SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1994-05-08-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/RobertSchumann.jpg
റോ­ബർ­ട് ഷൂമാൻ

റോ­ബർ­ട് ഷൂമാൻ (Robert Schumann, 1810–1856) ലോ­ക­ജ­ന­ത­യാ­കെ അ­റി­ഞ്ഞ പി­യാ­നൊ വാ­യ­ന­ക്കാ­ര­നാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­നു് ഇ­രു­പ­തു വ­യ­സ്സാ­യ­പ്പോൾ ഒ­രാ­ഗ്ര­ഹം വ­ല­തു­കൈ­യി­ലെ വി­ര­ലു­കൾ­ക്കു് നീളം കൂ­ട്ട­ണ­മെ­ന്നു്. അ­ങ്ങ­നെ നീളം കൂ­ട്ടി­യാൽ കു­റെ­ക്കൂ­ടി ഭം­ഗി­യാ­യി പി­യാ­നൊ വാ­യി­ക്കാ­മ­ല്ലോ എ­ന്നാ­ണു് ഷൂമാൻ വി­ചാ­രി­ച്ച­തു്. ആരോ ക­ണ്ടു­പി­ടി­ച്ച ഒരു സ്ട്രെ­ച്ചി­ങ് മെ­ഷീ­നിൽ വി­ര­ലു­കൾ­വ­ച്ചു് അ­ദ്ദേ­ഹം വേദന സ­ഹി­ച്ചു് ഇ­രി­ക്കു­മാ­യി­രു­ന്നു. ഷൂ­മാ­ന്റെ ഭാര്യ ക്ലാ­ര­യും പി­യ­നി­സ്റ്റാ­യി­രു­ന്നു. ഭർ­ത്താ­വി­ന്റെ ഈ അ­മി­താ­ഭി­ലാ­ഷം ക­ണ്ടു് അ­വർ­ക്കു് നൈ­രാ­ശ്യ­വും അ­ദ്ദേ­ഹ­ത്തി­ന്റെ തീ­വ്ര­വേ­ദ­ന ക­ണ്ടു് വി­ഷാ­ദ­വും ഉ­ണ്ടാ­യി. ഷൂ­മാ­നു­ണ്ടോ അ­തിൽ­നി­ന്നു പി­ന്മാ­റു­ന്നു? വി­ര­ലു­കൾ­ക്കു ക്ഷതം പ­റ്റു­ന്ന­തു­വ­രെ അ­ദ്ദേ­ഹം അവ നീ­ട്ടാൻ ശ്ര­മി­ച്ചു. ഒ­ടു­വിൽ സം­ഭ­വി­ച്ച­തു് എ­ന്താ­ണെ­ന്നോ? ഷൂമാൻ റൈൻ ന­ദി­യിൽ ചാടി ജീ­വി­തം അ­വ­സാ­നി­പ്പി­ച്ചു. (Tom Robbins എ­ഴു­തി­യ “Even cowgirls get their Blues ” എന്ന നോ­വ­ലിൽ നി­ന്നു്.)

കു­ട്ടി­കൾ­ക്കാ­യാ­ലും സാ­ഹി­ത്യ­ര­ച­ന­യ്ക്കു സ­മ്മാ­നം കൊ­ടു­ക്കു­ന്ന­തു് യ­ന്ത്ര­ത്തിൽ വച്ചു വി­ര­ലു­കൾ നീ­ട്ടു­ന്ന­തി­നു സ­ദൃ­ശ­മാ­ണു്. ഒ­ന്നേ­യു­ള്ളു വ്യ­ത്യാ­സം ഷൂമാൻ ത­നി­യെ­യ­ങ്ങു വി­ര­ലു­കൾ വ­ച്ചു­കൊ­ടു­ത്ത­താ­ണു്; കു­ട്ടി­ക­ളു­ടെ കാ­ര്യ­ത്തി­ലാ­ണെ­ങ്കിൽ മ­റ്റു­ള്ള­വർ പി­ടി­ച്ചു യ­ന്ത്ര­ത്തിൽ വ­യ്ക്കു­ന്നു.

ഈ പ്ര­ക്രി­യ­യാ­ണു് ഞാൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ കാ­ണു­ന്ന­തു്. ക­ഥാ­മ­ത്സ­രം ന­ട­ത്തു­ന്ന­തു ന­ന്നു്. ആർ­ക്കെ­ങ്കി­ലും സ­മ്മാ­നം ന­ല്ക­ണ­മ­ല്ലോ. അ­തു­കൊ­ണ്ടു് ത­മ്മിൽ ഭേദം തൊ­മ്മൻ എന്ന രീ­തി­യിൽ അതു കൊ­ടു­ക്കാം. വേ­ണ­മെ­ങ്കിൽ നാലു നല്ല വാ­ക്കു­കൾ പ­റ­യു­ക­യും ചെ­യ്യാം. എ­ന്നാൽ ബ­ഹു­ജ­ന­ദൃ­ഷ്ടി­യിൽ അ­ഭി­ജ്ഞ­രാ­യ പ്രാ­ഡ്വി­വാ­ക­ന്മാർ അ­ത്ത­രം കഥകളെ വി­ദ­ഗ്ധ ചി­ത്രീ­ക­ര­ണ­ങ്ങ­ളാ­യി വി­ശേ­ഷി­പ്പി­ക്കു­മ്പോൾ അതു് അ­ത്യു­ക്തി­യോ സ്ഥൂ­ലീ­ക­ര­ണ­മോ ആ­യി­ത്തീ­രു­ന്നു. ആ വി­ശേ­ഷി­പ്പി­ക്ക­ലി­നെ ആ­ത്മ­വ­ഞ്ച­ന­യും ജ­ന­വ­ഞ്ച­ന­യു­മാ­യി ചിലർ ക­ണ്ടെ­ന്നും വരും.

മ­ഹാ­രാ­ഷ്ട്ര­യി­ലെ ഖി­ലാ­രി ഗ്രാ­മ­ത്തി­ലും മറ്റു പ്ര­ദേ­ശ­ങ്ങ­ളി­ലു­മു­ണ്ടാ­യ ഭൂ­ക­മ്പ­ത്തെ ആ­സ്പ­ദ­മാ­ക്കി ‘ഘ­ടി­കാ­ര­ങ്ങൾ നി­ല­യ്ക്കു­ന്ന സമയം’ എ­ന്നൊ­രു ചെ­റു­ക­ഥ ര­ചി­ക്ക­പ്പെ­ട്ടു. അ­തി­ന്റെ ര­ച­യി­താ­വാ­യ ശ്രീ. സു­ഭാ­ഷ് ച­ന്ദ്ര­നാ­ണു് ഒ­ന്നാം സ­മ്മാ­നം ന­ല്കി­യി­രി­ക്കു­ന്ന­തു്. ഭൂ­ച­ല­ന­ത്തെ­ത്തു­ടർ­ന്നു് എ­ല്ലാം ത­കർ­ന്ന­പ്പോൾ തന്റെ ഉ­പ­കർ­ത്താ­വാ­യി­ത്തീ­രാൻ സൗ­ജ­ന്യം കാ­ണി­ച്ച ഒ­രാ­ളി­ന്റെ ക്ലോ­ക്ക് മോ­ഷ്ടി­ച്ചു കൊ­ണ്ടു് കള്ളൻ ബു­ക്കാ­റാം ന­ട­ന്നു. ബ­ന്ധു­ക്കൾ ന­ഷ്ട­പ്പെ­ട്ടു് ഭൂ­ക­മ്പ­ത്തി­ന്റെ “നാ­ശ­ന­ഷ്ട”ങ്ങൾ­ക്കി­ട­യിൽ­ക്കി­ട­ന്ന ഒരു കു­ഞ്ഞി­നെ­ക്ക­ണ്ടു് ക­ള്ള­ന്റെ മ­ന­സ്സു് അ­ലി­യു­ന്നു. താൻ ശി­ശു­വാ­യി­രു­ന്ന­പ്പോൾ അച്ഛൻ കാ­ണി­ച്ച വാ­ത്സ­ല്യ­മോർ­മ്മി­ച്ച ക­ള്ള­നു് ആ ആർ­ദ്ര­ത ഇ­ര­ട്ടി­യാ­യി. അവൻ കു­ഞ്ഞി­നെ­യും കൊ­ണ്ടു­ന­ട­ക്കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു.

images/LafcadioHearn.jpg
ല­ഫ്കാ­ഡീ­യോ ഹേൺ

ക­ള്ള­ന്മാ­രു­ടെ കാ­രു­ണ്യ­ത്തെ­ക്കു­റി­ച്ചു­ള്ള ഇ­മ്മാ­തി­രി­ക്ക­ഥ­കൾ ഞാൻ ധാ­രാ­ളം കേ­ട്ടി­ട്ടു­ണ്ടു്. ജ­പ്പാ­നി­ലെ കാ­യ­ങ്കു­ളം കൊ­ച്ചു­ണ്ണി­യോ ഇ­ത്തി­ക്ക­ര­പ്പ­ക്കി­യോ മു­ള­മൂ­ട്ടു് അ­ടി­മ­യോ ആ­യി­രു­ന്നു ഇ­ഷീ­ക്കാ­വ ഗൊ­യ്മോൺ. ആ­ളു­ക­ളെ കൊ­ന്നു മോഷണം ന­ട­ത്താൻ ഒരു വീ­ട്ടിൽ കയറിയ ആ ത­സ്ക­രൻ തൊ­ട്ടി­ലിൽ കി­ട­ക്കു­ന്ന കു­ഞ്ഞി­നാൽ ആ­കർ­ഷി­ക്ക­പ്പെ­ട്ടു. ശിശു ചി­രി­ച്ചു­കൊ­ണ്ടു് അ­വ­ന്റെ നേർ­ക്കു കൈ­നീ­ട്ടി­യ­പ്പോൾ ആ കള്ളൻ എ­ല്ലാം മ­റ­ന്നു. നേരം വെ­ളു­ക്കു­ന്ന­തു­വ­രെ അവൻ ആ കു­ഞ്ഞു­മാ­യി ക­ളി­ച്ചു­നി­ന്നു. മോ­ഷ്ടി­ക്കാ­തെ, കൊ­ല്ലാ­തെ അ­വി­ടം­വി­ട്ടു പോ­കു­ക­യും ചെ­യ്തു. ല­ഫ്കാ­ഡീ­യോ ഹേ­ണി­ന്റെ (Lafcadio Hearn, 1850–1904) Writings from Japan എന്ന വി­ശി­ഷ്ട­ഗ്ര­ന്ഥം വാ­യി­ച്ച ഓർ­മ്മ­യിൽ­നി­ന്നാ­ണു് ഇതു കു­റി­ക്കു­ന്ന­തു്. ഇതു മാ­ത്ര­മ­ല്ല. ഹേൺ ജ­പ്പാ­നി­ലാ­യി­രു­ന്ന കാ­ല­ത്തു് ഭീ­തി­ദ­മാ­യ കൊ­ല­പാ­ത­കം ന­ട­ന്നു ഒരു വീ­ട്ടിൽ. അ­വി­ടെ­യു­ണ്ടാ­യി­രു­ന്ന എ­ല്ലാ­വ­രെ­യും ക­ള്ള­ന്മാർ കൊ­ന്നു. ഉ­റ­ങ്ങി­ക്കി­ട­ന്ന ഏ­ഴു­പേ­രെ­യാ­ണു് കൊ­ല­പാ­ത­കി­കൾ നു­റു­ക്കി­ക്ക­ള­ഞ്ഞ­തു്. എ­ന്നാൽ ര­ക്ത­ത്തിൽ മു­ങ്ങി­ക്കി­ട­ന്ന ഒരു ശിശു ജീ­വ­നോ­ടെ അ­വി­ടെ­യു­ണ്ടാ­യി­രു­ന്നു. കൊ­ല­പാ­ത­കി­കൾ കു­ഞ്ഞി­നു് ഒരു പോ­റൽ­പോ­ലും പ­റ്റാ­തി­രി­ക്കാൻ നന്നേ ശ്ര­ദ്ധി­ച്ചു­വെ­ന്നു പോ­ലീ­സ് ക­ണ്ടു­പി­ടി­ച്ചു. ഇതു യ­ഥാർ­ത്ഥ സംഭവം. കാ­ല്പ­നി­ക ക­ഥ­ക­ളും ഇതേ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് ഇ­ല്ലാ­തി­ല്ല.

images/Kleist.jpg
ഹൈൻ­റി­ഹ് ഫൻ ക്ലൈ­സ്റ്റ്

ജർ­മ്മൻ സാ­ഹി­ത്യ­കാ­രൻ ഹൈൻ­റി­ഹ് ഫൻ ക്ലൈ­സ്റ്റി ന്റെ (Heinrich von Kleist, 1777–1811) ‘The Earthquake in Chile’ എന്ന കഥ വി­ശ്വ­പ്ര­സി­ദ്ധ­മാ­ണു്. 1647 മേ 13-ആം തീയതി അന്നു ചി­ല്ലി­യി­ലെ സാ­ന്ത്യാ­ഗോ­പ്പ­ട്ട­ണ­ത്തിൽ ഉ­ണ്ടാ­യ ഭൂ­ക­മ്പ­ത്തെ ആ­ധാ­ര­മാ­ക്കി­യാ­ണു് ക്ലൈ­സ്റ്റ് അക്കഥ എ­ഴു­തി­യ­തു്. ഒരു യു­വാ­വി­നോ­ടു ലൈം­ഗി­ക­മാ­യി ബ­ന്ധ­പ്പെ­ട്ട ഒരു യു­വ­തി­യെ അ­വ­ളു­ടെ അച്ഛൻ കോൺ­വെ­ന്റി­ലാ­ക്കി. ക­ന്യാ­സ്ത്രീ­മ­ഠ­ത്തി­ലാ­യി­ട്ടും അവൾ കാ­മു­ക­നോ­ടു­ള്ള വേഴ്ച പു­ലർ­ത്തി­വ­ന്നു. ഒ­രു­ദി­വ­സം ഭ­ദ്രാ­സ­ന­പ്പ­ള്ളി­യു­ടെ പ­ടി­ക്കെ­ട്ടിൽ അവൾ പ്ര­സ­വ­വേ­ദ­ന­യോ­ടെ വീണു. അ­വ­ളു­ടെ തല വെ­ട്ടി­ക്ക­ള­യാ­നാ­യി­രു­ന്നു വൈ­സ്റോ­യി­യു­ടെ കല്പന. ബ­ന്ധ­ന­സ്ഥ­നാ­യ യു­വാ­വു് തൂ­ങ്ങി­ച്ചാ­കാൻ തീ­രു­മാ­നി­ച്ചു. എ­ന്നാൽ യു­വ­തി­യെ വ­ധി­ക്കു­ന്ന­തി­നു് ഏ­താ­നും നി­മി­ഷ­ങ്ങൾ­ക്കു­മുൻ­പു് വലിയ ഭൂ­ക­മ്പ­മു­ണ്ടാ­കു­ക­യും അ­പ­രാ­ധം ചെ­യ്യാ­ത്ത ആ­യി­ര­ക്ക­ണ­ക്കി­നാ­ളു­കൾ മ­രി­ക്കു­ക­യും ചെ­യ്തു. കാ­മു­കി­യും കാ­മു­ക­നും ര­ക്ഷ­പ്പെ­ട്ടു. എ­ങ്ങും തീ­യാ­ണു്. എ­വി­ടെ­യും ധൂ­മ­മേ­ഘ­ങ്ങൾ. ന­ദി­ക­ര­ക­വി­ഞ്ഞൊ­ഴു­കി പ­ട്ട­ണ­ത്തി­ലേ­ക്കു ക­ട­ന്നു. ശ­വ­ക്കൂ­മ്പാ­ര­ങ്ങൾ. ത­കർ­ന്നു­വീ­ഴു­ന്ന ഭ­ദ്രാ­സ­ന­പ്പ­ള്ളി­യി­ലേ­ക്കു് ഓ­ടി­ക്ക­യ­റി യുവതി കു­ഞ്ഞി­നെ ര­ക്ഷി­ച്ചു. അ­വ­ളു­ടെ വ­ധ­ശി­ക്ഷ­യിൽ മ­ന­മ­ലി­ഞ്ഞി­രു­ന്ന മ­ഠാ­ധ്യ­ക്ഷ അവളെ അ­നു­ഗ്ര­ഹി­ക്കാൻ ഉ­യർ­ത്തി­യ കൈകൾ അ­ങ്ങ­നെ­ത­ന്നെ­യി­രി­ക്കെ നി­ഗ്ര­ഹി­ക്ക­പ്പെ­ട്ടു. അ­വ­രു­ടെ­കൂ­ടെ അനേകം ക­ന്യാ­സ്ത്രീ­ക­ളും മ­രി­ച്ചു. യു­വ­തി­യെ കു­റ്റി­യിൽ കെ­ട്ടി എ­രി­ക്കാൻ ആ­ജ്ഞാ­പി­ച്ച ആർ­ച്ച് ബി­ഷ­പ്പ് ചി­ത­റി­ക്കി­ട­ക്കു­ക­യാ­ണു്. (വൈ­സ്റോ­യി­യാ­ണു് ആ ശി­ക്ഷ­യെ ക­ഴു­ത്തു­മു­റി­ച്ചു­ക­ള­യ­ലാ­യി ല­ഘൂ­ക­രി­ച്ച­തു്). എ­നി­ക്കു ക്ലൈ­സ്റ്റ് എ­ഴു­തി­യ കഥ മു­ഴു­വൻ സം­ഗ്ര­ഹി­ച്ചെ­ഴു­താൻ കൗ­തു­ക­മി­ല്ല. ദി­ന­ങ്ങൾ ക­ഴി­ഞ്ഞു് ഈ­ശ്വ­ര­നു നന്ദി പറയാൻ. അ­വ­ശേ­ഷി­ച്ച ഒ­രേ­യൊ­രു പ­ള്ളി­യു­ടെ മുൻ­പി­ലെ­ത്തി­യ യു­വ­തി­യെ­യും യു­വാ­വി­നെ­യും മ­താ­ന്ധ­രാ­യ ഇ­ന­ക്കൂ­ട്ടം കൊ­ന്നു­ക­ള­ഞ്ഞു. അ­വ­ളു­ടെ കു­ഞ്ഞാ­ണെ­ന്നു തെ­റ്റി­ദ്ധ­രി­ച്ചു് വേ­റൊ­രു ശി­ശു­വി­നെ­യും അവർ നി­ഗ്ര­ഹി­ച്ചു. ഭ­യ­ജ­ന­ക­മാ­യ ഭൂ­ക­മ്പ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു് കഥ ന­ട­ക്കു­ന്ന­തു്. ആ ഭ­യ­ജ­ന­ക­ത്വ­ത്തെ ഏ­താ­നും വാ­ക്യ­ങ്ങൾ­കൊ­ണ്ടു് ക്ലൈ­സ്റ്റ് ചി­ത്രീ­ക­രി­ക്കു­ന്നു­മു­ണ്ടു്. ഞാൻ ഒ­രു­ജ്ജ്വ­ല പ്ര­തി­ഭാ­ശാ­ലി­യു­ടെ കഥയെ ഒരു ബാ­ല­ന്റെ ര­ച­ന­യോ­ടു ത­ട്ടി­ച്ചു­നോ­ക്കു­ക­യ­ല്ല. യ­ഥാർ­ത്ഥ­മാ­യ ഭാ­വ­ന­യേ­തു് യ­ഥാർ­ത്ഥ­മാ­യ ഭാ­വ­നാ­ദാ­രി­ദ്ര്യ­മേ­തു് എന്നു സ്പ­ഷ്ട­മാ­ക്കാ­നേ വി­ചാ­രി­ക്കു­ന്നു­ള്ളു. സു­ഭാ­ഷ്ച­ന്ദ്ര­ന്റെ കഥയിൽ ഭൂ­ക­മ്പ­ത്തി­ന്റെ ഭീ­ക­ര­ത്വ­മി­ല്ല. കൃ­ത്രി­മ­ങ്ങ­ളാ­യ വാ­ക്യ­ങ്ങൾ മാ­ത്ര­മേ­യു­ള്ളു. പേ­ടി­യു­ടെ അ­ന്ത­രീ­ക്ഷ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു ത­സ്ക­ര­ന്റെ പ്ര­വർ­ത്ത­ന­ങ്ങൾ അ­നു­വാ­ച­ക­ഹൃ­ദ­യ­ത്തെ സ്പർ­ശി­ക്കു­ന്ന­തേ­യി­ല്ല. ഭ­യ­ത്തി­ന്റെ അ­ന്ത­രീ­ക്ഷ­ത്തിൽ മ­നു­ഷ്യ­ത്വം വി­ക­സി­ക്കു­ന്ന­തു കാ­ണി­ച്ചാ­ലേ ക­ല­യു­ടെ ല­ക്ഷ്യം സാ­ക്ഷാ­ത്ക­രി­ക്ക­പ്പെ­ടു­ക­യു­ള്ളു. അ­തി­വി­ടെ ഉ­ണ്ടാ­കു­ന്നി­ല്ല. ഇതിലെ ക­ള്ള­നും വ്യ­ക്തി­ത്വ­മി­ല്ല. ആ നി­ശ്ചേ­ത­ന ക­ഥാ­പാ­ത്രം ക­ഥാ­കാ­ര­ന്റെ ആജ്ഞ കേ­ട്ടി­ട്ടും ച­ല­നം­കൊ­ള്ളു­ന്നി­ല്ല. ക­ഥാ­കാ­രൻ വി­വ­രി­ക്കു­ന്ന സംഭവം എ­നി­ക്കു സ­ത്യ­മാ­യി തോ­ന്ന­ണ­മെ­ങ്കിൽ വാ­ക്യ­ങ്ങൾ എന്റെ മ­ന­സ്സി­ന്റെ അ­ടി­ത്ത­ട്ടി­ലേ­ക്കു ക­ട­ക്ക­ണം. സു­ഭാ­ഷ് ച­ന്ദ്ര­ന്റെ കൃ­ത്രി­മ­വാ­ക്യ­ങ്ങൾ­ക്കു് ഇ­തി­നു­വേ­ണ്ട ശക്തി ഒ­ട്ടു­മി­ല്ല. ഒ­രാ­ന്റി­ക്ലൈ­മാ­ക്സി­ലേ­ക്കു നീ­ങ്ങു­ന്ന ഈ രചന ആ­കാ­ശ­ത്തേ­ക്കു് ഉ­യർ­ന്നു് ‘ശൂ’ എന്ന ശബ്ദം മാ­ത്രം കേൾ­പ്പി­ച്ചു് പൊ­ട്ടാ­തെ ചി­ത­റി­പ്പോ­കു­ന്ന വാ­ണ­ത്തി­ന്റെ പ്ര­തീ­തി­യാ­ണു് എ­ന്നി­ലു­ള­വാ­ക്കി­യ­തു്. സ­മ്മാ­നം ന­ല്ക­പ്പെ­ട്ട ക­വി­ക­ളെ­ക്കു­റി­ച്ചും (സ്ത്രീ­യെ­ക്കു­റി­ച്ചു പ­റ­യു­മ്പോ­ഴും ക­വി­യെ­ന്നു മതി) എ­നി­ക്കൊ­രു നല്ല വാ­ക്കും എ­ഴു­താ­നി­ല്ല. ഞാൻ­കൂ­ടി പ്രാ­ഡ്വി­വാ­ക­രു­ടെ കൂ­ട്ട­ത്തി­ലു­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഈ ക­ഥ­കൾ­ക്കും കാ­വ്യ­ങ്ങൾ­ക്കും­ത­ന്നെ സ­മ്മാ­നം നി­ശ്ച­യി­ക്കു­മാ­യി­രു­ന്നു. കാരണം മ­റ്റു­ള്ള­വ ഇ­വ­യെ­ക്കാൾ കെ­ട്ട­വ­യാ­യി­രി­ക്കു­മ­ല്ലോ എ­ന്ന­തു­ത­ന്നെ. കു­ട്ടി­ക­ളു­ടെ ര­ച­ന­ക­ളെ ഞാൻ കൊ­ന്നു കൊ­ല­വി­ളി വി­ളി­ച്ചെ­ന്നു ചി­ലർ­ക്കു തോ­ന്നു­ന്നു­ണ്ടാ­കാം. സാ­ഹി­ത്യ­നി­രൂ­പ­ണ­ത്തിൽ പ്രാ­യം ‘ക്രൈ­റ്റീ­രി­യൻ’— മാ­ന­ദ­ണ്ഡം—അല്ല. തന്റെ മുൻ­പി­ലി­രി­ക്കു­ന്ന രചനയെ മാ­ത്ര­മേ നി­രൂ­പ­കൻ നോ­ക്കേ­ണ്ട­തു­ള്ളൂ. ‘A work of art is either good or bad’ എ­ന്നു് ഒ­സ്കാർ വൈൽഡ് പ­റ­ഞ്ഞ­തു് ഓർ­മ്മി­ക്ക­ണം.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: തൊ­ട്ടു­കൂ­ടാ­ത്ത­വർ, തീ­ണ്ടി­ക്കൂ­ടാ­ത്ത­വർ എന്നു ക­രു­ത­പ്പെ­ടു­ന്ന വർ­ഗ്ഗ­ത്തി­ലെ സ്ത്രീ­ക­ളോ­ടു് ഉ­ന്ന­ത­വർ­ഗ്ഗ­ജാ­തർ ലൈം­ഗി­ക­ബ­ന്ധം ന­ട­ത്തു­ന്ന­തു് എ­ങ്ങ­നെ? അ­പ്പോൾ ജാതി വി­സ്മ­രി­ക്ക­പ്പെ­ടു­മോ?

ഉ­ത്ത­രം: സെ­ക്സി­നെ­സം­ബ­ന്ധി­ച്ച ഒരു കാ­ര്യ­വും ഈ പം­ക്തി­യിൽ വ­ര­രു­തെ­ന്നാ­ണു് എം. പി. അപ്പൻ സാ­റി­ന്റെ സ്നേ­ഹ­പൂർ­വ­മാ­യ നിർ­ദ്ദേ­ശം. അ­ദ്ദേ­ഹ­ത്തോ­ടു മാ­പ്പു ചോ­ദി­ച്ചു­കൊ­ണ്ടു് എ­ഴു­ത­ട്ടെ. പൊ­ക്കി­ളി­നു താഴെ മ­ത­മി­ല്ലെ­ന്നു് ഒരു പ­ഴ­ഞ്ചൊ­ല്ലു­ണ്ടു്. പ­ഴ­ഞ്ചൊ­ല്ലിൽ പ­തി­രി­ല്ല­താ­നും.

ചോ­ദ്യം: ഒരു ശ­ണ്ഠ­യു­മി­ല്ലാ­തെ, ഒരു പ­രു­ഷ­വാ­ക്കു­പോ­ലും പ­റ­യാ­തെ ചിലർ ദാ­മ്പ­ത്യ­ജീ­വി­തം ന­യി­ക്കു­ന്നു­ണ്ട­ല്ലോ. ദ­മ്പ­തി­ക­ളു­ടെ ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് വി­ഷാ­ദാ­ത്മ­ക­നാ­യ നി­ങ്ങൾ­ക്കു് ഇ­തി­ലെ­ന്തു പ­റ­യാ­നു­ണ്ടു്?

ഉ­ത്ത­രം: സി­നി­മ­യി­ലും നാ­ട­ക­ത്തി­ലും ഓ­വ­റാ­ക്റ്റി­ങ് ഉ­ള്ള­തു­പോ­ലെ ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ലും ഓ­വ­റാ­ക്റ്റി­ങ് ഉ­ണ്ടു്.

ചോ­ദ്യം: നവീന സാ­ഹി­ത്യ­കാ­ര­ന്മാ­രെ പു­ച്ഛി­ക്കാ­തെ അ­വർ­ക്കൊ­രു ഉ­പ­ദേ­ശം കൊ­ടു­ത്തു­കൂ­ടേ?

ഉ­ത്ത­രം: ഞാ­നാ­രു് ഉ­പ­ദേ­ശി­ക്കാൻ? മ­സ്തി­ഷ്ക­ത്തി­നു പ്രാ­ധാ­ന്യം കൊ­ടു­ക്കു­ന്ന അവർ ഹൃ­ദ­യ­ത്തി­നു പ്രാ­ധാ­ന്യം കൊ­ടു­ത്താൽ ന­ന്നു്.

ചോ­ദ്യം: സാ­ഹി­ത്യ­ത്തി­ലെ എല്ലാ പ­രി­വർ­ത്ത­ന­ങ്ങൾ­ക്കും നി­ങ്ങൾ എ­തി­രാ­ണോ?

ഉ­ത്ത­രം: പാ­ര­മ്പ­ര്യ­ത്തിൽ പുതുമ വ­രു­ത്തു­ന്ന പ­രി­വർ­ത്ത­ന­ത്തി­നു് എ­തി­ര­ല്ല ഞാൻ. കു­മാ­ര­നാ­ശാൻ, ച­ങ്ങ­മ്പു­ഴ ഇവർ ആ രീ­തി­യിൽ പ­രി­വർ­ത്ത­നം വ­രു­ത്തി­യ ക­വി­ക­ളാ­ണു്. ഇ­ന്ന­ത്തെ പ­രി­വർ­ത്ത­നം പാ­ര­മ്പ­ര്യ­ത്തെ അ­വ­ഗ­ണി­ക്കു­ന്ന­തു­കൊ­ണ്ടു് യ­ഥാർ­ത്ഥ­മാ­യ പ­രി­വർ­ത്ത­ന­മ­ല്ല; അതു പ­രി­വർ­ത്ത­നാ­ഭാ­സം മാ­ത്രം.

ചോ­ദ്യം: ഭർ­ത്താ­വി­നെ ഭാര്യ ച­തി­ച്ചാൽ, ഭാ­ര്യ­യെ ഭർ­ത്താ­വു ച­തി­ച്ചാൽ ആർ­ക്കാ­വും കൂ­ടു­തൽ കോപം?

ഉ­ത്ത­രം: ഭർ­ത്താ­വി­നു്. ഭാര്യ ച­തി­ച്ചി­ല്ലെ­ങ്കി­ലും ച­തി­ച്ചെ­ന്നു വി­ചാ­രി­ച്ച­ല്ലേ ഒ­ഥ­ല്ലോ ഡെ­സ്ഡി­മോ­ണ­യെ ക­ഴു­ത്തു ഞെ­രി­ച്ചു­കൊ­ന്ന­തു്. ഭാ­ര്യ­യെ കൊ­ല്ലു­ന്ന ഭർ­ത്താ­ക്ക­ന്മാർ ധാ­രാ­ളം. ഭർ­ത്താ­വി­നെ കൊ­ല്ലു­ന്ന ഭാ­ര്യ­മാർ വിരളം.

ചോ­ദ്യം: ഹി­ന്ദു സ­ങ്ക­ല്പ­മ­നു­സ­രി­ച്ചു ന­ര­ക­മു­ണ്ടോ?

ഉ­ത്ത­രം: ‘ഉ­ണ്ടു്. താ­മി­സ്രഃ, അ­ന്ധ­താ­മി­സ്രഃ രൗരവഃ, മ­ഹാ­രൗ­ര­വഃ, കും­ഭീ­പാ­കഃ, കാ­ല­സൂ­ത്രം, അ­സി­പ­ത്ര­വ­നം, സൂ­ക­ര­മു­ഖം, അ­ന്ധ­കൂ­പഃ, ക്യ­മി­ഭോ­ജ­നഃ ഇ­ങ്ങ­നെ ഇ­രു­പ­ത്തൊ­ന്നു ന­ര­ക­ങ്ങ­ളെ­ക്കു­റി­ച്ചു ഭാ­ഗ­വ­ത­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. സർ­ഗ്ഗം അഞ്ച്, അ­ദ്ധ്യാ­യം 26 ഭാഗം 7.

ചോ­ദ്യം: ജൂ­ഡാ­സേ!

ഉ­ത്ത­രം: യേ­ശു­വാ­യ താ­ങ്ക­ളു­ടെ വി­ളി­ക്കു് ‘എന്തോ’ എ­ന്നു് ഞാൻ വി­ളി­കേൾ­ക്കു­ന്നു.

സർ­പ്പ­വും ലി­ലി­പ്പൂ­വും
images/NikosKazantzakis1904.jpg
കാ­സാൻ­ദ്സാ­ക്കീ­സ്

കാ­സാൻ­ദ്സാ­ക്കീ­സ് ‘ഐറിഷ് ലാസ് ’ എന്നു വി­ളി­ക്കു­ന്ന ഒരു പെൺ­കു­ട്ടി­യാ­ണു് അ­ദ്ദേ­ഹ­ത്തെ ഇം­ഗ്ലീ­ഷ് പ­ഠി­പ്പി­ച്ച­തു്. ഇം­ഗ്ലീ­ഷ് ഭാ­വാ­ത്മ­ക ക­വി­ത­യു­ടെ മാ­ന്ത്രി­ക­ത്വ­ത്തി­ലേ­ക്കു് അ­ദ്ദേ­ഹം അ­വ­ളോ­ടൊ­പ്പം ചെ­ന്നു­വീ­ണു. അ­വ­ളു­ടെ തോളിൽ ത­ല­ചേർ­ത്തു­വ­ച്ചു് കാ­സാൻ­ദ്സാ­ക്കീ­സ് കീ­റ്റ്സി ന്റെ­യും ബ­യ­റ­ന്റെ യും വരികൾ വാ­യി­ച്ച­പ്പോൾ അ­വ­ളു­ടെ ഭൂ­ജ­കോ­ട­ര­ങ്ങ­ളിൽ­നി­ന്നു വന്ന തീ­ക്ഷ്ണ­ഗ­ന്ധം ഉൾ­ക്കൊ­ണ്ടു് അ­ദ്ദേ­ഹം കീ­റ്റ്സി­നെ­യും ബ­യ­റ­നെ­യും വി­സ്മ­രി­ച്ചു. അ­പ്പോൾ ഒരു മു­റി­ക്ക­ക­ത്തു് രണ്ടു മൃ­ഗ­ങ്ങൾ മാ­ത്രം. ഒരാൾ ട്രൗ­സേ­ഴ്സ് ധ­രി­ച്ചി­രി­ക്കു­ന്നു; മ­റ്റേ­യാൾ ഡ്ര­സ്സി­ന­ക­ത്തും.

അവർ അ­ടു­ത്ത­ദി­വ­സം ഒരു മ­ല­ക­യ­റി അ­തി­ന്റെ മു­ക­ളി­ലു­ള്ള കൊ­ച്ചു­പ­ള്ളി­യി­ലെ­ത്തി. ഐറിഷ് പെൺ­കു­ട്ടി­യു­ടെ മൂ­ക്കു് വെ­ളു­ത്തു. ചു­ണ്ടു­കൾ കൂ­ടു­തൽ ചു­വ­ന്നു. അവർ ആ ദേ­വാ­ല­യം അ­ശു­ദ്ധ­മാ­ക്കി. കാ­സാൻ­ദ്സാ­ക്കീ­സ് ഐറിഷ് പെൺ­കു­ട്ടി­യെ നോ­ക്കി. ദ­ന്ത­ക്ഷ­ത­ങ്ങ­ളേ­റ്റ ചു­ണ്ടു­കൾ കൂ­ട­ക്കൂ­ടെ ന­ക്കി­ക്കൊ­ണ്ടു് അവൾ ചോ­ക്ക­ലി­റ്റ് തി­ന്നു­ക­യാ­യി­രു­ന്നു.

images/SerpentandLily.jpg

കാ­സാൻ­ദ്സാ­ക്കീ­സി­നു കു­റ്റ­ബോ­ധം. മൂ­ന്നു വർഷം ക­ഴി­ഞ്ഞു പ­ശ്ചാ­ത്താ­പ­ത്തോ­ടെ അ­ദ്ദേ­ഹം അ­വ­ളു­ടെ വീ­ട്ടിൽ ചെ­ന്നു. പക്ഷേ, അവൾ വാതിൽ തു­റ­ന്നി­ല്ല. വേദന സ­ഹി­ക്കാ­നാ­വാ­തെ അ­ദ്ദേ­ഹം പ­നി­പി­ടി­ച്ചു കി­ട­ന്നു. ഒ­രു­ദി­വ­സം അ­ദ്ദേ­ഹം എ­ഴു­താൻ തു­ട­ങ്ങി. അ­താ­ണു് ‘Serpent and Lily’ എന്ന മ­നോ­ഹ­ര­മാ­യ കൊ­ച്ചു­നോ­വൽ. ഇനി അവൾ അ­ദ്ദേ­ഹ­ത്തെ വേ­ദ­നി­പ്പി­ക്കി­ല്ല. ക­ട­ലാ­സ്സിൽ എ­ല്ലാ­ക്കാ­ല­ത്തേ­ക്കു­മാ­യി കി­ട­ക്കു­ക­യാ­ണു് അവൾ. ഭാ­വ­ന­കൊ­ണ്ടു് അ­ദ്ദേ­ഹം യാ­ഥാർ­ത്ഥ്യ­ത്തി­നു പ­രി­വർ­ത്ത­നം വ­രു­ത്തി. യാ­ഥാർ­ത്ഥ്യ­വും ഭാ­വ­ന­യും ത­മ്മി­ലു­ള്ള സം­ഘ­ട്ട­നം. ഈ­ശ്വ­രൻ എന്ന സ്ര­ഷ്ടാ­വു്; മ­നു­ഷ്യൻ എന്ന സ്ര­ഷ്ടാ­വു്. ഈ­ശ്വ­ര­ന്റെ മ­നു­ഷ്യർ മ­രി­ക്കും; കാ­സാൻ­ദ്സാ­ക്കീ­സി­ന്റെ മ­നു­ഷ്യർ മ­രി­ക്കി­ല്ല (വാ­ക്യ­ങ്ങൾ ഏ­റി­യ­കൂ­റും കാ­സാൻ­ദ്സാ­ക്കീ­സി­ന്റേ­തു്).

images/KazantzakisGrave.jpg
കാ­സാൻ­ദ്സാ­ക്കീ­സി­ന്റെ ശ­വ­കു­ടീ­ര­ത്തി­ലെ സ്മാ­ര­ക­ലേ­ഖം: “ഞാൻ ഒ­ന്നും പ്ര­തീ­ക്ഷി­ക്കു­ന്നി­ല്ല; ഞാൻ ഒ­ന്നും ഭ­യ­പ്പെ­ടു­ന്നി­ല്ല; ഞാൻ സ്വ­ത­ന്ത്ര­നാ­ണു്.”

സു­ന്ദ­ര­മാ­യ കൊ­ച്ചു­നോ­വ­ലാ­ണു് Serpent and Lily എന്നു ഞാൻ എ­ഴു­തി­യ­ല്ലോ. തന്റെ മോ­ഡ­ലി­നെ­ക്ക­ണ്ടു കാ­മ­ത്തിൽ വീ­ഴു­ന്ന ഒരു ക­ലാ­കാ­ര­ന്റെ ക­ഥ­യാ­ണ­തു്. ആ­ദ്യ­ത്തെ കാ­മാ­വേ­ശം പി­ന്നീ­ടു് ഉ­ത്ക­ട­വി­കാ­ര­മാ­യി മാ­റു­ന്നു. അ­തിൽ­നി­ന്നു ര­ക്ഷ­നേ­ടാൻ വധം മാ­ത്ര­മേ പ്ര­യോ­ജ­ന­പ്പെ­ട്ടൂ. കഥ പ­റ­യു­ന്ന ആ­ളി­ന്റെ സു­ഹൃ­ത്താ­യ ക­ലാ­കാ­രൻ ഡ­യ­റി­യു­ടെ രീ­തി­യി­ലെ­ഴു­തി­യ­താ­ണി­തു്. അതു തീർ­ന്ന­പ്പോൾ കഥ പ­റ­യു­ന്ന ആ­ളി­ന്റെ പ­രി­ചാ­ര­കൻ വ­ന്നു് അ­യാ­ളോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു സു­ഹൃ­ത്തി­ന്റെ വീ­ട്ടി­ലേ­ക്കു വേഗം പോകാൻ. ഭ­യ­ജ­ന­ക­മാ­യ കാഴ്ച. ജന്നൽ തു­റ­ക്കാ­നാ­യി അവൾ അ­തി­ന­ടു­ത്തു­വ­രെ വ­ലി­ഞ്ഞി­ഴ­ഞ്ഞു് ചെ­ന്നി­രി­ക്ക­ണം. അ­വ­ളു­ടെ കാ­ലു­കൾ­ക്ക­ടു­ത്തു­ള്ള പൂ­ക്കൾ ച­വി­ട്ടി മെ­തി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. അ­വ­ളു­ടെ വി­ര­ലു­ക­ളിൽ രക്തം. ജന്നൽ തു­റ­ന്നു ശ്വ­സി­ക്കാൻ അവൾ ന­ല്ല­പോ­ലെ ശ്ര­മി­ച്ചു എ­ന്ന­തു വ്യ­ക്തം. പക്ഷേ, ക­ലാ­കാ­രൻ അതിനു സ­മ്മ­തി­ച്ചി­ല്ല എ­ന്ന­തും സ്പ­ഷ്ടം. ത­ളർ­ന്നു­വീ­ണ അ­വ­ളു­ടെ ക­ണ്ണു­കൾ പേ­ടി­കൊ­ണ്ടു വി­ടർ­ന്നി­രു­ന്നു. ഭീ­തി­യും വെ­റു­പ്പും അ­വ­ളു­ടെ സു­ന്ദ­ര­മാ­യ മു­ഖ­ത്തെ, നി­ഷ്ക­ള­ങ്ക­മാ­യ മു­ഖ­ത്തെ വി­രൂ­പ­മാ­ക്കി­യി­രു­ന്നു. അയാൾ—ക­ലാ­കാ­രൻ—പ്ര­ശാ­ന്ത­മാ­യ മ­ന്ദ­സ്മി­ത­ത്തോ­ടെ അ­വ­ളു­ടെ അ­ടു­ത്തു നീ­ണ്ടു­നി­വർ­ന്നു കി­ട­ക്കു­ക­യാ­ണു്. അ­വാ­ച്യ­മാ­യ സ്നേ­ഹ­ത്തോ­ടെ അയാൾ കൈകൾ അ­വ­ളു­ടെ ക­ഴു­ത്തിൽ ചു­റ്റി­യി­ട്ടു­ണ്ടു്. അ­വർ­ക്കു മു­ക­ളിൽ ഒരു ചി­ത്രം. ചു­രു­ളു­കൾ നി­വർ­ത്തി­ക്കൊ­ണ്ടു് ഒരു വലിയ സർ­പ്പം ഒരു മ­ണൽ­ക്കാ­ട്ടി­ലൂ­ടെ ‘ഓ­ടു­ന്നു’. അ­ഗ്നി­യു­ടെ ചു­വ­പ്പോ­ടു­കൂ­ടി സൂ­ര്യൻ അ­സ്ത­മി­ക്കു­ന്നു. വിഷം ഒ­ഴു­കു­ന്ന സർ­പ്പ­ത്തി­ന്റെ വായിൽ ന­ല്ല­പോ­ലെ വെ­ളു­ത്ത­തും വാ­ടു­ന്ന­തു­മാ­യ ലി­ലി­പ്പൂ­വു്.

സാ­ഹി­ത്യ­ത്തി­ന്റെ നൂ­ത­ന­മൂ­ല്യ­ങ്ങൾ മാ­ന­ദ­ണ്ഡ­ങ്ങ­ളാ­ക്കി പ­രി­ശോ­ധി­ക്കു­ന്ന­വർ­ക്കു് ഈ നോവൽ ജീർ­ണ്ണി­ച്ച കാ­ല്പ­നി­ക­ത­യാ­ണെ­ന്നു തോ­ന്നാം. എ­നി­ക്കി­തു് മ­നോ­ഹ­ര­മാ­യ ക­വി­ത­യാ­ണെ­ന്നാ­ണു തോ­ന്നി­യ­തു്. യു­ഗ­നിർ­മ്മാ­താ­വു് എന്നു ക­രു­ത­പ്പെ­ടു­ന്ന ഒരു ഗ്രീ­ക്ക് ജേ­ണ­ലി­സ്റ്റ് ഇ­തി­നെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തു് ഇ­ങ്ങ­നെ: “The Serpent and the Lily painted all in red, with a scattering of pages full of force and the south wind, and dizzying penetrating aromas. Arabian aromas in fact, just as the writer’s pen surges forth like an Arabian horse… This work contains an unsubduable rebellious spirit. It is a kind of battle against nature, woman, love, and his own self”.

(Serpent and Lily—A Novella; Nikos Kazantzakis; Translated by Theodora Vasils, University of California Press, Berkeley, Price $ 8.95.)

മ­നു­ഷ്യ­സ്വ­ഭാ­വം

പ­രീ­ക്ഷ ജ­യി­ച്ചി­ട്ടു് വെ­റു­തെ ന­ട­ക്കു­ന്ന നി­ങ്ങ­ളെ ഞാൻ കാ­ണു­ന്നു­വെ­ന്നി­രി­ക്ക­ട്ടെ. ഉടനെ ഞാൻ പറയും: “പ­ബ്ലി­ക് ലൈ­ബ്ര­റി­യിൽ ചേർ­ന്നു വല്ല പു­സ്ത­ക­വു­മെ­ടു­ത്തു വാ­യി­ച്ചു കൂടേ?” നി­ങ്ങൾ ചേ­രു­ന്നി­ല്ല. കാ­ണു­മ്പോ­ഴൊ­ക്കെ ഞാൻ ചോ­ദി­ക്കും. ‘ലൈ­ബ്ര­റി­യിൽ അം­ഗ­മാ­യോ?’ എന്റെ ഉ­പ­ദ്ര­വം സ­ഹി­ക്കാ­തെ നി­ങ്ങൾ ലൈ­ബ്ര­റി­യിൽ അം­ഗ­മാ­കു­ന്നു. പു­സ്ത­ക­മെ­ടു­ത്തു വാ­യി­ക്കു­ന്നു. അതു ഞാ­ന­റി­ഞ്ഞാൽ പി­ന്നെ എ­നി­ക്കു നി­ങ്ങ­ളെ കാ­ണു­മ്പോൾ മൗ­ന­മാ­ണു്. മാ­ത്ര­മ­ല്ല എന്റെ കൂ­ട്ടു­കാ­ര­നോ­ടു പ­റ­യു­ക­യും ചെ­യ്യും ‘അ­വ­ന്റെ ഒരു വായന!’ നി­ങ്ങൾ നി­ര­ന്ത­രം പു­സ്ത­ക­ങ്ങ­ളെ­ടു­ക്കു­ന്നു, വാ­യി­ക്കു­ന്നു, വി­ജ്ഞാ­ന­മാർ­ജ്ജി­ക്കു­ന്നു. അ­ത­റി­ഞ്ഞ ഞാൻ എന്റെ കൂ­ട്ടു­കാ­ര­നോ­ടു് ഇ­ങ്ങ­നെ: ‘അവൻ വാ­യി­ക്കു­ന്നു­ണ്ടു്. പക്ഷേ, വാ­യി­ച്ചാൽ മ­ന­സ്സി­ലാ­വി­ല്ല’. ലൈ­ബ്ര­റി­യി­ലെ പു­സ്ത­ക­ങ്ങൾ പോ­രെ­ന്നു തോ­ന്നി­യ­തു­കൊ­ണ്ടു നി­ങ്ങൾ പണം കൊ­ടു­ത്തു പുതിയ പു­സ്ത­ക­ങ്ങൾ വാ­ങ്ങു­ന്നു. അ­വ­യെ­ക്കു­റി­ച്ചു് പ­ത്ര­ങ്ങ­ളിൽ, വാ­രി­ക­ക­ളിൽ എ­ഴു­തു­ന്നു. അ­തു­ക­ണ്ട ഞാൻ കൂ­ട്ടു­കാ­ര­നോ­ടു പ­റ­യു­ന്നു: “അവൻ പു­സ്ത­ക­ങ്ങൾ വാ­ങ്ങു­ന്നു­വെ­ന്നേ­യു­ള്ളു. റാ­പ്പ­റിൽ അ­ച്ച­ടി­ച്ച­തു മാ­ത്രം വാ­യി­ക്കും. അ­ങ്ങി­ങ്ങാ­യി മ­റി­ച്ചു നോ­ക്കി­യി­ട്ടു് ചി­ല­തൊ­ക്കെ ഉ­ദ്ധ­രി­ക്കു­ന്നു. അ­ത്രേ­യു­ള്ളൂ.’ നി­ങ്ങൾ എഴുതി പേ­രെ­ടു­ക്കു­ന്നു. എ­നി­ക്കു് അ­തു­തീ­രെ സ­ഹി­ക്കു­ന്നി­ല്ല. എന്റെ അ­ടു­ത്ത ജോലി പ­ത്രാ­ധി­പ­രെ­ക്ക­ണ്ടു് നി­ങ്ങ­ളു­ടെ ലേ­ഖ­ന­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്താ­തി­രി­ക്കാൻ­വേ­ണ്ടി ഏഷണി കൂ­ട്ടു­ക എ­ന്ന­താ­ണു്.

ഇ­താ­ണു് മ­നു­ഷ്യ­സ്വ­ഭാ­വം എവിടെ സൗ­ക­ര്യം കി­ട്ടു­മോ അവിടെ പ­മ്പ­ര­വി­ഡ്ഢി­ത്തം കാ­ണി­ക്കു­ന്ന ഒരു സു­ഹൃ­ത്തു് എ­നി­ക്കു­ണ്ടു്. അ­ദ്ദേ­ഹം ആ­ദ്യ­മാ­യി കോ­ളേ­ജിൽ അ­ധ്യാ­പ­ക­നാ­യി വന്ന ദിവസം. അ­ദ്ദേ­ഹ­ത്തി­നു മൂ­ത്ര­ശ­ങ്ക. സ്റ്റാ­ഫ്റൂ­മിൽ­നി­ന്നി­റ­ങ്ങി ഒ­റ്റ­ന­ട­ത്തം ആദ്യം കണ്ട മൂ­ത്ര­പ്പു­ര­യി­ലേ­ക്കു് തി­രി­ച്ചി­റ­ങ്ങി­യ­പ്പോൾ പെൺ­പി­ള്ളേർ കൂ­ട്ടി­ച്ചി­രി ചി­രി­ക്കു­ന്നു. അ­ധ്യാ­പ­കൻ അ­വർ­ക്കു­ള്ള യൂ­റി­ന­ലി­ലേ­ക്കു് അങ്ങു പോ­യ­താ­ണു്. ഭാ­ഗ്യം­കൊ­ണ്ടോ ദൗർ­ഭാ­ഗ്യം­കൊ­ണ്ടോ അ­തി­ന­ക­ത്തു് ഒരു പെൺ­കു­ട്ടി­യും ഉ­ണ്ടാ­യി­രു­ന്നി­ല്ല. കൂ­ട്ട­ച്ചി­രി­കേ­ട്ടു ഞങ്ങൾ ജ­ന്നിൽ­ക്കൂ­ടി നോ­ക്കി­യ­പ്പോ­ഴാ­ണു് അ­ധ്യാ­പ­കൻ ത­ല­താ­ഴ്ത്തി പു­ഞ്ചി­രി പൊ­ഴി­ച്ചു­കൊ­ണ്ടു വ­രു­ന്ന­തു ക­ണ്ട­തു്. പി­ന്നെ കൂ­ട്ട­ച്ചി­രി ഞ­ങ്ങ­ളു­ടേ­താ­യി­രു­ന്നു. അ­ടു­ത്ത­ദി­വ­സം അ­ദ്ദേ­ഹം ആ­രോ­ടും ചോ­ദി­ക്കാ­തെ ചെ­ന്നു ക­യ­റി­യ­തു് പ്രിൻ­സി­പ്പ­ലി­ന്റെ യൂ­റി­ന­ലി­ലേ­ക്കാ­ണു്. അ­നു­ഷ്ഠി­ക്കേ­ണ്ട­തു് അ­നു­ഷ്ഠി­ച്ചു ക­ഴി­ഞ്ഞു പു­റ­ത്തേ­ക്കു പോ­രു­മ്പോ­ഴാ­ണു് ധി­ക്കൃ­ത ശ­ക്ര­പ­രാ­ക്ര­മ­നാ­കി­ന ന­ക്ത­ഞ്ച­രൻ പ്രിൻ­സി­പ്പൽ അ­ങ്ങോ­ട്ടേ­ക്കു പോ­യ­തു്. കാ­ര്യം ഗ്ര­ഹി­ച്ച അ­ദ്ദേ­ഹം അ­ധ്യാ­പ­ക­നോ­ടു പ­റ­ഞ്ഞു: “This urinal is for the Principal’s exclusive use. Don’t repeat what you did here now”. അ­ന്നും ഞ­ങ്ങ­ളൊ­ക്കെ ചി­രി­ച്ചു. ഈ അ­ധ്യാ­പ­ക­നു­മൊ­രു­മി­ച്ചു് ചില വി­ദ്യാർ­ത്ഥി­കൾ മ­ധു­ര­മീ­നാ­ക്ഷി ക്ഷേ­ത്രം കാണാൻ പോയതു ഞാൻ മുൻ­പൊ­രി­ക്കൽ എ­ഴു­തി­യി­രു­ന്നു. റി­പ്പീ­റ്റ് ചെ­യ്യു­ന്ന­തു ക്ഷ­ന്ത­വ്യ­മ­ല്ലെ­ങ്കി­ലും വാ­യ­ന­ക്കാർ ക്ഷ­മി­ക്ക­ണം. ആൺ­പി­ള്ളേ­രും പെൺ­പി­ള്ളേ­രും ക്ഷേ­ത്ര­ത്തി­ലേ­ക്കു പൊ­യ്ക്ക­ഴി­ഞ്ഞ­പ്പോൾ അ­ധ്യാ­പ­കൻ ഹോ­ട്ടൽ­മു­റി­ക­ളാ­കെ പ­രി­ശോ­ധി­ച്ചു. രണ്ടോ മൂ­ന്നോ പെൺ­കു­ട്ടി­കൾ അ­മ്പ­ല­ത്തിൽ പോ­കാ­തെ മു­റി­യി­ലി­രി­ക്കു­ന്ന­തു ക­ണ്ടു് അ­ധ്യാ­പ­ക­ന്റെ കോപം ജ്വ­ലി­ച്ചു.

അ­ധ്യാ­പ­കൻ:
എന്താ നി­ങ്ങൾ മാ­ത്രം അ­മ്പ­ല­ത്തിൽ പോ­കാ­ത്ത­തു?
പെൺ­കു­ട്ടി­കൾ:
ഞ­ങ്ങൾ­ക്കു പോ­ക­ണ്ട സാർ.
അ­ധ്യാ­പ­കൻ:
ക്ഷേ­ത്രം കാണാൻ തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നു മ­ധു­ര­വ­രെ വ­ന്നി­ട്ടു് ഇ­വ­ടെ­ത്ത­ന്നെ ഇ­രി­ക്കു­ന്നോ? എ­ന്തു­കൊ­ണ്ടു പോ­ക­ണ്ട? ഉടൻ എ­നി­യ്ക്ക­റി­യ­ണം.
പെൺ­കു­ട്ടി­കൾ:
ഞ­ങ്ങൾ­ക്കു സു­ഖ­മി­ല്ല സാർ.
അ­ധ്യാ­പ­കൻ:
എന്തു സു­ഖ­ക്കേ­ടു്? ക­ണ്ടി­ട്ടു സു­ഖ­ക്കേ­ടൊ­ന്നു­മി­ല്ല­ല്ലോ.

പെൺ­കു­ട്ടി­കൾ വി­ഷ­മി­ച്ചു. അ­ധ്യാ­പ­കൻ ചാ­ടി­ത്ത­കർ­ത്തി­ട്ടു സ്ഥ­ലം­വി­ട്ടു. പെൺ­കു­ട്ടി­കൾ വാ­പൊ­ത്തി­ച്ചി­രി­ച്ചു.

ഇ­ങ്ങ­നെ­യു­ള്ള റ്റൈ­പ്പു­കൾ ഈ ലോ­ക­ത്തു ധാ­രാ­ള­മു­ണ്ടു്. അ­വ­രിൽ­പ്പെ­ട്ട വേറെ റ്റൈ­പ്പു­ക­ളെ­യാ­ണു് ശ്രീ­മ­തി എം. ഡി. ര­ത്ന­മ്മ വി­ദ­ഗ്ധ­മാ­യ “ഗോ­പീ­കൃ­ഷ്ണ­ന്മാ­രേ നി­ങ്ങ­ളെ­യോർ­ത്തു്” എന്ന കഥയിൽ ചി­ത്രീ­ക­രി­ക്കു­ന്ന­തു്. കഥ സം­ഗ്ര­ഹി­ച്ചെ­ഴു­തി­യാൽ പാ­രാ­യ­ണ­ത്തി­നു ജ­നി­ക്കു­ന്ന ആ­ഹ്ലാ­ദ­ത്തി­നു ന്യൂ­ന­ത്വം വരും. അ­തു­കൊ­ണ്ടു് ക­ഥ­ത­ന്നെ വാ­യി­ച്ചു­നോ­ക്ക­ട്ടെ വാ­യ­ന­ക്കാർ. നല്ല സ­റ്റ­യ­റാ­യി­ട്ടു­ണ്ടു് എം. ഡി. ര­ത്ന­മ്മ­യു­ടെ രചന (കഥ ക­ലാ­കൗ­മു­ദി­യിൽ).

എൻ. ഇ. ബാ­ല­റാം
images/NEBalaram.jpg
എൻ. ഇ. ബാ­ല­റാം

വേ­ണാ­ടു ഭ­രി­ച്ചി­രു­ന്ന മാർ­ത്താ­ണ്ഡ­വർ­മ്മ യെ ഫി­ക്ഷ­ന്റെ ത­ല­ത്തി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലു­മ്പോൾ അ­ദ്ദേ­ഹം ക­ഥാ­പാ­ത്ര­മാ­യ മാർ­ത്താ­ണ്ഡ­വർ­മ്മ മാ­ത്ര­മാ­ണു്. രാ­ജ്യം ഭ­രി­ച്ച രാ­ജാ­വി­നെ­യും മാ­ങ്കോ­യി­ക്കൽ ഭ­വ­ന­ത്തിൽ ആ­ശ്ര­യം തേടിയ യു­വ­രാ­ജാ­വി­നെ­യും താ­ര­ത­മ്യ­പ്പെ­ടു­ത്തി ആ ക­ഥാ­പാ­ത്ര­ത്തെ അ­ഭി­ന­ന്ദി­ക്കു­ന്ന­തി­ലോ നി­ന്ദി­ക്കു­ന്ന­തി­ലോ അർ­ത്ഥ­മി­ല്ല. ഫി­ക്ഷ­ന്റെ മ­ണ്ഡ­ല­ത്തി­ലാ­ണു് ക­ഥാ­പാ­ത്രം വി­ഹ­രി­ക്കു­ന്ന­തു്. ഫി­ക്ഷ­ന്റെ നി­യ­മ­ങ്ങ­ളാൽ ആ ക­ഥാ­പാ­ത്രം ഭ­രി­ക്ക­പ്പെ­ടു­ന്നു. മാർ­കേ­സി­ന്റെ നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­മാ­യ സീമോൻ ബോ­ലീ­ബാ­റും (Simon Bolivar) തെ­ക്കേ അ­മേ­രി­ക്കൻ വി­പ്ല­വ­കാ­രി­യാ­യി­രു­ന്ന സീമോൻ ബോ­ലീ­ബാ­റും (1783–1830) ഒ­രാ­ളാ­യി­രി­ക്കാം. പക്ഷേ, നോ­വ­ലി­ലെ ക­ഥാ­പാ­ത്രം അ­തി­ന്റെ നി­യ­മ­ങ്ങ­ള­നു­സ­രി­ച്ചു് സം­സാ­രി­ക്കു­ക­യും പ്ര­വർ­ത്തി­ക്കു­ക­യും ചെ­യ്യു­ന്ന­തു­കൊ­ണ്ടു് ക­ല­യു­ടെ മാ­ത്ര­മാ­യ വി­ശ്വാ­സ്യ­ത ഉ­ള­വാ­ക്കു­ന്നു­ണ്ടു്. വി­പ്ല­വ­കാ­രി­യെ മാർ­കേ­സ് അ­പ­മാ­നി­ച്ചു­വെ­ന്നു പ­റ­ഞ്ഞു് ലാ­റ്റി­ന­മേ­രി­ക്കൻ ദേ­ശ­ങ്ങ­ളിൽ ബഹളം കൂ­ട്ടു­ന്ന­തിൽ അർ­ത്ഥ­മി­ല്ലെ­ന്നു് ശ്രീ. എൻ. ഇ. ബാ­ല­റാം അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­തി­നോ­ടു വി­വേ­ക­മു­ള്ള­വർ­ക്കു യോ­ജി­ക്കാ­നാ­വും (ബാ­ല­റാ­മി­ന്റെ ലേഖനം ഭാഷാ പോ­ഷി­ണി­യിൽ). പക്ഷേ, ഐ­ശ്വ­രാം­ശ­മു­ള്ള­വ­രെ, ഈ­ശ്വ­ര­ന്മാ­രാ­യി­ക്ക­രു­തി ബ­ഹു­ജ­നം ആ­രാ­ധി­ക്കു­ന്ന­വ­രെ ഫി­ക്ഷ­ന്റെ ത­ല­ത്തി­ലാ­യാ­ലും നി­ന്ദി­ക്കാ­നോ അ­പ­മാ­നി­ക്കാ­നോ പാ­ടി­ല്ലെ­ന്ന മതം എ­നി­ക്കു­ണ്ടു്. കാരണം ലോ­ക­സം­സ്കാ­രം അ­തു­കൊ­ണ്ടു ത­കർ­ന്നു­പോ­കു­മെ­ന്ന­താ­ണു്.

ഇ­ന്ത്യ­യു­ടെ പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രി­ക്കു­ന്ന­തി­നെ­ക്കാൾ എ­നി­ക്കി­ഷ്ടം ച­ങ്ങ­മ്പു­ഴ യായി കേ­ര­ള­ത്തിൽ ജീ­വി­ക്കാ­നാ­ണു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-05-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.