SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/A_Flowering_Cactus.jpg
A Flowering Cactus: Heliocereus Speciosus, a painting by Pierre-​Joseph Redouté (1759–1840).
സാ­മൂ­തി­രി­യു­ടെ നാ­വി­ക­സൈ­ന്യം
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
പ­രാ­ക്ര­മി­ക­ളാ­യ മാ­പ്പി­ള­വീ­ര­ന്മാ­രു­ടെ ച­രി­ത്രം
1
images/KM_Panicker.jpg
കെ. എം. പ­ണി­ക്കർ

പ­ല­തു­കൊ­ണ്ടും പ്ര­ശ­സ്തി നേ­ടി­യ­താ­ണു് പ്രാ­ചീ­ന­കേ­ര­ളം. ഇ­ന്ത്യാ­ച­രി­ത്ര­ത്തി­ന്റെ പ­രി­വർ­ത്ത­ന­ഘ­ട്ടം ആ­രം­ഭി­ച്ച­തു്. ഈ രാ­ജ്യ­ത്തു­നി­ന്നാ­ണ­ല്ലോ. ഒരു കാ­ല­ത്തു് റോം മു­ത­ലാ­യ വി­ദൂ­ര­ന­ഗ­ര­ങ്ങ­ളിൽ­പോ­ലും കേ­ര­ള­പ്ര­ശ­സ്തി മാ­റ്റൊ­ലി­ക്കൊ­ണ്ടി­രു­ന്നു. കേ­ര­ളീ­യർ­ക്കു് മാ­ത്ര­മ­ല്ല, ഭാ­ര­തീ­യർ­ക്കു് പൊ­തു­വേ­യും സാ­ഭി­മാ­നം സ്മ­രി­ക്കാ­വു­ന്ന ഒരു ച­രി­ത്ര­മാ­ണു് ന­മ്മു­ടെ രാ­ജ്യ­ത്തി­നു­ള്ള­തു്. എ­ങ്കി­ലും ഇതിലെ വി­ല­പി­ടി­ച്ച പല ഏ­ടു­ക­ളും ന­മ്മു­ടെ ശ്ര­ദ്ധ­യെ ആ­കർ­ഷി­ക്കാ­തെ ഇ­പ്പോ­ഴും മ­റ­ഞ്ഞു­കി­ട­ക്കു­ന്നു. പാ­ശ്ചാ­ത്യ­രാ­ണ­ല്ലോ ആ­ദ്യ­മാ­യി ച­രി­ത്ര­മെ­ഴു­തു­വാൻ പു­റ­പ്പെ­ട്ട­വർ. അവർ പൗ­ര­സ്ത്യ­രാ­ജ്യ­ങ്ങ­ളെ­പ്പ­റ്റി എ­ഴു­തി­യി­ട്ടു­ള്ള ച­രി­ത്ര­ഗ്ര­ന്ഥ­ങ്ങ­ളിൽ അ­സ­ത്യ­വും അ­തി­ശ­യോ­ക്തി­യും അ­ന്യ­ഥാ­ബോ­ധ­വും ധാ­രാ­ള­മാ­യി ക­ലർ­ന്നി­ട്ടു­ണ്ടെ­ന്നു് ഇ­പ്പോൾ തെ­ളി­ഞ്ഞു­തു­ട­ങ്ങി­യി­ട്ടു­ണ്ടു്. പ്രാ­ചീ­ന­കേ­ര­ള­ച­രി­ത്ര­വും ഇ­തി­നൊ­രു ഉ­ദാ­ഹ­ര­ണ­മാ­കു­ന്നു. ‘മ­ല­ബാ­റും പ­റ­ങ്കി­ക­ളും’ (Malabar and the portuguese) എന്ന പേരിൽ ശ്രീ­മാൻ. കെ. എം. പ­ണി­ക്കർ എ­ഴു­തി­യി­ട്ടു­ള്ള ച­രി­ത്ര­ഗ്ര­ന്ഥം ഏ­ത­ദ്വി­ഷ­യ­ത്തിൽ അ­ദ്ദേ­ഹം ന­ട­ത്തി­യ നാ­നാ­മു­ഖ­മാ­യ ഗ­വേ­ഷ­ണ­ത്തി­ന്റെ അ­മൂ­ല്യ­ഫ­ല­ങ്ങ­ളി­ലൊ­ന്നാ­ണു്. കേരള ച­രി­ത്ര­സൂ­ചി­ക­ളാ­യ അനേകം പഴയ പോർ­ത്തു­ഗീ­സ് രേ­ഖ­ക­ളെ ഇതിൽ സ­ര­സ­മാ­യി നി­രൂ­പ­ണം ചെ­യ്തി­ട്ടു­ണ്ടു്. അ­ക്കാ­ല­ത്തു് ഏ­തെ­ല്ലാം സം­ഗ­തി­ക­ളിൽ കേ­ര­ളീ­യർ ഔ­ന്ന­ത്യം നേ­ടി­യി­രു­ന്നു­വെ­ന്നും ഇ­തിൽ­നി­ന്നു് മ­ന­സ്സി­ലാ­ക്കാം. ഇവയിൽ ഏ­റ്റ­വും പ്ര­ധാ­ന­മാ­യി ന­മ്മു­ടെ ശ്ര­ദ്ധ­യെ ആ­കർ­ഷി­ക്കു­ന്ന­തു് പ്രാ­ചീ­ന­കേ­ര­ള­ത്തി­ലെ നാ­വി­ക­സൈ­ന്യ­മാ­കു­ന്നു.

ബ്രി­ട്ടീ­ഷ് കൊ­ടി­ക്കീ­ഴിൽ ക­ഴി­യു­ന്ന ഇ­ന്ത്യാ­ക്കാർ­ക്കു് ഇ­ന്നു് ഇ­ത­ര­രാ­ജ്യ­ങ്ങ­ളിൽ നാ­വി­ക­ശ­ക്തി ന­ട­നം­ചെ­യ്യു­ന്ന­തു് ക­ണ്ടു് ‘കൊ­തി­ച്ചു’ കൊ­ണ്ടി­രി­ക്കു­വാ­നേ നി­വൃ­ത്തി­യു­ള്ളു. എ­ന്നാൽ, അ­ന്നു് ഇ­ന്ത്യ­യു­ടെ അ­ഭി­മാ­ന­സ്തം­ഭ­മാ­യി ഗ­ണി­ക്ക­ത്ത­ക്ക­വി­ധ­മു­ള്ള ഒരു നാ­വി­ക­സേ­ന അ­തി­ന്റെ ഒരു കോ­ണിൽ­ത­ന്നെ ഉ­ണ്ടാ­യി­രു­ന്നു എ­ന്നു­ള്ള­തു് ച­രി­ത്ര­സം­ബ­ന്ധ­മാ­യ ഒരു സ­ത്യ­മാ­കു­ന്നു. വ­മ്പി­ച്ച ക­പ്പൽ­സ­മൂ­ഹ­വു­മാ­യി വൻകടൽ ക­ട­ന്നു് കേ­ര­ള­ക്ക­ര­യി­ലെ­ത്തി­ക്കൊ­ണ്ടി­രു­ന്ന വെ­ള്ള­പ്പ­ട­യോ­ടു് വ­ള­രെ­ക്കാ­ലം പൊ­രു­തി­നിൽ­ക്കു­വാൻ­ത­ക്ക­വ­ണ്ണം ശ­ക്തി­യേ­റി­യ നാ­വി­ക­ബ­ല­മാ­യി­രു­ന്നു കേ­ര­ളീ­യ­ര­ണാ­ങ്ക­ണ­മാ­യ അ­റേ­ബ്യൻ സ­മു­ദ്ര­ത്തിൽ അ­ക്കാ­ല­ത്തു് ക­ളി­യാ­ടി­ക്കൊ­ണ്ടി­രു­ന്ന­തു്. ഇ­ന്ത്യ­യെ ല­ക്ഷ്യ­മാ­ക്കി സ­മു­ദ്ര­ലം­ഘ­നം­ചെ­യ്ത പാ­ശ്ചാ­ത്യ­രിൽ ഒ­ന്നാ­മ­ത്തെ­കൂ­ട്ടർ പ­റ­ങ്കി­ക­ളാ­ണ­ല്ലോ. അവർ ആ­ദ്യ­മാ­യി കോ­ഴി­ക്കോ­ട്ടെ­ത്തി­യ­പ്പോൾ കേ­ര­ള­ത്തി­ലെ അ­ധി­നാ­യ­കൻ എന്ന നി­ല­യിൽ ക­ണ്ട­തു് സാ­മൂ­തി­രി­രാ­ജാ­വി­നെ­യാ­യി­രു­ന്നു. കോ­ല­ത്തി­രി, കൊ­ച്ചി തു­ട­ങ്ങി­യ ചെറിയ രാ­ജ്യ­വി­ഭാ­ഗ­ങ്ങൾ അ­ന്നു് ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലും പ്ര­താ­പം­കൊ­ണ്ടും പ്രാ­ബ­ല്യം­കൊ­ണ്ടും സാ­മൂ­തി­രി പ്രാ­മു­ഖ്യം നേ­ടി­യി­രു­ന്നു എ­ന്നു് ച­രി­ത്രം തെ­ളി­യി­ക്കു­ന്നു­ണ്ടു്.

കേ­ര­ള­ത്തിൽ ഒരു നാ­വി­ക­ശ­ക്തി സ്ഥാ­പി­ച്ച­തും സാ­മൂ­തി­രി­യാ­കു­ന്നു. ഇ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ജ­ക­ളിൽ നാ­യ­ന്മാ­രെ­പ്പോ­ലെ­ത­ന്നെ പ്രാ­മു­ഖ്യം അർ­ഹി­ക്കു­ന്ന­വ­രാ­ണു് മ­ല­ബാ­റി­ലെ മാ­പ്പി­ള­മാർ. കേ­ര­ള­ത്തി­ലെ സാ­മു­ദ്രി­ക­ന്മാർ (സ­മു­ദ്രം ത­ര­ണം­ചെ­യ്യു­ന്ന­വർ) എ­ന്നു് വി­ളി­ക്ക­പ്പെ­ടേ­ണ്ട­വർ ഈ മാ­പ്പി­ള­മാ­രാ­കു­ന്നു. സ­മു­ദ്ര­സ­ഞ്ചാ­രം കു­ല­ക്ര­മാ­ഗ­ത­മാ­യ ഒരു തൊ­ഴി­ലാ­യി ഇവർ സ്വീ­ക­രി­ച്ചി­രു­ന്നു. അ­ക്കാ­ല­ത്തു് ക­ടൽ­മാർ­ഗ­മാ­യ ക­ച്ച­വ­ടം മു­ഴു­വൻ ഇ­വ­രു­ടെ കൈ­വ­ശ­ത്തി­ലാ­യി­രു­ന്നു. മ­മ്മാ­ലി­യും കോ­ജാ­മൂ­സാ­മാ­രും അ­ക്കാ­ല­ത്തെ വ­ണി­ഗ്വ­ര­രാ­ജാ­ക്ക­ന്മാ­രെ­ന്ന നി­ല­യിൽ പ്ര­സി­ദ്ധ­ന്മാ­രാ­യി­ട്ടു­ള്ള­വ­രാ­ണു്. മാ­പ്പി­ള­വർ­ഗം ക­ച്ച­വ­ട­ത്തിൽ മാ­ത്ര­മ­ല്ല മു­ന്നി­ട്ടു­നി­ന്നി­രു­ന്ന­തു്. യു­ദ്ധ­രം­ഗ­ത്തി­ലും അവർ അ­തി­വി­ദ­ഗ്ദ്ധ­ന്മാ­രാ­യി­രു­ന്നു. പ്രാ­യേ­ണ യു­യുൽ­സു­ക്ക­ളും സു­ധീ­ര­ന്മാ­രു­മാ­യ ഇ­വ­രെ­ക്കൊ­ണ്ടാ­ണു് സാ­മൂ­തി­രി വി­ശ്രു­ത­മാ­യ ഒരു ക­പ്പൽ­പ്പ­ട സം­ഘ­ടി­പ്പി­ച്ച­തു്.

സാ­മൂ­തി­രി­യു­ടെ നാ­വി­ക­സൈ­ന്യ­ത്തി­ന്റെ ച­രി­ത്രം മ­റ്റൊ­രു പ്ര­കാ­ര­ത്തിൽ നോ­ക്കു­ക­യാ­ണെ­ങ്കിൽ വീ­രാ­ത്മാ­ക്ക­ളാ­യ മാ­പ്പി­ള­മാ­രു­ടെ ച­രി­ത്രം­ത­ന്നെ­യാ­കു­ന്നു. ക­പ­ട­ത­ന്ത്ര­ങ്ങൾ­കൊ­ണ്ടും ഭീ­ഷ­ണി­കൊ­ണ്ടും കേ­ര­ള­രാ­ജാ­ക്ക­ളെ കീ­ഴ­ട­ക്കി ഒരു സാ­മ്രാ­ജ്യം സ്ഥാ­പി­ക്കു­വാൻ ഉ­ദ്യ­മി­ച്ച­വ­രാ­ണു് പോർ­ത്തു­ഗീ­സു­കാർ. പ്ര­ബ­ല­ന്മാ­രാ­യി ര­ണ്ടു് ശ­ത്രു­ക്ക­ളെ മാ­ത്ര­മേ അവർ അ­റേ­ബ്യൻ­ക­ട­ലിൽ ക­ണ്ടെ­ത്തി­യു­ള്ളു. ഒ­ന്നു്, സാ­മൂ­തി­രി­യും മ­റ്റേ­തു് അ­ദ്ദേ­ഹ­ത്തി­ന്റെ ആ­നു­കൂ­ല്യ­ത്തോ­ടു­ക്കൂ­ടി കേ­ര­ള­വു­മാ­യി ക­ച്ച­വ­ടം ന­ട­ത്തി­യി­രു­ന്ന അ­റ­ബി­ക­ളു­മാ­യി­രു­ന്നു. കൊ­ച്ചി­രാ­ജാ­വു് തു­ട­ങ്ങി­യ ഭ­ര­ണാ­ധി­കാ­രി­കൾ നി­ഷ്പ്ര­യാ­സം പോർ­ത്തു­ഗീ­സു­കാ­രു­ടെ ത­ന്ത്ര­ങ്ങ­ളി­ല­ക­പ്പെ­ട്ടു് അ­വർ­ക്കു് അ­ധീ­ന­രാ­യി. ക­ച്ച­വ­ട­ത്തി­നാ­യി വന്ന വി­ദേ­ശീ­യർ നാ­ട്ടിൽ കാ­ലു­റ­പ്പി­ക്കു­വാൻ നോ­ക്കു­ന്ന­തു് കാ­ലേ­കൂ­ട്ടി ക­ണ്ടു­പി­ടി­ച്ചു് തടയാൻ തക്ക ദീർ­ഘ­ദർ­ശി­ത്വം അ­ന്നു് സാ­മൂ­തി­രി രാ­ജാ­ക്ക­ന്മാർ­ക്കു­മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. ആ­രം­ഭ­ത്തിൽ­ത്ത­ന്നെ ഈ സ­മു­ദ്ര­ശ­ത്രു­വി­നെ പ­ലാ­യ­നം ചെ­യ്യി­ക്കു­ന്ന­തി­നു­വേ­ണ്ട സർവ ശ­ക്തി­ക­ളും സം­ഭ­രി­ക്കു­വാൻ സാ­മൂ­തി­രി ശ്ര­മി­ച്ചു­തു­ട­ങ്ങി. ഒരു ശ­ത­വർ­ഷ­ത്തി­ല­ധി­കം കാലം പോർ­ത്തു­ഗീ­സു­കാ­രു­മാ­യി സാ­മൂ­തി­രി­ക്കു് പോ­രാ­ടേ­ണ്ടി­വ­ന്നി­ട്ടു­ണ്ടു്. ഇ­തി­ലേ­ക്കു് അ­ദ്ദേ­ഹം ഉ­പ­യോ­ഗി­ച്ച ഒ­ന്നാ­മ­ത്തെ ആ­യു­ധ­മാ­ണു് കേ­ര­ള­ത്തി­ലെ ക­ടൽ­പ്പ­ട. ഈ പ­ട­യു­ടെ അ­ധി­നാ­യ­ക­ന്മാ­രാ­യി (Admirals) ഒരു നൂ­റ്റാ­ണ്ടു­കാ­ലം സാ­മൂ­തി­രി­യെ സേ­വി­ച്ചു് മാ­തൃ­ഭൂ­മി­ക്കു­വേ­ണ്ടി ജീ­വ­ത്യാ­ഗം­ചെ­യ്ത ഏ­താ­നും മാ­പ്പി­ള­വീ­ര­ന്മാ­രു­ടെ പ­ട്ടി­ക­യിൽ കു­ഞ്ഞാ­ലി­മ­ര­യ്ക്കാർ എന്ന നാ­മ­ധേ­യ­മാ­ണു് സർ­വോ­പ­രി­യാ­യി പ്ര­തി­ധ്വ­നി­ച്ചു് കേൾ­ക്കു­ന്ന­തു്. ഇതു് ഒരു സാ­മാ­ന്യ നാ­മ­മാ­യി അനേകം നാ­വി­ക­സേ­നാ­ധി­പ­ന്മാർ സ്വീ­ക­രി­ച്ചു­കാ­ണു­ന്നു­ണ്ടു്. കു­ഞ്ഞാ­ലി­മ­ര­യ്ക്കാ­രെ കൂ­ടാ­തെ കോജാ കാസിം, മ­മ്മാ­ലി എന്ന ര­ണ്ടു­പേർ­കൂ­ടി സാ­മൂ­തി­രി­യു­ടെ നാ­വി­ക­നേ­താ­ക്ക­ളാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. പോർ­ത്തു­ഗീ­സ് ച­രി­ത്ര­ത്തി­ലെ ആ­രം­ഭ­ഘ­ട്ട­ത്തി­ലാ­ണു് ഇവർ രം­ഗ­പ്ര­വേ­ശം­ചെ­യ്യു­ന്ന­തു്.

images/Vasco_da_Gama.jpg
വാ­സ്കോ­ഡി­ഗാ­മ

വാ­സ്കോ­ഡി­ഗാ­മ യുടെ അ­ന­ന്ത­ര­ഗാ­മി­യാ­യി കേ­ര­ള­ത്തിൽ വ­ന്നു­ചേർ­ന്ന കെ­ബ്രാ­ളി­ന്റെ (Cabral) കാ­ല­ത്താ­യി­രു­ന്നു സാ­മൂ­തി­രി ന­ട­ത്തി­യ ആ­ദ്യ­ത്തെ ക­ടൽ­യു­ദ്ധം. കെ­ബ്രാൾ അ­ധി­കാ­ര­പ്ര­മ­ത്ത­നും ദു­ര­ഭി­മാ­നി­യും ആ­യി­രു­ന്നു. ക­ച്ച­വ­ട­ക്കാ­രാ­യ അ­റ­ബി­ക­ളെ നാ­ട്ടിൽ­നി­ന്നു് ബ­ഹി­ഷ്ക്ക­രി­ക്ക­ണ­മെ­ന്നും സ­മു­ദ്രാ­ധി­പ­ത്യം ത­ങ്ങൾ­ക്കു് മാ­ത്ര­മാ­യി സി­ദ്ധി­ക്ക­ണ­മെ­ന്നും മ­റ്റും അ­ന്യാ­യ­മാ­യി അയാൾ സാ­മൂ­തി­രി­യോ­ടാ­വ­ശ്യ­പ്പെ­ട്ടു. ത­ന്മൂ­ലം അവർ ത­മ്മി­ലു­ള്ള കൂ­ടി­ക്കാ­ഴ്ച അ­സു­ഖ­ക­ര­മാ­യി ക­ലാ­ശി­ക്കു­ക­യും അതു് ഒരു ക­ടൽ­യു­ദ്ധ­ത്തി­നു് വ­ഴി­യു­ണ്ടാ­ക്കു­ക­യും ചെ­യ്തു. പ­തി­ന്നാ­ലു് ദി­വ­സം­കൊ­ണ്ടാ­ണു് സാ­മൂ­തി­രി യു­ദ്ധ­ത്തി­നു് ത­യ്യാ­റാ­യ­തു്. എൺ­പ­തു് പ­ട­ക്ക­പ്പ­ലു­ക­ളോ­ടും ആ­യി­ര­ത്തി­അ­ഞ്ഞൂ­റു് ഭ­ട­ന്മാ­രോ­ടും­കൂ­ടി അ­ദ്ദേ­ഹ­ത്തി­ന്റെ നാ­വി­ക­സൈ­ന്യം കെ­ബ്രാ­ളി­നെ കൊ­ച്ചി­ക്കു് സ­മീ­പം­വെ­ച്ചു് എ­തിർ­ത്തു. നേ­രി­ട്ടു് നിൽ­ക്കു­വാൻ തൽ­ക്കാ­ലം നി­വൃ­ത്തി­യി­ല്ലെ­ന്നു് ക­ണ്ടു് പോർ­ത്തു­ഗീ­സ് പട രാ­ത്രി­യിൽ ഗൂ­ഢ­മാ­യി പ­ലാ­യ­നം­ചെ­യ്തു.

ഈ യു­ദ്ധ­ത്തോ­ടു് സം­ബ­ന്ധി­ച്ചു് ര­സ­ക­ര­മാ­യ മ­റ്റൊ­രു സം­ഭ­വം­കൂ­ടി ഉ­ണ്ടാ­യി. അ­ന്നു് കെ­ബ്രാ­ളി­ന്റെ കൂടെ ക­പ്പ­ലിൽ ഉ­ണ്ടാ­യി­രു­ന്ന ഒരു നാ­യർ­പ്ര­മാ­ണി­യെ (കൊ­ച്ചി രാ­ജാ­വി­ന്റെ ഒരു ബന്ധു) പ­റ­ങ്കി­കൾ സ്വ­രാ­ജ്യ­ത്തു് കൊ­ണ്ടു പോയി അ­ന്ന­ത്തെ രാ­ജാ­വാ­യി­രു­ന്ന ഡോം‌ മാ­നു­വ­ലി­നു് കാ­ഴ്ച­വ­യ്ക്കു­ക­യും അ­ദ്ദേ­ഹം അ­യാൾ­ക്കു് പ്ര­ഭു­സ്ഥാ­നം­കൊ­ടു­ത്തു് പ­റ­ങ്കി­ഭാ­ഷ­യിൽ വി­ദ്യാ­ഭ്യാ­സം ചെ­യ്യി­ച്ചു് മതം മാ­റ്റി മാ­നു­വൽ എന്ന പേരും കൊ­ടു­ത്തു് കൊ­ട്ടാ­ര­ത്തിൽ ഒരു ഉ­ദ്യോ­ഗ­സ്ഥ­നാ­യി നി­യ­മി­ക്കു­ക­യും ചെ­യ്തു. അ­വി­ടെ­നി­ന്നും മലബാർ രാ­ജാ­ക്ക­ന്മാർ­ക്കു് അ­യ­യ്ക്കു­ന്ന എ­ഴു­ത്തു­കൾ ഡ്രാ­ഫ്റ്റ് (Draft) ചെ­യ്യു­ന്ന ജോ­ലി­യാ­യി­രു­ന്നു ഈ നാ­യർ­മാ­നു­വ­ലി­നു് കൊ­ടു­ത്തി­രു­ന്ന­തെ­ന്നും കാ­ണു­ന്നു. ഇ­ങ്ങ­നെ പ­റ­ങ്കി­പ്ര­ഭു­വാ­യി­ത്തീർ­ന്ന ഈ മ­ല­യാ­ളി­യു­ടെ ശ­വ­കു­ടീ­രം എവോറ (Evora) എന്ന സ്ഥ­ല­ത്തെ പ­ള്ളി­യിൽ ഇ­പ്പോ­ഴും സ്ഥി­തി­ചെ­യ്യു­ന്നു­ണ്ട­ത്രെ. പ്ര­സി­ദ്ധ­പ്പെ­ട്ട ലി­സ്ബൺ സർ­വ­ക­ലാ­ശാ­ല­യു­ടെ സ്ഥാ­പ­കൻ ഒരു മ­ല­യാ­ളി­യാ­ണെ­ന്നു് പ­റ­യ­പ്പെ­ടു­ന്ന­തു് ഇ­ദ്ദേ­ഹ­ത്തെ ഉ­ദ്ദേ­ശി­ച്ചാ­യി­രി­ക്കാം.

സാ­മൂ­തി­രി­യു­മാ­യു­ള്ള ആ­ദ്യ­ത്തെ സം­ഘ­ട്ട­ന­ത്തിൽ പ­റ­ങ്കി­പ്പ­ട­യ്ക്കു് പി­ന്തി­രി­യേ­ണ്ടി­വ­ന്നെ­ങ്കി­ലും അവർ പൂർ­വ്വാ­ധി­കം ഉ­ത്സാ­ഹി­ക­ളാ­യി വീ­ണ്ടും യു­ദ്ധ­സ­ന്ന­ദ്ധ­രാ­കു­ക­യാ­ണു് ചെ­യ്ത­തു്. പ­റ­ങ്കി­കൾ കൊ­ണ്ടു­വ­ന്ന­തു­പോ­ലു­ള്ള പ­രി­ഷ്ക­രി­ച്ച പ­ട­ക്ക­പ്പ­ലു­ക­ളും ന­വീ­നാ­യു­ധ­ങ്ങ­ളും സാ­മൂ­തി­രി­ക്കു് കു­റ­വാ­യി­രു­ന്ന­തി­നാൽ പ­ല­പ്പോ­ഴും അ­ദ്ദേ­ഹ­ത്തി­നു് പ­രാ­ജ­യം നേ­രി­ട്ടു­കൊ­ണ്ടി­രു­ന്നു. എ­ങ്കി­ലും കു­ഞ്ഞാ­ലി­മ­ര­യ്ക്കാ­രു­ടെ യു­ദ്ധ­വൈ­ദ­ഗ്ദ്ധ്യം­കൊ­ണ്ടും ന­യ­വി­ശേ­ഷ­ങ്ങൾ കൊ­ണ്ടും ശ­ത്രു­ശ­ക്തി­ക്കു് കേരളം കീ­ഴ­ട­ങ്ങാ­തെ­ത­ന്നെ ക­ഴി­ച്ചു­കൂ­ട്ടി.

കെ­ബ്രാൾ തി­രി­ച്ചു­പോ­യ­തി­നു­ശേ­ഷം ഉ­ണ്ടാ­യ ഗാ­മ­യു­ടെ ര­ണ്ടാ­മ­ത്തെ പു­റ­പ്പാ­ടി­ലാ­ണു് ക­ടൽ­യു­ദ്ധം വീ­ണ്ടും ഉൽ­ക്ക­ട­മാ­യ­തു്. ഇ­ത്ത­വ­ണ സാ­മൂ­തി­രി ശേ­ഖ­രി­ച്ച നാ­വി­ക­സേ­ന­യു­ടെ നായകൻ കോജാ കാസിം ആ­യി­രു­ന്നു. പ­റ­ങ്കി­ക­ളെ മാ­ത്ര­മ­ല്ല, അവരെ സ­ഹാ­യി­ച്ചി­കൊ­ണ്ടി­രു­ന്ന കൊ­ച്ചി­രാ­ജാ­വി­നെ­ക്കൂ­ടി ഒരു പാഠം പ­ഠി­പ്പി­ക്കു­വാ­നാ­യി­രു­ന്നു സാ­മൂ­തി­രി­സൈ­ന്യം പു­റ­പ്പെ­ട്ട­തു്. എ­ന്നാൽ, ഈ പ്രാ­വ­ശ്യം പ­റ­ങ്കി­കൾ സൂ­ത്ര­ത്തിൽ ഒ­ഴി­ഞ്ഞു­ക­ള­ഞ്ഞു. കൊ­ള്ള­യും ക­വർ­ച്ച­യും­കൊ­ണ്ടു് താൻ ശേ­ഖ­രി­ച്ച സ­മ്പ­ത്തു­മാ­യി വ­ല്ല­വി­ധേ­ന­യും ലി­സ്ബ­ണി­ലേ­ക്കു് തി­രി­ക്ക­ണ­മെ­ന്നാ­യി­രു­ന്നു ഗാ­മ­യു­ടെ മോഹം. കാ­സി­മി­ന്റെ നേ­തൃ­ത്വ­ത്തിൽ കോ­ഴി­ക്കോ­ടൻ­പ­ട കൊ­ച്ചി­യോ­ട­ടു­ത്ത­പ്പോൾ ഗാമ കൊ­ച്ചി­രാ­ജാ­വി­നെ നി­സ്സ­ഹാ­യ­നാ­യി വി­ട്ടും­വെ­ച്ചു് അ­വി­ടെ­നി­ന്നും ര­ക്ഷ­പ്പെ­ട്ടു.

മൂ­ന്നാ­മ­ത്തെ പ്ര­സി­ദ്ധ­മാ­യ ക­ടൽ­യു­ദ്ധം ന­ട­ന്ന­തു് ‘ലോ­പ്പോ­സോർ­സ്’ (Lopo Soars) എന്ന പ­റ­ങ്കി­പ്പ­ട­നാ­യ­ക­ന്റെ ഭ­ര­ണ­കാ­ല­ത്താ­യി­രു­ന്നു. സാ­മൂ­തി­രി­യു­ടെ അ­ഡ്മി­റൽ (Admiral) ആ­യി­രു­ന്ന മ­മ്മാ­ലി­യാ­ണു് ഈ രം­ഗ­ത്തി­ലെ പ്ര­ധാ­ന നായകൻ. കൊ­ടു­ങ്ങ­ല്ലൂർ തന്റെ സൈ­ന്യ­കേ­ന്ദ്ര­മാ­ക്കി­ക്കൊ­ണ്ടു് മ­മ്മാ­ലി തരം നോ­ക്കി കൊ­ച്ചി­യെ­യും പ­റ­ങ്കി­ക­ളെ­യും ആ­ക്ര­മി­ച്ചു­കൊ­ണ്ടി­രു­ന്നു. ലോ­പ്പോ­സോർ­സ് ര­ഹ­സ്യ­മാ­യി സൈ­ന്യ­സ­ന്നാ­ഹം­ചെ­യ്തു് പെ­ട്ടെ­ന്നു് മ­മ്മാ­ലി­യു­ടെ കേ­ന്ദ്ര­സ്ഥാ­നം ആ­ക്ര­മി­ച്ചു. യാ­ദൃ­ച്ഛി­ക­മാ­യി നടന്ന ഈ യു­ദ്ധ­ത്തിൽ പ­റ­ങ്കി­ക­ളാ­ണു് വിജയം നേ­ടി­യ­തു്. മ­മ്മാ­ലി­യും അ­ദ്ദേ­ഹ­ത്തി­ന്റെ ര­ണ്ടു­പു­ത്ര­ന്മാ­രും ധീരം ധീരം പോ­രാ­ടി മൃ­തി­യ­ട­ഞ്ഞു. കൊ­ടു­ങ്ങ­ല്ലൂർ നഗരം മു­ഴു­വൻ കൊ­ള്ള­ചെ­യ്യു­ന്ന­തി­നും പ­റ­ങ്കി­കൾ­ക്കു് ധൈ­ര്യ­മു­ണ്ടാ­യി.

ഇ­തി­നു­ശേ­ഷം അൽ­മീ­ഡാ (Almedia) എ­ന്നു് പേരായ മ­റ്റൊ­രു പോർ­ത്തു­ഗീ­സ് ഗവർണർ വലിയ സ­ന്നാ­ഹ­ത്തോ­ടു­കൂ­ടി കേ­ര­ള­ക്ക­ര­യി­ലെ­ത്തി. അ­റ­ബി­ക­ളു­ടെ വ്യാ­പാ­രം അ­മർ­ച്ച­ചെ­യ്യ­ണ­മെ­ന്നും സാ­മൂ­തി­രി­യു­ടെ സ­മു­ദ്ര­ശ­ക്തി (Sea power) സം­ഹ­രി­ക്ക­ണ­മെ­ന്നും ഉ­ള്ള­താ­യി­രു­ന്നു അ­യാ­ളു­ടെ പ്ര­ധാ­ന­ല­ക്ഷ്യം. അൽ­മീ­ഡ­യു­ടെ വ­മ്പി­ച്ച ക­പ്പൽ­പ്പ­ട­യു­മാ­യി സാ­മൂ­തി­രി ര­ണ്ടു­ദി­വ­സം മു­ഴു­വൻ ഘോ­ര­മാ­യി പൊ­രു­തി­യെ­ങ്കി­ലും ജയം ക­ര­സ്ഥ­മാ­യി­ല്ല. സാ­മൂ­തി­രി­യു­ടെ വ­ക­യാ­യി ഇ­രു­നൂ­റ് ചെറിയ പ­ട­ക്ക­പ്പ­ലു­കൾ ഈ യു­ദ്ധ­ത്തിൽ ഏർ­പ്പെ­ട്ടി­രു­ന്ന­താ­യി പ­റ­യു­ന്നു.

ആൽമീഡ വിജയം കൈ­ക്ക­ലാ­ക്കി­യെ­ങ്കി­ലും അ­യാൾ­ക്കു് കേ­ര­ളീ­യ ക­ടൽ­സൈ­ന്യ­ത്തെ ഛി­ന്ന­ഭി­ന്ന­മാ­ക്കു­ന്ന­തി­നു് ക­ഴി­ഞ്ഞി­ല്ല. യു­ദ്ധാ­ന­ന്ത­രം തു­ടർ­ച്ച­യാ­യി കോ­ഴി­ക്കോ­ടൻ ക­പ്പ­ലു­കൾ പ­റ­ങ്കി­ക­ളെ പല പ്ര­കാ­ര­ത്തി­ലും ഉ­പ­ദ്ര­വി­ച്ചു­കൊ­ണ്ടി­രു­ന്നു. എ­ന്നു് മാ­ത്ര­മ­ല്ല, മു­ഹ­മ്മ­ദീ­യ­വ്യാ­പാ­രി­കൾ മുഖേന സാ­മൂ­തി­രി ഈ­ജി­പ്തി­ലെ സുൽ­ത്താ­ന്റെ സഹായം അ­ഭ്യർ­ത്ഥി­ക്കു­ക­യും അ­തു­വ­ഴി പ­റ­ങ്കി­ക­ളു­ടെ ര­ണ്ടാ­മ­ത്തെ ആ­ക്ര­മ­ണ­ത്തെ നി­ഷ്ഫ­ല­മാ­ക്കു­ക­യും­ചെ­യ്തു. പി­ന്നീ­ടു് കുറെ നാ­ള­ത്തേ­ക്കു് പ­റ­യ­ത്ത­ക്ക ക­ടൽ­യു­ദ്ധ­മൊ­ന്നും ന­ട­ന്നി­ല്ല. ഈ കാ­ല­ത്തു് പ­റ­ങ്കി­ക­ളു­ടെ നേ­താ­വാ­യി ഭരണം ന­ട­ത്തി­യി­രു­ന്ന­തു് ആൽ­ബു­ക്കർ­ക്ക് ആ­യി­രു­ന്നു. അ­യാ­ളു­ടെ ത­ന്ത്ര­നൈ­പു­ണി­കൊ­ണ്ടു് അ­ന്ന­ത്തെ സാ­മൂ­തി­രി­യു­മാ­യി ഒരു സ­ഖ്യ­മു­ണ്ടാ­യി. എ­ങ്കി­ലും അതു് അ­ധി­ക­കാ­ലം നീ­ണ്ടു­നി­ന്നി­ല്ല.

1524-ൽ വീ­ണ്ടും യു­ദ്ധം ആ­രം­ഭി­ച്ചു. ഇതിനെ തു­ടർ­ന്നു­ണ്ടാ­യ ക­ടൽ­യു­ദ്ധ­ങ്ങ­ളെ­ല്ലാം­ത­ന്നെ കു­ഞ്ഞാ­ലി­മാ­രു­ടെ അ­ത്ഭു­ത­പ­രാ­ക്ര­മ­ങ്ങ­ളെ വി­ളം­ബ­രം­ചെ­യ്യു­ന്ന­വ­യാ­ണു്. സാ­മൂ­തി­രി­യു­ടെ നാ­വി­ക­സേ­നാ­നാ­യ­ക­സ്ഥാ­നം കു­ഞ്ഞാ­ലി­മ­ര­യ്ക്കാർ­മാർ­ക്കു് പ­ര­മ്പ­ര­യാ സി­ദ്ധി­ച്ചു­വ­ന്ന­ത­ത്രെ. 1507 വരെ ഇ­വ­രു­ടെ ത­ല­സ്ഥാ­നം പൊ­ന്നാ­നി­യാ­യി­രു­ന്നു. സാ­മൂ­തി­രി­യു­ടെ ഒരു നാ­വി­ക­സ്റ്റേ­ഷ­നാ­യി­രു­ന്നു ഈ സ്ഥലം. 1507-ൽ പ­റ­ങ്കി­കൾ ആ­ക്ര­മി­ച്ചു് നാശം ചെ­യ്ത­പ്പോൾ മ­ര­യ്ക്കാർ­മാർ അ­വ­രു­ടെ ത­ല­സ്ഥാ­നം കോ­ട്ട­യ്ക്ക­ലേ­യ്ക്കു­മാ­റ്റി. 1524-ൽ യു­ദ്ധ­മാ­രം­ഭി­ച്ച­പ്പോൾ ഇ­വി­ടെ­നി­ന്നും കു­ട്ടി­ആ­ലി എ­ന്നൊ­രു വീ­ര­നേ­താ­വി­ന്റെ നേ­തൃ­ത്വ­ത്തിൽ ഒരു ക­പ്പൽ­പ്പ­ട പ­റ­ങ്കി­ക­ളോ­ടു് എ­തി­രി­ടാ­നാ­യി പു­റ­പ്പെ­ട്ടു. പലതവണ കൂ­ട്ടി­മു­ട്ടി­യി­ട്ടും കു­ട്ടി­ആ­ലി­യെ ജ­യി­ക്കാൻ പ­റ­ങ്കി­പ്പ­ട­യ്ക്കു് സാ­ധി­ച്ചി­ല്ല. അ­യാ­ളു­ടെ അ­ജ­യ്യ­മാ­യ നാ­വി­ക­ശ­ക്തി ശ­ത്രു­ക്ക­ളെ ഭ­യ­ഭ­രി­ത­മാ­ക്കി. ഇ­ങ്ങ­നെ തു­ടർ­ച്ച­യാ­യി ര­ണ്ടു് വർ­ഷ­ക്കാ­ലം, സ­മു­ദ്രാ­ധി­പ­ത്യം സ്ഥാ­പി­ക്ക­ത്ത­ക്ക­വ­ണ്ണം കു­ട്ടി­ആ­ലി സ്വ­ഭു­ജ­വീ­ര്യം പ്ര­ദർ­ശി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്നു. ത­ന്മൂ­ലം കൊ­ച്ചി­യും ഗോ­വ­യു­മാ­യി ഉ­ണ്ടാ­യി­രു­ന്ന പ­റ­ങ്കി­ക­ളു­ടെ ഗ­താ­ഗ­തം­ത­ന്നെ നി­ല­ച്ചു­പോ­യി. ഗ­ത്യ­ന്ത­ര­മി­ല്ലെ­ന്നു­ക­ണ്ടു് പ­റ­ങ്കി­കൾ അ­വ­സാ­ന­മാ­യി ത­ങ്ങ­ളു­ടെ സകല ശ­ക്തി­ക­ളും സം­ഘ­ടി­പ്പി­ച്ചു് ആലിയെ എ­തിർ­ക്കു­വാൻ ഉ­ദ്യു­ക്ത­രാ­യി. ഒ­ടു­വിൽ 1528-ൽ നടന്ന ഒരു യു­ദ്ധ­ത്തിൽ കു­ട്ടി­ആ­ലി ത­ട­വു­കാ­ര­നാ­യി പി­ടി­ക്ക­പ്പെ­ട്ടു.

കു­ട്ടി­ആ­ലി­ക്കു് പ­റ്റി­യ തോൽ­വി­കൊ­ണ്ടും സാ­മൂ­തി­രി യുടെ സ­മു­ദ്ര­ശ­ക്തി­ക്കു് വാ­ട്ടം ത­ട്ടി­യി­ല്ല. എ­ന്തെ­ന്നാൽ, അ­യാ­ളു­ടെ പു­ത്ര­നാ­യ കു­ഞ്ഞാ­ലി ര­ണ്ടാ­മൻ (Kunjali II) പി­താ­വി­നെ­പ്പോ­ലും അ­തി­ശ­യി­ക്ക­ത്ത­ക്ക­വ­ണ്ണം സ­മ­ര­വീ­ര്യ­ത്തോ­ടു­കൂ­ടി സ­മു­ദ്ര­ര­ണാ­ങ്ക­ണ­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. അ­ച്ഛ­ന്റെ കാ­ല­ടി­ക­ളെ­ത്ത­ന്നെ അ­യാ­ളും പി­ന്തു­ടർ­ന്നു­കൊ­ണ്ടി­രു­ന്നു. സാ­മൂ­തി­രി­യും മൗനം ദീ­ക്ഷി­ച്ചി­ല്ല. പ­റ­ങ്കി­ക­ളോ­ടു് പകരം വീ­ട്ടാ­നാ­യി ഒരു വലിയ പ­ട­കൂ­ട്ടു­വാൻ വേണ്ട ശ്ര­മ­ങ്ങൾ അ­ദ്ദേ­ഹ­വും ചെ­യ്തു. കു­ട്ടി­ആ­ലി­യു­ടെ ഒരു ബ­ന്ധു­വാ­യ പ­ച്ചാ­ച്ചി­മ­ര­യ്ക്കാ­രു­ടെ നേ­തൃ­ത്വ­ത്തിൽ സാ­മൂ­തി­രി ഒരു കപ്പൽ സമൂഹം സ­ജ്ജ­മാ­ക്കി. കു­ഞ്ഞാ­ലി ര­ണ്ടാ­മ­നും പടയും മ­ര­യ്ക്കാ­രു­ടെ സ­ഹാ­യ­ത്തി­നാ­യി അ­യ­യ്ക്ക­പ്പെ­ട്ടു. ആലി ഇ­ബ്രാ­ഹിം എ­ന്നൊ­രു നാ­യ­കൻ­കൂ­ടി ഇ­ക്കൂ­ട്ട­ത്തി­ലു­ണ്ടാ­യി­രു­ന്നു. ഇ­ങ്ങ­നെ സം­ഘ­ടി­ത­മാ­യ മ­ല­ബാർ­സേ­ന നേ­രെ­പോ­യ­തു് സി­ലോ­ണി­ലേ­ക്കാ­യി­രു­ന്നു. അ­വി­ടെ­യു­ള്ള പ­റ­ങ്കി­ക­ളു­ടെ അ­ധി­വാ­സ­സ്ഥാ­ന­ങ്ങ­ളെ ആ­ക്ര­മി­ക്ക­ണ­മെ­ന്നാ­ണു് സാ­മൂ­തി­രി തീർ­ച്ച­പ്പെ­ടു­ത്തി­യ­തു്. 1535 വരെ ഇ­രു­കൂ­ട്ട­രും ത­മ്മിൽ സിലോൺ തീ­ര­ങ്ങ­ളിൽ­വെ­ച്ചു് യു­ദ്ധം ന­ട­ന്നു­കൊ­ണ്ടി­രു­ന്നു. അ­പ്പോ­ഴേ­ക്കും ഒരു വ­മ്പി­ച്ച തുർ­ക്കി­പ്പ­ട അ­റേ­ബ്യൻ­ക­ട­ലിൽ വ­ന്നു­ചേർ­ന്ന­തി­നാൽ പ­റ­ങ്കി­കൾ­ക്കു് ശത്രു ഭയം വർ­ദ്ധി­ച്ചു. അവർ ര­ണ­രം­ഗ­ത്തിൽ­നി­ന്നും പി­ന്മാ­റി­ക്ക­ള­ഞ്ഞു. ഇ­തി­നി­ട­യിൽ കു­ഞ്ഞാ­ലി ര­ണ്ടാ­മ­ന്റെ അ­പാ­ദ­ന­ങ്ങൾ ദി­നം­പ്ര­തി കൂ­ടി­ക്കൂ­ടി­വ­ന്നു. സാ­മൂ­തി­രി­യു­ടെ പ­ട­നാ­യ­ക­ന്മാ­രിൽ അ­ദ്വി­തീ­യ­നാ­യി­ട്ടാ­ണു് ച­രി­ത്ര­ത്തിൽ അയാൾ കീർ­ത്തി­ത­നാ­യി­രി­ക്കു­ന്ന­തു്. ഈ യു­ദ്ധ­വീ­ര­ന്റെ പൗ­രു­ഷ­വും പ­രാ­ക്ര­മ­വും പ­റ­ങ്കി­ക­ളു­ടെ പ്ര­ശം­സ­യ്ക്കു­കൂ­ടി പാ­ത്രീ­ഭ­വി­ച്ചു. ചു­രു­ക്ക­ത്തിൽ കു­ഞ്ഞാ­ലി­യു­ടെ സ­മ­ര­യ­ശ­സ്സു് ദി­ഗ­ന്ത­ങ്ങ­ളി­ലും വ്യാ­പി­ച്ചു് കേ­ര­ള­മ­ഹി­മ­യെ പ്ര­കാ­ശ­ന­മാ­ക്കി. 1531 മുതൽ 1569 വ­രെ­യു­ള്ള കാലം കു­ഞ്ഞാ­ലി­യു­ടെ ഒരു പ­രാ­ക്ര­മ­ഘ­ട്ട­മാ­യി­ട്ടു് ക­ണ­ക്കാ­ക്കാം. ഇ­ക്കാ­ല­മ­ത്ര­യും കു­ഞ്ഞാ­ലി­യു­ടെ ആ­ക്ര­മ­ണ­ങ്ങൾ­മൂ­ലം പ­റ­ങ്കി­ക്ക­ച്ച­വ­ട­ത്തി­നു് നേ­രി­ട്ട നാ­ശ­ന­ഷ്ട­ങ്ങൾ­ക്കു് അ­ള­വി­ല്ലാ­യി­രു­ന്നു. നേ­രി­ട്ടു് നിൽ­ക്കാ­തെ സൂ­ത്ര­ത്തിൽ ഒ­ളി­ച്ചു­ക­ളി­ക്കു­ക­യും തരം കി­ട്ടു­മ്പോ­ഴെ­ല്ലാം പ­റ­ങ്കി­ക്ക­പ്പ­ലു­കൾ പി­ടി­ച്ച­ട­ക്കു­ക­യും ചെ­യ്യു­ന്ന ഒ­രു­ത­രം ഗോ­റി­ല്ലാ യു­ദ്ധ­സ­മ്പ്ര­ദാ­യം (Guerilla warefare) ആ­യി­രു­ന്നു കു­ഞ്ഞാ­ലി ഇ­ട­യ്ക്കി­ട­യ്ക്കു് കൈ­ക്കൊ­ണ്ടി­രു­ന്ന­തു്. ത­ന്മൂ­ലം അയാളെ പി­ടി­കൂ­ടാൻ പ­റ­ങ്കി­കൾ ചെയ്ത ശ്ര­മ­ങ്ങ­ളെ­ല്ലാം നി­ഷ്ഫ­ല­മാ­യ­തേ­യു­ള്ളു. അവർ അ­ത്ര­യും കാലം കേ­ര­ള­ക്ക­ര­യിൽ ന­ട­ത്തി­യ ക്രൂ­ര­കർ­മ്മ­ങ്ങൾ­ക്കെ­ല്ലാം ഈ കേ­ര­ള­പു­ത്രൻ പ­ക­രം­വീ­ട്ടി. തന്റെ വലയിൽ വീ­ഴു­ന്ന ക­പ്പ­ലു­ക­ളി­ലു­ള്ള പ­റ­ങ്കി­ക­ളെ അ­പ്പോൾ­ത്ത­ന്നെ ഒ­ന്നാ­കെ കൊ­ന്നു­ക­ള­യാ­നും കു­ഞ്ഞാ­ലി മ­ടി­ച്ചി­ല്ല. ഒരു കൊ­ല്ലം­കൊ­ണ്ടു് അ­മ്പ­തു് ക­പ്പ­ലു­കൾ കു­ഞ്ഞാ­ലി പി­ടി­ച്ച­ട­ക്കി­യ­താ­യി കാ­ണു­ന്നു. ഈ ക­ണ­ക്കു­കൊ­ണ്ടു­ത­ന്നെ ശ­ത്രു­ക്കൾ­ക്കു് നേ­രി­ട്ട നഷ്ടം ഏ­താ­ണ്ടു് ഊ­ഹി­ക്കാ­വു­ന്ന­താ­ണ­ല്ലോ. ചു­രു­ക്ക­ത്തിൽ പ­റ­ങ്കി­ക­ളു­ടെ ഒരു അ­ന്ത­ക­നാ­യി­ട്ടാ­യി­രു­ന്നു കു­ഞ്ഞാ­ലി പ­ടി­ഞ്ഞാ­റൻ കടലിൽ ക­ളി­ച്ചു­കൊ­ണ്ടി­രു­ന്ന­തു്. ഇ­തി­നി­ട­യിൽ ഘോ­ര­ങ്ങ­ളാ­യ യു­ദ്ധ­ങ്ങ­ളി­ലും ഈ പ­ട­നാ­യ­കൻ ഏർ­പ്പെ­ട്ടി­രു­ന്നു. സാ­മൂ­തി­രി­യെ തോ­ല്പി­ക്കു­വാൻ­വേ­ണ്ടി അ­ദ്ദേ­ഹ­ത്തി­ന്റെ കീഴിൽ വർ­ത്തി­ച്ചി­രു­ന്ന ഇ­ട­പ്പ­ള്ളി രാ­ജാ­വി­നെ പ­റ­ങ്കി­കൾ ആ­ക്ര­മി­ച്ച­പ്പോൾ കു­ഞ്ഞാ­ലി­യു­ടെ ക­പ്പൽ­പ്പ­ട­യാ­യി­രു­ന്നു അവരെ അ­വി­ടെ­നി­ന്നും ഓ­ടി­ച്ച­തു്. ഇ­ക്കാ­ല­ത്തു് സാ­മൂ­തി­രി­യു­ടെ നയം പ­റ­ങ്കി­ക­ളു­ടെ വാ­സ­സ്ഥാ­ന­ങ്ങ­ളെ അ­ങ്ങോ­ട്ടു­ചെ­ന്നു് ആ­ക്ര­മി­ക്കു­ക (Offensive) എ­ന്നു­ള്ള­താ­യി­രു­ന്നു. ഇ­ത­നു­സ­രി­ച്ചു് കു­ഞ്ഞാ­ലി അനേകം പോർ­ത്തു­ഗീ­സ് സ്ഥ­ല­ങ്ങൾ ആ­ക്ര­മി­ച്ചു് ന­ശി­പ്പി­ച്ചി­ട്ടു­ണ്ടു്. ഇ­ക്കൂ­ട്ട­ത്തിൽ ഒരു തവണ ക­ന്യാ­കു­മാ­രി­യെ ചു­റ്റി യാ­ത്ര­ചെ­യ്തു് നാ­ഗ­പ­ട്ട­ണ­ത്തു­ചെ­ന്നു് അ­വി­ടെ­യു­ള്ള പ­റ­ങ്കി­സ്ഥാ­പ­ന­ങ്ങ­ളെ ഈ കേ­ര­ള­വീ­രൻ ആ­ക്ര­മി­ക്കു­ക­യു­ണ്ടാ­യി. എ­ന്നാൽ, അ­വി­ടെ­വെ­ച്ചു് നടന്ന യു­ദ്ധ­ത്തിൽ തോൽ­വി­പ­റ്റി­യ­തി­നാൽ കു­ഞ്ഞാ­ലി­ക്കു് വേ­ഷ­പ്ര­ച്ഛ­ന്ന­നാ­യി ര­ക്ഷ­പ്പെ­ടേ­ണ്ടി­വ­ന്നു. പി­ന്നീ­ടു് നടന്ന പ്ര­ധാ­ന­യു­ദ്ധം 1538-ൽ ഫെ­ബ്രു­വ­രി 20-ാം തീ­യ­തി­യാ­ണു്. ഇ­തി­ലും പ­റ­ങ്കി­കൾ­ക്കു് കു­ഞ്ഞാ­ലി­യെ പി­ടി­ക്കു­വാൻ ക­ഴി­ഞ്ഞി­ല്ല. ഇ­ങ്ങ­നെ ശ­ത്രു­ശ­ല്യം അ­തി­ദു­സ്സ­ഹ­മാ­യി­ത്തീർ­ന്ന­പ്പോൾ പ­റ­ങ്കി­കൾ സാ­മൂ­തി­രി­യു­മാ­യി ഒരു ഉ­ട­മ്പ­ടി ചെ­യ്വാൻ നി­ശ്ച­യി­ച്ചു. തൽ­ഫ­ല­മാ­യി പ­ത്തു­വർ­ഷ­ക്കാ­ലം സ­മാ­ധാ­നം നില നി­ന്നു.

കു­ഞ്ഞാ­ലി­യു­ടെ ശക്തി ക്ഷ­യി­ക്കാ­തി­രി­ക്കു­ന്ന കാ­ല­ത്തോ­ളം ത­ങ്ങൾ­ക്കു് അ­റേ­ബ്യൻ കടലിൽ യാ­തൊ­രു ര­ക്ഷ­യും ഉ­ണ്ടാ­കു­ന്ന­ത­ല്ലെ­ന്നു് പ­റ­ങ്കി­കൾ­ക്കു് അ­റി­യാ­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് അവർ പി­ന്നെ­യും അ­യാ­ളു­ടെ അ­ധഃ­പ­ത­ന­ത്തെ ലാ­ക്കാ­ക്കി യു­ദ്ധം തു­ടർ­ന്നു. 1558-ൽ ലൂ­യി­മെ­ല്ലോ എന്ന പ­റ­ങ്കി­ക്ക­പ്പി­ത്താൻ പ്ര­ത്യേ­ക സ­ന്നാ­ഹ­ങ്ങ­ളോ­ടു­കൂ­ടി കു­ഞ്ഞാ­ലി­യെ എ­തിർ­ത്തു. ക­ണ്ണൂ­രി­ന­ടു­ത്തു­വെ­ച്ചാ­ണു് യു­ദ്ധം ന­ട­ന്ന­തു്. ഇ­ത്ത­വ­ണ പ­റ­ങ്കി­കൾ­ക്കു് ഗ­ണ്യ­മാ­യ വിജയം ല­ഭി­ച്ചു. കു­ഞ്ഞാ­ലി­യു­ടെ കൊ­ടി­ക്ക­പ്പൽ (Flag ship) ഈ യു­ദ്ധ­ത്തിൽ മു­ക്ക­പ്പെ­ട്ട­താ­യി പ­റ­യു­ന്നു. സാ­മൂ­തി­രി­യു­ടെ വക മൂ­ന്നു് ക­പ്പ­ലു­കൾ­കൂ­ടി പ­റ­ങ്കി­കൾ പി­ടി­ച്ചെ­ടു­ത്തു.

മെ­ല്ലോ നേടിയ ഈ വി­ജ­യം­കൊ­ണ്ടു് വലിയ ഫ­ല­മു­ണ്ടാ­യി­ല്ല. കോ­ഴി­ക്കോ­ടൻ ക­പ്പ­ലു­ക­ളിൽ പ­തി­മൂ­ന്നിൽ ഒ­മ്പ­തെ­ണ്ണ­ത്തി­നും യാ­തൊ­രു ഉടവും ത­ട്ടാ­തെ മ­ട­ങ്ങി­പ്പോ­കാൻ ക­ഴി­ഞ്ഞു. എന്നു മാ­ത്ര­മ­ല്ല, കു­ഞ്ഞാ­ലി വീ­ണ്ടും അ­മി­ത­പ­രാ­ക്ര­മ­നാ­യി സ­മ­ര­രം­ഗ­ത്തു് പ്ര­ത്യ­ക്ഷ­പ്പെ­ട്ടു­തു­ട­ങ്ങി. ഈ അ­ത്ഭു­ത­വി­ക്ര­മ­നെ അ­നു­ധാ­വ­നം ചെ­യ്യു­ന്ന­തിൽ പ­റ­ങ്കി­കൾ പി­ന്നെ­യും ഉ­ദ്യു­ക്ത­രാ­യി. 1569-ൽ മി­റാൻ­ഡാ (Miranda) എന്ന പോർ­ത്തു­ഗീ­സ് നായകൻ 36 പ­ട­ക്ക­പ്പ­ലോ­ടു­കൂ­ടി കു­ഞ്ഞാ­ലി­യു­ടെ വ­ധ­ത്തി­നാ­യി പു­റ­പ്പെ­ട്ടെ­ങ്കി­ലും നൈ­രാ­ശ്യ­ത്തോ­ടെ മ­ട­ങ്ങേ­ണ്ടി­വ­ന്നു. ഒരു കൊ­ല്ലം മു­ഴു­വൻ ഉറ്റു ശ്ര­മി­ച്ചെ­ങ്കി­ലും അ­വർ­ക്കു് കു­ഞ്ഞാ­ലി­യെ പി­ടി­കി­ട്ടി­യി­ല്ല. അ­തേ­സ­മ­യം അ­യാ­ളു­ടെ ഗോ­റി­ല്ലാ­സ­മ­രം വർ­ദ്ധ­മാ­ന­മാ­യി­ക്കൊ­ണ്ടി­രു­ന്നു. ഇ­ങ്ങ­നെ ശ­ത്രു­ക്കൾ­ക്കു് കീ­ഴ­ട­ങ്ങാ­തെ വീ­രോ­ചി­ത­മാ­യ രീ­തി­യിൽ അ­ന്ത്യ­കാ­ലം­വ­രെ കു­ഞ്ഞാ­ലി കേ­ര­ളീ­യാ­ഭി­മാ­നം പു­ലർ­ത്തി.

കു­ഞ്ഞാ­ലി കു­ടും­ബ­ത്തി­ന്റെ അ­ന്ത്യ­ച­രി­ത്ര­മാ­ണു് ഇനി പ­റ­യേ­ണ്ട­തു്. അ­തി­ദ­യ­നീ­യ­മാ­യ ഒരു ച­രി­ത്ര­മാ­ണ­തു്. ‘സ്വ­ന്ത­വാ­ളാൽ സ്വയം വെ­ട്ടി മ­രി­പ്പൂ മർ­ത്ത്യൻ’ എന്ന ക­വി­വാ­ക്യ­ത്തെ അ­നു­സ്മ­രി­പ്പി­ക്കു­ന്ന ഒരു അ­ധഃ­പ­ത­ന­മാ­ണു് ഈ കു­ടും­ബ­ത്തി­നു് നേ­രി­ട്ട­തു്. കു­ഞ്ഞാ­ലി ര­ണ്ടാ­മ­നെ­പ്പോ­ലെ മൂ­ന്നാ­മ­നും പ്ര­താ­പ­നും പ്ര­ബ­ല­നും ആ­യി­രു­ന്നു. പ­റ­ങ്കി­ക­ളു­മാ­യി വി­ജ­യ­പൂർ­വം പോ­രാ­ടി സാ­മൂ­തി­രി­യു­ടെ പ­ക്കൽ­നി­ന്നു് പ്ര­ഭു­ത്വ­വും മ­റ്റു് സ്ഥാ­ന­മാ­ന­ങ്ങ­ളും ല­ഭി­ക്കു­വാൻ ഈ പ­ട­യാ­ളി­ക്കു് ഭാ­ഗ്യ­മു­ണ്ടാ­യി. ഇ­ങ്ങ­നെ പ്ര­താ­പ­നാ­യി ക­ഴി­യു­മ്പോൾ സാ­മൂ­തി­രി­യു­ടെ അ­നു­വാ­ദം വാ­ങ്ങി­ക്കൊ­ണ്ടു് കു­ഞ്ഞാ­ലി (Kunjali III) പു­തു­പ്പ­ട്ട­ണ­ത്തു് സ്വ­ന്ത­മാ­യി ഒരു കോ­ട്ട­കെ­ട്ടി ‘മ­ര­ക്കാർ കോട്ട’ എന്ന പേരിൽ. ഇതു് ച­രി­ത്ര­പ്ര­സി­ദ്ധ­മാ­യി­ത്തീർ­ന്നി­ട്ടു­ണ്ടു്. പു­തു­പ്പ­ട്ട­ണം കു­ഞ്ഞാ­ലി­മാ­രു­ടെ ഒരു സൈ­നി­ക­കേ­ന്ദ്ര­വു­മാ­യി­രു­ന്നു. അവിടെ കോ­ട്ട­യു­റ­പ്പി­ച്ച­തോ­ടു­കൂ­ടി അ­ന്ന­ത്തെ നായർ പ്ര­ഭു­ക്ക­ന്മാ­രെ­പ്പോ­ലെ കു­ഞ്ഞാ­ലി­യും ചു­റ്റു­പാ­ടും ചില അ­ധി­കാ­ര­ങ്ങൾ ന­ട­ത്തു­വാൻ തു­ട­ങ്ങി. മൂ­ന്നാ­മ­ന്റെ കാലം ഇ­ങ്ങ­നെ ക­ഴി­ഞ്ഞു. 1595-ൽ കു­ഞ്ഞാ­ലി നാ­ലാ­മൻ അ­ധി­കാ­ര­സ്ഥാ­ന­ത്തു് അ­ധി­ഷ്ഠി­ത­നാ­യി. അയാൾ അല്പം പ്ര­താ­പ­പ്ര­മ­ത്ത­നാ­യി സ്വ­ന്തം കോ­ട്ട­കൊ­ത്ത­ള­ങ്ങ­ളെ പൂർ­വാ­ധി­കം ബ­ല­പ്പെ­ടു­ത്തു­വാ­നും ഒരു നാ­ടു­വാ­ഴി എന്ന നി­ല­യിൽ അ­ധി­കാ­രം ന­ട­ത്തു­വാ­നും തു­ട­ങ്ങി. ഈ വ്യാ­മോ­ഹ­ത്തിൽ തന്റെ സ്വാ­മി­യാ­യ സാ­മൂ­തി­രി­യെ­ക്കൂ­ടി ധി­ക്ക­രി­ച്ചു് പ്ര­വർ­ത്തി­ക്കു­ന്ന­തി­നു് അയാൾ മ­ടി­ച്ചി­ല്ല. വി­ജ­യ­ല­ഹ­രി­യിൽ മ­തി­മ­റ­ന്നു­പോ­യ ഈ മാ­പ്പി­ള­പ്ര­ഭു സാ­മൂ­തി­രി­ക്കോ­വി­ല­കം വക ഒരു ആ­ന­യു­ടെ വാൽ വെ­ട്ടി­മു­റി­ച്ച­താ­യും ഒരു നായരെ അ­പ­മാ­നി­ച്ച­താ­യും പ­റ­യ­പ്പെ­ടു­ന്നു. ഇ­ങ്ങ­നെ പെ­ട്ടെ­ന്നു­ണ്ടാ­യ സ്ഥി­തി­വ്യ­ത്യാ­സ­ങ്ങൾ സാ­മൂ­തി­രി­യെ­യും നാ­യ­ന്മാ­രെ­യും ക്രു­ദ്ധ­രാ­ക്കി. കു­ഞ്ഞാ­ലി­കു­ടും­ബ­ത്തെ സം­ഹ­രി­ക്കു­വാൻ ത­ക്കം­നോ­ക്കി­യി­രു­ന്ന പ­റ­ങ്കി­കൾ ഈ സു­വർ­ണ്ണാ­വ­സ­രം പാ­ഴാ­ക്കി­യി­ല്ല. ഇ­തു­ത­ന്നെ ത­ര­മെ­ന്നു­ക­ണ്ടു് അവർ സാ­മൂ­തി­രി­യു­മാ­യി സ­ഖ്യം­ചെ­യ്തു.

പി­ന്ന­ത്തെ പു­റ­പ്പാ­ടു് ദുർ­ന്നി­വാ­ര­മാ­യ നി­യ­തി­ഗ­തി­ക്കു് ഒരു ഉ­ദാ­ഹ­ര­ണ­മാ­ണു്. ‘മ­ര­യ്ക്കാർ കോട്ട’ ആ­ക്ര­മി­ക്കു­വാൻ സാ­മൂ­തി­രി­യും പ­റ­ങ്കി­ക­ളും ഒ­രു­മി­ച്ചു് സ­ന്ന­ദ്ധ­രാ­യി! ഏതൊരു രാ­ജാ­വി­നു­വേ­ണ്ടി കു­ഞ്ഞാ­ലി­ക്കു­ടും­ബം ഒരു നൂ­റ്റാ­ണ്ടു­കാ­ലം ആ­ത്മ­ബ­ലി ന­ട­ത്തി­യോ ആ രാ­ജാ­വു­ത­ന്നെ തന്റെ പ­ര­മ­ശ­ത്രു­ക്ക­ളു­മാ­യി കൈ­കോർ­ത്തു­പി­ടി­ച്ചു് ഇതാ സ്വ­കു­ടും­ബ­മാ­യി ക­രു­ത­പ്പെ­ടേ­ണ്ട ആ­സ്ഥാ­ന­ത്തെ സം­ഹ­രി­ക്കു­വാൻ പു­റ­പ്പെ­ടു­ന്നു! ‘മ­ര­യ്ക്കാർ കോട്ട’യിൽ നടന്ന യു­ദ്ധം അ­തി­ഭ­യ­ങ്ക­ര­മാ­യി­രു­ന്നു. കു­ഞ്ഞാ­ലി അ­വ­സാ­നം­വ­രെ സാ­മൂ­തി­രി­യോ­ടും പ­റ­ങ്കി­ക­ളോ­ടും ഒ­ന്നു­പോ­ലെ പ­ട­പൊ­രു­തി. ഒ­ടു­വിൽ നി­വൃ­ത്തി­യി­ല്ലാ­താ­യ­പ്പോൾ ആ വീ­ര­പു­രു­ഷൻ കീ­ഴ­ട­ങ്ങി. ആർ­ക്കാ­ണു് കീ­ഴ­ട­ങ്ങി­യ­തു്? പ­റ­ങ്കി­കൾ­ക്കോ? അല്ല—ഒരു വി­ദേ­ശ­ശ­ത്രു­വി­ന്റെ മു­മ്പിൽ കു­ഞ്ഞാ­ലി­ക്കു­ടും­ബ­ക്കാർ ഒ­രി­ക്ക­ലും തല കു­നി­ച്ചി­ട്ടി­ല്ല. കു­ഞ്ഞാ­ലി തന്റെ സ്വാ­മി­ക്കു് കീ­ഴ­ട­ങ്ങി. തന്നെ ര­ക്ഷി­ക്ക­ണ­മെ­ന്ന പ്രാർ­ത്ഥ­ന­യോ­ടു­കൂ­ടി ക­ര­ധൃ­ത­മാ­യ ഖഡ്ഗം സാ­മൂ­തി­രി­ക്കു് കൊ­ടു­ത്തു കീ­ഴ്‌­വ­ണ­ങ്ങു­ക­യാ­ണു് അയാൾ ചെ­യ്ത­തു്. പക്ഷേ, ആ അ­ഭ­യ­പ്രാർ­ത്ഥ­ന ക­ഷ്ട­കാ­ല­ത്താൽ ഫ­ലി­ച്ചി­ല്ല. നിർ­ദ­യ­നാ­യ സാ­മൂ­തി­രി ഈ പു­രു­ഷ­സിം­ഹ­ത്തെ പ­റ­ങ്കി­കൾ­ക്കു് വി­ട്ടു­കൊ­ടു­ത്തു. പക വീ­ട്ടാൻ എ­രി­പൊ­രി­കൊ­ണ്ടി­രു­ന്ന പ­റ­ങ്കി­കൾ അ­വ­രു­ടെ ഭ­യ­ങ്ക­ര­ശ­ത്രു­വി­നെ കൈയിൽ കി­ട്ടി­യ­മാ­ത്ര­യിൽ സം­ഹ­രി­ക്കു­ക­യും ചെ­യ്തു. ഇ­ങ്ങ­നെ കു­ഞ്ഞാ­ലി­കു­ടും­ബ­ച­രി­ത്രം ഒരു ദു­ര­ന്ത­നാ­ട­ക­മാ­യി പ­രി­ണ­മി­ച്ചു. ഇ­തോ­ടു­കൂ­ടി സാ­മൂ­തി­രി­യു­ടെ നാവിക ശ­ക്തി­യും ക്ഷ­യോ­ന്മു­ഖ­മാ­യി.

ഈ മ­ഹാ­വീ­ര­ന്മാ­രെ കേവലം ക­ടൽ­ക്ക­ള്ള­ന്മാ­രാ­ക്കി (Pirates) ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ള ചില പോർ­ത്തു­ഗീ­സ് ച­രി­ത്ര­കാ­ര­ന്മാർ ഉ­ണ്ടെ­ന്നു­ള്ള വ­സ്തു­ത­യും കേ­ര­ളീ­യർ അ­റി­ഞ്ഞി­രി­ക്കേ­ണ്ട­താ­കു­ന്നു.

(ന­വ­ദർ­ശ­നം)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Samoothiriyude Navikasainyam (ml: സാ­മൂ­തി­രി­യു­ടെ നാ­വി­ക­സൈ­ന്യം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Samoothiriyude Navikasainyam, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, സാ­മൂ­തി­രി­യു­ടെ നാ­വി­ക­സൈ­ന്യം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 22, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A Flowering Cactus: Heliocereus Speciosus, a painting by Pierre-​Joseph Redouté (1759–1840). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.