SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Ai-wei-wei-cover.jpg
Ai Weiwei, Dropping a Han-​Dynasty Urn., by .
സൂ­ര്യ­കാ­ന്തി
മ­ധു­സൂ­ദ­നൻ
images/Ai-wei-wei-with-sun-flower-seeds-Tate-modern-London.jpg
സൂ­ര്യ­കാ­ന്തി വി­ത്തു­ക­ളു­മാ­യി അയ് വേയി വേയി.

“നൂ­റു­പു­ഷ്പ­ങ്ങൾ വി­രി­യ­ട്ടെ

നൂറു ചി­ന്താ­സ­ര­ണി­കൾ

ഒ­ന്നി­ച്ചു മ­ത്സ­രി­ക്ക­ട്ടെ”

–മാവോ

വെ­ളു­ത്ത കുടകൾ നീർ­ത്തി­യി­ട്ടി­രി­ക്കു­ന്ന ടി­യാ­നെൻ­മെൻ സ്ക്വ­യ­റി­ലെ ആൾ­ക്കൂ­ട്ടം. ചൈ­ന­യി­ലെ­വി­ടെ­യും എ­ന്തി­നും എ­പ്പോ­ഴും കാ­വൽ­നി­ല്ക്കു­ന്ന പൊ­ലീ­സു­കാർ. “ഒരു നേർ­ത്ത വ­ര­മാ­ത്ര­മോ?” എ­ന്നു് സം­ശ­യി­ച്ചേ­ക്കാ­വു­ന്ന ക­ണ്ണു­ക­ളു­ള്ള കു­ഞ്ഞു­ങ്ങ­ളു­ടെ നി­ഷ്ക­ള­ങ്ക മു­ഖ­ങ്ങൾ, ചു­വ­ന്ന കൊ­ടി­കൾ, ചു­വ­ന്ന ചെ­റു­പു­സ്ത­കം, വാ­സ്തു­ശി­ല്പ­വും അതു് സ്ഥി­തി­ചെ­യ്യു­ന്ന സ്ഥ­ല­ങ്ങ­ളും അ­നേ­കാ­യി­രം സൈ­ക്കി­ളു­കൾ ഓ­ടി­മ­റ­യു­ന്ന തെ­രു­വോ­ര­ങ്ങ­ളി­ലെ വീ­ടു­കൾ, ചെ­റു­പീ­ടി­ക­കൾ, ക­ല്ലി­ലു­റ­ച്ചു് ഭൂ­മി­യിൽ ഉ­യർ­ന്നു­പൊ­ങ്ങി­യ ന­ദി­പോ­ലെ വൻ­മ­തിൽ, തെ­രു­വി­ലെ പാ­ട്ടു്, നൃ­ത്തം, ഉ­റു­മാൽ­വീ­ശ­ലു­കൾ, ആ­സ്പ­ത്രി, ഭ­ക്ഷ്യ­സം­സ്ക­ര­ണ­ശാ­ല­കൾ, ധാ­ന്യ­പ്പു­ര­കൾ, അ­ങ്ങാ­ടി­കൾ… എ­ല്ലാ­റ്റി­നും മീതെ പ്ര­സ­രി­ക്കു­ന്ന ചൈ­ന­യി­ലെ സൂ­ര്യ­വെ­ളി­ച്ചം.

images/Ai-wei-wei-bang-installation-at-Venice-Biennale.jpg
അയ് വേയി വേ­യി­യു­ടെ വെ­നീ­സ് ബി­നാ­ലെ­യി­ലെ ഇൻ­സ്റ്റ­ലേ­ഷൻ.

1972-ൽ ഇ­റ്റാ­ലി­യൻ ച­ല­ച്ചി­ത്ര സം­വി­ധാ­യ­കൻ മൈ­ക്ക­ലാ­ഞ്ച­ലോ അ­ന്റോ­ണി­യോ­ണി, Chung Kuo Cina എന്ന സി­നി­മ­യിൽ ചി­ത്രീ­ക­രി­ച്ച­തു് ഇ­തൊ­ക്കെ­യാ­യി­രു­ന്നു. യൂ­റോ­പ്പി­ലെ ഏ­റ്റ­വും സ­മർ­ഥ­നാ­യ സം­വി­ധാ­യ­ക­നാ­യ അ­ന്റോ­ണി­യോ­ണി­യെ പുതിയ ചൈ­ന­യെ­ക്കു­റി­ച്ചു് ഒരു സി­നി­മ­യെ­ടു­ക്കു­വാൻ ചൈ­നീ­സ് ഗ­വൺ­മെ­ന്റ് ക്ഷ­ണി­ച്ച­തു് ഒ­ര­ത്ഭു­ത­മാ­യി­രു­ന്നു. ചൈ­ന­യിൽ, യൂ­റോ­പ്പിൽ­നി­ന്നു­ള്ള സു­ഹൃ­ത്സ­ന്ദർ­ശ­ന­ങ്ങൾ­ത­ന്നെ നിർ­ത്ത­ലാ­ക്കി­യി­രു­ന്ന കാലം. യൂ­റോ­പ്പി­നെ­യും അ­മേ­രി­ക്ക­യേ­യും ര­ണ്ടു് വൻ­പി­ശാ­ചു­ക്ക­ളാ­യും വി­ല­യി­രു­ത്തു­ന്ന സമയം. Chung Kuo Cina എന്ന സിനിമ ക­ണ്ടു­ക­ഴി­ഞ്ഞു് മാവോ തന്റെ അ­ഭി­പ്രാ­യം പ­റ­ഞ്ഞു: ‘എ­നി­ക്കി­ഷ്ട­മാ­യി­ല്ല!’

അ­വി­ട­ന്ന­ങ്ങോ­ട്ടു് ചൈ­നീ­സ് ഭ­ര­ണ­കൂ­ട­ത്തി­ന്റെ ന­യ­പ്ര­ഖ്യാ­പ­ന­ങ്ങൾ തു­രു­തു­രെ പു­റ­ത്തു­വ­ന്നു.

മൈ­ക്ക­ലാ­ഞ്ച­ലോ അ­ന്റോ­ണി­യോ­ണി റ­ഷ്യ­ക്കാർ­ക്കു­വേ­ണ്ടി നാ­വ­ന­ക്കു­ന്ന പു­ഴു­വാ­ണു്.

‘സാ­മ്രാ­ജ്യ­ത്വ ശ­ക്തി­ക­ളു­ടെ വാ­ലാ­ട്ടി­പ്പ­ട്ടി.’

അ­ടു­ത്ത മു­പ്പ­തു വർ­ഷ­ത്തേ­ക്കു് ആ സിനിമ ചൈ­ന­യിൽ നി­രോ­ധി­ക്ക­പ്പെ­ട്ടു.

Chung Kuo Cina എന്ന സി­നി­മ­യിൽ അ­ദൃ­ശ്യ­നാ­യ ഒ­രാ­ഖ്യാ­താ­വു­ണ്ടു്. സി­നി­മ­യു­ടെ സം­വി­ധാ­യ­കൻ എ­ന്നു­വേ­ണ­മെ­ങ്കിൽ പറയാം. ആ ശബ്ദം, സിനിമ ചൈ­നീ­സ് മു­ഖ­ങ്ങ­ളി­ലൂ­ടെ സ­ഞ്ച­രി­ക്കു­മ്പോൾ ഇ­ങ്ങ­നെ പ­റ­ഞ്ഞു: “ഈ സിനിമ ചൈ­ന­യി­ലെ ജ­ന­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു്. അ­വ­രാ­ണു് ഈ സി­നി­മ­യി­ലെ യഥാർഥ നാ­യ­ക­ന്മാർ. ഞങ്ങൾ, ചൈനയെ വ്യാ­ഖ്യാ­നി­ക്കാൻ ശ്ര­മി­ക്കു­ന്നി­ല്ല. എ­ന്നാൽ മ­നു­ഷ്യ­രു­ടെ മു­ഖ­ങ്ങൾ, അം­ഗ­വി­ക്ഷേ­പ­ങ്ങൾ, പെ­രു­മാ­റ്റ­രീ­തി­കൾ എ­ന്നി­വ നി­രീ­ക്ഷി­ക്കു­വാ­നാ­ണു് ശ്ര­മി­ക്കു­ന്ന­തു്.”

images/Michealangelo-Antonioni.jpg
മൈ­ക്ക­ലാ­ഞ്ച­ലോ അ­ന്റോ­ണി­യോ­ണി.

ഉ­ടൻ­ത­ന്നെ ചൈ­നീ­സ് ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ മ­റു­പ­ടി­യും വന്നു.

“ജ­ന­ങ്ങ­ള­ല്ല, ഞങ്ങൾ, ഭ­ര­ണ­കൂ­ടം, ഭ­ര­ണ­കൂ­ടം മാ­ത്ര­മാ­ണു് നായകർ!”

അ­ന്റോ­ണി­യോ­ണി പി­ന്നീ­ടു് പ­റ­യു­ക­യു­ണ്ടാ­യി: “ചൈ­ന­യിൽ എ­ല്ലാം ഞാൻ ചെ­യ്ത­തു് കൂ­ടെ­യു­ണ്ടാ­യി­രു­ന്ന ചില ഉ­ദ്യോ­ഗ­സ്ഥ­രു­ടെ സാ­ന്നി­ദ്ധ്യ­ത്തിൽ മാ­ത്ര­മാ­യി­രു­ന്നു. ചി­ല­പ്പോൾ എ­ട്ടു് ഉ­ദ്യോ­ഗ­സ്ഥർ എന്നെ അ­നു­ഗ­മി­ച്ചി­രു­ന്നു. നാൻ­കിൻ (Nankin) എന്ന ദേ­ശ­ത്തു് അതു് പ­തി­ന്നാ­ലു പേ­രാ­യി. അ­വ­രു­ടെ സാ­ന്നി­ധ്യ­ത്തി­ല­ല്ലാ­തെ ഞാ­നൊ­ന്നും ചി­ത്രീ­ക­രി­ക്കു­ക­യു­ണ്ടാ­യി­ട്ടി­ല്ല. എ­ന്നി­ട്ടും ഭ­ര­ണ­കൂ­ടം സി­നി­മ­യ്ക്കും അ­ന്റോ­ണി­യോ­ണി­ക്കു­മെ­തി­രാ­യി ന­ട­പ­ടി­യെ­ടു­ത്തു. നി­ര­ത്തിൽ അ­ദ്ദേ­ഹ­ത്തി­നെ­തി­രാ­യി പോ­സ്റ്റ­റു­കൾ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. ചൈ­ന­യ്ക്കെ­തി­രാ­യ ഗൂ­ഢാ­ലോ­ച­ന­യു­ടെ പ്ര­ധാ­ന വ­ക്താ­വാ­യി അ­ന്റോ­ണി­യോ­ണി ചി­ത്രീ­ക­രി­ക്ക­പ്പെ­ട്ടു. എ­ണ്ണൂ­റു മി­ല്യൻ വ­രു­ന്ന ചൈ­ന­ക്കാ­രു­ടെ വെ­റു­പ്പി­നി­ര­യാ­യി ആന്റി ക­മ്യൂ­ണി­സ്റ്റും പ്ര­തി­വി­പ്ല­വ­കാ­രി­യും യൂ­റോ­പ്യൻ ചാ­ര­നു­മാ­യി അയാൾ വി­ല­യി­രു­ത്ത­പ്പെ­ട്ടു.”

images/Antonioni-la-chine-chung-Kuo-Film-poster.jpg
അ­ന്റോ­ണി­യോ­ണി­യോ­യു­ടെ Chung Kuo Cina എന്ന സി­നി­മ­യു­ടെ പോ­സ്റ്റർ.

ഇ­രു­ന്നൂ­റ്റി­യെ­ട്ടു് മി­നു­ട്ട് ദൈർ­ഘ്യ­മു­ള്ള Chung Kuo Cina എന്ന സിനിമ മു­പ്പ­തു വർ­ഷ­ങ്ങൾ­ക്കു് ശേ­ഷ­മാ­ണു് ബെ­യ്ജി­ങ്ങി­ലെ സി­നി­മാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടിൽ പ്ര­ദർ­ശി­പ്പി­ക്കു­ന്ന­തു്.

ഒ­രു­കാ­ല­ത്തു് പല നി­റ­ത്തി­ലും മ­ണ­ത്തി­ലു­മു­ള്ള നാടൻ പു­ഷ്പ­ങ്ങൾ ഇ­ഷ്ട­പ്പെ­ട്ടി­രു­ന്ന­യാ­ളാ­യി­രു­ന്നു ചെ­യർ­മാൻ മാവോ. ദി­വ­സേ­ന പു­ഷ്പ­ങ്ങൾ മ­ണ­ത്തു­നോ­ക്കു­ക­യും താ­ലോ­ലി­ക്കു­ക­യും ചെ­യ്യു­മാ­യി­രു­ന്നു. ക­സേ­ര­യി­ലി­രി­ക്കു­ന്ന­തു് ഒരു ശീ­ല­മാ­യ­തി­നു­ശേ­ഷം പൂ­ക്ക­ളെ വെ­റു­ക്കാൻ തു­ട­ങ്ങി. പൂ­വു­ക­ളു­ടെ ഉ­ദ്യാ­ന­ങ്ങൾ ന­ശി­പ്പി­ക്കു­ക ശീ­ല­മാ­യി. ഒ­രൊ­റ്റ പൂ­വു­പോ­ലും വി­രി­യ­രു­തു് എ­ന്നു് വാ­ശി­പി­ടി­ച്ചു. അ­തു­കൊ­ണ്ടു് ചൈ­ന­യിൽ വ­ള­രെ­ക്കാ­ലം പ­ര­മ­ര­ഹ­സ്യ­മാ­യി­ട്ടാ­യി­രു­ന്നു പൂ­ക്കൾ വി­രി­ഞ്ഞി­രു­ന്ന­തു്.

പൊ­ളി­ച്ചു­മാ­റ്റ­ലി­ന്റെ­ക­ഥ

ചൈ­നീ­സ് ക­ലാ­കാ­രൻ, അയ് വേയി വേയി യുടെ (Ai Wei Wei) മി­ക്ക­വാ­റും ക­ലാ­സൃ­ഷ്ടി­കൾ ചൈ­ന­യിൽ സു­ല­ഭ­മാ­യ വ­സ്തു­ക്കൾ­ക്കൊ­ണ്ടു് നിർ­മ്മി­ച്ച­വ­യാ­യി­രു­ന്നു. മേശകൾ, ക­സേ­ര­കൾ, വാ­തി­ലു­കൾ, ജ­ന­ലു­കൾ (ക്ഷേ­ത്ര­ങ്ങ­ളിൽ നി­ന്നും പു­രാ­ത­ന ഗൃ­ഹ­ങ്ങ­ളിൽ നി­ന്നും ക­ണ്ടെ­ടു­ത്ത­വ), മു­ത്തു­കൾ, മാർ­ബിൾ, ഈ­റ്റ­ക്ക­ഷ­ണ­ങ്ങൾ ക­ല്ലു­കൾ, തേയില…

ഇ­ങ്ങ­നെ പലതും ത­രം­തി­രി­ച്ചു് തന്റെ രാ­ഷ്ട്രീ­യാ­ഭി­പ്രാ­യ­ങ്ങൾ­ക്കാ­യു­ള്ള അ­ട­യാ­ള­ങ്ങ­ളാ­ക്കി. അഥവാ, ക­ഥാ­സൃ­ഷ്ടി­ക­ളാ­യി പല കാ­ല­ഘ­ട്ട­ങ്ങ­ളിൽ­നി­ന്നും അയാൾ വ­സ്തു­ക്കൾ ക­ടം­വാ­ങ്ങി. തന്റെ കാ­ല­ഘ­ട്ട­ത്തി­ന­പ്പു­റ­ത്തേ­ക്കു്, ഭൂ­ത­കാ­ല­ത്തി­ലേ­ക്കു് ഒ­ന്നും മ­ട­ക്കി­ക്കൊ­ടു­ത്ത­തു­മി­ല്ല. എ­ന്നി­ട്ടു് മു­ന്നി­ലി­രി­ക്കു­ന്ന സ­മ­കാ­ലി­ക­ത­യെ അ­ഭി­മു­ഖീ­ക­രി­ച്ചു.

images/Ai-wei-wei-with-his-father-poet-Ai-Qing.jpg
അയ് വേയി വേയി പ്ര­ശ­സ്ത­ക­വി­യാ­യ പി­താ­വു് ഐ­ക്വി­ങി­നൊ­പ്പം.

ആയിരം വർ­ഷ­ങ്ങൾ മുൻ­പു­ള്ള ക്വി­ങ് രാ­ജ­വം­ശ­കാ­ല­ത്തെ പോർ­സ­ലൈൻ പാ­ത്ര­ങ്ങൾ വി­ല­കു­റ­ഞ്ഞ വ്യാ­വ­സാ­യി­ക ചാ­യ­ങ്ങൾ മു­ക്കി അയ് വേയി വേയി ഗ്യാ­ല­റി­ക­ളിൽ പ്ര­ദർ­ശി­പ്പി­ച്ചു. കൂ­ട്ട­ത്തിൽ കൂ­ടു­തൽ വി­ല­യു­ള്ള­വ, പ്ര­ദർ­ശ­ന­ശാ­ല­യിൽ കാ­ണി­ക­ളു­ടെ മു­ന്നിൽ­വെ­ച്ചു് നി­ല­ത്തെ­റി­ഞ്ഞു് പൊ­ട്ടി­ച്ചു. വി­ല­പി­ടി­പ്പു­ള്ള, രാ­ജ്യ­ത്തി­നു­ത­ന്നെ അ­ഭി­മാ­ന­മാ­യ പു­രാ­ത­ന വ­സ്തു­ക്കൾ അയാൾ ത­ച്ചു­ട­ച്ച­തെ­ന്തി­നാ­ണു്? ചൈ­ന­യി­ലെ ഏ­തെ­ങ്കി­ലും മ്യൂ­സി­യ­ത്തിൽ പ്ര­തി­ഷ്ഠി­ക്കാ­മാ­യി­രു­ന്ന ഈ അ­ല­ങ്കാ­ര­വ­സ്തു­ക്കൾ വി­ല­കു­റ­ഞ്ഞ മ­ഞ്ഞ­യി­ലും ചു­വ­പ്പി­ലും നീ­ല­യി­ലും­മു­ക്കി നാ­ണം­കെ­ടു­ത്തി­യ­തെ­ന്തി­നാ­ണു്?

അയ് വേയി വേ­യി­ക്കു് ഒന്നേ ചോ­ദി­ക്കാ­നു­ണ്ടാ­യി­രു­ന്നു­ള്ളു. ചൈ­ന­യി­ലെ സാം­സ്ക്കാ­രി­ക വി­പ്ല­വ­കാ­ല­ത്തു് ഭ­ര­ണ­കൂ­ടം പ­ഴ­യ­തെ­ല്ലാം ഇ­ടി­ച്ചു­നി­ര­ത്തി പു­ത്ത­നാ­ക്കി­യി­രു­ന്നു. എ­ന്തി­നാ­യി­രു­ന്നു അതു്? സാം­സ്കാ­രി­ക വി­പ്ല­വം ഓർ­മ­ക­ളെ ഇ­ല്ലാ­തെ­യാ­ക്കു­ന്ന ഒ­രാ­ഭി­ചാ­ര­ക്രി­യ­യാ­യി­രു­ന്നു. തെ­രു­വു­ക­ളി­ലൂ­ടെ അ­പ­മാ­നി­ത­രാ­യി ക­വി­ക­ളും ക­ലാ­കാ­ര­ന്മാ­രും ക­ര­കൗ­ശ­ല വി­ദ­ഗ്ദ്ധ­രും കെ­ട്ടി­വ­ലി­ക്ക­പ്പെ­ട്ടു. അ­തി­ലൊ­രാ­ളാ­യ അയ് വേയി വേ­യി­യു­ടെ പി­താ­വു് പ്ര­ശ­സ്ത­ക­വി­യാ­യ ഐ­ക്വി­ങ്, ലേ­ബർ­ക്യാ­മ്പി­ലെ മൂ­ത്ര­പ്പു­ര­കൾ വൃ­ത്തി­യാ­ക്കു­ന്ന ജോ­ലി­യി­ലേർ­പ്പെ­ട്ടു. എ­ന്തി­നാ­യി­രു­ന്നു അതു്?

അ­മേ­രി­ക്ക­യി­ലെ വേ­യി­ങ് ഗ്യാ­ല­റി­യിൽ അയ് വേയി വേയി ക്വി­ങ് രാ­ജ­വം­ശ­കാ­ല­ത്തെ ഒരു പാ­ത്രം­കൂ­ടി നി­ല­ത്ത­ടി­ച്ചു് പൊ­ട്ടി­ച്ചു.

ഇ­ത്ത­രം ക­ലാ­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു് മുൻ­കൂർ ചോ­ദ്യ­ങ്ങ­ളും ഉ­ത്ത­ര­ങ്ങ­ളു­മു­ണ്ടു്. ര­ണ്ടു­വർ­ഷം മുൻ­പു് ജൂ­ലാ­യ് മാ­സ­ത്തിൽ, Fake Studio എ­ന്നു് അയ് വേയി വേയി നാ­മ­ക­ര­ണം ചെ­യ്തി­ട്ടു­ള്ള അ­യാ­ളു­ടെ സ്റ്റു­ഡി­യോ ഭ­ര­ണ­കൂ­ടം ഇ­ടി­ച്ചു­പൊ­ളി­ച്ചു. പൊ­ളി­ക്കാൻ വന്ന പൊ­ലീ­സ് പ­റ­ഞ്ഞ­തു് സ്റ്റു­ഡി­യോ കെ­ട്ടി­ടം നി­യ­മാ­നു­സൃ­ത­മ­ല്ല എ­ന്നാ­ണു്.

ഗ്യാ­ല­റി­ക­ളിൽ മിങ്, ക്വി­ങ് രാ­ജ­വം­ശ­ക്കാ­ല­ങ്ങ­ളി­ലെ പോർ­സ­ലൈൻ പാ­ത്ര­ങ്ങൾ അയ് വേയി വേയി നി­ല­ത്തി­ട്ടു പൊ­ട്ടി­ച്ച­തു­പോ­ലെ­യാ­യി­രു­ന്നി­ല്ല സ്റ്റു­ഡി­യോ പൊ­ലീ­സ് ഇ­ടി­ച്ചു­നി­ര­ത്തി­യ­തു്.

നാലു് കൂ­റ്റൻ യ­ന്ത്ര­ങ്ങൾ കൊ­ണ്ടു­വ­ന്നു് സ്റ്റു­ഡി­യോ ആർ­ഭാ­ട­മാ­യി­ത്ത­ന്നെ പൊ­ളി­ച്ചു­മാ­റ്റു­ക­യാ­യി­രു­ന്നു. അയ് വേയി വേയി ഇതും ക­ല­യാ­ക്കി­മാ­റ്റി. സ്റ്റു­ഡി­യോ പൊ­ളി­ച്ചു­മാ­റ്റു­ന്ന­തി­ന്റെ ദൃ­ശ്യ­ങ്ങൾ നൂ­റാ­യി­രം­പേർ­ക്കു് കാ­ണാ­വു­ന്ന ത­ര­ത്തിൽ ഇ­ന്റർ­നെ­റ്റി­ലൂ­ടെ, ഫോ­ട്ടോ­ഗ്രാ­ഫു­ക­ളാ­യും വീ­ഡി­യോ ദൃ­ശ്യ­ങ്ങ­ളാ­യും അയ് വേയി വേയി പ്ര­ക്ഷേ­പ­ണം ചെ­യ്തു.

അയാൾ പ­റ­ഞ്ഞു:

“ഞാൻ ക­രു­തി­യ­തു­പോ­ലെ ഹാ… സം­ഹാ­രം ഇ­തി­നോ­ട­കം ക­ല­യാ­യി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. കല പല പ്ര­കാ­ര­ത്തിൽ സ്ഥി­തി­ചെ­യ്യു­ന്നു. എ­ന്താ­ണു് കല? ശി­ല്പ­നിർ­മാ­ണ­ത്തി­ന്റേ­തു­മാ­യ ഒരു കാ­ല­ത്തി­ലേ­ക്കു് നമ്മൾ തി­രി­ച്ചു­പോ­ക­ണ­മെ­ന്നാ­ണോ? കു­റ­ഞ്ഞ­തു് ലക്ഷം പേ­രെ­ങ്കി­ലും ഇ­ന്റർ­നെ­റ്റി­ലൂ­ടെ ഈ ഇ­ടി­ച്ചു­നി­ര­ത്തൽ ക­ണ്ടി­രി­ക്ക­ണം. അ­വ­രു­ടെ ക­ണ്ണി­നു മു­ന്നി­ലേ­ക്കാ­ണു് ഞാനാ സം­ഭ­വ­ത്തെ കൊ­ണ്ടെ­ത്തി­ച്ച­തു്.”[1]

ഭൂ­ക­മ്പ­ങ്ങ­ളു­ടെ ഉ­റ­വി­ടം

റോ­ബർ­ട്ട് ബ്ര­സ്സോ­ണി ന്റെ (Robert Bresson) La Argent (Money) എന്ന സി­നി­മ­യിൽ അ­തി­വൈ­കാ­രി­ക­മാ­യ സീ­നു­ക­ളു­ണ്ടു്. എ­ന്നാൽ ആ സീ­നു­ക­ളെ­ല്ലാം തന്നെ സി­നി­മ­യ്ക്കു് പു­റ­ത്താ­ണു് സം­ഭ­വി­ക്കു­ന്ന­തു്. അ­തി­ക്രൂ­ര­മാ­യ കൊ­ല­പാ­ത­ക­ങ്ങ­ളു­ടെ പ­ര­മ്പ­ര മു­ഴു­വ­നും പ്രേ­ക്ഷ­കർ നേ­രി­ട്ടു­കാ­ണു­ന്നി­ല്ല, കൊ­ല്ലാ­നു­പ­യോ­ഗി­ച്ച മഴു, കൊ­ല്ലാ­നാ­യു­ന്ന കൈയ്, ചോ­ര­ക്ക­റ വാ­ഷ്ബേ­സി­നി­ലൂ­ടെ ഒ­ഴു­കി­മ­റ­യു­ന്ന­തു്, കൊ­ല­പാ­ത­ക­ത്തി­നി­ട­യിൽ പ­രി­ഭ്രാ­ന്ത­നാ­യി അ­ല­യു­ന്ന ഒരു പട്ടി, എ­ല്ലാ­റ്റി­നും സാ­ക്ഷ്യം­നിൽ­ക്കു­ന്ന ശ­ര­റാ­ന്തൽ എ­ന്നി­ങ്ങ­നെ­യു­ള്ള ദൃ­ശ്യ­നു­റു­ങ്ങു­ക­ളി­ലൂ­ടെ­യാ­ണു് പ്രേ­ക്ഷ­കർ കൊ­ല­പാ­ത­ക­ങ്ങ­ളെ മ­ന­സ്സി­ലാ­ക്കു­ന്ന­തു്. ബ്ര­സ്സോൺ ശ­ബ്ദ­ത്തി­ലൂ­ടെ­യും കൊ­ല­പാ­ത­ക­വൃ­ത്തി­യു­ടെ സൂ­ച­ന­കൾ ത­രു­ന്ന ദൃ­ശ്യ­നു­റു­ങ്ങു­ക­ളി­ലൂ­ടെ­യും ഒരു മ­നു­ഷ്യ­ന്റെ അ­തി­ക്രൂ­ര­മെ­ന്നു പ­റ­യാ­വു­ന്ന പ്ര­വൃ­ത്തി­യെ ദൃ­ശ്യ­വ­ത്ക­രി­ക്കു­ന്ന­തു് വ­സ്തു­നി­ഷ്ഠ­മാ­യ അ­പ­ഗ്ര­ഥ­ന­ബോ­ധ­ത്തോ­ടെ­യാ­ണു്. ഇവിടെ കൊ­ല­പാ­ത­ക­ങ്ങൾ ന­ട­ക്കു­ന്ന­തു് സിനിമ കാ­ണു­ന്ന­യാ­ളു­ടെ ഉ­ള്ളി­ലാ­ണു്. ബ്ര­സ്സോൺ പ­ശ്ചാ­ത്ത­ല­ത്തിൽ ഉ­പ­യോ­ഗി­ക്കു­ന്ന സ­മർ­ഥ­മാ­യ ശ­ബ്ദ­ലേ­ഖ­ന­ക്രി­യ­കൾ കൊ­ല­പാ­ത­ക­ങ്ങ­ളു­ടെ ഇ­ത്ത­ര­മൊ­രു സ­ഞ്ചാ­ര­ത്തി­നു് ആക്കം കൂ­ട്ടു­ന്നു. ഈ അ­റും­കൊ­ല­കൾ നേരെ പ്രേ­ക്ഷ­ക­രു­ടെ അ­ടു­ത്തേ­ക്കു് മാർ­ച്ചു­ചെ­യ്യു­ന്നു. കൊ­ല­പാ­ത­ക­ങ്ങൾ എ­ല്ലാം ന­ട­ന്നു­ക­ഴി­ഞ്ഞു എ­ന്നു് ഉ­റ­പ്പു­വ­രു­ത്തി­യ­ശേ­ഷം ഘാതകൻ ഒരു റെ­സ്റ്റോ­റ­ന്റി­ലേ­ക്കാ­ണു് പോ­കു­ന്ന­തു്. എല്ലാ സി­നി­മ­ക­ളി­ലും എ­ന്ന­പോ­ലെ ഇ­വി­ടെ­യും അ­ന്ത്യ­രം­ഗ­ത്തു് പൊ­ലീ­സ് വ­രു­ന്നു­ണ്ടു്. കൊ­ല­പാ­ത­കി, നേരെ ചെ­ന്നു് തന്റെ പാ­ത­ക­ങ്ങൾ ഒരു വി­കാ­ര­വു­മി­ല്ലാ­തെ പൊ­ലീ­സി­നോ­ടു് ഏ­റ്റു­പ­റ­യു­ന്നു­ണ്ടു്. പൊ­ലീ­സു­കാർ എ­ന്തെ­ങ്കി­ലും ചെ­യ്യു­ന്ന­തി­നു മുൻ­പു് പടം തീ­രു­ന്നു. ഇനി പൊ­ലീ­സ് വേ­ണ്ട­ല്ലോ. കൊ­ല­പാ­ത­ക­ങ്ങൾ മു­ഴു­വൻ പ്രേ­ക്ഷ­കർ കൊ­ണ്ടു­പോ­കു­ന്നു.

images/Robert-Bresson.jpg
റോ­ബർ­ട്ട് ബ്ര­സ്സോൺ.

സി­ച്ചു­വാൻ (Sichuan) ഭൂ­ക­മ്പ­ത്തെ ആ­ധാ­ര­മാ­ക്കി­യു­ള്ള അയ് വേയി വേ­യി­യു­ടെ ഇൻ­സ്റ്റ­ലേ­ഷൻ (പ്ര­തി­ഷ്ഠാ­പ­ന­ക­ല) ഇ­ത്ത­ര­ത്തി­ലു­ള്ള ദൃ­ശ്യ­സ­ങ്ക­ല­ന­രീ­തി­യെ ആണു് ഓർ­മ്മി­പ്പി­ക്കു­ന്ന­തു്. ഓർ­മ്മ­ക­ളെ­യാ­ണ­യാൾ കൂ­ട്ടു­പി­ടി­ക്കു­ന്ന­തു്. പൊ­ലീ­സു­കാ­രെ കൊ­ണ്ടു­വ­രു­ന്നി­ല്ല. ചൈനാ പൊ­ലീ­സ് വ­ന്നാൽ അയ് വേയി വേ­യി­യെ ആ­യി­രി­ക്കും ആദ്യം അ­റ­സ്റ്റ് ചെ­യ്യു­ക.

2008-ൽ ചൈ­ന­യി­ലെ സി­ച്ചു­വാൻ പ്ര­ദേ­ശ­ത്തു് നടന്ന ഭൂ­ക­മ്പ­ത്തെ­ക്കു­റി­ച്ചു­ള്ള ഇൻ­സ്റ്റ­ലേ­ഷ­നു­വേ­ണ്ടി അയ് വേയി വേയി വി­വ­ര­ങ്ങൾ ശേ­ഖ­രി­ക്കു­ക­യാ­യി­രു­ന്നു ആദ്യം ചെ­യ്ത­തു്. ഭൂ­ക­മ്പ­ത്തിൽ മ­രി­ച്ച­വ­രെ­ത്ര­യാ­ണു്? ചൈ­നീ­സ് ഭ­ര­ണ­കൂ­ട­ത്തി­ന്റെ ഓ­ദ്യോ­ഗി­ക റി­പ്പോർ­ട്ടി­നെ­ക്കാൾ വളരെ കൂ­ടു­ത­ലാ­യി­രു­ന്നു മ­ര­ണ­മ­ട­ഞ്ഞ­വ­രു­ടെ പേ­രു­കൾ!

ഭൂ­ക­മ്പ­ത്തിൽ സ്ക്കൂൾ കെ­ട്ടി­ടം നി­ലം­പ­തി­ച്ച­പ്പോൾ മ­ര­ണ­മ­ട­ഞ്ഞ കു­ട്ടി­ക­ളെ­ത്ര­യാ­യി­രു­ന്നു?

അയ് വേയി വേ­യി­യു­ടെ കല, ലോ­ക­ത്തി­ലെ മി­ക­ച്ച മ്യൂ­സി­യ­ങ്ങ­ളി­ലും ഗ്യാ­ല­റി­ക­ളി­ലും പ്ര­ദർ­ശി­പ്പി­ക്കാ­റു­ണ്ടു്. അ­മേ­രി­ക്ക­യി­ലോ ജർ­മ­നി­യി­ലോ ഉള്ള ഗ്യാ­ല­റി പ്രേ­ക്ഷ­ക­നു് ചൈ­ന­യി­ലെ ഭൂ­ക­മ്പ­ത്തെ­ക്കു­റി­ച്ചു് ഒ­ന്നു­മ­റി­യാ­നി­ട­യി­ല്ല. പ­ത്ര­വാർ­ത്ത­ക­ളാ­യി­ത്ത­ന്നെ ഇ­ത്ത­രം കാ­ര്യ­ങ്ങൾ അവരിൽ ചെ­ന്നെ­ത്താ­റി­ല്ല. ചൈ­ന­യി­ലെ അ­ഴി­മ­തി, ഭൂ­ക­മ്പം തു­ട­ങ്ങി­യ സം­ഭ­വ­ങ്ങ­ളിൽ അ­മേ­രി­ക്ക­ക്കാ­ര­നു് എന്തു കാ­ര്യം? ഇവിടെ കൺ­മുൻ­പിൽ­വെ­ച്ചു് വേൾഡ് ട്രേ­ഡ് സെ­ന്റർ എന്ന ഉ­രു­ക്കു­കെ­ട്ടി­ടം ഉ­രു­കി­യ­മർ­ന്ന­താ­ണു്, പി­ന്നെ­യ­ല്ലേ ചൈന എ­ന്നാ­ണു് അ­വ­രു­ടെ ആ­ലോ­ച­ന­കൾ.

ഭൂ­ക­മ്പ­ത്തിൽ മ­രി­ച്ച­വ­രു­ടെ ബ­ന്ധു­ക്കൾ പല ഭൂ­ക­മ്പ­ങ്ങ­ളി­ലൂ­ടെ­യും ക­ട­ന്നു­പോ­വേ­ണ്ടി വന്നു എ­ന്നു് വേയി വേയി ഒ­ര­ഭി­മു­ഖ­ത്തിൽ പ­റ­ഞ്ഞി­രു­ന്നു. അ­വർ­ക്കെ­ന്തെ­ങ്കി­ലും സഹായം നൽ­കു­ന്ന­തിൽ, വീടു് നിർ­മ്മി­ച്ചു് കൊ­ടു­ക്കു­ന്ന­തിൽ, ഭ­ര­ണ­കൂ­ടം പല ഭൂ­ക­മ്പ­ങ്ങ­ളും സൃ­ഷ്ടി­ച്ചു. ഭൂ­ക­മ്പം ഒരു ദു­ര­ന്തം മാ­ത്ര­മാ­യി­രു­ന്നു. ജീ­വി­ച്ചി­രി­ക്കു­ന്ന­വർ­ക്കു് ന­ഷ്ട­മാ­യ അ­വ­രു­ടെ ഭാ­വി­ജീ­വി­തം മ­റ്റൊ­രു ദു­ര­ന്തം.

ഈ ദു­ര­ന്ത­ങ്ങ­ളെ ഗ്യാ­ല­റി­യിൽ നേ­രി­ട്ട­വ­ത­രി­പ്പി­ക്കു­ക­യാ­യി­രു­ന്നി­ല്ല അയ് വേയി വേയി ചെ­യ്ത­തു്. മ­ര­ണ­മ­ട­ഞ്ഞ, സ്കൂൾ കു­ട്ടി­ക­ളു­ടെ ഓർമകൾ അയാൾ തന്റെ ക­ല­യി­ലേ­യ്ക്കു് കൊ­ണ്ടു­വ­ന്നു. സി­ച്ചു­വാൻ സ്കൂൾ­കു­ട്ടി­കൾ ഉ­പ­യോ­ഗി­ക്കു­ന്ന ത­ര­ത്തി­ലു­ള്ള ഒൻ­പ­തി­നാ­യി­രം സ്കൂൾ ബാ­ഗു­കൾ­കൊ­ണ്ടു് അയാൾ ഗ്യാ­ല­റി നി­റ­ച്ചു. കൂടെ മ­ര­ണ­മ­ട­ഞ്ഞ കു­ട്ടി­ക­ളു­ടെ പേരും അയാൾ പ്ര­ദർ­ശി­പ്പി­ച്ചു. മ­റ­ക്ക­രു­തു് ഇവരെ, ഹ്ര­സ്വ­മെ­ങ്കി­ലും ഒരു ജീ­വി­ത­മു­ണ്ടാ­യി­രു­ന്നു ഈ പേ­രു­കൾ­ക്കു പി­റ­കിൽ എ­ന്നു് പ­റ­യു­മ്പോ­ലെ.

അയ് വേയി വേയി പ­റ­ഞ്ഞു; “ഭ­ര­ണ­കൂ­ട­ത്തി­ന്റെ പ്ര­ചാ­ര­വേ­ല­യിൽ എ­ല്ലാം പെ­ട്ടെ­ന്നു­ത­ന്നെ വി­സ്മൃ­തി­യി­ലാ­വു­ന്നു. എ­ല്ലാ­വർ­ക്കും എ­ളു­പ്പം പ­റ­യാ­വു­ന്ന ഒ­ന്നു­ണ്ടു്:

‘സോ, സോറി’ എ­ന്നു്.”

‘So Sorry’ അ­താ­യി­രു­ന്നു പ്ര­ദർ­ശ­ന­ത്തി­ന്റെ ത­ല­വാ­ച­കം.

ച­തു­രാ­കൃ­തി­യി­ലു­ള്ള മ­തി­ലു­കൾ? സൂ­ക്ഷ്മ­ര­ഹ­സ്യ­ങ്ങൾ അ­ട­ക്കം­ചെ­യ്ത പേ­ട­ക­ങ്ങൾ. ഗു­രു­ത്വാ­കർ­ഷ­ണം തെ­റ്റി ഭൂ­മി­യി­ലേ­ക്കു­ത­ന്നെ തി­രി­ച്ചു­വ­ന്ന ഉ­പ­ഗ്ര­ഹ­ങ്ങൾ അനേകം ബാ­ഗു­കൾ കൊ­ണ്ടു് നിർ­മ്മി­ച്ച ഒരു ച­തു­ര­വ­ല­യം. വൻ­മ­തി­ലു­ക­ളു­ടെ ഈ ചെ­റു­പ­തി­പ്പു­കൾ ശ­ബ്ദി­ക്കും. ബൽ­സാ­ക്കി­ന്റെ ഒരു ക­ഥ­യു­ണ്ടു്. ഭാ­ര്യ­യിൽ­നി­ന്നു് കാ­മു­കി­യെ മ­തിൽ­കെ­ട്ടി മ­റ­യ്ക്കു­ന്ന വി­ചി­ത്ര­മാ­യ ഒ­രേർ­പ്പാ­ടി­നെ­ക്കു­റി­ച്ചു്. ഇ­ഷ്ടി­ക­യ്ക്കു­ള്ളിൽ മ­റ­ഞ്ഞു ആ അ­ഴി­മ­തി. ബൽ­സാ­ക്ക്, തന്റെ ക­ഥാ­പാ­ത്രം അ­തി­നു­ള്ളിൽ നി­ന്നു് ശ­ബ്ദി­ച്ചി­രു­ന്നു എന്നു പ­റ­യു­ന്നി­ല്ല.

images/Ai-wei-wei-snake-bag-installation.jpg
അയ് വേയി വേയി—സ്നേ­ക് ബാഗ് ഇൻ­സ്റ്റ­ലേ­ഷൻ.

എ­ന്നാൽ അയി വേയി വേ­യി­യു­ടെ രാവണൻ കോ­ട്ട­യിൽ­നി­ന്നു് മ­ര­ണ­മ­ട­ഞ്ഞ കു­ട്ടി­ക­ളു­ടെ പേ­രു­കൾ ശ­ബ്ദി­ക്കു­ന്നു­ണ്ടു്. മൂ­ടി­ക്കെ­ട്ടി­യ അ­ഴി­മ­തി­യു­ടെ ബീ­ഭ­ത്സ­രൂ­പ­ത്തോ­ടു് സ്കൂൾ കു­ട്ടി­കൾ അ­വ­രു­ടെ അ­സ്തി­ത്വം വി­ളി­ച്ച­റി­യി­ക്കു­ന്നു. ഒരു ഹൊറർ സി­നി­മ­യി­ലെ­ന്ന­പ്പോ­ലെ.

സൈ­ക്കി­ളു­ക­ളു­ടെ ആകാശം

Forever ചൈ­ന­യി­ലെ ഏ­റ്റ­വും പ്ര­സി­ദ്ധ­മാ­യ സൈ­ക്കിൾ ബ്രാൻ­ഡാ­യി­രു­ന്നു. മു­ത്ത­ച്ഛ­ന്റെ അ­ര­യോ­ടു് ബ­ന്ധി­ച്ചി­രു­ന്ന സ്ട്രാ­പ്പിൽ കെ­ട്ടി­യി­ട്ടാ­യി­രു­ന്നു കു­ട്ടി­ക്കാ­ല­ത്തു് അയ് വേയി വേയി സൈ­ക്കി­ളു­ക­ളിൽ ക­റ­ങ്ങി­യി­രു­ന്ന­തു്. നാലു ത­ല­മു­റ­ക­ളി­ലാ­യി ‘ഫോർ എവർ’ സൈ­ക്കി­ളു­കൾ ചൈ­ന­യിൽ നാ­ലു­ദി­ക്കു­ക­ളി­ലും ഓ­ടി­ക്കൊ­ണ്ടി­രി­ക്കു­ന്നു. അ­വ­സാ­നി­ക്കാ­ത്ത ക­റ­ക്കം. ‘ബാ­ല്യ­കാ­ല ഓർ­മ്മ­ക­ളു­മാ­യി ബ­ന്ധ­മു­ള്ള­താ­ണു് എ­നി­ക്കു് സൈ­ക്കിൾ’ അയ് വേയി വേയി പ­റ­ഞ്ഞു.

images/Ai-wei-wei-forever-bicycles-installation.jpg
അയ് വേയി വേയി—ബൈ­സൈ­ക്കിൾ­സ് ഇൻ­സ്റ്റ­ലേ­ഷൻ.

അയ് വേയി വേയി സെ­ക്കി­ളു­കൾ­കൊ­ണ്ടു് പണിത ശി­ല്പ­ങ്ങ­ളു­ണ്ടു്. ബാബേൽ ഗോ­പു­ര­ങ്ങൾ പോലെ. ചൈ­ന­യു­ടെ പ്ര­സി­ദ്ധ­മാ­യ സൈ­ക്കിൾ സ­വാ­രി­ക­ളെ ഓർ­മ്മി­പ്പി­ക്കു­ന്ന ഊർ­ജ്ജ­ത്തി­ന്റെ സൂ­ക്ഷ്മ­ചി­ഹ്ന­ങ്ങൾ കൊ­ണ്ടു പണിത വി­ചി­ത്ര സൗ­ധ­ങ്ങൾ.

“സൗ­ഹൃ­ദ­മോ പ്രേ­മ­മോ വാ­ത്സ­ല്യ­മോ

പൊ­രു­ത്ത­മോ, പൊ­രു­ത്ത­ക്കേ­ടോ

അ­വ­യു­ടെ മി­ശ്രി­ത­മോ, എ­ന്താ­ണ­വ?

രണ്ടു പൂ­ജ്യ­ങ്ങ­ളും അ­വ­യ്ക്കി­ട­യി­ലെ

ദുർ­ഗ്ര­ഹ ത്രി­കോ­ണ­വും?

തു­ട­ക്ക­ത്തി­നും ഒ­ടു­ക്ക­ത്തി­നു­മി­ട­യി­ലെ

ശൂ­ന്യ­ത­യ്ക്കു­മേൽ മ­നു­ഷ്യ­ന്റെ പാലം?

ആരുടെ ക­ണ്ണ­ട­യു­ടെ വി­കാ­സ­മാ­ണു് ബൈ­സി­ക്കിൾ?

ആരുടെ ദർ­ശ­ന­ത്തി­ന്മേ­ലാ­ണു് ന­മ്മു­ടെ സവാരി?”[2]

അയ് വേയി വേ­യി­യു­ടെ ക­ല­യി­ലൂ­ടെ സൈ­ക്കി­ളോ­ടി­ച്ചാൽ ചെ­ന്നെ­ത്തു­ന്ന­തു് ടി­യാ­നൻ­മെൻ സ്ക്വ­യ­റി­ലേ­ക്കാ­ണു്. ചൈ­ന­യി­ലെ ടി­യാ­നൻ­മെൻ സ്ക്വ­യർ പ്ര­സി­ദ്ധ­മാ­യി­രു­ന്ന­തു് ലോ­ക­ത്തി­ലെ ഏ­റ്റ­വും വി­സ്തൃ­തി­യു­ള്ള മൈ­താ­ന­ങ്ങ­ളി­ലൊ­ന്നു് എന്ന നി­ല­യി­ലാ­യി­രു­ന്നു. ലോ­ക­ച­രി­ത്ര­ത്തിൽ ഏ­റ്റ­വും വ­ലു­പ്പ­മു­ള്ള ഛാ­യാ­ചി­ത്രം സ്ഥാ­പി­ച്ചി­രു­ന്ന­യി­ടം എ­ന്നും അ­തി­നു് ഒരു റെ­ക്കോ­ഡു­ണ്ടാ­യി­രു­ന്നു. 1989 ജൂൺ നാലാം തീയതി, ഈ റെ­ക്കോ­ഡു­കൾ തി­രു­ത്തി­ക്കു­റി­ച്ചു. ഏ­റ്റ­വും കൂ­ടു­തൽ വി­ദ്യാർ­ഥി­ക­ളെ ക­ശാ­പ്പു് ചെ­യ്തി­ടം എ­ന്നു് ടി­യാ­നെൻ­മെൻ സ്ക്വ­യർ ച­രി­ത്രം മാ­റ്റി­യെ­ഴു­ത­പ്പെ­ട്ടു.

കൊ­ല­ചെ­യ്യ­പ്പെ­ട്ട­വർ അ­നേ­കാ­യി­ര­ങ്ങൾ വരും. എ­ങ്കി­ലും ഭ­ര­ണ­കൂ­ടം ആണു് കൊ­ല­യാ­ളി എ­ന്ന­തു­കൊ­ണ്ടു് മ­ര­ണ­സം­ഖ്യ കൃ­ത്യ­മാ­യി എ­ത്ര­യെ­ന്നു് ഇ­തു­വ­രെ ആർ­ക്കു­മ­റി­ഞ്ഞു­കൂ­ടാ.

പൊ­തു­വെ അ­ഭി­മാ­നി­യാ­യ, ക­ലാ­കാ­ര­നാ­യ ഒരു ചൈ­ന­ക്കാ­രൻ ഈ പുതിയ റെ­ക്കോ­ഡി­നെ അ­ധി­ക­രി­ച്ചു് എ­ങ്ങ­നെ ചി­ത്രം വ­ര­യ്ക്കും? അ­യാൾ­ക്കു് ഒരു ശി­ല്പം പ­ണി­യ­ണ­മെ­ന്നു­ണ്ടു്. ചൈ­ന­യു­ടെ ഏ­തു­പ്ര­ദേ­ശ­ത്തു­നി­ന്നു് അയാൾ ക­ളി­മ­ണ്ണു് ശേ­ഖ­രി­ക്കും? അ­യാൾ­ക്കു് സിനിമ നിർ­മ്മി­ക്ക­ണ­മെ­ന്നു­ണ്ടു്. ഏതു ചൈ­നാ­ക്കാ­ര­ന്റെ മു­ഖ­ത്തേ­ക്കു് അയാൾ ക്യാ­മ­റ തി­രി­ക്കും?

images/IMG_7249.jpg
അയ് വേയി വേയി—ബൈ­സൈ­ക്കിൾ­സ് ഇൻ­സ്റ്റ­ലേ­ഷൻ.

അയ് വേയി വേയി തന്റെ സ്റ്റിൽ ക്യാ­മ­റ­യിൽ ഒരു ചി­ത്ര­മെ­ടു­ത്തു. ക­ലാ­കാ­രി­യാ­യ തന്റെ ഭാര്യ ലൂ­ക്വി­ങ് ടി­യാ­നെൻ­മെൻ സ്ക്വ­യ­റി­നു ന­ടു­വിൽ മാ­വോ­യു­ടെ ചി­ത്ര­ത്തി­നു മു­ന്നിൽ നി­ന്നു് തുണി പൊ­ക്കി­ക്കാ­ണി­ക്കു­ന്ന­താ­യി­രു­ന്നു ആ ഫോ­ട്ടോ­ഗ്രാ­ഫ്.

സിനിമ, ജീ­വി­തം തന്നെ

അയ് വേയി വേ­യി­യെ­പ്പോ­ലെ മ­റ്റൊ­രാ­ളു­ണ്ടാ­യി­രു­ന്നു. അയാൾ സി­നി­മാ ച­രി­ത്ര­ത്തി­നു­ള്ളി­ലാ­ണു് ഇ­പ്പോൾ താ­മ­സി­ക്കു­ന്ന­തു്. നിർ­ഭ­യ­നെ­ങ്കി­ലും നി­രാ­ലം­ബ­നാ­യി­രു­ന്നു ആ ച­ല­ച്ചി­ത്ര­കാ­രൻ. സി­നി­മ­യോ­ടു­ള്ള അ­ഭി­നി­വേ­ശം കാരണം സ്വ­ന്തം പേ­രു­പോ­ലും മാ­റ്റി സീഗാ വെർ­ത്തോ­വ് (Dziga Vertov) എ­ന്നാ­ക്കി­യി­രു­ന്നു. വെർ­ത്തോ­വ് സി­നി­മ­ക­ളു­ണ്ടാ­ക്കി­യ­തു് ഡ­യ­ലോ­ഗ് ഉ­രു­വി­ടാ­നും പാ­ട്ടു­പാ­ടാ­നും മ­ര­ത്തി­നു­ചു­റ്റും ആ­ടാ­നും ഒ­ന്നു­മാ­യി­രു­ന്നി­ല്ല. അയാൾ മ­നു­ഷ്യ­രെ അ­വ­രെ­ന്താ­ണോ അ­തു­പോ­ലെ സി­നി­മ­യിൽ കൊ­ണ്ടു­വ­ന്നു. ആ­രൊ­ക്കെ എ­ന്തൊ­ക്കെ സി­നി­മ­യിൽ വരണം എ­ന്ന­തു­മാ­ത്രം വെർ­ത്തോ­വ് തീ­രു­മാ­നി­ക്കും. ഒരു ക­വി­ഹൃ­ദ­യം സ്വ­ന്ത­മാ­യി ഉ­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് ഇയാൾ തെ­ര­ഞ്ഞെ­ടു­ത്ത ദൃ­ശ്യ­ങ്ങൾ കാ­വ്യാ­ത്മ­ക­മാ­യി സെ­ല്ലു­ലോ­യ്ഡ് അ­യാ­ളു­ടെ സി­നി­മ­കൾ­ക്കു് മുൻപോ പിൻപോ അ­ത്ര­യും നല്ല ക­വി­ത­യെ­ഴു­തി­യി­ട്ടി­ല്ല. 1929-ലെ ‘മാൻ വി­ത്തു് ദ മൂവി ക്യാ­മ­റ’ അ­സാ­ധാ­ര­ണ സൗ­ന്ദ­ര്യം പ്ര­സ­രി­പ്പി­ക്കു­ന്ന ചടുല ച­ല­ന­ങ്ങൾ­കൊ­ണ്ടു് തീർ­ത്ത ഒരു സം­ഗീ­ത­ശി­ല്പം പോ­ലെ­യാ­യി. തി­ര­ക്ക­ഥ­യോ ന­ട­ന്മാ­രോ ഇ­ല്ലാ­ത്ത സിനിമ. എ­ന്നാൽ ഇതിൽ സി­നി­മ­യു­ടെ ദൃ­ശ്യ­ത്തെ സ­ഹാ­യി­ക്കു­ന്ന സി­നി­മാ­റ്റി­ക് ടെ­ക്നി­ക്കു­കൾ സ­മൃ­ദ്ധ­മാ­യി ഉ­പ­യോ­ഗി­ച്ചി­രു­ന്നു. ഡബിൾ എ­ക്പോ­ഷർ, ഫാ­സ്റ്റ്മോ­ഷൻ, സ്ലോ­മോ­ഷൻ, ഫ്രീ­സ്ഫ്രെം­സ്, ജം­പ്ക­ട്ട്, സ്പ്ലി­റ്റ് സ്ക്രീൻ, ഡച്ച് ആംഗിൾ, ക്ലോ­സ്സ­പ്പ്, ട്രാ­ക്കി­ങ്, ഷോ­ട്ട്, സ്റ്റോ­പ്പ്മോ­ഷൻ, ആ­നി­മേ­ഷൻ എ­ങ്ങ­നെ സി­നി­മ­യു­ടേ­താ­യ എ­ല്ലാം ഒ­ന്നി­ക്കു­ന്ന സിനിമ.

images/ai-wei-wei-Drawing-on-paper.jpg
അയ് വേയി വേ­യി­യു­ടെ ചി­ത്രം (Drawing on paper).

വെർ­ത്തോ­വി­ന്റെ ‘ഫാ­ക്ട­റി ഓഫ് ഫാ­ക്ട്സി’ (Factory of Facts)[3] ൽ നി­ന്നു പു­റ­ത്തു­വ­ന്ന സി­നി­മ­ക­ളെ ഓർ­മ്മി­പ്പി­ക്കു­ന്ന ത­ര­ത്തി­ലാ­യി­രു­ന്നു അയ് വേയി വേ­യി­യു­ടെ പ­രീ­ക്ഷ­ണ ചി­ത്ര­ങ്ങൾ. ര­ണ്ടു­പേ­രു­ടെ­യും ക­ലാ­സം­രം­ഭ­ങ്ങൾ പ­രീ­ക്ഷ­ണ­ങ്ങ­ളാ­യി­രു­ന്നു. ഭ­ര­ണ­കൂ­ട­ത്താൽ പ­രീ­ക്ഷി­ക്ക­പ്പെ­ട്ടു­പോ­ന്ന ക­ലാ­പ്ര­വർ­ത്ത­ന­ങ്ങൾ. സ്റ്റാ­ലിൻ, സീഗാ വെർ­ത്തോ­വ് എന്ന ച­ല­ന­ചി­ത്ര­ത്തെ ഒരു സ്റ്റിൽ ഫോ­ട്ടോ­ഗ്രാ­ഫാ­ക്കി മാ­റ്റി. ഇ­രു­പ­തു വർ­ഷ­ത്തി­ലേ­റെ ചലനം നി­ന്നു പോയ ആ സിനിമ മ­രി­ക്കു­ന്ന­തു് 1954-​ലാണു്.

ക­ലാ­കാ­രൻ അല്ല എ­ങ്കിൽ നി­ങ്ങൾ എ­ന്താ­കാ­നാ­ണു് ആ­ഗ്ര­ഹി­ക്കു­ന്ന­തു്? ഒ­ര­ഭി­മു­ഖ­ത്തിൽ അയ് വേയി വേയി മ­റു­പ­ടി പ­റ­ഞ്ഞ­തു് ‘ക­ലാ­കാ­രൻ തന്നെ. ചൈ­നീ­സ് ഭ­ര­ണ­കൂ­ട­ത്തി­ന്റെ സ­മ­ഗ്രാ­ധി­പ­ത്യ­ത്തിൽ­നി­ന്നു് ര­ക്ഷ­പ്പെ­ടാ­നാ­ണു് ഞാൻ ആർ­ട്ടി­സ്റ്റാ­യ­തു്. എ­ല്ലാ­വർ­ക്കും വേ­ണ്ട­തു് അ­ധി­കാ­ര­ത്തി­ന്റെ പ­ങ്കാ­ണു്. എ­നി­ക്കു് അ­തിൽ­നി­ന്നു­ള്ള ര­ക്ഷ­പ്പെ­ട­ലും’ എ­ന്നാ­യി­രു­ന്നു. എ­ന്നി­ട്ട­യാൾ ഫ്ര­ഞ്ച് ച­ല­ച്ചി­ത്ര­കാ­രൻ ഗൊ­ദാർ­ദി­ന്റെ സം­സാ­ര­ശൈ­ലി­യെ ഓർ­മ്മി­പ്പി­ക്കു­ന്ന ത­ര­ത്തിൽ തു­ടർ­ന്നു പ­റ­ഞ്ഞു. ‘കല നിർ­ത്തി രാ­ഷ്ട്രീ­യ­ത്തിൽ ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ക്കു­ക അ­ല്ലെ­ങ്കിൽ­വേ­ണ്ട, കലയെ രാ­ഷ്ട്രീ­യ­മാ­ക്കു­ക.’

അയ് വേയി വേ­യി­യു­ടെ ഒരു സി­നി­മ­യു­ടെ പേര് ‘Feng Zhenghu വീ­ട്ടി­ലേ­ക്കു തി­രി­ച്ചു­വ­രു­ന്നു’ എ­ന്നാ­ണു്. ടോ­ക്കി­യോ അ­ന്തർ­ദേ­ശീ­യ വി­മാ­ന­ത്താ­വ­ള­ത്തിൽ നൂറു ദി­വ­സ­ത്തേ­ക്കു് കു­ടു­ങ്ങി­പ്പോ­യ ഒരു ചൈ­ന­ക്കാ­ര­നെ­ക്കു­റി­ച്ചാ­ണു് സിനിമ. അയാൾ ചൈ­ന­യി­ലേ­ക്കു്, സ്വ­ന്തം വീ­ട്ടി­ലേ­ക്കു് മ­ട­ങ്ങി­വ­രാൻ ശ്ര­മി­ക്കു­മ്പോ­ഴൊ­ക്കെ നി­യ­മ­ക്കു­രു­ക്കിൽ പെ­ട്ടു­പോ­കും. അ­ഴി­മ­തി­യു­ടെ­യും ഫ­യ­ലു­ക­ളു­ടെ­യും ബൂ­ട്ടു­ക­ളു­ടെ­യും മി­ശ്രി­തം ഒരു ചുഴി നിർ­മി­ക്കും. അയാളാ ചു­ഴി­യിൽ വിഴും. എ­ട്ടു­പ്രാ­വ­ശ്യം അയാളാ ചു­ഴി­യിൽ വീ­ണി­ട്ടു­ണ്ടു്. ഒ­ടു­വിൽ അയാൾ വീ­ട്ടി­ലെ­ത്തു­ന്ന­താ­ണു് ശു­ഭ­പ­ര്യ­വ­സാ­യി­യാ­യ അയ് വേയി വേ­യി­യു­ടെ സിനിമ.

Feng Zhenghu-വിനെ മാ­ത്ര­മ­ല്ല, പു­ത്തൻ ന­ഗ­ര­സൗ­ധ­ങ്ങൾ. റോ­ഡു­കൾ, ജ­ല­വി­ത­ര­ണ പ­ദ്ധ­തി­കൾ, നദികൾ, ആ­ശു­പ­ത്രി­കൾ, സി­നി­മാ­ശാ­ല­കൾ, ഭ­ക്ഷ­ണ­സം­സ്ക­ര­ണ­ശാ­ല­കൾ, ലൈ­ബ്ര­റി­കൾ, സ്കൂ­ളു­കൾ എ­ന്നി­വ­യെ­യും ചുഴി വി­ഴു­ങ്ങാ­റു­ണ്ടു്.

എന്നെ ബെ­യ്ജി­ങ്ങി­ലെ ഒരു യൂ­ണി­വേ­ഴ്സി­റ്റി, ഗ്രാ­ജ്വേ­റ്റ് വി­ദ്യാർ­ഥി­കൾ­ക്കു് ക്ലാ­സെ­ടു­ക്കു­വാ­നാ­യി വി­ളി­ച്ചി­രു­ന്നു. ഞാൻ സ്കൂൾ വി­ദ്യാ­ഭ്യാ­സം പൂർ­ത്തി­യാ­ക്കി­യി­ട്ടി­ല്ലാ­ത്ത ഒ­രാ­ളാ­യ­തു­കൊ­ണ്ടു് ഇ­ത്ത­രം കാ­ര്യ­ങ്ങ­ളിൽ എ­നി­ക്കെ­പ്പോ­ഴും ഒ­രു­ത­രം അ­പ­കർ­ഷ­താ­ബോ­ധം ഉ­ണ്ടാ­യി­രു­ന്നു. ഞാ­ന­വ­രോ­ടു് പ­റ­ഞ്ഞു. ഒരു ബസ്സ് വാ­ട­ക­ക്കെ­ടു­ത്തു് ഞാൻ വി­ദ്യാർ­ഥി­ക­ളെ അ­തി­ലി­രു­ത്തി പ­ഠി­ക്കു­ക­യും പ­ഠി­പ്പി­ക്കു­ക­യും ചെ­യ്യാം. യൂ­ണി­വേ­ഴ്സി­റ്റി അ­തി­നു് സ­മ്മ­തി­ച്ചു. ഞാനും എന്റെ വി­ദ്യാർ­ഥി­ക­ളും ബെ­യ്ജി­ങ്ങി­ലെ­ങ്ങും പ­തി­നാ­റു ദിവസം ആ ബ­സ്സിൽ സ­ഞ്ച­രി­ച്ചു. പഠന സ­മ്പ്ര­ദാ­യം, ബ­സ്സി­നു് മു­ന്നിൽ ഒരു വീ­ഡി­യോ ക്യാ­മ­റ ഘ­ടി­പ്പി­ച്ചു കൊ­ണ്ടാ­യി­രു­ന്നു. പ­തി­നാ­റു ദി­വ­സം­കൊ­ണ്ടു് നൂ­റ്റ­മ്പ­തു മ­ണി­ക്കൂർ­നീ­ണ്ട ബെ­യ്ജി­ങ്ങി­ന്റെ ദൃ­ശ്യ­ഭൂ­പ­ടം ഞങ്ങൾ രേ­ഖ­പ്പെ­ടു­ത്തി. ഷൂ­ട്ടി­ങ്ങി­ന്റെ സ­മ­യ­ത്തും അതിനു ശേ­ഷ­വും നഗരം മാ­റി­യി­രു­ന്നു. പലതും അ­പ്ര­ത്യ­ക്ഷ­മാ­യി. ന­ഗ­ര­ത്തി­ന്റെ പൂർണ ചി­ത്രം വീ­ഡി­യോ­യിൽ മാ­ത്ര­മാ­യി. ഗ്രാ­മ­ന­ഗ­ര­ങ്ങൾ, രാ­ഷ്ട്രീ­യ­കേ­ന്ദ്ര­ങ്ങൾ, ടി­യാ­നൻ­മെൻ സ്ക്വ­യർ എ­ന്നി­വ ക­ട­ന്നു് ഉ­രു­ക്കു ന­ഗ­ര­ത്തി­ലെ­ത്തി നിൽ­ക്കു­ന്ന ബെ­യ്ജി­ങ്ങി­ന്റെ ഭൂപടം. സ്ഥ­ല­ങ്ങ­ളെ­യെ­ല്ലാം കൂ­ട്ടി­യി­ണ­ക്കി നൂ­റ്റ­മ്പ­തു് മ­ണി­ക്കൂ­റിൽ­നി­ന്നു് പ­ത്തു് മ­ണി­ക്കൂർ­നീ­ണ്ട ഒരു സിനിമ ഞങ്ങൾ പൂർ­ത്തി­യാ­ക്കി.

images/Dziga-Vertov.jpg
സീഗാ വെർ­ത്തോ­വ്.

അ­ത്യ­ന്ത­സൂ­ക്ഷ്മ­മാ­യ ക­ര­വി­രു­തു് ആ­വ­ശ്യ­പ്പെ­ടു­ന്ന ക­ല­യാ­ണു് പോർ­സ­ലൈൻ നിർ­മാ­ണം. പോർ­സ­ലൈൻ എ­ന്നാൽ ചീ­ന­പ്പി­ഞ്ഞാ­ണം എ­ന്നു് മ­ല­യാ­ള­ത്തിൽ അർ­ത്ഥ­മു­ണ്ടു്. തന്റെ മി­ക്ക­വാ­റും അടഞ്ഞ ക­ണ്ണു­കൾ­കൊ­ണ്ടു്, കൃ­ത്യ­ത ഒ­രാ­യു­ധ­മാ­ക്കി ചീ­ന­ക്ക­ളി­മ­ണ്ണിൽ ചൈ­ന­ക്കാ­രൻ നൂ­റ്റാ­ണ്ടു­കൾ­കൊ­ണ്ടു് നേ­ടി­യെ­ടു­ത്ത വൈ­ദ­ഗ്ദ്ധ്യ­മാ­ണു് പോർ­സ­ലൈൻ കല. ഇ­ന്ന­ലെ വാ­ങ്ങി­യ മൊ­ബൈൽ­ഫോൺ ഇ­ന്നു് പ്ര­വർ­ത്തി­ക്കു­ന്നി­ല്ല എ­ങ്കിൽ, അതു് നി­ശ്ച­യ­മാ­യും പോർ­സ­ലൈൻ ചൈനാ നിർ­മ്മി­ത­മാ­യി­രി­ക്കും എ­ന്നു് പ­റ­യു­ന്ന­തി­ലേ­ക്കു­ള്ള ചൈ­ന­ക്കാ­ര­ന്റെ കൃ­ത്യ­ത തി­രി­യാൻ തു­ട­ങ്ങു­ന്ന­തി­നു് മുൻ­പു­ള്ള നൂ­റ്റാ­ണ്ടു­ക­ളാ­ണു് അ­തി­ന്റെ ച­രി­ത്രം. ചൈ­ന­ക്കാ­രൻ ഇ­ന്നു് അ­ല്പാ­യു­സ്സു­ള്ള­തു മാ­ത്ര­മേ ഉ­ണ്ടാ­ക്കൂ എ­ന്നൊ­രു പു­തു­മൊ­ഴി­യു­ണ്ടു്. പോർ­സ­ലൈൻ മ­ണ്ണി­ന­ടി­യിൽ പോലും നൂ­റ്റാ­ണ്ടു­കൾ കി­ട­ക്കും ന­ശി­ക്കാ­തെ, ചൈ­ന­ക്കാ­ര­ന്റെ കു­റു­കി­യ കൈ­വി­ര­ലു­ക­ളു­ടെ പ്ര­കാ­ശം കാ­ണി­ച്ചു­ത­രാ­നാ­യി.

ചെ­യർ­മാൻ മാവോ ഒ­രി­ക്കൽ പ­റ­ഞ്ഞു: “ഞാൻ സൂ­ര്യ­നാ­ണു്. ചൈ­ന­യു­ടെ തൊ­ണ്ണു­റു­കോ­ടി ജ­ന­ങ്ങൾ എ­നി­ക്കു­നേ­രെ തി­രി­ഞ്ഞി­രി­ക്കു­ന്ന സൂ­ര്യ­കാ­ന്തി­പ്പൂ­ക്ക­ളും”.

പൂ­ക്ക­ളാ­ണെ­ങ്കിൽ വി­ത്തു­ക­ളു­ണ്ടാ­ക്കാ­തെ ത­ര­മി­ല്ല­ല്ലോ. ആ­യി­ര­ത്തി അ­റു­ന്നൂ­റു് പോർ­സ­ലൈൻ ക­ര­കൗ­ശ­ല വി­ദ­ഗ്ദ്ധർ ര­ണ്ടു­വർ­ഷം­കൊ­ണ്ടു് പ­ണി­യെ­ടു­ത്തു് നിർ­മ്മി­ച്ച കോ­ടി­കൾ എണ്ണം വ­രു­ന്ന പോർ­സ­ലൈൻ സൂ­ര്യ­കാ­ന്തി വി­ത്തു­കൾ, അയ് വേയി വേയി ഗ്യാ­ല­റി­യിൽ പ്ര­ദർ­ശി­പ്പി­ച്ചു.

2010-ൽ ആ­യി­ര­ക്ക­ണ­ക്കി­നു് പു­ഷ്പ­ങ്ങൾ ഒ­രു­മി­ച്ചു വി­രി­യി­ക്കാൻ കെ­ല്പു­ള്ള സൂ­ര്യ­കാ­ന്തി വി­ത്തു­കൾ (പോർ­സ­ലൈൻ നിർ­മ്മി­തം) ല­ണ്ട­നി­ലെ ടേ­റ്റ് മോ­ഡേ­ണിൽ (Tate Modern) പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. എ­ന്നും ദാ­രി­ദ്ര്യ­ത്തി­ലും വി­സ്മൃ­തി­യി­ലു­മാ­യി­രു­ന്ന ചൈ­ന­യി­ലെ ക­ര­കൗ­ശ­ല­ക്കാർ ഓ­രോ­വി­ത്തു­ക­ളി­ലും സൂ­ക്ഷ്മ­മാ­യി പ­ണി­യെ­ടു­ത്തു് നി­റം­കൊ­ടു­ത്തി­രു­ന്നു.

“ടേ­റ്റ് മോ­ഡേ­ണി­ലെ, വി­ശാ­ല­മാ­യ ടർബൈൻ ഹാ­ളി­ലേ­ക്കു വരൂ.” അയ് വേയി വേയി ക്ഷ­ണി­ച്ചു.

“ആർ­ക്കും വരാം. വന്നു കാണാം. സൂ­ര്യ­കാ­ന്തി വി­ത്തു­ക­ളു­ടെ കൊ­ച്ചു സ­മു­ദ്ര­ത്തിൽ നീ­ന്തി­ത്തു­ടി­ക്കാം. വരൂ.”

ശ­ര­ത്കാ­ലം: ജർമനി

നെ­രൂ­ദ­യു­ടെ ഒരു ക­വി­ത­യി­ലെ­ന്ന­പോ­ലെ[4] വൃ­ക്ഷ­ങ്ങൾ സ്വർ­ണ്ണ­നാ­ണ­യ­ങ്ങൾ പൊ­ഴി­ച്ചു് ന­ഗ്ന­രാ­യി നി­ല്ക്കു­ന്ന മുൻ­ക­വാ­ടം ക­ട­ന്നു­വേ­ണം ദു­ര­ന്ത നിർ­മ്മി­തം എ­ന്ന­പോ­ലെ തോ­ന്നി­ക്കു­ന്ന മ്യൂ­സി­യ­ത്തി­ലെ­ത്താൻ. എന്റെ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന ഹം­ഗേ­റി­യൻ ച­ല­ച്ചി­ത്ര­കാ­രൻ മ­ര­ങ്ങൾ­ക്കി­ട­യിൽ സം­ശ­യി­ച്ചു­നി­ന്നു. മ്യൂ­സി­യ­ത്തി­ന­ക­ത്തു് അയ് വേയി വേ­യി­യു­ടെ ക­ല­യു­ണ്ടു്. ‘ഇ­ന്ന­ലെ­യും വ­ന്ന­ത­ല്ലേ ഇവിടെ?’ അയാൾ ചോ­ദി­ച്ചു.

എ­ന്റെ­യു­ള്ളിൽ അ­ന്ധ­കാ­ര­ത്തിൽ നി­ന്നി­രു­ന്ന മ­നു­ഷ്യ­മു­ഖ­ങ്ങ­ളി­ലൊ­ന്നു് ഒരു ഇ­ല­ക്ട്രി­ക് ബൾ­ബി­ന്റെ വെ­ളി­ച്ച­ത്തിൽ തെ­ളി­ഞ്ഞു. ആ മുഖം എന്റെ കൗ­മാ­ര­കാ­ല­ത്തെ പ­രി­ച­യ­ക്കാ­ര­ന്റേ­താ­ണു്. പ്ര­താ­പൻ എന്നു പേ­രു­ള്ള സാ­ധാ­ര­ണ­ക്കാ­ര­ന്റെ.

ആ­ല­പ്പു­ഴ­ക്ക­നാ­ലു­ക­ളി­ലെ പാ­യ­ലു­ക­ളെ­ത്തു­ര­ത്തി, രണ്ടു പാ­ല­ങ്ങൾ­ക്കി­ട­യി­ലൂ­ടെ ഒരു ന­വ­ജാ­ത­ശി­ശു­വി­നെ­പ്പോ­ലെ ഒരു വഞ്ചി. അ­തിൽ­നി­റ­യെ ക­രി­വീ­ട്ടി­യു­ടെ ശ­രീ­ര­മു­ള്ള മു­ക്കു­വ­രും, ക­യ­റു­തൊ­ഴി­ലാ­ളി­ക­ളും. അ­മ­ര­ത്തി­ന­ടു­ത്തു് ചു­വ­പ്പു­കൊ­ടി­യു­മാ­യി പ്ര­താ­പൻ. വ­ഞ്ചി­യിൽ നി­ന്നു് മു­ദ്രാ­വാ­ക്യം വി­ളി­ക്കാൻ തു­ട­ങ്ങി.

“ഈ­യെ­മ്മേ­സ്, ഏ­ക്കേ­ജീ, സു­ന്ദ­ര­യ്യാ സി­ന്ദാ­ബാ­ദ്”! പ്ര­താ­പ­ന്റെ ഒച്ച എ­നി­ക്കു് വേ­റി­ട്ടു കേൾ­ക്കു­വാൻ ക­ഴി­യു­മാ­യി­രു­ന്നി­ല്ല ആ ശ­ബ്ദ­ലേ­ഖ­ന­ത്തിൽ.

പി­ന്നീ­ടു് പ്ര­താ­പൻ പാർ­ട്ടി മാറി, ന­ക്സ­ലൈ­റ്റാ­യി. ഇ­ല­ക്ട്രി­ക് ബൾബ് അ­ണ­ഞ്ഞു് വീ­ണ്ടും തെ­ളി­ഞ്ഞ­പ്പോൾ കാ­ണാ­നാ­യി, പ്ര­താ­പൻ ശാ­സ്ത­മം­ഗ­ലം ക്യാ­മ്പിൽ­നി­ന്നു് വ­രു­ന്നു.

“കി­ലു­ങ്ങു­ന്ന നെ­ഞ്ചു് പോ­ക്ക­റ്റ­ടി­ച്ചു പോ­കാ­തെ പൊ­ത്തി­പ്പി­ടി­ച്ചി­ട്ടു­ണ്ടു്. ഒരു ക­ണ്ണു് ത­കർ­ന്നി­ട്ടു­ണ്ടു്. നോ­ട്ടം ചി­ത­റു­ന്നു­ണ്ടു്.”[5]

കു­റി­പ്പു­കൾ

[1] Ai Wei Wei Speakers: Penguin Books.

[2] കെ. ജി. എസ്സ്.: ക­ഴു­ത­ക­ളാ­യി ന­ടി­ക്കേ­ണ്ടി­വ­ന്ന കു­തി­ര­കൾ.

[3] The writting of Dziga Vertov: University of California Press.

[4] Pablo Neruda: On the Heights of Machu Picchu.

[5] കെ. ജി. എസ്സ്.: ഫോസിൽ.

ബൾബ് അ­ണ­ഞ്ഞു. വീ­ണ്ടും തെ­ളി­ഞ്ഞ­തു് ഒരു പെ­ട്ടി­ക്ക­ട­യു­ടെ മു­ന്നി­ലാ­ണു്. അവിടെ നി­ല്പു­ണ്ടു് പ്ര­താ­പൻ. പഴയ ഒരു കൊടി ക­ട­യ്ക്കു­മു­ന്നിൽ ചാ­രി­വെ­ച്ചി­ട്ടു­ണ്ടു്. മ­ലി­ന­വ­സ്ത്രം. ചി­ത­റി­യ നര, മീ­ന­ച്ചൂ­ടിൽ വി­യർ­ത്തു­നി­ല്ക്കു­ന്ന അയാൾ പെ­പ്സി­ക്കോ­ള കു­ടി­ക്കു­ന്നു.

മ്യൂ­സി­യ­ത്തിൽ­നി­ന്നു് പു­റ­ത്തു ക­ട­ക്കു­മ്പോൾ ഞാൻ ഹം­ഗേ­റി­യൻ സം­വി­ധാ­യ­ക­നോ­ടു പ­റ­ഞ്ഞു. നാളെ വൈ­കു­ന്നേ­ര­മാ­ണു് ഞാൻ ഇ­ന്ത്യ­യി­ലേ­ക്കു് തി­രി­ച്ചു­പോ­കു­ന്ന­തു്. അതിനു മുൻ­പു് മ്യൂ­സി­യം തു­റ­ക്കു­മ്പോൾ­ത്ത­ന്നെ വരാം. അയ് വേയി വേ­യി­യെ ഒ­ന്നു­കൂ­ടി കാ­ണു­വാൻ.

മ­ധു­സൂ­ദ­നൻ
images/madhusudanan.jpg

ആ­ല­പ്പു­ഴ ജി­ല്ല­യി­ലെ ക­ട­ലോ­ര­പ്ര­ദേ­ശ­ത്തു ജ­നി­ച്ചു. തി­രു­വ­ന­ന്ത­പു­രം ഫൈൻ ആർ­ട്ട് കോ­ള­ജിൽ നി­ന്നും ബ­റോ­ഡ­യി­ലെ എം. എസ്. യൂ­ണി­വേ­ഴ്സി­റ്റി­യിൽ നി­ന്നും ക­ലാ­പ­രി­ശീ­ല­നം. ഇ­പ്പോൾ സ­മ­കാ­ലീ­ന­ക­ല­യിൽ സാ­ധ്യ­മാ­വു­ന്ന എല്ലാ മാ­ധ്യ­മ­ങ്ങ­ളും ഉ­പ­യോ­ഗി­ച്ചു് ക­ലാ­പ്ര­വർ­ത്ത­നം ന­ട­ത്തു­ന്നു. ക­ലാ­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കാ­യി ഫിലിം എന്ന മാ­ധ്യ­മം വി­ദ­ഗ്ദ­മാ­യി ഉ­പ­യോ­ഗി­ച്ച­തി­നു് ന്യൂ­യോർ­ക്കി­ലെ മ്യൂ­സി­യം ഓഫ് മോഡേൺ ആർ­ട്ടിൽ നി­ന്നു് രണ്ടു തവണ ആദരം.

‘മാർ­ക്സ് ആർ­കൈ­വ്’ എന്ന ഇൻ­സ്റ്റ­ലേ­ഷൻ ര­ണ്ടാ­മ­ത്തെ കൊ­ച്ചി മു­സ­രീ­സ് ബി­യ­നാ­ലെ­യിൽ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്നു. 2015-ലെ വെ­നീ­സ് ബി­യ­നാ­ലെ­യിൽ ‘മാർ­ക്സ് ആർ­കൈ­വ്’, ‘പീനൽ കോളനി’ എന്നീ ഇൻ­സ്റ്റ­ലേ­ഷ­നു­കൾ പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടു്.

‘ബ­യ­സ്ക്കോ­പ്’ എന്ന സി­നി­മ­ക്കു് മൂ­ന്നു് അ­ന്തർ­ദേ­ശീ­യ പു­ര­സ്കാ­ര­ങ്ങൾ. ബ­യ­സ്ക്കോ­പ് അഞ്ചു സം­സ്ഥാ­ന പു­ര­സ്കാ­ര­ങ്ങ­ളും ദേശീയ അ­വാർ­ഡും നേ­ടി­യി­രു­ന്നു. ഡൽ­ഹി­യി­ലും കേ­ര­ള­ത്തി­ലു­മാ­യി ജീ­വി­ക്കു­ന്നു.

Colophon

Title: Sooryakanthi (ml: സൂ­ര്യ­കാ­ന്തി).

Author(s): Madhusudhanan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-11-04.

Deafult language: ml, Malayalam.

Keywords: Article, Madhusudhanan, Sooryakanthi, മ­ധു­സൂ­ദ­നൻ, സൂ­ര്യ­കാ­ന്തി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 20, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Ai Weiwei, Dropping a Han-​Dynasty Urn., by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.