SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1996-04-21-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/HermannBroch1909.jpg
ഹെർമൻ ബ്രോ­ഹ്

ഓ­സ്റ്റ്രി­യൻ നോ­വ­ലി­സ്റ്റ് ഹെർമൻ ബ്രോ­ഹി ന്റെ (Hermann Broch, 1886–1951) ‘The Sleepwalkers’ എന്ന നോ­വ­ലാ­ണു് അ­ദ്ദേ­ഹ­ത്തി­നു മ­ഹാ­യ­ശ­സ്സു് നേ­ടി­ക്കൊ­ടു­ത്ത­തു് (ആ­ദ്യ­ത്തെ പ്ര­സാ­ധ­നം 1930–32-ൽ). ‘The Death of Virgil’ എന്ന നോവൽ എ­ഴു­തി­യ­തോ­ടെ അ­ദ്ദേ­ഹം ജോർ­ജ്ജ് സ്റ്റൈ­നർ എന്ന നി­രൂ­പ­കൻ പ­റ­ഞ്ഞ­തു പോലെ ജോ­യി­സി നു ശേഷം യൂ­റോ­പ്യൻ സാ­ഹി­ത്യം ന­ല്കി­യ ഏ­റ്റ­വും വലിയ നോ­വ­ലി­സ്റ്റാ­യി മാറി. (“Broch is the greatest novelist European literature has provided since Joyce”—George Steiner, ആ­ദ്യ­ത്തെ പ്ര­സാ­ധ­നം 1945-ൽ.) ബ്രോ­ഹി­ന്റെ ഉ­ദാ­ത്ത­മാ­യ വേ­റൊ­രു നോ­വ­ലാ­ണു് ‘The Guiltless’ എ­ന്ന­തു് (പ്രഥമ പ്ര­സാ­ധ­നം 1950-ൽ). നോവൽ എന്നു ഞാൻ എ­ഴു­തി­യെ­ങ്കി­ലും പ­തി­നൊ­ന്നു ക­ഥ­ക­ളു­ടെ സ­മാ­ഹാ­ര­മാ­ണി­തു്. ഒ­ര­ടി­സ്ഥാ­ന വിഷയം അ­വ­യെ­യെ­ല്ലാം കൂ­ട്ടി­യി­ണ­ക്കു­ന്നു.

ഈ നോ­വ­ലി­ന്റെ ഒ­ടു­വിൽ­ച്ചേർ­ത്ത പ്ര­ബ­ന്ധ­ത്തിൽ ബ്രോ­ഹ് ചോ­ദി­ക്കു­ന്നു.

ആരുടെ നേർ­ക്കാ­ണു ‘കല ദർ­പ്പ­ണ­മു­യർ­ത്തേ­ണ്ട­തു? അ­ങ്ങ­നെ ചെ­യ്യു­മ്പോൾ അ­തി­നു് എന്തു നേ­ട്ട­മു­ണ്ടാ­കു­ന്നു? ഉ­ണർ­ത്താ­നോ? ഉ­ന്ന­മി­പ്പി­ക്കാ­നോ? കല ഒ­രി­ക്ക­ലും ആ­രെ­യും വേ­റൊ­ന്നി­ലേ­ക്കു പ­രി­വർ­ത്ത­നം ചെ­യ്തി­ട്ടി­ല്ല. (ഹൗ­പ്റ്റ്മാ­ന്റെ) ‘നെ­യ്ത്തു­കാ­രെ’ സം­ബ­ന്ധി­ച്ചും (Weavers എന്ന നാടകം) ബ്ര­ഹ്റ്റി ന്റെ നാ­ട­ക­ങ്ങ­ളെ സം­ബ­ന്ധി­ച്ചും ബൂർ­ഷ്വാ പ്രേ­ക്ഷ­കർ­ക്കു് അ­ത്യു­ത്സാ­ഹം ഉ­ണ്ടാ­യി­യെ­ങ്കി­ലും ആ രചനകൾ അവരെ സോ­ഷ­ലി­സ്റ്റു­ക­ളാ­ക്കി­യി­ല്ല. (ഫ്ര­ഞ്ച് കവി) ക്ലോ­ദ­ലി ന്റെ കൃ­തി­ക­ളി­ലൂ­ടെ ആരും ക­ത്തോ­ലി­ക്കാ മ­ത­വി­ശ്വാ­സി­യാ­യി­ല്ല. എ­ല്യ­റ്റി ന്റെ ര­ച­ന­ക­ളി­ലൂ­ടെ ആരും പള്ളി മതവും അം­ഗീ­ക­രി­ച്ചി­ല്ല. ഓരോ സ­ന്ദർ­ഭ­ത്തി­ലും ഗ്ര­ന്ഥ­കാ­രൻ തന്റെ വി­ശ്വാ­സ­മാ­ണു് സ്ഫു­ടീ­ക­രി­ക്കു­ന്ന­തു്. പക്ഷേ, അ­തി­ന്റെ ഫ­ല­പ്രാ­പ്തി ക­ലാ­ത്മ­ക­ത­യു­ടെ മ­ണ്ഡ­ല­ത്തി­ലാ­ണു് ഒ­തു­ങ്ങി നി­ല്ക്കു­ക. നേ­ര­ത്തേ വി­ശ്വാ­സ­മു­ണ്ടാ­യ­വ­നേ വീ­ണ്ടും വി­ശ്വ­സി­ക്കു­ന്നു­ള്ളു. മത നേ­താ­വു് തന്റെ വി­ശ്വാ­സ­ത്തി­നോ വേ­റൊ­രു വി­ശ്വാ­സ­ത്തി­നോ വേ­ണ്ടി ആ­ത്മ­ത്യാ­ഗം ചെ­യ്താ­ലും പ്രേ­ക്ഷ­കർ അതു പ­രി­ഗ­ണി­ക്കു­ന്ന­തേ­യി­ല്ല. ത്യാ­ഗ­ത്തെ വ്യ­ക്ത­മാ­ക്കി­ക്കൊ­ണ്ടു­ള്ള അ­യാ­ളു­ടെ മ­ര­ണ­ത്തി­ന്റെ നാ­ട­കീ­യ­ത മാ­ത്ര­മേ പ്രേ­ക്ഷ­കർ­ക്കു വേ­ണ്ടു. ക­ലാ­സൃ­ഷ്ടി­യു­ടെ സാ­ന്മാർ­ഗ്ഗി­ക ല­ക്ഷ്യം എ­ന്തു­മാ­ക­ട്ടെ. മ­ത­ത്തോ­ടു ബ­ന്ധ­പ്പെ­ടു­ത്തി­യ പീ­ഡ­ന­ത്തി­നു് എ­തി­രാ­വ­ട്ടെ അതു്. അ­ല്ലെ­ങ്കിൽ സ­ദാ­ചാ­ര­ത്തി­നു് എ­തി­രാ­യു­ള്ള കു­റ്റ­ത്തെ അതു വി­പ്ര­തി­പ­ത്തി­യോ­ടെ നോ­ക്ക­ട്ടെ. തി­ക­ഞ്ഞ കു­റ്റ­ത്തി­നു് അതു് എ­തി­രാ­യി നി­ല്ക്ക­ട്ടെ. എ­ന്താ­യാ­ലും അ­തി­ന്റെ പരമ ല­ക്ഷ്യം ക­ല­യു­ടെ മ­ണ്ഡ­ല­ത്തി­ലെ ഫ­ല­പ്രാ­പ്തി­യാ­ണു്. സ­ദാ­ചാ­ര­പ­ര­ങ്ങ­ളാ­യ പ­രി­ഗ­ണ­ന­കൾ­ക്കു് അ­പ്ര­ധാ­ന സ്ഥാ­ന­മേ­യു­ള്ളു.

ഈ വി­ശ്വാ­സ­ത്തി­ലു­ള്ള ദൃ­ഢ­ത­യോ­ടു കൂടി ബ്രോ­ഹ് എ­ഴു­തി­യ ഈ നോവൽ ഉ­ജ്ജ്വ­ല­മാ­യ ക­ലാ­സൃ­ഷ്ടി­യാ­ണു്. അ­ദ്ദേ­ഹം പ­റ­യു­ന്നു:

ഹി­റ്റ്ലർ ക്കു മുൻ­പു­ണ്ടാ­യി­രു­ന്ന പ­രി­തഃ­സ്ഥി­തി­കൾ, റ്റൈ­പ്പു­കൾ ഇ­വ­യെ­യാ­ണു് ഈ നോ­വ­ലിൽ ആ­വി­ഷ്ക­രി­ച്ചി­ട്ടു­ള്ള­തു്. തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട ആളുകൾ ‘എ­പൊ­ളി­റ്റി­ക്ക’ലാണു് (apolitical = രാ­ഷ്ട്രീ­യ കാ­ര്യ­ങ്ങ­ളിൽ താ­ല്പ­ര്യ­മി­ല്ലാ­ത്ത­വർ). അ­വർ­ക്കു­ള്ള രാ­ഷ്ട്രീ­യാ­ശ­യ­ങ്ങൾ അ­വ്യ­ക്ത­ങ്ങ­ളാ­ണു്. രൂ­പ­ര­ഹി­ത­ങ്ങ­ളാ­ണു്. ഹി­റ്റ്ല­റു­ള­വാ­ക്കി­യ കൊടും വി­പ­ത്തി­നു് അ­വ­രി­ലാ­രും തന്നെ നേ­രി­ട്ടു് ഉ­ത്ത­ര­വാ­ദി­യ­ല്ല. അ­തു­കൊ­ണ്ടാ­ണു് ഇ­പ്പു­സ്ത­ക­ത്തി­നു് The Guiltless എന്ന പേ­രി­ട്ട­തു് (Guiltless = കു­റ്റ­മി­ല്ലാ­ത്ത­വർ). എ­ന്നി­രു­ന്നാ­ലും ആ­ത്മാ­വി­ന്റെ­യും മ­ന­സ്സി­ന്റെ­യും ഈ അ­വ­സ്ഥ­യിൽ നി­ന്നു ത­ന്നെ­യാ­ണു് തീർ­ച്ച­യാ­യും നാ­റ്റ്സി­സം അ­തി­ന്റെ ഊർ­ജ്ജ­ങ്ങൾ വ­ലി­ച്ചെ­ടു­ത്ത­തു്. കാരണം രാ­ഷ്ട്രീ­യ­മാ­യ നി­സ്സം­ഗ­ത സ­ദാ­ചാ­ര­ത്തെ സം­ബ­ന്ധി­ച്ചു് നി­സ്സം­ഗ­ത ത­ന്നെ­യാ­ണു്. അ­തു­കൊ­ണ്ടു് സ­ദാ­ചാ­ര­ത്തി­ന്റെ ഭ്രം­ശ­ത്തോ­ടു് അതു് അ­ടു­ത്ത ബന്ധം പു­ലർ­ത്തു­ന്നു. ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ രാ­ഷ്ട്രീ­യ­മാ­യ ത­ല­ത്തിൽ കു­റ്റം ചെ­യ്യാ­ത്ത­വർ­ക്കു സ­ദാ­ചാ­ര­പ­ര­മാ­യ കാ­ര്യ­ങ്ങ­ളി­ലു­ള്ള കു­റ്റ­ങ്ങ­ളിൽ സാ­ര­മാ­യ പ­ങ്കു­ണ്ടു്”.

അ­ധ്യാ­പ­ക­നാ­യ സ­ക്ക­റി­യാ­സ് കു­ട്ടി­ക­ളു­ടെ ഉ­ത്ത­ര­ങ്ങൾ താ­ല്പ­ര്യ­മി­ല്ലാ­തെ കേ­ട്ടു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴെ­ല്ലാം കാ­മു­കി­യു­ടെ പേരു ബ്ലോ­ട്ട­റിൽ എ­ഴു­തും. അ­ല്ലെ­ങ്കിൽ ‘ഞാൻ നി­ന്നെ സ്നേ­ഹി­ക്കു­ന്നു’ എ­ന്നെ­ഴു­തും. ‘നി­ങ്ങൾ എന്റെ ശ­രീ­ര­ത്തെ മാ­ത്ര­മേ സ്നേ­ഹി­ക്കു­ന്നു­ള്ളു’ എ­ന്നാ­വും പെൺ­കു­ട്ടി­യു­ടെ ചൊ­ല്ലു്. സ­ക്ക­റി­യാ­സ് ബ്ലോ­ട്ട­റിൽ കൂ­ടെ­ക്കൂ­ടെ കാ­മു­കി­യു­ടെ പേരു് എ­ഴു­തി­യെ­ങ്കി­ലും അ­യാ­ളിൽ സ­ത്യ­സ­ന്ധ­മാ­യ വി­കാ­ര­മി­ല്ലാ­യി­രു­ന്നു.

ഇനി ന­മു­ക്കു നോ­വ­ലി­ലെ ഒരു ക­ഥ­യി­ലേ­ക്കു മാ­ത്രം ക­ട­ന്നു­ചെ­ല്ലാം. ചെറിയ പ­ട്ട­ണ­ങ്ങ­ളിൽ പെൺ­കു­ട്ടി­കൾ തീ­വ­ണ്ടി­യാ­പ്പീ­സിൽ ചെ­ന്നു നി­ന്നു് ക­ട­ന്നു­പോ­കു­ന്ന എ­ക്സ്പ്രെ­സ് ട്രെ­യി­നി­നെ നോ­ക്കി നി­ല്ക്കാ­റു­ണ്ടു്. ക­ഥ­യി­ലെ പെൺ­കു­ട്ടി­യും അ­ങ്ങ­നെ പ്ര­വർ­ത്തി­ക്കു­ന്നു. അ­പ്പോൾ, ചലനം കൊ­ള്ളാൻ പോ­കു­ന്ന തീ­വ­ണ്ടി­യിൽ നി­ല്ക്കു­ന്ന യു­വാ­വു് “അ­ക­ത്തേ­ക്കു വരൂ. വരൂ” എന്നു വി­ളി­ച്ചേ­ക്കും തീ­വ­ണ്ടി പൊ­യ്ക്ക­ഴി­ഞ്ഞാൽ—അതു് ‘കനം കു­റ­ഞ്ഞ വാ­യു­വിൽ’ അ­പ്ര­ത്യ­ക്ഷ­മാ­യി­ക്ക­ഴി­ഞ്ഞാൽ അവൾ ക്ഷീ­ണി­ച്ചു വീ­ട്ടി­ലേ­ക്കു മ­ട­ങ്ങി­പ്പോ­രും. ഈ നി­ല­യി­ലാ­ണു് പെൺ­കു­ട്ടി സ­ക്ക­റി­യാ­സി­നെ ക­ണ്ട­തു്. അവർ പ­ര­സ്പ­രം സ്നേ­ഹി­ച്ചു. അ­ധ്യാ­പ­ക­നാ­യ സ­ക്ക­റി­യാ­സ് കു­ട്ടി­ക­ളു­ടെ ഉ­ത്ത­ര­ങ്ങൾ താ­ല്പ­ര്യ­മി­ല്ലാ­തെ കേ­ട്ടു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴെ­ല്ലാം കാ­മു­കി­യു­ടെ പേരു ബ്ലോ­ട്ട­റിൽ എ­ഴു­തും. അ­ല്ലെ­ങ്കിൽ ‘ഞാൻ നി­ന്നെ സ്നേ­ഹി­ക്കു­ന്നു’ എ­ന്നെ­ഴു­തും. ‘നി­ങ്ങൾ എന്റെ ശ­രീ­ര­ത്തെ മാ­ത്ര­മേ സ്നേ­ഹി­ക്കു­ന്നു­ള്ളു’ എ­ന്നാ­വും പെൺ­കു­ട്ടി­യു­ടെ ചൊ­ല്ലു്. സ­ക്ക­റി­യാ­സ് ബ്ലോ­ട്ട­റിൽ കൂ­ട­ക്കൂ­ടെ കാ­മു­കി­യു­ടെ പേരു് എ­ഴു­തി­യെ­ങ്കി­ലും അ­യാ­ളിൽ സ­ത്യ­സ­ന്ധ­മാ­യ വി­കാ­ര­മി­ല്ലാ­യി­രു­ന്നു. വൈ­കാ­രി­ക­മാ­യ പി­രി­മു­റു­ക്കം വ­ന്നു് അ­യാ­ളു­ടെ യാ­ഥാർ­ത്ഥ്യ ബോധം ന­ശി­ച്ചു. അയാൾ ആ­ത്മ­ര­ക്ഷ­യ്ക്കാ­ണെ­ന്നു പീ­ടി­ക­ക്കാ­ര­നോ­ടു പ­റ­ഞ്ഞു് ഒരു കൈ­ത്തോ­ക്കു വാ­ങ്ങി. അയാൾ അതിൽ വെ­ടി­യു­ണ്ട­യി­ട്ടു് അ­ടു­ത്തു വച്ചു. അ­വ­സാ­ന­ത്തെ ചും­ബ­നം സ­ക്ക­റി­യാ­സി­നു ന­ല്കി­ക്കൊ­ണ്ടു് അവൾ അ­യാ­ളോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു. “വേഗം അതു ചെ­യ്യു” ഇനി ബ്രോ­ഹി­ന്റെ നി­സ്തു­ല­ങ്ങ­ളാ­യ വാ­ക്യ­ങ്ങൾ തന്നെ എ­ഴു­ത­ട്ടെ:

“Meeting in infinity, like the straight lines and join to form an eternal circle, Zacharias’s insight: ‘I am the universe’—to form an ultimate meaning”… “True the readiness of two people to die together is in itself an act of ethical liberation… ” “But life is long, and marriage makes people forgetful”.
images/Guiltlesscover.jpg

അ­തു­കൊ­ണ്ടു് സ­ക്ക­റി­യാ­സും കാ­മു­കി­യും അ­വ­സാ­ന­ത്തെ തീ­വ­ണ്ടി­യിൽ ക­യ­റി­പ്പോ­യി­രി­ക്കും. കാ­മു­കി­യു­ടെ അ­മ്മ­യു­ടെ മുൻ­പിൽ­ച്ചെ­ന്നു മു­ട്ടു­കു­ത്തി അ­വ­രു­ടെ അ­നു­ഗ്ര­ഹ­ത്തി­നാ­യി അ­ഭ്യർ­ത്ഥി­ച്ചി­രി­ക്കും. ഇ­താ­ണു് കു­റ്റം ചെ­യ്യാ­ത്ത­വ­രു­ടെ കു­റ്റം. സ­ദാ­ചാ­ര­ശൂ­ന്യ­മാ­യ ഈ സ­മു­ദാ­യ­മാ­ണു് ഹി­റ്റ്ല­റു­ടെ ഫാ­സ്സി­സ­ത്തി­നു വ­ഴി­തെ­ളി­ച്ച­തു്. അ­ത്യു­ജ്ജ്വ­ല­മാ­യ നോ­വ­ലാ­ണി­തു്. ക­ലാ­സൃ­ഷ്ടി മ­ന­സ്സി­നെ ഉ­ന്ന­മി­പ്പി­ക്ക­ണ­മെ­ന്ന സി­ദ്ധാ­ന്ത­ത്തെ ബ്രോ­ഹ് അം­ഗീ­ക­രി­ക്കു­ന്നി­ല്ലെ­ങ്കി­ലും എ­നി­ക്കി­തു മാ­ന­സി­കോ­ന്ന­മ­നം ന­ല്കു­ക­യു­ണ്ടാ­യി. ഇ­വി­ടെ­യെ­ങ്ങും കി­ട്ടാ­നി­ല്ലാ­ത്ത ഈ ക­ലാ­സൃ­ഷ്ടി എ­നി­ക്കു് എ­ത്തി­ച്ചു­ത­ന്ന ശ്രീ. വൈ­ക്കം മു­ര­ളി­യോ­ടു് എ­നി­ക്കു ക­ട­പ്പാ­ടു­ണ്ടു്.

ശ­ങ്ക­രാ­ടി
images/Sankaradi.jpg
ശ­ങ്ക­രാ­ടി

പ്ര­ഗ­ല്ഭ­നാ­യ അ­ഭി­നേ­താ­വു് ശ്രീ. ശ­ങ്ക­രാ­ടി യെ ഞാൻ മാർ­ച്ച് 28-​നാണു് ആ­ദ്യ­മാ­യി ക­ണ്ട­തു്. ച­ല­ച്ചി­ത്ര­ത്തിൽ എ­ങ്ങ­നെ നമ്മൾ ശ­ങ്ക­രാ­ടി­യെ കാ­ണു­ന്നു­വോ അ­തു­പോ­ലെ ത­ന്നെ­യാ­ണു് നി­ത്യ­ജീ­വി­ത­ത്തി­ലും അ­ദ്ദേ­ഹം. ബാ­ഹ്യാ­കൃ­തി­ക്കോ ആന്തര പ്ര­കൃ­തി­ക്കോ വ്യ­ത്യാ­സ­മി­ല്ല എ­ന്നർ­ത്ഥം. ആർ­ജ്ജ­വ­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പെ­രു­മാ­റ്റ­ത്തി­ന്റെ­യും സം­ഭാ­ഷ­ണ­ത്തി­ന്റെ­യും മു­ദ്ര­കൾ. ഓരോ വാ­ക്യ­ത്തി­ലും ധി­ഷ­ണാ­ശ­ക്തി­യു­ടെ സ്ഫൂ­ര­ണ­മു­ണ്ടാ­യി­രി­ക്കും. ഞങ്ങൾ സം­സാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ ഒരാൾ വന്നു ‘ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തു­ന്ന കൃ­ഷ്ണൻ നാ­യ­ര­ല്ലേ’ എ­ന്നു് എ­ന്നോ­ടു ചോ­ദി­ച്ചു. ‘അതേ’ എന്ന മ­റു­പ­ടി കേ­ട്ട­യു­ട­നെ അ­ദ്ദേ­ഹം പോ­കു­ക­യും ചെ­യ്തു. ശ­ങ്ക­രാ­ടി­ക്കു് ആ ചോ­ദ്യം ഇ­ഷ്ട­പ്പെ­ട്ടി­ല്ല. അ­ദ്ദേ­ഹം ഒരു സം­ഭ­വ­ത്തെ­ക്കു­റി­ച്ചു പ­റ­ഞ്ഞു. “ഞാനും തോ­പ്പിൽ ഭാസി യും ഒ. എൻ. വി യും ഒരു സ­മ്മേ­ള­ന­ത്തി­നു പോയി. സ്വാ­ഗ­ത പ്ര­ഭാ­ഷ­കൻ ഞാൻ പ്ര­ഗ­ല്ഭ­നാ­യ ന­ട­നാ­ണെ­ന്നു പ­റ­ഞ്ഞു. തോ­പ്പിൽ ഭാ­സി­യെ നല്ല നാടക കർ­ത്താ­വാ­യി വി­ശേ­ഷി­പ്പി­ച്ചു. ഒ. എൻ. വി­യെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തു് അ­ദ്ദേ­ഹം ഭാ­സി­യു­ടെ എല്ലാ നാ­ട­ക­ങ്ങൾ­ക്കും പാ­ട്ടു­കൾ എ­ഴു­തി­യ ആ­ളെ­ന്നാ­ണു്”. അ­ന്നും മ­ഹാ­യ­ശ­സ്ക­നാ­യി­രു­ന്ന ഒ. എൻ. വിയെ അ­ങ്ങ­നെ വി­ശേ­ഷി­പ്പി­ച്ച­തു് ശ­ങ്ക­രാ­ടി­ക്കു് ഇ­ഷ്ട­പ്പെ­ട്ടി­ല്ല. എ­ന്നോ­ടു് ആഗതൻ അ­മ്മ­ട്ടിൽ ചോ­ദി­ച്ച­തും അ­ദ്ദേ­ഹ­ത്തി­നു നീ­ര­സ­മു­ള­വാ­ക്കി. ഇവ ര­ണ്ടും ശ­ങ്ക­രാ­ടി­യു­ടെ വി­ശു­ദ്ധ മ­ന­സ്സി­നെ കാ­ണി­ക്കു­ന്നു. നല്ല മ­നു­ഷ്യൻ, നല്ല അ­ഭി­നേ­താ­വു്, നി­ഷ്ക­ള­ങ്കൻ ഇ­വ­യെ­ല്ലാ­മാ­യ അ­ദ്ദേ­ഹ­ത്തെ ഞാൻ സ്നേ­ഹി­ക്കു­ന്നു. ബ­ഹു­മാ­നി­ക്കു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: സൂ­ര്യൻ അ­സ്ത­മി­ക്കാ­റാ­യി. ആ ഗോ­ള­ത്തോ­ടൊ­രു­മി­ച്ചു പോകാൻ ആ­ശ­യു­ണ്ടോ?

ഉ­ത്ത­രം: താ­ങ്ക­ളു­ടെ ആ­ഗ്ര­ഹം ന­ന്നു്. പക്ഷേ, ഇ­രു­പ­ത്തി­യൊ­ന്നാം ശ­താ­ബ്ദ­ത്തി­ന്റെ ഉദയം ക­ണ്ടി­ട്ടേ ഞാൻ അ­ന്ന­ത്തെ ഒ­ര­സ്ത­മ­യ­ത്തി­ന്റെ കൂടെ പോകൂ. ച­ങ്ങാ­തീ, അ­തു­വ­രെ ക്ഷ­മി­ക്കൂ.

ചോ­ദ്യം: ടോൾ­സ്റ്റോ­യി­യോ ഡോ­സ്റ്റോ­വ്സ്കി­യോ വലിയ നോ­വ­ലെ­ഴു­ത്തു­കാ­രൻ?

ഉ­ത്ത­രം: ടോൾ­സ്റ്റോ­യി യെ­ന്നു് എന്റെ മതം. ര­ണ്ടു­പേ­രു­മ­ല്ല റൊ­മാ­ങ് റൊ­ളാ­ങ്ങാ ണെ­ന്നു ശ്രീ. വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ നായർ. ദ­സ്തെ­യേ­വ്സ്കി യുടെ നോ­വ­ലു­ക­ളിൽ നോ­വ­ലി­സ്റ്റി­ന്റെ ആ­ധി­കാ­രി­ക ശ­ബ്ദ­മി­ല്ലെ­ന്നും അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥാ­പാ­ത്ര­ങ്ങൾ ര­ച­യി­താ­വി­നോ­ടു തന്നെ സം­സാ­രി­ക്കു­ന്നു­വെ­ന്നും റഷ്യൻ പോ­സ്റ്റ് ഫോർ­മ­ലി­സ്റ്റ് ബാ­ഹ്തി­ന്റെ അ­ഭി­പ്രാ­യം. ദ­സ്തെ­യെ­വ്സ്കി­യു­ടെ നോ­വ­ലു­കൾ­ക്കു് അ­ന്യാ­ദൃ­ശ­മാ­യ രൂ­പ­മു­ണ്ടെ­ന്നും ടോൾ­സ്റ്റോ­യി­യു­ടെ നോ­വ­ലു­കൾ­ക്കു പ­ര­മ്പ­രാ­ഗ­ത­മാ­യ രൂ­പ­മേ­യു­ള്ളു­വെ­ന്നും അ­ദ്ദേ­ഹം എ­ടു­ത്തു പ­റ­യു­ന്നു. ബാ­ഹ്തി­ന്റെ മതം ടോൾ­സ്റ്റോ­യി­യെ­ക്കാൾ കേമൻ ദ­സ്തെ­യെ­വ്സ്കി എ­ന്നാ­ണു്. ഇ­തി­നൊ­ന്നും അ­ന്തി­മ­ത്വ­മോ സു­നി­ശ്ചി­ത­ത്വ­മോ ഇല്ല. ദ­സ്തെ­യെ­വ്സ്കി­യു­ടെ ക­ല­യെ­ക്കു­റി­ച്ചു് ബാ­ഹ്തിൻ എ­ഴു­തി­യ പു­സ്ത­കം വാ­യി­ച്ചാൽ ദ­സ്തെ­യെ­വ്സ്കി­യെ അ­തി­ശ­യി­ച്ച ഒരു നോ­വ­ലി­സ്റ്റു­മി­ല്ലെ­ന്നു ന­മു­ക്കു തോ­ന്നും.

ചോ­ദ്യം: ആ­രാ­ണു് മ­ഹാ­ക­വി?

ഉ­ത്ത­രം: ‘ലോ­ക­ത്തി­ന്റെ അഗാധത’യി­ലേ­ക്കു ചെ­ല്ലാൻ ഏ­തൊ­രാൾ­ക്കു ക­ഴി­യു­മോ അയാൾ മ­ഹാ­ക­വി. ഷെ­യ്ക്സ്പി­യർ, ദാ­ന്തേ, വ്യാ­സൻ, ഇവർ മ­ഹാ­ക­വി­കൾ. Pierre Macherey എ­ഴു­തി­യ The Object of Literature എന്ന പു­സ്ത­ക­ത്തിൽ ഏ­താ­ണ്ടി­ങ്ങ­നെ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഞാൻ പറഞ്ഞ ഈ പേ­രു­കൾ അ­ദ്ദേ­ഹം പ­റ­യു­ന്നി­ല്ല.

ചോ­ദ്യം: ഞാൻ പ്ര­സം­ഗ­ക­നാ­കാൻ ഉ­ദ്ദേ­ശി­ക്കു­ന്നു. ഒ­രു­പ­ദേ­ശം തരൂ.

ഉ­ത്ത­രം: പ്ര­സം­ഗ­കൻ എന്ന പ്ര­യോ­ഗം തെ­റ്റു്, പ്രാ­സം­ഗി­കൻ എ­ന്ന­തും ശ­രി­യ­ല്ല. പി­ന്നെ മലയാള ഭാ­ഷ­യി­ലെ ഒരു പ്ര­യോ­ഗ­മെ­ന്ന രീ­തി­യിൽ അ­താ­കാം. പ്ര­ഭാ­ഷ­കൻ എ­ന്ന­തു ശരി. പ്ര­ഭാ­ഷ­ണം നിർ­വ­ഹി­ക്കു­മ്പോൾ സ­ദ­സ്സി­നു് ഒ­ന്നു­മ­റി­ഞ്ഞു­കൂ­ടെ­ന്ന മ­ട്ടിൽ ഒ­ന്നും പ­റ­യ­രു­തു്. അ­വർ­ക്കു ബു­ദ്ധി­വേ­ണ്ടി­ട­ത്തോ­ള­മി­ല്ലെ­ന്നും സൂ­ചി­പ്പി­ക്ക­രു­തു്. സ­ദ­സ്സു് ഈ­ശ്വ­ര­സ­ദൃ­ശം എന്ന വി­ചാ­ര­ത്തോ­ടു­കൂ­ടി ഹൃ­ദ­യ­ത്തിൽ നി­ന്നു വ­രു­ന്ന വാ­ക്കു­കൾ മാ­ത്രം പറയു. നി­ങ്ങൾ നല്ല പ്ര­ഭാ­ഷ­ക­നാ­കും.

ചോ­ദ്യം: സ­ഹോ­ദ­രി­യു­ടെ സ്നേ­ഹ­ത്തെ­ക്കാൾ പാ­വ­ന­മാ­യി വേറെ എ­ന്തു­ണ്ടു് സ­ഹോ­ദ­ര­നു്?

ഉ­ത്ത­രം: സ­ഹോ­ദ­രി വി­വാ­ഹം ക­ഴി­ക്കാ­തെ വീ­ട്ടിൽ താ­മ­സി­ക്കു­ന്നി­ട­ത്തോ­ളം കാലം സ­ഹോ­ദ­ര­നെ സ്നേ­ഹി­ക്കു­ന്നു. എ­ന്നു് അവൾ ക­ല്യാ­ണം ക­ഴി­ഞ്ഞു് അ­ന്യ­ഭ­വ­ന­ത്തിൽ പോ­കു­ന്നു­വോ അന്നു തൊ­ട്ടു് അ­വ­ളു­ടെ ‘നമ്പർ വൺ ശത്രു’ സ­ഹോ­ദ­രൻ.

ചോ­ദ്യം: ച­ങ്ങ­മ്പു­ഴ­യെ ഗാ­ന­ഗ­ന്ധർ­വ്വൻ എന്നു വി­ളി­ക്കു­ന്ന­തു ശരിയോ?

ഉ­ത്ത­രം: ച­ങ്ങ­മ്പു­ഴ നല്ല ക­വി­യാ­ണു്. പക്ഷേ, അ­ദ്ദേ­ഹ­ത്തെ ഗാ­ന­ഗ­ന്ധർ­വ്വൻ എന്നു വി­ളി­ച്ചാൽ ഗ­ന്ധർ­വ്വ­ന്മാർ­ക്കു പാടാൻ അ­റി­ഞ്ഞു­കൂ­ടെ­ന്നു പ­റ­യേ­ണ്ട­താ­യി വരും.

ചോ­ദ്യം: ഈ ലോ­ക­ത്തു് ഏ­കാ­ന്ത­ത­യു­ടെ ദുഃഖം ആർ­ക്കാ­ണു് കൂ­ടു­ത­ലാ­യി ഉ­ള്ള­തു?

ഉ­ത്ത­രം: ഞാ­നൊ­രി­ക്കൽ തി­രു­വ­ന­ന്ത­പു­ര­ത്തു നി­ന്നു ക­ന്യാ­കു­മാ­രി­യി­ലേ­ക്കു പോ­കു­മ്പോൾ ഒരു വി­ജ­ന­പ്ര­ദേ­ശ­ത്തു് ‘നാ­ഗർ­കോ­വി­ലി­ലേ­ക്കു് 45 കി­ലോ­മീ­റ്റർ’ എന്നു നെ­ഞ്ചി­ലെ­ഴു­തി വ­ച്ചു­കൊ­ണ്ടു് ഒരു ക­രി­ങ്കൽ­ക്കു­റ്റി റോഡു വ­ക്ക­ത്തു നി­ല്ക്കു­ന്ന­തു കണ്ടു. അ­തി­നു­ള്ള ദുഃഖം ഈ ലോ­ക­ത്തു് വേറെ ആർ­ക്കു­മി­ല്ലെ­ന്നു് എ­നി­ക്കു തോ­ന്നി.

ലി­റ്റ്റ­റി പോ­സി­ങ്

“സ­ഹോ­ദ­രി­യു­ടെ സ്നേ­ഹ­ത്തെ­ക്കാൾ പാ­വ­ന­മാ­യി വേറെ എ­ന്തു­ണ്ടു് സ­ഹോ­ദ­ര­നു്?” “സ­ഹോ­ദ­രി വി­വാ­ഹം ക­ഴി­ക്കാ­തെ വീ­ട്ടിൽ താ­മ­സി­ക്കു­ന്നി­ട­ത്തോ­ളം കാലം സ­ഹോ­ദ­ര­നെ സ്നേ­ഹി­ക്കു­ന്നു. എ­ന്നു് അവൾ ക­ല്യാ­ണം ക­ഴി­ഞ്ഞു് അ­ന്യ­ഭ­വ­ന­ത്തിൽ പോ­കു­ന്നു­വോ അന്നു തൊ­ട്ടു് അ­വ­ളു­ടെ ‘നമ്പർ വൺ ശത്രു’ സ­ഹോ­ദ­രൻ”.

“അക്ഷര ശു­ദ്ധി­യോ­ടെ എ­ഴു­താൻ ക­ഴി­യാ­ത്ത സാ­ഹി­ത്യ­കാ­ര­ന്മാ­രോ­ടും ഉ­ച്ചാ­ര­ണ ശു­ദ്ധി­യി­ല്ലാ­തെ വാർ­ത്ത­കൾ വാ­യി­ക്കു­ന്ന ദൂ­ര­ദർ­ശ­നി­ലെ ആ­ളു­ക­ളോ­ടും പ­ഴ­ത്തി­നു പ­യ­മെ­ന്നു പ­റ­യു­ന്ന അ­ക്ഷ­ര­ശൂ­ന്യ­ന്മാ­രോ­ടും നി­ങ്ങൾ ഏറെ വർ­ഷ­ങ്ങ­ളാ­യി മലയാള ഭാ­ഷ­യു­ടെ പാ­വ­ന­ത്വം സൂ­ക്ഷി­ക്കാൻ പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ക­യ­ല്ലേ? എന്തു ഫ­ല­മു­ണ്ടാ­യി നി­ങ്ങ­ളു­ടെ പേ­ന­യി­ലെ മഷി വ­റ്റി­യ­ത­ല്ലാ­തെ?” ഈ ചോ­ദ്യം എ­നി­ക്കു കാർ­ഡിൽ അ­യ­ച്ചു­ത­ന്ന­തു് ഒരു വാ­യ­ന­ക്കാ­ര­നാ­ണു്. ചോ­ദ്യം നി­രർ­ത്ഥ­ക­മ­ല്ല. സാർ­ത്ഥ­ക­മാ­ണു താനും. ഇതു മാ­ത്ര­മ­ല്ല എന്റെ പ്ര­വർ­ത്ത­നം, ചെ­റു­ക­ഥ­യെ­ന്ന പേരിൽ ഉ­പ­ന്യാ­സ­മെ­ഴു­തി മ­നു­ഷ്യ­നെ ദ്രോ­ഹി­ക്ക­രു­തു്, പ്ര­ബ­ന്ധ­മെ­ഴു­തി­യാൽ­ത്ത­ന്നെ ആ­ളു­കൾ­ക്കു മ­ന­സ്സി­ലാ­ക­ണം എ­ന്നും ഈ കോ­ള­മി­സ്റ്റ് വ­ള­രെ­ക്കാ­ല­മാ­യി പ­റ­യു­ന്നു. പ്ര­യോ­ജ­ന­മി­ല്ല. ഒ­രു­ക­ണ­ക്കിൽ ഇ­ക്കൂ­ട്ട­രെ കു­റ്റം പ­റ­യാ­നു­മി­ല്ല. പ­ഠി­ച്ച­ത­ല്ലേ പാടാൻ കഴിയൂ. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ‘വി­യ­റ്റ്നാം’ എന്ന ചെ­റു­ക­ഥ (?) എ­ഴു­തി­യ ശ്രീ. കെ. എ. സെ­ബാ­സ്റ്റ്യ­നോ­ടു് താ­ങ്ക­ളെ­ഴു­തി­യ­തു ചെ­റു­ക­ഥ­യ­ല്ല. നല്ല ഉ­പ­ന്യാ­സം പോ­ലു­മ­ല്ല എന്നു പ­റ­യു­ന്ന­തു­കൊ­ണ്ടു പ്ര­യോ­ജ­ന­മു­ണ്ടാ­വു­ക­യി­ല്ല. അ­ദ്ദേ­ഹം ഇനി എ­ന്തെ­ഴു­തി­യാ­ലും ഇ­ങ്ങ­നെ­യേ ആവു. കാ­ര­ണ­മു­ണ്ടു്. ര­ച­ന­യെ­സ്സം­ബ­ന്ധി­ച്ചു് സ­വി­ശേ­ഷ­മാ­യ മാ­ന­സി­ക­നി­ല എ­ഴു­തു­ന്ന­യാ­ളി­നു് ഉ­ണ്ടെ­ങ്കിൽ അതിനു യോ­ജി­ച്ച വി­ധ­ത്തി­ലേ പി­ന്നെ­യും പി­ന്നെ­യും എ­ഴു­താൻ പറ്റൂ.

images/Mikhailbakhtin.jpg
ബാ­ഹ്തിൻ

‘വി­യ­റ്റ്നാം’ എന്ന ത­ല­ക്കെ­ട്ടി­ന്റെ താ­ഴെ­യാ­യി ക­ട­ലി­നെ പ്ര­തി­രൂ­പ­മാ­ക്കി­ക്കൊ­ണ്ടു സെ­ബാ­സ്റ്റ്യൻ എ­ന്തൊ­ക്കെ­യോ എ­ഴു­തു­ന്നു. ദുർ­ഗ്ര­ഹ­ങ്ങ­ളാ­യ ആ വാ­ക്യ­ങ്ങ­ളെ സ­മാ­ഹ­രി­ച്ചു വ­ച്ചു് അ­ദ്ദേ­ഹം അതിനു ചെ­റു­ക­ഥ­യെ­ന്ന പേ­രി­ടു­ന്നു. എ­ഴു­തു­ന്ന­തു് ഉ­പ­ന്യാ­സ­മാ­യാ­ലും ക­ഥ­യാ­യാ­ലും അ­തി­നു് ആശയം അ­നു­വാ­ച­ക­നു പ­കർ­ന്നു കൊ­ടു­ക്കാ­നാ­വ­ണം. വാ­ക്യ­ങ്ങൾ­ക്കു് അ­ന്യോ­ന്യം ബ­ന്ധ­മു­ണ്ടാ­വ­ണം. ചെ­റു­ക­ഥ­യി­ലാ­ണെ­ങ്കിൽ ആ­ശ­യ­ങ്ങൾ ബിം­ബ­ങ്ങ­ളാ­യി മാറണം. സെ­ബാ­സ്റ്റ്യ­ന്റെ പ്ര­ക്രി­യ ലി­റ്റ്റ­ച്ച­റി­നോ­ടു ബ­ന്ധ­പ്പെ­ട്ട­ത­ല്ല. ഇതു് വെറും ‘ലി­റ്റ്റ­റി പോ­സി­ങ്ങാ’ണു്.

മാ­ങ്കോ­യി­ക്കൽ ഭവനം തീ­പി­ടി­ക്കു­ന്ന­തി­ന്റെ വർ­ണ്ണ­ന ‘മാർ­ത്താ­ണ്ഡ­വർ­മ്മ’ എന്ന നോ­വ­ലിൽ വാ­യി­ക്കു­മ്പോൾ അതു് സി. വി. രാ­മൻ­പി­ള്ള എ­ഴു­തി­യ­താ­ണു്. ആരോ ഒരാൾ അ­ച്ച­ടി­ച്ച­താ­ണു് ആ നോവൽ. ഞാൻ അതു് പു­സ്ത­ക­ക്ക­ട­യിൽ നി­ന്നു വാ­ങ്ങി­യ­താ­ണു് എ­ന്നൊ­ന്നും ഓർ­മ്മി­ക്കു­ന്നി­ല്ല. ആകെ കാ­ണു­ന്ന­തു് ഭവനം അ­ഗ്നി­ക്കി­ര­യാ­കു­ന്ന­തും. കു­റു­പ്പു് ഓ­ടു­ന്ന­തു­മൊ­ക്കെ­യാ­ണു് ‘ആ­രു­ണ്ടെ­ടാ ബ്രാ­ഹ്മ­ണ­നെ ര­ക്ഷി­ക്കാൻ’ എന്ന ചോ­ദ്യം കു­റു­പ്പിൽ നി­ന്നു­ണ്ടാ­കു­മ്പോൾ ‘അടിയൻ ല­ച്ചി­പ്പോം’ എന്നു ഭ്രാ­ന്തൻ ചാ­ന്നാൻ പ­റ­യു­ന്ന­തു ഞാൻ കേൾ­ക്കു­ന്നു. മ­റ്റൊ­രു ത­ര­ത്തിൽ പറയാം. പു­സ്ത­ക­ത്തി­ന്റെ താളിൽ നി­ന്നു് ഈ സംഭവം പൂർ­ണ്ണ­ത­യാർ­ന്നു് അതിൽ നി­ന്നു താഴെ വീ­ഴു­ന്നു. ആ പൂർ­ണ്ണ­ത­യി­ലാ­ണു് ക­ല­യു­ടെ ഭം­ഗി­യി­രി­ക്കു­ന്ന­തു്. അ­ങ്ങ­നെ വീ­ഴാ­തെ പു­സ്ത­ക­ത്തി­ന്റെ താളിൽ വർ­ണ്ണ­ന ഒ­ട്ടി­പ്പി­ടി­ച്ചി­രു­ന്നാൽ അതു് വെറും അ­ച്ച­ടി­യാ­യേ ന­മു­ക്കു തോ­ന്നൂ. ന­മ്മു­ടെ പല ക­ഥ­ക­ളും ക­വി­ത­ക­ളും വാ­രി­ക­ക­ളു­ടെ പു­റ­ങ്ങ­ളിൽ പ­റ്റി­പ്പി­ടി­ച്ചു നി­ല്ക്കു­ന്ന­തേ­യു­ള്ളു. നീ­രാ­വി വേ­ണ്ടു­വോ­ളം ത­ണു­ത്തു് മ­ഴ­ത്തു­ള്ളി­യാ­യി ഭൂ­മി­യിൽ വീ­ഴു­മ്പോ­ഴാ­ണു് അ­തി­നു് (മ­ഴ­ത്തു­ള്ളി­ക്കു്) അ­ന്യൂ­നാ­വ­സ്ഥ കൈ­വ­രു­ന്ന­തു് മ­ഴ­ത്തു­ള്ളി നീ­രാ­വി­യാ­യി­രി­ക്കു­ന്നി­ട­ത്തോ­ളം കാലം അ­ന്യൂ­നാ­വ­സ്ഥ­യി­ല്ല. സ­മ്പൂർ­ണ്ണ­ത­യു­മി­ല്ല.

ആ­രു­ണ്ടു് എന്നെ ര­ക്ഷി­ക്കാൻ?

മിക്ക സാ­ഹി­ത്യ സ­മ്മേ­ള­ന­ങ്ങ­ളും പ­രാ­ജ­യ­ങ്ങ­ളാ­ണു്. വ­ള്ള­ത്തോ­ളി­ന്റെ കവിത സു­ന്ദ­ര­മാ­ണെ­ന്നു സ്ഥാ­പി­ക്കാ­നാ­യി തൊ­ണ്ട­കീ­റു­ന്ന­വ­നെ ശ്രോ­താ­ക്കൾ വെ­റു­ക്കും.

നോ­ക്കെ­ത്താ­ത്ത ദൂ­ര­ത്തിൽ കടൽ പോലെ മ­രു­ഭൂ­മി പ­ര­ന്നു­കി­ട­ക്കു­ന്ന­തു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. അ­തി­ലൂ­ടെ ‘മ­ണൽ­ക്കാ­ട്ടി­ലെ യാ­ന­പാ­ത്ര’മായ ഒ­ട്ട­കം തമിഴ് നാ­ട്ടി­ലെ ഒരു നർ­ത്ത­കി­യെ­പ്പോ­ലെ താ­ഴ്‌­ന്നും പൊ­ങ്ങി­യും നൃ­ത്തം വച്ചു പോ­കു­ന്ന­തു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. കാ­റ്റ­ടി­ച്ചു് മണൽ പ­ല­ത­ര­ത്തി­ലു­ള്ള ഡി­സൈ­നു­കൾ ഉ­ണ്ടാ­ക്കി ദ്ര­ഷ്ടാ­ക്കൾ­ക്കു് ആ­ഹ്ലാ­ദാ­തി­ശ­യം ന­ല്കു­ന്ന­തു ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. പല സ്ഥ­ല­ങ്ങ­ളി­ലും മണൽ മ­ല­പോ­ലെ ഉ­യർ­ന്നു് പാ­റ്റേ­ണു­കൾ നിർ­മ്മി­ച്ചു് ക­ലാ­സൃ­ഷ്ടി­കൾ­പോ­ലെ വി­ല­സു­ന്ന­തു ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. മ­ണൽ­ക്കാ­ടാ­ണെ­ങ്കി­ലും അ­തി­ലു­മു­ണ്ടു് ചേ­തോ­ഹ­ര­ദൃ­ശ്യ­ങ്ങൾ. പക്ഷേ, ന­മ്മു­ടെ ക­ഥാ­മ­ണ­ലാ­ര­ണ്യ­ത്തിൽ ഒരു ര­മ­ണീ­യ­ദൃ­ശ്യ­വു­മി­ല്ല­ല്ലോ. ശ്രീ. വി. പി. മ­നോ­ഹ­രൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ “ശാ­ന്തം പാപം” എന്ന കഥ മ­ണ­ലാ­ര­ണ്യ­മ­ല്ലെ­ങ്കിൽ പി­ന്നെ­ന്താ­ണു്. പ്ര­ധാ­ന ക­ഥാ­പാ­ത്ര­ത്തി­ന്റെ ഭാ­ര്യ­യു­ടെ ച­ല­ച്ചി­ത്രാ­സ്വാ­ദ­നം. അ­യാ­ളു­ടെ അ­മ്മ­യു­ടെ പ­ത്ര­പാ­രാ­യ­ണാ­സ­ക്തി. ഹ­വാ­ല­യു­ടെ പ്ര­തി­പാ­ദ­നം ഇ­ങ്ങ­നെ അ­ന്യോ­ന്യ­ബ­ന്ധ­മി­ല്ലാ­ത്ത കുറെ വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചു പലതും പ­റ­ഞ്ഞു് കഥ അ­വ­സാ­നി­പ്പി­ക്കു­ന്നു ക­ഥാ­കാ­രൻ. മ­നോ­ഹ­ര­ന്റെ ഈ രചന ഒ­ട്ടും മ­നോ­ഹ­ര­മ­ല്ല: എ­ന്ന­ല്ല ബീ­ഭ­ത്സ­വു­മാ­ണു്. കലയെ അ­വ­ലം­ബി­ച്ചു നോ­ക്കി­യാൽ ഗൾഫ് രാ­ജ്യ­ങ്ങ­ളി­ലെ മ­ണൽ­ക്കാ­ടു­ക­ളിൽ അ­വ­യ്ക്കു സ­വി­ശേ­ഷ­ത ന­ല്കി­യ ചില അം­ശ­ങ്ങ­ളെ­ക്കു­റി­ച്ചു ഞാൻ പ­റ­ഞ്ഞ­ല്ലോ. മ­നോ­ഹ­ര­ന്റെ ക­ഥാ­മ­ണ­ലാ­ര­ണ്യ­ത്തിൽ ഡി­സൈ­നി­ല്ല. പാ­റ്റേ­ണി­ല്ല. സ്വയം ശ്രേ­ണി­കൾ നിർ­മ്മി­ച്ചു് അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു് ഉ­യ­രു­ന്ന മണൽ മ­ല­ക­ളി­ല്ല. ആ­കെ­യു­ള്ള­തു് എ­നി­ക്കു വളരെ ഇഷ്ടം തോ­ന്നു­ന്ന പ­രി­ഹാ­സം മാ­ത്രം. ആ പ­രി­ഹാ­സം ക­ല­യു­ടെ മ­ണ്ഡ­ല­ത്തിൽ ഒ­തു­ങ്ങി­നി­ല്ക്കാ­ത്ത­തു­കൊ­ണ്ടു് വെറും പ­രി­ഹാ­സ­മാ­യി­ബ്ഭ­വി­ക്കു­ന്നു. വി­ജ­ന­മാ­യ മ­ണൽ­ക്കാ­ട്ടിൽ നി­ന്നു് അ­തി­ന്റെ സാൻ­ഡ്ഡ്യൂൺ­സി­നെ­യും മ­റ്റും നോ­ക്കി­നി­ന്ന എന്നെ സു­ഹൃ­ത്തു് അ­ബ്ദുൾ ഖാദർ (അ­ലൈ­നി­ലെ ഉ­ദ്യോ­ഗ­സ്ഥൻ) വി­ളി­ച്ചു പ­റ­ഞ്ഞു. ‘സർ വേഗം കാറിൽ കയറു. കാ­റ്റ­ടി­ക്കാൻ തു­ട­ങ്ങി. നമ്മൾ മ­ണൽ­ക്കൂ­ന­യ്ക്കു് അ­ക­ത്താ­യി­പ്പോ­കും.’ ഞാൻ ഓടി കാറിൽ കയറി. വ­ണ്ടി­യോ­ടി­ക്കു­ന്ന അ­തി­ന്റെ ഉ­ട­മ­സ്ഥൻ റോബിൻ വളരെ വേ­ഗ­ത്തിൽ കാ­റോ­ടി­ച്ചു. ഞങ്ങൾ ര­ക്ഷ­പ്പെ­ട്ടു. മ­നോ­ഹ­ര­ന്റെ ക­ഥാ­മ­രു­ഭൂ­മി­യിൽ നി­ന്നു് എന്നെ ര­ക്ഷി­ക്കാ­നാ­രു­ണ്ടു്?

ഡോ­ക്ടർ എസ്. പ­ര­മേ­ശ്വ­രൻ
images/RomainRolland1914.jpg
റൊ­മാ­ങ് റൊ­ളാ­ങ്

മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ അ­വ­ഗാ­ഹ­മു­ള്ള വ്യ­ക്തി. വി­ദ്യാർ­ത്ഥി­ക­ളു­ടെ സ്നേ­ഹ­ബ­ഹു­മാ­ന­ങ്ങൾ ആർ­ജ്ജി­ച്ച ഗു­രു­നാ­ഥൻ. ഗ­ണി­ത­ശാ­സ്ത്ര­ത്തിൽ മ­ഹാ­പാ­ണ്ഡി­ത്യ­മു­ള്ള ശാ­സ്ത്ര­കാ­രൻ — ഡോ­ക്ടർ എസ്. പ­ര­മേ­ശ്വ­രൻ ആ­രെ­ന്നു ചോ­ദി­ച്ചാൽ ഇ­ങ്ങ­നെ­യൊ­ക്കെ­യാ­വും ഞാൻ പറയുക. എ­നി­ക്ക­ദ്ദേ­ഹ­ത്തെ നാ­ല്പ­തു വർ­ഷ­ത്തെ പ­രി­ച­യ­മു­ണ്ടു്. ഓരോ തവണ കാ­ണു­മ്പോ­ഴും സം­ഭാ­ഷ­ണ വൈ­ദ­ഗ്ദ്ധ്യം കൊ­ണ്ടു് അ­ദ്ദേ­ഹം എന്നെ ര­സി­പ്പി­ച്ചി­ട്ടു­ണ്ടു്. ഓരോ വാ­ക്യം അ­ദ്ദേ­ഹ­ത്തി­ന്റെ നാവിൽ നി­ന്നു വീ­ഴു­മ്പോ­ഴും ശ്രോ­താ­ക്കൾ ചി­രി­ക്കും. അ­ത്ര­യ്ക്കു മൗ­ലി­ക­ത­യു­ള്ള നർ­മ്മോ­ക്തി­ക­ളാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റേ­തു്.

ഡോ­ക്ടർ പ­ര­മേ­ശ്വ­ര­ന്റെ വ്യ­ക്തി­ത്വ­ത്തെ­യും അ­ദ്ദേ­ഹ­ത്തി­ന്റെ ഗ­ണി­ത­ശാ­സ്ത്ര പാ­ണ്ഡി­ത്യ­ത്തെ­യും വാ­യ­ന­ക്കാ­രെ ഗ്ര­ഹി­പ്പി­ക്കാ­നാ­ണു് ശ്രീ. എം. ഹ­രി­കു­മാർ യ­ത്നി­ക്കു­ന്ന­തു് (ക­ലാ­കൗ­മു­ദി­യി­ലെ ‘ഭാ­ര­തീ­യ ഗ­ണി­ത­ത്തി­ന്റെ സു­വർ­ണ്ണ­യു­ഗം’ എന്ന ലേഖനം). ‘സാ­രാ­നർ­ഘ പ്ര­കാ­ശ പ്ര­ചു­രി­മ തി­ര­ളും ദി­വ്യ­ര­ത്ന­ങ്ങ­ളേ­റെ­ക്കി­ട­പ്പു­ണ്ടു്’ പാ­രാ­വാ­ര­ത്തി­ന്റെ അ­ഗാ­ധ­ത­യിൽ. അ­തി­ലൊ­രെ­ണ്ണം ഹ­രി­കു­മാർ എ­ടു­ത്തു് ന­മ്മു­ടെ മുൻ­പിൽ വ­യ്ക്കു­ന്നു. ആ­ദ­ര­ണീ­യ­മാ­യ പ്ര­ക്രി­യ­യാ­ണി­തു്.

മിക്ക സാ­ഹി­ത്യ­സ­മ്മേ­ള­ന­ങ്ങ­ളും പ­രാ­ജ­യ­ങ്ങ­ളാ­ണു്. വ­ള്ള­ത്തോ­ളി ന്റെ കവിത സു­ന്ദ­ര­മാ­ണെ­ന്നു സ്ഥാ­പി­ക്കാ­നാ­യി തൊണ്ട കീ­റു­ന്ന­വ­നെ ശ്രോ­താ­ക്കൾ വെ­റു­ക്കും. അയാളെ ബോ­റ­നാ­യി ക­രു­തും. ര­ണ്ടും ര­ണ്ടും നാ­ലാ­ണെ­ന്നു സ്ഥാ­പി­ക്കാൻ ശ്ര­മി­ക്കു­ന്ന­വ­നാ­ണു് ഈ ലോ­ക­ത്തെ ഏ­റ്റ­വും വലിയ ബോറൻ എന്നു പ­ണ്ടാ­രോ പ­റ­ഞ്ഞി­ട്ടു­ണ്ടു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1996-04-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.