SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-07-14-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Kunhiramannairp.jpg
പി. കു­ഞ്ഞി­രാ­മൻ നായർ

സ്വർ­ണ്ണം കൊ­ണ്ടു­ണ്ടാ­ക്കി­യ ആ­ഭ­ര­ണ­വും വെ­ട്ടി­ത്തി­ള­ങ്ങു­ന്ന മു­ക്കു­പ­ണ്ട­വും അ­റി­വി­ല്ലാ­ത്ത സ്ത്രീ­യു­ടെ കൈയിൽ കൊ­ടു­ത്തി­ട്ടു് ഏ­തെ­ങ്കി­ലു­മൊ­ന്നു് എ­ടു­ത്തു­കൊ­ള്ളാൻ പ­റ­ഞ്ഞാൽ അവൾ വ്യാ­ജ­വ­സ്തു കൈ­ക്ക­ലാ­ക്കി­യി­ട്ടു് സ്വർ­ണ്ണാ­ഭ­ര­ണം തി­രി­ച്ചു­ത­രും. പ­ണ്ടു് ‘സാ­റ്റി’നെന്ന പേരിൽ ഒ­രു­ത­രം പ­ട്ടു­ണ്ടാ­യി­രു­ന്നു. ഇ­പ്പോ­ഴും കാ­ണു­മാ­യി­രി­ക്കു­മ­തു്. നല്ല തു­ണി­കൊ­ണ്ടോ നല്ല പ­ട്ടു­കൊ­ണ്ടോ ബ്ലൗ­സ് ത­യ്ക്കാ­തെ ക­ണ്ണ­ഞ്ചി­ക്കു­ന്ന ശോ­ഭ­യു­ള്ള സാ­റ്റിൻ അ­തി­നു­വേ­ണ്ടി വാ­ങ്ങി­ച്ചി­രു­ന്നു അ­ക്ഷ­ര­ജ്ഞാ­നം കു­റ­വാ­യ സ്ത്രീ­കൾ. അ­ഞ്ഞൂ­റു രൂ­പ­യു­ടെ ക­റൻ­സി­നോ­ട്ട്, പ്രഭ ചി­ന്തു­ന്ന അഞ്ച് ഒ­റ്റ­രൂ­പാ നാണയം ഇവ കു­ട്ടി­യു­ടെ നേർ­ക്കു നീ­ട്ടു. അവൻ നാ­ണ­യ­മെ­ടു­ക്കും. നോ­ട്ട് ചു­രു­ട്ടി­ക്കൂ­ട്ടി ദൂ­രെ­യെ­റി­യും. പി. കു­ഞ്ഞി­രാ­മൻ നായരു ടെ കവിത സ്വർ­ണ്ണാ­ഭ­ര­ണ­മാ­ണു്. അതു് ഇ­ന്നാർ­ക്കും വേണ്ട. മു­ക്കു­പ­ണ്ട­ങ്ങൾ­ക്കു സ­ദൃ­ശ­ങ്ങ­ളാ­യ ക­വി­ത­ക­ളെ നെ­ഞ്ചോ­ടു ചേർ­ക്കു­ന്നു പലരും. സൗ­മ്യ­മാ­യ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ഇതു സം­സ്കാ­ര ദാ­രി­ദ്ര്യ­മാ­ണു്. മു­ക്കു­പ­ണ്ട­മാ­യ ക­വി­ത­യെ ഉ­യർ­ത്തി­പ്പി­ടി­ക്കു­ന്ന ഒരു സാ­ഹി­ത്യ­കാ­ര­നോ­ടു ഞാൻ ചോ­ദി­ച്ചു. ‘താ­ങ്കൾ ഉ­യർ­ത്തു­ന്ന … എന്ന ക­വി­യാ­ണോ ശ്രേ­ഷ്ഠൻ അതോ പി. കു­ഞ്ഞി­രാ­മൻ നായരോ?’ കു­ഞ്ഞി­രാ­മൻ നായർ എ­ന്നു് അ­ദ്ദേ­ഹ­ത്തി­നു സ­മ്മ­തി­ക്കേ­ണ്ടി­വ­ന്നു. എ­ന്നി­ട്ടു ര­ക്ഷ­പ്പെ­ടാ­നാ­യി ഇ­ങ്ങ­നെ­യും കൂ­ട്ടി­ച്ചേർ­ത്തു. “പക്ഷേ, കു­ഞ്ഞി­രാ­മൻ നാ­യർ­ക്കു് ഒരു ചു­ഴി­ക്കൂ­റ്റം വ­ന്നു­പോ­യി.”

ബു­ക്കർ സ­മ്മാ­നം നേടിയ നോവൽ

പി. കു­ഞ്ഞി­രാ­മൻ നാ­യ­രു­ടെ കവിത സ്വർ­ണ്ണാ­ഭ­ര­ണ­മാ­ണു്. അതു് ഇ­ന്നാർ­ക്കും വേണ്ട. മു­ക്കു­പ­ണ്ട­ങ്ങൾ­ക്കു സ­ദൃ­ശ­ങ്ങ­ളാ­യ ക­വി­ത­ക­ളെ നെ­ഞ്ചോ­ടു ചേർ­ക്കു­ന്നു പലരും. സൗ­മ്യ­മാ­യ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ഇതു സം­സ്കാ­ര ദാ­രി­ദ്ര്യ­മാ­ണു്.

യു­ദ്ധം സ­മ­ഗ്ര­സ്വ­ഭാ­വ­മു­ള്ള സ­ത്യ­ത്തി­ന്റെ ഭാ­ഗി­കാം­ശം മാ­ത്ര­മാ­ണു്. അതിനെ സ്ഥൂ­ലീ­ക­രി­ച്ചു പ്ര­തി­പാ­ദി­ക്കു­മ്പോൾ യു­ദ്ധ­ത്തി­ന്റെ കെ­ടു­തി­കൾ അ­ത്ര­ക­ണ്ടു ക­ണ്ടി­ട്ടി­ല്ലാ­ത്ത കേ­ര­ളീ­യർ­ക്കു് സ­മ്പൂർ­ണ്ണ­ങ്ങ­ളാ­യ അ­നു­ഭൂ­തി­കൾ ജ­നി­ക്കി­ല്ല. മ­റ്റൊ­രു വി­ധ­ത്തിൽ പ­റ­യ­ട്ടെ. പ­ടി­ഞ്ഞാ­റൻ നാ­ടു­ക­ളി­ലു­ള്ള­വർ ആ പ്ര­തി­പാ­ദ­ന­ങ്ങൾ വാ­യി­ച്ചു­ര­സി­ക്കു­ന്ന­തു­പോ­ലെ കേ­ര­ള­ത്തി­ലു­ള്ള­വർ ര­സി­ക്കു­ക­യി­ല്ല. പ­ത്തൊൻ­പ­താം ശ­താ­ബ്ദ­ത്തി­ലെ ര­ച­ന­ക­ളെ ഞാൻ വി­ട്ടു­ക­ള­യു­ന്നു. ഈ ശ­താ­ബ്ദ­ത്തി­ലെ ‘From Here to Eternity’ (ജെ­യിം­സ് ജോൺസ്), ‘The Naked and the Dead’ (നോർമൻ മെ­യ്ലർ), ‘Slaughter House—Five’ (കർട് വൊ­ണ­ഗ­റ്റ്), ‘Catch 22’ (ജോസഫ് ഹെ­ല്ലർ) ഈ നോ­വ­ലു­ക­ളെ­ക്കു­റി­ച്ചു് എ­ന്തെ­ന്തു പ്ര­ശം­സാ വ­ച­ന­ങ്ങ­ളാ­ണു് നി­രൂ­പ­കർ കോ­രി­ച്ചൊ­രി­ഞ്ഞി­ട്ടു­ള്ള­തു്. ഈ ലേഖകൻ ഇ­പ്പ­റ­ഞ്ഞ നോ­വ­ലു­കൾ വാ­യി­ച്ചി­ട്ടു­ണ്ടു്. പാ­ശ്ചാ­ത്യ­രു­ടെ അ­നു­ഭൂ­തി മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശി­ക്കാ­നാ­വാ­തെ ഞാൻ പാ­രാ­യ­ണ­ത്തി­നു ശേഷം ആ നോ­വ­ലു­കൾ അ­ട­ച്ചു­വ­ച്ചി­ട്ടു­ണ്ടു്. പി­ന്നീ­ടൊ­ന്നു തു­റ­ന്നു­നോ­ക്കാൻ ധൈ­ര്യ­പ്പെ­ട്ടി­ട്ടു­മി­ല്ല. അ­ല്ലെ­ങ്കിൽ ജീ­നി­യ­സ് അ­ത്ത­രം വി­ഷ­യ­ങ്ങ­ളെ സാർ­വ­ജ­നീ­ന­ങ്ങ­ളാ­ക്കി­ത്തീർ­ക്ക­ണം. ജോൺ­സി­നോ മെ­യ്ലർ­ക്കോ വൊ­ണ­ഗ­റ്റി­നോ ഹെ­ല്ലർ­ക്കോ ആ പ്ര­തി­ഭ­യി­ല്ല­താ­നും.

images/Englishpatient.jpg

ബു­ക്കർ സ­മ്മാ­നം നേടിയ “The English Patient ” എന്ന നോ­വ­ലി­നെ­ക്കു­റി­ച്ചും എ­നി­ക്കു പ­റ­യാ­നു­ള്ള­തു് ഇ­തു­ത­ന്നെ­യാ­ണു് (Michael Ondaatje എ­ഴു­തി­യ­തു്). ‘Profound, beautiful and heart-​quickening’ എന്നു നോ­വ­ലി­സ്റ്റ് റ്റോ­ണി മോ­റി­സ­ണും ‘The best piece of fiction in English’ എന്നു നോ­വ­ലി­സ്റ്റ് എ­ഡ്മ­ണ്ട് വൈ­റ്റും ‘A magic carpet of a novel’ എന്നു ജേ­ണ­ലി­സ്റ്റ് പികോ അ­യ്യ­രും പ­റ­ഞ്ഞ­തു വി­ശ്വ­സി­ച്ചാ­ണു് ഞാൻ ഈ നോവൽ വാ­ങ്ങി­യ­തും പ്ര­യാ­സ­പ്പെ­ട്ടു വാ­യി­ച്ച­തും. വാ­യി­ച്ചു­ക­ഴി­ഞ്ഞു് ‘egg-​strawordinary’ എ­ന്നു് അ­വ­സാ­ന­ത്തെ­പ്പു­റ­ത്തിൽ ധർ­മ്മ­രോ­ഷ­ത്തോ­ടെ എ­ഴു­തി­പ്പോ­യി. ഫ്ലോ­റൻ­സി­ലാ­ണു് കഥ ന­ട­ക്കു­ന്ന­തു്. ര­ണ്ടാം ലോക മ­ഹാ­യു­ദ്ധം ക­ഴി­ഞ്ഞ­കാ­ലം. യു­ദ്ധം നടന്ന കാ­ല­ത്തു് ആ­ശു­പ­ത്രി­യാ­ക്കി മാ­റ്റി­യ ഒരു കെ­ട്ടി­ട­ത്തിൽ വി­മാ­നാ­പ­ക­ട­ത്തിൽ ക­രി­ഞ്ഞ ശ­രീ­ര­വു­മാ­യി ഒ­രു­ത്തൻ കി­ട­ക്കു­ന്ന­തു നമ്മൾ ആ­ദ്യ­മാ­യി കാ­ണു­ന്നു. അയാളെ ശു­ശ്രൂ­ഷി­ക്കു­ന്ന­തു് കാ­ന­ഡ­ക്കാ­രി­യാ­യ വിധവ ഹന. അവിടെ ക്രാ­വാ­ജ്ജി­യോ എ­ന്നൊ­രു ക­ള്ള­നും ഒരു സി­ക്കും (പ­ഞ്ചാ­ബു­കാ­രൻ) എ­ത്തു­ന്നു. ക്രാ­വാ­ജ്ജി­യോ­വി­നു് ശരീരം ക­രി­ഞ്ഞു് കി­ട­ക്കു­ന്ന­വ­ന്റെ ര­ഹ­സ്യ­ങ്ങ­ള­റി­യാം. അവ അ­നാ­വ­ര­ണം ചെ­യ്യു­ന്ന വേ­ള­യിൽ നോ­വ­ലി­നു് ഡി­റ്റ­ക്റ്റീ­വ് സ്വ­ഭാ­വം കൈ­വ­രു­ന്നു. ന­ഴ്സാ­യ ഹനയും സി­ക്കും അ­നു­രാ­ഗ­ത്തിൽ വീ­ഴു­ന്നു. രോ­ഗി­ക്കു് ഹനയെ ഇ­ഷ്ട­മാ­ണു്. പക്ഷേ, അയാൾ കി­ട­ക്കു­ന്ന ഭ­വ­ന­ത്തിൽ ഇ­രു­ട്ടു വീ­ഴു­ന്നു. നൈ­രാ­ശ്യ­ത്തി­ന്റെ ഇ­രു­ട്ടു്. ‘The villa drifts in darkness. In the hallway by the English patient’s bedroom the last candle burns, still alive in the night. Whenever he opens his eyes out of sleep, he sees the old wavering yellow light’. ഈ അ­ന്ധ­കാ­ര­വും നി­രാ­ശ­ത­യും യു­ദ്ധ­ത്തി­ന്റെ ഫ­ല­മാ­ണെ­ന്നു് വ­രു­ത്താ­നാ­ണു് നോ­വ­ലി­സ്റ്റി­ന്റെ ആ­ഗ്ര­ഹം. അതു ന­ന്നു്. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യാ­ത്മ­ക ഭാഷ നോ­വ­ലി­ന്റെ അർ­ത്ഥ­ന­കൾ­ക്കു് അ­നു­രൂ­പ­മാ­യി പ്ര­വർ­ത്തി­ക്കു­ന്നി­ല്ല. മു­ട്ട­യും വ­യ്ക്കോ­ലും പോലെ സാ­ധാ­ര­ണ­മാ­യ നോ­വ­ലാ­ണി­തു്. ഭാ­വ­നാ­ത്മ­ക­വും ക­ലാ­ത്മ­ക­വു­മാ­യ നോ­വ­ലു­കൾ­ക്ക­ല്ല ബു­ക്കർ സ­മ്മാ­നം ല­ഭി­ക്കാ­റു്. ഈ നോ­വ­ലും സ­മ്മാ­നം നേ­ടി­യി­രി­ക്കു­ന്നു.

വാ­യ­ന­ക്കാർ അ­ക­ലു­ന്നു

അ­ദ്ദേ­ഹം പേ­രു­കേ­ട്ട പ്ര­ഭാ­ഷ­ക­നാ­യി­രു­ന്നു. ഞാൻ അ­ദ്ദേ­ഹ­ത്തോ­ടൊ­രു­മി­ച്ചു് ഏറെ സ­മ്മേ­ള­ന­ങ്ങൾ­ക്കു് പോ­യി­ട്ടു­ണ്ടു്. പക്ഷേ, ഒ­ടു­വി­ലൊ­ടു­വിൽ അ­ദ്ദേ­ഹം കൂ­ടെ­യു­ണ്ടെ­ന്ന­റി­ഞ്ഞാൽ പ്ര­ഭാ­ഷ­ണ­ത്തി­നു് ക്ഷ­ണി­ക്കാൻ വ­രു­ന്ന­വ­രോ­ടു് അ­സൗ­ക­ര്യ­മു­ണ്ടെ­ന്നു് പ­റ­ഞ്ഞു് ഞാൻ ഒ­ഴി­ഞ്ഞു് ക­ള­യു­മാ­യി­രു­ന്നു. കാരണം അ­ദ്ദേ­ഹം പ്ര­ഭാ­ഷ­ണ­വേ­ദി­യിൽ ക­യ­റി­യാൽ ഒ­രി­ക്ക­ലും അവിടെ നി­ന്നു് ഇ­റ­ങ്ങു­ക­യി­ല്ല എ­ന്ന­താ­യി­രു­ന്നു. ചൈ­ന­യു­ടെ ആ­ക്ര­മ­ണ­ത്തിൽ നി­ന്നു് കു­മാ­രി­ല ഭ­ട്ട­നി ലേ­ക്കു്, അ­ദ്ദേ­ഹ­ത്തിൽ നി­ന്നു് രാ­മാ­നു­ജ­നി ലേ­ക്കു്, രാ­മാ­നു­ജ­നിൽ നി­ന്നു് നെ­ഹ്രു വി­ലേ­ക്കു് ഇ­ങ്ങ­നെ ഹ­നു­മാൻ ചാ­ട്ട­ങ്ങൾ ചാടി രണ്ടു മ­ണി­ക്കൂർ “ഓറൽ ഡയറിയ” ന­ട­ത്തും അ­ദ്ദേ­ഹം. ഒ­രി­ക്കൽ അ­ദ്ദേ­ഹ­വു­മൊ­രു­മി­ച്ചു് വർ­ക്ക­ലെ­പ്പോ­യി ഞാൻ, പ്ര­ഭാ­ഷ­ണ­ത്തി­നാ­യി. വി­ദ്യാ­ല­യ­മാ­ണു്. ദൂരെ നി­ന്നു് എ­ത്തു­ന്ന കു­ട്ടി­ക­ളാ­കെ എ­ഴു­ന്നേ­റ്റു പോയി. മ­റ്റാ­ളു­കൾ ഓ­രോ­രു­ത്ത­രാ­യി സ്ഥലം വി­ട്ടു. ഒ­ടു­വിൽ ‘മൈ­ക്ക്’ കൊ­ണ്ടു­വ­ന്ന­വർ മാ­ത്ര­മു­ണ്ടു്. ഹെഡ് മാ­സ്റ്റർ വാ­ചി­കാ­തി­സാ­രം ത­ന്റെ­മേൽ വീ­ഴാ­തെ മാ­റി­നി­ല്ക്കു­ന്നു. പ്ര­ഭാ­ഷ­കൻ മൈ­ക്കി­ന്റെ ഉ­ട­മ­സ്ഥ­നെ നോ­ക്കി ശ­ങ്ക­രാ­ചാ­ര്യർ പ്ര­ച്ഛ­ന്ന­ബു­ദ്ധ­നാ­യ­തെ­ങ്ങ­നെ­യെ­ന്നു് വി­ശ­ദീ­ക­രി­ച്ചു തു­ട­ങ്ങി. അയാൾ കുറെ നേരം തല താ­ഴ്ത്തി­യി­രു­ന്നി­ട്ടു് എ­ഴു­ന്നേ­റ്റ­ങ്ങു പോയി. അതിനു ശേഷം ശൂ­ന്യാ­കാ­ശ­ത്തെ നോ­ക്കി പ­തി­ന­ഞ്ചു മി­നി­ട്ടു കൂടി മാ­ത്ര­മേ പ്ര­ഭാ­ഷ­കൻ പ്ര­സം­ഗി­ച്ചു­ള്ളൂ. നമ്മൾ പ­റ­യു­ന്ന­തിൽ അന്യൻ മ­ന­സ്സി­രു­ത്തു­ന്നി­ല്ലെ­ന്നു വ­ന്നാൽ അ­തി­നേ­ക്കാൾ ദ­യ­നീ­യ­മാ­യി മ­റ്റെ­ന്തു­ണ്ടു്? ഇതിനു തു­ല്യ­മാ­യ അ­നു­ഭ­വ­ങ്ങൾ സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ നിർ­വ്വാ­ഹ­ക സ­മി­തി­ക­ളിൽ എ­നി­ക്കു­ണ്ടാ­യി­ട്ടു­ണ്ടു്. അ­ക്കാ­ല­ത്തു് ഹെഡ് മി­സ്ട്ര­സ്സാ­യി­രു­ന്ന ശ്രീ­മ­തി വൽസല ക­ണ്ടിൻ­ജൻ­സി, ടെൻഡർ, ക്വ­ട്ടേ­ഷൻ ഇ­വ­യെ­ക്കു­റി­ച്ചു് വാ­തോ­രാ­തെ സം­സാ­രി­ക്കു­മാ­യി­രു­ന്നു. സർ­ക്കാർ നി­യ­മ­ങ്ങ­ളി­ലും സർ­വീ­സ് നി­യ­മ­ങ്ങ­ളി­ലും ത­നി­ക്കു­ള്ള അ­പാ­ര­മാ­യ പാ­ണ്ഡി­ത്യം ശ്രീ­മ­തി അ­ങ്ങ­നെ പ്ര­ദർ­ശി­പ്പി­ച്ചു­പോ­ന്നു. ഞാൻ പ്രിൻ­സി­പ്പ­ലാ­യി­രു­ന്നി­ല്ല. എ­ങ്കി­ലും ദീർ­ഘ­കാ­ലം രണ്ടു ക­ലാ­ശാ­ല­ക­ളിൽ എ­നി­ക്കു് പ്രിൻ­സി­പ്പ­ലി­ന്റെ ചാർ­ജ്ജു­ണ്ടാ­യി­രു­ന്നു. കെ. എസ്. ആർ., ഫി­നാൻ­ഷ്യൽ ആന്റ് അ­ക്കൗ­ണ്ട് കോഡ് ഇ­വ­യൊ­ക്കെ എ­നി­ക്കു് ഹൃ­ദി­സ്ഥ­ങ്ങ­ളാ­ണു്. എ­ങ്കി­ലും എന്റെ ആ അ­റി­വു് ഞാൻ പ്ര­ദർ­ശി­പ്പി­ച്ച­തേ­യി­ല്ല. ര­ണ്ടു്, മൂ­ന്നു് മ­ണി­ക്കൂർ നേരം നീ­ളു­ന്ന എ­ക്സി­ക്യൂ­ട്ടീ­വ് ക­മ്മി­റ്റി­യിൽ വൽ­സ­ല­യു­ടെ പാ­രാ­വാ­ര സ­ദൃ­ശ­മാ­യ ആ­ധി­കാ­രി­ക വി­ജ്ഞാ­നം അ­ല­യ­ടി­ക്കു­ന്നു­വെ­ന്നു ക­ണ്ട­പ്പോൾ ഞാൻ അതിൽ നി­ന്നു് രക്ഷ നേ­ടാ­നാ­യി സാ­ഹി­ത്യ അ­ക്കാ­ദ­മി മീ­റ്റി­ങ്ങു­ക­ളിൽ പോ­കാ­തെ­യാ­യി. ആകെ മൂ­ന്നു കൊ­ല്ല­മാ­ണ­ല്ലോ സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ കാ­ല­യ­ള­വു്. ഞാൻ ഒരു കൊ­ല്ല­മേ അ­ക്കാ­ദ­മി­യിൽ പോ­യി­ട്ടു­ള്ളൂ. സ്ഥി­ര­മാ­യി പോ­കാ­തി­രു­ന്ന­തു കൊ­ണ്ടു് എന്നെ ബ­ഹി­ഷ്ക­രി­ക്കാ­നാ­യി ശ്രമം ന­ട­ന്നെ­ങ്കി­ലും അ­ഭി­വ­ന്ദ്യ­നും സ­ഹൃ­ദ­യ­സ്നേ­ഹ പ­ര­ത­ന്ത്ര­നു­മാ­യ ശ്രീ. റ്റി. കെ. രാ­മ­കൃ­ഷ്ണൻ ആ യ­ത്ന­ത്തെ ത­ട­ഞ്ഞു. ഞാ­നേ­റെ സ്നേ­ഹി­ക്കു­ന്ന വ്യ­ക്തി­യാ­ണ­ദ്ദേ­ഹം. അ­തി­രി­ക്ക­ട്ടെ, നമ്മൾ പ­റ­യു­ന്ന­തു് ചു­റ്റു­മി­രി­ക്കു­ന്ന­വർ ശ്ര­ദ്ധി­ക്കു­ന്നി­ല്ലെ­ന്നു ക­ണ്ടാൽ ന­മു­ക്കു വലിയ വേ­ദ­ന­യു­ണ്ടാ­കും. അ­വ­രു­ടെ വേദന നമ്മൾ അ­റി­യു­ന്നി­ല്ലെ­ങ്കി­ലും ചി­ല­പ്പോൾ ന­മ്മു­ടെ വേ­ദ­ന­യു­മാ­കും.

images/PrabhaVarma11.jpg
പ്ര­ഭാ­വർ­മ്മ

പ്ര­തി­രൂ­പാ­ത്മ­ക കാ­വ്യ­ങ്ങൾ വാ­യി­ക്കു­മ്പോൾ ഈ വേ­ദ­ന­യാ­ണു് എ­നി­ക്കു്. അ­ലി­ഗ­റി (ലാ­ക്ഷ­ണി­ക­ത്വം) എ­നി­ക്കു് വേദന മാ­ത്ര­മ­ല്ല, വെ­റു­പ്പും ഉ­ണ്ടാ­ക്കു­ന്നു. പ്ര­തി­രൂ­പാ­ത്മ­ക കാ­വ്യ­ങ്ങൾ ര­ചി­ക്കു­ന്ന­വർ അ­വ­രു­ടെ സ്വ­ന്തം നി­ല­യിൽ വി­ദ­ഗ്ദ്ധ­രാ­ണു്; കാ­വ്യ­പ്ര­ചോ­ദ­ന­മു­ള്ള­വ­രാ­ണു്. ശ്രീ. പ്ര­ഭാ­വർ­മ്മ യും അ­ങ്ങ­നെ തന്നെ. നല്ല ക­വി­യാ­ണു് അ­ദ്ദേ­ഹം. ആ ക­വി­ത്വ­ശ­ക്തി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘അർ­ക്ക­പൂർ­ണ്ണി­മ’ എന്ന കാ­വ്യ­ത്തിൽ ദൃ­ശ്യ­മാ­ണു്. പക്ഷേ, സൂ­ര്യൻ, സൂ­ര്യ­പു­ത്രൻ ഈ സിം­ബ­ലു­കൾ കൊ­ണ്ടു് അ­ദ്ദേ­ഹം സൃ­ഷ്ടി­ക്കു­ന്ന ലോകം എ­നി­ക്കു് അ­ന­ഭി­ഗ­മ്യ­മാ­ണു്.

“ജീ­വ­ന്റെ കു­ളി­രാ­യ് സൂര്യ

ജാഗരം പെ­യ്തു നിൽ­ക്ക­വേ

സ്വ­പ്ന സ­ന്നി­ഭ­മീ രത്ന-

ഗർഭ, സം­പൂർ­ണ്ണ­കാ­മ­യാ­യ്”

നമ്മൾ പ­റ­യു­ന്ന­തിൽ അന്യൻ മ­ന­സ്സി­രു­ത്തു­ന്നി­ല്ലെ­ന്നു വ­ന്നാൽ അ­തി­നേ­ക്കാൾ ദ­യ­നീ­യ­മാ­യി മ­റ്റെ­ന്തു­ണ്ടു്? ഇതിനു തു­ല്യ­മാ­യ അ­നു­ഭ­വ­ങ്ങൾ സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ നിർ­വ്വാ­ഹ­ക സ­മി­തി­ക­ളിൽ എ­നി­ക്കു­ണ്ടാ­യി­ട്ടു­ണ്ട്.

എന്ന വ­രി­യും അ­തു­പോ­ലു­ള്ള മറ്റു വ­രി­ക­ളും പ്ര­ഭാ­വർ­മ്മ­യു­ടെ ക­വി­ത്വ­ശ­ക്തി­ക്കു നി­ദർ­ശ­കം തന്നെ. എ­ങ്കി­ലും സൂ­ച­ക­പ­ദ­ങ്ങൾ നൽകി കാ­വ്യ­വി­ഷ­യ­ത്തി­ലേ­ക്കു് അ­നു­വാ­ച­ക­രെ പ്ര­വേ­ശി­പ്പി­ക്കാ­തെ അയാളെ പ്ര­തി­രൂ­പാ­ത്മ­ക­ത്വ­ത്തി­ന്റെ ദുർ­ഗ്ര­ഹ­ത­യാൽ അ­ക­റ്റി­നി­റു­ത്തു­ന്ന ഇ­ക്കാ­വ്യം പ്ര­ഭാ­ഷ­ക­ന്റെ ക­ല­ണ്ടർ നോ­ക്കി­യു­ള്ള (വാ­ച്ച് നോ­ക്കി­യ­ല്ല) പ്ര­ഭാ­ഷ­ണം പോലെ അ­നാ­ദ­ര­ണീ­യ­മാ­ണു്. ആ­ന­ക്കാ­ര്യ­ത്തിൽ ഒരു ചേ­ന­ക്കാ­ര്യം. സം­സ്കൃ­ത ഭാ­ഷ­യു­ടെ രീ­തി­യ­നു­സ­രി­ച്ചു് ‘പൂർണത’ എ­ന്നു് ണ­കാ­ര­ത്തി­നു് ഇ­ര­ട്ടി­പ്പു് കൂ­ടാ­തെ അ­ച്ച­ടി­ക്കു­ന്ന­തു് മ­ന­സ്സി­ലാ­ക്കാം. (മ­ല­യാ­ള­ത്തിൽ ഇ­ര­ട്ടി­പ്പോ­ടു­കൂ­ടി­യാ­ണു് എ­ഴു­താ­റു്). എ­ങ്കിൽ­പ്പി­ന്നെ അർക്ക ശ­ബ്ദ­ത്തിൽ ക­കാ­ര­ത്തി­നു് ഇ­ര­ട്ടി­പ്പു് എ­ന്തി­നു്? സം­സ്കൃ­ത­ത്തിൽ അർക ശ­ബ്ദ­ത്തിൽ ക­കാ­ര­ത്തി­നു് ദ്വി­ത്വ­മി­ല്ല. ഒ­ന്നു­കിൽ മ­ല­യാ­ള­ത്തി­ലെ രീ­തി­യ­നു­സ­രി­ച്ചു് ര­ണ്ടും കൂ­ട്ടി­ക്ക­ലർ­ത്തി അ­ച്ച­ടി­ക്ക­ണം; അ­ല്ലെ­ങ്കിൽ സം­സ്കൃ­ത­ത്തി­ലെ രീ­തി­യ­നു­സ­രി­ച്ചു് ര­ണ്ടും കൂ­ട്ടി­ക്ക­ലർ­ത്തി വാ­യ­ന­ക്കാർ­ക്കു ചി­ന്താ­ക്കു­ഴ­പ്പം ഉ­ണ്ടാ­ക്ക­രു­തു്. (വീ­ണ്ടും ചേ­ന­ക്കാ­ര്യം. പൂർ­ണ്ണം നി­റ­ഞ്ഞ­തു്. അതു് പൂർ­ണ്ണ­ത­യാ­കാം. സ­മ്പൂർ­ണ്ണ­ത­യാ­കാം. പ­രി­പൂർ­ണ്ണ­ത­യാ­കാം. എ­ന്നാൽ പൂർ­ണ്ണി­മ­ക്കു് അർഥം വേ­റെ­യ­ല്ലേ? പൂർ­ണ്ണി­മാ, നി­ശാ­ക­രേ ക­ലാ­ഹീ­നേ സതി = ച­ന്ദ്രൻ ക­ലാ­ഹീ­ന­നാ­യി­രി­ക്കു­മ്പോൾ. വെ­ളു­ത്ത വാ­വി­നെ­യാ­ണു പൂർ­ണ്ണി­മ­യെ­ന്നു പറയുക. നൈഷധ ചരിത മ­ഹാ­കാ­വ്യം സർ­ഗ്ഗം 2. ശ്ലോ­കം 76 നോ­ക്കു­ക. “നി­ഖി­ലാ­ന്നി­ശി പൂർ­ണ്ണി­മാ… ”)

ഇതൊരു പേ­ഴ്സ­ണൽ കോ­ള­മാ­ണു്. അ­തു­കൊ­ണ്ടു് കൂ­ടെ­ക്കൂ­ടെ ‘ഞാൻ ഞാൻ’ എന്ന പ്ര­യോ­ഗ­മു­ണ്ടാ­കും. ഈ ദോ­ഷ­മൊ­രി­ക്കൽ നോ­വ­ലി­സ്റ്റ് സു­രേ­ന്ദ്ര­നെ ഞാൻ ചൂ­ണ്ടി­ക്കാ­ണി­ച്ച­പ്പോൾ ആ­ദ്ദേ­ഹം പ്രോ­ത്സാ­ഹ­ന­ജ­ന­ക­മാ­യി പ­റ­ഞ്ഞു: ‘പേ­ഴ്സ­ണൽ കോ­ള­മാ­യ­തു­ത­ന്നെ­യാ­ണു് അ­തി­ന്റെ സ­വി­ശേ­ഷ­ത.’

പ്ര­ഭാ­വർ­മ്മ­യു­ടെ കാ­വ്യ­ത്തെ­ക്കു­റി­ച്ചു നിർ­വ­ഹി­ച്ച സാ­മാ­ന്യ പ്ര­സ്താ­വ­ന­കൾ ശ്രീ മനോജ് ജാ­ത­വേ­ദ­രു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ പെസഹ എന്ന ചെ­റു­ക­ഥ­യ്ക്കും ചേരും. ഒരു വ്യ­ത്യാ­സം മാ­ത്രം. പ്ര­ഭാ­വർ­മ്മ ക­വി­യാ­ണു്; മനോജ് ക­ഥാ­കാ­ര­ന­ല്ല. ഒരമ്മ, മകൻ, പ­രി­ചാ­ര­കൻ, വീ­ട്ടി­ന്റെ മു­ക­ളി­ല­ത്തെ നി­ല­യിൽ താ­മ­സി­ക്കു­ന്ന ഒരു ബീ­ഭ­ത്സ രൂപം ഇ­വ­രെ­ക്കൊ­ണ്ടു ക­ഥാ­കാ­രൻ സൃ­ഷ്ടി­ക്കു­ന്ന ലോകം ഭീ­തി­ത­മെ­ന്നേ പ­റ­യേ­ണ്ടു. ഇ­ത്ത­രം കഥകളെ Social Crimes ആയി ഞാൻ കാ­ണു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ­ക്കു മലയാള ഭാഷ അ­റി­ഞ്ഞു­കൂ­ടെ­ന്നു വത്സല ദേ­ശാ­ഭി­മാ­നി പ­ത്ര­ത്തി­ലൂ­ടെ വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്ന­ല്ലോ. എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: ശ­രി­യാ­യി­രി­ക്കാം. ഞാൻ ഇ­പ്പോ­ഴും മ­ല­യാ­ളം പ­ഠി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. വി­ദ­ഗ്ദ്ധ­മാ­യി ഭാഷ പ്ര­യോ­ഗി­ക്കാൻ പ­ഠി­ക്കു­ന്ന­തി­നു മിൻപു തന്നെ ഞാൻ മ­രി­ച്ചു­പോ­യേ­ക്കാം. അ­ത്ര­യ്ക് പ്ര­യാ­സ­മു­ണ്ടെ­നി­ക്കു്. വത്സല നല്ല മലയാള ഭാഷ കൈ­കാ­ര്യം ചെ­യ്യു­ന്നു­ണ്ടാ­വാം. അ­തി­നെ­ക്കാ­ളേ­റെ അ­വർ­ക്കു് അ­വ­ഗാ­ഹ­മു­ള്ള­തു് ക്യൂ­റ്റ്സേ യുടെ കൃ­തി­ക­ളി­ലാ­ണു്. ശ്രീ. ര­ഘു­രാ­മൻ നായർ “പ­കൽ­ക്കൊ­ള്ള” എന്ന പേരിൽ അതു് ദൃഢ-​പ്രത്യയം നൽ­കു­മാ­റു് മലയാള മനോരമ ദി­ന­പ്പ­ത്ര­ത്തി­ലൂ­ടെ സ്പ­ഷ്ട­മാ­ക്കി­യി­രു­ന്നു. എന്റെ ഭാ­ഷ­യെ­ക്കു­റി­ച്ചു സത്യം പ­റ­ഞ്ഞ­തി­നു വൽ­സ­ല­ക്കു നന്ദി. വേ­റൊ­രു കൈ­പ്പു­ള്ള സത്യം ചൂ­ണ്ടി­ക്കാ­ണി­ച്ച­തി­നു് ര­ഘു­രാ­മൻ നാ­യർ­ക്കു് അ­ഭി­ന­ന്ദ­നം.

ചോ­ദ്യം: പ്ര­ചാ­ര­ണം, പ്ര­ചാ­ര­ണം എന്നു പ­റ­ഞ്ഞു നി­ങ്ങൾ കു­റേ­ക്കാ­ല­മാ­യി കു­ര­യ്ക്കു­ന്ന­ല്ലോ. പ്ര­ചാ­ര­ണം സാ­ഹി­ത്യ­ത്തി­ന്റെ അ­വി­ഭാ­ജ്യ ഘ­ട­ക­മാ­ണ­ല്ലോ?

ഉ­ത്ത­രം: താ­ങ്കൾ ക­ഴു­ത്തി­ലേ­യും വ­ദ­ന­ത്തി­ലേ­യും മാം­സ­പേ­ശി­കൾ മ­ര­വി­പ്പി­ച്ചു്, വാ­ലൊ­തു­ക്കി, കു­ത്തി­യി­രു­ന്നു് അ­ന്ത­രീ­ക്ഷ­ത്തി­ലെ ഒരു ഉ­പ­ഗ്ര­ഹ­ത്തെ നോ­ക്കി മോ­ങ്ങു­ന്ന­തു് ഈ ചോ­ദ്യ­ത്തി­ലൂ­ടെ ഞാൻ കേ­ട്ടു. പ്ര­ചാ­ര­ണ­ത്തി­ന്റെ Violence-​നെയാണു് ഞാൻ നി­ന്ദി­ക്കു­ന്ന­തു്. സ­മ­രേ­ഷ് ബോസ് എന്ന മാർ­ക്സി­സ്റ്റു­കാ­രൻ തൂവൽ കൊ­ണ്ടു സ്പർ­ശി­ക്കു­ന്ന­തു­പോ­ലെ, വെൽ­വെ­റ്റ് കൊ­ണ്ടു ത­ട­വു­ന്ന­തു­പോ­ലെ പ്ര­ചാ­ര­ണം ന­ട­ത്തും. അ­പ്പോൾ സ്പർ­ശി­ക്ക­പെ­ടു­ന്ന­വ­നു സുഖം. Violence-​ൽ സു­ഖ­മി­ല്ല, ദുഃ­ഖ­മേ­യു­ള്ളു.

ചോ­ദ്യം: ഈ കാ­ല­ഘ­ട്ട­ത്തി­ലെ ഇ­ന്ത്യ­യി­ലെ ജീ­വി­ത­ത്തെ എ­ങ്ങ­നെ വി­ല­യി­രു­ത്താം?

ഉ­ത്ത­രം: ഒരു ഇം­ഗ്ലീ­ഷ് പദം കൊ­ണ്ടു്; ‘ഡി­സ്ഗ്രേ­യ്സ്.’

ചോ­ദ്യം: സ്തീ­യു­ടെ നല്ല കാ­ല­മേ­തു?

ഉ­ത്ത­രം: അ­ച്ഛ­ന­മ്മ­മാ­രോ­ടു താ­മ­സി­ക്കു­ന്ന കൗമാര കാലം ന­ല്ല­തു്. ദാ­മ്പ­ത്യ ജീ­വി­തം ചീ­ത്ത­ക്കാ­ലം. “മ­ദ്യ­പി­ച്ചു­കൊ­ണ്ടു­വ­ന്നു്, ഒരു തെ­റ്റും ചെ­യ്യാ­തെ എന്നെ എന്റെ ഭർ­ത്താ­വു് എന്ന നീചൻ മർ­ദ്ദി­ക്കു­ന്നു. ഞാ­നെ­ന്തു ചെ­യ്യ­ണം സാറേ. എന്റെ പേരു വെ­ളി­പ്പെ­ടു­ത്ത­രു­തേ.” “പേരു മാ­റ്റി­യെ­ഴു­താം. ഗ്രേ­സി അ­വ­ന്റെ മു­ഖ­ത്തു് ഇടി കൊ­ടു­ത്തി­ട്ടു് സ്വ­ന്തം വീ­ട്ടി­ലേ­ക്കു പോകണം. ഈ ക്രൂ­ര­മാ­യ ദാ­മ്പ­ത്യ ജീ­വി­ത­ത്തേ­ക്കാൾ കൊ­ള്ള­രു­താ­ത്ത­താ­ണു് സ്തീ­വി­മോ­ച­ന പ്ര­സ്ഥാ­നം. അ­തു­കൊ­ണ്ടു് അതിൽ ചേ­ര­രു­തു്. നേരെ വീ­ട്ടി­ലേ­ക്കു്.”

ചോ­ദ്യം: വ­യ­ല­റ്റ് ലെ­ഡൂ­ക് ആ­രാ­ണു്?

ഉ­ത്ത­രം: അ­ങ്ങ­നെ­യൊ­രാ­ളെ ഞാൻ കേ­ട്ടി­ട്ടി­ല്ല. ഷെനെ, സീമോൻ ദ ബോ­വ്വാർ ഇ­വ­രെ­യെ­ല്ലാം പ­രി­ച­യ­മു­ണ്ടാ­യി­രു­ന്ന വി­യോ­ല­ത് ലെ­ദ്ദ്യൂ­ക്കി നെ­യാ­ണോ നി­ങ്ങൾ ഉ­ദ്ദേ­ശി­ക്കു­ന്ന­തു? (Violette Leduc) അ­സാ­ധാ­ര­ണ­ത്വം ആ­വാ­ഹി­ച്ച ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രി­യാ­യി­രു­ന്നു അവർ. അ­വ­രു­ടെ ‘La Batarde’, ‘Mad in Persuit’ എന്നീ ആ­ത്മ­ക­ഥാ­പ­ര­മാ­യ കൃ­തി­കൾ ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അവർ 1972-ൽ മ­രി­ച്ചു.

ഭേ­ദ­മാ­കാ­ത്ത രോഗം

ഓരോ നാ­ട്ടി­നും അ­തി­ന്റേ­താ­യ ജീ­നി­യ­സ് ഉ­ണ്ടു്. എന്റെ നാ­ട്ടി­ന്റെ ജീ­നി­യ­സ് പാ­മ്പാ­യി ഭൂ­മി­ക്കു­ള്ളിൽ­നി­ന്നു പു­റ­ത്തേ­ക്കു വ­രു­ന്നു.

ഇതൊരു പേ­ഴ്സ­ണൽ കോ­ള­മാ­ണു്. അ­തു­കൊ­ണ്ടു് കൂ­ടെ­ക്കൂ­ടെ ‘ഞാൻ ഞാൻ’ എന്ന പ്ര­യോ­ഗ­മു­ണ്ടാ­കും. ഈ ദോ­ഷ­മൊ­രി­ക്കൽ നോ­വ­ലി­സ്റ്റ് സു­രേ­ന്ദ്ര­നെ ഞാൻ ചൂ­ണ്ടി­ക്കാ­ണി­ച്ച­പ്പോൾ ആ­ദ്ദേ­ഹം പ്രോ­ത്സാ­ഹ­ന­ജ­ന­ക­മാ­യി പ­റ­ഞ്ഞു: ‘പേ­ഴ്സ­ണൽ കോ­ള­മാ­യ­തു­ത­ന്നെ­യാ­ണു് അ­തി­ന്റെ സ­വി­ശേ­ഷ­ത’. വാ­യ­ന­ക്കാ­രു­ടെ സ­ദ­യാ­നു­മ­തി­യോ­ടെ ഞാൻ സ്വ­ന്തം കാ­ര്യം എ­ഴു­തി­ക്കൊ­ള്ള­ട്ടെ. എന്റെ മകൻ മ­ര­ണ­മ­ട­ഞ്ഞ­പ്പോൾ നി­യ­മാ­നു­സാ­രി­ക­ളാ­യ ച­ട­ങ്ങു­ക­ളിൽ വി­ശ്വാ­സ­മി­ല്ലാ­ത്ത എം. കെ മേനോൻ (വി­ലാ­സി­നി) എന്റെ വീ­ട്ടിൽ വ­ന്നു് ആ­ശ്വാ­സ വാ­ക്കു­കൾ പ­റ­ഞ്ഞു. എ­നി­ക്കു വലിയ പ­രി­ച­യ­മി­ല്ലാ­ത്ത കൈ­നി­ക്ക­ര കു­മാ­ര­പി­ള്ള സാർ വ­ഴു­ക്ക­ലു­ള്ള വയൽ വ­ര­മ്പി­ലൂ­ടെ വീ­ട്ടി­ലെ­ത്തി ആ­ശ്വാ­സം പ­കർ­ന്നു. അ­വ­രൊ­ക്കെ എത്ര ന­ല്ല­യാ­ളു­കൾ. ബോം­ബ­യി­ലോ മറ്റോ താ­മ­സി­ച്ചി­രു­ന്ന ശ്രീ­മ­തി മാ­ധ­വി­ക്കു­ട്ടി (ക­മ­ലാ­ദാ­സ്) എ­നി­ക്കെ­ഴു­തി രോഗം ഭേ­ദ­മാ­കു­ന്ന­തി­നു് ഒരു കാ­ല­യ­ള­വു­ള്ള­തു­പോ­ലെ ദുഃഖം മാ­റു­ന്ന­തി­നും ഒരു കാ­ല­യ­ള­വു­ണ്ടു് എ­ന്നു്. വേ­റൊ­രു രീ­തി­യിൽ മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പു് എഴുതി അ­റി­യി­ച്ചു. “നി­ങ്ങ­ളു­ടെ വീ­ട്ടിൽ മരണം കൂ­ടെ­ക്കൂ­ടെ കയറി വ­രു­ന്ന­തിൽ എ­നി­ക്കു ദുഃ­ഖ­മു­ണ്ടു്. മ­ര­ണ­മു­ണ്ടാ­യാൽ ത­ത്ത്വ­ചി­ന്ത­കൊ­ണ്ടു് ദുഃ­ഖ­പ്ര­വാ­ഹ­ത്തെ അ­ണ­കെ­ട്ടി നി­റു­ത്തു­ന്ന­തു് നി­ഷ്പ്ര­യോ­ജ­ന­മാ­ണു്.” (ഓർ­മ്മ­യിൽ­നി­ന്നെ­ഴു­തു­ന്ന­തു്).

images/VioletteLeduc.jpg
Violette Leduc

രോഗം ഭേ­ദ­മാ­കു­ന്ന­തി­നു് ഒരു കാ­ല­യ­ള­വു­ണ്ടെ­ന്നു മാ­ധ­വി­ക്കു­ട്ടി പ­റ­ഞ്ഞ­തു ശരി. പക്ഷേ, രോ­ഗാർ­ത്ത­മാ­യ ക­ഥാ­സാ­ഹി­ത്യ­ത്തി­നു് ആ­രോ­ഗ്യം തി­രി­ച്ചു­കി­ട്ടു­മോ? അതിനു കാ­ല­യ­ള­വു­ണ്ടോ? ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ശ്രീ. ടി. സി. ജോജി എ­ഴു­തി­യ “അ­യാ­ളു­ടെ നഗരം” എന്ന കഥ വാ­യി­ച്ച­പ്പോൾ മലയാള ചെ­റു­ക­ഥാ സാ­ഹി­ത്യ­ത്തി­നു പി­ടി­പെ­ട്ട മ­ഹാ­രോ­ഗം ഒ­രി­ക്ക­ലും ഭേ­ദ­മാ­വു­ക­യി­ല്ലെ­ന്നു എ­നി­ക്കു തോ­ന്നി­പ്പോ­യി. മകൻ അ­ച്ഛ­നെ ദുഃ­ഖ­ത്തോ­ടെ യാ­ത്ര­യാ­ക്കു­ന്നു. വി­ദേ­ശ­വാ­സം ക­ഴി­ഞ്ഞു് വ­ള­രെ­ക്കൊ­ല്ല­ത്തി­നു ശേഷം അച്ഛൻ മകനെ കാ­ണാ­നെ­ത്തു­മ്പോൾ അവൻ കോൺ­ഗ്ര­സ് നേ­താ­വാ­യി വി­രാ­ജി­ക്കു­ന്നു. അ­വ­ന്റെ സ­മീ­പ­ത്തു മ­ദ്യ­വും മ­ദി­രാ­ക്ഷി­യും. തന്ത വ­ഴി­യിൽ­ക്കി­ട­ന്നു ചാ­വു­ന്നു. ക­ഥാ­ര­ച­ന ഉ­ദാ­ത്ത­മാ­യ പ്ര­ക്രി­യ­യാ­ണു്. ജ­ന്മ­നാ ക­ഥ­യെ­ഴു­ത്തു­കാ­ര­നാ­യ­വ­നു മാ­ത്ര­മേ നല്ല കഥകൾ ര­ചി­ക്കാ­നാ­വൂ. അ­ല്ലെ­ങ്കിൽ ഇ­തു­പോ­ലെ മ­ഹാ­രോ­ഗം പി­ടി­പെ­ട്ട കഥയെ ഉ­ത്കൃ­ഷ്ട­മാ­യ വാ­രി­ക­യു­ടെ വെ­ണ്മ­യാർ­ന്ന താളിൽ കി­ട­ത്തി­യി­ട്ടു് ‘ഇ­തി­ന്റെ സൗ­ന്ദ­ര്യം ആ­സ്വ­ദി­ക്കൂ’ എന്നു പ­റ­യേ­ണ്ട­താ­യി­വ­രും. എ­ന്താ­ണു് ഈ ഭർ­ത്സ­നം എന്നു ചോ­ദി­ക്കു­ന്ന­വ­രു­ണ്ടാ­കും. എ­നി­ക്കു് ഒരു മ­റു­പ­ടി­യേ­യു­ള്ളു. അതു ഇം­ഗ്ലീ­ഷി­ലാ­ക­ട്ടെ. Mr. Joji, Your story is all a pack of lies. എവിടെ ക­ല­യു­ടെ വി­ശ്വാ­സ്യ­ത ഇ­ല്ലാ­താ­കു­ന്നു­വോ അവിടെ ക­ള്ള­മാ­ണു് ശീർ­ഷ­മു­യർ­ത്തി നി­ല്ക്കു­ന്ന­തു്.

എ­വി­ടെ­യോ വാ­യി­ച്ച­തു്
  1. ഒരു കവി വി­ശ­ന്നു­ത­ളർ­ന്നു റോ­ഡി­ലൂ­ടെ ന­ട­ക്കു­ക­യാ­യി­രു­ന്നു. ആ സ­ന്ദർ­ഭ­ത്തിൽ ഒരു ര­ണ്ടു­നി­ല­ക്കെ­ട്ടി­ട­ത്തി­ന്റെ ജ­ന്ന­ലി­ന­രി­കിൽ ഒരു വിധവ നി­ല്ക്കു­ന്ന­തു് അയാൾ കണ്ടു. കവി ഷേർ­ടി­ന്റെ ഏ­റ്റ­വും മു­ക­ളി­ലു­ള്ള ബട്ടൺ ന­ഷ്ട­പ്പെ­ട്ട­തു­പോ­ലെ ര­ണ്ട­റ്റ­വും കൂ­ട്ടി­പ്പി­ടി­ച്ചു് അ­വ­ളോ­ടു് ചോ­ദി­ച്ചു. “ഒരു മൊ­ട്ടു­സൂ­ചി ത­രാ­നു­ണ്ടോ?” സ്ത്രീ പ­റ­ഞ്ഞു: “എന്റെ മേ­ശ­യിൽ ക­ണ്ടേ­ക്കും.” കവി അ­റി­യി­ച്ചു: “എ­ന്നാൽ ഒരു വലിയ റൊ­ട്ടി­യിൽ ആ മൊ­ട്ടു­സൂ­ചി കു­ത്തി­വ­ച്ചു് താ­ഴോ­ട്ടു ഇ­ട്ടു­ത­രൂ.”
  2. ഓരോ നാ­ട്ടി­നും അ­തി­ന്റേ­താ­യ ജീ­നി­യ­സ് ഉ­ണ്ടു്. എന്റെ നാ­ട്ടി­ന്റെ ജീ­നി­യ­സ് പാ­മ്പാ­യി ഭൂ­മി­ക്കു­ള്ളിൽ­നി­ന്നു പു­റ­ത്തേ­ക്കു വ­രു­ന്നു.
  3. ഇ­രു­ട്ടു് ഏതും വ­ലി­ച്ചെ­ടു­ക്കു­ന്നു. ജ­ന­ങ്ങൾ, ശ­ക്തി­കൾ, അ­ഗ്നി­കൾ, മൃ­ഗ­ങ്ങൾ, ഞാൻ. ഇ­വ­യെ­ല്ലാം എത്ര നി­ഷ്പ്ര­യാ­സ­മാ­യി­ട്ടാ­ണു് അതു് വ­ലി­ച്ചെ­ടു­ക്കു­ക. ഒരു വലിയ ഊർ­ജ്ജം എന്റെ സ­മീ­പ­ത്തു നീ­ങ്ങു­ന്നു. എ­നി­ക്കു രാ­ത്രി­ക­ളിൽ വി­ശ്വാ­സ­മു­ണ്ടു്.
  4. ഈ­ശ്വ­രൻ ലോ­ഹ­ങ്ങ­ളിൽ ഉ­റ­ങ്ങു­ന്നു, സ­സ്യ­ങ്ങ­ളിൽ ഉ­ണ­രു­ന്നു, മൃ­ഗ­ങ്ങ­ളിൽ ന­ട­ക്കു­ന്നു, മ­നു­ഷ്യ­രിൽ ചി­ന്തി­ക്കു­ന്നു.
  5. എന്റെ വാ­ദ­ങ്ങൾ­ക്കു മ­റു­പ­ടി പറയാൻ ക­ഴി­യാ­ത്ത­വർ­ക്കു് എന്നെ തെറി പ­റ­യാ­നും അ­പ­കീർ­ത്തി­പ്പെ­ടു­ത്താ­നും സ്വാ­ത­ന്ത്ര്യ­മു­ണ്ടു്.
ഗ­തി­വൈ­ക­ല്യം

ബു­ക്കർ സ­മ്മാ­നം കി­ട്ടി­യ നോ­വ­ലി­നെ­ക്കു­റി­ച്ചു മു­ക­ളിൽ എ­ഴു­തി­യ­ല്ലോ. കവറിൽ അ­ച്ച­ടി­ച്ചു വച്ച അ­ത്യു­ക്തി ക­ലർ­ന്ന വാ­ക്യ­ങ്ങൾ പ­ര­സ്യ­ങ്ങ­ളാ­ണെ­ന്നു ഞാൻ മ­ന­സ്സി­ലാ­ക്കി. ഇനി കവറിൽ അ­ച്ച­ടി­ച്ച വാ­ക്യ­ങ്ങ­ളാൽ ഞാൻ വ­ഞ്ചി­ത­നാ­വു­ക­യി­ല്ല. വി­ക്രം സേ­ത്തി ന്റെ നോ­വ­ലി­നെ­ക്കു­റി­ച്ചു ഇ­ന്ത്യൻ പ­ത്ര­ങ്ങ­ളും വാ­രി­ക­ക­ളും ചൊ­രി­ഞ്ഞ സ്തു­തി­വാ­ക്കു­കൾ കേ­ട്ടു വി­ശ്വ­സി­ച്ചു് അ­ഞ്ഞൂ­റു രൂപ കൊ­ടു­ത്തു് ഞാൻ ആ ട്രാ­ഷ് വാ­ങ്ങി­ച്ചു. ഇനി ഇ­ന്ത്യൻ ജേ­ണ­ലു­ക­ളാൽ ഞാൻ വ­ഞ്ചി­ക്ക­പ്പെ­ടു­ക­യി­ല്ല. പ്രീ­തി­ഷ് നന്ദി Illustrated Weekly-​യുടെ പ­ത്രാ­ധി­പ­രാ­യി­രു­ന്ന കാ­ല­ത്തു് പ­റ­ട്ട­ക്ക­ഥ­കൾ അ­ച്ച­ടി­ച്ചി­ട്ടു് അ­വ­യു­ടെ മു­ക­ളിൽ അ­ദ്ഭു­താ­വ­ഹ­മാ­യ കഥകൾ എന്നോ ചേ­തോ­ഹ­ര­ങ്ങ­ളാ­യ കഥകൾ എന്നോ ചേർ­ക്കു­മാ­യി­രു­ന്നു. ആ കഥകൾ വാ­യി­ച്ച ഞാൻ ഇനി പ­റ്റി­ക്ക­പ്പെ­ടി­ല്ല. ശ്രീ. എം. ആർ. മ­നോ­ഹ­ര­വർ­മ്മ­യു­ടെ പ­റ­ട്ട­യിൽ പ­റ­ട്ട­യാ­യ ‘ഓ ഡൽഹി’ എന്ന കഥയെ മ­നോ­ഹ­ര­മെ­ന്നു് മുൻ­പു­ള്ള ലക്കം വാ­രി­ക­യിൽ വി­ശേ­ഷി­പ്പി­ച്ചി­രു­ന്നു എ­ന്നാ­ണു് എന്റെ ഓർമ്മ. (ഓർ­മ്മ­യിൽ തെ­റ്റു­ണ്ടെ­ങ്കിൽ ഈ വാ­ക്യം പിൻ­വ­ലി­ച്ചി­രി­ക്കു­ന്നു.) ഇനി ഞാൻ അ­ത്ത­രം പ്ര­സ്താ­വ­ങ്ങ­ളെ വി­ശ്വ­സി­ക്കി­ല്ല. അ­നു­ഭ­വ­മാ­ണ­ല്ലോ ഗുരു. ശോ­ഭാ­ഡേ എന്ന അ­ശ്ലീ­ല ര­ച­ന­ക്കാ­രി­യെ­ക്കു­റി­ച്ചു് ‘റ്റൈ­മി’ൽ വന്ന ലേഖനം വാ­യി­ച്ച­തി­നു­ശേ­ഷം ഞാൻ ആ വാ­രി­ക­യി­ലെ ഒരു ഗ്ര­ന്ഥ­നി­രൂ­പ­ണ­വും വാ­യി­ച്ചി­ട്ടി­ല്ല. അ­ടു­ത്ത കാ­ല­ത്തു് വി­ക്രം സേ­ത്തി­ന്റെ നോ­വ­ലി­നെ­ക്കു­റി­ച്ചു് ‘ന്യൂ­സ് വീ­ക്ക്’ എ­ഴു­തി­യ നി­രൂ­പ­ണം വാ­യി­ച്ച­തി­നു­ശേ­ഷം ആ വാ­രി­ക­യും ഞാൻ കൈ­കൊ­ണ്ടു തൊ­ടാ­തെ­യാ­യി. ഇ­പ്പോൾ The Economist വാരിക മാ­ത്രം വാ­യി­ക്കു­ന്നു.

വി­വാ­ഹം നി­ശ്ച­യി­ച്ച ഒരു പെ­ണ്ണി­ന്റെ ആ­ഭ­ര­ണ­ങ്ങൾ മോ­ഷ്ടി­ച്ചു­വി­റ്റു് ഡൽ­ഹി­യിൽ വന്നു ദീ­പാ­ളി കു­ളി­ക്കു­ന്ന മൂ­ന്നു ക­ള്ള­ന്മാ­രു­ടെ ക­ഥ­യാ­ണു് മ­നോ­ഹ­ര­വർ­മ്മ പ­റ­യു­ന്ന­തു് (കു­ങ്കു­മം). നല്ല സാ­ഹി­ത്യ­കാ­ര­ന്മാർ എ­പ്പോ­ഴും ജ­ന­ത­യു­ടെ മുൻ­പി­ലാ­യി­രി­ക്കും ന­ട­ക്കു­ക. മ­നോ­ഹ­ര­വർ­മ്മ കേ­ര­ളീ­യ­രു­ടെ പി­റ­കിൽ—വ­ള­രെ­പ്പി­റ­കിൽ— ഏ­ന്തി­യേ­ന്തി ന­ട­ക്കു­ന്നു. പ­ര­സ്യ­ത്തി­ന്റെ സ്നേ­ഹ­പൂർ­വ­മാ­യ ‘അപ്, അപ്’ വി­ളി­കൾ ഉ­ണ്ടാ­യാ­ലും അ­ദ്ദേ­ഹ­ത്തി­നു് ജ­ന­ത­യു­ടെ മുൻ­പിൽ ക­യ­റാ­നാ­വി­ല്ല. പം­ഗു­പാ­ദ­നു് ഓടാൻ ക­ഴി­യു­ക­യി­ല്ല­ല്ലോ.

സർ­ക്കാ­രി­ല്ല

എന്റെ വാ­ദ­ങ്ങൾ­ക്കു മ­റു­പ­ടി പറയാൻ ക­ഴി­യാ­ത്ത­വർ­ക്കു് എന്നെ തെറി പ­റ­യാ­നും അ­പ­കീർ­ത്തി­പ്പെ­ടു­ത്താ­നും സ്വാ­ത­ന്ത്യ്ര­മു­ണ്ടു്.

സർ സി. പി. രാ­മ­സ്വാ­മി അയ്യർ ദി­വാ­നാ­യി­രു­ന്ന കാ­ല­ത്തു് നി­യ­മ­സ­ഭ വി­ക്ടോ­റി­യ ജൂ­ബി­ലി റ്റൗൺ ഹോ­ളി­ലാ­ണു് കൂ­ടി­യി­രു­ന്ന­തു്. ഒരു ദിവസം ഫാ­നി­ന്റെ ഒരിതൾ ഇ­ള­കി­ത്തെ­റി­ച്ചു. ആർ­ക്കും ആ­പ­ത്തു­ണ്ടാ­യി­ല്ലെ­ങ്കി­ലും ദിവാൻ എ­ക്സി­ക്യൂ­ട്ടീ­വ് എ­ഞ്ചി­നി­യ­റെ സ­സ്പെൻ­ഡ് ചെ­യ്തു. ഹജൂർ ക­ച്ചേ­രി­യി­ലെ നാ­ഴി­ക­മ­ണി ഒരു ദിവസം അ­ങ്ങു­നി­ന്നു. ര­ണ്ടു­ദി­വ­സം ക­ഴി­ഞ്ഞി­ട്ടും അതു ന­ന്നാ­ക്കി­യി­ല്ല. അ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ട ഉ­ദ്യോ­ഗ­സ്ഥ­ന്റെ ജോലി പോയി. ശ്രീ ചി­ത്തി­ര തി­രു­നാൾ മ­ഹാ­രാ­ജാ­വു് ആ­റാ­ട്ടി­നു് എ­ഴു­ന്ന­ള്ളു­മ്പോൾ അല്പം ചെളി ച­വി­ട്ടാ­നി­ട­യാ­യി. ക­ട­പ്പു­റ­ത്തെ മ­ണ്ണു­വി­രി­ച്ചു വെ­ള്ള­മൊ­ഴി­ച്ച­പ്പോൾ ഉ­ണ്ടാ­യ ഒരു ചെറിയ ചെ­ളി­ക്ക­ഷ­ണ­ത്തി­ലാ­യി­രു­ന്നു മ­ഹാ­രാ­ജാ­വി­ന്റെ കാലു പ­തി­ച്ച­തു്. അ­തു­ക­ണ്ട ദിവാൻ പി. ഡ­ബ്ലി­യു. ഡി സെ­ക്ഷ­നാ­ഫീ­സ­റെ ഡി­സ്മി­സ് ചെ­യ്തു.

images/CPRamaswamiAiyar1939.jpg
സി. പി. രാ­മ­സ്വാ­മി അയ്യർ

ഇ­ന്നു് (11-6-93) ഞാൻ പു­ളി­മൂ­ട്ടി­ലെ­ത്തി. അ­വി­ടെ­നി­ന്നു സർ­ക്കാർ അ­ച്ചു­ക്കു­ട­ത്തി­ലേ­ക്കു പോ­കു­ന്ന റോ­ഡി­ന്റെ തു­ട­ക്ക­ത്തിൽ ഇടതു വ­ശ­ത്തു­നി­ന്നു് അ­സ­ഹ­നീ­യ­മാ­യ നാ­റ്റം വ്യാ­പി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ഛർ­ദ്ദി­ക്കാ­തി­രി­ക്കാ­നാ­യി ഞാൻ വേ­ഗ­ത്തിൽ ന­ട­ന്നു. അ­തി­നു­മുൻ­പു് അ­ന്വേ­ഷ­ണം ന­ട­ത്തി­യ­പ്പോൾ നാ­റ്റം വളരെ ദി­വ­സ­ങ്ങ­ളാ­യി ഉ­ണ്ടെ­ന്നാ­ണു് അ­വി­ടെ­യു­ള്ള പീ­ടി­ക­യു­ട­മ­സ്ഥൻ പ­റ­ഞ്ഞ­തു്. അ­വ­രൊ­ക്കെ പ­രാ­തി­പ്പെ­ട്ടി­ട്ടും ഫ­ല­മി­ല്ല. ദുഃ­ഖ­ത്തോ­ടെ­യാ­ണു് ഓരോ ക­ട­യു­ട­മ­സ്ഥ­നും ഇ­ക്കാ­ര്യം എന്നെ അ­റി­യി­ച്ച­തു്. ആ­ളു­കൾ­ക്കു മ­ഹാ­രോ­ഗം വ­രു­ത്തു­ന്ന ഈ നാ­റ്റം ഇ­ല്ലാ­തെ­യാ­ക­ണ­മെ­ങ്കിൽ ഇവിടെ സർ­ക്കാർ ഉ­ണ്ടാ­ക­ണം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-07-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.