SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1994-03-20-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

images/SriAurobindoside.jpg
അ­ര­വി­ന്ദ­ഘോ­ഷ്

നി­ലാ­വു­ള്ള ഒരു രാ­ത്രി­യിൽ മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പി നോ­ടൊ­രു­മി­ച്ചു് ഞാൻ ന­ട­ക്കു­ക­യാ­യി­രു­ന്നു. രാ­ജ­ര­ഥ്യ­യി­ലെ വി­ദ്യു­ച്ഛ­ക്തി­ദീ­പ­ങ്ങ­ളെ നി­ഷ്പ്ര­ഭ­മാ­ക്കി­ക്കൊ­ണ്ടു് ച­ന്ദ്രൻ പ്ര­ശോ­ഭി­ക്കു­ന്നു­ണ്ടു്. കവി ആ ദീ­പ­ങ്ങ­ളെ നോ­ക്കാ­തെ കൂ­ടെ­ക്കു­ടെ പൂർ­ണ്ണ­ച­ന്ദ്ര­നെ കൗ­തു­ക­ത്തോ­ടെ വീ­ക്ഷി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അതിൽ എ­നി­ക്കു് അ­ദ്ഭു­തം തോ­ന്നി­യി­ല്ല. ലൗ­കി­ക­സാ­ത്യ­ങ്ങൾ­ക്കും അ­പ്പു­റ­ത്തു­ള്ള ആ­ധ്യാ­ത്മി­ക­സ­ത്യ­ങ്ങ­ളി­ലാ­യി­രു­ന്നു മ­ഹാ­ക­വി­ക്കു് എ­പ്പോ­ഴും താ­ല്പ­ര്യം. അ­ദ്ദേ­ഹം എ­ന്നോ­ടു സം­സാ­രി­ച്ച­തു് അ­ര­വി­ന്ദ­ഘോ­ഷി ന്റെ ക­ലാ­സ­ങ്ക­ല്പ­ത്തെ­ക്കു­റി­ച്ചാ­യി­രു­ന്നു. ആ ത­ത്ത്വ­ചി­ന്ത­ക­നെ ആ­ക്ഷേ­പി­ക്കാ­തെ അ­ദ്ദേ­ഹ­ത്തി­ന്റെ ഒരോ വാ­ദ­ത്തെ­യും സം­സ്കാ­ര­ഭ­ദ്ര­മാ­യ ഭാ­ഷ­യിൽ ജി. വി­മർ­ശി­ച്ചു. മറ്റു ക­വി­ക­ളു­ടെ കാ­വ്യ­ങ്ങ­ളിൽ­നി­ന്നു് വി­ഭി­ന്ന­മാ­യ കാ­വ്യ­ങ്ങ­ളാ­ണു് അ­ര­വി­ന്ദ­ഘോ­ഷ് ര­ചി­ച്ച­തെ­ന്നും അ­വ­യു­ടെ സ­വി­ശേ­ഷ­ത­യ്ക്കു് അ­നു­രൂ­പ­മാ­യ ക­ലാ­സ­ങ്ക­ല്പം അ­ദ്ദേ­ഹം രൂ­പ­വ­ത്ക­രി­ച്ചു­വെ­ന്നു­മാ­യി­രു­ന്നു ശ­ങ്ക­ര­ക്കു­റു­പ്പി­ന്റെ പക്ഷം. എ­ങ്കി­ലും ആ ക­ലാ­സ­ങ്ക­ല്പ­ത്തെ­ക്കു­റി­ച്ചു പ്ര­സം­ഗി­ക്കു­ക­യും എ­ഴു­തു­ക­യും ചെ­യ്യേ­ണ്ട­തു് ആ­വ­ശ്യ­ക­ത­യാ­ണെ­ന്നും അ­ദ്ദേ­ഹം ഊ­ന്നി­പ്പ­റ­ഞ്ഞു.

അ­ര­വി­ന്ദ­ഘോ­ഷി­ന്റെ ക­വി­ത­യെ­ക്കു­റി­ച്ചു ജി.ക്കു് അ­ത്ര­ക­ണ്ടു ആ­ദ­ര­മു­ണ്ടാ­യി­രു­ന്നോ എ­ന്നു് എ­നി­ക്കു സംശയം. സം­സ്കാ­ര­സ­മ്പ­ന്ന­മാ­യ ഭാ­ഷ­യി­ലൂ­ടെ­യു­ള്ള വി­മർ­ശ­നം ശ­ങ്ക­ര­ക്കു­റു­പ്പി­ന്റെ ചി­ന്താ­ഗ­തി­യെ സ്പ­ഷ്ട­മാ­ക്കി­യി­ല്ല. എ­ങ്കി­ലും സു­നി­ശ്ചി­ത­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളെ വി­ട്ടി­ട്ടു് അ­നി­ശ്ചി­ത­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളി­ലേ­ക്കു് അ­ര­വി­ന്ദ­ഘോ­ഷ് പോ­യി­യെ­ന്നു ജി. വി­ചാ­രി­ച്ച­തു­പോ­ലെ എ­നി­ക്കു തോ­ന്നി.

അ­ര­വി­ന്ദ­ഘോ­ഷി­ന്റെ ക­വി­ത­യെ­ക്കു­റി­ച്ചു ജി.ക്കു് അ­ത്ര­ക­ണ്ടു ആ­ദ­ര­മു­ണ്ടാ­യി­രു­ന്നോ എ­ന്നു് എ­നി­ക്കു സംശയം. സം­സ്കാ­ര­സ­മ്പ­ന്ന­മാ­യ ഭാ­ഷ­യി­ലൂ­ടെ­യു­ള്ള വി­മർ­ശ­നം ശ­ങ്ക­ര­ക്കു­റു­പ്പി­ന്റെ ചി­ന്താ­ഗ­തി­യെ സ്പ­ഷ്ട­മാ­ക്കി­യി­ല്ല. എ­ങ്കി­ലും സു­നി­ശ്ചി­ത­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളെ വി­ട്ടി­ട്ടു് അ­നി­ശ്ചി­ത­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളി­ലേ­ക്കു് അ­ര­വി­ന്ദ­ഘോ­ഷ് പോ­യി­യെ­ന്നു ജി. വി­ചാ­രി­ച്ച­തു­പോ­ലെ എ­നി­ക്കു തോ­ന്നി. മൂർ­ത്ത­മാ­യ ക­വി­ത­യെ അം­ഗീ­ക­രി­ച്ച അ­ദ്ദേ­ഹ­ത്തി­നു് അ­ര­വി­ന്ദ­ഘോ­ഷി­ന്റെ അ­മൂർ­ത്ത­മാ­യ ക­വി­ത­യെ ഇ­ഷ്ട­മി­ല്ലാ­യി­രു­ന്നു എ­ന്നും എ­നി­ക്കു തോ­ന്നി. ഏ­റെ­ദൂ­രം ന­ട­ന്നു­ക­ഴി­ഞ്ഞ­പ്പോൾ ജി. എ­ന്നോ­ടു പ­റ­ഞ്ഞു: “കൃ­ഷ്ണൻ­നാ­യ­രെ ആ വലിയ വീ­ട്ടിൽ എന്റെ പ്രി­യ­ത­മ ത­നി­ച്ചി­രി­ക്കു­ക­യാ­ണു്. ഞാൻ തി­രി­ച്ചു പോ­ക­ട്ടെ”. അ­ദ്ദേ­ഹം തി­ടു­ക്ക­ത്തിൽ തി­രി­ച്ചു ന­ട­ന്നു. ഞാൻ എന്റെ വീ­ട്ടി­ലേ­ക്കൂം. മ­ഹാ­ക­വി­യു­ടെ വാ­ക്കു­ക­ളെ സാർ­ത്ഥ­ക­മാ­ക്കി­ക്കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്രി­യ­ത­മ ഇന്നു ത­നി­ച്ചി­രി­ക്കു­ന്നു.

മു­ത്തു­കൾ
images/Ake.jpg

1986-ൽ നോബൽ സ­മ്മാ­നം നേടിയ നൈ­ജീ­രി­യ­യി­ലെ സാ­ഹി­ത്യ­കാ­രൻ വൊള സോ­യിൻ­ക യുടെ ആ­ത്മ­ക­ഥ­യാ­ണു് Ake (എക്കേ). ര­ണ്ടാം­ലോ­ക മ­ഹാ­യു­ദ്ധ­ത്തി­നു മുൻ­പും അതു ന­ട­ക്കു­ന്ന സ­മ­യ­ത്തു­മു­ള്ള തന്റെ ശൈ­ശ­വ­കാ­ലാ­നു­ഭ­വ­ങ്ങ­ളെ—വി­ശേ­ഷി­ച്ചും നൈ­ജീ­രി­യ­യി­ലെ എ­ക്കേ­പ്പ­ട്ട­ണ­ത്തി­ലെ അ­നു­ഭ­വ­ങ്ങ­ളെ— സോ­യിൻ­ക ഈ ആ­ത്മ­ക­ഥ­യിൽ വർ­ണ്ണി­ക്കു­ന്നു. മാ­ന്ത്രി­ക­സ്വ­ഭാ­വ­മു­ള്ള ഗ്ര­ന്ഥ­മെ­ന്നു നി­രൂ­പ­കർ വാ­ഴ്ത്തി­യ അ­തിൽ­നി­ന്നു് ഒരു ഭാഗം:

മ­ദ്യ­പ­നാ­യ ഒരു അ­പ­രി­ചി­തൻ വൊ­ള­യു­ടെ വീ­ട്ടു­മു­റ്റ­ത്തേ­ക്കു വന്നു. അവിടെ മണലിൽ കു­ഴി­ച്ചു­വ­ച്ച ഭാ­ഗി­ക­മാ­യി തു­റ­ന്നു­വ­ച്ച അനേകം ജ­ല­സം­ഭ­ര­ണി­കൾ ഉ­ണ്ടു്. വ­ന്ന­യാൾ അവയിൽ ഒ­ന്നി­ന്റെ അ­ടു­ത്തേ­ക്കു ചെ­ന്നു കാ­ലു­റ­ക­ളു­ടെ കു­ടു­ക്കു­കൾ മാ­റ്റി അ­തി­ന­ക­ത്തു മൂ­ത്ര­മൊ­ഴി­ച്ചു. ആ അ­ശു­ദ്ധ­മാ­ക്കൽ കണ്ടു വൊ­ള­യ്ക്കും കൂ­ട്ടു­കാർ­ക്കും ദേ­ഷ്യം. കു­ളി­മു­റി­യിൽ കയറി മൂ­ത്ര­വി­സർ­ജ്ജ­നം ചെ­യ്യു­ന്ന­തു് ഒ­ര­ള­വിൽ മ­ന­സ്സി­ലാ­ക്കാം. എ­ന്നാൽ കു­ടി­വെ­ള്ളം വ­ച്ചി­രി­ക്കു­ന്ന ഭ­ര­ണി­യിൽ മൂ­ത്ര­മൊ­ഴി­ക്കു­ക എ­ന്ന­തു് എത്ര ഹീ­ന­മാ­യ കൃ­ത്യം! അവർ അയാളെ തെ­റി­വാ­ക്കു­കൾ വി­ളി­ച്ചു­കൊ­ണ്ടു് അ­ടി­ച്ച­വ­ശ­നാ­ക്കി. ഒ­റ്റ­ക്കൈ­കൊ­ണ്ടു അവരെ ത­ള്ളി­മാ­റ്റി അയാൾ ആ­ക്രോ­ശി­ച്ചു: “ബർ­മ്മ­യി­ലെ കു­ട്ടി­ച്ചാ­ത്ത­ന്മാ­രേ മാ­റി­പ്പൊ­യ്ക്കോ” വൊ­ള­യും കൂ­ട്ടു­കാ­രും ആ­ദ്യ­മാ­യി­ട്ടാ­ണു് ആ പ്ര­യോ­ഗം കേൾ­ക്കു­ന്ന­തു്. വൊള അ­യാ­ളു­ടെ മു­തു­കിൽ ചാ­ടി­വീ­ണു. അയാൾ മു­ന്നോ­ട്ടേ­ക്കു് വീണു. പകുതി നി­റ­ഞ്ഞ ഭ­ര­ണി­യിൽ അ­യാ­ളു­ടെ തല കി­ട­ന്നു. കൂ­ട്ടു­കാർ അ­യാ­ളു­ടെ കാ­ലു­ക­ളിൽ പി­ടി­ച്ചു പി­റ­കോ­ട്ടു വ­ലി­ച്ചു. “ഹി­റ്റ്ല­റാ­ണി­യാൾ, ന­മ്മു­ടെ ജ­ല­ക്കു­ട­ത്തിൽ ഇയാൾ മൂ­ത്ര­മൊ­ഴി­ച്ചു” എന്നു വൊള ഉ­ച്ച­ത്തിൽ­പ്പ­റ­ഞ്ഞു. പക്ഷേ, ഹി­റ്റ്ലർ­ക്കു് ഒരു ചാ­ഞ്ച­ല്യ­വു­മി­ല്ല. അ­പ്പോ­ഴേ­ക്കും വൊ­ള­യു­ടെ അമ്മ അ­വി­ടെ­യെ­ത്തി. അ­പ­രി­ചി­ത­നെ തി­രി­ച്ച­റി­ഞ്ഞ അമ്മ പ­റ­ഞ്ഞു: “ഞാൻ വി­ചാ­രി­ച്ചി­രു­ന്നു, ഇ­ദ്ദേ­ഹം ഇ­പ്പോ­ഴും ബർ­മ്മ­യിൽ ത­ന്നെ­യാ­ണെ­ന്നു്”. അമ്മ മകനെ നോ­ക്കി അ­റി­യി­ച്ചു “നി­ന്റെ അ­മ്മാ­വ­നാ­ണു് ഇ­ദ്ദേ­ഹം. കു­ടും­ബം പ്ര­തി­ഷേ­ധി­ച്ചി­ട്ടും വ­ക­വ­യ്ക്കാ­തെ പ­ട്ടാ­ള­ത്തിൽ ചേർ­ന്ന­യാൾ. എ­പ്പോ­ഴും ഈ നി­യ­ന്ത്ര­ണ­മി­ല്ലാ­ത്ത സ്വ­ഭാ­വം ഉ­ണ്ടു് ഇ­ദ്ദേ­ഹ­ത്തി­നു്”. ജ­ല­സം­ഭ­ര­ണി ഇ­ള­ക്കി­യെ­ടു­ത്തു് കഴുകി. ഒരു കു­പ്പി ഡെ­റ്റോൾ മു­ഴു­വൻ അ­തി­ലൊ­ഴി­ച്ചു തു­ട­ച്ചു. എ­ന്നി­ട്ടു് ഉ­ണ­ങ്ങാൻ വച്ചു.

(Ake, Wole Soyinka, Vintage International, P. 230)

ന­മ്മു­ടെ ഒരു കവി വാ­ക്കു കി­ട്ടാ­തെ തലയിൽ ഇ­ടി­ക്കാ­റു­ണ്ടെ­ന്നു് കേ­ട്ടി­ട്ടു­ണ്ടു്. തലയിൽ ഇ­ടി­ച്ചാൽ വാ­ക്കു വരുമോ? ആ­ളി­ല്ലാ­ത്ത വീ­ട്ടി­ന്റെ വാ­തി­ലിൽ ത­ട്ടി­യാൽ കതകു തു­റ­ക്കാ­റു­ണ്ടോ, അ­ന്നു് കവി പോ­പ്പ് ചോ­ദി­ച്ച­തു് ഓർ­മ്മി­ക്കൂ.

2. ഒരു മുല മാ­ത്ര­മു­ള്ള സ്ത്രീ­ക­ളു­ടെ വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട­വ­ളാ­ണു് ഞാൻ. എന്റെ അമ്മ, അ­മ്മൂ­മ്മ, ആറു് അ­മ്മാ­യി­മാർ ഇ­വർ­ക്കു് സ്ത­ന­ച്ഛേ­ദ­ന ശ­സ്ത്ര­ക്രി­യ ന­ട­ത്തി. ഏ­ഴു­പേർ മ­രി­ച്ചു. ശേ­ഷി­ച്ച ര­ണ്ടു­പേർ­ക്കു് റേ­ഡി­യേ­ഷ­നും കീ­മോ­തെ­റാ­പ്പി­യും (Chemotherapy) പലതവണ ന­ട­ത്തി. സ്ത­നാർ­ബ്ബു­ദം, വാ­രി­യെ­ല്ലു­കൾ­ക്കി­ട­യി­ലു­ള്ള ഒരു ചെറിയ മുഴ ഇ­വ­യു­ടെ സ്വ­ഭാ­വ­മ­റി­യാൻ എ­നി­ക്കു­വേ­ണ്ടി രണ്ടു ‘ബ­യോ­പ്സി­കൾ’ നിർ­വ്വ­ഹി­ച്ചു. മാ­ര­ക­ത്വ­ത്തി­ന്റെ അ­തിർ­ത്തി­രേ­ഖ—border line malignancy—എ­ന്നാ­ണു് ഡോ­ക്ട­റ­ന്മാ­രു­ടെ രോ­ഗ­നിർ­ണ്ണ­യം. ഇ­താ­ണു് എന്റെ കു­ടും­ബ­ച­രി­ത്രം. സ്ത­നാർ­ബ്ബു­ദം ഉ­ദ്ഭ­വ­ത്തെ­സ്സം­ബ­ന്ധി­ച്ച­താ­ണു്, (genetic) പാ­ര­മ്പ­ര്യ­സി­ദ്ധ­മാ­ണു്, കൊ­ഴു­പ്പു് അ­ധി­ക­മാ­യ ആ­ഹാ­ര­രീ­തി­യോ­ടു് ബ­ന്ധ­പ്പെ­ട്ട­താ­ണു്, അ­ന­പ­ത്യ­ത­യു­ടെ ഫ­ല­മാ­ണു്, മു­പ്പ­തു വ­യ­സ്സു ക­ഴി­ഞ്ഞി­ട്ടു­ള്ള ഗർ­ഭ­ധാ­ര­ണം കൊ­ണ്ടു­ണ്ടാ­കു­ന്ന­താ­ണു് എ­ന്നൊ­ക്കെ സ്ഥി­തി വി­വ­ര­ക്ക­ണ­ക്കു­കൾ പ­റ­യു­ന്നു. യൂ­തോ­യിൽ (Utah) താ­മ­സി­ക്കു­ന്ന­താ­ണു് ഏ­റ്റ­വും വലിയ ആ­പ­ത്തു് എ­ന്ന­തു് മാ­ത്രം ആ ക­ണ­ക്കു­കൾ പ­റ­യു­ന്നി­ല്ല”. (യൂതോ: അ­മേ­രി­ക്കൻ ഐ­ക്യ­നാ­ടു­ക­ളി­ലെ ഒരു പ­ടി­ഞ്ഞാ­റൻ പ്ര­ദേ­ശം—ലേഖകൻ)

images/Refugebook.jpg

ഹൃ­ദ­യ­ഭേ­ദ­ക­മാ­യ ഈ പ്ര­സ്താ­വം റ്റെ­റി റ്റെ­മ്പെ­സ്റ്റ് വി­ല്യം­സ് (Terry Tempest Williams) എ­ഴു­തി­യ “Refuge —An Unnatural History of Family and Place ” എന്ന മ­നോ­ഹ­ര­മാ­യ പു­സ്ത­ക­ത്തി­ലാ­ണു­ള്ള­തു്. റ്റെ­റി­യു­ടെ വാ­സ­സ്ഥ­ല­ത്തി­ന­ടു­ത്തു­ള്ള ആ­റ്റം­ബോം­ബ് പ­രീ­ക്ഷ­ണ­ങ്ങ­ളു­ടെ ഫ­ല­മാ­യി ത­ന്റെ­യും മ­റ്റ­നേ­കം കു­ടും­ബ­ങ്ങ­ളു­ടേ­യും അം­ഗ­വി­ച്ഛേ­ദ­ന­വും ചില മ­ര­ണ­ങ്ങ­ളും ന­ട­ന്ന­തി­ന്റെ ക­ഥ­യാ­ണു് അവർ നി­സ്സം­ഗ­ത പ­രി­പാ­ലി­ച്ചു് ആ­രെ­യും കു­റ്റ­പ്പെ­ടു­ത്താ­തെ പ­റ­യു­ന്ന­തു്. ഓരോ പ­രീ­ക്ഷ­ണം ന­ട­ക്കു­മ്പോ­ഴും ഗ്രെ­യ്റ്റ് സാൾ­ട്ട് ത­ടാ­ക­ത്തി­ലെ ജ­ല­ത്തി­ന്റെ നി­ര­പ്പു് ഉയരും. പ­ക്ഷി­കൾ മ­രി­ക്കും. വ്യ­ക്തി­കൾ ക്യാൻ­സർ പി­ടി­ച്ചു് പ­ര­ലോ­കം ഗ­മി­ക്കും. ഐറിനി അലൻ യൂ­തോ­യി­ലാ­ണു് പാർ­ത്തി­രു­ന്ന­തു്. അഞ്ചു കു­ട്ടി­ക­ളു­ടെ അ­മ്മ­യാ­ണു് അവർ. രണ്ടു തവണ വി­ധ­വ­യാ­യി ഐറിനി. ഒരു ഹൈ­സ്കൂ­ളി­ന്റെ മു­ക­ളിൽ ക­യ­റി­നി­ന്നു് അ­വ­രു­ടെ ആ­ദ്യ­ത്തെ ഭർ­ത്താ­വും പ്രാ­യ­മാ­യ ര­ണ്ടാൺ­കു­ട്ടി­ക­ളും പ­രീ­ക്ഷ­ണ­ങ്ങൾ കണ്ടു. അയാൾ 1956-ൽ ര­ക്താർ­ബു­ദം പി­ടി­ച്ചു് മ­രി­ച്ചു. അ­വ­രു­ടെ ര­ണ്ടാ­മ­ത്തെ ഭർ­ത്താ­വു് 1978-ൽ അ­ഗ്ന്യാ­ശ­യ­ത്തിൽ (pancreas) ക്യാൻ­സർ വ­ന്നു് മ­രി­ച്ചു. ഇതു് ആ­യി­ര­മാ­യി­രം സം­ഭ­വ­ങ്ങ­ളിൽ ഒ­ന്നു­മാ­ത്രം.

റ്റെ­റി­യു­ടെ ഭൗ­തി­ക­മാ­താ­വു് (Physical mother) അർ­ബു­ദം വന്നു മ­രി­ച്ചു. ആ­ദ്ധ്യാ­ത്മി­ക മാ­താ­വു് (Spiritual mother) ജീ­വി­ച്ചി­രി­ക്കു­ന്നു­ണ്ടു്. തന്റെ വം­ശ­ച­രി­ത്രം വീ­ണ്ടു­മെ­ഴു­തു­ക­യാ­ണു് ക­വി­യും നാ­ച്ചു­റ­ലി­സ്റ്റു­മാ­യ റ്റെ­നി. ക­വി­താ­മ­യ­മാ­യ ഒരു ഭാഗം കേ­ട്ടാ­ലും: “ത­ടാ­ക­ത്തി­ന്റെ അ­രി­കിൽ ഒരു കൊ­ക്കു് നി­ല്ക്കു­ന്നു; ഏ­കാ­ന്ത­ത­യി­ലും പ്ര­ശാ­ന്ത­ത­യി­ലും അ­മർ­ന്നു്, കാ­റ്റു് അ­വ­ളു­ടെ പുറം പൊ­ക്കി ചില തൂ­വ­ലു­കൾ ഉ­യർ­ത്തു­ന്നു. എ­ങ്കി­ലും അ­വ­ളു­ടെ കേ­ന്ദ്ര­ബി­ന്ധു നി­ശ്ച­ലം. ഈ പ­ക്ഷി­ക്കു് അ­തി­നെ­ത്ത­ന്നെ ര­ക്ഷി­ക്കാ­ന­റി­യാം. മാ­റ്റ­ങ്ങ­ളെ അവൾ ന­ല്ല­പോ­ലെ എ­തിർ­ത്തു നി­ന്നി­രു­ന്നു. വെ­ള്ള­മു­യ­രു­മ്പോ­ഴും താ­ഴു­മ്പോ­ഴും ഈ നീ­ല­ക്കൊ­ക്കു് വീ­ട്ടിൽ പാർ­ത്തു… അ­വ­ളു­ടെ വർ­ഗ്ഗ­ത്തി­ന്റെ അ­വ­സ്ഥി­തി­യാ­കാ­മി­തു്. വർ­ഗ്ഗ­ത്തി­ന്റെ സ­മൂ­ഹ­പ­ര­മാ­യ കൂ­ട്ടു­കെ­ട്ട­ലു­ണ്ടാ­യി­രു­ന്നി­ട്ടും ഹൃ­ദ­യ­ത്തിൽ ഏ­കാ­ന്ത­താ­ഭി­ലാ­ഷ­മാ­ണു് അ­വൾ­ക്കു­ള്ള­തെ­ന്നു് വി­ശ്വ­സി­ക്കാ­നാ­ണു് എ­നി­ക്കു് താ­ല്പ­ര്യം. ഈ വലിയ നീ­ല­ക്കൊ­ക്കി­നോ­ടൊ­രു­മി­ച്ചു് കാ­യ­ലി­ന­രി­കി­ലൂ­ടെ വെ­ള്ള­ത്തിൽ ന­ട­ക്കാ­നാ­ണു് എ­നി­ക്കു് കൊതി. ജ­ല­ത്തി­ന്റെ ധ്യാ­ന­ത്തോ­ടു് ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു അവൾ. ഇതു് എന്റെ വേ­റൊ­രു വി­രോ­ധ­സ­ത്യം—മ­നു­ഷ്യ­ന്റെ വം­ശ­ത്തിൽ­പ്പെ­ട്ടി­രി­ക്കെ പ­ക്ഷി­യാ­കാ­നു­ള്ള ആ­ഗ്ര­ഹം”.

മ­നു­ഷ്യ­നേ­യും പ്ര­കൃ­തി­യേ­യും, പ്ര­കൃ­തി­യി­ലു­ള­ള പ­ക്ഷി­ക­ളെ­യും കൂ­ട്ടി­യി­ണ­ക്കി അ­റ്റോ­മി­ക് ബോംബ് ഫാ­ളൗ­ട്ടി­ന്റെ നൃ­ശം­സ­ത­യെ വ്യ­ഞ്ജി­പ്പി­ക്കു­ന്ന ഈ പു­സ്ത­കം ഏ­തൊ­രാ­ളും വാ­യി­ച്ചി­രി­ക്ക­ണം. വി­ശേ­ഷി­ച്ചും പ­രി­സ്ഥി­തി വാ­ദ­ക്കാർ. One of the West’s most striking new writers എ­ന്നാ­ണു് ന്യൂ­സ്വീ­ക്ക് വാരിക റ്റെ­റി­യെ വി­ശേ­ഷി­പ്പി­ച്ച­തു്. ഇതൊരു ന്യൂ­നോ­ക്തി­യാ­ണെ­ന്നു് തോ­ന്നി­പ്പി­ക്കു­ന്ന വി­ധ­ത്തിൽ മ­നോ­ഹ­ര­മാ­ണു് ഇ­പ്പു­സ്ത­കം (Vintage Books, New York, Pages 304).

3. ഈ­ശ്വ­രൻ സ­ത്യ­മാ­ണെ­ന്നു് ഗാ­ന്ധി­ജി പ­റ­ഞ്ഞു. ആ പ്ര­സ്താ­വ­ത്തെ അ­തി­ശ­യി­ക്കു­മാ­റു് അ­ദ്ദേ­ഹം പി­ന്നീ­ടു് പ്ര­സ്താ­വി­ച്ചു സ­ത്യ­മാ­ണു് ഈ­ശ്വ­ര­നെ­ന്നു്. ഈ മാ­റ്റ­ത്തി­നു കാരണം ഈ­ശ്വ­ര­നെ­ന്ന സ­ങ്കൽ­പ്പ­ത്തി­ന്റെ വ­സ്തു­നി­ഷ്ഠ­മാ­യ മൂ­ല്യം നി­രാ­ക­രി­ക്കാൻ ഇ­ട­യു­ണ്ടു് എ­ന്ന­ത­ത്രേ. എ­ന്നാൽ സ­ത്യ­മെ­ന്ന സ­ങ്ക­ല്പ­ത്തി­ന്റെ വ­സ്തു­നി­ഷ്ഠ­മാ­യ മൂ­ല്യ­ത്തെ നി­ര­സി­ക്കാൻ സാ­ധ്യ­മ­ല്ല. നി­രീ­ശ്വ­ര­നു­പോ­ലും സ­ത്യ­ത്തെ നി­ഷേ­ധി­ക്കാൻ വയ്യ. സം­ശ­യി­ക്കാ­നോ നി­രാ­ക­രി­ക്കാ­നോ വ­യ്യാ­ത്ത സ­ത്യ­ത്തെ­യാ­ണു് ഗാ­ന്ധി­ജി ഈ­ശ്വ­ര­നാ­യി ക­ണ്ട­തു്. ഇ­മ­ട്ടിൽ ല­ളി­ത­മാ­യി എ­ഴു­തി­യ ഉ­പ­ന്യാ­സ­ങ്ങ­ളു­ടെ സ­മാ­ഹാ­ര­മാ­ണു് Essays in Philosophy എന്ന ഗ്ര­ന്ഥം. പ്രാ­ചീ­ന­വും ആ­ധു­നി­ക­വു­മാ­യ ദർ­ശ­ന­ങ്ങ­ളെ­ക്കു­റി­ച്ചു് വി­ദ്വ­ജ്ജ­നോ­ചി­ത­ങ്ങ­ളാ­യ പ്ര­ബ­ന്ധ­ങ്ങ­ളാ­ണു് ഇ­തി­ലു­ള്ള­തു്. ഭാ­ഷ­യെ­ക്കു­റി­ച്ചു് അ­ര­വി­ന്ദ­ഘോ­ഷി­ന്റെ മ­ത­മെ­ന്തു? അ­ര­വി­ന്ദ­നും സർ­വ്വോ­ദ­യ­പ്ര­സ്ഥാ­ന­വും ത­മ്മി­ലു­ള്ള ബന്ധം ഏതു രീ­തി­യിൽ?

വ­ന­ങ്ങ­ളെ വ­ന­ങ്ങൾ­ക്കു­വേ­ണ്ടി സ്നേ­ഹി­ക്കു­ക, നി­ലാ­വി­നെ നി­ലാ­വി­നു­വേ­ണ്ടി മാ­ത്രം സ്നേ­ഹി­ക്കു­ക. മേ­ഘ­ങ്ങ­ളെ മേ­ഘ­ങ്ങൾ­ക്കു വേ­ണ്ടി മാ­ത്രം സ്നേ­ഹി­ക്കു­ക. ഇ­ങ്ങ­നെ സ്നേ­ഹി­ക്കു­ന്ന­വ­നാ­ണു് കവി.

വിനോബ യുടെ ഗാ­ന്ധി­സ­ത്തി­ന്റെ സ്വ­ഭാ­വം ഏതു രീ­തി­യിൽ? ഭാ­ര­തീ­യ­ദർ­ശ­ന­വും പാ­ശ്ചാ­ത്യ­ദർ­ശ­ന­വും പ്ര­ഭ­വ­കേ­ന്ദ്ര­ത്തെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം വി­ഭി­ന്ന­ത ആ­വ­ഹി­ക്കു­ന്നു­ണ്ടോ? ഈ കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചു് പ്രൗ­ഢ­മാ­യി പ്ര­തി­പാ­ദി­ക്കു­ന്ന ഈ പു­സ്ത­കം പ്ര­യോ­ജ­ന­പ്ര­ദ­മാ­ണു്. (Essays on Indian Philosophy—Traditional and Modern, Edited by Purushottama Bilimoria, Oxford University Press, Delhi, Published in 1993).

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ന­മ്മു­ടെ ഒരു കവി വാ­ക്കു­കി­ട്ടാ­തെ തലയിൽ ഇ­ടി­ക്കാ­റു­ണ്ടാ­യി­രു­ന്നു­വെ­ന്നു് കേ­ട്ടി­ട്ടു­ണ്ടു്. തലയിൽ ഇ­ടി­ച്ചാൽ വാ­ക്കു­വ­രു­മോ?

ഉ­ത്ത­രം: ആ­ളി­ല്ലാ­ത്ത വീ­ട്ടി­ന്റെ വാ­തി­ലിൽ ത­ട്ടി­യാൽ കതക് തു­റ­ക്കാ­റു­ണ്ടോ എ­ന്നു് കവി പോ­പ്പ് ചോ­ദി­ച്ച­തു് ഓർ­മ്മി­ക്കൂ.

ചോ­ദ്യം: ബസ്സ് ഓരോ സ്റ്റോ­പ്പിൽ നി­റു­ത്തു­മ്പോ­ഴും ബ­സ്സി­ലെ യാ­ത്ര­ക്കാ­രാ­യ പു­രു­ഷ­ന്മാർ എ­ത്തി­യെ­ത്തി വെ­ളി­യി­ലേ­ക്കു് നോ­ക്കു­ന്ന­തു് ഇ­റ­ങ്ങേ­ണ്ട സ്ഥ­ല­മാ­യോ എ­ന്ന­റി­യാ­നാ­ണ­ല്ലോ. അ­ങ്ങ­നെ യാ­ത്ര­ക്കാ­രെ വ­ല­യ്ക്കു­ന്ന രീ­തി­ക്കു് പ­രി­ഹാ­ര­മു­ണ്ടോ ട്രാൻ­സ്പോർ­ട്ട് അ­ധി­കാ­രി­കൾ­ക്കു്?

ഉ­ത്ത­രം: പു­രു­ഷ­ന്മാർ എ­ത്തി­നോ­ക്കു­ന്ന­തു് ഓരോ സ്റ്റോ­പ്പിൽ നി­ന്നും ക­യ­റു­ന്ന സ്ത്രീ­ക­ളെ കാ­ണാ­നാ­ണു്. ബ­സ്സിൽ പ­തി­വാ­യി സ­ഞ്ച­രി­ക്കു­ന്ന­വർ­ക്കു് എ­ത്തി­നോ­ക്കാ­തെ സ്ഥലം അ­റി­യാൻ ക­ഴി­യും.

ചോ­ദ്യം: ആ­ധു­നി­ക സാ­ഹി­ത്യം ന­ന്ന­ല്ല എന്ന ഒറ്റ ആശയം കൊ­ണ്ടു­ന­ട­ക്കു­ന്ന നമ്മൾ ഒരു പ­ര­മ­ബോ­റ­ന­ല്ലേ?

ഉ­ത്ത­രം: അതേ.

ചോ­ദ്യം: ഇത്ര വളരെ പു­സ്ത­ക­ങ്ങൾ വാ­ങ്ങി­യി­ട്ടു് നി­ങ്ങൾ എന്തു നേടി?

ഉ­ത്ത­രം: മ­ന­സ്സി­നു് ഉ­ല്ലാ­സം. അ­ന്യ­നു് വി­ജ്ഞാ­നം പ­കർ­ന്നു­കൊ­ടു­ക്കു­ന്ന­തിൽ നി­ന്നു് ആ­ഹ്ലാ­ദം. ക­ട­ത്തി­ന്റെ ആ­ധി­ക്യം.

ചോ­ദ്യം: നി­ങ്ങൾ­ക്കു് ഒരു ലേ­ഖ­ന­ത്തി­നു് ഏ­റ്റ­വും കൂ­ടു­തൽ കി­ട്ടി­യ പ്ര­തി­ഫ­ലം. ഏ­റ്റ­വും കു­റ­ച്ചു കി­ട്ടി­യ പ്ര­തി­ഫ­ലം?

ഉ­ത്ത­രം: ഏ­റ്റ­വും കൂ­ടു­തൽ കി­ട്ടി­യ പ്ര­തി­ഫ­ലം ര­ണ്ടാ­യി­ര­ത്തി­യ­ഞ്ഞൂ­റു രൂപ. ത­ന്ന­തു് ‘മലയാള മനോരമ’. ഏ­റ്റ­വും കു­റ­ച്ചു് കി­ട്ടി­യ പ്ര­തി­ഫ­ലം നാ­ല്പ­തു ‘ക’. ഉ­റു­പ്പി­ക­യ­ല്ല. വെറും ‘ക’ തന്നെ. അതു തന്ന പ­ത്രാ­ധി­പർ ഇ­ന്നി­ല്ലെ­ങ്കി­ലും പേരു പ­റ­യു­ന്ന­തു ശ­രി­യ­ല്ല.

ചോ­ദ്യം: ച­തു­രം­ഗ­ക്ക­ളി­യിൽ തോ­റ്റു­പോ­കു­മ്പോൾ സ­ന്തോ­ഷി­ക്കു­ന്ന ഒ­രാ­ളി­നെ എ­നി­ക്ക­റി­യാം. എ­ന്തൊ­രു വി­ചി­ത്ര­മാ­യ മാ­ന­സി­ക­നി­ല അല്ലേ?

ഉ­ത്ത­രം: എ­തി­രാ­ളി സു­ന്ദ­രി­യാ­യ യു­വ­തി­യാ­ണെ­ങ്കിൽ തോ­റ്റു­കൊ­ടു­ക്കു­ന്ന യു­വാ­വാ­യ പു­രു­ഷ­നു് വലിയ ആ­ഹ്ലാ­ദ­മാ­ണു്. നി­ങ്ങ­ളു­ടെ ആ ‘ഒരാൾ’ അ­ങ്ങ­നെ­യൊ­രു യു­വ­തി­യു­മാ­യി ച­തു­രം­ഗം ക­ളി­ക്കു­ന്നു­ണ്ടാ­വും.

ചോ­ദ്യം: ഭ്രാ­ന്താ­ശു­പ­ത്രി­ക­ളിൽ ടെ­ലി­വി­ഷൻ സെ­റ്റു­കൾ വ­ച്ചു് സീ­രി­യൽ കാ­ണി­ക്കു­ന്ന­തു് ന­ല്ല­ത­ല്ലേ?

ഉ­ത്ത­രം: ചി­ത്ത­രോ­ഗ­മു­ള്ള­വ­രെ നി­യ­ന്ത്രി­ക്കാൻ അടി കൊ­ടു­ക്കു­മെ­ന്നു് ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. അതു് സ­ത്യ­മാ­ണെ­ങ്കിൽ ആ ശിക്ഷ മാ­ത്രം പോരേ?

എ­ന്തൊ­രു സൗ­ന്ദ­ര്യ­മേ­ളം!

ചോ­ദ്യം: നി­ഗൂ­ഡ­ത­യാർ­ന്ന മ­നു­ഷ്യാ, നി­ങ്ങൾ ഏ­റ്റ­വും സ്നേ­ഹി­ക്കു­ന്ന­താ­രെ? എ­ന്നോ­ടു് പറയൂ, നി­ങ്ങ­ളു­ടെ അ­ച്ഛ­നെ­യോ, അ­മ്മ­യേ­യോ, സ­ഹോ­ദ­രി­യേ­യോ, സ­ഹോ­ദ­ര­നേ­യോ?

ഉ­ത്ത­രം: എ­നി­ക്കു് അ­ച്ഛ­നോ അ­മ്മ­യോ സ­ഹോ­ദ­ര­നോ സ­ഹോ­ദ­രി­യോ ഇല്ല.

ചോ­ദ്യം: സ്നേ­ഹി­ത­ന്മാ­രെ­യോ?

ഉ­ത്ത­രം: അർ­ഥ­മി­ല്ലാ­ത്ത വാ­ക്കാ­ണു് നി­ങ്ങൾ പ്ര­യോ­ഗി­ക്കു­ന്ന­തു്.

ചോ­ദ്യം: നി­ങ്ങ­ളു­ടെ രാ­ജ്യ­ത്തേ­യോ?

ഉ­ത്ത­രം: അതു് ഏതു് അ­ക്ഷാം­ശ­ത്തി­ലാ­ണെ­ന്നു് എ­നി­ക്ക­റി­ഞ്ഞു കൂടാ.

ചോ­ദ്യം: സൗ­ന്ദ­ര്യ­ത്തെ­യോ?

ഉ­ത്ത­രം: സൗ­ന്ദ­ര്യം ദേ­വ­ത­യാ­യി­രു­ന്നെ­ങ്കിൽ, അ­വൾ­ക്കു് അ­മ­ര­ത്വ­മു­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഞാൻ ഹൃ­ദ­യ­പൂർ­വ്വം സ്നേ­ഹി­ക്കു­മാ­യി­രു­ന്നു, അവളെ.

ചോ­ദ്യം: പ­ണ­ത്തെ­യോ?

ഉ­ത്ത­രം: നി­ങ്ങൾ ഈ­ശ്വ­ര­നെ വെ­റു­ക്കു­ന്ന­തു­പോ­ലെ ഞാൻ പ­ണ­ത്തെ വെ­റു­ക്കു­ന്നു.

ചോ­ദ്യം: അ­സാ­ധാ­ര­ണ­നാ­യ അ­ന്യ­ദേ­ശ­ക്കാ­രാ, പി­ന്നെ നി­ങ്ങൾ എ­ന്തി­നെ­യാ­ണു് സ്നേ­ഹി­ക്കു­ന്ന­തു?

ഉ­ത്ത­രം: ഞാൻ മേ­ഘ­ങ്ങ­ളെ സ്നേ­ഹി­ക്കു­ന്നു… ക­ട­ന്നു പോ­കു­ന്ന മേ­ഘ­ങ്ങ­ളെ… അതാ അവിടെ… അതാ അവിടെ… അ­ദ്ഭു­ത­ക­ര­ങ്ങ­ളാ­യ മേ­ഘ­ങ്ങ­ളെ.

ബോ­ദ­ലേ­റി ന്റെ ക­വി­ത­യാ­ണി­തു്. വ­ന­ങ്ങ­ളെ വ­ന­ങ്ങൾ­ക്കു­വേ­ണ്ടി സ്നേ­ഹി­ക്കു­ക, നി­ലാ­വി­നെ നി­ലാ­വി­നു­വേ­ണ്ടി മാ­ത്രം സ്നേ­ഹി­ക്കു­ക. മേ­ഘ­ങ്ങ­ളെ മേ­ഘ­ങ്ങൾ­ക്കു വേ­ണ്ടി മാ­ത്രം സ്നേ­ഹി­ക്കു­ക. ഇ­ങ്ങ­നെ സ്നേ­ഹി­ക്കു­ന്ന­വ­നാ­ണു് കവി. സ­ഹൃ­ദ­യ­നും ആ ക­വി­യിൽ നി­ന്നു് വി­ഭി­ന്ന­ന­ല്ല. ക­വി­ത­യെ ക­വി­ത­യ്ക്കു­വേ­ണ്ടി മാ­ത്രം സ്നേ­ഹി­ക്കു­ന്ന­യാ­ളി­നു് ശ്രീ. ഒ. എൻ. വി. കു­റു­പ്പി ന്റെ ‘ദേ­വ­താ­ത്മാ­വി­ന്റെ മ­ടി­യിൽ’ എന്ന കാ­വ്യം പു­ള­ക­പ്ര­സ­ര­മു­ണ്ടാ­ക്കും. സൗ­ന്ദ­ര്യം ഇതിൽ ഘ­നീ­ഭ­വി­ച്ചു­കി­ട­ക്കു­ന്നു.

പു­ന്നാ­ഗ­മ­ന്ദാ­ര നവ പാരിജാതങ്ങ-​

ളൊ­ന്നി­ച്ചു പൂ­വി­ട്ടു നി­ല്ക്കു­മോ താഴ്‌വരയി-​

ലെ­ന്നും വ­സ­ന്ത­മു­ണ­രു­ന്നു—വെയിൽ

വെ­ട്ടി­ത്തി­ള­യ്ക്കു­മാ കൊ­ടു­മു­ടി­യി­ലു­ഗ്ര­മാം

വേ­ന­ലെ­രി­യു­ന്നു—തു­ള്ളി­യും തൂ­വി­യും

വേ­ഴാ­മ്പ­ലിൻ ചു­ണ്ടിൽ വാ­ത്സ­ല്യ­മി­റ്റി­ച്ചു

മേ­ഘ­ങ്ങൾ നീങ്ങുമിടനാഴികളിലെന്നെന്നു-​

മാ­ടു­ന്നു വർ­ഷാ­മ­യൂ­രം!

ഹി­മ­ധൂ­ളി­യ­രി­യ­പൂ­മ്പൊ­ടി­പോ­ലെ, പൂപോലെ-​

യു­തി­രു­ന്ന ചെ­രി­വു­ക­ളി­ല­ണ­യു­ന്ന­താ­രോ?

ശി­ശി­ര­മോ?ഹേ­മ­ന്ത­മോ?ശ­രൽ­കാ­ല­മോ?

images/ONV2012.jpg
ഒ. എൻ. വി. കു­റു­പ്പ്

എന്ന വരികൾ ഏ­കാ­ന്ത­ത്തി­ലി­രു­ന്നു് ഉ­റ­ക്കെ വാ­യി­ക്കൂ. പു­ള­കോ­ദ്ഗ­മ­കാ­രി­യാ­യ വ­ചഃ­പ്ര­സ­രം എന്നു സ­ഹൃ­ദ­യൻ ഉ­ദ്ഘോ­ഷി­ക്കും. സത്യം എ­വി­ടെ­യോ മ­റ­ഞ്ഞി­രി­ക്കു­ക­യാ­ണു്. അതിനെ അ­നു­ഗൃ­ഹീ­ത­നാ­യ കവി ഉ­ചി­ത­ങ്ങ­ളാ­യ പ­ദ­ങ്ങൾ കൊ­ണ്ടു് പി­ടി­ച്ചെ­ടു­ക്കു­ന്നു.

‘വ­ഴി­കാ­ട്ടി നി­ല്പൂ പു­ലർ­താ­രം’ എ­ന്നു് കാ­വ്യ­ത്തി­ന്റെ പ­ര്യ­വ­സാ­നം. പ്ര­ഭാ­ത­ന­ക്ഷ­ത്രം പോലെ.

ഈ കാ­വ്യം ക­വി­ത­യു­ടെ പ­ന്ഥാ­വു കാ­ണി­ച്ചു ത­രു­ന്നു.

പാ­ഞ്ച­യു­ടെ സ­മ്മാ­നം

കേ­ന്ദ്ര­മ­ന്ത്രി അജിത് പാഞ്ച ജ­യ­ല­ളി­ത യ്ക്കു് ഒരു ബം­ഗാ­ളി­സ്സാ­രി സ­മ്മാ­നി­ച്ചു­വെ­ന്ന പത്ര വാർ­ത്ത ഉ­ദ്ധ­രി­ച്ചി­ട്ടു് ക­ലാ­കൗ­മു­ദി­യി­ലെ ലേഖകൻ ചോ­ദി­ക്കു­ന്നു ‘ബ്രാ­സി­യേ­ഴ്സും പാ­വാ­ട­യും കൂടി കൊ­ണ്ടു­വ­രാ­മാ­യി­രു­ന്നി­ല്ലേ?’ എ­ന്നു് (വെ­ള്ളി­യാ­ഴ്ച മുതൽ വെ­ള്ളി­യാ­ഴ്ച വരെ എന്ന പം­ക്തി).

ര­ണ്ടാം­ലോ­ക മ­ഹാ­യു­ദ്ധം ന­ട­ക്കു­ന്ന വേ­ള­യിൽ സോ­വി­യ­റ്റ് ലേബർ കാ­മ്പിൽ ആ­യി­പ്പോ­യ ഗു­സ്താ­വ് ഹെർ­ലി­ങ്ങി­ന്റെ A World Apart എന്ന ഓർ­മ്മ­ക്കു­റി­പ്പു­കൾ അ­ന്യാ­ദൃ­ശ­മാ­യ ഗ്ര­ന്ഥ­മാ­ണു്. ഓരോ രാ­ജ്യ­ത്തും അതു പ്ര­സി­ദ്ധ­പ്പെ­ടു­ത്ത­ണം; ഓരോ വ്യ­ക്തി­യും അതു വാ­യി­ക്ക­ണം എന്നു അൽബർ കമ്യൂ പ­റ­ഞ്ഞു.

ലേ­ഖ­ക­ന്റെ ഈ ഫ­ലി­തോ­ക്തി കേ­ട്ട­പ്പോൾ എ­നി­ക്കൊ­രു പൂർ­വ­കാ­ല­സം­ഭ­വം ഓർമ്മ വന്നു. ഒരു ല­ക്ച­റർ­ക്കു കോ­ളേ­ജി­ലെ സഹകരണ സ്റ്റോ­റി­ന്റെ ചുമതല. കു­ട്ടി­കൾ­ക്കു വേണ്ട പു­സ്ത­ക­ങ്ങ­ളും നോ­ട്ടു ബു­ക്കു­ക­ളും വി­ല്ക്കു­ന്ന ആ സ്റ്റോ­റിൽ പെൺ­കു­ട്ടി­കൾ­ക്കു് ആ­വ­ശ്യ­മു­ള്ള ബ്രാ­സി­യർ കൂടി വ­രു­ത്തി­വ­യ്ക്കാൻ ല­ക്ച­റർ തീ­രു­മാ­നി­ച്ചു. ‘പു­തി­യ­ത­രം ബ്രാ വ­ന്നി­ട്ടു­ണ്ടു്’ എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­യു­ട­നെ പെൺ­പി­ള്ളേർ അതു വാ­ങ്ങാൻ വ­രി­ക­യാ­യി. ല­ക്ച­റർ ചോ­ദി­ക്കും ‘നി­ന്റെ അ­ള­വെ­ത്ര. ഇ­രു­പ­ത്ത­ഞ്ചോ ഇ­തു­പ­ത്താ­റോ?’ പു­ഞ്ചി­രി­യെ­റി­ഞ്ഞു് അളവു പ­റ­യു­ന്ന കു­ട്ടി­ക്കു് ല­ക്ച­റർ­ത­ന്നെ ബ്രാ­യെ­ടു­ത്തു കൊ­ടു­ക്കും. മാ­മ­റി­ഗ്ലാൻ­ഡ്സി­ന്റെ സ്ഥൂ­ല­ത­യു­ള്ള പെൺ­കു­ട്ടി­യാ­ണു് വ­രു­ന്ന­തെ­ങ്കിൽ ‘നി­ന്റെ അളവു് മു­പ്പ­തോ മു­പ്പ­ത്തി­ര­ണ്ടോ എ­ന്നു് ല­ക്ച­റർ സാ­കൂ­തം ചോ­ദി­ക്കും. ഇതു് അ­തി­രു­ക­ട­ന്ന­പ്പോൾ ഞാൻ ഉൾ­പ്പെ­ടെ­യു­ള്ള അ­ധ്യാ­പ­കർ ബഹളം കൂ­ട്ടി ബ്രാ വി­ല്പ­ന അ­വ­സാ­നി­പ്പി­ച്ചു. ലേ­ഖ­ക­ന്റെ ചോ­ദ്യ­ത്തിൽ സാ­ര­സ്യ­മു­ണ്ടെ­ങ്കി­ലും അ­ദ്ദേ­ഹം ഒ­രു­കാ­ര്യം മ­റ­ന്നു­പോ­യി. ബ്രാ­യു­ടെ അളവും പാ­വാ­ട­യു­ടെ മു­കൾ­ഭാ­ഗ­ത്തെ ചു­റ്റ­ള­വും പാ­ഞ്ച­യ്ക്കു് അ­റി­ഞ്ഞു­കൂ­ട­ല്ലോ. അ­തു­കൊ­ണ്ടാ­വ­ണം അ­ദ്ദേ­ഹം സാരി മാ­ത്രം കൊ­ണ്ടു­വ­ന്ന­തു്. അ­തി­നു് അളവു് അ­റി­യേ­ണ്ട­തി­ല്ല. നീ­ള­വും വീ­തി­യും വ­ള­രെ­ക്കൂ­ടി­യ സാ­രി­യ­ങ്ങു സ­മ്മാ­നി­ച്ചാൽ മതി.

സ­മ­ഗ്രാ­ധി­പ­ത്യ­ത്തി­ന്റെ ക്രൂ­ര­ത
images/GustawHerling3.jpg
ഗു­സ്താ­വ് ഹെർ­ലി­ങ്

ര­ണ്ടാം­ലോ­ക മ­ഹാ­യു­ദ്ധം ന­ട­ക്കു­ന്ന വേ­ള­യിൽ സോ­വി­യ­റ്റ് ലേബർ കാ­മ്പിൽ ആ­യി­പ്പോ­യ ഗു­സ്താ­വ് ഹെർ­ലി­ങ്ങി ന്റെ A World Apart എന്ന ഓർ­മ്മ­ക്കു­റി­പ്പു­കൾ അ­ന്യാ­ദൃ­ശ­മാ­യ ഗ്ര­ന്ഥ­മാ­ണു്. ഓരോ രാ­ജ്യ­ത്തും അതു പ്ര­സി­ദ്ധ­പ്പെ­ടു­ത്ത­ണം; ഓരോ വ്യ­ക്തി­യും അതു വാ­യി­ക്ക­ണം എന്നു അൽബർ കമ്യൂ പ­റ­ഞ്ഞു. ഇ­തി­നു് അ­വ­താ­രി­ക എ­ഴു­തി­യ ബർ­ട്രൻ­ഡ് റസ്സൽ അ­ഭി­പ്രാ­യ­പ്പെ­ട്ട­തു് മർ­ദ്ദ­ക­രോ­ടു­ള്ള പ്ര­തി­കാ­ര ബു­ദ്ധി നി­ഷ്പ്ര­യോ­ജ­ന­മാ­ണെ­ന്നാ­ണു്. മ­നു­ഷ്യ­രെ രാ­ക്ഷ­സ­ന്മാ­രാ­ക്കു­ന്ന പ­രി­തഃ­സ്ഥി­തി­ക­ളെ മ­ന­സ്സി­ലാ­ക്കാ­നും അ­ന്ധ­മാ­യ രോഷം കൊ­ണ്ടു് ഇ­ത്ത­രം തി­ന്മ­ക­ളെ ദൂ­രീ­ക­രി­ക്കാ­നൊ­ക്കു­ക­യി­ല്ലെ­ന്നു ഗ്ര­ഹി­ക്കാ­നും അ­ദ്ദേ­ഹം ലോ­ക­ജ­ന­ത­യെ ആ­ഹ്വാ­നം ചെ­യ്തു. “And apart from these general reflections, the reader will find the book absorbingly interesting and of the most profound psychological interest” എന്ന വാ­ക്യ­ത്തോ­ടു കൂ­ടി­യാ­ണു് റസ്സൽ അ­വ­താ­രി­ക അ­വ­സാ­നി­പ്പി­ക്കു­ന്ന­തു്.

ശ്രീ. ഒ. എൻ. വി. കു­റു­പ്പി­ന്റെ ‘ദേ­വ­താ­ത്മാ­വി­ന്റെ മ­ടി­യിൽ’ എന്ന കാ­വ്യം പു­ള­ക­പ്ര­സ­ര­മു­ണ്ടാ­ക്കും. സൗ­ന്ദ­ര്യം ഇതിൽ ഘ­നീ­ഭ­വി­ച്ചു കി­ട­ക്കു­ന്നു.

ത­ട­വ­റ­യിൽ കി­ട­ക്കു­ന്ന­വ­രെ കാണാൻ അ­വ­രു­ടെ ഭാ­ര്യ­മാർ വ­രു­ന്ന­തി­നെ­ക്കു­റി­ച്ചു് ഹെർ­ലി­ങ് ‘സ്മരണ’കളിൽ എ­ഴു­തി­യി­ട്ടു­ണ്ടു്. വി­വി­ധ­ങ്ങ­ളാ­യ പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് അ­ത്ത­രം സ­ന്ദർ­ശ­ന­ങ്ങൾ­ക്കു മുൻ­പും പിൻ­പും ഉ­ണ്ടാ­വു­ക. ഒരു ത­ട­വു­കാ­രൻ ഭാ­ര്യ­യു­ടെ സ­ന്ദർ­ശ­ന­ത്തി­നു ശേഷം രണ്ടു തവണ തൂ­ങ്ങി­ച്ചാ­വാൻ ശ്ര­മി­ച്ചു. പ്രാ­യം കു­റ­ഞ്ഞ ത­ട­വു­കാർ­ക്കു ഭാ­ര്യ­യു­ടെ സ­ന്ദർ­ശ­ന­ത്തി­നു് മുൻ­പു് ലൈം­ഗി­ക­മാ­യ ഉ­ത്ക­ണ്ഠ­യു­ണ്ടാ­വും. വളരെ വർ­ഷ­ങ്ങൾ­ക്കു മുൻ­പു് ഞാൻ വാ­യി­ച്ച ഈ പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു ഇ­പ്പോൾ ഓർമ്മ വരാൻ കാ­ര­ണ­മു­ണ്ടു്. ഏ­താ­ണ്ടു് സ­ദൃ­ശ­മാ­യ ഒരു വി­ഷ­യ­മാ­ണു് കു­ങ്കു­മം വാ­രി­ക­യിൽ ശ്രീ. വൈ­ക്കം മുരളി ഭാ­ഷാ­ന്ത­രീ­ക­ര­ണം ചെ­യ്തു പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ “മൂ­ന്നാം നി­ല­യിൽ നി­ന്നൊ­രു സം­വാ­ദം” എന്ന ഈ­ജി­പ്ഷ്യൻ ക­ഥ­യി­ലു­ള്ള­തു്.

images/MohammedBusati.jpg
മു­ഹ­മ്മ­ദ് എൽ­ബി­സാ­റ്റി

ക­ഥാ­കാ­ര­നാ­യ മു­ഹ­മ്മ­ദ് എൽ­ബി­സാ­റ്റി പ്ര­തി­ഭാ­ശാ­ലി­യാ­ണെ­ന്നു് ഇക്കഥ ഉ­ദ്ഘോ­ഷി­ക്കു­ന്നു. കാ­രാ­ഗാ­ര­ത്തിൽ ക­ഴി­യു­ന്ന ഭർ­ത്താ­വി­നെ കാണാൻ ഭാര്യ വ­രു­ന്നു കു­ഞ്ഞി­നെ­യും കൊ­ണ്ടു്. പക്ഷേ, വളരെ ദൂ­രെ­നി­ന്നേ അ­വൾ­ക്കു് അയാളെ അ­സ്പ­ഷ­ട­മാ­യി കാണാൻ സാ­ധി­ക്കൂ. കു­ഞ്ഞി­നെ സൂ­ര്യ­പ്ര­കാ­ശ­ത്തി­ലാ­ക്കി ഉ­യർ­ത്തി­ക്കാ­ണി­ക്കാൻ അയാൾ ആ­വ­ശ്യ­പ്പെ­ടു­ന്ന­തും അ­യാൾ­ക്കു് അവൾ കൊ­ടു­ത്ത­യ­ച്ച അഞ്ചു സി­ഗ്റ­റ്റ് പാ­ക്ക­റ്റു­ക­ളിൽ നി­ന്നു് ചില പാ­ക്ക­റ്റു­കൾ ജ­യി­ല­ധി­കാ­രി­കൾ മോ­ഷ്ടി­ക്കു­ന്ന­തും അയാൾ വീ­ട്ടു­കാ­ര്യ­ങ്ങൾ അ­ന്വേ­ഷി­ക്കു­ന്ന­തും മ­റ്റും വർ­ണ്ണി­ച്ചു് ക­ഥാ­കാ­രൻ ത­ട­വു­കാ­ര­ന്റെ­യും ഭാ­ര്യ­യു­ടെ­യും ദ­യ­നീ­യാ­വ­സ്ഥ അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­ന്നു­ണ്ടു്. നി­ശ്ച­ല­നാ­യി കു­തി­ര­പ്പു­റ­ത്തു ഇ­രി­ക്കു­ന്ന പ­ട്ടാ­ള­ക്കാ­രൻ സ­മ­ഗ്രാ­ധി­പ­ത്യ­ത്തി­ന്റെ നൃ­ശം­സ­ത­യു­ടെ പ്ര­തീ­ക­മാ­ണു്. ആ കാ­രാ­ഗൃ­ഹം ഇ­ടി­ച്ചു­നി­ര­ത്താൻ പോ­വു­ക­യാ­ണു്. ത­ട­വു­കാ­രൻ അ­ജ്ഞാ­ത­മാ­യ ഒരു സ്ഥ­ല­ത്തേ­ക്കു മാ­റ്റ­പ്പെ­ടും. ഈ അ­ജ്ഞാ­ത­സ്വ­ഭാ­വം അ­വ­ളു­ടെ­യും അ­യാ­ളു­ടെ­യും ദു­ര­ന്ത­ത്തി­ന്റെ തീ­ക്ഷ­ണ­ത വർ­ദ്ധി­പ്പി­ക്കു­ന്നു. എ­ന്തി­നേ­റെ­പ്പ­റ­യു­ന്നു. ക­ലാ­ശി­ല്പ­മാ­ണു് ഈ ഈ­ജി­പ്ഷ്യൻ കഥ. “ഇതാ ഇവിടെ വ്യ­ത്യ­സ്ത­മാ­യ ലോകം. അതിനു അ­തി­ന്റേ­താ­യ നി­യ­മ­ങ്ങൾ. ജീ­വി­ച്ചി­രു­ന്നെ­ങ്കി­ലും മ­രി­ച്ച­വ­രു­ടെ ഭ­വ­ന­മാ­ണി­തു്” എന്നു ദ­സ്തെ­യെ­വ്സ്കി പ­റ­ഞ്ഞ­ല്ലോ. ആ ലോ­ക­മാ­ണു് ഇ­ക്ക­ഥ­യിൽ.

വർഷം 1978. എ­റ­ണാ­കു­ള­ത്തെ ലൂസിയ ഹോ­ട്ട­ലി­ലാ­ണു് എന്റെ താമസം. വി­ദ്യു­ച്ഛ­ക്തി “പ­രാ­ജ­യ­പ്പെ­ട്ട­തു” കൊ­ണ്ടു സ­ഹി­ക്കാ­നാ­വാ­ത്ത ചൂടു്. അർ­ദ്ധ­രാ­ത്രി­യാ­ണെ­ങ്കി­ലും ഞാൻ റോ­ഡി­ലേ­ക്കി­റ­ങ്ങി ന­ട­ന്നു. ഒരു സൗ­ധ­ത്തി­ന്റെ ര­ണ്ടാ­മ­ത്തെ നി­ല­യി­ലെ അ­ട­ച്ചി­ട്ട ക­ണ്ണാ­ടി­ജ­ന്ന­ലി­ന­പ്പു­റ­ത്തു് മെ­ഴു­കു­തി­രി വെ­ളി­ച്ചം. നേരേ ദീ­പ­നാ­ളം ക­ണ്ടാ­ലു­ണ്ടാ­കു­ന്ന ആ­ഹ്ലാ­ദ­ത്തെ­ക്കാൾ കൂ­ടു­ത­ലാ­യ ആ­ഹ്ലാ­ദ­മെ­നി­ക്കു്. ഞാൻ ഉടനെ ഓർ­മ്മി­ച്ച­തു ക­വി­ത­യാ­ണു്. പ­ദ­ങ്ങ­ളു­ടെ സ്ഫ­ടി­ക­പാ­ളി­ക്ക­പ്പു­റ­ത്തു ഒ­ളി­ചി­ന്നു­ന്ന ദീ­പ­മാ­ണു് കവിത.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-03-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.