SFNസായാഹ്ന ഫൌണ്ടേഷൻ
images/Autumn_Leaves.jpg
Autumn Leaves, a painting by Jervis McEntee (1828–1891).
വ­ള്ള­ത്തോൾ­ക്ക­വി­ത
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/Vallathol-Narayana-Menon.jpg
വ­ള്ള­ത്തോൾ

വ­ള്ള­ത്തോൾ എന്ന ത്ര്യ­ക്ഷ­രി ക­വി­ത­യ്ക്കൊ­രു പ­ര്യാ­യ­മാ­ണു്. ക­വ­ന­ക­ല­യു­മാ­യി അ­ത്ര­യ്ക്കു സാ­ത്മ്യം വ­രു­ത്താൻ ആ ക­വീ­ശ്വ­ര­നു ക­ഴി­ഞ്ഞു. ക­വി­യാ­യി ജ­നി­ച്ചു്, ക­വി­യാ­യി ജീ­വി­ച്ചു്, ക­വി­യാ­യി­ത്ത­ന്നെ ച­ര­മ­മ­ട­ഞ്ഞ മ­ഹാ­പ്ര­ഭാ­വ­നാ­ണു് അ­ദ്ദേ­ഹം. എ­ഴു­പ­ത്തൊൻ­പ­തു­വർ­ഷ­ത്തെ ജീ­വി­ത­കാ­ല­ത്തിൽ അ­റു­പ­തിൽ­പ്പ­രം വർ­ഷ­വും അ­ദ്ദേ­ഹം ക­ലോ­പാ­സ­ന­യ്ക്കാ­യി­ത്ത­ന്നെ ഉ­ഴി­ഞ്ഞു­വെ­ച്ചു. അ­തു­ത­ന്നെ­യാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­പ­ജീ­വ­ന­മാർ­ഗ്ഗ­വും. ക­വ­ന­ക­ല­യിൽ അ­സാ­മാ­ന്യ­മാ­യ വാസന വ­ള്ള­ത്തോ­ളി­നെ അ­നു­ഗ്ര­ഹി­ച്ചി­രു­ന്നു. ക­വി­കർ­മ്മ­സാ­ധ­ക­ങ്ങ­ളാ­യ ശ­ക്തി­യും നി­പു­ണ­ത­യും അ­ഭ്യാ­സ­വും അ­ദ്ദേ­ഹ­ത്തിൽ പ­ര­സ്പ­ര­സ്പർ­ദ്ധി­ക­ളാ­യി പ­രി­ല­സി­ച്ചു. കേ­ര­ളീ­യ­മാ­യ രൂ­പ­ഭാ­വ­ങ്ങ­ളു­ടെ നൃ­ത്ത­രം­ഗ­മാ­ണു് വ­ള്ള­ത്തോൾ­ക്ക­വി­ത. എ­ന്നാൽ അ­തേ­സ­മ­യം അതു് ഭാ­ര­തീ­യ­ത്വ­ത്തി­ന്റെ വി­ശാ­ല­വേ­ദി­യാ­യി വി­ക­സി­ക്കു­ക­യും ചെ­യ്തു. അ­തു­കൊ­ണ്ടു വ­ള്ള­ത്തോൾ കേ­ര­ള­ത്തി­ന്റെ മാ­ത്ര­മ­ല്ല, ഭാ­ര­ത­ത്തി­ന്റെ­യും ക­വി­യാ­യി­ത്തീർ­ന്നു. ര­ണ്ടി­നും പ്ര­ത്യേ­ക­മാ­യു­ള്ള പ്ര­കൃ­തി­സൗ­ന്ദ­ര്യ­വും സം­സ്കാ­ര­മ­ഹി­മ­യും ച­രി­ത്ര­പാ­ര­മ്പ­ര്യ­വും മ­റ്റെ­ങ്ങും കാ­ണാ­ത്ത ഇ­ണ­ക്ക­ത്തോ­ടെ അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യിൽ കൈ­കോർ­ത്തു പി­ടി­ച്ചു ക­ളി­യാ­ടു­ന്നു. ഉ­ത്കൃ­ഷ്ട­മാ­യ കാ­വ്യ­സ­മ്പ­ത്തു്, ഏതു രാ­ജ്യാ­തിർ­ത്തി­ക്കു­ള്ളി­ലി­രു­ന്നാ­ലും, ലോ­ക­ത്തി­ന്റെ­ത­ന്നെ സ്വ­ത്താ­ണ­ല്ലോ. ആ നി­ല­യിൽ വ­ള്ള­ത്തോ­ളി­നെ വി­ശ്വ­മ­ഹാ­ക­വി­ക­ളു­ടെ പ­ട്ടി­ക­യി­ലും നി­സ്സം­ശ­യം ഉൾ­പ്പെ­ടു­ത്താ­വു­ന്ന­താ­ണു്. ഈ സാ­മാ­ന്യ ചി­ന്ത­വി­ട്ടു് ഇനി ന­മു­ക്കു വ­ള്ള­ത്തോൾ­ക്ക­വി­ത­യു­ടെ പ്ര­ത്യേ­ക­ത­ക­ളി­ലേ­ക്കു ക­ട­ക്കാം.

ഇ­രു­പ­താം­നൂ­റ്റാ­ണ്ടി­ലെ കാ­ളി­ദാ­സൻ എന്നു വ­ള്ള­ത്തോ­ളി­നെ വി­ശേ­ഷി­പ്പി­ച്ചാൽ അതു് ഒ­ര­തി­ശ­യോ­ക്തി­യാ­ക­യി­ല്ല. സ­മ­ഗ്ര­ഗു­ണ­സ­മ്പ­ന്ന­മാ­യ കാ­ളി­ദാ­സ­ശൈ­ലി അ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ ഇ­ത്ര­മാ­ത്രം അ­ന്യൂ­ന­മാ­യി മ­ല­യാ­ള­ത്തിൽ അ­വ­ത­രി­പ്പി­ച്ചി­ട്ടു­ള്ള­വർ എ­ത്ര­പേ­രു­ണ്ടെ­ന്നു ചി­ന്തി­ക്കേ­ണ്ട­താ­ണു്.

‘വി­ലാ­സ­ല­തി­ക’യിലെ ഒരു ശ്ലോ­ക­ത്തിൽ, ‘സ­ദ്വർ­ണ്ണാ­ഞ്ചി­ത ശയ്യ’, ‘ഭാ­വ­പ്ര­ഭാ­വം’, ‘വി­ദ്വ­ല്ലാ­ളി­ത­ത്വം’, ‘പ്ര­സാ­ദം’ എ­ന്നി­ങ്ങ­നെ കാ­ളി­ദാ­സ­ക­വി­ത­യ്ക്കു­ള്ള ഗു­ണ­ങ്ങൾ വ­ള്ള­ത്തോൾ വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ടു്. ഈ ഗു­ണ­ങ്ങ­ളു­ടെ­യെ­ല്ലാം വി­ള­നി­ല­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യും.

‘ധ്വ­നി­ഭി­ര­മൃ­ത­ബി­ന്ദു­സ്യ­ന്ദി­ഭിഃ പ്രീ­ണ­യ­ന്തി

സ­ഹൃ­ദ­യ­മ­ഭി­രാ­മൈ­ര­ന്വി­താ ഭാ­വ­ഭേ­ദൈഃ

സ­ര­സ­മു­ചി­ത­ശ­യ്യാ­മാ­ശ്രി­താ വി­ശ്വ­ലോ­കം

സു­ഖ­യ­തി സു­കു­മാ­രാ കാ­ളി­ദാ­സ­സ്യ വാണീ’

എന്ന പ്ര­ശം­സ വ­ള്ള­ത്തോൾ­വാ­ണി­ക്കും സർവഥാ യോ­ജി­ക്കു­ന്നു­ണ്ടു്. എ­ന്നാൽ ക­വി­താ­നിർ­മ്മാ­ണ­ത്തി­ന്റെ ആ­രം­ഭ­ഘ­ട്ട­ത്തിൽ മ­ഹാ­ക­വി­ക്കു് ഈ ശൈലി വേ­ണ്ട­ത്ര സ്വാ­യ­ത്ത­മാ­യി­രു­ന്നി­ല്ല. വെ­ണ്മ­ണി­പ്ര­സ്ഥാ­ന കാ­ല­മാ­യി­രു­ന്നു അ­ന്നു്. അർ­ത്ഥ­ച­മ­ത്കൃ­തി­യി­ലു­മേ­റെ ശ­ബ്ദ­ഭം­ഗി­യി­ലാ­യി­രു­ന്ന­ല്ലോ അ­ന്ന­ത്തെ ക­വി­ക­ളു­ടെ നോ­ട്ടം. വ­ള്ള­ത്തോ­ളും കു­റെ­ക്കാ­ലം ഈ വ­ഴി­യി­ലാ­ണു് സ­ഞ്ച­രി­ച്ച­തു്. വെ­ണ്മ­ണി­മു­ദ്ര­ക­ളാ­യ ഭാ­ഷാ­ശു­ദ്ധി, ര­ച­നാ­സൗ­ഷ്ഠ­വം, ശ­ബ്ദ­ഭം­ഗി എന്നീ മൂ­ന്നും അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യി­ലും അന്നു മു­ന്നി­ട്ടു­നി­ന്നി­രു­ന്നു.

‘ശീ­ട്ടാ­ട്ടം, ശി­ങ്ക­മാ­ന­ക്കു­ഴൽ­വി­ളി, ചതുരം-​

ഗങ്ങൾ ചാർ­വാം­ഗി­മാർ­തൻ

പാ­ട്ടാ,യം­പൂ­ണ്ട താ­യ­മ്പ­ക, വകതിരിവു-​

ള്ള­ക്ഷ­ര­ശ്ലോ­ക­പാ­ഠം.’

ഇ­ത്യാ­ദി പ്ര­യോ­ഗ­ങ്ങൾ, പേരു വെ­ളി­പ്പെ­ടു­ത്തി­യി­ല്ലെ­ങ്കിൽ വെ­ണ്മ­ണി­ക്ക­വി­ത­യാ­ണെ­ന്നേ തോ­ന്നു. 1911-ൽ ആണു് വ­ള്ള­ത്തോൾ ചി­ത്ര­യോ­ഗം മ­ഹാ­കാ­വ്യം എ­ഴു­താൻ തു­ട­ങ്ങി­യ­തു്. അ­തി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­ശൈ­ലി സു­നി­ശ്ചി­ത­മാ­യ രൂപം പൂ­ണ്ടി­രു­ന്നി­ല്ല. കാ­ളി­ദാ­സ­നെ മാ­ത്ര­മ­ല്ല, ശ്രീ­ഹർ­ഷാ­ദി ക­വി­ക­ളെ­യും അ­നു­ക­രി­ക്കാ­നു­ള്ള ശ്രമം ചി­ത്ര­യോ­ഗ­ത്തിൽ കാ­ണു­ന്നു­ണ്ടു്.

‘സ­ദാ­ശ­യാ­വർ­ജ്ജ­ക­മാ­പ­ണം പു-

ക്കു­ദ­ര­പൌ­രാ­വൃ­ത­മാ­മ­തി­ങ്കൽ

സദാശയാവർജ്ജകമാപണംതാ-​

നു­ദാ­ത്ത­രാം വാ­ണി­ജർ നേടി മേ­ന്മേൽ.’

(സ. 1 ശ്ലോ. 12)

ഇ­മ്മാ­തി­രി ശ്ലേ­ഷം­കൊ­ണ്ടു­ള്ള കൃ­ത്രി­മ­ക്ക­ളി­യിൽ വ­ള്ള­ത്തോ­ളി­നും അ­ന്നു് അ­ഭി­നി­വേ­ശ­മു­ണ്ടാ­യി­രു­ന്നു. കാ­വ്യാ­ധ്വാ­വിൽ അ­ദ്ദേ­ഹം സ്വ­ത­ന്ത്ര­സ­ഞ്ചാ­ര­ത്തി­നൊ­രു­മ്പെ­ട്ട­തു മ­ഹാ­കാ­വ്യ­ര­ച­ന­യ്ക്കു­ശേ­ഷ­മാ­ണു്. തു­ടർ­ന്നു­ണ്ടാ­യ ഖ­ണ്ഡ­കാ­വ്യ­ങ്ങൾ ക­വി­താ­ലോ­ക­ത്തി­ലെ പുതിയ കാൽ­വെ­പ്പാ­യി­രു­ന്നു. കാ­വ്യ­ഘ­ട­ക­ങ്ങ­ളാ­യ വ­സ്തു­രീ­തി­ര­സാ­ദി­യിൽ അ­ദൃ­ഷ്ട­പൂർ­വ്വ­മാ­യ ഒരു പ­രി­വർ­ത്ത­നം­ത­ന്നെ സം­ഭ­വി­ച്ചു. വൃ­ത്ത­വി­ഷ­യ­ത്തി­ലും അതു ദൃ­ശ്യ­മാ­യി. കു­ഞ്ച­ന്റെ കാ­ല­ത്തി­നു­ശേ­ഷം മി­ക്ക­വാ­റും തി­ര­സ്കൃ­ത­മാ­യി­രു­ന്ന ദ്രാ­വി­ഡ­ഗാ­ന­രീ­തി വ­ള്ള­ത്തോൾ സ­മു­ദ്ധ­രി­ച്ചു. കാ­ലോ­ചി­ത­വും പു­രോ­ഗ­മ­നോ­ന്മു­ഖ­വു­മാ­യി­രു­ന്നു, ഈ പ­രി­വർ­ത്ത­നം. മ­ല­യാ­ള­ത്തി­ലെ പ­ദ്യ­കാ­വ്യ­പ്ര­സ്ഥാ­ന­ത്തിൽ പൊ­തു­വേ­ത­ന്നെ അതു നൂ­ത­ന­ച­ല­ന­ങ്ങ­ളു­ള­വാ­ക്കി.

രു­ഗ്മി­യു­ടെ ക­ത്തു്, ശി­ഷ്യ­നും മകനും, മ­ഗ്ദ­ല­ന­മ­റി­യം, കൊ­ച്ചു­സീ­ത, അ­ച്ഛ­നും മകളും ഇ­ത്യാ­ദി ഖ­ണ്ഡ­കാ­വ്യ­ങ്ങ­ളി­ലും സാ­ഹി­ത്യ­മ­ഞ്ജ­രി­യു­ടെ ഏ­ഴെ­ട്ടു ഭാ­ഗ­ങ്ങ­ളി­ലും വ­ള്ള­ത്തോ­ളി­ന്റെ ക­വ­ന­പാ­ട­വം അ­തി­ന്റെ ഉ­ച്ച­കോ­ടി­യി­ലെ­ത്തി­യെ­ന്നു പറയാം. പി­ന്നീ­ടു ഗതി അല്പം കീ­ഴോ­ട്ടാ­യി. വാർ­ദ്ധ­ക്യ­സ­ഹ­ജ­മാ­യ ക്ഷീ­ണം ക­വി­ത­യെ­യും ബാ­ധി­ച്ച­തു­പോ­ലെ തോ­ന്നു­ന്നു. അ­ഭി­വാ­ദ്യം എന്ന പേരിൽ പ്ര­സി­ദ്ധീ­കൃ­ത­മാ­യ റഷ്യൻ ചീ­ന­ക്ക­വി­ത­കൾ ഇ­തി­നു­ദാ­ഹ­ര­ണ­മാ­ണു്. മേ­ല്ക്കാ­ണി­ച്ച­വി­ധം ആ­ദി­മ­ധ്യാ­ന്ത ഘ­ട്ട­ങ്ങ­ളാ­യി­ത്തി­രി­യു­ന്ന ക­വി­താ­കാ­ല­ത്തിൽ മ­ധ്യ­മ­ഘ­ട്ട­ത്തി­ലാ­ണു് സാ­ക്ഷാൽ വ­ള്ള­ത്തോ­ളി­നെ കാണുക.

സൗ­ന്ദ­ര്യ­ബോ­ധം, ഔ­ചി­ത്യ­ദീ­ക്ഷ, ര­സ­ഭാ­വ­സ്ഫൂർ­ത്തി, ആ­ശ­യ­വൈ­ശ­ദ്യം, ര­ച­നാ­സൗ­കു­മാ­ര്യം എ­ന്നി­വ­യാൽ വ­ള്ള­ത്തോൾ­ക്ക­വി­ത സർ­വ്വാ­തി­ശാ­യി­യാ­യ സ­മു­ത്കർ­ഷ­ത്തി­ലെ­ത്തി­യി­ട്ടു­ണ്ടു്. സു­ന്ദ­ര­മാ­യ രൂ­പ­വും സു­ന്ദ­ര­മാ­യ ഭാ­വ­വും—അ­താ­ണു് വ­ള്ള­ത്തോൾ­ക്ക­വി­ത. ര­ണ്ടി­ന്റെ­യും അ­കൃ­ത്രി­മ­വും അ­വി­ഭാ­ജ്യ­വു­മാ­യ സ­മ്മേ­ള­നം ആ കാ­വ്യ­ക­ല­യ്ക്കു് അ­ന്യാ­ദൃ­ശ്യ­വും അ­നിർ­വാ­ച്യ­വു­മാ­യ ഒരു സു­ഷ­മാ­വി­ശേ­ഷം സം­ജാ­ത­മാ­ക്കി­യി­രി­ക്കു­ന്നു. സ്വാ­നു­ഭൂ­തി­യിൽ­നി­ന്നു­രു­ത്തി­രി­ഞ്ഞു നൈ­സർ­ഗ്ഗി­ക­മാ­യി പൊ­ന്തി­വ­രു­ന്ന ഭാ­വ­ന­യ്ക്കേ അ­ദ്ദേ­ഹം വാ­ഗ്രൂ­പം കൊ­ടു­ക്കാ­റു­ള്ളൂ. കേ­ര­ള­ത്തി­ന്റെ സൗ­ന്ദ­ര്യ­ത്തെ ഇത്ര ര­മ­ണീ­യ­മാ­യി ആ­വി­ഷ്ക­രി­ച്ചി­ട്ടു­ള്ള മ­റ്റൊ­രു കവി ഉ­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ഔ­ചി­ത്യ­ദീ­ക്ഷ­യി­ലും അ­ദ്വി­തീ­യ­നാ­യി­രു­ന്നു അ­ദ്ദേ­ഹം. ശബ്ദം, അർ­ത്ഥം, വക്താ, വാ­ച്യം, അ­ല­ങ്കാ­രം, രീതി, ഭാവം ഇ­വ­യി­ലേ­തി­ലും ക­വി­യു­ടെ ഔ­ചി­ത്യ­ബോ­ധം നി­റ­ഞ്ഞു­തു­ളു­മ്പു­ന്ന­താ­യി­ക്കാ­ണാം. ആ­ശ­യ­വൈ­ശ­ദ്യ­വും ര­ച­നാ­സൗ­കു­മാ­ര്യ­വും വ­ള്ള­ത്തോൾ­ക്ക­വി­ത­യു­ടെ പ്ര­ത്യേ­ക ല­ക്ഷ­ണ­ങ്ങ­ളാ­ണു്. ര­ണ്ടി­ലും അ­ദ്ദേ­ഹം അ­പ്ര­തി­മ­നാ­യി­ത്ത­ന്നെ നി­ല­കൊ­ള്ളു­ന്നു. (ല­ളി­ത­കോ­മ­ള­പ­ദ­ങ്ങ­ളു­ടെ സു­ഖ­ക­ര­മാ­യ സം­ഘ­ട­ന­യും ദ്രാ­ക്ഷാ­പാ­ക­വും പാ­ലി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു­ള്ള വൈഭവം അ­സൂ­യാ­വ­ഹ­മ­ത്രേ.) ഒ­റ്റ­വാ­യ­ന­കൊ­ണ്ടു് അർ­ത്ഥ­ഗ്ര­ഹ­ണം സാ­ധ്യ­മാ­കാ­ത്ത ഒരു ക­വി­ത­യും, പ­രി­വർ­ത്ത­ന ഘ­ട്ട­ത്തി­നു­ശേ­ഷം, അ­ദ്ദേ­ഹം എ­ഴു­തി­യി­ട്ടി­ല്ല. എത്ര ഗ­ഹ­ന­മാ­യ ആ­ശ­യ­വും വ­ള്ള­ത്തോ­ളി­ന്റെ മ­ധു­മ­യ­വാ­ങ്മ­യ­ത്തിൽ പ്ര­തി­ഫ­ലി­ക്കു­മ്പോൾ അ­പ­ണ്ഡി­ത­ന്മാർ­ക്കു­പോ­ലും സു­ഗ്ര­ഹ­മാ­കും. അത്ര പ്ര­സ­ന്ന­മാ­ണു പ്ര­തി­പാ­ദ­നം. ഉ­ദാ­ഹ­ര­ണ­ത്തി­നു് ‘ജ്ഞാ­നം’ എന്ന കവിത നോ­ക്കു­ക ഒ­ര­മൂർ­ത്ത­വ­സ്തു­വാ­യ ജ്ഞാ­ന­ത്തി­ന്റെ അ­ഗാ­ധ­ത­യും അ­പാ­ര­ത­യും തേ­ജ­സ്സും ഇത്ര സ്ഫ­ടി­ക­സ്ഫു­ട­മാ­യും അ­തേ­സ­മ­യം വി­ചാ­ര്യ­മാ­ണ­ര­മ­ണീ­യ­മാ­യും വർ­ണ്ണി­ക്കാൻ വ­ശ്യ­വ­ച­സ്സാ­യ വ­ള്ള­ത്തോ­ളി­നേ സാ­ധി­ക്കു.

അ­പൂർ­വ്വ­വ­സ്തു­നിർ­മ്മാ­ണ­ക്ഷ­മ­മാ­ണ­ല്ലോ ക­വി­പ്ര­തി­ഭ. ന­മ്മു­ടെ മ­ഹാ­ക­വി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഈ നിർ­മ്മാ­ണ­ക്ഷ­മ­ത കൂ­ടു­തൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു സം­ഭ­വ­ങ്ങ­ളു­ടെ നാ­ട­കീ­യ­മാ­യ അ­വ­ത­ര­ണ­ത്തി­ലും സ­ന്ദർ­ഭ­സം­വി­ധാ­ന­ത്തി­ലും ക­ഥാ­ഗ്ര­ഥ­ന­ശി­ല്പ­ത്തി­ലു­മാ­കു­ന്നു. സ്തോ­ഭ­ഭാ­വ­ങ്ങ­ളു­ടെ വ്യാ­മർ­ദ്ദം വ്യ­ഞ്ജി­പ്പി­ക്കു­ന്ന ഹൃ­ദ­യ­ഹാ­രി­ക­ളാ­യ ജീ­വി­ത­രം­ഗ­ങ്ങൾ തി­ര­ഞ്ഞെ­ടു­ത്തു ദൃ­ശ്യ­കാ­വ്യോ­ചി­ത­മാ­യി സം­വി­ധാ­നം­ചെ­യ്തു ചി­ത്രീ­ക­രി­ക്കു­ന്ന­തിൽ അ­ദ്ദേ­ഹം അ­നി­ത­ര­സാ­ധാ­ര­ണ­മാ­യ ക­ലാ­കൗ­ശ­ലം പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടു്. അ­ച്ഛ­നും മകളും, കി­ളി­ക്കൊ­ഞ്ചൽ, കർ­മ്മ­ഭൂ­മി­യു­ടെ പി­ഞ്ചു­കാൽ, ന­രേ­ന്ദ്ര­ന്റെ പ്രാർ­ത്ഥ­ന തു­ട­ങ്ങി­യ ക­വി­ത­ക­ളി­ലെ മ­നോ­ഹ­ര­രം­ഗ­ങ്ങൾ നോ­ക്കു­ക. ക­ശ്യ­പാ­ശ്ര­മാ­ന്ത­രീ­ക്ഷ­ത്തിൽ വി­ശ്വാ­മി­ത്ര­നേ­യും ശ­കു­ന്ത­ള­യേ­യും ത­ത്പു­ത്ര­നേ­യും ക­ഥാ­പാ­ത്ര­ങ്ങ­ളാ­ക്കി ഭാ­വ­ക­ല്ലോ­ലി­ത­മാ­യ ഒരു രംഗം സൃ­ഷ്ടി­ച്ച മ­ഹാ­ക­വി­യു­ടെ മ­നോ­ധർ­മ്മ­മ­ഹി­മ എത്ര വാ­ഴ്ത്തി­യാ­ലും മ­തി­യാ­കു­മോ? ‘ആ­റ്റി­ലേ­ക്ക­ച്യു­ത, ചാ­ട­ല്ലേ’ (കർമ്മ ഭൂ­മി­യു­ടെ പി­ഞ്ചു­കാൽ), ‘ത­സ്ക­ര­ന­ല്ല ഞാൻ, തെ­മ്മാ­ടി­യ­ല്ല ഞാൻ’ (ഭാ­ര­ത­സ്ത്രീ­കൾ­തൻ ഭാ­വ­ശു­ദ്ധി), ‘വീ­ട്ടി­ലെ­ന്തു വി­ശേ­ഷം? ന­രേ­ന്ദ്ര, നീ’ (ന­രേ­ന്ദ്ര­ന്റെ പ്രാർ­ത്ഥ­ന) ഇ­മ്മാ­തി­രി നാ­ട­കീ­യ­മാ­യ വി­ഷ­യാ­വ­ത­ര­ണം, വാ­യ­ന­ക്കാ­രു­ടെ ജി­ജ്ഞാ­സ­യെ ഝടിതി ജാ­ഗ്ര­ത്താ­ക്കു­ക മാ­ത്ര­മ­ല്ല, യവനിക നീ­ങ്ങി ഒരു ദൃ­ശ്യം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു­പോ­ലു­ള്ള പ്ര­തീ­തി അ­വ­രി­ലു­ള­വാ­ക്കു­ക­യും ചെ­യ്യു­ന്നു.

വ­ള്ള­ത്തോൾ­ക്ക­വി­ത­ക­ളി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളെ പൗ­രാ­ണി­കം, ച­രി­ത്ര­പ­രം, ക­ല്പി­തം എന്നു മൂ­ന്നാ­യി­ത്തി­രി­ക്കാം. അവയിൽ ക­ല്പി­തം മാ­ത്ര­മ­ല്ല മ­റ്റു­ള്ള­വ­യും സ്വ­ന്തം സൃ­ഷ്ടി­ക­ളാ­യി­ത്തോ­ന്ന­ത്ത­ക്ക­വ­ണ്ണം നൂ­ത­ന­മാ­യ രൂ­പ­വും ഭാ­വ­വും പൂ­ണ്ട­വ­യാ­ണു്. ദ്വാ­ര­പാ­ല­ക­നാ­യ ഗണപതി, ഗു­രു­ദർ­ശ­നോ­ദ്യു­ക്ത­നാ­യ പ­ര­ശു­രാ­മൻ, ബ­ന്ധ­ന­സ്ഥ­നാ­യ അ­നി­രു­ദ്ധൻ, പ­ശ്ചാ­ത്താ­പ പ­ര­വ­ശ­നാ­യ രു­ഗ്മി, അ­മ്പാ­ടി­യിൽ ചെ­ല്ലു­ന്ന അ­ക്രൂ­രൻ, കി­ളി­ക്കൊ­ഞ്ചൽ കേ­ട്ടു കൊ­ഞ്ചു­ന്ന ജാ­ന­കി­ക്കു­ട്ടി, മകളെ ക­ണ്ടു­മു­ട്ടു­ന്ന വി­ശ്വാ­മി­ത്രൻ—ഇ­ങ്ങ­നെ എ­ത്ര­യെ­ത്ര പു­രാ­ണ­പാ­ത്ര­ങ്ങൾ ആ ക­വി­വേ­ധ­സ്സി­ന്റെ ക­ര­വി­രു­തിൽ പുതുമ ക­ലർ­ന്നു പ്ര­ശോ­ഭി­ക്കു­ന്നു! അ­ധു­നാ­ത­ന­പ­രി­തഃ­സ്ഥി­തി­ക്കു് അ­നു­ര­ഞ്ജ­ക­മാ­ക­ത്ത­ക്ക­വി­ധം പു­രാ­ണ­ക­ഥാ­വ­സ്തു­വിൽ അ­ദ്ദേ­ഹം വി­ചി­ത്ര­ങ്ങ­ളാ­യ കൊ­ത്തു പണികൾ ന­ട­ത്തി­യി­ട്ടു­ണ്ടു്.

‘ധ്വ­സ്ത­ഭു­വ­ന­മാം ദൗ­ഷ്ട്യ­മേ, നിൻ തല-

യെത്ര പ­ര­ത്തി­യു­യർ­ത്തി­യാ­ലും

ഇ­ക്കർ­മ്മ­ഭൂ­മി തൻ പി­ഞ്ചു­കാൽ പോ­രു­മേ

ചി­ക്കെ­ന്ന­തൊ­ക്കെ­ച്ച­വു­ട്ടി­ത്താ­ഴ്ത്താൻ’

images/Swami_Vivekananda.jpg
വി­വേ­കാ­ന­ന്ദൻ

എന്ന വ­രി­ക­ളിൽ അ­ഭി­ന­വ­ഭാ­ര­ത­ത്തി­ന്റെ ആ­ധ്യാ­ത്മി­ക­ശ­ക്തി­യും ധാർ­മ്മി­ക­നേ­തൃ­ത്വ­വു­മാ­ണു പ്ര­തി­ധ്വ­നി­ക്കു­ന്ന­തു്. ച­രി­ത്ര­പാ­ത്ര­ങ്ങ­ളും ഇ­തു­പോ­ലെ വ­ള്ള­ത്തോ­ളി­ന്റെ സർഗ്ഗ പ്ര­ക്രി­യ­കൊ­ണ്ടു ന­വീ­കൃ­ത­ങ്ങ­ളാ­ണു്. ശ്രീ­ബു­ദ്ധൻ, യേ­ശു­ക്രി­സ്തു, മു­ഹ­മ്മ­ദ് നബി, വി­വേ­കാ­ന­ന്ദൻ, ഹ്യൂൻ­സാ­ങ്ങ്, ഭ­ട്ട­തി­രി, പൂ­ന്താ­നം, ശ­ങ്ക­രാ­ചാ­ര്യർ, ശിവജി, ഹു­മ­യൂൺ എ­ന്നി­വ­രെ­ല്ലാം അ­പൂർ­വ്വ­മാ­യ ഭാ­വാ­വേ­ശ­ത്തി­ലും വർ­ണ്ണ­പ്ര­കർ­ഷ­ത്തി­ലും മ­ഹാ­ക­വി­യു­ടെ ചി­ത്ര­ശാ­ല­യിൽ പ്ര­തി­ഷ്ഠി­ത­രാ­യി­രി­ക്കു­ന്നു. സാ­ത്വി­ക­വും സാർ­വ്വ­ജ­നീ­ന­വു­മാ­യ മാ­ന­വ­സം­സ്കാ­ര­ത്തി­ന്റെ­യും ജീ­വി­ത­മ­ഹ­ത്വ­ത്തി­ന്റെ­യും പ്ര­തീ­ക­ങ്ങ­ളാ­ണു് ഈ ചി­ത്ര­ങ്ങൾ. ജാ­തി­മ­ത­സം­ബ­ന്ധി­യാ­യ സ­ങ്കു­ചി­ത­ദൃ­ഷ്ടി വ­ള്ള­ത്തോ­ളി­നു­ണ്ടാ­യി­രു­ന്നി­ല്ല. എല്ലാ മ­ത­ങ്ങ­ളെ­യും പ­രാ­മർ­ശി­ക്കു­ന്ന വിവിധ സം­ഭ­വ­ങ്ങൾ അ­ദ്ദേ­ഹം ക­വി­താ­വി­ഷ­യ­മാ­ക്കി­യി­ട്ടു­ണ്ടു്, ‘സർ­വ്വ­മ­ത­സാ­ര­വു­മേ­ക’മെന്ന താ­ത്ത്വി­ക­ഭാ­വ­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തിൽ കു­ടി­കൊ­ണ്ടി­രു­ന്ന­തു്.

images/Poonthanam_Nambudiri.jpg
പൂ­ന്താ­നം

വാ­ക്കു­കൊ­ണ്ടു ചി­ത്രം വ­ര­യ്ക്കു­ക എ­ന്ന­തു പ്ര­യാ­സ­മേ­റി­യ ഒരു ക­ലാ­വി­ദ്യ­യാ­ണു്. നല്ല നോ­ട്ട­വും മ­നോ­ധർ­മ്മ­വു­മു­ള്ള­വർ­ക്കേ അതിനു ക­ഴി­വു­ണ്ടാ­കൂ. ചി­ത്രം ജീ­വ­നു­ള്ള­താ­ക­ണം. ചി­ത്ര­കാ­രൻ ചാ­യ­പ്പ­ണി­കൊ­ണ്ടു നിർ­വ്വ­ഹി­ക്കു­ന്ന കാ­ര്യം കവി ഉ­ചി­ത­പ­ദ­പ്ര­യോ­ഗം­കൊ­ണ്ടു സാ­ധി­ക്ക­ണം. ഇ­തി­ലും വ­ള്ള­ത്തോൾ അ­സാ­ധാ­ര­ണ­മാ­യ വിജയം നേ­ടി­യി­ട്ടു­ണ്ടു്. സാ­ഹി­ത്യ­മ­ഞ്ജ­രി ഒ­ന്നാം­ഭാ­ഗ­ത്തി­ലെ ശ്രീ­കൃ­ഷ്ണ­ന്റെ ചി­ത്രം ധാ­രാ­ളം സ­ഹൃ­ദ­യ­പ്ര­ശം­സ സ­മാർ­ജ്ജി­ച്ചി­ട്ടു­ള്ള­താ­ണു്. ‘ആ­ല­സ്യ­മാ­ണ്ടു മു­ഖ­മൊ­ട്ടു കു­നി­ച്ചി’രി­ക്കു­ന്ന ആ­ലേ­ഖ്യ­രൂ­പി­ണി­യാ­യ ഉഷ, ‘വെ­ണ്ണ­തോ­ല്ക്കു­മു­ട­ലിൽ സു­ഗ­ന്ധി­യാ­മെ­ണ്ണ­തേ­ച്ചി’രി­ക്കു­ന്ന പാർ­വ്വ­തി, ‘പതഞ്ഞ വെ­ള്ളം പ­ഥി­വാ­യിൽ­നി­ന്നു തൂ­കു­ന്ന ക­ന്നാ­ലി­യെ മുൻ­ന­ട­ത്തി’പ്പോ­കു­ന്ന കൃ­ഷി­ക്കാ­രൻ, ‘മേ­ലാ­ക­വേ ചെ­ള്ളി­ള­കി­ക്കി­ത­പ്പിൽ സ്ഥൂ­ല­സ്ഥി­പാർ­ശ്വ­ങ്ങ­ളു­യർ­ന്നു­താ­ന്നും’ കി­ട­ക്കു­ന്ന സാ­ര­മേ­യം, യാ­ത്ര­പു­റ­പ്പെ­ടു­ന്ന പ്രാ­ണാ­ധീ­ശ­നെ ‘ക്ഷീ­ണാ­പാ­ണ്ഡു­ക­പോ­ല­മാം മു­ഖ­വു­മാ­യ്’ ‘അ­ശ്രു­പൂർ­ണ്ണ­മി­ഴി’യാൽ നോ­ക്കു­ന്ന­മ­യ്ക്ക­ണ്ണി­യാൾ—ഇ­ങ്ങ­നെ ഉ­ദാ­ഹ­ര­ണ­ങ്ങൾ ഉ­ദ്ധ­രി­ക്കാൻ തു­ട­ങ്ങി­യാൽ അ­വ­സാ­നി­ക്കി­ല്ല. ഭാ­വ­സ്ഫു­ര­ത്താ­യ ഈവക ചി­ത്ര­ങ്ങൾ മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ­നി­ന്നു് ഒ­രി­ക്ക­ലും മാ­ഞ്ഞു­പോ­കു­ന്ന­ത­ല്ല. സ­ഹൃ­ദ­യ­ഹൃ­ദ­യ­ങ്ങ­ളിൽ അവ എ­ന്നും സ­ജീ­വ­ങ്ങ­ളാ­യി പ­തി­ഞ്ഞു­നിൽ­ക്കും.

പു­രോ­ഗ­തി­ക്കു വെ­മ്പൽ­ക്കൊ­ണ്ടി­രു­ന്ന ഉ­ത്പ­തി­ഷ്ണു­വാ­യി­രു­ന്നു വ­ള്ള­ത്തോൾ. മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ എല്ലാ മ­ണ്ഡ­ല­ങ്ങ­ളി­ലും അ­ദ്ദേ­ഹം യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തെ വെ­ല്ലു­വി­ളി­ച്ചു. കേ­ര­ള­ത്തിൽ പ്ര­ത്യേ­ക­മാ­യും ഇ­ന്ത്യ­യിൽ പൊ­തു­വെ­യും പ്ര­ത്യ­ക്ഷ­പ്പെ­ട്ട സാ­മൂ­ഹ്യ­വും രാ­ഷ്ട്രീ­യ­വു­മാ­യ പ­രി­വർ­ത്ത­ന­ച­ല­ന­ങ്ങൾ മ­ഹാ­ക­വി­യി­ലും ത­ദ­നു­സ­ര­ണ­മാ­യ പ്ര­തി­ക­ര­ണ­ങ്ങ­ളു­ണ്ടാ­ക്കി. അ­ദ്ദേ­ഹം കാ­ല­ത്തി­നൊ­ത്തു മു­ന്നോ­ട്ടു­നീ­ങ്ങു­ക മാ­ത്ര­മ­ല്ല, ദീർ­ഘ­ദൃ­ഷ്ടി­യോ­ടെ ഭാ­വി­യെ നോ­ക്കി­ക്കാ­ണു­ക­യും ചെ­യ്തു.

‘ജാതി, ഹാ, ന­ര­ക­ത്തിൽ­നി­ന്നു പൊ­ങ്ങി­യ ശബ്ദം

പാർ­തി­ന്നും പി­ശാ­ചി­ന്റെ­യേ­ട്ടി­ലെ ര­ണ്ട­ക്ഷ­രം.’

എന്നു നാ­ല്പ­തു­വർ­ഷം മു­മ്പു­ത­ന്നെ വ­ള്ള­ത്തോൾ വി­ളി­ച്ചു­പ­റ­ഞ്ഞു. ജാ­തി­യോ­ടു­ള്ള എ­തിർ­പ്പു് ഇ­ന്ന­ത്തെ­പ്പോ­ലെ സാർ­വ്വ­ത്രി­ക­മാ­കു­ന്ന­തി­നു് എ­ത്ര­യോ മു­മ്പാ­ണ­തു്. അ­ന്ന­തൊ­രു വി­പ്ല­വ­ധ്വ­നി­യാ­യി­രു­ന്നു. അ­യി­ത്താ­ചാ­രോ­ച്ചാ­ട­നം അ­തി­വി­ദ­ഗ്ദ്ധ­മാ­യി നിർ­വ­ഹി­ക്ക­ന്ന ഹാ­സ്യ­വി­ല­സി­ത­മാ­യ ഒരു ക­വി­ത­യാ­ണു് ‘ശു­ദ്ധ­രിൽ ശു­ദ്ധൻ’. ഈ­ദൃ­ശ­ങ്ങ­ളാ­യ ക­വ­ന­ത­ല്ല­ജ­ങ്ങൾ­വ­ഴി കേ­ര­ള­ത്തി­ലെ സാ­മൂ­ഹ്യ­പ­രി­ഷ്ക­ര­ണ­ത്തി­നു മ­ഹാ­ക­വി നൽ­കി­യി­ട്ടു­ള്ള ഉ­ത്തേ­ജ­നം സ്മർ­ത്ത­വ്യ­മ­ത്രേ. അ­തു­പോ­ലെ പു­രോ­ഗ­മ­ന­സാ­ഹി­ത്യ­ത്തി­ന്റെ പു­രോ­ഗാ­മി­യാ­യി­ട്ടു ന­മു­ക്കു വ­ള്ള­ത്തോ­ളി­നെ കാണാം. പാ­വ­പ്പെ­ട്ട കൃ­ഷി­ക്കാ­രും തൊ­ഴി­ലാ­ളി­ക­ളും മ­റ്റും നേ­ര­ത്തേ­ത­ന്നെ ത­ത്ക­വി­ത­ക­ളിൽ സ്ഥ­ലം­പി­ടി­ച്ചി­ട്ടു­ണ്ടു്.

‘സാ­ധു­ക്ക­ളി­ക്കൂ­ട്ടർ വി­ശ­പ്പ­ട­ക്കാൻ

ന­ട്ടെ­ല്ലു പൊ­ട്ടും­പ­ടി വേ­ല­ചെ­യ്വൂ;

അതിൽ മ­ഹ­ത്താം ഫലമോ, പണക്കാർ-​

ക്ക;—ഹോ നരൻതൻ സ­മ­സൃ­ഷ്ട­മൈ­ത്രി!’

എന്നു സ­ഹ­ത­പി­ക്കാ­നും അ­പ­ല­പി­ക്കാ­നും നാലു ദ­ശാ­ബ്ദ­ത്തി­നു­മു­മ്പേ അ­ദ്ദേ­ഹം മു­ന്നോ­ട്ടു­വ­ന്നു. മു­ത­ലാ­ളി­ത്തം ക­രി­മ്പിൻ­കോ­ച്ച­പോ­ലെ വ­ലി­ച്ചെ­റി­ഞ്ഞ ഒരു കൂ­ലി­പ്പ­ണി­ക്കാ­രൻ അ­സ്ഥി­മാ­ത്ര­നാ­യി പ­നി­പി­ടി­ച്ചു തീ­വ­ണ്ടി­യാ­പ്പീ­സിൽ കി­ട­ന്നു മ­ര­ണ­ശ്വാ­സം വ­ലി­ക്കു­ന്ന കാഴ്ച വ­ള്ള­ത്തോൾ മു­പ്പെ­ത്തെ­ട്ടു­വർ­ഷം മു­മ്പേ ക­ണ്ടെ­ത്തി. വ്യ­ഥാ­മ­ഥി­ത­മാ­യ ക­വി­ഹൃ­ദ­യ­ത്തിൽ­നി­ന്നു് അന്നു പു­റ­പ്പെ­ട്ട­താ­ണു് ‘മാ­പ്പു്’ എന്ന കവിത. പ്ര­ചാ­ര­ണ­വ്യ­ഗ്ര­ത­യിൽ ക­ലാ­ഭം­ഗി ന­ശി­പ്പി­ക്കാ­തെ ഈവക പ്ര­ശ്ന­ങ്ങൾ എ­ങ്ങ­നെ കാവ്യ വി­ഷ­യ­മാ­ക്കാ­മെ­ന്നു് ഉ­ദാ­ഹ­രി­ക്കു­ന്ന ധ്വ­നി­മ­ധു­ര­മാ­യ ഒ­ന്നാം­ത­രം ക­വി­ത­യാ­ണ­തു്.

‘പൈശാചതൃഷ്ണയ്ക്കടിപെട്ടൊടുങ്ങാ-​

പ്പ­ണി­ക്കു നിർ­ത്തും മു­ത­ലാ­ളി­വർ­ഗ്ഗം

ചെ­ഞ്ചോ­ര തീർ­ന്ന­പ്പൊ­ഴു­തി­ട്ടെ­റി­ഞ്ഞ

മ­നു­ഷ്യ­ദേ­ഹ­ങ്ങ­ളി­ലൊ­ന്നി­ത­ത്രേ.’

‘മ­രി­ക്ക സാ­ധാ­ര­ണ,മീ വിശപ്പിൽ-​

ദ്ദ­ഹി­ക്ക­ലോ ന­മ്മു­ടെ നാ­ട്ടിൽ­മാ­ത്രം.’

ഇ­ത്ത­രം വരികൾ പു­രോ­ഗ­മ­ന­സാ­ഹി­ത്യം പെ­രു­മ്പ­റ മു­ഴ­ക്കു­ന്ന­തി­നു മു­മ്പു­ത­ന്നെ മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ മാ­റ്റൊ­ലി­ക്കൊ­ണ്ടു എ­ന്ന­തു് ഇ­ന്നു് അ­ധി­കം­പേ­രും ഓർ­മ്മി­ക്കു­ന്നി­ല്ല. വ­ള്ള­ത്തോ­ളി­ന്റെ മ­നു­ഷ്യ­സ്നേ­ഹം ഇ­തു­പോ­ലെ ശോ­ക­മ­ര­ന്ദം പൊ­ഴി­ക്കു­ന്ന ക­വി­താ­കു­സു­മ­ങ്ങ­ളാ­യി വി­ക­സി­ച്ചി­ട്ടു­ള്ള എ­ത്ര­യോ സ­ന്ദർ­ഭ­ങ്ങ­ളു­ണ്ടു്, മ­നു­ഷ്യ­സ്നേ­ഹം മാ­ത്ര­മ­ല്ല, പ്ര­കൃ­തി­യോ­ടു­ള്ള ഏ­കീ­ഭാ­വ­ത്തിൽ സർ­വ്വ­പ്രാ­ണി­സ­മാ­ശ്ലേ­ഷ­ക­മാ­യ ജീ­വ­കാ­രു­ണ്യ­വും ആ ക­വി­ഹൃ­ദ­യ­ത്തിൽ ഓ­ളം­വെ­ട്ടി­യി­രു­ന്നു. ‘വെ­ടി­കൊ­ണ്ട പക്ഷി’ വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ സ­ജാ­തീ­യ­മാ­യ ഏതു കൃ­തി­യോ­ടും കി­ട­നിൽ­ക്കു­മെ­ന്ന­തി­നു സം­ശ­യ­മി­ല്ല…

‘പാ­വ­ങ്ങൾ­തൻ പ്രാ­ണ­മ­രു­ത്തു വേണം

പാ­പ­പ്ര­ഭു­ക്കൾ­ക്കി­ഹ പങ്ക വീശാൻ.’

എന്ന ക­വി­വാ­ക്യം ഇ­പ്പോൾ ഒരു പ­ഴ­ഞ്ചൊ­ല്ലു­പോ­ലെ­യാ­യി­ട്ടു­ണ്ടു്. പൈ­ശാ­ച­യ­ജ്ഞം, പെ­റ്റ­മ്മേ പ്ര­സീ­ദ, മി­ഥ്യാ­ഭി­മാ­നം, നി­ത്യ­ക­ന്യ­ക മു­ത­ലാ­യ­വ­യും അ­നു­വാ­ച­ക­ന­യ­ന­ങ്ങ­ളിൽ ന­ന­വു­ണ്ടാ­ക്കു­ന്ന ഹൃ­ദ­യ­ദ്ര­വീ­ക­ര­ണ­സ­മർ­ത്ഥ­ങ്ങ­ളാ­യ ക­വി­ത­ക­ളാ­കു­ന്നു. ഭ­ദ്ര­കാ­ളീ­ക്ഷേ­ത്ര­ത്തി­ലെ ബ­ലി­മൃ­ഗ­ങ്ങ­ളും, ക­ശാ­പ്പു­ക­ട­യി­ലേ­ക്കു കൊ­ണ്ടു­പോ­ക­പ്പെ­ടു­ന്ന ആ­ട്ടിൻ­പ­റ്റ­ങ്ങ­ളും, ക­ട്ട­വ­ണ്ടി വ­ലി­ക്കു­ന്ന എ­ല്ലും­തോ­ലു­മാ­യ കാ­ള­ക­ളും മ­റ്റും അ­ഹിം­സാ­മ­ന്ത്ര­മു­രു­ക്ക­ഴി­ക്കു­ന്ന നമ്മെ ഈ ക­വി­ത­ക­ളി­ലൂ­ടെ തു­റി­ച്ചു­നോ­ക്കു­ക­യാ­ണു്.

വ­ള്ള­ത്തോ­ളി­ന്റെ ദേ­ശീ­യ­ഗാ­ന­ങ്ങ­ളെ­പ്പ­റ്റി ഇവിടെ വി­സ്ത­രി­ക്കേ­ണ്ട­തി­ല്ല. അവ അ­ത്ര­യ്ക്കു സു­പ്ര­സി­ദ്ധ­ങ്ങ­ളാ­ണു്. സ്വാ­ത­ന്ത്ര്യ­സ­മ­ര­കാ­ല­ത്തു ജ­ന­ഹൃ­ദ­യ­ങ്ങ­ളിൽ ആശയും ആ­വേ­ശ­വും കു­ത്തി­വെ­യ്ക്കു­വാൻ അവ വളരെ ഉ­പ­ക­രി­ച്ചി­ട്ടു­ണ്ടു്. മ­ഹാ­ത്മ­ജി യോടു മ­ഹാ­ക­വി­ക്കു­ണ്ടാ­യി­രു­ന്ന ഭ­ക്ത്യാ­ദ­ര­ങ്ങൾ അ­തി­ര­റ്റ­താ­യി­രു­ന്നു. ‘എന്റെ ഗുരു നാഥൻ’ എന്ന ക­വി­ത­യോ­ടു സ­മ­ശീർ­ഷ­മാ­യ മ­റ്റൊ­ന്നു് ഇ­ന്ത്യ­യി­ലെ ഇ­ത­ര­സാ­ഹി­ത്യ­ങ്ങ­ളിൽ കാ­ണു­മോ എന്നു സം­ശ­യ­മാ­ണു്. രാ­ഷ്ട്രീ­യ­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ഒരു സു­പ്ര­ധാ­ന ഘ­ട­ക­മാ­യ സ്ത്രീ­സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി­യും വ­ള്ള­ത്തോ­ളി­ന്റെ തൂലിക പോ­രാ­ടി­യി­ട്ടു­ണ്ടു്. സ്ത്രീ­യു­ടെ അ­ടി­മ­ത്ത­ത്തെ­യും വെ­ളി­ച്ച­ത്തു കൊ­ണ്ടു­വ­രു­ന്ന­വ­യാ­ണു് അ­ദ്ദേ­ഹം വർ­ണ്ണി­ച്ചി­ട്ടു­ള്ള പല പ്രേ­മ­ക­ഥ­ക­ളും.

വ­ള്ള­ത്തോൾ ഒരു ശു­ഭാ­പ്തി­വി­ശ്വാ­സി­യാ­യി­രു­ന്നു. ‘ലോകം ശോ­ക­ഹ­തം ച സ­മ­സ്തം’ എന്ന ശു­ഷ്ക­വേ­ദാ­ന്തം അ­ദ്ദേ­ഹം ഇ­ഷ്ട­പ്പെ­ട്ടി­രു­ന്നി­ല്ല. സു­ഖ­ജീ­വി­തം എ­ല്ലാ­വ­രു­ടെ­യും ജ­ന്മാ­വ­കാ­ശ­മാ­ണെ­ന്നു് അ­ദ്ദേ­ഹം വി­ശ്വ­സി­ച്ചു. അതിനു വി­ഘ്നം ക­ണ്ടി­ട­ത്തെ­ല്ലാം അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹ­താ­പ­വും ധാർ­മ്മി­ക­രോ­ഷ­വും ത­ല­യു­യർ­ത്തി. ജീ­വി­ത­ത്തി­ലെ കെ­ടു­തി­കൾ­ക്കു് ഉ­ത്ത­ര­വാ­ദി മ­നു­ഷ്യൻ­ത­ന്നെ­യാ­ണെ­ന്നും പ­ര­സ്പ­ര­സ്നേ­ഹ­ത്തി­ലും സ­ഹ­ക­ര­ണ­ത്തി­ലും മ­നു­ഷ്യ­ഹ­സ്ത­ങ്ങൾ­കൊ­ണ്ടു­ത­ന്നെ അവയെ നീ­ക്കം ചെ­യ്യാ­മെ­ന്നു­മാ­ണു് കവി ഉ­ദ്ബോ­ധി­പ്പി­ക്കു­ന്ന­തു്. ദോ­ഷാ­നു­ദർ­ശ­ന (Pessimism) മോ ജീ­വി­ത­വി­ര­ക്തി­യോ അ­ദ്ദേ­ഹ­ത്തി­ന്റെ മാ­ന­സി­ക­ഘ­ട­ന­യ്ക്കു ചേർ­ന്ന­താ­യി­രു­ന്നി­ല്ല.

‘വേ­ദാ­ന്ത­മി­ല്ലാ­ത്തൊ­രു സാധുവിന്നീ-​

ദ്ദ­ശാ­ന്ത­ര­ത്തിൽ­ക്ക­രൾ ചെ­റ്റ­ലി­ഞ്ഞു’

എ­ന്നു് ഒ­രി­ട­ത്തു് അ­ദ്ദേ­ഹം വേ­ദാ­ന്തി­ക­ളെ ക­ളി­യാ­ക്കി­യി­ട്ടു­ണ്ടു്. ജീ­വി­തം ത­ള്ളി­ക്ക­ള­യാ­നു­ള്ള­ത­ല്ല, ക­ഴി­യു­ന്നി­ട­ത്തോ­ളം സു­ഖ­സ­മൃ­ദ്ധ­മാ­ക്കി അ­നു­ഭ­വി­ക്കാ­നു­ള്ള­താ­ണു് എ­ന്ന­താ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ മതം.

‘പ്ര­പ­ഞ്ച­മേ, നീ പല ദുഃ­ഖ­ജാ­ലം

നി­റ­ഞ്ഞ­താ­ണെ­ങ്കി­ലു­മി­ത്ര­മാ­ത്രം

ചേ­തോ­ഹ­ര­ക്കാ­ഴ്ച­കൾ നി­ങ്ക­ലു­ള്ള

കാ­ല­ത്തു നിൻ­പേ­രി­ലെ­വൻ വെ­റു­ക്കും?’

images/Oscar_Wilde.jpg
ഓ­സ്കാർ വൈൽഡ്

എന്നു കവി ചോ­ദി­ക്കു­ന്നു. സു­ന്ദ­ര­മാ­യ­തെ­ന്തും വ­ള്ള­ത്തോ­ളി­നെ ആ­കർ­ഷി­ച്ചു. അതു ത­ന്നെ­യാ­ണു് സ­ത്യ­വും ശി­വ­വു­മാ­യി­ട്ടു­ള്ള­തെ­ന്നും അ­ദ്ദേ­ഹ­ത്തി­നു് വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്നു. ഓ­സ്കാർ വൈൽഡ്, എ­ന്താ­ണു് നാ­ഗ­രി­ക­ത എന്നു സ്വയം ചോ­ദി­ച്ചു­കൊ­ണ്ടു്, സൗ­ന്ദ­ര്യ­പ്രേ­മം എ­ന്നു് അ­തി­നു് ഉ­ത്ത­രം പ­റ­ഞ്ഞി­ട്ടു­ണ്ടു്. വ­ള്ള­ത്തോ­ളും ഇ­തു­ത­ന്നെ പ­റ­യു­മാ­യി­രു­ന്നു. ഒ­രു­പ­ക്ഷേ, ഈ സൗ­ന്ദ­ര്യ­പ്രേ­മ­ത്തിൽ­നി­ന്നാ­കാം, അ­ദ്ദേ­ഹ­ത്തി­ന്റെ ശൃം­ഗാ­ര­ര­സ­പ­ക്ഷ­പാ­തം ഉ­ട­ലെ­ടു­ത്ത­തു്. ത­ദ്ര­സാ­വി­ഷ്ക­ര­ണ­ത്തിൽ മ­ഹാ­ക­വി­യു­ടെ സകല ക­ഴി­വും ര­സി­ക­ത്വ­വും അ­നർ­ഗ്ഗ­ള­മാ­യി പ്ര­വ­ഹി­ച്ചി­ട്ടു­ണ്ട­ല്ലോ.

ത­ത്ത്വ­ചി­ന്ത­ക­നാ­യ ക­വി­യെ­ന്നു വ­ള്ള­ത്തോ­ളി­നെ­പ്പ­റ്റി സാ­ധാ­ര­ണ പ­റ­യാ­റി­ല്ല. എ­ങ്കി­ലും സു­ന്ദ­ര­ങ്ങ­ളാ­യ അനേകം ചി­ന്താ­ശ­ക­ല­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­ക­ളിൽ യ­ഥോ­ചി­തം നി­ബ­ദ്ധ­ങ്ങ­ളാ­യി­ട്ടു­ണ്ടു്; അവ ആ­ലോ­ച്യ­മാ­ന­ഗം­ഭീ­ര­ങ്ങ­ളു­മാ­ണു്

‘കാ­ല­മ­തി­ന്റെ കനത്ത ക­രം­കൊ­ണ്ടു

ലീ­ല­യാ­ലൊ­ന്നു പി­ടി­ച്ചു കു­ലു­ക്കി­യാൽ

പാടേ പ­ത­റി­ക്കൊ­ഴി­ഞ്ഞു­പോം ബ്രഹ്മാണ്ഡ-​

പാ­ദ­പ­പ്പൂ­ക്ക­ളാം താ­ര­ങ്ങൾ­കൂ­ടി­യും.’

‘മൃ­തി­തൻ കി­നാ­വ­ത്രേ പി­റ­പ്പെ­ന്ന­തു, വത്സേ.’

‘വാർ­ദ്ധ­ക­മൊ­ടു­ള്ളാ­ദ്യ­സ്മി­തം യൗവനം.’

‘എ­ന്തി­ല്ല നിഹതേ, നിൻ ചെ­റു­ഭാ­ണ്ഡ­ത്തി;

ലെ­ന്നും ദ­രി­ദ്രം ദുരതൻ കലവറ!’

‘വി­ല­കൂ­ടും വാർ­ദ്ധ­ക­ത്തൂ­വെ­ള്ളി­ക്കു

യൗ­വ­ന­ത്ത­ങ്ക­ത്തെ­ക്കാൾ’

‘ക്ലേ­ശ­ത്തിൻ­മു­ന കു­ഡ്മ­ളാ­ഗ്ര­സ­ദൃ­ശം

നി­ഷ്കി­ഞ്ച­ന­ച്ച­ട്ട­മേൽ.’

‘കാ­ലാ­ഭി­ഖ്യൻ ക­ളാ­ദാ­ഗ്ര­ണി കറകലരാ-​

ക്ക­മ്പി നീ­ട്ടി­ത്തു­ട­ങ്ങി.’

‘ദുഃ­ഖ­ങ്ങൾ സൗ­ഖ്യ­ത്തി­ന­ക­മ്പ­ടി­ക്കാർ.’

ച­ന്ത­വും ച­മ­ത്ക്കാ­ര­വു­മു­ള്ള ഇ­ത്ത­രം ക­വി­വാ­ക്യ­ങ്ങൾ സ­ഹൃ­ദ­യർ­ക്കു വാ­യ­ന­യ്ക്കു ശേ­ഷ­വും അ­യ­വി­റ­ക്കാ­വു­ന്ന­വി­ധം ചി­ന്താ­രു­ന്തു­ദ­ങ്ങ­ളാ­യി­ട്ടു­ണ്ടു്. നിർ­ജ്ജീ­വ­ങ്ങ­ളാ­യ ത­ത്ത്വ­ഖ­ണ്ഡ­ങ്ങ­ളു­ടെ തി­ര­ക്കു­കൂ­ട്ടൽ­കൊ­ണ്ടു വ­ള്ള­ത്തോൾ­ക്ക­വി­ത­യി­ലെ വി­ചാ­രാം­ശം ഒ­രി­ട­ത്തും വി­ര­സ­മാ­യി­ട്ടി­ല്ലെ­ന്നു ഉ­ദ്ധൃ­തോ­ദാ­ഹ­ര­ണ­ങ്ങൾ തെ­ളി­യി­ക്കു­ന്നു. ചു­രു­ക്ക­ത്തിൽ പ്ര­പ­ഞ്ച­ത്തെ­യും ജീ­വി­ത­ത്തെ­യും കാ­വ്യാ­ത്മ­ക­മാ­യി ദർ­ശി­ച്ചു നിർ­വൃ­തി­യ­ട­ഞ്ഞ ക­ലാ­വ­ല്ല­ഭ­നാ­ണു് വ­ള്ള­ത്തോൾ.

(സാ­ഹി­തീ­കൗ­തു­കം)

ജ്ഞാ­നം (പാന)

—വ­ള്ള­ത്തോൾ

അ­പ്ര­മേ­യ­സു­വി­സ്താ­ര ഗാം­ഭീ­ര്യം

ത്വൽ­പ്ര­ഭാ­വ­മ­ഭം­ഗ­മ­ഭി­പൂർ­ണ്ണം:

അ­പ്പെ­രു­മ­തൻ നാ­ല­ഞ്ചു തുള്ളിക-​

ള­ബ്ധി­കൾ സദാ തുള്ളിയിരമ്പുന്നൂ-​

ഇ­പ്പെ­രും­പ­റ­ക്കൊ­ട്ടി­നാൽ­ത്ത­ങ്ങൾ ത-

ന്ന­ല്പ­ത­യെ­പ്പ­ര­സ്യ­പ്പെ­ടു­ത്തു­ന്നു;

ഭാ­സ്വ­ര­പ്ര­ഭ­മാ­യ നിൻ­വ­ക്ത്ര­മോ,

ശാ­ശ്വ­ത­മൌ­ന­മു­ദ്രം പ­രാ­വി­ദ്യേ!

നിൻ തി­രു­മൌ­ന­മ­ല്ലോ ന­രർ­ക്കേ­കീ

ചി­ന്തി­താ­വി­ഷ്കൃ­തി­യ്ക്കു­ള്ള ഭാഷയെ:

എ­ന്തു­കൊ­ണ്ടെ­നി­യ്ക്കേ­കീ­ല വാ­ക്കൊ­ന്നും

ബ­ന്ധു­രം തവ രൂപം വി­വ­രി­പ്പാൻ!

പൃ­ത്ഥ്വി­ത­ന്നു­ള്ളിൽ നി­ന്നുൽ­ഗ്ഗ­മി­ച്ചി­ടും

വ്യർ­ത്ഥ­വാ­ഞ്ഛ­ക­ളാ­കി­ന ശാ­ഖി­കൾ

പ­ത്ര­മർ­മ്മ­രം കൊണ്ടഭ്രമാർഗ്ഗമോ-​

ടെത്ര ചോ­ദി­പ്പ­തി­ല്ല നിൻ ത­ത്ത്വ­ത്തെ?

ഉ­ത്ത­ര­മി­തി­ന്നെ­ന്തി,ടി­വെ­ട്ട­ലോ,

പൊൽ­ത്ത­കി­ടൊ­ളി­ച്ചൂ­രൽ മി­ന്നി­യ്ക്ക­ലോ?

അസ്തു, ഗർ­ജ്ജ­ന­തർ­ജ്ജ­നാ­ധി­ഷ്ഠി­ത

മ­ജ്ഞ­രാ­മു­പ­രി­സ്ഥർ­തൻ ഗൌരവം!

ബാ­ല്യ­കാ­ല­ത്തു, നാ­നാ­സു­മ­ങ്ങ­ളെ

പ്രോ­ല്ല­സി­പ്പി­ച്ച പൈ­ങ്കി­ളി­പ്പാ­ട്ടു­മാ­യ്,

ദാ­രി­ത­ത­മ­സ്സാ­യ തേജോഗുണ-​

മേ­റി­യേ­റി മു­തിർ­ന്ന ക­തി­രോ­നും,

നാ­ക­മ­ധ്യ­മ­ണ­ഞ്ഞു, മഹേശി, നിൻ

ലോ­ക­മൊ­ട്ടാ­കെ നോ­ക്കാൻ തു­ട­ങ്ങി­യാൽ

‘എ­ന്ത­റി­ഞ്ഞു ഞാനെ’ന്നു വിവർണ്ണനായ്-​

ത്തൻ തല ചാ­യ്ക്ക­യ­ല്ല­യോ ചെ­യ്യു­ന്നു?

സ്വാ­ജ്ഞ­താ­ബോ­ധ­മ­ല്ലാ­തെ മ­റ്റെ­ന്താം?

ലോ­ക­മു­ണ്ടാ­യ­നാൾ തൊ­ട്ടി­തേ­വ­രെ,

പ്രാ­കൃ­തർ­തൊ­ട്ടു സം­സ്കൃ­ത­ന്മാർ വരെ,

എ­ങ്ങി­നെ­യൊ­ക്കെ­യെ­ങ്ങെ­ങ്ങു തേടിയി-​

ല്ല­ങ്ങ­യെ സ്വാ­ത്മ­ചോ­ദി­തർ മാ­നു­ഷർ!

ഏതൊരു കൊ­ടും­കാ­ട്ടിൻ നടുത്തട്ടി-​

ലേ­തൊ­രു ദുർ­ഗ്ഗ­ഭൂ­വി­ലോ നി­ല്ക്കു­ന്നൂ,

ഏതു വ­ല്ലാ­യ്മ­യേ­യും ശമിപ്പിപ്പാ-​

നേ­ക­സാ­ധ­നം നി­ന്റെ ദി­വ്യൗ­ഷ­ധി.

ഏതൊരു ക­ല്ലി­ലുൾ­ച്ചേർ­ന്നി­രി­യ്ക്കു­ന്നൂ

ജാ­ഡ്യ­മാം നിൻ­തീ­യ­നാ­ദ്യ­ന്തേ,-

ബ­ഹ്വ­ഗാ­ധ­മാ­മേ­തൊ­രു പർവ്വത-​

ഗ­ഹ്വ­ര­ത്തി­ലോ പൂ­ഴ്‌­ന്നു കി­ട­ക്കു­ന്നൂ,

സർവദാരിദ്ര്യസംഹാരശക്തങ്ങ-​

ള­വ്യ­യ­ങ്ങ­ളാം താ­വ­ക­ര­ത്ന­ങ്ങൾ?

പൂർ­വ­കർ­ക്കി­താ, ദ­ണ്ഡ­ന­മ­സ്കാ­രം:

തീ­വ്ര­യ­ത്നം തു­ടർ­ന്നു­തു­ടർ­ന്ന­വർ

ദേവി, നിൻ­വെ­ളി­ച്ച­ത്തിൻ നുറുങ്ങോരോ-​

ന്നാ­വ­തു­പോ­ലെ സം­ഗ്ര­ഹി­ച്ചാ­ര­ല്ലോ;

ഇ­ല്ല­യെ­ങ്കി­ലി,ന്നെ­ങ്ങെൻ ത­ര­ക്കാർ­ത

ന്ന­ല്ലി­ലും ചില മി­ന്നാ­മി­നു­ങ്ങു­കൾ!

ബു­ദ്ധി­കൊ­ണ്ടു ചി­റ­കു­കൾ സമ്പാദി-​

ച്ചെ­ത്ര മേ­ല്പോ­ട്ടു കേ­റി­പ്പ­റ­ന്നാ­ലും,

മാ­ന­വ­ന്നു മുൻ­മ­ട്ടി­ലേ ദൂ­ര­സ്ഥം

ജ്ഞാ­ന­ദേ­വ­തേ, നിൻ­ന­ഭോ­മ­ണ്ഡ­ലം!

എ­ങ്കി­ലു­മ­വ­നുൽ­ഗ്ഗ­തി സംരംഭ-​

ത്തി­ങ്കൽ­നി­ന്നു പി­ന്മാ­റി­ല്ലൊ­രി­യ്ക്ക­ലും;

ത്വച്ചിദാകാശശുദ്ധമരുത്തിനെ-​

യുച്ഛ ്വ­സ­യ്ക്കാ­യ്കി­ലാ­രു­ണ്ടു­യിർ­ക്കൊൾ­വൂ!

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Vallatholkkavitha (ml: വ­ള്ള­ത്തോൾ­ക്ക­വി­ത).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Vallatholkkavitha, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, വ­ള്ള­ത്തോൾ­ക്ക­വി­ത, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 24, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Autumn Leaves, a painting by Jervis McEntee (1828–1891). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.