SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1994-05-15-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

images/HonoredeBalzac1899.jpg
ബൽ­സാ­ക്

ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രൻ ബൽ­സാ­ക്കി ന്റെ ‘കൂസങ് ബെത് ’ എന്ന നോ­വ­ലിൽ അ­സൂ­യ­യെ­ക്കു­റി­ച്ചു് പല ഭാ­ഗ­ങ്ങ­ളി­ലും പ­റ­ഞ്ഞി­ട്ടു­ണ്ടു്. “തന്റെ ക­സി­നോ­ടു് മ­ത്സ­രി­ക്കാ­നോ അവളേ എ­തിർ­ക്കാ­നോ ഉള്ള എല്ലാ ആ­ശ­യ­ങ്ങ­ളും അവൾ ഉ­പേ­ക്ഷി­ച്ചു. കാരണം ക­സി­ന്റെ എല്ലാ ഉ­ത്ക്രി­ഷ്ട­ത­ക­ളും അവൾ അം­ഗീ­ക­രി­ച്ചു എ­ന്ന­തു തന്നെ. പക്ഷേ, അസൂയ അ­വ­ളു­ടെ ഹൃ­ദ­യ­ത്തിൽ­മ­റ­ഞ്ഞു് ഇ­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു; പ്ലേ­ഗി­ന്റെ അ­ണു­ക്കൾ സ­ജീ­വ­ങ്ങ­ളാ­യി ഒരു ന­ഗ­ര­ത്തെ­യാ­കെ ന­ശി­പ്പി­ക്കു­മെ­ന്ന­തു­പോ­ലെ”. ഇതു് ഒ­രി­ട­ത്തു്. അസൂയ, അതിനെ അ­തി­ശ­യി­ച്ചു് ദു­ശ്ശ­ങ്ക. അ­തി­നെ­യും അ­തി­ശ­യി­ച്ചു് ദു­ര­ന്ത­ദു­ശ്ശ­ങ്ക എ­ന്നി­വ­യെ­ക്കു­റി­ച്ച­റി­യ­ണ­മെ­ങ്കിൽ ബൽ­സാ­ക്കി­ന്റെ­യും പ്രൂ­സ്തി ന്റെ­യും ഷെ­യ്ക്സ്പി­യ­റി­ന്റെ യും കൃ­തി­കൾ വാ­യി­ക്ക­ണം.

പ­ല­പ്പോ­ഴും വി­ഷാ­ദം അ­സൂ­യ­യോ­ടു് ബ­ന്ധ­പ്പെ­ട്ടാ­ണു് കാണുക, “എ­ല്ലാം ന­ഷ്ട്ട­പ്പെ­ട്ട­വ­ന്റെ ദുഃഖം, മകൻ കൊ­ല്ല­പ്പെ­ട്ട­വ­ന്റെ ദുഃഖം, ഭർ­ത്താ­വു് അ­പ­ഹ­രി­ക്ക­പ്പെ­ട്ട ഭാ­ര്യ­യു­ടെ ദുഃഖം രാ­ജാ­വു് അ­ക്ര­മി­ച്ചു് കീ­ഴ­ട­ക്കി­യ­വ­ന്റെ ദുഃഖം, കു­ഞ്ഞി­ല്ലാ­ത്ത സ്ത്രീ­യു­ടെ ദുഃഖം, ക­ടു­വ­യു­ടെ നാ­റ്റം വന്നു പ­തി­ച്ച­വ­ന്റെ ദുഃഖം, (ക­ടു­വ­യാൽ ഓ­ടി­ക്ക­പ്പെ­ടു­ന്ന­വ­ന്റെ ദുഃഖം. ക­ടു­ത്ത വാ­യു­ള്ള­താ­ണു് ക­ടു­വാ­യെ­ങ്കിൽ വാ തു­റ­ക്കാ­തെ ക­ടു­വ­യെ­ന്നു പ­റ­ഞ്ഞാൽ മതി—ലേഖകൻ) ഭർ­ത്താ­വു് മ­റ്റൊ­രു സ്ത്രീ­യെ സ്വീ­ക­രി­ക്കു­മ്പോൾ ഭാ­ര്യ­ക്കു­ണ്ടാ­കു­ന്ന ദുഃഖം ഇ­വ­യെ­ല്ലാം ഒരേ മ­ട്ടി­ലാ­ണെ­ന്നു വ്യാ­സൻ പ­റ­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും ഒ­ടു­വിൽ­പ്പ­റ­ഞ്ഞ ദുഃ­ഖ­ത്തിൽ—അസൂയ ക­ലർ­ന്നി­ട്ടു­ണ്ടു്. She shall begin to give her maidens to her husband, delighting in his delight എന്നു കവി ബ്ലേ­ക്ക് പ­റ­ഞ്ഞ­തു് വെറും കള്ളം.

സ്ത്രീ­കൾ­ക്കു­ള്ള അസൂയ അതേ അ­ള­വി­ലോ കൂടിയ അ­ള­വി­ലോ പു­രു­ഷ­ന്മാർ­ക്കു­മു­ണ്ടു്. ഈ വി­കാ­ര­മാ­ണു അ­പ­വാ­ദ­ക പ്ര­സ്താ­വ­ങ്ങൾ­ക്കു കാ­ര­ണ­മാ­യി­ത്തീ­രു­ന്ന­തു്. ഈ ലോ­ക­ത്തു് ഒരു മ­നു­ഷ്യ­നും അ­ന്യൂ­ന­സ്വ­ഭാ­വ­മു­ള്ള­വ­ന­ല്ല. ന­ന്മ­യും തി­ന്മ­യും എല്ലാ വ്യ­ക്തി­ക­ളി­ലും സ­ങ്ക­ല­നം ചെ­യ്തി­രി­ക്കു­ന്നു.

സ്ത്രീ­കൾ­ക്കു­ള്ള അസൂയ അതേ അ­ള­വി­ലോ കൂടിയ അ­ള­വി­ലോ പു­രു­ഷ­ന്മാർ­ക്കു­മു­ണ്ടു്. ഈ വി­കാ­ര­മാ­ണു അ­പ­വാ­ദ­ക­പ്ര­സ്താ­വ­ങ്ങൾ­ക്കു കാ­ര­ണ­മാ­യി­ത്തീ­രു­ന്ന­തു്. ഈ ലോ­ക­ത്തു് ഒരു മ­നു­ഷ്യ­നും അ­ന്യൂ­ന­സ്വ­ഭാ­വ­മു­ള്ള­വ­ന­ല്ല. ന­ന്മ­യും തി­ന്മ­യും എല്ലാ വ്യ­ക്തി­ക­ളി­ലും സ­ങ്ക­ല­നം ചെ­യ്തി­രി­ക്കു­ന്നു. തിന്മ കൂ­ടി­യ­വ­നെ ചീ­ത്ത­യാ­ളെ­ന്നും നന്മ കൂ­ടി­യ­വ­നെ ന­ല്ല­യാ­ളെ­ന്നും നമ്മൾ പ­റ­യു­ന്നു. വി. കെ. കൃ­ഷ്ണ­മേ­നോൻ രാ­ഷ്ട്രാ­ന്ത­രീ­യ പ്ര­ശ­സ്തി­യാർ­ജ്ജി­ച്ച ധി­ഷ­ണാ­ശാ­ലി­യാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ആ സ­വി­ശേ­ഷ­ത­യെ നി­രാ­ക­രി­ച്ചി­ട്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ ദോ­ഷ­ങ്ങ­ളെ മാ­ത്രം എ­ടു­ത്തു­പ­റ­യു­മ്പോൾ തി­ന്മ­യാർ­ന്ന ഒരു വി­കാ­ര­ത്തി­ന്റെ അ­തി­പ്ര­സ­ര­മു­ണ്ടാ­കു­ന്നോ എന്ന സംശയം ആർ­ക്കു­മു­ണ്ടാ­കാം. അ­ഖി­ല­ഭാ­ര­ത­പ്ര­ശ­സ്തി­യു­ള്ള ജേ­ണ­ലി­സ്റ്റാ­ണു ഖു­ശ്വ­ന്തു് സിങ്. അ­ദ്ദേ­ഹ­ത്തി­ന്റെ “The Best of Khushwant Singh” എന്ന പു­സ്ത­ക­ത്തിൽ (Penguin Books, Rs 95) My Days with Krishna Menon എ­ന്നൊ­രു ഉ­പ­ന്യാ­സ­മു­ണ്ടു്. കൃ­ഷ്ണ­മേ­നോ­നു­മാ­യി ഹൈ­ക്ക­മി­ഷ­ണ­റാ­ഫീ­സിൽ ക­ഴി­ഞ്ഞു­കൂ­ടി­യ ദി­ന­ങ്ങ­ളി­ലാ­ണു ഊ­ന്ന­ലെ­ങ്കി­ലും ആ മ­ഹാ­നെ­ക്കു­റി­ച്ചു് പ്ര­ബ­ന്ധ­കാ­ര­നു ഒരു ന­ല്ല­വാ­ക്കും പ­റ­യാ­നി­ല്ല. സൂ­ത്ര­ശാ­ലി­ത്വ­വും വി­ദ­ഗ്ധ­ത­യും ഒ­രു­മി­ച്ചു ചേ­രു­മ്പോൾ അതിനെ വാ­ഴ്ത്താ­നാ­യി ആ­ളു­ക­ളു­ണ്ടാ­കു­മെ­ന്നും അതു മാ­ത്ര­മേ കൃ­ഷ്ണ­മേ­നോ­നു­ണ്ടാ­യി­രു­ന്നു­ള്ളൂ എ­ന്നും ഖു­ശ്വ­ന്തു് സിങ് പ­റ­യു­ന്നു. ആ പ്ര­സ്താ­വ­ത്തി­നു മകുടം ചാർ­ത്തി­ക്കൊ­ണ്ടു് ഇ­ങ്ങ­നെ­യും: ‘There never was any creative ability in Menon’ (P. 77). ഓ­ഫീ­സിൽ സ­മ­ത്തു് എ­ത്താ­തി­രി­ക്കു­ക­യും വൈ­കി­വ­ന്ന­തി­നു­ശേ­ഷം ജോ­ലി­ചെ­യ്യാ­തി­രി­ക്കു­ക­യും ധി­ക്കാ­ര­ത്തോ­ടെ പെ­രു­മാ­റു­ക­യും ചെയ്ത രണ്ടു സ്ത്രീ­ക­ളെ അവർ ക­മ്മ്യൂ­ണി­സ്റ്റു­ക­ളാ­യ­തു­കൊ­ണ്ടു് മേനോൻ ശി­ക്ഷി­ച്ചി­ല്ലെ­ന്നു മാ­ത്ര­മ­ല്ല മറ്റു പ­ല­രു­ടെ­യും മു­ക­ളി­ലാ­യി ജോ­ലി­ക്ക­യ­റ്റം കൊ­ടു­ത്തു പ്ര­തി­ഷ്ഠി­ക്കു­ക­യും ചെ­യ്തു. കൃ­ഷ്ണ­മേ­നോ­നു ഒരു മിസ്. സി­ങ്ങി­നോ­ടു് അ­ടു­പ്പ­മു­ണ്ടാ­യി­രു­ന്ന­ത്രേ. ഖു­ശ്വ­ന്തു് സിങ് ആ സ്ത്രീ­യോ­ടു ക­യർ­ത്ത­പ്പോൾ H. E-​യോടു് (His Excellency) പരാതി പ­റ­ഞ്ഞു അവർ. മിസ്. സി­ങ്ങി­നോ­ടു് മാ­പ്പു­പ­റ­യ­ണം ഖു­ശ്വ­ന്തു് സിങ് എന്നു മേനോൻ. കോ­പാ­കു­ല­നാ­യ സിങ് അ­ദ്ദേ­ഹ­ത്തി­ന്റെ മേ­ശ­യു­ടെ പു­റ­ത്തു് രാ­ജി­ക്ക­ത്തു് ശ­ബ്ദ­ത്തോ­ടെ അ­ട­ച്ചു­വെ­ച്ചി­ട്ടു് ഇ­റ­ങ്ങി­പ്പോ­ന്നു. കൃ­ഷ്ണ­മേ­നോൻ കൈ­ക്കൂ­ലി­ക്കാ­ര­നാ­യി­രു­ന്നി­ല്ലെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­ച­ര­ന്മാർ അതു് വാ­ങ്ങി­യി­രു­ന്നു­വെ­ന്നും ജ­വാ­ഹർ­ലാ­ലി നോടു വി­ജ­യ­ല­ക്ഷ്മി പ­ണ്ഡി­റ്റ് സത്യം പ­റ­യാ­തി­രി­ക്കാൻ വേ­ണ്ടി അവരെ ‘മാ­ന്യു­പു­ലേ­റ്റ്’ ചെ­യ്തു­വെ­ന്നു­മൊ­ക്കെ ഖു­ശ്വ­ന്ത്സി­ങ് എ­ഴു­തി­യി­രി­ക്കു­ന്നു. ഇ­തൊ­ക്കെ സ­ത്യ­മാ­വ­ട്ടെ; അ­ല്ലെ­ങ്കിൽ അ­സ­ത്യ­മാ­ക­ട്ടെ. എ­ന്നാൽ ഒരു മ­ഹാ­വ്യ­ക്തി­യെ­ക്കു­റി­ച്ചെ­ഴു­തു­മ്പോൾ ദോ­ഷാ­രോ­പ­ണം മാ­ത്രം നിർ­വ­ഹി­ച്ചാൽ വാ­യ­ന­ക്കാ­ര­നു തന്നെ ത­രം­താ­ഴ്ത്തി­യ­ല്ലോ എന്ന തോ­ന്ന­ലു­ണ്ടാ­കും. ഈ ത­രം­താ­ഴ്ത്തൽ ഒരു വി­ധ­ത്തിൽ ദു­രി­താ­നു­ഭ­വ­ത്തി­നു കാ­ര­ണ­മാ­കും.

images/notanicemantoknow.jpg

മ­ഹാ­നാ­യ ജ­വാ­ഹർ­ലാ­ലി­നെ­ക്കു­റി­ച്ചു മ­ത്താ­യി­യെ­ന്നൊ­രാൾ എ­ഴു­തി­പ്പി­ടി­പ്പി­ച്ച അ­സ­ഭ്യ­ങ്ങ­ളെ­ക്കു­റി­ച്ചു് എ­ഴു­തു­ന്ന ഖു­ശ്വ­ന്ത്സി­ങ് പ്ര­ത്യ­ക്ഷ­മാ­യി നെ­ഹ്രു­വി­നെ നി­ന്ദി­ക്കു­ന്നി­ല്ലെ­ങ്കി­ലും വ­രി­കൾ­ക്കി­ട­യി­ലൂ­ടെ വാ­യി­ച്ചാൽ അ­ദ്ദേ­ഹം എ­ന്താ­ണു ല­ക്ഷ്യ­മാ­ക്കു­ന്ന­തെ­ന്നു് കൊ­ച്ചു­കു­ഞ്ഞി­നു­പോ­ലും മ­ന­സ്സി­ലാ­കും. (read between the lines = to comprehend the implied meaning of something written) കാ­ളി­യു­ടെ അ­വ­താ­ര­മെ­ന്നു സ്വയം ക­രു­തി­യ ശ്ര­ദ്ധാ­മാ­താ­വി­നെ­യും നെ­ഹ്രു­വി­നെ­യും കു­റി­ച്ചാ­ണ­ല്ലോ മ­ത്താ­യി എന്തോ പ­റ­ഞ്ഞ­തു്. അ­തി­നെ­ക്കു­റി­ച്ചു് ശ്ര­ദ്ധാ­മാ­താ­വി­നോ­ടു് ഖു­ശ്വ­ന്ത്സി­ങ്ങി­ന്റെ ചോ­ദ്യം platonic love-​നു അ­പ്പു­റ­ത്താ­യി വ­ല്ല­തു­മു­ണ്ടോ? എ­ന്നു്. “With some hesitation I asked her if the relationship, as stated by Mathai had gone beyond the platonic. She replied in two words spoken with considerable feeling. ‘Asat hai’ it is not true”. ഈ പ്ര­ബ­ന്ധ­ത്തി­ലൂ­ടെ രൂ­പം­കൊ­ള്ളു­ന്ന ജ­വാ­ഹർ­ലാൽ നെ­ഹ്രു വാ­യ­ന­ക്കാർ­ക്കു് ആ­ദ­ര­ണീ­യ­ന­ല്ലാ­തെ­യാ­യി­ബ്ഭ­വി­ക്കു­ന്നു. വാ­യ­ന­ക്കാർ­ക്കു്, വി­ശാ­ല­മാ­യ അർ­ത്ഥ­ത്തിൽ ഭാ­ര­തീ­യർ­ക്കു് നെ­ഹ്രു­വു­മാ­യു­ള്ള ബ­ന്ധ­ത്തി­നു ന്യൂ­ന­ത്വം വ­രു­ന്നു. വാ­യ­ന­ക്കാ­രെ ഇ­ങ്ങ­നെ സ­ത്യ­ത്തിൽ­നി­ന്നും നി­ഷ്പ­ക്ഷ­ത­യിൽ­നി­ന്നും അ­ക­റ്റി­യ­ക­റ്റി അ­സ­ത്യ­ത്തി­ലേ­ക്കും ഏ­ക­പ­ക്ഷീ­യ­ത­യി­ലേ­ക്കും കൊ­ണ്ടു­ചെ­ല്ലു­ന്ന­വ­യാ­ണു് ഖു­ശ്വ­ന്ത്സി­ങ്ങി­ന്റെ പ്ര­ബ­ന്ധ­ങ്ങൾ. ഇ­ന്ത്യ­യെ വി­റ്റു­കൊ­ണ്ടി­രി­ക്കു­ന്ന നീരദ് ചൗ­ദ്രി യെ അ­ദ്ദേ­ഹം വാ­ഴ്ത്തു­ന്നു. ബേ­ന­സീർ ഭൂ­ട്ടോ ആ­ത്മ­ക­ഥ­യിൽ പി­താ­വി­ന്റെ വ­ധ­ത്തെ­ക്കു­റി­ച്ചു പറഞ്ഞ കാ­ര്യ­ങ്ങ­ളിൽ­നി­ന്നു തി­ക­ച്ചും വി­ഭി­ന്ന­മാ­യി ഖു­ശ്വ­ന്ത്സി­ങ് പലതും പ­റ­യു­ന്നു. പ­ഴ­ഞ്ചൻ നേ­ര­മ്പോ­ക്കു­കൾ പു­സ്ത­ക­ത്തി­ന്റെ അ­വ­സാ­ന­ത്തിൽ ചേർ­ക്കു­ന്നു. എ­ല്ലാം­കൊ­ണ്ടും ഗ്ര­ന്ഥ­നിർ­മ്മി­തി­യു­ടെ സ­ദാ­ചാ­ര­ങ്ങ­ളാ­യ പ്രാ­ഥ­മി­ക നി­യ­മ­ങ്ങ­ളെ ബ­ഹു­മാ­നി­ക്കാ­ത്ത ഒരു പു­സ്ത­ക­മാ­ണി­തു്. ‘Not a Nice Man to Know’ എ­ന്നും ഗ്ര­ന്ഥ­ത്തി­നു പേ­രു­ണ്ടു്. ഈ പേ­രിൽ­മാ­ത്രം സ­ത്യ­മു­ണ്ടു്.

നാ­ഴി­ക­മ­ണി, നോവൽ

“മ­ല­യാ­ളം ഡി­പ്പാർ­ട്മെ­ന്റിൽ ഗ­വേ­ഷ­ണം ന­ട­ത്തു­ന്ന പെൺ­കു­ട്ടി­കൾ സാ­ഹി­ത്യ­ത്തെ സം­ബ­ന്ധി­ച്ച ലേ­ഖ­ന­ങ്ങൾ എ­ഴു­തു­മ്പോൾ നി­ങ്ങൾ­ക്കെ­ന്തു തോ­ന്നും?” “ഒരു മ­ണൽ­ത്ത­രി­യെ­ടു­ത്തു­വ­ച്ചു് ഇതാ ഹി­മാ­ല­യ­പർ­വ്വ­തം എ­ന്നു് അവർ പ­റ­യു­ന്ന­താ­യി തോ­ന്നും”.

“നാ­ഴി­ക­മ­ണി­യിൽ സ­മ­യ­മി­ല്ലാ­ത്ത­തു­പോ­ലെ പു­സ്ത­ക­ത്തി­ലും യാ­ഥാർ­ത്ഥ്യ­മി­ല്ല. പു­സ്ത­കം യ­ഥാ­ത­ഥ്യ­മെ­ന്നു വി­ളി­ക്കു­ന്ന­തി­നെ അ­ള­ക്കു­ന്നു­ണ്ടാ­വാം; സ­മ­യ­മെ­ന്നു വി­ളി­ക്കു­ന്ന­തി­നെ നാ­ഴി­ക­മ­ണി അ­ള­ക്കു­ന്ന­തു­പോ­ലെ. പു­സ്ത­കം യ­ഥാ­ത­ഥ്യ­ത്തി­ന്റെ വ്യാ­മോ­ഹം ഉ­ള­വാ­ക്കി­യെ­ന്നു വരാം; നാ­ഴി­ക­മ­ണി സ­മ­യ­ത്തി­ന്റെ വ്യാ­മോ­ഹ­മു­ള­വാ­ക്കു­ന്ന­തു­പോ­ലെ. പു­സ്ത­കം യ­ഥാർ­ത്ഥ­മാ­യി­രി­ക്കാം; നാ­ഴി­ക­മ­ണി യ­ഥാർ­ത്ഥ­മാ­യി­രി­ക്കു­ന്ന­തു­പോ­ലെ. നാ­ഴി­ക­മ­ണി­യിൽ ആ­കെ­യു­ള്ള­തു ച­ക്ര­ങ്ങ­ളും ചു­റ്റു­ക­മ്പി­ക­ളും മാ­ത്രം. പു­സ്ത­ക­ത്തി­ലാ­കെ­യു­ള്ള­തു് വാ­ക്യ­ങ്ങൾ മാ­ത്രം”. എ­നി­ക്കി­ഷ്ട­മു­ള്ള അ­മേ­രി­ക്കൻ ബീ­റ്റ് നോ­വ­ലി­സ്റ്റ് റ്റോം റോ­ബിൻ­സ് പ­റ­ഞ്ഞ­താ­ണി­തു്. ക്ലോ­ക്കിൽ റ്റൈം ഇ­ല്ലെ­ങ്കി­ലും നോ­വ­ലിൽ റി­യാ­ലി­റ്റി ഇ­ല്ലെ­ങ്കി­ലും ക്ലോ­ക്ക് കാ­ല­ത്തി­ന്റെ പ്ര­യാ­ണ­ത്തെ ന­മു­ക്കു മ­ന­സ്സി­ലാ­ക്കി­ത്ത­രു­ന്നു. നോ­വ­ലിൽ യാ­ഥാർ­ത്ഥ്യ­മി­ല്ലെ­ങ്കി­ലും, വാ­ക്യ­ങ്ങൾ മാ­ത്ര­മേ­യു­ള്ളു­വെ­ങ്കി­ലും ജീ­വി­താ­നു­ഭൂ­തി­യും നൽ­കു­ന്നു അതു്. എ­ല്ലാ­വ­രും പ­റ­യു­ന്ന യാ­ഥാ­ത­ഥ്യം ശ്രീ. എ. ജ­യ­കു­മാ­റി­ന്റെ ‘ഞങ്ങൾ’ എന്ന ക­ഥ­യി­ലി­ല്ല. (ക­ലാ­കൗ­മു­ദി) വി­ര­സ­മാ­യ ദാ­മ്പ­ത്യ­ജീ­വി­തം. ഭർ­ത്താ­വു് രാ­ത്രി­യിൽ ഇ­റ­ങ്ങി­ന­ട­ക്കു­ന്നു. അതേ മ­ട്ടിൽ ന­ട­ക്കു­ന്നു ഒരു സ്ത്രീ. മ­റ്റാ­രു­മി­ല്ലാ­ത്ത തെ­രു­വിൽ ഒരു പു­രു­ഷ­നും ഒരു സ്ത്രീ­യും. സ്വാ­ഭാ­വി­ക­മാ­യി അയാൾ പേ­ടി­ച്ചു. പക്ഷേ, യാ­ദൃ­ച്ഛി­ക­മാ­യി സ്ത്രീ­യു­ടെ മുഖം ക­ണ്ട­പ്പോ­ഴാ­ണു അയാൾ അ­മ്പ­ര­ന്ന­തു്. അവൾ അ­യാ­ളു­ടെ ഭാ­ര്യ­ത­ന്നെ. ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ന്റെ വൈ­ര­സ്യ­ത്തെ ഫാ­ന്റ­സി­യു­ടെ മ­ട്ടിൽ ചി­ത്രീ­ക­രി­ക്കു­ന്ന ഇ­ക്ക­ഥ­യ്ക്കു ഭം­ഗി­യു­ണ്ടു്. ച­ക്ര­ങ്ങ­ളും ചു­റ്റു­ക­മ്പി­ക­ളും കാ­ല­ത്തി­ന്റെ ഗ­തി­വേ­ഗ­ത്തെ അ­നു­ഭ­വ­പ്പെ­ടു­ത്തു­ന്ന­തു­പോ­ലെ ക­ഥ­യി­ലെ വാ­ക്യ­ങ്ങൾ ഒരു നൂ­ത­ന­ലോ­ക­ത്തി­ന്റെ പ്ര­തീ­തി ഉ­ള­വാ­ക്കി­ത്ത­രു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഉ­ച്ചാ­ര­ണ­ത്തി­ലു­ള്ള പി­ടി­വാ­ശി നി­ങ്ങൾ ഉ­പേ­ക്ഷി­ച്ചോ?

ഉ­ത്ത­രം: പി­ടി­വാ­ശി­യൊ­ന്നും ഒ­രി­ക്ക­ലും ഉ­ണ്ടാ­യി­രു­ന്നി­ല്ല. ഏ­തു­ച്ചാ­ര­ണ­വും approximation ആണു. Ionesco എന്ന നാ­ട­ക­കർ­ത്താ­വി­ന്റെ പേർ അ­യ­ന­സ്കൊ എ­ന്നെ­ഴു­തു­മ്പോൾ അതു ശ­രി­യ­ല്ലെ­ന്നും യൊ­ന­സ്കൊ എ­ന്നാ­ണു വേ­ണ്ട­തെ­ന്നും പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­യൊ­ന­സ്കൊ എന്ന ഉ­ച്ചാ­ര­ണം­ത­ന്നെ approximate—അ­ടു­ത്തു് എ­ത്തു­ന്ന­തു് എന്നേ പ­റ­യാ­നാ­വൂ. ഏതു ഭാ­ഷ­യി­ലും ഉ­ച്ചാ­ര­ണം മാ­റി­ക്കൊ­ണ്ടി­രി­ക്കും. ചോസറു ടെ കാ­ല­ത്തു് വീ­ടി­നു hawm എ­ന്നും ഷെ­യ്ക്സ്പി­യ­റു ടെ കാ­ല­ത്തു് ho-om എ­ന്നും പ­റ­ഞ്ഞി­രു­ന്നു. ഇ­ന്നു് അതു് ഹോം (hom) എ­ന്നാ­ണു.

ചോ­ദ്യം: ഒരു വി­കാ­ര­വും ശാ­ശ്വ­ത­മ­ല്ല. സ്നേ­ഹ­വും ശ­ത്രു­ത­യും കാ­ല­മേ­റെ­ച്ചെ­ല്ലു­മ്പോൾ ഇ­ല്ലാ­താ­വു­മെ­ന്നു ബർ­നാർ­ഡ് ഷാ പ­റ­യു­ന്ന­തു് ശരിയോ?

ഉ­ത്ത­രം: ഷാ പ­റ­ഞ്ഞ­തി­നെ ഞാൻ എ­തിർ­ക്കു­ന്ന­തെ­ങ്ങ­നെ? വ്യ­ക്തി­യെ ആ­ശ്ര­യി­ച്ചി­രി­ക്കും വി­കാ­ര­ത്തി­ന്റെ ശോഷണം. എ­ന്നാൽ ചില ബ­ന്ധു­ക്ക­ളു­ടെ വി­രോ­ധം വർ­ദ്ധി­ക്കു­ന്ന­താ­യും ക­ണ്ടി­ട്ടു­ണ്ടു്. ശ­ത്രു­ത പ­ര­കോ­ടി­യി­ലെ­ത്തു­മ്പോൾ എ­ന്തി­നു നി­ങ്ങൾ ബ­ന്ധു­വി­നോ­ടു പി­ണ­ങ്ങി എന്നു ചോ­ദി­ച്ചാൽ ഉ­ത്ത­രം നൽ­കാ­നാ­വി­ല്ല അ­യാൾ­ക്കു്. ശ­ത്രു­ത കൂ­ടു­മ്പോൾ കാരണം വി­സ്മ­രി­ക്ക­പ്പെ­ടും”.

ചോ­ദ്യം: “സു­ന്ദ­രി എ­പ്പോ­ഴും സു­ന്ദ­രി­യാ­ണോ?”

ഉ­ത്ത­രം: “സു­ന്ദ­രി കു­ളി­ക­ഴി­ഞ്ഞു് കു­ളി­മു­റി­യിൽ­നി­ന്നു് ഇ­റ­ങ്ങു­മ്പോൾ ഒന്നു നോ­ക്കൂ. അവൾ വൈ­രൂ­പ്യ­ത്തി­നു ആ­സ്പ­ദ­മാ­യി­രി­ക്കും”.

ചോ­ദ്യം: “മ­ല­യാ­ളം ഡി­പ്പാർ­ട്മെ­ന്റിൽ ഗ­വേ­ഷ­ണം ന­ട­ത്തു­ന്ന പെൺ­കു­ട്ടി­കൾ സാ­ഹി­ത്യ­ത്തെ സം­ബ­ന്ധി­ച്ച ലേ­ഖ­ന­ങ്ങൾ എ­ഴു­തു­മ്പോൾ നി­ങ്ങൾ­ക്കെ­ന്തു തോ­ന്നും?”

ഉ­ത്ത­രം: “ഒരു മ­ണൽ­ത്ത­രി­യെ­ടു­ത്തു­വ­ച്ചു് ഇതാ ഹി­മാ­ല­യ­പർ­വ്വ­തം എ­ന്നു് അവർ പ­റ­യു­ന്ന­താ­യി തോ­ന്നും”.

ചോ­ദ്യം: “വി­രൂ­പ­ങ്ങ­ളും സു­ന്ദ­ര­ങ്ങ­ളു­മാ­യ ചി­ല­തി­ന്റെ പേ­രു­കൾ പ­റ­യാ­മോ?”

ഉ­ത്ത­രം: “ആ­ദ്യ­മാ­യി വൈ­രൂ­പ്യ­മാ­ക­ട്ടെ: തി­രു­വ­ന­ന്ത­പു­ര­ത്തെ ക­മ്പി­യാ­പ്പീ­സ്, (ഹജൂർ ക­ച്ചേ­രി­ക്കു് എ­തി­രേ­യു­ള്ള­തു്) കോ­ഴി­ക്കോ­ടു് നഗരം, ടെ­ലി­വി­ഷ­നിൽ വ­രു­ന്ന ത­പ്പും തു­ടി­യും, മ്യൂ­സി­ക് പ്ര­ഫ­സർ­മാ­രു­ടെ പാ­ട്ടു്”. “ഇനി സൗ­ന്ദ­ര്യം: തി­രു­വ­ന­ന്ത­പു­ര­ത്തെ മ്യൂ­സി­യം, ആൽഡസ് ഹ­ക്സി­ലി യുടെ ഇം­ഗ്ലീ­ഷ്, ച­ങ്ങ­മ്പു­ഴ യുടെ ‘മ­ന­സ്വി­നി’ എന്ന കാ­വ്യം, കാ­വാ­ബാ­ത്ത യുടെ നോ­വ­ലു­കൾ”.

ചോ­ദ്യം: “മ­ഹാ­പാ­പ­ങ്ങൾ ഏ­തെ­ല്ലാം?”

ഉ­ത്ത­രം: “വീ­ട്ടി­ന്റെ വാ­തി­ലിൽ­ത­ട്ടി ശ­ബ്ദ­മു­ണ്ടാ­ക്കാ­തെ പൂ­ച്ച­യെ­പ്പോ­ലെ പ­തു­ങ്ങി­ക്ക­യ­റി ന­മ്മ­ളി­രി­ക്കു­ന്ന മു­റി­യു­ടെ വാ­തി­ലിൽ­വ­ന്നു് ഇ­സ്പീ­ട് ഗു­ലാ­നെ­പ്പോ­ലെ നി­ല്ക്കു­ന്ന­തു് മ­ഹാ­പാ­പം. ബാ­ങ്കിൽ ചെ­ക്ക് മാറാൻ നി­ല്ക്കു­മ്പോൾ പി­റ­കിൽ നി­ല്ക്കു­ന്ന­വൻ കാ­യി­കാ­ഭ്യാ­സി­യാ­യി ഭാ­വി­ച്ചു് ന­മ്മു­ടെ മുൻ­പിൽ കയറി ടൊ­ക്കൺ കൊ­ടു­ത്തു പണം വാ­ങ്ങി­ക്കൊ­ണ്ടു പോ­കു­ന്ന­തു മ­ഹാ­പാ­പം. ഇ­നി­യു­മു­ണ്ടു്. തൽ­ക്കാ­ലം ഇ­ത്ര­യും മതി”.

പ്ര­ള­യ­ത്തി­നു മുൻപ്

‘എന്നെ മ­റ്റു­ള്ള­വർ തേ­ജോ­വ­ധം ചെ­യ്യു­ന്നു’ എ­ന്നു് ഓരോ ആളും ധ­രി­ച്ചു­വെ­ക്കു­ന്നു. ആ ധാ­ര­ണ­യ്ക്കു യോ­ജി­ച്ച വി­ധ­ത്തിൽ ആ­ത്മ­പ്ര­ശം­സ ന­ട­ത്തു­ന്നു. Know thyself എ­ന്നു് പ­ണ്ടൊ­രു മഹാൻ പ­റ­ഞ്ഞ­തു് ഇ­ക്കൂ­ട്ടർ ഓർ­മ്മി­ക്കു­ന്നി­ല്ല­ല്ലോ.

ഈ കോളം ‘മ­ല­യാ­ള­നാ­ടു’ വാ­രി­ക­യി­ലാ­യി­രു­ന്ന കാ­ല­ത്തു് ക­ഥാ­കാ­ര­നെ­ന്ന നി­ല­യിൽ അല്പം പേ­രു­കേ­ട്ട ഒ­രാ­ളി­ന്റെ ര­ച­ന­യെ­ക്കു­റി­ച്ചു് പ്ര­തി­കൂ­ല­മാ­യി എ­നി­ക്കു് എന്തോ എ­ഴു­തേ­ണ്ട­താ­യി വന്നു. ഉടനെ വ­രു­ന്നു ഒരു ക­ത്തു്. ആ­ശ­യ­മേ­താ­ണ്ടി­ങ്ങ­നെ: എസ്. കെ. നാ­യ­രും വി. ബി. സി. നാ­യ­രും ആ ജ്യോ­ത്സ്യ­നും­കൂ­ടി (ജ്യോ­ത്സ്യൻ സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­ര­നാ­ണു—ലേഖകൻ) എന്നെ ഹിം­സി­ക്കാൻ ഒ­രു­മ്പെ­ട്ടി­രി­ക്കു­ക­യാ­ണെ­ന്നു് എ­നി­ക്ക­റി­യാം. അ­വ­രു­ടെ കൂടെ വേറെ ചില ഏ­ഭ്യ­ന്മാ­രു­മു­ണ്ടെ­ന്നു് എ­നി­ക്ക­റി­യാം. ഇ­വ­ന്മാർ എത്ര ശ്ര­മി­ച്ചാ­ലും എന്നെ മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ­നി­ന്നു് പ­റ­ഞ്ഞ­യ­യ്ക്കാൻ സാ­ധി­ക്കി­ല്ലെ­ന്നു ധ­രി­ച്ചു­കൊ­ള്ളൂ, ഇ­ത്യാ­ദി. അ­ക്കാ­ല­ത്തെ­ന്ന­ല്ല, ഇ­ക്കാ­ല­ത്തും സു­പ്ര­തി­ഷ്ഠി­ത­ന­ല്ലാ­ത്ത ഈ ക­ഥാ­കാ­രൻ തന്റെ ക­ഴി­വി­നെ പർ­വ്വ­തീ­ക­രി­ച്ചു കാ­ണു­ക­യാ­യി­രു­ന്നു. ഇതു് എ­ഴു­ത്തു­കാ­രു­ടെ മാ­ത്ര­മ­ല്ല, ഓരോ വ്യ­ക്തി­യു­ടെ­യും വ്യാ­മോ­ഹ­മാ­ണു്. ‘എന്നെ മ­റ്റു­ള്ള­വർ തേ­ജോ­വ­ധം ചെ­യ്യു­ന്നു’ എ­ന്നു് ഓരോ ആളും ധ­രി­ച്ചു­വെ­ക്കു­ന്നു. ആ ധാ­ര­ണ­യ്ക്കു യോ­ജി­ച്ച വി­ധ­ത്തിൽ ആ­ത്മ­പ്ര­ശം­സ ന­ട­ത്തു­ന്നു. Know thyself എ­ന്നു് പ­ണ്ടൊ­രു മഹാൻ പ­റ­ഞ്ഞ­തു് ഇ­ക്കൂ­ട്ടർ ഓർ­മ്മി­ക്കു­ന്നി­ല്ല­ല്ലോ. ഇന്നു കേ­ര­ള­ത്തിൽ ജീ­വി­ച്ചി­രി­ക്കു­ന്ന ഏതു ക­വി­യോ­ടും ഏതു നോ­വ­ലി­സ്റ്റി­നോ­ടും ഏതു ക­ഥാ­കാ­ര­നോ­ടും എ­നി­ക്കു ക­വി­വാ­ക്യ­ത്തി­ലൂ­ടെ പ­റ­യാ­നു­ള്ള­തു് ഇ­താ­ണു്: ‘ഒരു ദിനം നി­ന്റെ ക­ണ്ണൊ­ന്ന­ട­യു­കിൽ അ­തു­മ­തി നി­ന്നെ ലോകം മ­റ­ക്കു­വാൻ”.

images/TomRobbins.jpg
റ്റോം റോ­ബിൻ­സ്

ദാ­മ്പ­ത്യ­ജീ­വി­ത­ത്തിൽ ഇ­തി­ന്റെ മ­റ്റൊ­രു­വ­ശ­മാ­ണു­ള്ള­തു്. ഭർ­ത്താ­വു് ആയിരം ന­ന്മ­കൾ ഭാ­ര്യ­യെ­ക്കു­റി­ച്ചു പ­റ­ഞ്ഞി­ട്ടു് ആ­യി­ര­ത്തി­യൊ­ന്നാ­മ­താ­യി ഒരു ദോഷം പ­റ­ഞ്ഞാൽ ശണ്ഠ പ­ര­കോ­ടി­യി­ലെ­ത്തു­ക­യാ­യി. ഭാര്യ ഭർ­ത്താ­വി­നു­വേ­ണ്ടി ജീ­വ­ര­ക്തം വെ­ള്ള­മാ­ക്കി പ്ര­യ­ത്നി­ച്ചി­ട്ടു് ഒരു പ­രി­ഭ­വ­വാ­ക്കു പ­റ­ഞ്ഞാൽ മതി, അയാൾ വീ­ട്ടിൽ­നി­ന്നി­റ­ങ്ങി­പ്പോ­കും. കുറേ ദിവസം തി­രി­ച്ചു­വ­ന്നി­ല്ലെ­ന്നും വരും. ഫെ­മി­നി­സ­ത്തി­ന്റെ അ­ടി­ത്ത­റ ഈ അ­നു­ര­ഞ്ജ­ന­മി­ല്ലാ­യ്മ­യാ­ണു്. പു­രു­ഷൻ പീ­ഡി­പ്പി­ക്കു­ന്നേ എന്നു സ്ത്രീ നി­ല­വി­ളി­ക്കു­ന്നു. സ്ത്രീ­യും പു­രു­ഷ­നും വ്യ­ക്തി­ത്വ­ങ്ങൾ സ­മാ­ദ­രി­ച്ചു് അ­നു­ര­ഞ്ജ­ന­ത്തോ­ടെ ക­ഴി­ഞ്ഞാൽ സ്ത്രീ­സ­മ­ത്വ­വാ­ദ­ത്തി­നു പ്ര­സ­ക്തി­യു­ണ്ടാ­വി­ല്ല. ഗർ­ഭ­ധാ­ര­ണം, പ്ര­സ­വം, ശി­ശു­പാ­ല­നം ഇ­വ­യ്ക്കെ­ല്ലാം­വേ­ണ്ടി പ്ര­കൃ­തി സ്ത്രീ­ക്കു് ശ­ക്തി­കൊ­ടു­ത്തി­രി­ക്കു­ന്നു. ആ ശ­ക്തി­യാ­ണു് ഏതു ക­ഠി­ന­ജോ­ലി­ചെ­യ്യാ­നും സ്ത്രീ­ക്കു സ­ഹാ­യ­മ­രു­ളു­ന്ന­തു്. (റ്റോം റോ­ബിൻ­സി ന്റെ ആശയം) പു­രു­ഷ­നു അ­ത്ര­ത്തോ­ളം ശക്തി അ­ക്കാ­ര്യ­ത്തിൽ കൊ­ടു­ത്തി­ട്ടി­ല്ല പ്ര­കൃ­തി. ഈ സത്യം മ­റ­ന്നു് “ഞ­ങ്ങ­ളെ­ക്കൊ­ണ്ടു പു­രു­ഷ­ന്മാർ ക­ഠി­നാ­ദ്ധ്വാ­നം ചെ­യ്യി­ക്കു­ന്നേ… ഞ­ങ്ങൾ­ക്കു സ്വാ­ത­ന്ത്ര്യം വേണേ” എന്നു സ്ത്രീ­കൾ നി­ല­വി­ളി­ക്കു­ന്നു. അ­തി­ന്റെ ഫ­ല­മാ­യി ഇ­ബ്സ­ന്റെ Doll’s House പോ­ലു­ള്ള നാ­ട­ക­ങ്ങ­ളും ശ്രീ­മ­തി വത്സല യുടെ ‘മാഡം സു­മ­യ്യ’ പോ­ലു­ള്ള ചെ­റു­ക­ഥ­ക­ളും ഉ­ണ്ടാ­കു­ന്നു. ഇ­വ­യൊ­ക്കെ റി­ഡ­ക്ഷ­നി­സ­ത്തി­ലാ­ണു വ­ന്നു­വീ­ഴു­ന്ന­തു്. ഞാൻ ഇ­ബ്സ­ന്റെ നാ­ട­ക­ത്തെ­യും എൻ. കൃ­ഷ്ണ­പി­ള്ള യുടെ കന്യക എന്ന നാ­ട­ക­ത്തെ­യും വ­ത്സ­ല­യു­ടെ ഈ ചെ­റു­ക­ഥ­യേ­യും അം­ഗീ­ക­രി­ക്കു­ന്നി­ല്ല. ഇതു് ഈ ര­ച­ന­ക­ളി­ലു­ള്ള ആ­ശ­യ­സാ­മ്രാ­ജ്യ­ത്തെ­ക്കു­റി­ച്ചു മാ­ത്രം. വ­ത്സ­ല­യു­ടെ ക­ഥ­യാ­ക­ട്ടെ ഒ­രാ­ന്റി ഡി­ല­വ്യൻ വി­ഷ­യ­മാ­ണു കൈ­കാ­ര്യം ചെ­യ്യു­ന്ന­തു്. പ്ര­ള­യ­ത്തി­നു മുൻ­പു­ള്ള വി­ഷ­യ­ങ്ങ­ളും സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു സ്വീ­ക­രി­ക്കാം. അവയെ ഒരു പുതിയ പ്ര­കാ­ശ­ത്തിൽ നി­റു­ത്തി­യാൽ മതി. അതിനു വ­ത്സ­ല­യ്ക്കു ക­ഴി­യു­ന്നി­ല്ല. ഒ­ര­റു­പ­ഴ­ഞ്ചൻ വി­ഷ­യ­ത്തെ ഒ­ര­റു­പ­ഴ­ഞ്ചൻ രീ­തി­യിൽ ശ്രീ­മ­തി പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്നു. ( വ­ത്സ­ല­യു­ടെ കഥ കർ­പ്പൂ­രം വാ­രി­ക­യിൽ)

ഈ കവിയെ കാണുക

1971-ൽ സാ­ഹി­ത്യ­ത്തി­നു നോബൽ (നൊബേൽ എന്ന ഉ­ച്ചാ­ര­ണം തെ­റ്റു്) സ­മ്മാ­നം നേടിയ നെ­റു­ദാ (Pablo Neruda, 1904–1973) അ­ല­ക്കു­കാ­രി­യെ­ക്കു­റി­ച്ചു് ഒരു കാ­വ്യം ര­ചി­ച്ചി­ട്ടു­ണ്ടു്. പ്ര­തി­ഭാ­ശാ­ലി ഏതു വിഷയം പ്ര­തി­പാ­ദി­ച്ചാ­ലും സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്ക­പ്പെ­ടു­മെ­ന്ന­തി­നു് ആ കാ­വ്യം നി­ദർ­ശ­ക­മാ­ണു്. അ­ല­ക്കു­കാ­രി വി­ഷാ­ദാ­ത്മ­ക­മാ­യ സ­ത്യ­മാ­ണെ­ന്നു കവി പ­റ­യു­ന്നു. ഇ­ക്വ­ഡോ­റി­ലും ബ­ലീ­വി­യ­യി­ലും വെ­ന­സ്വാ­ല­യി­ലും (അ­ദ്ദേ­ഹ­ത്തി­ന്റെ നാ­ട്ടി­ലെ­ന്ന­പോ­ലെ) അതേ മെ­ഴു­കു­തി­രി­കൾ അ­തേ­സ­മ­യ­ത്തു് മ­ഞ്ഞു­കാ­ല­മാ­യാ­ലും ഉ­ഷ്ണ­കാ­ല­മാ­യാ­ലും ഒ­ര­മ്മ­യു­ടെ ക­ഠി­നാ­ദ്ധ്വാ­ന­ങ്ങ­ളെ പ്ര­കാ­ശി­പ്പി­ക്കു­ക­യാ­യി­രി­ക്കും. ഓ­റ­നാ­ക്കോ തൊ­ട്ടു് പ­റ്റ­ഗോ­ന്യ വരെ, പ്ര­കൃ­തി­യു­ടെ സ­മ്മാ­ന­മാ­യ ആഡംബര സ­മ­ന്വി­ത­മാ­യ അ­ഗ്നി­പർ­വ്വ­ത­ങ്ങൾ തൊ­ട്ടു് മെ­ക്സി­ക്ക­യി­ലെ പീ­ഠ­ഭൂ­മി­യി­ലെ മു­ള്ളു­ക­ളാർ­ന്ന­തും ഭീ­മാ­കാ­ര­ങ്ങ­ളു­മാ­യ ക­ള്ളി­ച്ചെ­ടി­കൾ നിൽ­ക്കു­ന്ന സ്ഥ­ലം­വ­രെ ആ അ­ല­ക്കു­കാ­രി, ആ രാ­ത്രി­യി­ലെ സ്ത്രീ സ്വ­ന്തം കു­ഞ്ഞു­ങ്ങൾ ഉ­റ­ങ്ങു­മ്പോൾ വ­സ്ത്ര­ങ്ങൾ അ­ല­ക്കു­ക­യാ­ണു്. ക­വി­യു­ടെ ജ­ന­ങ്ങൾ­ക്കു് അവൾ ധീ­ര­വ­നി­ത­യാ­ണു്. കവി അവളെ ക­ണ്ടി­ല്ല. തന്റെ ഭ­വ­ന­ത്തി­ന്റെ അ­ന്ധ­കാ­ര­ത്തിൽ­നി­ന്നു­കൊ­ണ്ടു് കവി അവളെ നോ­ക്കു­ന്ന­തു് അവൾ അ­റി­ഞ്ഞി­രി­ക്കി­ല്ല. അ­വൾ­ക്കു നെറുദ സ­മർ­പ്പി­ച്ച കാ­വ്യ­ത്തി­ലെ ചില വരികൾ ഇം­ഗ്ലീ­ഷിൽ.

From the garden, high above

I watched the washer woman,

It was night

She washed, she splashed

she scrubbed,

for a moment her hands

glittered in the suds

then

disappeared in shadow.

Seen from above

in the light of her candle

she was the only living thing

in the night,

the only thing alive:

… … …

From time to time

the nocturnal

washer woman

lifts

her head

and stars blaze

in her hair

… … …

I couldn’t hear

couldn’t hear

the whisper

of the clothing in her hands.

My eyes

in the night

saw only her,

alone

a planer

… … …

washing in nocturnal winter silence,

washing, washing,

poor

washer woman

images/PabloNeruda1963.jpg
നെ­റു­ദാ

അ­ങ്ങി­ങ്ങാ­യി കാ­വ്യ­ത്തി­ലെ വരികൾ ഞാൻ വി­ട്ടു­ക­ള­ഞ്ഞ­തു­കൊ­ണ്ടു് കാ­വ്യം സാ­ക­ല്യാ­വ­സ്ഥ­യി­ലു­ള­വാ­ക്കേ­ണ്ട ഫ­ല­പ്രാ­പ്തി ഇവിടെ സം­ജാ­ത­മാ­യി­ല്ല. സ്ഥ­ല­പ­രി­മി­തി­കൊ­ണ്ടു് ഇതിനേ കഴിയൂ. ഒരു അ­ല­ക്കു­കാ­രി­യി­ലൂ­ടെ കവി പാ­വ­പ്പെ­ട്ട ഒരു വർ­ഗ്ഗ­ത്തി­ന്റെ യാതന മു­ഴു­വൻ ആ­വി­ഷ്ക­രി­ച്ച­തി­ന്റെ ചാരുത ക­ണ്ടാ­ലും. മ­നു­ഷ്യർ അ­വ­ഗ­ണി­ച്ചാ­ലെ­ന്തു? ന­ക്ഷ­ത്ര­ങ്ങൾ അ­വ­ളു­ടെ ത­ല­മു­ടി­യിൽ ജ്വ­ലി­ക്കു­ന്ന­ല്ലോ. കവേ, അ­ങ്ങ­യു­ടെ മ­നു­ഷ്യ­സ്നേ­ഹ­വും പ്ര­തി­ഭ­യും അ­ന്യാ­ദൃ­ശ്യം തന്നെ.

ലാ­ലാ­ജ­ലം കണ്ട്

നോബൽ (നൊബേൽ എന്ന ഉ­ച്ചാ­ര­ണം തെ­റ്റു്) സ­മ്മാ­നം നേടിയ നെ­റു­ദാ (Pablo Neruda, 1904–1973) അ­ല­ക്കു­കാ­രി­യെ­ക്കു­റി­ച്ചു് ഒരു കാ­വ്യം ര­ചി­ച്ചി­ട്ടു­ണ്ടു്. പ്ര­തി­ഭാ­ശാ­ലി ഏതു വിഷയം പ്ര­തി­പാ­ദി­ച്ചാ­ലും സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്ക­പ്പെ­ടു­മെ­ന്ന­തി­നു ആ കാ­വ്യം നി­ദർ­ശ­ക­മാ­ണു.

1969-ൽ, ഇ­രു­പ­ത്ത­ഞ്ചു­കൊ­ല്ലം മുൻ­പു് എ­ഴു­തി­യ­താ­ണി­തു്. പലരും വാ­യി­ച്ചി­രി­ക്കാ­നി­ട­യി­ല്ല എ­ന്ന­തു­കൊ­ണ്ടു വീ­ണ്ടും എ­ഴു­തു­ന്നു… കൊ­ട്ടാ­ര­ത്തി­ലെ ഒരു ത­മ്പു­രാ­ട്ടി­യെ ഒരു ത­മ്പു­രാൻ വി­വാ­ഹം ക­ഴി­ച്ചു. അ­വ­രു­ടെ ദാ­മ്പ­ത്യ­ജീ­വി­തം സു­ഖ­ക­ര­മാ­യി മു­ന്നോ­ട്ടു പോ­കാ­ഞ്ഞ­തു­കൊ­ണ്ടു് അവർ വി­വാ­ഹ­ബ­ന്ധ­ത്തിൽ­നി­ന്നു മോചനം നേടി. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു. ത­നി­ക്കി­നി വി­വാ­ഹം വേ­ണ്ടെ­ന്നു ത­മ്പു­രാ­ട്ടി നിർ­ബ­ന്ധ­പൂർ­വം പ­റ­ഞ്ഞെ­ങ്കി­ലും ബ­ന്ധു­ക്ക­ളു­ടെ നിർ­ബ­ന്ധ­ത്തി­നു വ­ഴ­ങ്ങി അവർ ര­ണ്ടാ­മ­ത്തെ പ­ള്ളി­ക്കെ­ട്ടി­നു സ­മ്മ­തം മൂളി. വരൻ പ­ന്ത­ള­ത്തെ ഒരു ത­മ്പു­രാ­നാ­യി­രു­ന്നു. ക­ല്യാ­ണം ക­ഴി­ഞ്ഞു പ്ര­ഥ­മ­രാ­ത്രി­യിൽ നവവരൻ ന­വ­വ­ധു­വി­നെ ഉ­റ­ക്ക­മൊ­ഴി­ഞ്ഞു കാ­ത്തി­രു­ന്നു. ര­ണ്ടു­മ­ണി­യാ­യി­ട്ടും ത­മ്പു­രാ­ട്ടി എ­ത്തി­യി­ല്ല. അവർ മ­റ്റു­പു­രു­ഷ­ന്മാ­രോ­ടു­കൂ­ടി ച­തു­രം­ഗം ക­ളി­ച്ചു് ഇ­രി­ക്കു­ക­യാ­യി­രു­ന്നു. അവരെ കാ­ത്തി­രു­ന്നു മു­ഷി­ഞ്ഞ പ­ന്ത­ള­ത്തെ ത­മ്പു­രാൻ താ­ന­റി­യാ­തെ ഉ­റ­ക്ക­ത്തിൽ വീ­ണു­പോ­യി. ര­ണ്ടു­മ­ണി­യോ­ടു അ­ടു­പ്പി­ച്ചു് ത­മ്പു­രാ­ട്ടി ശ­യ­ന­മു­റി­യി­ലെ­ത്തി­യ­പ്പോൾ വാ­യു­ടെ ഒ­ര­റ്റ­ത്തു­കൂ­ടി ‘ചാളുവ’ (ലാ­ലാ­ജ­ലം) ഒ­ലി­പ്പി­ച്ചു് ത­മ്പു­രാൻ ഉ­റ­ങ്ങു­ന്ന­താ­ണു അവർ ക­ണ്ട­തു്. തു­ട­യു­ടെ പ­കു­തി­യോ­ളം കാ­ണ­ത്ത­ക്ക­വി­ധ­ത്തിൽ ഉ­ടു­മു­ണ്ടു മാ­റി­ക്കു­ട­ക്കു­ന്നു. ര­സി­ക­ത്വ­മു­ള്ള ത­മ്പു­രാ­ട്ടി­ക്കു് അ­ക്കാ­ഴ്ച ഒ­ട്ടും പി­ടി­ച്ചി­ല്ല. ‘ഹായ് ഇയാളെ എ­നി­ക്കു വേണ്ട’ എന്നു പ­റ­ഞ്ഞു് അവർ അ­വി­ടെ­നി­ന്നു് ഇ­റ­ങ്ങി­പ്പോ­യി. നേരം വെ­ളു­ത്ത­പ്പോൾ ത­മ്പു­രാ­ട്ടി ക­ല്പി­ച്ചു: “അ­യാ­ളോ­ടു പോ­യ്ക്കൊ­ള്ളാൻ പറയൂ. എ­നി­ക്കു് അയാളെ കാ­ണു­ക­യും വേണ്ട”. പാ­വ­പ്പെ­ട്ട ത­മ്പു­രാൻ പ­ന്ത­ള­ത്തേ­ക്കു കെ­ട്ടു­കെ­ട്ടി. മ­ഹാ­പ­ണ്ഡി­ത­നും സ­ത്യ­വാ­ദി­യു­മാ­യ ശ്രീ. എം. എച്ച്. ശാ­സ്ത്രി­കൾ എ­ന്നോ­ടു പ­റ­ഞ്ഞ­താ­ണി­തു്. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. ടി. കെ. കൊ­ച്ചു­നാ­രാ­യ­ണൻ എ­ഴു­തി­യ ‘ചെ­വി­യിൽ മ­ന്ത്രി­ച്ച മരണം’ എന്ന കഥ വാ­യി­ച്ച­പ്പോൾ അതൊരു ചാ­ളു­വ­ക്ക­ഥ­യാ­ണ­ല്ലോ എ­ന്നെ­നി­ക്കു തോ­ന്നി­പ്പോ­യി. ക­ഷ്ടി­ച്ചു ര­ണ്ടു­പു­റം അ­തി­ക്ലേ­ശം സ­ഹി­ച്ചു ഞാൻ വാ­യി­ച്ചു. ആ­ഖ്യാ­ന­ത്തി­ന്റെ പ്രാ­ഥ­മി­ക­പാ­ഠ­ങ്ങ­ള­റി­ഞ്ഞു­കൂ­ടാ­തെ പലതും എഴുതി സ­ങ്കീർ­ണ്ണ­ത സൃ­ഷ്ടി­ക്കു­ന്ന ആ ര­ച­ന­യു­ടെ അ­ന്ത്യം­വ­രെ­പോ­കാൻ എ­നി­ക്കു ക­ഴി­ഞ്ഞി­ല്ല. ത­മ്പു­രാ­ട്ടി ത­മ്പു­രാ­ന്റെ ചാ­ളു­വ­ക­ണ്ടു് അയാൾ അ­യോ­ഗ്യ­നാ­ണെ­ന്നു ശ­രി­യാ­യി തീ­രു­മാ­നി­ച്ച­തു­പോ­ലെ പ­ര്യ­വ­സാ­നം­വ­രെ ചെ­ന്നാ­ലും ഗു­ണ­മൊ­ന്നും കാ­ണു­കി­ല്ല എന്നു തീ­രു­മാ­നി­ച്ചു് ഞാൻ പാ­രാ­യ­ണം നി­റു­ത്തി. കഥ മു­ഴു­വൻ വാ­യി­ക്കാ­തെ ഇ­ങ്ങ­നെ പ­രി­ഹ­സി­ക്കു­ന്ന­തു ശരിയോ എന്ന ചോ­ദ്യ­മു­ണ്ടാ­കാം. ആ ചോ­ദ്യം ചോ­ദി­ക്കു­ന്ന­വ­രോ­ടു് ഭർ­ത്താ­വി­ന്റെ ഒ­ഴു­കു­ന്ന ഉ­മി­നീ­രു­ക­ണ്ടു് വെ­റു­പ്പു­കാ­ണി­ച്ച ത­മ്പു­രാ­ട്ടി­യെ നോ­ക്കാൻ ഞാൻ സ­വി­ന­യം അ­ഭ്യർ­ത്ഥി­ക്കു­ന്നു.

മാർ­കേ­സ്
images/Gabogarciamarquez1.jpg
മാർ­കേ­സ്

ദു­ബാ­യിൽ ജോ­ലി­നോ­ക്കു­ന്ന ശ്രീ. കെ. എസ്. നായർ എ­നി­ക്കു ദ­യാ­പൂർ­വം അ­യ­ച്ചു­ത­ന്ന ഒരു ലേ­ഖ­ന­ത്തിൽ മാർ­കേ­സി നെ­ക്കു­റി­ച്ചു് അ­റി­യേ­ണ്ട പല കാ­ര്യ­ങ്ങ­ളു­മു­ണ്ടു്. David Streitfeld എ­ഴു­തി­യ The Intricate Solitude of Marquez എ­ന്ന­താ­ണു ദൈർ­ഘ്യ­മാർ­ന്ന ആ ലേഖനം. സാ­ഹി­ത്യ­കാ­ര­ന്മാർ പ­ല­പ്പോ­ഴും ത­ങ്ങ­ളു­ടെ ര­ച­ന­ക­ളി­ലേ മ­നു­ഷ്യ­സ്നേ­ഹി­ക­ളാ­യി­രി­ക്കു­ക­യു­ള്ളൂ. മാർ­കേ­സ് അ­ങ്ങ­നെ­യ­ല്ല. ഫി­ക്ഷ­നി­ലെ­ന്ന­പോ­ലെ പ്രാ­യോ­ഗി­ക­ജീ­വി­ത­ത്തി­ലും അ­ദ്ദേ­ഹം സ­ഹാ­നു­ഭൂ­തി­യു­ള്ള ആ­ളാ­ണു്. ക്യൂ­ബ­യി­ലെ രണ്ടു രാ­ഷ്ട്രീ­യ ത­ട­വു­കാ­രെ മോ­ചി­പ്പി­ക്കാൻ അ­ദ്ദേ­ഹം ശ്ര­മി­ക്കു­ക­യും അതിൽ വിജയം വ­രി­ക്കു­ക­യും ചെ­യ്തു. “ര­ണ്ടാ­യി­ര­ത്തി­ല­ധി­കം രാ­ഷ്ട്രീ­യ ത­ട­വു­കാ­രെ എന്റെ ശ്ര­മം­കൊ­ണ്ടു് ഞാൻ മോ­ചി­പ്പി­ച്ചു. ഞാൻ അതു നി­ശ്ശ­ബ്ദ­നാ­യി അ­നു­ഷ്ഠി­ക്കു­ക­യും ചെ­യ്തു”. കാ­സ്റ്റ്രോ യു­മാ­യു­ള്ള സ്നേ­ഹ­ബ­ന്ധ­മാ­വാം മാർ­കേ­സി­നെ ഇതിനു സ­ഹാ­യി­ച്ച­തു്. (സാ. വാ. ഫ­ല­ക്കാ­രൻ)

images/FidelCastro1950s.jpg
കാ­സ്റ്റ്രോ

മാർ­കേ­സി­ന്റെ ഭാ­ര്യ­യാ­ണു അ­ദ്ദേ­ഹ­ത്തെ ക­ട­ന്നു­ക­യ­റു­ന്ന­വ­രിൽ­നി­ന്നു ര­ക്ഷി­ച്ചു­പോ­രു­ന്ന­തു്. ക­ട­ലാ­സ്സും സി­ഗ­ര­റ്റും വരെ അ­വ­രാ­ണു വാ­ങ്ങി­വെ­ക്കു­ക. സ­ഹ­ധർ­മ്മി­ണി ഇ­ല്ലാ­യി­രു­ന്നെ­ങ്കിൽ solitude താ­നെ­ഴു­തു­മാ­യി­രു­ന്നി­ല്ല എ­ന്നാ­ണു അ­ദ്ദേ­ഹം പ­റ­യു­ന്ന­തു്. 15 വർഷം ആ­ലോ­ചി­ച്ച­തി­നു­ശേ­ഷ­മാ­ണു ഒരു ദിവസം ആ നോ­വ­ലി­നെ­ക്കു­റി­ച്ചു് ‘വിഷൻ’ ല­ഭി­ച്ച­തു് മാർ­കേ­സി­നു്. 18 മാ­സം­കൊ­ണ്ടു് അതു് എ­ഴു­തി­ത്തീർ­ത്തു. അ­പ്പോൾ പ­ണ­മി­ല്ലാ­തെ­യാ­യി. മാർ­കേ­സ് കാർ പണയം വച്ചു. ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങൾ കൊ­ണ്ടു­വ­രു­ന്ന­വ­നോ­ടും വീ­ട്ടു­ട­മ­സ്ഥ­നോ­ടും കടം പ­റ­ഞ്ഞു ഭാര്യ. പൂർ­ണ്ണ­മാ­യ നോ­വ­ലി­ന്റെ പ­കു­തി­ഭാ­ഗം മാ­ത്രം പ്ര­സാ­ധ­ക­നു് അ­യ­ക്കാ­നേ പ­ണ­മു­ണ്ടാ­യി­രു­ന്നു­ള്ളൂ. ബാ­ക്കി­ഭാ­ഗ­മ­യ­യ്ക്കാൻ 80 Pesos വേണം. അ­തി­നു­വേ­ണ്ടി മാർ­കേ­സ് വീ­ട്ടി­ലെ mix master-​ഉം ഭാ­ര്യ­യു­ടെ hair dryer-​ഉം പണയം വച്ചു. കെ­ട്ടു­ക­ഥ­യെ­ന്നു തോ­ന്നു­ന്നു­ണ്ടോ? അല്ല. മാർ­കേ­സി­ന്റെ ജീ­വ­ച­രി­ത്ര­മെ­ഴു­തു­ന്ന Gerald Martin എന്ന ഇം­ഗ്ലീ­ഷ് നി­രൂ­പ­കൻ ഇ­തൊ­ക്കെ ശ­രി­യാ­ണെ­ന്നു ക­ണ്ടു­പി­ടി­ച്ചി­രി­ക്കു­ന്നു. സ്പാ­നി­ഷേ മാർ­കേ­സ് സം­സാ­രി­ക്കൂ. അ­ദ്ദേ­ഹ­ത്തി­നു ഇം­ഗ്ലീ­ഷ് അ­റി­ഞ്ഞു­കൂ­ടാ. മാ­സ­ങ്ങ­ളോ­ളം ശ്ര­മി­ച്ചാ­ലേ അ­ദ്ദേ­ഹ­വു­മാ­യി അ­ഭി­മു­ഖ­സം­ഭാ­ഷ­ണം ഏർ­പ്പാ­ടു­ചെ­യ്യാൻ കഴിയൂ. അതിനു പ­ല­രു­ടേ­യും സഹായം വേണം. ഇം­ഗ്ലീ­ഷ് അ­റി­ഞ്ഞു­കൂ­ടാ­ത്ത­തി­നാൽ ദുഃ­ഖി­ക്കു­ന്ന ഈ മ­ഹാ­നാ­യ നോ­വ­ലി­സ്റ്റ് പ­റ­യു­ന്നു: “ഞാൻ മ­ര­ണ­ത്തെ പേ­ടി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് എ­ഴു­തു­ന്ന­തു്. എ­ഴു­തി­യി­ല്ലെ­ങ്കിൽ ഞാൻ മ­രി­ച്ചു­പോ­കും”. (ലേഖനം ലോ­സാ­ഞ്ച­ല­സ് വാ­ഷി­ങ്ടൺ പോ­സ്റ്റിൽ.)

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-05-15.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.