സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1995-03-19-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

ഏ­ട്ടി­ല­പ്പ­ടി
1.
ജെ. കൃ­ഷ്ണ­മൂർ­ത്തി:
നി­ങ്ങൾ ആ­ന്ത­ര­മാ­യി, മാ­ന­സി­ക­മാ­യി വി­ഷ­മി­ക്കു­മ്പോൾ എന്തു ചെ­യ്യും? ആ­ശ്വാ­സ­ത്തി­നു­വേ­ണ്ടി നി­ങ്ങൾ ആ­രു­ടെ­യെ­ങ്കി­ലും നേർ­ക്കു തി­രി­യും. നി­ങ്ങൾ പു­സ്ത­കം വാ­യി­ക്കു­ന്നു, റേ­ഡി­യോ കേൾ­ക്കു­ന്നു അ­ല്ലെ­ങ്കിൽ പൂ­ജി­ക്കാൻ പോ­കു­ന്നു. (Life Ahead, Victor Gollancz, P. 100)
റോ­സ­ലിൻ­ഡ് രാ­ജ­ഗോ­പാൽ സ്ലോ­സ്
കൃ­ഷ്ണ­മൂർ­ത്തി­യെ­ക്കു­റി­ച്ചെ­ഴു­തി­യ പു­സ്ത­ക­ത്തിൽ:
കൃ­ഷ്ണ­ന്റെ ആ­ദ്യ­ത്തെ റൊ­മാൻ­സ് മാർ­സെ­ലി­നോ­ടാ­യി­രു­ന്നു. അവളെ പ്രേ­മി­ക്കാൻ ത­നി­ക്കു ക­ഴി­യു­മെ­ന്നു് അ­ദ്ദേ­ഹം സ­മ്മ­തി­ച്ചു. പക്ഷേ, വി­വാ­ഹം സാ­ദ്ധ്യ­മ­ല്ലെ­ന്നും. (Bloomsburry Publication, P. 38.)
ക­മ­ന്റ്:
ന­മു­ക്കു വൈ­ഷ­മ്യ­മു­ണ്ടാ­യാൽ പു­സ്ത­കം വാ­യി­ക്കാം. റേ­ഡി­യോ ‘ഓൺ’ ചെ­യ്യാം. പൂ­ജാ­മു­റി­യിൽ­ച്ചെ­ന്നു പൂ­ജി­ക്കാം. സർ­വ­സം­ഗ പ­രി­ത്യാ­ഗി­യാ­യ കൃ­ഷ്ണ­മൂർ­ത്തി­ക്കു് പെ­ണ്ണി­നെ വി­വാ­ഹം ചെ­യ്യു­കി­ല്ലെ­ന്നു തീ­രു­മാ­നി­ച്ചു­കൊ­ണ്ടു് അവളെ പ്രേ­മി­ക്കാം.
2.
കൃ. മൂ:
മ­നു­ഷ്യ­നെ­സ്സം­ബ­ന്ധി­ച്ച ഈ സ്നേ­ഹ­ത്തി­ന്റെ കു­രു­ക്ക­ഴി­ക്കാൻ ന­മു­ക്കു് സാ­ധി­ക്കി­ല്ല. നമ്മൾ അ­മൂർ­ത്താ­വ­സ്ഥ­ക­ളി­ലേ­ക്കു ചെ­ല്ലു­ന്നു. (Freedom From the Unknown, B. I. Publication, P. 79)
രാധ:
ഹോ­ള­ണ്ടി­ലേ­ക്കു പോ­യ­പ്പോ­ഴാ­ണു് കൃ­ഷ്ണൻ കാ­ര്യ­മാ­യി പ്രേ­മ­ത്തെ ക­ണ്ട­തു്. പ­തി­നേ­ഴു­വ­യ­സ്സു­ള്ള ഹെലൻ എന്ന അ­മേ­രി­ക്കൻ പെൺ­കു­ട്ടി­യാ­യി­രു­ന്നു അവൾ. (P. 47)
ക­മ­ന്റ്:
അ­മൂർ­ത്താ­വ­സ്ഥ­യൊ­ക്കെ ന­മ്മെ­പ്പോ­ലു­ള്ള ലൗ­കി­ക­ന്മാർ­ക്കു്. അ­ധ്യാ­ത്മ­വാ­ദി­കൾ­ക്കു് മ­ദാ­മ്മ­ക്കു­ട്ടി­യെ­യും പ്രേ­മി­ക്കാം.
3.
കൃ. മൂ:
നി­ങ്ങൾ­ക്കു പ്രാ­യ­മാ­യി വ­രു­മ്പോൾ നി­ങ്ങൾ വൈ­കാ­രി­ക­മാ­യി അ­ച്ഛ­ന­മ്മ­മാ­രെ­യോ ഭാ­ര്യ­യെ­യോ ഭർ­ത്താ­വി­നെ­യോ ഗു­രു­വി­നെ­യോ ഒ­രാ­ശ­യ­ത്തെ­യോ ആ­ശ്ര­യി­ക്കു­ന്നു. അ­പ്പോൾ അ­ടി­മ­ത്തം ഉ­ണ്ടാ­കു­ന്നു. (Thick on These Things, Harper & Row, P. 27)
രാധ:
തി­യോ­സോ­ഫി­സ്റ്റു­ക­ളു­ടെ ഇ­ട­യിൽ­പ്പോ­ലും കൃ­ഷ്ണൻ പ്രേ­മ­ത്തിൽ പെ­ട്ടി­രി­ക്കു­ക­യാ­ണെ­ന്ന ശ­ക്ത­മാ­യ കേ­ട്ടു­കേ­ഴ്‌­വി­കൾ ഉ­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് മി­സ്സി­സ്സ് ബ­സ­ന്റി­നു് കൃ­ഷ്ണ­നിൽ ശ­ക്തി­യാർ­ന്ന അ­ഭി­മർ­ദ്ദം ചെ­ലു­ത്തി അ­യാ­ളു­ടെ കർ­ത്ത­വ്യം ബ്ര­ഹ്മ­ചാ­രി­യാ­യി­രി­ക്കു­ന്ന­താ­ണെ­ന്നു് ഓർ­മ്മി­പ്പി­ക്കേ­ണ്ടി­യി­രു­ന്നു. പെൺ­കു­ട്ടി­യു­ടെ പേരു് റോ­സ­ലിൻ­ഡ് എ­ന്നു്. (P. 91)
ക­മ­ന്റ്:
അ­ടി­മ­ത്തം ഒ­ഴി­വാ­ക്കാ­നാ­യി­ട്ടാ­ണു് ആ­നി­ബ­സ­ന്റി­നെ­യും വ­ക­വ­യ്ക്കാ­തെ കൃ­ഷ്ണ­മൂർ­ത്തി റോ­സ­ലിൻ­ഡി­നെ പ്രേ­മി­ച്ച­തു്. അ­തു­കൊ­ണ്ടു് തെ­റ്റി­ല്ല.
4.
കൃ. മൂ:
അ­തി­രു­ക­ട­ന്ന അ­ഭി­ലാ­ഷ­വും അ­സൂ­യ­യും അതിനെ ന­ശി­പ്പി­ക്കു­ന്നു; അഗ്നി (ഏ­തി­നെ­യും) എ­രി­ച്ചു­ക­ള­യു­ന്ന­തു­പോ­ലെ. (Commentaries on Living, Second series, B. I. Publications, P. 223)
രാധ:
(റോ­സ­ലിൻ­ഡി­ന്റെ വി­വാ­ഹ­ത്തി­നു കൃ­ഷ്ണ­മൂർ­ത്തി വരാതെ പാ­രീ­സിൽ പോ­യി­യെ­ന്നു­പ­റ­ഞ്ഞി­ട്ടു്) ഒ­രു­പ­ക്ഷേ, അ­ദ്ദേ­ഹം വി­വാ­ഹ­ങ്ങ­ളെ വെ­റു­ത്തി­രി­ക്കാം. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ സ­മ്മ­ത­മി­ല്ലാ­യ്മ റോ­സ­ലിൻ­ഡി­നു (വേ­ദ­ന­യു­ള­വാ­കു­മാ­റു്) അ­നു­ഭ­വ­പ്പെ­ട്ടു.
ക­മ­ന്റ്:
സ്നേ­ഹി­ച്ച പെ­ണ്ണി­നെ മ­റ്റൊ­രാ­ണു കൊ­ണ്ടു­പോ­കു­മ്പോൾ ലൗകിക ജീ­വി­തം ന­യി­ക്കു­ന്ന നമ്മൾ ആ വി­വാ­ഹ­ത്തി­നു പോ­കു­മോ? സ­ന്ന്യാ­സി ഒ­ട്ടും പോ­വു­ക­യി­ല്ല.
5.
കൃ. മൂ:
എല്ലാ വൈ­രു­ദ്ധ്യ­ങ്ങ­ളു­ടെ­യും ഹേതു അ­ഭി­ലാ­ഷ­മാ­ണു്. എ­നി­ക്കി­തു വേണം. ഞാ­ന­തു് ഒ­ഴി­വാ­ക്ക­ണം, ലൈം­ഗി­ക­മോ യ­ശ­സ്സാർ­ജ്ജി­ക്കു­ന്ന­തി­നോ­ടു ബ­ന്ധ­പ്പെ­ട്ട­തോ ആയ ആ­ഹ്ലാ­ദം എ­നി­ക്കു വേണം എ­ന്നു് അ­ഭി­ലാ­ഷം പ­റ­യു­ന്നു. (Talks & Dialogues, Avon, P. 41)
രാധ:
കൃ­ഷ്ണ­നു് മു­പ്പ­ത്തി­യേ­ഴു വ­യ­സ്സാ­യ­പ്പോൾ ആ­ദ്യ­ത്തെ ലൈം­ഗി­ക­ബ­ന്ധ­മു­ണ്ടാ­യി. (P. 118)
ക­മ­ന്റ്:
സ­ന്ന്യാ­സി­മാർ­ക്കു്, പ്ര­വാ­ച­ക­ന്മാർ­ക്കു് ലൈം­ഗി­ക വേ­ഴ്ച­യിൽ നി­ന്നു­ണ്ടാ­കു­ന്ന ര­തി­മൂർ­ച്ഛ­യെ മ­ണ്ട­ന്മാ­രാ­യ ന­മ്മ­ളാ­ണു് ര­തി­മൂർ­ച്ഛ­യാ­യി കാ­ണു­ന്ന­തു്. വാ­സ്ത­വം പ­റ­ഞ്ഞാൽ അതു് മി­സ്റ്റി­ക് അ­നു­ഭൂ­തി­യാ­ണു്.
6.
കൃ­ഷ്ണ­മൂർ­ത്തി:
നി­ങ്ങ­ളെ­ന്നെ ക്ഷ­ത­പ്പെ­ടു­ത്തു­ന്നു. ഞാൻ നി­ങ്ങ­ളെ ക്ഷ­ത­പ്പെ­ടു­ത്തു­ന്നു. ഞാൻ മാ­പ്പു പ­റ­യു­ന്നു. അതോടെ എ­ല്ലാം തീ­രു­ന്നു. (Tradition & Revolution, Sangam Books, P. 17).
രാധ:
ഒ­രി­ക്കൽ കൃഷ്ണ, രാ­ജാ­യെ അ­ടി­ച്ചു (P. 135).
ക­മ­ന്റ്:
പ്ര­വാ­ച­കർ­ക്കു ദേ­ഷ്യം വ­ന്നു­കൂ­ടെ­ന്നും പ്ര­തി­യോ­ഗി­ക­ളെ അ­ടി­ച്ചു­കൂ­ടെ­ന്നും ധ­രി­ച്ചു വ­ച്ചി­രി­ക്കു­ന്ന ന­മ്മൾ­ക്കാ­ണു് ഭ്രാ­ന്തു്.
7.
കൃ­ഷ്ണ­മൂർ­ത്തി:
വി­കാ­രം ക­ഠി­ന­മാ­കാം. വി­കാ­ര­ത്തി­നു് പ്ര­യോ­ഗ­ക്ഷ­മ­ത­യു­ണ്ടാ­കാം. പക്ഷേ, ക്രൂ­ര­വു­മാ­കാ­മ­തു്.
രാധ:
ആ വലിയ ഭവനം ഇ­രു­ട്ടിൽ മു­ങ്ങി­യ­പ്പോൾ അ­ദ്ദേ­ഹം തി­രി­ച്ചു­വ­ന്നു് അ­വ­രു­ടെ കി­ട­ക്ക­യിൽ വീണു (P. 117). (ഇവിടെ അ­ദ്ദേ­ഹം കൃ­ഷ്ണ­മൂർ­ത്തി­യും അവൾ റോ­സ­ലിൻ­ഡ­യു­മാ­ണു്).
ക­മ­ന്റ്:
കൃ­ഷ്ണ­മൂർ­ത്തി­യു­ടെ പ്ര­യോ­ഗ­ക്ഷ­മ­ത­മാ­യ വി­കാ­രം ക്രൂ­ര­മാ­യ­തി­ന്റെ തെ­ളി­വു ന­ല്കു­ന്നു ഈ സംഭവം.

ഇവിടെ നി­റു­ത്താം. കൃ­ഷ്ണ­മൂർ­ത്തി യുടെ ലൈം­ഗി­ക ചാ­പ­ല്യ­ങ്ങൾ മു­ഴു­വ­നും ഗ്ര­ന്ഥ­ത്തിൽ നി­ന്നു പ­കർ­ത്തി­യാൽ ക­ലാ­കൗ­മു­ദി­യു­ടെ എ­ല്ലാ­പ്പു­റ­ങ്ങ­ളും അതിനു വേ­ണ്ടി­വ­രും.

പ­ഴ­ഞ്ചൻ വിഷയം

ക­ലാ­കാ­ര­ന്മാർ ചി­ന്തി­ക്കു­ന്ന­തു ബിം­ബ­ങ്ങ­ളി­ലൂ­ടെ­യാ­ണു്. പ്ര­തി­കൂ­ല പ­രി­തഃ­സ്ഥി­തി­ക­ളിൽ­പ്പെ­ട്ടു വ്യ­ക്തി ത­കർ­ന്ന­ടി­യു­ന്നു. ചി­ല­പ്പോൾ മ­രി­ക്കു­ന്നു. മ­രി­ച്ചാൽ ആ വ്യ­ക്തി അ­വ­ഗ­ണി­ക്ക­പ്പെ­ടു­ന്നു എന്ന വി­ചാ­രം തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള­യ്ക്കു് ഉ­ണ്ടാ­യ­പ്പോൾ ആ വി­ചാ­ര­ത്തേ­യും അതിൽ നി­ന്നു് ഉ­ദ്ഭ­വി­ച്ച വി­കാ­ര­ത്തേ­യും കൂ­ട്ടി­യി­ണ­ക്കി ഒരു ബിം­ബ­മു­ണ്ടാ­ക്കി. അ­താ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ‘വെ­ള്ള­പ്പൊ­ക്ക­ത്തിൽ’ എന്ന ക­ഥ­യി­ലെ നായ്.

ക­ലാ­കാ­ര­ന്മാർ ചി­ന്തി­ക്കു­ന്ന­തു ബിം­ബ­ങ്ങ­ളി­ലൂ­ടെ­യാ­ണു്. പ്ര­തി­കൂ­ല പ­രി­തഃ­സ്ഥി­തി­ക­ളിൽ­പ്പെ­ട്ടു വ്യ­ക്തി ത­കർ­ന്ന­ടി­യു­ന്നു. ചി­ല­പ്പോൾ മ­രി­ക്കു­ന്നു. മ­രി­ച്ചാൽ ആ വ്യ­ക്തി അ­വ­ഗ­ണി­ക്ക­പ്പെ­ടു­ന്നു എന്ന വി­ചാ­രം തകഴി ശി­വ­ശ­ങ്ക­ര­പി­ള്ള യ്ക്കു് ഉ­ണ്ടാ­യ­പ്പോൾ ആ വി­ചാ­ര­ത്തേ­യും അതിൽ ഉ­ദ്ഭ­വി­ച്ച വി­കാ­ര­ത്തെ­യും കൂ­ട്ടി­യി­ണ­ക്കി ഒരു ബിം­ബ­മു­ണ്ടാ­ക്കി. അ­താ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ‘വെ­ള്ള­പ്പൊ­ക്ക­ത്തിൽ’ എന്ന ക­ഥ­യി­ലെ നായ്. പട്ടി മാ­ത്ര­മ­ല്ല ബിംബം. കു­ട്ട­നാ­ടൻ പ്ര­ദേ­ശ­വും അ­വി­ടു­ത്തെ വെ­ള്ള­പ്പൊ­ക്ക­വും ആ­ളൊ­ഴി­ഞ്ഞു പോയ വീ­ടു­ക­ളും എ­ല്ലാം ചേർ­ത്തു് ഒരു ബിംബം ഉ­ണ്ടാ­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ. ഈ ബിം­ബ­ത്തി­നു് ആധാരം ത­ദ്ദേ­ശാ­വ­സ്ഥ­യാ­ണു്. ആ ത­ദ്ദേ­ശാ­വ­സ്ഥ­യെ യു­ക്തി­യും വി­കാ­ര­വും ക­ലർ­ത്തി ബിം­ബ­മാ­ക്കു­മ്പോൾ ത­ദ്ദേ­ശ സ്ഥി­തി­കൾ മാ­ഞ്ഞു­മാ­ഞ്ഞു തീ­രെ­യി­ല്ലാ­താ­വു­ക­യും ക­ഥ­യ്ക്കു് അ­ങ്ങ­നെ സാർ­വ­ലൗ­കി­ക സ്വ­ഭാ­വം കൈ­വ­രി­ക­യും ചെ­യ്യു­ന്നു. അ­തു­കൊ­ണ്ടു് ഇതു ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തു സാ­യ്പ്പി­നു കൊ­ടു­ത്താൽ അ­യാ­ളും ര­സി­ക്കും.

images/Thakazhi1.jpg
തകഴി ശി­വ­ശ­ങ്ക­ര­പി­ള്ള

ന­വീ­ന­ന്മാ­രു­ടെ രചനാ പ്ര­ക്രി­യ­ക­ളിൽ ഇതു സം­ഭ­വി­ക്കു­ന്നി­ല്ല. അ­തി­നാൽ അ­വ­രു­ടെ രചനകൾ അ­ന്യ­ദേ­ശോ­ദ്ഭ­വ­ങ്ങ­ളാ­ണെ­ന്ന പ്ര­തീ­തി ന­മു­ക്കു­ണ്ടാ­കു­ന്നു. ശ്രീ. എൻ. എസ്. മാ­ധ­വ­ന്റെ ‘The Captain’s Daughter’ എന്ന കഥ ന­മു­ക്കു നോ­ക്കാം. (‘ക­പ്പി­ത്താ­ന്റെ മകൾ’ എന്ന ക­ഥ­യു­ടെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ. ന­രേ­ന്ദ്രൻ­നാ­യർ തർ­ജ്ജ­മ ചെ­യ്ത­തു്. കെ. സ­ച്ചി­ദാ­ന­ന്ദ­ന്റെ നിർ­ദ്ദേ­ശം). അമ്മ മ­രി­ച്ച­തി­നു­ശേ­ഷം അ­ച്ഛ­ന്റെ കൂടെ താ­മ­സി­ക്കു­ന്ന മകൾ. അ­വ­ളു­ടെ പേരു് മാ­ള­വി­ക. കഥ പ­റ­യു­ന്ന ആ­ളി­ന്റെ കൂടെ ക­ഴി­യു­ന്ന തെൽ­മ­യോ­ടു് അവൾ പറഞ്ഞ ഒരു ര­ഹ­സ്യം (ര­ഹ­സ്യം എ­ന്ന­തു് എന്റെ വാ­ക്കു്) അയാൾ കൂ­ടെ­ക്കൂ­ടെ ഓർ­മ്മി­ക്കും. ഒ­റ്റ­യ്ക്കു­ള്ള താമസം കൊ­ണ്ടു് അ­വൾ­ക്കു മാ­ന­സി­ക­ക്ഷ­തം—ട്രോമ (trauma) ഉ­ണ്ടാ­കു­ന്നു. ആ ക്ഷതം മാ­ള­വി­ക­യെ ന്യൂ­റോ­ട്ടി­ക്ക് ആക്കി. ന്യൂ­റോ­സി­സ് സൈ­ക്കോ­സി­സ് ആ­കു­ന്ന അ­വ­സ്ഥ­യിൽ വ­ച്ചു് (വൈ­കാ­രി­കാ­ഘാ­തം ബു­ദ്ധി­ഭ്ര­മ­മാ­കു­ന്ന അ­വ­സ്ഥ­യിൽ വ­ച്ചു്) എൻ. എസ്. മാധവൻ കഥ പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തി­ക്കു­ന്നു. ഭ്രാ­ന്താ­ശു­പ­ത്രി­യിൽ മാ­ള­വി­ക­യെ പ്ര­വേ­ശി­പ്പി­ക്ക­ണ­മെ­ന്നു കൂ­ട്ടു­കാ­രി തെൽമ പ­റ­യു­മ്പോൾ തന്ത No എ­ന്നാ­ണു് മ­റു­പ­ടി ന­ല്കു­ക. ഒരു മ­നഃ­ശാ­സ്ത്ര സി­ദ്ധാ­ന്ത­ത്തി­നും Validity—നി­ജ­സ്ഥി­തി ഇല്ല. ലൈം­ഗി­ക­ത്വ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട മാ­ന­സി­ക ച്യു­തി­ക്കും സ­ത്യാ­ത്മ­ക­ത­യി­ല്ല. ഫ്രാ­യി­റ്റി ന്റെ ഒരു ദുർബല സി­ദ്ധാ­ന്ത­മാ­ണു് ക­ഥാ­കാ­രൻ ര­ച­ന­യ്ക്കു സ്വീ­ക­രി­ക്കു­ന്ന­തു്. സി­ദ്ധാ­ന്തം ദുർ­ബ്ബ­ലം മാ­ത്ര­മ­ല്ല ഫ­ന്റാ­സ്റ്റി­ക്കു­മാ­ണു് (വി­ചി­ത്ര­ത­ര­വു­മാ­ണു്). അ­തു­കൊ­ണ്ടു് സി­ദ്ധാ­ന്ത­ത്തെ­യും പെൺ­കു­ട്ടി­യു­ടെ വൈ­കാ­രി­ക ക്ഷോ­ഭ­ത്തെ­യും അ­ച്ഛ­ന്റെ ക്രൂ­ര­ത­യെ­യും കൂ­ട്ടു­കാ­രി­യു­ടെ സ്നേ­ഹ­ത്തെ­യും സ­ങ്ക­ല­നം ചെ­യ്തു മാധവൻ നിർ­മ്മി­ക്കു­ന്ന സ­മ­ഗ്ര­ബിം­ബ­ത്തി­നു് വി­ശ്വാ­സ്യ­ത ഇല്ല. ക­ല­യെ­സ്സം­ബ­ന്ധി­ച്ച ദൃ­ഢ­പ്ര­ത്യ­യം ഉ­ള­വാ­ക്കാ­ത്ത ഇക്കഥ ന­മ്മു­ടേ­ത­ല്ലെ­ന്ന തോ­ന്നൽ അ­നു­വാ­ച­ക­നു ജ­നി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു.

ദൂ­ര­ദർ­ശ­നി­ലെ പ­ര­സ്യ­ങ്ങൾ. എ­ന്തു­കൊ­ണ്ടും അതിലെ പ­രി­പാ­ടി­ക­ളെ­ക്കാൾ മെ­ച്ചം. പ­രി­പാ­ടി­കൾ പാടേ ഉ­പേ­ക്ഷി­ച്ചു് പ­ര­സ്യ­ങ്ങൾ മാ­ത്ര­മാ­ക്കി­യാൽ ഏറെ ന­ന്നു്.

വേ­റൊ­രു ന്യൂ­ന്യ­ത കൂടി ഇ­ക്ക­ഥ­യ്ക്കു­ണ്ടു്. ഏതു നല്ല ക­ഥ­യ്ക്കും സാ­ഹി­ത്യ­ത്തെ­സ്സം­ബ­ന്ധി­ച്ച സം­ശ­യ­നി­വാ­ര­ണം ഉ­ണ്ടാ­യി­രി­ക്കും. മലബാർ സു­കു­മാ­ര­ന്റെ ‘ജ­ഡ്ജി­യു­ടെ കോ­ട്ട്’ എന്ന കഥയിൽ കോ­ട്ടി­ന്റെ ലൈ­നി­ങ്ങി­നു­ള്ള ദ്വാ­ര­ത്തി­ലൂ­ടെ അ­ക­ത്തു­പോ­യ രണ്ടു പവൻ തി­രി­ച്ചു കി­ട്ടു­ന്ന­തൊ­ടെ സം­ശ­യ­നി­വാ­ര­ണ­മാ­യി. മ­രി­ച്ച പ­ട്ടി­യു­ടെ നി­റ­മേ­തെ­ന്നു അ­റി­ഞ്ഞു­കൂ­ടെ­ന്നു തകഴി പ­റ­യു­മ്പോൾ സം­ശ­യ­നി­വാ­ര­ണം ഉ­ണ്ടാ­കു­ന്നു. ഉ­റൂ­ബി­ന്റെ ‘വാടക വീ­ടു­കൾ’ എന്ന കഥയിൽ സ്ത്രീ­യു­ടെ ഹൃദയ കാ­ഠി­ന്യം സൂ­ചി­പ്പി­ക്കു­ന്ന­തോ­ടെ സം­ശ­യ­നി­വാ­ര­ണം ഉ­ണ്ടാ­കു­ന്നു. മാ­ധ­വ­ന്റെ കഥയിൽ ഇ­മ്മ­ട്ടി­ലൊ­രം­ശം ഇല്ല. പക്ഷേ, ‘resolution’ ഉ­ണ്ടെ­ന്നാ­ണു് സ­ച്ചി­ദാ­ന­ന്ദ­ന്റെ വാദം. മാ­ത്ര­മ­ല്ല ക്രൂ­ര­ത­യാ­ണു് അ­തി­ന്റെ കാ­മ്പെ­ന്നും (Core എന്നു സ­ച്ചി­ദാ­ന­ന്ദൻ) കഥ ഹോൺ­ടി­ങ്ങ് ആ­ണെ­ന്നും അ­ദ്ദേ­ഹം പ­റ­യു­ന്നു. അ­ഭി­രു­ചി­കൾ മാ­റി­മാ­റി­വ­രും എ­ന്ന­ല്ലാ­തെ ഞാൻ എ­ന്തെ­ഴു­താ­നാ­ണു്? (മാ­ധ­വ­ന്റെ കഥ Katha Prize Stories, Vol.IV എന്ന സ­മാ­ഹാ­ര­ഗ്ര­ന്ഥ­ത്തിൽ). പി­ന്നെ; ഇ­ത്ത­ര­ത്തി­ലു­ള്ള വി­ഷ­യ­ങ്ങൾ പ­ഴ­ഞ്ച­നാ­ണു്; അ­റു­പ­ഴ­ഞ്ച­നാ­ണു്.

അഭിനവ നി­ഘ­ണ്ടു
ദൂ­ര­ദർ­ശ­നി­ലെ പ­ര­സ്യ­ങ്ങൾ:
എ­ന്തു­കൊ­ണ്ടും അതിലെ പ­രി­പാ­ടി­ക­ളെ­ക്കാൾ മെ­ച്ചം. പ­രി­പാ­ടി­കൾ പാടേ ഉ­പേ­ക്ഷി­ച്ചു് പ­ര­സ്യ­ങ്ങൾ മാ­ത്ര­മാ­ക്കി­യാൽ ഏറെ ന­ന്നു്.
നി­രൂ­പ­കൻ:
പ്ര­ശ­സ്ത ശബ്ദം ചേർ­ക്കാ­തെ ഒരു പ­ത്ര­ത്തി­നും അ­ച്ച­ടി­ക്കാൻ വ­യ്യാ­ത്ത ഒരാൾ. എ­ന്നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ കീർ­ത്തി താ­മ­സി­ക്കു­ന്ന ഗ്ര­ന്ഥ­ങ്ങൾ ഉ­ണ്ടാ­യി­ട്ടു­ണ്ടോ അ­വ­യു­ടെ­യെ­ല്ലാം കർ­ത്താ­വു്. ഉ­മി­ക്ക­രി ച­വ­ച്ച­തു­പോ­ലെ­യു­ള്ള അ­നു­ഭൂ­തി­യു­ണ്ടാ­ക്കു­ന്ന അ­ധ്യാ­ത്മ­രാ­മാ­യ­ണം പോലും മ­ഹാ­ഭാ­ര­ത മെ­ഴു­തി­യ വ്യാ­സ­ന്റേ താ­ണെ­ന്നാ­ണു് പ­ല­രു­ടേ­യും മതം.
എ­ഴു­ത്ത­ച്ഛൻ:
എൻ. ഗോ­പാ­ല­പി­ള്ള പു­ച്ഛി­ച്ചി­രു­ന്ന കവി. ക­ണ്ണ­ശ്ശൻ എ­ഴു­ത്ത­ച്ഛ­നെ ക്കാൾ ആ­യി­രം­മ­ട­ങ്ങ് വലിയ ക­വി­യാ­ണെ­ന്നു് അ­ദ്ദേ­ഹം എ­ന്നോ­ടു പലതവണ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഒ­രി­ക്കൽ വൾ­ഗ­റാ­യും ഇ­ങ്ങ­നെ പ­റ­ഞ്ഞു. ‘ക­ണ്ണ­ശ്ശ­പ്പ­ണി­ക്കർ­ക്കു ശൗചം ചെ­യ്തു­കൊ­ടു­ക്കാ­നു­ള്ള യോ­ഗ്യ­ത­പോ­ലു­മി­ല്ല എ­ഴു­ത്ത­ച്ഛ­നു്.’
റ്റെ­ലി­ഫോൺ:
വീ­ട്ടിൽ വി­ദ്യു­ച്ഛ­ക്തി ഇ­ല്ലാ­താ­കു­മ്പോൾ ദി­വ­സ­വും കു­റ­ഞ്ഞ­തു് പ­ന്ത്ര­ണ്ടു ത­വ­ണ­യെ­ങ്കി­ലും സബ്ബ് സ്റ്റേ­യ്ഷ­നി­ലേ­ക്കു വി­ളി­ക്കാ­നു­ള്ള ഒരു ഉ­പ­ക­ര­ണം.
അ­ഭി­മു­ഖ സം­ഭാ­ഷ­ണം:
നമ്മൾ ഒ­രി­ക്ക­ലും പ­റ­യാ­ത്ത­തും പ­റ­ഞ്ഞി­ട്ടി­ല്ലാ­ത്ത­തു­മാ­യ വ­സ്തു­ത­കൾ അ­ച്ച­ടി­ക്കു­ന്ന ഏർ­പ്പാ­ടു്.
കാ­യം­കു­ളം കൊ­ച്ചു­ണ്ണി:
ഇ­ദ്ദേ­ഹ­ത്തി­ന്റെ മ­ര­ണ­ത്തിൽ ഞാൻ ദുഃ­ഖി­ക്കു­ന്നു. ഇ­പ്പോ­ഴു­മു­ണ്ടാ­യി­രു­ന്നെ­ങ്കിൽ ന­മ്മു­ടെ രാ­ഷ്ട്രീ­യ­ക്ക­രു­ടെ­യും സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ­യും മുൻ­പിൽ പെർ­ഫെ­ക്റ്റ് ജ­ന്റിൽ­മാ­നാ­യി അ­ദ്ദേ­ഹം നി­ല്ക്കു­മാ­യി­രു­ന്നു.
അ­ല­ങ്കാ­രം:
ഇ­തി­ല്ലെ­ങ്കിൽ പി. കു­ഞ്ഞി­രാ­മ­ന്നാ­യ­രു ടെ ക­വി­ത­യ്ക്കു നി­ല­നിൽ­പി­ല്ല. ഇ­തു­ണ്ടെ­ങ്കിൽ എൻ. വി. കൃ­ഷ്ണ­വാ­രി­യ­രു ടെ ക­വി­ത­യ്ക്കും നി­ല­നിൽ­പ്പി­ല്ല.
ശി­ഥി­ലം

സ്ത്രീ­ക­ളാ­യ നോ­വ­ലി­സ്റ്റു­ക­ളിൽ ആ­രാ­ണു് ഒ­ന്നാം നി­ര­യിൽ നി­ല്ക്കു­ന്ന­തു?അ­റി­ഞ്ഞു­കൂ­ടാ. സ്ത്രീ നല്ല നോ­വ­ലി­സ്റ്റ് ആ­കു­ന്ന­തി­നേ­ക്കാൾ ഭേദം ഭാ­വി­യിൽ ടോൾ­സ്റ്റോ­യി ആ­കു­ന്ന ഒ­രാൺ­കു­ട്ടി­യെ പ്ര­സ­വി­ക്കു­ന്ന­താ­ണു്.

എന്റെ വീ­ട്ടി­ന­ടു­ത്തു് പലരും കെ­ട്ടി­ട­ങ്ങൾ നിർ­മ്മി­ക്കു­ന്നു­ണ്ടു്. ലോ­റി­യിൽ ക­രി­ങ്കൽ­ക്ക­ഷ­ണ­ങ്ങൾ കൊ­ണ്ടു­വ­രു­ന്നു. അവ ഇ­റ­ക്കേ­ണ്ട സ്ഥ­ല­ത്തു് വാഹനം നി­റു­ത്തി­യി­ട്ടു് താ­ടി­ക്കു കൈ­കൊ­ടു­ത്തു മി­ണ്ടാ­തി­രി­ക്കു­ന്നു ഡ്രൈ­വർ. ക­ല്ലു­കൾ ഇ­റ­ക്കി­ക്ക­ഴി­ഞ്ഞെ­ന്നു് ആ­രെ­ങ്കി­ലും പ­റ­ഞ്ഞാ­ലു­ട­നെ വാഹനം “സ്റ്റാർ­ട്” ചെ­യ്യു­ക­യാ­യി. ചെ­റു­പ്പ­ക്കാ­രാ­യ സ്ത്രീ­ക­ളും പു­രു­ഷ­ന്മാ­രും ക­ന­മാർ­ന്ന ക­ല്ലു­കൾ ത­ല­യി­ലെ­ടു­ത്തു് ഇ­ടേ­ണ്ടി­ട­ത്തു കൊ­ണ്ടു­പോ­യി ഇ­ടു­ന്നു. ചിലർ പാ­ക­ത്തി­നു് അവ അ­ടി­ച്ചു­പൊ­ട്ടി­ക്കു­ന്നു. വേ­റൊ­രാൾ അ­ങ്ങ­നെ രൂപം ന­ല്കി­യ ക­ല്ലു­കൾ ഒ­ന്നി­നു­മീ­തെ മ­റ്റൊ­ന്നു വ­ച്ചു് ഇ­ട­യ്ക്കി­ട­യ്ക്കു സി­മ­ന്റ് തേ­ച്ചു് കെ­ട്ടി­പ്പൊ­ക്കു­ന്നു. ഈ വിവിധ പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു അ­വ­യു­ടേ­താ­യ നി­സ്സം­ഗ­ത­യും ന­ന്മ­യും കാണും. ഡ്രൈ­വർ­ക്കു ഭ­വ­ന­നിർ­മ്മാ­ണ­ത്തിൽ കൗ­തു­ക­മി­ല്ല. അ­യാൾ­ക്കു കൂലി കി­ട്ട­ണ­മെ­ന്ന­ല്ലാ­തെ വേ­റൊ­രു വി­ചാ­ര­മി­ല്ല. കല്ലു ചു­മ­ക്കു­ന്ന­വർ­ക്കു വൈ­കി­ട്ടു കി­ട്ടു­ന്ന കൂ­ലി­യിൽ മാ­ത്ര­മേ താ­ത്പ­ര്യ­മു­ള്ളൂ. അതു് അ­ടി­ച്ചു പൊ­ടി­ച്ചു രൂപം ന­ല്കു­ന്ന­വ­നു പ­ണ­ത്തിൽ ത­ല്പ­ര­ത്വ­മു­ണ്ടെ­ങ്കി­ലും ഭ­വ­ന­നിർ­മ്മാ­ണ­ത്തെ താൻ സ­ഹാ­യി­ക്കു­ന്നു എ­ന്നൊ­രു വി­ചാ­രം കാ­ണാ­തി­രി­ക്കി­ല്ല. രൂ­പ­ശി­ല്പ­മാർ­ന്ന ക­രി­ങ്കൽ­ക്ക­ഷ­ണ­ങ്ങൾ എ­ടു­ത്തു­വ­ച്ചു് സി­മ­ന്റെ തേ­ച്ചു് അ­വ­യു­ടെ മു­ക­ളിൽ മറ്റു ക­ഷ­ണ­ങ്ങൾ വ­യ്ക്കു­ന്ന­വൻ സാ­യാ­ഹ്ന­ത്തിൽ കൂ­ലി­വാ­ങ്ങു­മാ­യി­രി­ക്കും. എ­ങ്കി­ലും അയാൾ കെ­ട്ടി­ട­മു­ട­മ­സ്ഥ­ന്റെ ‘വി­ഷ­നു്’ സാ­ക്ഷാ­ത്കാ­രം വ­രു­ത്താൻ ശ്ര­മി­ക്കു­ക­യാ­ണു്. അ­യാ­ളു­ടെ പ്ര­വർ­ത്ത­നം ഉ­ത്കൃ­ഷ്ടം. ഡ്രൈ­വ­റു­ടെ താ­ടി­ക്കു കൈ­കൊ­ടു­ത്തു­ള്ള ഇ­രി­പ്പു് അ­ധ­മ­മെ­ന്നു് ഞാൻ പ­റ­യു­ക­യി­ല്ല. പക്ഷേ, അ­തി­നു് ഉ­ത്കൃ­ഷ്ട­ത ഒ­ട്ടു­മി­ല്ല.

images/Vyasa.jpg
വ്യാ­സൻ

മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ‘ക്രി­സ്മ­സ് ആ­ശം­സ­ക­ളോ­ടെ’ എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. ജി. എൻ. പ­ണി­ക്കർ സം­ഭ­വ­സു­ദൃ­ഢ പ്ര­സ്ത­ര­ഖ­ണ്ഡ­ങ്ങൾ (സം­ഭ­വ­ങ്ങ­ളാ­കു­ന്ന ക­രി­ങ്കൽ­ക്ക­ഷ­ണ­ങ്ങൾ) ക­ഥാ­ര­ച­നാ കൗ­തു­ക­വാ­ഹ­ന­ത്തിൽ; ക­യ­റ്റി­ക്കൊ­ണ്ടു­വ­ന്നി­ട്ടു് ലോ­റി­വാ­ഹ­ക­നെ­പ്പോ­ലെ നി­സ്സം­ഗ­നാ­യി ഇ­രി­ക്കു­ന്നു. പ­ണ്ടെ­ങ്ങോ പ­രി­ച­യ­പ്പെ­ട്ട ഒരു പ­ഞ്ചാ­ബി­പ്പെ­ണ്ണു് നീ­ര­ജ­യെ കാണാൻ കേ­ര­ളീ­യ­നാ­യ ദി­വാ­ക­രൻ തീ­വ­ണ്ടി­യിൽ ക­യ­റി­പ്പോ­കു­ന്നു. നീ­ര­ജ­യു­ടെ വീ­ട്ടിൽ­ച്ചെ­ന്ന­പ്പോൾ അവൾ ഒരു കു­റി­പ്പു് എ­ഴു­തി­വ­ച്ചി­ട്ടു സ്ഥലം വി­ട്ടി­രി­ക്കു­ന്നു. ഈ ക്ഷു­ദ്ര­സം­ഭ­വം വി­വ­രി­ക്കാ­ാൻ ക­ഥാ­കാ­രൻ ആ­ഴ്ച­പ്പ­തി­പ്പി­ന്റെ ആറു പു­റ­ങ്ങൾ ദു­രു­പ­യോ­ഗ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. ദി­വാ­ക­രൻ ചെ­ല്ലേ­ണ്ടി­ട­ത്തു ചെ­ല്ലു­ന്നെ­കി­ലും കഥ ചെ­ല്ലേ­ണ്ടി­ട­ത്തു ചെ­ല്ലു­ന്നി­ല്ല. തീ­വ­ണ്ടി­യിൽ കുറേ പി­ള്ളേ­രെ വ­ലി­ച്ചു­ക­യ­റ്റി അ­വ­രി­ലൊ­രു ചെ­റു­ക്ക­നെ വി­ദ­ഗ്ധ­നാ­യി അ­വ­ത­രി­പ്പി­ച്ചു് ഏറെ സ്ഥലം മെ­ന­ക്കെ­ടു­ത്തു­ന്നു­ന്നു­ണ്ടു് ജി. എൻ. പ­ണി­ക്കർ. റബ്ബർ വ­ലി­ച്ചു­നീ­ട്ടി­യാൽ അതു നീ­ളി­ന്ന­തു­പോ­ലെ വീതി കു­റ­യു­ന്ന­തും കാണാൻ ര­സ­മു­ണ്ടു്. സം­ഭ­വ­ത്തെ ഇ­ങ്ങ­നെ ഒരു ല­ക്ഷ്യ­വു­മി­ല്ലാ­തെ ക­ഥാ­കാ­രൻ വ­ലി­ച്ചു­നീ­ട്ടു­ന്ന­തു് എ­ന്തി­നാ­ണു്? അ­റി­ഞ്ഞു­കൂ­ടാ.

കഥ വാ­യി­ക്കു­ന്ന­വർ­ക്കു് തോ­ന്ന­ണം ക­ഥാ­കാ­ര­നു് അ­തി­ന്റെ ര­ച­ന­യിൽ തീ­ക്ഷ്ണ­യാർ­ന്ന ബോ­ധ­മ­ണ്ഡ­ല­മു­ണ്ടെ­ന്നു്. ആ തീ­ക്ഷ്ണ­ത അ­ല്ലെ­ങ്കിൽ തീ­വ്ര­ത അതിനു യോ­ജി­ച്ച വാ­ക്കു­ക­ളി­ലൂ­ടെ വാർ­ന്നു വീ­ഴു­മ്പോ­ഴാ­ണു് ക­ലാ­ശി­ല്പ­ത്തി­ന്റെ ജനനം. സെ­ന്റി­മെ­ന്റൽ സ്റ്റൈ­ലിൽ എ­ഴു­തി­യ ഈ ക­ഥാ­സാ­ഹ­സി­ക്യ­ത്തി­ന്റെ പി­റ­കിൽ തീ­ക്ഷ്ണ­ത­യാർ­ന്ന ബോ­ധ­മ­ണ്ഡ­ല­മി­ല്ല. കുറെ സം­ഭ­വ­ങ്ങൾ ശി­ഥി­ല­മാ­യി കൂ­ട്ടി­വ­ച്ചാൽ ക­ഥ­യാ­വു­മോ?

പലരും പലതും
images/AnnaKareninaFrontispiece.jpg
Anna Karenina Frontispiece

മേ­ലു­ദ്യോ­ഗ­സ്ഥ­ന്മാർ കീ­ഴു­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ ആ­വ­ലാ­തി­കൾ കേൾ­ക്കു­ന്ന­തു് അ­ല്ലെ­ങ്കിൽ കേൾ­ക്കു­ന്നു­വെ­ന്നു ഭാ­വി­ക്കു­ന്ന­തു് തി­ക­ഞ്ഞ ക­ള്ള­മാ­ണു്. അയാൾ വാ­തോ­രാ­തെ ദുഃ­ഖ­നി­വേ­ദ­നം ന­ട­ത്തു­ക­യാ­യി­രി­ക്കും. പക്ഷേ, മേ­ലു­ദ്യോ­ഗ­സ്ഥൻ വേറെ വ­ല്ല­തും വി­ചാ­രി­ച്ചു കൊ­ണ്ടി­രി­ക്കും. നി­വേ­ദ­നം തീ­രു­മ്പോൾ ‘ആട്ടെ ഞാൻ നോ­ക്ക­ട്ടെ’ എന്നു പറയും. കീ­ഴു­ദ്യോ­ഗ­സ്ഥൻ ആ­ശ്വ­സി­ച്ചു താ­ണു­തൊ­ഴു­തു പോകും. അത്ര തന്നെ. ഒ­ന്നും ന­ട­ക്കി­ല്ല. ഞാൻ ഉൾ­പ്പെ­ട്ട ആ­ളു­കൾ­ക്കു മ­റ്റു­ള്ള­വ­രു­ടെ ദുഃ­ഖ­ത്തിൽ താ­ല്പ­ര്യ­മി­ല്ല. അ­തി­നാൽ മൗനം അ­വ­ലം­ബി­ക്കു­ന്ന­താ­ണു് ന­ല്ല­തു്. പ്ര­കൃ­തി നൽ­കു­ന്ന­തു് ഏതും സ്വീ­ക­രി­ക്കൂ. നി­ശ്ശ­ബ്ദ­നാ­യി­രി­ക്കൂ. സ്വ­ന്തം നി­രീ­ക്ഷ­ണ­മ­ല്ല ഇനി എ­ഴു­തു­ന്ന­തു്. ഒരു നി­രൂ­പ­കൻ ചൂ­ണ്ടി­ക്കാ­ണി­ച്ച­താ­ണു്. ടോൾ­സ്റ്റോ­യി യുടെ ‘അ­ന്ന­ക­രേ­നി­ന’ എന്ന നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­മാ­യ ക­രേ­നിൻ ഭാ­ര്യ­യു­ടെ വ്യ­ഭി­ചാ­ര­ത്തെ­ക്കു­റി­ച്ചു് വ­ക്കീ­ലി­നോ­ടു പ­റ­ഞ്ഞു കോ­ട­തി­യിൽ പോ­കേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത­യെ അയാളെ ധ­രി­പ്പി­ക്കു­ക­യാ­യി­രു­ന്നു. മ­ഹാ­ദുഃ­ഖ­ത്തി­നു് വി­ധേ­യ­നാ­ണു് ക­രേ­നിൻ. അയാൾ അതു പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­മ്പോൾ വ­ക്കീ­ലി­ന്റെ കാർ­പെ­റ്റി­നെ ക­ര­ളു­ന്ന ഒരു ക്ഷു­ദ്ര­ജീ­വി അവിടെ പ­റ­ന്നെ­ത്തി. പി­ന്നീ­ടു് അ­തി­ന്റെ പി­റ­കേ­യാ­യി വ­ക്കീ­ലി­ന്റെ ഓട്ടം. ക­രേ­നി­ന്റെ മ­ഹാ­ദുഃ­ഖ­ത്തെ­ക്കാൾ വ­ക്കീ­ലി­നു് പ്രാ­ധാ­ന്യം കാർ­പ്പെ­റ്റാ­ണു്. അയാൾ ക­രേ­നിൻ പ­റ­ഞ്ഞ­തൊ­ന്നും കേ­ട്ടി­ല്ല. ഇതു ത­ന്നെ­യാ­ണു് എല്ലാ ഉ­ന്ന­ത­ന്മാ­രു­ടെ­യും മാ­ന­സി­ക­നി­ല.

images/MauriceBowra.jpg
സി. എം. ബൗറ

2. ‘നി­ങ്ങൾ അർ­ഹി­ക്കു­ന്ന സർ­ക്കാർ നി­ങ്ങൾ­ക്കു കി­ട്ടു­ന്നു’ എ­ന്നാ­ണു് ചൊ­ല്ലു്. ഭാ­ര­തീ­യർ­ക്കു്, കേ­ര­ളീ­യർ­ക്കു് അർ­ഹ­ത­യു­ള്ള ഗ­വ­ണ്മെ­ന്റു­കൾ കി­ട്ടി­യി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു് പരാതി പ­റ­യു­ന്ന­തിൽ ഒരു അർ­ത്ഥ­വു­മി­ല്ല. നി­ങ്ങൾ അർ­ഹി­ക്കു­ന്ന ഈ­ശ്വ­രൻ നി­ങ്ങൾ­ക്കു കി­ട്ടു­ന്നു എന്നു പ­റ­ഞ്ഞ­തു് സി. എം. ബൗറ യാണു്. അതും ശരി. കാ­ട്ടിൽ പാർ­ക്കു­ന്ന­വർ­ക്കു പുലി തു­ട­ങ്ങി­യ ക്രൂ­ര­മൃ­ഗ­ങ്ങ­ളെ പേ­ടി­യാ­ണു്. അ­തി­നാൽ അ­വ­രു­ടെ ഈ­ശ്വ­രൻ പു­ലി­യു­ടെ പു­റ­ത്തു ക­യ­റി­വ­രു­ന്നു. നി­ങ്ങൾ­ക്കു് അർ­ഹ­ത­യു­ള്ള സാ­ഹി­ത്യ­കാ­ര­ന്മാർ നി­ങ്ങൾ­ക്കു് കി­ട്ടു­ന്നു എ­ന്നും പറയാം. കേ­ര­ളീ­യ­രു­ടെ ഇ­ന്ന­ത്തെ നി­ല­യ­നു­സ­രി­ച്ചു് ഇ­പ്പോ­ഴു­ള്ള സാ­ഹി­ത്യ­കാ­ര­ന്മാർ തന്നെ വേണം. അതിൽ അ­ദ്ഭു­ത­പ്പെ­ടേ­ണ്ട­തി­ല്ല.

“Monotony എന്ന വാ­ക്കി­നു് ഒരു നല്ല തർ­ജ്ജ­മ പ­റ­ഞ്ഞു തരൂ”. “അർ­ത്ഥം പ­റ­ഞ്ഞു­ത­രാം. പ­ഴ­യ­കാ­ല­ത്തു് ദാ­മ്പ­ത്യ ജീ­വി­തം. ഇ­പ്പോൾ കാ­മു­കി­യു­മാ­യു­ള്ള സം­സാ­രം”.

3. ‘ആ­മി­ന­ക്കു­ട്ടി ഒ­ന്നാം സ­മ്മാ­നം’ സ്കൂ­ളി­ലെ വാർ­ഷി­കാ­ഘോ­ഷ സ­മ്മേ­ള­നം ന­ട­ക്കു­മ്പോൾ അ­ദ്ധ്യാ­പ­കൻ മൈ­ക്കി­ന്റെ മുൻ­പിൽ നിൽ­ക്കാൻ കി­ട്ടി­യ സ­ന്ദർ­ഭം പാ­ഴാ­ക്കാ­തെ ആ ഉ­പ­ക­ര­ണ­ത്തി­ലൂ­ടെ ഗർ­ജ്ജി­ക്കു­ക­യാ­ണു്. ആ­മി­ന­ക്കു­ട്ടി സ­ദ­സ്സി­ന്റെ അ­ങ്ങേ­യ­റ്റ­ത്തു നി­ന്നു കു­ണു­ങ്ങി­ക്കു­ണു­ങ്ങി അ­ദ്ധ്യ­ക്ഷ­നാ­യ എന്റെ അ­ടു­ത്തെ­ത്തു­മ്പോൾ വേ­റൊ­ര­ദ്ധ്യാ­പ­കൻ എ­ടു­ത്തു ത­രു­ന്ന ഒരു തീ­പ്പെ­ട്ടി­ക്കൂ­ടു് ഇ­ല്ലാ­ത്ത ചിരി വ­രു­ത്തി ഞാൻ വാ­ങ്ങി ആ­മി­ന­ക്കു­ട്ടി­യ്ക്കു കൊ­ടു­ക്കു­ന്നു. അവൾ അതു് അ­ഭി­മാ­ന­ഭ­രി­ത­യാ­യി സ­ദ­സ്സി­നെ ഉ­യർ­ത്തി­ക്കാ­ണി­ച്ചു മെ­ല്ലെ ഇ­റ­ങ്ങി­പ്പോ­കു­ന്നു. ഇ­ങ്ങ­നെ അനേകം തീ­പ്പെ­ട്ടി­ക്കൂ­ടു­കൾ അനേകം വി­ദ്യാർ­ത്ഥി­കൾ­ക്കു കൊ­ടു­ക്കു­ന്നു. എ­നി­ക്കൊ­രാ­ശ്വാ­സം. ഇ­ത്ര­യും തീ­പ്പെ­ട്ടി­ക്കൂ­ടു­കൾ ഈ ജ­ന്മ­ത്തിൽ ഞാ­നെ­ടു­ത്തു­കൊ­ടു­ത്ത­തു കൊ­ണ്ടു് അ­ടു­ത്ത ജ­ന്മ­ത്തിൽ ഞാൻ തീ­പ്പെ­ട്ടി വി­ല്ക്കു­ന്ന­വ­നാ­യി ജ­നി­ക്കു­ക­യി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ക­ലാ­കൗ­മു­ദി­യിൽ ശ്രീ. കെ. ജ­യ­ച­ന്ദ്രൻ എ­ഴു­തി­യ ‘ഓർ­മ്മ­യിൽ ഒരു ദിനം’ എന്ന ചെ­റു­ക­ഥ­യെ­ക്കു­റി­ച്ചു് എ­ന്താ­ണ­ഭി­പ്രാ­യം? (ചോ­ദ്യം ഞാൻ എ­ഴു­തി­യ­തു്)

ഉ­ത്ത­രം: വാർ­ദ്ധ­ക്യ­ത്തി­ന്റെ കെ­ടു­തി­ക­ളെ ഭേ­ദ­പ്പെ­ട്ട രീ­തി­യിൽ ചി­ത്രീ­ക­രി­ക്കു­ന്ന കഥ.

ചോ­ദ്യം: സ്ത്രീ­ക­ളാ­യ നോ­വ­ലി­സ്റ്റു­ക­ളിൽ ആ­രാ­ണു് ഒ­ന്നാം നി­ര­യിൽ നി­ല്ക്കു­ന്ന­തു?

ഉ­ത്ത­രം: അ­റി­ഞ്ഞു­കൂ­ടാ. സ്ത്രീ നല്ല നോ­വ­ലി­സ്റ്റ് ആ­കു­ന്ന­തി­നെ­ക്കാൾ ഭേദം ഭാ­വി­യിൽ ടോൾ­സ്റ്റോ­യി­യാ­കു­ന്ന ഒ­രാൺ­കു­ട്ടി­യെ പ്ര­സ­വി­ക്കു­ന്ന­താ­ണു്.

ചോ­ദ്യം: Monotony എന്ന വാ­ക്കി­നു് ഒരു നല്ല തർ­ജ്ജ­മ പ­റ­ഞ്ഞു തരൂ.

ഉ­ത്ത­രം: അർ­ത്ഥം പ­റ­ഞ്ഞു­ത­രാം. പ­ഴ­യ­കാ­ല­ത്തു് ദാ­മ്പ­ത്യ ജീ­വി­തം. ഇ­പ്പോൾ കാ­മു­കി­യു­മാ­യു­ള്ള സം­സാ­രം.

ചോ­ദ്യം: ഒരു ചെ­റു­പ്പ­ക്കാ­രി ബോ­ധം­കെ­ട്ടു റോ­ഡ­രു­കിൽ വീണാൽ നി­ങ്ങ­ളെ­ന്തു ചെ­യ്യും? ഞാ­നാ­ണെ­ങ്കിൽ എന്തു ചെ­യ്യും?

ഉ­ത്ത­രം: ഞാൻ അതു ക­ണ്ടി­ല്ലെ­ന്ന മ­ട്ടിൽ ന­ട­ന്ന­ങ്ങു പോകും. നി­ങ്ങൾ അ­വ­ളു­ടെ നെ­ഞ്ചു ത­ട­വി­ക്കൊ­ടു­ക്കാൻ പാ­ഞ്ഞു ചെ­ല്ലും.

ചോ­ദ്യം: നാളെ, 1995 ഫെ­ബ്രു­വ­രി 24 ആം തീയതി എന്റെ ഈ ചോ­ദ്യം നി­ങ്ങൾ­ക്കു കി­ട്ടു­മ്പോൾ എന്തു സം­ഭ­വി­ച്ചി­രി­ക്കും?

ഉ­ത്ത­രം: ഒരു മണ്ടൻ അയച്ച ക­ത്തു് എ­നി­ക്കു കി­ട്ടി­യി­രി­ക്കും.

ശ്രീ. കേ­ര­ള­വർ­മ്മ വ­ലി­യ­കോ­യി­ത്ത­മ്പു­രാൻ ഉ­ണ്ടാ­ക്കി­യ ര­ക്ഷാ­ക­വ­ചം താ­രാ­ട്ട്

ശ്രീ­മ­താ­വെൻ പ­ര­ദേ­വ­ത ത­ന്നു­ടെ

സീ­മാ­തീ­ത­യാം കരുണ താനേ

സ­ങ്ക­ടം തീർ­പ്പാ­നു­ട­ലോ­ടെ ജാ­ത­യാം

പെൺ­കി­ടാ­വെൻ­പൈ­തൽ താ­ലോ­ല­മേ

ചി­ന്മ­യ­രൂ­പി­ണി ശ്രീ­മ­ഹാ­രാ­ഞ്ജി താൻ

ന­ന്മ­യോ­ടേ ക­ടാ­ക്ഷി­ക്ക­യാ­ലേ

ഏ­തൻ­കു­ല­ത്തിൽ സ­ന്താ­ന­മാ­യ് വ­ന്നൊ­രെൻ

പൈ­തൽ­ക്കു ദീർ­ഘാ­യു­സ്സേ­കീ­ടേ­ണം

സ­ന്ത­തി­പ്പ­സം ഭ­ജി­ക്കു­ന്നോർ­ക്കു്

സ­ന്താ­ന­വ­ല്ലി ആ­ന­ന്ദ­വ­ല്ലി

സ­ന്താ­പ­മെ­ല്ലാ­മ­ക­റ്റി­യെൻ പൈ­ത­ല്ക്കു

സ­ന്താ­ന­സ­മ്പ­ത്തു നൽ­കീ­ടേ­ണം

ലോ­ക­ങ്ങൾ­ക്കെ­ല്ലാം ജ­ന­നി­യാ­മീ­ശ്വ­രി

ശ്രീ­ക­ണ്ഠ­വ­ല്ല­ഭ പ്രീ­തി­യോ­ടെ

ശോ­ക­ങ്ങ­ളെ­ക്ക­ള­ഞ്ഞെൻ പൈതലേ നിജ

തോ­ക­ത്തെ­പ്പോ­ല­വേ കാ­ത്തി­ടേ­ണം

വി­ശ്വാ­ധി­ക്കാ­യി­ത വി­ഷ്ണു­മാ­യ നിജ

വി­ശ്വാ­സ­വും രൂ­പ­സ­ദ്ഗു­ണ­വും

ആ­യു­സ്സു­മാ­രോ­ഗ്യ­മൈ­ശ്വ­ര്യ­വു­മേ­റ്റം

ശ്രേ­യ­സ്സു­മെൻ­പൈ­തൽ­ക്കേ­കീ­ടേ­ണം

കേ­ളി­വി­ധി­ക­ളി­ലെൻ പൈതലേ ഭദ്ര

കാളി സദാ കാ­ത്തു­ര­ക്ഷി­ക്കേ­ണം

ആ­ത­ങ്ക­മെ­ല്ലാ­മ­ക­റ്റി­യെൻ­പൈ­ത­ലേ

മാ­തം­ഗി­ദേ­വി പാ­ലി­ച്ചി­ടേ­ണം

ബാ­ല­ഗ്ര­ഹ­പീ­ഡ­യെ­ല്ലാ­മൊ­ഴി­ച്ചു­ടൻ

ബാ­ല­ത്രി­പു­രേ­ശി കാ­ത്തി­ടേ­ണം.

നി­ദ്രാ­സ­മ­യ­ങ്ങ­ളി­ലെൻ­കു­മാ­രി­യെ

രു­ദ്രാ­ണി­ദേ­വി­പാ­ലി­ച്ചി­ടേ­ണം.

സ്വ­പ്ന­ശി­ദേ­വി­യെൻ പൈ­തൽ­ക്കു നി­ദ്ര­യിൽ

സ്വ­പ്ന­ഭ­യ­ങ്ങ­ള­ക­റ്റി­ടേ­ണം.

ദ­ക്ഷ­ഭാ­ഗ­ത്തി­ങ്കൽ ദാ­ക്ഷാ­യ­ണീ ദേവി

വാ­മ­ഭാ­ഗ­ത്തി­ങ്കൽ വാ­മാ­ദേ­വി

അ­ഗ്ര­ഭാ­ഗ­ത്തി­ങ്ക­ലം­ബി­കാ­ദേ­വി­യും

പ­ശ്ചാൽ ഭാ­ഗ­ത്തി­ങ്കൽ പാർ­വ്വ­തി­യും

ഈ­വ­ണ്ണ­മെൻ പൈതൽ തന്റെ ചു­ഴ­ല­വും

കാർ­വർ­ണ്ണ സോദരി പാ­ലി­ക്കേ­ണം.

ശാ­ന്ത­ര­സ­മാം നി­ജ­രൂ­പ­മെ­പ്പൊ­ഴും

ആ­ന്ത­ദൃ­ഷ്ടി­യിൽ കാ­ട്ടി­ടേ­ണം.

സിം­ഹാ­സ­നേ­ശ്വ­രി­യെൻ പൈതൽ തന്നാർത്തി-​

സം­ഹാ­രം ചെ­യ്തു ക­ടാ­ക്ഷി­ക്കേ­ണം.

സ­ത്വ­മ­യി സദാ ശ­ക്തി­യെൻ പൈതൽതൻ-​

ഉ­ത്ത­മാം­ഗം കാ­ത്തു­ര­ക്ഷി­ക്കേ­ണം.

ക്ലേ­ശ­വി­നാ­ശി­നി കേ­ശ­വ­സോ­ദ­രി

ക്ലേ­ശ­ത്തെ­ക്കാ­ത്തു വി­ള­ങ്ങി­ടേ­ണം.

കാ­ല­ത്ര­യേ­ശി­യെൻ ബാലിക ത­ന്നു­ടേ

ഫാ­ല­ത്തെ ന­ന്മ­യിൽ പാ­ലി­ക്കേ­ണം.

ചി­ല്ലീ­ന രൂ­പി­ണി ചി­ത്ത­ജാ­രി­പ്രി­യ

ചി­ല്ലി­ക­ളെ­ച്ചെ­മ്മേ കാ­ത്തി­ടേ­ണം.

അ­ക്ഷീ­ണ കാ­രു­ണ്യ­രാ­ശി­യെൻ പൈതൽ തൻ

അ­ക്ഷി­യു­ഗം പ­രി­ര­ക്ഷി­ക്കേ­ണം.

വർ­ണ്ണ­മ­യീ ക­ലാ­കു­ണ്ഡ­ലി­നീ ശക്തി

കർ­ണ്ണ­യു­ഗം പ­രി­പാ­ലി­ക്കേ­ണം.

ബ­ന്ധ­പ്ര­ബോ­ധി­നി ബ­ന്ധു­ജീ­വാ­ധ­രി

ഗ­ന്ധ­ഗ്ര­ഹ­പു­ടം കാ­ത്തി­ടേ­ണം.

ശ്രേ­ഷ്ഠ­പു­രു­ഷ ശ­ര­ണ്യ­യെൻ പൈതൽ തൻ

ഓ­ഷ്ഠ­പു­ടം പ­രി­പാ­ലി­ക്കേ­ണം.

ദ­ന്തി­മു­ഖ­സ­മാ­രാ­ധ്യാ­യാ­മം­ബി­ക

ദ­ന്ത­ങ്ങൾ ന­ന്മ­യിൽ നിർ­മ്മി­ക്കേ­ണം.

ശ്രീ­വി­ദ്യാ­രൂ­പി­ണി­യെൻ­പൈ­തൽ ത­ന്നു­ടെ

നാവിൽ ക­ളി­ച്ചു­വി­ള­ങ്ങി­ടേ­ണം.

സാ­മോ­ദ­മെൻ­പൈ­തൽ തന്റെ ചി­ബു­ക­ത്തെ

ദാ­മോ­ദ­രാ­നു­ജ കാ­ത്തി­ടേ­ണം.

മുണ്ഡ മ­ഥി­നി­യെൻ ബാലിക ത­ന്നു­ടെ

തു­ണ്ഡ­മ­താ­ക­വേ പാ­ലി­ക്കേ­ണം.

ക­ണ്ഠീ­ര വേ­ന്ദ്രാ­ധി­രൂ­ഢ കാ­ത്യാ­യ­നി

ക­ണ്ഠ­മ­കു­ണ്ഠ­മാ­യ് പാ­ലി­ക്കേ­ണം.

ബാ­ഹു­ലേ­യ മാ­താ­ഭ­ക്ത ജ­ന­പ്രി­യ

ബാ­ഹു­യു­ഗം പ­രി­പാ­ലി­ക്കേ­ണം.

അ­സ­ദ്വി­ഷൻ­സോ­ദ­രി­യെൻ കു­മാ­രി­തൻ

കം­സ­ദ്വ­യം പ­രി­പാ­ലി­ക്കേ­ണം.

എൻ കു­മാ­രീ ക­ര­പ­ങ്ക­ജ­ങ്ങൾ ദിവ്യ

കു­ങ്കു­മാ­ല­ങ്കൃ­ത കാ­ത്തി­ടേ­ണം.

ദോ­ഷാ­ക­ര­ശി­രോ­ഭൂ­ഷ സ­മാ­രു­ണ

വേ­ഷാ­ക­ര­ജ­ങ്ങൾ കാ­ത്തി­ടേ­ണം.

മം­ഗ­ള­രൂ­പി­ണി മാ­താ­വെൻ പൈതൽ തൻ

അം­ഗു­ലീ പം­ക്തി­യെ ര­ക്ഷി­ക്കേ­ണം.

ര­ക്ഷഃ­സ്സ­മു­ന്മൂ­ലി­നി­യാ­യ ച­ണ്ഡി­കാ

വ­ക്ഷ­സ്സു ര­ക്ഷി­ച്ചു­കൊ­ള്ളേ­ണ­മേ

ഛന്ദ സ്തു­താ ദേ­വി­യെൻ പൈതൽ തൻ കുച

ദ്വ­ന്ത­ത്തെ കാ­ത്ത­രു­ളീ­ടേ­ണ­മേ

ര­ക്ഷി­ത ഭ­ക്ത­ര­മാ­പ­തി സോദരി

കു­ക്ഷി­ത­ലം പ­രി­ര­ക്ഷി­ക്കേ­ണം.

ആ­ഭീ­ര­നാ­ഥ കു­മാ­രി­യെൻ­പൈ­തൽ തൻ

നാഭീ കു­ഹ­ര­ത്തെ ര­ക്ഷി­ക്കേ­ണം.

ഗു­ഹ്യ­ക്ര­മാർ­ച്ചി­ത­യാ­യ കു­ലേ­ശ്വ­രി

ഗു­ഹ്യ­പ്ര­ദേ­ശ­ത്തെ ര­ക്ഷി­ക്കേ­ണം.

ചാ­രു­ദ്യു­തി­ല­ളി­താം­ഗി­യെൻ പൈതൽ തൻ

ഊ­രു­ദ്വ­യം പ­രി­പാ­ലി­ക്കേ­ണം.

സാ­നു­മ­തീ­ശ തനൂജ സ­രോ­ജാ­ക്ഷി

ജാ­നു­ദ്വ­യം പ­രി­പാ­ലി­ക്കേ­ണം.

ജം­ഭാ­രി മ­ന്ദി­ത ദേ­വി­യെൻ പൈതൽ തൻ

ജം­ഘാ­യു­ഗ­ള­ത്തെ പാ­ലി­ക്കേ­ണം.

കാ­ലിൻ­വി­രൽ ന­ഖ­പം­ക്തി­യു­മെ­ന്നി­വ

കാ­ല­കാ­ല­പ്രി­യ കാ­ത്തി­ടേ­ണം.

ശ്രീ­പാ­ദു­കാ­മൂർ­ത്തി­യെൻ പൈതൽ ത­ന്നു­ടെ

ആ­പാ­ദ­മ­സ്ത­കം പാ­ലി­ക്കേ­ണം.

ശു­ഭ­മ­സ്തു

images/RaniBharaniThirunalLakshmiBayiofTravancore.jpg
ല­ക്ഷ്മി­ത്ത­മ്പു­രാ­ട്ടി

(1170 കന്നി 6, ല­ക്ഷ്മി­ത്ത­മ്പു­രാ­ട്ടി സൂ­ക്ഷി­ക്കു­ന്ന നോ­ട്ടു­ബു­ക്കിൽ നി­ന്നു് പ­കർ­ത്തി­യ­തു്.)

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1995-03-19.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.