SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/tolstoy-new.jpg
Leo Tolstoy, a photograph by Vladimir Chertkov (1854–1936).
ടോൾ­സ്റ്റോ­യി­യു­ടെ ക­ലാ­നി­രൂ­പ­ണം
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

സാ­ഹി­ത്യം, മതം, ശാ­സ്ത്രം തു­ട­ങ്ങി­യ വിവിധ വി­ഷ­യ­ങ്ങ­ളിൽ വി­ശ്വ­വി­ശ്രു­ത­ങ്ങ­ളാ­യ സി­ദ്ധാ­ന്ത­ങ്ങൾ സ്ഥാ­പി­ച്ചി­ട്ടു­ള്ള ചി­ന്ത­ക­നാ­ണു് ടോൾ­സ്റ്റോ­യി. ഇ­ദ്ദേ­ഹം ഒരു സാ­ഹി­ത്യ­കാ­രൻ മാ­ത്ര­മ­ല്ല. സൂ­ക്ഷ്മാ­ന്വേ­ഷി­യാ­യ ഒരു ശാ­സ്ത്ര­ജ്ഞൻ­കൂ­ടി­യാ­യി­രു­ന്നു. എ­ന്നാൽ ഇ­ദ്ദേ­ഹം ശാ­സ്ത്രം പ­ഠി­ച്ച­തു് അതിനെ ആ­ദ­രി­ക്കു­വാ­ന­ല്ല, അ­തി­ന്റെ ആ­ധു­നി­കാ­വ­സ്ഥ­യെ ക­ഠി­ന­മാ­യി അ­ധി­ക്ഷേ­പി­ക്കു­വാ­നാ­യി­രു­ന്നു. ‘സയൻസി’ന്റെ പു­രോ­ഗ­മ­ന­ത്തോ­ടു് ഇ­ത്ര­മാ­ത്രം വി­ദ്വേ­ഷം പ്ര­ക­ടി­പ്പി­ച്ചി­ട്ടു­ള്ള­വർ അ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ അ­ധി­കം­പേ­രു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ഗാ­ന്ധി മാ­ത്ര­മേ ഇ­ക്കാ­ര്യ­ത്തിൽ അ­ദ്ദേ­ഹ­ത്തെ അ­തി­ക്ര­മി­ക്കു­ന്നു­ള്ളൂ. മർ­ത്ത്യ­സ­മു­ദാ­യാ­ഭി­വൃ­ദ്ധി­യു­ടെ വി­ജ­യ­പ­താ­ക­യാ­യി ഗ­ണി­ക്ക­പ്പെ­ടു­ന്ന ഇ­ന്ന­ത്തെ ‘സയൻസ്’ വാ­സ്ത­വ­ത്തിൽ മ­നു­ഷ്യ­ന്റെ ക­ണ്ഠേ­ക­ഠാ­ര­മാ­യി പ­രി­ണ­മി­ച്ചി­രി­ക്ക­യാ­ണെ­ന്ന­ത്രെ ടോൾ­സ്റ്റോ­യി വാ­ദി­ക്കു­ന്ന­തു്. ഇ­തു­പോ­ലെ­ത­ന്നെ ക­ല­ക­ളെ­പ്പ­റ്റി­യും അ­ദ്ദേ­ഹം നി­ശി­ത­മാ­യി നി­രൂ­പ­ണം ചെ­യ്യു­ന്നു­ണ്ടു്. ടോൾ­സ്റ്റോ­യി­യു­ടെ ദൃ­ഷ്ടി­യിൽ ശാ­സ്ത്ര­ങ്ങ­ളെ­പ്പോ­ലെ­ത­ന്നെ ക­ല­ക­ളും ഗർ­ഹ­ണീ­യ­മാ­യ­വി­ധം വ­ഴി­പി­ഴ­ച്ചു­പോ­യി­രി­ക്കു­ന്നു. അവ മ­നു­ഷ്യ­സ­മു­ദാ­യ­ത്തി­ന്റെ വി­നാ­ശ­ത്തി­നു­ള്ള വ­ല­വീ­ശി­യി­രി­ക്ക­യാ­ണു്. സം­ഗീ­തം, സാ­ഹി­ത്യം, ചി­ത്ര­മെ­ഴു­ത്തു്, സിനിമ, നൃ­ത്തം തു­ട­ങ്ങി­യ­വ­യെ­ല്ലാം അ­വ­യു­ടെ ശ­രി­യാ­യ സ്ഥാ­ന­ത്തു­നി­ന്നു ഭ്ര­ഷ്ട­ങ്ങ­ളാ­യി മ­നു­ഷ്യ­രു­ടെ വാ­സ­ന­യെ ദു­ഷി­പ്പി­ക്കു­ക­യും അവരെ ദുർ­മ്മാർ­ഗ്ഗ­ത്തി­ലേ­ക്കു ന­യി­ക്കു­ക­യും ചെ­യ്യു­ന്നു­വെ­ന്നു് ഈ ചി­ന്ത­കൻ സോ­ദാ­ഹ­ര­ണം യു­ക്തി­വാ­ദം ചെ­യ്തു സ­മർ­ത്ഥി­ക്കു­ന്നു. കലകളെ സം­ബ­ന്ധി­ച്ചു­ള്ള ഈ­ദൃ­ശ­മാ­യ വി­ചാ­ര­ഗ­തി­യോ­ടു പൂർ­ണ്ണ­മാ­യി യോ­ജി­ക്കാ­ത്ത­വർ പ­ല­രു­മു­ണ്ടാ­യേ­ക്കാം.

ക­ല­യെ­ന്നാൽ എ­ന്താ­ണു്, അ­തു­കൊ­ണ്ടു­ള്ള പ്ര­യോ­ജ­ന­മെ­ന്തു്? ഈ പ്ര­ശ്ന­ങ്ങൾ­ക്കു് ശ­രി­യാ­യ ഉ­ത്ത­രം പറവാൻ വളരെ പ്ര­യാ­സ­മ­ത്രെ. അവ അനേകം പ­ണ്ഡി­ത­ന്മാ­രെ വി­ഷ­മി­പ്പി­ച്ചി­ട്ടു­ണ്ടെ­ന്നു് അ­വ­രു­ടെ നി­രൂ­പ­ണ­ങ്ങൾ­ത­ന്നെ തെ­ളി­യി­ക്കു­ന്നു. സൗ­ന്ദ­ര്യ (Beauty) ത്തെ പ്ര­കാ­ശ­നം ചെ­യ്യു­ന്ന ഒ­ന്നാ­ണു് കല. സൗ­ന്ദ­ര്യ­പ്ര­കാ­ശ­ന­ത്തി­ന്റെ ഫലം ആ­ന­ന്ദ­വു­മാ­കു­ന്നു. ഇ­ങ്ങ­നെ ഒരു തീ­രു­മാ­ന­ത്തി­ലാ­ണു് ഭൂ­രി­പ­ക്ഷം നി­രൂ­പ­ക­ന്മാ­രും എ­ത്തി­ച്ചേർ­ന്നി­രി­ക്കു­ന്ന­തു്. വ്യ­ത്യ­സ്ത­ങ്ങ­ളാ­യ സി­ദ്ധാ­ന്ത­ങ്ങൾ പു­റ­പ്പെ­ടു­വി­ച്ചി­ട്ടു­ള്ള­വ­രും ക­ല­യ്ക്കും സൗ­ന്ദ­ര്യ­ത്തി­നും ത­മ്മിൽ ബ­ന്ധ­മു­ണ്ടെ­ന്നും, അ­തി­ന്റെ പ്ര­യോ­ജ­നം ആ­ന­ന്ദ­മാ­ണെ­ന്നും സ­മ്മ­തി­ച്ചി­ട്ടു­ള്ള­വ­രാ­ണു്. എ­ന്നാൽ ടോൾ­സ്റ്റോ­യി ഈ അ­ഭി­പ്രാ­യ­ത്തെ പാടേ നി­ഷേ­ധി­ക്കു­ന്നു. ഇം­ഗ്ല­ണ്ട്, ജർ­മ്മ­നി, ഫ്രാൻ­സ്, റഷ്യ എന്നീ രാ­ജ്യ­ങ്ങ­ളി­ലെ പ്ര­സി­ദ്ധ സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടേ­യും ത­ത്വ­ജ്ഞാ­നി­ക­ളു­ടേ­യും ത­ത്സം­ബ­ന്ധ­മാ­യ അ­ഭി­പ്രാ­യ­ങ്ങൾ ഉ­ദ്ധ­രി­ച്ചു­കൊ­ണ്ട് അ­ദ്ദേ­ഹം അ­വ­യോ­ടെ­ല്ലാം എ­തിർ­ക്കു­ന്നു. രസം, സുഖം, ആ­ന­ന്ദം എന്നീ വാ­ക്കു­കൾ­ക്കു് ഒരേ അർ­ത്ഥ­മാ­ണു് ടോൾ­സ്റ്റോ­യി സ­ങ്ക­ല്പി­ച്ചി­രി­ക്കു­ന്ന­തു്. ക­ലാ­വ്യാ­പാ­ര­ത്തി­ന്റെ ല­ക്ഷ്യം സുഖം അഥവാ ആ­ന­ന്ദ­മ­ല്ലെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ വാദം. ഈ ല­ക്ഷ്യ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി ക­ലാ­നി­രൂ­പ­ണ­ത്തി­നു പു­റ­പ്പെ­ട്ട­തു­കൊ­ണ്ടു് മിക്ക പ­ണ്ഡി­ത­ന്മാ­രു­ടേ­യും സി­ദ്ധാ­ന്ത­ങ്ങൾ പ്ര­മാ­ദ­ജ­ടി­ല­ങ്ങ­ളാ­യി­പ്പോ­യി. മ­നു­ഷ്യ­നെ ര­സി­പ്പി­ക്കു­ക­യെ­ന്ന­തു് ക­ല­യു­ടെ പ്ര­യോ­ജ­ന­മാ­യി ഇ­ക്കൂ­ട്ടർ ക­രു­തു­ന്നു. ആഹാരം ക­ഴി­ക്കു­ന്ന­തി­ന്റെ പ്ര­യോ­ജ­നം നാ­ക്കി­ന്റെ ര­സ­മാ­ണെ­ന്നു പ­റ­യു­ന്ന­തു­പോ­ലെ­യാ­ണി­തു്. നാ­ക്കി­നു കൂ­ടു­തൽ രസം കൊ­ടു­ക്കു­ന്ന­തു് ഏതോ അതു് ഉ­ത്ത­മാ­ഹാ­രം എന്നു പ­റ­ഞ്ഞാൽ എ­ത്ര­ത്തോ­ളം ശ­രി­യാ­കും? ഇ­തു­പോ­ലെ തെ­റ്റി­ദ്ധ­രി­ച്ചി­രി­ക്കു­ന്ന ഒരു ര­സ­ത്തെ പ്ര­മാ­ണ­മാ­ക്കി­യാ­കു­ന്നു സാ­ധാ­ര­ണ­യാ­യി ക­ല­യു­ടെ യോ­ഗ്യ­ത നിർ­ണ്ണ­യി­ക്കു­ന്ന­തു്. നാടകം, സിനിമ, സം­ഗീ­തം, ചി­ത്ര­നിർ­മ്മാ­ണം മു­ത­ലാ­യ­വ ജ­ന­ങ്ങ­ളെ ര­സി­പ്പി­ക്ക­ണം. അതു മാ­ത്ര­മാ­ണു് അ­വ­യു­ടെ പ­ര­മ­പ്ര­യോ­ജ­നം. ര­സ­ക­ര­മാ­യ നോവൽ എ­ന്നും മ­റ്റും പ­റ­യു­ന്ന­തിൽ വാ­യ­ന­ക്കാ­രു­ടെ മ­ന­സ്സി­നെ ഉ­ന്ന­മി­പ്പി­ക്കു­ന്ന യാ­തൊ­രു ധർ­മ്മ­ത്തേ­യും ഉ­ദ്ദേ­ശി­ച്ചി­ട്ടി­ല്ല. ഏതു രീ­തി­യിൽ എ­ഴു­തി­യാൽ വാ­യ­ന­ക്കാർ­ക്കു കൂ­ടു­തൽ രസം തോ­ന്നു­മോ ആ രീ­തി­യിൽ പു­സ്ത­ക­മെ­ഴു­താ­നാ­ണു് സാ­ഹി­ത്യ­കാ­ര­ന്മാർ ഉ­ദ്യ­മി­ക്കു­ന്ന­തു്. ഗ്ര­ന്ഥ­ങ്ങ­ളു­ടെ നന്മ അ­വ­യു­ടെ പ്ര­ചാ­ര­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി ഗ­ണി­ക്കു­ന്ന പ­തി­വും ഇ­പ്പോൾ ധാ­രാ­ള­മാ­യു­ണ്ടു്. എത്ര ദു­ഷ്ട­ങ്ങ­ളാ­യാ­ലും അധികം പ്ര­ചാ­ര­മു­ള്ള പു­സ്ത­ക­ങ്ങൾ ഉ­ത്ത­മ­സാ­ഹി­ത്യ­ത്തി­ലുൾ­പ്പെ­ടു­ന്നു. ക­റു­പ്പും ക­ഞ്ചാ­വും കൂ­ടു­തൽ ചെ­ല­വാ­കു­ന്നു­ണ്ടെ­ങ്കിൽ ആവക സാ­ധ­ന­ങ്ങൾ ഉ­ത്ത­മ­ങ്ങ­ളെ­ന്നു വരുമോ? ഇ­തു­പോ­ല­യാ­ണു് ദു­ഷ്കൃ­തി­ക­ളേ­യും ക­ണ­ക്കാ­ക്കേ­ണ്ട­തു്. പക്ഷേ, കാ­ല­സ്ഥി­തി മാ­റി­പ്പോ­യി­രി­ക്കു­ന്നു.

പു­സ്ത­ക­ങ്ങ­ളും ചി­ത്ര­ങ്ങ­ളും മ­റ്റും ജ­ന­ങ്ങൾ­ക്കു് ഏ­തെ­ങ്കി­ലും വി­ധ­ത്തിൽ ര­സ­ജ­ന­ക­മാ­ക­ണം. അ­വ­യ്ക്കു് നല്ല പ്ര­ചാ­ര­ണം ല­ഭി­ക്ക­ണം. അ­വ­യു­ടെ കർ­ത്താ­ക്കൾ­ക്കു് അ­തു­വ­ഴി ധനവും പ്ര­ശ­സ്തി­യും ഉ­ണ്ടാ­ക­ണം. ഇ­താ­ണു് ഇ­പ്പോ­ഴ­ത്തെ നോ­ട്ടം. ഇ­ത്ത­ര­ത്തി­ലു­ള്ള നി­കൃ­ഷ്ട­മാ­യ ഉ­ദ്ദേ­ശ­ത്തി­ന്മേൽ ന­ട­ത്ത­പ്പെ­ടു­ന്ന ദു­ഷി­ച്ച ആ ക­ലാ­വ്യാ­പാ­ര­മ­ല്ലാ­തെ ഇ­പ്പോൾ എ­ന്താ­ണു­ള്ള­തെ­ന്നു് ടോൾ­സ്റ്റോ­യി ചോ­ദി­ക്കു­ന്നു. ക­ലാ­സ്വാ­ദ­നം കൊ­ണ്ടു് രസമോ സുഖമോ ഉ­ണ്ടാ­ക­ണ­മെ­ന്ന­ല്ലാ­തെ ഈ രസം അഥവാ സുഖം മ­നു­ഷ്യ­നു് എ­ത്ര­മാ­ത്രം ന­ന്മ­യെ ചെ­യ്യു­ന്നു, അതു് മ­ന­സ്സി­നെ എ­ങ്ങ­നെ ബാ­ധി­ക്കു­ന്നു എ­ന്നു് ആരും ആ­ലോ­ചി­ക്കു­ന്നി­ല്ല. ഈ ര­സാ­സ്വാ­ദ­നം­കൊ­ണ്ടു­ണ്ടാ­കു­ന്ന ചി­ത്ത­വൃ­ത്തി­കൾ സത്തോ അ­സ­ത്തോ? അവ സ­ന്മാർ­ഗ്ഗ­ബോ­ധ­ത്തി­നു് ഹാ­നി­ക­ര­മാ­കു­ന്നു­ണ്ടോ? ഈ­ദൃ­ശ­മാ­യ ഒരു വി­ചാ­രം ക­ലാ­പ്ര­വർ­ത്ത­ക­ന്മാ­രിൽ കാ­ണു­ന്നി­ല്ല. ഇനി ആരുടെ അ­ഭി­രു­ചി അ­ല്ലെ­ങ്കിൽ സുഖം ഉ­ദ്ദേ­ശി­ച്ചാ­ണു് ക­ലാ­കാ­ര­ന്മാർ പ്ര­വർ­ത്തി­ക്കു­ന്ന­തെ­ന്നു ചി­ന്തി­ക്കു­ക. നോ­വ­ലു­ക­ളും ചി­ത്ര­ങ്ങ­ളും നൃ­ത്ത­വും മ­റ്റും ആർ­ക്കു­വേ­ണ്ടി­യാ­ണു്? സ­മു­ദാ­യ­ത്തി­ലെ ഉ­യർ­ന്ന­പ­ടി­യിൽ ഭോ­ഗാ­സ­ക്ത­രാ­യി സു­ഖി­ക്കു­ന്ന ഏ­താ­നും കു­ബേ­ര­ന്മാർ­ക്കു­വേ­ണ്ടി മാ­ത്രം! അ­കൃ­ത്രി­മ ജീ­വി­തം ന­യി­ക്കു­ന്ന പാ­വ­ങ്ങൾ­ക്കു­വേ­ണ്ടി ആരും ക­ലാ­നിർ­മ്മാ­ണ­ത്തി­ലേർ­പ്പെ­ടു­ന്നി­ല്ല. അ­വ­ക്ര­മ­വും അ­വ്യാ­ജ­വും ആയ അ­വ­രു­ടെ അ­ഭി­രു­ചി അ­ഗ­ണ്യ­കോ­ടി­യിൽ ത­ള്ള­പ്പെ­ട്ടി­രി­ക്കു­ന്നു. ആഡംബര ജീ­വി­ത­ച്ചെ­ളി­യിൽ താ­ണു­പോ­യി­രി­ക്കു­ന്ന ധ­ന­വാ­ന്മാർ സാ­ധാ­ര­ണ വി­ഷ­യ­ലോ­ലു­പ­ന്മാ­രാ­യി­രി­ക്കും. അ­വ­രു­ടെ അ­ഭി­രു­ചി പല കാ­ര­ണ­ങ്ങ­ളാ­ലും ദു­ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. അ­ത­നു­സ­രി­ച്ചു ക­ലാ­വ്യാ­പാ­ര­വും വ്യ­തി­ച­ലി­ച്ചു­കൊ­ണ്ടി­രി­ക്ക­യാ­ണു്. ഉ­ന്മാ­ദ­ക­ങ്ങ­ളാ­യ നോ­വ­ലു­ക­ളും ന­ഗ്ന­രൂ­പ­ത്തി­ലു­ള്ള ചി­ത്ര­ങ്ങ­ളും മ­റ്റും വർ­ദ്ധി­ച്ചു­വ­രു­ന്ന­തി­ന്റെ കാരണം ഇ­താ­കു­ന്നു. കവികൾ, ചി­ത്ര­കാ­ര­ന്മാർ, ഗാ­യ­ക­ന്മാർ മു­ത­ലാ­യ­വർ­ക്കു് യ­ശ­സ്സും ധനവും വേ­ണ­മെ­ങ്കിൽ ഈ സ­മു­ദാ­യ­ത്ത­ല­വ­ന്മാ­രു­ടെ ദുർ­വ്വാ­സ­ന­ക­ളെ തൃ­പ്തി­പ്പെ­ടു­ത്തേ­ണ്ടി­യി­രി­ക്കു­ന്നു. സം­ഭോ­ഗ­ശൃം­ഗാ­രം ന­ഗ്ന­രീ­തി­യിൽ നൃ­ത്തം­ചെ­യ്യു­ന്ന ഇ­ന്ന­ത്തെ നാ­ട­ക­ശാ­ല­ക­ളും സി­നി­മാ­മ­ന്ദി­ര­ങ്ങ­ളും ക­ലാ­സ്വാ­ദ­ന­വി­ഷ­യ­ത്തിൽ വ­ന്നു­പോ­യ ഈ മാർ­ഗ്ഗ­ഭ്രം­ശ­ത്തെ വി­ളം­ബ­രം ചെ­യ്യു­ന്നു­ണ്ടു്. അ­കൃ­ത്രി­മ­ത­ബു­ദ്ധി­ക­ളാ­യ പാ­വ­പ്പെ­ട്ട കൃ­ഷി­ക്കാ­രു­ടേ­യും തൊ­ഴി­ലാ­ളി­ക­ളു­ടേ­യും വി­ശു­ദ്ധ­പ്ര­കൃ­തി­ക്കു് അ­നു­കൂ­ലി­ക്കു­ന്ന യാ­തൊ­രേർ­പ്പാ­ടും ക­ലാ­സം­ബ­ന്ധ­മാ­യി ഉ­ണ്ടാ­കു­ന്നി­ല്ല. മേ­ല്പ­റ­ഞ്ഞ പ­രി­ഷ്ക്കാ­ര­ശാ­ല­ക­ളും ന­വീ­ന­രീ­തി­യി­ലു­ള്ള പു­സ്ത­ക­ങ്ങ­ളും ഭൂ­രി­പ­ക്ഷ­ക്കാ­രാ­യ ഈ പാ­വ­ങ്ങ­ളു­ടെ അ­ക­ലു­ഷ­ഹൃ­ദ­യ­ത്തെ വി­ഷ­യ­സു­ഖാ­സ­ക്തി­കൊ­ണ്ടു വി­ഷ­ലി­പ്ത­മാ­ക്കാൻ മാ­ത്ര­മേ ഉ­പ­ക­രി­ക്കു­ന്നു­ള്ളു.

ഇ­പ്ര­കാ­രം ആ­ധു­നി­ക ക­ലാ­രൂ­പ­ങ്ങൾ അ­തി­ദൂ­ഷി­ത­ങ്ങ­ളാ­യി­പ്പോ­യെ­ങ്കിൽ ക­ല­യു­ടെ യ­ഥാർ­ത്ഥ­രൂ­പം എ­ന്താ­ണു് ? ഈ ചോ­ദ്യ­ത്തി­നു് ടോൾ­സ്റ്റോ­യി സ­മാ­ധാ­നം പ­റ­യു­ന്നു­ണ്ടു്. ക­ല­യു­ടെ അ­ടി­സ്ഥാ­നം സൗ­ന്ദ­ര്യ­മ­ല്ല, അ­തി­ന്റെ പ്ര­യോ­ജ­നം കേവലം മൃ­ഗീ­യ­മാ­യ സു­ഖ­വു­മ­ല്ല. വാ­സ്ത­വ­ത്തിൽ നാം സൗ­ന്ദ­ര്യ­മെ­ന്നു പ­റ­യു­ന്ന­തു പ്ര­കൃ­തി­യു­ടെ യ­ഥാർ­ത്ഥ­രൂ­പ­ത്തെ ആവരണം ചെ­യ്തു­കൊ­ണ്ടു് മ­നു­ഷ്യ­നെ വ്യാ­മോ­ഹി­പ്പി­ക്കു­ന്ന ഒ­ന്ന­ത്രേ. അതു് ന­മ്മു­ടെ ഇ­ന്ദ്രി­യ­ങ്ങ­ളെ വി­ഭ്ര­മി­പ്പി­ച്ചു് അ­പ­ഥ­ത്തിൽ ചാ­ടി­ക്കു­ന്നു. അ­തു­കൊ­ണ്ടു് സൗ­ന്ദ­ര്യ­പ്ര­കാ­ശ­നം ക­ല­യു­ടെ ല­ക്ഷ്യ­മാ­ക്കാൻ പാ­ടി­ല്ല. എ­ന്നാൽ പി­ന്നെ ഏ­താ­ണു് ല­ക്ഷ്യം? ഒരു ക­ലാ­കാ­രൻ താൻ അ­നു­ഭ­വി­ക്കു­ന്ന വി­ശു­ദ്ധ­ങ്ങ­ളാ­യ വി­കാ­ര­ങ്ങ­ളെ (Feelings) മ­റ്റു­ള്ള­വ­രി­ലും പ­കർ­ത്തു­വാൻ ശ്ര­മി­ക്കു­ന്ന­തി­ലാ­ണു് ക­ല­യു­ടെ യ­ഥാർ­ത്ഥ­ഭാ­വം സ്ഥി­തി­ചെ­യ്യു­ന്ന­തു്. ഒരു സം­ഭ­വ­ത്തെ­യോ വ­സ്തു­വി­നെ­യോ വി­ഷ­യ­മാ­ക്കി ക­ലാ­കാ­ര­ന്റെ ഉ­ള്ളിൽ ത­ട്ടു­ന്ന സാ­ത്വി­ക­ങ്ങ­ളാ­യ വി­കാ­ര­ങ്ങൾ വർ­ണ്ണം, രേഖ, നാദം, വചനം തു­ട­ങ്ങി­യ ഏ­തെ­ങ്കി­ലും ബാ­ഹ്യ­ചി­ഹ്ന­ങ്ങൾ വ­ഴി­യാ­യി ജ­ന­സ­മു­ദാ­യ ഹൃ­ദ­യ­ത്തിൽ പ­ക­രു­ന്നു. ഇ­ങ്ങ­നെ സ­ദ്വി­കാ­ര­ങ്ങ­ളെ പ­കർ­ത്തു­ക അ­ല്ലെ­ങ്കിൽ ഉ­ണർ­ത്തു­ക എ­ന്ന­താ­ണു് ക­ല­യു­ടെ ധർ­മ്മം. ഇ­പ്ര­കാ­രം ഒരേ വി­കാ­രം അ­ല്ല­ങ്കിൽ ഒരേ അ­നു­ഭ­വം ജ­ന­ത­തി­യിൽ സം­ക്ര­മി­ക്കു­ന്ന­തു വ­ഴി­യാ­യി മ­നു­ഷ്യ­വർ­ഗ്ഗം സകല അ­സ­മ­ത്വ­ങ്ങ­ളിൽ­നി­ന്നും ഉ­യർ­ന്നു് ഒരു സൗ­ഹാർ­ദ്ദ­ബ­ന്ധ­ത്താൽ സം­ഘ­ടി­ത­മാ­കു­ന്ന­താ­ണു്. സ്നേ­ഹം, സ­ഹ­താ­പം, കാ­രു­ണ്യം മു­ത­ലാ­യ­വ സ­ദ്ഭാ­വ­ങ്ങ­ളിൽ­ക്കൂ­ടി ഇ­ങ്ങ­നെ­യൊ­രു ബന്ധം സു­ദൃ­ഢ­മാ­ക്കു­ക­യെ­ന്ന­താ­ണു് ക­ല­യു­ടെ പ്ര­യോ­ജ­നം. ജീ­വി­ത­രം­ഗ­ത്തി­ലെ അ­സ­മ­ത്വ­ങ്ങൾ നീ­ങ്ങി ഭി­ന്ന­വർ­ഗ്ഗ­ക്കാർ ത­മ്മിൽ ഇ­ണ­ങ്ങി­പ്പെ­രു­മാ­റു­വാ­നും ഐക്യം സ്ഥാ­പി­ക്കു­വാ­നും ഇ­ങ്ങ­നെ­യൊ­രു ബന്ധം പ്രേ­ര­ക­മാ­യി­ത്തീ­ര­ണം. ക­ലാ­സ്വാ­ദ­നം ഈ രീ­തി­യിൽ ഫ­ലോ­ന്മു­ഖ­മാ­യാൽ മ­നു­ഷ്യൻ അ­വ­ന്റെ സ­ങ്കു­ചി­ത­മാ­യ വ്യ­ക്തി­വ­ല­യ­ത്തിൽ­നി­ന്നും മു­ക്ത­നാ­യി സാർ­വ്വ­ജ­നീ­ന­മാ­യ സാ­ഹോ­ദ­ര്യ­ത്തിൽ വി­ക­സി­ക്കു­ക­യും ചെ­യ്യും. കാ­മ­ക്രോ­ധാ­ദി മാ­ന­സി­ക­ദോ­ഷ­ങ്ങ­ളു­ടെ പ്ര­വർ­ത്ത­നം ഉൽ­ക്ക­ട­മാ­ക്കു­ന്ന ദുർ­വി­കാ­ര­ങ്ങ­ളു­ടെ സ്ഫു­ര­ണ­ത്തി­നു ക­ലാ­രൂ­പ­ങ്ങൾ പ്രേ­ര­ക­ങ്ങ­ളാ­കാൻ പാ­ടി­ല്ല. മ­ന­സ്സിൽ ഒ­ളി­ഞ്ഞു­കി­ട­ക്കു­ന്ന മൃ­ഗീ­യ­ത തെ­ളി­ഞ്ഞു­വ­രാ­തെ മാ­ഞ്ഞു­പോ­ക­ത്ത­ക്ക­വ­ണ്ണം ശ്രേ­ഷ്ഠ­മാ­യ മ­നു­ഷ്യ­ത്വ­ത്തെ വി­ക­സി­പ്പി­ക്കു­ന്ന­തി­ലാ­ണു് ക­ല­യു­ടെ കാ­ന്താ­ധർ­മ്മം ക­ളി­യാ­ടേ­ണ്ട­തു്. അവയിൽ യാ­തൊ­രു­വി­ധ­മാ­യ കൃ­ത്രി­മ­ത്വ­ത്തി­നും സ്ഥാ­ന­മി­ല്ല. മേൽ­ക്കാ­ണി­ച്ച സ­ദ്വി­കാ­ര­ങ്ങ­ളു­ടെ സം­ക്ര­മ­ണം ഉ­ദ്ദേ­ശ­ശു­ദ്ധി­യോ­ടു­കൂ­ടി നേർ­വ­ഴി­ക്കു ന­ട­ക്കു­ന്ന ഒ­ന്നാ­കു­ന്നു. സാർ­വ­ജ­നീ­ന­ത (Universality) എ­ന്ന­തു്. ഉൽ­ക്കൃ­ഷ്ട­ക­ലാ­രൂ­പ­ങ്ങ­ളു­ടെ ഒരു പ്ര­ധാ­ന ഗു­ണ­മാ­ണു്. സ്വാർ­ത്ഥോ­ദ്ദേ­ശ്യ­ങ്ങൾ­ക്കു് അ­നു­കൂ­ലി­ക്ക­ത്ത­ക്ക­വ­ണ്ണം ഗ്ര­ന്ഥ­ങ്ങ­ളും ചി­ത്ര­ങ്ങ­ളും നിർ­മ്മി­ത­ങ്ങ­ളാ­കു­മ്പോൾ ഈ ഗുണം ന­ശി­ക്കു­ക­യും അവയിൽ കൃ­ത്രി­മ­ത്വം ക­ട­ന്നു­കൂ­ടു­ക­യും ചെ­യ്യു­ന്നു. ത­ന്മൂ­ലം അവ മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­നു പൊ­തു­വേ ഗു­ണ­പ്ര­ദ­മാ­യി­ത്തീ­രു­ന്നി­ല്ല.

ക­ലാ­കാ­ര­ന്റെ യോ­ഗ്യ­ത നിർ­ണ്ണ­യി­ക്കു­ന്ന­തി­നു വേറെ മൂ­ന്നു ഗു­ണ­ങ്ങൾ­കൂ­ടി ടോൾ­സ്റ്റോ­യി കൊ­ണ്ടു­വ­രു­ന്നു­ണ്ടു്. വ്യ­ക്തി­ത്വം (Individuality), സ്പ­ഷ്ട­ത (Clearness), ആ­ത്മാർ­ത്ഥ­ത (Sincerity) എ­ന്നി­വ­യാ­ണു് അ­ദ്ദേ­ഹം മാ­ന­ദ­ണ്ഡ­ങ്ങ­ളാ­യി ക­രു­തു­ന്ന­തു്. ഒരു നല്ല സാ­ഹി­ത്യ­കാ­ര­ന്റെ കൃ­തി­ക­ളിൽ ഈ മൂ­ന്നു ഗു­ണ­ങ്ങ­ളും ഉ­ണ്ടാ­യി­രി­ക്കും. മൂ­ന്നി­ലും­വ­ച്ചു് ആ­ത്മാർ­ത്ഥ­ത­യ്ക്കാ­ണു് കൂ­ടു­തൽ പ്രാ­ധാ­ന്യം. ആ­ത്മാർ­ത്ഥ­ത­യു­ണ്ടാ­യാൽ മറ്റു രണ്ടു ഗു­ണ­ങ്ങ­ളും തനിയെ വ­ന്നു­ചേ­രു­മെ­ന്ന­ത്രേ അ­ദ്ദേ­ഹം പ­റ­യു­ന്ന­തു്.

ഈ തോ­തു­വെ­ച്ചു് ന­മ്മു­ടെ മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലെ കൃ­തി­കൾ ഒന്നു പ­രി­ശോ­ധി­ച്ചു­നോ­ക്കേ­ണ്ട­താ­ണു്. ആ­ധു­നി­ക കൃ­തി­ക­ളിൽ മി­ക്ക­വ­യും സാ­ഹി­ത്യ­മെ­ന്ന പേരിൽ ന­ട­ത്തു­ന്ന ക­പ­ട­വ്യാ­പാ­ര­ത്തി­ന്റെ നി­കൃ­ഷ്ട­ഫ­ല­ങ്ങ­ളാ­ണെ­ന്നു് അ­പ്പോൾ വെ­ളി­വാ­കും. ഇ­ന്ന­ത്തെ ക­വ­ന­ങ്ങ­ളിൽ അ­ധി­ക­വും അ­സ്പ­ഷ്ട­ത­യെ­ന്ന ദോ­ഷം­കൊ­ണ്ടു നി­റ­ഞ്ഞ­വ­യ­ത്രേ. ഇ­ന്ന­താ­ണു് ആ­ശ­യ­മെ­ന്നു ക്ലി­പ്ത­പ്പെ­ടു­ത്തി വി­ശ­ദീ­ക­രി­ക്കു­വാൻ എ­ഴു­തു­ന്ന ക­വി­ക്കും വാ­യി­ക്കു­ന്ന മ­റ്റു­ള്ള­വർ­ക്കും സാ­ധി­ക്കു­ന്നി­ല്ല. ആർ­ക്കും യ­ഥേ­ഷ്ടം എ­ങ്ങ­നെ­യും വ്യാ­ഖ്യാ­നി­ക്കാ­വു­ന്ന ന­ട്ടെ­ല്ലി­ല്ലാ­ത്ത ഒരു മ­ട്ടു് ഇവയിൽ സാ­മാ­ന്യ­മാ­യി­ക്കാ­ണാം. ഇ­ങ്ങ­നെ ആശയം അ­വ്യ­ക്ത­മാ­യി­പ്പോ­കു­ന്ന­തു്. ക­വി­താ­വി­ഷ­യ­ത്തി­നും ക­വി­ക്കും ത­മ്മിൽ ഒരു ബ­ന്ധ­വും ഇ­ല്ലാ­ത്ത­തു­കൊ­ണ്ടാ­കു­ന്നു. അ­താ­യ­തു് ആ­ത്മാർ­ത്ഥ­ത­യി­ല്ലെ­ന്നു ചു­രു­ക്കം. വിഷയം ക­വി­ഹൃ­ദ­യം സ്പർ­ശി­ക്ക­ണം. തൽ­ഫ­ല­മാ­യി അവിടെ ഭാ­വ­സ്ഫു­ര­ണം ഉ­ണ്ടാ­ക­ണം. താ­ദൃ­ശാ­നു­ഭൂ­തി­യു­ള്ള­വർ എ­ഴു­തു­ന്ന­തു സ്പ­ഷ്ട­മാ­യി­രി­ക്കും. അ­വർ­ക്കു വ്യ­ക്തി­ത്വം പ­രി­പാ­ലി­ക്കാ­നും സാ­ധി­ക്കും. ഈ ശ­ക്തി­വി­ശേ­ഷ­മു­ള്ള­വർ ന­മ്മു­ടെ സാ­ഹി­കാ­ര­ന്മാ­രിൽ എത്ര പേ­രു­ണ്ടു്?

ബാ­ഹ്യ­പ്രേ­ര­ണ­കൊ­ണ്ടു ക­ലാ­നിർ­മ്മാ­ണ­ത്തി­ലേർ­പ്പെ­ട്ടാൽ ആ­ത്മാർ­ത്ഥ­ത ഒ­രി­ക്ക­ലും ഉ­ണ്ടാ­കു­ന്ന­ത­ല്ല. (അ­ക­ള­ങ്കി­ത­മാ­യ അ­ന്തഃ­ക­ര­ണ­ചോ­ദ­ന­യാ­ണു ക­ലാ­പ്ര­വർ­ത്ത­ന­ത്തി­ന്റെ ജീവൻ.) ഈ ചോ­ദ­ന­യാൽ ക­ലാ­കാ­രൻ ഉ­ന്മി­ഷി­ത­നാ­ക­ണം. ഈ അ­വ­സ്ഥ­യിൽ പ്ര­കാ­ശി­ത­ങ്ങ­ളാ­കു­ന്ന സ്വാ­നു­ഭൂ­ത­ങ്ങ­ളാ­യ വി­കാ­ര­ങ്ങൾ മാ­ത്ര­മേ ജ­ന­ത­യു­ടെ­യി­ട­യിൽ സം­ക്ര­മ­ണ­ശ­ക്തി­ക­ളാ­യി ഭ­വി­ക്കു­ക­യു­ള്ളൂ. നാം വി­ശ­ക്കു­മ്പോൾ ആഹാരം ക­ഴി­ക്കു­ന്നു; ദാ­ഹി­ക്കു­മ്പോൾ വെ­ള്ളം കു­ടി­ക്കു­ന്നു. ക്ഷുൽ­പി­പാ­സ­കൾ കൂ­ടാ­തെ­യു­ള്ള അ­ശ­ന­പാ­ന­ങ്ങൾ കൃ­ത്രി­മ­വും ദോ­ഷ­ക­ര­വു­മാ­കു­ന്നു. ഇ­തു­പോ­ലെ­യാ­ണു ക­ലാ­വ്യാ­പാ­ര­വും. സ്വതേ വ്യ­സ­നം തോ­ന്നാ­തെ വ­ല്ല­വർ­ക്കും­വേ­ണ്ടി സ­ങ്ക­ടം ന­ടി­ച്ചാൽ അതു്. എ­ത്ര­ത്തോ­ളം ആ­ദ­ര­ണീ­യ­മാ­കും? ഇ­പ്പോ­ഴ­ത്തെ പു­സ്ത­ക­മെ­ഴു­ത്തും ഈ നി­ല­യി­ലെ­ത്തി­യി­രി­ക്ക­യാ­ണു്. ത­ന്മൂ­ലം അതൊരു വ­ഞ്ച­ന­യാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. ഏതു രാ­ജ്യ­ക്കാർ­ക്കും ഏ­തു­ത­രം മ­നു­ഷ്യർ­ക്കും കൊ­ള്ളാ­വു­ന്ന മ­ട്ടിൽ ഹൃ­ദ­യാ­വർ­ജ്ജ­ക­മാ­യി അ­കൃ­ത്രി­മ­ഭാ­ഷ­യിൽ എ­ഴു­ത­പ്പെ­ടു­ന്ന­വ­യാ­യി­രി­ക്ക­ണം സാ­ഹി­ത്യ­ഗ്ര­ന്ഥ­ങ്ങൾ.

images/Dostoevskij.jpg
ഡ­സ്റ്റ­യോ­വ്സ്കി

ടോൾ­സ്റ്റോ­യി­യു­ടെ നി­രൂ­പ­ണ­സ­ര­ണി­യെ അ­വ­ലം­ബി­ച്ചു പൂർ­വ്വോ­ക്ത­രീ­തി­യിൽ നി­ഷ്കർ­ഷി­ച്ചു നോ­ക്കു­ന്ന­പ­ക്ഷം ലോ­ക­ത്തിൽ യ­ഥാർ­ത്ഥ സാ­ഹി­ത്യ­കാ­ര­ന്മാർ ഏ­റ്റ­വും ചു­രു­ക്ക­മാ­ണെ­ന്നു് കാണാം. പാ­ശ്ചാ­ത്യ­സാ­ഹി­ത്യ­വു­മാ­യി­ട്ടേ ടോൾ­സ്റ്റേ­യി­ക്കു് അധികം പ­രി­ച­യ­മു­ള്ളൂ. അ­തു­കൊ­ണ്ടു് ത­ദ്ദേ­ശീ­യ­രാ­യ സാ­ഹി­ത്യ­കാ­ര­ന്മാർ മാ­ത്ര­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പ­രി­ശോ­ധ­ന­യ്ക്കു വി­ഷ­യ­മാ­യി­രി­ക്കു­ന്ന­തു്. റ­ഷ്യ­യിൽ ഡ­സ്റ്റ­യോ­വ്സ്കി­യും, ഫ്രാൻ­സിൽ വി­ക്ടർ യൂ­ഗോ­വും, ഇം­ഗ്ല­ണ്ടിൽ ഡി­ക്കൻ­സും, അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ശം­സ­യ്ക്കു പാ­ത്രീ­ഭ­വി­ച്ചി­ട്ടു­ണ്ടു്. ഷേ­ക്സ്പീ­യ­രു ടെ കൃ­തി­ക­ളിൽ പ­ല­തി­നോ­ടും അ­ദ്ദേ­ഹ­ത്തി­നു ബ­ഹു­മാ­ന­മി­ല്ല. തന്റെ കൃ­തി­കൾ­ത­ന്നെ സാ­ഹി­ത്യ­ധർ­മ്മം പൂർ­ണ്ണ­മാ­യി നി­റ­വേ­റ്റു­ന്ന­വ­യ­ല്ലെ­ന്നു് അ­ദ്ദേ­ഹം സ­മ്മ­തി­ക്കു­ന്നു. വി­ദ­ഗ്ദ്ധ­ന്മാ­രെ­ന്നു സർ­വ്വ­സ­മ്മ­തം നേ­ടി­യി­ട്ടു­ള്ള­വ­രു­ടെ എല്ലാ കൃ­തി­ക­ളും ഉൾ­പ്പെ­ടു­ത്തു­വാൻ­വേ­ണ്ടി സാ­ഹി­ത്യ­ല­ക്ഷ­ണ­ത്തെ മാ­റ്റു­ക­യും മ­റി­ക്കു­ക­യും ചെ­യ്യു­ന്ന പ­തി­വു് നി­രൂ­പ­ക­ന്മാർ സ്വീ­ക­രി­ക്കാ­റു­ണ്ടു്. ബാ­ലി­ശ­മാ­യ ഈ സ­മ്പ്ര­ദാ­യ­ത്തെ ടോൾ­സ്റ്റോ­യി പ്ര­തി­ഷേ­ധി­ക്കു­ന്നു. ഒരു പാ­ശ്ചാ­ത്യ­പ­ണ്ഡി­തൻ എ­ഴു­തി­യ നി­രൂ­പ­ണ­ഗ്ര­ന്ഥ­ത്തിൽ ക­ല­യ്ക്കു ല­ക്ഷ­ണം ക­ല്പി­ച്ചി­രി­ക്കു­ന്നി­ട­ത്തു് അതിൽ സ­ന്മാർ­ഗ്ഗ­ബോ­ധ­ത്തെ പ­രി­ഗ­ണി­ക്കേ­ണ്ട­തി­ല്ലെ­ന്നു് അ­ഭി­പ്രാ­യ­പ്പ­ട്ടി­ട്ടു­ണ്ടു്. കാരണം, കലയിൽ സ­ന്മാർ­ഗ്ഗ­ബോ­ധ­ത്തി­നു സ്ഥാ­ന­മു­ണ്ടെ­ന്നു വ­രു­ന്ന പക്ഷം ഷേ­ക്സ്പീ­യ­രു­ടെ ‘റോ­മി­യോ ആൻഡ് ജൂ­ലി­യ­റ്റ് ’ (Romeo and Juliet) എന്ന കൃ­തി­യും, ഗെഥേ യുടെ ‘വിൽ­ഹെം മീ­സ്റ്റർ’ (Wilhelm Meister) എന്ന കൃ­തി­യും പ്ര­സ്തു­ത ല­ക്ഷ­ണ­ത്തിൽ പെ­ടാ­തെ­പോ­കു­മ­ത്രേ. ഇ­ങ്ങ­നെ ഗ്ര­ന്ഥ­കാ­ര­നെ നോ­ക്കി­യും അ­വ­രു­ടെ കൃ­തി­കൾ­ക്കു ചേ­രു­ന്ന മ­ട്ടി­ലും ല­ക്ഷ­ണ­നിർ­ണ്ണ­യം ചെ­യ്തു­തു­ട­ങ്ങി­യാൽ അതു കേവലം നി­രർ­ത്ഥ­ക­മാ­യി­ത്തീ­രും.

images/Dickens_Gurney_head.jpg
ഡി­ക്കൻ­സ്

‘റി­യ­ലി­സം’ (Realism) എന്ന പേരിൽ അ­ശ്ലീ­ല­ങ്ങൾ നി­റ­ഞ്ഞ ഏ­തം­ശ­വും സാ­ഹി­ത്യ­ത്തിൽ വർ­ണ്ണി­ക്കാ­മെ­ന്നും മ­നു­ഷ്യ­ന്റെ സ­ന്മാർ­ഗ്ഗ­ബോ­ധ­ത്തി­നു് അതിൽ യാ­തൊ­രു സ്ഥാ­ന­വു­മി­ല്ലെ­ന്നും വാ­ദി­ക്കു­ന്ന­വർ ഇ­ന്ന­ത്തെ ഉ­ല്പ­തി­ഷ്ണു­ക്ക­ളിൽ ധാ­രാ­ള­മു­ണ്ടു്. ഇ­വ­രാ­ണു ടോൾ­സ്റ്റോ­യി­യു­ടെ ക­ലാ­നി­രൂ­പ­ണം പ്ര­ത്യേ­കം ശ്ര­ദ്ധി­ച്ചു പ­ഠി­ക്കേ­ണ്ട­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ പല സി­ദ്ധാ­ന്ത­ങ്ങ­ളേ­യും ഇവർ എ­തിർ­ത്തേ­ക്കാം. പക്ഷേ, ജീ­വി­തോൽ­ക്കർ­ഷ­ത്തി­നു് ആ­ത്മ­നി­യ­ന്ത്ര­ണം (Self-​control) ആ­വ­ശ്യ­മി­ല്ലെ­ന്നു് ഇ­ക്കൂ­ട്ടർ വാ­ദി­ക്കു­മോ? മ­നു­ഷ്യ­ന്റെ ഭോ­ഗാ­സ­ക്തി ജ്വ­ലി­പ്പി­ച്ചു് ഇ­ന്ദ്രി­യ­ങ്ങ­ളെ അ­നി­യ­ന്ത്രി­ത­മാ­യി അ­ഴി­ച്ചു­വി­ടു­ന്ന­തി­നു പ്രേ­രി­പ്പി­ക്കാ­മോ? ആ­കാ­മെ­ന്നു ശ­രീ­ര­മ­നഃ­ശാ­സ്ത്ര­ങ്ങ­ള­നു­സ­രി­ച്ചു യു­ക്തി­വാ­ദം ചെ­യ്തു­നോ­ക്കി­യാ­ലും സ­മ്മ­തി­ക്കാ­വു­ന്ന­ത­ല്ല. ആ സ്ഥി­തി­ക്ക് അ­തി­ലേ­ക്കു പ്രേ­രി­പ്പി­ക്കു­ന്ന ദുർ­വ്വി­കാ­ര­ങ്ങ­ളു­ടെ ഉ­ത്തേ­ജ­നം സാ­ഹി­ത്യ­ത്തിൽ അ­നു­വ­ദി­ക്ക­ത്ത­ക്ക­താ­ണോ? സ­ന്മാർ­ഗ്ഗ­ബോ­ധ­ത്തി­നു് ഇ­ത്ത­ര­ത്തി­ലു­ള്ള ഒരു ബന്ധം മാ­ത്ര­മേ ടോൾ­സ്റ്റോ­യി എ­ടു­ത്തു­കാ­ണി­ക്കു­ന്നു­ള്ളൂ. അതു യു­ക്തി­യു­ക്ത­വു­മാ­യി­രി­ക്കു­ന്നു­ണ്ടു്. ശു­ഷ്ക­ങ്ങ­ളാ­യ ഉ­പ­ദേ­ശ­ങ്ങൾ­കൊ­ണ്ടു സാ­ഹി­ത്യ­ര­സം ന­ശി­പ്പി­ക്ക­ണ­മെ­ന്ന­ല്ല അ­ദ്ദേ­ഹ­ത്തി­ന്റെ വാദം. മ­നു­ഷ്യ­ജീ­വി­ത­ത്തിൽ ന­ന്മ­യും തി­ന്മ­യും അ­ട­ങ്ങി­യി­രി­ക്കു­ന്നു. ര­ണ്ടും സാ­ഹി­ത്യ­ത്തിൽ ചി­ത്രീ­ക­രി­ക്കാ­മെ­ങ്കി­ലും തി­ന്മ­യെ­പ്പ­റ്റി­യു­ള്ള പ്ര­തി­പാ­ദ­നം ന­ന്മ­യു­ടെ മ­ഹ­ത്വ­ത്തെ നേ­രി­ട്ടോ അ­ല്ലാ­തെ­യോ സൂ­ചി­പ്പി­ക്ക­ത്ത­ക്ക­വ­ണ്ണ­മാ­യി­രി­ക്ക­ണം. ഇ­രു­ട്ടി­ന്റെ ചി­ത്രം വെ­ളി­ച്ച­ത്തി­ന്റെ മ­ഹി­മ­യെ കു­റി­ക്കു­ന്നു. എ­ന്നാൽ ഇ­രു­ട്ടു മാ­ത്ര­മാ­യാൽ വെ­ളി­ച്ച­ത്തി­ന്റെ ബോധം ആർ­ക്കും ഉ­ണ്ടാ­കു­ന്ന­ത­ല്ല. സം­ഭോ­ഗ­ശൃം­ഗാ­ര­ത്തി­ന്റെ സകല വ­ശ­ങ്ങ­ളും ന­ഗ്ന­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന കാ­മോ­ദ്ദീ­പ­ക­ങ്ങ­ളാ­യ നോ­വ­ലു­ക­ളും ചെ­റു­ക­ഥ­ക­ളും പെ­രു­കി­വ­രു­ന്ന ഇ­ക്കാ­ല­ത്തു് ടോൾ­സ്റ്റോ­യി­യു­ടെ ഇ­ത്ത­രം സാ­ര­ഗർ­ഭ­ങ്ങ­ളാ­യ അ­ഭി­പ്രാ­യ­ങ്ങൾ­ക്കു കൂ­ടു­തൽ വില ക­ല്പി­ക്കേ­ണ്ട­താ­കു­ന്നു. കേവലം ഐ­ന്ദ്രി­യ­ക­മാ­യ സു­ഖ­മ­ല്ല, ആ­ത്മാ­വി­ന്റെ ഔ­ന്ന­ത്യ­വും വ്യാ­പ്തി­യും ആണു് ക­ല­കൾ­ക്കു പ്ര­മാ­ണ­മാ­യി സ്വീ­ക­രി­ക്കേ­ണ്ട­തെ­ന്നു് അ­ദ്ദേ­ഹം നി­സ്സം­ശ­യം ഉ­ദ്ഘോ­ഷി­ക്കു­ന്നു. ഈ ത­ത്വ­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ നാ­നാ­മു­ഖ­ങ്ങ­ളാ­യ വാ­ദ­ങ്ങ­ളു­ടെ ര­ത്ന­ച്ചു­രു­ക്കം. ഇതു് എല്ലാ ക­ല­കൾ­ക്കും അ­ടി­സ്ഥാ­ന­മാ­യി­ട്ടു­ള്ള ഒരു സ­നാ­ത­ന­പ്ര­മാ­ണ­മാ­ക­യാൽ ആർ­ക്കും അ­നാ­ദ­രി­ക്കാ­വു­ന്ന­ത­ല്ല.

images/Victor_Hugo.jpg
വി­ക്ടർ യൂഗോ

ക­ല­ക­ളെ­പ്പ­റ്റി ടോൾ­സ്റ്റോ­യി­ക്കു­ള്ള അ­ഭി­പ്രാ­യ­മെ­ന്തെ­ന്നു് ഇ­ത്ര­യും­കൊ­ണ്ടു വെ­ളി­വാ­യ­ല്ലൊ. ഇ­ന്ന­തെ­ന്നു വ്യ­വ­ച്ഛേ­ദി­ച്ചു വി­വ­രി­ക്കു­വാൻ നി­വൃ­ത്തി­യി­ല്ലാ­ത്ത ഒ­ന്നാ­ണു കല. അ­വ്യ­ക്ത­മാ­യി­ട്ട­ല്ലാ­തെ അ­തി­നെ­പ്പ­റ്റി നി­രൂ­പ­ണം ചെ­യ്യാൻ ആർ­ക്കും സാ­ധി­ച്ചി­ട്ടി­ല്ല. ടോൾ­സ്റ്റോ­യി­യു­ടെ നി­രൂ­പ­ണ­ത്തി­ലും അ­ദ്ദേ­ഹം സൗ­ന്ദ­ര്യ­ചർ­ച്ച ചെ­യ്യു­ന്നി­ട­ത്തും മ­റ്റും ഈ അ­വ്യ­ക്ത­ത നി­ഴ­ലി­ക്കു­ന്നു­ണ്ടു്. എ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ നി­രൂ­പ­ണം ആ­ശ­യ­വൈ­ശി­ഷ്ട്യം, അ­ഗാ­ധ­ചി­ന്ത, സർ­വ്വ­തോ­ന്മു­ഖ­ത്വം എ­ന്നി­വ­യിൽ അ­ന­ന്യ­സാ­ധാ­ര­ണ­മാ­യി­രി­ക്കു­ന്നു. ക­ല­ക­ളെ­പ്പ­റ്റി എ­ഴു­തു­വാൻ തു­ട­ങ്ങി­യി­ട്ടു പ­തി­ന­ഞ്ചു­കൊ­ല്ലം ക­ഴി­ഞ്ഞ­തി­നു­ശേ­ഷ­മേ പൂർ­ത്തി­യാ­ക്കു­വാൻ സാ­ധി­ച്ചു­ള്ളൂ എന്ന അ­ദ്ദേ­ഹം തു­റ­ന്നു­പ­റ­യു­ന്നു­ണ്ടു്. എ­ന്നാൽ ഇ­ക്കാ­ല­മ­ത്ര­യും അ­ദ്ദേ­ഹം എ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­ക­യി­ല്ലാ­യി­രു­ന്നു. ക­ലാ­സം­ബ­ന്ധ­മാ­യി നേ­രി­ട്ട മി­ഥ്യാ­ബോ­ധ­ങ്ങ­ളേ­യും സം­ശ­യ­ങ്ങ­ളേ­യും നി­വാ­ര­ണം ചെ­യ്യു­ന്ന­തി­നാ­യി അ­ദ്ദേ­ഹം പ­ഠി­ക്കു­ക­യും ചി­ന്തി­ക്കു­ക­യും ചെ­യ്തു­കൊ­ണ്ടി­രു­ന്നു. അ­ന­ന്ത­ര­മാ­ണു് ഏ­താ­ദൃ­ശ­സി­ദ്ധാ­ന്ത­ങ്ങൾ സ്ഥാ­പി­ക്കു­വാൻ ടോൾ­സ്റ്റോ­യി ധൈ­ര്യ­പ്പെ­ട്ട­തു്. പ്ര­സ്തു­ത വി­ഷ­യ­ത്തി­ന്റെ ഗ­ഹ­ന­ത­യും ത­ദ്വി­ചാ­ര­വി­ഷ­മ­ത­യും എ­ത്ര­മാ­ത്ര­മു­ണ്ടെ­ന്നു് ഇ­തു­കൊ­ണ്ടു­ത­ന്നെ വെ­ളി­വാ­കു­ന്നു­ണ്ട­ല്ലോ.

(സാ­ഹി­തീ­യം—1936)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ­ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Tolstoyiyude Kalaniroopanam (ml: ടോൾ­സ്റ്റോ­യി­യു­ടെ ക­ലാ­നി­രൂ­പ­ണം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Tolstoyiyude Kalaniroopanam, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, ടോൾ­സ്റ്റോ­യി­യു­ടെ ക­ലാ­നി­രൂ­പ­ണം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 12, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Leo Tolstoy, a photograph by Vladimir Chertkov (1854–1936). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.