SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Jean-Luc_Godard-cover.jpg
Jean-​Luc Godard, A painting by Imhjin .
ഗൊ­ദാർ­ദി­ന്റെ പോ­ക്കു­വ­ര­വു­കൾ
മ­ധു­സൂ­ദ­നൻ

മു­പ്പ­ത്തേ­ഴു വർ­ഷ­ങ്ങൾ­ക്കു­മു­മ്പു് ഗോ­ദാർ­ദി­ന്റെ ആ­ദ്യ­ത്തെ ഫീ­ച്ചർ ഫി­ലി­മി­ലെ ക­ഥാ­പാ­ത്രം പാ­ട്രീ­ഷ്യ ഇ­ങ്ങ­നെ പ­റ­ഞ്ഞി­രു­ന്നു. “ഞാൻ ദുഃ­ഖി­ത­യാ­യി­രി­ക്കു­ന്ന­തു­കൊ­ണ്ടാ­ണോ സ്വ­ത­ന്ത്ര­യാ­യി­രി­ക്കു­ന്ന­തു്. അതോ സ്വ­ത­ന്ത്ര­യാ­യി­രി­ക്കു­ന്ന­തു­കൊ­ണ്ടാ­ണോ ദുഃ­ഖി­ത­യാ­യി­രി­ക്കു­ന്ന­തു് എ­ന്നെ­നി­ക്ക­റി­യി­ല്ല.”

images/Jean-Luc_Godard.jpg
ഗൊ­ദാർ­ദ്

മ­നു­ഷ്യ­സ്വാ­ത­ന്ത്ര്യ­ത്തെ സം­ബ­ന്ധി­ച്ച നി­ര­വ­ധി വി­ശ­ദീ­ക­ര­ണ­ങ്ങ­ളി­ലൂ­ടെ, വ്യാ­ഖ്യാ­ന­ങ്ങ­ളി­ലൂ­ടെ തന്റെ ക­ഥാ­പാ­ത്ര­ങ്ങ­ളെ­യും, സി­നി­മ­യെ­ത്ത­ന്നെ­യും നി­ര­ന്ത­രം പു­തു­ക്കു­ന്ന ഗൊ­ദാർ­ദി ന്റെ ‘എ­ന്നെ­ന്നേ­യ്ക്കു­മാ­യ് മൊ­സാർ­ത്’ (Forever Mozart) എന്ന എ­റ്റ­വും പുതിയ സി­നി­മ­യും കാ­ണു­ന്ന­യാ­ളിൽ നി­ന്നു് ജാ­ഗ­രൂ­ക­മാ­യ സ­ഹ­ക­ര­ണം ആ­വ­ശ്യ­പ്പെ­ടു­ന്നു. സാ­ധാ­ര­ണ സി­നി­മ­യു­ടെ ആ­ഖ്യാ­ന­ത­ന്ത്ര­ങ്ങ­ളിൽ­പ്പെ­ടു­ന്ന ഏ­കാ­കേ­ന്ദ്രി­ത­മാ­യ കാ­ഴ്ച­യെ നി­രാ­ക­രി­ച്ചു­കൊ­ണ്ടു് സ്വ­പ്ന­ത്തി­ന്റെ­യും അ­നു­ഭ­വ­ത്തി­ന്റെ­യും വി­ശ്വാ­സ­ത്തി­ന്റെ­യും വി­പ­രീ­ത­വ­ശ­ങ്ങൾ പല കോ­ണു­ക­ളിൽ നി­ന്നു കാ­ണു­ന്ന രീതി ഈ സി­നി­മ­യി­ലും ഗൊ­ദാർ­ദ് അ­വ­ലം­ബി­ച്ചി­രി­ക്കു­ന്നു.

‘എ­ന്നെ­ന്നേ­യ്ക്കു­മാ­യ് മൊ­സാർ­ത്’ ആ­രം­ഭി­ക്കു­ന്ന­തു് ‘യു­ദ്ധം എ­ളു­പ്പ­മാ­ണോ?’ എന്ന വി­ഷ­മ­ക­ര­മാ­യ ചോ­ദ്യം ഒരു സി­നി­മ­യു­ടെ തു­ട­ക്ക­ത്തിൽ സ്വാ­ഭാ­വി­കം മാ­ത്രം എ­ന്ന­പോ­ലെ അ­വ­ത­രി­പ്പി­ച്ചു­കൊ­ണ്ടാ­ണു്. ഈ ചോ­ദ്യ­ത്തി­നു­ള്ള ഉ­ത്ത­ര­മാ­ണോ സിനിമ? എന്നു ന­മ്മെ­ക്കൊ­ണ്ടു ചോ­ദി­പ്പി­ക്കു­ക എ­ന്ന­താ­ണു് ഗൊ­ദാർ­ദ് ‘എ­ന്നേ­യ്ക്കു­മാ­യ് മൊ­സാർ­തി’ലൂടെ ശ്ര­മി­ച്ചി­രി­ക്കു­ന്ന­തെ­ന്നു തോ­ന്നു­ന്നു.

തന്റെ ആ­ദ്യ­കാ­ല സി­നി­മ­ക­ളിൽ ജ­ന­ത്തെ­പ്പി­ടി­ച്ചി­രു­ത്തു­ന്ന­താ­യ കഥകളെ ആ­ശ്ര­യി­ക്കാ­റു­ണ്ടാ­യി­രു­ന്ന ഗൊ­ദാർ­ദ് ആ ശീലം പി­ന്നീ­ടു് പൂർ­ണ്ണ­മാ­യും തന്റെ ച­ല­ച്ചി­ത്ര നിർ­മ്മാ­ണ­ത്തിൽ നി­ന്നു് ഒ­ഴി­വാ­ക്കു­ക­യാ­ണു­ണ്ടാ­യ­തു്. ആ­ദ്യ­കാ­ല സി­നി­മ­ക­ളിൽ­ത്ത­ന്നെ കഥ, താ­ണ­ത­രം നോ­വ­ലിൽ നി­ന്നോ സി­നി­മ­ക­ളിൽ നി­ന്നു­ത­ന്നെ­യോ ക­ടം­പ­റ്റു­ന്ന­വ­യു­മാ­യി­രു­ന്നു.

ആ­ധു­നി­ക­ക­ല ഏ­താ­ണ്ടു് ഇ­രു­പ­തു­ക­ളിൽ­ത്ത­ന്നെ വി­ല­യി­രു­ത്ത­പ്പെ­ട്ട­പ്പോൾ അ­തി­ന്റെ സ­വി­ശേ­ഷ­ത­ക­ളി­ലൊ­ന്നാ­യി ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്ന­തു് ക­ഥാ­ര­സം ഒ­ഴി­വാ­യി­പ്പോ­കു­ന്നു­വെ­ന്ന­താ­യി­രു­ന്നു. കഥ പ­റ­ഞ്ഞി­രു­ന്ന പെ­യി­ന്റിം­ഗു­ക­ളു­ടെ സ്ഥാ­ന­ത്തു് കാ­ഴ്ച­ക്കാ­ര­നോ­ടു് നേ­രി­ട്ടി­ട­പെ­ടു­ന്ന സ്ഥാ­ന­ത്തു് കാ­ഴ്ച­ക്കാ­ര­നോ­ടു് നേ­രി­ട്ടി­ട­പെ­ടു­ന്ന ചി­ത്ര­ങ്ങൾ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. ആ­ധു­നി­ക നോ­വ­ലു­ക­ളിൽ, ചെ­റു­ക­ഥ­ക­ളിൽ പല വാ­യ­ന­ക്കാ­രും അ­റി­യാ­തെ തന്നെ ഈ മാ­റ്റം പ്ര­ക­ട­മാ­യി­ക്കൊ­ണ്ടി­രു­ന്നു. ഉ­മ്പർ­ട്ടോ എക്കോ ‘ഇ­ല്ലാ­താ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന ക­ഥാ­വ­സ്തു’ (Dissolving of Plot) എന്ന പ്ര­യോ­ഗം കൊ­ണ്ടു് യാ­ഥാ­സ്ഥി­തി­ക ക­ഥാ­ക­ഥ­ന­രീ­തി­യെ നി­രാ­ക­രി­ക്കു­ന്ന സ­മ­കാ­ലീ­ന നോ­വ­ലി­ന്റെ ഈ സ­വി­ശേ­ഷ­ത­യെ ഒ­രി­ക്കൽ വ്യ­ക്ത­മാ­ക്കാൻ ശ്ര­മി­ച്ചി­ട്ടു­ള്ള­തു് ഓർ­മ്മ­യിൽ വ­രു­ന്നു.

“ശ­രി­ക്കു­പ­റ­ഞ്ഞാൽ, ഞാൻ കഥ പ­റ­യാ­നാ­ഗ്ര­ഹി­ക്കു­ന്നി­ല്ല. എന്റെ ആ­ശ­യ­ങ്ങൾ തു­ന്നി­ച്ചേർ­ക്കാൻ ക­ഴി­യു­ന്ന ഒരു തൊ­ങ്ങ­ലാ­ട (Tapestry) പോലെ കഥയെ പ­ശ്ചാ­ത്ത­ല­മാ­യി ഉ­പ­യോ­ഗി­ക്കു­വാ­നാ­ണെ­നി­ക്കി­ഷ്ടം.” ഗൊ­ദാർ­ദ് ആ­ദ്യ­കാ­ല­ത്തു് തന്റെ ച­ല­ച്ചി­ത്ര­സ­മീ­പ­ന­ത്തെ­ക്കു­റി­ച്ചു് പ­റ­യു­മ്പോൾ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്നു.

images/VivresaViePoster.jpg

ഡോ­ക്യു­മെ­ന്റ­റി­യു­ടെ സ്വ­ഭാ­വ­ങ്ങ­ളേ­റേ­യു­ള്ള സം­ഭ­വ­പ­ര­മ്പ­ര­കൾ ഒ­ന്നു­ര­ണ്ടു വാ­ക്യ­ങ്ങ­ളിൽ സ­മാ­ഹ­രി­ച്ചു­പ­റ­യാ­വു­ന്ന ഒരു സാ­ധാ­ര­ണ­ക­ഥ­യു­മാ­യി ഘ­ടി­പ്പി­ച്ചു­കൊ­ണ്ടു­ള്ള­താ­യി­രു­ന്നു ഗോ­ദാർ­ദി­ന്റെ ആ­ദ്യ­കാ­ല സി­നി­മ­ക­ളിൽ ഭൂ­രി­ഭാ­ഗ­വും. ‘ഇതു് എന്റെ ജീ­വി­തം’ (Vivre Savie 1962) എന്ന സിനിമ നാന എന്ന സ്ത്രീ­യു­ടെ ക­ഥ­യാ­വു­മ്പോൾ­ത്ത­ന്നെ, പാ­രീ­സി­ലെ സ്ഥാ­പ­ന­വൽ­ക്ക­രി­ക്ക­പ്പെ­ട്ട വേ­ശ്യാ­വൃ­ത്തി­യെ സം­ബ­ന്ധി­ച്ച സ­മ­ഗ്ര­മാ­യ ഒരു വി­ശ­ക­ല­ന­വു­മാ­കു­ന്നു. ‘അവജ്ഞ’ (Le Mepris 1963)യാ­വ­ട്ടെ വി­വാ­ഹ­മോ­ച­നം നേ­ടു­ന്ന ദ­മ്പ­തി­ക­ളെ­ക്കു­റി­ച്ചാ­വു­മ്പോൾ അതു് ഇ­റ്റാ­ലി­യൻ സി­നി­മാ നിർ­മ്മാ­ണ വ്യ­വ­സാ­യ­ത്തെ­ക്കു­റി­ച്ചു­ള്ള ഡോ­ക്യു­മെ­ന്റ­റി­യും കൂ­ടി­യാ­കു­ന്നു.

സി­നി­മ­യിൽ ഉ­പ­യോ­ഗി­ച്ചി­ട്ടു­ള്ള പ്ര­മേ­യ­ത്തെ പ­ല­പ്ര­കാ­ര­ത്തിൽ മു­റി­ച്ചു് അ­വ­ത­രി­പ്പി­ക്കു­മ്പോൾ വ­രാ­വു­ന്ന അ­മൂർ­ത്ത­സ്വ­ഭാ­വം കൊ­ണ്ടു് ഗൊ­ദാർ­ദ് സി­നി­മ­കൾ കാ­ര്യ­മാ­യി വി­മർ­ശി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. ‘ക­ഥാ­ഘ­ട­ന’യെ സി­നി­മ­യു­ടെ ആദി-​മധ്യ-അന്ത്യഘട്ടങ്ങളിലൂടെ ഏ­ക­താ­ന­മാ­യി കൊ­ണ്ടു­പോ­കു­ന്ന­രീ­തി­യെ നി­രാ­ക­രി­ക്കു­ന്ന ഗൊ­ദാർ­ദി­ന്റെ സി­നി­മ­കൾ പ­ല­പ്പോ­ഴും ആ­ഖ്യാ­ന­ത്തെ ശ­ക്തി­പ്പെ­ടു­ത്തു­വാ­നാ­യി പെ­യി­ന്റിം­ഗു­ക­ളെ­യും മുൻ­കാ­ല ച­ല­ച്ചി­ത്ര­ങ്ങ­ളെ­യും ആ­ശ്ര­യി­ക്കാ­റു­ണ്ടാ­യി­രു­ന്നു. സി­നി­മ­യു­ടെ ‘ഒ­ഴു­ക്കി­നു്’ ആ­വ­ശ്യ­മാ­യ ഷോ­ട്ടു­കൾ കൂ­ടു­ത­ലാ­യി വി­ഭ­ജി­ച്ചു് വ്യ­ത്യ­സ്ത രീ­തി­യിൽ കൊ­ളാ­ഷു­പോ­ലെ അ­വ­ത­രി­പ്പി­ക്കു­ന്ന­തി­ലൂ­ടെ യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ അനേകം ദൃ­ശ്യ­ങ്ങൾ കാണാൻ പ്രേ­രി­പ്പി­ക്കു­ക­യാ­ണു് ഗൊ­ദാർ­ദ്. ആ­ഖ്യാ­ന­ത്തി­നാ­യി ഉ­പ­യോ­ഗി­ക്കു­ന്ന വ­സ്തു­ക്ക­ളെ­യും ക­ഥാ­പാ­ത്ര­ങ്ങ­ളെ­യും ചെ­റു­ഖ­ണ്ഡ­ങ്ങ­ളാ­ക്കി പ­രി­ശോ­ധി­ക്കു­ക­യും പി­ന്നീ­ട­തി­നു് പുതിയ ഘടന ത­ന്നെ­യും നൽ­കു­ന്ന ഈ രീ­തി­ക്കു് അ­ന­ല­റ്റി­ക്കൽ ക്യൂ­ബി­സ്റ്റു് പെ­യി­ന്റിം­ഗു­ക­ളി­ലെ ഘ­ട­നാ­പ­ര­മാ­യ സ­വി­ശേ­ഷ­ത­ക­ളു­മാ­യി ബ­ന്ധ­മു­ണ്ടാ­യി­രു­ന്നു.

സി­നി­മ­ക്കു പി­റ­കിൽ നി­ന്നു നൽ­കു­ന്ന വി­വ­ര­ണ­ങ്ങൾ, പെ­യി­ന്റിം­ഗു­കൾ, ച­ല­ച്ചി­ത്ര­ങ്ങൾ, പു­സ്ത­ക­ങ്ങൾ, ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ ആ­ത്മ­ഭാ­ഷ­ണം, അ­വി­ചാ­രി­ത­മാ­യി നീണ്ട സം­ഭാ­ഷ­ണ­ങ്ങൾ, വ­സ്തു­ക്ക­ളെ കൂ­ടു­തൽ അ­ടു­പ്പി­ച്ചു­നിർ­ത്തി പ­രി­ശോ­ധി­ക്കു­ന്ന രീതി ഇ­ങ്ങ­നെ സാ­ധാ­ര­ണ­യാ­യി, സി­നി­മ­യ്ക്കി­ണ­ങ്ങു­മെ­ന്നു തോ­ന്നാ­തി­രു­ന്ന പലതും ഗൊ­ദാർ­ദ് തന്റെ ച­ല­ച്ചി­ത്ര­ങ്ങ­ളി­ലേ­ക്കു കൊ­ണ്ടു­വ­ന്നു. രാ­ഷ്ട്രീ­യാ­ന്തർ­ഗ­ത­ങ്ങ­ളു­ള്ള ദൃ­ശ്യ­ഭാ­ഗ­ങ്ങൾ ചേർ­ക്കു­ന്ന­തി­ലൂ­ടെ, ഒരു സം­ഭ­വ­ത്തി­നു്, വ­സ്തു­ക്കൾ­ക്കു് വ­രാ­വു­ന്ന അർ­ത്ഥ­വ്യ­ത്യാ­സം ഒരു റി­യ­ലി­സ്റ്റി­നെ­പ്പോ­ലെ ഗൊ­ദാർ­ദ് പ­ല­പ്പോ­ഴും അ­വ­ത­രി­പ്പി­ച്ചി­രു­ന്നു. മാർ­ക്സ്, ലെനിൻ, മാവോ തു­ട­ങ്ങി­യ­വ­രു­ടെ ഉ­ദ്ധ­ര­ണി­ക­ളോ­ടൊ­പ്പം ന­ഗ്ന­രാ­യ യു­വ­തി­ക­ളെ­യും പെ­പ്സി­ക്കോ­ല ബോ­ട്ടി­ലു­ക­ളെ­യും ചേർ­ത്ത­വ­ത­രി­പ്പി­ക്കു­ന്ന­തി­ലൂ­ടെ ഒരു സം­വാ­ദ­ത്തി­നു് തു­ട­ക്ക­മി­ടു­ക­യാ­ണ­ദ്ദേ­ഹം.

ഈ ലേ­ഖ­ന­ത്തി­ലെ ആ­ദ്യ­വാ­ച­ക­ങ്ങൾ പറഞ്ഞ പാ­ട്രീ­ഷ്യ­യി­ലേ­ക്കു തി­രി­ച്ചു­വ­രാം. ‘ബ്ര­ത്ല­സ്സി­ലെ’ (Breathless 1959) ഈ ക­ഥാ­പാ­ത്രം എ­ന്തു­ചെ­യ്യ­ണ­മെ­ന്ന­റി­യാ­ത്ത താൻ എ­ന്താ­ണു് എ­ന്ന­റി­യാ­ത്ത സ­മ­കാ­ലീ­ന യു­വ­ത്വ­ത്തെ പ്ര­തി­നി­ധീ­ക­രി­ച്ചി­രു­ന്നു. അ­മേ­രി­ക്ക­ക്കാ­രി­യാ­യ അവൾ വ്യ­ക്ത­മ­ല്ലാ­ത്ത കാ­ര­ണ­ങ്ങ­ളാൽ ഫ്ര­ഞ്ചു­കാ­ര­നാ­യ പൂർ­വ­കാ­ല­കാ­മു­ക­നി­ലേ­ക്കു തന്നെ തി­രി­ച്ചു­വ­രു­ന്നു. അ­രാ­ജ­ക­വാ­ദി­യും കാ­റു­മോ­ഷ്ടാ­വും കൊ­ല­പാ­ത­കി­യു­മാ­യ അ­യാൾ­ക്കും പാ­ട്രീ­ഷ­യെ­പ്പോ­ലെ വി­ശ­ദ­മാ­യ ഭൂ­ത­കാ­ല­മൊ­ന്നു­മി­ല്ല. അയാൾ പ­ല­പ്പോ­ഴും പ്ര­ശ­സ്ത­നാ­യ ഒരു ഫ്ര­ഞ്ചു സി­നി­മാ­ന­ട­ന്റെ ചേ­ഷ്ട­ക­ളാ­ണു് അ­നു­ക­രി­ക്കാൻ ശ്ര­മി­ക്കു­ന്ന­തു്. ത­നി­ക്കു് അ­ജ്ഞാ­ത­മാ­യ കാ­ര­ണ­ങ്ങ­ളാൽ­ത്ത­ന്നെ പാ­ട്രീ­ഷ്യ തന്റെ കാ­മു­ക­നെ പോ­ലീ­സി­നു് ഒ­റ്റു­കൊ­ടു­ക്കു­ന്ന­തും, പോ­ലീ­സി­ന്റെ വെ­ടി­യേ­റ്റു് അയാൾ തെ­രു­വിൽ വച്ചു മ­ര­ണ­മ­ട­യു­ന്ന­തു­മാ­യി­രി­ക്കും. ‘ബ്ര­ത്ലെ­സ്സി’ലെ പ­റ­യാ­വു­ന്ന ‘കഥ’.

എ­ന്നാൽ ഈ ചി­ത്ര­ത്തി­ലെ തു­ണ്ടു­തു­ണ്ടാ­യ അനേകം ദൃ­ശ്യ­ങ്ങ­ളിൽ ആ­ധു­നി­ക ജീവിത സ­മൂ­ഹ­ത്തി­ന്റെ ചി­ഹ്ന­ങ്ങൾ ന­മു­ക്കു വാ­യി­ച്ചെ­ടു­ക്കാം. തെ­രു­വി­ലെ തി­ര­ക്കി­നി­ട­യി­ലൂ­ടെ ച­ലി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ക­ഥാ­പാ­ത്ര­ങ്ങൾ. ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ­യും അ­വ­രു­ടെ പ­രി­സ­ര­ങ്ങ­ളി­ലൂ­ടെ­യും തെ­ളി­ഞ്ഞു­വ­രു­ന്ന ന­ഗ­ര­ത്തി­ന്റെ മി­ഴി­വു­റ്റ ചി­ത്രം ഗൊ­ദാർ­ദ് അ­വ­ത­രി­പ്പി­ക്കു­ന്നു­ണ്ടു്. ന­ഗ­ര­ജീ­വി­ത­ത്തി­ന്റെ വ്യർ­ത്ഥ­ത­ക­ളും അ­രാ­ജ­ക­ത്വ­വും, ക­ഥാ­പാ­ത്ര­ങ്ങ­ളും അ­വ­രു­ടെ യാ­ഥാർ­ത്ഥ്യ­വും ത­മ്മി­ലു­ള്ള ഇ­നി­യും ഇ­ണ­ങ്ങി­യി­ട്ടി­ല്ല എന്നു തോ­ന്നാ­വു­ന്ന മി­ശ്ര­ണ­ത്തി­ലൂ­ടെ­യാ­ണു് തെ­ളി­ഞ്ഞു­വ­രു­ന്ന­തു്. ആ­ഖ്യാ­ന­രീ­തി­യി­ലും ഭാ­ഷാ­പ്ര­യോ­ഗ­ത്തി­ലും അ­പ­രി­ചി­ത­മാ­യ വ്യ­ത്യാ­സ­ങ്ങൾ അ­നു­ഭ­വി­പ്പി­ക്കു­ന്ന­താ­യി­രു­ന്നു ‘ബ്ര­ത്ല­സ്സ്’ സി­നി­മ­യു­ടെ സ­ങ്കേ­ത­ങ്ങ­ളി­ലാ­വ­ട്ടെ നൂ­ത­ന­മാ­യ പലതും ഈ ചി­ത്ര­ത്തിൽ ഗൊ­ദാർ­ദ് അ­വ­ത­രി­പ്പി­ക്കു­ക­യു­ണ്ടാ­യി.

images/Alphaville1965.jpg

കോ­മി­ക് സ്റ്റ്രി­പ്പു­ക­ളെ അ­നു­ക­രി­ച്ചു­കൊ­ണ്ടു് ഗൊ­ദാർ­ദ് ചില സി­നി­മ­കൾ നിർ­മ്മി­ച്ചി­ട്ടു­ണ്ടു്. ‘ആൽ­ഫാ­വിൽ’ (Alphaville 1965) എന്ന സയൻസ് ഫി­ക്ഷ­ന്റെ സ്വ­ഭാ­വ­ത്തി­ലു­ള്ള സിനിമ അ­ത്ത­ര­ത്തി­ലു­ള്ള­താ­യി­രു­ന്നു. ‘സ്നേ­ഹം’ എന്ന വാ­ക്കു് ഡി­ക്ഷ­ണ­റി­യിൽ നി­ന്നു് എ­ടു­ത്തു­ക­ള­ഞ്ഞ നഗരം. ഭൂ­മി­യിൽ നി­ന്നു­ള്ള ക­വി­ത­കൾ വാ­യി­ച്ചു­കൊ­ടു­ത്തു് അവളെ കരയാൻ പ­ഠി­പ്പി­ക്കു­ന്നു.

മാർ­ക്സി­ന്റെ­യും കൊ­ക്ക­ക്കോ­ല­യു­ടെ­യും കു­ട്ടി­കൾ എ­ന്നു് ഗൊ­ദാർ­ദ് യു­വ­ത­ല­മു­റ­യ്ക്കു പേ­രി­ട്ടി­രു­ന്നു. അ­റു­പ­തു­ക­ളിൽ യു­വ­ത്വം ഉൾ­ക്കൊ­ള്ളാൻ ശ്ര­മി­ച്ചി­രു­ന്ന­തെ­ന്തും അ­ക്കാ­ല­ത്തു് അ­ദ്ദേ­ഹം തന്റെ സി­നി­മ­കൾ­ക്കു വി­ഷ­യ­മാ­ക്കി­യി­രു­ന്നു. തെ­രു­വു പ­ര­സ്യ­ങ്ങ­ളും ബെ­സ്റ്റ് സെ­ല്ലർ ബു­ക്കു­ക­ളും അ­ബ്സ്ട്രാ­ക്റ്റ് പെ­യി­ന്റിം­ഗു­ക­ളും ഒരു ഡോ­ക്യു­മെ­ന്റ­റി­യി­ലെ­ന്ന­പോ­ലെ ഈ ചി­ത്ര­ങ്ങൾ പ്ര­തി­പാ­ദി­ക്ക­പ്പെ­ടു­ന്നു. പല ചി­ത്ര­ങ്ങ­ളി­ലും സി­നി­മാ­ച­രി­ത്ര­ത്തെ അ­പ­ഗ്ര­ഥ­ന­വി­ഷ­യ­മാ­ക്കു­ന്നു­ണ്ടു്. ഈ ആ­വ­ശ്യ­ത്തി­നാ­യി സി­നി­മ­യു­ടെ നി­ശ്ശ­ബ്ദ­കാ­ല­ഘ­ട്ട­ത്തി­ലെ­യും മ­റ്റും പ്ര­ധാ­ന­പ്പെ­ട്ട ചി­ത്ര­ങ്ങ­ളിൽ പ്ര­തി­പാ­ദി­ക്ക­പ്പെ­ടു­ന്നു. പല ചി­ത്ര­ങ്ങ­ളി­ലും സി­നി­മാ­ച­രി­ത്ര­ത്തെ അ­പ­ഗ്ര­ഥ­ന­വി­ഷ­യ­മാ­ക്കു­ന്നു­ണ്ടു്. ഈ ആ­വ­ശ്യ­ത്തി­നാ­യി സി­നി­മ­യു­ടെ നി­ശ്ശ­ബ്ദ­കാ­ല­ഘ­ട്ട­ത്തി­ലെ­യും മ­റ്റും പ്ര­ധാ­ന­പ്പെ­ട്ട ചി­ത്ര­ങ്ങ­ളിൽ നി­ന്നു­ള്ള ഭാ­ഗ­ങ്ങൾ ഗൊ­ദാർ­ദ് സ്വ­ന്തം സി­നി­മ­ക­ളിൽ ഒ­ട്ടി­ച്ചേർ­ത്തി­രു­ന്നു. 1907-നു ശേ­ഷ­മു­ള്ള ചില പി­ക്കാ­സോ പെ­യി­ന്റിം­ഗു­ക­ളിൽ പ­ത്ര­മാ­സി­കാ­ദി­ക­ളിൽ നി­ന്നു­ള്ള ക­ഷ­ണ­ങ്ങൾ പ­തി­പ്പി­ച്ചി­രു­ന്ന­പോ­ലെ. ‘വീ­ക്കെ­ന്റ്’ (Weekend 1967) തു­ട­ങ്ങി­യ ഇ­ക്കാ­ല­ത്തെ സി­നി­മ­ക­ളിൽ ഫ്ര­ഞ്ച്, അ­മേ­രി­ക്കൻ സം­സ്ക്കാ­ര­ങ്ങ­ളോ­ടു­ള്ള തന്റെ തീ­ക്ഷ്ണ­മാ­യ വെ­റു­പ്പു് ഗൊ­ദാർ­ദ് സ്വ­ന്തം സി­നി­മ­ക­ളിൽ ഒ­ട്ടി­ച്ചേർ­ത്തി­രു­ന്നു. 1907-നു ശേ­ഷ­മു­ള്ള ചില പി­ക്കാ­സോ പെ­യി­ന്റിം­ഗു­ക­ളിൽ പ­ത്ര­മാ­സി­കാ­ദി­ക­ളിൽ നി­ന്നു­ള്ള ക­ഷ­ണ­ങ്ങൾ പ­തി­പ്പി­ച്ചി­രു­ന്ന­പോ­ലെ. വീ­ക്കെ­ന്റ് (Weekend 1967) തു­ട­ങ്ങി­യ ഇ­ക്കാ­ല­ത്തെ സി­നി­മ­ക­ളിൽ ഫ്ര­ഞ്ച്, അ­മേ­രി­ക്കൻ സം­സ്ക്കാ­ര­ങ്ങ­ളോ­ടു­ള്ള തന്റെ തീ­ക്ഷ്ണ­മാ­യ വെ­റു­പ്പു് ഗൊ­ദാർ­ദ് പ്ര­ക­ടി­പ്പി­ച്ചി­രു­ന്നു. ‘വീ­ക്കെ­ന്റി’ന്റെ ആ­ദ്യ­ഭാ­ഗ­ത്തു് ഒ­ളി­പ്പോ­രാ­ളി­കൾ മു­ത­ലാ­ളി­മാ­രെ കൊ­ന്നു­തി­ന്നു­മ്പോൾ പ­ശ്ചാ­ത്ത­ല­ത്തിൽ മൊ­സാർ­ത്തി­ന്റെ പി­യാ­നോ സോ­ണ­റ്റ അ­വ­ത­രി­പ്പി­ച്ചു കൊ­ണ്ടു് ഒരു കലാപ പ­രി­സ­രം തന്നെ ഉ­യർ­ത്ത­പ്പെ­ട്ടി­രു­ന്നു.

അ­മേ­രി­ക്ക­യി­ലെ­യും ഫ്രാൻ­സി­ലെ­യും പു­രോ­ഗ­മ­ന­സ്വ­ഭാ­വ­മു­ള്ള വി­ദ്യാർ­ത്ഥി­ക­ളെ തന്റെ ചി­ത്ര­ങ്ങ­ളി­ലേർ­ക്കാ­കർ­ഷി­ക്കു­വാ­നു­ള്ള ശ്ര­മ­ങ്ങൾ ബോ­ധ­പൂർ­വം തന്നെ ഗൊ­ദാർ­ദ് ന­ട­ത്തു­ക­യു­ണ്ടാ­യി­ട്ടു­ണ്ടു്. മാർ­ക്സി­സ്റ്റ് പ്ര­ത്യ­യ­ശാ­സ്ത്ര­വു­മാ­യി ബ­ന്ധ­മു­ണ്ടാ­യി­രു­ന്ന, സ്വ­ത­ന്ത്ര­മാ­യ ഒരു സംഘടന രൂ­പീ­ക­രി­ച്ച്, സിനിമ ജ­ന­ങ്ങ­ളു­മാ­യി അ­ടു­ത്തി­ട­പെ­ടു­ന്ന ഒരു മാ­ധ്യ­മ­മാ­യി മാ­റ്റി­ത്തീർ­ക്കാ­നു­ള്ള ശ്ര­മ­ങ്ങൾ ഗൊ­ദാർ­ദ് ന­ട­ത്തു­ക­യു­ണ്ടാ­യി. റഷ്യൻ ച­ല­ച്ചി­ത്ര­കാ­ര­നാ­യ സീ­ഗാ­വെർ­ത്തോ­വി (Ziga Verlov) ന്റെ ആ­ശ­യ­ങ്ങ­ളോ­ടു് കൂറു പ്ര­ഖ്യാ­പി­ച്ചു­കൊ­ണ്ടു് തീ­യേ­റ്റ­റി­നു­ള്ളിൽ പ്ര­ദർ­ശി­പ്പി­ക്കു­ന്ന സി­നി­മ­യോ­ടു വി­ട­പ­റ­ഞ്ഞു­കൊ­ണ്ടു് ഏ­താ­നും വർ­ഷ­ങ്ങൾ തന്റെ ച­ല­ച്ചി­ത്ര പ്ര­വർ­ത്ത­ന­ങ്ങൾ വ്യ­ത്യ­സ്ത­മാ­യ രീ­തി­യി­ലേ­ക്കു തി­രി­ച്ചു­വി­ട്ടു. സി­നി­മ­യിൽ പ്രേ­ക്ഷ­ക­നു­ണ്ടാ­യി­രി­ക്കേ­ണ്ട പ­ങ്കാ­ളി­ത്തം, സി­നി­മ­യു­ടെ നിർ­മ്മാ­ണ­ത്തി­ലെ എല്ലാ വ­ശ­ങ്ങ­ളു­മാ­യും ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്ന ഒ­ന്നാ­ണു് എ­ന്നാ­യി­രു­ന്നു ഇ­തി­ന്റെ അ­ടി­സ്ഥാ­നം. ഇ­ത്ത­ര­ത്തിൽ തന്റെ മുൻ­കാ­ല ച­ല­ച്ചി­ത്ര­ങ്ങ­ളിൽ പ­ല­തി­നെ­യും ഗൊ­ദാർ­ദ് ‘സീഗാ വെർ­ത്തോ­വ് ഗ്രൂ­പ്പി’ന്റെ കാ­ല­ത്തു് ത­ള്ളി­പ്പ­റ­യു­ക­യു­ണ്ടാ­യി­ട്ടു­ണ്ടു്. ക­മ്മ്യൂ­ണി­സ്റ്റ് പ്ര­വർ­ത്ത­ക­രും, ജേർ­ണ­ലി­സ്റ്റു­ക­ളു­മ­ട­ങ്ങു­ന്ന സീ­ഗോ­വെർ­ത്തോ­വ് ഗ്രൂ­പ്പി­ന്റെ പ്ര­ധാ­ന പ്ര­വർ­ത്ത­ക­രി­ലൊ­രാൾ ഗൊ­ദാർ­ദ് ആ­യി­രു­ന്നു. സം­വാ­ദ­രൂ­പേ­ണ­യു­ള്ള ഡോ­ക്യു­മെ­ന്റ­റി­ക­ളാ­ണു് ഈ ഗ്രൂ­പ്പു് രൂ­പ­പ്പെ­ടു­ത്തി­യി­രു­ന്ന­തു്. ‘പ്രാ­വ്ദ’ (1969), ‘ബ്രി­ട്ടീ­ഷ് ശ­ബ്ദ­ങ്ങൾ’ (1969), ‘ബ്രി­ട്ടീ­ഷ് ശ­ബ്ദ­ങ്ങൾ’(1969), ‘വ്ലാ­ദി­മ­റും റോ­സ­യും’ (1970) തു­ട­ങ്ങി­യ ചി­ത്ര­ങ്ങൾ അ­ധി­കാ­ര­സ്ഥാ­പ­ന­ങ്ങ­ളെ­യും മ­ധ്യ­വർ­ഗ്ഗ സ­ദാ­ചാ­ര­ങ്ങ­ളെ­യും കാ­ര്യ­മാ­യി വി­മർ­ശി­ച്ചു­കൊ­ണ്ടു­ള്ള ‘സീഗാ വെർ­ത്തൊ­വ് ഗ്രൂ­പ്പി’ന്റെ പ­ഠ­ന­ങ്ങ­ളാ­യി­രു­ന്നു. ഗോ­ദാർ­ദി­ന്റെ കാ­ഴ്ച­പ്പാ­ടു് വ്യ­ത്യ­സ്ത­മാ­യി­രു­ന്നു. ‘പ­രീ­ക്ഷ­ണ­ചി­ത്ര­ങ്ങൾ’ ക­ണ്ണു­വേ­ദ­നി­പ്പി­ക്കു­ക മാ­ത്ര­മേ ചെ­യ്യൂ എ­ന്ന­ദ്ദേ­ഹം പ്ര­ഖ്യാ­പി­ച്ചു.

ഗൊ­ദാർ­ദ് വീ­ണ്ടും ഫീ­ച്ചർ ഫി­ലി­മു­ക­ളി­ലേ­ക്കു് തി­രി­ച്ചു­വ­രു­ന്ന­തു് എൺ­പ­തു­ക­ളി­ലാ­ണു്. ‘ഫോർ എവർ മൊ­സാർ­ത്’ എന്ന പുതിയ ചി­ത്ര­ത്തി­ലെ­ത്തു­മ്പോൾ ശൈ­ലീ­ഭേ­ദ­ങ്ങ­ളു­ടെ പല ഘ­ട്ട­ങ്ങൾ ക­ട­ന്നെ­ത്തു­ന്ന പ്രാ­യം കൊ­ണ്ടും പ­രി­ച­യം കൊ­ണ്ടും വി­വേ­ക­മു­റ­ച്ച ഒരു മാ­സ്റ്റർ പെ­യി­ന്റ­റു­ടെ കൈ­ത്ത­ഴ­ക്കം പ്ര­ക­ട­മാ­ക്കു­ന്നു­ണ്ടു് അ­ദ്ദേ­ഹം. യു­ദ്ധം ഒരു പ്ര­ധാ­ന വി­ഷ­യ­മാ­യി ഉ­ള്ളിൽ പ്ര­വർ­ത്തി­ക്കു­ന്ന സി­നി­മ­യാ­ണു് ‘ഫോർ എവർ മൊ­സാർ­ത്’. ആ­ദ്യ­കാ­ല സി­നി­മ­ക­ളിൽ­ത്ത­ന്നെ ഗൊ­ദാർ­ദി­ന്റെ പ്ര­ധാ­ന പ്ര­മേ­യ­ങ്ങ­ളാ­യി­രു­ന്നു യു­ദ്ധ­വും കു­ടും­ബ­വും ‘യോ­ദ്ധാ­ക്കൾ’ (Les Carabiniers) എന്ന സി­നി­മ­യിൽ കു­ടും­ബ­ജീ­വി­തം ന­യി­ക്കു­ന്ന രണ്ടു ഗ്രാ­മീ­ണ­രെ പ­ട്ടാ­ള­ത്തിൽ ചേർ­ക്കു­വാ­നാ­യി ഓ­ഫീ­സർ­മാ­രെ­ത്തു­ക­യാ­ണു്.

ഗ്രാ­മീ­ണർ ചോ­ദി­ക്കു­ന്നു.

“യു­ദ്ധ­ത്തിൽ നി­ന്നു് ഞ­ങ്ങൾ­ക്കെ­ന്തു കി­ട്ടും?”

“എ­ന്തു­വേ­ണ­മെ­ങ്കി­ലും,” ഓ­ഫീ­സർ­മാ­രു­ടെ മ­റു­പ­ടി.

“ഞ­ങ്ങൾ­ക്കു് സ്ത്രീ­ക­ളെ ബ­ലാ­ത്സം­ഗം ചെ­യ്യാൻ ക­ഴി­യു­മോ?”

“തീർ­ച്ച­യാ­യും. അ­താ­ണു് യു­ദ്ധ­ത്തി­ന്റെ പ്ര­ധാ­ന­പ്പെ­ട്ട ഒരു ഹരം!”

“കു­ഞ്ഞു­ങ്ങ­ളെ കൊ­ല്ലാ­നോ?” ഗ്രാ­മീ­ണ­രു­ടെ ചോ­ദ്യം വീ­ണ്ടും.

“അതും, സ­ത്യം­പ­റ­ഞ്ഞാൽ അ­താ­ണ­തി­ലെ ര­സ­ക­ര­മാ­യ ഒരു കാ­ര്യം.”

“ക­ണ്ണ­ട­കൾ പൊ­ട്ടി­ക്കു­വാൻ? സ്ത്രീ­ക­ളെ ചു­ട്ടു­കൊ­ല്ലു­വാൻ? വ­യ­സ്സ­ന്മാ­രു­ടെ വാ­ച്ചു­കൾ മോ­ഷ്ടി­ക്കു­വാൻ?”

“സ്വാ­ഭാ­വി­ക­മാ­യും.” എ­ന്നാ­ണു് ഓ­ഫീ­സർ­മാ­രു­ടെ മ­റു­പ­ടി.

പ­ട്ടാ­ള­ക്കാ­രാ­യി മാറിയ ഗ്രാ­മീ­ണർ അ­ന്ധ­മാ­യി ന­ട­ത്തു­ന്ന ക്രൂ­ര­ത­ക­ളാ­ണു് പി­ന്നീ­ടു് സി­നി­മ­യിൽ ആ­വി­ഷ്കൃ­ത­മാ­വു­ന്ന­തു്. ക­ണ്ണിൽ­ക്ക­ണ്ട­തു ക­ത്തി­ച്ചും മ­നു­ഷ്യ­ക്കു­രു­തി ന­ട­ത്തി­യും മു­ന്നേ­റു­ന്ന അവർ ത­ങ്ങ­ളു­ടെ ഭാ­ര്യ­മാർ­ക്കു് ക­ത്തു­ക­ളെ­ഴു­തു­ന്നു.

“ഞങ്ങൾ ദേ­വാ­ല­യ­ങ്ങൾ പി­ടി­ച്ചെ­ടു­ത്തു. പി­ര­മി­ഡു­കൾ ന­ശി­പ്പി­ച്ചു. ധാ­രാ­ളം സ്ത്രീ­ക­ളെ ബ­ലാ­ത്സം­ഗം ചെ­യ്തു. ഒ­രു­പാ­ടു ഭ­വ­ന­ങ്ങൾ ചു­ട്ടെ­രി­ച്ചു.” ക­ത്തി­ന്റെ അ­വ­സാ­ന­ഭാ­ഗ­ത്തിൽ ‘എ­ല്ലാ­ക്കാ­ര്യ­ങ്ങ­ളും ഭം­ഗി­യാ­യി ന­ട­ക്കു­ന്നു’ എ­ന്നും. മു­റി­വേ­റ്റ­വ­രെ­ങ്കി­ലും സ­ന്തോ­ഷ­വാ­ന്മാ­രാ­യി യു­ദ്ധ­ക്ക­ള­ത്തിൽ നി­ന്നു മ­ട­ങ്ങി­യെ­ത്തു­ന്ന ആ വങ്കൻ ഗ്രാ­മീ­ണർ കൊ­ണ്ടു­വ­രു­ന്ന­തു് ഒരു ചെറിയ സൂ­ട്ട്ക്കേ­സു് മാ­ത്ര­മാ­ണു്. ത­ങ്ങ­ളു­ടെ ഭാ­ര്യ­മാർ­ക്കാ­യി അവരതു തു­റ­ന്നു­കാ­ണി­ക്കു­ന്നു. അതിൽ നിറയെ ചി­ത്ര­ങ്ങ­ളു­ള്ള പോ­സ്റ്റ്കാർ­ഡു­ക­ളാ­ണു്. ലോ­ക­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട സ്മാ­ര­ക­മ­ന്ദി­ര­ങ്ങ­ളു­ടെ­യും കെ­ട്ടി­ട­ങ്ങ­ളു­ടെ­യും വി­ല­പി­ടി­ച്ച പെ­യി­ന്റിം­ഗു­ക­ളു­ടെ­യും ചി­ത്ര­ങ്ങ­ള­ട­ങ്ങി­യ പോ­സ്റ്റ്കാർ­ഡു­ക­ളോ­രോ­ന്നും പ­ട്ടാ­ള­ക്കാ­രാ­യ ഗ്രാ­മീ­ണ­രു­ടെ ക­മ­ന്റു­ക­ളോ­ടെ ദീർ­ഘ­നേ­രം സി­നി­മ­യിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­ണ്ടു്. ഒ­രു­പ­ക്ഷേ, ഏ­റ്റ­വും അർ­ത്ഥ­വ­ത്താ­യ ഒരു കാ­വ്യ­ഭാ­ഗം പോലെ തോ­ന്നി­ക്കു­ന്ന ഈ സ്വീ­കൻ­സു് ലോ­ക­സി­നി­മ­യി­ലെ തന്നെ പ്ര­ധാ­ന­പ്പെ­ട്ട ഭാ­ഗ­ങ്ങ­ളൊ­ലൊ­ന്നാ­യി­രി­ക്കും. ഗ്രാ­മീ­ണർ പ­റ­യു­ന്ന­തു് ആ ചി­ത്ര­ങ്ങ­ളി­ലെ സ­മ്പ­ത്തു് യു­ദ്ധം ക­ഴി­യു­മ്പോൾ ത­ങ്ങൾ­ക്കു് പ്ര­തി­ഫ­ല­മാ­യി ല­ഭി­ക്കു­വാൻ പോ­കു­ന്നു­വെ­ന്നാ­ണു്. ഹ­ത­ഭാ­ഗ്യ­രാ­യ ഈ പ­ട്ടാ­ള­ക്കാ­രിൽ നി­ന്നു് ന­മു­ക്ക് ‘ഫോർ എവർ മൊ­സാർ­തി’ലേ­യ്ക്കു വാരം. ഈ ചി­ത്ര­ത്തിൽ യു­ദ്ധം നേ­രി­ട്ട­വ­ത­രി­പ്പി­ക്കു­ക­യ­ല്ല ചെ­യ്യു­ന്ന­തു്. യു­ദ്ധം, സി­നി­മ­യ്ക്കു­ള്ളി­ലെ സി­നി­മ­യാ­യി, തർ­ക്ക­ങ്ങ­ളാ­യി, ക­ഥ­ക­ളാ­യി, അ­നു­ക­ര­ണ­ത്തി­ന്റെ അ­നു­ക­ര­ണ­ങ്ങ­ളാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. യു­ദ്ധം എ­ളു­പ്പ­മാ­ണോ എന്ന ചോ­ദ്യ­ത്തി­നു് സി­നി­മ­യിൽ ‘അതെ, എ­ളു­പ്പ­മാ­ണു്’ എ­ന്നു് ഒരു സ്ത്രീ ഉ­ത്ത­രം പ­റ­യു­ന്നു­ണ്ടു്. “ഒരു കഷണം മാം­സ­ത്തിൽ കു­ത്തി­നിർ­ത്തി­യ ലോ­ഹ­ക­ഷ­ണം പോ­ലെ­യാ­ണ­തു്.”

ഗോ­ദാർ­ദി­ന്റെ ആ­ദ്യ­കാ­ല ചി­ത്ര­ങ്ങ­ളി­ലേ­തു­പോ­ലെ വാ­ച­ക­ങ്ങ­ളി­ലെ ദ്വ­യാർ­ത്ഥ­പ്ര­യോ­ഗ­ങ്ങ­ളും ക­ഥാ­പാ­ത്ര­ങ്ങൾ ത­മ്മി­ലു­ള്ള വി­വാ­ദ­ങ്ങ­ളും മ­നു­ഷ്യ­ക്കു­രു­തി­ക­ളും എ­ല്ലാം ഇ­തി­ലു­ണ്ടു്. എ­ന്നാൽ കു­റേ­ക്കൂ­ടി ഇ­രു­ണ്ട സാ­ഹ­ച­ര്യ­ത്തിൽ, തീ­ക്ഷ്ണ­നി­റ­ങ്ങ­ളിൽ വ­ര­ച്ചി­ട്ടു­ള്ള ചി­ത്രം പോ­ലെ­യാ­ണെ­ന്നു മാ­ത്രം. സി­നി­മ­യ്ക്കു­ള്ളി­ലെ സി­നി­മ­യാ­യി അ­വ­ത­രി­പ്പി­ച്ചി­ട്ടു­ള്ള ഗോ­ദാർ­ദി­ന്റെ മ­റ്റൊ­രു സി­നി­മ­യാ­ണി­തു്. ഇ­ച്ഛ­ക­ളോ­ടി­ണ­ങ്ങി­യ സ്വ­രൈ­ക്യ­മു­ള്ള ഒരു ലോ­ക­വു­മാ­യി ന­മ്മു­ടെ കാ­ഴ്ച­യെ ഘ­ടി­പ്പി­ക്കു­ന്ന സിനിമ എന്ന മാ­ധ്യ­മ­ത്തെ­ക്കു­റി­ച്ചു­ള്ള ഇ­ന്ന­ത്തെ തന്റെ വി­ചാ­ര­ങ്ങൾ കൂടി ഗൊ­ദാർ­ദ് ഈ സി­നി­മ­യിൽ വി­ള­ക്കി­ച്ചേർ­ത്തി­ട്ടു­ണ്ടു്. ലോ­ക­ത്തെ സി­നി­മ­യി­ലൂ­ടെ­ന്ന­പോ­ലെ നോ­ക്കി­ക്കാ­ണു­ന്ന­വർ­ക്കു് ബാ­ല്യ­മോ, യൗ­വ­ന­മോ വാർ­ദ്ധ­ക്യ­മോ ഇല്ല. ‘മു­തിർ­ന്ന­വർ എന്ന ഒ­ന്നി­ല്ല’ എ­ന്നു് ഈ സി­നി­മ­യി­ലെ ഒരു ക­ഥാ­പാ­ത്രം പ­റ­യു­ന്നു­ണ്ടു്. വേ­ണ­മെ­ങ്കിൽ, സി­നി­മ­യി­ലൂ­ടെ ലോ­ക­ത്തെ ന­മു­ക്കു പു­തു­ക്കി­പ്പ­ണി­തേ­ക്കാൻ ക­ഴി­യും.

ആൽ­ഫ്രെ­ഡ് ഡി മു­സെ­റ്റി­ന്റെ (Alfred De Musset) നാ­ട­ക­ത്തെ ആ­സ്പ­ദ­മാ­ക്കി­യി­ട്ടു­ള്ള ഒരു സിനിമ നിർ­മ്മി­ക്കു­വാൻ വേ­ണ്ടി സ­രാ­യാ­വോ (Sarajevo) യി­ലെ­ത്തു­ന്ന ഒരു കൂ­ട്ടം മ­നു­ഷ്യ­രു­ടെ ചി­ത്ര­ങ്ങ­ളാ­ണു് ‘ഫോർ എവർ മൊ­സാർ­തി’ൽ ഉടഞ്ഞ ചി­ല്ലിൽ പ്ര­തി­ഫ­ലി­ക്കു­ന്ന ലോ­ക­ത്തി­ന്റെ ഒരു ത­കർ­ന്ന ഖ­ണ്ഡ­മാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. “ഞാൻ ആ­കാ­ശ­ത്തേ­ക്കു നോ­ക്കു­മ്പോൾ അ­പ്ര­ത്യ­ക്ഷ­മാ­യി­രി­ക്കു­ന്ന­തെ­ന്തോ അതാണു കാ­ണു­ന്ന­തു്.” അ­വ­രി­ലൊ­രാൾ പ­റ­യു­ന്നു.

images/Alfred_de_musset.jpg
ആൽ­ഫ്രെ­ഡ് ഡി മു­സെ­റ്റ്

യു­ദ്ധം അ­നാ­ഥ­ത്വം ത­രു­ന്ന­തി­ലൂ­ടെ നി­സ്സ­ഹാ­യ­ത പു­ക­യെ­ന്ന­പോ­ലെ മ­നു­ഷ്യ­രിൽ പ­ട­രു­ന്നു. ഈ ദാ­രു­ണാ­വ­സ്ഥ­യു­ടെ തീ­ക്ഷ്ണ­മാ­യ ബിം­ബ­മാ­യി ഈ ചി­ത്ര­ത്തി­ലെ ശ­വ­ക്കു­ഴി­യിൽ നി­ന്നു് പു­റ­ത്തേ­യ്ക്കു ത­ള്ളി­നിൽ­ക്കു­ന്ന ഒ­റ്റ­ക്കാ­ലി­ന്റെ നി­ശ്ച­ല­ദൃ­ശ്യം പ്രേ­ക്ഷ­ക­നെ നി­ര­ന്ത­രം വേ­ട്ട­യാ­ടി­ക്കൊ­ണ്ടി­രി­ക്കും. ഈ ദൃ­ശ്യ­ക­ല്പ­ന സ്പാ­നി­ഷ് ചി­ത്ര­കാ­ര­നാ­യ ഗോ­യ­യ്ക്കു നൽ­കു­ന്ന പ്ര­ണാ­മ­മാ­യി­ട്ടാ­ണു് സി­നി­മ­യിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്. ഗോ­യ­യു­ടെ വി­ഖ്യാ­ത­മാ­യ ‘യു­ദ്ധ­ക്കെ­ടു­തി­കൾ’ എന്ന സ്പെ­യി­നി­ലെ 1808-ലെ യു­ദ്ധ­ത്തെ ആ­സ്പ­ദ­മാ­ക്കി വരച്ച ചി­ത്ര­പ­ര­മ്പ­ര­യെ ഓർ­മ്മി­പ്പി­ക്കു­ന്ന ത­ര­ത്തിൽ രം­ഗ­ങ്ങൾ സ­ജ്ജീ­ക­രി­ക്കു­ക എ­ന്ന­തു് സി­നി­മ­യ്ക്കു­ള്ളി­ലെ സി­നി­മാ­ക്കാ­രു­ടെ­യും ഗൊ­ദാർ­ദ്ദി­ന്റെ ത­ന്നെ­യും ല­ക്ഷ്യ­ങ്ങ­ളി­ലൊ­ന്നാ­യി­ത്തീ­രു­ന്നു.

ഒ­രർ­ത്ഥ­ത്തിൽ സ­രാ­യാ­വോ, ഗോ­യ­യു­ടെ 1808-ലെ സ്പെ­യി­നി­നെ ഓർ­മ്മി­പ്പി­ക്കു­ന്നി­ല്ലേ? ശ­വ­ക്കു­ഴി­യിൽ നി­ന്നു് പു­റ­ത്തേ­യ്ക്കു ത­ള്ളി­നിൽ­ക്കു­ന്ന മു­റി­ച്ചി­ട്ട കാ­ലി­ന്റെ ദൃ­ശ്യം പാ­തി­രാ­യ്ക്കു് ക­ത്തി­ച്ചു­വ­ച്ച വി­ള­ക്കി­നു മു­ന്നിൽ നടന്ന ഭീ­ക­ര­മാ­യ ഒരു കൂ­ട്ട­ക്കൊ­ല­യെ ഓർ­മ്മി­പ്പി­ക്കു­ന്നി­ല്ലേ? (Francisco De Goya “മാർ­ച്ച് മൂ­ന്നാം തീയതി 1808” എന്ന പേരിൽ 1814-ൽ വരച്ച എ­ണ്ണ­ച്ചാ­യ ചി­ത്രം.)

‘സി­നി­മ­യ്ക്കു­ള്ളി­ലെ സിനിമ’ നിർ­മ്മാ­ണം പൂർ­ത്തി­യാ­യി തീ­യേ­റ്റ­റി­ലെ­ത്തു­ന്ന­തി­ന്റെ വി­ശേ­ഷ­ങ്ങ­ളും ഗൊ­ദാർ­ദ് വി­ശ­ക­ല­നം ചെ­യ്യു­ന്നു­ണ്ടു്.

ടി­ക്ക­റ്റെ­ടു­ക്കു­വാ­നാ­യി തീ­യേ­റ്റ­റി­നു മു­ന്നി­ലെ ക്യൂ ആ ആൾ­ക്കൂ­ട്ട­ത്തെ തി­ക­ച്ചും നി­രാ­ശ­പ്പെ­ടു­ത്തു­ന്ന സി­നി­മ­യു­ടെ പോ­സ്റ്റർ. തന്റെ സി­നി­മ­യു­ടെ ഇ­ന്ന­ത്തെ നി­ല­നി­ല്പു് തന്നെ ഈ ചെ­റു­ഖ­ണ്ഡ­ത്തി­ലൂ­ടെ ഗൊ­ദാർ­ദ് കാ­ട്ടി­ത്ത­രു­വാൻ ശ്ര­മി­ക്കു­ന്നു. ക്യൂ­വിൽ നിൽ­ക്കു­ന്ന ഒരാൾ മ­റ്റാ­ളു­ക­ളോ­ടു പ­റ­യു­ന്നു. “ന­മു­ക്കു് ‘ടെർ­മി­നേ­റ്റർ 4’ എന്ന സിനിമ കാണാൻ പോകാം?”

ദൽ­ഹി­യിൽ നടന്ന ഇ­രു­പ­ത്തി­യൊ­മ്പ­താ­മ­തു അ­ന്തർ­ദ്ദേ­ശീ­യ ച­ല­ച്ചി­ത്രോ­ത്സ­വ­ത്തിൽ പ്ര­ദർ­ശി­പ്പി­ച്ച ‘ഫോർ എവർ മൊ­സാർ­ത്’ കണ്ടു പു­റ­ത്തു­വ­രു­മ്പോൾ ആ സിനിമ ക­ണ്ടി­റ­ങ്ങി­യ ഡെ­ലി­ഗേ­റ്റു­ക­ളാ­യ രണ്ടു ത­മി­ഴ­ന്മാർ ത­മ്മിൽ പ­റ­യു­ന്നു­ണ്ടാ­യി­രു­ന്നു. ‘ചാ­ണ­ക്യാ­യി­ലു് ‘അവ്വൈ ഷൺ­മു­ഖി’ പോ­ട്ടി­രു­ന്താൻ. പേശാമ. അ­തു­ക്കു പോ­യി­രു­ക്ക­ലാം.’

മ­ധു­സൂ­ദ­നൻ
images/madhusudanan.jpg

ആ­ല­പ്പു­ഴ ജി­ല്ല­യി­ലെ ക­ട­ലോ­ര­പ്ര­ദേ­ശ­ത്തു ജ­നി­ച്ചു. തി­രു­വ­ന­ന്ത­പു­രം ഫൈൻ ആർ­ട്ട് കോ­ള­ജിൽ നി­ന്നും ബ­റോ­ഡ­യി­ലെ എം. എസ്. യൂ­ണി­വേ­ഴ്സി­റ്റി­യിൽ നി­ന്നും ക­ലാ­പ­രി­ശീ­ല­നം. ഇ­പ്പോൾ സ­മ­കാ­ലീ­ന­ക­ല­യിൽ സാ­ധ്യ­മാ­വു­ന്ന എല്ലാ മാ­ധ്യ­മ­ങ്ങ­ളും ഉ­പ­യോ­ഗി­ച്ചു് ക­ലാ­പ്ര­വർ­ത്ത­നം ന­ട­ത്തു­ന്നു. ക­ലാ­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കാ­യി ഫിലിം എന്ന മാ­ധ്യ­മം വി­ദ­ഗ്ദ­മാ­യി ഉ­പ­യോ­ഗി­ച്ച­തി­നു് ന്യൂ­യോർ­ക്കി­ലെ മ്യൂ­സി­യം ഓഫ് മോഡേൺ ആർ­ട്ടിൽ നി­ന്നു് രണ്ടു തവണ ആദരം. ‘മാർ­ക്സ് ആർ­കൈ­വ്’ എന്ന ഇൻ­സ്റ്റ­ലേ­ഷൻ ര­ണ്ടാ­മ­ത്തെ കൊ­ച്ചി മു­സ­രീ­സ് ബി­യ­നാ­ലെ­യിൽ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്നു. 2015-ലെ വെ­നീ­സ് ബി­യ­നാ­ലെ­യിൽ ‘മാർ­ക്സ് ആർ­കൈ­വ്’, ‘പീനൽ കോളനി’ എന്നീ ഇൻ­സ്റ്റ­ലേ­ഷ­നു­കൾ പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടു്. ‘ബ­യ­സ്ക്കോ­പ്’ എന്ന സി­നി­മ­ക്കു് മൂ­ന്നു് അ­ന്തർ­ദേ­ശീ­യ പു­ര­സ്കാ­ര­ങ്ങൾ. ബ­യ­സ്ക്കോ­പ് അഞ്ചു സം­സ്ഥാ­ന പു­ര­സ്കാ­ര­ങ്ങ­ളും ദേശീയ അ­വാർ­ഡും നേ­ടി­യി­രു­ന്നു. ഡൽ­ഹി­യി­ലും കേ­ര­ള­ത്തി­ലു­മാ­യി ജീ­വി­ക്കു­ന്നു.

Colophon

Title: Godardinte pokk varavukal (ml: ഗോ­ദാർ­ദി­ന്റെ പോ­ക്കു­വ­ര­വു­കൾ).

Author(s): Madhusudanan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-09-17.

Deafult language: ml, Malayalam.

Keywords: Article, Madhusudanan, മ­ധു­സൂ­ദ­നൻ, Godardinte pokk varavukal, ഗോ­ദാർ­ദി­ന്റെ പോ­ക്കു­വ­ര­വു­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 17, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: JeanLuc Godard, A painting by Imhjin . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: JS Aswathy; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.