SFNസായാഹ്ന ഫൌണ്ടേഷൻ
images/Girl_with_a_Burning_Torch.png
Girl with a Burning Torch, a painting by Johann Conrad Seekatz (1719–1768).
ശാ­സ്ത്രീ­യ­സ­മീ­പ­നം
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

ശാ­സ്ത്രീ­യ­മ­നോ­ഭാ­വം, ശാ­സ്ത്രീ­യ­വീ­ക്ഷ­ണം എ­ന്നൊ­ക്കെ സാ­ധാ­ര­ണ പ­റ­യാ­റു­ണ്ടു്. വി­ഷ­യ­നി­രൂ­പ­ണ­ത്തിൽ ചില കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി അതു് വേ­ണ്ട­ത്ര ശാ­സ്ത്രീ­യ­മാ­യി­ല്ലെ­ന്നോ, ശാ­സ്ത്രീ­യ­മാ­യി­ട്ടു­ണ്ടെ­ന്നോ പറയും. ന­മു­ക്കൊ­ക്കെ അതു് കേ­ട്ടാൽ ഏ­താ­ണ്ടൊ­ക്കെ മ­ന­സ്സി­ലാ­വു­ക­യും ചെ­യ്യും. എ­ങ്കി­ലും അ­ക്കാ­ര്യ­ത്തി­ലും ഒരു തു­റ­ന്ന ചർച്ച ന­ല്ല­താ­ണെ­ന്നു് എ­നി­ക്കു് തോ­ന്നു­ന്നു.

പ­രീ­ക്ഷ­ണ­ശാ­ല­യി­ലെ ശാ­സ്ത്ര­ജ്ഞ­നു് തന്റെ ഗ­വേ­ഷ­ങ്ങ­ളോ­ടു­ള്ള മ­നോ­ഭാ­വ­മാ­ണു് ശാ­സ്ത്രീ­യ­വീ­ക്ഷ­ണ­ത്തിൽ ഒരു സ്വ­ത­ന്ത്ര­ചി­ന്ത­കൻ കൈ­ക്കൊ­ള്ളേ­ണ്ട­തു്. അ­റി­വി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പ­രി­മി­തി­ക­ളു­ണ്ടാ­കാം. എ­ങ്കി­ലും ആ സ­മീ­പ­നം ആ­വ­ശ്യ­മാ­ണു്. ന­മ്മു­ടെ ചി­ന്ത­യിൽ ആ­ത്മാം­ശം വ­ള­രെ­യേ­റെ ക­ലർ­ന്നു് അതു് ക­ലു­ഷ­മാ­കാ­റു­ണ്ടെ­ങ്കി­ലും വ­സ്തു­നി­ഷ്ഠ­മാ­യി ചി­ന്തി­ക്കു­വാൻ ശ്ര­മി­ച്ചാൽ വി­ജ­യി­ക്കാ­തി­രി­ക്കു­ക­യി­ല്ല. സ്വ­കാ­ര്യ­താൽ­പ­ര്യ­ങ്ങൾ, മുൻ­വി­ധി, സാ­മൂ­ഹ്യാ­ചാ­ര­ങ്ങൾ, വി­കാ­രം തു­ട­ങ്ങി­യ ബു­ദ്ധി­യു­ടെ പ്ര­വർ­ത്ത­ന­ത്തെ സ്വാ­ധീ­നി­ക്കാ­തി­രി­ക്കാൻ നി­ര­ന്ത­ര­മാ­യ അ­ഭ്യാ­സം കൂ­ടി­യേ കഴിയൂ. ക­ഴി­യു­ന്നി­ട­ത്തോ­ളം വ­സ്തു­നി­ഷ്ഠ­മാ­യി ചി­ന്തി­ച്ചും സ്വയം ചോ­ദ്യം­ചോ­ദി­ച്ചും നി­രീ­ക്ഷ­ണ­പ­രീ­ക്ഷ­ണ­ങ്ങൾ ന­ട­ത്തി­യും ആണു് ഒരു നി­ഗ­മ­ന­ത്തിൽ എ­ത്തി­ച്ചേ­രേ­ണ്ട­തു്. അ­ങ്ങ­നെ സ­ത്യ­ത്തെ അ­ന്വേ­ഷി­ക്കു­ന്ന­തി­ലാ­ണു് സ്വ­ത­ന്ത്ര­ചി­ന്ത അ­ല്ലെ­ങ്കിൽ ശാ­സ്ത്രീ­യ ചിന്ത എ­ന്നു് പ­റ­യു­ന്ന­തു്. ഇതു് എ­ളു­പ്പ­ത്തിൽ സാ­ധി­ക്കാ­വു­ന്ന ഒരു കാ­ര്യ­മ­ല്ല. നി­ര­ന്ത­രം തി­ര­മാ­ല­കൾ അ­ല­റി­യ­ടി­ക്കു­ന്ന ഒരു മ­ഹാ­സ­മു­ദ്ര­മാ­ണു് ന­മ്മു­ടെ മ­ന­സ്സു്. അവിടെ ശ­ക്തി­യേ­റി­യ അ­ടി­യൊ­ഴു­ക്കു­ക­ളും പാ­റ­ക്കെ­ട്ടു­ക­ളു­മു­ണ്ടു്. അ­തി­നി­ട­യി­ലൂ­ടെ തോ­ണി­യാ­ത്ര ചെ­യ്യു­ന്ന­തി­നു് വളരെ സൂ­ക്ഷ്മ­ത ആ­വ­ശ്യ­മാ­ണു്.

images/Oliver_Joseph_Lodge.jpg
സർ ഒലിവർ ലോ­ഡ്ജ്

സ്വ­ന്ത­മാ­യി വ്യ­ക്തി­ത്വ­മു­ള്ള ആളുകൾ വളരെ കു­റ­വാ­ണു്. മ­റ്റൊ­രു­വി­ധ­ത്തിൽ പ­റ­ഞ്ഞാൽ ന­മ്മിൽ പലരും മ­റ്റു­ള്ള­വ­രാ­ണു്. ആ­രെ­ങ്കി­ലും പ­റ­യു­ന്ന­തു് ഏറ്റു പ­റ­യു­ന്ന­തി­ലാ­ണു് ആ­ളു­കൾ­ക്കു് താ­ല്പ­ര്യം. ഏ­തെ­ങ്കി­ലും വലിയ ആൾ പ­റ­ഞ്ഞു് എ­ന്നു് കേ­ട്ടാൽ പി­ന്നെ അതു് തെ­റ്റാ­ണോ ശ­രി­യാ­ണോ എ­ന്നു് അ­ധി­ക­മാ­രും ചി­ന്തി­ക്കു­ക­യി­ല്ല. മ­നു­ഷ്യ­ന്റെ ഈ ബ­ല­ഹീ­ന­ത എല്ലാ മ­ത­ങ്ങ­ളും ചൂഷണം ചെ­യ്യാ­റു­ണ്ടു്. അ­തു­കൊ­ണ്ടാ­ണു് ആ ശാ­സ്ത്ര­ജ്ഞൻ ദൈ­വ­വി­ശ്വാ­സി­യാ­യി­രു­ന്നു, അ­ല്ലെ­ങ്കിൽ ആ സാ­ഹി­ത്യ­കാ­രൻ മ­ത­വി­ശ്വാ­സി­യാ­യി­രു­ന്നു എ­ന്നു് അവർ പ­റ­യു­ന്ന­തു്. സർ ഒലിവർ ലോ­ഡ്ജ് എന്ന ഊർ­ജ­ത­ന്ത്ര­ജ്ഞ­നെ­പ്പ­റ്റി നി­ങ്ങൾ കേ­ട്ടി­രി­ക്കും. അ­ദ്ദേ­ഹം ആ ശാ­സ്ത്ര­മേ­ഖ­ല­യ്ക്കു് ക­ന­പ്പെ­ട്ട സം­ഭാ­വ­ന ന­ല്കി­യി­ട്ടു­ള്ള ആ­ളാ­ണു്. ഒ­റ്റ­യൊ­രു മ­കൻ­മാ­ത്ര­മേ അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നു­ള്ളു. അയാൾ യു­ദ്ധ­ത്തിൽ കൊ­ല്ല­പ്പെ­ട്ട­പ്പോൾ അ­ദ്ദേ­ഹ­ത്തി­നു് ആ ക­ദ­ന­ഭാ­രം താ­ങ്ങാൻ ക­ഴി­ഞ്ഞി­ല്ല. മ­രി­ച്ചു­പോ­യ ആ പു­ത്ര­നെ വീ­ണ്ടും കാ­ണ­ണ­മെ­ന്നു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഗ്ര­ഹം ഉ­പ­ബോ­ധ­മ­ന­സ്സിൽ അ­ടി­ഞ്ഞു­കി­ട­ന്നു. വി­വാ­ഹം ക­ഴി­ക്കാ­നാ­ഗ്ര­ഹി­ച്ചി­ട്ടു് ക­ഴി­യാ­തെ­പോ­യ പ്രേ­യ­സി­യെ സ്വ­പ്ന­ത്തിൽ ക­ണ്ടാൽ ഒരു കാ­മു­ക­നു് സ­ന്തോ­ഷം തോ­ന്നും. പക്ഷേ, അതു് യാ­ഥാർ­ത്ഥ്യ­മ­ല്ലെ­ന്നു് അധികം താ­മ­സി­യാ­തെ അ­യാൾ­ക്കു് മ­ന­സ്സി­ലാ­കും. സർ ഒലിവർ ലോ­ഡ്ജി­നു് പു­ത്ര­നെ­പ്പ­റ്റി­യു­ള്ള ചിന്ത ഒരു വി­ഭ്രാ­ന്തി­യോ­ളം ചെ­ന്നെ­ത്തി. അ­ദ്ദേ­ഹം മ­രി­ച്ചു­പോ­യ പു­ത്ര­നു­മാ­യി സം­സാ­രി­ച്ചു എ­ന്നു് ഒ­രി­ക്കൽ പ്ര­സ്താ­വി­ച്ചു. ലോ­ക­ത്തെ­ങ്ങു­മു­ള്ള സ്പി­രി­ച്വ­ലി­സ്റ്റു­കൾ അതു് പൊ­ക്കി­പ്പി­ടി­ച്ചു­കൊ­ണ്ടു് ന­ട­ന്നു. താൻ മ­രി­ച്ചു­പോ­യ പു­ത്ര­നെ ക­ണ്ടു് സം­സാ­രി­ച്ചു എ­ന്നു­ള്ള­തു് തെ­ളി­യി­ക്കേ­ണ്ട ചുമതല സർ ഒലിവർ ലോ­ഡ്ജി­നു­ണ്ടാ­യി. അ­തി­നു് അ­ദ്ദേ­ഹം യു­ക്തി തേടാൻ തു­ട­ങ്ങി. യു­ക്തി­യും വി­ശ്വാ­സ­വും കൂ­ട്ടി­ക്കു­ഴ­ച്ച ഒരു മ­റു­പ­ടി അ­ദ്ദേ­ഹം പ­റ­ഞ്ഞു. ഇ­ത്ത­രം ഒരു ഉ­ത്ത­രം ഫി­സിൿ­സി­ന്റെ കാ­ര്യ­ത്തിൽ അ­ദ്ദേ­ഹം സ­മ്മ­തി­ക്കു­ക­യി­ല്ല. അവിടെ മു­ഴു­വൻ തെ­ളി­വും ആ­വ­ശ്യ­മാ­ണു്. യു­ക്തീ­ക­ര­ണ­ത്തി­നു് ഒരു ദൃ­ഷ്ടാ­ന്ത­മാ­ണി­തു്. ഇ­ങ്ങ­നെ യു­ക്തി­തേ­ടി പോ­കു­ന്ന­വൻ ധാ­രാ­ള­മു­ണ്ടു്.

images/Conan_doyle.jpg
കോ­നൺ­ഡോ­യിൽ

ശാ­സ്ത്ര­ജ്ഞ­ന്മാർ ആ­സ്തി­ക്യ­ബോ­ധ­ത്തി­ലേ­ക്കു് തി­രി­ച്ചു­കൊ­ണ്ടു­വ­ന്നി­രി­ക്കു­ന്നു എ­ന്നു് മു­മ്പു് യു­ക്തി­വാ­ദ­സം­ഘം ട്ര­ഷ­റർ­കൂ­ടി­യാ­യി­രു­ന്ന പ­ന­മ്പി­ള്ളി ഒരു പ്ര­സം­ഗ­ത്തിൽ പ­റ­ഞ്ഞ­താ­യി കാ­ണു­ന്നു. മ­ത­വി­ശ്വാ­സി­ക­ളു­ടെ പ്ര­ചാ­ര­ണ­വൈ­ദ­ഗ്ദ്ധ്യ­ത്തിൽ അ­ദ്ദേ­ഹം പെ­ട്ടു­പോ­യി എ­ന്നാ­ണു് ഇതു് കാ­ണി­ക്കു­ന്ന­തു്. ഇ­ങ്ങ­നെ­യൊ­ക്കെ പ­റ­യു­ന്ന­വർ ക­ണ­ക്കാ­ക്കാ­ത്ത ഒരു കാ­ര്യ­മു­ണ്ടു്. ലോ­ക­ത്തിൽ എത്ര ശാ­സ്ത്ര­ജ്ഞ­ന്മാ­രു­ണ്ടു്. അവരിൽ എത്ര ശ­ത­മാ­നം അ­ങ്ങ­നെ പ­റ­ഞ്ഞു, പ­റ­ഞ്ഞ­തി­നെ­ല്ലാം ഒ­രർ­ത്ഥ­മാ­ണോ എ­ന്നൊ­ന്നും പലരും തി­ര­ക്കാ­റി­ല്ല. കോ­നൺ­ഡോ­യി­ലോ എ­ഡിം­ഗ്ട­ണോ ജീൻസോ പ­റ­ഞ്ഞ­തു­കൊ­ണ്ടു് എല്ലാ സാ­ഹി­ത്യ­കാ­ര­ന്മാ­രും ശാ­സ്ത്ര­ജ്ഞ­ന്മാ­രും സ്പി­രി­ച്വ­ലി­സ്റ്റു­ക­ളാ­ക­ണ­മെ­ന്നി­ല്ല. അവർ പ­റ­ഞ്ഞ­തു­കൊ­ണ്ടു് അതു് സ­ത്യ­മാ­ക­ണ­മെ­ന്നും നിർ­ബ­ന്ധ­മി­ല്ല.

images/Arthur_Stanley_Eddington.jpg
എ­ഡിം­ഗ്ടൺ

ശാ­സ്ത്ര­ജ്ഞൻ ഒരു പ്ര­ത്യേ­ക­വി­ജ്ഞാ­ന­ശാ­ഖ­യിൽ പ്രാ­മാ­ണ്യം നേ­ടു­ന്നു. മ­റ്റു് പല രം­ഗ­ത്തും അ­ദ്ദേ­ഹം അ­ജ്ഞ­നാ­യി­രി­ക്കും. ആരു് പ­റ­ഞ്ഞാ­ലും എ­ന്തു­പ­റ­ഞ്ഞാ­ലും ശരി അതു് ശാ­സ്ത്രീ­യ­മാ­ണോ എ­ന്നു് ചി­ന്തി­ച്ചും നി­രീ­ക്ഷ­ണ­പ­രീ­ക്ഷ­ണ­ങ്ങൾ ന­ട­ത്തി­യും സ്വീ­ക­രി­ക്കേ­ണ്ട­താ­ണു്.

images/James_Hopwood_Jeans.jpg
ജീൻസ്

സ്വ­ത­ന്ത്ര­ചി­ന്ത­യ്ക്കെ­തി­രാ­യി ന­മ്മു­ടെ മ­ന­സ്സിൽ ഉ­യർ­ന്നു­നി­ല്ക്കു­ന്ന ഒരു വലിയ പാ­റ­ക്കെ­ട്ടാ­ണു് സാ­മൂ­ഹ്യ­ബോ­ധം. ഒരു ഉ­ദാ­ഹ­ര­ണം­കൊ­ണ്ടു് ഞാ­നി­തു് വ്യ­ക്ത­മാ­ക്കാം. വിദ്യ അ­ഭ്യ­സി­ക്കാൻ എല്ലാ മ­നു­ഷ്യർ­ക്കും അ­വ­കാ­ശ­മു­ണ്ടെ­ന്നു് ഇ­ന്നു് എ­ല്ലാ­വർ­ക്കും അ­റി­യാം. ത­ത്ത്വ­ചി­ന്ത­ക­നും യു­ക്തി­വാ­ദി­യു­മാ­യി­രു­ന്ന ശ്രീ­ശ­ങ്ക­രൻ ശൂ­ദ്രൻ വേ­ദാ­ധി­കാ­രി­യ­ല്ലെ­ന്നു് പ­റ­ഞ്ഞു. അതു് അ­ക്കാ­ല­ത്തെ സാ­മൂ­ഹ്യ­ബോ­ധ­ത്തി­നു് കീ­ഴ്പ്പെ­ട­ലാ­യി­രു­ന്നു. മ­റ്റു­പ­ല കാ­ര്യ­ങ്ങ­ളി­ലും അ­ങ്ങേ­യ­റ്റം സ്വ­ത­ന്ത്ര­മാ­യി ചി­ന്തി­ച്ചി­രു­ന്ന അ­ദ്ദേ­ഹ­ത്തി­നു് അ­ക്കാ­ര്യ­ത്തിൽ ഒ­രു­പ­ക്ഷേ, ചിന്ത വ്യാ­പ­രി­പ്പി­ക്കാൻ ക­ഴി­ഞ്ഞി­രു­ന്നി­ല്ല. ചു­റ്റു­പാ­ടു­ക­ളു­ടെ ഇ­ത്ത­രം കൂ­ച്ചു­വി­ല­ങ്ങു­കൾ­ക്കു് അ­ദ്ദേ­ഹം വി­ധേ­യ­നാ­യി­രു­ന്നി­ല്ലെ­ങ്കിൽ ശ­ങ്ക­രാ­ചാ­ര്യർ ക്കു് ഇ­ന്നു­ള്ള­തിൽ എ­ത്ര­യോ ഉ­യർ­ന്ന സ്ഥാ­നം ല­ഭി­ക്കു­മാ­യി­രു­ന്നു. ഇതു് ശ­ങ്ക­രാ­ചാ­ര്യ­രു­ടെ കാ­ര്യ­ത്തിൽ മാ­ത്ര­മ­ല്ല, മ­റ്റ­നേ­കം മ­ഹാ­ത്മാ­ക്ക­ളു­ടെ കാ­ര്യ­ത്തി­ലും ശ­രി­യാ­ണു്.

മ­നു­ഷ്യ­ന്റെ വി­കാ­ര­ങ്ങ­ളാ­ണു് സ്വ­ത­ന്ത്ര­ചി­ന്ത­യു­ടെ മ­റ്റൊ­രു ശത്രു. ഒ­രു­ക­ണ­ക്കിൽ അവൻ വി­കാ­ര­ങ്ങ­ളു­ടെ ഒരു കെ­ട്ടാ­ണു്. ഇ­രു­ന്നൂ­റു­കോ­ടി വർ­ഷ­ങ്ങൾ­ക്കു് മു­മ്പാ­ണു് ഭൂ­മി­യു­ണ്ടാ­യ­തെ­ന്നു് ക­ണ­ക്കാ­ക്ക­പ്പെ­ടു­ന്നു. അ­ഞ്ചു­ല­ക്ഷ­ത്തോ­ളം വർ­ഷ­ങ്ങ­ളാ­യ­ത്രേ മ­നു­ഷ്യൻ ഉ­ണ്ടാ­യി­ട്ടു­ത­ന്നെ. ആ­ദി­മ­നു­ഷ്യൻ തി­ക­ച്ചും വ­ന­ച­ര­രാ­യ ജ­ന്തു­ക്കൾ­ത­ന്നെ­യാ­യി­രു­ന്നു. അമീബ മുതൽ മ­നു­ഷ്യൻ വ­രെ­യു­ള്ള പ­രി­വർ­ത്ത­ന­ങ്ങൾ­ക്കി­ട­യിൽ എ­ന്തെ­ല്ലാം അവനു് നേ­രി­ടേ­ണ്ടി­വ­ന്നി­രി­ക്കാം! അതിൽ പലതും ജ­ന്മ­വാ­സ­ന­യാ­യി അവനിൽ അ­ലി­ഞ്ഞു­ചേർ­ന്നി­രു­ന്നു. പ്രാ­കൃ­ത­മ­നു­ഷ്യ­നിൽ­നി­ന്നും ആ­ധു­നി­ക­മ­നു­ഷ്യ­നി­ലേ­ക്കു­ള്ള പു­രോ­ഗ­തി­യു­ടെ ച­രി­ത്ര­ത്തി­ലും ഭാ­വ­നാ­തീ­ത­ങ്ങ­ളാ­യ പലതും സം­ഭ­വി­ച്ചി­രി­ക്കാം. അ­തെ­ല്ലാം വാ­സ­ന­ക­ളാ­യി ന­മ്മു­ടെ ര­ക്ത­ത്തിൽ അ­ലി­ഞ്ഞു­ചേർ­ന്നി­ട്ടു­ണ്ടു്. പ­ല­പ്പോ­ഴും സ­ത്യാ­ന്വേ­ഷ­ണ­ത്തി­നെ­തി­രെ ആ ജ­ന്മ­വാ­സ­ന­കൾ ന­മ്മിൽ ഉ­യർ­ന്നു­വ­രും. പ­റ­ഞ്ഞു­കേ­ട്ടും ചെ­യ്തും ശീ­ലി­ച്ചി­ട്ടു­ള്ള­തി­നെ­തി­രാ­യി ഒരാൾ പ­റ­യു­ന്ന­തു­കേ­ട്ടാൽ അ­തി­നെ­തി­രെ വി­കാ­രം­കൊ­ള്ളു­ന്ന­തു് മ­നു­ഷ്യ­നി­ലെ മൃ­ഗ­മാ­ണു്. നി­ര­ന്ത­ര­മാ­യ അ­ഭ്യാ­സം­കൊ­ണ്ടു് സ­ഹി­ഷ്ണു­ത ശീ­ലി­ക്കു­ക­യാ­ണു് ഇ­തി­നു­ള്ള പോം­വ­ഴി. ശാ­സ്ത്ര­ജ്ഞ­നു് എ­ന്തെ­ങ്കി­ലും പു­തു­താ­യി ക­ണ്ടു­പി­ടി­ക്കു­മ്പോൾ അ­ത്ഭു­ത­മെ­ന്ന വി­കാ­രം ഉ­ണ്ടാ­കാം. പക്ഷേ, ക­ണ്ടു­പി­ടി­ത്ത­ത്തി­നു് അയാളെ പ്രേ­രി­പ്പി­ക്കു­ന്ന­തു് ആ വി­കാ­ര­മ­ല്ല. പ­രീ­ക്ഷ­ണ­ശാ­ല­യിൽ അയാൾ നി­സ്സം­ഗ­നാ­ണു്. എ­ന്തി­നെ­യെ­ങ്കി­ലും നാം സ­മീ­പി­ക്കു­മ്പോൾ അ­ത്ത­രം നി­സ്സം­ഗ­ത­യാ­ണാ­വ­ശ്യം.

പാ­ര­മ്പ­ര്യ­വും പ­രി­തഃ­സ്ഥി­തി­ക­ളു­മാ­ണു് വി­ശ്വാ­സ­ത്തേ­യും മ­ത­ത്തേ­യും രൂ­പ­പ്പെ­ടു­ത്തി­യ­തു്. അതു് യാ­തൊ­രു­വി­ധ­മാ­യ ആ­ലോ­ച­ന­യു­ടെ­യും ഫ­ല­മ­ല്ല. ഞാൻ ഇ­ന്ത്യ­യിൽ ജ­നി­ച്ച­തു­കൊ­ണ്ടു് ഹി­ന്ദു­വാ­യി. നാ­യർ­സ­മു­ദാ­യ­ത്തിൽ­പ്പെ­ട്ട ഒരു കു­ടും­ബ­ത്തിൽ ജ­നി­ച്ച­തു­കൊ­ണ്ടു് നാ­യ­രാ­യി. നേ­രെ­മ­റി­ച്ചു് ഞാൻ അ­റേ­ബ്യ­യിൽ ജ­നി­ച്ചി­രു­ന്നു­വെ­ങ്കിൽ ഒരു മു­സ്ലിം ആ­കു­മാ­യി­രു­ന്നു. യൂ­റോ­പ്പി­ലോ കേ­ര­ള­ത്തിൽ­ത്ത­ന്നെ­യോ ഒരു ക്രി­സ്തീ­യ­കു­ടും­ബ­ത്തിൽ ജ­നി­ച്ചി­രു­ന്നു­വെ­ങ്കിൽ ക്രി­സ്ത്യാ­നി­യാ­കു­മാ­യി­രു­ന്നു. വെറും യാ­ദൃ­ച്ഛി­ക­ത്വ­മാ­ണു് വ്യ­ക്തി­യു­ടെ വി­ശ്വാ­സ­ത്തി­നും മ­ത­ത്തി­നും അ­ടി­സ്ഥാ­ന­മെ­ന്നു് ഇതു് തെ­ളി­യി­ക്കു­ന്നു. കാക്ക കായ് കൊ­ത്തി അ­വി­ട­വി­ടെ ഇ­ടു­ന്നു. ആ കാ­യ്കൾ­ക്കു് അ­ക്കാ­ര്യ­ത്തിൽ യാ­തൊ­രു ഉ­ത്ത­ര­വാ­ദി­ത്വ­വു­മി­ല്ല. മി­ക്ക­വ­രു­ടേ­യും മ­ത­വി­ശ്വാ­സ­ത്തി­നു് ഇ­തു­പോ­ലു­ള്ള ഉ­ത്ത­ര­വാ­ദി­ത്വ­മേ­യു­ള്ളു. എ­ന്നാൽ പ­ഴ­യ­തി­നോ­ടു­ള്ള മമത നി­ത്യ­സ­മ്പർ­ക്കം­മൂ­ലം മ­നു­ഷ്യ­നിൽ ഉ­ണ്ടാ­കു­ന്നു. ഇ­രു­ള­ട­ഞ്ഞ­തും ജീർ­ണി­ച്ച­തു­മാ­യ ഒരു പ­ഴ­യ­വീ­ടു് പൊ­ളി­ച്ചു് പു­തു­താ­യൊ­ന്നു് വ­യ്ക്ക­ണ­മെ­ന്നു് പ­റ­ഞ്ഞാൽ മു­ത്ത­ശ്ശി­ക്കു് വിഷമം തോ­ന്നു­ന്നു. പുതിയ അ­ഭി­പ്രാ­യ­ങ്ങൾ സ്വീ­ക­രി­ക്കു­ന്ന കാ­ര്യ­ത്തിൽ പലരും മു­ത്ത­ശ്ശി­യു­ടെ ഈ വീ­ക്ഷ­ണ­ഗ­തി­യാ­ണു് പു­ലർ­ത്തു­ന്ന­തു്.

images/R_NArayana_panicker.png
ആർ. നാ­രാ­യ­ണ­പ്പ­ണി­ക്കർ

അ­ടു­ത്ത­കാ­ല­ത്തു് ജ­വ­ഹർ­ലാൽ നെ­ഹ്റു വിനെ ചെ­ന്നു­ക­ണ്ട ഒരു ശാ­സ്ത്രി ര­ഘു­വം­ശ­ത്തി­ലെ ഒരു ശ്ലോ­ക­മു­ദ്ധ­രി­ച്ചു­കൊ­ണ്ടു് പ­റ­ഞ്ഞു സോ­ഷ്യ­ലി­സം എന്ന ആശയം കാ­ളി­ദാ­സ­ന്റെ കാ­ല­ത്തും ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നു്. എ­ന്നി­ട്ടെ­ന്തേ ര­ഘു­വം­ശ­വ്യാ­ഖ്യാ­താ­ക്കൾ പ­തി­നെ­ട്ടാം­ശ­ത­ക­ത്തി­നു­മു­മ്പു് അതു് വി­ശ­ദ­മാ­ക്കാ­തി­രു­ന്ന­തെ­ന്നു് അ­ദ്ദേ­ഹം ചോ­ദി­ച്ചു. ശാ­സ്ത്രി­ക്കു് മ­റു­പ­ടി­യു­ണ്ടാ­യി­ല്ല. സോ­ഷ്യ­ലി­സ­വും യു­ക്തി­വാ­ദ­വും റോ­ക്ക­റ്റും എ­ന്നു­വേ­ണ്ട എ­ല്ലാം ഗീ­ത­യി­ലും ബൈ­ബി­ളി­ലും ഖു­റാ­നി­ലും ഉ­ണ്ടെ­ന്നു് പ­റ­യു­ന്ന­വ­രു­ണ്ടു്. ത­ങ്ങ­ളു­ടെ കൈ­വ­ശ­മു­ള്ള പ­ഴ­യ­വീ­ഞ്ഞു് പു­തി­യ­കു­പ്പി­യിൽ നി­റ­ച്ചു­വെ­യ്ക്കാ­നു­ള്ള അ­പ­ഹാ­സ്യ­മാ­യ ശ്ര­മ­ത്തി­നൊ­രു ഉ­ദാ­ഹ­ര­ണ­മാ­ണി­തു്.

images/Oscar_Wilde.jpg
ഓ­സ്കാർ വൈൽഡ്

ന­മു­ക്കെ­ല്ലാം അ­റി­യാ­വു­ന്ന­താ­ണു് എ­ഴു­ത്ത­ച്ഛ­ന്റെ കഥ. ആർ. നാ­രാ­യ­ണ­പ്പ­ണി­ക്കർ തന്റെ സാ­ഹി­ത്യ­ച­രി­ത്ര­ത്തിൽ വ­ള­രെ­യേ­റെ പേ­ജു­കൾ എ­ഴു­ത്ത­ച്ഛ­നെ­പ്പ­റ്റി ഉ­പ­ന്യ­സി­ക്കാൻ ചെ­ല­വാ­ക്കി­യി­ട്ടു­ണ്ടു്. അതൊരു നല്ല പു­സ്ത­ക­മാ­ണെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ നായർ സ്പി­രി­റ്റ് അതിൽ സ്വാ­ധീ­നം ചെ­ലു­ത്തി­യി­രി­ക്കു­ന്ന­തു് കാണാം. എ­ഴു­ത്ത­ച്ഛൻ ഉ­ന്ന­ത­കു­ല­ജാ­ത­നാ­ണെ­ന്നു് സ്ഥാ­പി­ക്കു­ന്ന­തി­നു് അ­ദ്ദേ­ഹ­ത്തി­ന്റെ ജ­ന­ന­ത്തെ­പ്പ­റ്റി പ­റ­യാ­റു­ള്ള ‘ന­മ്പൂ­തി­രി­ക്ക­ഥ’—ഐ­തി­ഹ്യം ഉ­ദ്ധ­രി­ക്കു­ന്നു. എ­ഴു­ത്ത­ച്ഛൻ കുറെ മദ്യം സേ­വി­ക്കു­മാ­യി­രു­ന്നു എ­ന്നും ക­ഥ­യു­ണ്ട­ല്ലോ. അതു് കള്ളോ ചാ­രാ­യ­മോ ഒ­ന്നു­മ­ല്ലെ­ന്നും വേ­ദാ­ന്ത­മ­ദ്യ­മാ­ണെ­ന്നു­മാ­ണു് ചി­ല­രു­ടെ വ്യാ­ഖ്യാ­നം. വേ­ദാ­ന്ത­മെ­ഴു­തി­യ എ­ഴു­ത്ത­ച്ഛൻ ക­ള്ളു­കു­ടി­ക്കു­മോ എ­ന്നാ­ണു് ചിലർ ചോ­ദി­ക്കു­ന്ന­തു്. കൃ­തി­ക­ളിൽ­ക്കൂ­ടി ഗ്ര­ന്ഥ­കാ­ര­നെ ക­ണ്ടു­പി­ടി­ക്കാൻ ന­ട­ത്തു­ന്ന ഇ­ത്ത­രം ശ്രമം പ­രാ­ജ­യ­ത്തിൽ മാ­ത്ര­മേ ക­ലാ­ശി­ക്കു­ക­യു­ള്ളു. എ­ഴു­ത്ത­ച്ഛൻ ഏതോ ന­മ്പൂ­തി­രി­യു­ടെ ജാ­ര­സ­ന്താ­ന­മാ­ണെ­ന്നു് വ­ന്നാ­ലോ, അ­ദ്ദേ­ഹം കുറെ മദ്യം സേ­വി­ച്ചു എ­ന്നു­വ­ന്നാ­ലോ അ­ദ്ദേ­ഹ­ത്തി­ന്റെ മ­ഹ­ത്വ­ത്തി­നു് കു­റ­വി­ല്ല. ലോ­ക­ത്തിൽ എ­ത്ര­യോ ജാ­ര­സ­ന്താ­ന­ങ്ങൾ മ­ഹാ­ത്മാ­ക്ക­ളാ­യി ഉ­യർ­ന്നി­ട്ടു­ണ്ടു്! ന­മ്മു­ടെ­യെ­ല്ലാം പ­രി­ചി­ത­നാ­യി­രു­ന്ന വ­ള്ള­ത്തോൾ ‘വെ­ടി­കൊ­ണ്ട പക്ഷി’ എ­ന്നൊ­രു കവിത എ­ഴു­തി­യി­ട്ടു­ണ്ട­ല്ലോ. അതു് വാ­യി­ച്ചാൽ മൂ­ക്ക­റ്റം മാംസം ഭ­ക്ഷി­ക്കു­ന്ന ഒ­രാ­ളാ­യി­രു­ന്നു വ­ള്ള­ത്തോൾ എ­ന്നു് ഒ­രു­ത്തർ­ക്കും തോ­ന്നു­ക­യി­ല്ല. അ­ദ്ദേ­ഹം ക­വി­ത­യെ­ഴു­തി­യ ആ സ­മ­യ­ത്തെ ചി­ന്താ­ഗ­തി­മാ­ത്ര­മാ­ണ­തു്. ആ­ചാ­ര്യ­നാ­യ ടോൾ­സ്റ്റോ­യി യുടെ ജീ­വി­തം എ­ടു­ത്തു­നോ­ക്കു­ക. ഭാ­ര്യ­യു­മാ­യി തെ­റ്റി­പ്പി­രി­ഞ്ഞു് വ­ഴി­യ­രു­കിൽ കി­ട­ന്നാ­ണു് അ­ദ്ദേ­ഹം മ­രി­ച്ച­തു്. ഭാ­ര്യ­യ്ക്കു് അ­ദ്ദേ­ഹ­ത്തെ­ക്കൊ­ണ്ടു് കി­ട­ക്ക­പ്പൊ­റു­തി ഉ­ണ്ടാ­യി­ട്ടി­ല്ല എ­ന്നാ­ണു് പ­റ­യു­ന്ന­തു്. ഇ­നി­യും ഓ­സ്കാർ വൈൽ­ഡി­നെ എ­ടു­ക്കു­ക. പെൺ­കു­ട്ടി­ക­ളെ മാ­ത്ര­മ­ല്ല ആൺ­കു­ട്ടി­ക­ളെ­പ്പോ­ലും വെ­റു­തെ­വി­ടു­മാ­യി­രു­ന്നി­ല്ല ആ മ­നു­ഷ്യൻ. പാ­രീ­സി­ലെ ഓടയിൽ കി­ട­ന്നു് അ­ദ്ദേ­ഹം മ­രി­ച്ചു. മ­ഹ­ത്താ­യ ത­ത്ത്വ­ങ്ങൾ ന­മു­ക്കു് പ­റ­യാ­മോ? സ്വ­ത­ന്ത്ര­മാ­യ ചി­ന്ത­കൊ­ണ്ടു് ന­ല്ല­തും ചീ­ത്ത­യും തി­രി­ച്ച­റി­യാൻ നാം ശ്ര­മി­ക്കു­ക­യാ­ണു് വേ­ണ്ട­തു്. അ­തി­നു­പ­ക­രം ടോൾ­സ്റ്റോ­യി­യെ­യും ഓ­സ്ക്കാർ വൈൽ­ഡി­നെ­യും എ­ഴു­ത്ത­ച്ഛ­നേ­യും ന്യാ­യീ­ക­രി­ക്കു­ന്ന­തു് അ­പ­ഹാ­സ്യ­മാ­ണു്. ചെ­ളി­യിൽ­നി­ന്നു് താമര പൊ­ന്തു­ന്നു. താമര ഉ­ണ്ടാ­യ ചെ­ളി­യെ നാ­മാ­രും എ­ടു­ത്തു­കൊ­ണ്ടു് ന­ട­ക്കാ­റി­ല്ല. ചെ­ളി­യെ ന്യാ­യീ­ക­രി­ക്കാ­റു­മി­ല്ല.

images/Chruschtschow.jpg
ക്രൂ­ഷ്ചേ­വ്

ആ­രെ­ങ്കി­ലും പ­റ­ഞ്ഞ­തു് ഏ­റ്റു­പ­റ­യാ­നും ചെ­യ്ത­തു് ആ­വർ­ത്തി­ക്കാ­നു­മു­ള്ള വാ­സ­ന­യാ­ണു് അ­ധി­ക­മാ­ളു­കൾ­ക്കു­മു­ള്ള­തു്. അവിടെ തെ­റ്റും ശ­രി­യും വി­വേ­ചി­ച്ച­റി­യു­വാൻ ശ്ര­മി­ക്കാ­റി­ല്ല. പ­ണ്ടു് ഒരു സ­ന്യാ­സി­ക്കു് പ­റ്റി­യ ക­ഥ­കേ­ട്ടി­ട്ടി­ല്ലേ? കു­ളി­ക്കാ­നി­റ­ങ്ങി­യ­പ്പോൾ തന്റെ ക­മ­ണ്ഡ­ലു മണലിൽ കു­ഴി­ച്ചു­വെ­ച്ചു് അ­തി­ന്റെ മു­ക­ളിൽ ചെറിയ ഒരു മ­ണൽ­ക്കൂ­ന കൂ­ട്ടി. കു­ളി­ക­ഴി­ഞ്ഞു് വ­രു­മ്പോൾ ക­മ­ണ്ഡ­ലു വെച്ച സ്ഥലം തി­രി­ച്ച­റി­യാ­നാ­ണു് പാവം സ്വാ­മി അ­ങ്ങ­നെ ചെ­യ്ത­തു്. ദി­വ്യ­നാ­യ സ­ന്യാ­സി മ­ണൽ­ക്കൂ­ന കൂ­ട്ടു­ന്ന­തു് കണ്ട ഭ­ക്ത­ന്മാർ വി­ട്ടി­ല്ല. അവരും നി­ര­വ­ധി മ­ണൽ­ക്കൂ­ന­കൾ കൂ­ട്ടി. സ്വാ­മി മ­ണൽ­ക്കൂ­ന­കൾ ക­ണ്ടു് അ­മ്പ­ര­ന്നു­പോ­യി. ഇ­ത്ത­രം ഗ­താ­നു­ഗ­തി­ക­ത്വ­സ്വ­ഭാ­വ­മാ­ണു് പല ആ­ളു­കൾ­ക്കും ഉ­ള്ള­തു്. ദൈ­വ­ഭ­യം ജ്ഞാ­ന­ത്തി­ന്റെ ആ­രം­ഭ­മാ­ണെ­ന്നു് പ­ണ്ടാ­രോ പ­റ­ഞ്ഞു. അതു് ശ­രി­യ­ല്ല. സം­ശ­യ­മാ­ണു് ജ്ഞാ­ന­ത്തി­ന്റെ ആരംഭം. എ­ന്തി­നെ­യും ആരു് പ­റ­ഞ്ഞ­താ­യാ­ലും ചെ­യ്ത­താ­യാ­ലും സം­ശ­യ­ത്തോ­ടെ വീ­ക്ഷി­ക്കു­ക­യാ­ണു് പു­രോ­ഗ­തി­യു­ടെ മാർഗം.

images/Karl_Marx_001.jpg
മാർൿ­സ്

മ­ത­ങ്ങൾ ഇ­ന്നു് ലോ­ക­ത്തിൽ കാ­ട്ടി­ക്കൂ­ട്ടു­ന്ന ഭ്രാ­ന്തു­കൾ വർ­ണ്ണ­നാ­തീ­ത­മാ­ണു്. ഓരോ ത­ത്ത്വ­ചി­ന്ത­ക­ന്മാ­രു­ടെ­യും വി­പ്ല­വ­കാ­രി­ക­ളു­ടെ­യും പേ­രി­ലാ­ണു് ഇ­വ­യെ­ല്ലാം കെ­ട്ടി­പ്പ­ടു­ത്തി­രി­ക്കു­ന്ന­തെ­ന്നു­ള്ള­തു് അ­തി­ലും വി­ചി­ത്ര­മാ­ണു്. ബു­ദ്ധൻ, ക്രി­സ്തു, മാർൿ­സ് തു­ട­ങ്ങി­യ­വ­രെ­ല്ലാം യു­ക്തി­വാ­ദി­ക­ളാ­യി­രു­ന്നു. നി­രീ­ശ്വ­ര­ത്വ­മാ­ണു് ബു­ദ്ധൻ പ്ര­സം­ഗി­ച്ച­തു്. കുറേ ക­ഴി­ഞ്ഞ­പ്പോൾ അ­നു­യാ­യി­കൾ അ­ദ്ദേ­ഹ­ത്തെ ആ­രാ­ധി­ക്കു­ക­യും അ­ദ്ദേ­ഹ­ത്തി­നു് ക്ഷേ­ത്രം പ­ണി­യു­ക­യും ചെ­യ്തു. സ്വ­ത­ന്ത്ര­ചി­ന്ത­ചെ­യ്ത ക്രി­സ്തു­വി­നും ഇ­തു­ത­ന്നെ സം­ഭ­വി­ച്ചു. മാർൿ­സി­ന്റെ പേ­രി­ലും ഇ­ന്നൊ­രു മ­ത­മു­ണ്ടാ­യി­രി­ക്കു­ന്നു. ചൈ­നാ­ക്കാർ ഇ­ന്നു് പ്ര­സം­ഗി­ക്കു­ന്ന­തും സ്റ്റാ­ലിൻ ഇ­ന്ന­ലെ പ്ര­സം­ഗി­ച്ചി­രു­ന്ന­തും ആ ക­മ്യൂ­ണി­സ്റ്റ് മ­ത­മാ­ണു്. ക്രൂ­ഷ്ചേ­വ് മാർൿ­സി­സ­ത്തി­ന്റെ പേരിൽ മ­ത­മു­ണ്ടാ­ക്കു­ന്ന­തി­നു് എ­തി­രാ­ണു്.

images/Stalin.jpg
സ്റ്റാ­ലിൻ

സി­ദ്ധാ­ന്ത­ങ്ങ­ളോ­ടും ഗ്ര­ന്ഥ­ങ്ങ­ളോ­ടും മാ­ത്ര­മ­ല്ല ക­ല്ലി­നോ­ടും മ­ര­ത്തി­നോ­ടും­കൂ­ടി മതം ആ­ദ­ര­വു് പ്ര­ക­ടി­പ്പി­ക്കു­ന്നു; അ­വ­യു­ടെ അ­ടി­മ­ത്തം സ്വീ­ക­രി­ക്കു­ന്നു. മു­മ്പു് തി­രു­ന­ക്ക­ര ക്ഷേ­ത്ര­ത്തി­ലെ കാ­ള­വി­ഗ്ര­ഹ­ത്തി­നു് നീ­രു­വ­ന്നു് പൊ­ട്ടി തി­രു­വി­താം­കൂർ രാ­ജ്ഞി­കൂ­ടി വ­ന്നു് അ­തി­ന്റെ അംശം പ­ട്ടിൽ പൊ­തി­ഞ്ഞു് കൊ­ണ്ടു­പോ­യി. അതു് മാം­സ­ത്തി­ന്റെ­യോ ര­ക്ത­ത്തി­ന്റെ­യോ അം­ശ­മാ­ണോ എ­ന്നു് അ­ഞ്ചു­നി­മി­ഷം­കൊ­ണ്ടു് മ­ന­സ്സി­ലാ­ക്കാ­മാ­യി­രു­ന്നു. ക­ട­പ്പാ­ട്ടൂ­രും തി­രു­വൻ വ­ണ്ടൂ­രും വി­ഗ്ര­ഹം ക­ണ്ടെ­ടു­ത്തു എന്നു പ­റ­യു­ന്നു, തി­രു­വൻ­വ­ണ്ടൂ­ര് ഏതോ ഒരുവൻ സ്വ­പ്നം ക­ണ്ടി­ട­ത്തു് കു­ഴി­ച്ച­പ്പോ­ഴാ­ണ­ത്രെ വി­ഗ്ര­ഹം കി­ട്ടി­യ­തു്. കു­ഴി­ച്ചു് കു­ഴി­ച്ചു് ചെ­ന്നി­ട്ടു് വി­ഗ്ര­ഹം കാ­ണാ­തെ­വ­ന്ന­പ്പോൾ മ­റ്റൊ­രി­ട­ത്തു­നി­ന്നു് ര­ഹ­സ്യ­മാ­യി കൊ­ണ്ടി­ട്ട­താ­ണു് അ­തെ­ന്നും ആരോ പ­റ­യു­ന്ന­തു­കേ­ട്ടു. ഈ വി­ഗ്ര­ഹ­ത്തി­നു് എ­ന്തു് പ­ഴ­ക്ക­മു­ണ്ടെ­ന്നും അതു് ഇ­ത്ര­യും­കാ­ലം മ­ണ്ണിൽ കി­ട­ന്ന­താ­ണോ എ­ന്നും അ­റി­യു­വാൻ ഇ­ന്നു് ശാ­സ്ത്രീ­യ­പ­രീ­ക്ഷ­ണ­ങ്ങൾ­കൊ­ണ്ടു് ക­ഴി­യും. അ­ങ്ങ­നെ ഒരു പ­രീ­ക്ഷ­ണം ന­ട­ത്താൻ ഈ വി­ഗ്ര­ഹ­ത്തി­ന്റെ മേ­ന്മ­പ­റ­യു­ന്ന­വർ ത­യ്യാ­റാ­ണോ? ഇതു് സം­ബ­ന്ധി­ച്ചു് പ­ത്ര­ങ്ങ­ളിൽ വ­രു­ന്ന പല റി­പ്പോർ­ട്ടു­ക­ളും മ­നു­ഷ്യ­നെ വ­ഴി­തെ­റ്റി­ക്കു­ന്ന­വ­യാ­ണു്. മ­നു­ഷ്യ­നെ വ­ഴി­തെ­റ്റി­ക്കു­ന്ന കൂ­ട്ട­ഭ്രാ­ന്താ­ണു് മ­ത­മെ­ന്നു­ള്ള­തി­നു് തെ­ളി­വാ­ണു് തി­രു­വൻ­വ­ണ്ടൂ­രും മ­റ്റും കൂ­ടു­ന്ന ജനതതി.

(യു­ക്തി­വി­ഹാ­രം 1963)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Sasthreeyasameepanam (ml: ശാ­സ്ത്രീ­യ­സ­മീ­പ­നം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Sasthreeyasameepanam, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, ശാ­സ്ത്രീ­യ­സ­മീ­പ­നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 22, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Girl with a Burning Torch, a painting by Johann Conrad Seekatz (1719–1768). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.