SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Cottage_and_Stream.jpg
Landscape With a Cottage by a Stream, a painting by Unknown artist .
ഭാ­ര­തീ­യ­സാ­ഹി­ത്യം (വി­ന്റർ­നി­റ്റ്സ്)
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/Shakespeare.jpg
ഷേ­ക്സ്പി­യർ

സാ­ഹി­ത്യം ദേ­ശ­ഭേ­ദ­മ­നു­സ­രി­ച്ചു വി­ഭാ­ജ്യ­മാ­യി വി­ചാ­രി­ക്ക­പ്പെ­ടു­ന്നു­ണ്ടെ­ങ്കി­ലും മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­നു പൊ­തു­വെ ആ­സ്വാ­ദ്യ­വും ഉ­പ­യോ­ഗ­യോ­ഗ്യ­വു­മാ­യ സ­ത്ഗ്ര­ന്ഥ സമൂഹം ഒരു പ്ര­ത്യേ­ക സ­മു­ദാ­യ­ത്തി­ന്റെ­യോ ദേ­ശ­ത്തി­ന്റെ­യോ അ­വ­കാ­ശ­വ­ല­യ­ത്തിൽ­പ്പെ­ട്ടു പ്ര­ചാ­ര­സ­ങ്കോ­ചം വരാതെ ലോ­ക­സാ­ഹി­ത്യ­മെ­ന്ന വി­ശാ­ല­മാ­യ വ­കു­പ്പിൽ ഉൾ­പ്പെ­ടു­ന്നു. ദേ­ശ­ഭേ­ദ­മ­നു­സ­രി­ച്ചു ഭി­ന്നി­ച്ചു­നിൽ­ക്കു­ന്ന ഓരോ സാ­ഹി­ത്യ­വും പ­രി­ശോ­ധി­ച്ചു­നോ­ക്കു­മ്പോൾ മ­നു­ഷ്യ­രു­ടെ പൊ­തു­സ്വ­ത്താ­യി ഉ­പ­യോ­ഗി­ച്ചു­വ­രു­ന്ന പല ഗ്ര­ന്ഥ­ങ്ങ­ളും അതിൽ ന­മു­ക്കു കാ­ണു­വാൻ ക­ഴി­യും. ഹി­ബ്രു­ബൈ­ബിൾ, ന്യൂ ടെ­സ്റ്റ­മെ­ന്റ്, ഹോ­മ­റി­ന്റെ പ­ദ്യ­ങ്ങൾ, ഈ­സോ­പ്പു­ക­ഥ­കൾ, അ­റ­ബി­ക്ക­ഥ­കൾ, പ­ഞ്ച­ത­ന്ത്രം, ഷേ­ക്സ്പി­യ­രു ടെ നാ­ട­ക­ങ്ങൾ, കാ­ളി­ദാ­സ കൃ­തി­കൾ മു­ത­ലാ­യ­വ­യെ­ല്ലാം ഏതു ദേ­ശ­ത്തി­ലെ­യും പ­ണ്ഡി­ത­ന്മാർ പ­ഠി­ച്ചാ­ന­ന്ദി­ക്കു­ന്ന­വ­യാ­ക­യാൽ, ലോ­ക­സാ­ഹി­ത്യ­ത്തി­ലെ പൊ­തു­സ്വ­ത്താ­യി­ത്തീർ­ന്നി­രി­ക്കു­ന്നു.

ഭി­ന്ന­ദേ­ശ­ങ്ങ­ളി­ലെ സാ­ഹി­ത്യ­ത്തെ­പ്പ­റ്റി വി­ചാ­ര­ണ­ചെ­യ്യു­മ്പോൾ ഓ­രോ­ന്നി­നും ത­മ്മിൽ ഏ­തെ­ല്ലാം സം­ഗ­തി­ക­ളിൽ സാ­മ്യ­വ്യ­ത്യാ­സ­ങ്ങ­ളു­ണ്ടെ­ന്നും ലോ­ക­സാ­ഹി­ത്യ­ത്തിൽ ഉൾ­പ്പെ­ട­ത്ത­ക്ക­വ­ണ്ണം ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ കൃ­തി­കൾ ഓരോ സാ­ഹി­ത്യ­ത്തി­ലും എ­ത്ര­മാ­ത്ര­മു­ണ്ടെ­ന്നു­മാ­ണു് പ്ര­ധാ­ന­മാ­യി നി­രൂ­പി­ക്കു­വാ­നു­ള്ള­തു്. മേ­ല്പ­റ­ഞ്ഞ രീ­തി­യെ അ­ടി­സ്ഥാ­ന­മാ­ക്കി ഭാ­ര­തീ­യ സാ­ഹി­ത്യ­ത്തെ­പ്പ­റ്റി ന­മു­ക്കു ചി­ന്തി­ക്കാം.

ക്രി­സ്താ­ബ്ദം 1808-ൽ ജർ­മ്മ­നി­യിൽ ഫ്രി­റി­യോ­റി­ക് ഷെ­ലി­ഗൽ എന്ന പ­ണ്ഡി­തൻ ‘ഭാ­ര­തീ­യ­രു­ടെ ഭാ­ഷ­യും പാ­ണ്ഡി­ത്യ­വും’ എന്ന പേരിൽ ഒരു പു­സ്ത­കം പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ക­യു­ണ്ടാ­യി. ആ ഗ്ര­ന്ഥ­ത്തി­ന്റെ പ്ര­ചാ­ര­ത്തോ­ടു­കൂ­ടി ഭാ­ര­തീ­യ ഭാ­ഷാ­ശാ­സ്ത്ര­ജ്ഞൻ എന്ന നി­ല­യിൽ അ­ദ്ദേ­ഹം സു­പ്ര­സി­ദ്ധ­നാ­യി­ത്തീർ­ന്നു. അ­ന്നു­മു­തൽ ഇ­ന്ത്യാ­ക്കാ­രു­ടെ പാ­ണ്ഡി­ത്യ­ത്തെ­പ്പ­റ്റി ജർ­മ്മ­നി­യി­ലെ ജ­ന­ങ്ങൾ പ്ര­ശം­സി­ക്കു­വാ­നും തു­ട­ങ്ങി. എ­ന്നാൽ ഈ പാ­ണ്ഡി­ത്യ­ത്തിൽ അ­ന്നു് അവർ ഉൾ­പ്പെ­ടു­ത്തി­യി­രു­ന്ന­തു് ഉ­പ­നി­ഷ­ത്തു­ക­ളി­ലും ഭ­ഗ­വ­ദ്ഗീ­ത­യി­ലും ഏ­താ­നും ബു­ദ്ധ­മ­ത­ഗ്ര­ന്ഥ­ങ്ങ­ളി­ലും മാ­ത്രം അ­ട­ങ്ങി­യ ത­ത്ത്വ­ങ്ങ­ളാ­യി­രു­ന്നു.

ഉ­പ­നി­ഷ­ത്തു­കൾ
images/Schopenhauer.jpg
സ്കോ­പ്പൻ­ഹെർ

ഭാ­ര­തീ­യ­രു­ടെ വ­ക­യാ­യി ലോ­ക­സാ­ഹി­ത്യ­ത്തി­നു ല­ഭി­ച്ചി­ട്ടു­ള്ള ഗ്ര­ന്ഥ­ങ്ങ­ളിൽ പ്ര­ധാ­ന­മാ­യി നിൽ­ക്കു­ന്ന­തു് ഉ­പ­നി­ഷ­ത്തു­ക­ളാ­ണു്. യൂ­റോ­പ്പി­ലെ പ­ണ്ഡി­ത­ന്മാർ അവയെ ശ­രി­യാ­യി വി­വ­രി­ച്ചു പ­ഠി­ക്കു­വാൻ തു­ട­ങ്ങു­ന്ന­തി­നു മുൻ­പു­ത­ന്നെ അ­വ­യി­ലെ ആ­ധ്യാ­ത്മി­ക സി­ദ്ധാ­ന്ത­ങ്ങ­ളിൽ പലതും പാ­ശ്ചാ­ത്യ­രു­ടെ ചി­ന്താ­ഗ­തി­യെ സം­സ്കൃ­ത­മാ­ക്കു­വാൻ പ­ല­ത­ര­ത്തി­ലും സ­ഹാ­യി­ച്ചി­ട്ടു­ണ്ടു്. പേർ­ഷ്യ­ക്കാ­രു­ടെ ‘സൂ­ഫി­സം’ എന്നു പ­റ­യു­ന്ന ആ­ത്മീ­യ­ര­ഹ­സ്യ­ങ്ങ­ളി­ലും ഉ­പ­നി­ഷ­ത്തു­ക­ളി­ലെ ത­ത്ത്വ­ങ്ങൾ ധാ­രാ­ളം ക­ലർ­ന്നു­കാ­ണു­ന്നു. പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ലെ പ്ര­സി­ദ്ധ ജർ­മ്മൻ ത­ത്ത്വ­ജ്ഞാ­നി­യാ­യ സ്കോ­പ്പൻ­ഹെർ (Schopanhaver) ഉ­പ­നി­ഷ­തു് സി­ദ്ധാ­ന്ത­ങ്ങ­ളെ­പ്പ­റ്റി ഏ­റ്റ­വും പ്ര­ശം­സി­ച്ചു പ­റ­ഞ്ഞി­ട്ടു­ണ്ടു്. പേർ­ഷ്യൻ­ഭാ­ഷ­യി­ലേ­യ്ക്കു വിർ­ത്ത­നം ചെ­യ്യ­പ്പെ­ട്ട ഒ­രു­കൂ­ട്ടം ഉ­പ­നി­ഷ­ത്തു­കൾ പ­തി­നേ­ഴാം­നൂ­റ്റാ­ണ്ടിൽ ജീ­വി­ച്ചി­രു­ന്ന അ­റം­ഗ­സീ­ബു ച­ക്ര­വർ­ത്തി­യു­ടെ സ­ഹോ­ദ­ര­നാ­യ ഡാ­റാ­യു­ടെ കൈ­വ­ശ­മു­ണ്ടാ­യി­രു­ന്നു. ഈ പേർ­ഷ്യൻ­തർ­ജ്ജ­മ­യിൽ­നി­ന്നു് ഡ്യൂ­പ്പ­റൺ എന്ന ഫ്ര­ഞ്ചു പ­ണ്ഡി­തൻ അവയെ പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ന്റെ ആ­രം­ഭ­ത്തിൽ ലാ­റ്റിൻ­ഭാ­ഷ­യി­ലേ­ക്കു തർ­ജ്ജ­മ­ചെ­യ്തു. ഈ തർ­ജ്ജ­മ അ­പൂർ­ണ്ണ­വും സ്ഖ­ലി­ത­മി­ശ്ര­വു­മാ­യി­രു­ന്നെ­ങ്കി­ലും സ്കോ­പ്പൻ­ഹെർ എന്ന ത­ത്ത്വ­ജ്ഞാ­നി അതു് അ­ത്യ­ന്തം നി­ഷ്കർ­ഷി­ച്ചു പ­ഠി­ക്കു­ക­യും മാ­നു­ഷി­ക­ജ്ഞാ­ന­ത്തി­ന്റെ പ­ര­മ­ഫ­ല­മാ­ണു് ഈ സൂ­ക്ത­സ­മൂ­ഹ­മെ­ന്നു പ്ര­ശം­സി­ക്കു­ക­യും ചെ­യ്തു.

ക്യാ­ന്റും പ്ലേ­റ്റോ വും ഉ­പ­നി­ഷ­ത്തു­ക­ളു­മാ­ണു് തന്റെ ഗു­രു­ക്ക­ന്മാർ എ­ന്ന­ത്രേ അ­ദ്ദേ­ഹം പ­റ­യാ­റു­ള്ള­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­ന്തം സി­ദ്ധാ­ന്ത­ത്തി­നും ഉ­പ­നി­ഷ­ത്തി­നും ത­മ്മിൽ അ­ത്ഭു­ത­ക­ര­മാ­യ സാ­ദൃ­ശ്യം കാ­ണു­ന്നു­ണ്ടു്. ഈ ജർ­മ്മൻ പ­ണ്ഡി­ത­ന്റെ മേ­ശ­പ്പു­റ­ത്തു് എ­പ്പോ­ഴും ഉ­പ­നി­ഷ­ത്തി­ന്റെ ലാ­റ്റിൻ­തർ­ജ്ജ­മ തു­റ­ന്നു­വെ­ച്ചി­രി­ക്കു­ക പ­തി­വാ­യി­രു­ന്നു. ‘ഈ ലോ­ക­ത്തിൽ വി­ജ്ഞാ­ന­വർ­ദ്ധ­ന­യ്ക്കും ജീ­വി­തോ­ത്കർ­ഷ­ത്തി­നും ന­മു­ക്കു് ഏ­റ്റ­വും ഉ­പ­ക­രി­ക്കു­ന്ന­തു് ഉ­പ­നി­ഷ­ത്പാ­രാ­യ­ണം ഒ­ന്നു­മാ­ത്ര­മാ­കു­ന്നു. അതു് എന്റെ ജീ­വി­ത­ത്തെ ശാ­ന്തി­സ­മ്പൂർ­ണ്ണ­മാ­ക്കി­യി­ട്ടു­ണ്ടു്. മ­ര­ണാ­ന­ന്ത­ര­വും അതു് എന്നെ നി­ത്യാ­ന­ന്ദ­നി­കേ­ത­ന­ത്തി­ലേ­യ്ക്കു് ന­യി­ക്കു­ന്ന­താ­യി­രി­ക്കും’ എ­ന്ന­ത്രേ അ­ദ്ദേ­ഹം ഭാ­ര­തീ­യ­സാ­ഹി­ത്യ­ത്തി­ലെ ഈ അ­ക്ഷ­യ­നി­ക്ഷേ­പ­ത്തെ­പ്പ­റ്റി അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ള്ള­തു്, എല്ലാ ഉ­പ­നി­ഷ­ത്തു­ക­ളി­ലും പ്ര­തി­പാ­ദി­ത­ങ്ങ­ളാ­യി­രി­ക്കു­ന്ന മൂ­ലോ­പാ­ധി­ക­ളാ­യ ത­ത്ത്വ­ങ്ങൾ ഒ­ന്നു­ത­ന്നെ­യാ­ണെ­ന്നും അതു മൂ­ഢ­ന്മാർ­ക്കു് വെറും നി­രർ­ത്ഥ­ജ­ല്പ­ന­മാ­യും എ­ന്നാൽ പ­ണ്ഡി­ത­ന്മാർ­ക്കു് അ­ന­ന്ത­മാ­യ ചി­ന്താ­വി­ഷ­യ­മാ­യും തീ­രാ­റു­ണ്ടെ­ന്നും അ­ദ്ദേ­ഹം പ­റ­യു­ന്നു. എല്ലാ വ്യ­ക്തി­ക­ളി­ലും പ്ര­തി­ഫ­ലി­ച്ചു­കാ­ണു­ന്ന­തു് ഒരേ ചൈ­ത­ന്യ­മാ­ണെ­ന്നും അതു നി­ത്യ­വും നി­രു­പാ­ധി­ക­വും ത­ദ്വ്യ­തി­രി­ക്ത­മാ­യി­ട്ടു­ള്ള സർ­വ്വ­വും കേവലം മി­ഥ്യാ ജ­ന്യ­വു­മാ­ണെ­ന്നു­മു­ള്ള അ­ദ്വൈ­ത­സി­ദ്ധാ­ന്ത­മാ­ണു് സർ­വ്വോ­പ­നി­ഷ­ത്സാ­ര­മാ­യി ന­മു­ക്കു പ­ഠി­ക്കാ­നു­ള്ള­തു്.

ത­ത്ത്വ­ശാ­സ്ത്രം (Philosophy) എ­ന്ന­തു വാ­സ്ത­വ­ത്തിൽ ജ്ഞാ­ന­ത്തി­ലു­ള്ള പ്രേ­മ­മാ­കു­ന്നു. പ­ര­മോ­ത്കൃ­ഷ്ട­മാ­യ ജ്ഞാ­നം ത­നി­ക്കു സു­ഗ്രാ­ഹ­മാ­യി­രി­ക്കു­ന്നു എ­ന്നു­ള്ള അ­ഭി­മാ­നം ഉ­ത്ത­മ­നാ­യ ഒരു ത­ത്ത്വ­ശാ­സ്ത്ര­ജ്ഞ­ന്റെ ല­ക്ഷ­ണ­മ­ല്ല. അവൻ സർ­വ്വോ­പ­രി സ­ത്യ­ത്തെ സ്നേ­ഹി­ക്കു­ക­യും മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­നു­വേ­ണ്ടി അ­തി­നോ­ടു സ­മീ­പി­ക്കു­വാൻ സർ­വ്വാ­ത്മ­നാ പ്ര­യ­ത്നി­ക്കു­ക­യു­മാ­ണു വേ­ണ്ട­തു്. ബ്ര­ഹ്മ­ത്തെ­പ്പ­റ്റി, അഥവാ ആ­ത്മാ­വി­നെ­പ്പ­റ്റി, ഉള്ള നി­രൂ­പ­ണം ‘നേതി നേതി’ എന്ന നി­ഷേ­ധ­ന്യാ­യ­മ­നു­സ­രി­ച്ചേ നിർ­വ്വ­ഹി­ക്കു­വാൻ നി­വൃ­ത്തി­യു­ള്ളു എന്നു ബൃ­ഹ­ദാ­ര­ണ്യ­കോ­പ­നി­ഷ­ത്തിൽ പ­റ­യു­ന്ന­തു തുലോം യു­ക്തി­യു­ക്ത­മാ­യി­രി­ക്കു­ന്നു­ണ്ടു്. ഉ­പ­നി­ഷ­ത്തു­ക­ളെ­ഴു­തി­യ ജ്ഞാ­ന­നി­ധി­ക­ളാ­യ ക­വീ­ശ്വ­ര­ന്മാർ ഇ­ന്നും പാ­ശ്ചാ­ത്യ­പൗ­ര­സ്ത്യ­ദേ­ശ­ങ്ങ­ളിൽ ഒ­രു­പോ­ലെ സ­മാ­രാ­ധ്യ­ന്മാ­രാ­യി­ത്തീർ­ന്നി­രി­ക്കു­ന്ന­തു് അവർ സത്യം ക­ണ്ടു­പി­ടി­ച്ച­തു കൊ­ണ്ട­ല്ല; പി­ന്നെ­യോ, സ­ത്യ­ദർ­ശ­ന­ത്തി­നാ­യി അവർ ചി­ര­കാ­ലം നി­ഷ്ക­ള­ങ്ക­മാ­യി പ്ര­യ­ത്നി­ച്ച­തു­മൂ­ല­മാ­കു­ന്നു. ഈ ഉ­പ­നി­ഷ­ത്തു­കൾ ഇ­ത്ര­മാ­ത്രം വി­ല­പി­ടി­ച്ച­വ­യാ­യി ന­മു­ക്കു തോ­ന്നു­വാ­നു­ള്ള കാ­ര­ണ­മെ­ന്താ­ണു്? അവയിൽ അ­മാ­നു­ഷി­ക­മാ­യ ബോധം അ­ട­ങ്ങി­യി­രി­ക്കു­ന്നു എ­ന്നു­ള്ള­തു­കൊ­ണ്ടാ­ണോ? സത്യം എ­വി­ടെ­യാ­ണെ­ന്ന­റി­യു­വാൻ­വേ­ണ്ടി ചെയ്ത മാ­നു­ഷി­ക­മാ­യ പ്ര­യ­ത്ന­ത്തി­ന്റെ പ­ര­മ­കാ­ഷ്ഠ പ്ര­തി­ഫ­ലി­ച്ചു­കാ­ണു­ന്ന­തു കൊ­ണ്ടു മാ­ത്ര­മാ­ണു് അവ ഇ­ത്ര­മാ­ത്രം ആ­കർ­ഷ­ക­ങ്ങ­ളാ­യ­തു്. മാ­നു­ഷി­ക­ചി­ന്താ­സാ­മ്രാ­ജ്യ­ച­രി­ത്ര­ത്തി­ലും ലോ­ക­സാ­ഹി­ത്യ­സ­ദ­സ്സി­ലും അവ അ­ത്യു­ന്ന­ത­സ്ഥാ­ന­ത്തു സ­വി­ശേ­ഷം പ്ര­ശോ­ഭി­ക്കു­ന്ന­തു മേൽ­ക്കാ­ണി­ച്ച നി­ല­യി­ലാ­കു­ന്നു.

ഭ­ഗ­വ­ത്ഗീ­ത
images/Charles_Wilkins.jpg
ചാ­റൽ­സ് വിൽ­കിൻ­സ്

ഭ­ഗ­വ­ത്ഗീ­ത­യും ലോ­ക­സാ­ഹി­ത്യ­ത്തിൽ ഉൾ­പ്പെ­ട്ട ഒ­ന്നാ­ണു്. ഗീത സം­സ്കൃ­ത­ത്തിൽ­നി­ന്നു പാ­ശ്ചാ­ത്യ­ഭാ­ഷ­ക­ളി­ലേ­യ്ക്കു് ആ­ദ്യ­മാ­യി സം­ക്ര­മി­ച്ച­തു്, 1785-ൽ ചാ­റൽ­സ് വിൽ­കിൻ­സ് എന്ന ആം­ഗ്ലേ­യ­പ­ണ്ഡി­തൻ അതു് ഇം­ഗ്ലീ­ഷിൽ തർ­ജ്ജ­മ­ചെ­യ്ത­പ്പോ­ളാ­യി­രു­ന്നു. 1823-ൽ ജർ­മ്മ­നി­യി­ലെ ആ­ദ്യ­ത്തെ സം­സ്കൃ­ത പ്രൊ­ഫ­സ­റാ­യ ആ­ഗ­സ്റ്റ് വിൽ­ഹെം, ഗീ­ത­യു­ടെ ഒരു നി­രൂ­പ­ണം ലാ­റ്റിൻ­തർ­ജ്ജ­മ­യോ­ടു­കൂ­ടി പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. അ­ന്ന­ത്തെ സു­പ്ര­സി­ദ്ധ ഗ­ദ്യ­കാ­ര­നാ­യ ഹം­ബൾ­ട്ട് ഈ പു­സ്ത­കം സ­ശ്ര­ദ്ധം പ­ഠി­ക്കു­ക­യും അതിനെ പു­ര­സ്ക­രി­ച്ചു സ­വി­സ്ത­ര­മാ­യ ഒരു ഉ­പ­ന്യാ­സം എ­ഴു­തു­ക­യും ചെ­യ്തു. ലോ­ക­ത്തിൽ ഇ­തു­വ­രെ ല­ഭി­ച്ചി­ട്ടു­ള്ള­തിൽ­വെ­ച്ചു് ഏ­റ്റ­വും ഗം­ഭീ­ര­വും ഗ­ഹ­ന­വും ഉ­ത്കൃ­ഷ്ട­വു­മാ­യ ഗ്ര­ന്ഥം എ­ന്നാ­ണു് അ­ദ്ദേ­ഹം ഗീ­ത­യെ­പ്പ­റ്റി അതിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തു്. മ­രി­ക്കു­ന്ന­തി­നു­മു­മ്പു ത­നി­ക്കു് ഇത്ര പ­രി­ശു­ദ്ധ­മാ­യ ഒരു ഗ്ര­ന്ഥം വാ­യി­ക്കു­വാൻ ഭാ­ഗ്യ­മു­ണ്ടാ­യ­തിൽ ദൈ­വ­ത്തോ­ടു ഹൃ­ദ­യ­പൂർ­വ്വം താൻ നന്ദി പ­റ­യു­ന്നു എ­ന്നും മ­റ്റും കാ­ണി­ച്ചു് ആ­യി­ട­യ്ക്കു് അ­ദ്ദേ­ഹം തന്റെ ഒരു സ്നേ­ഹി­ത­നു ക­ത്തെ­ഴു­തു­ക­യു­ണ്ടാ­യി. ഇം­ഗ്ലീ­ഷ്, ജർ­മ്മൻ എന്നീ ഭാ­ഷ­ക­ളി­ലെ­ന്ന­പോ­ലെ­ത­ന്നെ മറ്റു പല പാ­ശ്ചാ­ത്യ­ഭാ­ഷ­ക­ളി­ലും ഗീത പ­ല­ത­വ­ണ­യും തർ­ജ്ജ­മ ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ടു്.

images/Edward_Washburn_Hopkins.jpg
ഇ. ഡ­ബ്ലി­യു. ഹോ­ഫ്കിൻ­സ്

ഭ­ഗ­വ­ദ്ഗീ­ത­യി­ലെ ഭ­ക്തി­യോ­ഗ­സി­ദ്ധാ­ന്ത­ങ്ങൾ ക്രി­സ്തു­മ­ത­ത­ത്ത്വ­ങ്ങ­ളോ­ടു തുലോം സ­ദൃ­ശ്യ­ങ്ങ­ളാ­യി­രി­ക്കു­ന്ന­തു­മൂ­ലം ക്രി­സ്ത്യാ­നി­കൾ അതിൽ അ­ത്യ­ന്തം ആ­കൃ­ഷ്ട­രാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. ഗീ­താ­കർ­ത്താ­വു ന്യൂ­ടെ­സ്റ്റ­മെ­ന്റ് വാ­യി­ച്ചി­ട്ടു­ണ്ടാ­യി­രി­ക്കു­മെ­ന്നും അതിലെ പല ആ­ശ­യ­ങ്ങ­ളും അ­ദ്ദേ­ഹം സ്വ­കൃ­തി­യിൽ ക­ലർ­ത്തി­യി­ട്ടു­ണ്ടെ­ന്നും മ­റ്റും തെ­ളി­യി­ക്കു­വാൻ ചില പ­ണ്ഡി­ത­ന്മാർ ശ്ര­മി­ച്ചി­ട്ടു­ണ്ടു്. ലാ­റിൻ­സർ എന്ന പ­ണ്ഡി­തൻ തന്റെ ജർ­മ്മൻ തർ­ജ്ജ­മ­യിൽ ഇ­ങ്ങ­നെ സാ­ദൃ­ശ്യ­മു­ള്ള നൂ­റോ­ളം ഉ­ദാ­ഹ­ര­ണ­ങ്ങൾ ഉ­ദ്ധ­രി­ച്ചി­രി­ക്കു­ന്നു. എ­ന്നാൽ ആ പു­സ്ത­കം സൂ­ക്ഷ്മ­മാ­യി പ­രി­ശോ­ധി­ക്കു­ന്ന­വർ­ക്കു് അവയിൽ ഇ­രു­പ­ത്ത­ഞ്ചെ­ണ്ണം­പോ­ലും സാ­ദൃ­ശ്യ­മു­ള്ള­വ­യ­ല്ലെ­ന്നു ബോ­ധ­പ്പെ­ടു­ന്ന­താ­ണു്. എ­ന്നു­ത­ന്നെ­യ­ല്ല, ഇ. ഡ­ബ്ലി­യു. ഹോ­ഫ്കിൻ­സ് തു­ട­ങ്ങി­യ ചു­രു­ക്കം ചി­ല­രൊ­ഴി­ച്ചു മ­റ്റൊ­രു പ­ണ്ഡി­ത­നും ഗീ­ത­യെ­പ്പ­റ്റി ഇ­ങ്ങ­നെ അ­ബ­ദ്ധ­മാ­യ ഒ­ര­ഭി­പ്രാ­യം പു­റ­പ്പെ­ടു­വി­ച്ചി­ട്ടു­മി­ല്ല. ഹി­ന്ദു­ക്ക­ളു­ടെ ഭ­ക്തി­യോ­ഗം പാ­ണി­നി­യു­ടെ കാ­ലം­മു­തൽ­ക്കേ ന­ട­പ്പി­ലി­രി­ക്കു­ന്ന­തും ഏ­റ്റ­വും പു­രാ­ത­ന­വു­മാ­കു­ന്നു. ബി. സി. ര­ണ്ടാം നൂ­റ്റാ­ണ്ടിൽ ത­ക്ഷ­ശി­ലാ­ദേ­ശ­വാ­സി­യാ­യ ഡയൺ എ­ന്ന­വ­ന്റെ പു­ത്രൻ ഹെ­ലി­ഡൊ­റ­സ്സ് എന്ന ഗ്രീ­ക്കു­കാ­രൻ ഭ­ക്തി­യോ­ഗം അ­നു­ഷ്ഠി­ച്ചി­രു­ന്നു എന്നു ഗ്വാ­ളി­യോർ സം­സ്ഥാ­ന­ത്തിൽ വി­ശ്വ­ന­ഗ­രം എന്ന സ്ഥ­ല­ത്തു­ള്ള ഒരു ശി­ലാ­സ്ഥാ­പ­ന­ത്തിൽ കാ­ണു­ന്ന രേ­ഖ­ക­ളിൽ­നി­ന്നു ന­മു­ക്കു് അ­റി­യു­വാൻ ക­ഴി­യു­ന്നു. ഭി­ന്ന­മ­ത­ങ്ങ­ളി­ലു­ള്ള സി­ദ്ധാ­ന്ത­ങ്ങൾ­ക്കു ത­മ്മിൽ സാ­ദൃ­ശ്യം സാ­ധാ­ര­ണ സം­ഭ­വി­ക്കാ­വു­ന്ന­താ­ക­യാൽ അ­തി­നെ­പ്പ­റ്റി മ­റ്റു­പ്ര­കാ­ര­ത്തിൽ അ­നു­മാ­നി­ക്കേ­ണ്ട­തി­ല്ല­ത­ന്നെ. ഏ. ഡി. ര­ണ്ടാം­നൂ­റ്റാ­ണ്ടി­നു­മു­മ്പു് ഇ­ന്ത്യ­യിൽ ക്രി­സ്തു­മ­തം പ്ര­ച­രി­ച്ചി­രു­ന്ന­താ­യി ഒരു തെ­ളി­വു­മി­ല്ല. അ­തി­നെ­ക്കാൾ പ­ഴ­ക്ക­മു­ള്ള­താ­ണെ­ന്നു നി­സ്സം­ശ­യം അ­ഭി­പ്രാ­യ­പ്പെ­ടാ­വു­ന്ന മ­ഹാ­യാ­ന ബു­ദ്ധ­മ­ത­ത്തി­ലു­ള്ള ഭ­ക്തി­സി­ദ്ധാ­ന്ത­ങ്ങൾ ഭ­ഗ­വ­ത്ഗീ­ത­യിൽ­നി­ന്നു് ഉ­ത്ഭ­വി­ച്ചി­ട്ടു­ള്ള­വ­യാ­ണെ­ന്നു വി­ശ്വ­സി­ക്കാ­വു­ന്ന­താ­ണു്.

ബു­ദ്ധ­മ­ത­സാ­ഹി­ത്യം

ബു­ദ്ധ­മ­തം ലോ­ക­ത്തി­ലു­ള്ള പ്ര­ധാ­ന മ­ത­ങ്ങ­ളിൽ ഒ­ന്നാ­യി ഗ­ണി­ക്ക­ത്ത­ക്ക­വ­ണ്ണം പ്ര­ചു­ര­പ്ര­ചാ­രം നേ­ടി­യ­തി­നാൽ അതിലെ ഗ്ര­ന്ഥ­ങ്ങ­ളിൽ മി­ക്ക­വ­യും വി­ശ്വ­സാ­ഹി­ത്യ സ­മ്പ­ത്താ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. ക്രി­സ്തു­മ­തം ബു­ദ്ധ­മ­ത­ത്തി­ന്റെ ഒരു രൂ­പാ­ന്ത­രം മാ­ത്ര­മാ­ണെ­ന്നു് ഊ­ഹി­പ്പാ­നും ത­ത്സം­ബ­ന്ധ­മാ­യി പല വാ­ദ­പ്ര­തി­വാ­ദ­ങ്ങൾ ന­ട­ക്കു­വാ­നും ഇ­ട­വ­ന്നി­ട്ടു­ണ്ടു്. രണ്ടു മ­ത­ങ്ങ­ളി­ലേ­യും ഗ്ര­ന്ഥ­ങ്ങൾ പ­രി­ശോ­ധി­ച്ചു­നോ­ക്കു­മ്പോൾ കാ­ണു­ന്ന അ­ത്ഭു­ത­ക­ര­മാ­യ ആ­ശ­യ­സാ­ദൃ­ശ്യം ക്രി­സ്തു­മ­തോ­പ­ദേ­ശ­ങ്ങ­ളിൽ പലതും ബു­ദ്ധ­മ­ത­ത്തിൽ­നി­ന്നു സ്വീ­ക­രി­ക്ക­പ്പെ­ട്ട­വ­യാ­ണെ­ന്നു­ള്ള അ­ഭി­പ്രാ­യ­ത്തെ ദാർ­ഢ്യ­പ്പെ­ടു­ത്തു­ന്നു­ണ്ടെ­ന്നു പ­റ­യാ­തെ നി­വൃ­ത്തി­യി­ല്ല. രണ്ടു മ­ത­സ്ഥാ­പ­ക­ന്മാ­രു­ടെ­യും ജീ­വ­ച­രി­ത്ര­ങ്ങൾ­ക്കു ത­മ്മി­ലും ഗ­ണ്യ­മാ­യ സാ­മ്യം കാ­ണു­ന്നു­ണ്ടു്.

ജ­നി­ച്ച­യു­ട­നെ അസിതൻ ബു­ദ്ധ­ന്റെ­യും സി­മി­യോൻ ക്രി­സ്തു­വി­ന്റെ­യും ഭാ­വി­യി­ലെ ഉ­ത്കർ­ഷ­ത്തെ സൂ­ചി­പ്പി­ക്കു­ക­യു­ണ്ടാ­യി. സാ­ത്താൻ (Satan) ക്രി­സ്തു­വി­നെ­യെ­ന്ന­പോ­ലെ, മാരൻ എന്ന ദുർ­ദ്ദേ­വ­ത ബു­ദ്ധ­നെ­യും വി­മോ­ഹി­പ്പി­ക്കു­വാൻ നി­ഷ്ഫ­ല­മാ­യി യ­ത്നി­ച്ചു. ഇ­ത്ത­രം സാ­ദൃ­ശ്യ­മൂ­ല­ക­ങ്ങ­ളാ­യ സം­ഭ­വ­ങ്ങൾ പ­ണ്ഡി­ത­ന്മാ­രു­ടെ ഗാ­ഢ­മാ­യ ചി­ന്ത­യ്ക്കു വി­ഷ­യീ­ഭ­വി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും അവയെ അ­ടി­സ്ഥാ­ന­മാ­ക്കി തർ­ക്ക­മ­റ്റ ഒരു തീർ­പ്പു കൽ­പ്പി­ക്കു­വാൻ ആർ­ക്കും സാ­ധി­ച്ചി­ട്ടി­ല്ല.

ബു­ദ്ധ­മ­താ­ശ­യ­ങ്ങൾ പാ­ശ്ചാ­ത്യ­ദേ­ശ­ങ്ങ­ളിൽ സം­ക്ര­മി­ച്ചു­തു­ട­ങ്ങി­യ­തു് ഇ­ന്ത്യ­യെ ആ­ക്ര­മി­ച്ച അ­ല­ക്സാ­ണ്ട­രു­ടെ കാ­ലം­മു­തൽ­ക്കാ­ണു്. എ­ന്നാൽ ഏ. ഡി. ര­ണ്ടാം­നൂ­റ്റാ­ണ്ടി­നു­മു­മ്പു­വ­രെ ബു­ദ്ധ­മ­താ­ശ­യ­ങ്ങൾ യൂ­റോ­പ്പിൽ പ്ര­ച­രി­ച്ചി­രു­ന്നു എ­ന്നു­ള്ള­തി­നു പ­റ­യ­ത്ത­ക്ക തെ­ളി­വു­ക­ളൊ­ന്നു­മി­ല്ല. ‘ല­ളി­ത­വി­സ്താ­ര’മെന്ന ബു­ദ്ധ­മ­ത­ഗ്ര­ന്ഥ­ത്തി­ലെ പു­രാ­ണ­ക­ഥ­യെ അ­ടി­സ്ഥാ­ന­മാ­ക്കി ഒരു ക്രി­സ്ത്യൻ സ­ന്യാ­സി എ­ഴു­തി­യ ‘എ ബു­ക്ക് ഓഫ് ബർലാം ആൻഡ് ജോസഫ് ’ (A book of Barlam and Joseph) എന്ന പു­സ്ത­കം മ­ധ്യ­കാ­ല­ങ്ങ­ളിൽ യൂ­റോ­പ്പിൽ ധാ­രാ­ളം പ്ര­ച­രി­ച്ചി­രു­ന്നു. ഈ ക്രി­സ്തീ­യ­നോ­വ­ലി­ന്റെ ക­ഥാ­ഗാ­ത്രം ഭാ­ര­തീ­യ­സാ­ഹി­ത്യ­ത്തിൽ പ്ര­സി­ദ്ധി­യു­ള്ള ബു­ദ്ധ­മ­ത­ക­ഥ­കൾ­കൊ­ണ്ടു നിർ­മ്മി­ത­മാ­യി കാ­ണു­ന്നു. ഈ ഗ്ര­ന്ഥം യൂ­റോ­പ്പിൽ മിക്ക ഭാ­ഷ­ക­ളി­ലേ­യ്ക്കും തർ­ജ്ജ­മ ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ടു്. ഇതിലെ ‘ജോസഫ്’ എന്ന പേർ അ­റ­ബി­യി­ലും സി­റി­യൻ­ഭാ­ഷ­യി­ലും കാ­ണു­ന്ന ‘ബു­ഡാ­സ­ഫ്’ എ­ന്ന­തി­ന്റെ രൂ­പാ­ന്ത­ര­മാ­യ ‘ജു­ഡാ­സ­ഫി’ന്റെ വേ­റൊ­രു വേ­ഷ­മാ­ണെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ബു­ഡാ­സ­ഫ് ബു­ദ്ധ­മ­ത­ത്തി­ലെ ‘ബോ­ധി­സ­ത്വ’നിൽ നി­ന്നു­ണ്ടാ­യ­താ­ക­യാർ ക്രി­സ്ത്യാ­നി­ക­ളു­ടെ ആ­രാ­ധ­നാ­മൂർ­ത്തി­യാ­യി­ത്തീർ­ന്ന സെ­യി­ന്റ് ജോസഫ് വാ­സ്ത­വ­ത്തിൽ, ബു­ദ്ധ­മ­ത­ക്കാ­രു­ടെ ബോ­ധി­സ­ത്വ­നാ­ണെ­ന്നും തീർ­ത്തു­പ­റ­യാം.

images/EdwinArnold.jpg
എ­ഡ്വിൻ ആർ­നോൾ­ഡ്

പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടിൽ എ­ഡ്വിൻ ആർ­നോൾ­ഡി­ന്റെ പൗ­ര­സ്ത്യ­ദീ­പം (Light of Asia) പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തോ­ടു­കൂ­ടി യൂ­റോ­പ്പിൽ ബു­ദ്ധ­മ­ത­സാ­ഹി­ത്യ­ത്തി­നു പൂർ­വ്വാ­ധി­കം പ്ര­ശ­സ്തി­യും പ്ര­ചാ­ര­വും സി­ദ്ധി­ച്ചു. ഈ വി­ശി­ഷ്ട കൃ­തി­യു­ടെ 80 പ­തി­പ്പു­കൾ ഇം­ഗ്ല­ണ്ടി­ലും നൂറു പ­തി­പ്പു­കൾ അ­മേ­രി­ക്ക­യി­ലും വേ­ണ്ടി­വ­ന്നു എന്ന സം­ഗ­തി­ത­ന്നെ അതിൽ പാ­ശ്ചാ­ത്യ­ന്മാർ­ക്കും എ­ത്ര­ത്തോ­ളം അ­ഭി­രു­ചി­യു­ണ്ടെ­ന്നും വി­ളി­ച്ചു­പ­റ­യു­ന്നു­ണ്ട്. ‘നോബൽ പ്രൈ­സി’നു അർ­ഹ­നാ­യി­ത്തീർ­ന്ന ഡാ­നി­ഷ് ക­വി­യാ­യ കാറൽ ജ­ല്ലാ­പ് 1096-ൽ എ­ഴു­തി­യ ‘ദി പിൽ­ഗ്രിം ക­മാ­നി­ത’ (The Pilgrim Kamanita) എന്ന നോവൽ ‘സു­ഖ­വ­തി’യെന്ന മ­ഹാ­യാ­ന­ച­രി­തം­കൊ­ണ്ടും മ­റ്റ­നേ­കം ബൗ­ദ്ധ­ക­ഥ­കൾ­കൊ­ണ്ടും പ­രി­പു­ഷ്ട­മാ­യി­ട്ടു­ള്ള­താ­ണു്. ചു­രു­ക്ക­ത്തിൽ, ഗീ­തോ­പ­നി­ഷ­ത്തു­ക­ളെ­ക്കാൾ കൂ­ടു­ത­ലാ­യി പാ­ശ്ചാ­ത്യ­രു­ടെ ശ്ര­ദ്ധ­യെ ആ­കർ­ഷി­ച്ചി­ട്ടു­ള്ള­തു ബു­ദ്ധ­മ­ത­ഗ്ര­ന്ഥ­ങ്ങ­ളാ­ണെ­ന്നു പറയാം.

ഭാ­ര­ത­ക­ഥ­കൾ

മ­ഹാ­ഭാ­ര­ത­ത്തിൽ കാ­ണു­ന്ന ഉ­പ­ക­ഥ­ക­ളിൽ ന­ളോ­പാ­ഖ്യാ­ന­വും സാ­വി­ത്ര്യു­പാ­ഖ്യാ­ന­വും ലോ­ക­സാ­ഹി­ത്യ­ത്തിൽ പ്ര­ശോ­ഭി­ക്ക­ത്ത­ക്ക യോ­ഗ്യ­ത­യു­ള്ള­വ­യാ­ണു്. യൂ­റോ­പ്പിൽ അ­റി­യ­പ്പെ­ടു­ന്ന ഭാ­ര­തീ­യ­ക­ഥ­ക­ളിൽ ഒ­ന്നാം­ത­ര­ത്തിൽ­പ്പെ­ട്ട ഒ­ന്നാ­ണു് ന­ള­ച­രി­തം. ഫ്രാൻ­സ് ബാ­പ്പ് എന്ന പ­ണ്ഡി­തൻ ന­ള­ച­രി­തം­മൂ­ലം ഒരു ലാ­റ്റിൻ തർ­ജ്ജ­മ­യോ­ടു കൂടി പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­മു­തൽ­ക്കു് അതു വി­ശ്വോ­ത്ത­ര­കാ­വ്യ­ര­ത്ന­ങ്ങ­ളിൽ ഒ­ന്നാ­യി ഗ­ണി­ക്ക­പ്പെ­ട്ടു­വ­രു­ന്നു. യൂ­റോ­പ്പി­ലെ സർ­വ്വ­ക­ലാ­ശാ­ല­ക­ളിൽ സം­സ്കൃ­ത­പ­ഠ­ത്തി­നാ­രം­ഭി­ക്കു­ന്ന­വർ ആ­ദ്യ­മാ­യി ന­ള­ച­രി­തം വാ­യി­ക്കു­ന്ന­തു പ­തി­വാ­യി­ത്തീർ­ന്നി­ട്ടു­ണ്ടു്. പ്ര­ധാ­ന­മാ­യ പാ­ശ്ചാ­ത്യ­ഭാ­ഷ­ക­ളി­ലെ­ല്ലാം അതു തർ­ജ്ജ­മ­ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്നു.

സാ­വി­ത്രി­യു­ടെ ജീ­വി­ത­ശു­ദ്ധി വ­നി­താ­ലോ­ക­ത്തി­നു് എ­ന്നെ­ന്നേ­യ്ക്കും ഒരു മാ­തൃ­ക­യാ­ണു്. ആ സ­തീ­ര­ത്ന­ത്തി­ന്റെ ഭർ­ത്തൃ­ഭ­ക്തി­യും ബു­ദ്ധി­ചാ­തു­ര്യ­വും സ്നേ­ഹ­മ­ഹി­മ­യും കാ­ല­നെ­പ്പോ­ലും കീ­ഴ­ട­ക്കു­ന്ന­തി­ന്നു പ­ര്യാ­പ്ത­മാ­യി­ത്തീർ­ന്നു. ആ­പാ­ദ­ചൂ­ഡം ഗു­ണ­സ­മ്പൂർ­ണ്ണ­വും ആ­ന­ന്ദ­സ­ന്ദാ­യ­ക­വു­മാ­യ ഈ പ­വി­ത്ര­ച­രി­തം പാ­ശ്ചാ­ത്യ­ന്മാ­രു­ടെ അ­തി­ര­റ്റ പ്ര­ശം­സ­യ്ക്കും പാ­ത്രീ­ഭ­വി­ച്ചി­ട്ടു­ണ്ടു്. ജർ­മ്മ­നി­യിൽ­ത്ത­ന്നെ അ­തി­ന്നു് ഏഴു തർ­ജ്ജ­മ­ക­ളോ­ളം ഉ­ണ്ടാ­യി­രി­ക്കു­ന്നു. അവിടെ പല സ്ഥ­ല­ങ്ങ­ളി­ലും ഈ കഥ നാടക രൂ­പ­ത്തിൽ അ­ഭി­ന­യി­ക്ക­പ്പെ­ടു­ന്നു­ണ്ടു്.

കാ­ളി­ദാ­സൻ
images/George_Foster.jpg
ജോർജ് ഫാർ­സ്റ്റർ

സാ­ഹി­ത്യ­ക­ലാ­നി­ധി­യാ­യ കാ­ളി­ദാ­സ­രു­ടെ കൃ­തി­കൾ ലോ­ക­സാ­ഹി­ത്യ­ഭ­ണ്ഡാ­ഗാ­ര­ത്തി­ലെ അ­മൂ­ല്യ­ര­ത്ന­ങ്ങൾ­ത­ന്നെ­യാ­കു­ന്നു. ക­വി­കു­ല­ച­ക്ര­വർ­ത്തി­യാ­യ ഷേ­ക്സ്പി­യ­റു­ടെ സ്ഥാ­ന­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്നു യൂ­റോ­പ്പിൽ സി­ദ്ധി­ച്ചി­രി­ക്കു­ന്ന­തു്.

അ­ദ്ദേ­ഹ­ത്തി­ന്റെ ശാ­കു­ന്ത­ളം ആ­ദ്യ­മാ­യി സർ വി­ല്യം ജോൺ­സാ­ണു് 1789-ൽ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ­ചെ­യ്ത­തു്. ജോർജ് ഫാർ­സ്റ്റർ 1791-ൽ അതു് ഇം­ഗ്ലീ­ഷിൽ നി­ന്നു ജർ­മ്മൻ­ഭാ­ഷ­യി­ലേ­ക്കു പ­കർ­ത്തി. ഇ­തോ­ടു­കൂ­ടി സാ­ഹി­ത്യ­കോ­വി­ദ­ന്മാ­രാ­യ പാ­ശ്ചാ­ത്യ­രു­ടെ ഇടയിൽ ശാ­കു­ന്ത­ള­ത്തെ­പ്പ­റ്റി­യു­ള്ള ബ­ഹു­മാ­നം ക്ര­മാ­തീ­ത­മാ­യി വർ­ദ്ധി­ച്ചു ഏതോ ഒ­ര­ത്ഭു­ത­ലോ­ക­ത്തു­നി­ന്നു വന്ന ഒരു വി­ശി­ഷ്ട മ­ഹാ­ഗ്ര­ന്ഥം എന്ന വണ്ണം അവർ അതിനെ കൊ­ണ്ടാ­ടു­വാൻ­തു­ട­ങ്ങി. ഹെർഡൻ, ഗീഥെ തു­ട­ങ്ങി­യ പ­ണ്ഡി­ത­കേ­സ­രി­ക­ളിൽ­നി­ന്നു ഗ­ദ്യ­പ­ദ്യ­രൂ­പ­ങ്ങ­ളാ­യു­ള്ള പ്ര­ശം­സാ­പ­ത്ര­ങ്ങ­ളും പു­റ­പ്പെ­ട്ടു. ഇം­ഗ്ല­ണ്ട്, ജർ­മ്മ­നി തു­ട­ങ്ങി­യ രാ­ജ്യ­ങ്ങ­ളി­ലെ നാ­ട­ക­ശാ­ല­ക­ളിൽ ശാ­കു­ന്ത­ളം അ­ഭി­ന­യ­ത്തി­ന്നാ­യി സ്വീ­ക­രി­ച്ചു.

കാ­ളി­ദാ­സ­ന്റെ മ­റ്റൊ­രു നാ­ട­ക­മാ­യ വി­ക്ര­മോർ­വ­ശീ­യ­വും യൂ­റോ­പ്പിൽ പല ഭാ­ഷ­ക­ളി­ലും തർ­ജ്ജ­മ­ചെ­യ്യു­ക­യും നാ­ട­ക­രം­ഗ­ത്തിൽ അ­ഭി­ന­യി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്.

പ­ഞ്ച­ത­ന്ത്രം
images/Sir_William_Jones.jpg
സർ വി­ല്യം ജോൺസ്

ഭാ­ര­തീ­യ­സാ­ഹി­ത്യ­കൃ­തി­ക­ളിൽ പ­ഞ്ച­ത­ന്ത്ര­ത്തെ­പ്പോ­ലെ ലോ­ക­മാ­സ­ക­ലം പ്ര­ച­രി­ച്ചി­ട്ടു­ള്ള മ­റ്റേ­തെ­ങ്കി­ലും കൃ­തി­യു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ലോ­ക­സാ­ഹി­ത്യം പ­രി­ശോ­ധി­ച്ചു­നോ­ക്കു­ന്ന­വർ­ക്കു് ഇ­ന്ത്യ­യി­ലെ കഥകൾ ഏ­തെ­ല്ലാം രൂ­പ­ത്തിൽ വി­ശ്വ­മ­ശേ­ഷം വ്യാ­പി­ച്ചി­ട്ടു­ണ്ടെ­ന്ന­റി­യു­ന്ന­തു് ഏ­റ്റ­വും ര­സാ­വ­ഹ­മാ­യി­രി­ക്കും. ക­ച്ച­വ­ട­സം­ഘ­ക്കാർ, ഭി­ക്ഷു­ക്കൾ, ദേ­ശ­സ­ഞ്ചാ­രി­കൾ എ­ന്നി­വർ­വ­ഴി­യാ­യി ഏഷ്യ, യൂ­റോ­പ്പ്, ആ­ഫ്രി­ക്ക എന്നീ ഭൂ­ഖ­ണ്ഡ­ങ്ങ­ളിൽ ഭാ­ര­തീ­യ­ക­ഥ­കൾ­ക്കു് പ്ര­ചു­ര­മാ­യ പ്ര­ചാ­രം സി­ദ്ധി­ച്ചി­ട്ടു­ണ്ടു്. ഇ­ങ്ങ­നെ വി­ദേ­ശീ­യർ­ക്കു സു­പ­രി­ചി­ത­മാ­യി­ത്തീർ­ന്നി­ട്ടു­ള്ള ക­ഥ­ക­ളിൽ പ്ര­ധാ­ന­മാ­യ­താ­ണു് പ­ഞ്ച­ത­ന്ത്രം.

പ­ഞ്ച­ത­ന്ത്ര­ത്തി­ന്റെ ദേ­ശ­സ­ഞ്ചാ­ര­ച­രി­ത്രം­ത­ന്നെ ഒരു പ്ര­ത്യേ­ക പു­സ്ത­ക­മാ­ക്ക­ത്ത­ക്ക­വ­ണ്ണം വി­പു­ല­മാ­ക്കാ­വു­ന്ന­താ­ണു്. 1859-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ അ­തി­ന്റെ ജർ­മ്മൻ തർ­ജ്ജ­മ­യിൽ ഭാ­ഷാ­മർ­മ്മ­ജ്ഞ­നാ­യ തി­യോ­ഡർ ബെൽഫി എ­ഴു­തി­യി­ട്ടു­ള്ള മു­ഖ­വു­ര­യിൽ ത­ത്സാ­ഹി­ത്യ­ച­രി­ത്രം വി­ശ­ദ­മാ­യി വി­വ­രി­ച്ചി­ട്ടു­ണ്ടു്. പ­ഞ്ച­ത­ന്ത്രം എ. ഡി. ആറാം നൂ­റ്റാ­ണ്ടിൽ പേർ­ഷ്യൻ­ഭാ­ഷ­യി­ലേ­യ്ക്കും അ­തിൽ­നി­ന്നു ക്ര­മേ­ണ അറബി, സി­റി­യൻ എന്നീ ഭാ­ഷ­ക­ളി­ലേ­യ്ക്കും തർ­ജ്ജ­മ­ചെ­യ്യ­പ്പെ­ട്ടു. അ­റ­ബി­യിൽ­നി­ന്നാ­ണു് അതു മറ്റു പാ­ശ്ചാ­ത്യ­ഭാ­ഷ­ക­ളി­ലേ­യ്ക്കു വി­വർ­ത്ത­നം ചെ­യ്യ­പ്പെ­ട്ടി­ട്ടു­ള്ള­തു്. പ­ഞ്ച­ത­ന്ത്രം പൗ­ര­സ്ത്യ­പാ­ശ്ചാ­ത്യ­രാ­ജ്യ­ങ്ങ­ളെ ഇ­ണ­ക്കി­ച്ചേർ­ക്കു­ന്ന ഒ­രൊ­ന്നാ­ന്ത­രം സാ­ഹി­ത്യ­ച്ച­ര­ടാ­ണെ­ന്നു പ­റ­ഞ്ഞാൽ ഈ പ്ര­സി­ദ്ധ കൃ­തി­ക്കു ലോ­ക­സാ­ഹി­ത്യ­ത്തി­ലു­ള്ള സ്ഥാ­ന­മേ­താ­ണെ­ന്നു വെ­ളി­വാ­കു­ന്ന­താ­ണു്.

ഭു­വ­ന­പ്ര­ഥി­ത­ങ്ങ­ളാ­യ മറ്റു ക­ഥ­ക­ളിൽ പ്ര­ധാ­ന­മാ­യ­വ ‘വേ­താ­ള­പ­ഞ്ച­വിം­ശ­തി’, ‘വി­ക്ര­മ­ച­രി­തം’, ‘ശു­ക­സ­പ്ത­തി’ മു­ത­ലാ­യ­വ­യാ­ണു്. ഇവയും അനേകം വി­ദേ­ശീ­യ­ഭാ­ഷ­ക­ളിൽ തർ­ജ്ജ­മ­ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ടു്.

ക­ഥാ­സാ­ഹി­ത്യ­ത്തി­ന്റെ ഉ­ത്ഭ­വം­ത­ന്നെ ഇ­ന്ത്യ­യിൽ­നി­ന്നാ­ണെ­ന്നും അ­വി­ടെ­നി­ന്നാ­ണു് ഇ­ത­ര­രാ­ജ്യ­ങ്ങ­ളി­ലേ­യ്ക്കു് ആ­ദ്യ­മാ­യി ക­ഥാ­സ­രി­ത്തി­ന്റെ പ്ര­വാ­ഹ­മു­ണ്ടാ­യി­ട്ടു­ള്ള­തെ­ന്നും ബെൽഫ് അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. അ­റ­ബി­ക്ക­ഥ­ക­ളും ഗ്രീ­ക്കു­ക­ഥ­ക­ളും ഇ­ന്ത്യ­യി­ലെ ക­ഥാ­ബീ­ജ­ങ്ങ­ളിൽ­നി­ന്നു പൊ­ട്ടി­വ­ളർ­ന്ന­വ­യാ­ണെ­ന്നു തെ­ളി­യി­ക്കു­ന്ന­തി­ന്നു അ­വ­യിൽ­ത്ത­ന്നെ അനേകം ഉ­ദാ­ഹ­ര­ണ­ങ്ങ­ളു­ണ്ടു്. ‘സിൻ­ബാ­ദ്’ എന്ന അ­റ­ബി­ക്ക­ഥ­യു­ടെ ആ­രം­ഭ­ത്തിൽ പ­ഞ്ച­ത­ന്ത്ര­ത്തി­ലെ­പ്പോ­ലെ, ഒരു രാ­ജാ­വു തന്റെ പു­ത്ര­ന്മാ­രെ ആ­റു­മാ­സം­കൊ­ണ്ടു വി­ദ്യാ­വി­ശാ­ര­ദ­ന്മാ­രാ­ക്കു­ന്ന­തി­ന്നാ­യി ഒ­രാ­ചാ­ര്യ­നെ ഏൽ­പി­ക്കു­ന്ന­താ­യി കാ­ണു­ന്നു.

ഗ്രീ­ക്കു­ക­ഥ­കൾ ഇ­ന്ത്യ­യി­ലേ­യ്ക്കും ഇ­ന്ത്യൻ­ക­ഥ­കൾ ഗ്രീ­സി­ലേ­യ്ക്കും സം­ക്ര­മി­ച്ചി­ട്ടു­ണ്ടെ­ന്നും ഭാ­ര­ത­ക­ഥ­ക­ളും മ­റ്റും ഇ­ന്ത്യ­യി­ലു­ണ്ടാ­കു­ന്ന­തി­നു മു­മ്പു­ത­ന്നെ (ബി. സി. ആ­റാം­നു­റ്റാ­ണ്ടു്) ഗ്രീ­സിൽ ക­ഥാ­സാ­ഹി­ത്യ­മു­ണ്ടാ­യി­രു­ന്നെ­ന്നും മ­റ്റും അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന പ­ണ്ഡി­ത­ന്മാ­രു­മു­ണ്ടു്. സിം­ഹ­ത്തോ­ലി­ട്ട ക­ഴു­ത­യു­ടെ കഥ ‘ഈ­സോ­പ്പ്ക­ഥ’ക­ളി­ലും പ­ഞ്ച­ത­ന്ത്ര­ത്തി­ലും ബു­ദ്ധ­മ­ത­കൃ­തി­യാ­യ ‘ജിടക’യിലും കാ­ണു­ന്നു­ണ്ടു്. ഇതു പോലെ പൊ­തു­വേ കാ­ണ­പ്പെ­ടു­ന്ന കഥകൾ ആ­ദ്യ­മാ­യി എവിടെ ഉ­ത്ഭ­വി­ച്ചു എന്നു ഖ­ണ്ഡി­ത­മാ­യി പറവാൻ സാ­ധി­ക്കു­മെ­ന്നു് തോ­ന്നു­ന്നി­ല്ല. ഏ­താ­യാ­ലും അ­ല­ക്സാ­ണ്ട­രു­ടെ ആ­ക്ര­മ­ണ­ത്തി­നു­ശേ­ഷം ഇ­ന്ത്യ­ക്കാർ­ക്കും ഗ്രീ­ക്കു­കാർ­ക്കും സാ­ഹി­ത്യ­വി­ഷ­യ­ത്തിൽ പ­ര­സ്പ­രം സ­ഹാ­യ­മു­ണ്ടാ­യി­ട്ടു­ണ്ടെ­ന്നു­ള്ള­തു തീർ­ച്ച­ത­ന്നെ.

നോവൽ

നോ­വൽ­സാ­ഹി­ത്യ­സം­ബ­ന്ധ­മാ­യി ഗ്രീ­സി­നും ഇൻ­ഡ്യ­യ്ക്കും ത­മ്മിൽ എ­ത്ര­ത്തോ­ളം അ­ടു­പ്പ­മു­ണ്ടെ­ന്നാ­ണു് ഇനി ചി­ന്തി­ക്കു­വാ­നു­ള്ള­തു്. ഗ്രീ­ക്കു­സാ­ഹി­ത്യ­ത്തിൽ നോവൽ ഒരു നവീന പ്ര­സ്ഥാ­ന­മാ­കു­ന്നു. അ­തി­ന്നു ബൃ­ഹ­ത്ക­ഥാ­കാ­ല­ത്തെ­ക്കാൾ കൂ­ടു­തൽ പ­ഴ­ക്ക­മു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ഗ്രീ­ക്കു­നോ­വ­ലു­ക­ളിൽ ഇ­ന്ത്യ­യി­ലെ ക­ഥാ­ബീ­ജ­ങ്ങൾ ചു­രു­ക്ക­മാ­യി­ട്ടേ ക­ലർ­ന്നു­കാ­ണു­ന്നു­ള്ളു. ഒ­രി­ട­ത്തു് അ­ത്ഭു­ത­ക­ര­മാ­യ സാ­ദൃ­ശ്യം കാ­ണു­ന്ന­തു് പ്ര­ത്യേ­കം വ്യ­ക്ത­വ്യ­മ­ത്രെ. അ­തി­ശ­യോ­ക്ത്യ­ല­ങ്കാ­ര­ത്തിൽ അതി പ്രി­യ­നാ­യ സു­ബ­ന്ധു സ്വ­കൃ­തി­യാ­യ ‘വാ­സ­വ­ദ­ത്ത’യിൽ നാ­യി­ക­യു­ടെ ദുഃ­ഖ­ത്തെ­പ്പ­റ്റി വർ­ണ്ണി­ക്കു­മ്പോൾ, ആകാശം ക­ട­ലാ­സും മ­ഹാ­സ­മു­ദ്രം മ­ഷി­ക്കു­പ്പി­യും ബ്ര­ഹ്മാ­വോ ആ­ദി­ശേ­ഷ­നോ എ­ഴു­ത്തു­കാ­ര­നു­മാ­യി­ത്തീർ­ന്നെ­ങ്കിൽ മാ­ത്ര­മേ അ­വ­ളു­ടെ സ­ങ്ക­ടം ശ­രി­യാ­യി വർ­ണ്ണി­ക്കാൻ സാ­ധി­ക്കു­ക­യു­ള്ളു എന്നു പ്ര­യോ­ഗി­ച്ചി­ട്ടു­ണ്ടു്. ‘ടാൾ­മൺ­ഡ്’ എന്ന ഗ്ര­ന്ഥ­ത്തി­ലും ‘കൊറാ’നിലും ദൈ­വ­ത്തി­ന്റെ മ­ഹ­ത്വ­ത്തെ­പ്പ­റ്റി പ­റ­യു­ന്നി­ട­ത്തു് ഇതേ മാ­തി­രി­ത­ന്നെ അ­തി­ശ­യോ­ക്തി പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്നു.

images/Rabindranath_Tagore.jpg
ര­വീ­ന്ദ്ര­നാ­ഥ­ടാ­ഗോർ

പൗ­ര­സ്ത്യ­സാ­ഹി­ത്യ­ത്തെ­പ്പ­റ്റി ഇ­നി­യും പാ­ശ്ചാ­ത്യർ­ക്കു ധാ­രാ­ളം അ­റി­യു­വാ­നു­ണ്ടു്. ഭാ­ര­തീ­യ­സാ­ഹി­ത്യ­ച­ന്ദ്രൻ പ­ശ്ചി­മാം­ബ­ര­ത്തിൽ ഇ­തു­വ­രെ­യും പ­രി­പൂർ­ണ്ണ­മാ­യി പ്ര­കാ­ശി­ച്ചി­ട്ടി­ല്ലെ­ന്നു­ത­ന്നെ പറയാം. ഇ­ക്ക­ഴി­ഞ്ഞ പ­ത്തു­വർ­ഷ­ത്തി­ന്നി­ട­യ്ക്കു് ഏ­ഷ്യ­യി­ലെ ദി­വ്യ­കോ­കി­ല­മാ­യ ര­വീ­ന്ദ്ര­നാ­ഥ­ടാ­ഗോ­റി ന്റെ മ­ധു­ര­ഗം­ഭീ­ര­കൃ­തി­കൾ പാ­ശ്ചാ­ത്യ­പ­ണ്ഡി­ത­ലോ­ക­ത്തെ അ­യ­സ്കാ­ന്ത­ശ­ക്തി­യോ­ടു­കൂ­ടി ആ­കർ­ഷി­ച്ചി­ട്ടു­ണ്ടെ­ന്നു നി­സ്സം­ശ­യം സ­മ്മ­തി­ക്കാം. ജർ­മ്മ­നി, ആ­സ്ത്രി­യ മു­ത­ലാ­യ രാ­ജ്യ­ങ്ങ­ളിൽ ടാ­ഗോ­റി­ന്റെ കൃ­തി­ക­ളി­ല്ലാ­ത്ത ഒ­രൊ­റ്റ ബു­ക്കു­ഷാ­പ്പു­പോ­ലും ഇ­ല്ലെ­ന്ന­റി­യു­മ്പോൾ അ­വ­യ്ക്കു് എ­ത്ര­ത്തോ­ളം പ്ര­ചാ­ര­മു­ണ്ടെ­ന്നു് ഈ­ഹി­ക്കാ­മ­ല്ലോ. ലോ­ക­സാ­ഹി­ത്യ­ത്തെ പ­രി­പോ­ഷി­പ്പി­ച്ചു മ­നു­ഷ്യ­വർ­ഗ്ഗ­ത്തെ ശാ­ന്തി­സു­ന്ദ­ര­വും സ­ത്യ­ധർ­മ്മ­പ­ര­വു­മാ­യ ജീ­വി­ത­ത്തി­ലേ­യ്ക്കു് പ്ര­വേ­ശി­പ്പി­ക്കു­ന്ന­തിൽ ഇ­ന്ത്യ­യ്ക്കു സി­ദ്ധി­ച്ചി­രി­ക്കു­ന്ന സ്ഥാ­നം അ­ത്യു­ന്ന­ത­വും അ­ദ്വി­തീ­യ­വു­മാ­ണെ­ന്നു് ഇ­പ്പോൾ സം­ശ­യ­ലേ­ശം­കൂ­ടാ­തെ സ­മ്മ­തി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

(സാ­ഹി­തീ­കൗ­തു­കം—1965)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Bharatheeyasahithyam (ml: ഭാ­ര­തീ­യ­സാ­ഹി­ത്യം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Bharatheeyasahithyam, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, ഭാ­ര­തീ­യ­സാ­ഹി­ത്യം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 3, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape With a Cottage by a Stream, a painting by Unknown artist . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.