SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Filonovhead.jpg
Head, an artwork by Pavel Filonov (1883-1941).
വി­ദ്യാർ­ത്ഥി­ക­ളും മാ­തൃ­ഭാ­ഷ­യും
കേസരി വേ­ങ്ങ­യിൽ കു­ഞ്ഞി­രാ­മൻ നാ­യ­നാർ

ഫ­ലി­ത­ര­സ­ത്തിൽ പല ഉ­പ­ന്യാ­സ­ങ്ങ­ളും ക­ഥ­ക­ളും എ­ഴു­തു­ന്ന­തിൽ വി­ദ­ഗ്ധ­നാ­യ ‘Jerome K. Jerome’-എന്ന വി­ദ്വാ­നേ­പ്പ­റ്റി നി­ങ്ങ­ളൊ­ക്കെ കേ­ട്ടി­രി­ക്കാൻ സം­ഗ­തി­യു­ണ്ടു്. മ­ടി­യ­നാ­യ ഒരാൾ പ­ണി­യി­ല്ലാ­തെ ദിവസം സ്വ­സ്ഥ­നാ­യി­രി­ക്കു­മ്പോൾ വാ­യി­ക്കേ­ണ്ടു­ന്ന­തി­നാ­യി ആ വി­ദ്വാൻ എ­ഴു­തി­യ പു­സ്ത­ക­വും നി­ങ്ങൾ വാ­യി­ച്ചി­ട്ടു­ണ്ടാ­യി­രി­ക്ക­ണം. അതു വാ­യി­ക്കാ­ത്ത വല്ല നിർ­ഭാ­ഗ്യ­വാ­ന്മാ­രും ഉ­ണ്ടെ­ങ്കിൽ ക­ഴി­യു­ന്ന വേ­ഗ­ത്തിൽ അതു വാ­ങ്ങി വാ­യി­ക്ക­ണ­മെ­ന്നു ഞാൻ ശി­പാർ­ശ­ചെ­യ്യു­ന്നു. ആ പു­സ്ത­ക­ത്തെ­പ്പ­റ്റി എ­ന്ന­ല്ല, ഏതു പു­സ­ത­ക­ത്തെ­ക്കു­റി­ച്ചും ഞാൻ പ­റ­യു­ന്ന അ­ഭി­പ്രാ­യ­വും അതിനെ അ­ടി­സ്ഥാ­ന­മാ­ക്കി ഞാൻ ചെ­യ്യു­ന്ന ശി­പാർ­ശും നി­ങ്ങൾ വി­ല­വെ­ക്കു­മെ­ന്നോ, വില വെ­ക്ക­ണ­മെ­ന്നോ ഞാൻ പ­റ­യു­ന്നി­ല്ല. പക്ഷേ നി­യ­മ­നിർ­മ്മാ­ണ­സ­ഭ­യി­ലെ ഒ­രം­ഗ­മാ­യി ബ­ഹു­മാ­ന­പ്പെ­ട്ടു ക­ഴി­ഞ്ഞാൽ പി­ന്നെ ചെ­യ്യു­ന്ന ശി­പാർ­ശി­ക്കെ­ല്ലാം വി­ല­യു­ണ്ടെ­ന്നു് ഇ­ന്നു­രാ­വി­ലെ­യും എ­ന്നോ­ടു് ആരോ പ­റ­ഞ്ഞു. അ­താ­ണു് ഇ­ത്ര­യും ധൈ­ര്യ­പ്പെ­ട്ട­തു്. ഏ­താ­യാ­ലും ഞാൻ പറഞ്ഞ ആ പു­സ്ത­ക­ത്തിൽ പല ഉ­പ­ന്യാ­സ­ങ്ങ­ളു­മു­ണ്ടു്. അവ എ­ഴു­തു­മ്പോൾ ഒരു ദിവസം എ­ന്തി­നേ­പ്പ­റ്റി­യാ­ണു് എ­ഴു­തേ­ണ്ട­തെ­ന്ന­റി­യാ­തെ താ­ന­ങ്ങി­നെ കി­ട­ന്നു കു­ഴ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ തന്റെ വെ­ളു­ത്തേ­ടൻ ക­യ­റി­വ­രു­ന്ന­തു് കണ്ടു. അ­വ­നോ­ടു് “ഇന്നു ഞാൻ എ­ന്തി­നേ­പ്പ­റ്റി­യാ­ണു് എ­ഴു­തേ­ണ്ട­തെ”ന്നു ചോ­ദി­ച്ചു. “ഇ­ന്ന­ത്തെ ശീ­തോ­ഷ്ണ­സ്ഥി­തി­യേ­പ്പ­റ്റി (Weather) ആവാം” എ­ന്ന­വർ പ­റ­ഞ്ഞു. അ­ധി­ക­വും വെ­യി­ലും മ­ഴ­യു­മാ­ണ­ല്ലൊ വെ­ളു­ത്തേ­ട­ന്റെ സു­ഖ­ദുഃ­ഖ­ത്തി­നു­ള്ള കാരണം. അ­ദ്ദേ­ഹം അ­ങ്ങി­നെ തന്നെ ആ വി­ഷ­യ­ത്തേ­പ്പ­റ്റി എ­ഴു­തു­ക­യും ചെ­യ്തു.

നി­ങ്ങ­ളു­ടെ മാ­സി­ക­യിൽ ഒരു ഉ­പ­ന്യാ­സം എ­ഴു­താ­മെ­ന്നു സ­മ്മ­തി­ച്ചു ക­ഴി­ഞ്ഞ­ശേ­ഷം മ­റ്റൊ­രു വി­ഷ­യ­ത്തെ­പ്പ­റ്റി­യാ­ണു് എ­ഴു­തേ­ണ്ട­തെ­ന്നു വി­ചാ­രി­ച്ചു വി­ഷ­മി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­ണു് ഒരു സ്കൂൾ­മാ­സ്റ്റർ വ­ന്നു­ക­യ­റി­യ­തു്. ഞാൻ എ­ന്തി­നേ­പ്പ­റ്റി­യാ­ണു് ഹെ, ഭാ­ഷാ­പോ­ഷി­ണി­യിൽ എ­ഴു­തേ­ണ്ട­തെ­ന്നു ചോ­ദി­ച്ചു. “എന്താ സം­ശ­യി­ക്കാൻ? വി­ദ്യാർ­ത്ഥി­ക­ളേ­ക്കു­റി­ച്ചു തന്നെ ആ­വ­ട്ടെ” എ­ന്നാ­യി അ­ദ്ദേ­ഹം. എ­ന്നാൽ വി­ദ്യാർ­ത്ഥി­ക­ളേ­ക്കു­റി­ച്ചു് എന്തു പ­റ­യാ­നാ­ണു്? അവർ സി­ഗ­റ­റ്റു വ­ലി­ക്കു­ന്ന­തും ടൈ കെ­ട്ടു­ന്ന­തും മുഖം മി­നു­ക്കു­ന്ന­തും മ­റ്റും പ്ര­സ­താ­വി­ച്ചു് ഈ വ­യ­സ്സു­കാ­ല­ത്തു് അ­വ­രു­ടെ മു­ഷി­ച്ചിൽ സ­മ്പാ­ദി­ക്കാ­നൊ­ന്നും എ­നി­ക്കു ക­ഴി­യു­ക­യി­ല്ല; അ­തൊ­ക്കെ ഡോ­ക്ടർ­മി­ല്ല­റെ­പ്പോ­ലു­ള്ള മ­ഹാ­നു­ഭാ­വ­ന്മാർ വേ­ണ്ട­താ­ണു്. എ­ന്നാൽ അ­തി­ന്നു വി­ല­യു­ണ്ടു്. ഞാ­നെ­ങ്ങാൻ ആ വിധം വ­ല്ല­തും പ­റ­ഞ്ഞെ­ങ്കിൽ റെൻ­ബെ­ന്ന­റ്റു­ക­മ്പ­നി­യും ഇ ഡി സ്മി­ത്തും വ­ല്ല­ന­ഷ്ട­വ്യ­വ­ഹാ­ര­വും കൊ­ടു­ത്തെ­ങ്കിൽ അ­തും­കൊ­ണ്ടു കെ­ട്ടീ­വ­ലി­ക്കാ­നൊ­ന്നും ന­മു­ക്കു സാ­ധി­ക്കു­ക­യി­ല്ല. അ­ടു­ത്ത അ­വ­സ­ര­ത്തിൽ പൗ­ര­ന്മാ­രാ­യി നി­യ­മ­നിർ­മ്മാ­ണ­സ­ഭ­യിൽ വോ­ട്ടി­ന്ന­ധി­കാ­രം സി­ദ്ധി­ക്കാൻ എ­ളു­പ്പ­മു­ള്ള വി­ദ്യാർ­ത്ഥി­ക­ളെ മു­ഷി­പ്പി­ക്കാൻ എ­നി­ക്കു കേവലം മ­ന­സ്സും ധൈ­ര്യ­വു­മി­ല്ല. പക്ഷേ ആ ഭ്ര­മ­വും ചു­രു­ങ്ങി­യി­രി­ക്കു­ന്നു. ഇ­നി­യ­ത്തെ പ്രാ­വ­ശ്യം അ­തി­ലേ­ക്കു­ള്ള പ­രി­ശ്ര­മം വേ­ണ്ട­ന്നു­വെ­ക്കു­ന്നു. അ­തി­രി­ക്ക­ട്ടെ, മ­ല­യാ­ള­ഭാ­ഷ­യോ­ടു് അവർ കാ­ണി­ക്കു­ന്ന അ­നാ­ദ­ര­വി­നേ­പ്പ­റ്റി വ­ല്ല­തും പ­റ­യു­ന്ന­തു ന­ന്നാ­യി­രി­ക്കു­മെ­ന്നാ­യി ന­മ്മു­ടെ മാ­സ്റ്റർ. അ­ങ്ങി­നെ വി­ദ്യാർ­ത്ഥി­കൾ അ­നാ­ദ­ര­വു കാ­ണി­ക്കു­ന്നു­ണ്ടൊ?

മ­ല­യാ­ള­ഭാ­ഷ­യ്ക്കു് ഇ­പ്പോൾ അ­ഭി­വൃ­ദ്ധി­യാ­ണൊ? അ­ഭി­വൃ­ദ്ധി­യാ­ണെ­ങ്കിൽ അതിനു കാരണം ആ­രാ­ണു്? തു­ഞ്ച­ന്റെ­യും കു­ഞ്ച­ന്റെ­യും കാ­ല­ത്തു­ണ്ടാ­യി­രു­ന്ന­തിൽ അ­ധി­ക­മാ­യ അ­ഭി­വൃ­ദ്ധി ഒ­രി­ക്ക­ലും ന­മ്മു­ടെ ഭാ­ഷ­ക്കു­ണ്ടാ­യി­ട്ടി­ല്ലെ­ന്നു് ഇ­തി­നി­ടെ ഒരാൾ ഒരു പ­ത്ര­ത്തി­ലെ­ഴു­തി കണ്ടു. അതു മു­ഴു­വ­നെ നേ­രാ­ണെ­ന്നു വി­ശ്വ­സി­ക്കാൻ എ­നി­ക്കെ­ത്ര ധൈ­ര്യം വ­രു­ന്നി­ല്ല. എ­ഴു­ത്ത­ച്ഛ­ന്റെ കി­ളി­പ്പാ­ട്ടു­ക­ളെ അ­തി­ശ­യി­ക്കു­ന്ന കി­ളി­പ്പാ­ട്ടു­കൾ ഉ­ണ്ടാ­ക്കാൻ ആർ­ക്കും ഇ­തു­വ­രെ സാ­ധി­ച്ചി­ട്ടി­ല്ലാ­യി­രി­ക്കാം. മ­ന്ദാ­ടി­യാർ­ക്കും ശാ­മു­മേ­നോ­നും കൂടി അതു സാ­ധി­ച്ചി­ട്ടി­ല്ലെ­ന്നു സ­മ്മ­തി­ക്കാം. കു­ഞ്ചൻ ന­മ്പ്യാ­രു­ടെ തു­ള്ള­ലു­ക­ളേ­ക്കാൾ പൊ­ന്തി­യ തു­ള്ള­ലു­കൾ തു­ള്ളാ­നും ആർ­ക്കും സാ­ധി­ച്ചി­ട്ടി­ല്ലെ­ന്നു സ­മ്മ­തി­ക്കാം. അ­തു­കൊ­ണ്ടു ഭാ­ഷ­യ്ക്കു് അ­ഭി­വൃ­ദ്ധി ഉ­ണ്ടാ­യി­ല്ലെ­ന്നു പ­റ­ഞ്ഞു­കൂ­ടു­ന്ന­ത­ല്ല. ഷെ­ക്ക്സ്പീ­യ­രു­ടെ നാ­ട­ക­ങ്ങ­ളേ­ക്കാൾ നല്ല നാ­ട­ക­ങ്ങൾ പി­ന്നെ ഇം­ഗ്ലീ­ഷ് ഭാ­ഷ­യിൽ ഉ­ണ്ടാ­യി­ട്ടി­ല്ലെ­ന്നു സർ­വ്വ­സ­മ്മ­ത­മാ­ണെ­ങ്കി­ലും അതു നി­മി­ത്തം ഇം­ഗ്ലീ­ഷ് ഭാ­ഷ­യ്ക്കു ഷെ­ക്ക്സ്പീ­യ­രു­ടെ മ­ര­ണ­ത്തി­നു­ശേ­ഷം അ­ഭി­വൃ­ദ്ധി ഉ­ണ്ടാ­യി­ട്ടി­ല്ലെ­ന്നു ∗ ∗ ∗ താ­മ­സി­ക്കാൻ നി­യ­മ­പ്ര­കാ­രം അ­നു­വ­ദി­ക്ക­പ്പെ­ട്ട­വ­രാ­രും അ­ഭി­പ്രാ­യ­പ്പെ­ടു­ക­യി­ല്ല. നല്ല പ­ദ്യ­ക­വി­ത­കൾ ഭാ­ഷ­യു­ടെ ആ­രം­ഭ­കാ­ല­ത്താ­ണു് ഉ­ണ്ടാ­കു­ക എ­ന്ന­തി­നു ലോ­ക­ത്തി­ലു­ള്ള സർവ്വ ഭാ­ഷാ­ച­രി­ത്ര­ങ്ങ­ളും സാ­ക്ഷി­ക­ളാ­ണു്. ഭാഷ അ­ഭി­വൃ­ദ്ധി പ്രാ­പി­ച്ചു­വ­രു­ന്ന­ത­നു­സ­രി­ച്ചു പ­ദ്യ­ങ്ങൾ ക്ര­മേ­ണ ചു­രു­ങ്ങി അ­വ­യു­ടെ സ്ഥാ­ന­ങ്ങ­ളിൽ ഗ­ദ്യ­ങ്ങൾ ഉ­ണ്ടാ­യി­വ­രു­ന്ന­തു സാ­ധാ­ര­ണ­യാ­ണു്. അതു നേ­രാ­ണെ­ങ്കിൽ കേ­ര­ള­ഭാ­ഷ­യ്ക്കു് അ­ഭി­വൃ­ദ്ധി­യ­ല്ല ഉ­ള്ള­തെ­ന്നു് ആരും പ­റ­ക­യി­ല്ല. എ­ന്നു­മാ­ത്ര­മ­ല്ല മ­ഹാ­ഭാ­ര­തം വാ­ത്മീ­കി­രാ­മാ­യ­ണം എന്നീ കാ­വ്യ­ങ്ങ­ളു­ടെ വൃ­ത്താ­നു­വൃ­ത്തം പ­രി­ഭാ­ഷ­യും, ശാ­കു­ന്ത­ള­ത്തി­നു് നാ­ല­ഞ്ചു­വി­ധം തർ­ജ്ജി­മ­ക­ളും, മ­റ്റ­നേ­കം സം­സ്കൃ­ത­ങ്ങ­ളു­ടെ ‘നാ­നാ­വി­ധ’ത്തി­ലു­ള്ള മ­ണി­പ്ര­വാ­ളീ­ക­ര­ണ­വും മ­റ്റും ഭാ­ഷ­യു­ടെ അ­ഭി­വൃ­ദ്ധി­യെ സൂ­ചി­പ്പി­ക്കു­ന്നി­ല്ലെ­ന്നോ ഭാ­ഷ­യ്ക്കു് അ­ഭി­വൃ­ദ്ധി­യു­ണ്ടാ­യി­ട്ടി­ല്ലെ­ന്നോ പ­റ­ഞ്ഞാൽ വെ­ണ്മ­ണി­ന­മ്പൂ­തി­രി­പ്പാ­ട­ന്മാർ, കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ, ചാ­ത്തു­ക്കു­ട്ടി­മ­ന്ദാ­ടി­യാർ, ന­ടു­വ­ത്ത­ച്ഛൻ­ന­മ്പൂ­തി­രി മു­ത­ലാ­യ­വ­രു­ടെ പ്രേ­ത­ങ്ങൾ­ക്കു കൂടി സ്വൈ­ര­മു­ണ്ടാ­ക­യി­ല്ലെ­ന്നു് ഓർ­മ്മി­ക്കേ­ണ്ട­താ­ണു്.

അ­തു­കൊ­ണ്ടു ഭാ­ഷ­യ്ക്കു ക്ര­മേ­ണ അ­ഭി­വൃ­ദ്ധി ത­ന്നെ­യാ­ണു് ഉ­ണ്ടാ­യി­ട്ടു­ള്ള­തെ­ന്നു തന്നെ നാം വി­ശ്വ­സി­ക്കു­ക­യും സ­മ്മ­തി­ക്കു­ക­യും ചെ­യ്യു­ക. ഈ അ­ഭി­വൃ­ദ്ധി­ക്കു സ­ഹാ­യി­ച്ച അനേകം സം­ഗ­തി­ക­ളിൽ ര­ണ്ടെ­ണ്ണ­ത്തെ­പ്പ­റ്റി മാ­ത്ര­മെ ഈ അ­വ­സ­ര­ത്തിൽ നാം ആ­ലോ­ചി­ക്കേ­ണ്ട­തു­ള്ളൂ. ഒന്നു സർ­വ്വ­ക­ലാ­ശാ­ല­ക്കാർ; ര­ണ്ടു് ഇം­ഗ്ലീ­ഷ് പ­ഠി­ച്ച മ­ല­യാ­ളി­കൾ. സൂ­ക്ഷ്മ­ത്തിൽ ഈ ര­ണ്ടും ഒ­ന്നി­ന്റെ വ­ക­ഭേ­ദ­മാ­ണെ­ന്നേ വി­ചാ­രി­ക്കേ­ണ്ട­തു­ള്ളൂ.

സർ­വ്വ­ക­ലാ­ശാ­ല­ക്കാർ മ­ല­യാ­ള­ഭാ­ഷ­യെ കൂടി ഉ­പ­ഭാ­ഷ­യാ­യി സ്വീ­ക­രി­ച്ചി­രു­ന്നി­ല്ലെ­ങ്കിൽ ഭാ­ഷ­യ്ക്കു് ഇ­പ്പോൾ കാ­ണു­ന്ന അ­ഭി­വൃ­ദ്ധി ഉ­ണ്ടാ­കു­ന്ന­ത­ല്ലാ­യി­രു­ന്നു­വെ­ന്നു് എവിടെ വേ­ണ­മെ­ങ്കി­ലും സത്യം ചെ­യ്യാൻ ആരും മ­ടി­ക്കേ­ണ്ട­തി­ല്ല. രാ­മാ­യ­ണ­വും ഭാ­ര­ത­വും കൃ­ഷ്ണ­ഗാ­ഥ­യും ഓ­രോ­രു­ത്തർ­ക്കു ഓ­രോ­ഭാ­ഗ­മെ­ങ്കി­ലും അ­റി­വാൻ ഇ­ട­യാ­യ­തു് സർ­വ്വ­ക­ലാ­ശാ­ല­ക്കാ­രു­ടെ കാ­രു­ണ്യം കൊ­ണ്ടാ­ണെ­ന്ന­തി­നു സം­ശ­യ­മി­ല്ല. കർ­ക്ക­ട­ക­ത്തിൽ ദാ­രി­ദ്ര്യ­വും പ­ട്ടി­ണി­യും പ­നി­യും മഴയും സ­മൃ­ദ്ധി­യാ­യ അ­വ­സ­ര­ത്തിൽ തനിയെ വ­ന്നു­ചേ­രു­ന്ന ഈ­ശ്വ­ര­ഭ­ക്തി­യെ പ്ര­ത്യ­ക്ഷ­ത്തിൽ പ്ര­ദർ­ശി­പ്പി­ക്കേ­ണ്ട­തി­നു പാ­രാ­യ­ണം ചെ­യ്യു­ന്ന­വ­ര­ല്ലാ­തെ മ­റ്റാ­രും രാ­മാ­യ­ണാ­ദി­ഗ്ര­ന്ഥ­ങ്ങൾ വാ­യി­ക്കു­ന്ന­ത­ല്ലാ­യി­രു­ന്നു. കു­ഞ്ചൻ­ന­മ്പ്യാ­രു­ടെ തു­ള്ള­ലു­ക­ളും ഉ­ണ്ണാ­യി­വാ­ര്യ­രു­ടെ ക­ഥ­ക­ളി­പ്പാ­ട്ടു­ക­ളി­ലെ ചില പ­ദ­ങ്ങ­ളും ചി­ല­പ്പോൾ മൂ­ളൻ­പാ­ട്ടാ­യി പാ­ടാ­നെ­ങ്കി­ലും ന­മു­ക്കു് ഉ­പ­ക­രി­ച്ച­തി­ന്നു ഹേ­തു­ഭൂ­ത­ന്മാർ സർ­വ്വ­ക­ലാ­ശാ­ല­ക്കാർ ത­ന്നെ­യാ­ണു്. പ­ഞ്ച­ഭൂ­ത­ങ്ങ­ളും പ­ഞ്ചേ­ന്ദ്രി­യ­ങ്ങ­ളും അ­ഷ്ട­ദി­ക്പാ­ല­ന്മാ­രും സ­പ്ത­ര­സ­ങ്ങ­ളും സ­മു­ദ്ര­ങ്ങ­ളും ന­വ­ര­സ­ങ്ങ­ളും ഗ്ര­ഹ­ങ്ങ­ളും എ­ന്ന­ല്ല ഈ­രേ­ഴു­പ­തി­നാ­ലു ലോ­ക­ങ്ങ­ളും എ­ന്താ­ണെ­ന്നു ന­മ്മു­ടെ മുൻ­ഷി­മാർ പ­രീ­ക്ഷ­യ­ടു­ക്കു­ന്ന കാ­ല­ത്തെ­ങ്കി­ലും ഉ­രു­വി­ട്ടു പ­ഠി­ച്ചി­രു­ന്നെ­ങ്കിൽ ന­മ്മ­ളിൽ പ­ലർ­ക്കും അ­വ­യേ­പ്പ­റ്റി യാ­തൊ­രു ഗ­ന്ധ­വും ഉ­ണ്ടാ­കു­ന്ന­ത­ല്ലെ­ന്നു സ­മ്മ­തി­ച്ചേ കഴിയു. ഇ­വ­യൊ­ക്കെ ആ­വ­ണ­ക്കെ­ണ്ണ­യൊ വേറെ വല്ല വി­രേ­ച­ന­തൈ­ല­മൊ സേ­വി­ക്കു­മ്പോ­ലെ പ്രാ­ണ­സ­ങ്ക­ട­ത്തോ­ടു­കൂ­ടി പ­ഠി­ച്ചു മ­ന­സ്സി­ലാ­ക്കു­ന്ന­വ­രിൽ ആ­യി­ര­ത്തിൽ ഒ­രാൾ­ക്കെ­ങ്കി­ലും ഭാ­ഗ്യ­വ­ശാൽ മാ­തൃ­ഭാ­ഷ­യോ­ടു കുറെ പ­ക്ഷ­പാ­തം ഉ­ണ്ടാ­കു­ക­യും അവർ പ­രീ­ക്ഷ­ക­ളൊ­ക്കെ ജ­യി­ച്ച­തി­ന്നു ശേഷം പി­ന്നെ­യും ഭാ­ഷാ­ഭി­വൃ­ദ്ധി­ക്കാ­യി ഉ­ദ്യ­മി­ക്കു­ക­യും ചെ­യ്യു­ന്നു. ഗ­ദ്യ­മെ­ഴു­ത്തു­കാ­രിൽ അ­ദ്വി­തീ­യെ­നെ­ന്നു നി­സ്സം­ശ­യം അ­ഭി­പ്രാ­യ­പ്പെ­ടാ­വു­ന്ന സി അ­ച്ചു­ത­മേ­നോൻ അവർകൾ, ടി കെ കൃ­ഷ്ണ­മേ­നോൻ അവർകൾ, കു­ണ്ടൂർ നാ­രാ­യ­ണ­മേ­നോൻ അവർകൾ, ഒ­ടു­വിൽ കു­ഞ്ഞി­കൃ­ഷ്ണ­മേ­നോൻ അവർകൾ മു­ത­ലാ­യ ഭാ­ഷാ­ഭി­മാ­നി­കൾ ഇതിനു ദൃ­ഷ്ടാ­ന്ത­മാ­ണു്. മ­റ്റു­ള്ള യോ­ഗ്യ­ന്മാ­രു­ടെ പേ­രു­കൾ പ­റ­യാ­തെ ഇ­വ­രു­ടെ പേർ ഞാൻ പ്ര­ത്യേ­കം എ­ടു­ത്തു­പ­റ­ഞ്ഞ­തു ഭാ­ഷാ­ഭി­വൃ­ദ്ധി­ക്കാ­യി ‘മേ­നോ­ന്മാർ’ ചെ­യ്യു­ന്ന ഉ­ദ്യ­മം പ്ര­ത്യേ­കം എ­ടു­ത്തു­കാ­ണി­ക്കേ­ണ്ട­തി­നാ­ണു്. കേ­ര­ള­പ­ത്രി­കാ­പ­ത്രാ­ധി­പ­രാ­യ കു­ഞ്ഞി­രാ­മ­മേ­നോൻ അവർകൾ, ച­ന്തു­മേ­നോൻ അവർകൾ എ­ന്നി­വ­രെ കൂടി ഇതിൽ ഉൾ­പ്പെ­ടു­ത്താൻ­ക­ഴി­ഞ്ഞാൽ ‘മേ­നോ­ന്മാർ’ ഭാ­ഷ­യ്ക­ക്കു­വേ­ണ്ടി ചെയ്ത ഉ­ദ്യ­മ­ങ്ങൾ സ്പ­ഷ്ട­മാ­കു­ന്ന­താ­ണു്. സാ­ഹി­ത്യ­ത്തി­നു ജാ­തി­ഭേ­ദ­മി­ല്ല. നം­പൂ­രി­യെ­ന്നും, നാ­യ­രെ­ന്നും, പ­ട്ട­രെ­ന്നും, പ­റ­യ­നെ­ന്നും വർ­ണ്ണ­സ്വ­രൂ­പി­ണി­യാ­യ സ­ര­സ്വ­തി­ക്കു വ്യ­ത്യാ­സ­മി­ല്ല. നം­പൂ­രി­മാ­രും നം­പൂ­രി­മാ­രു­ടെ സ­ന്താ­ന­ങ്ങ­ളാ­യ എ­ഴു­ത്ത­ച്ഛൻ മു­ത­ലാ­യ­വ­രും ഭാ­ഷ­യ്ക്കു­ചെ­യ്ത ഗു­ണ­ങ്ങ­ളെ­പ്പ­റ്റി വി­വ­രി­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ല. ഉ­ള്ളൂർ എസ് പ­ര­മേ­ശ്വ­ര­യ്യ­ര­വർ­കൾ, പി ജി രാ­മ­യ്യർ അവർകൾ മു­ത­ലാ­യ ബ്രാ­ഹ്മ­ണ­രും കേ­ര­ള­ഭാ­ഷ­യെ സ്നേ­ഹി­ച്ചു പോ­ഷി­പ്പി­ക്കാൻ വളരെ യ­ത്നി­ക്കു­ന്നു­ണ്ടു്. വ­റു­ഗീ­സു­മാ­പ്പി­ള അവർകൾ തു­ട­ങ്ങി­യ­തി­നെ ∗ ∗ ∗ അ­നു­ഗ­മി­ക്കു­വാൻ ക്രി­സ്ത്യാ­നി­കൾ വ­ള­രെ­യു­ണ്ടെ­ന്നു കാ­ണു­ന്ന­തു സ­ന്തോ­ഷ­ക­രം തന്നെ. തി­രു­വി­താം­കൂ­റിൽ നല്ല ഭാ­ഷാ­ക­വി­ക­ളാ­യ തീ­യ്യർ പ­ല­രു­മു­ണ്ടു്. വ­ട­ക്കേ മ­ല­യാ­ള­ത്തിൽ മൂർ­ക്കോ­ത്തു­കു­മാ­രൻ ന­ല്ലൊ­രു ഗ­ദ്യ­മെ­ഴു­ത്തു­കാ­ര­നാ­ണെ­ന്നു­ള്ള­തു പ­ര­സ­മ്മ­ത­മാ­ണ­ല്ലൊ. ത­ല­ശ്ശേ­രി­യിൽ മ­ല­യാ­ള­പ­ത്ര­ങ്ങൾ വാ­യി­ക്കാ­നും മ­ല­യാ­ള­പ­ത്ര­ങ്ങ­ളിൽ എ­ഴു­താ­നും മ­ല­യാ­ള­ഭാ­ഷാ­സം­ഘ­ങ്ങൾ ഏർ­പ്പെ­ടു­ത്താ­നും പ­രി­ശ്ര­മി­ക്കു­ന്ന­വ­രിൽ മു­ന്നി­ട്ടു നിൽ­ക്കു­ന്ന­വ­രേ­പ­റ്റി ഒ­ര­ന്വേ­ഷ­ണം ചെ­യ്യു­ന്ന­താ­യാൽ അവരിൽ മു­ഹ­മ്മ­ദ്ദീ­യ­യു­വാ­ക്ക­ളാ­ണു് ഈ കാ­ല­ത്തു വളരെ ഉ­ത്സാ­ഹി­ക­ളെ­ന്നു കാ­ണു­ന്ന­താ­ണു്. ഇ­ങ്ങ­നെ ജാ­തി­മ­ത­വ്യ­ത്യാ­സം കൂ­ടാ­തെ ഭാ­ഷാ­ഭി­വൃ­ദ്ധി­ക്കു പലരും യ­ത്നി­ക്കാൻ സർ­വ്വ­ക­ലാ­ശാ­ല­ക്കാർ സംഗതി വ­രു­ത്തീ­ട്ടു­ണ്ടെ­ങ്കി­ലും പാ­ഠ­പ്പു­സ്ത­ക­ങ്ങ­ളെ തി­ര­ഞ്ഞെ­ടു­ത്തു നി­ശ്ച­യി­ക്കു­ന്ന­തി­ലും മ­ല­യാ­ള­പ­രീ­ക്ഷ­കൾ ന­ട­ത്തു­ന്ന­തി­ലും സർ­വ്വ­ക­ലാ­ശാ­ല­ക്കാർ കു­റേ­ക്കൂ­ടി ശ്ര­ദ്ധ കാ­ണി­ച്ചി­രു­ന്നു­വെ­ങ്കിൽ കേ­ര­ള­ഭാ­ഷ ഇതിനു മു­മ്പേ­ത­ന്നെ വളരെ യോ­ഗ്യ­ത പ്രാ­പി­ക്കു­ന്ന­താ­യി­രു­ന്നു. ബ്രി­ട്ടീ­ഷ് മ­ല­ബാ­റി­ലു­ള്ള ഇം­ഗ്ലീ­ഷ് വി­ദ്യാർ­ത്ഥി­ക­ളും കൊ­ച്ചി, തി­രു­വി­താം­കൂർ എ­ന്നി­വി­ട­ങ്ങ­ളി­ലെ വി­ദ്യാർ­ത്ഥി­ക­ളും മാ­തൃ­ഭാ­ഷ­യിൽ പ്രാ­പി­ച്ചി­രി­ക്കു­ന്ന അ­ഭി­വൃ­ദ്ധി­യു­ടെ വ്യ­ത്യാ­സം പ­ലർ­ക്കും വി­വേ­ചി­ച്ച­റി­വാൻ സം­ഗ­തി­വ­ന്നി­രി­ക്ക­ണം. ഈ വ്യ­ത്യാ­സ­ത്തി­നു­ള്ള മു­ഖ്യ­സം­ഗ­തി താ­ണ­ത­രം ക്ലാ­സു­ക­ളി­ലെ പാ­ഠ­പു­സ്ത­ക­ങ്ങ­ളാ­കു­ന്നു. തി­രു­വി­താം­കൂ­റിൽ മൂ­ന്നാം ഫോ­റ­ത്തിൽ എ­ത്തു­ന്ന­തി­നു മു­മ്പു തന്നെ വി­ദ്യാർ­ത്ഥി­കൾ എ­ഴു­ത്ത­ച്ഛ­ന്റെ­യും കു­ഞ്ചൻ­ന­മ്പ്യാ­രു­ടെ­യും മ­ണി­പ്ര­വാ­ള­ശ്ലോ­ക­ങ്ങ­ളും നല്ല ഗ­ദ്യ­പു­സ്ത­ക­ങ്ങ­ളും മ­റ്റും വാ­യി­ച്ചു പ­ഠി­ക്കു­ന്നു. അവരിൽ ചിലർ സം­ഗ­തി­വ­ശാൽ ബ്രി­ട്ടീ­ഷ് മ­ല­ബാ­റി­ലെ ഹൈ­സ്കൂൾ­ക്ലാ­സു­ക­ളിൽ ചെ­ന്നു ചേ­രേ­ണ്ടി­വ­രു­മ്പോൾ അ­വി­ടു­ത്തെ മ­ല­യാ­ള­പാ­ഠ­പു­സ്ത­ക­ങ്ങ­ളിൽ വി­ശേ­ഷ­വി­ധി­യാ­യി യാ­തൊ­ന്നും വാ­യി­ക്കാ­നും പ­ഠി­ക്കാ­നും ഇ­ല്ലെ­ന്നു കാ­ണു­ന്നു. ത­ല­ശ്ശേ­രി സ്കൂ­ളു­ക­ളിൽ ചില തി­രു­വി­താം­കൂർ വി­ദ്യാർ­ത്ഥി­കൾ ചേർ­ന്നു പ­ഠി­ക്കു­ന്നു­ണ്ടു്. ഇ­ന്റർ­മീ­ഡി­യ­റ്റു­ക്ലാ­സു­ക­ളിൽ പ­ഠി­ക്കു­ന്ന­വ­രേ­ക്കാൾ ഭാ­ഷാ­പ­രി­ജ്ഞാ­ന­മു­ള്ള­വ­രാ­ണെ­ന്നു അ­നു­ഭ­വം കൊ­ണ്ട­റി­ഞ്ഞ ഒരു സ്നേ­ഹി­തൻ ഇ­തി­നി­ടെ എ­ന്നോ­ടു പ­റ­യു­ക­യു­ണ്ടാ­യി. തി­രു­വി­താം­കൂ­റി­ലെ ടെ­ക്സ്റ്റ് ബു­ക്കു­ക­മ്മ­റ്റി­യേ­യാ­ണു് ഈ കാ­ര്യ­ത്തിൽ അ­ഭി­ന­ന്ദി­ക്കേ­ണ്ട­തു്. ബ്രി­ട്ടീ­ഷ് മ­ല­ബാ­റിൽ മൂ­ന്നാം ഫോറം വ­രെ­യു­ള്ള ക്ലാ­സു­ക­ളിൽ പ­ഠി­പ്പി­ക്കു­ന്ന­തു ചില സാ­യ്പ­ന്മാ­രും മ­റ്റും ച­മ­ച്ച­താ­യ ചില പാ­ഠ­പ്പു­സ്ത­ക­ങ്ങ­ളാ­ണു്. നി­ങ്ങ­ളിൽ ചി­ലർ­ക്കു് ഈ പു­സ്ത­ക­ങ്ങൾ പ­ഠി­ക്കാ­നോ, പക്ഷേ വാ­യി­ക്കാ­നെ­ങ്കി­ലു­മോ നിർ­ഭാ­ഗ്യ­മു­ള്ള­വ­രാ­യി­രി­ക്കാൻ സംഗതി വ­ന്നി­ട്ടു­ണ്ടാ­യി­രി­ക്ക­ണം. സാ­യ്പ­ന്മാർ­ക്കു മ­ല­യാ­ള­പാ­ഠ­പു­സ്ത­ക­ങ്ങൾ ഉ­ണ്ടാ­ക്കാൻ അ­ധി­കാ­ര­വും അ­വ­കാ­ശ­വും സി­ദ്ധി­ച്ച­തു് എ­ങ്ങ­നെ­യാ­ണെ­ന്നു സ­ത്യ­മാ­യി­ട്ടു് എ­നി­ക്കി­ന്നും മ­ന­സ്സി­ലാ­കു­ന്നി­ല്ല. ആവക പു­സ്ത­ക­ങ്ങൾ പാ­ഠ­പു­സ്ത­ക­ങ്ങ­ളാ­യി സ്വീ­ക­രി­ക്കാൻ യോ­ഗ്യ­ന്മാ­രാ­യ മ­ല­യാ­ളി­കൾ സ­മ്മ­തി­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്നും എ­നി­ക്കു മ­ന­സ്സി­ലാ­യി­ട്ടി­ല്ല. അതിലെ വാ­ച­ക­ങ്ങ­ളിൽ വ്യാ­ക­ര­ണ­നി­യ­മ­ങ്ങൾ­ക്ക­നു­സ­രി­ച്ചു് അ­ബ­ദ്ധ­ങ്ങ­ളാ­യ­വ അ­ധി­ക­മി­ല്ലെ­ങ്കി­ലും മ­ല­യാ­ളം ശൈ­ലി­ക­ളെ (Idioms) നിർ­ദ­യം വി­രൂ­പ­മാ­ക്കി­യും പ­ല­പ്പോ­ഴും കൊ­ല­പ്പെ­ടു­ത്തി­യും പ്ര­യോ­ഗി­ച്ചി­ട്ടു­ള്ള­വ പ­ഠി­ച്ച­റി­യു­ന്ന വി­ദ്യാർ­ത്ഥി­കൾ പി­ന്നീ­ടു് എ­ങ്ങ­നെ­യാ­ണു് ന­ല്ല­ഭാ­ഷ എ­ഴു­താ­നും സം­സാ­രി­ക്കാ­നും യോ­ഗ്യ­ത­യു­ള്ള­വ­രാ­യി­ത്തീ­രു­ക? അവയിൽ ചില സം­സ്കൃ­ത­വാ­ക്കു­കൾ ഉ­പ­യോ­ഗി­ച്ചി­ട്ടു­ള്ള­വ വാ­യി­ച്ചാൽ വാ­ക്കു­കൾ­ക്കു വേ­ണ്ടി വാ­ച­ക­ങ്ങൾ എ­ഴു­തി­യ­വ­യാ­ണെ­ന്നു തോ­ന്നും. പ­ദ്യ­ങ്ങ­ളിൽ മാ­ത്രം ഉ­പ­യോ­ഗി­ക്കു­ന്ന വാ­ക്കു­ക­ളും പ്ര­യോ­ഗ­ങ്ങ­ളും ആണു് അ­ധി­ക­വു­മു­ള്ള­തു്. അ­വ­യി­ലു­ള്ള അ­ബ­ദ്ധ­ങ്ങ­ളെ പ്ര­ത്യേ­കം കു­റി­ച്ചെ­ടു­ത്തു നി­ങ്ങ­ളെ അ­റി­യി­ക്കേ­ണ്ടു­ന്ന ആ­വ­ശ്യ­മി­ല്ല. നി­ങ്ങൾ­ക്കു തന്നെ ആ പു­സ്ത­ക­ങ്ങൾ വാ­യി­ച്ചാൽ ആവക അ­ബ­ദ്ധ­ങ്ങൾ അ­റി­വാൻ ക­ഴി­യു­ന്ന­താ­കു­ന്നു. അ­ര­യു­കാ­ര­മെ­ന്നും മു­റ്റു­കാ­ര­മെ­ന്നും പഴയ വ്യാ­ക­ര­ണ­ങ്ങ­ളി­ലും സം­വൃ­തോ­കാ­ര­മെ­ന്നും വി­വൃ­തോ­കാ­ര­മെ­ന്നും പുതിയ വ്യാ­ക­ര­ണ­ങ്ങ­ളി­ലും കാ­ണു­ന്ന പ്ര­യോ­ഗ­ങ്ങൾ­ക്കു് ഈ പു­സ്ത­ക­ങ്ങ­ളിൽ യാ­തൊ­രു വ്യ­വ­സ്ഥ­യു­മി­ല്ല. സ­ന്ധി­യു­ടെ വ്യ­വ­സ്ഥ­ക്കു­റ­വു ധാ­രാ­ളം കാണാം. ചില പൊ­ട്ട­ശ്ലോ­ക­ങ്ങൾ, ഏതു വി­ദ്വാൻ ഉ­ണ്ടാ­ക്കി­യ­തൊ, ഇതിൽ എ­ടു­ത്തു ചേർ­ത്തി­ട്ടു­ണ്ടു്. അ­വ­യൊ­ക്കെ­യാ­ണു് ന­മ്മു­ടെ വി­ദ്യാർ­ത്ഥി­ക­ളെ കു­രു­ട്ടു­പാ­ഠം പ­ഠി­പ്പി­ക്കു­ന്ന­തു്. താ­ണ­ത­രം ക്ലാ­സു­ക­ളി­ലേ­യ്ക്കു പാ­ഠ­പു­സ്ത­ക­മാ­ക­ത്ത­ക്ക നല്ല മ­ല­യാ­ള­ഗ­ദ്യ­പ­ദ്യ­പു­സ്ത­ക­ങ്ങൾ പ­ല­തു­മു­ണ്ടു്. ഇ­തി­നി­ടെ കേ­ര­ള­വർ­മ്മ വ­ലി­യ­കോ­യി­ത്ത­മ്പു­രാൻ തി­രു­മ­ന­സ്സി­ലെ ഉ­ത്സാ­ഹ­ത്തി­ന്മേൽ ബി വി ബു­ക്കു­ഡി­പ്പോ­ക്കാർ∗ ∗ ∗ പ­ദ്യ­പാ­ഠ­പു­സ്ത­ക­ങ്ങ­ളും, ടി.സി.ക­ല്ല്യാ­ണി അ­മ്മ­യു­ടെ ഗ­ദ്യ­പു­സ്ത­ക­ങ്ങ­ളും ∗ ∗ ∗ ക്ലാ­സു­ക­ളി­ലേ­ക്കു വളരെ പ­റ്റി­യ­വ­യാ­കു­ന്നു. വേ­റെ­യും പല നല്ല പു­സ്ത­ക­ങ്ങ∗ ∗ ∗ അ­വ­യൊ­ക്കെ പാ­ഠ­പു­സ്ത­ക­ങ്ങൾ ആ­ക്കാ­തെ ദുർ­ല്ല­ഭം ചി­ല­രു­ടെ പ­ണ­സ­ഞ്ചി­യെ ∗ ∗ ∗ മ­ല­യാ­ള­ഭാ­ഷ­യെ­യും വി­ദ്യാർ­ത്ഥി­ക­ളേ­യും ക­ഷ്ട­പ്പെ­ടു­ത്തു­ന്ന­തു വലിയ സാഹസം തന്നെ. മലയാള പാ­ഠ­പു­സ്ത­ക­ങ്ങ­ളു­ടെ കാ­ര്യ­ത്തിൽ വേ­ണ്ടു­ന്ന പ­രി­ഷ്കാ­ര­ങ്ങൾ വ­രു­ത്താൻ ആരും ശ്ര­മി­ക്കാ­തെ അതിനെ സ­മ്മ­തി­ച്ച സർ­വ്വ­കാ­ര്യ­ങ്ങ­ളും ഒന്നോ രണ്ടോ ആളെ മാ­ത്രം ഏ­ല്പി­ക്കു­ന്ന­തു് ഒ­രി­ക്ക­ലും ന്യാ­യ­മ­ല്ല. സർ­വ്വ­ക­ലാ­ശാ­ല­യു­ടെ പുതിയ നി­യ­മ­ങ്ങൾ ന­ട­പ്പിൽ വന്ന ശേഷം സ്വ­ദേ­ശ­ഭാ­ഷ­യു­ടെ കാ­ര്യം കുറെ അ­മാ­ന്ത­മാ­യി­ത്തീർ­ന്നി­ട്ടു­ണ്ടെ­ന്നു സ­മ്മ­തി­ക്കാം. ഇതിനു കാരണം കേവലം ആ നി­യ­മ­ങ്ങ­ള­ല്ല. അവയെ അ­നു­സ­രി­ക്കു­ന്ന സ­മ്പ്ര­ദാ­യ­മാ­കു­ന്നു. സ്കൂൾ ഫൈനൽ പ­രീ­ക്ഷ­യ്ക്കു് എല്ലാ വി­ദ്യാർ­ത്ഥി­ക­ളും സ്വ­ദേ­ശ­ഭാ­ഷ­ക­ളിൽ ഒന്നു ഉ­പ­ഭാ­ഷ­യാ­യി പ­ഠി­ക്ക­ണ­മെ­ന്നി­ല്ല. ശ­രി­ത­ന്നെ. എ­ന്നാൽ പ­ഠി­ക്കാൻ ആ­ഗ്ര­ഹി­ക്കു­ന്ന­വർ പ­ഠി­ക്കേ­ണ്ടു­ന്ന പു­സ്ത­ക­ങ്ങൾ നോ­ക്കി­യാൽ ആ പ­രീ­ക്ഷ­യു­ടെ ആ­വിർ­ഭാ­വ­ത്തി­നു ശേഷം പാ­ഠ­പു­സ്ത­ക­ങ്ങ­ളാ­യി മ­ട്രി­ക്കു­ലേ­ഷൻ പ­രീ­ക്ഷ­യ്ക്കാ­യി കൊ­ല്ലം­തോ­റും അനേകം അ­ക്ഷ­ര­പ്പി­ഴ­ക­ളൊ­ക്കെ കൂടി മ­ദി­രാ­ശി­യി­ലെ ഒരു മു­ദ്രാ­ല­യ­ക്കാർ അ­ച്ച­ടി­ക്കു­ന്ന ഒരു പു­സ്ത­ക­വും അതിനു പുറമെ ഒരു ക­ഥാ­പു­സ്ത­ക­വും ആണു് നി­യ­മി­ക്കു­ന്ന­തു്. ഈ ക­ഥാ­പു­സ്ത­ക­ങ്ങൾ ഒരു ക­ഥ­യാ­ണെ­ന്നു നി­ങ്ങ­ളൊ­ക്കെ ക­ണ്ടി­രി­ക്കാം. മറ്റു നല്ല പു­സ്ത­ക­ങ്ങ­ളി­ല്ലാ­ഞ്ഞി­ട്ടാ­ണൊ ഈ പു­സ്ത­ക­ങ്ങൾ നി­ശ്ച­യി­ക്കു­ന്ന­തു്? ഈ ചോ­ദ്യ­ത്തി­നു ശ­രി­യാ­യും പ­ക്ഷ­പാ­ത­ര­ഹി­ത­മാ­യും ഒ­രു­ത്ത­രം പ­റ­യു­ന്ന­താ­യാൽ അതു പ­ല­രു­ടെ­യും മുഖം ക­റു­പ്പി­ക്കു­മെ­ന്നു് എ­നി­ക്ക­റി­യാം. അ­നേ­കാ­യി­രം വി­ദ്യാർ­ത്ഥി­ക­ളു­ടെ ഗു­ണ­ത്തി­നു­ത­കേ­ണ്ടു­ന്ന ഈ കാ­ര്യ­ത്തിൽ അ­ധി­കൃ­ത­ന്മാർ കേവലം ആ­ലോ­ച­ന­യി­ല്ലാ­തെ പ്ര­വർ­ത്തി­ക്കു­ന്ന­തു മ­ഹാ­പാ­പ­മാ­ണെ­ന്നേ ഞാൻ പ­റ­യു­ന്നു­ള്ളൂ. മ­ട്രി­ക്കു­ലേ­ഷൻ­പാ­ഠ­പു­സ്ത­ക­മെ­ന്നും പ­റ­ഞ്ഞു് ഒരു പാ­ഠ­പു­സ്ത­കം സർ­വ്വ­ക­ലാ­ശാ­ല­ക്കാർ അ­ച്ച­ടി­ക്കേ­ണ്ടു­ന്ന ആ­വ­ശ്യ­മെ­ന്തു്? പ­ണ്ടെ­ത്തെ ക­ഥ­ക­ളി­പ്പാ­ട്ടു­ക­ളി­ലും, ഓട്ടം തു­ള്ള­ലു­ക­ളി­ലും മ­റ്റും ഇ­ക്കാ­ല­ത്തെ പ­രി­ഷ്കാ­ര­ത്തി­നു് അ­നു­കൂ­ലി­ക്കാ­തെ സ­ഭ്യേ­ത­ര­ങ്ങ­ളാ­യ ചില ഭാ­ഗ­ങ്ങ­ളു­ള്ള­വ­യെ ഒ­ഴി­ക്കേ­ണ്ടു­ന്ന­തി­നു് അവയെ ഒ­ഴി­ച്ചു­കൊ­ണ്ടു­ള്ള പ്ര­ത്യേ­ക­പു­സ്ത­ക­ങ്ങൾ അ­ച്ച­ടി­ക്കേ­ണ്ട­താ­യി വ­ന്നി­രി­ക്കാം. എ­ന്നാൽ ഇൻ­റർ­മീ­ഡി­യ­റ്റു­പ­രീ­ക്ഷ­യ്ക്കു­ള്ള ആ വിധം പാ­ഠ­പ്പു­സ്ത­ക­ങ്ങൾ അ­ങ്ങ­നെ ചെ­യ്തു­കാ­ണു­ന്നി­ല്ല. ആവക സ­ഭ്യേ­ത­ര­ങ്ങ­ളാ­യ ഭാ­ഗ­ങ്ങൾ കേവലം ഇ­ല്ലാ­ത്ത­തൊ വളരെ കു­റ­ഞ്ഞ­തോ ആയി അനേകം പു­സ്ത­ക­ങ്ങ­ളു­ണ്ടു്. അവ പാ­ഠ­പ്പു­സ്ത­ക­ങ്ങ­ളാ­ക്കി നി­ശ്ച­യി­ച്ചു ക­ഴി­ഞ്ഞാൽ ഭം­ഗി­യി­ലും വൃ­ത്തി­യി­ലും അ­ച്ച­ടി­ക്കാ­നും അ­ച്ച­ടി­പ്പി­ക്കാ­നും ഇ­ക്കാ­ലം ആ­ളു­ക­ളു­ണ്ടു്. സ­ഭ്യേ­ത­ര­ങ്ങ­ളാ­യ സം­ഗ­തി­ക­ളേ­ക്കു­റി­ച്ചു പ­റ­യു­മ്പോൾ മാർ­ഡൻ­സാ­യ്പി­ന്റെ പാ­ഠ­പ്പു­സ്ത­ക­ങ്ങൾ ഓർമ്മ വന്നു. അതിൽ ഏഴാം പാ­ഠ­ത്തിൽ ഒരു ബു­ക്കിൽ ഹി­ന്ദു­ശാ­സ്ത്ര­പ്ര­കാ­ര­മു­ള്ള ദ്വാ­ദ­ശ­പു­ത്ര­ന്മാ­രേ­പ്പ­റ്റി ഒരു സൂ­ച­ന­ക­ണ്ടു. ദ്വാ­ദ­ശ­പു­ത്ര­ന്മാ­രേ­ക്കു­റി­ച്ചു­ള്ള ഒരു വി­വ­ര­ണം മാ­സ്റ്റർ വി­ദ്യാർ­ത്ഥി­കൾ­ക്കു പ­റ­ഞ്ഞു­കൊ­ടു­ക്ക­ണ­മെ­ന്നു­ദ്ദേ­ശി­ച്ചി­ട്ടു­ണ്ടെ­ങ്കിൽ അ­തി­ല്പ­രം സ­ഭ്യേ­ത­ര­മാ­യ ഒരു വി­വ­ര­ണം ഉ­ണ്ടാ­വാൻ പാ­ടു­ണ്ടോ?

ഈ പു­സ്ത­ക­പ­ര­മ്പ­ര­ക­ളിൽ ശാ­സ്ത്രീ­യ­മാ­യി അനവധി വി­ഷ­യ­ങ്ങ­ളു­ണ്ടു്. ഇം­ഗ്ലീ­ഷി­ലു­ള്ള ശാ­സ്ത്ര­വി­ഷ­യ­ങ്ങ­ളെ ആണു് ചു­രു­ക്കി കു­റു­ക്കി വി­വ­രി­ക്കു­ന്ന­തു്. ഇം­ഗ്ലീ­ഷി­ലു­ള്ള സാ­ങ്കേ­തി­ക­ശ­ബ്ദ­ങ്ങൾ­ക്കൊ­ക്കെ ഒരു വിധം പ­രി­ഭാ­ഷ­യും കൊ­ടു­ത്തി­രു­ന്നു. അ­വ­യു­ടെ ഇം­ഗ്ലീ­ഷു­പ­ര്യാ­യ­ങ്ങൾ അ­റി­ഞ്ഞു­കൂ­ടാ­ത്ത­വർ­ക്കു് ആ വാ­ക്കു­ക­ളേ­ക്കൊ­ണ്ടു യാ­തൊ­രർ­ത്ഥ­വും ഉ­ണ്ടാ­കു­ന്ന­ത­ല്ല. ആ നി­ല­യിൽ ഇം­ഗ്ലീ­ഷി­ന്റെ ഗന്ധം കൂടി ഇ­ല്ലാ­ത്ത ന­മ്മു­ടെ മുൻ­ഷി­മാർ ആ വക പാ­ഠ­ങ്ങൾ എ­ങ്ങ­നെ­യാ­ണു് കു­ട്ടി­ക­ളെ പ­റ­ഞ്ഞു ധ­രി­പ്പി­ക്കു­ക എന്നു ഈ­ശ്വ­ര­ന്മാർ മാ­ത്രം അ­റി­യും.

ഇ­ന്റർ­മീ­ഡി­യ­റ്റു­പ­രീ­ക്ഷ­യ്ക്കു മാ­തൃ­ഭാ­ഷ­യിൽ പ്ര­ബ­ന്ധ­ര­ച­ന നിർ­ബ­ന്ധം ആ­ണ­ല്ലൊ. ഇ­പ്പോൾ കോ­ളേ­ജു­ക­ളിൽ എ­ങ്ങ­നെ­യാ­ണു് പ്ര­ബ­ന്ധ­ര­ച­ന പ­ഠി­ക്കു­ന്ന­തെ­ന്നു­ള്ള­തു് എ­ല്ലാ­വർ­ക്കും അ­റി­യാം. ഭാ­ഷ­യിൽ ജ്ഞാ­ന­മി­ല്ലാ­ത്ത­വർ എ­ങ്ങ­നെ­യാ­ണു് പ്ര­ബ­ന്ധം എ­ഴു­തു­ക. സ്കൂൾ ഫൈ­നൽ­പ­രീ­ക്ഷ­യ്ക്കു മ­ല­യാ­ളം കൂടി പ­ഠി­ക്കാ­ത്ത വി­ദ്യാർ­ത്ഥി­കൾ­ക്കു അ­ഞ്ചാം ഫാ­റ­ത്തിൽ പ­ഠി­ച്ച­തു മാ­ത്ര­മേ ഉള്ളൂ. അതിൽ പി­ന്നെ അ­വർ­ക്കു മ­ല­യാ­ള­പാ­ഠ­പു­സ്ത­ക­ങ്ങൾ വാ­യി­ച്ച അ­പ­രാ­ധം തന്നെ ഇല്ല. അ­ങ്ങ­നെ­യു­ള്ള­വർ ഇ­ന്റർ­മീ­ഡി­യ­റ്റു­ക്ലാ­സിൽ എന്തു പ്ര­ബ­ന്ധം എ­ഴു­തു­വാ­നാ­ണു്? അവരെ പ്ര­ബ­ന്ധം എഴുതി പ­ഠി­പ്പി­ക്കു­ന്ന മുൻ­ഷി­മാ­രിൽ പലരും പ്ര­ബ­ന്ധ­മെ­ന്താ­ണെ­ന്നു് എന്നു തന്നെ നി­ശ്ച­യ­മി­ല്ലാ­ത്ത­വ­രാ­യി­രി­ക്കും. ചില കോ­ളേ­ജു­ക­ളിൽ ബി ഏ, എൽ ടി എന്നീ പ­രീ­ക്ഷ­കൾ ജ­യി­ച്ച ചില മാ­സ്റ്റർ­മാ­രാ­ണു് പ്ര­ബ­ന്ധ­ര­ച­ന പ­ഠി­പ്പി­ക്കു­ന്ന­തു്. അ­വർ­ക്കു മ­ല­യാ­ള­വും നല്ല പ­രി­ച­യ­മു­ണ്ടാ­കി­ല്ല. അവർ പ­ഠി­പ്പി­ക്കു­ന്ന­തു് ഇം­ഗ്ലീ­ഷു­ഭാ­ഷ­യാ­ണ­ത്രെ!

ഇ­ങ്ങ­നെ­യു­ള്ള സം­ഗ­തി­കൾ ആ­ലോ­ചി­ച്ചാൽ എ­ങ്ങ­നെ­യാ­ണു് ന­മ്മു­ടെ വി­ദ്യാർ­ത്ഥി­കൾ മ­ല­യാ­ള­ഭാ­ഷ എ­ഴു­തു­വാൻ ശീലിക്കുക-​ഈശ്വരോ ര­ക്ഷ­തു്.

(ഭാ­ഷാ­പോ­ഷി­ണി—1914 ആ­ഗ­സ്റ്റ്– സെ­പ്തം­ബർ)

കു­റി­പ്പു്: പാ­ഠ­ത്തി­നി­ട­യിൽ ∗ ∗ ∗ അ­ട­യാ­ളം കൊ­ടു­ത്തി­രി­ക്കു­ന്ന ഭാ­ഗ­ങ്ങൾ മൂ­ല­ഗ്ര­ന്ഥ­ത്തിൽ നി­ന്നു് ന­ഷ്ട­പ്പെ­ട്ട­തി­നാൽ ഇവിടെ രേ­ഖ­പ്പെ­ടു­ത്താ­നാ­യി­ട്ടി­ല്ല.

കേസരി വേ­ങ്ങ­യിൽ കു­ഞ്ഞി­രാ­മൻ നാ­യ­നാർ
images/Vengayil_kunjiraman_nayanar.jpg

കൊ­ല്ല­വർ­ഷം 1036 തു­ലാ­മാ­സ­ത്തിൽ (1860 ഒക്ടോ-​നവം) ത­ളി­പ്പ­റ­മ്പ് വെ­രി­ഞ്ച­ല്ലൂർ ഗ്രാ­മ­ത്തി­ലെ ച­വ­ന­പ്പു­ഴ മു­ണ്ടോ­ട്ട് പു­ളി­യ­പ്പ­ട­മ്പ് ഹ­രി­ദാ­സൻ സോ­മ­യാ­ജി­പ്പാ­ടി­ന്റെ­യും, കു­ഞ്ഞാ­ക്ക­മ്മ­യു­ടെ­യും ര­ണ്ടാ­മ­ത്തെ മ­ക­നാ­യി വേ­ങ്ങ­യിൽ കു­ഞ്ഞി­രാ­മൻ നാ­യ­നാർ ജ­നി­ച്ചു. സെ­യ്ദാ­പ്പേ­ട്ട കാർ­ഷി­ക കോ­ള­ജിൽ ചേർ­ന്ന് കൃ­ഷി­ശാ­സ്ത്ര­ത്തിൽ ബി­രു­ദ­മെ­ടു­ത്തു. ശാ­സ്ത്രീ­യ­മാ­യി അ­ഭ്യ­സി­ച്ച് കൃ­ഷി­യി­ലേർ­പ്പെ­ട്ട ഒ­ന്നാ­മ­ത്തെ മ­ല­ബാ­റു­കാ­രൻ ജ­ന്മി­യും കൃ­ഷി­ക്കാ­ര­നു­മാ­ണ് കു­ഞ്ഞി­രാ­മൻ നാ­യ­നാർ. കോ­യ­മ്പ­ത്തൂർ കൃഷി വി­ദ്യാ­ശാ­ല­യി­ലെ അം­ഗ­മാ­യും ഇം­ഗ്ല­ണ്ടിൽ പ­ഠി­ക്കു­ന്ന ഇ­ന്ത്യൻ വി­ദ്യാർ­ത്ഥി­ക­ളു­ടെ ക്ഷേമ പ്ര­വർ­ത്ത­ന­ത്തി­നു­വേ­ണ്ടി രൂ­പ­വ­ത്ക്ക­രി­ച്ച ഉ­പ­ദേ­ശ­ക­സ­മി­തി­യിൽ അം­ഗ­മാ­യും പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ട്. 1912-ൽ നാ­യ­നാർ മ­ദി­രാ­ശി നി­യ­മ­സ­ഭ­യിൽ അം­ഗ­മാ­യി. മലബാർ, ദ­ക്ഷി­ണ കർ­ണ്ണാ­ട­കം എന്നീ ജി­ല്ല­ക­ളി­ലെ ജ­ന്മി­മാ­രു­ടെ പ്ര­തി­നി­ധി­യാ­യി­ട്ടാ­ണ് നി­യ­മ­സ­ഭാം­ഗ­മാ­യി പോയത്. 1914 നവംബർ 14-ന് നി­യ­മ­സ­ഭ­യിൽ പ്ര­സം­ഗി­ച്ചു­കൊ­ണ്ടി­രി­ക്കെ അ­ദ്ദേ­ഹം ഹൃ­ദ­യ­സ്തം­ഭ­ന­ത്താൽ കു­ഴ­ഞ്ഞു­വീ­ണ് മ­രി­ച്ചു.

കേസരി വേ­ങ്ങ­യിൽ കു­ഞ്ഞി­രാ­മൻ നാ­യ­നാർ ‘വാ­സ­നാ­വി­കൃ­തി’യി­ലൂ­ടെ മ­ല­യാ­ള­ത്തി­ലെ ആ­ദ്യ­ചെ­റു­ക­ഥാ­കൃ­ത്തു് എ­ന്നു് പ്ര­സി­ദ്ധ­നാ­യി. പ­ത്രാ­ധി­പർ, നി­യ­മ­സ­ഭാം­ഗം, ചെ­റു­ക­ഥാ­കൃ­ത്തു്, ഉ­പ­ന്യാ­സ­കാ­രൻ, ഇ­ങ്ങ­നെ പ­ല­നി­ല­ക­ളിൽ ശോ­ഭി­ച്ച അ­ദ്ദേ­ഹം മാ­തൃ­ഭാ­ഷ­യ്ക്കു­വേ­ണ്ടി ശ­ബ്ദ­മു­യർ­ത്തി. നി­ര­വ­ധി ലേ­ഖ­ന­ങ്ങ­ളി­ലും പ്ര­സം­ഗ­ങ്ങ­ളി­ലു­മാ­യി മ­ല­യാ­ളി മാ­തൃ­ഭാ­ഷ­യെ ബ­ഹു­മാ­നി­ക്കേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത അ­ദ്ദേ­ഹം ഊ­ന്നി­പ്പ­റ­ഞ്ഞു. ന­മ്മു­ടെ മാ­തൃ­ഭാ­ഷാ­വി­ദ്യാ­ഭ്യാ­സ­ത്തെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം പറഞ്ഞ കാ­ര്യ­ങ്ങൾ നൂ­റ്റാ­ണ്ടു ക­ഴി­ഞ്ഞി­ട്ടും പ്ര­സ­ക്ത­മാ­യി നി­ല­കൊ­ള്ളു­ന്നു. ഇ­ന്ന­ത്തെ വി­ദ്യാർ­ത്ഥി­ക­ളു­ടെ­യും അ­ദ്ധ്യാ­പ­ക­രു­ടെ­യും മു­ന്നിൽ കേ­സ­രി­യെ അ­വ­ത­രി­പ്പി­ക്ക­ട്ടെ.

കൃ­തി­കൾ
  • വാ­സ­നാ­വി­കൃ­തി
  • ദ്വാ­ര­ക
  • മേ­നോ­ക്കി­യെ കൊ­ന്ന­താ­രാ­ണ്?
  • മ­ദി­രാ­ശി­പ്പി­ത്ത­ലാ­ട്ടം
  • പൊ­ട്ട­ബ്ഭാ­ഗ്യം
  • ക­ഥ­യൊ­ന്നു­മ­ല്ല

Colophon

Title: Vidyaarthhikalum Maathrubhaashayum (ml: വി­ദ്യാർ­ത്ഥി­ക­ളും മാ­തൃ­ഭാ­ഷ­യും).

Author(s): Kesari Vengayil Kunjiraman Nayanar.

First publication details: Sayahna Foundation; Trivandrum, Kerala; 2020-05-27.

Deafult language: ml, Malayalam.

Keywords: Article, Kesari Vengayil Kunjiraman Nayanar, Vidyaarthhikalum Maathrubhaashayum, കേസരി വേ­ങ്ങ­യിൽ കു­ഞ്ഞി­രാ­മൻ നാ­യ­നാർ, വി­ദ്യാർ­ത്ഥി­ക­ളും മാ­തൃ­ഭാ­ഷ­യും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 10, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Head, an artwork by Pavel Filonov (1883-1941). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: Anupa Ann Joseph; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.