SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1996-03-24-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Jan_Kochanowski.png
യാൻ കോ­ക­നോ­ഫ്സ്കി

മഴ ത­കർ­ത്തു് പെ­യ്യു­ന്ന രാ­ത്രി­യിൽ, മ­ര­ങ്ങൾ കൂ­നി­ക്കൂ­ടി വി­റ­ച്ചു­നിൽ­ക്കു­ന്ന വേ­ള­യിൽ ഒരു മി­ന്നൽ­പ്പി­ണർ ഉ­ണ്ടാ­യാൽ പ­ച്ചി­ല­ച്ചാർ­ത്തു­കൾ എ­ന്തെ­ന്നി­ല്ലാ­ത്ത വി­ധ­ത്തിൽ തി­ള­ങ്ങും. ആ ദൃ­ശ്യം ന­മ്മ­ളെ ആ­ഹ്ലാ­ദാ­നു­ഭൂ­തി­യി­ലേ­ക്കു് വ­ലി­ച്ചെ­റി­യും. നി­ലാ­വും മൂ­ടൽ­മ­ഞ്ഞും പ­ര­ന്നൊ­ഴു­കു­ന്ന ര­ജ­നി­യിൽ അ­വ­യി­ലൂ­ടെ അ­പ്പു­റ­ത്തേ­ക്കു­നോ­ക്കു­മ്പോൾ കാ­ണു­ന്ന ദേ­വാ­ല­യ­ത്തി­ന്റെ താ­ഴി­ക­ക്കു­ടം സ­വി­ശേ­ഷ­ശോ­ഭ­യോ­ടെ നിൽ­ക്കും. അ­ക്കാ­ഴ്ച­യും ന­മു­ക്കു് വി­ശി­ഷ്ടാ­നു­ഭൂ­തി നൽകും. നേരം ന­ല്ല­പോ­ലെ വെ­ളു­ത്തി­ട്ടി­ല്ലാ­ത്ത പു­ലർ­കാ­ല­ത്തു് ഗ്രാ­മ­പ്ര­ദേ­ശ­ത്തെ ജ­ലാ­ശ­യ­ത്തിൽ വി­ടർ­ന്നു നിൽ­ക്കു­ന്ന താ­മ­ര­പ്പൂ­വി­ന്റെ അ­സ്പ­ഷ്ട രാ­മ­ണീ­യ­കം ന­മു­ക്കു് സ­ന്തോ­ഷം പ്ര­ദാ­നം ചെ­യ്യും. ഈ അ­നു­ഭൂ­തി­കൾ­ക്കു് തു­ല്യ­മാ­യ ഒ­ര­നു­ഭൂ­തി­യാ­ണു് പോ­ള­ണ്ടി­ലെ ക­വി­യാ­യ യാൻ കോ­ക­നോ­ഫ്സ്കി­യു­ടെ (Jan Kochanowski) ‘Laments’ എന്ന കാ­വ്യം വാ­യി­ച്ച­പ്പോൾ എ­നി­ക്കു­ണ്ടാ­യ­തു്. ഇതു് ഇം­ഗ്ലീ­ഷി­ലേ­ക്കു് തർ­ജ്ജ­മ ച്വെ­യ്ത­തു് ഏ­താ­നും മാ­സ­ങ്ങൾ­ക്കു­മുൻ­പു് നോബൽ സ­മ്മാ­നം നേടിയ കവി ഷെ­യ്മ­സ്ഹീ­നി­യും പോ­ള­ണ്ടി­ലെ പ്ര­ശ­സ്ത­നാ­യ കവി സ്റ്റാ­നീ­സ്ലാ­ഫ് ബാ­റാ­ന്യാ­ച­ക്കു­മാ­ണു്. (Seamus Heaney—Stanislaw Baranczak, faber and faber, London, Published in 1995, p. 53). പോ­ള­ണ്ടി­ലെ മ­ഹാ­ക­വി മാ­ത്ര­മാ­യി­രു­ന്നി­ല്ല അ­ദ്ദേ­ഹം. ചെ­ക്ക്, സ്ലെ­വാ­ക്ക്, സെർ­ബി­യൻ. റഷ്യൻ, യു­ക്രേ­നി­യൻ, റു­തേ­നി­യൻ, ബൾ­ഗേ­റി­യൻ, സെർബോ ക്രോ­അ­തു് ഈ രാ­ജ്യ­ങ്ങ­ളി­ലാ­കെ­യു­ള്ള ക­വി­ക­ളെ പ്ര­തി­ഭാ­ശ­ക്തി­യിൽ അ­തി­ശ­യി­ച്ച ക­വി­യാ­യി­രു­ന്നു കോ­ക­നോ­ഫ്സ്കി. പ­തി­നാ­റാം ശ­താ­ബ്ദ­ത്തി­ലെ ഈ മ­ഹാ­ക­വി­യെ പോ­ള­ണ്ടി­ലെ വേ­റെ­യേ­തെ­ങ്കി­ലും കവി അ­തി­ശ­യി­ച്ചി­ട്ടു­ണ്ടോ എ­ന്ന­തി­ലും സം­ശ­യ­മു­ണ്ടു് ചില നി­രൂ­പ­കർ­ക്കു്. ‘Laments’ എന്ന വി­ലാ­പ­കാ­വ്യം വാ­യി­ച്ച നോബൽ ലാ­റി­യി­റ്റ് ചെ­സ്ലോ മീ­ലോ­ഷ് (Czeslaw Milsoz) പ­റ­ഞ്ഞ­തു് “The Laments of Kochanowsky should be ranked with the world classics” എ­ന്നാ­ണു്. വ്യ­ക്തി­നി­ഷ്ട­മാ­യ ശോ­ക­ത്തെ­യാ­ണു് ഇ­ക്കാ­വ്യ­ത്തി­ലൂ­ടെ കവി പ്ര­കാ­ശി­പ്പി­ക്കു­ന്ന­തെ­ങ്കി­ലും അ­തി­നു് ഒരു സാർ­വ്വ­ലൗ­കി­ക സ്വ­ഭാ­വം കൈ­വ­രു­ന്നു. ചി­ന്ത­കൾ പോൾ­ണ്ടി­ന്റെ സ­വി­ശേ­ഷാ­വ­സ്ഥ­ക­ളോ­ടും ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. എ­ന്നാൽ ക­വി­യു­ടെ പ്ര­തി­ഭ അ­തി­നു് സാർ­വ്വ­ജ­നീ­നാ­വ­സ്ഥ നൽ­കു­ന്നു. ഒന്നോ രണ്ടോ സ്ഥ­ല­ങ്ങ­ളിൽ അ­ത്യു­ക്തി­കൾ വ­രു­ന്നു­ണ്ടെ­ങ്കി­ലും നി­സ്സം­ഗ­ത പ­രി­പാ­ലി­ച്ചു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം എ­ഴു­തു­ക.

വൈ­കി­യാ­ണു്—നാ­ല്പ­താ­മ­ത്തെ വ­യ­സ്സി­ലാ­ണു്—ഈ കവി വി­വാ­ഹം ക­ഴി­ച്ച­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ മകൾ എർ­സ്യൂ­ല (Ursula) രണ്ടര വ­യ­സ്സാ­യ­പ്പോൾ മ­രി­ച്ചു­പോ­യി. മ­ക­ളു­ടെ ചരമം സ്നേ­ഹ­പ­ര­ത­ന്ത്ര­നാ­യ അ­ച്ഛ­നെ “വി­ഷാ­ദ­ത്തി­ന്റെ ക­രി­നീ­ല­ത­ടാ­ക­ത്തിൽ” ആ­മ­ജ്ജ­നം ചെ­യ്യി­ച്ചു. ആ മ­ഹാ­ദുഃ­ഖ­ത്തി­നു് അ­ദ്ദേ­ഹം ക­ലാ­ത്മ­ക­മാ­യ രൂപം നൽ­കി­യ­പ്പോൾ ഉ­ണ്ടാ­യ­തു് ‘Laments’ എന്ന മാ­സ്റ്റർ­പീ­സ്.

images/Seamus_Heaney.jpg
ഷെ­യ്മ­സ്ഹീ­നി

ഹെ­റ­ക്ലി­റ്റ­സി­ന്റെ എ­ല്ലാ­ക്ക­ണ്ണീ­രും, സൈ­മാ­ന­ഡീ­സി­ന്റെ എല്ലാ വി­ലാ­പ­ഗീ­ത­ങ്ങ­ളും, എല്ലാ വി­ഷാ­ദ­ങ്ങ­ളും പ­ര­സ്പ­രം ഞെ­രി­ക്കു­ന്ന കൈ­ക­ളും നനഞ്ഞ ക­ണ്ണു­ക­ളും പ­രി­ദേ­വ­ന­ങ്ങ­ളും ഒ­രു­മി­ച്ചു് കൂ­ട­ട്ടെ. എല്ലാ സ്ഥ­ല­ങ്ങ­ളിൽ നി­ന്നും വ­ന്നെ­ത്ത­ട്ടെ. എന്റെ പ്രി­യ­പ്പെ­ട്ട മ­ക­ളു­ടെ, എന്റെ ചെറിയ പെൺ­കു­ട്ടി­യു­ടെ ച­ര­മ­ത്തി­ലു­ണ്ടാ­യ വി­ഷാ­ദ­ത്തിൽ അവ എന്നെ സ­ഹാ­യി­ക്ക­ട്ടെ. ക്രൂ­ര­നാ­യ മരണം അ­തി­ശ­ക്തി­യോ­ടെ എന്റെ ജീ­വി­ത­ത്തിൽ നി­ന്നു് എന്റെ മോളെ വ­ലി­ച്ചു­കീ­റി­യ­ല്ലോ. രാ­പ്പാ­ടി­ക­ളു­ടെ മറഞ്ഞ കൂടു് കാ­ണു­ന്ന പാ­മ്പു് വളരെ വേ­ഗ­ത്തിൽ കൊ­ത്തു­ന്നു, വീ­ണ്ടും വീ­ണ്ടും കൊ­ത്തു­ന്നു. അ­പ്പോൾ പാ­വ­പ്പെ­ട്ട ത­ള്ള­പ്പ­ക്ഷി ഭ­യ­ജ­ന­ക­മെ­ങ്കി­ലും അർ­ഥ­ശൂ­ന്യ­മാ­യ ചി­റ­ക­ടി­കൊ­ണ്ടു് അവനെ ത­ടു­ക്കാൻ ശ്ര­മി­ക്കു­ന്നു. വ്യർ­ഥ­യ­ത്നം. വി­ഷ­മാർ­ന്ന നാ­ക്കു് മു­ന്നോ­ട്ടേ­ക്കു് ചാ­ടു­ന്നു. ചി­റ­ക­ടി­ച്ചു­കൊ­ണ്ടു് അ­വൾ­ക്കു് പി­ന്മാ­റി­യേ പറ്റൂ. എന്റെ കൂ­ട്ടു­കാർ പ­റ­യു­ന്നു ‘നി­ങ്ങൾ വെ­റു­തെ­യാ­ണു് ക­ര­യു­ന്ന­തു്’ അ­ങ്ങ­നെ­യാ­ണെ­ങ്കിൽ മ­നു­ഷ്യ­ജീ­വി­ത­ത്തിൽ ഏ­താ­ണു് വെ­റു­തെ­യ­ല്ലാ­ത്ത­തു? എ­ല്ലാം വ്യർ­ത്ഥം… മ­നു­ഷ്യ­ന്റെ ജീ­വി­തം തെ­റ്റു്.

പി­ന്നെ ക­ണ്ണീ­രൊ­ഴു­ക്കു­ന്ന­തി­ലും വി­ഷാ­ദ­മ­ട­ക്കു­ന്ന­തി­ലും ആ­ശ്വാ­സ­മെ­വി­ടെ? ഇതു് ആ­ദ്യ­ത്തെ വി­ഷാ­ദ­ഗാ­നം. ഇ­ങ്ങ­നെ ഹൃ­ദ­യ­ത്തെ പി­ടി­ച്ചു­ല­യ്ക്കു­ന്ന പ­ത്തൊൻ­പ­തു ഗാ­ന­ങ്ങ­ളു­ണ്ടു് ഇതിൽ. ഓ­രോ­ന്നും ന­മ്മ­ളു­ടെ അഗാധ ഹൃ­ദ­യ­ത­ന്ത്രി­ക­ളെ സ്പർ­ശി­ക്കും. ഒന്നു രണ്ടു ഭാ­ഗ­ങ്ങൾ ഇം­ഗ്ലീ­ഷിൽ തന്നെ നി­ല്ക്ക­ട്ടെ.

“…and it is not just you That I am burying, but my hope too; For you will never, never sprout nor bloom Again to light my eyes” Unending gloom. 2. Man is not stone; his wounds run deep; His joys are like a scar on top; And once it’s touched, that buried ache Throbs wide awake. 3. I’ll cry on as I cried When God strikes, men can’t hide

പ­ത്തൊൻ­പ­താ­മ­ത്തെ വി­ഷാ­ദ­ഗാ­നം ക­ല­യു­ടെ­യും മ­നു­ഷ്യ­പ്രേ­മാ­ത്മ­ക­ത­യു­ടെ­യും കൊ­ടു­മു­ടി­യിൽ എത്തി നിൽ­ക്കു­ന്നു. ക­വി­യു­ടെ അമ്മ എർ­സ്യൂ­ല­യെ കൈ­യി­ലെ­ടു­ത്തു നി­ല്ക്കു­ന്ന­താ­യി അ­ദ്ദേ­ഹം കി­നാ­വിൽ കാ­ണു­ന്നു. അമ്മ ക­വി­യോ­ടു പ­റ­യു­ന്നു: ‘മോനേ, സ­ങ്ക­ടം കൊ­ണ്ടു് നീ ഉ­റ­ങ്ങു­ക­യാ­ണോ? അതോ രോ­ഗി­യാ­യി മാ­റി­യോ? നി­ന്റെ നി­ല­വി­ളി! പ്രി­യ­പ്പെ­ട്ട­വ­നേ നി­ന്റെ നി­ല­വി­ളി എന്റെ വി­ദൂ­ര­വാ­സ­സ്ഥ­ല­ത്തെ ചലനം കൊ­ള്ളി­ച്ചു. എന്നെ അതു് ഇവിടെ കൊ­ണ്ടു­വ­ന്നു. നി­ന്റെ ഓരോ വി­ലാ­പ­വും നീ പൊ­ഴി­ക്കു­ന്ന ക­യ്പാർ­ന്ന ഓരോ ക­ണ്ണീർ­ത്തു­ള്ളി­യും മ­രി­ച്ച­വ­രു­ടെ മറഞ്ഞ വാ­സ­സ്ഥ­ല­ങ്ങ­ളിൽ എ­ത്തി­യി­രി­ക്കു­ന്നു. ഇതാ നി­ന്റെ കൊ­ച്ചു പെൺ­കു­ട്ടി. അ­വ­ളു­ടെ മ­ന്ദ­സ്മി­താർ­ദ്ര­മാ­യ മുഖം കാണൂ. ആ­ശ്വ­സി­ക്കൂ.” ക­വി­യു­ടെ മകൾ അ­പ്പോ­ഴ­ത്തെ­ക്കാ­ളും ഒ­രി­ക്ക­ലും ഭം­ഗി­യാർ­ന്ന­താ­യി ക­ണ്ടി­ട്ടി­ല്ല.

“Daughter, in white night gown, gold-​curled hair Rose-​petal skin, eyes bright as a new day Just like those mornings Her prayers for me…”

അ­ങ്ങ­നെ കവി പൊ­ന്നോ­മ­ന­പ്പു­ത്രി­യെ കണ്ടു. മകൾ മ­രി­ച്ചെ­ന്നാ­ണോ കവി ക­രു­തു­ന്ന­തെ­ന്നു് അമ്മ ചോ­ദി­ച്ചു. എ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­നു തെ­റ്റു­പ­റ്റി. അ­ങ്ങു് അവിടെ അവർ (മ­രി­ച്ച­വർ) ജീ­വി­ക്കു­ന്ന­തു കൂ­ടു­തൽ മ­ഹ­നീ­യ­മാ­യ രീ­തി­യി­ലാ­ണു്.

“…Every evil star shines with impunity and as of right; No matter how it hurts we must abide We must obey…”

അമ്മ മ­റ­ഞ്ഞു. കവി ഉ­ണർ­ന്നു. താൻ ക­ണ്ട­തി­നെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹ­ത്തി­നു സംശയം. അതു കി­നാ­വാ­യി­രു­ന്നോ അതോ അ­ത­ല്ല­യോ?

എന്റെ കൂ­ട്ടു­കാർ പ­റ­യു­ന്നു ‘നി­ങ്ങൾ വെ­റു­തെ­യാ­ണു ക­ര­യു­ന്ന­തു്.’ അ­ങ്ങ­നെ­യാ­ണെ­ങ്കിൽ മ­നു­ഷ്യ­ജീ­വി­ത­ത്തിൽ ഏതാണു വെ­റു­തെ­യ­ല്ലാ­ത്ത­തു്? എ­ല്ലാം വ്യർ­ത്ഥം… മ­നു­ഷ്യ­ന്റെ ജീ­വി­തം തെ­റ്റു്. പി­ന്നെ ക­ണ്ണീ­രൊ­ഴു­ക്കു­ന്ന­തി­ലും വി­ഷാ­ദ­മ­ട­ക്കു­ന്ന­തി­ലും ആ­ശ്വാ­സ­മെ­വി­ടെ?

കാ­വ്യം പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തി. കവി സ്വയം ആ­ശ്വ­സി­ച്ചു. പക്ഷേ, ഇതു വാ­യി­ച്ചു­തീർ­ത്താ­ലും മരണം ജ­നി­പ്പി­ക്കു­ന്ന ദുഃഖം ആ­ക്ര­ന്ദ­നം ചെ­യ്യു­ന്ന­തു നമ്മൾ കേൾ­ക്കും; കൊ­ടു­ങ്കാ­ട്ടി­ലൂ­ടെ മ­ര­ങ്ങ­ളെ ഉ­ല­ച്ചു­വ­രു­ന്ന കൊ­ടു­ങ്കാ­റ്റി­ന്റെ മ­ഹാ­ശ­ബ്ദം പോലെ. ഇ­ത്ത­രം കാ­വ്യ­ങ്ങൾ വാ­യി­ക്കു­മ്പോ­ഴാ­ണു് ജീ­വി­തം ധ­ന്യ­മാ­യി­യെ­ന്നു് തോ­ന്നു­ന്ന­തു്. കവേ അ­ങ്ങു് അ­ന്ത­രി­ച്ചി­ട്ടു് നാലു ശ­താ­ബ്ദ­ങ്ങൾ ക­ഴി­ഞ്ഞു. കേ­ര­ള­ത്തി­ന്റെ ഒരു മൂ­ല­യി­ലി­രു­ന്നു് ഒരു നി­സ്സാ­രൻ അ­ങ്ങ­യു­ടെ മ­ഹ­നീ­യ­മാ­യ കാ­വ്യ­ത്തെ­ക്കു­റി­ച്ചു് അ­യാ­ളു­ടെ സ­ഹോ­ദ­ര­ന്മാ­രോ­ടും സ­ഹോ­ദ­രി­ക­ളോ­ടും പ­റ­യു­ന്നു. അ­ങ്ങി­തു് അ­റി­യു­ന്നു­ണ്ടോ? അ­റി­യു­ന്നു­ണ്ടു്, അ­റി­യു­ന്നു­ണ്ടു്.

കെ. ജ­യ­കു­മാർ

ഒരു മി­ത്തി­ന്റെ പ്ര­തി­പാ­ദ­ന­ത്തി­ലൂ­ടെ നാ­ട്ടി­ന്റെ ആ­ധു­നി­കാ­വ­സ്ഥ­യെ വ്യ­ഞ്ജി­പ്പി­ക്കു­ന്ന ശ­ക്ത­മാ­യ ക­വി­ത­യാ­ണു് ശ്രീ. കെ. ജ­യ­കു­മാ­റി­ന്റെ “രേ­ണു­ക­യു­ടെ പു­ത്രൻ” (ക­ലാ­കൗ­മു­ദി). മി­ത്തു് ജ­മ­ദ­ഗ്നി­മ­ഗർ­ഷി­യു­ടെ കോ­പ­വും ഭാ­ര്യ­യെ കൊ­ല്ലാൻ മ­ക­നോ­ടു­ള്ള ആ­ജ്ഞ­യും. ആ ആ­ജ്ഞ­യ­നു­സ­രി­ച്ചു­ള്ള രേ­ണു­കാ­വ­ധം. രക്തം പു­ര­ണ്ട മ­ഴു­വെ­റി­ഞ്ഞു സൃ­ഷ്ടി­ക്ക­പ്പെ­ട്ട കേരളം. ഇതിനു സ­ദൃ­ശ്യ­മാ­യി ര­ക്ത­പ­ങ്കി­ല­മാ­യി­ച്ച­മ­ഞ്ഞ ആ­ധു­നി­ക കേരളം. ര­ണ്ടി­നേ­യും ഭാ­വ­ന­കൊ­ണ്ടു് സ­മ­ന്വ­യി­പ്പി­ച്ചു് ഒരു ക­ലാ­ശി­ല്പം നിർ­മ്മി­ച്ചി­രി­ക്കു­ന്നു ജ­യ­കു­മാർ. ചോ­ര­പു­ര­ണ്ട മ­ഴു­കൊ­ണ്ടു നിർ­മ്മി­ക്ക­പ്പെ­ട്ട ഭൂ­ഖ­ണ്ഡ­ത്തി­ന്റെ അവസ്ഥ ക­വി­യു­ടെ വാ­ക്കു­ക­ളിൽ­ക്കൂ­ടി ക­ണ്ടാ­ലും:

പ­ര­ശു­വിൻ മെയ് തൊ­ടാ­ത­ക­ലു­ന്ന കടലിൽ നി- ന്നു­രു­വാ­യ ക­ര­നോ­ക്കി നി­ല്ക്കേ വെ­യ്ലും നി­ലാ­വു­മി­രി­ട്ടു­മി­ല്ല­വി­ടെ­യൊ­രു വി­ള­റു­ന്ന ഹി­മ­പാ­ളി മാ­ത്രം കാ­റ്റി­ല്ല, കടലിൻ മി­ടി­പ്പി­ല്ല തേ­ങ്ങ­ലാ­യ് നേർ­ക്കു­ന്ന താ­രാ­ട്ടു മാ­ത്രം മു­ന്നി­ലെ ശൂ­ന്യ­ത­യിൽ വർ­ജ്ജി­ച്ച മ­ഴു­വി­ന്റെ മൃ­ത­മാ­മ­നാ­ഥ­മെ­യ് മാ­ത്രം ഒരു കൊ­ടും­ഹ­ത്യ തൻ ഭാ­ര­വും തീ­രാ­ത്ത ന­ര­മേ­ധ­മാ­യ്ത്തീർ­ന്ന വാ­ഴ്‌­വും മ­ഴു­പോ­ലെ തിരകൾ വ­ന്നേ­ല്ക്കാ­ത്ത പാ­പ­ത്തി നു­ടൽ­പോ­ലെ ജീ­വി­തം ബാ­ക്കി.”

സ്വ­ന്തം കാ­ല­യ­ള­വി­ന്റെ ജീർ­ണ്ണ­ത­യെ മി­ത്തി­നോ­ടു ഘ­ടി­പ്പി­ച്ചു് ര­ണ്ടി­ന്റെ­യും സ­വി­ശേ­ഷ­ത­ക­ളെ ആ­വി­ഷ്ക­രി­ക്കു­ന്ന­തിൽ കവി വിജയം വ­രി­ച്ചി­രി­ക്കു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: റൊ­ളാ­ങ് ബാർത്, ഫൂ­ക്കോ, ഗോൾ­ഡ്മാൻ ഈ വലിയ ചി­ന്ത­ക­ന്മാർ യൂ­റോ­പ്പി­ലെ­യും ഇം­ഗ്ല­ണ്ടി­ലെ­യും പൈ­ങ്കി­ളി­നോ­വ­ലു­ക­ളെ­ടു­ത്തു് അ­പ­ഗ്ര­ഥി­ക്കു­ന്ന­തു് വി­രോ­ധാ­ഭാ­സ­മ­ല്ലേ?

ഉ­ത്ത­രം: തങ്ങൾ വി­മർ­ശി­ക്കു­ന്ന ഗ്ര­ന്ഥ­ങ്ങൾ ച­വ­റു­ക­ളാ­ണെ­ന്നു് അ­വർ­ക്ക­റി­യാം. എ­ങ്കി­ലും അ­വ­യി­ലെ സ­മൂ­ഹ­ശാ­സ്ത്ര­സം­ബ­ന്ധി­ക­ളാ­യ കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു് അ­വ­രു­ടെ അ­പ­ഗ്ര­ഥ­നം. അതു് ത­ങ്ങ­ളു­ടെ സി­ദ്ധാ­ന്ത­ങ്ങ­ളെ നീ­തി­മ­ത്ക­രി­ക്കാ­നു­മാ­ണു്. പി­ന്നെ വി­രോ­ധം തോ­ന്നു­ന്ന­താ­ണു് വി­രോ­ധാ­ഭാ­സം. ‘വി­രോ­ധം തോ­ന്നു­മാ­റു­ക്തി വി­രോ­ധാ­ഭാ­സ­മാ­യി­ടും’ എ­ന്നു് ഏ. ആർ. രാ­ജ­രാ­ജ­വർ­മ്മ.

ചോ­ദ്യം: എ­നി­ക്കു് എന്റെ പൊ­ന്നു­മോ­നും ജീ­വി­ത­വും ന­ഷ്ട­മാ­യി. ഇനി?

ഉ­ത്ത­രം: നല്ല ഗാ­യ­ക­നും കെ. എസ്. ആർ. റ്റി. സി-​യിലെ ഉ­ദ്യോ­ഗ­സ്ഥ­നു­മാ­യ ശ്രീ. ഈ. ചെ­ല്ല­പ്പൻ (മൂർ­ക്കാ­ട്ടി­ലെ—പെരുവ—മ­ക­ന്റെ നി­ര്യാ­ണ­ത്തിൽ ദുഃ­ഖി­ച്ചു­കൊ­ണ്ടു് എ­ഴു­തി­യ ഹൃ­ദ­യ­ഭേ­ദ­ക­മാ­യ ക­ത്തിൽ നി­ന്നു്) കാ­ല­ത്തി­ന്റെ നി­ശ്ശ­ബ്ദ­മാ­യ ഗ­മ­നം­കൊ­ണ്ടു് ഏ­തി­ന്റെ­യും തീ­ക്ഷ­ണ­ത കു­റ­യും സു­ഹൃ­ത്തേ. ക­ടു­ത്ത കോപം, ക­ടു­ത്ത ശ­ത്രു­ത,അ­സ­ഹ­നീ­യ­മാ­യ ദുഃഖം ഇവയെ കാലം ല­ഘൂ­ക­രി­ക്കും. ചില രോ­ഗ­ങ്ങൾ­ക്കു കാ­ലാ­വ­ധി­യു­ള്ള­തു­പോ­ലെ മഹാദു:ഖ­ത്തി­നും കാ­ല­പ­രി­ധി­യു­ണ്ടു്. അ­തു­വ­രെ ഇതു സ­ഹി­ക്കാ­നു­ള്ള ശക്തി താ­ങ്കൾ­ക്കു ഉ­ണ്ടാ­ക­ട്ടെ.

ചോ­ദ്യം: കി­റു­ക്ക­ന്മാ­രാ­ണോ എല്ലാ ആ­ഴ്ച­യും ലേ­ഖ­ന­മെ­ഴു­തു­ന്ന­തു്?

ഉ­ത്ത­രം: അതെ, പക്ഷേ, ചോ­ദ്യം ചോ­ദി­ക്കു­ന്ന­വ­രി­ലും അ­വ­രു­ണ്ടെ­ന്നു് ഇ­പ്പോൾ മ­ന­സ്സി­ലാ­യി.

ചോ­ദ്യം: പ്രൊ­ഫ­സർ­മാർ എ­വി­ടെ­നി­ന്നു വ­രു­ന്നു?

ഉ­ത്ത­രം: ഞാൻ ഇതിനു ന­ല്കു­ന്ന ഉ­ത്ത­രം എ­ന്റേ­ത­ല്ല. ആരോ പ­റ­ഞ്ഞ­താ­ണു്. പ്രൊ­ഫ­സർ­മാർ പ­ടി­ഞ്ഞാ­റു­നി­ന്നു വ­രു­ന്നു. കാരണം അ­റി­വു­ള്ള­വർ കി­ഴ­ക്കു­നി­ന്നാ­ണു് വ­ന്ന­തു്.

ചോ­ദ്യം: റോ­ഡി­ലി­റ­ങ്ങി ന­ട­ക്കാൻ വയ്യ സർ. എന്നെ എ­ല്ലാ­വ­രും തു­റി­ച്ചു നോ­ക്കു­ന്നു. ഞാൻ എന്തു വേണം?

ഉ­ത്ത­രം: ഒ­ന്നും വേണ്ട. മ­റ­യ്ക്കേ­ണ്ട ഭാ­ഗ­ങ്ങൾ കു­ട്ടി മ­റ­ച്ചു ന­ട­ന്നാൽ മതി.

ചോ­ദ്യം: ര­ഘു­വം­ശം, മേ­ഘ­സ­ന്ദേ­ശം, കു­മാ­ര­സം­ഭ­വം ഇവ വാ­യി­ച്ച­പ്പോൾ എന്തു തോ­ന്നി?

ഉ­ത്ത­രം: മ­നു­ഷ്യ­ന്റെ പ്ര­തി­ഭ ഇ­ത്ര­ത്തോ­ളം സൗ­ന്ദ­ര്യം സൃ­ഷ്ടി­ച്ച­തെ­ങ്ങ­നെ­യെ­ന്നു് ആ­ലോ­ചി­ച്ചു. അ­ദ്ഭു­ത­പ്പെ­ട്ടു.

ചോ­ദ്യം: സിനിമ കാ­ണാ­റു­ണ്ടോ നി­ങ്ങൾ?

ഉ­ത്ത­രം: ഉ­റ­ങ്ങാൻ എ­നി­ക്കു വീ­ടു­ണ്ട­ല്ലോ.

അ­ങ്ങ­നെ­യും രണ്ടു കഥകൾ

നി­ന്റെ ഓരോ വി­ലാ­പ­വും നീ പൊ­ഴി­ക്കു­ന്ന ക­യ്പാർ­ന്ന ഓരോ ക­ണ്ണീർ­ത്തു­ള്ളി­യും മ­രി­ച്ച­വ­രു­ടെ മറഞ്ഞ വാ­സ­സ്ഥ­ല­ങ്ങ­ളിൽ എ­ത്തി­യി­രി­ക്കു­ന്നു. ഇതാ നി­ന്റെ കൊ­ച്ചു പെൺ­കു­ട്ടി. അ­വ­ളു­ടെ മ­ന്ദ­സ്മി­ത­മാർ­ന്ന മുഖം കാണൂ. ആ­ശ്വ­സി­ക്കൂ. ക­വി­യു­ടെ മകൾ അ­പ്പോ­ഴ­ത്തെ­ക്കാ­ളും ഒ­രി­ക്ക­ലും ഭം­ഗി­യാർ­ന്ന­താ­യി ക­ണ്ടി­ട്ടി­ല്ല.

ഫ്ര­ഞ്ചു് ഭാ­ഷ­യിൽ ദേഴാ വ്യു (Deja Vu) എന്നു വി­ളി­ക്കു­ന്ന ഒ­രു­ത­രം വ്യാ­മോ­ഹം എ­നി­ക്കു­ണ്ടാ­യി ശ്രീ. വി. ജി. മാ­രാ­മു­റ്റ­ത്തി­ന്റെ ‘ഡോഗ് ഷോ’ എന്ന ചെ­റു­ക­ഥ കു­ങ്കു­മ­ത്തിൽ വാ­യി­ച്ച­പ്പോൾ. എ­ന്താ­ണു ദേ­ഴാ­വ്യു? ഞാൻ വീ­ട്ടി­ന്റെ പൂ­മു­ഖ­ത്തി­രു­ന്നു റോ­ഡി­ലേ­ക്കു നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ഒരു വെ­ള്ള­ക്കാ­റ് ഗ­യ്റ്റിൽ­നി­ന്നു പ­ത്ത­ടി മാറി വ­ന്നു­നി­ല്ക്കു­ന്നു. അ­തിൽ­നി­ന്നു് ഒരു യു­വാ­വു് റോ­ഡി­ലേ­ക്കു് ഇ­റ­ങ്ങു­ന്നു. ചെ­റു­പ്പ­ക്കാ­ര­നു യൂ­റോ­പ്യൻ വേഷം. യു­വാ­വി­ന്റെ ഭാ­ര്യ­യും കാ­റിൽ­നി­ന്നി­റ­ങ്ങു­ന്നു. അവൾ നീ­ല­സ്സാ­രി­യും നീ­ല­ബ്ളൗ­സും ധ­രി­ച്ചി­രി­ക്കു­ന്നു. യു­വാ­വു് മ­തി­ലി­നു മു­ക­ളി­ലൂ­ടെ ത­ല­നീ­ട്ടി എ­ക്സ്സൈ­സ് ഡി­പ്പാർ­ട്ട്മെ­ന്റി­ലെ ഗോ­വി­ന്ദ­പ്പി­ള്ള താ­മ­സി­ക്കു­ന്ന­തു് എ­വി­ടെ­യെ­ന്നു് എ­ന്നോ­ടു ചോ­ദി­ക്കു­ന്നു. അ­റി­ഞ്ഞു­കൂ­ടാ എന്ന എ­ന്റെ­മ­റു­പ­ടി­കേ­ട്ടു് അവർ കാറിൽ ക­യ­റി­പ്പോ­കു­ന്നു. പെ­ട്ടെ­ന്നു് എ­നി­ക്കൊ­രു തോ­ന്നൽ ഇ­തു­പോ­ലെ ഒരു സംഭവം പ­ണ്ടൊ­രി­ക്ക­ലും ഉ­ണ്ടാ­യി­ട്ടു­ണ്ടെ­ന്നു്. ഇതേ വെ­ള്ള­ക്കാ­റു്, ഇതേ യു­വാ­വും ഭാ­ര്യ­യും. ഇ­വ­രു­ടെ വേ­ഷ­വും ഇ­തു­ത­ന്നെ. ഇതേ ചോ­ദ്യം, എന്റെ ഇതേ മ­റു­പ­ടി. ഇതാണു ദേഴാ വ്യു. ശ്രീ. വി.ജി. മാ­രാ­മു­റ്റ­ത്തി­ന്റെ ക­ഥ­യെ­ക്കു­റി­ച്ചാ­ണു് എ­നി­ക്കു ദേ­ഴാ­വ്യു ഉ­ണ്ടാ­കു­ന്ന­തു്. ര­ണ്ടു­ത­വ­ണ ഡോ­ഗ്ഷോ­യ്ക്കു് ഒ­രു­ത്ത­ന്റെ പ­ട്ടി­ക്കു് ഒ­ന്നാം സ­മ്മാ­നം­കി­ട്ടി. മൂ­ന്നാ­മ­ത്തെ ഷോ­യ്ക്കും അതു കി­ട്ടു­മെ­ന്ന പ്ര­തീ­ക്ഷ­യോ­ടെ അ­യാ­ളി­രി­ക്കു­മ്പോൾ പട്ടി അയാളെ ക­ടി­ക്കു­ന്നു. ഡോ­ഗ്ഷോ ന­ട­ക്കു­ന്ന ദിവസം പട്ടി, ഉ­ട­മ­സ്ഥ­നാ­യും ഉ­ട­മ­സ്ഥൻ പ­ട്ടി­യാ­യും അതിൽ പ­ങ്കെ­ടു­ക്കു­ന്നു. ദേഴാ വ്യു വെറും വ്യാ­മോ­ഹ­മാ­ണെ­ന്നാ­ണു് മ­ന­ശ്ശാ­സ്ത്ര­ജ്ഞ­ന്മാർ പ­റ­യു­ന്ന­തു്. അ­തു­കൊ­ണ്ടു് എന്റെ തോ­ന്ന­ലും വ്യാ­മോ­ഹ­മാ­യി­രി­ക്കാം. വി.ജി. മാ­രാ­മു­റ്റം തന്നെ ഇക്കഥ പ­ണ്ടെ­ഴു­തി­യ­ത­ല്ലേ എ­ന്നു് എന്റെ സ­ശ­യ­വും വെറും അ­സ്ഥാ­ന­ത്തു­ത­ന്നെ. ശ­രീ­ര­വും മ­ന­സ്സും ക്ഷീ­ണി­ച്ചി­രി­ക്കു­മ്പോ­ഴാ­ണു് ദേഴാ വ്യു­വി­ന്റെ ആ­വിർ­ഭാ­വം. ര­ണ്ടു­ത­ര­ത്തി­ലും പ­രി­ക്ഷീ­ണ­നാ­ണു് ഞാൻ. അ­തി­നാൽ എന്റെ തോ­ന്നൽ വെറും ദേഴാ വ്യു ആ­യി­ത്ത­ന്നെ ഇ­രി­ക്ക­ട്ടെ. പി­ന്നെ ക­ഥ­യെ­ന്ന നി­ല­യിൽ ഇതിനു മേ­ന്മ­യൊ­ന്നും അ­വ­കാ­ശ­പ്പെ­ടി­ല്ല മാ­രാ­മു­റ്റം­പോ­ലും. (കഥ കു­ങ്കു­മ­ത്തിൽ) ഇതൊരു പ­ട്ടി­ക്ക­ഥ: ഒരു കു­ര­ങ്ങ്ക­ഥ­യു­ണ്ടു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ. ശ്രീ മ­ണർ­ക്കാ­ടു് വി­ജ­യ­നാ­ണു് അ­തി­ന്റെ ര­ച­യി­താ­വു്. ഒരു ജ­ന്തു­ശാ­സ്ത്ര പ്രെ­ഫ­സർ കു­ര­ങ്ങു­കൾ മാ­ത്ര­മു­ള്ള ഒരു ദ്വീ­പിൽ­വ­ച്ചു് ഭാ­ര്യ­യെ പ്രാ­പി­ക്കു­ന്നു. അവൾ പ്ര­സ­വി­ച്ച­തു കു­ര­ങ്ങു­ത­ന്നെ. അതു കു­ര­ങ്ങിൻ­കൂ­ട്ട­ത്തിൽ അ­പ്ര­ത്യ­ക്ഷ­മാ­യ­പ്പോൾ അ­വൾ­ക്കു ദുഃഖം. കു­റെ­ക്ക­ഴി­ഞ്ഞു പ്ര­ഫ­സർ­ത­ന്നെ ഭീ­മാ­കാ­ര­നാ­യ കു­ര­ങ്ങാ­യി മാ­റു­ന്നു. മാ­ന­സി­ക­ഭ്രം­ശം, കൊ­ല­പാ­ത­കം. വി­ഗ്ര­ഹ­ഭ­ഞ്ജ­നം ഇ­ങ്ങ­നെ­യു­ള്ള വി­ഷ­യ­ങ്ങ­ളാ­ണു് ന­മ്മു­ടെ ക­ഥാ­കാ­ര­ന്മാർ ഏ­റി­യ­ക്കൂ­റും കൈ­കാ­ര്യം ചെ­യ്യു­ക. അതിൽ എന്റെ ജീ­വി­ത­ത്തി­ലെ ഏ­റ്റ­വും വലിയ ദുഃഖം. ഞ­ങ്ങൾ­ക്കു പോ­കാ­നൊ­രി­ട­മി­ല്ല. പ­തി­റ്റാ­ണ്ടു­ക­ളാ­യി പ­തി­ത­വർ­ഗ്ഗം ചോ­ദി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ഒരു ചോ­ദ്യ­മാ­ണി­തു്.

images/Czeslaw_Milos.jpg
ചെ­സ്ലോ മീ­ലോ­ഷ്

എ­ങ്കി­ലും ജാ­നു­വി­നു നി­രാ­ശ­യി­ല്ല. ആ­ദി­വാ­സി­കൾ­ക്കു വം­ശ­നാ­ശ­മി­ല്ലെ­ന്നു ജാനു വി­ശ്വ­സി­ക്കു­ന്നു. ഈ വി­ശ്വാ­സ­വും ത­ന്റേ­ട­വു­മാ­ണു് ജാ­നു­വി­നെ ന­യി­ക്കു­ന്ന­തു്. 1994-ൽ ഏ­റ്റ­വും നല്ല പ­ട്ടി­ക­വർ­ഗ്ഗ സാ­മൂ­ഹി­ക പ്ര­വർ­ത്ത­ക­യ്ക്കു­ള്ള സം­സ്ഥാ­ന സർ­ക്കാ­രി­ന്റെ അ­വാർ­ഡ് കി­ട്ടി­യ­പ്പോൾ സി. കെ. ജാനു മു­ന്നോ­ട്ടു­വ­ച്ച­തു് ആ­ദി­വാ­സി­ക­ളു­ടെ പ­തി­മൂ­ന്നു് അ­ടി­യ­ന്ത­ര ആ­വ­ശ്യ­ങ്ങ­ളാ­യി­രു­ന്നു. ഈ അ­ടി­യ­ന്ത­രാ­വ­ശ്യ­ങ്ങൾ പ­രി­ഹ­രി­ക്കാൻ തന്റെ കൈയിൽ ബ­ട്ട­നൊ­ന്നു­മി­ല്ലെ­ന്നു പറഞ്ഞ മ­ന്ത്രി പ­ന്ത­ളം സു­ധാ­ക­ര­ന്റെ മു­ന്നിൽ അ­വാർ­ഡു തു­ക­യും പ്ര­ശ­സ്തി­പ­ത്ര­വും എ­റി­ഞ്ഞി­ട്ടു പോകാൻ കാ­ണി­ച്ച അതേ ധീരത ജാനു ഇ­ന്നും സൂ­ക്ഷി­ക്കു­ന്നു.

images/CK_janu.jpg
സി. കെ. ജാനു

ഇ­ന്നേ­യ്ക്കു ജാ­നു­വി­ന്റെ നി­രാ­ഹാ­രം 9-ആം ദിവസം പി­ന്നി­ടു­ക­യാ­ണു്. വ­യ­നാ­ടൻ കാ­ടി­ന്റെ ഏ­തെ­ങ്കി­ലു­മൊ­രു കോണിൽ തീ­ക്കു­ണ്ഡ­ത്തി­ന­ടു­ത്തി­രു­ന്നു പഴയ ജെ­വ­ര­പ്പെ­രു­മൻ ഇ­ളം­ത­ല­മു­റ­യ്ക്കു് ആ കഥ പ­റ­ഞ്ഞു കൊ­ടു­ക്കു­ക­യാ­യി­രി­ക്കും. ‘പ­ണ്ടു­പ­ണ്ടു് ന­മു­ക്കും ഒരു കാ­ല­മു­ണ്ടാ­യി­രു­ന്നു. ന­മ്മ­ളാ­രു­ടേം അ­ടി­മ­ക­ള­ല്ലാ­തി­രു­ന്ന കാലം. മാ­വേ­ലി മ­ന്റു­വി­ന്റെ കാ­ല­മാ­യി­രു­ന്നു അതു്. കാ­ടു­വെ­ട്ടി വി­ത്തി­റ­ക്കാ­നും കാ­ത്തി­രു­ന്നു വി­ള­യെ­ടു­ക്കാ­നും അ­റി­യാ­വു­ന്ന ഒരു ചെറിയ മ­ന്റ­മാ­യി­രു­ന്ന­തു്. പു­ഴ­യിൽ നി­ന്നു വെ­ള്ളം തി­രി­ച്ചു് കൃഷി ന­ന­യ്ക്കാ­ന­റി­യാ­വു­ന്ന­വ­രാ­യി­രു­ന്നു. അവിടെ അ­ടി­യോ­നും പ­ണി­യ­നു­മി­ല്ലാ­യി­രു­ന്നു. നാ­യ­രും ന­മ്പ്യാ­രു­മി­ല്ലാ­യി­രു­ന്നു. എ­ല്ലാ­രും മ­നു­ഷ്യ­രു്. ക­ള്ള­വും, ച­തി­യു­മി­ല്ലാ­ത്ത സാ­ധാ­ര­ണ മ­നു­ഷ്യ­രു്. അ­വ­ര­ങ്ങ­നെ സ്വൈ­രാ­യി ക­ഴി­യു­ന്ന കാ­ല­ത്തു് മൂ­ന്നു ക­ള്ള­ത്ത­മ്പു­രാ­ക്ക­ന്മാർ അവിടെ വന്നു. മ­നു­ഷ്യ­ന്റെ ക­ള്ള­ച്ചി­രി­യു­മാ­യാ­ണു് അ­വ­ര­വി­ടെ എ­ത്തി­യ­തു്. മാ­വേ­ലി­മ­ന്റു അവരെ ഹൃദയം തു­റ­ന്നി­രു­ത്തി. തക്കം കി­ട്ട്യ നേ­ര­ത്തു് ആ ത­മ്പു­രാ­ക്ക­ള് ച­തി­കാ­ട്ടി മ­ണ്ണും മ­ന്റോം ത­കർ­ത്ത­തു്. ച­തി­യ­റി­ഞ്ഞ കാർ­ണോ­രു് മ­ണ്ണും മ­ന്റോം ചോ­ദി­ച്ചു. മൂ­ക്കി­ലി­ടി­ച്ചു് മാ­വേ­ലി­മ­ന്റു­വി­നെ താ­ഴെ­യി­ട്ടു ത­മ്പു­രാ­ക്ക­ള്. മന്റ മ­ണ്ണി­ലു് കാർ­ണോ­ര്ടെ ചോര വീണു. തു­മ്പ­പ്പൂ­ക്ക­ളും, ക­ര­ച്ചി­ലു­മാ­യി ഓ­ടി­വ­ന്ന മാ­വേ­ലി­മ­ന്റു­വി­ന്റെ മകളേം, മാ­വേ­ലി­മ­ന്റു­വി­നേം മ­ന്റ­മ­ക്ക­ളാ­രും പി­ന്നെ ക­ണ്ടി­ട്ടി­ല്ല. മ­ന്റ­മ­ക്കൾ അ­മ്പ­ര­പ്പോ­ടെ നാ­ലു­പാ­ടും പാ­ഞ്ഞു. ഏ­ടേ­ക്കൊ­ക്കെ പാ­ഞ്ഞി­ട്ടെ­ന്താ, ക­ള്ള­ത്ത­മ്പു­രാ­ക്ക­ളോ­രെ ത­ടു­ത്തു­കൂ­ട്ടി നി­റ­ങ്ങ­ളു­ടെ പേ­രി­ല­ടി­ച്ചു­ട­ച്ചു് നൂ­റ്റെ­ട്ടു കുലോം നൂ­റ്റെ­ട്ടു ചാതിം ഉ­ണ്ടാ­ക്കി. എ­ല്ലാ­രും കേ­ക്കാൻ നാലു് ഭാ­ഗ­ത്ത്വേ­ക്ക്വാ­യി ഓരു് വി­ളി­ച്ചു പ­റ­ഞ്ഞു. ‘കേ­ട്ടോ­ളീ നാ­യി­ന്റെ മ­ക്ക­ളെ. ബി­രാ­ടു് പു­രു­ഷ­നെ­ന്ന പു­രു­ഷ­ന്റെ’യാണീ ലോകം! ഞ­ങ്ങ­ള് ബി­രാ­ടു് പു­രു­ഷ­ന്റെ വാ­യീ­ന്നും കൈ­യീ­ന്നും നെ­ഞ്ചീ­ന്നും വ­ന്നോ­രു്. നി­ങ്ങ­ള് ഞ­ങ്ങ­ടെ അ­ടി­മ­ക­ള്. അ­ടി­മ­ക­ളേ, ഞങ്ങൾ പ­റ­യു­ന്ന­തു് ചെ­യ്യ­ലാ­ണു് എനി നി­ങ്ങ­ളെ പണി ഇ­തെ­ല്ലാം ഞ­ങ്ങ­ടെ ലോകം. ഈ ബ­യ­ലു­ക­ളൊ­ക്കെ ബ­ലു­താ­ക്കാൻ, ഈ കു­ന്നു­ക­ളൊ­ക്കെ തോ­ട്ട­ങ്ങ­ളാ­ക്കാൻ അ­ടി­മ­ക­ളേ എ­ണീ­ക്കിൻ. വാളും കു­ന്തോം­കൊ­ണ്ടു പ­റ്റാ­ത്ത പ­ണി­ക്കു് പി­ന്നെ ത­മ്പു­രാ­ക്ക­ള് മാ­ളി­യെ കൊ­ണ്ടു­വ­ന്നു. ഒരു കൈ­യി­ലു് ചോ­ര­യി­റ്റ്ന്ന വാള് പി­ടി­ച്ച ദൈ­വ­ത്തെ. മാ­ളി­യെ­ക്ക­ണ്ടു് മ­ന്റ­മ­ക്ക­ള് പേ­ടി­ച്ചെ­ണീ­റ്റു് ത­മ്പു­രാ­ക്ക­ളെ അ­ടി­മ­ക­ളാ­യി. ത­മ്പു­രാ­ക്ക­ളെ­ന്തു് പ­റ­ഞ്ഞാ­ലും കേ­ക്ക­ണ അ­ടി­മ­ക­ളാ­യി.

അ­ടി­മ­ക­ളു­ടെ വം­ശ­ഗാ­ഥ­കൾ തു­ട­രു­ക­യാ­ണു്. ജാ­നു­വി­ലൂ­ടെ, ജാ­നു­വി­ന്റെ പ്ര­സ്ഥാ­ന­ത്തി­ലൂ­ടെ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1996-03-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.