന്നു് ശ്രീ­മ­തി­യു­ടെ ചോ­ദ്യം. അ­മേ­രി­ക്കൻ ച­രി­ത്ര­ത്തിൽ ഇ­ന്ദി­രാ ഗാ­ന്ധി­ക്കു് അ­വ­ഗാ­ഹ­മു­ണ്ടോ എ­ന്ന­റി­യാ­നെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ത്ത­രം. അ­പ്പോൾ അവർ പ­റ­ഞ്ഞു: Your President talked to me yesterday and told me that appearing before you and your panel was like being thrown to the lions. അതു കേ­ട്ടു സ്പി­വ­ക് അ­റി­യി­ച്ചു. Oh, no Madame Gandhi. We are all very kind and polite. ഇ­ന്ദി­രാ­ഗാ­ന്ധി മ­റു­പ­ടി നൽകി: Oh, yes Mr. Spivak. I know that. I’ve just come from Africa. I saw a lot of lions there. They were also very kind and polite.

എ­ന്തൊ­രു പ്ര­ത്യു­ല്പ­ന്ന­മ­തി­ത്വം! വെ­റു­തെ­യ­ല്ല അവർ ഇ­ന്ത്യ­യു­ടെ പ്ര­ധാ­ന­മ­ന്ത്രി­യാ­യ­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-06-27.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.