SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1994-06-12-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

  1. ഓ­ട്ടോ­റി­ക്ഷ­യിൽ സ­ഞ്ച­രി­ക്കു­ക­യാ­യി­രു­ന്നു ഇ­തെ­ഴു­തു­ന്ന ആൾ. ഒരു സ്ഥ­ല­ത്തെ­ത്തി­യ­പ്പോൾ ജാഥ വ­രു­ന്ന­തു­ക­ണ്ടു ഡ്രൈ­വർ വാഹനം നി­റു­ത്തി. അയാൾ സം­സാ­രം തു­ട­ങ്ങി. “ഈ ജാ­ഥ­യിൽ പ­ങ്കു­കൊ­ള്ളാൻ എ­ന്നെ­യും അവൻ വന്നു ക്ഷ്ണി­ച്ച­താ­ണു്. എ­ഴു­പ­തു­രൂ­പ ത­രാ­മെ­ങ്കിൽ ചെ­ല്ലാ­മെ­ന്നു ഞാൻ പ­റ­ഞ്ഞു. അ­മ്പ­തു രൂപ ത­രാ­മെ­ന്നു് അവർ. അ­പ്പോൾ ഞാൻ അ­റി­യി­ച്ചു: “വേ­റൊ­രു പാർ­ട്ടി­യു­ടെ ജാ­ഥ­യ്ക്കു് എ­ഴു­പ­തു രൂ­പ­യാ­ണു് ഞാൻ ഇ­ന്ന­ലെ വാ­ങ്ങി­യ­തു്. അ­തി­നും നാലു ദിവസം മുൻ­പു് മ­റ്റൊ­രു പാർ­ട്ടി­യു­ടെ ജാ­ഥ­യ്ക്കും എ­ഴു­പ­തു രൂപ കി­ട്ടി. ഇവർ അ­മ്പ­തു രൂ­പ­യിൽ­കൂ­ടു­തൽ ത­രാ­നൊ­ക്കു­ക­യി­ല്ലെ­ന്നു പ­റ­ഞ്ഞ­തു­കൊ­ണ്ടു ഞാൻ വേ­ണ്ടെ­ന്നു വച്ചു. വൈ­യ്കി­ട്ടു് അ­രി­വാ­ങ്ങാൻ കാശു വീ­ട്ടിൽ­കൊ­ടു­ക്കേ­ണ്ടേ സാർ? ഓ­ട്ടോ­റി­ക്ഷ ഓ­ടി­ച്ചാൽ മ­തി­യെ­ന്നു ഞാൻ തീ­രു­മാ­നി­ച്ചു.”— ന­മ്മു­ടെ രാ­ഷ്ട്രീ­യ പ്ര­ബു­ദ്ധ­ത എത്ര കേമം!
  2. എ­വി­ടെ­യെ­ങ്കി­ലും പോ­യി­ട്ടു തി­രി­ച്ചു വീ­ട്ടി­ലെ­ത്തു­മ്പോ­ഴാ­ണു് ആരോ ടെ­ലി­ഫോ­ണിൽ വി­ളി­ച്ചു എ­ന്ന­റി­യു­ന്ന­തു്. ആ­രെ­ന്നു് ഉ­ത്ക­ണ്ഠ­യോ­ടെ ചോ­ദി­ക്കു­മ്പോൾ മ­റു­പ­ടി “ആ­രെ­ന്നു പ­റ­ഞ്ഞി­ല്ല. ഒരു പ­രി­ച­യ­ക്കാ­രൻ. പി­ന്നെ വി­ളി­ച്ചു­കൊ­ള്ളാ­മെ­ന്നു മാ­ത്രം പ­റ­ഞ്ഞു.” എന്നു വീ­ട്ടി­ലു­ള്ള­വർ അ­റി­യി­ക്കു­ന്നു. ന­മ്മു­ടെ ആ­ളു­ക­ളു­ടെ റ്റെ­ലി­ഫോൺ മാ­നേ­ഴ്സി­നെ­ക്കു­റി­ച്ചു് ആ­ലോ­ചി­ച്ചു് വി­ഷ­മി­ച്ചു ചാ­രു­ക­സേ­ര­യി­ലേ­ക്കു ച­രി­യു­മ്പോൾ ഉ­റ­ക്കം വ­രു­ന്നി­ല്ല. ആ­രെ­ന്ന­റി­യാ­ത്ത­തി­ലു­ള്ള അ­സ്വ­സ്ഥ­ത­യാ­ണു് നി­ദ്രാ­രാ­ഹി­ത്യ­ത്തി­ന്റെ ഹേതു. ചിലർ നമ്മൾ ആ­വ­ശ്യ­പ്പെ­ടാ­തെ വലിയ തുക എ­ടു­ത്തു­ത­ന്നി­ട്ടു് പി­ന്നീ­ടു ന­മ്മ­ളെ കാ­ണു­മ്പോൾ സാർ­ത്ഥ­ങ്ങ­ളാ­യ നോ­ട്ട­ങ്ങൾ എ­റി­യു­മ്പോൾ ന­മു­ക്കു­ണ്ടാ­കു­ന്ന അ­സ്വ­സ്ഥ­ത­യ്ക്കു തു­ല്യ­മാ­ണു് ഈ അ­സ്വ­സ്ഥ­ത.
  3. John Caroll എ­ഴു­തി­യ Humanism എന്ന പു­സ്ത­ക­ത്തിൽ ദ­സ്തെ­യെ­വ്സ്കി യുടെ “കു­റ്റ­വും ശി­ക്ഷ­യും ” എന്ന നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­മാ­യ റസ്കൽ നി­ക്ക­ഫ് താൻ നെ­പ്പോ­ളി­യ­നാ ണെ­ന്നു വി­ചാ­രി­ച്ചു് ഒരു ത­ത്ത്വ­ത്തി­ന്റെ പേരിൽ കൊ­ല­പാ­ത­കം ചെ­യ്തു­വെ­ന്നും അ­തി­ന്റെ പേരിൽ മ­ന­സാ­ക്ഷി­യു­ടെ വേദന സ­ഹി­ക്കാ­നാ­വാ­തെ കി­ട­ന്നു പു­ള­ഞ്ഞു­വെ­ന്നും ഒ­ടു­വിൽ താൻ നെ­പ്പോ­ളി­യ­ന­ല്ലെ­ന്നു മ­ന­സ്സി­ലാ­ക്കി­യെ­ന്നും പ­റ­ഞ്ഞി­ട്ടു­ണ്ടു്. റസ്കൽ നി­ക്ക­ഫി­നെ humanist monster എ­ന്നാ­ണു് അ­ദ്ദേ­ഹം വി­ളി­ക്കു­ന്ന­തു്. കേ­ര­ള­ത്തി­ലെ രണ്ടു ക­ഥാ­കാ­ര­ന്മാർ—ശ്രീ അക്ബർ ക­ക്ക­ട്ടിൽ, ശ്രീ. യു. കെ. കു­മാ­രൻ —കോ­ട്ടു­കൾ­ക്കി­ട­യിൽ ഒ­ളി­ച്ചു­വ­ച്ച കോ­ടാ­ലി­ക­ളെ­ടു­ത്തു് എന്റെ തലയിൽ ആ­ഞ്ഞ­ടി­ക്കു­ന്നു. ദ­സ്തെ­യെ­വ്സ്കി­യു­ടെ നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­മാ­യ വൃദ്ധ അ­ടി­യേ­റ്റു മ­രി­ച്ചു. ഞാൻ മ­രി­ച്ചി­ല്ല, മ­രി­ക്കു­ക­യു­മി­ല്ല. സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­ര­ന്റെ മൂ­ല്യ­നിർ­ണ്ണ­യ­ങ്ങൾ തെ­റ്റാ­ണെ­ന്നാ­ണു് ര­ണ്ടു­പേ­രും ഉ­ദീ­ര­ണം ചെ­യ്യു­ന്ന­തു് (കൂ­ങ്കു­മം വാരിക.) സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ ഈ രണ്ടു ക­ഥാ­കാ­ര­ന്മാ­രു­ടേ­യും പല ക­ഥ­ക­ളും ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­ണെ­ന്നു മുൻ­പു് എ­ഴു­തി­യി­ട്ടു­ണ്ടു്. അതു തെ­റ്റാ­യി­പ്പോ­യ­ന്നാ­യി­രി­ക്കാം ഇവർ അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­തു്. വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ എല്ലാ മാ­സ്റ്റർ­പീ­സു­ക­ളും സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ വാ­യി­ച്ചി­ട്ടു­ണ്ടെ­ന്നും ഭാ­ര­തീ­യ­രും പാ­ശ്ചാ­ത്യ­രു­മാ­യ എല്ലാ നി­രൂ­പ­ക­രു­ടെ­യും നി­രൂ­പ­ണ സ­മ്പ്ര­ദാ­യ­ങ്ങൾ ഗ്ര­ഹി­ച്ചി­ട്ടു­ണ്ടെ­ന്നും അയാൾ പ­റ­യു­ന്നി­ല്ല. പക്ഷേ, മ­ല­യാ­ളം, ഇം­ഗ്ലീ­ഷ്, സം­സ്കൃ­തം ഈ ഭാ­ഷ­ക­ളു­ടെ അ­ക്ഷ­ര­ങ്ങൾ എ­ല്ലാം അ­യാൾ­ക്ക­റി­യാം എന്നു ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ കൈ­യിൽ­ക്കി­ട്ടി­യ സാ­ഹി­ത്യ­ര­ച­ന­യെ­ന്ന കൊ­ച്ചു­പാ­ക്ക­റ്റി­ന്റെ നൂ­ലു­കൾ അ­ഴി­ച്ചെ­ടു­ക്കാൻ ശ്ര­മി­ക്കു­ന്ന വേ­ള­യിൽ കോ­ടാ­ലി­യെ­ടു­ത്തു് അ­യാ­ളു­ടെ തലയിൽ അ­ടി­ക്കു­ന്ന­തു് മ­ല­യാ­ള­ത്തി­ന്റെ­യും ഇം­ഗ്ലീ­ഷി­ന്റെ­യും അ­ക്ഷ­ര­മാ­ല മു­ഴു­വ­നും അ­റി­യു­ന്ന­വ­രാ­യി­ക്കൊ­ള്ള­ട്ടെ. നന്ദി എന്റെ Strong point ആണു്. കു­മാ­ര­നും അ­ക്ബ­റും എന്നെ പ­ല­ത­ര­ത്തി­ലും സ­ഹാ­യി­ച്ചി­ട്ടു­ള്ള­വ­രാ­ണു്. അ­തു­കൊ­ണ്ടു കൂ­ടു­തൽ പ­റ­ഞ്ഞു ഞാൻ കൃ­ത­ഘ്ന­നാ­കാൻ ഇ­ഷ്ട­പ്പെ­ടു­ന്നി­ല്ല.
  4. മ­ല­യാ­ള­സാ­ഹി­ത്യം കാണാൻ ഭേ­ദ­പ്പെ­ട്ട യുവതി മാ­ത്ര­മാ­ണു്. അവൾ വി­ശ്വ­സാ­ഹി­ത്യ­ത്തി­ന്റെ ക­ണ്ണാ­ടി­യിൽ ത­ന്നെ­ക്കാ­ണാൻ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. അവർ കാ­ണു­ന്ന പ്ര­തി­ഫ­ല­നം കാണാൻ ന­മു­ക്കും പോകാം. കി­ട്ടി­യ സ­ന്ദർ­ഭം പാ­ഴാ­ക്കാ­തെ ചില അ­ഭി­നേ­താ­ക്കൾ നാ­യി­ക­മാ­രു­ടെ അ­വ­യ­വ­ങ്ങ­ളിൽ അ­ഭി­മർ­ദ്ദം ചെ­ലു­ത്തു­ന്ന­തു­പോ­ലെ നമ്മൾ അ­വൾ­ക്കു് അ­ഭി­മർ­ദ്ദ­പീ­ഡ ന­ല്ക­രു­തു്. പി­റ­കി­ലാ­വ­ട്ടെ ന­മ്മു­ടെ നില. പ്ര­തി­ഫ­ല­നം കാണാൻ താ­ല്പ­ര്യ­മി­ല്ലാ­ത്ത­വർ മാ­റി­നി­ന്നു് അ­ന്യ­രെ തെ­റി­പ­റ­യ­ട്ടെ. കൂ­ട്ടു­കാ­രെ വരൂ. ന­മു­ക്കു അ­വ­ളോ­ടൊ­ത്തു പ്ര­തി­ഫ­ല­നം കാണാം.
വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി

ഒരു ഫ്രോ­ഡിൽ­നി­ന്നു വേ­റൊ­രു ഫ്രോ­ഡി­ലേ­ക്കു് നമ്മൾ ന­യി­ക്ക­പ്പെ­ടു­ന്നു. ഞ­ങ്ങൾ­ക്കു് കൈ­ക്കൂ­ലി അ­വ­സാ­നി­ക്കേ­ണ്ട­തി­ല്ല. അ­ഴി­മ­തി­കൾ ന­ട­ന്നു­കൊ­ള്ള­ട്ടെ. റോ­ഡു­കൾ കൂ­ടു­തൽ കു­ണ്ടും കു­ഴി­യു­മാർ­ന്ന­വ­യാ­ക­ട്ടെ. ദി­വ­സ­ത്തിൽ ഇ­രു­പ­ത്തി­നാ­ലു മ­ണി­ക്കൂ­റും വി­ദ്യു­ച്ഛ­ക്തി വേണ്ട. ബ­സ്സു­കൾ വേണ്ട. അ­ധി­കാ­രി­കൾ ഫ്രോ­ഡാ­യ പ്ര­സ്താ­വ­ങ്ങൾ ന­ട­ത്താ­തി­രു­ന്നാൽ മാ­ത്രം മതി.

“ഇയം സീതാ മമ സുതാ സ­ഹ­ധർ­മ്മ­ച­രീ­ത­വ” എന്നു പ­റ­ഞ്ഞു­കൊ­ണ്ടാ­ണു് ജനകൻ സീതയെ ശ്രീ­രാ­മ­നു ന­ല്കി­യ­തു്. ഓർ­മ്മ­യിൽ­നി­ന്നു കു­റി­ക്കു­ന്ന­താ­ണി­തു്. തെ­റ്റു­ണ്ടെ­ങ്കിൽ ശ്രീ. വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി യെ­പ്പോ­ലു­ള്ള അ­ഭി­ജ്ഞ­ന്മാർ തി­രു­ത്ത­ട്ടെ. വാ­ല്മീ­കി യുടെ ഈ വരി ചൊ­ല്ലി­യി­ട്ടു് ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ന്റെ ആ­ദർ­ശാ­ത്മ­ക­സ്വ­ഭാ­വ­ത്തെ (ഈ പ്ര­യോ­ഗം ശ­രി­യ­ല്ല. എ­ങ്കി­ലും എ­ഴു­തു­ന്നു അ­ങ്ങ­നെ) വി­ശ­ദ­മാ­ക്കി ഞാൻ ഒരു സ­മ്മേ­ള­ന­ത്തിൽ. തി­രു­വ­ന­ന്ത­പു­ര­ത്തെ മെ­ഡി­ക്കൽ കോ­ളേ­ജിൽ ചേർ­ന്ന ആ യോ­ഗ­ത്തിൽ പ്ര­ഭാ­ഷ­ക­നാ­യി­രു­ന്ന വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി ആ ആ­ശ­യ­ത്തെ­യാ­കെ എ­തിർ­ത്തു സം­സാ­രി­ച്ചു. മലയാള ക­വി­യു­ടെ ‘മെ­ല്ലെ­പ്പു­റ­പ്പെ­ട്ടു പി­ന്നാ­ലെ സീത’ എന്ന വരി ഉ­പോ­ദ്ബ­ല­ക­മാ­യി ചൊ­ല്ലി­യ എന്നെ അ­ദ്ദേ­ഹം തെ­ല്ലു ക­ളി­യാ­ക്കു­ക­യും ചെ­യ്തു. അ­ഭി­പ്രാ­യം ഇ­രു­മ്പു­ല­ക്ക­യ­ല്ലെ­ന്നു സി. വി. കു­ഞ്ഞു­രാ­മൻ പണ്ടു പ­റ­ഞ്ഞ­ല്ലോ.

images/VishnunarayananNambuthiri.jpg
വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി

വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി­യു­ടെ ആ മ­ത­ലോ­ഹ­പി­ണ്ഡം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ “വാ­ന­പ്ര­സ്ഥം” എന്ന മ­നോ­ഹ­ര­മാ­യ കാ­വ്യ­ത്തി­ലൂ­ടെ ത­കർ­ന്നു വീ­ഴു­ന്ന­തു കണ്ടു ഞാൻ ആ­ഹ്ലാ­ദി­ക്കു­ന്നു. രാ­ഗ­ത്തി­ലൂ­ടെ, അ­നു­രാ­ഗ­ത്തി­ലൂ­ടെ, പ്രേ­മ­ത്തി­ലൂ­ടെ, പ്ര­ണ­യ­ത്തി­ലൂ­ടെ ക­ട­ന്നു­വ­ന്ന ദാ­മ്പ­ത്യ ജീ­വി­തം വാ­ന­പ്ര­സ്ഥ­ത്തി­ലേ­ക്കു ക­ട­ക്കു­ന്ന­തു് കവി ല­യാ­നു­വി­ദ്ധ­ത­യോ­ടെ ചി­ത്രീ­ക­രി­ക്കു­ന്നു. ആ­ദ്യ­ത്തെ ഭാ­ഗ­മി­താ:

ക­ണ്ണി­ലെ നീ­ല­ത്തി­ള­ക്ക­മാ­യ് പ­ണ്ടെ­ന്റെ

കൗ­മാ­ര­നാ­ളിൽ ക­ളി­ത്തോ­ഴി­യാ­കെ നീ

പൂ­ക്ക­ളിൽ ശ്യാ­മ­തു­ള­സി­യെ സ്നേ­ഹി­ച്ചു

രാ­ക്ക­ളിൽ ഞാൻ കൃ­ഷ്ണ­പ­ഞ്ച­മി­ത്തെ­ല്ലി­നെ,

കാർ­വി­ല്ലിൽ നീ­ലാ­ഞ്ച­ല­ത്തെ, തൂ­ലാ­ക്കോ­ളിൽ

ആടി വി­റ­യ്ക്കും ക­രിം­കൂ­വ­ള­ത്തി­നെ,

നീ­റു­മോർ­മ്മ­യ്ക്ക­കം മു­റ്റും പ്ര­ണ­യ­ത്തെ

നീ­രാ­ജ­നം­പോൽ പ്ര­സ­ന്നം ക­വി­ത­യെ

ക­വി­യു­ടെ കാ­വ്യ­വും പ്ര­സ­ന്ന­മ­ത്രേ.

ബി. എം. ഗഫൂർ
images/BMGafoor.jpg
ബി. എം. ഗഫൂർ

കൈ­ക്കൂ­ലി അ­വ­സാ­നി­പ്പി­ക്കും, അ­ഴി­മ­തി­ക­ളാ­കെ ഇ­ല്ലാ­താ­ക്കും, റോ­ഡു­കൾ സ­ഞ്ചാ­ര­യോ­ഗ്യ­ങ്ങ­ളാ­ക്കും, വി­ദ്യു­ച്ഛ­ക്തി ഒരു ദിവസം ഇ­രു­പ­ത്തി­നാ­ലു മ­ണി­ക്കൂ­റും മു­ട­ങ്ങാ­തെ ന­ല്കി­ക്കൊ­ണ്ടി­രി­ക്കും. പൈ­പ്പു­വെ­ള്ളം ഒ­രി­ക്ക­ലും മു­ട­ക്കി­ല്ല, ബ­സ്സു­ക­ളി­ലെ ‘ഓ­വർ­ലോ­ഡ് സ­മ്മ­തി­ക്കി­ല്ല’ ഇ­ങ്ങ­നെ­യു­ള്ള പ്ര­സ്താ­വ­ങ്ങൾ സം­വ­ത്സ­ര­ങ്ങ­ളാ­യി കേ­ട്ടു­തു­ട­ങ്ങി­യ­താ­ണു്. പക്ഷേ, കൈ­ക്കൂ­ലി കൊ­ടു­ക്കാ­തെ ഒരു കാ­ര്യ­വും നേ­ടാ­നാ­വി­ല്ല. അ­ഴി­മ­തി­ക­ള­ല്ലാ­തെ വേ­റൊ­ന്നു­മി­ല്ല നാ­ട്ടിൽ. റോ­ഡു­ക­ളി­ലൂ­ടെ ന­ട­ക്കാൻ വയ്യ. വാ­ഹ­ന­ങ്ങ­ളിൽ പോയാൽ കു­ണ്ടു­ക­ളി­ലും കു­ഴി­ക­ളി­ലും വീണു ആ­ഘാ­ത­മേ­റ്റു് മുഖം മു­റി­യു­ന്നു. വി­ദ്യു­ച്ഛ­ക്തി, ബൾ­ബി­ന­ക­ത്തെ ഒരു മ­ഞ്ഞ­രേ­ഖ മാ­ത്രം. ലോ വോൾ­ട്ടേ­ജ് എ­ന്നാ­ണ­ത്രേ അ­തി­ന്റെ പേരു്. അ­ര­മ­ണി­ക്കൂർ—ചി­ല­പ്പോൾ—ഒ­രു­മ­ണി­ക്കൂർ കൂ­രി­രു­ട്ടു്. റോഡിൽ ഒ­റ്റ­യ്ക്കു പോ­കു­ന്ന സ്ത്രീ മാ­ത്ര­മ­ല്ല പു­രു­ഷ­നും പേ­ടി­ച്ചു വി­റ­യ്ക്കു­ന്നു. മു­ന്ന­റി­യി­പ്പു കൂ­ടാ­തെ വെ­ള്ളം ഇ­ല്ലാ­താ­ക്കു­ന്നു. ചി­ല­പ്പോൾ ക­ല­ങ്ങി­യ വെ­ള്ളം വ­രു­ന്നു. ഇ­ന്ന­ത്തെ പ­ത്ര­ത്തിൽ കണ്ടു വി­ഷ­ബീ­ജ­ങ്ങൾ ക­ലർ­ന്നി­രി­ക്കു­ന്നു വെ­ള്ള­ത്തി­ലെ­ന്നു്. ബ­സ്സു­ക­ളിൽ ഫു­ട്ബോർ­ഡിൽ തൂ­ങ്ങി­ക്കി­ട­ക്കു­ന്നു ആളുകൾ. വാഹനം ഒ­രു­വ­ശ­ത്തേ­ക്കു വ­ല്ലാ­തെ ച­രി­ഞ്ഞാ­ണു് പോകുക. ഇ­തെ­ഴു­തു­മ്പോൾ ‘ബസ് സമരം’. എന്റെ ത­ല­യ്ക്കു മു­ക­ളിൽ അ­റു­പ­തു വാ­ട്ട്സ് ബൾബ് ഒന്നു മി­ന്നു­തേ­യു­ള്ളു. ചാ­രു­ക­സേ­ര­യു­ടെ കൈയിൽ മെ­ഴു­കു­തി­രി ക­ത്തി­ച്ചു­വ­ച്ചു് ഞാ­നി­തു് എ­ഴു­തു­ന്നു. സ­ത്യ­മി­തൊ­ക്കെ­യാ­യി­ട്ടും എ­ല്ലാം ശ­രി­പ്പെ­ടു­ത്തു­മെ­ന്ന ഫ്രോ­ഡാ­യ (fraud=വഞ്ചന) പ്ര­സ്താ­വ­ങ്ങൾ എ­ല്ലാ­പ്പ­ത്ര­ങ്ങ­ളി­ലും. ഒരു ഫ്രോ­ഡിൽ­നി­ന്നു വേ­റൊ­രു ഫ്രോ­ഡി­ലേ­ക്കു നമ്മൾ ന­യി­ക്ക­പ്പെ­ടു­ന്നു. ഞ­ങ്ങൾ­ക്കു കൈ­ക്കൂ­ലി അ­വ­സാ­നി­ക്കേ­ണ്ട­തി­ല്ല. അ­ഴി­മ­തി­കൾ ന­ട­ന്നു­കൊ­ള്ള­ട്ടെ. റോ­ഡു­കൾ കൂ­ടു­തൽ കു­ണ്ടും കു­ഴി­യു­മാർ­ന്ന­വ­യാ­ക­ട്ടെ. ദി­വ­സ­ത്തിൽ ഇ­രു­പ­ത്തി നാലു മ­ണി­ക്കൂ­റും വി­ദ്യു­ച്ഛ­ക്തി വേണ്ട. പൈ­പ്പു­വെ­ള്ളം­വേ­ണ്ട. ബ­സ്സു­കൾ വേണ്ട. അ­ധി­കാ­രി­കൾ ഫ്രോ­ഡാ­യ പ്ര­സ്താ­വ­ങ്ങൾ ന­ട­ത്താ­തി­രു­ന്നാൽ മതി. അവർ ഇ­രി­ക്കു­ന്ന മ­ണി­മാ­ളി­ക­ക­ളി­ലെ ജ­ന­ലു­കൾ വഴി അവയെ അങ്ങു ശൂ­ന്യാ­കാ­ശ­ത്തേ­ക്കു പ­റ­ത്തി­ക്ക­ള­ഞ്ഞാൽ മതി. വി­ധി­യാ­ണു് ഞ­ങ്ങു­ളു­ടേ­തെ­ന്നു വി­ചാ­രി­ച്ചു ഞങ്ങൾ മ­ര­ണ­ത്തെ കാ­ത്തു് ഇ­രു­ന്നു­കൊ­ള്ളാം. ഇ­തൊ­ക്കെ­യാ­ണു് ശ്രീ. ബി. എം. ഗഫൂർ 12-ആം ലക്കം മാ­തൃ­ഭൂ­മി ആ­ച്ച­പ്പ­തി­പ്പി­ലെ ഹാ­സ്യ­ചി­ത്ര­ത്തി­ലൂ­ടെ ആ­വി­ഷ്ക­രി­ക്കു­ന്ന­തു്. ജ­ന­ങ്ങൾ­ക്കു പ­റ­യാ­നു­ള്ള­തു് അ­വ­രു­ടെ പ്ര­തി­നി­ധി­യാ­യ ക­ലാ­കാ­രൻ പ­റ­യു­ന്നു. ഗഫൂർ താ­ങ്കൾ­ക്കു നന്ദി.

ജോ­യി­ക്കൂ­ട്ടി പാ­ല­ത്തു­ങ്കൽ

മ­ന­സ്സി­ന്റെ സമനില പ­രി­പാ­ലി­ച്ചു ജീ­വി­ക്ക­ണം. സ­മ­നി­ല­യി­ല്ലാ­തെ ച­ഞ്ച­ല­ചി­ത്ത­യാ­യാൽ ഗ്ര­ന്ഥി­സ്രാ­വം കൂടും. അതു് അർ­ബു­ദ­ത്തി­നു ഹേ­തു­വാ­കും. വസ്തു സ­മ്പാ­ദി­ക്കു­ന്ന­തി­ലും, ധ­ന­മാർ­ജ്ജി­ക്കു­ന്ന­തി­ലും, ആർ­ത്തി­കൂ­ടി­യ­വർ­ക്കു് കു­ട­ലി­ലും വ­യ­റ്റി­ലും കാൻസർ വ­രു­ന്ന­തു സ്വാ­ഭാ­വി­ക­മാ­ണു്. മ­ന­സ്സി­ന്റെ സമനില പ­രി­പാ­ലി­ക്കു­ന്ന­തു കൊ­ണ്ടാ­ണു് സ­ന്യാ­സി­മാർ ദീർ­ഘ­കാ­ലം ജീ­വി­ച്ചി­രി­ക്കു­ന്ന­തു്.

രാ­ഷ്ട്ര­വ്യ­വ­ഹാ­ര­പ്രേ­രി­ത­ങ്ങ­ളാ­യ വ­ധ­ങ്ങ­ളെ­ക്കു­റി­ച്ചേ എ­നി­ക്കോർ­മ്മ­യു­ള്ളു. ഇ­ന്ദി­രാ­ഗാ­ന്ധി യെ ബി­യാ­ന്ത്സിം­ഗും സ­ത്വ­ന്തു് സി­ങ്ങും ചേർ­ന്നു വെ­ടി­വ­ച്ചു കൊ­ന്നു എന്നു മാ­ത്ര­മേ ന­മു­ക്ക­റി­യാ­വൂ. ഒരു വിദേശ ഏജൻസി അ­വ­രെ­ക്കൊ­ണ്ടു അതു ചെ­യ്യി­പ്പി­ച്ചു എന്നു പ­റ­യു­ന്ന­വ­രും ഇ­ല്ലാ­തി­ല്ല. പക്ഷേ, ആ കൊ­ല­പാ­ത­ക­ത്തി­ന്റെ അ­ന്തർ­നാ­ട­കം ന­മു­ക്കു് അ­ജ്ഞാ­തം. 1984 ഒ­ക്ടോ­ബർ 31-​നാണു് ഇ­ന്ദി­രാ­ഗാ­ന്ധി വ­ധി­ക്ക­പ്പെ­ട്ട­തു്. പ­ത്തു­കൊ­ല്ലം ക­ഴി­ഞ്ഞി­ട്ടും നമ്മൾ അ­തി­ന്റെ ആന്തര ര­ഹ­സ്യ­ങ്ങൾ അ­റി­ഞ്ഞി­ട്ടി­ല്ല. അ­റി­യു­ക­യു­മി­ല്ല. 1991 മേ 21-നു് രാ­ജീ­വ്ഗാ­ന്ധി നി­ഗ്ര­ഹി­ക്ക­പ്പെ­ട്ടു. ഇ­പ്പോ­ഴും അ­തി­ന്റെ നി­ഗൂ­ഢ­ത നി­ഗൂ­ഢ­ത­യാ­യി വർ­ത്തി­ക്കു­ന്നു. ഷേ­ക്ക് മു­ജി­ബർ റ­ഹ്മാൻ, ജനറൽ സി­യാ­വൂർ റ­ഹ്മാൻ, സിയാ ഉൾ ഹക്ക്, പ്രേ­മ­ദാ­സ ഇ­വ­രു­ടെ­യെ­ല്ലാം മ­ര­ണ­ങ്ങൾ­ക്കു കാ­ര­ണ­ങ്ങ­ളാ­യ തോ­ക്കു­ക­ളെ­ക്കു­റി­ച്ചും സ്ഫോ­ട­ക­വ­സ്തു­ക്ക­ളെ­ക്കു­റി­ച്ചും മാ­ത്ര­മേ ആ­ളു­കൾ­ക്കു് അ­റി­വു­ള്ളു. ഈ വ­ധ­ങ്ങ­ളു­ടെ പി­ന്നിൽ പ്ര­വർ­ത്തി­ച്ച മ­സ്തി­ഷ്ക­ശ­ക്തി­യേ­ക്കു­റി­ച്ചു ഒ­ന്നു­മ­റി­ഞ്ഞു­കൂ­ടാ.

images/IndiraGandhi1984.jpg
ഇ­ന്ദി­രാ ഗാ­ന്ധി

രാ­ഷ്ട്ര­വ്യ­വ­ഹാ­ര­പ്രേ­രി­ത­ങ്ങ­ളാ­യ ഈ കൊ­ല­പാ­ത­ക­ങ്ങൾ പോ­ക­ട്ടെ. ദൈ­നം­ദി­ന ജീ­വി­ത­ത്തി­ലു­ണ്ടാ­കു­ന്ന ന­ര­ഹ­ത്യ­ക­ളു­ടെ യ­ഥാർ­ത്ഥ്യം ആർ­ക്കാ­ണു് അ­റി­യാ­വു­ന്ന­തു? എല്ലാ വ­ധ­ങ്ങ­ളി­ലു­മു­ണ്ടു് ഒരു നി­ഗൂ­ഢ­ത. ഈ ആ­ശ­യ­ത്തെ ഹൃ­ദ­യ­സ്പർ­ശ­ക­മാ­യ ക­ഥ­യാ­ക്കി­യി­രി­ക്കു­ന്നു ശ്രീ ജോ­യി­ക്കൂ­ട്ടി പാ­ല­ത്തു­ങ്കൽ. (ക­ലാ­കൗ­മു­ദി­യി­ലെ ‘സാ­ക്ഷി­മൊ­ഴി’ എന്ന കഥ) ന­മു­ക്കു് എ­ന്ത­റി­യാം? വ്യ­ക്തി­യെ ന­മ്മൾ­ത­ന്നെ ‘നിർ­വ­ചി­ക്കു­ന്നു’ ആ നിർ­വ­ച­നം തെ­റ്റാ­ണെ­ന്നു് കാലം ക­ഴി­ഞ്ഞേ മ­ന­സ്സി­ലാ­ക്കു. ജീ­വി­ത­ത്തി­ന്റെ യ­ഥാർ­ത്ഥ്യ­ത്തെ­ക്കു­റി­ച്ചും നമ്മൾ അ­ജ്ഞ­രാ­ണു്. ആ ജീ­വി­ത­ത്തി­ന്റെ ഒരു ഭാ­ഗ­മാ­യ കൊ­ല­പാ­ത­ക­ത്തെ­ക്കു­റി­ച്ചും ന­മു­ക്കൊ­ന്നു­മ­റി­ഞ്ഞു­കൂ­ടാ. ഈ നി­ഗൂ­ഢ­ത­യെ­യും അ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ട സം­ഭ­വ­ത്തേ­യും ആ­ഖ്യാ­ന വൈ­ദ­ഗ്ധ്യ­ത്തി­ലൂ­ടെ പ്ര­കാ­ശി­പ്പി­ക്കു­ന്നു ക­ഥാ­കാ­രൻ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “പ­രു­ക്കൻ പെ­രു­മാ­റ്റം ചി­ലർ­ക്കു് ഉ­ണ്ടാ­കു­ന്ന­തു് എ­ന്തു­കൊ­ണ്ടു്?”

ഉ­ത്ത­രം: “ന­മ്മു­ടെ പ­രു­ക്കൻ പെ­രു­മാ­റ്റ­മാ­ണു് അ­ന്യ­രെ ആ രീ­തി­യിൽ പെ­രു­മാ­റാൻ പ്രേ­രി­പ്പി­ക്കു­ന്ന­തു്. ഓ­ട്ടോ­റി­ക്ഷ, കാറ് ഇവ ഓ­ടി­ക്കു­ന്ന­വർ പ­രു­ഷ­മാ­യി പെ­രു­മാ­റു­ന്നു­വെ­ന്നു പ­റ­യാ­റി­ല്ലേ? അ­വ­രോ­ടു സ്നേ­ഹ­ത്തോ­ടെ സം­സാ­രി­ച്ചു നോ­ക്കു. ന­മു­ക്കു­ള്ള­തി­നേ­ക്കാൾ സ്നേ­ഹ­ത്തോ­ടെ അവർ ന­മ്മ­ളോ­ടു സം­സാ­രി­ക്കും. എന്തു സ­ഹാ­യ­വും ന­മു­ക്കു­വേ­ണ്ടി ചെ­യ്യും. ശ­ബ്ദ­ത്തി­നു യോ­ജി­പ്പി­ക്കും പ്ര­തി­ധ്വ­നി”.

ചോ­ദ്യം: “ഈ­ശ്വ­ര­നു­ണ്ടോ?”

ഉ­ത്ത­രം: “ഞാ­നെ­ങ്ങ­നെ­യാ­ണു് ഇതിനു മ­റു­പ­ടി പറയുക? ദെ­സ്തെ­യെ­വ്സ്കി­ക്കു­പോ­ലും ജീ­വി­താ­വ­സാ­നം­വ­രെ ഈ­ശ്വ­ര­നു­ണ്ടോ ഇ­ല്ല­യോ എന്ന ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം പറയാൻ ക­ഴി­ഞ്ഞി­ല്ല. അ­ദ്ദേ­ഹം ഈ­ശ്വ­ര­നിൽ വി­ശ്വ­സി­ച്ചി­ല്ല, വി­ശ്വ­സി­ക്കാ­തെ­യു­മി­രു­ന്നി­ല്ല. പി­ന്നെ നി­സ്സാ­ര­നാ­യ ഞാ­നെ­ന്തു പ­റ­യാ­നാ­ണു്? ആ­ഫ്രി­ക്ക­യു­ടെ കിഴക്കു-​മധ്യഭാഗത്തുള്ള രാ­ജ്യ­മാ­ണു് റൂ ആൻഢ (Rwanda) അവിടെ വർ­ഗ്ഗീ­യ­ല­ഹ­ള ഉ­ണ്ടാ­യി. ല­ക്ഷ­ക്ക­ണ­ക്കി­നു അ­പ­രാ­ധം ചെ­യ്യാ­ത്ത­വർ നി­ഗ്ര­ഹി­ക്ക­പ്പെ­ട്ടു. സ്ത്രീ­ക­ളെ­യും കു­ഞ്ഞു­ങ്ങ­ളെ­യും വെ­ട്ടു­ക­ത്തി­കൊ­ണ്ട­രി­ഞ്ഞു. ഇ­പ്പോ­ഴും ഭീ­തി­ദ­മാ­യ അ­ന്ത­രീ­ക്ഷം. ‘റ്റൈ’മിലെ റി­പോർ­ട്ട് വാ­യി­ച്ചു ഞാൻ വി­ഷാ­ദ­മ­ഗ്ന­നാ­യും ഈ­ശ്വ­ര­ശ­ക്തി­യിൽ സം­ശ­യാ­ലു­വാ­യു­മി­രി­ക്കു­ന്നു”.

ചോ­ദ്യം: “ഹെയർ ഓയിൽ വേണോ, നീ­ല­ഭൃം­ഗാ­ദി വേണോ അതോ FACT-​ൽ ഉ­ണ്ടാ­ക്കു­ന്ന വളം വേണോ?”

ഉ­ത്ത­രം: “ക­ളി­യാ­ക്കാ­തെ, പെ­ണ്ണു­ങ്ങൾ ക­ഷ­ണ്ടി­ക്കാ­രെ­യാ­ണു് സ്നേ­ഹി­ക്കു­ക”.

ചോ­ദ്യം: “ജീ­വി­ക്കാൻ ഒ­രു­പ­ദേ­ശം തരൂ”.

ഉ­ത്ത­രം: “മ­ന­സ്സി­ന്റെ സമനില പ­രി­പാ­ലി­ച്ചു ജീ­വി­ക്ക­ണം. സ­മ­നി­ല­യി­ല്ലാ­തെ ച­ഞ്ച­ല­ചി­ത്ത­യാ­യാൽ ഗ്ര­ന്ഥി­ദ്രാ­വം കൂടും. അതു് അർ­ബു­ദ­ത്തി­നു ഹേ­തു­വാ­കും. വസ്തു സ­മ്പാ­ദി­ക്കു­ന്ന­തി­ലും ധ­ന­മാർ­ജ്ജി­ക്കു­ന്ന­തി­ലും ആർ­ത്തി­കൂ­ടി­യ­വർ­ക്കു കു­ട­ലി­ലും വ­യ­റ്റി­ലും കാൻസർ വ­രു­ന്ന­തു സ്വാ­ഭാ­വി­ക­മാ­ണു്. മ­ന­സ്സി­ന്റെ സമനില പ­രി­പാ­ലി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് സ­ന്ന്യാ­സി­മാർ ദീർ­ഘ­കാ­ലം ജീ­വി­ച്ചി­രി­ക്കു­ന്ന­തു്”.

ചോ­ദ്യം: “താ­ങ്കൾ സി. വി രാ­മൻ­പി­ള്ള യുടെ ക­ഥാ­പാ­ത്ര­ങ്ങ­ളിൽ ഏ­റ്റ­വും വെ­റു­ക്കു­ന്ന­തു് ആ­രെ­യാ­ണു്? അ­ങ്ങ­നെ വെ­റു­പ്പു് ഉ­ണ്ട­ങ്കിൽ?”

ഉ­ത്ത­രം: “‘മാർ­ത്താ­ണ്ഡ­വർ­മ്മ’ എന്ന നോ­വ­ലി­ലെ സു­ഭ­ദ്ര­യെ ഞാൻ വെ­റു­ക്കു­ന്നു”.

ചോ­ദ്യം: “കുമാര മ­ഹാ­ക­വി­യു­ടെ ഈ ലോ­കാ­യ­തി­ക­ത്വം ചി­ലർ­ക്കു ര­സി­ച്ചി­ല്ല എന്നോ മറ്റോ മു­ണ്ട­ശ്ശേ­രി പ­റ­ഞ്ഞ­തി­ന്റെ അർ­ത്ഥ­മെ­ന്തു?”

ഉ­ത്ത­രം: “ഞാൻ ആ സ­ന്ദർ­ഭം ഓർ­മ്മി­ക്കു­ന്നി­ല്ല. ഒന്നു പറയാം. ‘കുമാര മ­ഹാ­ക­വി എന്ന പ്ര­യോ­ഗം തെ­റ്റാ­ണു്. ബാ­ല­നാ­യ മ­ഹാ­ക­വി എന്നേ ആ പ്ര­യോ­ഗ­ത്തി­നു് അർ­ത്ഥ­മു­ള്ളു. മ­ഹാ­ക­വി കു­മാ­ര­നാ­ശാൻ എന്നു തന്നെ പറയണം”.

ചോ­ദ്യം: “വാ­യി­ക്കേ­ണ്ട­തു് എ­ങ്ങ­നെ? ശ്രീ­ഘ്ര­ഗ­തി, മ­ന്ദ­ഗ­തി, ഇ­വ­യാ­ണു് ഞാ­നു­ദ്ദേ­ശി­ച്ച­തു?”

ഉ­ത്ത­രം: “വായന തീ­രെ­പ്പ­തു­ക്കെ­യാ­യാൽ ച­ല­ച്ചി­ത്ര­ത്തി­ലെ സ്ലോ­മോ­ഷൻ­പോ­ലെ അ­സ­ഹ­നീ­യ­മാ­കും. വേ­ഗ­ത്തി­ലാ­യാൽ കാ­സ­റ്റി­ലെ പ­ര­സ്യ­മൊ­ഴി­വാ­ക്കാ­നാ­യി റി­മോർ­ട്ട് കൺ­ട്രോൾ ഉ­പ­ക­ര­ണം ഉ­പ­യോ­ഗി­ച്ചു വേഗം കൂ­ട്ടു­ന്ന­തു പോലെ അ­സ­ഹ­നീ­യ­മാ­കും. മ­ധ്യ­വർ­ത്തി­ന­യം അം­ഗീ­ക­രി­ക്കൂ”.

സ്നേ­ഹ­വും ചി­ന്ത­യും. ഇതാ ഇവിടെ അ­തി­സൂ­ക്ഷ­മാ­യ സം­ഗ­മ­പ്ര­വാ­ഹം. വെ­ള്ള­ക്ക­ട­ലാ­സ് എന്റെ മുൻ­പിൽ തി­ള­ങ്ങു­ന്നു. ഈ­ശ്വ­രൻ മ­നു­ഷ്യ­നാ­യി അ­വ­ത­രി­ക്കു­ന്ന­തു­പോ­ലെ ല­യ­ത്തി­ന്റെ നി­മി­ഷ­ങ്ങൾ­ക്കു വി­ധേ­യ­മാ­യി എന്റെ ചിന്ത സ്വയം ക­ഞ്ചു­കം ചാർ­ത്തു­ന്നു. വാ­ക്കു­ക­ളു­ടെ ചി­റ­കു­ക­ളിൽ തൊ­ട്ടു മാ­ത്ര­മേ ഞാ­ന­വ­യെ പി­ടി­ച്ചെ­ടു­ക്കൂ. എന്റെ വന ക­പോ­ത­മേ, എന്റെ ആ­ഹ്ലാ­ദ­മേ ഇ­തു­നീ­യാ­ണോ? സ്വർ­ഗ്ഗ­ത്തേ­യ്ക്കു് വീ­ണ്ടും പ­റ­ന്നു­പോ­ക­രു­തേ. ഇവിടെ താ­ണി­റ­ങ്ങി­വ­രൂ. ഇവിടെ വി­ശ്ര­മി­ക്കൂ. —ആ­ങ്ങ്ദ്രേ ഷിദ്

വൈ­ക്കം മുരളി
images/ArthurSchnitzler1878.jpg
ആർ­റ്റൂർ ഷ്നി­റ്റ്സ്ളർ

ഓ­സ്ട്രി­യൻ നാ­ട­ക­കർ­ത്താ­വും നോ­വ­ലി­സ്റ്റും ചെ­റു­ക­ഥാ­കാ­ര­നു­മാ­യ ആർ­റ്റൂർ ഷ്നി­റ്റ്സ്ള­റു ടെ (Arthur Schnitzler, 1862–1931) എ­ല്ലാ­ചെ­റു­ക­ഥ­ക­ളും അ­തി­സു­ന്ദ­ര­ങ്ങ­ളാ­ണു്. വി­ശേ­ഷി­ച്ചും Flowers എ­ന്ന­തു്. “റൊ­മാ­ന്റി­ക് പ്രേ­മം എ­ന്നൊ­ന്നു് ഇല്ല. സു­നി­യ­ത­മാ­യ ശ­രീ­ര­പ്ര­കൃ­തി­യു­ള്ള ഏതു ചെ­റു­പ്പ­ക്കാ­ര­ന്റെ­യും ആ­ഗ്ര­ഹം അ­മ്മ­ട്ടിൽ ശ­രീ­ര­പ്ര­കൃ­തി­യു­ള്ള ചെ­റു­പ്പ­ക്കാ­രി­യു­ടെ കി­ട­ക്ക­യി­ലേ­ക്കു ചാ­ടി­വീ­ഴാ­നാ­ണു്. അ­തു­പോ­ലെ അ­ങ്ങോ­ട്ടെ­ന്ന­പോ­ലെ ഇ­ങ്ങോ­ട്ടും” എ­ന്നു് എച്ച്. ജി. വെൽസ് പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഈ സ­ത്യ­മാ­ണു് ഇ­ക്ക­ഥ­യി­ലു­ള്ള­തു്. പൂർ­വ­കാ­മു­കി എ­ത്തി­ക്കു­ന്ന പു­ഷ്പ­ങ്ങ­ളി­ലൂ­ടെ ഒരു വി­കാ­ര­സാ­മ്രാ­ജ്യം സാ­ക്ഷാ­ത്ക­രി­ക്കു­ന്ന ഒ­രു­ത്തൻ ക്ര­മേ­ണ പുതിയ കാ­മു­കി­യു­മാ­യി അ­ടു­ക്കു­ക­യും അവൾ കൊ­ടു­ക്കു­ന്ന ലി­ല്ലി­പ്പൂ­ക്കൾ പു­ഷ്പ­ഭാ­ജ­ന­ത്തിൽ വ­ച്ചി­ട്ടു് ആ­ദ്യ­കാ­മു­കി ന­ല്കി­യ പൂ­ക്കൾ ദൂ­രെ­യെ­റി­യു­ന്ന­തും വർ­ണ്ണി­ക്കു­ന്ന ഇക്കഥ പ്ര­തി­രൂ­പാ­ത്മ­ക­മാ­ണു്. പൂ­ക്കൾ ര­തി­യു­ടെ സിം­ബ­ലാ­ണു്. അ­തി­ന്റെ ക്ഷ­ണി­ക­ത ഇ­തി­നേ­ക്കാൾ ക­ലാ­ത്മ­ക­മാ­യി ആ­വി­ഷ്ക­രി­ച്ച മ­റ്റൊ­രു കഥ എന്റെ ഗ്ര­ന്ഥ­പ­രി­ച­യ­സീ­മ­യ്ക്ക­ക­ത്തു് ഇല്ല.

ഈ ക­ലാ­പു­ഷ്പ­ത്തെ മ­ല­യാ­ളി­യു­ടെ ഭാ­ജ­ന­ത്തി­ലേ­ക്കു മാ­റ്റി­വ­ച്ച­തു് വി­ശ്വ­സാ­ഹി­ത്യ­ത്തിൽ അ­വ­ഗാ­ഹ­മു­ള്ള ശ്രീ. വൈ­ക്കം മു­ര­ളി­യാ­ണു്. (ക­ഥാ­മാ­സി­ക നോ­ക്കു­ക.) അ­ദ്ദേ­ഹ­ത്തി­ന്റെ ഈ സ്തു­ത്യർ­ഹ­മാ­യ സേവനം മ­ല­യാ­ള­ഭാ­ഷ­യ്ക്കു് അ­ന­വ­ര­തം ഉ­ണ്ടാ­ക­ട്ടെ. അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ഹീ­തീ­ഭ­ക്തി കൈ­വ­ള­ര­ട്ടെ. ഞാൻ ഈ വിഷയം ഇവിടെ പൂർ­ണ്ണ വി­രാ­മ­മി­ട്ടു നി­റു­ത്തി­യ­താ­ണു്. എ­ങ്കി­ലും മ­തി­യാ­യി­ല്ലെ­ന്നു തോ­ന്നൽ. ക­മി­ങ്ങ്സ് (E. E. Cummings, 1894–1962) എന്ന അ­മേ­രി­ക്കൻ കവി (e. e.cummings എ­ന്നാ­ണു് അ­ദ്ദേ­ഹം സ്വ­ന്തം പേരു ചെറിയ അ­ക്ഷ­ര­ങ്ങ­ളിൽ എ­ഴു­തി­യി­രു­ന്ന­തു്.)

now the ears of my ears awake and

now the eyes of my eyes are opened

എ­ന്നു് കാ­വ്യ­ത്തിൽ എഴുതി. ഇ­ത്ത­രം കഥകൾ എന്റെ കാ­തി­ന്റെ കാ­തി­നെ ഉ­ണർ­ത്തു­ക­യും ക­ണ്ണി­ന്റെ ക­ണ്ണി­നെ തു­റ­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു.

ശ്രീ­കൃ­ഷ്ണ­പു­രം കൃ­ഷ്ണൻ­കു­ട്ടി

പ­ടി­ഞ്ഞാ­റൻ ദേ­ശ­ങ്ങ­ളി­ലെ സ്ത്രീ­ക­ളെ­ക്കു­റി­ച്ചു് എ­നി­ക്കൊ­ന്നു­മ­റി­ഞ്ഞു­കൂ­ടാ. കേ­ര­ള­ത്തി­ലെ വി­വാ­ഹി­ത­കൾ വെറും അ­ടി­മ­ക­ളാ­ണു്. ഓ­ഫീ­സിൽ പോയി ജോ­ലി­ചെ­യ്തു ശ­മ്പ­ളം മേ­ടി­ക്കു­ന്ന­വ­രും ആ അ­ടി­മ­ത്ത­ത്തിൽ­നി­ന്നു മോചനം നേ­ടി­യ­വ­ര­ല്ല. ജോ­ലി­യി­ല്ലാ­ത്ത­വ­രു­ടെ കാ­ര്യം പ­റ­യാ­നു­മി­ല്ല. അവർ വീ­ട്ടിൽ­ത­ന്നെ ക­ഴി­യു­ന്നു. വി­വാ­ഹം ക­ഴി­ഞ്ഞ­യു­ട­നെ നവവരൻ അവളെ സിനിമ കാ­ണാ­നോ ഭ­ക്ഷ­ണ­ശാ­ല­യിൽ കൊ­ണ്ടു­പോ­യി അവൾ ക­ഴി­ച്ചി­ട്ടി­ല്ലാ­ത്ത ഭ­ക്ഷ­ണ­ങ്ങൾ വാ­ങ്ങി­ക്കൊ­ടു­ക്കാ­നോ സ­ന്ന­ദ്ധ­നാ­യേ­ക്കും. പക്ഷേ, പ­തി­ന­ഞ്ചു ദിവസം ക­ഴി­ഞ്ഞാൽ അ­വ­ളു­ടെ കി­ട­പ്പു വീ­ട്ടി­ന­ക­ത്തു­ത­ന്നെ. ഭർ­ത്താ­വു് പി­ന്നീ­ടു് ഒ­റ്റ­യ്ക്കു സിനിമ കാണാൻ പോ­കു­ന്നു. പാർ­ട്ടി­ക്കു പോ­കു­ന്നു. അ­ല്ലെ­ങ്കിൽ പ്ര­തി­യോ­ഗി­ക­ളു­മാ­യി­ട്ടു് മ­ല്ലി­ട്ടു് അവരെ തോ­ല്പി­ച്ചു ജ­യ­ഭേ­രി­യ­ടി­ക്കു­ന്നു. ഓരോ ദി­വ­സ­വും പു­രു­ഷ­നു പുതിയ ദി­വ­സ­മാ­ണു്. അ­ടി­മ­യാ­യ ഭാ­ര്യ­യ്ക്കു ഓരോ ദി­വ­സ­വും ത­ലേ­ദി­വ­സം പോ­ലെ­ത­ന്നെ. അ­വൾ­ക്കു് വൈ­ര­സ്യ­മാ­ണു് എ­പ്പോ­ഴും. പ്ര­വർ­ത്തി­ക്കു­ന്ന പു­രു­ഷ­ന്റെ ആ­രോ­ഗ്യം കൂ­ടു­ന്നു. സൗ­ന്ദ­ര്യം കൂ­ടു­ന്നു. മാ­ന­സി­ക­ശ­ക്തി ന­ശി­ച്ച തരുണി ആ താ­രു­ണ്യ­ത്തിൽ­ത­ന്നെ കി­ഴ­വി­യാ­യി മാ­റു­ന്നു. ചെ­റു­പ്പ­കാ­ല­ത്തു കി­ളി­ക­ളെ­പ്പോ­ലെ പ­റ­ന്നു­ന­ട­ന്ന പെ­ണ്ണു­ങ്ങൾ വി­വാ­ഹം ക­ഴി­ഞ്ഞു് അ­ധി­ക­ദി­വ­സ­മാ­കു­ന്ന­തി­നു മുൻ­പു് പേ­ക്കോ­ല­ങ്ങ­ളാ­യി മാ­റു­ന്ന­തു് ഞാൻ ഒ­ന്ന­ല്ല, നൂ­റ­ല്ല, ആ­യി­ര­മാ­യി­രം തവണ ക­ണ്ടി­ട്ടു­ണ്ടു്. അ­തി­നാൽ വി­വാ­ഹം സ്ത്രീ­യ്ക്കു പേ­ടി­സ്വ­പ്ന­മാ­ണു്. ഒരു യു­വ­തി­യു­ടെ ഈ പേ­ടി­സ്വ­പ്ന­ത്തെ­യാ­ണു് ശ്രീ. ശ്രീ­കൃ­ഷ്ണ­പു­രം കൃ­ഷ്ണൻ­കു­ട്ടി ‘ത­നി­യാ­വർ­ത്ത­ന­ങ്ങൾ’ എന്ന ചെ­റു­ക­ഥ­യി­ലൂ­ടെ വ­ര­ച്ചു­കാ­ണി­ക്കു­ന്ന­തു്. ആ പേ­ടി­സ്വ­പ്ന­ത്തി­ന്റെ ഭീകരത കൂ­ട്ടാ­നാ­യി ക­ഥാ­കാ­രൻ ത­കർ­ന്ന മറ്റു ദാ­മ്പ­ത്യ­ജീ­വി­ത­ങ്ങ­ളെ­ക്കൂ­ടി ഉ­ചി­ത­ജ്ഞ­ത­യോ­ടെ കഥയിൽ വർ­ണ്ണി­ക്കു­ന്നു. (കഥ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ.)

images/RajeevGandhi.jpg
രാ­ജീ­വ് ഗാ­ന്ധി

ഭർ­ത്താ­വി­നു ഭാ­ര്യ­യു­ടെ ശ­രീ­ര­പ്ര­കൃ­തി­യ­റി­യാം. അ­വ­ളു­ടെ നീണ്ട ത­ല­മു­ടി­യെ, വി­ശാ­ല­ത­യാർ­ന്ന ക­ണ്ണൂ­ക­ളെ അയാൾ പ്ര­ശം­സി­ക്കും. പക്ഷേ, അ­വ­ളു­ടെ അ­ന്ത­രം­ഗ­ത്തി­ന്റെ സൗ­ന്ദ­ര്യ­ത്തെ­ക്കു­റി­ച്ചു് അ­ല്ലെ­ങ്കിൽ വൈ­രൂ­പ്യ­ത്തെ­ക്കൂ­റി­ച്ചു് അ­ല്ലെ­ങ്കിൽ വി­ഷാ­ദ­ത്തെ­ക്കൂ­റി­ച്ചു് ഒ­ന്നും അ­റി­ഞ്ഞു­കൂ­ടാ. ന­മ്മു­ടെ ചില നി­രൂ­പ­കർ ഈ ഭർ­ത്താ­ക്ക­ന്മാ­രെ­പ്പോ­ലെ­യാ­ണു്. അവർ ര­ച­ന­യു­ടെ ബ­ഹിർ­ഭാ­ഗ­സ്ഥ­ത­യിൽ അ­ഭി­ര­മി­ക്കു­ന്നു. അ­തി­ന്റെ അ­ന്ത­രം­ഗം അ­വർ­ക്കു് അ­ജ്ഞാ­ത­മാ­യ­തു­കൊ­ണ്ടു് അ­വ­രെ­ഴു­തു­ന്ന­തും അ­ന്ത­രം­ഗ­സ്പർ­ശി­യ­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-06-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.