SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Fritz_Lang.jpg
Fritz Lang bei Dreharbeiten, a photograph by Unknown .
രാ­ത്രി­യു­ടെ ക­ണ്ണു­കൾ
മ­ധു­സൂ­ദ­നൻ

ജർ­മ്മൻ ച­ല­ച്ചി­ത്ര­കാ­രൻ ഫ്രി­റ്റ്സ്ലാ­ങ്ങി ന്റെ സി­നി­മാ­ലോ­ക­ത്തെ­ക്കു­റി­ച്ചു്

അ­റു­പ­ത്തി­യെ­ട്ടു വർ­ഷ­ങ്ങൾ­ക്കു മു­മ്പു് നടന്ന ഒരു സം­ഭ­വ­മാ­ണു്. ജർ­മ്മ­നി­യിൽ ഹി­റ്റ്ല­റും ഗീ­ബൽ­സു മൊ­ക്കെ തി­ക­ഞ്ഞ ആ­രോ­ഗ്യ­ത്തോ­ടെ ജീ­വി­ച്ചി­രു­ന്ന കാ­ല­ത്തു് ന­ട­ന്ന­തു്. ഒരു വർ­ത്ത­മാ­ന­പ്പ­ത്ര­ത്തിൽ ഫ്രി­റ്റ്സ്ലാ­ങ്ങി (Fritz Lang) ന്റെ പുതിയ സി­നി­മ­യെ­ക്കു­റി­ച്ചു­ള്ള വാർ­ത്ത പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. ‘കൊ­ല­പാ­ത­കി ന­മ്മു­ടെ ഇ­ട­യി­ലു­ണ്ടു്’ എന്ന പേ­രോ­ടു­കൂ­ടി ലാ­ങ്ങ് സം­വി­ധാ­നം ചെ­യ്യു­വാൻ പോ­കു­ന്ന ച­ല­ച്ചി­ത്ര­ത്തി­ന്റെ ആ­രം­ഭ­പ്ര­വർ­ത്ത­ന­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള റി­പ്പോർ­ട്ടാ­യി­രു­ന്നു അതു്. അ­തോ­ടു­കൂ­ടി അ­ജ്ഞാ­ത­രാ­യ ചി­ല­യാ­ളു­ക­ളിൽ നി­ന്നു് ഭീ­ഷ­ണി­ക്ക­ത്തു­കൾ ലാ­ങ്ങി­നു കി­ട്ടു­വാൻ തു­ട­ങ്ങി. അ­ദ്ദേ­ഹം ഉ­പ­യോ­ഗി­ക്കു­വാ­നു­ദ്ദേ­ശി­ച്ചി­രു­ന്ന സ്റ്റു­ഡി­യോ­യു­ടെ ഉ­ട­മ­സ്ഥർ പി­ന്തി­രി­ഞ്ഞു. അ­ജ്ഞാ­ത­കാ­ര­ണ­ങ്ങ­ളാൽ ഏതോ സ്ഥ­ല­ത്തു­നി­ന്നു ത­നി­ക്കു കി­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന ക­ത്തു­കൾ ഒരു ഗൂ­ഢാ­ലോ­ച­ന­യു­ടെ ഭാ­ഗ­മാ­ണെ­ന്നു തന്നെ ലാ­ങ്ങി­നു തോ­ന്നി. അ­ദ്ദേ­ഹം സ്റ്റു­ഡി­യോ മേ­ധാ­വി­യോ­ടു് കാ­ര്യ­ങ്ങൾ വി­ശ­ദീ­ക­രി­ക്കു­വാൻ തു­ട­ങ്ങി. അ­ടു­ത്ത­കാ­ല­ത്തു് നടന്ന വി­ചി­ത്ര­മാ­യ ചില സം­ഭ­വ­ങ്ങ­ളെ ആ­ധാ­ര­മാ­ക്കി­യു­ള്ള സി­നി­മ­യാ­ണു് താൻ നിർ­മ്മി­ക്കു­വാ­നു­ദ്ദേ­ശി­ക്കു­ന്ന­തെ­ന്നു് ലാ­ങ്ങ് വ്യ­ക്ത­മാ­ക്കി. അനേകം പേരെ കൊ­ല­പ്പെ­ടു­ത്തി­യ പീ­റ്റർ കുർ­ട്ടൻ എ­ന്നൊ­രാൾ ജർ­മ്മ­നി­യിൽ കു­പ്ര­സി­ദ്ധി നേ­ടി­യി­രു­ന്നു. താൻ നിർ­മ്മി­ക്കാ­നു­ദ്ദേ­ശി­ക്കു­ന്ന സിനിമ അ­യാ­ളു­ടെ ജീ­വി­ത­ക­ഥ­യെ ആ­ധാ­ര­മാ­ക്കി­യു­ള്ള­താ­യി­രി­ക്കും എന്നു പ­റ­യു­ന്ന­തോ­ടെ ലാ­ങ്ങി­നു് സ്റ്റു­ഡി­യോ­യു­ടെ വാ­തി­ലു­കൾ തു­റ­ന്നു­കി­ട്ടി. നാ­ത്സി­കൾ ‘കൊ­ല­പാ­ത­കി ന­മ്മു­ടെ ഇ­ട­യി­ലു­ണ്ടു്’ എന്ന പേരു കേ­ട്ട­തോ­ടു­കൂ­ടി സിനിമ ത­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള­താ­യി­രി­ക്കും എ­ന്നു­റ­പ്പാ­ക്കി ലാ­ങ്ങി­നു­നേ­രെ പ്ര­യോ­ഗി­ച്ച­താ­യി­രു­ന്നു പ്ര­സ്തു­ത ഭീ­ഷ­ണി­ക്ക­ത്തു­കൾ.

ഫ്രി­റ്റ്സ്ലാ­ങ്ങി­ന്റെ സി­നി­മ­കൾ. പ്ര­ക­ട­മാ­യി നാ­ത്സി­ക­ളു­ടെ അ­ക്ര­മ­ങ്ങൾ തു­റ­ന്നു­കാ­ണി­ക്കു­ന്ന­വ­യ­ല്ല. എ­ന്നാൽ ക­ള്ള­ന്മാ­രെ­യും ചി­ത്ത­രോ­ഗി­ക­ളാ­യ പ്ര­തി­നാ­യ­ക­ന്മാ­രെ­യും തന്റെ സി­നി­മ­ക­ളിൽ അ­വ­ത­രി­പ്പി­ക്കു­മ്പോൾ നാ­ത്സി ഭ­ര­ണാ­ധി­കാ­രി­കൾ ജർ­മ്മ­നി­യി­ലാ­ക­മാ­നം നി­റ­ച്ച ഇ­രു­ട്ടു് വ്യ­ക്ത­മാ­യി­ക്കാ­ണി­ക്കു­വാൻ ലാ­ങ്ങി­നു ക­ഴി­ഞ്ഞി­രു­ന്നു. ഒ­രു­പ­ക്ഷേ, ഈ ഭീകര കാ­ല­ഘ­ട്ട­ത്തി­ന്റെ ക­റു­പ്പു­നി­റം ഇ­ത്ര­യും തീ­ക്ഷ്ണ­മാ­യി ആ­വി­ഷ്ക്ക­രി­ക്കു­വാൻ ലാ­ങ്ങി­നു ക­ഴി­ഞ്ഞ­തു­പോ­ലെ മറ്റൂ സം­വി­ധാ­യ­കർ­ക്കു ക­ഴി­ഞ്ഞി­ട്ടു­ണ്ടോ എ­ന്ന­തു സം­ശ­യ­മാ­ണു്.

images/Mugshot-Kurten.jpg
പീ­റ്റർ കുർ­ട്ടൻ

ജർ­മ്മ­നി­യിൽ ഫാ­സി­സം വേ­രു­റ­ച്ചു തു­ട­ങ്ങു­ന്ന കാ­ല­ത്താ­ണു് ഫ്രി­റ്റ്സ്ലാ­ങ്ങി­ന്റെ സി­നി­മാ ജീ­വി­തം ആ­രം­ഭി­ക്കു­ന്ന­തു്. ഒ­ന്നാം ലോക മ­ഹാ­യു­ദ്ധ ത്തി­നു ശേഷം നി­ശ്ശ­ബ്ദ സി­നി­മ­യു­ടെ കാ­ല­ത്തു് തന്നെ ചി­ത്ര­ങ്ങൾ നിർ­മ്മി­ക്കാ­നാ­രം­ഭി­ച്ച ലാ­ങ്ങ് ജർ­മ്മ­നി­യി­ലെ എ­ക്സ്പ്ര­ഷ­ണി­സ്റ്റ് സി­നി­മ­യു­ടെ ആ­ദ്യ­കാ­ല പ്ര­വർ­ത്ത­ക­രി­ലൊ­രാ­ളാ­ണു്. സ­മ­കാ­ലീ­ന ക­ല­യോ­ടു് മു­മ്പെ­ങ്ങു­മു­ണ്ടാ­യി­ട്ടി­ല്ലാ­ത്ത ത­ര­ത്തി­ലു­ള്ള ആ­ഭി­മു­ഖ്യം ജർ­മ്മ­നി­യിൽ പ്ര­ക­ട­മാ­യി­ക്കൊ­ണ്ടി­രു­ന്ന കാ­ല­ത്താ­ണു് എ­ക്സ്പ്ര­ഷ­ണി­സ്റ്റ് സി­നി­മ­യു­ടെ ആ­വിർ­ഭാ­വം. ഫ്രാ­ങ്ക്ഫർ­ട്, ബർളിൻ തു­ട­ങ്ങി­യ പ്ര­ധാ­ന ന­ഗ­ര­ങ്ങ­ളിൽ പ്ര­ദർ­ശ­ന­ശാ­ല­ക­ളു­ടെ എണ്ണം പെ­രു­കി. മ്യൂ­സി­യ­ങ്ങ­ളിൽ സ­മ­കാ­ലീ­ന ക­ല­യ്ക്കു­വേ­ണ്ടി പ്ര­ത്യേ­ക­മാ­യ പ്ര­ദർ­ശ­ന­സൗ­ക­ര്യ­ങ്ങ­ളു­ണ്ടാ­യി. എ­ന്നാൽ 1930-ൽ നാഷണൽ സോ­ഷ്യ­ലി­സ്റ്റു­ക­ളു­ടെ വരവു് ഇ­തി­നെ­ല്ലാം അ­ന്ത്യം കു­റി­ച്ചു. മ്യൂ­സി­യ­ങ്ങ­ളി­ലെ ഡ­യ­റ­ക്ടർ­മാ­രെ­യും സി­നി­മ­യു­ടെ വി­ക­സ­ന­ത്തി­നാ­യി പ്ര­വർ­ത്തി­ച്ചി­രു­ന്ന സ്ഥാ­പ­ന­ങ്ങ­ളു­ടെ അ­ധി­പ­ന്മാ­രെ­യും തൽ­സ്ഥാ­ന­ങ്ങ­ളിൽ നി­ന്നു നീ­ക്കം ചെ­യ്തു. അനേകം സി­നി­മ­കൾ­ക്കു് പ്ര­ദർ­ശ­നാ­നു­മ­തി ത­ട­യ­പ്പെ­ട്ടു. പ­തി­നാ­റാ­യി­ര­ത്തോ­ളം പെ­യി­ന്റിം­ഗു­ക­ളും ശി­ല്പ­ങ്ങ­ളും ഗ്രാ­ഫി­ക് പ്രി­ന്റു­ക­ളും പൊ­തു­ശേ­ഖ­ര­ങ്ങ­ളിൽ നി­ന്നു നീ­ക്കം ചെ­യ്തു. അ­ന്നു­വ­രെ അ­ക്കാ­ദ­മി­ക­ളി­ലും മ­റ്റും നേ­തൃ­സ്ഥാ­നം വ­ഹി­ക്കു­ക­യും പ്ര­ധാ­ന പ്ര­ദർ­ശ­ന­ങ്ങൾ സം­ഘ­ടി­പ്പി­ക്കു­ക­യും പു­സ്ത­ക­ങ്ങൾ ര­ചി­ക്കു­ക­യും ചെയ്ത പല ക­ലാ­കാ­ര­ന്മാർ­ക്കും എ­ഴു­ത്തു­കാർ­ക്കും സ്വ­ന്തം നാ­ട്ടിൽ നി­ന്നു് പ­ലാ­യ­നം ചെ­യ്യേ­ണ്ടി­വ­ന്നു.

ഫ്രി­റ്റ്സ്ലാ­ങ്ങും ജർ­മ്മ­നി­യിൽ നി­ന്നു് ഓ­ടി­ര­ക്ഷ­പ്പെ­ട്ട­യാ­ളാ­ണു്. കൂ­ടു­തൽ ഭീ­ക­ര­മാ­യ രാ­ഷ്ട്രീ­യാ­ന്ത­രീ­ക്ഷ­ത്തി­ലേ­യ്ക്കു് ജർ­മ്മ­നി മാ­റി­പ്പോ­കു­ന്ന­തി­നു് മു­മ്പു­ത­ന്നെ ലാ­ങ്ങ് അ­മേ­രി­ക്ക­യി­ലെ­ത്തി­ച്ചേ­രു­ന്നു­ണ്ടു്. ഗീ­ബൽ­സ് വ­ച്ചു­നീ­ട്ടി­യ ഉ­ദ്യോ­ഗ­വും സ്വ­ത്തു­ക്ക­ളും അ­തി­നോ­ട­കം നാ­ത്സി­ക­ളു­മാ­യി ഒ­ത്തു­ചേർ­ന്നു­പോ­കു­വാൻ ത­യാ­റെ­ടു­ത്തു­ക­ഴി­ഞ്ഞ ഭാ­ര്യ­യെ­യും ജർ­മ്മ­നി­യി­ലു­പേ­ക്ഷി­ച്ചി­ട്ടാ­ണു് ലാ­ങ്ങ്, ഹോ­ളി­വു­ഡ് സ്ഥി­തി ചെ­യ്യു­ന്ന ലോസ് ഏ­ഞ്ചൽ­സി ലെ­ത്തി­ച്ചേ­രു­ന്ന­തു്.

1920-​കളിലും മു­പ്പ­തു­ക­ളു­ടെ ആ­ദ്യ­പ­കു­തി­യി­ലും ലാ­ങ്ങ് നിർ­മ്മി­ച്ച സി­നി­മ­ക­ളിൽ ജർ­മ്മ­നി­യി­ലെ ഇ­രു­ണ്ട രാ­ഷ്ട്രീ­യാ­ന്ത­രീ­ക്ഷ­ത്തി­ന്റെ സൂ­ക്ഷ്മ­ച­രി­ത്രം അ­ട­ങ്ങി­യി­ട്ടു­ണ്ടു്. വ­മ്പി­ച്ച ജ­ന­സ്വാ­ധീ­ന­മു­ള്ള സി­നി­മ­യെ­ന്ന മാ­ധ്യ­മ­ത്തി­നു് നിർ­ണ്ണാ­യ­ക­മാ­യ സാ­മൂ­ഹ്യ­സ­ന്ദർ­ഭ­ത്തിൽ പ്ര­ധാ­ന­പ്പെ­ട്ട ചില ദൗ­ത്യ­ങ്ങ­ളു­ണ്ടു് എന്നു വി­ശ്വ­സി­ച്ചി­രു­ന്ന ക­ലാ­കാ­ര­നാ­യി­രു­ന്നു ലാ­ങ്ങ്. പല പ്ര­ത­ല­ങ്ങ­ളു­മു­ള്ള സി­നി­മ­യെ­ന്ന ക­ലാ­രൂ­പ­ത്തി­ന്റെ ആ­ദ്യ­പ്ര­ത­ല­ങ്ങൾ വ­ള­രെ­വേ­ഗം മ­ന­സ്സി­ലാ­ക്ക­പ്പെ­ടു­ന്ന­താ­ണു് എ­ന്നു് ലാ­ങ്ങ് മ­ന­സ്സി­ലാ­ക്കി­യി­രു­ന്നു. സി­നി­മ­യു­ടെ അ­ന്തർ­ഭാ­ഗ­ങ്ങ­ളി­ലേ­ക്കു ക­ട­ന്നാ­ലോ അ­പ­രി­ചി­ത­ങ്ങ­ളാ­യ സൂ­ച­ക­ങ്ങ­ളി­ലേ­യ്ക്കും ചി­ഹ്ന­ബിം­ബ­ങ്ങ­ളി­ലേ­യ്ക്കു­മു­ള്ള സ­ങ്കീർ­ണ്ണ­മാ­യൊ­രു യാ­ത്ര­യി­ലേ­യ്ക്കാ­ണു് കാ­ഴ്ച­കാ­രൻ നീ­ങ്ങു­ന്ന­തു്. പലതരം വ്യ­വ­ഹാ­ര­ങ്ങൾ ഇ­ട­ക­ലർ­ന്നു പ്ര­വർ­ത്തി­ക്കു­ന്ന ഈ പ്ര­ത­ല­ങ്ങ­ളി­ലാ­ണു് സി­നി­മ­യു­ടെ ഭാഷ സ്ഥി­തി ചെ­യ്യു­ന്ന­തെ­ന്നു് ലാ­ങ്ങ് തി­രി­ച്ച­റി­ഞ്ഞി­രു­ന്നു. തന്റെ ച­ല­ച്ചി­ത്ര­ങ്ങ­ളി­ലെ ഈ അ­ന്തർ­മേ­ഖ­ല­ക­ളിൽ നി­ന്നു­കൊ­ണ്ടാ­ണു് സ­മൂ­ഹ­ത്തി­ലെ വൈ­രു­ദ്ധ്യ­ങ്ങ­ളെ­ക്കു­റി­ച്ചു് പ്ര­വ­ച­ന­സ്വ­ര­ത്തിൽ ലാ­ങ്ങ് സം­സാ­രി­ച്ചി­രു­ന്ന­തു്.

images/LuisBunuel.jpg
ലൂയി ബു­ന്വേൽ

അ­സാ­ധാ­ര­ണ­മാ­യ ശി­ല്പ­വൈ­ദ­ഗ്ദ്ധ്യ­മു­ള്ള സീ­നു­കൾ നിർ­മ്മി­ക്കു­വാൻ വാ­സ്തു­ശി­ല്പ­ത്തി­ലും ചി­ത്ര­ക­ല­യി­ലു­മു­ള്ള അ­വ­ഗാ­ഹം ലാ­ങ്ങി­നെ സ­ഹാ­യി­ച്ചി­രു­ന്നു. (ഒരു ചി­ത്ര­കാ­ര­നാ­യി­ട്ടാ­ണു് ലാ­ങ്ങി­ന്റെ ക­ലാ­ജീ­വി­ത­മാ­രം­ഭി­ക്കു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ പി­താ­വു് ഒരു വാ­സ്തു­ശി­ല്പി­യാ­യി­രു­ന്നു) ലാ­ങ്ങി­ന്റെ ച­ല­ച്ചി­ത്ര­ങ്ങ­ളി­ലെ ഫ്രെ­യി­മു­ക­ളിൽ ജാ­ഗ്ര­ത­യു­ള്ള നി­രൂ­പ­ണ­ബു­ദ്ധി പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടു്. ഫ്രെ­യി­മു­ക­ളു­ടെ ദൃ­ശ്യ­ദാർ­ഢ്യ­ത്തി­നാ­യി ക­ലാ­ച­രി­ത്ര­ത്തി­ന്റെ കെ­ട്ടു­ക­ള­ഴി­ച്ചു പ­രി­ശോ­ധി­ക്കു­ന്ന­തു് ലാ­ങ്ങി­ന്റെ സി­നി­മ­ക­ളിൽ സാ­ധാ­ര­ണ­മാ­ണു്. ഈ സ­വി­ശേ­ഷ­ത­ക­ളാ­ണു് പി­ന്നീ­ടു­ള്ള ച­ല­ച്ചി­ത്ര­കാ­ര­ന്മാ­രെ ലാ­ങ്ങി­ന്റെ സി­നി­മ­ക­ളി­ലേ­യ്ക്കു് ആ­കർ­ഷി­ച്ചി­രു­ന്ന­തു്. ലൂയി ബു­ന്വേൽ തന്റെ ആ­ത്മ­ക­ഥ­യിൽ പ­റ­യു­ന്ന­തു നോ­ക്കു­ക.

“ഫ്രി­റ്റ്സ്ലാ­ങ്ങി­ന്റെ സി­നി­മ­ക­ളാ­ണു് എന്നെ ഏ­റ്റ­വു­മ­ധി­കം സ്വാ­ധീ­നി­ച്ചി­ട്ടു­ള്ള­തു്. ലാ­ങ്ങി­ന്റെ Destiny എന്ന ചി­ത്രം ക­ണ്ട­മാ­ത്ര­യിൽ എ­നി­ക്കും സി­നി­മ­യു­ണ്ടാ­ക്ക­ണ­മെ­ന്നു തോ­ന്നി. ഈ ചി­ത്ര­ത്തിൽ ഉ­പ­യോ­ഗി­ച്ചി­ട്ടു­ള്ള മൂ­ന്നു ഉ­പ­ക­ഥ­ക­ള­ല്ല എന്നെ ച­ലി­പ്പി­ച്ച­തു്. ഫ്ളെ­മി­ഷ് ഗ്രാ­മ­ത്തി­ലേ­യ്ക്കു ക­ട­ന്നു­വ­രു­ന്ന ക­റു­ത്ത തൊ­പ്പി ധ­രി­ച്ച മ­നു­ഷ്യൻ (ഉ­ട­നെ­ത­ന്നെ അയാൾ മ­ര­ണ­മാ­ണെ­ന്നു ഞാൻ തി­രി­ച്ച­റി­ഞ്ഞു!) പി­ന്നെ സെ­മി­ത്തേ­രി­യി­ലെ ദൃ­ശ്യ­വും ഈ ചി­ത്ര­ത്തി­ലെ എന്തോ ഒ­ന്നു് അ­ഗാ­ധ­മാ­യി എ­ന്നോ­ടു സം­സാ­രി­ച്ചു. ലാ­ങ്ങി­ന്റെ മറ്റു ചി­ത്ര­ങ്ങൾ തു­ടർ­ന്നു­കാ­ണു­മ്പോ­ഴൊ­ക്കെ­യും ഈ അ­നു­ഭ­വം ആ­വർ­ത്തി­ച്ചു­കൊ­ണ്ടി­രു­ന്നു.”

‘കൊ­ല­പാ­ത­കി ന­മു­ക്കി­ട­യി­ലു­ണ്ടു്’ എന്ന പേരു് ‘m’ എന്ന അ­ക്ഷ­ര­ത്തി­ലൊ­തു­ക്കി 1931-ൽ പു­റ­ത്തു­വ­ന്ന സി­നി­മ­യി­ലാ­ണു് ലാ­ങ്ങ് ആ­ദ്യ­മാ­യി ശ­ബ്ദ­മു­പ­യോ­ഗി­ക്കു­ന്ന­തു്. ലാ­ങ്ങി­നു് തന്റെ ച­ല­ച്ചി­ത്ര ജീ­വി­ത­ത്തിൽ ഏ­റ്റ­വും പ്രാ­ധാ­ന്യ­മു­ള്ള­താ­യി­ത്തോ­ന്നി­യ ചി­ത്ര­വു­മ­താ­ണു്. ഇ­ന്നു്, അ­ദ്ദേ­ഹ­ത്തി­ന്റെ ഏ­റ്റ­വും നല്ല ചി­ത്ര­മാ­യി പ­ര­ക്കെ അം­ഗീ­ക­രി­ക്കു­ന്ന ‘m’ പല കൊ­ല­പാ­ത­ക­ങ്ങൾ ചെയ്ത ഒ­രാ­ളു­ടെ മാ­ന­സി­ക വ്യാ­പാ­ര­ങ്ങ­ളെ­യും അ­യാൾ­ക്കു ചു­റ്റു­മു­ള്ള ലോ­ക­ത്തി­ന്റെ ആ­ഭ്യ­ന്ത­ര വൈ­രു­ദ്ധ്യ­ങ്ങ­ളെ­യും വി­ശ­ക­ല­നം ചെ­യ്യു­ന്ന ചി­ത്ര­മാ­ണു്.

ഫ്രാൻ­സ് ബക്കർ എന്ന മ­നോ­രോ­ഗി­യാ­യ ഒരാൾ ജർ­മ്മൻ ന­ഗ­ര­ത്തിൽ ന­ട­ത്തു­ന്ന കൊ­ല­പാ­ത­ക­ങ്ങ­ളു­ടെ നിര ക­ണ്ടു് പോ­ലീ­സും അ­ധോ­ലോ­ക­ത്തി­ലെ ക­ള്ള­ന്മാ­രും അ­മ്പ­ര­ക്കു­ക­യാ­ണു്. കൊ­ല­പാ­ത­ക­ങ്ങൾ പെ­രു­കു­ന്ന­തോ­ടെ നി­ര­ന്ത­ര­മാ­യു­ണ്ടാ­വു­ന്ന പൊ­ലീ­സ് റെ­യി­ഡു­കൾ കാരണം ത­ങ്ങ­ളു­ടെ നി­ല­നി­ല്പു് അ­പ­ക­ട­ത്തി­ലാ­ണെ­ന്ന­റി­യു­ന്ന അ­ധോ­ലോ­ക­വും കൊ­ല­പാ­ത­കി­യെ പി­ടി­ക്കു­വാൻ രം­ഗ­ത്തി­റ­ങ്ങു­ന്നു. അ­ങ്ങി­നെ അ­ധോ­ലോ­ക­വും പോ­ലീ­സും ഒരേ ജോ­ലി­യി­ലാ­ണി­പ്പോൾ ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തു്. എ­ങ്ങി­നെ­യും കൊ­ല­പാ­ത­കി­യെ പി­ടി­ക്കു­ക. രണ്ടു കൂ­ട്ട­രു­ടെ­യും അ­ന്വേ­ഷ­ണ­ങ്ങൾ ലാ­ങ്ങ് വി­ശ­ദ­മാ­യി പ്ര­തി­പാ­ദി­ക്കു­ന്നു­ണ്ടു്. ര­ണ്ടു­ത­ര­ത്തി­ലു­ള്ള അ­ന്വേ­ഷ­ണ­ങ്ങ­ളും ഇ­ട­ക­ലർ­ത്തി­ക്കാ­ണി­ക്കു­ന്ന­തി­ലൂ­ടെ പോ­ലീ­സും അ­ധോ­ലോ­ക­വും ത­മ്മിൽ ഒരു വ്യ­ത്യാ­സ­വു­മി­ല്ല എന്നു സ്ഥാ­പി­ക്കു­വാൻ ലാ­ങ്ങി­നു ക­ഴി­യു­ന്നു­ണ്ടു്. കൊ­ല­പാ­ത­കി­യാ­യ ഫ്രാൻ­സ് ബ­ക്ക­റെ ജ­ന­ങ്ങ­ളു­ടെ സ­ഹാ­യ­ത്തോ­ടെ പി­ടി­ക്കു­ന്ന അ­ധോ­ലോ­കം അ­വ­രു­ടേ­താ­യ നി­ല­യിൽ ഒരു വി­ചാ­ര­ണ­യും സം­ഘ­ടി­പ്പി­ക്കു­ന്നു­ണ്ടു്. ഈ വി­ചാ­ര­ണ­യിൽ തൂ­ക്കി­ക്കൊ­ല്ലു­വാൻ വി­ധി­ക്ക­പ്പെ­ടു­ന്ന ഫ്രാൻ­സ് ബ­ക്ക­റെ പൊ­ലീ­സ് വന്നു കൊ­ണ്ടു­പോ­യി ര­ണ്ടാം വി­ചാ­ര­ണ ആ­രം­ഭി­ക്കു­ന്നി­ട­ത്താ­ണു് ലാ­ങ്ങ് ചി­ത്ര­മ­വ­സാ­നി­പ്പി­ക്കു­ന്ന­തു്.

അ­ക്ര­മോ­ത്സു­ക­ത­ക്കെ­തി­രെ­യു­ള്ള സാ­ധാ­ര­ണ നി­യ­മ­ങ്ങ­ളെ ഉ­ല്ലം­ഘി­ക്കു­വാ­നു­ള്ള താ­ല്പ­ര്യ­ങ്ങൾ ലാ­ങ്ങി­ന്റെ സിനിമ പ്ര­ക­ടി­പ്പി­ക്കു­ന്നു­ണ്ടു്. എ­ന്നാൽ ഇതു് യ­ഥാർ­ത്ഥ ജീ­വി­ത­ത്തിൽ ന­ട­ക്കു­ന്ന ക്രൂ­ര­ത­ക­ളെ ന്യാ­യീ­ക­രി­ക്കു­ന്ന നി­ല­യി­ല­ല്ല. ഇതിനെ മ­ന­സ്സി­ലാ­ക്കു­ന്ന­തിൽ നി­ല­വി­ലു­ള്ള നി­യ­മ­ങ്ങൾ­ക്കു് പ­രി­മി­തി­ക­ളു­ണ്ടു് എന്ന വി­മർ­ശ­ന­മാ­ണു് സിനിമ മു­ന്നോ­ട്ടു വ­യ്ക്കു­ന്ന­തു്. ഈ കാരണം കൊ­ണ്ടു കൂ­ടി­യാ­ണു് ലാ­ങ്ങി­ന്റെ സി­നി­മ­കൾ സാ­ധാ­ര­ണ ക്രൈം സി­നി­മ­ക­ളിൽ നി­ന്നു് വളരെ അ­ക­ന്നു­നിൽ­ക്കു­ന്ന­തു്. സാ­ധാ­ര­ണ ക്രൈം സി­നി­മ­കൾ വ്യ­വ­സ്ഥാ­നു­കൂ­ല പ്ര­ത്യ­യ­ശാ­സ്ത്ര­ത്തെ അ­റി­ഞ്ഞോ അ­റി­യാ­തെ­യോ പി­ന്തു­ണ­യ്ക്കു­ന്ന­വ­യാ­കു­മ്പോൾ പ­ട്ടാ­ളം, പോ­ലീ­സ്, കോടതി എ­ന്നി­വ­യെ­ക്കൂ­ടി ബോ­ധ­പൂർ­വ്വം അ­പ­ഗ്ര­ഥി­ക്ക­പ്പെ­ടു­ന്ന ലാ­ങ്ങി­ന്റെ സി­നി­മ­കൾ ജാ­ഗ്ര­ത­യേ­റി­യ സ­ത്യാ­ന്വേ­ഷ­ണ­മാ­ണു് ന­ട­ത്തു­ന്ന­തു്. ചു­രു­ക്ക­ത്തിൽ തന്റെ സി­നി­മ­ക­ളു­ടെ അ­വ­സാ­ന­ത്തിൽ ലാ­ങ്ങ് ക­സ്റ്റ­ഡി­യി­ലെ­ടു­ക്കു­ന്ന­തു് സാ­മൂ­ഹ്യ­വൈ­രു­ദ്ധ്യ­ങ്ങ­ളെ­ത്ത­ന്നെ­യാ­ണു്.

ഇനി ന­മു­ക്കു് ‘m’ന്റെ ചില ഭാ­ഗ­ങ്ങൾ പ­രി­ശോ­ധി­ച്ചു­നോ­ക്കാം. എൽസി എന്ന പെൺ­കു­ട്ടി തി­ര­ക്കു­ള്ള നി­ര­ത്തി­ലൂ­ടെ സ്കൂ­ളിൽ നി­ന്നു് വീ­ട്ടി­ലേ­ക്കു ന­ട­ക്കു­ന്ന രം­ഗ­മാ­ണു് നമ്മൾ കാ­ണു­ന്ന­തു്. അവൾ കൈ­യി­ലു­ള്ള ഒരു പ­ന്തു് നി­ല­ത്ത­ടി­ച്ചു ക­ളി­ച്ചു­കൊ­ണ്ടു് ഉ­ത്സാ­ഹ­ത്തോ­ടു­കൂ­ടി­യാ­ണു് ന­ട­ക്കു­ന്ന­തു്. ഒരു ഉ­രു­ണ്ട തൂ­ണി­ന­ടു­ത്തു് വ­രു­മ്പോൾ അവൾ നിൽ­ക്കു­ക­യും തൂണിൽ പ­തി­പ്പി­ച്ചി­ട്ടു­ള്ള പോ­സ്റ്റ­റു­കൾ­ക്കു­മേൽ പ­ന്തെ­റി­ഞ്ഞു­ക­ളി­ക്കു­വാൻ തു­ട­ങ്ങു­ക­യും ചെ­യ്യു­ന്നു. ക്യാ­മ­റ പ­ന്തി­നെ അ­നു­ഗ­മി­ക്കു­ക­യും തൂണിൽ പ­തി­പ്പി­ച്ചി­ട്ടു­ള്ള പോ­സ്റ്റ­റു­ക­ളി­ലൊ­ന്നു് കാ­ണി­ച്ചു­ത­രി­ക­യും ചെ­യ്യു­ന്നു. ‘ആ­രാ­ണു് കൊ­ല­യാ­ളി?’ എന്ന ത­ല­ക്കെ­ട്ടോ­ടെ, ഏ­താ­നും സ്ക്കൂൾ വി­ദ്യാർ­ത്ഥി­ക­ളെ ആരോ പ­ല­പ്പോ­ഴാ­യി കൊ­ല­പ്പെ­ടു­ത്തി­യ വി­വ­ര­ങ്ങ­ള­ട­ങ്ങു­ന്ന പോ­സ്റ്റർ കൊ­ല­പാ­ത­കി­യെ ക­ണ്ടെ­ത്തു­വാൻ സ­ഹാ­യി­ക്കു­ന്ന­വർ­ക്കു് പ­തി­നാ­യി­രം മാർ­ക്ക് പ്ര­തി­ഫ­ല­മാ­യി കൊ­ടു­ക്കു­ന്ന­താ­ണു് എന്നു കൂടി വെ­ളി­പ്പെ­ടു­ത്തി­യി­ട്ടു­ള്ള ആ പോ­സ്റ്റ­റിൽ എൽ­സി­യു­ടെ പ­ന്തു് തു­ടർ­ച്ച­യാ­യി വീ­ഴു­ന്ന­തോ­ടൊ­പ്പം തൊ­പ്പി­ധ­രി­ച്ച ഒരു മ­നു­ഷ്യ­നി­ഴൽ കൂടി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­ണ്ടു്. ഒ­ന്നും പ­റ­യാ­തെ തന്നെ ആ നിഴൽ കൊ­ല­യാ­ളി­യു­ടേ­താ­ണെ­ന്നു് ലാ­ങ്ങി­നു് നമ്മെ ബോ­ദ്ധ്യ­പ്പെ­ടു­ത്താൻ ക­ഴി­യു­ന്നു. കൊ­ല­യാ­ളി­യും പെൺ­കു­ട്ടി­യു­മാ­യു­ള്ള സം­ഭാ­ഷ­ണം നി­ഴ­ലും പോ­സ്റ്റ­റും മു­ക­ളി­ലേ­ക്കു­യർ­ന്നു നിൽ­ക്കു­ന്ന പെൺ­കു­ട്ടി­യു­ടെ ശി­ര­സ്സി­ന്റെ ഭാ­ഗ­ങ്ങ­ളും കാ­ണി­ച്ചു­കൊ­ണ്ടാ­ണു് നമ്മെ കേൾ­പ്പി­ക്കു­ന്ന­തു്.

ഈ ഭാഗം പു­രോ­ഗ­മി­ക്കു­ന്ന­തു് എൽ­സി­യു­ടെ അമ്മ മകളെ അ­ന്വേ­ഷി­ക്കു­ന്ന ഭാ­ഗ­ങ്ങൾ കൂ­ട്ടി­ച്ചേർ­ത്തു­കൊ­ണ്ടാ­ണു്. കൊ­ല­യാ­ളി പെൺ­കു­ട്ടി­യെ കൊ­ല­പ്പെ­ടു­ത്തു­ന്ന­തു് ലാ­ങ്ങ് ന­മു­ക്കു് കാ­ട്ടി­ത്ത­രു­ന്നി­ല്ല. സാ­ധാ­ര­ണ ക്രൈം­ത്രി­ല്ല­റിൽ അ­ത്യാ­വ­ശ്യ­ഘ­ട­ക­മാ­യ അ­ത്ത­രം രം­ഗ­ങ്ങൾ ലാ­ങ്ങ് ഒ­രി­ക്ക­ലും ഉ­പ­യോ­ഗി­ച്ചി­രു­ന്നി­ല്ല എന്നു കാണാം. എൽ­സി­യു­ടെ കൈ­യി­ലു­ണ്ടാ­യി­രു­ന്ന പ­ന്തു് പാ­ഴ്ച്ചെ­ടി­കൾ­ക്കി­ട­യിൽ മ­റ­ഞ്ഞു­കി­ട­ക്കു­ന്ന­തും കൊ­ല­യാ­ളി അ­വൾ­ക്കു് അ­ന്ധ­നാ­യ ഒരു വി­ല്പ­ന­ക്കാ­രിൽ നി­ന്നു് വാ­ങ്ങി­ക്കൊ­ടു­ത്ത മ­നു­ഷ്യാ­കൃ­തി­യി­ലു­ള്ള ഒരു ബലൂൺ ടെ­ല­ഫോൺ ക­മ്പി­യിൽ കു­രു­ങ്ങി­ക്കി­ട­ക്കു­ന്ന­തു­മാ­ണു് ലാ­ങ്ങ് കാ­ണി­ച്ചു­ത­രു­ന്ന­തു് ഒരു കാ­റ്റു­വ­ന്നു­ല­ച്ചു്, ആ ബലൂൺ സാ­വ­ധാ­നം പ­റ­ന്നു­പോ­കു­ന്നു­മു­ണ്ടു്, ഇ­ത്ത­ര­ത്തിൽ വി­ട്ടു­വീ­ഴ്ച­യി­ല്ലാ­ത്ത വെ­ട്ടി­ച്ചു­രു­ക്ക­ലു­ക­ളി­ലൂ­ടെ മൂർ­ച്ച­കൂ­ട്ടി­യ ബിം­ബ­ങ്ങ­ളാ­ണു് ലാ­ങ്ങ് തന്റെ സി­നി­മ­ക­ളിൽ പ­രീ­ക്ഷി­ച്ചി­രു­ന്ന­തു്.

ഈ ചി­ത്ര­ത്തി­ലാ­ണു് ലാ­ങ്ങ് ആ­ദ്യ­മാ­യി ശ­ബ്ദ­മു­പ­യോ­ഗി­ക്കു­ന്ന­തു് എന്നു പ­റ­ഞ്ഞു­വ­ല്ലോ. ഫ്രാൻ­സ്ബ­ക്ക­റെ കാ­ണാ­ത്ത രം­ഗ­ങ്ങ­ളിൽ ചി­ല­തിൽ അ­യാ­ളു­ടെ ചൂ­ള­മ­ടി കേൾ­ക്കാം. ആ ചൂ­ള­മ­ടി­യി­ലൂ­ടെ­യാ­ണ­യാൾ അ­ധോ­ലോ­ക­ത്തി­ന്റെ പി­ടി­യി­ലാ­കു­ന്ന­തും ഇ­ങ്ങ­നെ ശബ്ദം അ­ത്യാ­വ­ശ്യ­ഘ­ട­ക­മാ­യി­ത്ത­ന്നെ ഉ­പ­യോ­ഗി­ക്കു­വാൻ ഈ ആ­ദ്യ­ചി­ത്ര­ത്തിൽ തന്നെ ലാ­ങ്ങ് ശ്ര­മി­ച്ചി­രു­ന്നു. എൽ­സി­യെ അ­ന്വേ­ഷി­ക്കു­ന്ന അ­മ്മ­യു­ടെ അ­മ്പ­ര­പ്പു് ശ­ബ്ദ­ത്തി­ലൂ­ടെ­യാ­ണു് ശ­ക്തി­പ്രാ­പി­ക്കു­ന്ന­തു്. എൽസി സ്ക്കൂ­ളിൽ നി­ന്നു വരാൻ വൈ­കു­ന്തോ­റും അ­മ്മ­യു­ടെ പി­ട­ച്ചിൽ കൂ­ടി­വ­രു­ന്നു. ജ­ന­ലി­ലൂ­ടെ അവർ പു­റ­ത്തേ­യ്ക്കു നോ­ക്കു­ന്നു. സ്ക്കൂ­ളിൽ നി­ന്നു് എൽ­സി­യൊ­ഴി­കെ മ­റ്റെ­ല്ലാ­വ­രും അ­വ­രു­ടെ വീ­ടു­ക­ളിൽ മ­ട­ങ്ങി­യെ­ത്തി­യി­രി­ക്കു­ന്നു. വർ­ദ്ധി­ച്ച വേ­വ­ലാ­തി­യോ­ടെ എൽസി എ­ന്ന­വർ ഉ­ച്ച­ത്തിൽ വി­ളി­ക്കു­ന്നു. തു­ടർ­ന്നു­ള്ള ദൃ­ശ്യ­ങ്ങ­ളിൽ അ­മ്മ­യെ നമ്മൾ കാ­ണു­ന്നി­ല്ല എൽസി എ­ന്നു­ള്ള വിളി മാ­ത്ര­മേ കേൾ­ക്കു­ന്നു­ള്ളൂ. ഈ വിളി ആ­വർ­ത്തി­ക്കു­മ്പോൾ കോ­ണി­പ്പ­ടി­ക­ളു­ടെ­യും വീ­ടി­ന്റെ മറ്റു പ­രി­സ­ര­ങ്ങ­ളു­ടെ­യും നി­ശ്ച­ല­ദൃ­ശ്യ­ങ്ങ­ളാ­ണു് നാം കാ­ണു­ന്ന­തു്. വളരെ ശ്ര­ദ്ധാ­പൂർ­വ്വം ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ള ഈ ഒ­ഴി­ഞ്ഞ­യി­ട­ങ്ങ­ളിൽ പ്ര­തി­ധ്വ­നി­ക്കു­ന്ന ശ­ബ്ദ­ത്തി­ലൂ­ടെ വി­ളി­യു­ടെ പി­ന്നി­ലെ ഉ­ത്ക­ണ്ഠ­കൾ ന­മു­ക്കു കേൾ­ക്കാ­നാ­കു­ന്നു.

images/Metropolis.jpg

ഫ്രി­റ്റ്സ്ലാ­ങ്ങി­ന്റെ സി­നി­മ­കൾ സാ­ങ്കേ­തി­ക­ത്തി­ക­വു് ഏ­റി­യ­വ­യാ­യി­രു­ന്നു. ക്യാ­മ­റ­യു­ടെ ച­ല­ന­ങ്ങൾ, വെ­ളി­ച്ച­ക്ര­മീ­ക­ര­ണം, രം­ഗ­സ­ജ്ജീ­ക­ര­ണം എ­ന്നി­വ­യിൽ മൗ­ലി­ക­മാ­യ പല പ്ര­ത്യേ­ക­ത­ക­ളും ലാ­ങ്ങ് തന്റെ സി­നി­മ­യി­ലൂ­ടെ ആ­വി­ഷ്ക­രി­ച്ചു. സയൻസ് ഫി­ക്ഷൻ സി­നി­മ­കൾ പ്ര­ചാ­ര­ത്തി­ലാ­വു­ന്ന­തി­നു് എ­ത്ര­യോ മു­മ്പു് സാ­ങ്കേ­തി­ക വി­ദ­ഗ്ദ്ധ­രെ ഉ­പ­യോ­ഗി­ച്ചു് സ­ങ്കീർ­ണ്ണ­ങ്ങ­ളാ­യ പല വി­ദ്യ­ക­ളും ലാ­ങ്ങ് പ­രീ­ക്ഷി­ച്ചി­രു­ന്നു. ‘മെ­ട്രോ­പൊ­ളി­സ് ’ എന്ന ചി­ത്ര­ത്തി­ലെ വാ­സ്തു­ശി­ല്പ­മാ­തൃ­ക­കൾ ഇ­ന്നും ഒ­ര­ത്ഭു­ത­മാ­ണു്.

ഡോ­ക്ടർ മബൂസെ എന്ന മ­ന­ശ്ശാ­സ്ത്ര­ജ്ഞൻ അ­തി­വി­ദ­ഗ്ദ്ധ­മാ­യി സ­മൂ­ഹ­ത്തിൽ വി­ത­യ്ക്കു­ന്ന മാ­ര­ണ­ങ്ങ­ളാ­ണു് നാലു സി­നി­മ­ക­ളി­ലാ­യി ലാ­ങ്ങ് വി­ശ­ക­ല­നം ചെ­യ്യു­ന്ന­തു്. മബൂസെ തി­ന്മ­യു­ടെ, പ­ക­യു­ടെ, രോ­ഷ­ത്തി­ന്റെ ഭീ­ക­രാ­കാ­രം പൂണ്ട ഒരു പ്ര­തീ­ക­മാ­യി­ട്ടാ­ണു് സി­നി­മ­യി­ല­വ­ത­രി­പ്പി­ക്ക­പ്പെ­ടു­ന്ന­തു്. എല്ലാ കാ­ര്യ­ങ്ങ­ളും മു­റ­പോ­ലെ; ശാ­സ്ത്രീ­യ­മാ­യി നിർ­വ്വ­ഹി­ക്കു­ന്ന മ­ബൂ­സെ­യ്ക്കു് ന­ഗ­ര­ത്തി­ലാ­ക­മാ­നം വേ­രു­ക­ളു­ണ്ടു്. തന്റെ ആ­ജ്ഞ­കൾ ന­ട­പ്പി­ലാ­കു­വാൻ ക­ഴി­വു­ള്ള­യാ­ളു­ക­ളെ തി­ര­ഞ്ഞു­പി­ടി­ച്ചു് ഹി­പ്നോ­ട്ടൈ­സ് ചെ­യ്തു് ഇ­ര­ക­ളാ­യി ഉ­പ­യോ­ഗി­ക്കു­ക­യാ­ണു് ഡോ. മ­ബൂ­സെ­യു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലൊ­ന്നു്. ഇ­തു­മൂ­ലം ന­ഗ­ര­ത്തിൽ ന­ട­ക്കു­ന്ന എല്ലാ അ­ക്ര­മ­ങ്ങ­ളിൽ നി­ന്നും മ­റ­ഞ്ഞി­രി­ക്കു­വാ­ന­യാൾ­ക്കാ­വു­ന്നു. മ­നഃ­ശാ­സ്ത്ര­ജ്ഞൻ, ബി­സി­ന­സ്സു­കാ­രൻ, മ­ദ്യ­പ­നാ­യ ക­പ്പി­ത്താൻ, പ്രഭു ഇ­ങ്ങി­നെ പല വേ­ഷ­ങ്ങ­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന അയാളെ പി­ടി­കി­ട്ടു­ക എ­ളു­പ്പ­മ­ല്ല.

images/Vincent_van_Gogh.jpg
വാൻ­ഗോ­ഗ്

മ­ബൂ­സെ­യു­ടെ കഥ പ­റ­യു­വാൻ ലാ­ങ്ങ് ഉ­പ­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു് ഒ­ന്നാം­ലോ­ക മ­ഹാ­യു­ദ്ധ­ത്തി­നു ശേ­ഷ­മു­ള്ള ജർ­മ്മ­നി­യി­ലെ രാ­ത്രി­ക­ളാ­ണു്. മബൂസെ സി­നി­മ­ക­ളിൽ ആ­ദ്യ­ത്തേ­തിൽ. രാ­ത്രി­ക­ളിൽ ഉ­ണർ­ന്നി­രി­ക്കു­ന്ന ന­ഗ­ര­ത്തി­ലെ ഭീ­മ­ങ്ങ­ളാ­യ ചൂ­തു­ക­ളി കേ­ന്ദ്ര­ങ്ങ­ളാ­ണു് ലാ­ങ്ങ് കാ­ണി­ച്ചു­ത­രു­ന്ന­തു്. വാൻ­ഗോ­ഗി ന്റെ പ്ര­സി­ദ്ധ­മാ­യ ‘രാ­ത്രി ക്ല­ബ്ബ് ’ എന്ന പെ­യി­ന്റിം­ഗി­നെ ഓർ­മ്മി­പ്പി­ക്കു­ന്ന കൃ­ത്രി­മ വെ­ളി­ച്ച­വും ക്രൂ­ര­ത­യും നി­റ­ഞ്ഞു­നിൽ­ക്കു­ന്ന ആ വൻ­കെ­ട്ടി­ട­ങ്ങ­ളി­ലാ­ണു് മ­ബൂ­സെ­യു­ടെ പ്ര­വർ­ത്ത­ന­ങ്ങൾ ആ­ദ്യ­മാ­യി നാം പ­രി­ച­യ­പ്പെ­ടു­ക. മബൂസെ ചി­ത്ര­ങ്ങ­ളിൽ തു­ടർ­ച്ച­യാ­യി ആരോ നമ്മെ വീ­ക്ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു എന്ന പ്ര­തീ­തി­യു­ണ്ടാ­ക്കു­വാൻ ലാ­ങ്ങ് ശ്ര­മി­ച്ചി­ട്ടു­ള്ള­താ­യി തോ­ന്നും. മ­ബൂ­സെ­യു­ടെ ഹി­പ്നോ­ട്ടി­ക് ദൃ­ഷ്ടി വ­ന്നു­പ­തി­ക്കു­ന്ന­തു് നേരെ ന­മ്മു­ടെ നേർ­ക്കാ­ണു് എ­ന്ന­തു­മാ­ത്ര­മ­ല്ല. അനേകം ക­ണ്ണു­കൾ ഈ ചി­ത്ര­ങ്ങ­ളിൽ നി­ന്നു് നമ്മെ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു കൊ­ണ്ടു കൂ­ടി­യാ­ണ­തു്.

images/Vincent_Willem_van_Gogh_076.jpg

മബൂസെ സി­നി­മ­കൾ ജർ­മ്മ­നി­ക്കു വെ­ളി­യിൽ പ്ര­സി­ദ്ധ­മാ­വു­ന്ന­തു് ആ ചി­ത്ര­ങ്ങ­ളു­ടെ ഡോ­ക്യു­മെ­ന്റ­റി സ്വ­ഭാ­വ­ങ്ങൾ കാ­ര­ണ­മാ­യി­രു­ന്നു. രാ­ത്രി­യിൽ പ്ര­വർ­ത്ത­ന­നി­ര­ത­രാ­യി­രി­ക്കു­ന്ന ക­ള്ള­ന്മാ­രെ­യും ചൂ­തു­ക­ളി­കാ­രെ­യും വേ­ശ്യ­ക­ളെ­യും കൊ­ണ്ടു­നി­റ­ഞ്ഞി­രി­ക്കു­ന്ന ഒരു വൻ­ന­ഗ­ര­ത്തി­ന്റെ സൂ­ക്ഷ്മ­മാ­യ ആ­വി­ഷ്ക്ക­ര­ണം. (ഈ വി­കൃ­ത­ലോ­ക­ത്തി­ലാ­കെ നി­റ­ഞ്ഞി­രി­ക്കു­ക­യും എ­ന്നാൽ അ­രൂ­പി­യാ­യി­രി­ക്കു­ക­യും ചെ­യ്യു­ന്ന മബൂസെ ലോ­ക­സി­നി­മ­യി­ലെ എല്ലാ രാ­ക്ഷ­സ ക­ഥാ­പാ­ത്ര­ങ്ങ­ളെ­യും ക­വ­ച്ചു­വ­യ്ക്കു­ന്നു­ണ്ടു്) വർ­ത്ത­മാ­ന ലോ­ക­ത്തി­ന്റെ പല രൂ­പ­ങ്ങ­ളും ആ സി­നി­മ­ക­ളിൽ ക­ണ്ടു­പി­ടി­ക്കാൻ കാ­ഴ്ച­ക്കാ­ര­നു് ഒരു പ്ര­യാ­സ­വു­മി­ല്ല. ഈ കാരണം കൊ­ണ്ടു കൂ­ടി­യാ­വാം സി­നി­മാ സൈ­ദ്ധാ­ന്തി­കൻ സി­ഗ്ഫ്രി­ഡ് ക്രാ­ക്ക്വർ (Siegfried Kracauer) മബൂസെ സി­നി­മ­കൾ ആ കാ­ല­ഘ­ട്ട­ത്തി­ന്റെ ഡോ­ക്യു­മെ­ന്റാ­ണു് എന്നു പ­റ­ഞ്ഞ­തു്.

മ­ബൂ­സെ­യു­ടെ കഥ, ഭീ­തി­ദ­മാ­യ മ­റ്റൊ­രു കാ­ര്യം കൂടി വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. മബൂസെ മ­ര­ണ­മ­ട­യു­ന്ന­തു് മ­നോ­രോ­ഗാ­ല­യ­ത്തിൽ വ­ച്ചാ­ണു്. ആ ആ­ശു­പ­ത്രി­യും പൊ­ലീ­സു­മാ­യു­ള്ള അ­ധി­കാ­ര­സ്ഥാ­പ­ന­ങ്ങ­ളെ­ന്ന നി­ല­യ്ക്കു­ള്ള ബ­ന്ധ­ങ്ങൾ ലാ­ങ്ങ് പ­രി­ശോ­ധി­ക്കു­ന്നു­ണ്ടു്. ബാം എന്നു പേ­രു­ള്ള, മ­നോ­രോ­ഗാ­ല­യ­ത്തി­ന്റെ അ­ധി­പ­നി­ലൂ­ടെ മബൂസെ മ­ര­ണാ­ന­ന്ത­ര­വും ജീ­വി­ച്ചി­രി­ക്കു­ന്നു. മബൂസെ ചെ­യ്യാ­നു­ദ്ദേ­ശി­ച്ചി­രു­ന്ന കാ­ര്യ­ങ്ങ­ളാ­ണു് ബാം തു­ടർ­ന്നു­കൊ­ണ്ടു­പോ­കു­ന്ന­തു്. അതു് മബൂസെ ഇ­പ്പോ­ഴും ജീ­വി­ച്ചി­രി­ക്കു­ന്നു എന്നു മ­റ്റു­ള്ള­വ­രെ വി­ശ്വ­സി­പ്പി­ക്കു­ന്ന­തി­ലൂ­ടെ­യാ­ണ­യാൾ നിർ­വ­ഹി­ക്കു­ന്ന­തും. ഇ­തി­നാ­യി പ്ര­തീ­ക­ങ്ങ­ളെ­യാ­ണ­യാൾ ആ­ശ്ര­യി­ക്കു­ന്ന­തു്. മ­ബൂ­സെ­യു­ടെ നി­ഴൽ­രൂ­പ­ത്തി­ലു­ള്ള ഒരു ക­ട്ടൗ­ട്ടും രേ­ഖ­പ്പെ­ടു­ത്തി­വ­ച്ച ശ­ബ്ദ­വും (സിനിമ?) അയാൾ ഉ­പ­യോ­ഗി­ക്കു­ന്നു. പൊ­ലീ­സും പ്ര­സ­ര­ണ­ശേ­ഷി­യു­മു­ള്ള ഈ പ്ര­തീ­ക­ങ്ങ­ളു­മാ­യു­ള്ള ക­ലർ­പ്പി­ലൂ­ടെ മ­ര­ണാ­ന­ന്ത­ര­വും പ്ര­വർ­ത്തി­ക്കു­ന്ന, വ്യ­ക്തി­ക­ളു­ടെ ആ­ശ­യ­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു് ലാ­ങ്ങ് പ­റ­യാ­നാ­ഗ്ര­ഹി­ക്കു­ന്ന­തു്. പൊ­ലീ­സി­നു് പി­ടി­ക്കാ­നാ­വാ­ത്ത പ്ര­തീ­ക­മാ­ണു് മബൂസെ. മ­ബൂ­സെ­യു­ടെ മ­ര­ണ­ശേ­ഷം. അ­യാ­ളു­ടെ പ്ര­വൃ­ത്തി­കൾ തു­ടർ­ന്നു­ന­ട­ത്തു­ന്ന ബാമും പൊ­ലീ­സി­ന്റെ പി­ടി­യി­ലാ­കു­ന്ന­തോ­ടെ മ­നോ­രോ­ഗി­യാ­യി­ത്തീ­രു­ന്നു. പോ­ലീ­സ് ഇൻ­സ്പെ­ക്ടർ­ക്കു് ഇ­ക്കാ­ര്യ­ത്തിൽ ഒ­ന്നും ചെ­യ്യാ­നി­ല്ല. ‘ഇതു് ഇനി ന­മ്മു­ടെ പ­ണി­യ­ല്ല’ എന്നു പ­റ­ഞ്ഞു് പിൻ­വാ­ങ്ങു­ക­യാ­ണ­യാൾ. സാ­ധാ­ര­ണ നി­യ­മ­ങ്ങൾ­ക്കു് അ­തീ­ത­മാ­യ ഒരു സ­വി­ശേ­ഷ മാ­ന­സി­ക പ്ര­തി­ഭാ­സ­മാ­യാ­ണു് മ­ബൂ­സെ­യെ ലാ­ങ്ങ് അ­വ­ത­രി­പ്പി­ക്കു­ന്ന­തു്.

പ്ര­തി­നാ­യ­ക­രു­ടെ ഇ­ത്ത­രം മാ­ന­സി­ക­ഘ­ട­ന­കൾ പ­രി­ശോ­ധ­ന­യ്ക്കു വി­ധേ­യ­മാ­ക്കു­ന്ന­തു് ലാ­ങ്ങി­ന്റെ സി­നി­മ­ക­ളിൽ ആ­വർ­ത്തി­ച്ചു പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന ഒ­ന്നാ­ണു്. സ­മൂ­ഹ­ത്തെ­യാ­കെ കീ­ഴ്പ്പെ­ടു­ത്താ­നാ­കു­ന്ന ഒരു ശ­ക്തി­യാ­യി വി­ക­സി­ക്കു­ന്നി­ട­ത്താ­ണു് അ­തി­നു് ഫാ­സി­സ­ത്തി­ന്റെ ഭീ­ക­ര­മു­ഖ­ങ്ങ­ളു­മാ­യി അതിനു ബ­ന്ധ­മു­ണ്ടാ­കു­ന്ന­തു് എ­ന്നു് ലാ­ങ്ങ് വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. പോ­ലീ­സ്, കോടതി, സ്കൂൾ തു­ട­ങ്ങി­യ പ്ര­ത്യ­യ­ശാ­സ്ത്രോ­പ­ക­ര­ണ­ങ്ങ­ളി­ലേ­യ്ക്കു പ­ടർ­ന്നു­കി­ട­ക്കു­ന്ന അ­ധി­കാ­ര­ഘ­ട­ന­യു­ടെ ഈ ബ്ര­ഹ­ത്ശൃം­ഖ­ല­യെ അ­പ്ര­ഗ്ര­ഥി­ക്കാ­നു­ത­കു­ന്ന ബിം­ബാ­വ­ലി­കൾ ലാ­ങ്ങ് തന്റെ ചി­ത്ര­ങ്ങ­ളിൽ ഉ­പ­യോ­ഗി­ച്ചി­രു­ന്നു. പ്ര­തി­ലോ­മ­പ­ര­മാ­യ സാ­മൂ­ഹ്യ­പ­രി­ത­സ്ഥി­തി വ്യ­ക്തി­ക­ളു­ടെ മാ­ന­സി­ക­ഘ­ട­ന­യിൽ വ­രു­ത്തു­ന്ന സ­ങ്കീർ­ണ്ണ­മാ­യ വ്യ­ത്യാ­സ­ങ്ങൾ ഈ ബിം­ബ­ങ്ങ­ളി­ലൂ­ടെ ലാ­ങ്ങ് ന­മു­ക്കു് കാ­ട്ടി­ത്ത­രു­ന്നു.

അ­ടു­ത്തി­ടെ ഡൽ­ഹി­യിൽ വച്ചു കാ­ണാ­നി­ട­യാ­യ ഫ്രി­റ്റ്സ്ലാ­ങ്ങി­ന്റെ സി­നി­മ­ക­ളു­ടെ സ­മ­കാ­ലീ­ന പ്ര­സ­ക്തി അ­മ്പ­രി­പ്പി­ക്കു­ന്ന­താ­യി­രു­ന്നു. സ­മീ­പ­കാ­ല രാ­ഷ്ട്രീ­യ യാ­ഥാർ­ത്ഥ്യ­ങ്ങൾ ന­മ്മു­ടെ­യൊ­ക്കെ ജീ­വി­ത­ത്തി­ലേ­യ്ക്കും മ­ബൂ­സെ­മാ­രെ ക്ഷ­ണി­ച്ചു­വ­രു­ത്തു­ന്നു­വെ­ന്നാ­ണു് കാ­ണി­ക്കു­ന്ന­തു്. കു­ടും­ബം, കോടതി, പോ­ലീ­സ്, മ­യ­ക്കു­മ­രു­ന്നു്, ബാ­റി­ലെ നർ­ത്ത­കി, ഡി­റ്റ­ക്ടീ­വ്, അ­യാ­ളു­ടെ കാ­മു­കി എ­ന്നി­ങ്ങ­നെ പല ഘ­ട­ക­ങ്ങ­ളും ഉ­ദാ­സീ­ന­വും ഉ­പ­രി­പ്ല­വു­മാ­യി ചി­ത്രീ­ക­രി­ക്കാ­റു­ള്ള ന­മ്മു­ടെ സി­നി­മാ­ലോ­ക­ത്തി­നു് ഇ­രു­പ­തു­ക­ളി­ലും മ­റ്റും നിർ­മ്മി­ച്ച ലാ­ങ്ങി­ന്റെ സി­നി­മ­ക­ളിൽ നി­ന്നു് ഇ­നി­യും പലതും പ­ഠി­ക്കാ­നു­ണ്ടു് എ­ന്നു് എ­നി­ക്കു തോ­ന്നി.

മ­ധു­സൂ­ദ­നൻ
images/madhusudanan.jpg

ആ­ല­പ്പു­ഴ ജി­ല്ല­യി­ലെ ക­ട­ലോ­ര­പ്ര­ദേ­ശ­ത്തു ജ­നി­ച്ചു. തി­രു­വ­ന­ന്ത­പു­രം ഫൈൻ ആർ­ട്ട് കോ­ള­ജിൽ നി­ന്നും ബ­റോ­ഡ­യി­ലെ എം. എസ്. യൂ­ണി­വേ­ഴ്സി­റ്റി­യിൽ നി­ന്നും ക­ലാ­പ­രി­ശീ­ല­നം. ഇ­പ്പോൾ സ­മ­കാ­ലീ­ന­ക­ല­യിൽ സാ­ധ്യ­മാ­വു­ന്ന എല്ലാ മാ­ധ്യ­മ­ങ്ങ­ളും ഉ­പ­യോ­ഗി­ച്ചു് ക­ലാ­പ്ര­വർ­ത്ത­നം ന­ട­ത്തു­ന്നു. ക­ലാ­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കാ­യി ഫിലിം എന്ന മാ­ധ്യ­മം വി­ദ­ഗ്ധ­മാ­യി ഉ­പ­യോ­ഗി­ച്ച­തി­നു് ന്യൂ­യോർ­ക്കി­ലെ മ്യൂ­സി­യം ഓഫ് മോഡേൺ ആർ­ട്ടിൽ നി­ന്നു് രണ്ടു തവണ ആദരം. ‘മാർ­ക്സ് ആർ­കൈ­വ്’ എന്ന ഇൻ­സ്റ്റ­ലേ­ഷൻ ര­ണ്ടാ­മ­ത്തെ കൊ­ച്ചി മു­സ­രീ­സ് ബി­യ­നാ­ലെ­യിൽ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്നു. 2015-ലെ വെ­നീ­സ് ബി­യ­നാ­ലെ­യിൽ ‘മാർ­ക്സ് ആർ­കൈ­വ് ’, ‘പീനൽ കോളനി’ എന്നീ ഇൻ­സ്റ്റ­ലേ­ഷ­നു­കൾ പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടു്. ‘ബ­യ­സ്ക്കോ­പ്’ എന്ന സി­നി­മ­ക്കു് മൂ­ന്നു് അ­ന്തർ­ദേ­ശീ­യ പു­ര­സ്കാ­ര­ങ്ങൾ. ബ­യ­സ്ക്കോ­പ് അഞ്ചു സം­സ്ഥാ­ന പു­ര­സ്കാ­ര­ങ്ങ­ളും ദേശീയ അ­വാർ­ഡും നേ­ടി­യി­രു­ന്നു. ഡൽ­ഹി­യി­ലും കേ­ര­ള­ത്തി­ലു­മാ­യി ജീ­വി­ക്കു­ന്നു.

Colophon

Title: Rathriyude Kannukal (ml: രാ­ത്രി­യു­ടെ ക­ണ്ണു­കൾ).

Author(s): Madhusudhanan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-11-02.

Deafult language: ml, Malayalam.

Keywords: Article, Madhusudhanan, Rathriyude Kannukal, മ­ധു­സൂ­ദ­നൻ, രാ­ത്രി­യു­ടെ ക­ണ്ണു­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 2, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Fritz Lang bei Dreharbeiten, a photograph by Unknown . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.