SFNസായാഹ്ന ഫൌണ്ടേഷൻ
images/Winslow_Homer_Camp_Fire.jpg
Camp Fire, a painting by Winslow Homer (1836–1910).
ഡ­യ­ല­ക്റ്റി­ക്സ്
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/Hegel.jpg
ഹെഗൽ

‘ഡ­യ­ലെ­ഗൊ’ (Dialego) എന്ന യ­വ­ന­പ­ദ­ത്തിൽ­നി­ന്നാ­ണു് ‘ഡ­യ­ല­ക്റ്റി­ക്സ്’ എന്ന വാ­ക്കി­ന്റെ ഉ­ല്പ­ത്തി. വാ­ദ­പ്ര­തി­വാ­ദ­മെ­ന്നേ ഇ­തി­നർ­ത്ഥ­മു­ള്ളു. പക്ഷേ, പ്ര­തി­പ­ക്ഷ­ങ്ങ­ളി­ലു­ള്ള യു­ക്തി­വൈ­രു­ദ്ധ്യം തെ­ളി­യി­ച്ചു് അതിനു പ­രി­ഹാ­ര­മു­ണ്ടാ­കും­വി­ധം ഒരു തൃ­തീ­യ­പ­ക്ഷം സ്ഥാ­പി­ക്കു­ക—ഇ­ങ്ങ­നെ­യൊ­രു വാ­ദ­രീ­തി സോ­ക്ര­ട്ടീ­സി ന്റെ­യും പ്ലോ­റ്റോ വി­ന്റെ­യും കാ­ല­ത്തു ഗ്രീ­സിൽ ന­ട­പ്പു­ണ്ടാ­യി­രു­ന്നു. ഇ­താ­ണു് ഡ­യ­ല­ക്റ്റി­ക്സി­ന്റെ ആ­ദ്യ­രൂ­പം. പൂർ­വ­പ­ക്ഷം കാ­ണി­ച്ചു സ­മാ­ധാ­നം പ­റ­ഞ്ഞു സി­ദ്ധാ­ന്തം സ്ഥാ­പി­ക്കു­ന്ന പ്രാ­ചീ­ന­ഭാ­ര­തീ­യ­രു­ടെ ഉ­പ­പാ­ദ­ന­രീ­തി­യും. ഏ­താ­ണ്ടി­തി­നോ­ടു സാ­ദൃ­ശ്യം വ­ഹി­ക്കു­ന്നു­ണ്ടു്. Thesis, Antithesis, Synthesis എന്ന മൂ­ന്നെ­ണ്ണം പ്ര­സ്തു­ത വാ­ദ­ത്തി­ന്റെ ഘ­ട­ക­ങ്ങ­ളാ­ണു്. ഇ­വ­യ്ക്കു സ­മാ­ന­ങ്ങ­ളാ­യ മ­ല­യാ­ള­പ­ദ­ങ്ങൾ ക­ണ്ടു­പി­ടി­ക്കാൻ വി­ഷ­മ­മ­ത്രെ. പക്ഷം, പ്ര­തി­പ­ക്ഷം, സം­യോ­ജ­നം എന്നോ മറ്റോ പറയാം. ന­മ്മു­ടെ ചി­ന്താ­ലോ­ക­ത്തി­ലു­ള്ള പ­ര­സ്പ­ര­വൈ­പ­രീ­ത്യ­ങ്ങ­ളെ­യും അ­വ­യു­ടെ സം­ഘ­ട്ട­ന­ങ്ങ­ളെ­യും വെ­ളി­പ്പെ­ടു­ത്തു­ക­യാ­ണു് സത്യം തെ­ളി­യി­ക്കാ­നു­ള്ള പ്ര­ധാ­ന­മാർ­ഗ­മെ­ന്നു പ്രാ­ചീ­ന­കാ­ല­ത്തു പല ത­ത്ത്വ­ചി­ന്ത­ക­ന്മാ­രും വി­ശ്വ­സി­ച്ചി­രു­ന്നു. എ­ന്നാൽ കേവലം ഒരു വാ­ദ­സ­മ്പ്ര­ദാ­യ­മാ­യി ഗ­ണി­ക്ക­പ്പെ­ട്ടി­രു­ന്ന ഈ നി­രൂ­പ­ണ­പ­ദ്ധ­തി­യെ പ്ര­പ­ഞ്ച­ത­ത്ത്വാ­ന്വേ­ഷ­ണ­ത്തി­നാ­ധാ­ര­മാ­ക്കി­ക്കൊ­ണ്ടു­വ­ന്നു് അ­തി­ന്റെ വി­പ്ല­വ­സ്വ­ഭാ­വം ആ­ദ്യ­മാ­യി വെ­ളി­പ്പെ­ടു­ത്തി­യ­തു് ഹെഗൽ (Hegel)എന്ന ജർ­മ്മൻ ത­ത്വ­ജ്ഞാ­നി­യാ­ണു്.

images/Karl_Marx_001.jpg
കാറൽ മാർ­ക്സ്

പ­ത്തൊൻ­പ­താം നൂ­റ്റാ­ണ്ടി­ന്റെ പൂർ­വ്വാർ­ദ്ധ­ത്തിൽ ജീ­വി­ച്ചി­രു­ന്ന ഹെഗൽ ഈ വി­ചാ­ര­സ­ര­ണി­യിൽ­കൂ­ടി അ­ന്ന­ത്തെ ത­ത്ത്വ­ജ്ഞാ­ന­മ­ണ്ഡ­ല­ത്തിൽ ഒരു പ­രി­വർ­ത്ത­നം വ­രു­ത്തി. പ­ര­മ­വും സ­നാ­ത­ന­വു­മാ­യ സ­ത്യ­ത്തെ ല­ക്ഷ്യ­മാ­ക്കി­യു­ള്ള യു­ക്തി­വി­ചാ­ര­മാ­ണ­ല്ലോ സാ­മാ­ന്യ­മാ­യി ത­ത്ത്വ­ശാ­സ്ത്ര­ങ്ങ­ളിൽ കാ­ണ­പ്പെ­ടു­ന്ന­തു്. എ­ന്നാൽ ഹെ­ഗ­ലി­ന്റെ വൈ­രു­ദ്ധ്യ­വാ­ദം അ­ങ്ങ­നെ­യൊ­ന്നി­ല്ലെ­ന്നു തെ­ളി­യി­ച്ചു. പ്ര­കൃ­തി ജീ­വി­തം ചി­ന്താ­ശ­ക്തി എ­ന്നി­വ സ­മ­സ്ത­വും അ­ന­വ­ര­ത­ച­ല­ന­വും പ­രി­ണാ­മ­വും ഉൾ­ക്കൊ­ള്ളു­ന്ന അ­നാ­ദ്യ­ന്ത­മാ­യൊ­രു മ­ഹാ­പ്ര­വാ­ഹ­മാ­ണു്. മ­നു­ഷ്യ­ന്റെ ചി­ന്ത­യ്ക്കും കർ­മ്മ­ശ­ക്തി­ക്കും ആ­ത്യ­ന്തി­ക­ത്വം (Finality) നൽകി. നി­ര­ന്ത­ര­മാ­യ ജീ­വി­ത­വി­കാ­സ­ത്തി­നും വി­ജ്ഞാ­ന­ധാ­ര­യ്ക്കും പൂർ­ണ്ണ­വി­രാ­മം ഇ­ടു­ക­യെ­ന്ന­തു് യു­ക്തി­വി­രു­ദ്ധ­വും പ്ര­കൃ­തി വി­രു­ദ്ധ­വും ആ­കു­ന്നു. മ­നു­ഷ്യൻ ക­ണ്ടെ­ത്തു­ന്ന സത്യം സദാപി ആ­പേ­ക്ഷി­ക­മാ­യി­രി­ക്കും. സർ­വ­നി­ര­പേ­ക്ഷ­മാ­യ ബോധം ഒ­ന്നി­നെ­പ്പ­റ്റി­യും ഉ­ണ്ടാ­കു­ന്ന­ത­ല്ല. ഭൗ­തി­ക­മാ­യ സ­ക­ല­തിൽ നി­ന്നും വി­ട്ടു്. ഒ­ന്നി­നോ­ടും ബ­ന്ധ­പ്പെ­ടാ­തെ ഒരു കേ­വ­ല­സ­ത്ത­യോ കേ­വ­ല­സ­ത്യ­മോ (Absolute Truth) ഉ­ണ്ടാ­കാൻ വ­ഴി­യി­ല്ലെ­ന്നു ശാ­സ്ത്രം അ­സ­ന്ദി­ഗ്ദ്ധ­മാ­യി തെ­ളി­യി­ച്ചു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഇ­ത്ത­രം സ­ത്ത­യും സ­ത്യ­വും തേ­ടി­പ്പോ­യ ത­ത്ത്വ­ജ്ഞാ­നി­കൾ കെ­ട്ടി­പ്പ­ടു­ത്ത ആ­ദർ­ശ­വാ­ദം അഥവാ ആ­ശ­യ­വാ­ദം (Idealism) മ­നു­ഷ്യ­ജീ­വി­ത­വു­മാ­യി ബ­ന്ധ­പ്പെ­ടാ­ത്ത ഒരു ഭാ­വ­നാ­ലോ­കം മാ­ത്ര­മാ­യി­ത്തീർ­ന്നു. ഹെ­ഗ­ലി­ന്റെ വൈ­രു­ദ്ധ്യ­വാ­ദം ഈ മാ­തി­രി ത­ത്ത്വ­ഭാ­വ­ന­യു­ടെ അ­ന്തഃ­ശൂ­ന്യ­ത വെ­ളി­പ്പെ­ടു­ത്തി. ഈ വി­പ­രീ­ത­വാ­ദ­രീ­തി­യ­നു­സ­രി­ച്ചു് ഹെഗൽ തി­ക­ച്ചും ഒരു ഭൗ­തി­ക­വാ­ദി­യാ­കേ­ണ്ട­താ­യി­രു­ന്നു. എ­ന്നാ­ലെ­ന്തൊ­രു വൈ­പ­രീ­ത്യ­മാ­ണെ­ന്നു നോ­ക്കു­ക. തന്റെ സി­ദ്ധാ­ന്ത­കൂ­ടം രൂ­പ­പ്പെ­ടു­ത്തി­യ­പ്പോൾ അ­ദ്ദേ­ഹം ആ­ശ­യ­വാ­ദി­യാ­യി­പ്പ­രി­ണ­മി­ച്ചു­പോ­യി. പ്ര­പ­ഞ്ച­ത്തി­ന്റെ ആ­ദി­കാ­ര­ണ­മാ­യി­ട്ടൊ­രു ത­ത്ത്വ­ത്തെ—ആ­ശ­യ­ത്തെ—വേ­ദാ­ന്ത­ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ചി­ത്തി­നെ—അ­ദ്ദേ­ഹം സ­ങ്ക­ല്പി­ച്ചു. അ­തി­നാ­ണു് സ­ത്ത­യു­ള്ള­തു് പ്ര­പ­ഞ്ചം അ­തി­ന്റെ പ­രി­ണാ­മ­ഭേ­ദം മാ­ത്ര­മാ­ണെ­ന്ന­ദ്ദേ­ഹം വി­ശ്വ­സി­ച്ചു. ചു­രു­ക്ക­ത്തിൽ കർ­ത്തൃ­നി­ഷ്ഠ­മാ­യ സ­ത്യ­ത്തി­നു് (Subjective Truth) ഹെഗൽ പ്രാ­ധാ­ന്യം കൊ­ടു­ത്തു. വ­സ്തു­നി­ഷ്ഠ­മാ­യ സ­ത്യ­ത്തെ (Objective Truth) അ­ദ്ദേ­ഹം വി­ഗ­ണി­ച്ചു­ക­ള­ഞ്ഞു. ഇ­ങ്ങ­നെ തന്റെ വൈ­രു­ദ്ധ്യ­വാ­ദ­വു­മാ­യി പൊ­രു­ത്ത­പ്പെ­ടാ­ത്ത ഒരു സി­ദ്ധാ­ന്ത­ത്തി­ലാ­ണു് ഹെഗൽ അ­വ­സാ­നം എ­ത്തി­ച്ചേർ­ന്ന­തു്. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തെ അ­നു­ഗ­മി­ച്ച യു­ക്തി­വാ­ദി­ക­ളാ­യ ചി­ന്ത­ക­ന്മാർ പ്ര­സ്തു­ത സി­ദ്ധാ­ന്തം സ്വീ­ക­രി­ക്കാ­തെ അതിൽ പ്ര­തി­ഫ­ലി­ക്കു­ന്ന വൈ­രു­ദ്ധ്യ­വാ­ദ­രീ­തി മാ­ത്രം കൈ­ക്കൊ­ണ്ടു ഈ ചി­ന്ത­ക­ന്മാ­രിൽ പ്ര­ഥ­മ­ഗ­ണ­നീ­യ­നാ­ണു് കാറൽ മാർ­ക്സ്.

images/Friedrich_Engels.jpg
ഏം­ഗൽ­സ്

വൈ­രു­ദ്ധ്യ­വാ­ദം വി­ശ്വ­വ്യാ­പ­ക­മാ­യി­ത്തീർ­ന്ന­തു് മാർ­ക്സി­ന്റെ നാ­മ­ധേ­യ­ത്തി­ലാ­ണ­ല്ലോ അ­ദ്ദേ­ഹ­വും തൽ­സ­ഹ­ചാ­രി­യാ­യി­രു­ന്ന ഏം­ഗൽ­സും കൂടി അ­തൊ­ന്നു പു­തു­ക്കി­പ്പ­ണി­തു. ഇ­ന്ന­ത്തെ ഏതു ശാ­സ്ത്ര­ത്തി­ന്റെ മു­മ്പി­ലും പ്ര­മാ­ണ­മാ­യി പ്ര­ശോ­ഭി­ക്ക­ത്ത­ക്ക­വി­ധം അവർ അതു ശാ­സ്ത്രീ­യ­മാ­ക്കി. ഹെ­ഗ­ലി­ന്റേ­തിൽ­നി­ന്നു മൗ­ലി­ക­മാ­യി വ്യ­ത്യാ­സ­പ്പെ­ട്ട­തെ­ന്നു മാ­ത്ര­മ­ല്ല നേരെ വി­പ­രീ­തം കൂ­ടി­യാ­ണു് തന്റെ വൈ­രു­ദ്ധ്യ­വാ­ദ­മെ­ന്നു് മാർ­ക്സ് പ­റ­ഞ്ഞി­ട്ടു­ണ്ടു്. (My dialectic method is fundamentally not only different from the Hegelian but is its direct opposite) ഹെഗൽ പ­റ­യു­ന്ന­തു­പോ­ലെ മ­ന­സ്സി­ന്റെ പ്ര­തി­ഫ­ല­ന­മ­ല്ല പ­ദാർ­ത്ഥം. നേ­രെ­മ­റി­ച്ചു് പ­ദാർ­ത്ഥ­ത്തി­ന്റെ മ­ഹ­ത്താ­യൊ­രു വി­ക­സി­ത­ഫ­ലം മാ­ത്ര­മാ­ണു് മ­ന­സ്സു് (Matter, not a product of the mind but mind itself is merely the highest product of the matter) എ­ന്നു് മാർ­ക്സ് സ്ഥാ­പി­ച്ചു. ഹെ­ഗ­ലി­ന്റെ വൈ­രു­ദ്ധ്യ­വാ­ദ­ത­ത്ത്വം ആ­ശ­യ­ത്തി­ന്റെ സ്വയം വി­ക­സ­ന­ത്തിൽ (Self development) സ്ഥി­തി ചെ­യ്യു­ന്നു. മാർ­ക്സി­ന്റേ­തു പ­ദാർ­ത്ഥ­ത്തി­ന്റെ സ്വയം വി­ക­സ­ന­ത്തി­ലും വ­സ്തു­നി­ഷ്ഠ­മാ­യ സ­ത്യ­മാ­ണു് മാർ­ക്സി­നു പ്ര­മാ­ണം. പ­ദാർ­ത്ഥം അഥവാ പ്ര­കൃ­തി മി­ഥ്യ­യ­ല്ല സ­ത്യ­മാ­ണെ­ന്നു് അ­ദ്ദേ­ഹം വാ­ദി­ക്കു­ന്നു. ഹെ­ഗ­ലി­നെ മാർ­ക്സി­ന്റെ ആ­ചാ­ര്യ­നാ­യി പ­രി­ഗ­ണി­ക്കു­ന്ന­വർ ര­ണ്ടു­പേർ­ക്കും ത­മ്മി­ലു­ള്ള ഈ മൗ­ലി­ക­വ്യ­ത്യാ­സം സാ­ധാ­ര­ണ ഗൗ­നി­ക്കാ­റി­ല്ല. മേൽ­ക്കാ­ണി­ച്ച­പ്ര­കാ­രം ശാ­സ്ത്രീ­യ­മാ­യി ന­വീ­കൃ­ത­മാ­യ വൈ­രു­ദ്ധ്യ­വാ­ദ­മാ­കു­ന്നു മാർ­ക്സി­ന്റെ ഭു­വ­ന­പ്ര­ഥി­ത­മാ­യ ഭൗ­തി­ക­വാ­ദ­ത്തി­നു സാ­മ്പ­ത്തി­ക­ശാ­സ്ത്ര­ത്തി­നും അ­ധി­ഷ്ഠാ­നം അ­ദ്ദേ­ഹ­ത്തി­ന്റെ ഭൗ­തി­ക­വാ­ദം (Dialectical Materialism) പലരും ആ­ക്ഷേ­പി­ച്ചി­ട്ടു­ള്ള പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ യാ­ന്ത്രി­ക­ഭൗ­തി­ക­വാ­ദ­മ­ല്ലെ­ന്നു­ള്ള സം­ഗ­തി­യും ഇവിടെ പ്ര­ത്യേ­കം ഓർ­മ്മി­ക്ക­ണം. മാർ­ക്സി­ന്റെ വൈ­രു­ധ്യ­വാ­ദ­മാ­ണു് ഇനി കൂ­ടു­തൽ വി­ശ­ദീ­ക­രി­ക്കാ­നു­ള്ള­തു്.

ച­രാ­ച­രാ­ത്മ­ക­മാ­യ സ­മ­സ്ത­പ്ര­പ­ഞ്ച­വും—മ­നു­ഷ്യ­ന്റെ ജീ­വി­തം, അ­വ­ന്റെ സാ­മൂ­ഹ്യ­ഘ­ട­ന, ചി­ന്താ­ശ­ക്തി, ആ­ശ­യ­സ­ഞ്ച­യം എ­ന്നി­വ­യെ­ല്ലാം തന്നെ എ­ല്ലാ­യ്പ്പോ­ഴും ച­ലി­ച്ചും മാ­റി­ക്കൊ­ണ്ടും ഇ­രി­ക്കു­ന്നു. വി­ശ്വ­മെ­ന്നു പ­റ­യു­ന്ന­തു് ഒരു പ്ര­ക്രി­യ—അ­താ­യാ­തു് പ­ദാർ­ത്ഥം ച­രി­ത്ര­പ്ര­ക്രി­യാ­നു­സാ­രം വി­ക­സി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യെ­ന്ന­താ­ണു് (Universe is a process, matter developing in an histroical process) എന്ന ഏം­ഗൽ­സി­ന്റെ വാ­ക്യം ഇവിടെ ശ്ര­ദ്ധേ­യ­മ­ത്രേ. സർ­വ­ത്രി­ക­ങ്ങ­ളാ­യ ച­ല­ന­നി­യ­മ­ങ്ങൾ­ക്ക­ധീ­നം സ­ക­ല­തും! എ­ല്ലാം ആ­ഗ­മാ­പാ­യി­കൾ (വ­ന്നും പോയും ഇ­രി­ക്കു­ന്ന­വ) സ്ഥി­ര­മാ­യ സ്ഥി­തി ഒ­ന്നി­നു­മി­ല്ല. സ്ഥി­തി­യും ഗ­തി­യും ഏകത്ര പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. അ­തി­വേ­ഗ­ത്തി­ലു­ള്ള ഒരു ന­ദീ­പ്ര­വാ­ഹം നോ­ക്കു. ഒരു ജലകണം ഒരു സ്ഥാ­ന­ത്തു് ഒരു നി­മി­ഷം­പോ­ലും നിൽ­ക്കു­ന്നു­ണ്ടോ? വ­ന്നു­ചേ­രു­ന്ന നി­മി­ഷം തന്നെ അ­ത­വി­ടെ­നി­ന്നു പോ­കു­ന്നു. സ്ഥാ­ന­ഭ്രം­ശം മാ­ത്ര­മ­ല്ല ആ ജ­ല­ക­ണ­ത്തി­ന്റെ രൂ­പ­ഘ­ട­ന­യി­ലും മാ­റ്റം സം­ഭ­വി­ക്കു­ന്നു. ഇ­ങ്ങ­നെ നോ­ക്കു­മ്പോൾ ഒരു വസ്തു ഒ­രേ­സ­മ­യ­ത്തു­ത­ന്നെ തൽ­പ്ര­കാ­ര­മെ­ന്നും അ­ല്ലെ­ന്നും പ­റ­യേ­ണ്ടി­വ­രും. വൈ­രു­ദ്ധ്യ­വാ­ദ­ത്തി­ലെ പ്രാ­ഥ­മി­ക­ത­ത്ത്വ­മാ­ണി­തു്. ഡാർ­വിൻ അ­വ­ത­രി­പ്പി­ച്ച പ­രി­ണാ­മ­വാ­ദം ജീ­വ­ശാ­സ്ത്ര­ത്തി­ലെ അ­ണു­പു­ട­വി­കാ­സം (Development of cells) ഊർ­ജ്ജ­ത­ന്ത്ര­ത്തിൽ (Physics) സ്ഥാ­പി­ത­മാ­യ ശ­ക്തി­യു­ടെ രൂ­പാ­ന്ത­ര­ത്ത­ങ്ങ­ളും വൈ­രു­ദ്ധ്യ­ത­ത്ത്വാ­ധി­ഷ്ഠി­ത­മാ­യ പ്ര­പ­ഞ്ച­സ്വ­ഭാ­വ­ത്തെ ഉ­ദാ­ഹ­രി­ക്കു­ന്നു­ണ്ടു്. വെ­ളി­ച്ചം, ചൂടു്, വി­ദ്യു­ച്ഛ­ക്തി മു­ത­ലാ­യ­വ വി­ശ്വ­ഗർ­ഭ­ത്തിൽ വ്യാ­പ­രി­ക്കു­ന്ന ഒരേ ച­ല­ന­പ­രി­ണാ­മാ­ത്മ­ക­ശ­ക്തി­യു­ടെ അ­ഭി­വ്യ­ക്ത­രൂ­പ­മാ­ണ­ല്ലോ. ച­ല­ന­നി­യ­മ­മ­നു­സ­രി­ച്ചു് ഒന്നു മ­റ്റൊ­ന്നാ­യി മാ­റു­ന്നു­വെ­ന്നും സയൻസ് തെ­ളി­യി­ച്ചി­രി­ക്കു­ന്നു.

പ­ദാർ­ത്ഥ­വി­കാ­സം (Development of matter) എ­ങ്ങ­നെ എ­ന്തു­കൊ­ണ്ടു സം­ഭ­വി­ക്കു­ന്നു­വെ­ന്നാ­ണു് ഇ­നി­യ­റി­യേ­ണ്ട­തു്. വ­സ്തു­ക്ക­ളി­ലും സം­ഭ­വ­ങ്ങ­ളി­ലും ന­മ്മു­ടെ ചി­ന്താ­മ­ണ്ഡ­ല­ത്തിൽ­പ്പോ­ലും വൈ­പ­രീ­ത്യ­ങ്ങൾ (Contradictions) അ­ന്തർ­ഭ­വി­ച്ചി­രി­ക്കു­ന്നു. സകല ച­ല­ന­പ­രി­ണാ­മ­ങ്ങൾ­ക്കും പ്രേ­ര­ണ നൽ­കു­ന്ന­തു് ഈ വി­പ­രീ­ത­ശ­ക്തി­ക­ളു­ടെ ഇ­ത­രേ­ത­ര പ്ര­വർ­ത്ത­നം (Interaction) ആ­കു­ന്നു. വി­പ­രീ­ത­ങ്ങ­ളു­ടെ സം­ഘ­ട്ട­ന­മാ­ണു് വി­കാ­സം (Development is the struggle of opposites) എ­ന്നു് ലെനിൻ പ­റ­ഞ്ഞി­ട്ടു­ള്ള­തും ഈ ത­ത്വ­ത്തെ ആ­സ്പ­ദ­മാ­ക്കി­യാ­ണു്. പ­ദാർ­ത്ഥ വി­കാ­സ­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്ന ച­ല­ന­നി­യ­മ­ങ്ങ­ളെ മൂ­ന്നാ­യി­ട്ടു തരം തി­രി­ക്കാം.

  1. പ­രി­ണാ­മ­ഭേ­ദ­ത്തിൽ­നി­ന്നു ഗു­ണ­ഭേ­ദ­ത്തി­ലേ­ക്കു­ള്ള സം­ക്ര­മ­ണം (The law of transition of quantity into quality)
  2. വി­പ­രീ­ത­ങ്ങ­ളു­ടെ അ­ന്യോ­ന്യാ­ന്തർ­വേ­ശം (The law of interpenetration)
  3. നി­ഷേ­ധ­നി­ഷേ­ധ. (The law of negation of negation)

വൈ­രു­ദ്ധ്യ­വാ­ദ­ത്തി­ലെ മർ­മ്മ­സ്ഥാ­നീ­യ­ങ്ങ­ളാ­യ നി­യ­മ­ങ്ങ­ളാ­ണി­വ. പാ­ദർ­ത്ഥ­ത്തി­ന്റെ പ­രി­മാ­ണ­ത്തിൽ (അളവിൽ) വ­രു­ന്ന മാ­റ്റം ഗു­ണ­ത്തി­ലും മാ­റ്റ­മു­ണ്ടാ­ക്കു­ന്നു­വെ­ന്ന­തി­നു ര­സ­ത­ന്ത്ര­ശാ­ല­ക­ളിൽ ന­ട­ക്കു­ന്ന സാ­ധാ­ര­ണ പ­രീ­ക്ഷ­ണ­ങ്ങൾ തന്നെ തെ­ളി­വു­ക­ളാ­ണു്. ജ­ലാ­ദി­ദ്ര­വ്യ­ങ്ങ­ളു­ടെ ഘ­ന­ദ്ര­വ­ബാ­ഷ്പാ­വ­സ്ഥ­ക­ളി­ലു­ള­ള മാ­റ്റം നോ­ക്കു­ക. സാ­മ്പ­ത്തി­ക­ലോ­ക­ത്തി­ലു­ള്ള ദൃ­ഷ്ടാ­ന്ത­ങ്ങ­ളിൽ ഇതു കൂ­ടു­തൽ സ്പ­ഷ്ടീ­ഭ­വി­ച്ചു കാണാം. അനേകം ചെറു മു­ത­ലാ­ളി­മാ­രിൽ വ്യാ­പി­ച്ചു­കി­ട­ക്കു­ന്ന മു­ത­ലു­ട­മ ഏ­താ­നും പേരിൽ കേ­ന്ദ്രീ­ക­രി­ക്കു­മ്പോ­ഴാ­ണ­ല്ലോ വ­മ്പി­ച്ച മു­ത­ലാ­ളി­ത്തം സ്ഥാ­പി­ത­മാ­കു­ന്ന­തു്. ഈ പ­രി­മാ­ണ­ഭേ­ദ­മ­നു­സ­രി­ച്ചു് മു­ത­ലാ­ളി­ത്ത­ത്തി­ന്റെ സ്വ­ഭാ­വ­ത്തി­ലും മാ­റ്റം വ­രു­ന്നു­ണ്ടു്. അ­താ­യ­തു് ചെ­റു­മു­ത­ലാ­ളി­ത്ത­ത്തി­നി­ല്ലാ­തി­രു­ന്ന പല സ്വ­ഭാ­വ­വി­ശേ­ഷ­ങ്ങൾ വ­മ്പി­ച്ച മു­ത­ലാ­ളി­ത്ത­ത്തിൽ വ­ന്നു­ചേ­രു­ന്നു. മു­ത­ലു­ട­മ­യു­ടെ ഈ കേ­ന്ദ്രീ­ക­ര­ണം അ­തി­ന്റെ പ­ര­കോ­ടി­യി­ലെ­ത്തു­മ്പോ­ഴാ­ണു് അ­തിൽ­ത­ന്നെ മു­ള­ച്ചു­പൊ­ന്തി­യ അ­ടു­ത്ത പ­ടി­യാ­യ പൊ­തു­വു­ട­മ­യി­ലേ­ക്കു (സോ­ഷ്യ­ലി­സ­ത്തി­ലേ­ക്കു) സം­ക്ര­മി­ക്കു­ന്ന­തു്. ഉ­ദാ­ഹ­ര­ണ­ത്തി­നു­മാ­ത്രം കൊ­ണ്ടു­വ­ന്ന­താ­ക­യാൽ ഇ­ത­ധി­കം വി­സ്ത­രി­ക്കു­ന്നി­ല്ല.

ഒരു ന­ദീ­പ്ര­വാ­ഹ­ത്തി­ലെ ചു­ഴി­യും മ­ലർ­ച്ച­യും നോ­ക്കി­യാൽ­മ­തി ര­ണ്ടാ­മ­ത്തെ നിയമം മ­ന­സ്സി­ലാ­ക്കാൻ ഓരോ ചു­ഴി­യി­ലും വി­പ­രീ­ത­ശ്ശ­ക്തി­ക­ളു­ടെ പ­ര­സ്പ­രോ­പ­മർ­ദ­വും ഉൾ­വ­ലി­യ­ലും ന­ട­ക്കു­ന്നു. അതൊരു സ്ഫോ­ട­നാ­വ­സ്ഥ­യി­ലെ­ത്തു­മ്പോൾ മ­ലർ­ച്ച­യാ­യി­ത്തീ­രു­ന്നു. വീ­ണ്ടും എ­തിർ­വ­ലി­വു­ക­ളു­ണ്ടാ­യി­ട്ട­തിൽ­നി­ന്നും ചുഴി രൂ­പ­പ്പെ­ടു­ന്നു. ര­ണ്ടാ­മ­ത്തെ ചുഴി ആ­ദ്യ­ത്തേ­തു­പോ­ലെ­യി­രി­ക്കു­ന്നു­വെ­ന്നു തോ­ന്നാ­മെ­ങ്കി­ലും വാ­സ്ത­വ­ത്തി­ല­തു വ്യ­ത്യ­സ്ത­മാ­ണു്. ഇ­പ്ര­കാ­രം ചു­ഴി­യും മ­ലർ­ച്ച­യും ഇ­ട­ക­ലർ­ന്നു തു­ടർ­ച്ച­യോ­ടും ഇ­ടർ­ച്ച­യോ­ടും കൂടി പ്ര­വാ­ഹം പു­രോ­ഗ­മി­ക്കു­ന്ന­തു­പോ­ലെ­യാ­കു­ന്നു പ്ര­പ­ഞ്ച­ഗ­തി­യും. ഇ­രു­ഭാ­ഗ­ത്തും സം­ഭൃ­ത­മാ­കു­ന്ന ശ­ക്തി­ക­ളു­ടെ കർ­ഷ­ണ­വി­കർ­ഷ­ണ­ങ്ങൾ പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്തു­ന്ന വടം വലി(Tug of war)യിലും ഈ നിയമം പ്ര­വർ­ത്തി­ക്കു­ന്ന­തു കാണാം. ശ­ക്തി­പ്ര­സ­രം ഒ­രു­ത­രം തു­ടർ­ച്ച­യോ­ടു കൂ­ടി­യാ­ണു് ന­ട­ക്കു­ന്ന­തെ­ന്നു സ്ഥാ­പി­ച്ചി­ട്ടു­ള്ള സ­യൻ­സി­ലെ പുതിയ സി­ദ്ധാ­ന്തം—ക്വാ­ണ്ടം തിയറി (Quantum Theory) ഈ ത­ത്ത്വ­ത്തെ എ­ന്തു­മാ­ത്രം അ­നു­കൂ­ലി­ക്കു­ന്നു­ണ്ടെ­ന്നു നോ­ക്കു­ക.

മൂ­ന്നാ­മ­ത്തേ­താ­യ നി­ഷേ­ധ­നി­ഷേ­ധ­നി­യ­മം എ­ളു­പ്പം ഗ്ര­ഹി­ക്കാ­വു­ന്ന ഒ­ന്ന­ത്രേ, ച­രി­ത്രം. ജ­ന്തു­ലോ­കം, ഭൂ­ഗർ­ഭ­ശാ­സ്ത്രം, ഗണിതം, ത­ച്ചു­ശാ­സ്ത്രം, ച­രി­ത്രം ഇ­വ­യിൽ­നി­ന്നെ­ല്ലാം ഇ­തി­നു് ഉ­ദാ­ഹ­ര­ണ­ങ്ങൾ എം­ഗൽ­സ് എ­ടു­ത്തു­കാ­ണി­ച്ചി­ട്ടു­ണ്ടു്. മ­ണ്ണിൽ വീ­ഴു­ന്ന ഒരു വി­ത്തി­ന്റെ പ­രി­ണാ­മം പ­രി­ശോ­ധി­ക്കാം. ത­ണു­പ്പു്, ചൂടു് മു­ത­ലാ­യ­വ­യു­ടെ പ്ര­വർ­ത്ത­ന­ത്തിൽ അതു മു­ള­ച്ചു­വ­രു­ന്നു. അ­തോ­ടു­കൂ­ടി ആ വി­ത്തി­ന്റെ ത­ദ്പ്ര­കാ­ര­ത്വം ന­ശി­ക്കു­ന്നു—അ­താ­യ­തു് വി­ത്തെ­ന്ന നി­ല­യി­ലു­ള്ള അ­തി­ന്റെ ജീ­വി­തം അ­വ­സാ­നി­ക്കു­ന്നു. വൈ­രു­ദ്ധ്യ­വാ­ദ­ത്തി­ലെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ബീജം നി­ഷേ­ധി­ക്ക­പ്പെ­ടു­ന്നു (The seed is negated) എന്നു സാരം തൽ­സ്ഥാ­ന­ത്തു ചെ­ടി­യാ­ണ­ല്ലോ പൊ­ന്തി­വ­രു­ന്ന­തു്. ബീ­ജ­ത്തി­ന്റെ നി­ഷേ­ധ­മാ­ണു് ചെടി. അതു വ­ളർ­ന്നു­വ­ന്നു വീ­ണ്ടും വി­ത്തു­കൾ ഉ­ല്പാ­ദി­പ്പി­ക്കു­ന്ന­തോ­ടു­കൂ­ടി ന­ശി­ച്ചു­പോ­കു­ന്നു. അ­പ്പോൾ ര­ണ്ടാ­മ­ത്തെ വി­ത്തു ചെ­ടി­യു­ടെ അ­താ­യ­തു നി­ഷേ­ധ­ത്തി­ന്റെ നി­ഷേ­ധ­മാ­യി. രണ്ടു വി­ത്തു­ക­ളും ഒ­രി­ന­മാ­ണെ­ങ്കി­ലും ര­ണ്ടി­നും ത­മ്മിൽ വ്യ­ത്യാ­സ­മു­ണ്ടു്. ഗു­ണ­ത്തിൽ ര­ണ്ടാ­മ­ത്തേ­തു മു­ന്നി­ട്ടു­നി­ന്നേ­ക്കാം. ഗു­ണ­പ­ര­മാ­യ ഈ വ്യ­ത്യാ­സം അ­ല്പാ­യു­സ്സാ­യ­തി­നാൽ നാം കാ­ണു­ന്നി­ല്ലെ­ന്നേ­യു­ള്ളു. ബീ­ജ­ത്തി­നു­ള്ളിൽ ചി­ല­പ്പോൾ സം­ഭ­വി­ക്കു­ന്ന യാ­ദൃ­ച്ഛി­ക­പ­രി­ണാ­മം (Mutation) കൊ­ണ്ടു വർ­ഗ­വ്യ­ത്യാ­സം തന്നെ പെ­ട്ടെ­ന്നു വ­ന്നു­ചേ­രാ­മെ­ന്നു ജീ­വ­ശാ­സ്ത്ര­കാ­ര­ന്മാർ തെ­ളി­യി­ച്ചി­ട്ടു­ണ്ടു്. രണ്ടു നി­ഷേ­ധ­ങ്ങ­ളു­ടെ ഫ­ല­മാ­യി പ­രി­ണാ­മ­പു­രോ­ഗ­തി­യിൽ ഒരു ന­വീ­ന­സൃ­ഷ്ടി ന­ട­ക്കു­ന്നു എന്നു സാ­മാ­ന്യ­മാ­യി പറയാം. ഗ­ണി­ത­ശാ­സ്ത്ര­ത്തിൽ −a എന്നു പ­റ­യു­ന്ന­തു് a-​യുടെ നി­ഷേ­ധ­മാ­ണ­ല്ലോ. അതിനെ അതേ നി­ഷേ­ധം കൊ­ണ്ടു ഗു­ണി­ക്കു­മ്പോൾ കി­ട്ടു­ന്ന­തെ­ന്താ­ണു്. a×a = a2 എന്ന ഗു­ണ­ന­ഫ­ലം ഘ­ട­ക­ങ്ങ­ളെ­ക്കാൾ എത്ര ഉ­യർ­ന്നി­രി­ക്കു­ന്നു! ഇ­തു­പോ­ലെ പുതിയ വി­ത്തി­നു പൂർ­വ­നി­ഷേ­ധ­ങ്ങ­ളു­ടെ ഫ­ല­മാ­യി ഗു­ണ­ത്തി­ലു­യർ­ച്ച­വ­രാം. ഇ­ങ്ങ­നെ അ­ധ­സ്ത­ല­ങ്ങ­ളിൽ­നി­ന്നും ഉ­പ­രി­ത­ല­ങ്ങ­ളി­ലേ­ക്കു—ല­ഘു­രൂ­പ­ങ്ങ­ളിൽ­നി­ന്നും സ­ങ്കീർ­ണ­രൂ­പ­ങ്ങ­ളി­ലേ­ക്കു്—വി­ക­സി­ക്കു­ക എ­ന്ന­താ­ണു് പ്ര­കൃ­തി­യു­ടെ സാ­മാ­ന്യ­സ്വ­ഭാ­വ­മെ­ന്നി­രു­ന്നാ­ലും അതിനു വ്യ­ത്യ­സ്ത­മാ­യി ചി­ല­പ്പോൾ താൽ­ക്കാ­ലി­ക­മാ­യ അ­ധഃ­പ­ത­ന­ങ്ങ­ളും ഉ­ണ്ടാ­കു­മെ­ന്നു വൈ­രു­ദ്ധ്യ­വാ­ദി­കൾ സ­മ്മ­തി­ക്കു­ന്നു­ണ്ടു്. അ­ധഃ­പ­ത­ത്തി­നു ഹേ­തു­ഭൂ­ത­ങ്ങ­ളാ­യ പി­ന്തി­രി­പ്പൻ ശ­ക്തി­ക­ളെ എ­തിർ­ക്കു­ക­യും പു­രോ­ഗ­തി­യെ ത്വ­രി­പ്പി­ക്കു­ക­യും ചെ­യ്യു­ക­യെ­ന്ന­തു ബോ­ധ­വാ­നാ­യ മ­നു­ഷ്യ­ന്റെ ചു­മ­ത­ല­യാ­കു­ന്നു.

ലോ­ക­പു­രോ­ഗ­തി­ക്കു് ഒ­ന്നാ­മ­ത്തെ സാ­ക്ഷി ച­രി­ത്ര­മാ­ണ­ല്ലോ. സാ­മൂ­ഹ്യ­വും സാ­മ്പ­ത്തി­ക­വു­മാ­യ എ­ന്തെ­ല്ലാം ഘ­ട­ന­ക­ളിൽ­ക്കൂ­ടി മ­നു­ഷ്യൻ ക­ട­ന്നു­പോ­കു­ന്നു. പ്രാ­കൃ­ത­ക­മ്യൂ­ണി­സം, ഫ്യു­ഡ­ലി­സം, ക്യാ­പ്പി­റ്റ­ലി­സം ഇ­ങ്ങ­നെ ഓരോ സാ­മ്പ­ത്തി­ക ദശയും അ­തി­ന­ടു­ത്ത­തി­നാൽ തി­ര­സ്കൃ­ത­മാ­യി­വ­രി­ക­യാ­ണു്. ത­ത്ത്വ­ശാ­സ്ത്ര­രം­ഗ­ത്തി­ലും ഇതിനു സ­മാ­ന­മാ­യ നി­ഷേ­ധം കാണാം ഒരു തരം പ്രാ­കൃ­ത­ഭൗ­തി­ക­വാ­ദം (Primitive Natural Materialism) ആ­യി­രു­ന്നു ആ­ദി­മ­ദ­ശ­യിൽ പ്ര­ച­രി­ച്ചി­രു­ന്ന­തു്. അ­ന­ന്ത­രം ആ­ത്മ­ത­ത്ത്വ­വും ഏ­ക­ദൈ­വ­വി­ശ്വാ­സ­വും ഉൾ­ക്കൊ­ണ്ട ആ­ദർ­ശ­വാ­ദ­ത്താൽ ആ­ദ്യ­ത്തേ­തു തി­ര­സ്കൃ­ത­മാ­യി ആ­ദർ­ശ­വാ­ദ­ത്തി­ന്റെ വ­ളർ­ച്ച ഏ­റെ­ക്കാ­ലം നീ­ണ്ടു­നി­ന്നു ഇ­പ്പോൾ പുതിയ ഭൗ­തി­ക­വാ­ദ­ത്താൽ ആ­ദർ­ശ­വാ­ദം നി­ഷേ­ധി­ക്ക­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്ക­യാ­ണു്. വൈ­രു­ദ്ധ്യ­വാ­ദാ­ധി­ഷ്ഠി­ത­മാ­യ ഈ ന­വീ­ന­ഭൗ­തി­ക­വാ­ദം ആ­ദ്യ­ത്തേ­തിൽ­നി­ന്നു് എ­ത്ര­യെ­ത്ര വ്യ­ത്യ­സ്ത­വും പ­രി­ഷ്കൃ­ത­വും വി­ക­സി­ത­വു­മാ­ണെ­ന്നു് ഇനി പ്ര­ത്യേ­കി­ച്ചു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ.

നവീന ഭൗ­തി­ക­വാ­ദി­കൾ പ്ര­പ­ഞ്ച­ത്തെ വെറും ഒരു യ­ന്ത്ര­മാ­യി­ട്ട­ല്ല ഗ­ണി­ക്കു­ന്ന­തെ­ന്നു മു­മ്പു് സൂ­ചി­പ്പി­ച്ചു­ട്ടു­ണ്ടു് വ­ളർ­ന്നു വ­രു­ന്ന ജീ­വ­ത്താ­യ ഒരു രൂ­പ­ഘ­ട­ന (A living organisam) എന്ന നി­ല­യാ­ണു് അ­തി­നു­ള്ള­തു്. എ­ന്നാൽ, ഈ വ­ളർ­ച്ച­യ്ക്കും വി­കാ­സ­ത്തി­നും പ്ര­കൃ­ത്യാ­തീ­ത­മാ­യ ഒരു ദി­വ്യ­ശ­ക്തി­യു­ടെ സാ­ന്നി­ദ്ധ്യം ആ­വ­ശ്യ­മി­ല്ല. സ്വയം വി­കാ­സം എന്നു പ­റ­ഞ്ഞ­പ്പോൾ­ത്ത­ന്നെ ഏ­ത­ദാ­ശ­യം സി­ദ്ധ­മാ­യി മ­ന­സ്സു്, ശക്തി, ചൈ­ത­ന്യം ഇ­വ­യ്ക്കൊ­ന്നി­നും പ­ദാർ­ത്ഥ­വ്യ­തി­രി­ക്ത­മാ­യ അ­സ്തി­ത്വ­മി­ല്ല ക­ണ്ണാ­ടി­യു­ടെ പ്ര­തി­ഫ­ല­ന­ശ­ക്തി­യെ­ന്ന­തു­പോ­ലെ അ­വ­യെ­ല്ലാം പ­ദാർ­ത്ഥ­ത്തി­ന്റെ ഏ­റ്റ­വും ഉൽ­കൃ­ഷ്ട­മാ­യ പ്ര­കാ­ശം മാ­ത്ര­മാ­ണെ­ന്നു് ഇവിടെ വീ­ണ്ടും എ­ടു­ത്തു­പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. ജീ­വി­തം അ­ണു­പ്രാ­ണി­കൾ തു­ട­ങ്ങി­യ ല­ഘു­രൂ­പ­ങ്ങ­ളിൽ ആ­രം­ഭി­ച്ചു ബ­ഹു­വി­ധ സ­ങ്കീർ­ണ­രൂ­പ­ങ്ങ­ളിൽ­ക്കൂ­ടി താ­ര­ത­മ്യേ­ന ഏ­റ്റ­വും മ­ഹ­ത്താ­യ മർ­ത്ത്യ­പ­ദ­ത്തി­ലെ­ത്തി­യ­പ്പോൾ അവിടെ ബോ­ധ­മ­ണ്ഡ­ലം കൂ­ടു­തൽ പ്ര­കാ­ശ­മാ­ന­മാ­യി—അ­ത്ര­മാ­ത്രം!

ഡ­യ­ല­ക്റ്റി­ക്സ് എന്നു പ­റ­ഞ്ഞാ­ലെ­ന്താ­ണെ­ന്നു് ഇ­ത്ര­യും കൊ­ണ്ടു് ഒരു വിധം വി­ശ­ദ­മാ­യെ­ന്നു വി­ശ്വ­സി­ക്കു­ന്നു. ഏം­ഗൽ­സി­ന്റെ ഒ­റ്റ­വാ­ക്യ­ത്തിൽ അ­തി­നി­ങ്ങ­നെ­യൊ­രു നിർ­വ­ച­നം കൊ­ടു­ക്കാം. പ്ര­കൃ­തി, മ­നു­ഷ്യ­സ­മു­ദാ­യം, ചി­ന്താ­ലോ­കം ഇ­വ­യു­ടെ ച­ല­ന­വി­കാ­സ­ങ്ങ­ളെ സം­ബ­ന്ധി­ക്കു­ന്ന സാ­മാ­ന്യ­നി­യ­മ­ങ്ങ­ളു­ടെ സ­യൻ­സാ­ണു് ഡ­യ­ല­ക്റ്റി­ക്സ് (Dialectics is nothing more than the science of the general laws of motion and development of nature, human society and thought) പോരാ അതു വി­പ്ല­വ­ത്തി­ന്റെ ‘ഫി­ലോ­സ­ഫി’യു­മാ­ണെ­ന്നു പ­റ­ഞ്ഞാ­ലേ പൂർ­ണ­മാ­കു. സാ­ധാ­ര­ണ ത­ത്ത്വ­ജ്ഞാ­ന­സി­ദ്ധാ­ന്ത­ങ്ങ­ളെ­പ്പോ­ലെ ഗ്ര­ന്ഥ­ങ്ങ­ളിൽ ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന വെ­റു­മൊ­രു സി­ദ്ധാ­ന്ത­മ­ല്ലെ­ന്നു­ള്ള­താ­ണു് ഇ­തി­നു­ള്ള വൈ­ശി­ഷ്ട്യം. തന്റെ സാ­മ്പ­ത്തി­ക ശാ­സ്ത്ര­ത്തിൽ സ­മ­ന്വ­യി­പ്പി­ച്ചു് മാർ­ക്സ് അതൊരു കർ­മ്മ­പ­രി­പാ­ടി­യു­മാ­ക്കി­ത്തീർ­ത്തു. അ­തു­കൊ­ണ്ടാ­ണു് ഇ­ന്ന­തു് ജീ­വി­ക്കു­ന്ന­തും ജ­ന­സ­മൂ­ഹ­ത്തെ ജാ­ഗ്ര­ത്താ­ക്കി അ­വ­കാ­ശ­സ­മ­ര­ത്തി­ന­ണി­നി­ര­ത്തു­ന്ന­തും. അ­ത്ഭു­ത­വ­ഹ­മ­ല്ലേ ഈ പ്ര­തി­ഭാ പ്ര­ഭാ­വ­ന്റെ ദീർ­ഘ­ദർ­ശി­ത്വം?

വി­മർ­ശ­ന­ര­ശ്മി 1947.

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Dialectics (ml: ഡ­യ­ല­ക്റ്റി­ക്സ്).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Dialectics, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, ഡ­യ­ല­ക്റ്റി­ക്സ്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 2, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Camp Fire, a painting by Winslow Homer (1836–1910). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.