SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/The_Maiden_from_Afar.jpg
“The Maiden from Afar” From the poem by Schiller, a painting by Christoffer Wilhelm Eckersberg (1783–1853).
ക­വി­ത­യും ത­ത്ത്വ­ചി­ന്ത­യും
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

ആ­ന­ന്ദ­പൂർ­ണ്ണ­മാ­യ മ­ന­സ്സിൽ­നി­ന്നും സ­ക­ല­വി­ധ­മാ­യ അ­സ്വാ­സ്ഥ്യ­ങ്ങ­ളും മ­ന്ദീ­ഭ­വി­ച്ചു മാ­ഞ്ഞു­പോ­കു­ന്നു. വി­ചി­ത്ര­വർ­ണ്ണ­ങ്ങൾ ക­ലർ­ന്ന ഒരു ചി­ത്രം ദർ­ശി­ക്കു­മ്പോ­ഴും, നാ­നാ­രാ­ഗ­സ­മ്മി­ളി­ത­മാ­യ മ­ധു­ര­സം­ഗീ­തം ശ്ര­വി­ക്കു­മ്പോ­ഴും, ദുഃ­ഖ­മെ­ന്ന­തെ­ന്തെ­ന്നു നാം അ­റി­യു­ന്നി­ല്ല. എ­ന്നാൽ, ചി­ത്രം ന­യ­നേ­ന്ദ്രി­യ­ത്തി­ന്നും സം­ഗീ­തം ശ്ര­വ­ണേ­ന്ദ്രി­യ­ത്തി­ന്നും എ­ത്ര­നേ­രം വി­ഷ­യ­മാ­കു­ന്നു­വോ അ­ത്ര­നേ­രം മാ­ത്ര­മേ ഹൃദയം വി­സ്മൃ­ത ക്ലേ­ശ­മാ­യി പൂർ­ണ്ണ­ര­സം അ­നു­ഭ­വി­ക്കു­ന്നു­ള്ളു. മ­ന­സ്സി­ലു­ണ്ടാ­യ അ­വ­യു­ടെ വ്യാ­പാ­രം നി­ല­ച്ചു­പോ­കു­മ്പോൾ ആദ്യം മ­റ­ഞ്ഞു­കി­ട­ന്നി­രു­ന്ന വ്യാ­കു­ല­ത­കൾ വീ­ണ്ടും പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. അ­ല്പം­മു­മ്പു് ആ­സ്വ­ദി­ച്ച ആ­ന­ന്ദം ക്ഷ­ണ­ത്തിൽ വി­ല­യം­പ്രാ­പി­ച്ചു­പോ­യ­തു­മൂ­ല­മാ­ണു്. ഈ മാ­റ്റം നേ­രി­ട്ട­തു്. ഒ­രി­ക്കൽ അ­ങ്കു­രി­ത­മാ­യ ആ­ന­ന്ദം ഇ­പ്ര­കാ­രം ക്ഷ­ണി­കാ­വ­സ്ഥ­യി­ലാ­കു­ന്ന­തി­ന്റെ പ്ര­ധാ­ന ഹേതു അ­തി­ന്റെ നി­ല­നി­ല്പി­നു് അ­ത്യാ­വ­ശ്യ­മാ­യ ചി­ന്താ­ശ­ക്തി­യു­ടെ അ­ഭാ­വ­മാ­കു­ന്നു. വാ­സ്ത­വ­ത്തിൽ ര­സ­മെ­ന്നും, ആ­ന­ന്ദ­മെ­ന്നും മ­റ്റും നാം പ­റ­യു­ന്ന­തു് ചി­ന്താ­ജ­ന്യ­മാ­യ ഒ­രു­ത­രം ഭാ­വ­വി­ശേ­ഷ­മ­ത്രേ. ചി­ത്ര­വും സം­ഗീ­ത­വും ചി­ന്താ­ശ­ക്തി­യെ സം­ജാ­ത­മാ­ക്കാ­തി­രി­ക്കു­ന്ന കാ­ല­ത്തോ­ളം ഹൃ­ദ­യ­ത­ല­ത്തിൽ മു­ള­ച്ചു­പൊ­ങ്ങു­ന്ന ര­സ­വ­ല്ലി­ക്കു ദീർ­ഘാ­യു­സ്സു ല­ഭി­ക്കു­ന്ന­ത­ല്ല.

ര­സാ­ത്മ­ക­മാ­യ ഒരു ഉൽ­കൃ­ഷ്ട­ക­വി­ത വാ­യി­ക്കു­മ്പോൾ ഒരു സ­ഹൃ­ദ­യ­നു­ണ്ടാ­കു­ന്ന അ­നു­ഭ­വം പൂർ­വ്വോ­ക്ത­രീ­തി­യിൽ­നി­ന്നു ഭി­ന്ന­മ­ത്രേ. വാ­യി­ക്കു­മ്പോൾ മാ­ത്ര­മ­ല്ല, ത­ദ­ന­ന്ത­ര­വും കവിത സ­ഹൃ­ദ­യ­നെ ആ­ന­ന്ദി­പ്പി­ക്കു­ന്നു. അ­വ­ന്റെ ക്ലേ­ശ­ങ്ങ­ളെ ത­ത്സ­മ­യ­ത്തേ­ക്കു­മാ­ത്രം അ­ക­റ്റി­നിർ­ത്തു­ന്ന­തി­നു­പ­ക­രം കവിത അ­വ­യു­ടെ പു­ന­രാ­വൃ­ത്തി­യെ ത­ട­യാ­നു­ള്ള വഴി തു­റ­ക്കു­ക­യാ­ണു ചെ­യ്യു­ന്ന­തു്. ഇ­ക്കാ­ര്യം നിർ­വ്വ­ഹി­ക്കു­ന്ന­തു ക­വി­ത­യിൽ നി­ക്ഷി­പ്ത­മാ­യി­രി­ക്കു­ന്ന ചി­ന്താ­ശ­ക്തി­യാ­കു­ന്നു. ക്ലേ­ശ­ങ്ങ­ളു­ടെ പ്ര­ത്യാ­ഗ­മ­ന­ത്തെ പ്ര­തി­രോ­ധി­ച്ചു ഹൃ­ദ­യ­ത്തെ നി­ര­ന്ത­ര­മാ­യ പ­വി­ത്രീ­ക­ര­ണ­ത്താൽ ശാ­ശ്വ­ത സു­ഖ­ഭാ­ജ­ന­മാ­ക്കി­ത്തീർ­ക്കു­ന്ന­തി­നു ത­ത്വ­ചി­ന്ത­കൊ­ണ്ടേ സാ­ധി­ക്ക­യു­ള്ളൂ. ക­വി­ധർ­മ്മ­മാ­യ വി­ജ്ഞാ­ന­പ്ര­ദാ­നം നിർ­വ്വ­ഹി­ക്ക­പ്പെ­ടു­ന്ന­തു് ഇ­തി­ന്റെ സ­ഹാ­യം­കൊ­ണ്ടു മാ­ത്ര­മാ­കു­ന്നു. ഇ­ത­ര­ക­ല­ക­ളെ അ­പേ­ക്ഷി­ച്ചു സാ­ഹി­ത്യ­ത്തി­നു് വൈ­ശി­ഷ്ട്യം സി­ദ്ധി­ച്ചി­രി­ക്കു­ന്ന­തും ഇ­സ്സം­ഗ­തി­യി­ലാ­ണു്.

images/Tagore-new.jpg
ടോഗോർ

ദുഃ­ഖ­ഹേ­തു­ക്ക­ളാ­യ ആ­ശാ­പാ­ശ­ങ്ങ­ളാൽ മ­നു­ഷ്യൻ പ്ര­കൃ­ത്യാ­ബ­ദ്ധ­നാ­യി­രി­ക്കു­ന്നു. ആ­ശ­യു­ടെ ആ­ത്യ­ന്തി­ക­നാ­ശം­കൊ­ണ്ടേ അവനു യ­ഥാർ­ത്ഥ സ്വാ­ത­ന്ത്ര്യ­സു­ഖം അ­നു­ഭ­വി­ക്കു­വാൻ ക­ഴി­യു­ന്നു­ള്ളൂ. ഇ­തി­ലേ­ക്കു ശാ­സ്ത്രം ചില മാർ­ഗ്ഗ­ങ്ങൾ നിർ­ദ്ദേ­ശി­ക്കു­ന്നു­ണ്ട്. പക്ഷേ, അവയിൽ മി­ക്ക­വ­യും മ­നു­ഷ്യ­ന്റെ സ്വ­ത­സ്സി­ദ്ധ­മാ­യ പ്രാ­പ­ഞ്ചി­ക­ത്വ­ത്തി­നു വൈ­രു­ദ്ധ്യം വ­ഹി­ക്കു­ന്ന­തി­നാൽ സു­ഖ­സ­ഞ്ചാ­ര­യോ­ഗ്യ­ങ്ങ­ളാ­യി­ത്തീ­രു­ന്നി­ല്ല. പ്ര­കൃ­തി­യു­ടെ സൌ­ന്ദ­ര്യ­വി­ലാ­സ­ത്തിൽ­നി­ന്നു വി­ട്ടു് ശാ­സ്ത്ര­ത്തി­ന്റെ ശാ­സ­ന­യ്ക്ക­ടി­മ­പ്പെ­ടു­വാൻ ജ­ന­സാ­മാ­ന്യ­ത്തി­നു പൊ­തു­വേ വൈ­മു­ഖ്യ­മാ­ണു­ള്ള­തു്. ഈ വി­ഷ­മ­സ്ഥി­തി­യിൽ ദുർ­ഭ­ര­മാ­യ ജീ­വി­ത­ച്ചു­മ­ടും­കൊ­ണ്ടു യാ­ത്ര­ചെ­യ്തു ക്ലേ­ശി­ക്കു­ന്ന മ­നു­ഷ്യ­നെ അവനു് ഇ­ഷ്ട­മു­ള്ള വ­ഴി­യിൽ­ക്കൂ­ടി ന­യി­ച്ചു വി­ശ്ര­മ­സ്ഥാ­ന­ത്തു് എ­ത്തി­ക്കു­ന്ന ഒ­ന്നാ­കു­ന്നു കവിത.

‘Poets set men free from their desires’ (കവികൾ മ­നു­ഷ്യ­രെ ആ­ശാ­വ­ല­യ­ത്തിൽ നി­ന്നും മോ­ചി­പ്പി­ച്ചു സ്വ­ത­ന്ത്ര­രാ­ക്കി­വി­ടു­ന്നു) എന്നു മ­ഹാ­ക­വി ടോഗോർ പാ­ടു­ന്നു­ണ്ടു് ക­വി­ത­യു­ടെ പ­ര­മ­പ്ര­യോ­ജ­നം എ­ന്താ­ണെ­ന്നു് ഈ വാ­ക്യ­ഖ­ണ്ഡം­കൊ­ണ്ടു വെ­ളി­വാ­കു­ന്നു.

images/1Matthew_Arnold.jpg
മാ­ത്യു ആർ­നോർ­ഡ്

ആ­ത്മീ­യ­വും അ­നാ­ത്മീ­യ­വും ആയ രണ്ടു പ­ര­സ്പ­ര പ്ര­തി­കൂ­ല­ശ­ക്തി­ക­ളു­ടെ ഒരു യു­ദ്ധ­രം­ഗ­മാ­ണു് മ­നു­ഷ്യൻ. ഒ­ന്നു് ജീ­വി­ത­ത്തെ പ്ര­കാ­ശ­ത്തി­ലേ­ക്കും മ­റ്റേ­തു ത­മ­സ്സി­ലേ­ക്കും വ­ലി­ച്ചു­കൊ­ണ്ടു­പോ­കു­ന്നു. ജീ­വി­ത­മെ­ന്നു പ­റ­യു­ന്ന­തു­ത­ന്നെ ഈ ഭിന്ന ശ­ക്തി­ക­ളു­ടെ അ­ന്യോ­ന്യ മ­ത്സ­ര­മാ­ണെ­ന്നു പറയാം. മ­ത്സ­രം നി­ല­യ്ക്കു­മ്പോൾ ജീ­വി­ത­വും അ­വ­സാ­നി­ക്കു­ന്നു. ആ­ത്മാ­വും അ­നാ­ത്മാ­വും (Self and non-​self) ത­മ്മി­ലു­ള്ള ഈ സൂ­ക്ഷ്മ­സം­ഘ­ട്ട­ന­ത്തെ വർ­ണ്ണി­ച്ചു വ്യാ­ഖാ­നി­ക്കു­ക­യെ­ന്ന­താ­ണു് ഒരു ക­വി­യു­ടെ പ്ര­ധാ­ന കർ­മ്മം. സ്വ­ത്വ­പ്ര­കാ­ശ­ന­മാ­ണു് (Expression of personality) ക­വി­ത­യു­ടെ ജീവൻ. മാ­ത്യു ആർ­നോർ­ഡ് പ­റ­യു­മ്പോ­ലെ കവിത, ജീ­വി­ത­നി­രൂ­പ­ണ­മാ­യി ഭ­വി­ക്കു­ന്ന­തും അ­പ്പോ­ള­ത്രേ. എ­ന്നാൽ ഇ­തു­കൊ­ണ്ടു­മാ­ത്രം ക­വി­ത­യു­ടെ ഉ­ദ്ദേ­ശം പൂർ­ണ്ണ­മാ­യി നിർ­വ്വ­ഹി­ക്ക­പ്പെ­ടു­ന്നി­ല്ല. യാ­ഥാർ­ത്ഥ്യ­ത്തെ വി­വ­രി­ക്കു­ന്ന­തോ­ടു­കൂ­ടി മാ­തൃ­കാ­ത്വ­വും പ്ര­ദർ­ശി­പ്പി­ക്കേ­ണ്ട­തു് ക­വി­യു­ടെ ക­ട­മ­യാ­ണു്. ജീ­വി­ത­ത്തി­ന്റെ ഘ­ട­ക­ങ്ങ­ളാ­യ ഭി­ന്ന­ശ­ക്തി­ക­ളു­ടെ പ്ര­വർ­ത്ത­ന­ത്തെ വർ­ണ്ണി­ക്കു­ന്ന­തു­കൊ­ണ്ടു് യാ­ഥാർ­ത്ഥ്യം മാ­ത്ര­മേ ചി­ത്രീ­കൃ­ത­മാ­കു­ന്നു­ള്ളു. ആ­ത്മാ­വി­നും അ­നാ­ത്മാ­വി­നും മ­ദ്ധ്യേ സ്ഥി­തി­ചെ­യ്യു­ന്ന കവി അ­വി­ടെ­നി­ന്നും മേ­ലോ­ട്ടു­യർ­ന്ന സർ­വ്വ­ഭൂ­താ­ന്തർ­സ്ഥി­ത­മാ­യ നി­ത്യ­ചൈ­ത­ന്യ­ത്തി­ലേ­ക്കു പ്ര­വേ­ശി­ച്ചു ഗാനം തു­ട­ങ്ങു­മ്പോ­ഴാ­ണു് മാ­തൃ­കാ­ത്വം അ­തി­ന്റെ ശ­രി­യാ­യ രൂ­പ­സൗ­ഷ്ഠ­വ­ത്തോ­ടു­കൂ­ടി പ്ര­കാ­ശി­ത­മാ­കു­ന്ന­തു്. ഇ­പ്ര­കാ­രം ജീ­വി­ത­ര­ഹ­സ്യ­ത്തെ സൗ­ന്ദ­ര്യ­മു­കു­ര­ത്തിൽ­ക്കൂ­ടി പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­തി­നു് ക­വി­ക്കു­ള്ള ഒ­ന്നാ­മ­ത്തെ ഉ­പാ­യ­മാ­കു­ന്നു ത­ത്വ­ചി­ന്ത. ത­ത്വ­ചി­ന്ത കൂ­ടാ­തെ­യു­ള്ള കവിത ജീ­വ­നി­ല്ലാ­ത്ത ശ­രീ­രം­പോ­ലെ അ­ന്ത­ശ്ശു­ന്യ­വും വി­ര­സ­വും ആ­യി­ത്തീ­രു­ന്നു. ഒരു യ­ഥാർ­ത്ഥ കവി ഒരു താ­ത്വി­ക­നും­കൂ­ടി ആ­യി­രി­ക്കും. കവിതാ ദേ­വി­യു­മാ­യി സ്വൈ­ര­സ­ല്ലാ­പം ചെ­യ്തി­രു­ന്ന പ്രാ­ചീ­ന മ­ഹർ­ഷി­പും­ഗ­വ­ന്മാ­രും ര­വീ­ന്ദ്ര­നാ­ഥ­ടോ­ഗോർ തു­ട­ങ്ങി­യ ആ­ധു­നി­ക ക­വീ­ന്ദ്ര­ന്മാ­രും ഇ­തി­ലേ­ക്കു സാ­ക്ഷ്യം വ­ഹി­ക്കു­ന്നു­ണ്ടു്.

images/John_Keats.jpg
കീ­റ്റ്സ്

ത­ത്വ­ജ്ഞാ­ന(Philosophy)വും ക­വി­ത­യും ബാ­ഹ്യ­ദൃ­ഷ്ടാ ഭി­ന്ന­ങ്ങ­ളാ­ണെ­ങ്കി­ലും ആ­ന്ത­ര­മാ­യി പ­രി­ശോ­ധി­ക്കു­മ്പോൾ ര­ണ്ടി­നും ത­മ്മിൽ ഗ­ണ്യ­മാ­യ സാ­ദൃ­ശ്യ­മു­ണ്ടെ­ന്നു കാണാം. ര­ണ്ടി­ന്റേ­യും പ­ര­മ­പ്ര­യോ­ജ­നം വി­ഗ­ളി­ത­വേ­ദ്യാ­ന്ത­ര­മാ­യ ആ­ന­ന്ദ­മാ­കു­ന്നു. സ­ത്യ­ത്തിൽ­നി­ന്നും സൗ­ന്ദ­ര്യ­ത്തിൽ­നി­ന്നു­മാ­ണു് ആ­ന­ന്ദം ഉ­ത്ഭ­വി­ക്കു­ന്ന­തു്. സൗ­ന്ദ­ര്യ­മാ­കു­ന്ന ക­ന­ക­ദേ­വാ­ല­യ­ത്തി­ലെ ദി­വ്യ­ഗാ­യ­ക­നാ­ണു് കവി. ത­ത്വ­ജ്ഞാ­നി സ­ത്യ­മാ­കു­ന്ന മ­ണി­പീ­ഠ­ത്തി­ലെ ധ്യാ­ന­നി­ഷ്ഠ­നാ­യ യോ­ഗി­യു­മാ­കു­ന്നു. ര­ണ്ടു­പേ­രു­ടേ­യും അ­നു­ഭ­വം ഒ­ന്നു­ത­ന്നെ. ഒരാൾ ലോ­ക­ത്തെ സൗ­ന്ദ­ര്യ­വി­ലാ­സ­ത്തി­ലും, മ­റ്റേ­യാൾ ജ്ഞാ­ന­പ്ര­കാ­ശ­ത്തി­ലും വി­ലോ­ക­നം ചെ­യ്യു­ന്നു. സത്യം സൗ­ന്ദ­ര്യ­ത്തി­ലും, സൗ­ന്ദ­ര്യം സ­ത്യ­ത്തി­ലും മാ­ത്ര­മേ സ്ഥി­തി­ചെ­യ്യു­ന്നു­ള്ളൂ. അ­തു­കൊ­ണ്ടാ­ണു് സ­ത്യാ­ന്വേ­ഷ­ക­നാ­യ ത­ത്വ­ജ്ഞാ­നി­യും, സൗ­ന്ദ­ര്യ­ദർ­ശ­ക­നാ­യ ക­വി­യും ഒരേ സ്ഥാ­ന­ത്തു് എ­ത്തി­ച്ചേ­രു­ന്ന­തു്. ‘സത്യം തന്നെ സൗ­ന്ദ­ര്യം’, ‘സൗ­ന്ദ­ര്യം­ത­ന്നെ സത്യം’ (Beauty is truth, truth is beauty) എന്ന കീ­റ്റ്സി (Keats)ന്റെ അ­ഭി­പ്രാ­യ­വും പ്ര­കൃ­ത­ത്തെ അ­ത്യ­ന്തം അ­നു­കൂ­ലി­ക്കു­ന്നു­ണ്ടു്.

ക­വി­ത­യും സ­ത്യ­വും ത­മ്മി­ലു­ള്ള അ­ഭേ­ദ്യ­മാ­യ ബ­ന്ധ­മാ­ണു് ക­വി­ത­യെ ത­ത്വ­ചി­ന്ത­ക­നാ­ക്കി­ത്തീർ­ക്കു­ന്ന­തു്. സ­ത്യ­ത്തെ തി­ര­സ്ക­രി­ച്ചു് സേ­ച്ഛാ­നു­സ­ര­ണം സ­ഞ്ച­രി­ക്കു­വാൻ ഒരു ക­വി­ക്കു സാ­ധി­ക്കു­ന്ന­ത­ല്ല. ഇവിടെ സ­ത്യ­മെ­ന്നു പ­റ­യു­ന്ന­തു് വെറും പ­ര­മാർ­ത്ഥ­സം­ഗ­തി­കൾ അ­ങ്ങ­നെ­ത­ന്നെ പ­കർ­ത്തു­ന്ന­തി­നെ ഉ­ദ്ദേ­ശി­ച്ച­ല്ലെ­ന്നു് ഉ­ക്ത­ഭാ­ഗ­ങ്ങ­ളിൽ­നി­ന്നും തെ­ളി­യു­ന്നു­ണ്ട­ല്ലോ. ഭാ­വ­നാ­ശ­ക്തി­ക്കു വി­ഷ­യ­മാ­ക്കാ­തെ പ്ര­കൃ­തി­യെ അ­തേ­മാ­തി­രി പ­കർ­ത്തു­ന്ന­തു് ഒ­രി­ക്ക­ലും ക­വി­ത­യാ­കു­ന്ന­തു­മ­ല്ല. സം­ഭ­വ­ങ്ങ­ളു­ടെ യാ­ഥാർ­ത്ഥ്യ­ത്തിൽ മാ­ത്രം ദ­ത്ത­ദൃ­ഷ്ടി­യാ­യ ഒരു ച­രി­ത്ര­കാ­ര­നെ­പ്പോ­ലെ ക­വി­യും സദാപി പ­ര­മാർ­ത്ഥ­നി­വേ­ദ­ന­ത്തി­നു പു­റ­പ്പെ­ടേ­ണ്ട ആ­വ­ശ്യ­മി­ല്ല­ത­ന്നെ. ക­വി­ത­യി­ലെ സത്യം ഇ­തിൽ­നി­ന്നും എ­ത്ര­യോ ഭി­ന്ന­മാ­ണു്. അതു സൗ­ന്ദ­ര്യ­ത്തി­ന്റെ ആവരണം മാ­റ്റി സ­ത്താ­യ ആ­ത്മ­തേ­ജ­സ്സി­നെ മാ­ത്രം പ്ര­കാ­ശി­പ്പി­ക്കു­ന്നു. ഇ­തി­ലേ­ക്കാ­വ­ശ്യ­മാ­യ അ­തി­ശ­യോ­ക്തി­യോ അ­ത്യു­ക്തി­യോ ക­വി­ക്കു സ്വീ­ക­രി­ക്കാ­വു­ന്ന­തു­മാ­ണു്.

‘Poetry is truer than facts’ എ­ന്നു് ടെ­ന്നി­സൺ പ­റ­യു­ന്ന­തും ഈ സ­ത്യ­ത്തി­ന്റെ ഔൽ­കൃ­ഷ്ട്യം വെ­ളി­പ്പെ­ടു­ത്തു­വാ­ന­ത്രേ.

images/Alfred_Lord_Tennyson.jpg
ടെ­ന്നി­സൺ

ത­ല­ച്ചോ­റി­ന്റെ ‘ത­കി­ടം­മ­റി­ച്ചിൽ’ കൊ­ണ്ടു­മാ­ത്രം രൂ­പ­പ്പെ­ട്ടി­ട്ടു­ള്ള ശാ­സ്ത്ര­സി­ദ്ധാ­ന്ത­ത്തിൽ­നി­ന്നും ക­വി­ഹൃ­ദ­യം തുലോം ദൂരെ സ്ഥി­തി­ചെ­യ്യു­ന്നു. അതു് അ­ലൗ­കി­ക­മാ­യ ആ­ത്മാ­ന­ന്ദ­ത്തി­ന്റെ ആ­വാ­സ­ഭൂ­മി­യാ­ണു്. പ്ര­പ­ഞ്ച­നാ­ട­ക­ത്തി­ലെ വിവിധ ര­സ­ങ്ങൾ ആ നിർ­മ്മ­ല സ്നേ­ഹ­സ­ര­സ്സിൽ ല­യി­ച്ചു് ഏ­കോ­പി­ക്കു­ന്നു. ലോ­ക­ത്തി­ന്റെ അ­ടി­യിൽ കി­ട­ക്കു­ന്ന ഐ­ക്യ­ത്തെ ചൈ­ത­ന്യ­ത്തി­ന്റെ വെ­ളി­ച്ച­ത്തിൽ­ക്കൂ­ടി ദർ­ശി­ച്ചു് യു­ക്തി കൊ­ണ്ടു് ഉ­യർ­ത്തി­ക്കാ­ണി­ക്കു­ന്ന ത­ത്വ­ചി­ന്ത­യാ­ണു് ക­വി­ഹൃ­ദ­യ­ത്തിൽ ന­ട­ക്കു­ന്ന­തു്. അവിടെ പ്ര­കൃ­ത്യാ വി­ലീ­ന­ങ്ങ­ളാ­യി­രി­ക്കു­ന്ന സാ­ത്വി­ക­ഭാ­വ­ങ്ങൾ വി­ശ്വ­ഗർ­ഭ­ത്തി­ലെ ച­ല­ന­ത­രം­ഗ­ങ്ങ­ളാൽ ത­ര­ളീ­കൃ­ത­ങ്ങ­ളാ­കു­മ്പോൾ അവ ഉൽ­ബു­ദ്ധ­മാ­യി ചി­ന്താ­ദർ­പ്പ­ണ­ത്തിൽ­ക്കൂ­ടി പ്ര­തി­ബിം­ബി­ച്ചു് നാ­ദ­രൂ­പേ­ണ ക­വി­ത­യാ­യി ബ­ഹിർ­ഗ്ഗ­മി­ക്കു­ന്നു. ഇ­ങ്ങി­നെ ഭാ­വ­നാ­ഭാ­സു­ര­വും, ചി­ന്താ­കാ­ന്ത­വും ആ­യി­ത്തീർ­ന്നു പ­രി­പൂർ­ണ്ണ­പ­ക്വ­ത­യെ പ്രാ­പി­ക്കു­ന്ന കവിത ഒരു വ്യ­ക്തി­യു­ടെ­യോ, സ­മു­ദാ­യ­ത്തി­ന്റെ­യോ മാ­ത്ര­മ­ല്ല, ലോ­ക­ത്തി­ന്റെ ഒ­ട്ടാ­കെ­ത്ത­ന്നെ­യും ഉ­ന്ന­ത­മാ­യ ഒരു ഉൽ­ക്കർ­ഷ­സോ­പാ­ന­മാ­യി പ­രി­ല­സി­ക്കു­ന്ന­താ­ണു്.

ക­വി­ത­യ്ക്കു­ള്ള­പോ­ലെ ഭു­വ­ന­മോ­ഹ­ന­മാ­യ ഒരു വ­ശീ­ക­ര­ണ­ശ­ക്തി മ­റ്റൊ­ന്നി­നും കാ­ണു­ന്നി­ല്ല. താ­ത്വി­ക­നാ­യ ഒരു മ­ഹാ­ക­വി ലോ­ക­ത്തെ പ­ഠി­പ്പി­ക്കു­ന്ന ഗു­രു­ക്ക­ന്മാ­രിൽ ഒ­ന്നാ­മ­ത്ത­വ­നാ­കു­ന്നു. ശാ­ന്ത­ശു­ദ്ധ­മാ­യ ആ ഹൃ­ദ­യ­ത്തി­ന്റെ ആ­കാ­ശ­വി­ശാ­ല­ത­യിൽ വ­ര­ച്ചു­കാ­ണി­ക്കു­ന്ന ദി­വ്യ­ലോ­ക­മാ­ണു് ജ­ന­ത­തി­യു­ടെ പ്രാ­പ്യ­സ്ഥാ­ന­മാ­യി­ത്തീ­രു­ന്ന­തു്. ആ ശാ­ന്തി­മ­ണ്ഡ­ല­ത്തി­ലെ സൗ­ന്ദ­ര്യ­തേ­ജഃ­പ്ര­സ­ര­ത്തിൽ സർ­വ്വ­വി­ധ­ങ്ങ­ളാ­യ അ­സ­മ­ത്വ­ങ്ങ­ളും അ­സ്ത­മി­ച്ചു­പോ­കു­ന്നു. ബ്രാ­ഹ്മ­ണ­നും, ച­ണ്ഡാ­ല­നും, കു­ബേ­ര­നും, കു­ചേ­ല­നും ഒരേ പി­താ­വി­ന്റെ ഓ­മ­ന­സ­ന്താ­ന­ങ്ങ­ളാ­യി കൈ­കോർ­ത്തു­പി­ടി­ച്ചു ക­ളി­ക്കു­ന്നു. ക­ട­ലി­ലെ യാ­ച­ക­ന്റെ ആരും കേൾ­ക്കാ­ത്ത ദീ­ന­സ്വ­രം കൊ­ട്ടാ­ര­ത്തി­ലെ ച­ക്ര­വർ­ത്തി­കൂ­ടി കേ­ട്ടു. ക­ണ്ണു­നീർ പൊ­ഴി­ക്കു­ന്നു. പർ­വ്വ­ത­വും പ­ര­മാ­ണു­വും മൗ­ന­ഭാ­ഷ­യിൽ ഒരേ സം­ഗീ­തം­ത­ന്നെ പു­റ­പ്പെ­ടു­വി­ക്കു­ന്നു. സ­മു­ദ്ര­ത്തി­ലെ ക­ല്ലോ­ല­ധ്വ­നി­യും, ചെ­റു­പ­റ­വ­ക­ളു­ടെ ക­ള­ക­ള­സ്വ­വും, ആ­കാ­ശ­ദേ­ശ­ത്തി­ലെ മേ­ഷ­നിർ­ഘോ­ഷ­വും ഒരേ ആ­ത്മാ­വു­മാ­യി സം­ഭാ­ഷ­ണം ന­ട­ത്തു­ന്നു. സൂ­ര്യ­നും, ച­ന്ദ്ര­നും, ന­ക്ഷ­ത്ര­ങ്ങ­ളും അ­ന­ന്ത­മാ­യ അ­ന്ത­രീ­ക്ഷ­ത്തിൽ അ­ന­ശ്വ­ര­മാ­യ പ്രേ­മ­കി­ര­ണ­ങ്ങൾ വി­കി­ര­ണം­ചെ­യ്യു­ന്നു.

images/Shelley.jpg
ഷെ­ല്ലി

യ­ഥാർ­ത്ഥ­മാ­യ ക­വി­ത്വം എ­ത്ര­യും വി­ല­യേ­റി­യ ഒ­ര­നു­ഗ്ര­ഹ­മാ­ണു്. മ­നു­ഷ്യ­നെ അ­വ­ന്റെ ശ­രി­യാ­യ രൂപം കാ­ണി­ച്ചു­കൊ­ടു­ക്കു­ന്ന­തു ക­വി­ത­യാ­ണു്. കവിത ഭൂ­ലോ­ക­ത്തി­ലെ സ്വർ­ഗ്ഗീ­യ­ദീ­പ­വും സ­ത്യ­ത്തി­ന്റെ ഏ­റ്റ­വും പ്ര­കാ­ശ­മേ­റി­യ ര­ശ്മി­യു­മാ­കു­ന്നു. (Poetry—Heaven’s light on earth Truth’s brightest beam) എന്ന ഷെ­ല്ലി യുടെ സാ­ര­ഗ­രി­ഷ്ഠ­മാ­യ സൂ­ക്ഷ്മ­സൂ­ക്തി അ­തി­ന്റെ മാ­ഹാ­ത്മ്യാ­തി­രേ­ക­ത്തെ സ­വി­ശേ­ഷം വി­ശ­ദീ­ക­രി­ക്കു­ന്ന ഒ­ന്ന­ത്രെ.

രോ­ഗി­യെ ബോ­ധ­ഹീ­ന­നാ­ക്കി ശ­സ്ത്ര­ക്രി­യ­ചെ­യ്യു­ന്ന ഒരു ഭി­ഷ­ഗ്വ­ര­നെ­പ്പോ­ലെ­യാ­ണു് കവി. മ­നു­ഷ്യ­ന്റെ മാ­ന­സി­ക­രോ­ഗ­ത്തെ അ­വ­ന­റി­യാ­തെ­ത­ന്ന ക­വി­താ­മൃ­തം കൊ­ണ്ടു ക­ഴു­കി­ക്ക­ള­യു­വാൻ ക­വി­ക്കു ക­ഴി­യും. പ്ര­കൃ­തി­യു­ടെ മാർ­ദ്ദ­വ­മ­സൃ­ണ­ങ്ങ­ളാ­യ ഭാ­ഗ­ങ്ങൾ ദൂരെ ത്യ­ജി­ച്ചു ശു­ഷ്ക­വും ക­ഠോ­ര­വു­മാ­യ ജീ­വി­ത­ത്താൽ ഹൃദയം ക­രി­ച്ചു­ക­ള­യു­വാ­ന­ല്ല കവി ഉ­പ­ദേ­ശി­ക്കു­ന്ന­തു്. അതാണു മോ­ക്ഷ­മാർ­ഗ്ഗ­മെ­ന്ന സി­ദ്ധാ­ന്ത­ത്തെ ക­വി­ത­യി­ലെ ത­ത്വ­ചി­ന്ത പ്ര­ബ­ല­മാ­യി എ­തിർ­ക്കു­ന്നു­മു­ണ്ടു്. ജീ­വി­തോ­ദ്യാ­ന­ത്തി­ലെ വ­സ­ന്തോ­ത്സ­വ­ത്തിൽ സോ­ത്സാ­ഹ­മാ­യി സു­ഖി­ക്കു­ന്ന മ­നു­ഷ്യ­നെ അതിൽ നി­ന്നും നി­വർ­ത്തി­പ്പി­ക്കാ­തെ­ത­ന്നെ ബോ­ധ­യു­ക്ത­നാ­ക്കു­വാൻ ക­വി­ത­യ്ക്കു സാ­ധി­ക്കും. ഇ­തി­നു­വേ­ണ്ടി­ത­ന്ന­യ­ത്രെ ക­വി­ത്വ­നി­രൂ­പ­ണ­ത്തി­നൊ­രു­മ്പെ­ടു­ന്ന­തു്.

സ്വതേ വി­ര­സ­ങ്ങ­ളാ­യ ത­ത്വ­ഖ­ണ്ഡ­ങ്ങൾ ക­വി­ത­യിൽ ക­ല­രു­മ്പോൾ പൂർ­വ്വാ­ധി­കം ആ­സ്വാ­ദ്യ­യോ­ഗ്യ­ങ്ങ­ളാ­കു­ന്നു. ചി­ന്താ­ശ­ക്തി­യെ ഉ­ത്തേ­ജ­നം ചെ­യ്യു­ന്ന­തി­നു­ള്ള ഒരു പ്ര­ത്യേ­ക ജീ­വ­നും അ­വ­യ്ക്ക­പ്പോ­ളു­ണ്ടാ­കു­ന്ന­താ­ണു്. വി­കാ­ര­ങ്ങ­ളാ­കു­ന്ന പ­ടി­വാ­തി­ലിൽ­ക്കൂ­ടി­യാ­കു­ന്നു സത്യം മ­നു­ഷ്യ­സ്വ­ഭാ­വ­ത്തി­ലേ­ക്കു പ­ക­രു­ന്ന­തെ­ന്നു് ഒരു സാ­ഹി­ത്യ­കോ­വി­ദൻ അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു്.

images/Goethe.jpg
ഗെഥെ

‘കവിത നമ്മെ ത­ത്വ­നി­രൂ­പ­ണ­ത്തി­ലേ­ക്കു പ്ര­വേ­ശി­പ്പി­ക്ക­ണം.’ (Poetry should initiate us into Philosophy) എന്നു പ്ലൂ­ട്ടാർ­ക്കും പ­റ­യു­ന്നു. ത­ത്വ­പ്ര­കാ­ശ­നം ഇ­ത്ര­മാ­ത്രം സു­ഗ­മ­വും, സു­ന്ദ­ര­വും ആ­ക്കി­ത്തീർ­ക്കു­ന്ന­തു ക­വി­ത­യു­ടെ കാ­ന്താ­ധർ­മ്മ­മാ­ണെ­ന്നു പ്ര­ത്യേ­കം പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. സു­പ്ര­സി­ദ്ധ­ന്മാ­രാ­യ ഡാൻടി, ഗെഥെ തു­ട­ങ്ങി­യ പാ­ശ്ചാ­ത്യ­പ­ണ്ഡി­ത­ന്മാ­രും ത­ത്വ­വി­ചാ­ര­ത്തെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി ക­വി­ത­യ്ക്കു് ആ­ത്മീ­യ­മാ­യ പ്രാ­ധാ­ന്യം കൊ­ടു­ത്തി­ട്ടു­ള്ള­വ­രാ­ണു്.

images/Portrait_de_Dante.jpg
ഡാൻടി

ഇ­തു­വ­രെ പ്ര­സ്താ­വി­ച്ച സം­ഗ­തി­ക­ളിൽ­നി­ന്നും ക­വി­ത­യ്ക്കു പ­രി­പൂർ­ണ്ണ­ത സി­ദ്ധി­ക്കു­ന്ന­തി­നു ത­ത്വ­ചി­ന്ത എ­ത്ര­ത്തോ­ളം ആ­വ­ശ്യ­മാ­ണെ­ന്നു വെ­ളി­വാ­യ­ല്ലോ. ലോ­ക­ത്തെ അ­നു­ഗ്ര­ഹി­ച്ചി­ട്ടു­ള്ള മ­ഹാ­ക­വി­ക­ളെ­ല്ലാം താ­ത്വി­ക­ന്മാ­രും­കൂ­ടി ആ­യി­രു­ന്നു എന്നു തൽ­കൃ­തി­കൾ സോ­ദാ­ഹ­ര­ണം സ­മർ­ത്ഥി­ക്കു­ന്നു­ണ്ടു്. പേ­രു­കേ­ട്ട പെർ­സ്യൻ ക­വി­ക­ളിൽ മി­ക്ക­പേ­രും അ­ദ്ധ്യാ­ത്മ­വി­ദ്യാ­വി­ശാ­ര­ദ­ന്മാ­രാ­യി­രു­ന്നു. പ്ര­കൃ­തി­സൗ­ന്ദ­ര്യ­ത്തി­ന്റെ പ്ര­ഭ­വ­സ്ഥാ­ന­ത്തെ സാ­ക്ഷാൽ­ക്ക­രി­ക്കു­വാ­നാ­ണു് അവർ യ­ത്നി­ച്ചി­രു­ന്ന­തു് അ­വ­രു­ടെ കൃ­തി­ക­ളിൽ ക­വി­താ­സ്രോ­ത­സ്സു് യു­ക്തി­പ­ഥ­ത്തേ­യും അ­തി­ക്ര­മി­ച്ചു് അ­വ്യ­ക്ത­മാ­യ ഒരു ദി­വ്യ­ശ­ക്തി­യെ അ­ഭി­മു­ഖ­മാ­ക്കി പ്ര­വ­ഹി­ക്കു­ന്നു.

ക­വി­യു­ടെ മൂ­ന്നു­ത­രം മ­നോ­ഭാ­വ­ങ്ങൾ ക­വി­ത­യിൽ പ്ര­തി­ഫ­ലി­ക്കു­ന്നു­ണ്ടു്. ഇവയെ വി­കാ­ര­പ­രം (Emotional), ആ­ലോ­ച­നാ­പ­രം (Intellectual), ഭാ­വ­നാ­പ­രം (Imaginative) എന്നു വി­ഭ­ജി­ക്കാം. ഇവയിൽ ആ­ലോ­ച­നാ­പ­ര­മാ­യ അം­ശ­മാ­ണു് ത­ത്വ­ചി­ന്ത­യാ­യി പ­രി­ണ­മി­ക്കു­ന്ന­തു്. ക­വി­യു­ടെ അ­ന്തഃ­ക­ര­ണ­വൃ­ത്തി മേൽ­പ്പ­റ­ഞ്ഞ മൂ­ന്നു­വി­ധ­ത്തിൽ ഒ­രു­പോ­ലെ വ്യാ­പ­രി­ച്ചെ­ങ്കിൽ മാ­ത്ര­മേ ഉ­ത്ത­മ­ക­വി­ത ഉ­ണ്ടാ­കു­ക­യു­ള്ളു. ഇവയിൽ ഏ­തെ­ങ്കി­ലും ഒ­ന്നി­ന്റെ അഭാവം ര­സ­സ്ഫൂർ­ത്തി­ക്കു ഹാ­നി­ക­ര­മാ­യി­രി­ക്കും. വി­ശേ­ഷി­ച്ചു് ര­ണ്ടാ­മ­ത്തെ അംശം തീരെ ഇ­ല്ലാ­തെ­പോ­യാൽ അ­ന­ന്ത­ര­ക്ഷ­ണ­ത്തിൽ നി­ശ്ശേ­ഷം ന­ശി­ച്ചു പോ­കു­ന്ന കേവലം താൽ­ക്കാ­ലി­ക­മാ­യ ഒരു ര­സാ­നു­ഭൂ­തി മാ­ത്ര­മേ ക­വി­താ­പാ­രാ­യ­ണം­കൊ­ണ്ടു് ഉ­ണ്ടാ­കു­ക­യു­ള്ളു. മ­ണി­യ­ടി­ച്ചു ക­ഴി­ഞ്ഞ­തി­നു­ശേ­ഷ­വും മ­ണി­നാ­ദം അ­ന്ത­രീ­ക്ഷ­ത്തിൽ കു­റേ­നേ­രം. വി­സ്ഫു­ര­ണം ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന­തു­പോ­ലെ, വാ­യ­ന­യ്ക്കു­ശേ­ഷ­വും ര­സാ­നു­ഭൂ­തി തു­ടർ­ന്നു നി­ല­കൊ­ള്ള­ണ­മെ­ങ്കിൽ കവിത ത­ത്വ­ചി­ന്ത കൊ­ണ്ടു വി­ചാ­ര്യ­മാ­ണ­ര­മ­ണീ­യ­മാ­യി­ത്തീ­ര­ണം. ജീ­വി­ത­ത­ത്വ­ങ്ങ­ളേ­യും പ്ര­കൃ­തി­ര­ഹ­സ്യ­ങ്ങ­ളേ­യും നി­രീ­ക്ഷ­ണം ചെ­യ്യു­ന്ന­തി­നു പ്രാ­പ്ത­ന­ല്ലാ­ത്ത ഒരു കവി എ­ഴു­തു­ന്ന കവിത ഉ­ള്ളി­ത്തൊ­ണ്ടു­പോ­ലെ ഉൾ­ക്ക­ന­മി­ല്ലാ­ത്ത­താ­യി­രി­ക്കും.

പ­രി­ശു­ദ്ധ­ങ്ങ­ളാ­യ വി­കാ­ര­ങ്ങ­ളു­ടെ ഉ­ത്തേ­ജ­നം­കൊ­ണ്ടു­ത­ന്നെ ക­വി­താ­ധർ­മ്മം മു­ഴു­വ­നും നിർ­വ്വ­ഹി­ക്ക­പ്പെ­ടു­ന്ന­താ­യി ചിലർ വാ­ദി­ക്കു­ന്നു­ണ്ടു്. ഇതു ശ­രി­യാ­ണെ­ന്നു പ­റ­യു­വാൻ നി­വൃ­ത്തി­യി­ല്ല. ഹൃ­ദ­യ­ത­ല­ത്തിൽ ന­ട­ത്തു­ന്ന വി­കാ­രോ­ത്തേ­ജ­നം കൃ­ഷി­ക്കാ­യി നിലം ഒ­രു­ക്കു­ന്ന­തി­നു തു­ല്യ­മേ ആ­കു­ന്നു­ള്ളു. അതിൽ വി­ചാ­ര­ങ്ങ­ളാ­കു­ന്ന വി­ത്തു­കൾ പാ­കേ­ണ്ട­തും ക­വി­യു­ടെ മു­ഖ്യ­ധർ­മ്മ­മാ­ണു്. ആ­ശ­യ­ഗ്ര­ഹ­ണം കൂ­ടാ­തെ കേവലം വി­കാ­ര­ത­ര­ളി­ത­മാ­യി­ത്തീ­രു­ന്ന ഹൃദയം ബീ­ജാ­വാ­പം ചെ­യ്യാ­ത്ത വി­ള­നി­ലം പോലെ നി­ഷ്ഫ­ല­മാ­യി കി­ട­ന്നു­പോ­കും. ഈ രണ്ടു ധർ­മ്മ­വും പൂർ­ണ്ണ­മാ­യി നിർ­വ്വ­ഹി­ക്കു­ന്ന കവികൾ വളരെ ചു­രു­ക്ക­മാ­കു­ന്നു. ചിലർ നി­ല­മൊ­രു­ക്കു­വാൻ­മാ­ത്രം ശ്ര­മി­ക്കു­ന്നു. അ­വ­രു­ടെ ക­വ­ന­പാ­ട­വം അ­ത്ര­ത്തോ­ള­മേ ഫ­ലി­ക്കു­ന്നു­ള്ളു. മറ്റു ചിലർ നി­ല­മൊ­രു­ക്കു­വാൻ അ­റി­ഞ്ഞു­കൂ­ടാ­തെ വി­ത്തു പാ­കു­വാൻ­മാ­ത്രം നോ­ക്കു­ന്നു. യാ­തൊ­രു ച­മ­ല്കാ­ര­വും വ­രു­ത്താ­തെ ശു­ഷ്ക­ങ്ങ­ളാ­യ ത­ത്വ­ശ­ക­ല­ങ്ങൾ ക­വി­ത­യിൽ നി­റ­ച്ചു് ര­സ­ഹാ­നി വ­രു­ത്തു­ന്ന­വ­രാ­ണു് ര­ണ്ടാ­മ­ത്തെ­ത്ത­ര­ക്കാർ. ത­ത്വ­ചി­ന്ത­യിൽ ഭ്ര­മി­ച്ചു് ഇ­പ്ര­കാ­രം ക­വി­ത­യു­ടെ ജീവൻ ന­ശി­പ്പി­ക്കു­ന്ന­തി­നേ­ക്കാൾ അ­തു­കൂ­ടാ­തെ ക­ഴി­ക്കു­ന്ന­താ­ണു് അധികം ന­ല്ല­തു്.

images/1Kumaran_Asan.jpg
കു­മാ­ര­നാ­ശാൻ

ആ­ധു­നി­ക മലയാള ക­വി­ക­ളിൽ ത­ത്വ­ചി­ന്ത­കൊ­ണ്ടു പ്ര­ത്യേ­കം പ്ര­സി­ദ്ധ­നാ­യി­ത്തീർ­ന്നി­രി­ക്കു­ന്ന ആ­ളാ­ണു് കു­മാ­ര­നാ­ശാൻ. ജീ­വി­ത­മാ­കു­ന്ന ഗ്ര­ന്ഥ­ത്തി­ന്റെ ഒരു വി­സ്തൃ­ത­വ്യാ­ഖ്യാ­ന­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ത­ല്ല­ജ­ങ്ങ­ളിൽ അ­ട­ങ്ങി­യി­രി­ക്കു­ന്ന­തു്. ഭൗ­മ­ങ്ങ­ളാ­യ ഐ­ശ്വ­ര്യ­ങ്ങ­ളു­ടെ ക്ഷ­ണ­പ്ര­ഭാ­ച­ഞ്ച­ല­ത­യെ അ­ദ്ദേ­ഹം നി­സ്സം­ഗ­നാ­യ ഒരു യ­തി­യു­ടെ മ­ട്ടിൽ നോ­ക്കി മ­ന്ദ­ഹ­സി­ക്കു­ന്നു. ശൃം­ഗാ­രം ര­സ­ച­ക്ര­വർ­ത്തി­യാ­ണെ­ന്നു­ള്ള ഭ്ര­മ­ത്താൽ സാ­ധാ­ര­ണ കാ­വ്യ­ങ്ങ­ളിൽ കാ­ണു­ന്ന­വ­ണ്ണം അ­തി­ന്റെ രാ­ജ­സ­മാ­യ ഭാ­വ­ത്തെ അ­തി­രു­ക­ട­ന്നു വർ­ണ്ണി­ച്ചു് പ­രി­ശു­ദ്ധ­മാ­യ ക­വി­ത­യു­ടെ മു­ഖ­ത്തു ക­രി­തേ­യ്ക്കു­വാൻ അ­ദ്ദേ­ഹം ഒ­രി­ട­ത്തും തു­നി­ഞ്ഞി­ട്ടി­ല്ല. ആ­ശാ­ന്റെ ക­വി­താ­ദേ­വി ശു­ദ്ധ­സ­ത്വ­മ­യ­മാ­യ സ്നേ­ഹ­സാ­മ്രാ­ജ്യ­ത്തി­ലെ ഏ­ക­ച്ഛ­ത്രാ­ധി­പ­ത്യം വ­ഹി­ക്കു­ന്ന ച­ക്ര­വർ­ത്തി­നി­യാ­കു­ന്നു. ‘നളിനി’യും ‘ദി­വാ­ക­ര­നും’ സാ­ക്ഷാൽ പ്രേ­മ­സ്വ­രൂ­പ­ന്റെ പ്ര­തി­ബിം­ബ­ങ്ങ­ളാ­യി­ട്ടാ­ണു് പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്.

ആ­ശാ­ന്റെ കൃ­തി­ക­ളിൽ, വി­ശേ­ഷി­ച്ചു് ‘നളിനി’യിൽ കാ­ണു­ന്ന­തും രാ­ജ­രാ­ജ­വർ­മ്മ ത­മ്പു­രാൻ ‘ക­ലർ­പ്പി­ല്ലാ­ത്ത ശൃം­ഗാ­രം’ എ­ന്നു് നാ­മ­ക­ര­ണം ചെ­യ്തി­രി­ക്കു­ന്ന­തു­മാ­യ ര­സ­ത്തെ­പ്പ­റ്റി ശ­രി­യാ­യി മ­ന­സ്സി­ലാ­ക­ണ­മെ­ങ്കിൽ സാ­ഹി­ത്യ­ശാ­സ്ത്ര­പ്ര­കാ­ര­മു­ള്ള ര­ത്യാ­ധി ചി­ത്ത­വൃ­ത്തി­ക­ളെ മ­നഃ­ശാ­സ്ത്ര­ദൃ­ഷ്ട്യാ പ­രി­ശോ­ധി­ച്ചു നോ­ക്ക­ണം. രതി, ശോകം, ഉ­ത്സാ­ഹം, ക്രോ­ധം, ഹാസം, ഭയം, ജു­ഗു­പ്സ, അ­ത്ഭു­തം, നിർ­വേ­ദം ഇ­ങ്ങ­നെ ര­ത്യാ­ദി­കൾ ഒൻ­പ­തെ­ണ്ണ­മു­ണ്ടെ­ന്നു് ര­സ­നി­രൂ­പ­ക­ന്മാർ പ­റ­യു­ന്നു. എ­ന്നാൽ സൂ­ക്ഷ്മ രൂപേണ നോ­ക്കു­മ്പോൾ ആ­ദ്യ­ത്തെ രതി (അ­നു­രാ­ഗം) ത­ന്നെ­യാ­ണു് മ­റ്റു­ള്ള ശോ­കാ­ദി­ക­ളാ­യി­ട്ടു രൂ­പാ­ന്ത­ര­പ്പെ­ടു­ന്ന­തെ­ന്നു മ­ന­സ്സി­ലാ­കും. നാ­യി­കാ­നാ­യ­ക­ന്മാർ­ക്കു് ത­ങ്ങ­ളിൽ ജ­നി­ക്കു­ന്ന­താ­യി ആ­ല­ങ്കാ­രി­ക­ന്മാർ പ­റ­യു­ന്ന ഈ ര­തി­യു­ടെ ഉൽ­പ­ത്തി സർവ്വ ജീ­വി­ക­ളി­ലും അ­നു­സ്യൂ­ത­മാ­യി­രി­ക്കു­ന്ന ആ­ത്മാ­നു­രാ­ഗ­ത്തിൽ­നി­ന്നാ­കു­ന്നു. അ­തി­ന്റെ പ്ര­വർ­ത്ത­നം ഉ­പാ­ധി­ഭേ­ദേ­ന വി­ജാ­തീ­യ­ഭാ­വ­ങ്ങ­ളാൽ വി­ച്ഛേ­ദി­ക്ക­പ്പെ­ടു­ന്ന­ത­നു­സ­രി­ച്ചു് ക്രോ­ധ­ശോ­കാ­ദി­ക­ളാ­യി മാ­റി­ക്കൊ­ണ്ടി­രി­ക്കും. ര­ത്യാ­ദി­ഭാ­വ­ങ്ങൾ വി­ഭാ­വാ­നു­ഭാ­വ­സ­ഞ്ചാ­രി­ക­ളാൽ പ­രി­പോ­ഷി­ത­മാ­കു­മ്പോ­ളാ­ണ­ല്ലോ ശൃം­ഗാ­രാ­ദി ന­വ­ര­സ­ങ്ങൾ ഉ­ണ്ടാ­കു­ന്ന­തു്. ഇ­ങ്ങ­നെ നോ­ക്കു­മ്പോൾ സാ­ഹി­ത്യ­സം­ബ­ന്ധ­മാ­യ വിവിധ ര­സ­ങ്ങ­ളും ഒരേ മൂ­ല­പ്രേ­മ­ത്തിൽ­നി­ന്നും ഭി­ന്ന­രീ­തി­യിൽ നിർ­ഗ്ഗ­ളി­ക്കു­ന്ന­വ­യാ­ണെ­ന്നു തെ­ളി­യു­ന്നു. ഉ­ത്ത­മ­ക­വി­ത ഏ­ത­ദ്ര­സ­ങ്ങ­ളെ ജ­നി­പ്പി­ക്കു­മെ­ന്നു മാ­ത്ര­മ­ല്ല; അ­വ­യു­ടെ നാ­നാ­ത്വ­ത്തെ സ്നേ­ഹാ­ത്മ­ക­മാ­യ മ­ന­സ്സി­ന്റെ സാ­ത്വി­ക­ഭാ­വ­ത്തിൽ ഏ­കീ­ഭ­വി­പ്പി­ച്ചു് ഐ­ശ്വ­ര്യ­മാ­യ പ്രേ­മ­ത്തി­ന്റെ മ­ഹ­ത്വ­ത്തെ­ക്കൂ­ടി പ്ര­കാ­ശ­നം ചെ­യ്യും. ഈ രീ­തി­യിൽ ചി­ത്ത­വൃ­ത്തി­ക­ളു­ടെ കാ­ര­ണ­ദ­ശ­യി­ലു­ള്ള ഏ­കീ­ഭാ­വം പ്ര­ബ­ല­പ്പെ­ടു­മ്പോൾ ര­ണ്ടെ­ന്നു­ള്ള ഭാവന ന­ശി­ച്ചു് ശാ­ന്തി­വി­ശി­ഷ്ട­മാ­യ ഒരു ആ­ത്മൈ­ക്യം സം­ജാ­ത­മാ­കു­ന്നു. നി­ത്യ­നിർ­വൃ­തി­ക­ര­മാ­യ ഈ ആ­ത്മൈ­ക്യ­മാ­ണു് ആ­ശാ­ന്റെ ന­ളി­നി­യിൽ കാ­ണു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ത­ത്വ­ദൃ­ഷ്ടി ര­സ­പ­രി­പോ­ഷ­ണ­വി­ഷ­യ­ത്തി­ലും­കൂ­ടി വ്യാ­പ­രി­ച്ചി­ട്ടു­ണ്ടെ­ന്നു­ള്ള­തി­നു് ഈ ഭാഗം ഉ­ദാ­ഹ­ര­ണ­മാ­യി­രി­ക്കു­ന്നു.

മ­നു­ഷ്യ­നു് സ്വ­ത­സ്സി­ദ്ധ­മാ­യി­ട്ടു­ള്ള മ­ന­ന­ശീ­ല­ത്തെ വേ­ണ്ട­വി­ധം പ­രി­പോ­ഷി­പ്പി­ച്ച­തി­നു­ശേ­ഷം ക­വി­താ­നിർ­മ്മാ­ണ­ത്തി­നു പു­റ­പ്പെ­ട്ട ആ­ളാ­ണു് ആ­ശാ­ന­വർ­കൾ. ജീ­വി­ത­ത്തി­ന്റെ ഏ­തു­വ­ശ­ത്തേ­യും ത­ത്വ­പ­ര­മാ­യ നി­രീ­ക്ഷ­ണം­കൊ­ണ്ടു പ­രി­ശോ­ധി­ച്ചു വില നി­ശ്ച­യി­ശ്ച­തി­നു­ശേ­ഷ­മേ അ­ദ്ദേ­ഹം ക­വി­താ­രം­ഗ­ത്തു ചി­ത്രീ­ക­രി­ക്ക­യു­ള്ളൂ. ‘വീണ പൂവി’ലെ ദ­ള­ങ്ങ­ളോ­രോ­ന്നി­ലും ജീ­വി­ത­നാ­ട­ക­ത്തി­ലെ ഓരോ അ­ങ്ക­മെ­ഴു­തി­യി­രി­ക്കു­ന്നു. ‘പ്ര­രോ­ദ­ന’ത്തി­ലെ ശ്മ­ശാ­നം ഒരു ഒ­ന്നാ­ന്ത­രം അ­ദ്ധ്യാ­ത്മ­വി­ദ്യാ­ല­യ­മാ­ണു്. ‘കരുണ’യിൽ­ക്കൂ­ടി കവി ഭോ­ഗ­ത്തി­ന്റെ­യും ത്യാ­ഗ­ത്തി­ന്റെ­യും മാ­റ്റു് ഉ­ര­ച്ചു­നോ­ക്കി ര­ണ്ടി­ന്റെ­യും മ­ട്ടും മ­ഹ­ത്വ­വും വി­ളം­ബ­രം ചെ­യ്യു­ന്നു. ചു­രു­ക്ക­ത്തിൽ മ­നു­ഷ്യ­നു് തന്റെ രൂപം നോ­ക്കി­ക്ക­ണ്ടു പ­ഠി­ക്കു­വാ­നും ര­സി­ക്കു­വാ­നും ഉള്ള ഒരു ക­ണ്ണാ­ടി­യാ­കു­ന്നു ആ­ശാ­ന്റെ കവിത.

(സാ­ഹി­തീ­യം)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ­ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Kavithayum Thathwachinthayum (ml: ക­വി­ത­യും ത­ത്ത്വ­ചി­ന്ത­യും).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Kavithayum Thathwachinthayum, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, ക­വി­ത­യും ത­ത്ത്വ­ചി­ന്ത­യും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 15, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: “The Maiden from Afar” From the poem by Schiller, a painting by Christoffer Wilhelm Eckersberg (1783–1853). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.