SFNസായാഹ്ന ഫൌണ്ടേഷൻ
images/kandamrugam-image-3.png
The Thief, a fibreglass sculpture by K. P. Krishnakumar .
കാ­ണ്ടാ­മൃ­ഗം
കെ. എം. മ­ധു­സൂ­ദ­നൻ

വൈ­കു­ന്നേ­ര­ങ്ങ­ളി­ലാ­ണു് കൃ­ഷ്ണ­കു­മാർ[1] സാ­ധാ­ര­ണ പ്ര­ത്യ­ക്ഷ­പ്പെ­ടാ­റു­ണ്ടാ­യി­രു­ന്ന­തു്. പ്ര­ഭാ­തം വരെ പലതരം പ്ര­വൃ­ത്തി­ക­ളിൽ ഏർ­പ്പെ­ടു­ക­യും പകൽ വെ­ളി­ച്ചം ഏ­താ­ണ്ടു് പൂർ­ണ്ണ­മാ­യും അ­വ­ഗ­ണി­ച്ചു­കൊ­ണ്ടു് ഉ­റ­ങ്ങു­ക­യും ചെ­യ്യു­ന്ന അയാൾ പ്ര­സാ­ദി­ച്ചി­രു­ന്ന­തു് ആ­കാ­ശ­ത്തും ഭൂ­മി­യി­ലും ചു­വ­പ്പു് പ­ട­രു­മ്പോ­ളാ­യി­രു­ന്നു. കു­റ­ച്ചു കാ­ല­ത്തെ ഇ­ട­വേ­ള­ക്കു­ശേ­ഷം. സിം­ല­യി­ലെ സ­നാ­വ­റിൽ ഞാൻ താ­മ­സി­ച്ചി­രു­ന്ന സ്ഥ­ല­ത്തു് ഒരു വൈ­കു­ന്നേ­രം അയാൾ എ­ത്തി­ച്ചേർ­ന്നു. ക­ണ്ണാ­ടി ജ­ന­ലി­ലൂ­ടെ ഒരു ചു­വ­ന്ന നിഴൽ വ്യ­ക്ത­മാ­യ രൂപം വ­ച്ചു് നീണ്ട ജു­ബ്ബ­യിൽ പ്ര­വേ­ശി­ക്കു­ന്ന­തു് ഞാൻ കാ­ണു­ന്നു­ണ്ടാ­യി­രു­ന്നു.

“നീ എവിടെ ഉ­ണ്ടെ­ങ്കി­ലും ഞാ­ന­വി­ടെ എ­ത്തി­ച്ചേ­രും!”

എ­ന്നൊ­രു മു­ഖ­വു­ര­യോ­ടെ അയാൾ അ­ക­ത്തു ക­യ­റി­പ്പ­റ്റി. ഇ­രു­ന്ന­പാ­ടെ ഒ­ന്നു­ര­ണ്ടു പു­സ്ത­ക­ങ്ങ­ളും ചെറിയ ഉ­ള്ളി­യു­ടെ വലിയ പൊ­തി­യും അന്യം നി­ന്നു­പോ­യ അ­തീ­ത­കാ­ല ജീ­വി­യു­ടെ തു­റു­ക­ണ്ണു­ള്ള ചാ­ര­നി­റ­ത്തി­ലു­ള്ള ര­ണ്ടു­ണ­ക്ക­മീ­നും നി­ര­ത്തി വച്ചു. ത­ണു­പ്പു് കൂ­ടി­വ­രു­ന്ന ഒ­ക്ടോ­ബർ മാ­സ­മാ­ണു്. അയാൾ ക­റു­ത്ത വാ­റു­ള്ള തുകൽ ചെ­രു­പ്പു് ധ­രി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു.

“ചെ­രി­പ്പു് മാ­റ്റേ­ണ്ടി­വ­രും ഷൂ തന്നെ വേണം” അയാൾ പി­റു­പി­റു­ത്തു­കൊ­ണ്ടി­രു­ന്നു.

ക­സോ­ളി­യി­ലു­ള്ള വിവാൻ സു­ന്ദ­ര­ത്തി­ന്റെ വീ­ട്ടിൽ കൃ­ഷ്ണ­കു­മാർ താ­മ­സ­ത്തി­നു വ­ന്നി­രി­ക്ക­യാ­ണു്. എ­നി­ക്കു ത­ന്ന­ത്ര തൂ­ക്കം വ­രു­ന്ന ഉ­ള്ളി­യും ഉ­ണ­ക്ക­മീ­നും ചെ­റി­യൊ­രു സ്റ്റൗ­വും ചില കു­പ്പാ­യ­ങ്ങ­ളും ക­സോ­ളി­യിൽ വ­ച്ചി­ട്ടു് വന്ന അ­ന്നു­ത­ന്നെ എന്റെ വീ­ട്ടി­ലെ­ത്തി­യ­താ­യി­രു­ന്നു. ശി­ല്പ­ങ്ങൾ ചെ­യ്യു­ക, ശാ­ന്തി­നി­കേ­തൻ, ബറോഡ ഫൈ­നാർ­ട്ട്സ് ഫാ­ക്കൽ­റ്റി എന്നീ ക­ലാ­ല­യ­ങ്ങ­ളിൽ നി­ന്നു് ഒ­ഴി­ഞ്ഞു ജീ­വി­ക്കു­ക, നല്ല വായു ശ്വ­സി­ക്കു­ക എ­ന്നൊ­ക്കെ­യാ­ണ­യാൾ ഉ­ദ്ദേ­ശി­ച്ചി­ട്ടു­ണ്ടാ­വു­ക.

രാ­ത്രി­യിൽ വി­ചി­ത്ര­മാ­യ ഒരു കോട്ട പോലെ തോ­ന്നി­ക്കു­ന്ന, ആറു കു­ടും­ബ­ങ്ങൾ താ­മ­സി­ക്കു­ന്ന, ഒരു വലിയ ഇ­രു­നി­ല കെ­ട്ടി­ട­ത്തി­ന്റെ ന­ടു­ക്കു് താ­ഴ­ത്തെ നി­ല­യി­ലാ­ണു് ഞാൻ താ­മ­സി­ച്ചി­രു­ന്ന­തു്. മുൻ വ­ശ­ത്തെ പുൽ­പ്പ­ര­പ്പും വ­ള്ളി­കൾ പ­ടർ­ന്നു കി­ട­ക്കു­ന്ന ക­മാ­ന­വും ക­ട­ന്നാൽ കെ­ട്ടി­ടം നിൽ­ക്കു­ന്ന കു­ന്നി­ന്റെ ചെ­രി­വു കാണാം. താ­ഴ്‌­വാ­രം മു­ഴു­വൻ വീ­ര്യ­മി­ല്ലാ­ത്ത ഒ­രു­ത­രം ക­ഞ്ചാ­വു­ചെ­ടി­ക­ളും പൈൻ­വൃ­ക്ഷ­ങ്ങ­ളു­മാ­ണു്. താഴെ അ­ഗാ­ധ­ത­യി­ലേ­ക്കു നോ­ക്കി­യാൽ മ­ര­ണ­വും ചാര നി­റ­ത്തി­ലു­ള്ള പു­ക­യും കാണാം. താ­ഴ്‌­വ­ര­ക്ക­പ്പു­റ­ത്തു് വളരെ കാലം മുൻ­പു് ബ്രി­ട്ടീ­ഷ് പ­ട്ടാ­ള­ക്കാർ പാർ­ത്തി­രു­ന്ന ഒരു കു­ന്നു­ണ്ടു്. അ­തി­ന­ടു­ത്താ­ണു് സ­നാ­വ­റിൽ നി­ന്നും നോ­ക്കി­യാൽ കാ­ണു­ക­യി­ല്ലെ­ങ്കി­ലും വിവാൻ സു­ന്ദ­ര­ത്തി­ന്റെ ‘ഐവി ലോ­ഡ്ജ്’ എന്നു പേ­രു­ള്ള വീടു്. ആ വീ­ടി­നും ലയൺസ് ക്ല­ബി­നും അരികെ പു­തു­താ­യി നിർ­മ്മി­ച്ച ടി. വി. ടവറും ഇ­ടി­വെ­ട്ടേൽ­ക്കാ­തി­രി­ക്കാ­നാ­യി മു­ക­ളിൽ നാ­ട്ടി­യി­രി­ക്കു­ന്ന കാ­ന്ത­വും എന്റെ വീ­ട്ടി­ലി­രു­ന്നാൽ കാ­ണാ­മാ­യി­രു­ന്നു. രാ­ത്രി­യിൽ ടി. വി. ടവറിൽ നി­ന്നു് ചു­വ­ന്ന വെ­ളി­ച്ചം തെ­ളി­യു­ക­യും അ­ണ­യു­ക­യും ചെ­യ്യും വി­മാ­ന­ങ്ങൾ­ക്കും വ­ഴി­തെ­റ്റി വ­രു­ന്ന മാ­ലാ­ഖ­മാർ­ക്കും വേ­ണ്ടി­യാ­ണു് ചു­വ­ന്ന വെ­ളി­ച്ചം. ടി.വി.-​ക്കാരുമായി ഒ­രേർ­പ്പാ­ടു­ണ്ടാ­ക്കി­യാൽ മറ്റു പല നി­റ­ത്തി­ലു­ള്ള വെ­ളി­ച്ച­ങ്ങൾ കൂടി തെ­ളി­യി­ച്ചു് ഞാ­നു­മാ­യി ഒരു ക­മ്മ്യൂ­ണി­ക്കേ­ഷൻ ക­സോ­ളി­യിൽ നി­ന്നും തന്നെ സാ­ധി­ച്ചേ­ക്കും എന്നു കൃ­ഷ്ണ­കു­മാർ പ­റ­യു­ന്നു­ണ്ടാ­യി­രു­ന്നു.

images/kandamrugam-image-2.png

“ക­ണ്ടി­രു­ന്നു­വെ­ങ്കിൽ സെസാൻ[2] ഇ­ഷ്ട­പെ­ടു­മാ­യി­രു­ന്ന ഒരു പ്ര­ദേ­ശം”

അയാൾ ചു­റ്റും നോ­ക്കി­ക്കൊ­ണ്ടു പ­റ­ഞ്ഞു ഒരു വൈ­കു­ന്നേ­രം ഞങ്ങൾ ഒ­രു­മി­ച്ചു ക­സോ­ളി­യിൽ പോയി ഒരു രാ­ത്രി പാർ­ത്ത­തി­നു ശേഷം സ­നാ­വ­റി­ലു­ള്ള എന്റെ വീ­ട്ടി­ലേ­ക്കു തന്നെ തി­രി­ച്ചു­പോ­ന്നു. ഞാൻ അവിടെ ഒ­റ്റ­യ്ക്കെ­ങ്ങ­നെ ത­ങ്ങും? നീ ഇവിടെ ഉ­ണ്ടാ­കു­മെ­ന്നു വ­ച്ച­ല്ലേ ഞാൻ വ­ന്ന­തു്? എ­ന്നൊ­ക്കെ ഒ­ഴി­ക­ഴി­വു­കൾ പ­റ­ഞ്ഞു് എന്റെ കൂടെ ത­ന്നെ­യാ­യി അയാൾ താമസം. ശി­ല്പ­നിർ­മാ­ണ­ത്തി­നാ­വ­ശ്യ­മാ­യ ക­ളി­മ­ണ്ണും ഫൈബർ ഗ്ലാ­സി­നു­വേ­ണ്ട സാ­മ­ഗ്രി­ക­ളും സം­ഘ­ടി­പ്പി­ച്ച­പ്പോ­ഴെ­ക്കും മാസം ര­ണ്ടാ­യി. ചില ദി­വ­സ­ങ്ങ­ളിൽ പ­ക­ലൊ­ക്കെ ഒ­റ്റ­യ്ക്കു് ക­ഴി­യാ­മെ­ന്ന ആ­ത്മ­വി­ശ്വാ­സം കൂ­ടി­യ­പ്പോൾ ശിൽപം ചെ­യ്യു­ക അ­യാൾ­ക്കൊ­ര­ത്യാ­വാ­ശ്യ­മാ­യി­ത്തീർ­ന്നു.

ക­സോ­ളി­യി­ലെ സ്ഫ­ടി­ക വെ­ളി­ച്ച­ത്തിൽ ശിൽപം ചെ­യ്യു­ന്ന­തി­നു മു­മ്പാ­യി കമ്പി വ­ള­ച്ചു കെ­ട്ടി ഉ­ണ്ടാ­ക്കി­യ അ­സ്ഥി­കൂ­ടം പോലെ തോ­ന്നി­ക്കു­ന്ന ഒ­രാർ­മേ­ച്ചർ ഉ­യർ­ന്നു. ഇലകൾ കൊ­ഴി­ഞ്ഞ വൃ­ക്ഷ­ശാ­ഖ­ക­ളിൽ പ­റ്റി­യി­രി­ക്കു­ന്ന പു­തു­മ­ഴ­ത്തു­ള്ളി­കൾ പോലെ ഇ­ത്ത­രം അ­സ്ഥി­കൂ­ട­ങ്ങ­ളി­ലേ­ക്കു് ശി­ല്പി­യു­ടെ ക­ളി­മ­ണ്ണു് സാ­വ­കാ­ശം ക­ട­ന്നു­വ­രും. പി­ന്നീ­ടാ­ണ­തു് ബാൽ­സ­ക്കും[3] സ­ന്താൾ കു­ടും­ബ­വും[4] ഒക്കെ ആയി പ­രി­ണ­മി­ക്കു­ന്ന­തു്.

കൃ­ഷ്ണ­കു­മാ­റി­ന്റെ കൈകൾ ക­ളി­മ­ണ്ണു് പ­തി­പ്പി­ക്കാ­നാ­രം­ഭി­ച്ചു. ക­സോ­ളി­യി­ലെ താ­ഴ്‌­വാ­ര­ത്തിൽ പ­രി­പൂർ­ണ നി­ശ്ശ­ബ്ദ­ത. പു­റ­ത്തു മ­ഞ്ഞു­പെ­യ്യാ­നാ­രം­ഭി­ച്ചു എ­ന്നെ­നി­ക്കു­തോ­ന്നി. ചു­മർ­ചാ­രി ഒരു മ­നു­ഷ്യ­രൂ­പം ക­ളി­മ­ണ്ണിൽ പൂർ­ത്തി­യാ­യി­ക്കൊ­ണ്ടി­രു­ന്നു. രണ്ടു ദി­വ­സ­ത്തെ ഇ­ട­വേ­ള­ക്കു­ശേ­ഷം ആ കൂ­റ്റൻ ശിൽപം പെ­ട്ട­ന്നു നി­ല­ത്തു­വീ­ണു ത­കർ­ന്നു.

ഈ ആ­ഘാ­ത­ത്തി­നു ശേഷം പല ദി­വ­സ­ങ്ങ­ളി­ലും ക­സോ­ളി­യിൽ ത­ങ്ങു­ക ഞാൻ പ­തി­വാ­ക്കി. കൃ­ഷ്ണ­കു­മാ­റി­നെ­ക്കൊ­ണ്ടു് ശിൽപം ചെ­യ്യി­ക്കു­ക എ­ന്റെ­യും ഒ­രാ­വ­ശ്യ­മാ­യി­തോ­ന്നി. രാ­ത്രി ഞങ്ങൾ ഭ­ക്ഷ­ണം പാകം ചെ­യ്തു ക­ഴി­ക്കും. പി­ന്നെ പു­റ­ത്തെ ത­ണു­പ്പി­ലി­റ­ങ്ങി നിൽ­ക്കും ക­സോ­ളി­യി­ലെ വിവാൻ സു­ന്ദ­ര­ത്തി­ന്റെ വീ­ട്ടിൽ നി­ന്നു നോ­ക്കി­യാൽ രാ­ത്രി അനേകം വെ­ളി­ച്ച­ങ്ങ­ളു­ടെ പൊ­ട്ടു­ക­ളോ­ടെ ച­ണ്ഡി­ഗർ നഗരം കാണാം. സയൻസ് ഫി­ക്ഷൻ സി­നി­മ­ക­ളി­ലെ അ­ജ്ഞാ­ത ഗ്ര­ഹ­ങ്ങ­ളി­ലു­ള്ള ഏ­തെ­ങ്കി­ലും ന­ഗ­ര­ങ്ങൾ ദൂരെ നി­ന്നും കാണും പോലെ തോ­ന്നി­ക്കും. വേനൽ കാ­ല­മാ­ണെ­ങ്കിൽ പല കു­ന്നു­ക­ളി­ലും തീ­യെ­രി­യു­ന്ന­തു് കാണാം. അകലെ തീ­യാ­ളി­ത്തു­ട­ങ്ങു­മ്പോൾ അ­ടു­ത്തു് ആ കാഴ്ച മ­റ­യ്ക്കു­ന്ന വൻ വൃ­ക്ഷ­ങ്ങൾ ഇ­ള­കി­യാ­ടും­പോ­ലെ തോ­ന്നും.

എട്ടു പത്തു മു­റി­ക­ളോ­ടെ പ­ര­ന്നു കി­ട­ക്കു­ന്ന സാ­മാ­ന്യം വ­ലി­യൊ­രു കെ­ട്ടി­ട­മാ­ണു് വിവാൻ സു­ന്ദ­ര­ത്തി­ന്റെ വീടു്. വീ­ടി­ന്റെ വ­ല­തു­ഭാ­ഗ­ത്താ­യി ചെ­റി­യൊ­രു ഇ­റ­ക്ക­മു­ണ്ടു്. അതിലെ താ­ഴേ­ക്കു­ള്ള മു­റി­ക­ളി­ലൊ­ന്നിൽ കാ­ശീ­റാം എന്നു പേ­രു­ള്ള വീ­ട്ടു­കാ­വൽ­ക്കാ­രൻ പകൽ സ­മ­യ­ങ്ങ­ളിൽ പ­രു­ത്തി നൂൽ­കൊ­ണ്ടു് പായകൾ നെ­യ്തു­ണ്ടാ­ക്കും. അ­ദ്ദേ­ഹ­ത്തി­ന്റെ ത­റി­യും മറ്റു സാ­മ­ഗ്രി­ക­ളും നി­റ­ഞ്ഞ മുറി എ­ന്തു­കൊ­ണ്ടോ ഒ­രോ­പ്പ­റേ­ഷൻ തി­യ­റ്റ­റാ­യി എ­നി­ക്കു തോ­ന്നി­യി­രു­ന്നു. ഇ­ട­യ്ക്കു ഞങ്ങൾ ഡിസൈൻ വ­ര­ച്ചു­ണ്ടാ­ക്കി ചി­ല­പാ­യ­കൾ കാ­ശി­റാ­മി­നെ­കൊ­ണ്ടു ചെ­യ്യി­പ്പി­ച്ചി­രു­ന്നു. കാ­ശി­റാം ആ പ്ര­ദേ­ശ­ത്തു­കാ­രെ­പോ­ലെ തന്നെ നി­ശ്ശ­ബ്ദ­നാ­യ ഒരു ജീ­വി­യാ­യി­രു­ന്നു. എ­ന്നാൽ ക­സോ­ളി­യി­ലെ പല ക­ഥ­ക­ളും അയാൾ വളരെ ചു­രു­ക്കി­പ്പ­റ­യു­മാ­യി­രു­ന്നു. ആ ക­ഥ­ക­ളി­ലൂ­ടെ ചി­ത്ര­കാ­രി അ­മൃ­ത­ഷെർ­ഗി­ലും[5] സ­ഹോ­ദ­രി ഇ­ന്ദി­രാ­യും (വിവാൻ സു­ന്ദ­ര­ത്തി­ന്റെ മാ­താ­വു്) പല വേ­ഷ­ത്തി­ലും കാ­ല­ത്തി­ലും സ­ന്ധ്യ­ക­ളിൽ പെ­ട്ടെ­ന്നു വി­ട­രു­ന്ന ചില പൂ­ക്ക­ളെ­പ്പോ­ലെ ഞ­ങ്ങ­ളു­ടെ മ­ന­സ്സിൽ നി­റ­ഞ്ഞു.

ആ­യി­ട­ക്കു കു­റ­ച്ചു­കാ­ലം വിവാൻ സു­ന്ദ­ര­ത്തി­ന്റെ അച്ഛൻ ആ വീ­ട്ടിൽ വന്നു താ­മ­സി­ച്ചി­രു­ന്നു. ഐ. സി. എ­സ്സു­കാ­ര­നാ­യ ഒരു സം­സ്കൃ­ത പ­ണ്ഡി­ത­നാ­യി­രു­ന്നു അ­ദ്ദേ­ഹം. സ്വീ­ക­ര­ണ­മു­റി­യിൽ തൂ­ക്കി­യി­ട്ടി­രു­ന്ന ആ­ദി­മൂ­ലം വരച്ച ഛാ­യാ­ചി­ത്ര­ത്തി­ലൂ­ടെ ഞ­ങ്ങൾ­ക്കു പ­രി­ചി­ത­മാ­യ മുഖം. ആ ചി­ത്ര­ത്തിൽ നി­ന്നു് ഇ­റ­ങ്ങി വന്ന ആ­ളെ­പ്പോ­ലെ വി­ശു­ദ്ധ വ­സ്ത്ര­ങ്ങൾ ധ­രി­ച്ചു് ചി­ത്ര­ത്തി­നു് അ­ഭി­മു­ഖ­മാ­യി­ത്ത­ന്നെ അ­ദ്ദേ­ഹം ഇ­രി­ക്കു­മാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ക­ണ്ണു­വെ­ട്ടി­ച്ചു് വിവാൻ സു­ന്ദ­രം ത­യ്യാ­റാ­ക്കി വ­ച്ചി­രി­ക്കു­ന്ന പ്ലം­പ­ഴം കൊ­ണ്ടു­ണ്ടാ­ക്കി­യ വൈൻ ഞങ്ങൾ കട്ടു കു­ടി­ക്കും. ചോ­ദി­ച്ചാൽ അ­ദ്ദേ­ഹം ഒരു ചെറിയ ഗ്ലാ­സിൽ രണ്ടു മൂ­ന്നു തു­ള്ളി­കൾ മാ­ത്രം വീ­ഴ്ത്തി­ത്ത­രു­മാ­യി­രു­ന്നു. രാ­ത്രി­യിൽ വൈനും അ­തി­നു­മീ­തെ പല ചാ­യ­ക­ളും കു­ടി­ച്ചു് ചി­ത്ര­ക­ല, സിനിമ, സാ­ഹി­ത്യം എന്നീ മേ­ഖ­ല­ക­ളി­ലെ ഭാ­രി­ച്ച ചില പ്ര­ശ്ന­ങ്ങ­ളെ­ക്കു­റി­ച്ചു് ഞങ്ങൾ സം­സാ­രി­ച്ചു­കൊ­ണ്ടി­രി­ക്കും.

അ­ങ്ങ­നെ ക­ഴി­ഞ്ഞു­പോ­കു­മ്പോൾ പ്ര­സി­ദ്ധ ഇൻഡോ-​ഇംഗ്ലീഷ് നോ­വ­ലി­സ്റ്റ് അ­മി­താ­വ് ഘോഷ് അവിടെ താ­മ­സ­ത്തി­നു വന്നു. വേ­നൽ­ക്കാ­ല­ത്തു വി­വാ­ന്റെ പ­രി­ച­യ­ക്കാർ ആ വീ­ട്ടിൽ വന്നു താ­മ­സി­ക്കു­ക പ­തി­വാ­ണു്. അ­ന്നു് മു­പ്പ­തോ മറ്റോ വ­യ­സ്സു­ണ്ടാ­യി­രു­ന്ന ഘോ­ഷി­നു് ഒരു ശി­ശു­വി­ന്റെ മു­ഖ­മാ­ണ് ഉ­ണ്ടാ­യി­രു­ന്ന­തു്. ത­ല­മു­ടി ഏ­താ­ണ്ടു് മു­ഴു­വ­നാ­യി നരച്ച നി­ല­യിൽ ഒരു ശിശു. അ­ക്കാ­ല­ത്തു് ഇ­റ­ങ്ങി­യ അ­ദ്ദേ­ഹ­ത്തി­ന്റെ ആദ്യ നോവൽ ‘സർ­ക്കിൾ ഓഫ് റീസൺ’ അ­പ്പോൾ ഞങ്ങൾ വാ­യി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നി­ല്ല. ഘോഷ് ഞ­ങ്ങ­ളു­ടെ സൗ­ഹൃ­ദ­വു­മാ­യി വേ­ഗ­ത്തി­ലി­ണ­ങ്ങി. മോ­ഷ­ണ­ത്തിൽ അ­യാ­ളും കൂടി ഉ­ണ്ടാ­യ­തു­കൊ­ണ്ടു് വി­വാ­ന്റെ വീ­ട്ടി­ലെ വൈൻ വേ­ഗ­ത്തിൽ കു­റ­ഞ്ഞു തു­ട­ങ്ങി. പു­റ­മേ­നി­ന്നു് മറ്റു ചില മ­ദ്യ­ങ്ങ­ളും ഞങ്ങൾ പ­രീ­ക്ഷി­ച്ചു­കൊ­ണ്ടി­രു­ന്നു.

ഒ­രി­ക്കൽ ഘോഷ് പ­റ­ഞ്ഞു:

“ഈ വീ­ട്ടിൽ അ­മൃ­താ­ഷെർ­ഗിൽ ഉ­ണ്ടു്!” വി­വാ­ന്റെ വീ­ട്ടിൽ അ­മൃ­താ­ഷെർ­ഗിൽ വരച്ച ചില ചി­ത്ര­ങ്ങൾ തൂ­ക്കി­യി­ട്ടി­രു­ന്നു.

“ഓ അതു ക­ണ്ടി­ട്ടു­ണ്ടു്. അ­വ­രു­ടെ നല്ല ചി­ത്ര­ങ്ങ­ള­ല്ല അവ” കൃ­ഷ്ണ­കു­മാർ പ­റ­ഞ്ഞു. “ചി­ത്ര­ങ്ങ­ള­ല്ല അമൃതാ ഷെർ­ഗിൽ ഈ വീ­ട്ടിൽ രാ­ത്രി­യിൽ ഇ­പ്പോ­ഴും പി­യാ­നോ വാ­യി­ക്കു­ന്നു­ണ്ടു്” ഘോഷ് വി­ശ­ദ­മാ­ക്കി.

“അ­ങ്ങി­നെ­യ­ല്ല രാ­ത്രി­യിൽ ഞാൻ കേ­ട്ട­താ­ണു് പി­യാ­ന­യു­ടെ ശബ്ദം” ഘോഷ് ആ­വർ­ത്തി­ച്ചു.

ഡൽ­ഹി­യി­ലേ­ക്കു് മ­ട­ങ്ങു­ന്ന­തി­നു മുൻ­പാ­യി ഒ­ന്നു­ര­ണ്ടു തവണ കൂടി രാ­ത്രി­യിൽ പി­യാ­നോ­യു­ടെ ശബ്ദം കേൾ­ക്കു­ന്ന­താ­യി ഘോഷ് പ­റ­ഞ്ഞി­രു­ന്നു­വെ­ന്നാ­ണു് ഓർമ്മ. ഡൽ­ഹി­യിൽ വച്ചു കാ­ണാ­മെ­ന്നും മ­റ്റും പ­റ­ഞ്ഞു അയാൾ യാ­ത്ര­യാ­യി.

പല ദി­വ­സ­ങ്ങൾ ക­ട­ന്നു­പോ­യി. ശിൽപം ഒ­ന്നും പൂർ­ത്തി­യാ­യി­ട്ടി­ല്ല. ഘോ­ഷി­ന്റെ താ­മ­സ­ത്തി­നി­ട­ക്കും ഒരു ക­ളി­മൺ­രൂ­പം വീ­ണു­ട­ഞ്ഞ­തു് കൃ­ഷ്ണ­കു­മാ­റി­നെ വ­ല്ലാ­തെ വി­ഷ­മി­പ്പി­ച്ചി­രു­ന്നു.

ഒ­രി­ക്കൽ അയാൾ ശിൽ­പ്പം ചെ­യ്തി­രു­ന്ന സ്റ്റു­ഡി­യോ­യു­ടെ തറയിൽ നീ­ല­നി­റ­ത്തി­ലു­ള്ള ചെറിയ പൂ­ക്കൾ ചി­ത­റി­കി­ട­ന്നി­രു­ന്നു. റഷ്യൻ ക­വ­യി­ത്രി അന്നാ അ­ഖാ­മാ­ട്ടോ­വാ തന്റെ പാ­രീ­സ് വാ­സ­കാ­ല­ത്തു് ചി­ത്ര­കാ­ര­നും ശി­ല്പി­യു­മാ­യി­രു­ന്ന മോ­ഡി­ലാ­നി­യു­ടെ സ്റ്റു­ഡി­യോ­യു­ടെ ജ­ന­ലി­ലൂ­ടെ അ­ക­ത്തേ­യ്ക്കു് റോ­സാ­പൂ­ക്കൾ ഇ­ടാ­റു­ണ്ടാ­യി­രു­ന്നെ­ന്ന­തു് ഒരു പു­സ്ത­ക­ത്തിൽ വാ­യി­ച്ചി­ട്ടു­ള്ള­തു് ഞാ­നോർ­മ്മി­ച്ചു പ­റ­ഞ്ഞു.

അ­തു­പോ­ലെ ആ­രെ­ങ്കി­ലു­മാ­വും. അയാൾ കാ­ത്തി­രു­ന്നു.

നാ­ല­ഞ്ചു ദി­വ­സ­ങ്ങൾ­ക്കു ശേഷം കൃ­ഷ്ണ­കു­മാർ പ­റ­ഞ്ഞു. “ഇ­തു­വ­രെ ആരും പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­ട്ടി­ല്ല.”

പൂ­ക്ക­ളു­ടെ വരവും നി­ന്നു.

കു­റ­ച്ചു ദി­വ­സ­ത്തി­നു­ള്ളിൽ ഒരു പുതിയ ശിൽപം കാണാൻ ക­ഴി­യും എന്നു സ­ങ്ക­ല്പി­ച്ചു് കൃ­ഷ്ണ­കു­മാ­റി­നെ ത­നി­ച്ചു­വി­ട്ടു് ഞാൻ എന്റെ വീ­ട്ടിൽ ക­ഴി­യു­ക­യാ­ണു്. എ­ന്നാൽ, വ­ള­രെ­വേ­ഗം അയാൾ അവിടെ എ­ത്തി­ച്ചേർ­ന്നു. മു­ഖ­ത്തു് പു­തി­യൊ­ര­ങ്ക­ലാ­പ്പും പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­രു­ന്നു.

“ഞാ­നി­നി ക­സോ­ളി­ക്കി­ല്ല. വ­ല്ലാ­ത്ത പേ­ടി­തോ­ന്നു­ന്നു. ഘോഷ് പ­റ­ഞ്ഞ­തു് ശ­രി­യാ­ണു്. ഇ­ന്ന­ലെ രാ­ത്രി­യിൽ ഞാൻ അമൃതാ ഷെർ­ഗി­ലി­ന്റെ പി­യാ­നോ വായന കേ­ട്ടു. ഭീ­ക­ര­മാ­യി­ത്തോ­ന്നി. വെ­ളു­ക്കും­വ­രെ ക­ച്ചേ­രി നീ­ണ്ടു­നി­ന്നു. ഇ­ന്ന­ലെ രാ­ത്രി ഞാ­നു­റ­ങ്ങി­യി­ട്ടേ­യി­ല്ല.”

സ­നാ­വ­രിൽ വച്ചു ശിൽപം ചെ­യ്യാ­മെ­ന്നും അ­ല്ലെ­ങ്കിൽ ഞാൻ കൂടെ ക­സോ­ളി­യിൽ താ­മ­സി­ച്ചു് പ­ണി­തു­ട­രാ­മെ­ന്നും പ­റ­ഞ്ഞ­പ്പോൾ അയാൾ സ­മാ­ധാ­ന­ത്തി­ലാ­യി.

“സം­ഗീ­ത­ത്തി­ന്റെ കൂടെ ലൈ­റ്റി­ങ് ട്രി­ക്കു­ക­ളു­മു­ണ്ടു്.” അയാൾ ദ­യ­നീ­യ­നാ­യി.

“എ­ന്തു­ത­രം ലൈ­റ്റി­ങ്?”

“നീ­ല­വെ­ളി­ച്ചം കാണാം.”

“വൈ­ക്കം മു­ഹ­മ്മ­ദ്ബ­ഷീ­റി­ന്റെ നീല വെ­ളി­ച്ച­മാ­ണോ?”

“അല്ല ബ­ഷീ­റി­ന്റേ­തു് അൾ­ട്രാ­മെ­റൈൻ ബ്ലു! ഇതു് സെ­റു­ലി­യ­ലൻ ബ്ലു­വും ഇ­ല­ട്രി­ക് ബ്ലു­വും ഒരു പ്ര­ത്യേ­ക അ­നു­പാ­ത­ത്തിൽ ചേർ­ത്താൽ കി­ട്ടു­ന്ന മരണ നീല.” അ­ങ്ങി­നെ നീ­ല­നി­റ­ത്തി­ന്റെ ഒരു ത­ടാ­ക­ത്തിൽ ഞ­ങ്ങ­ള­ക­പ്പെ­ട്ടു നി­ന്നു.

കാ­ര്യ­ങ്ങൾ ഇ­ങ്ങ­നെ കു­ഴ­ഞ്ഞു മ­റി­യു­ക­യ­ല്ല ചെ­യ്ത­തു്. കൃ­ഷ്ണ­കു­മാ­റി­ന്റെ ശില്പ നിർ­മ്മാ­ണം പു­രോ­ഗ­മി­ച്ചു. അ­വ­ധി­ക്കാ­ല­മാ­യ­തി­നാൽ ഞാനും കൂടി ക­സോ­ളി­യിൽ താ­മ­സി­ച്ചു തു­ട­ങ്ങി­യ­തോ­ടെ പാ­ച­ക­വും സം­ഭാ­ഷ­ണ­ങ്ങ­ളും പ്ര­കൃ­തി നി­രീ­ക്ഷ­ണ­വും സ്കെ­ച്ചി­ങ്ങും മ­റ്റും സാ­ധാ­ര­ണ­മാ­യി.

ഒ­രു­നാൾ ഞാൻ രാ­വി­ലെ സ­നാ­വ­റി­ലെ വീ­ട്ടിൽ­പ്പോ­യി വൈ­കു­ന്നേ­രം മ­ട­ങ്ങി­ച്ചെ­ല്ലു­മ്പോൾ കൃ­ഷ്ണ­കു­മാ­റി­ന്റെ സ്റ്റു­ഡി­യോ­യിൽ പു­തി­യൊ­രു രൂപം

“കാ­ണ്ടാ­മൃ­ഗം!”

images/kandamrugam-image-3.png

വ­ല­തു­കൈ കൊ­ണ്ടു് തോ­ക്കു­ചൂ­ണ്ടു­ന്ന മു­ദ്ര­കാ­ണി­ക്കു­ന്ന ഒരു കു­ള്ള­നാ­യി­രു­ന്നു അതു്. നാലടി ഉ­യ­ര­ത്തിൽ പി­ക്കാ­സോ­യു­ടെ ക­ന­ത്ത­ത­ല­യെ അ­നു­സ്മ­രി­പ്പി­ക്കു­ന്ന വൃ­ദ്ധ­മു­ഖ­ത്തോ­ടെ ഒരു ഉ­ഗ്ര­രൂ­പം. ശി­ല്പ­ക­ല­യു­ടെ സ്വ­ത­വേ­യു­ള്ള അ­സാ­മാ­ന്യ പ്ര­കാ­ശം ആ മു­റി­യിൽ പ്ര­സ­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ഞങ്ങൾ ര­ണ്ടാൾ­ക്കു­മി­ട­യിൽ സ­ജീ­വ­മാ­യൊ­രു കോ­മാ­ളി­യെ­പ്പോ­ലെ കു­ള്ളൻ നി­ന്നു.

“വളരെ ന­ന്നാ­യി­ട്ടു­ണ്ടു്!” ഞാൻ പ­റ­ഞ്ഞു.

കൃ­ഷ്ണ­കു­മാർ ചെ­യ്തി­ട്ടു­ള്ള­തിൽ വ­ച്ചു് ഏ­റ്റ­വും മി­ക­ച്ച ശി­ല്പ­മാ­യി അ­തെ­നി­ക്കു തോ­ന്നി. രൂ­പ­ത്തി­ന്റെ ഘ­ട­ന­യ്ക്കും മ­റ്റും മികവു വ­ന്നി­ട്ടു­ണ്ടു്. അ­ക്കാ­ല­ത്തു് അ­യാ­ളു­ടെ ശി­ല്പ­ങ്ങ­ളി­ലു­ണ്ടാ­യി­രു­ന്ന റോ­ഡാ­ന്റെ (Auguste Rodin) സ്വാ­ധീ­ന­വും മ­റ്റും അതിൽ ഇല്ല എ­ന്നെ­നി­ക്കു തോ­ന്നി.

“നാ­ളെ­ത്ത­ന്നെ മോൾ­ഡെ­ടു­ക്ക­ണം.” ഇ­നി­യും ഈ ശി­ല്പ­ങ്ങൾ കൂടി വീണു ത­കർ­ന്നാൽ ഭീ­ക­ര­മാ­യി­രി­ക്കും ശി­ല്പ­ങ്ങ­ളു­ടെ അവസ്ഥ. വേ­ഗ­ത്തിൽ ഫൈബർ ഗ്ലാ­സിൽ കാ­സ്റ്റ് ത­യ്യാ­റാ­ക്കി. ഇനി നി­റ­മ­ടി­ക്ക­ണം.

“ശ­രീ­ര­ത്തി­നു് നീല അ­ടി­ച്ചാ­ലോ?”

പല നി­റ­ങ്ങ­ളും മി­ക്സ് ചെ­യ്യ­പ്പെ­ട്ടു. ആ­കാ­ശ­നീ­ല വരെ.

“നളനെ കാർ­ക്കോ­ടൻ കൊ­ത്തി­യാൽ കി­ട്ടു­ന്ന നീല ക­ലർ­ന്ന ഒരു പ­ച്ച­യു­ണ്ടു്.”

“പച്ച വേണ്ട!”

കൃ­ഷ്ണ­കു­മാ­റി­നെ ത­ല­ച്ചോർ പ്ര­വർ­ത്തി­ക്കു­ന്ന ശബ്ദം ഞാ­ന­ടു­ത്തു നി­ന്നു കേ­ട്ടു.

“അ­മൃ­താ­ഷെർ­ഗിൽ!” അയാൾ പ­റ­ഞ്ഞു “ന­മു­ക്കാ നി­റ­മ­ടി­ക്കാം മ­ര­ണ­നീ­ല!”

വൈ­കു­ന്നേ­ര­മാ­യ­പ്പോ­ഴേ­ക്കും കു­ള്ളൻ നീല നി­റ­ത്തിൽ മ­ര­ണ­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ട്ടു.

images/kandamrugam-image-1.png

മാ­സ­ങ്ങൾ ക­ട­ന്നു. കൃ­ഷ്ണ­കു­മാർ ചില ശി­ല്പ­ങ്ങൾ പൂർ­ത്തി­യാ­ക്കി. നാലു വലിയ ശി­ല്പ­ങ്ങ­ളു­മാ­യി ഞങ്ങൾ ഡൽഹി വ­ള­ഞ്ഞു. ജ­നീ­വ­യി­ലെ ഒരു പ്ര­ദർ­ശ­ന­ത്തിൽ പ­ങ്കെ­ടു­ക്കാ­നു­ള്ള ക്ഷണം സ്വീ­ക­രി­ച്ചു് അയാൾ വീ­ണ്ടും ഡൽ­ഹി­യി­ലേ­ക്കു് വ­ന്ന­പ്പോൾ ഞാ­ന­വി­ടെ ചെ­ന്നു. ഐ. സി. സി. ആർ.-ലെ കൂ­റ്റൻ പെ­ട്ടി­ക­ളി­ലൊ­ന്നു് ചൂ­ണ്ടി­ക്കാ­ണി­ച്ചു് അയാൾ പ­റ­ഞ്ഞു:

“കാ­ണ്ടാ­മൃ­ഗം അ­തി­ന­ക­ത്തു­ണ്ടു്.”

ജ­നീ­വ­യിൽ നി­ന്നു് കൃ­ഷ്ണ­കു­മാർ വ­ള­രെ­വേ­ഗം ഇ­ന്ത്യ­യി­ലേ­ക്കു മ­ട­ങ്ങി വന്നു. പി­ന്നാ­ലെ ഭീ­ക­ര­വാർ­ത്ത­യും. ജ­നീ­വ­യിൽ പ്ര­ദർ­ശി­പ്പി­ച്ച ക­ലാ­സൃ­ഷ്ടി­കൾ ഒരു തീ­പി­ടു­ത്ത­ത്തിൽ ന­ശി­ച്ചു.

ഒ­ന്നു­ര­ണ്ടു മാ­സ­ങ്ങൾ­ക്കു­ശേ­ഷം കൃ­ഷ്ണ­കു­മാർ വീ­ണ്ടും സ­നാ­വ­റി­ലെ­ത്തി. വ­ന്ന­പാ­ടെ ഗോർ­ദാ­റി­ന്റെ ‘ലെ ക­രാ­ബി­നി­യെർ­സ്’[6] എന്ന ച­ല­ച്ചി­ത്ര­ത്തി­ലെ യു­ദ്ധം ക­ഴി­ഞ്ഞു മ­ട­ങ്ങി­യെ­ത്തി­യ പ­ട്ടാ­ള­ക്കാ­രെ­പ്പോ­ലെ പെ­ട്ടി­തു­റ­ന്നു. വി­ചി­ത്ര­മാ­യ പോ­സ്റ്റ്കാർ­ഡു­ക­ളും പു­സ്ത­ക­ങ്ങ­ളും നി­ര­ത്തു­ന്നു. ഗോയ, പി­ക്കാ­സോ, മ­ത്തീ­സ്, വാൻ ഗോഗ്…

images/kandamrugam-image-4.png

ക­ലാ­കാ­ര­ന്മാർ­ക്കും ക­ലാ­സൃ­ഷ്ടി­കൾ­ക്കു­മി­ട­യിൽ നി­ന്നു് ഒരു ക­ട­ലാ­സു­ക­ഷ്ണം അയാൾ നീർ­ത്തി­പ്പി­ടി­ച്ചു. തീ­പ്പി­ടു­ത്ത­ത്തി­ന്റെ വാർ­ത്ത പ­ത്ര­ങ്ങ­ളിൽ വ­ന്ന­തു്!

ഒ­രി­റ്റാ­ലി­യൻ പ­ത്ര­ത്തി­ന്റെ ഭാ­ഗ­മാ­യി­രു­ന്നു അതു്. മു­ക­ളിൽ ഒരു കളർ ചി­ത്ര­മു­ണ്ടാ­യി­രു­ന്നു. കൃ­ഷ്ണ­കു­മാ­റി­ന്റെ ശി­ല്പ­ങ്ങ­ളു­ള്ള ഗ്യാ­ല­റി ക­ത്തി­യ­മ­രു­ന്ന­തു്.

ബ്രൂ­ഗേ­ലി­ന്റെ[7] ന­ര­ക­ചി­ത്ര­ത്തി­ലെ­ന്ന­പോ­ലെ തീ­നാ­ള­ങ്ങൾ! ഹി­മാ­ച­ലി­ലെ കൊ­ക്ക­ക­ളിൽ പ­ട­രു­ന്ന മ­ഞ്ഞി­ന്റെ നി­റ­മു­ള്ള പുക. തീ­നാ­ള­ങ്ങ­ളിൽ കാ­ണ്ടാ­മൃ­ഗം ക­ത്തി­യ­മ­രു­ന്ന­തി­ന്റെ നീല നിറം കാ­ണാ­നാ­കു­മോ എന്നു ഞാൻ ആ പ­ത്ര­ഭാ­ഗ­ത്തി­ലെ ചി­ത്ര­ത്തിൽ ശ്ര­ദ്ധി­ച്ചു­നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു.

കു­റി­പ്പു­കൾ

[1] കെ. പി. കൃ­ഷ്ണ­കു­മാർ: ഭാ­ര­തീ­യ­ക­ല­യി­ലെ പ്ര­ധാ­ന­പ്പെ­ട്ട ശി­ല്പി. റാ­ഡി­ക്കൽ പെ­യി­ന്റേ­ഴ്സ് ആൻഡ് സ്കൾ­പ്റ്റേ­ഴ്സ് അ­സോ­സി­യേ­ഷ­ന്റെ പ്ര­വർ­ത്ത­ക­നാ­യി­രു­ന്നു. 1989-ൽ തൃശൂർ ജി­ല്ല­യി­ലെ പെ­രി­ങ്ങോ­ട്ടു­ക­ര­യിൽ വ­ച്ചു് ആ­ത്മ­ഹ­ത്യ ചെ­യ്തു.

[2] Paul cezanne മ­ഹാ­നാ­യ ഫ്ര­ഞ്ചു ചി­ത്ര­കാ­രൻ മൗ­ണ്ട് സെ­യി­ന്റ് വി­ക്ട­റി എന്ന പർ­വ്വ­തം അ­റു­പ­ത്തി­ലെ­റേ തവണ വ­ര­ച്ചി­ട്ടു­ണ്ടു്.

[3] ഫ്ര­ഞ്ചു ശി­ല്പി Auguste Rodin-​ന്റെ പ്ര­സി­ദ്ധ­മാ­യ ബാൽ­സാ­ക്ക് ശിൽപം (1892–97).

[4] രാം­കി­ങ്ക­റി­ന്റെ വി­ഖ്യാ­ത­ശിൽ­പം (1936) ക­ളി­മ­ണ്ണി­നു­പ­ക­രം സി­മ­ന്റാ­യി­രു­ന്നു ഈ ശി­ല്പ­ത്തി­നു­പ­യോ­ഗി­ച്ച­തു്.

[5] അ­മൃ­താ­ഷെർ­ഗിൽ: ചി­ത്ര­കാ­രി: 1941-ൽ മ­രി­ച്ചു.

[6] Les Carabiners ഗൊ­ദാർ­ദ് 1963-ൽ സം­വി­ധാ­നം ചെയ്ത ഫ്ര­ഞ്ചു ച­ല­ച്ചി­ത്രം.

[7] പീ­റ്റർ ബ്രെ­ഗേ­ലി­ന്റെ ‘മ­ര­ണ­ത്തി­ന്റെ വിജയം’ (1562–63) എന്ന എ­ണ്ണ­ഛാ­യാ­ചി­ത്രം.

1997-ൽ ക­ലാ­കൗ­മു­ദി­യിൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്.

മ­ധു­സൂ­ദ­നൻ
images/madhusudanan.jpg

ആ­ല­പ്പു­ഴ ജി­ല്ല­യി­ലെ ക­ട­ലോ­ര­പ്ര­ദേ­ശ­ത്തു ജ­നി­ച്ചു. തി­രു­വ­ന­ന്ത­പു­രം ഫൈൻ ആർ­ട്ട് കോ­ള­ജിൽ നി­ന്നും ബ­റോ­ഡ­യി­ലെ എം. എസ്. യൂ­ണി­വേ­ഴ്സി­റ്റി­യിൽ നി­ന്നും ക­ലാ­പ­രി­ശീ­ല­നം. ഇ­പ്പോൾ സ­മ­കാ­ലീ­ന­ക­ല­യിൽ സാ­ധ്യ­മാ­വു­ന്ന എല്ലാ മാ­ധ്യ­മ­ങ്ങ­ളും ഉ­പ­യോ­ഗി­ച്ചു് ക­ലാ­പ്ര­വർ­ത്ത­നം ന­ട­ത്തു­ന്നു. ക­ലാ­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കാ­യി ഫിലിം എന്ന മാ­ധ്യ­മം വി­ദ­ഗ്ധ­മാ­യി ഉ­പ­യോ­ഗി­ച്ച­തി­നു് ന്യൂ­യോർ­ക്കി­ലെ മ്യൂ­സി­യം ഓഫ് മോഡേൺ ആർ­ട്ടിൽ നി­ന്നു് രണ്ടു തവണ ആദരം. ‘മാർ­ക്സ് ആർ­കൈ­വ്’ എന്ന ഇൻ­സ്റ്റ­ലേ­ഷൻ ര­ണ്ടാ­മ­ത്തെ കൊ­ച്ചി മു­സ­രീ­സ് ബി­യ­നാ­ലെ­യിൽ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്നു. 2015-ലെ വെ­നീ­സ് ബി­യ­നാ­ലെ­യിൽ ‘മാർ­ക്സ് ആർ­കൈ­വ്’, ‘പീനൽ കോളനി’ എന്നീ ഇൻ­സ്റ്റ­ലേ­ഷ­നു­കൾ പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടു്. ‘ബ­യ­സ്ക്കോ­പ്’ എന്ന സി­നി­മ­ക്കു് മൂ­ന്നു് അ­ന്തർ­ദേ­ശീ­യ പു­ര­സ്കാ­ര­ങ്ങൾ. ബ­യ­സ്ക്കോ­പ് അഞ്ചു സം­സ്ഥാ­ന പു­ര­സ്കാ­ര­ങ്ങ­ളും ദേശീയ അ­വാർ­ഡും നേ­ടി­യി­രു­ന്നു. ഡൽ­ഹി­യി­ലും കേ­ര­ള­ത്തി­ലു­മാ­യി ജീ­വി­ക്കു­ന്നു.

Colophon

Title: Kandamrgam (ml: കാ­ണ്ടാ­മൃ­ഗം).

Author(s): K. M. Madhusudhanan.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. M. Madhusudhanan, Kandamrgam, കെ. എം. മ­ധു­സൂ­ദ­നൻ, കാ­ണ്ടാ­മൃ­ഗം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 28, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Thief, a fibreglass sculpture by K. P. Krishnakumar . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.