SFNസായാഹ്ന ഫൌണ്ടേഷൻ
images/Fritz_von_Uhdenew.jpg
Lunch break, a painting by Fritz von Uhde (1848–1911).
ചാർ­വാ­ക­മ­തം (വൈ­ദി­ക­ത്വ­ത്തെ വെ­ല്ലു­വി­ളി­ച്ച ഒരു വി­ചാ­ര­വി­പ്ല­വം)
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
ഇ­ന്ത്യ­യി­ലെ മ­ത­വൈ­ചി­ത്ര്യം

ബ്രി­ട്ടി­ഷ് ഗ­വ­ണ്മെ­ന്റോ മ­ഹാ­ത്മാ­ഗാ­ന്ധി യോ അല്ല, മ­ത­മാ­ണു് ഇ­ന്ത്യ­യെ ഭ­രി­ക്കു­ന്ന­തു്. പു­രാ­ത­ന­ച­രി­ത്ര­ത്തിൽ എത്ര പു­റ­കോ­ട്ടു നോ­ക്കി­യാ­ലും ഈ കാ­ഴ്ച­ത­ന്നെ കാണാം. ഭാരതം മ­ത­ത്തി­ലൂ­ടെ ഉ­റ­ങ്ങു­ക­യും ഉ­ണ­രു­ക­യും ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു. ചി­ന്ത­യിൽ സ്വാ­ത­ന്ത്ര്യം, ആ­ചാ­ര­ത്തിൽ അ­ടി­മ­ത്തം; ഇ­താ­ണു് ഭാ­ര­തീ­യ­രു­ടെ മ­ത­ജീ­വി­തം. ഇ­തു­കൊ­ണ്ടു് അ­ഭി­വൃ­ദ്ധി­യും അ­ധഃ­പ­ത­ന­വും ഉ­ണ്ടാ­യി­ട്ടു­ണ്ടു്. മ­ത­ത്തി­ന്റെ രസം ക­ലർ­ന്നെ­ങ്കി­ലേ ഏ­തി­നും ഈ നാ­ട്ടിൽ വ­ളർ­ച്ച ല­ഭി­ക്കു. ഈ­ശ്വ­ര­നി­ല്ലെ­ന്ന വാ­ദ­വും ഒരു മ­താ­കൃ­തി­പൂ­ണ്ടാൽ ഇവിടെ ആ­ദ­ര­ണീ­യ­മാ­കും! മ­ത­പ­ര­മാ­യ ചി­ന്ത­യി­ലും ആ­ചാ­ര­ങ്ങ­ളി­ലും മ­റ്റെ­ങ്ങും കാ­ണാ­ത്ത വൈ­വി­ദ്ധ്യ­വും വൈ­ചി­ത്ര്യ­വു­മാ­ണു് ഈ രാ­ജ്യ­ത്തു നി­ല­നി­ന്നു­പോ­രു­ന്ന­തു്. ഹി­ന്ദു­മ­തം എന്ന പേ­രു­ത­ന്നെ നോ­ക്കു­ക. ഹി­ന്ദു­ക­ളു­ടെ മതം എ­ന്നൊ­രു സാ­മാ­ന്യാർ­ത്ഥ­മേ ഈ വാ­ക്കി­നു­ള്ളു. എ­ന്താ­ണു് ഹി­ന്ദു­ക്ക­ളു­ടെ മതം എന്നു ചോ­ദി­ച്ചാ­ലോ ഉ­ത്ത­രം പറവാൻ വി­ഷ­മി­ക്കും. എ­ത്ര­യെ­ത്ര ഭിന്ന മ­ത­ങ്ങൾ ഹി­ന്ദു­ക്ക­ളു­ടെ ഇടയിൽ പ്ര­ച­രി­ച്ചി­രി­ക്കു­ന്നു? ഹി­ന്ദു­മ­ത­മെ­ന്ന ആ മ­ഹാ­സ­മു­ദ്ര­ത്തി­ന­ക­ത്തു് എ­ന്തെ­ല്ലാം ഉൾ­പ്പെ­ടു­ന്നു­ണ്ടെ­ന്നു് ഇ­തു­വ­രെ ആരും തി­ട്ട­പ്പെ­ടു­ത്തി­പ്പ­റ­ഞ്ഞി­ട്ടി­ല്ല. പ­ര­ബ്ര­ഹ്മ­ത­ത്ത്വം മുതൽ പാ­ഷ­ണ്ഡ­മ­തം വ­രെ­യു­ള്ള നാ­നാ­വി­ധ സി­ദ്ധാ­ന്ത­ങ്ങ­ളും ജ­പ­ധ്യാ­ന­യാ­ഗ ഹോ­മാ­ദി­യാ­യി ന­ര­ബ­ലി­പ­ര്യ­ന്ത­മു­ള്ള കർ­മ­കാ­ണ്ഡ­പ­രി­പാ­ടി­ക­ളും ഓ­ങ്കാ­രം തൊ­ട്ടു് ‘ഭ­ര­ണി­പ്പാ­ട്ടു വ­രെ­യു­ള്ള സ­ങ്കീർ­ത്ത­നാ­വ­ലി­ക­ളും ആ വി­ശാ­ല­വ­ല­യ­ത്തിൽ സ്ഥ­ലം­പി­ടി­ച്ചി­രി­ക്കു­ന്നു. പ­ര­സ്പ­ര­വൈ­പ­രീ­ത്യ­ങ്ങ­ളു­ടെ ഒരു സ­മാ­ഹാ­ര­മാ­ണു് മ­നു­ഷ്യൻ എ­ന്നൊ­രു പ­ണ്ഡി­തൻ അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു്. ഹി­ന്ദു­മ­ത­വും ഏ­താ­ണ്ടി­തു­പോ­ലെ­യ­ത്രെ അ­ന്യോ­ന്യാ­ഭി­ഘ­ട­നം ന­ട­ത്തു­ന്ന സി­ദ്ധാ­ന്ത­ങ്ങ­ളു­ടെ സ­മ്മേ­ള­നം ഇ­തു­പോ­ലെ വി­ചി­ത്ര­മാ­യി മ­റ്റൊ­രു മ­ത­ത്തി­ലു­മി­ല്ല. ഏ­കാ­നേ­ക­ദേ­വ­ത്വം, ദ്വൈ­താ­ദ്വൈ­തം, സു­ഗു­ണ­നിർ­ഗു­ണ­ബ്ര­ഹ്മം ഇ­ങ്ങ­നെ ജോ­ടി­ജോ­ടി­യാ­യി എ­ത്ര­യോ ഉ­ദാ­ഹ­ര­ണ­ങ്ങ­ളു­ണ്ടു് ഈ­ശ്വ­ര­നും ആ­ത്മാ­വു­മി­ല്ലാ­ത്ത ഒരു മതം വേ­റൊ­രി­ട­ത്തും ഒരു മ­ത­മാ­യി ഗ­ണി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. അ­തി­നും ഹി­ന്ദു­ക്ക­ളു­ടെ ഇടയിൽ ഒരു സ്ഥാ­നം ല­ഭി­ച്ചു. ഈ പ്ര­സ്ഥാ­ന­ത്തി­നു് അ­വ­രി­ട്ട പേ­രാ­ണു് ചാർ­വാ­ക­മ­ത­മെ­ന്ന­തു്. ഇതിനെ അ­നു­ക­രി­ച്ചു് വേ­ദ­പ്രാ­മാ­ണ്യ­ത്തെ നി­ഷേ­ധി­ച്ച ജൈ­ന­ബു­ദ്ധ­മ­ത­ങ്ങ­ളും ഇ­ന്ത്യ­യിൽ­ത­ന്നെ­യാ­ണ­ല്ലോ പി­റ­ന്ന­തും വ­ളർ­ന്ന­തും. മ­ത­പ­ര­മാ­യ ഈ വൈ­ചി­ത്ര്യം ഭാ­ര­തീ­യ ചി­ന്താ­ഗ­തി­യി­ലെ ഒരു ദോ­ഷ­മാ­യി­ട്ടി­ല്ല സൂ­ചി­പ്പി­ച്ച­തു്. നേ­രെ­മ­റി­ച്ചു് അതു് ഭാ­ര­തീ­യർ­ക്കു് എ­ന്നെ­ന്നും അ­ഭി­മാ­നി­ക്കാ­വു­ന്ന ബു­ദ്ധി­പ­ര­മാ­യ ഒ­രു­ത്കൃ­ഷ്ട­ഗു­ണ­മാ­കു­ന്നു. എ­ന്തെ­ന്നാൽ ഇ­ത­ര­മ­ത­സ്ഥർ­ക്കു് ഒ­രി­ക്ക­ലും ല­ഭി­ച്ചി­ട്ടി­ല്ലാ­ത്ത­തും ഇന്നു ലോകം കൊ­ണ്ടാ­ടു­ന്ന­തു­മാ­യ വി­ചാ­ര­സ്വാ­ത­ന്ത്ര്യ­ത്തെ­യാ­ണു് അതു പ്ര­ത്യ­ക്ഷ്യ­മാ­ക്കു­ന്ന­തു്. സ്വാർ­ത്ഥ­ലോ­ലു­പ­രാ­യ പു­രോ­ഹി­ത­ന്മാർ മ­നു­ഷ്യ­സ­മു­ദാ­യ­ത്തിൽ­നി­ന്നു് മ­നഃ­പ്പുർ­വം മാ­റ്റി­നിർ­ത്തി­യി­ട്ടു­ള്ള ഈ വി­ല­യേ­റി­യ ചി­ന്താ­സ്വാ­ത­ന്ത്ര്യ­ത്തെ ഇ­ന്ത്യ­യിൽ ആ­ദ്യ­മാ­യ­വ­ത­രി­പ്പി­ച്ച­തു ചാർ­വാ­ക­മ­ത­മാ­കു­ന്നു.

ച­രി­ത്ര­പ­ര­മാ­യ പ്രാ­ധാ­ന്യം

പ്ര­സ്തു­ത മ­ത­ത്തി­ന്റെ ആ­വിർ­ഭാ­വ­ത്തി­നു­മു­മ്പു­ള്ള വൈദിക കാ­ല­ഘ­ട്ടം പ­രി­ശോ­ധി­ച്ചെ­ങ്കിൽ മാ­ത്ര­മേ, ഇ­തി­ന്റെ ച­രി­ത്ര­പ­ര­മാ­യ പ്രാ­ധാ­ന്യം വെ­ളി­പ്പെ­ടു­ക­യു­ള്ളു. അ­പൗ­രു­ഷേ­യ­ത്വം, അ­പ്ര­മാ­ദി­ത്വം മു­ത­ലാ­യി വേ­ദ­ങ്ങ­ളെ സം­ബ­ന്ധി­ച്ചു­ള്ള അ­ന്ധ­വി­ശ്വാ­സ­ങ്ങൾ അ­ടി­യു­റ­ച്ച ഒരു കാ­ല­മാ­യി­രു­ന്നു അതു്. വേ­ദ­വി­രു­ദ്ധ­മാ­യ വി­ചാ­രം­ത­ന്നെ നി­ഷി­ദ്ധ­മാ­യി. ഉ­പ­നി­ഷ­ത്ഗ്ര­ന്ഥ­ങ്ങ­ളിൽ താ­ത്ത്വി­ക­മാ­യ അ­ന്വേ­ഷ­ണ­ബു­ദ്ധി പ്ര­തി­ഫ­ലി­ച്ചി­രു­ന്നെ­ങ്കി­ലും അവയും വേ­ദ­പ്രാ­മാ­ണ്യ­ത്തി­നു് അ­ടി­പ്പെ­ട്ടു­പോ­യി. പു­രോ­ഹി­ത­ന്മാർ­ക്കാ­യി­രു­ന്നു സർ­വാ­ധി­പ­ത്യം. ഈ­ശ്വ­രൻ, ആ­ത്മാ­വു് മു­ത­ലാ­യ വി­ഷ­യ­ങ്ങ­ളെ­പ്പ­റ്റി­യു­ള്ള ഉ­പ­നി­ഷൽ­സൂ­ക്ത­ങ്ങൾ സാ­മാ­ന്യ­ജ­ന­ങ്ങൾ­ക്കു ദുർ­ഗ്ര­ഹ­ങ്ങ­ളും മ­തി­ഭ്രാ­മ­ക­ങ്ങ­ളു­മാ­യി അ­നു­ഭ­വ­പ്പെ­ട്ടു. പ്ര­പ­ഞ്ചം, മിഥ്യ, സം­സാ­രം, ദുഃ­ഖ­മ­യം, ഇ­ഹ­ലോ­കം നി­സ്സാ­രം, പ­ര­ലോ­കം പ്ര­ധാ­നം, ശരീരം നി­കൃ­ഷ്ടം, ആ­ത്മാ­വു് ഉൽ­കൃ­ഷ്ടം ഇ­ത്യാ­ദി പ്ര­ത്യ­ക്ഷാ­നു­ഭ­വ­വി­രു­ദ്ധ­ങ്ങ­ളാ­യ ആ­ശ­യ­ങ്ങൾ സാ­മാ­ന്യ­ജ­ന­ത­യിൽ ഒരു വി­ഷാ­ദാ­ത്മ­ക­ത്വ­വും നൈ­രാ­ശ്യ­വു­മാ­ണു് ഉ­ള­വാ­ക്കി­യ­തു്. മൃ­ഗ­ബ­ലി, മ­ന്ത്രോ­ച്ച­ര­ണം യാ­ഗ­ഹോ­മ­ങ്ങൾ തു­ട­ങ്ങി­യ­വ­യെ സ്വർ­ഗ­ദ്വാ­ര­ക­വാ­ട­ങ്ങ­ളാ­ക്കി കാ­ണി­ച്ചു് പു­രോ­ഹി­ത­ന്മാർ ധ­നാ­പ­ഹ­ര­ണം ന­ട­ത്തി­പ്പോ­ന്നു. ഇ­ങ്ങ­നെ ദു­ഷി­ച്ചു­പോ­യ വൈ­ദി­ക­കാ­ല­ത്തി­ന്റെ അ­വ­സാ­ന­ഘ­ട്ട­ത്തിൽ യു­ദ്ധ­ങ്ങ­ളും അ­ന്തഃ­ഛി­ദ്ര­ങ്ങ­ളും­കൊ­ണ്ടു് ജ­ന­ങ്ങ­ളു­ടെ സ്വ­സ്ഥ­ജീ­വി­തം ധ്വ­സ്ത­മാ­യ­തോ­ടു­കൂ­ടി അ­വ­രു­ടെ വൈ­ദി­ക­മ­ത­വി­ശ്വാ­സം ശി­ഥി­ല­മാ­യി­ത്തു­ട­ങ്ങി. ഇ­ങ്ങ­നെ­യൊ­രു പ­രി­തഃ­സ്ഥി­തി­യി­ലാ­ണു് ഭൗ­തി­ക­വാ­ദ­പ്ര­ധാ­ന­മാ­യ ചാർ­വാ­ക­മ­ത­ത്തി­ന്റെ ഉ­ല്പ­ത്തി. ഇ­രു­ട്ടിൽ കൊ­ളു­ത്തി­യ ദീ­പം­പോ­ലെ അതു ജ­ന­ത­യു­ടെ ബു­ദ്ധി­ക്കു വെ­ളി­ച്ചം കൊ­ടു­ത്തു. വൈ­ദി­ക­മ­ത­സം­ബ­ന്ധ­മാ­യ സ­ക­ല­തി­നെ­യും ചോ­ദ്യം­ചെ­യ്തു കൊ­ണ്ടും അ­പ­ഹ­സി­ച്ചു­കൊ­ണ്ടു­മാ­യി­രു­ന്നു അ­തി­ന്റെ പു­റ­പ്പാ­ടു്. തൽ­ഫ­ല­മാ­യി സം­ശ­യി­ക്കു­വാ­നും അ­ന്വേ­ഷി­ക്കു­വാ­നു­മു­ള്ള സ്വ­ത­ന്ത്ര­മ­നോ­ഭാ­വം ജ­ന­ങ്ങ­ളിൽ അ­ങ്കു­രി­ച്ചു. ചു­രു­ക്ക­ത്തിൽ വൈ­ദി­ക­ത്വ­ത്തെ വെ­ല്ലു­വി­ളി­ച്ച ഒരു വി­ചാ­ര­വി­പ്ല­വ­മാ­ണു് ചാർ­വ്വാ­ക­മ­തം, അഥവാ മ­ത­ത്തിൽ­നി­ന്നും മോചനം നേ­ടാ­നു­ള്ള മ­ത­മെ­ന്നു പറയാം. വേ­ദ­ങ്ങ­ളു­ടെ പ്രാ­മാ­ണ്യ­വും ഈ­ശ്വ­ര­സ­ത്ത­യും ആ­ത്മാ­വി­ന്റെ അ­ന­ശ്വ­ര­ത്വ­വും ഇ­ന്ത്യ­യി­ലെ ത­ത്ത്വാ­ന്വേ­ഷ­ണ­ത്തെ ഒരു ക്ലി­പ്ത­വൃ­ത്ത­ത്തിൽ ത­ട­ഞ്ഞു­നിർ­ത്തി­യ കോ­ട്ട­ക­ളാ­കു­ന്നു. വി­ശ്രു­ത­രാ­യ ദാർ­ശ­നി­ക­ന്മാർ­ക്കു­പോ­ലും ഇവയെ ഭേ­ദി­ക്കാൻ ധൈ­ര്യ­മു­ണ്ടാ­യി­ട്ടി­ല്ല. സാം­ഖ്യ­ദർ­ശ­ന­കാ­ര­നാ­യ കപിലൻ അ­തി­പ്ര­ശ­സ്ത­നാ­യ ഒരു യു­ക്തി­വാ­ദി­യാ­യി­രു­ന്നെ­ങ്കി­ലും അ­ദ്ദേ­ഹ­വും വേ­ദ­പ്രാ­മാ­ണ്യ­ത്തെ അ­യു­ക്ത­മാം­വ­ണ്ണം വ­ക­വ­ച്ചു­കൊ­ടു­ത്തു. അ­ഭേ­ദ്യ­ങ്ങ­ളെ­ന്നു ക­രു­ത­പ്പെ­ടു­ന്ന ഈ മൂ­ന്നു കോ­ട്ട­ക­ളെ­യും ത­കർ­ക്കു­വാൻ ചാർ­വാ­ക­ന്മാർ­ക്കേ ധൈ­ര്യ­മു­ണ്ടാ­യു­ള്ളു അവർ വെ­ട്ടി­ത്തു­റ­ന്ന സ്വ­ത­ന്ത്ര­പ­ന്ഥാ­വി­നെ­ത്തു­ടർ­ന്നാ­ണു് ജൈ­ന­ബു­ദ്ധ­മ­ത­ങ്ങൾ ആ­വിർ­ഭ­വി­ച്ച­തു്.

കാലം

ഇ­ത്ര­യും പ്രാ­ധാ­ന്യ­മു­ള്ള ഒരു മതം നാ­സ്തി­ക­വാ­ദം പു­റ­പ്പെ­ടു­വി­ച്ചു എന്ന കാ­ര­ണ­ത്താൽ അ­ന­ന്ത­ര­കാ­ല­ത്തു് അ­ഗ­ണ്യ­കോ­ടി­യിൽ ത­ള്ള­പ്പെ­ട്ടു. ത­ന്മൂ­ലം പ്ര­സ്തു­ത മ­ത­ത്തി­ന്റെ ച­രി­ത്രം മി­ക്ക­വാ­റും അ­വ്യ­ക്ത­മാ­യി­രി­ക്കു­ന്നു. ബി. സി. 600 മുതൽ എ. ഡി. 200 വ­രെ­യു­ള്ള ഇ­തി­ഹാ­സ­കാ­ല­ഘ­ട്ട­ത്തി­ലാ­ണു് ചാർ­വാ­ക–ജൈന–ബു­ദ്ധ­മ­ത­ങ്ങൾ ഉ­ണ്ടാ­യ­തെ­ന്നു പ്രൊ­ഫ­സർ രാ­ധാ­കൃ­ഷ്ണൻ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. ഏ­റ്റ­വും പ­ഴ­ക്ക­മു­ള്ള ബു­ദ്ധ­മ­ത­ഗ്ര­ന്ഥ­ങ്ങ­ളിൽ ചാർ­വാ­ക­മ­ത­ത്തെ­പ്പ­റ്റി പ്ര­സ്താ­വി­ക്കു­ന്നു­ണ്ടു്. പ്ര­സി­ദ്ധ­ങ്ങ­ളാ­യ സാം­ഖ്യ­യോ­ഗാ­ദി ഷ­ഡ്ദർ­ശ­ന­ങ്ങ­ളെ­ക്കാൾ ഇതിനു പ­ഴ­ക്ക­മു­ണ്ടെ­ന്നു ചിലർ പ­റ­യു­ന്നു. ബ്ര­ഹ്മ­സൂ­ത്രം തൃ­തീ­യാ­ദ്ധ്യാ­യ­ത്തിൽ ഐ­കാ­ത്മാ­ധി­ക­ര­ണ­മെ­ന്ന പേ­രി­ലു­ള്ള രണ്ടു സൂ­ത്ര­ങ്ങൾ ചാർ­വാ­ക­മ­ത­സി­ദ്ധാ­ന്ത­ത്തെ പ­രാ­മർ­ശി­ക്കു­ന്ന­വ­യാ­ണു്. അ­വ­യു­ടെ ഭാ­ഷ്യ­ത്തിൽ ശ­ങ്ക­രാ­ചാ­ര്യർ ഇതിനെ ഖ­ണ്ഡി­ച്ചി­ട്ടു­മു­ണ്ടു്. ‘ല­ളി­ത­വി­സ്ത­രം’ എന്ന കൃ­തി­യിൽ ബു­ദ്ധ­മു­നി പ­ഠി­ച്ച ഗ്ര­ന്ഥ­ങ്ങ­ളെ­പ്പ­റ്റി പ­റ­യു­ന്നി­ട­ത്തു് ‘ബാർ­ഹ­സ്പ­ത്യം’ എ­ന്നൊ­രു പേ­രു­ള്ള­താ­യി പ­റ­യ­പ്പെ­ടു­ന്നു ബാർ­ഹ­സ്പ­ത്യ­മെ­ന്ന പേരു് ചാർ­വാ­ക­മ­ത­ത്തി­ന്റെ പ­ര്യാ­യ­മാ­ണു് ഇ­തിൽ­നി­ന്നു ബു­ദ്ധ­മു­നി­യു­ടെ കാ­ല­ത്തി­നു വളരെ മു­മ്പു­ത­ന്നെ ഈ മതം പ്ര­ച­രി­ച്ചി­രു­ന്നു എ­ന്നു് ഊ­ഹി­ക്കാം. ആ­സ്തി­ക­ന്മാ­രാ­യ മ­ത­പ­ണ്ഡി­ത­ന്മാ­രു­ടെ അ­ധി­ക്ഷേ­പ­ത്തി­നും ഖ­ണ്ഡ­ന­ത്തി­നും അ­ടി­ക്ക­ടി പാ­ത്ര­മാ­യി­ക്കാ­ണു­ന്ന­തു­കൊ­ണ്ടു­ത­ന്നെ ഇ­തി­നു് ഒരു കാ­ല­ത്തു് തുലോം പ്ര­ചാ­ര­മു­ണ്ടാ­യി­രു­ന്നു എന്നു തെ­ളി­യു­ന്നു. മനു ഏ­ത­ന്മ­താ­നു­യാ­യി­ക­ളെ നാ­സ്തി­ക­ന്മാ­രെ­ന്നും പാ­ഷ­ണ്ഡ­ന്മാ­രെ­ന്നും വി­ളി­ച്ചാ­ക്ഷേ­പി­ച്ചി­ട്ടു­ണ്ടു് ഇ­തി­ഹാ­സ­ഗ്ര­ന്ഥ­ങ്ങ­ളി­ലും ഇ­ക്കൂ­ട്ടർ പ­രാ­മൃ­ഷ്ട­രാ­യി­രി­ക്കു­ന്നു.

ബൃ­ഹ­സ്പ­തി­സൂ­ത്ര­ങ്ങൾ

ചാർ­വാ­ക­മ­ത­ത്തി­ന്റെ പ്ര­മാ­ണ­ഗ്ര­ന്ഥ­മാ­യി ഗ­ണി­ക്ക­പ്പെ­ടു­ന്ന­തു് ബൃ­ഹ­സ്പ­തി­സൂ­ത്ര­ങ്ങ­ളാ­ണു് ഈ സൂ­ത്ര­ങ്ങൾ ഇ­തു­വ­രെ ഗ്ര­ന്ഥ­രൂ­പ­ത്തിൽ കണ്ടു കി­ട്ടി­യി­ട്ടി­ല്ല. ഇതു് ഇൻ­ഡ്യ­യ്ക്കു നേ­രി­ട്ട വ­ലി­യൊ­രു ന­ഷ്ട­മാ­ണെ­ന്നു മാ­ക്സ്മു­ള്ളർ പ­റ­യു­ന്നു. ഇ­ത­ര­ഗ്ര­ന്ഥ­ങ്ങ­ളി­ലെ പ­രാ­മർ­ശ­ങ്ങ­ളിൽ­നി­ന്നു മാ­ത്ര­മേ പ്ര­സ്തു­ത സൂ­ത്ര­ങ്ങ­ളെ­പ്പ­റ്റി അ­റി­വാൻ ക­ഴി­യു­ന്നു­ള്ളു. പാ­ണി­നി­ക്കു് ഈ സൂ­ത്ര­ങ്ങൾ പ­രി­ചി­ത­ങ്ങ­ളാ­യി­രു­ന്നു­പോൽ. മൂ­ല­ഗ്ര­ന്ഥം ന­ഷ്ട­പ്പെ­ട്ടു­പോ­യെ­ങ്കി­ലും ഈ മതം പ­ഠി­ക്കു­വാൻ വേറെ ചില ഗ്ര­ന്ഥ­ങ്ങൾ നമ്മെ സ­ഹാ­യി­ക്കു­ന്നു­ണ്ടു്. പ­തി­ന്നാ­ലാം നൂ­റ്റാ­ണ്ടിൽ ജീ­വി­ച്ചി­രു­ന്ന മാ­ധ­വാ­ചാ­ര്യർ എ­ഴു­തി­യ സർ­വ­ദർ­ശ­ന­സം­ഗ്ര­ഹ­വും ശ­ങ്ക­രാ­ചാ­ര്യ­രു ടേ­തെ­ന്നു വി­ശ്വ­സി­ക്ക­പ്പെ­ടു­ന്ന സർ­വ­സി­ദ്ധാ­ന്ത­സം­ഗ്ര­ഹ­വു­മാ­ണു് ഇവയിൽ പ്ര­ധാ­ന­ങ്ങൾ. കൂ­ടാ­തെ മ­ധു­സൂ­ദ­ന­ന്റെ ‘പ്ര­സ്ഥാ­ന­ഭേ­ദ’ത്തി­ലും തി­രു­വ­ന­ന്ത­പു­രം ഗ്ര­ന്ഥാ­വ­ലി­യിൽ­പ്പെ­ട്ട ‘സർ­വ­മ­ത­സം­ഗ്ര­ഹം’ എ­ന്നൊ­രു കൃ­തി­യി­ലും ഇ­തി­നെ­പ്പ­റ്റി നി­രൂ­പ­ണം കാ­ണു­ന്നു­ണ്ടു്. പ്ര­ബോ­ധ­ച­ന്ദ്രോ­ദ­യം സം­സ്കൃ­ത­നാ­ട­ക­ത്തി­ന്റെ ര­ണ്ടാ­മ­ങ്ക­ത്തിൽ­നി­ന്നു് ഈ മ­ത­ത്തെ­പ്പ­റ്റി കു­റെ­യൊ­ക്കെ ഗ്ര­ഹി­ക്കാ­വു­ന്ന­താ­ണു്.

ചാർ­വാ­കൻ—ലോ­കാ­യ­തി­കൻ

ചാർ­വാ­ക­മ­തം—എന്ന പേരു് ഇ­തി­നെ­ങ്ങ­നെ സി­ദ്ധി­ച്ചു എ­ന്നാ­ലോ­ചി­ക്കാം. സൂ­ത്ര­കർ­ത്താ­വെ­ന്ന നി­ല­യിൽ ബൃ­ഹ­സ്പ­തി­യെ ഈ മ­ത­ത്തി­ലെ പ്ര­ഥ­മാ­ചാ­ര്യ­നാ­യി ഗ­ണി­ക്കാ­മെ­ങ്കി­ലും ചാർ­വ്വാ­കൻ എന്ന പേ­രാ­ണു മ­ത­സ്ഥാ­പ­ക­ന്റേ­താ­യി പ്ര­സി­ദ്ധ­മാ­യി­രി­ക്കു­ന്ന­തു്. ബൃ­ഹ­സ്പ­തി­യു­ടെ ശി­ഷ്യ­നാ­ണു് ചാർ­വ്വാ­കൻ എ­ന്നൂ­ഹി­ക്ക­പ്പെ­ടു­ന്നു. സ്ഥാ­പ­ക­ന്റെ നാ­മ­ത്തെ അ­നു­ക­രി­ച്ചു് ത­ദ­നു­യാ­യി­ക­ളെ ചാർ­വ്വാ­ക­ന്മാർ എന്നു വി­ളി­ക്കു­ന്നു എ­ന്നു് രാ­ധാ­കൃ­ഷ്ണ­നും അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു­ണ്ടു്. ഇതൊരു രാ­ക്ഷ­സ­ന്റെ പേ­രാ­ണെ­ന്നു ചില പ്ര­സ്താ­വ­ങ്ങൾ കാ­ണു­ന്ന­തു് നാ­സ്തി­ക­ത്വ­ത്തോ­ടു­ള്ള വി­ദ്വേ­ഷ­ത്തി­ന്റെ സൂചന മാ­ത്ര­മാ­ണു്. വൈ­ദി­ക­ത്വ­ത്തി­നു വി­രു­ദ്ധ­മാ­യി പെ­രു­മാ­റു­ന്ന­വ­രെ രാ­ക്ഷ­സ­ന്മാ­രാ­ക്കു­ന്ന പ­തി­വു് ഇൻ­ഡ്യ­യിൽ പണ്ടേ ഉ­ള്ള­താ­ണ­ല്ലോ. ചാർ­വ്വാ­കൻ മ­ത­പ്ര­ച­ര­ണ­ത്തി­നാ­യി പ്ര­ത്യേ­കം യ­ത്നി­ച്ച­തു­കൊ­ണ്ടും അ­ക്കാ­ല­ത്തു് ഇതിനു കൂ­ടു­തൽ പ്രാ­ബ­ല്യം സി­ദ്ധി­ച്ച­തു­കൊ­ണ്ടു­മാ­യി­രി­ക്കാം ഗു­രു­വി­നെ­വി­ട്ടു് ഈ ശി­ഷ്യ­നെ മ­ത­സ്ഥാ­പ­ക­നാ­യി ക­രു­തു­ന്ന­തു്. ഏ­താ­യാ­ലും ചാർ­വ്വാ­കൻ എന്ന പേരു് മ­ത­സ്വ­ഭാ­വ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി ന­ട­പ്പാ­യ­താ­ണെ­ന്നു വി­ചാ­രി­ക്കാൻ ന്യാ­യ­മു­ണ്ടു്. എ­ന്തെ­ന്നാൽ ഈ പ­ദ­ത്തി­നു­ത­ന്നെ അ­ങ്ങ­നെ­യൊ­രർ­ത്ഥം ക­ല്പി­ക്കാം. വാ­ച­സ്പ­ത്യ­ത്തിൽ ചാർ­വ്വാ­ക­പ­ദ­ത്തെ ഇ­ങ്ങ­നെ വ്യാ­ഖ്യാ­നി­ക്കു­ന്നു. ‘ചാരുഃ ലോ­ക­സ­മ്മ­തോ വാകഃ വാ­ക്യം യസ്യ സഃ ചാർ­വ­കൻ.’ പ്ര­ത്യ­ക്ഷാ­നു­ഭ­വ­ത്തി­നു യോ­ജി­ച്ച­തും ത­ന്മൂ­ലം സാ­മാ­ന്യ­ജ­ന­ങ്ങൾ­ക്കു് എ­ളു­പ്പം മ­ന­സ്സി­ലാ­ക്കാ­വു­ന്ന­തു­മാ­ക­യാൽ ഈ മ­ത­ത്തി­നു ലോ­ക­സ­മ്മ­തി ല­ഭി­ച്ചി­രി­ക്ക­ണം. ഈ അർ­ത്ഥ­ത്തി­ലാ­ണു് ‘ചാരു’ പ­ദ­പ്ര­ദ­യോ­ഗം.

ലോ­കാ­യ­തം എ­ന്ന­തു് ഇ­തി­ന്റെ വേ­റൊ­രു പ­ര്യാ­യ­മാ­ണു് പ്ര­ത്യ­ക്ഷ­ലോ­ക­ത്തി­ലേ­ക്കു തി­രി­ഞ്ഞി­ട്ടു­ള­ള­തു് ‘Directed to the world of senses’ എന്ന ഈ പ­ദ­ത്തെ വ്യാ­ഖ്യാ­നി­ച്ചു­കൊ­ണ്ടു് രാ­ധാ­കൃ­ഷ്ണൻ ഇം­ഗ്ലീ­ഷിൽ അതിനു സ­മാ­ന­പ­ദ­മാ­യി ‘മെ­റ്റി­യി­രി­ലി­സം’ എന്നു പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്നു. ‘ഇ­ഹ­ലോ­ക­കാ­ര്യ­ങ്ങൾ­ക്കു പ്രാ­ധാ­ന്യം ക­ല്പി­ച്ചി­രി­ക്കു­ന്ന മതം’ എന്നു സാരം ‘ലോ­കേ­ഷ്വാ­യ­തം വി­സ്തീർ­ണം ലോ­കാ­യ­തം അ­നാ­യാ­സ­സാ ധൃ­ത്വാൽ’ (നി­ഷ്പ്ര­യാ­സം മ­ന­സ്സി­ലാ­ക്കി അ­നു­വർ­ത്തി­ക്കാ­വു­ന്ന­തു­കൊ­ണ്ടു ലോ­ക­രു­ടെ­യി­ട­യിൽ വ്യാ­പി­ച്ച­തു്) എന്നു വാ­ച­സ്പ­ത്യ­ത്തിൽ കാ­ണു­ന്നു. ഇ­ങ്ങ­നെ ലോ­കാ­യ­ത­ത്വ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി ‘ലോ­കാ­യ­തി­ക­ന്മാർ’ എ­ന്നും ചാർ­വാ­ക­ന്മാർ­ക്കു പേ­രു­ണ്ടാ­യി.

മ­ത­സി­ദ്ധാ­ന്തം

ലോ­കാ­യ­തി­ക­ന്മാർ ഈ­ശ്വ­ര­നെ­യും ആ­ത്മാ­വി­നെ­യും നി­ഷേ­ധി­ക്കു­ന്ന­വ­രാ­ണെ­ന്നു മു­മ്പു സൂ­ചി­പ്പി­ച്ചു­വ­ല്ലോ. പ്ര­ത്യ­ക്ഷം, അ­നു­മാ­നം, ഉ­പ­മാ­നം ശാ­ബ്ദം ഇ­ത്യാ­ദി പല ജ്ഞാ­ന­പ്ര­മാ­ണ­ങ്ങ­ളെ­യും ദാർ­ശ­നി­ക­ന്മാർ അം­ഗീ­ക­രി­ച്ചി­ട്ടു­ണ്ടു്. എ­ന്നാൽ ലോ­കാ­യ­തി­കൻ ഇവയിൽ ഇ­ന്ദ്രി­യ പ്ര­ത്യ­ക്ഷ­ത്തെ മാ­ത്ര­മേ സ്വീ­ക­രി­ക്കു­ന്നു­ള്ളു. പ്ര­ത്യ­ക്ഷ­ത്തിൽ അ­ട­ങ്ങു­ന്നു എന്ന കാ­ര­ണ­ത്താൽ അ­നു­മാ­ന­ത്തെ ത­ള്ളി­ക്ക­ള­ഞ്ഞി­രി­ക്ക­യാ­ണു്. ഇ­ന്ദ്രി­യ­പ്ര­ത്യ­ക്ഷ­ത്തി­നു വി­ഷ­യ­മാ­കാ­ത്ത ഒ­ന്നും അ­വർ­ക്കു സ്വീ­കാ­ര്യ­മ­ല്ല. ഈ­ശ്വ­ര­നും ആ­ത്മാ­വും പ്ര­ത്യ­ക്ഷ­വി­ഷ­യ­ങ്ങ­ള­ല്ല­ല്ലോ. അർ­ത്ഥ­കാ­മ­ങ്ങൾ മാ­ത്ര­മേ പു­രു­ഷാർ­ത്ഥ­ങ്ങ­ളാ­യി ഗ­ണി­ക്ക­പ്പെ­ട്ടി­ട്ടു­ള്ളു. ധർ­മ്മ­രോ­ഷ­ങ്ങ­ളെ­പ്പ­റ്റി ഒ­ന്നും പ­റ­ഞ്ഞു­കാ­ണു­ന്നു­മി­ല്ല. ആ­ത്മാ­വി­ല്ലാ­ത്ത സ്ഥി­തി­ക്കു് മോ­ക്ഷം ആ­വ­ശ്യ­മി­ല്ല­ല്ലോ ‘ദേ­ഹോ­ച്ഛേ­ദോ മോ­ക്ഷഃ’ (ദേ­ഹ­നാ­ശം ത­ന്നെ­യാ­ണു് മോ­ക്ഷം) എ­ന്നു് ഒ­രി­ട­ത്തു പ­റ­ഞ്ഞി­രി­ക്കു­ന്നു. മ­രി­ച്ചാൽ പി­ന്നെ ഒ­ന്നും അ­വ­ശേ­ഷി­ക്കു­ന്നി­ല്ല. ഇ­ഹ­ലോ­ക­സു­ഖം ക­ഴി­യു­ന്നി­ട­ത്തോ­ളം അ­നു­ഭ­വി­ക്കു­ക എ­ന്ന­തു മാ­ത്ര­മാ­ണു് ജീ­വി­ത­ല­ക്ഷ്യം. പ്ര­പ­ഞ്ചം ദുഃ­ഖാ­ത്മ­ക­മാ­ണെ­ന്നു കരുതി സുഖം അ­നു­ഭ­വി­ക്കാ­തി­രി­ക്കു­ന്ന­തു വി­ഡ്ഢി­ത്ത­മാ­ണെ­ന്ന­ത്രെ ചാർ­വാ­ക­സി­ദ്ധാ­ന്തം.

“ത്യാ­ജം സുഖം വി­ഷ­യ­സം­ഗ­മ­ജ­ന്മ­പും­സാം

ദുഃ­ഖോ­പ­സൃ­ഷ്ട­മി­തി മുർ­ഖ­വി­ചാ­ര­ണൈ­ഷാ

വ്രീ ഹീൻ ജി­ഹാ­സ­തി സി­തോ­ത്ത­മ­ണ്ഡു­ലാ­ഢ്യൻ

കോ നാമ ഭോ­സ്തു­ഷ­ക­ണോ­പ­ഹി­താൻ

ഹി­താർ­ത്ഥീ”

(ദുഃ­ഖ­സ്പൃ­ഷ്ട­മെ­ന്നു കരുതി വി­ഷ­യ­സു­ഖം ത്യ­ജി­ക്ക­ണ­മെ­ന്നു പ­റ­യു­ന്ന­തു വെറും മൂ­ഢ­വി­ചാ­ര­മാ­ണു്. ഉ­മി­യു­ണ്ടെ­ന്നു കരുതി ഒ­ന്നാം­ത­രം അ­രി­യു­ള്ള നെ­ല്ലു് ആ­രെ­ങ്കി­ലും ഉ­പേ­ക്ഷി­ക്കാ­റു­ണ്ടോ?) സം­സാ­രം ദുഃ­ഖ­ത്തെ­പ്പ­റ്റി ഡി­ണ്ഡി­മം മു­ഴ­ക്കു­ന്ന വേ­ദാ­ന്ത­ത്തി­നോ­ടു­ള്ള ഒ­രെ­തിർ­പ്പാ­ണു് ഇ­തെ­ന്നു സ്പ­ഷ്ട­മാ­ണ­ല്ലോ ആ­ത്മാ­വും ഈ­ശ്വ­ര­നും ഇ­ല്ലെ­ങ്കിൽ­പ്പി­ന്നെ ആ പ്ര­പ­ഞ്ചം ചൈ­ത­ന്യ­യു­ക്ത­മാ­യ­തെ­ങ്ങ­നെ? പ­ഞ്ച­ഭൂ­ത­ങ്ങ­ളിൽ ആ­കാ­ശ­മൊ­ഴി­ച്ചു­ള്ള നാ­ലെ­ണ്ണ­ത്തെ മാ­ത്ര­മേ ചാർ­വാ­ക­ന്മാർ അം­ഗീ­ക­രി­ച്ചി­ട്ടു­ള്ളു. ആ ച­തുർ­ഭൂ­ത­ങ്ങ­ളു­ടെ സ­ങ്ക­ല­ന­ത്തിൽ ദ്ര­വ്യം പു­ളി­ക്കു­മ്പോൾ അ­തിൽ­നി­ന്നു ല­ഹ­രി­യു­ണ്ടാ­കു­ന്ന­തു­പോ­ലെ ചൈ­ത­ന്യം സ്വയം—പ്ര­പ­ഞ്ച­സ്വ­ഭാ­വ­ത്തിൽ—ഉ­ത്ഭ­വി­ക്കു­ന്നു എ­ന്നാ­ണു് അ­വ­രു­ടെ വാദം:

‘അത്ര ച­ത്വാ­രി ഭൂതാന

ഭൂ­മി­വാ­ര്യ­ന­ലാ­നി­ലാഃ

ച­തുർ­ഭ്യഃ ഖലു ഭൂതേഭ്യ-​

ശ്ചൈ­ത­ന്യ­മു­പ­ജാ­യ­തേ,

കി­ണ്വാ­ദി­ഭ്യ­സ്സ­മോ­തോ­ഭ്യോ

ദ്ര­വ്യേ­ഭ്യോ മ­ദ­ശ­ക്തി­വൽ’

ഇതിനു സ്വ­ഭാ­വ­വാ­ദം എന്ന പേരും ന­ട­പ്പാ­യി­ട്ടു­ണ്ടു്.

ദേ­ഹാ­ത്മ­വാ­ദം

ചാർ­വാ­ക­സി­ദ്ധാ­ന്ത­ങ്ങ­ളിൽ ഏ­റ്റ­വും മു­ഖ്യ­വും ഇ­ന്ന­ത്തെ ശാ­സ്ത്രീ­യ­ത്വ­ത്തോ­ടു് അ­ടു­ത്തു­വ­രു­ന്ന­തു­മാ­യ ഒ­ന്നാ­ണു് ദേ­ഹാ­ത്മ­വാ­ദം.

അഹം സ്ഥൂ­ലഃ കൃശോഽസ്മീ­തി

സാ­മാ­നാ­ധി­കാ­ണ്യ­തഃ

ദേ­വ­സ്ഥൗ­ല്യാ­ദി­യോ­ഗാ­ച്ച

സ ഏ­വാ­ത്മാ ന ചാപരഃ

മേ ദേഹോഽയ­മി­ത്യു­ക്തിഃ

സം­ഭ­വേ­ദൗ­പ­ചാ­രി­കീ.

ചൈ­ത­ന്യ­യു­ക്ത­മാ­യ ദേ­ഹം­ത­ന്നെ­യാ­ണു് ആ­ത്മാ­വു്. ത­ദ്വ്യ­തി­രി­ക്ത­മാ­യി മ­റ്റൊ­ന്നി­ല്ല. ‘ഞാൻ എന്ന ശബ്ദം ദേ­ഹ­ത്തെ കു­റി­ക്കു­ന്ന­താ­ണെ­ങ്കിൽ എന്റെ ദേഹം എ­ന്നു് എ­ങ്ങ­നെ പ­റ­യാ­മെ­ന്നു തർ­ക്കി­ക്കു­ന്ന പക്ഷം അതു് ഔ­പ­ചാ­രി­ക­മാ­ണെ­ന്നു സ­മാ­ധാ­നം. വൃ­ക്ഷ­ത്തിൽ ശാ­ഖ­യുൾ­പ്പെ­ടു­ന്നു­ണ്ടെ­ങ്കി­ലും വൃ­ക്ഷ­ത്തി­ന്റെ ശാ­ഖ­യെ­ന്നു് നാം പ­റ­യാ­റി­ല്ലേ? അ­തു­പോ­ലി­വി­ടെ­യും ഔ­പ­ചാ­രി­ക­മാ­ണു് വ്യ­വ­ഹാ­രം. ഈ വാ­ദ­ത്തി­നു് അ­ടി­സ്ഥാ­ന­മാ­യി ചാർ­വാ­ക­ന്മാർ കൊ­ണ്ടു­വ­രു­ന്ന യു­ക്തി­വി­ചാ­രം പ്ര­ത്യേ­കം ശ്ര­ദ്ധേ­യ­മാ­ണു്. ദേ­ഹാ­താ­രി­ക്ത­മാ­യി പ്ര­ത്യേ­കം ഒ­രാ­ത്മാ­വു­ണ്ടെ­ന്നു പ­റ­യു­ന്ന ആ­ത്മാ­വാ­ദി­ക­ളു­ടെ വാ­ദ­ത്തി­നു് അ­ടി­സ്ഥാ­നം ശ­രീ­ര­സ്ഥ­ങ്ങ­ളാ­യ പ്രാ­ണ­ചൈ­ത­ന്യ­സ്മൃ­ത്യാ­ദി­കൾ ആ­ത്മാ­വി­ന്റെ ധർ­മ്മ­ങ്ങ­ളാ­ണെ­ന്ന ന്യാ­യ­മാ­ണ­ല്ലോ. എ­ന്നാൽ, ഇവ ആ­ത്മ­ധർ­മ്മ­ങ്ങ­ള­ല്ല, ദേ­ഹ­ധർ­മ്മ­ങ്ങൾ മാ­ത്ര­മാ­ണെ­ന്നു ചാർ­വാ­ക­ന്മാർ എ­തിർ­വാ­ദം ചെ­യ്യു­ന്നു. ‘യദ്ധി യ­സ്മിൻ സതി ഭ­വ­ത്യ­സ­തി ച ന ഭവതി, തൽ ത­ദ്ധർ­മ്മ­ത്വേ­നാ­ധ്യാ­വ­സീ­യ­തേ, യ­ഥാ­ഗ്നി­ധർ­മ്മാ­വൗ­ഷ്ണ്യ പ്ര­കാ­ശൗ’ എ­ന്നി­ങ്ങ­നെ ഈ വാ­ദ­ത്തെ ശ­ങ്ക­ര­ഭാ­ഷ്യ­ത്തിൽ സം­ക്ഷേ­പി­ച്ചി­ട്ടു­ണ്ടു്. ദേ­ഹ­ഭാ­വ­ത്തിൽ സ്ഥി­തി­യും ത­ദ­ഭാ­വ­ത്തിൽ നാ­ശ­വു­മു­ള്ള­വ­യാ­ണ­ല്ലോ പ്രാ­ണ­ചേ­ഷ്ടാ­സ്മൃ­ത്യാ­ദി­കൾ. അ­തു­കൊ­ണ്ടു് അവ അ­ഗ്നി­യു­ടെ അ­ഭാ­വ­ത്തിൽ ന­ശി­ച്ചു­പോ­കു­ന്ന ത­ദ്ധർ­മ്മ­ങ്ങ­ളാ­യ ഔ­ഷ്ണ്യ­പ്ര­കാ­ശ­ങ്ങ­ളെ­പ്പോ­ലെ, ദേ­ഹ­ധർ­മ്മ­ങ്ങ­ളാ­യി­ത്ത­ന്നെ ഗ­ണി­ക്ക­പ്പെ­ടേ­ണ്ട­വ­യാ­ണെ­ന്നു ചു­രു­ക്കം. ദേ­ഹ­ധർ­മ്മ­ങ്ങ­ള­ല്ലെ­ങ്കിൽ ദേ­ഹ­നാ­ശ­ത്തി­നു ശേ­ഷ­വും ഈ പ്രാ­ണ­ചേ­ഷ്ടാ­ദി­കൾ­ക്കു സ്ഥി­തി­യു­ണ്ടാ­കേ­ണ്ട­താ­ണു് അ­ങ്ങ­നെ കാ­ണാ­ത്ത­തു­കൊ­ണ്ടു് അവ അ­ന്യ­മാ­യ ഒ­ന്നി­ന്റെ ധർ­മ്മ­ങ്ങ­ളാ­കാൻ വ­ഴി­യി­ല്ല. ശ­രീ­ര­നാ­ശ­ത്തിൽ ആ­ത്മ­സൂ­ച­ക­മാ­യി യാ­തൊ­ന്നും തന്നെ അ­വ­ശേ­ഷി­ക്കു­ന്നി­ല്ലെ­ന്നു­ള്ള ഇ­ന്ന­ത്തെ ജീ­വ­ശാ­സ്ത്ര­കാ­ര­ന്മാ­രു­ടെ അ­ഭി­പ്രാ­യം ഈ ഘ­ട്ട­ത്തിൽ സ്മ­ര­ണീ­യ­മ­ത്രേ. ‘വ്യ­ഹി­രേ­ക­സ്ത­ദ്ഭാ­വാ­ഭാ­വി­ത്വാ, ന്ന­തു­പ­ല­ബ്ധി­വൽ’ എന്ന ബ്ര­ഹ്മ­സൂ­ത്ര­വാ­ക്യം ചാർ­വാ­ക­ന്മാ­രു­ടെ ഈ ദേ­ഹാ­ത്മ­വാ­ദ­ത്തി­നൊ­രു മ­റു­പ­ടി­യാ­ണു് ഇ­തി­ന്റെ വ്യാ­ഖ്യാ­ന­ത്തി­ലാ­ണു് ശ­ങ്ക­രാ­ചാ­ര്യർ ത­ന്മ­ത­ഖ­ണ്ഡ­നം നിർ­വ്വ­ഹി­ച്ചി­രി­ക്കു­ന്ന­തു്. പ്രാ­ണ­ചേ­ഷ്ടാ­ദി­കൾ ദേ­ഹ­ധർ­മ്മ­ങ്ങ­ളാ­ണെ­ങ്കിൽ മൃ­താ­വ­സ്ഥ­യിൽ ദേ­ഹ­മു­ള്ള­പ്പോ­ഴും അവ കാ­ണ­പ്പെ­ടേ­ണ്ട­താ­ണെ­ന്നും അ­ങ്ങ­നെ കാ­ണാ­യ്ക­യാൽ അവ ത­ദ്ധർ­മ്മ­ങ്ങ­ള­ല്ലെ­ന്നും യാ­വ­ദ്ദേ­ഹം സ്ഥി­തി­ചെ­യ്യു­ന്ന രൂ­പാ­ദി­കൾ മാ­ത്ര­മാ­ണു് ശ­രീ­ര­ധർ­മ­ങ്ങ­ളെ­ന്നും മ­റ്റു­മ­ത്രേ ഭാ­ഷ്യ­ത്തി­ലെ പ്ര­തി­വാ­ദ­സം­ക്ഷേ­പം പ്രാ­ചീ­ന­പ­ണ്ഡി­ത­ന്മാ­രു­ടെ ഏ­താ­ദൃ­ശ­വാ­ദ­ങ്ങ­ളിൽ അ­ധി­ക­വും കാ­ണു­ന്ന­തു്, സാ­ങ്കേ­തി­ക­പ­ദ­ങ്ങ­ളെ­ക്കൊ­ണ്ടു­ള്ള ഒ­രു­ത­രം തർ­ക്ക­വി­ഹാ­രം മാ­ത്ര­മാ­ണു്. ആ­ത്മ­സ­ത്ത­യെ തെ­ളി­യി­ക്കു­വാൻ ഇ­ത്ത­രം തർ­ക്ക­ഢ­ക്കാ­ധ്വി­നി­കൾ പ­ര്യാ­പ്ത­മാ­യി­ട്ടി­ല്ലെ­ന്നു­ത­ന്നെ പറയാം. യു­ക്തി­യ­നു­ഭ­വ­ങ്ങ­ളു­ടെ­യും ന­വീ­ന­ശാ­സ്ത്ര­പ­രീ­ക്ഷ­ണ­ങ്ങ­ളു­ടെ­യും വെ­ളി­ച്ച­ത്തിൽ പ­രി­ശോ­ധി­ക്കു­മ്പോൾ ചാർ­വാ­ക­പ­ക്ഷ­ത്തി­നാ­ണു് പ്രാ­ബ­ല്യ­മെ­ന്നും സ­മ്മ­തി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

വ്യാ­പ്തി

ചാർ­വാ­ക­മ­ത­ത­ത്ത്വ­ങ്ങൾ ഇതര മ­ത­ത­ത്ത്വ­പ്ര­സ്ഥാ­ന­ങ്ങ­ളിൽ ധാ­രാ­ളം ക­ലർ­ന്നു കാ­ണു­ന്നു­ണ്ടെ­ന്നു് ഇതിനു മു­മ്പു് സൂ­ചി­പ്പി­ച്ചു ക­ഴി­ഞ്ഞു­വ­ല്ലോ. സാം­ഖ്യ­ദർ­ശ­ന­ത്തിൽ നാ­സ്തി­ക­ത്വം ന­ന്നാ­യി നി­ഴ­ലി­ക്കു­ന്നു­ണ്ടു്. ജൈ­ന­മ­ത­വും ബു­ദ്ധ­മ­ത­വും ഈ­ശ്വ­ര­നെ­യും ആ­ത്മാ­വി­നെ­യും­പ­റ്റി കേവലം മൗനം ദീ­ക്ഷി­ക്കു­ന്നേ­യു­ള്ളു. ഈ ര­ണ്ടി­ലും വൈ­ദി­കാ­ചാ­ര­നി­ഷേ­ധം ലോ­കാ­യ­ത­മ­ത­ത്തി­ലെ­പ്പോ­ലെ­ത­ന്നെ തീ­വ്ര­മാ­യി­ട്ടു­ണ്ടു്. എ­ന്നി­രി­ക്കി­ലും ഏ­തു­മ­താ­നു­യാ­യി­കൾ ചാ­ര­ക്വാ­ക­ന്മാ­രെ­പ്പോ­ലെ ഇ­ന്ത്യ­യിൽ അ­ധി­ക്ഷേ­പാർ­ഹ­രാ­യി­ട്ടി­ല്ല. ഒരു പക്ഷേ, ചാർ­വാ­ക­ന്മാർ ധർ­മ്മ­ത്തെ­പ്പോ­ലും തി­ര­സ്ക­രി­ച്ച­താ­യി­രി­ക്കാം. ആ­ക്ഷേ­പ­കാ­ര­ണം. ഇവർ വൈ­ദി­ക­മ­ത­ത്തെ അ­തി­പ­രു­ഷ­മാ­യ ഭാ­ഷ­യിൽ നി­ന്ദി­ക്കു­ക­യും നി­ഷേ­ധി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്ന­തു് മ­റ്റൊ­രു കാ­ര­ണ­മാ­യി­രി­ക്കാം.

‘അ­ഗ്നി­ഹോ­ത്രം ത്രയോ വേദാ-

സ്ത്രീ­പു­ണ്ഡ­റം ഭ­സ്മ­ഗു­ണ­ഠ­നം

ബു­ദ്ധി­പൗ­രു­ഷ­ഹീ­നാ­നാം

ജീ­വി­കേ­തി ബൃ­ഹ­സ്പ­തിഃ’

‘അ­ഗ്നി­ഹോ­ത്രം വേ­ദ­ങ്ങൾ, ത്രി­പു­ണ്ഡ്രം, ഭ­സ്മാ­വ­ലേ­പ­നം മു­ത­ലാ­യ­വ ബു­ദ്ധി­യും പൗ­രു­ഷ­വു­മി­ല്ലാ­ത്ത­വ­രു­ടെ വയറു പി­ഴ­പ്പി­നു­ള്ള­വ­യാ­ണെ­ന്നു പ­റ­ഞ്ഞാൽ ‘സ­നാ­ത­നി’കൾ­ക്കു ര­സി­ക്കു­മോ? പു­രോ­ഹി­ത­മ­ത­ത്തോ­ടു­ള്ള ഈ വി­ദ്വേ­ഷ­വും വെ­റു­പ്പും ഒ­രി­ക്ക­ലും അ­സ്ഥാ­ന­ത്ത­ല്ലെ­ന്നു് ഇ­ന്ത്യ­യി­ലെ മ­ത­ച­രി­ത്രം അ­റി­യു­ന്ന നിർ­മ്മ­ത്സ­ര­ന്മാർ സ­മ്മ­തി­ക്കും. ചാർ­വാ­ക­ന്മാ­രു­ടെ മ­ത­ത­ത്ത്വ­ങ്ങൾ മു­ഴു­വൻ സ്വീ­കാ­ര്യ­ങ്ങ­ളാ­ണെ­ന്ന­ല്ല വാദം. കേവലം വിഷയ സു­ഖ­ത്തെ ജീ­വി­താ­ദർ­ശ­മാ­ക്കി സ­ത്യ­ധർ­മാ­ദി­നി­യ­മ­ങ്ങൾ­ക്കു് ഒരു സ്ഥാ­ന­വും അ­നു­വ­ദി­ക്കാ­തി­രു­ന്ന­തു ചാർ­വ്വാ­ക­മ­ത­ത്തി­നൊ­രു ന്യൂ­ന­ത ത­ന്നെ­യാ­ണു്, പക്ഷേ, ഇ­ക്കാ­ര്യ­ത്തിൽ അവരെ കു­റ്റ­പ്പെ­ടു­ത്താൻ സം­ശ­യി­ക്ക­ണം. ധർ­മ­ത്തെ­പ്പ­റ്റി ചാർ­വാ­ക­ന്മാർ ഒ­ന്നും പ­റ­ഞ്ഞി­ട്ടി­ല്ലെ­ന്നു് എ­ങ്ങ­നെ തീർ­ത്തു പറയാം? മൂ­ല­ഗ്ര­ന്ഥം ന­ഷ്ട­പ്പെ­ടു­ക­യും പ്ര­തി­യോ­ഗി­കൾ ഖ­ണ്ഡ­ന­ത്തി­നാ­യി സ്വ­ഗ്ര­ന്ഥ­ങ്ങ­ളിൽ ഉ­ദ്ധ­രി­ച്ച ഭാ­ഗ­ങ്ങൾ മാ­ത്രം അ­വ­ശേ­ഷി­ക്കു­ക­യും ചെ­യ്ത­സ്ഥി­തി­ക്കു് അവയെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി നി­ശ്ചി­ത­മാ­യ ഒ­ര­ഭി­പ്രാ­യം സ്ഥാ­പി­ക്കു­വാൻ നി­വൃ­ത്തി­യി­ല്ല. ഏ­താ­യാ­ലും ഈയൊരു ന്യൂ­ന­ത­കൊ­ണ്ടു് ചാർ­വ്വാ­ക­മ­ത­ത്തെ അ­ധി­ക്ഷേ­പി­ക്കു­ന്ന­തു ശ­രി­യ­ല്ല. ഉ­പ­നി­ഷ­ത്തു­ക­ളിൽ പ്ര­തി­ഫ­ലി­ക്കു­ന്ന വി­ഷാ­ദാ­ത്മ­ക­ത്വ­ത്തി­ന്റെ­യും വൈ­രാ­ഗ്യ­ത്തി­ന്റെ­യും പ­ര­മ­മാ­യ വി­പ­രീ­ത­കോ­ടി­യി­ലെ­ത്തു­വാൻ വേ­ണ്ടി­യാ­യി­രി­ക്കാം അവർ വി­ഷ­യ­സു­ഖാ­നു­ഭ­വ­ത്തി­നു് ഇ­ത്ര­മാ­ത്രം പ്രാ­ധാ­ന്യം ക­ല്പി­ച്ച­തു് വി­ശ്രു­ത­നാ­യ ഓ­മർ­ഖ­യ്യാ­മി­ന്റെ ക­വി­ത­യിൽ പൊ­ന്തി­ക്കാ­ണു­ന്ന ജീ­വി­താ­വ­ലോ­ക­ന­വും ഇ­തു­ത­ന്നെ­യ­ല്ലേ. ധർ­മ്മാ­ധർ­മ്മ­ചി­ന്ത­ക­ളും സ­ന്മാർ­ഗ­നി­യ­മ­ങ്ങ­ളും മ­റ്റും മ­ത­ഗ്ര­ന്ഥ­ങ്ങ­ളിൽ അ­ട­ക്കം ചെ­യ്തി­ട്ടു­ണ്ടെ­ങ്കി­ലും സാ­ധാ­ര­ണ മ­നു­ഷ്യ­ന്റെ പ്രാ­യോ­ഗി­ക­ജീ­വി­ത­ത്തിൽ നാം കാ­ണു­ന്ന­തെ­ന്തു്? വെറും ചാർ­വാ­ക­സ്വ­ഭാ­വം!

ഈ­ശ്വ­ര­നി­ലും ആ­ത്മാ­വി­ലും വി­ശ്വ­സി­ക്കാ­ത്ത എ­ത്ര­യെ­ത്ര വി­ഖ്യാ­ത­വി­ജ്ഞാ­നി­കൾ ഇന്നു ജീ­വി­ക്കു­ന്നു? പ­ണ്ടും ഡെ­മോ­ക്രീ­റ്റ­സ്, എ­പ്പി­ക്യൂ­റ­സ് തു­ട­ങ്ങി­യ ഭൗ­തി­ക­വാ­ദി­കൾ ഉ­ണ്ടാ­യി­രു­ന്നി­ല്ലേ? ഇ­ങ്ങ­നെ നോ­ക്കു­മ്പോൾ ചാർ­വാ­ക­മ­ത­ത്തി­നു് നാം വി­ചാ­രി­ക്കു­ന്ന­തിൽ­ക്ക­വി­ഞ്ഞ ഒരു നി­ല­യും വി­ല­യു­മു­ണ്ടെ­ന്നു മ­ന­സ്സി­ലാ­ക്കും.

അഥവാ പ്ര­സ്തു­ത മതം സ്വീ­കാ­ര്യ­മോ ത്യാ­ജ്യ­മോ ഏ­തെ­ങ്കി­ലു­മാ­ക­ട്ടെ അ­ക്കാ­ര്യ­ത്തി­ല­ല്ല നാം ആ പ്ര­സ്ഥാ­ന­ത്തെ കൂ­ടു­ത­ലാ­യി ആ­ദ­രി­ക്കേ­ണ്ട­തു് മ­ത­പ­ര­മാ­യ അ­ടി­മ­ത്തം പു­രോ­ഹി­താ­ധി­പ­ത്യം അ­ന്ധ­ങ്ങ­ളാ­യ ആ­ചാ­ര­വി­ശ്വാ­സ­ങ്ങൾ ഇ­ങ്ങ­നെ മ­നു­ഷ്യ­വർ­ഗ­ത്തി­ന്റെ അ­ഭി­വൃ­ദ്ധി­യെ ത­ട­യു­ന്ന ആ­പ­ത്തു­ക­ളോ­ടു പ­ട­വെ­ട്ടി സ്വ­ത­ന്ത്ര­വും വി­ശാ­ല­വു­മാ­യ ഒരു ചി­ന്താ­മ­ണ്ഡ­ല­ത്തെ എ­ത്ര­യോ മു­മ്പു­ത­ന്നെ തു­റ­ന്നു­കാ­ണി­ച്ച­തിൽ ചാർ­വ്വാ­ക­ന്മാർ എ­ന്നെ­ന്നും ആ­രാ­ധ­നീ­യ­ന്മാ­രാ­കു­ന്നു. അ­തി­ലാ­ണു് അ­വ­രു­ടെ മ­ത­ത്തി­ന്റെ മഹിമ വെ­ളി­പ്പെ­ടു­ന്ന­തും.

1938.

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Charvakamatham (ml: ചാർ­വാ­ക­മ­തം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Charvakamatham, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, ചാർ­വാ­ക­മ­തം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 30, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Lunch break, a painting by Fritz von Uhde (1848–1911). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.