SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1994-05-01-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഒരു രാ­ഷ്ട്രീ­യ ക­ക്ഷി­യി­ലും ധി­ഷ­ണാ­ശാ­ലി­ക്കു് അം­ഗ­ത്വ­മ­രു­തു്. അം­ഗ­ത്വ­മു­ണ്ടാ­യാൽ അ­യാ­ളു­ടെ ആ­ശ­യ­ങ്ങൾ­ക്കു് ഏ­ക­പ­ക്ഷീ­യ­സ്വ­ഭാ­വം വന്നു പോകും. അതു പ്ര­ചാ­ര­ണാ­ത്മ­ക­ത­യി­ലേ­യ്ക്കു ചെ­ല്ലും. അ­പ്പോൾ ധി­ഷ­ണാ­ശാ­ലി ആ പേ­രി­നു് അർ­ഹ­ത­യി­ല്ലാ­ത്ത­വ­നാ­കും.

ഇം­ഗ്ലീ­ഷിൽ intellectuals എന്നു വി­ളി­ക്കു­ന്ന­വ­രെ മ­ല­യാ­ള­ത്തിൽ ബു­ദ്ധി­ജീ­വി­കൾ എ­ന്നാ­ണു വി­ളി­ക്കു­ക. അ­തെ­ന്തൊ­രു ജീ­വി­യാ­ണു് എ­ന്നു് എ­നി­ക്കു പ­ല­പ്പോ­ഴും ചോ­ദി­ക്കാൻ തോ­ന്നി­യി­ട്ടു­ണ്ടു്. ചോ­ദി­ച്ചി­ല്ലെ­ന്നേ­യു­ള്ളു. ധി­ഷ­ണാ­ശാ­ലി­കൾ എന്ന പേ­രി­നു് ഉ­ചി­ത­ജ്ഞ­ത­യു­ണ്ടു്. പ്രൗ­ഢ­ങ്ങ­ളും നൂ­ത­ന­ങ്ങ­ളു­മാ­യ ആ­ശ­യ­ങ്ങൾ ജ­ന­ത­യ്ക്കു പ്ര­ദാ­നം ചെ­യ്യു­ക എ­ന്ന­തിൽ­ക്ക­വി­ഞ്ഞു് അ­വർ­ക്കു് മ­റ്റൊ­രു ല­ക്ഷ്യ­മു­ണ്ടാ­യി­രി­ക്കാൻ പാ­ടി­ല്ല. ഒരു രാ­ഷ്ട്രീ­യ ക­ക്ഷി­യി­ലും ധി­ഷ­ണാ­ശാ­ലി­ക്കു് അം­ഗ­ത്വ­മ­രു­തു്. അം­ഗ­ത്വ­മു­ണ്ടാ­യാൽ അ­യാ­ളു­ടെ ആ­ശ­യ­ങ്ങൾ­ക്കു് ഏ­ക­പ­ക്ഷീ­യ­സ്വ­ഭാ­വം വന്നു പോകും. അതു പ്ര­ചാ­ര­ണാ­ത്മ­ക­ത­യി­ലേ­ക്കു ചെ­ല്ലും. അ­പ്പോൾ ധി­ഷ­ണാ­ശാ­ലി ആ പേ­രി­നു് അർ­ഹ­ത­യി­ല്ലാ­ത്ത­വ­നാ­കും. ശു­ദ്ധ­മാ­യ വി­ജ്ഞാ­നം സ്വ­യ­മാർ­ജ്ജി­ക്കു­ക, അതു് ബ­ഹു­ജ­ന­ത്തി­ന്റെ മുൻ­പിൽ വ­യ്ക്കു­ക, അ­ങ്ങ­നെ അവരെ ഉ­ന്ന­മി­പ്പി­ക്കു­ക ഇവ മാ­ത്ര­മേ അയാൾ ചെ­യ്യേ­ണ്ട­തു­ള്ളു. അ­പ്പോൾ ഓരോ വ്യ­ക്തി­ക്കും ഉ­ദ്ബു­ദ്ധ­മാ­യ ആ­ത്മ­ലാ­ഭം ഉ­ണ്ടാ­കും. ഈ ഉ­ദ്ബു­ദ്ധ­ത­യ്ക്കും ആ­ത്മ­ലാ­ഭ­ത്തി­നും പ്ര­ചാ­ര­ണ­ത്തോ­ടു് ഒരു ബ­ന്ധ­വു­മി­ല്ല. കേ­ര­ള­ത്തിൽ ധി­ഷ­ണാ­ശാ­ലി­ക­ളെ­ന്നു ഭാ­വി­ക്കു­ന്ന­വർ­ക്കു മു­ക­ളിൽ­പ്പ­റ­ഞ്ഞ സ­വി­ശേ­ഷ­ത­ക­ളി­ല്ല. അവർ ബ­ഹു­ജ­ന­ത്തെ ‘മ­നി­പ്യു­ലേ­റ്റ്’ ചെ­യ്യു­ന്നു. (മ­നി­പ്യൂ­ലേ­റ്റ് ചെ­യ്യു­ക = കൈ­കാ­ര്യം ചെ­യ്യു­ക. ത­നി­ക്കു യോ­ജി­ച്ച­വി­ധ­ത്തിൽ ത­ര­പ്പെ­ടു­ത്തി­യെ­ടു­ക്കു­ക.) യ­ഥാർ­ത്ഥ ധി­ഷ­ണാ­ശാ­ലി­ക്കു ന­ട്ടെ­ല്ലു­ണ്ടു്. അ­തി­നാൽ അ­യാ­ളു­ടെ ശബ്ദം ഉ­യ­രു­ക­യി­ല്ല. ന­ട്ടെ­ല്ലി­ല്ലാ­ത്ത­വ­നു് ആ­ത്മ­വി­ശ്വാ­സം കാ­ണു­ക­യി­ല്ല­ല്ലോ. അ­തു­കൊ­ണ്ടാ­ണു് അ­ങ്ങ­നെ­യു­ള്ള­വൻ ഗർ­ജ്ജി­ക്കു­ന്ന­തു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­രൂ­പ­ണ­ത്തെ നി­ങ്ങൾ എ­ന്തി­നു മ­ലി­ന­മാ­ക്കു­ന്നു?

ഉ­ത്ത­രം: നവീന നി­രൂ­പ­ണ­മാ­ണു് എ­ന്നെ­യും താ­ങ്ക­ളെ­യും മാ­ലി­ന്യ­ത്തി­ലേ­യ്ക്കു് എ­റി­യു­ന്ന­തു്.

ചോ­ദ്യം: നി­ങ്ങ­ളെ പു­ച്ഛി­ക്കു­ന്ന­വ­രു­ണ്ടെ­ന്നു് അ­റി­യാ­മോ?

ഉ­ത്ത­രം: ഈ ലോ­ക­ത്തു് അ­ന്യോ­ന്യം പു­ച്ഛി­ക്ദ­യ­വാ­യി കാ­ത്ത­വ­രി­ല്ല.

ചോ­ദ്യം: കാ­മു­കി­യും ഭാ­ര്യ­യും ത­മ്മി­ലെ­ന്തേ വ്യ­ത്യാ­സം?

ഉ­ത്ത­രം: കാ­മു­കി പ­നി­നീർ­പ്പൂ­വു്. ഭാര്യ നിർ­ഗ്ഗ­ന്ധ പു­ഷ്പം.

ചോ­ദ്യം: സി­നി­മ­യിൽ നായകൻ നാ­യി­ക­യെ നി­ഷ്പ്ര­യാ­സം പൊ­ക്കി­യെ­ടു­ക്കു­ന്ന­തു് എ­ങ്ങ­നെ? ട്രി­ക്കാ­ണോ?

ഉ­ത്ത­രം: അല്ല. നായിക സു­ന്ദ­രി­യും അ­ന്യ­സ്ത്രീ­യു­മ­ല്ലേ? അവളെ കൈ­ക­ളി­ലെ­ടു­ത്തു പൊ­ക്കാൻ സെ­ക്സ് ശക്തി ന­ല്കും. എ­ന്നാൽ ആ നാ­യി­ക­യു­ടെ പ­കു­തി­ഭാ­രം പോ­ലു­മി­ല്ലാ­ത്ത സ്വ­ന്തം ഭാ­ര്യ­യെ അ­യാൾ­ക്കെ­ടു­ത്തു് ഉ­യർ­ത്താൻ പ­റ്റി­ല്ല.

ചോ­ദ്യം: ഇ­ന്ന­ത്തെ മലയാള സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ നാ­ള­ത്തെ സ്ഥി­തി­യെ­ന്തു്?

ഉ­ത്ത­രം: ഇന്നു ജീ­വി­ച്ചി­രി­ക്കു­ന്ന ഒരു മലയാള സാ­ഹി­ത്യ­കാ­ര­നും ഭാ­വി­യിൽ ഓർ­മ്മി­ക്ക­പ്പെ­ടു­ക­യി­ല്ല. അവരിൽ പ­ല­രു­ടെ­യും പേ­രു­കൾ സാ­ഹി­ത്യ­ച­രി­ത്ര­ത്തിൽ വ­രി­ല്ല. വൈ­ലോ­പ്പി­ള്ളി പോലും വി­സ്മ­രി­ക്ക­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്നു. മ­റ്റു­ള്ള­വ­രെ­ക്കു­റി­ച്ചു് പി­ന്നെ­ന്തു പ­റ­യാ­നാ­ണു്. പത്തു പൈ­സ­യു­ടെ സാ­ഹി­ത്യ­മാ­ണു് മ­ല­യാ­ള­സാ­ഹി­ത്യം.

ചോ­ദ്യം: രാ­ഷ്ട്രീ­യ­ക്കാ­ര­നും സാ­ഹി­ത്യ­കാ­ര­നും ത­മ്മിൽ എന്തേ വ്യ­ത്യാ­സം?

ഉ­ത്ത­രം: രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്ന­വൻ ചി­ന്ത­ക­ളെ ഒ­ളി­ച്ചു­വ­യ്ക്കു­ന്നു. സാ­ഹി­ത്യ­കാ­രൻ അവയെ മ­റ­വു­കൂ­ടാ­തെ പ്ര­ദർ­ശി­പ്പി­ക്കു­ന്നു. നവീന സാ­ഹി­ത്യ­കാ­ര­ന്മാർ രാ­ഷ്ട്രീ­യ നേ­താ­ക്ക­ന്മാ­രെ­പ്പോ­ലെ­യാ­ണു്. അവർ ചി­ന്ത­ക­ളെ ഒ­ളി­ച്ചു വ­യ്ക്കു­ന്നു.

ചോ­ദ്യം: പോ­ലീ­സു­കാർ ശ­ല്യ­ക്കാ­ര­ല്ലേ?

ഉ­ത്ത­രം: സർ­ക്കാർ സർ­വീ­സി­ലു­ള്ള ഒരു പൊ­ലീ­സു­കാ­ര­നും ശല്യം ചെ­യ്യു­ക­യി­ല്ല. പക്ഷേ, പെൻഷൻ പ­റ്റി­യ പൊ­ലീ­സു­കാ­രൻ വലിയ ശ­ല്യ­ക്കാ­ര­നാ­ണു്. ആ­ധ്യാ­ത്മി­ക­ത്വം എന്ന രോ­ഗ­വും കൊ­ണ്ടു് അയാൾ എ­ല്ലാ­വ­രെ­യും സ­മീ­പി­ച്ചു് ഉ­പ­ദ്ര­വി­ക്കും.

റോ­സാ­പ്പൂ­വും നനഞ്ഞ മു­ണ്ടും
images/Peter_Matthiessen.jpg
പീ­റ്റർ മാ­ത്തി­സൻ

ഇ­തെ­ഴു­തു­ന്ന­യാൾ ആ­ല­പ്പു­ഴെ ത­ത്തം­പ­ള്ളി­യിൽ താ­മ­സി­ക്കു­ന്ന കാലം. വീ­ട്ടു­മു­റ്റ­ത്തു റോ­സാ­ച്ചെ­ടി­ക­ളാ­ണു് ഏറെ. എ­ല്ലാ­ച്ചെ­ടി­ക­ളും പു­ഷ്പി­ച്ചു­നി­ന്നു് പ­ര­സ­ര­ത്തെ അ­രു­ണാ­ഭ­മാ­ക്കു­ക­യും സു­ഗ­ന്ധ­പൂർ­ണ്ണ­മാ­ക്കു­ക­യും ചെ­യ്യു­ന്ന ഒരു പു­ലർ­വേ­ള. വീ­ട്ടി­ലെ ജോ­ലി­ക്കാ­രൻ മു­ണ്ടു് അ­ടി­ച്ചു­ന­ന­ച്ചു് അ­തു­ണ­ങ്ങാ­നാ­യി പൂ­ക്ക­ളു­ടെ മു­ക­ളി­ലാ­യി വി­രി­ച്ചു. അതോടെ അ­രു­ണി­മ പോയി. സൗ­ര­ഭ്യം പോയി. നനച്ച മു­ണ്ടി­നു താഴെ പ­നി­നീർ­പ്പൂ­ക്ക­ളു­ണ്ടെ­ങ്കി­ലും ആ­വ­ര­ണ­ത്തി­ന്റെ അ­സു­ഖ­ദാ­യ­ക­ത്വം മാ­ത്ര­മേ നി­ല­നി­ല്ക്കു­ന്നു­ള്ളു. പ­നി­നീർ­പ്പൂ­ക്ക­ളിൽ വി­രി­ച്ച ഷീ­റ്റാ­ണു് അ­ല്ലെ­ങ്കിൽ വ­സ്ത്ര­മാ­ണു് ശ്രീ. ഐസക് ഈ­പ്പ­ന്റെ “മുൻ­ഷി­ലാ­ലി­ന്റെ ഗാ­ന്ധി” എന്ന ചെ­റു­ക­ഥ (ക­ലാ­കൗ­മു­ദി). ഗാ­ന്ധി­ജി­യെ നേ­രി­ട്ടു ക­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­പ്ര­മേ­യ­പ്ര­ഭാ­വ­ത്തി­നു കീ­ഴ്പ്പെ­ട്ടു­പോ­യ മുൻ­ഷി­ലാൽ ഗാ­ന്ധി­ജി­യു­ടെ ചി­ത്രം വച്ച മ്യൂ­സി­യ­ത്തി­ലെ ച­പ്രാ­സി­യാ­യി മാറി. ക്ര­മേ­ണ ഗാ­ന്ധി വി­സ്മ­രി­ക്ക­പ്പെ­ടു­ന്നു. അതോടെ ചി­ത്ര­ത്തി­നു സ്ഥാ­ന­ഭ്രം­ശ­വും. പെൻഷൻ പ­റ്റു­ന്ന മുൻ­ഷി­ലാ­ലി­നു ജോ­ലി­ക്കാർ സ­മ്മാ­ന­ങ്ങൾ ന­ല്കാൻ തീ­രു­മാ­നി­ക്കു­മ്പോൾ അയാൾ പ­റ­യു­ന്നു ഗാ­ന്ധി­യു­ടെ ചി­ത്രം മാ­ത്രം മ­തി­യെ­ന്നു്. ചി­ത്രം ഒ­ന്നൊ­ഴി­ഞ്ഞു­കി­ട്ടാൻ ആ­ഗ്ര­ഹി­ച്ച പുതിയ തലമുറ അ­യാൾ­ക്കു് ആ പടം കൊ­ടു­ക്കു­ന്നു. അയാൾ അതു് അ­ടു­ത്തു­വ­ച്ചു് ഉ­റ­ങ്ങു­ന്നു. ഈ ആ­ശ­യ­ത്തി­ന്റെ— മ­നോ­ഹ­ര­മാ­യ ആ­ശ­യ­ത്തി­ന്റെ—മു­ക­ളിൽ പ്ര­ബ­ന്ധ­ത്തി­ന്റെ (essay) ആ­വ­ര­ണ­മെ­ടു­ത്തി­ടു­ക­യാ­ണു് ക­ഥാ­കാ­രൻ. പ­നി­നീർ­പ്പൂ­ക്ക­ളെ പ­നി­നീർ­പ്പൂ­ക്ക­ളാ­യി ചി­ത്രീ­ക­രി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­യു­ന്നി­ല്ല. ന­മ്മു­ടെ പല ക­ഥാ­കാ­ര­ന്മാ­രും ഉ­പ­ന്യാ­സ­ത്തി­ന്റെ വ­സ്ത്ര­മെ­ടു­ത്തു് സൗ­ന്ദ­ര്യ­ത്തെ മൂ­ടു­ന്ന­വ­രാ­ണു്. ഐസക് ഈ­പ്പ­നും അ­വ­രു­ടെ കൂ­ട്ട­ത്തിൽ­ത്ത­ന്നെ.

സം­ഭ­വ­ങ്ങൾ
1.
ഞാൻ യൂ­ണി­വേ­ഴ്സി­റ്റി കോ­ള­ജിൽ പ­ഠി­ക്കു­ന്ന കാ­ല­ത്തു് ഇം­ഗ്ലീ­ഷ് പ്ര­ഫെ­സർ­മാ­രോ­ടു സം­സാ­രി­ക്കാൻ ചെ­ല്ലു­മാ­യി­രു­ന്നു. ഒ­രി­ക്കൽ രാ­മ­യ്യർ­സ്സാ­റി­നോ­ടു റ്റി. എസ്. എ­ല്യ­റ്റി നെ­ക്കു­റി­ച്ചു ചോ­ദി­ച്ചു. സാറ് എന്നെ തു­റി­ച്ചു­നോ­ക്കി­യി­ട്ടു് ഒ­റ്റ­ച്ചോ­ദ്യം: “ആരെടാ ഇന്ത റ്റി. എസ്. എ­ല്യ­റ്റ്?” ആ ക­വി­യെ­ക്കു­റി­ച്ചു സാ­റി­നു് അ­റി­ഞ്ഞു­കൂ­ടാ­യി­രു­ന്നോ അതോ പു­ച്ഛ­മു­ള്ള­തു­കൊ­ണ്ടു് അ­ങ്ങ­നെ പ­റ­ഞ്ഞ­താ­ണോ? അ­റി­ഞ്ഞു­കൂ­ടാ. ര­ണ്ടു­കൊ­ല്ലം മുൻ­പു് വി­ദേ­ശ­ത്തു പോ­യ­പ്പോൾ അ­വി­ട­ത്തെ സർ­വ­ക­ലാ­ശാ­ല കാണാൻ ചെ­ന്നു ഞാൻ. ഇം­ഗ്ലീ­ഷ് പ്ര­ഫെ­സ­റെ കാ­ണാ­മെ­ന്നു തീ­രു­മാ­നി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ മു­റി­യി­ലെ­ത്തി. Time to die എ­ന്നു് മു­ഖ­ത്തു് എ­ഴു­തി­വ­ച്ച രീ­തി­യിൽ ഒരു സാ­യ്പ് ഇ­രി­ക്കു­ന്നു­ണ്ടു് അവിടെ. അ­ത്ര­യ്ക്കു വൃ­ദ്ധൻ. ഞാൻ റ്റി. എസ്. എ­ല്യ­റ്റി­നെ­ക്കു­റി­ച്ചു­ത­ന്നെ അ­ദ്ദേ­ഹ­ത്തോ­ടു സം­സാ­രി­ച്ചു. ആ കവിയെ ത­നി­ക്ക­റി­യി­ല്ലെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. വിഷയം മാ­റ്റി ഞാൻ ചോ­ദി­ച്ചു: “ശംബളം എ­ത്ര­യെ­ന്നു ചോ­ദി­ക്കു­ന്ന­തു മ­ര്യാ­ദ­കേ­ടാ­ണെ­ന്നു് അ­റി­യാം. എ­ങ്കി­ലും ചോ­ദി­ക്കു­ക­യാ­ണു്. അ­ങ്ങ­യു­ടെ പ്ര­തി­മാ­സ ശംബളം എത്ര?” സാ­യ്പ് മ­റു­പ­ടി നല്കി: ഇൻ­ഡ്യൻ കറൻസി അ­നു­സ­രി­ച്ചു് എ­നി­ക്കു മാ­സം­തോ­റും രണ്ടു ലക്ഷം രൂപാ കി­ട്ടും. എ­ല്യ­റ്റി­നെ കേ­ട്ടി­ട്ടി­ല്ലാ­ത്ത ഇം­ഗ്ലീ­ഷ് പ്ര­ഫെ­സർ­ക്കു ശംബളം രണ്ടു ലക്ഷം രൂപ!
2.
എന്റെ ഇ­ന്ന­ത്തെ അ­വ­സ്ഥ­യ­ല്ല അ­ന്നു്. ശ­രീ­ര­ത്തിൽ ചോ­ര­യും നീരും ഉ­ണ്ടാ­യി­രു­ന്ന കാലം. ‘മ­ല­യാ­ള­നാ­ടു’ വാ­രി­ക­യിൽ ഞാ­നെ­ഴു­തി­യി­രു­ന്ന ‘സാ­ഹി­ത്യ­വാ­ര­ഫ­ലം’ വാ­യി­ച്ചു് ആ­രാ­ധി­ക്കു­ന്നു­വെ­ന്നു പ­റ­ഞ്ഞു് ഒരു സു­ന്ദ­രി­യാ­യ തരുണി എ­ന്നെ­ക്കാ­ണാൻ ദി­വ­സ­വും ഹോ­ട്ട­ലിൽ വ­രു­മാ­യി­രു­ന്നു. പു­രു­ഷ­ന്മാർ മാ­ത്രം താ­മ­സി­ക്കു­ന്ന സ്ഥ­ല­ത്തു് എല്ലാ ദി­വ­സ­വും ഒരു ചെ­റു­പ്പ­ക്കാ­രി വ­രു­ന്ന­തു് കോ­ളേ­ജ­ധ്യാ­പ­ക­നാ­യ എ­നി­ക്കു ദു­ഷ്പേ­രു് ഉ­ണ്ടാ­ക്കു­മെ­ന്നും അതു കൊ­ണ്ടു വരാൻ പാ­ടി­ല്ലെ­ന്നും ഞാൻ പലതവണ പ­റ­ഞ്ഞി­ട്ടും അവൾ കൂ­ട്ടാ­ക്കി­യി­ല്ല. ഒ­രു­ദി­വ­സം കാ­ല­ത്തു് ‘പ­ഞ്ചു­മേ­നോ­നും കു­ഞ്ചി­യ­മ്മ­യും’ എന്ന ഹാ­സ്യ­ഗ്ര­ന്ഥം വാ­യി­ച്ചു ഞാൻ ര­സി­ച്ചി­രി­ക്കു­മ്പോൾ അവൾ വ­ന്നു­ക­യ­റി. കു­ഞ്ചി­യ­മ്മ ത­യ്യൽ­ക്കാ­ര­ന്റെ സൂചി ക­ള­ഞ്ഞ­തി­നെ­ക്കു­റി­ച്ചു പ­ഞ്ചു­മേ­നോ­നോ­ടു പ­റ­യു­ന്ന ഭാഗം. ഗ്ര­ന്ഥ­ത്തി­ലു­ള്ള­തു­പോ­ലെ എ­ഴു­താൻ വയ്യ. അ­തു­കൊ­ണ്ടു് സ­ങ്ക­ല്പം­ത­ന്നെ­യാ­വ­ട്ടെ.

കു­ഞ്ചി­യ­മ്മ: സൂചി ക­ള­ഞ്ഞാൽ തി­രി­ച്ചു കി­ട്ടു­മോ?

പ­ഞ്ചു­മേ­നോൻ: ഇല്ല.

കു­ഞ്ചി­യ­മ്മ: ഇല്ല എന്നു പ­റ­ഞ്ഞാൽ സൂചി കി­ട്ടു­മോ?

പ­ഞ്ചു­മേ­നോൻ: ഹീ, ഹീ

കു­ഞ്ചി­യ­മ്മ: ഹീ, ഹീ എന്നു ചി­രി­ച്ചാൽ സൂചി കി­ട്ടു­മോ?

ഇതു വാ­യി­ച്ചു ഞാൻ ചി­രി­ക്കു­മ്പോ­ഴാ­ണു് അ­വ­ളു­ടെ രം­ഗ­പ്ര­വേ­ശം. ചി­രി­ക്കു കാ­ര­ണ­മാ­യ ഭാഗം നോ­ക്കി­ക്കൊ­ണ്ടു് അവൾ ചോ­ദി­ച്ചു: ഇ­ത്ര­വ­ള­രെ ചി­രി­ക്കാൻ എ­ന്തി­രി­ക്കു­ന്നു ഇതിൽ? ശരി. ഞാൻ. ചോ­ദി­ക്ക­ട്ടെ. ചി­രി­യെ­ന്നാൽ എ­ന്താ­ണു്?

ഞാൻ: മു­ഖ­ത്തെ മാം­സ­പേ­ശി­ക­ളു­ടെ വ­ക്രീ­ക­ര­ണം.

അവൾ: വ­ക്രീ­ക­ര­ണ­മെ­ന്നാൽ എ­ന്താ­ണു്?

ഞാൻ: നവീന സാ­ഹി­ത്യം­പോ­ലെ.

അവൾ: സാ­ഹി­ത്യ­മെ­ന്നാ­ലെ­ന്താ­ണു്?

ഞാൻ: ക­വി­ത­യും ചെ­റു­ക­ഥ­യും നോ­വ­ലും സാ­ഹി­ത്യം. സം­സ്കാ­ര­ത്തി­ന്റെ ജ­ലാ­ശ­യ­ത്തിൽ വി­ടർ­ന്നു നി­ല്ക്കു­ന്ന­വ. കു­ള­ത്തി­ലെ താ­മ­ര­പ്പൂ­ക്കൾ പോലെ.

അവൾ: താ­മ­ര­പ്പൂ­ക്കൾ എ­ന്നാ­ലെ­ന്തു്?

ഞാൻ: ഒരു പ­ച്ച­ത്ത­ണ്ടി­ന്റെ അ­ഗ്ര­ഭാ­ഗ­ത്തു വി­ട­രു­ന്ന­തു്. അ­തി­ന്റെ ഇ­ത­ളു­കൾ­ക്കു മൃ­ദു­ത്വ­വും ദൈർ­ഘ്യ­വു­മു­ണ്ടു്.

അവൾ: ദൈർ­ഘ്യ­മെ­ന്നാ­ലെ­ന്തു്?

നി­ന്റെ ക­ണ്ണു­ക­ളു­ടെ സ­വി­ശേ­ഷ­ത എന്നു പറയാൻ ഒ­രു­മ്പെ­ട്ടു ഞാൻ. പക്ഷേ, ആ വാ­ക്കു­കൾ പു­റ­ത്തു വ­രു­ന്ന­തി­നു­മുൻ­പു് പ്ര­ശ­സ്ത­നാ­യ ക­ഥാ­കാ­രൻ ശ്രീ. കെ. എൽ. മോ­ഹ­ന­വർ­മ്മ മു­റി­ക്ക­ക­ത്തേ­യ്ക്കു വന്നു. അ­വി­ടെ­യി­രു­ന്ന ത­രു­ണി­യെ ശ്ര­ദ്ധി­ക്കാ­തെ, ഒന്നു നോ­ക്കു­ക­പോ­ലും ചെ­യ്യാ­തെ മാ­ന്യ­നാ­യ അ­ദ്ദേ­ഹം എ­ന്നോ­ടു സം­സാ­രി­ക്കാൻ തു­ട­ങ്ങി. ‘ഞാൻ പോ­ക­ട്ടെ’ എന്നു പ­റ­ഞ്ഞു് അവൾ പോയി. അ­ടു­ത്ത ദി­വ­സ­വും അവൾ വ­ന്നേ­യ്ക്കു­മെ­ന്നു പേ­ടി­ച്ചു് ഞാൻ റി­സ­പ്ഷ­നി­സ്റ്റ് സെ­ബാ­സ്റ്റി­നോ­ടു പ­റ­ഞ്ഞു: ‘സെ­ബാ­സ്റ്റിൻ, നാ­ളെ­മു­തൽ അവളെ ഇ­ങ്ങോ­ട്ടു ക­ട­ത്തി­വി­ട­രു­തു്’. സു­ന്ദ­ര­നാ­യ സെ­ബാ­സ്റ്റിൻ പു­ഞ്ചി­രി­യോ­ടെ പ­റ­ഞ്ഞു: “ആ­ക­ട്ടെ സാർ.”

3.
കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു­ടെ മേഘസന്ദേശം-​ഗദ്യഭാഷ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ കാലം. പു­സ്ത­കം വാ­ങ്ങി അ­വ­താ­രി­ക വാ­യി­ച്ച ഞാൻ ആ­ദ­രാ­തി­ശ­യ­ത്തോ­ടെ സം­സ്കൃ­ത കോ­ളേ­ജ് പ്രിൻ­സി­പ്പൽ എൻ. ഗോ­പാ­ല­പി­ള്ള­യ്ക്കു് അ­തു­കൊ­ണ്ടു കൊ­ടു­ത്തി­ട്ടു് അ­ഭ്യർ­ത്ഥി­ച്ചു: “സാർ, മാരാർ എ­ഴു­തി­യ അ­വ­താ­രി­ക വാ­യി­ച്ചു­നോ­ക്ക­ണം.” അ­ടു­ത്ത ദിവസം സാറ് എന്നെ മു­റി­യി­ലേ­യ്ക്കു വി­ളി­ച്ചി­ട്ടു പ­റ­ഞ്ഞു: “കൃ­ഷ്ണൻ­നാ­യ­രു­ടെ കു­ട്ടി­കൃ­ഷ്ണ­മാ­രാർ എ­ഴു­തി­യ അ­വ­താ­രി­ക ഞാൻ വാ­യി­ച്ചു. നോൺ­സെൻ­സാ­ണ­തു്. മാ­രാർ­ക്കു് പെ­നി­ട്രേ­റ്റി­ങ് ഇ­ന്റ­ല­ക്റ്റ് ഉ­ണ്ടു്. പക്ഷേ, അതു കേ­ന്ദ്ര­ബി­ന്ദു­വി­നെ ക­ട­ന്നു് സെർ­ക്കം ഫ്രാൻ­സി­നു­മ­പ്പു­റ­ത്തു പോ­കു­ന്ന­തു­കൊ­ണ്ടു് വ്യർ­ത്ഥ­മാ­യി­ത്തീ­രു­ന്നു” ഇ­ന്നു് ഇ­തോർ­മ്മി­ച്ചു ഞാൻ സ്വയം പ­റ­യു­ന്ന ‘എൻ. ഗോ­പാ­ല­പി­ള്ള­യു­ടെ സൂ­ക്ഷ്മ നി­രീ­ക്ഷ­ണം എത്ര ആ­ദ­ര­ണീ­യം!’
നിർ­മ്മൽ വർമ്മ

ഇന്നു ജീ­വി­ച്ചി­രി­ക്കു­ന്ന ഒരു മലയാള സാ­ഹി­ത്യ­കാ­ര­നും ഭാ­വി­യിൽ ഓർ­മ്മി­ക്ക­പ്പെ­ടു­ക­യി­ല്ല. അവരിൽ പ­ല­രു­ടേ­യും പേ­രു­കൾ സാ­ഹി­ത്യ ച­രി­ത്ര­ത്തിൽ വ­രി­ല്ല. വൈ­ലോ­പ്പി­ള്ളി­പോ­ലും വി­സ്മ­രി­ക്ക­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്നു. മ­റ്റു­ള്ള­വ­രെ­ക്കു­റി­ച്ചു് മ­റ്റെ­ന്തു പ­റ­യാ­നാ­ണു്? പത്തു പൈ­സ­യു­ടെ സാ­ഹി­ത്യ­മാ­ണു് മലയാള സാ­ഹി­ത്യം.

ഭർ­ത്താ­വു് മ­രി­ക്കു­മ്പോൾ ദുഃ­ഖി­ക്കു­ന്ന ഭാ­ര്യ­യ്ക്കു് തന്നെ ഒ­രി­ക്കൽ ഉ­ന്മാ­ദ­ത്തോ­ളം കൊ­ണ്ടു­ചെ­ന്ന കാ­ര്യ­ങ്ങൾ—അയാൾ ചു­മ­ച്ചു് തൊണ്ട ശ­രി­യാ­ക്കു­ന്ന­തു്, ഞെ­ട്ട­യൊ­ടി­ക്കു­ന്ന­തു്, ഷേവ് ചെ­യ്ത­തി­നു­ശേ­ഷം ബെ­യ്സിൻ കഴുകി വൃ­ത്തി­യാ­ക്കാ­തെ പോ­ന്ന­തു്—ഇ­വ­യെ­ല്ലാം വി­സ്മ­രി­ക്കാ­നാ­വും. തി­രി­ച്ചു കൊ­ണ്ടു­വാ­രാ­നാ­വാ­ത്ത പ്രി­യ­ത­മ­നാ­യി അയാളെ ക­രു­താ­നും ക­ഴി­യും. പക്ഷേ, അയാൾ വേ­റൊ­രു സ്ത്രീ­യോ­ടു­കൂ­ടി­പ്പോ­യാൽ അ­വൾ­ക്കു വെ­റു­പ്പു­ണ്ടാ­കും. വേ­ദ­നി­ച്ചു ജീ­വി­ക്കു­ന്ന­തി­നെ­ക്കാൾ വെ­റു­പ്പോ­ടെ ക­ഴി­ഞ്ഞു­കൂ­ടു­ന്ന­താ­ണു് എ­ളു­പ്പം. ഏ­താ­ണ്ടു് ഇ­ങ്ങ­നെ എ. അൽ­വ­റി­സ് Life After Marriage എന്ന പു­സ്ത­ക­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഈ വെ­റു­പ്പാ­ണു് നിർ­മ്മൽ വർ­മ്മ­യു­ടെ ‘ഒരു ദി­വ­സ­ത്തെ അവധി’ എന്ന ക­ഥ­യി­ലെ ഒരു സ്ത്രീ­ക­ഥാ­പാ­ത്ര­ത്തി­നു­ള്ള­തു്. ഭർ­ത്താ­വ് വേ­റൊ­രു സ്ത്രീ­യ്ക്കു­വേ­ണ്ടി അ­വ­ളെ­യും മ­ക­ളെ­യും ഉ­പേ­ക്ഷി­ച്ചു പോയി. കാ­ലം­ക­ഴി­ഞ്ഞു് അയാൾ ഭാ­ര്യ­യും മകളും താ­മ­സി­ക്കു­ന്നി­ട­ത്തു് എ­ത്തു­ന്നു. അ­വർ­ക്കു­വേ­ണ്ടി ചില സ­മ്മാ­ന­ങ്ങ­ളും അയാൾ കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ടു്. പക്ഷേ, വ്യ­ക്തി­യോ­ടു­ള്ള വെ­റു­പ്പു് അ­യാ­ളോ­ടു ബ­ന്ധ­പ്പെ­ട്ട വ­സ്തു­ക്ക­ളോ­ടും തോ­ന്നു­മ­ല്ലോ. അ­മ്മ­യും മോളും അവയിൽ ഒ­ന്നു­പോ­ലും സ്വീ­ക­രി­ക്കു­ന്നി­ല്ല. അ­ന്ന­ത്തെ അ­വ­സാ­ന­ത്തെ തീ­വ­ണ്ടി­യിൽ തി­രി­ച്ചു­പോ­കാ­നാ­ണു് താ­നു­ദ്ദേ­ശി­ക്കു­ന്ന­തെ­ന്നു് അയാൾ പ­റ­ഞ്ഞി­ട്ടും മകൾ ആ­രു­ടേ­യും സ­മ്മ­തം ചോ­ദി­ക്കാ­തെ ഹോ­ട്ടൽ­മു­റി അ­യാൾ­ക്കു­വേ­ണ്ടി ബു­ക്ക് ചെ­യ്യു­ന്നു. അയാൾ പെ­ട്ടി­യെ­ടു­ത്തു പു­റ­ത്തെ ഇ­രു­ട്ടി­ലേ­യ്ക്കു പോ­കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. സ്വ­ന്ത­മി­ച്ഛാ­ശ­ക്തി ഭാ­ര്യ­യി­ലും മ­ക­ളി­ലും അ­ടി­ച്ചേ­ല്പി­ക്കാ­നും വേ­ണ്ടി­വ­ന്നാൽ അ­വി­ടെ­ത്ത­ന്നെ ക­ഴി­ഞ്ഞു­കൂ­ടാ­നും വന്ന അയാളെ അവർ ര­ണ്ടു­പേ­രും­കൂ­ടി മ­ര്യാ­ദ ലം­ഘി­ക്കാ­തെ പു­റ­ത്താ­ക്കു­ന്ന­താ­ണു് നമ്മൾ ഇ­ക്ക­ഥ­യിൽ കാ­ണു­ന്ന­തു്. അ­ന്തർ­വ്വീ­ക്ഷ­ണ പാ­ട­വ­ത്താൽ ഇ­തി­വൃ­ത്ത­ത്തി­ന്റെ സർ­വ്വ­സാ­ധാ­ര­ണ­ത്വം ന­മ്മൾ­ക്ക­നു­ഭ­വ­പ്പെ­ടു­ന്നി­ല്ല എ­ന്ന­താ­ണു് ഇ­ക്ക­ഥ­യു­ടെ സ­വി­ശേ­ഷ­ത (ഭാ­ഷാ­ന്ത­രീ­ക­ര­ണം നിർ­വ്വ­ഹി­ച്ച­തു് ശ്രീ. വി. ഡി. കൃ­ഷ്ണൻ ന­മ്പ്യാർ. അതു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ).

വി­ശ്വ­സാ­ഹി­ത്യ­ത്തിൽ നി­ന്നു്
images/Al_Alvarez.jpg
എ. അൽ­വ­റി­സ്

പീ­റ്റർ മാ­ത്തി­സൻ (Peter Mathiessen) മാ­ന്ത്രി­ക­ശ­ക്തി­യു­ള്ള ഗ്ര­ന്ഥ­ങ്ങൾ എ­ഴു­തു­ന്ന അ­മേ­രി­ക്കൻ സാ­ഹി­ത്യ­കാ­ര­നാ­ണു്. കു­റ­ച്ചു­കാ­ലം മുൻ­പു് അ­ദ്ദേ­ഹ­ത്തി­ന്റെ ‘പ്രൊ­ഫൈൽ’—പാർ­ശ്വ­മു­ഖ­രൂ­പം—റ്റൈം വാരിക പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രു­ന്നു. മാ­ത്തി­സ­ന്റെ The Snow Leopard എന്ന യാ­ത്രാ­വി­വ­ര­ണം സു­ന്ദ­ര­മാ­ണു്. പർ­വ്വ­ത­പം­ക്തി­ക­ളി­ലൂ­ടെ അ­തി­ക്ലേ­ശം സ­ഹി­ച്ചു­ന­ട­ന്നു് വെ­ളു­ത്ത പു­ള്ളി­പ്പു­ലി­യെ—ആ­ധ്യാ­ത്മി­ക­ത­യെ—തേ­ടു­ന്ന മാ­ത്തി­സ­ന്റെ യ­ത്ന­ത്തി­ന്റെ വി­വ­ര­ണ­മാ­ണു് ആ പു­സ്ത­ക­ത്തിൽ. ര­ച­ന­യു­ടെ സ്വ­ഭാ­വം കാ­ണി­ക്കാൻ ഒ­രു­ഭാ­ഗം എ­ടു­ത്തെ­ഴു­താം.

images/TheSnowLeopard.jpg

“In case I should need them, insructions for passage through the Bardo are contained in the Tivetan ‘Book of the Dead’ which I carry with me—a guide for living, actually, since it teaches that man’s last thoughts will determine the quality of his reincarnation. Therefore, every moment of life is to be lived calmly, mindfully, as if it were the last, to insure that the most is made of precious human state—the only one in which enlightment is possible. And only the enlightened can recall their former lives; for the rest of us, the memories of past existiences are but glints of light, twinges of longing, passing shadows, disturbingly familiar, that are gone before they can be grasped, like the passage of that silver bird on Dhaulagiri.”

images/Patrice_Lumumba.jpg
ലമുംബ

The Snow Leopard-​നു മുൻപു മാ­ത്തി­സൻ എ­ഴു­തി­യ The Tree Shere Man Was Born എന്ന പു­സ്ത­ക­വും മ­നോ­ഹ­ര­മാ­ണു്. കി­ഴ­ക്ക­നാ­ഫ്രി­ക്ക­യു­ടെ സൗ­ന്ദ­ര്യ­വും ഉ­ദാ­ത്ത­ത­യും അ­നു­ക­രി­ക്കാ­നാ­വാ­ത്ത തന്റെ ശൈ­ലി­യി­ലൂ­ടെ മാ­ത്തി­സൻ ആ­വി­ഷ്ക­രി­ച്ചി­രി­ക്കു­ന്നു. രോഗി താ­നൊ­രു ചെ­ന്നാ­യോ മറ്റു വല്ല വ­ന്യ­മൃ­ഗ­മോ ആ­ണെ­ന്നു വി­ചാ­രി­ക്കു­ന്ന ഒ­രു­ത­രം ഭ്രാ­ന്താ­ണു് ലി­ക്കൻ­ത്ര­പ്പി (lycanthropy). മ­നു­ഷ്യൻ ചെ­ന്നാ­യു­ടെ രൂ­പ­മെ­ടു­ക്കു­ന്നു എന്ന കെ­ട്ടു­ക­ഥ­യി­ലെ സ­ങ്ക­ല്പ­വും ലി­ക്കൻ­ത്ര­പ്പി­ത­ന്നെ. ക്രൂ­ര­മൃ­ഗ­ങ്ങ­ളെ ചില കാ­ര്യ­ങ്ങൾ ചെ­യ്യാൻ ധ്യാ­നി­ച്ചു വ­രു­ത്തു­ന്ന ഏർ­പ്പാ­ടു് കി­ഴ­ക്ക­നാ­ഫ്രി­ക്ക­യിൽ സാർ­വ­ത്രി­ക­മാ­ണു്. അതിനെ അ­ന്ധ­വി­ശ്വാ­സ­മെ­ന്നു പ­റ­ഞ്ഞു ത­ള്ളി­ക്ക­ള­യാൻ വൈ­ഷ­മ്യ­മു­ണ്ടു് എ­ന്നും മാ­ത്തി­സൻ എ­ഴു­തു­ന്നു. ഒ­രി­ക്കൽ വേ­ട്ട­ക്കാ­ര­നാ­യ ബ്ലി­ക്സ­നോ­ടു നാ­ട്ടു­കാ­രാ­വ­ശ്യ­പ്പെ­ട്ടു രാ­ത്രി­യിൽ ക­ന്നു­കാ­ലി­ക­ളെ കൊ­ല്ലു­ന്ന ഒരു ക­ഴു­ത­പ്പു­ലി­യെ കൊ­ല്ല­ണ­മെ­ന്നു്. ആ മൃ­ഗ­ത്തി­ന്റെ മാ­യാ­വി­നി­യിൽ (witch) നി­ന്നു പ്ര­തി­കാ­ര­നിർ­വ­ഹ­ണ­മു­ണ്ടാ­കു­മെ­ന്നു പേ­ടി­ച്ചു് നാ­ട്ടു­കാർ­ക്കു് അതിനെ കൊ­ല്ലാ­നും വയ്യ. ബ്ലി­ക്സ­നെ സ­ഹാ­യി­ക്കാൻ ആ­രു­മി­ല്ല. തോ­ക്കെ­ടു­ക്കു­ന്ന ഒ­രു­ത്ത­നു­മാ­യി അയാൾ വ­ധ­മർ­മ്മ­ത്തി­നു പോയി. ഒരു ക­ഴു­ത­പ്പു­ലി­യു­ടെ നി­ഴൽ­രൂ­പം നി­ലാ­വി­നെ മു­റി­ച്ചു­ക­ട­ന്നു. ബ്ലി­ക്സൻ വെടി വ­ച്ച­പ്പോൾ ക­ഴു­ത­പ്പു­ലി കു­റ്റി­ക്കാ­ട്ടി­ലേ­യ്ക്കു വ­ലി­ഞ്ഞു­ക­യ­റി. രക്തം വീണ പാ­ടു­നോ­ക്കി ബ്ലി­ക്സ­നും തോ­ക്കെ­ടു­ത്ത­വ­നും കു­റ്റി­ക്കാ­ട്ടി­ലേ­യ്ക്കു ചെ­ന്ന­പ്പോൾ അ­തി­ന്റെ മ­റു­വ­ശ­ത്തു­നി­ന്നു ക­ഴു­ത­പ്പു­ലി പു­റ­ത്തേ­ക്കി­റ­ങ്ങി. ബ്ലി­ക്സൻ അതിനെ വെ­ടി­വ­ച്ചു കൊ­ന്നു. ര­ണ്ടു­പേ­രും അ­തി­ന്റെ അ­ടു­ത്തേ­യ്ക്കു ചെ­ന്നു. നി­ലാ­വിൽ ക­ഴു­ത­പ്പു­ലി വീ­ണി­ട­ത്തു് ഒ­രാ­ഫ്രി­ക്കാ­ക്കാ­ര­ന്റെ ശവം കി­ട­ക്കു­ന്നു. ഇ­തു­പോ­ലെ പലതും ഇ­പ്പു­സ്ത­ക­ത്തി­ലു­ണ്ടു്. മാ­ത്തി­സ­ന്റെ On the River Styx എന്ന ക­ഥാ­സ­മാ­ഹാ­ര­വും A play in the field of the Lord എന്ന നോ­വ­ലും ഈ ലേഖകൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അ­ന്യാ­ദൃ­ശ­ങ്ങ­ളാ­യ ആ പു­സ്ത­ക­ങ്ങ­ളെ­ക്കു­റി­ച്ചു് ഇ­നി­യൊ­രു സ­ന്ദർ­ഭ­ത്തിൽ എ­ഴു­തി­ക്കൊ­ള്ളാം. ഇ­പ്പോൾ വാ­യി­ച്ച African Silences എന്ന പു­സ്ത­ക­വും അ­ന്യൂ­ന­മ­ത്രേ (Peter Matthiessen-​Harvill Publication). അതിൽ പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രു­ന്ന ലമുംബ യെ (Patrice Lumumba, 1925–1961) വ­ധി­ച്ച­തു് സി. ഐ. എ. ആ­ണെ­ന്നു് ട്രാ­വൽ ഓ­ഫീ­സി­ലെ ഷാക് ഗു­സൻ­സ് (Jacques Goosens) ത­ന്നോ­ടു പ­റ­ഞ്ഞ­താ­യി മാ­ത്തീ­സൻ എ­ഴു­തു­ന്നു. International big money-​ക്കു് എ­തി­രാ­യി­രു­ന്നു ലമുംബ. ഐ­ക്യ­രാ­ഷ്ട്ര­സ­ഭ­യു­ടെ സെ­ക്ര­ട്ട­റി ജ­ന­റ­ലാ­യി­രു­ന്ന ഹ­മർ­ഷോൾ­ഡി നെ (Dag Hammarskjold, 1905–1961) അതേ കാ­ര­ണ­ത്താൽ അതേ വർഷം തന്നെ വ­ധി­ച്ചു­വെ­ന്നും ഗു­ഡൻ­സ് അ­റി­യി­ച്ചു.

images/Dag_Hammarskjold.jpg
ഹ­മർ­ഷോൾ­ഡ്

റ­ഷ്യ­യു­ടെ സം­സ്കാ­ര­സ്തം­ഭം എ­ന്നു് ഗോർ­ബ­ച്ചേ­വ് വാ­ഴ്ത്തി­യ റോ­റി­ക്കി ന്റെ (Nicholas Roerich, 1874–1947) Heart of Asia എന്ന യാ­ത്രാ­വി­വ­ര­ണം ഉ­ജ്ജ്വ­ല­മാ­ണു്. അതിൽ വി­വ­രി­ച്ചി­രി­ക്കു­ന്ന ഒരു സംഭവം. റ്റി­ബ­റ്റി­ലെ ഒരു ലാമ ഇ­ന്ത്യ­യി­ലെ വി­ശു­ദ്ധ­സ്ഥ­ല­ങ്ങൾ കാണാൻ വന്നു. തീ­വ­ണ്ടി­യിൽ­വെ­ച്ചു് അ­ദ്ദേ­ഹം റ്റി­ബ­റ്റി­ലെ ഭാഷ അ­റി­ഞ്ഞു­കൂ­ടാ­ത്ത ഒരു ഹി­ന്ദു­സ­ന്ന്യാ­സി­യെ കണ്ടു. സ­ന്ന്യാ­സി ലാ­മ­യു­ടെ ചോ­ദ്യ­ങ്ങൾ­ക്കു ഹി­ന്ദു­സ്ഥാ­നി­യി­ലാ­ണു മ­റു­പ­ടി പ­റ­ഞ്ഞ­തെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­നു് എ­ല്ലാം മ­ന­സ്സി­ലാ­യി. ലാമ ഇ­ക്കാ­ര്യം റോ­റി­ക്കി­നോ­ടും കൂ­ട്ടു­കാ­രോ­ടും പ­റ­ഞ്ഞി­ട്ടു് ഇ­ങ്ങ­നെ­യും അ­റി­യി­ച്ചു: ശം­ഭ­ല­യു­ടെ കാ­ല­യ­ള­വിൽ മാ­ത്രം മുൻ­കൂ­ട്ടി അ­റി­യാ­തെ എല്ലാ ഭാ­ഷ­ക­ളും എ­ല്ലാ­വർ­ക്കും മ­ന­സ്സി­ലാ­കും. കാ­ര­ണ­മു­ണ്ടു്. അ­പ്പോൾ ബാ­ഹ്യ­മാ­യ ശ­ബ്ദ­മ­ല്ല നമ്മൾ ഗ്ര­ഹി­ക്കു­ക. ബാ­ഹ്യ­നേ­ത്ര­ങ്ങൾ­കൊ­ണ്ട­ല്ല നമ്മൾ കാണുക. ന­മ്മു­ടെ ഈ­ശ്വ­ര­വി­ഗ്ര­ഹ­ങ്ങ­ളിൽ പ്ര­തീ­കാ­ത്മ­ക­മാ­യി വ­ച്ചി­രി­ക്കു­ന്ന മൂ­ന്നാ­മ­ത്തെ ക­ണ്ണു­കൊ­ണ്ടാ­ണു് അ­പ്പോ­ഴ­ത്തെ കാഴ്ച. ഇ­താ­ണു് ബ്ര­ഹ്മാ­വി­ന്റെ ക­ണ്ണു്. എല്ലാ വി­ജ്ഞാ­ന­ങ്ങ­ളെ­യും ദർ­ശി­ക്കു­ന്ന നേ­ത്രം. (ശംഭല മഹാ വി­ഷ്ണു­വി­ന്റെ ഒ­ടു­വി­ല­ത്തെ അ­വ­താ­ര­മാ­യ ക­ല്ക്കി അ­വ­ത­രി­ക്കു­ന്ന ഗ്രാ­മ­മാ­ണു് എ­ന്നു് ഓർമ്മ പ­റ­യു­ന്നു—ലേഖകൻ)

നിർ­വ്വ­ച­ന­ങ്ങൾ
ദീർ­ഘാ­യു­സ്സ്:
മ­ക്ക­ളു­ടേ­യും ചെ­റു­മ­ക്ക­ളു­ടെ­യും മ­രു­മ­ക്ക­ളു­ടെ­യും ച­വി­ട്ടും ഇ­ടി­യും തു­പ്പും ഏറ്റു ജീ­വി­ക്കാൻ വൃ­ദ്ധ­നെ സ­ഹാ­യി­ക്കു­ന്ന­തു്.
കർ­ണ്ണാ­ട­ക സം­ഗീ­തം:
സം­ഗീ­ത­ത്തെ­ക്കു­റി­ച്ചു് ഒരു പി­ടി­യു­മി­ല്ലാ­ത്ത­വ­നു് ഭാ­ഗ­വ­ത­രു­ടെ മുൻ­പിൽ ചെ­ന്നി­രു­ന്നു ത­ല­യാ­ട്ടാ­നും തെ­റ്റാ­യി താ­ളം­പി­ടി­ച്ചു് ര­സി­ക്കു­ന്നു­വെ­ന്നു ഭാ­വി­ക്കാ­നും സ­ഹാ­യ­മ­രു­ളു­ന്ന നാ­ദ­പ്ര­വാ­ഹം.
മൗനം:
അ­തി­രു­ക­ട­ന്നു സം­സാ­രി­ക്കു­ന്ന­വൻ മ­ദ്യ­പി­ച്ചു­ക­ഴി­ഞ്ഞാൽ അച്ഛൻ, അമ്മ, ചേ­ട്ടൻ ഇ­വ­രു­ടെ മുൻ­പിൽ പ്ര­ദർ­ശി­പ്പി­ക്കു­ന്ന സ­വി­ശേ­ഷാ­വ­സ്ഥ.
ഓ­ട്ടോ­റി­ക്ഷ:
വേ­ഗം­കൊ­ണ്ടു യാ­ത്ര­ക്കാ­ര­ന്റെ സെൻ­ട്രൽ നെർ­വ­സ് സി­സ്റ്റം ത­കർ­ക്കു­ന്ന വാഹനം.
ലി­പ്സ്റ്റി­ക്:
പു­രു­ഷ­ന്മാർ­ക്കു ദർ­ശ­ന­ത്തിൽ­ത്ത­ന്നെ വ­മ­നേ­ച്ഛ­യു­ണ്ടാ­ക്കു­ന്ന­തു്. സ്വാ­ഭാ­വി­ക­സൗ­ന്ദ­ര്യ­ത്തെ ഇ­ല്ലാ­താ­ക്കി വൈ­രൂ­പ്യ­മു­ണ്ടാ­ക്കു­ന്ന­തു്.
ആ­ശ്വാ­സം:
ധ­നി­ക­ന്റെ കാറ് മോ­ഷ്ടി­ക്ക­പ്പെ­ട്ടാൽ കാ­റി­ല്ലാ­ത്ത­വ­നു­ണ്ടാ­കു­ന്ന മാ­ന­സി­കാ­വ­സ്ഥ.
ബാ­ല­ജ­ല്പ­നം

നവീന നി­രൂ­പ­ണ­മാ­ണു് എ­ന്നെ­യും താ­ങ്ക­ളെ­യും മാ­ലി­ന്യ­ത്തി­ലേ­യ്ക്കു് എ­റി­യു­ന്ന­തു്.

ശ്രീ. കെ. ജി. ശ­ങ്ക­ര­പ്പി­ള്ള എ­ഡി­റ്റ­റാ­യി ചി­ത്തി­ര പ്രി­ന്റേ­ഴ്സ് പ്ര­സാ­ധ­നം ചെ­യ്യു­ന്ന “സ­മ­കാ­ലീ­ന കവിത”യുടെ നാലാം ലക്കം കി­ട്ടി. പ­ത്രാ­ധി­പർ­ക്കു നന്ദി. എന്റെ കൃ­ത­ജ്ഞ­താ­ഭ­രി­ത­മാ­യ ഹൃദയം ‘അ­രു­തു്’ എന്നു വി­ല­ക്കു­ന്നു­ണ്ടെ­ങ്കി­ലും തോ­ന്നു­ന്ന­തു പ­റ­യാ­തി­രി­ക്കാൻ വയ്യ.

  1. സ­മ­കാ­ലീ­ന കവിത എന്ന പ്ര­യോ­ഗം ശ­രി­യ­ല്ല. “സ­മ­കാ­ലീ­നം, പ്രാ­ക്കാ­ലീ­നം ഇ­ത്യാ­ദി പ്ര­യോ­ഗ­ങ്ങൾ അ­ഭി­ജ്ഞ­മ­ത­പ്ര­കാ­രം സ­മ്മ­ത­മ­ല്ല. സ­മ­കാ­ലി­കം, പ്രാ­ക്കാ­ലി­കം എന്നു വേണം” (പ്ര­യോ­ഗ ദീപിക —സാ­ഹി­ത്യ­പ­ഞ്ചാ­ന­നൻ പി. കെ. നാ­രാ­യ­ണ­പി­ള്ള).
  2. ഇതിൽ ഉൾ­ക്കൊ­ള്ളി­ച്ച “കാവ്യ”ങ്ങ­ളിൽ ക­വി­ത­യി­ല്ല. Pretentious nonsense എ­ന്നാ­ണു് ഞാ­നി­വ­യെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്.
  3. എ.കെ. രാ­മാ­നു­ജ­നെ­ക്കു­റി­ച്ചു് ശ്രീ. അ­യ്യ­പ്പ­പ്പ­ണി­ക്കർ എ­ഴു­തി­യ ലേ­ഖ­ന­ത്തിൽ ഇ­ങ്ങ­നെ­യൊ­രു വാ­ക്യം: “ജീ­വി­ത­ത്തിൽ­നി­ന്നു മ­ര­ണ­ത്തി­ലേ­യ്ക്കു­ള്ള ആ ‘വി­വർ­ത്ത­ന’ത്തി­ലും വി­രോ­ധാ­ഭാ­സ­ത്തി­ന്റെ അ­മ്ള­ച്ഛ­വി പ­ടർ­ന്നു പി­ടി­ച്ചു എന്നു തോ­ന്നി­പ്പോ­കു­ന്നു.” വി­രോ­ധ­മെ­ന്ന അർ­ത്ഥ­ത്തിൽ വി­രോ­ധാ­ഭാ­സം എന്നു പ്ര­യോ­ഗി­ക്കു­ന്ന­തു തെ­റ്റാ­ണു്. വി­രോ­ധ­മി­ല്ലാ­തി­രി­ക്കെ വി­രോ­ധം തോ­ന്നു­ന്ന ഉ­ക്തി­യാ­ണു് വി­രോ­ധാ­ഭാ­സം. ‘ഭ­ര­തോ­പി ശ­ത്രു­ഘ്നഃ’ എന്നു കേൾ­ക്കു­മ്പോൾ വി­രോ­ധ­പ്ര­തീ­തി. എ­ന്നാൽ ഭരതൻ ശ­ത്രു­വി­നെ ഹ­നി­ക്കു­ന്ന­വ­നാ­ണു് എന്നു ഗ്ര­ഹി­ക്കു­മ്പോൾ വി­രോ­ധ­ത്തി­നു പ­രി­ഹാ­ര­മാ­യി.
Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-05-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.