SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1995-07-02-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

തയിരു ക­ട­ഞ്ഞാൽ വെണ്ണ ഉ­യ­രു­ന്ന­തു പോലെ ഏതു ജീവിത സംഭവം ചി­ല­രെ­ടു­ത്തു പ്ര­തി­പാ­ദി­ച്ചാ­ലും തൊഴിലാളി-​മുതലാളി ബന്ധം എന്ന വെണ്ണ ഉ­യർ­ന്നു വരും. അതു് ന­മ്മ­ളെ­ടു­ത്തു ഭ­ക്ഷി­ച്ചു കൊ­ള്ള­ണം. ചിലർ ത­ങ്ങ­ളു­ടെ കു­ട­വ­യർ ത­ട­വി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു പോലെ, മീശ പി­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു പോലെ ലൈം­ഗി­ക കാ­ര്യ­ങ്ങൾ അ­ന­വ­ര­തം പ്ര­തി­പാ­ദി­ക്കു­ന്നു.

മാ­ന്യ­ന്മാർ പ്ര­വേ­ശി­ക്കാൻ മ­ടി­ക്കു­ന്നി­ട­ത്തു് ഇ­ര­ച്ചു­ക­യ­റു­ന്ന ചി­ല­രു­ണ്ടു്. അ­സ­ഭ്യ­മാ­യ­തി­ന്റെ മ­ണ്ഡ­ല­മാ­ണു് അ­തെ­ന്നു തെ­റ്റി­ദ്ധ­രി­ക്ക­രു­തു്. തി­ക­ച്ചും സ­ഭ്യം­ത­ന്നെ. പക്ഷേ, ഇ­ര­ച്ചു­ക­യ­റ്റം­കൊ­ണ്ടു് നി­ര­ന്ത­ര­മാ­യ സം­സാ­രം­കൊ­ണ്ടു് അവർ ആ മ­ണ്ഡ­ല­ത്തെ അ­സ­ഭ്യ­മാ­ക്കു­ന്നു. ഒ­രി­ക്കൽ ഒരു ബ­ന്ധു­വി­നോ­ടൊ­രു­മി­ച്ചു് എ­നി­ക്കു് ഒരു വി­വാ­ഹ­ത്തി­നു പോ­കേ­ണ്ട­താ­യി വന്നു. അ­യാ­ളു­ടെ നാലു കൂ­ട്ടു­കാ­രു­മു­ണ്ടു്. വ­സ്തു­ക്കൾ സ­മ്പാ­ദി­ക്കു­ന്ന­തി­ലും അ­ന്യ­ന്റെ വക പി­ടി­ച്ചു­പ­റി­ക്കു­ന്ന­തി­ലും ത­നി­ക്കു് ഒ­ര­വ­കാ­ശ­വു­മി­ല്ലെ­ങ്കി­ലും കി­ട്ടി­യാ­ലി­രി­ക്ക­ട്ടെ എന്ന വി­ചാ­ര­ത്താൽ ഭൂ­മി­ക്കു­വേ­ണ്ടി മ­റ്റൊ­രു­വ­ന്റെ പേരിൽ കെ­യ്സ് കൊ­ടു­ക്കു­ന്ന­തി­ലും തൽ­പ­ര­നാ­യ അയാൾ കാറിൽ ക­യ­റാ­ത്ത താമസം ഐ. ആർ. എ­ട്ടു് എന്ന നെ­ല്ലി­നെ­ക്കു­റി­ച്ചു കൂ­ട്ടു­കാ­രോ­ടു പ­റ­ഞ്ഞു­തു­ട­ങ്ങി. അവരും അ­യാ­ളെ­പ്പോ­ലെ­ത­ന്നെ. മറ്റു നെ­ല്ലി­ന­ങ്ങ­ളെ­ക്കു­റി­ച്ചു വാ­തോ­രാ­തെ അവരും സം­സാ­രി­ച്ചു. തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നു പു­ന­ലൂ­രെ­ത്തു­ന്ന­തു­വ­രെ ബന്ധു ഐ. ആർ. എ­ട്ടു്, ക­ള­മ­ടി­ക്കൽ, കൊ­യ്ത്തു്, കൂ­ലി­കൊ­ടു­ക്കൽ ഇ­വ­യെ­ക്കു­റി­ച്ചു് അ­ന­വ­ര­തം സം­സാ­രി­ച്ചു. തി­രി­ച്ചു് അ­വ­രു­ടെ­കൂ­ടെ പോ­ന്നാൽ എന്റെ പ്രാ­ണൻ പൊ­യ്പോ­കു­മെ­ന്നു മ­ന­സ്സി­ലാ­ക്കി­യ ഞാൻ ‘എ­നി­ക്കു ചിലരെ കാ­ണാ­നു­ണ്ടു്. നി­ങ്ങൾ കാറിൽ പൊ­യ്ക്കൊ­ള്ളൂ. ഞാൻ ബ­സ്സിൽ വരാം’ എന്നു പ­റ­ഞ്ഞു ര­ക്ഷ­പ്പെ­ട്ടു. ചി­ല­രി­ങ്ങ­നെ­യാ­ണു്. ഏ­ക­നേ­ത്ര­ന്മാ­രാ­ണു് അവർ. ഒ­രു­വി­ഷ­യ­ത്തെ­ക്കു­റി­ച്ചു മാ­ത്ര­മേ അ­ക്കൂ­ട്ടർ­ക്കു വി­ചാ­രി­ക്കാ­നാ­വൂ. സം­സാ­രി­ക്കാ­നാ­വൂ. നി­ത്യ­ജീ­വി­ത­ത്തിൽ ഏതു മ­ണ്ഡ­ല­ത്തി­ലും കാ­ണാ­വു­ന്ന ഇ­ത്ത­രം ആ­ളു­ക­ളെ നോ­വ­ലു­ക­ളി­ലും ചെ­റു­ക­ഥ­ക­ളി­ലും ദർ­ശി­ക്കാം. റഷ്യൻ നാ­ട­ക­കർ­ത്താ­വും ക­ഥാ­കാ­ര­നു­മാ­യ ചെ­ഹോ­ഫി­ന്റെ ഒരു കഥയിൽ സ്ത്രീ­ക­ളെ­ക്കു­റി­ച്ചു മാ­ത്രം വി­ചാ­രി­ക്കു­ക­യും പ­റ­യു­ക­യും ചെ­യ്യു­ന്ന ഒ­രു­വ­നു­ണ്ടു്. സ്ത്രീ­യോ? എ­ങ്കിൽ അവൾ ശ­യ­നീ­യ­ത്തിൽ ശ­യി­ക്കാ­നു­ള്ള­വൾ മാ­ത്ര­മാ­ണു് അ­യാൾ­ക്കു് ജീ­വി­തം ആ­ഹ്ളാ­ദ­ക­ര­മാ­വു­ന്ന­തു്, വി­ഷാ­ദാ­ത്മ­ക­മാ­കു­ന്ന­തു്, വൈ­ര­സ്യ­പൂർ­ണ്ണ­മാ­കു­ന്ന­തു് സ്ത്രീ­യാ­ലാ­ണെ­ന്നാ­ണു് അ­യാ­ളു­ടെ മതം. ജീ­വി­തം ദുഃ­ഖ­പൂർ­ണ്ണ­മാ­യോ? എ­ന്നാ­ല­തു സ്ത്രീ­യെ­ക്കൊ­ണ്ടു­ത­ന്നെ അ­വ­ളെ­യാ­ണു് അതിനു കു­റ്റ­പ്പെ­ടു­ത്തേ­ണ്ട­തു് ഒരു പുതിയ ജീ­വി­തം ഉ­ദ­യം­കൊ­ണ്ടോ, നൂ­ത­ന­ങ്ങ­ളാ­യ ആ­ദർ­ശ­ങ്ങൾ ആ­വിർ­ഭ­വി­ച്ചോ? എ­ങ്കിൽ സ്ത്രീ­ത­ന്നെ അതിനു കാരണം. ശ­രീ­ര­ത്തി­ലെ സെ­ല്ലു­ക­ളെ­ക്കു­റി­ച്ചോ ജ­ന്മ­വാ­സ­ന­ക­ളെ­ക്കു­റി­ച്ചോ മ­റ്റു­ള്ള­വർ സം­സാ­രി­ക്കു­ന്നി­ട­ത്തു് അയാൾ ഇ­രി­ക്കു­ന്നു­വെ­ന്നു വി­ചാ­രി­ക്കു­ക. അയാൾ അതു കേൾ­ക്കി­ല്ല, അ­തി­നെ­ക്കു­റി­ച്ചു മി­ണ്ടു­കി­ല്ല. അ­ക്കാ­ര്യ­ങ്ങൾ അ­യാൾ­ക്കു കൗ­തു­കം ജ­നി­പ്പി­ക്കു­ക­യേ­യി­ല്ല. എ­ന്നാൽ ലൈം­ഗി­ക­വേ­ഴ്ച­യ്ക്കു­ശേ­ഷം പെൺ­ചി­ല­ന്തി ആൺ­ചി­ല­ന്തി­യെ വി­ഴു­ങ്ങു­ന്നു­വെ­ന്നു് ആ­രെ­ങ്കി­ലും പ­റ­ഞ്ഞാൽ ഉടനെ അ­യാ­ളു­ടെ മുഖം തി­ള­ങ്ങും, ക­ണ്ണു­കൾ ജി­ജ്ഞാ­സ­കൊ­ണ്ടു ജ്വ­ലി­ക്കും. നി­ങ്ങൾ അ­യാ­ളു­മൊ­ത്തു് തെ­രു­വി­ലൂ­ടെ ന­ട­ക്കു­ക­യാ­ണെ­ന്നു വി­ചാ­രി­ക്കു. ഒരു പെൺ­ക­ഴു­ത­യെ ക­ണ്ടു­വെ­ന്നും കരുതൂ. ഉടനെ അയാൾ നി­ങ്ങ­ളോ­ടു ചോ­ദി­ക്കും. ‘പെൺ­ക­ഴു­ത­യെ ഒ­ട്ട­ക­വു­മാ­യി ഇണ ചേർ­ത്താൽ ജ­നി­ക്കു­ന്ന­തു് എ­ന്താ­യി­രി­ക്കും?’

images/Chekhov.jpg
ചെ­ഹോ­ഫ്

ഇ­മ്മ­ട്ടിൽ ഏ­ക­വീ­ക്ഷ­ണ­ഗ­തി­യു­ള്ള എ­ഴു­ത്തു­കാർ ഏ­റെ­യാ­ണു് കേ­ര­ള­ത്തിൽ. തയിരു ക­ട­ഞ്ഞാൽ വെണ്ണ ഉ­യ­രു­ന്ന­തു­പോ­ലെ ഏതു ജീ­വി­ത­സം­ഭ­വം ചി­ല­രെ­ടു­ത്തു പ്ര­തി­പാ­ദി­ച്ചാ­ലും തൊഴിലാളി-​മുതലാളി ബന്ധം എന്ന വെണ്ണ ഉ­യർ­ന്നു­വ­രും. അതു് ന­മ്മ­ളെ­ടു­ത്തു ഭ­ക്ഷി­ച്ചു­കൊ­ള്ള­ണം. ചിലർ ത­ങ്ങ­ളു­ടെ കു­ട­വ­യർ ത­ട­വി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു­പോ­ലെ, മീശ പി­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു­പോ­ലെ ലൈം­ഗി­ക കാ­ര്യ­ങ്ങൾ അ­ന­വ­ര­തം പ്ര­തി­പാ­ദി­ക്കു­ന്നു. ആ­രൊ­ക്കെ­യാ­ണു് ഇതു ചെ­യ്യു­ന്ന­തെ­ന്നു പ­റ­യാ­വു­ന്ന­തേ­യു­ള്ളു. പക്ഷേ, ശ­ത്രു­ക്ക­ളു­ടെ ‘എണ്ണം കൂ­ട്ടേ­ണ്ട­തി­ല്ലാ­ത്ത­തു­കൊ­ണ്ടു ഞാൻ പ­റ­യു­ന്നി­ല്ല. ഒ­രു­കാ­ര്യം­ത­ന്നെ ഒരു ക­ഥാ­കാ­ര­നോ കവിയോ പ്ര­തി­പാ­ദി­ക്കു­ന്ന­തു് അ­നു­വാ­ച­ക­ന്റെ ക­ര­ണ­ത്ത­ടി­ക്കു­ന്ന­തി­നു തു­ല്യ­മാ­ണു്. ഇതു ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­തു­കൊ­ണ്ടു പ്ര­യോ­ജ­ന­മി­ല്ലെ­ന്നു് എ­നി­ക്ക­റി­യാം. അ­ന്യ­ന്റെ ചെ­കി­ട്ടി­ല­ടി­ക്കു­ന്ന­വ­നു് അതു ന­ട­ത്തി­യേ മ­തി­യാ­വൂ. അ­ടി­ക്ക­രു­തു് എന്നു മാ­ത്ര­മേ എ­നി­ക്കു് അ­പേ­ക്ഷി­ക്കാ­നു­ള്ളൂ.

പൂർ­വ്വ­കാ­ല സ്മ­ര­ണ­കൾ
images/Italo-Calvino.jpg
ഈ­ത്താ­ലോ കാൽ­വീ­നോ

ബാ­ല്യ­കാ­ല­സ്മൃ­തി­കൾ! എ­ന്തൊ­രു വൈ­വി­ധ്യ­വും വൈ­ജാ­ത്യ­വു­മാ­ണു് അ­വ­യ്ക്ക്! എം. കെ. ത്യാ­ഗ­രാ­ജ ഭാ­ഗ­വ­ത­രും എസ്. ഡി. സു­ബ­ല­ക്ഷ്മി­യും ചേർ­ന്ന­ഭി­ന­യി­ച്ച എ­ത്ര­യെ­ത്ര നാ­ട­ക­ങ്ങ­ളാ­ണു് ഞാൻ ക­ണ്ട­തു്. ആ­ല­പ്പു­ഴ കി­ട­ങ്ങാം പ­റ­മ്പു­മൈ­താ­ന­ത്തു് ദേ­വീ­വി­ലാ­സം കൊ­ട്ട­ക­യു­ണ്ടാ­യി­രു­ന്നു. അ­വി­ടെ­യാ­യി­രു­ന്നു നാ­ട­ക­ങ്ങൾ കൈ­നി­ക്ക­ര കു­മാ­ര­പി­ള്ള വേ­ലു­ത്ത­മ്പി­യാ­യി രം­ഗ­ത്തെ­ത്തി ‘വെ­ട്ട­നി­യാ, വെ­ട്ടു്’ എ­ന്നു് അ­നു­ജ­നോ­ടു് അ­പേ­ക്ഷി­ക്കു­ന്ന­തു കേ­ട്ടു ത്ര­സി­ച്ചി­രു­ന്നി­ട്ടു­ണ്ടു് ഞാൻ ആ കൊ­ട്ട­ക­യിൽ­ത്ത­ന്നെ. കവി ഹ­രീ­ന്ദ്ര­നാ­ഥ് ചട്ടോ പാ­ദ്ധ്യാ­യ ആ­കൃ­തി­സൗ­ഭ­ഗ­ത്തി­ന്റെ ഉ­ട­ലെ­ടു­ത്ത രൂ­പ­മാ­യി എസ്. ഡി. വി­ദ്യാ­ല­യ­ത്തി­ലെ ആനി ബ­സ­ന്റ് ഹോ­ളി­ലെ പ്ളാ­റ്റ്ഫോ­മിൽ­നി­ന്നു സം­സാ­രി­ക്കു­ന്ന­തു ഞാൻ കേ­ട്ടു. ഹെ­ഡ്മാ­സ്റ്റർ മ­ഞ്ചേ­രി രാ­മ­കൃ­ഷ്ണ­യ്യർ­സാർ അ­ദ്ദേ­ഹ­ത്തോ­ടു നേ­ര­മ്പോ­ക്കു പ­റ­യു­ന്ന­തും അ­ദ്ദേ­ഹം പൊ­ട്ടി­ച്ചി­രി­ക്കു­ന്ന­തും ഞാൻ കണ്ടു. ശ­ബ­രി­മ­ല­യിൽ പോകാൻ മാ­ല­യി­ട്ട ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള താ­ടി­വ­ളർ­ത്തി കോ­ട്ടി­ന്റെ ബ­ട്ടൺ­സി­ടാ­തെ തി­രു­വ­ന­ന്ത­പു­ര­ത്തെ ചെ­ങ്കൽ­ച്ചൂ­ള റോ­ഡി­ലൂ­ടെ മെ­ല്ലെ ന­ട­ന്നു വ­ന്ന­തും ബ­ഹു­മാ­ന­ത്തോ­ടെ അ­ദ്ദേ­ഹ­ത്തെ നോ­ക്കി­യ എന്നെ ‘എന്നെ അ­റി­യി­ല്ലേ, ഞാ­നാ­ണു് ച­ങ്ങ­മ്പു­ഴ’ എന്ന മ­ട്ടിൽ തി­രി­ച്ചു നോ­ക്കി­യ­തും എ­നി­ക്കോർ­മ്മ­യു­ണ്ടു്. കേ­ശ­വ­ദേ­വും ഭാ­ര്യ­യും വ­ളർ­ത്തു­മ­ക­ളും തി­രു­വ­ന­ന്ത­പു­ര­ത്തെ ന്യൂ തി­യ­റ്റ­റി­ലി­രു­ന്നു സിനിമ കാ­ണു­മ്പോൾ വൈ­കി­ച്ചെ­ന്ന ഞാനും കു­ടും­ബ­വും അ­ദ്ദേ­ഹ­ത്തി­ന്റെ തൊ­ട്ട­ടു­ത്തു­ചെ­ന്നു് ഇ­രി­ക്കാൻ ഇ­ട­യാ­യ­തും തന്റെ നി­ഭൃ­ത­ത്വ­ത്തെ ലം­ഘി­ക്കാ­നി­ട­യാ­ക്കി­യ ഞ­ങ്ങ­ളു­ടെ ക­ട­ന്നു­ക­യ­റ്റ­ത്തെ തൊ­ഴി­ലാ­ളി സാ­ഹി­ത്യ­കാ­രൻ നീ­ര­സ­ത്തോ­ടെ വീ­ക്ഷി­ച്ച­തും എന്റെ സ്മ­ര­ണ­യിൽ­നി­ന്നു മാ­ഞ്ഞു­പോ­യി­ട്ടി­ല്ല. ഈ സം­ഭ­വ­ത്തി­നും വളരെ വർ­ഷ­ങ്ങൾ­ക്കു­മുൻ­പു് ഞാൻ സ്ക്കൂൾ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന കാ­ല­ത്തു് മലയാള മനോരമ ആ­ഴ്ച­പ്പ­തി­പ്പിൽ കേ­ശ­വ­ദേ­വി­ന്റെ ‘ക­ളി­ക്കൂ­ട്ടു­കാ­രി’ എന്ന കഥ വാ­യി­ച്ചു് ഹർ­ഷ­പു­ള­കി­ത­നാ­യ­തും ഓർ­മ്മി­ക്കു­ന്നു. കാ­ല­മേ­റെ­ക്ക­ഴി­ഞ്ഞു് എ­നി­ക്കു് ഇ­മ്മ­ട്ടിൽ ശ്രീ. ഗൗ­ത­മ­ന്റെ “ശാ­ന്ത­മാ­യ ഈ നഗരം” (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) എന്ന ചെ­റു­ക­ഥ­യെ­ക്കു­റി­ച്ചു് ഓർ­മ്മ­യു­ണ്ടാ­വു­മോ? പെ­രു­മ്പാ­മ്പു­പോ­ലെ ഇ­ഴ­യു­ന്ന ഇ­ക്ക­ഥ­യ്ക്കു് എന്തു മേന്മ? ആ ഇ­ഴ­ച്ചി­ല­ല്ലാ­തെ മ­ത­ശ­ത്രു­ത­യു­ടെ പേരിൽ ഒ­രു­ത്ത­നെ വെ­ടി­വ­യ്ക്കു­ന്നു. ച­ത്ത­വ­നോ ചാകാൻ പോ­കു­ന്ന­വ­നോ ആയ അയാളെ നാ­ലു­പേർ ചേർ­ന്നു് വാ­ഹ­ന­ത്തിൽ ക­യ­റ്റി ആ­ശു­പ­ത്രി­യി­ലേ­ക്കു് അ­യ­യ്ക്കു­മ്പോൾ അ­വ­രു­ടെ ഉ­ടു­പ്പു­ക­ളിൽ (മൂ­ന്നു­പേ­രു­ടെ ഉ­ടു­പ്പു­ക­ളിൽ) ചോര പ­റ്റു­ന്നു. പൊ­ലി­സു് അവരെ ചോ­ദ്യം­ചെ­യ്യാൻ സ്റ്റെ­യ്ഷ­നി­ലേ­ക്കു കൊ­ണ്ടു­പോ­കു­ന്നു. വർ­ഗ്ഗീ­യ­ല­ഹ­ള­യ്ക്കു തു­ട­ക്കം കു­റി­ക്കാ­വു­ന്ന സംഭവം. ക­ലാ­പ­ര­മാ­യ ആ­വ­ശ്യ­ക­ത­യ്ക്കു് അ­തീ­ത­മാ­യ ദീർഘത, സാം­ഗ­ത്യ­മി­ല്ലാ­ത്ത സം­ഭ­വ­ങ്ങ­ളു­ടെ വർ­ണ്ണ­ന, തി­ക­ഞ്ഞ സർ­വ­സാ­ധാ­ര­ണ­ത ഇ­വ­കൊ­ണ്ടു് മ­ലി­ന­മാ­യ ഒരു ക­ഥ­യെ­ന്നേ പ­റ­യേ­ണ്ടു ഇ­തി­നെ­ക്കു­റി­ച്ച്. അ­നു­ഭൂ­തി­ജ­ന­ക­മ­ല്ല ഈ രചന. സ­ത്യ­ത്തി­ന്റെ നാദം ഒ­രി­ട­ത്തു­നി­ന്നും ഉ­യ­രു­ന്നു­മി­ല്ല. ഞാൻ പൂർ­വ്വ­കാ­ല­സ്മ­ര­ണ­ക­ളി­ലേ­ക്കു തി­രി­ച്ചു­പോ­ക­ട്ടെ. ഇ­ത്ത­രം കഥകൾ വാ­യി­ക്കു­ന്ന­തി­നെ­ക്കാൾ എ­ത്ര­യോ നല്ല പ്ര­വൃ­ത്തി­യാ­ണ­തു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “ബഷീർ എ­ന്തി­നാ­ണു് ഒരു വലിയ മ­ര­ത്തി­ന്റെ ചു­വ­ട്ടിൽ ചാ­രു­ക­സേ­ര­യിൽ കി­ട­ന്ന­തു്?”

ഉ­ത്ത­രം: “മരം ന­ട്ടു­വ­ളർ­ത്തി­യാൽ അ­തി­ന്റെ തണലിൽ ഇ­രി­ക്കു­ന്ന­തു് മ­ര­ത്തി­നു് ഇ­ഷ്ട­മാ­ണു്. ബ­ഷീ­റി­നും ഇ­ഷ്ട­മാ­ണു്. പക്ഷേ, ബ­ന്ധു­വി­നെ വ­ളർ­ത്തി­ക്കൊ­ണ്ടു­വ­ന്നു് അ­വ­ന്റെ തണലിൽ ഇ­രി­ക്കാ­മെ­ന്നു ക­രു­ത­രു­തു്. ആ ഇ­രി­പ്പു് ഇ­രി­ക്കു­ന്ന­വ­നു് ഇ­ഷ്ട­മ­ല്ല. ബന്ധു ഇ­രി­ക്കാ­നൊ­ട്ടു സ­മ്മ­തി­ക്കു­ക­യു­മി­ല്ല.”

ചോ­ദ്യം: “മരണം നടന്ന വീ­ട്ടിൽ ചെ­ന്നാൽ ഒ­ന്നും ചോ­ദി­ക്ക­രു­തു്, മി­ണ്ടാ­തെ കു­റെ­നേ­ര­മി­രു­ന്നി­ട്ടു തി­രി­ച്ചു പോരണം എന്നു നി­ങ്ങൾ മുൻ­പെ­ഴു­തി­യ­തി­ന്റെ അർ­ത്ഥ­മെ­ന്താ­ണു്?”

ഉ­ത്ത­രം: “ദുഃഖം തീ­ക്ഷ്ണ­മാ­യി­രി­ക്കു­മ്പോൾ ആ­ശ്വ­സി­പ്പി­ക്കു­ന്ന­വ­നെ­യും ത­ത്ത്വ­ചി­ന്ത പ­റ­യു­ന്ന­വ­നെ­യും മ­ര­ണ­കാ­ര­ണം അ­ന്വേ­ഷി­ക്കു­ന്ന­വ­നെ­യും വി­ഷാ­ദി­ക്കു­ന്ന­വൻ വെ­റു­ക്കും. അ­തു­കൊ­ണ്ടു നി­ശ്ശ­ബ്ദ­നാ­യി അ­ല്പ­നേ­രം ഇ­രി­ക്കു. തി­രി­ച്ചു­പോ­രു.”

ചോ­ദ്യം: “നി­ങ്ങൾ മ­ണ്ട­ന­ല്ലേ?”

ഉ­ത്ത­രം: “അതേ, ഞാൻ രാ­ത്രി­യിൽ കു­ടി­ക്കാൻ കൊ­ണ്ടു­വ­യ്ക്കു­ന്ന വെ­ള്ളം പാ­ത്ര­ത്തി­ന്റെ അ­ട­പ്പു­തു­റ­ന്നു മൂ­ന്നു­ത­വ­ണ ഫ്ളാ­ഷ് ലൈ­റ്റു­കൊ­ണ്ടു നോ­ക്കി­യി­ട്ടേ കു­ടി­ക്കു. പക്ഷേ, സം­ഘം­ചേർ­ന്നു് ചില ആളുകൾ മാസ് പെ­റ്റി­ഷൻ കൊ­ണ്ടു­വ­രു­മ്പോൾ വാ­യി­ച്ചു­നോ­ക്കാ­തെ ഒ­പ്പി­ട്ടു­കൊ­ടു­ക്കും. ഇതു മ­ണ്ട­ന്റെ ല­ക്ഷ­ണം. ബാ­ങ്കിൽ­നി­ന്നു പണം വാ­ങ്ങി­യാൽ അതു ത­രു­ന്ന സ്ത്രീ­യെ­യോ പു­രു­ഷ­നെ­യോ നീ­ര­സ­പ്പെ­ടു­ത്താൻ മ­ടി­ച്ചു് എ­ണ്ണാ­തെ വീ­ട്ടിൽ കൊ­ണ്ടു­പോ­രാ­റു­ണ്ടു്. അ­ടു­ത്ത­കാ­ല­ത്തു് ഒരു ബാ­ങ്കിൽ­നി­ന്നു നാ­ലാ­യി­രം രൂപ കാ­ഷ്യർ­ത­ന്നു. എ­ല്ലാം നൂ­റു­രൂ­പ നോ­ട്ടു­കൾ കി­ട്ടി­യ­യു­ട­നെ എ­ണ്ണാ­തെ­മ­ട­ക്കി പോ­ക്ക­റ്റിൽ വച്ചു. ആരും എ­ടു­ക്കാ­തി­രി­ക്കാ­നാ­യി കൈ­ലേ­സ് അ­തി­ന്റെ പു­റ­ത്തു് അ­മർ­ത്തി­വ­ച്ചു. ടാ­ക്സി­യിൽ കയറി വീ­ട്ടി­ലെ­ത്തി. നോ­ട്ടു­കൾ എ­ണ്ണി­നോ­ക്കി 38 നോ­ട്ടു­ക­ളേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. നാ­ലാ­യി­രം രൂ­പ­യ്ക്കു പകരം മൂ­വാ­യി­ര­ത്തി­യെ­ണ്ണൂ­റു രൂപ മാ­ത്രം. അങ്ങു പോ­ക­ട്ടെ 200 രൂപ എന്നു കരുതി. ആ­രോ­ടും പരാതി പ­റ­ഞ്ഞി­ല്ല. ആ­രോ­പ­റ­ഞ്ഞു ചില ബാ­ങ്കു­ക­ളിൽ ഇതു സ്ഥി­ര­മാ­യി ന­ട­ക്കു­ന്ന തൊ­ഴി­ലാ­ണെ­ന്നു് ഞാൻ മണ്ടൻ.”

ചോ­ദ്യം: “പു­രു­ഷൻ പേ­ടി­ക്കു­ന്ന­തു് ആരെ?”

ഉ­ത്ത­രം: “പു­രു­ഷൻ സ്ത്രീ­യോ­ടു മ­ര്യാ­ദ­യി­ല്ലാ­തെ പെ­രു­മാ­റു­മ്പോൾ അവൾ നോ­ക്കു­ന്ന ദേ­ഷ്യം­ക­ലർ­ന്ന നോ­ട്ട­മു­ണ്ട­ല്ലോ. അതിനെ പേ­ടി­ക്കാ­ത്ത പു­രു­ഷ­ന്മാ­രി­ല്ല. ജോ­സ­ഫൈ­ന്റെ ആ രീ­തി­യി­ലു­ള്ള നോ­ട്ട­ത്തെ നെ­പ്പോ­ളി­യ­നും പേ­ടി­ച്ചി­രി­ക്കും.”

ചോ­ദ്യം: “ച­ങ്ങ­മ്പു­ഴ­യും മാ­റ്റൊ­ലി­ക്ക­വി­ക­ളും ത­മ്മി­ലെ­ന്തേ വ്യ­ത്യാ­സം?”

ഉ­ത്ത­രം:ച­ങ്ങ­മ്പു­ഴ നീ­ലാ­ന്ത­രീ­ക്ഷ­ത്തി­ലെ ജ്വ­ലി­ക്കു­ന്ന സൂ­ര്യൻ. വയലാർ രാ­മ­വർ­മ്മ ആ സൂ­ര്യ­ന്റെ ര­ശ്മി­ക­ളെ പ്ര­തി­ഫ­ലി­പ്പി­ച്ച ക­ണ്ണാ­ടി.”

ഡോ­ക്ടർ സി. ഭരതു് ച­ന്ദ്ര­നും ഡോ­ക്ടർ ദി­നേ­ഷ് കെ. നാ­യ­രും

“ച­ങ്ങ­മ്പു­ഴ­യും മാ­റ്റൊ­ലി­ക്ക­വി­ക­ളും ത­മ്മി­ലെ­ന്തേ വ്യ­ത്യാ­സം?” “ച­ങ്ങ­മ്പു­ഴ നീ­ലാ­ന്ത­രീ­ക്ഷ­ത്തി­ലെ ജ്വ­ലി­ക്കു­ന്ന സൂ­ര്യൻ. വയലാർ രാ­മ­വർ­മ്മ ആ സൂ­ര്യ­ന്റെ ര­ശ്മി­ക­ളെ പ്ര­തി­ഫ­ലി­പ്പി­ച്ച ക­ണ്ണാ­ടി.”

ഇ­രു­പ­ത്തി­യാ­റു­കൊ­ല്ലം ഒ­രാ­ഴ്ച­പോ­ലും മു­ട­ങ്ങാ­ത്ത ‘സാ­ഹി­ത്യ­വാ­ര­ഫ­ലം’ എന്ന ഈ പം­ക്തി ക­ഴി­ഞ്ഞ­യാ­ഴ്ച മു­ട­ങ്ങി­പ്പോ­യി. കാരണം ഞാൻ തി­മി­രം മാ­റ്റാൻ ശ­സ്ത്ര­ക്രി­യ­യ്ക്കു വി­ധേ­യ­നാ­യി എ­ന്ന­താ­ണു്. മ­ധു­ര­യി­ല­ല്ലാ­തെ, തി­രു­നെൽ­വേ­ലി­യി­ല­ല്ലാ­തെ ഈ ശ­സ്ത്ര­ക്രി­യ ന­ട­ത്ത­രു­തെ­ന്നു് പലരും എ­ന്നോ­ടു പ­റ­ഞ്ഞു. പക്ഷേ, ഞാ­ന­തും ചെ­വി­ക്കൊ­ണ്ടി­ല്ല. പ്ര­ശ­സ്ത­നാ­യ കാർ­ഡി­യോ­ള­ജി­സ്റ്റ് ഡോ­ക്ടർ സി. ഭരതു് ച­ന്ദ്ര­ന്റെ മേൽ­നോ­ട്ട­ത്തിൽ വി­ദ­ഗ്ദ്ധ­മാ­യി ചി­കി­ത്സ ന­ട­ത്തു­ന്ന തി­രു­വ­ന­ന്ത­പു­ര­ത്തെ ശ്രീ ഉ­ത്രാ­ടം തി­രു­നാൾ ആ­ശു­പ­ത്രി­യി­ലാ­ണു് ഞാൻ ശ­സ്ത്ര­ക്രി­യ­യ്ക്കു ചെ­ന്ന­തു്. അ­വി­ട­ത്തെ നേ­ത്ര­വി­ഭാ­ഗ­ത്തി­ന്റെ മേ­ധാ­വി ഡോ­ക്ടർ ദി­നേ­ഷ് കെ. നാ­യ­രാ­ണു്. പ്ര­ഗ­ല്ഭ­നും വി­ന­യ­സ­മ്പ­ന്ന­നു­മാ­യ ആ ഡോ­ക്ടർ ഏ­താ­ണ്ടു് ഇ­രു­പ­തു മി­നി­റ്റു­കൊ­ണ്ടു് എന്റെ തി­മി­രം മാ­റ്റി Intra ocular lens വച്ചു. ദോ­ഷ­ര­ഹി­ത­മാ­യ പ്ളാ­സ്റ്റി­ക് സ­ബ്സ്റ്റൻ­സാ­ണു് ഈ ലെൻസ്. അതു് polymethyl methacrylate കൊ­ണ്ടു­ണ്ടാ­ക്കു­ന്ന­താ­ണെ­ന്നു് എ­വി­ടെ­യോ ഞാൻ വാ­യി­ച്ച­റി­ഞ്ഞി­ട്ടു­ണ്ടു്. ശ­രി­യാ­ണോ എന്തോ? എ­ന്തു­മാ­ക­ട്ടെ അതു വ­ച്ചു­ക­ഴി­ഞ്ഞി­ട്ടു് അ­ടു­ത്ത ദിവസം കെ­ട്ട­ഴി­ച്ച­പ്പോൾ എന്റെ അ­ന്ധ­കാ­ര­മ­യ­മാ­യ ലോകം പ്ര­കാ­ശ­പൂർ­ണ്ണ­മാ­യി. എ­നി­ക്കു കാഴ്ച തന്ന ഡോ­ക്ടർ­ക്കു നന്ദി.

images/Benjamin_Disraeli.jpg
ഡി­സ്റെ­യ്ലി

Cataract (തി­മി­രം) വന്നോ എ­ന്നാൽ മ­ധു­ര­യി­ലേ­ക്കു് ഓടൂ എ­ന്നാ­ണു് ചൊ­ല്ലു്. മ­ധു­ര­യി­ലെ ചി­കി­ത്സാ­സ­മ്പ്ര­ദാ­യ­ത്തെ ഞാൻ വി­മർ­ശി­ക്കു­ന്നി­ല്ല. ഒ­ന്നാ­ന്ത­ര­മാ­യി­രി­ക്കാ­മ­തു്. പക്ഷേ, ഉ­ത്രാ­ടം തി­രു­നാൾ ആ­ശു­പ­ത്രി­യി­ലെ ചി­കി­ത്സാ­രീ­തി അ­തി­ന്റെ പി­ന്നി­ല­ല്ല എ­ന്നു് അ­നു­ഭ­വം കൊ­ണ്ടു ഞാൻ പ­റ­യു­ന്നു. മ­ധു­ര­യി­ലെ ആ­ശു­പ­ത്രി­യിൽ­നി­ന്നു് ശ­സ്ത്ര­ക്രി­യ ക­ഴി­ഞ്ഞു വ­രു­ന്ന­വർ ഒരു മാസം ക­ഴി­ഞ്ഞേ കു­ളി­ക്കാ­റു­ള്ളു. വാ­യ­ന­യും എ­ഴു­ത്തും അ­വർ­ക്കു് കുറേ മാ­സ­ത്തേ­ക്കു നി­ഷി­ദ്ധ­ങ്ങ­ള­ത്രേ. ഞാൻ ഒ­രാ­ഴ്ച്ച ക­ഴി­ഞ്ഞു കു­ളി­ച്ചു. ഒ­ന്ന­ര­യാ­ഴ്ച ക­ഴി­ഞ്ഞു് ഇ­തെ­ഴു­തു­ന്നു. എ­ഴു­താൻ­വേ­ണ്ടി വാ­രി­ക­കൾ വാ­യി­ച്ചു.

ഒരു പറട്ട നോ­വ­ലാ­ണു് ഡി­സ്റെ­യ്ലി­യു­ടെ ‘ഹെൻ­ട്രീ­റ്റ റ്റെ­മ്പിൾ’. ജീ­വി­ത­ത്തി­ന്റെ അംശം പോ­ലു­മി­ല്ലാ­ത്ത ഒരു രചന. ച­ന്തു­മേ­നോ­ന്റെ നോവൽ അ­ങ്ങ­നെ­യ­ല്ല. അതു് ജീ­വി­തം കൊ­ണ്ടു തു­ടി­ക്കു­ന്നു.

ശ­സ്ത്ര­ക്രി­യ ന­ട­ത്തു­ന്ന­തി­നു മുൻ­പു് ഡോ­ക്ടർ ഭ­ര­ത്ച­ന്ദ്ര­ന്റെ ചി­കി­ത്സ­യ്ക്കും ഞാൻ വി­ധേ­യ­നാ­യി. ര­ക്ത­ത്തി­ലെ പ­ഞ്ചാ­ര­യു­ടെ അളവു് അ­ദ്ദേ­ഹം വി­ദ­ഗ്ദ്ധ­മാ­യ ചി­കി­ത്സ­കൊ­ണ്ടു കു­റ­ച്ചു. ഈ രണ്ടു ഡോ­ക്ടർ­മാ­രും—ഭരതു് ച­ന്ദ്ര­നും ദി­നേ­ഷ് കെ. നാ­യ­രും—ശ്രീ ഉ­ത്രാ­ടം തി­രു­നാൾ ആ­ശു­പ­ത്രി­യി­ലെ രണ്ടു ര­ത്ന­ങ്ങ­ളാ­ണു്.

ജീ­ലാ­സ്
images/Milovan_Djilas.jpg
മീ­ല­വാൻ ജീ­ലാ­സ്

യൂ­ഗോ­സ്ലാ­വ് രാ­ഷ്ട്രീ­യ­നേ­താ­വും എ­ഴു­ത്തു­കാ­ര­നു­മാ­യി­രു­ന്നു മീ­ല­വാൻ ജീ­ലാ­സ് (Milovan Djilas) റ്റീ­റ്റോ­യു­ടെ സ­ഹ­ചാ­രി­യാ­യി­രു­ന്ന അ­ദ്ദേ­ഹം സ­മു­ന്ന­ത­സ്ഥാ­ന­ങ്ങ­ളി­ലേ­ക്കു് ഉ­യർ­ന്നു. റ്റീ­റ്റോ­യു­ടെ രാ­ഷ്ട്രീ­യോ­പ­ദേ­ശ­ക­നാ­യി­രു­ന്ന ജീ­ലാ­സ് 1953-ൽ വൈസ് പ്ര­സി­ഡ­ന്റാ­യി. 1954-ൽ പ്ര­സി­ഡ­ന്റ് ആ­കേ­ണ്ടി­യി­രു­ന്ന അ­ദ്ദേ­ഹം പൊ­ടു­ന്ന­നെ ഡി­സ്മി­സ് ചെ­യ്യ­പ്പെ­ട്ടു. കാ­രാ­ഗൃ­ഹ­ത്തി­ലാ­വു­ക­യും ചെ­യ്തു. അ­ടു­ത്ത­കാ­ല­ത്തു് (1995 ഏ­പ്രി­ലിൽ) അ­ദ്ദേ­ഹം അ­ന്ത­രി­ച്ചു. ശ്രീ. എൻ. ഇ. സുധീർ ജ­ന­യു­ഗം വാ­രി­ക­യു­ടെ മേ­ദി­ന­പ്പ­തി­പ്പിൽ എ­ഴു­തി­യ “ഒരു സ്വ­ത­ന്ത്ര ചി­ന്ത­ക­ന്റെ വേർ­പാ­ടു്” എന്ന ലേഖനം ജീ­ലാ­സി­ന്റെ സേ­വ­ന­ങ്ങ­ളെ­യും രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ന­ങ്ങ­ളെ­യും വി­ല­യി­രു­ത്തു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ സ­വി­ശേ­ഷ­ത­യാർ­ന്ന വ്യ­ക്തി­ത്വ­ത്തി­ലേ­ക്കു കൈ­ചൂ­ണ്ടു­ക­യും ചെ­യ്യു­ന്നു. പലരും വി­ചാ­രി­ക്കു­ന്നു ജീ­ലാ­സ് ക­മ്മ്യൂ­ണി­സ്റ്റ് വി­രു­ദ്ധ­നാ­യി­രു­ന്നു­വെ­ന്നു്. അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്കു­കൾ എ­ടു­ത്തെ­ഴു­തി അതൊരു തെ­റ്റി­ദ്ധാ­ര­ണ­യാ­ണെ­ന്നു സുധീർ വ്യ­ക്ത­മാ­ക്കു­ന്നു.

images/Mark_Thompson.jpg
Mark Thompson

യൂ­ഗോ­സ്ലാ­വ്യ­യെ­ക്കു­റി­ച്ചു് A Paper House-​The Ending of Yugoslavia എന്ന നല്ല പു­സ്ത­ക­മെ­ഴു­തി­യ Mark Thompson ജീ­ലാ­സി­നെ നേ­രി­ട്ടു ക­ണ്ട­ത്തി­ന്റെ വി­വ­ര­ണം ആ പു­സ്ത­ക­ത്തിൽ ന­ല്കു­ന്നു­ണ്ടു്. മാർ­ക്ക് അ­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞു: “Your autobiographies convinced me that Tito was right to remove you from power, because you would never have been dependable. You would always have followed your own convictions. You broke with the party because it was becoming administrative, Machiavellian instead of visionary. Obsessed with revolutionary purity, you found this too banal.” ഇ­തു­കേ­ട്ടു് ജീ­ലാ­സ് ‘vulgar’ എന്നു കൂ­ട്ടി­ച്ചേർ­ത്തു. “Your conclusion is correct. From the point of view of power, Tito was right. In the long term I was right” എ­ന്നും ജീ­ലാ­സ് പ­റ­ഞ്ഞു.

സമയം ക­ഴി­ഞ്ഞു­വെ­ന്നു ജീ­ലാ­സ് അ­ട­യാ­ളം കാ­ണി­ച്ച­പ്പോൾ മാർ­ക്ക് എ­ഴു­ന്നേ­റ്റു. അ­ദ്ദേ­ഹം കു­ട­യെ­ടു­ക്കാൻ മ­റ­ന്നു­പോ­യി. തി­രി­ച്ചു­വ­ന്നു വാ­തി­ലിൽ ത­ട്ടി­യ­പ്പോൾ പകുതി തു­റ­ന്ന ക­ത­കി­നി­ട­യിൽ­ക്കൂ­ടി കൂട നീ­ട്ട­പ്പെ­ടു­ക­യും വാതിൽ വീ­ണ്ടും അ­ട­യ്ക്ക­പ്പെ­ടു­ക­യും ചെ­യ്തു. ജീ­ലാ­സി­ന്റെ പ്രേമ ഭാ­ജ­ന­മാ­യ Stefica-​യാണു് കു­ട­യെ­ടു­ത്തു നീ­ട്ടി­യ­തു്.

ക­മ്മ്യൂ­ണി­സ­ത്തി­ന്റെ വി­ശു­ദ്ധി പ­രി­പാ­ലി­ക്കാൻ ശ്ര­മി­ച്ച ഒരു വി­പ്ള­വ­കാ­രി­യെ കേ­ര­ളീ­യർ­ക്കു പ­രി­ച­യ­പ്പെ­ടു­ത്തി­ക്കൊ­ടു­ക്കു­ന്ന സു­ധീ­റി­ന്റെ യത്നം ആ­ദ­ര­ണീ­യ­മാ­ണു്.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. എന്റെ ഒരു ശി­ഷ്യൻ പൊ­ലീ­സ് ഇൻ­സ്പെ­ക്ട­റാ­യി. അ­ദ്ദേ­ഹം എന്നെ എ­വി­ടെ­വ­ച്ചു ക­ണ്ടാ­ലും “അ­റ്റ­ഷൻ­ന­ടി­ച്ചു് ” സൽ­യൂ­ട്ട് ചെ­യ്യും. ആദ്യം സൽ­യൂ­ട്ട് ചെ­യ്ത­പ്പോൾ എ­നി­ക്കു വ­ല്ലാ­ത്ത വൈ­ഷ­മ്യ­മു­ണ്ടാ­യി. ഈ പ­യ്യ­നു തൊ­ഴു­താൽ­പ്പോ­രേ എ­ന്നാ­യി­രു­ന്നു എന്റെ വി­ചാ­രം. പി­ന്നെ­പ്പി­ന്നെ അ­ദ്ദേ­ഹം സൽ­യൂ­ട്ട് ചെ­യ്തി­ല്ലെ­ങ്കിൽ എ­നി­ക്കു വ­ല്ലാ­യ്മ തോ­ന്നി­ത്തു­ട­ങ്ങി. അ­ടു­ത്ത­കാ­ല­ത്തു് ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തെ ക­ന­ക­ക്കു­ന്നു­കൊ­ട്ടാ­ര­ത്തി­ന്റെ മുൻ­പിൽ നി­ല്ക്കു­മ്പോൾ ഇൻ­സ്പെ­ക്ടർ ശി­ഷ്യൻ ജീ­പ്പിൽ പോ­കു­ക­യാ­യി­രു­ന്നു. എ­ന്നെ­ക്ക­ണ്ട­യു­ട­നെ ജീ­പ്പ് നി­റു­ത്തി­ച്ചു് ചാ­ടി­യി­റ­ങ്ങി തൊ­ഴു­തു ബ­ഹു­മാ­ന­പൂർ­വ്വം. സൽ­യൂ­ട്ട് പ്ര­തീ­ക്ഷി­ച്ചു­നി­ന്ന ഞാൻ വെ­റു­പ്പോ­ടെ ‘ന­മ­സ്കാ­രം’ എന്നു പ­റ­ഞ്ഞു തി­രി­ഞ്ഞു­ന­ട­ന്നു­ക­ള­ഞ്ഞു. ഞാ­നൊ­രു കാർ­ട്ടൂൺ വി­രോ­ധി­യാ­ണു്. ലോ­യു­ടെ കാർ­ട്ടൂ­ണു­കൾ­പോ­ലും ഞാൻ നോ­ക്കു­കി­ല്ലാ­യി­രു­ന്നു. അ­ങ്ങ­നെ­യി­രി­ക്കെ ശ­ങ്കേ­ഴ്സ് വീ­ക്ക്ലി­യിൽ ശങ്കർ വരച്ച നെ­ഹ്റു­വി­ന്റെ ഹാ­സ്യ­ചി­ത്രം നോ­ക്കി ഇ­ഷ്ട­ക്കേ­ടോ­ടു­ത­ന്നെ. അന്നു മുതൽ വെ­റു­പ്പോ­ടെ ഏതു കാർ­ട്ടൂ­ണും ഞാൻ നോ­ക്കു­ന്നു. ഇ­പ്പോൾ സകല വാ­രി­ക­ക­ളി­ലും പ­ത്ര­ങ്ങ­ളി­ലും വ­രു­ന്ന കാർ­ട്ടൂ­ണു­കൾ നോ­ക്കി­യി­ട്ടേ ഞാൻ ചെ­റു­ക­ഥ­ക­ളും ലേ­ഖ­ന­ങ്ങ­ളും വാ­യി­ക്കു­ക­യു­ള്ളൂ. കാർ­ട്ടൂ­ണു­ക­ളെ ഞാൻ വെ­റു­ക്കു­ന്നു­വെ­ങ്കി­ലും കാർ­ട്ടൂ­ണി­സ്റ്റു­ക­ളോ­ടു് എ­നി­ക്കു സ്നേ­ഹ­വും ബ­ഹു­മാ­ന­വു­മു­ണ്ടു്. യേ­ശു­ദാ­സൻ, സു­കു­മാർ, രാജു, കെ. എസ്. രഘു, വേണു, കൃ­ഷ്ണൻ (കു­ങ്കു­മം) ഇ­വ­രെ­യൊ­ക്കെ എ­നി­ക്കു് ഇ­ഷ്ട­മാ­ണു്. ബ­ഹു­മാ­ന­മാ­ണു്. സർ­വ്വ­രാ­ജ്യ കാർ­ട്ടൂ­ണി­സ്റ്റു­ക­ളേ സം­ഘ­ടി­ക്കു­വിൻ നി­ങ്ങൾ­ക്കു ന­ഷ്ട­പ്പെ­ടാൻ അ­ല്പ­ജ്ഞ­നാ­യ കൃ­ഷ്ണൻ­നാ­യ­രു­ടെ ഹാ­സ്യ­ചി­ത്ര വി­ദ്വേ­ഷ­മ­ല്ലാ­തെ വേ­റൊ­ന്നു­മി­ല്ല.
  2. ഡി­സ്റെ­യ്ലി­യു­ടെHenrietta Temple എന്ന നോ­വ­ലി­ന്റെ അ­നു­ക­ര­ണ­മാ­ണു് ഒ. ച­ന്തു­മേ­നോ­ന്റെ മാ­സ്റ്റർ പിസായ നോ­വ­ലെ­ന്നു പലരും പ­റ­ഞ്ഞ­തു കേ­ട്ടു ഞാൻ ആ നോവൽ അ­ന്വേ­ഷി­ക്കു­ക­യാ­യി­രു­ന്നു. ഒ­രി­ട­ത്തും കി­ട്ടി­യി­ല്ല. അ­ങ്ങ­നെ­യി­രി­ക്കെ തി­രു­വ­ന­ന്ത­പു­ര­ത്തെ ആർ­ട്സ് കോ­ളേ­ജ് ലൈ­ബ്ര­റി­യിൽ ഞാൻ ആ പു­സ്ത­കം കണ്ടു. “ആർ­ത്തി”യോടെ എ­ടു­ത്തു വാ­യി­ച്ചു. ഫെർ­ഡി­നൻ­ഡ് എ­ന്നൊ­രു സാ­ഹ­സി­കൻ ഒ­രു­ത്തി­യെ വി­വാ­ഹം ക­ഴി­ക്കാൻ തീ­രു­മാ­നി­ക്കു­ന്ന­തും അ­പ്പോൾ പാ­വ­പ്പെ­ട്ട ഹെൻ­ട്രീ­റ്റ­യെ കാ­ണു­ന്ന­തും അവളെ പ്രേ­മി­ക്കു­ന്ന­തും നിർ­ദ്ധ­ന­യാ­യ ഹെൻ­ട്രീ­റ്റ പൊ­ടു­ന്ന­നെ ധ­നി­ക­യാ­യി മാ­റു­ന്ന­തും മ­റ്റും വി­വ­രി­ക്കു­ന്ന ഒരു പറട്ട നോ­വ­ലാ­ണു് ഡി­സ്റെ­യ്ലി­യു­ടെ ‘ഹെൻ­ട്രീ­റ്റ റ്റെ­മ്പിൾ’ ജീ­വി­ത­ത്തി­ന്റെ അം­ശം­പോ­ലു­മി­ല്ലാ­ത്ത ഒരു രചന. ച­ന്തു­മേ­നോ­ന്റെ നോവൽ അ­ങ്ങ­നെ­യ­ല്ല. അതു് ജീ­വി­തം­കൊ­ണ്ടു തു­ടി­ക്കു­ന്നു.
  3. മി­ത്തു­ക­ളും നാ­ടോ­ടി­ക്ക­ഥ­ക­ളും ചേർ­ത്തു് സ­റീ­യ­ലി­സ­ത്തി­ന്റെ ടെ­ക്നി­ക് ഉ­പ­യോ­ഗി­ച്ചു നോ­വ­ലു­ക­ളും ക­ഥ­ക­ളും എ­ഴു­തി­യ ഈ­ത്താ­ലോ കാൽ­വീ­നോ ലോ­ക­സാ­ഹി­ത്യ­ത്തി­ലെ ഒരു മ­ഹാ­സം­ഭ­വ­മാ­ണു്. ആളിനെ സം­ഭ­വ­മാ­ക്കി­പ്പ­റ­യു­ന്ന തെ­റ്റു് വാ­യ­ന­ക്കാർ സദയം ക്ഷ­മി­ക്ക­ണം. ഈ സ­റീ­യ­ലി­സ്റ്റി­ക് ടെ­ക്നി­ക്കി­ലൂ­ടെ അ­ദ്ദേ­ഹം സ­മ­കാ­ലി­ക­ലോ­ക­ത്തെ പ­രി­ഹാ­സ­പൂർ­വ്വം ചി­ത്രീ­ക­രി­ക്കു­ന്നു. നാ­ടോ­ടി­ക്ക­ഥ­ക­ളിൽ തൽ­പ­ര­നാ­യ കാൽ­വീ­നോ ഇ­റ്റ­ലി­യി­ലെ അ­ത്ത­രം ക­ഥ­ക­ളിൽ തൽ­പ­ര­നാ­യ­തിൽ അ­ദ്ഭു­ത­പ്പെ­ടാ­നൊ­ന്നു­മി­ല്ല. ഇ­രു­ന്നൂ­റു നാ­ടോ­ടി­ക്ക­ഥ­കൾ സ­മാ­ഹ­രി­ച്ചു് കാൽ­വീ­നോ പ്ര­സാ­ധ­നം ചെയ്ത Italian Folktales എന്ന പു­സ്ത­കം അ­ദ്ദേ­ഹ­ത്തി­ന്റെ മാ­സ്റ്റർ പീ­സാ­ണെ­ന്നു­പോ­ലും പ­റ­യു­ന്ന­വ­രു­ണ്ടു്. ജീ­വി­ത­ത്തി­ന്റെ ആ­ന്ത­ര­മാ­യ അർ­ത്ഥം ധ്വ­നി­പ്പി­ക്കു­മാ­റു് കാൽ­വീ­നോ ഓരോ കഥയും പു­ന­രാ­ഖ്യാ­നം ചെ­യ്യു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ സ­മു­ജ്ജ്വ­ല­മാ­യ അ­വ­താ­രി­ക ഈ ഗ്ര­ന്ഥ­ത്തി­നു ഭൂ­ഷ­ണ­മാ­ണു്. A magic book and a classic എ­ന്നു് റ്റൈം വാ­രി­ക­വാ­ഴ്ത്തി­യ ഈ ക­ഥാ­സ­മാ­ഹാ­ര ഗ്ര­ന്ഥ­ത്തി­ന്റെ പാ­രാ­യ­ണം കാൽ­വീ­നോ­യു­ടെ നോ­വ­ലു­ക­ളു­ടെ­യും ക­ഥ­ക­ളു­ടെ­യും അർ­ത്ഥ­ങ്ങ­ളെ കൂ­ടു­തൽ സ്പ­ഷ്ട­മാ­ക്കി­ത്ത­രും (Penguin Books, p. 761, V. K. 15, Spl Indian Price GBP 7.99).

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1995-07-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.