SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1969-09-07-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ക്ഷീ­ര­ബ­ല­യ്ക്കു് ആ­വർ­ത്ത­നം കൊ­ള്ളാം എ­ന്നാൽ സാ­ഹി­ത്യ­ത്തി­നോ?

ഭ­ക്ത­ക­വി എന്ന പേ­രി­ലാ­ണു് ശ്രീ. പി. കു­ഞ്ഞി­രാ­മൻ­നാ­യർ കേ­ര­ള­ത്തി­ലെ­ങ്ങും അ­റി­യ­പ്പെ­ടു­ന്ന­തു്. പക്ഷേ, കു­ഞ്ഞി­രാ­മൻ നാ­യർ­ക്കു ആ പേരു് ഒ­ട്ടും ഇ­ഷ്ട­വു­മി­ല്ല, തി­രു­വ­ന­ന്ത­പു­ര­ത്തു് വച്ചു കൂടിയ സാ­ഹി­ത്യ­പ­രി­ഷ­ത്തി­ന്റെ ഒരു ക­വി­സ­മ്മേ­ള­ന­ത്തിൽ ശ്രീ. എൻ. ഗോ­പാ­ല­പി­ള്ള ഭ­ക്ത­ക­വി എ­ന്നു് കു­ഞ്ഞി­രാ­മൻ നായരെ വി­ശേ­ഷി­പ്പി­ച്ച­പ്പോൾ അ­ദ്ദേ­ഹം ഭ­ക്ത­ശ­ബ്ദ­ത്തി­നു ചൊ­റെ­ന്നാ­ണു് അർ­ത്ഥ­മെ­ന്നും അ­തി­നാൽ തന്നെ ‘ചാ­റ്റു കവി’ എ­ന്നാ­ണു് വി­ളി­ക്കേ­ണ്ട­തെ­ന്നും നീ­ര­സ­ത്തോ­ടെ പ­റ­ഞ്ഞ­തു് ഈ ലേഖകൻ കേൾ­ക്കു­ക­യു­ണ്ടാ­യി, കു­ഞ്ഞി­രാ­മൻ നാ­യർ­ക്കു് ആ വി­ശേ­ഷ­ണം ഗാ­ഢ­ശോ­കം ജ­നി­പ്പി­ക്കു­ന്നു­ണ്ടെ­ങ്കി­ലും അ­തി­ന്റെ സാർ­ത്ഥ­ക­ത­യെ ന­മു­ക്കു നി­ഷേ­ധി­ക്കാൻ വയ്യ. അ­ദ്ദേ­ഹം അ­നു­ഗ്ര­ഹീ­ത­നാ­യ ക­വി­ത­ന്നെ. പക്ഷേ, ഭ­ക്തി­യെ­ന്ന വി­കാ­രം പ്ര­സ്തു­താ­നു­സാ­ര­മാ­യും പ്ര­സ്തു­താ­നു­സാ­ര­മ­ല്ലാ­തെ­യും എ­ങ്ങും നി­യ­ന്ത്ര­ണ­മി­ല്ലാ­തെ പ്ര­വ­ഹി­ക്കു­ന്നു­ണ്ടെ­ന്നു­ള്ള പ­ര­മാർ­ത്ഥ­ത്തി­ന്റെ നേരേ നാം എ­ങ്ങ­നെ ക­ണ്ണ­ട­യ്ക്കാ­നാ­ണു്? ക­വി­ക്കു­ള്ള ചി­ന്ത­യു­ടെ മ­ണ്ഡ­ല­ത്തി­ലേ­ക്കു് ഒഴുകി സ­ങ്ക­ല്പ­ങ്ങ­ളെ­യും മൂ­ല്യ­നിർ­ണ്ണ­യ­ങ്ങ­ളേ­യും നിറം പി­ടി­പ്പി­ക്കു­ന്ന ഈ വി­കാ­ര­ത്തെ ന­മു­ക്കു് എ­ങ്ങ­നെ ക­ണ്ടി­ല്ലെ­ന്നു വ­യ്ക്കാൻ ക­ഴി­യും? ഒരു വി­കാ­രം മാ­റാ­തെ നി­ന്നാൽ അതിനെ ‘ഒ­ബ്സ­ഷൻ’ എന്നു മ­നഃ­ശാ­സ്ത്ര­ജ്ഞ­ന്മാർ വി­ളി­ക്കും. കു­ഞ്ഞി­രാ­മൻ നായർ ഈ “വി­കാ­ര­പീ­ഡ”യുള്ള ഒ­ബ്സ­ഷ­നു­ള്ള ക­വി­യാ­ണു്. അ­ദ്ദേ­ഹം സാ­ര­സ്വ­ത­വൈ­ഭ­വ­ത്താൽ അ­നു­ഗ്ര­ഹീ­ത­നാ­ണെ­ങ്കി­ലും ഭ­ക്തി­യെ­ന്ന വി­കാ­ര­ത്തെ രോ­ഗ­മാ­ക്കി­ക്കൊ­ണ്ടു­ന­ട­ക്കു­ന്ന­യാ­ളാ­ണു്. അ­തി­നാ­ലാ­ണു് പ­റ­ഞ്ഞ­തു­ത­ന്നെ പി­ന്നെ­യും പി­ന്നെ­യും പറയാൻ അ­ദ്ദേ­ഹം നിർ­ബ്ബ­ദ്ധ­നാ­കു­ന്ന­തും. ആ­ശ­യ­ങ്ങ­ളും വാ­ങ്മ­യ ചി­ത്ര­ങ്ങ­ളും ക­ല്പ­ന­ക­ളും ഒരേ വി­ധ­ത്തിൽ അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­ങ്ങ­ളിൽ അ­നു­വാ­ച­ക­നു് വൈ­ര­സ്യ­മു­ള­വാ­കു­മാ­റു് അ­ണി­നി­ര­ക്കു­ന്നു. ആ­ഗ­സ്റ്റ് 16-ാം തീ­യ­തി­യി­ലെ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ അ­ദ്ദേ­ഹം എ­ഴു­തി­യി­രി­ക്കു­ന്ന “ശി­വോ­തി വി­ള­ക്കു്” എന്ന കവിത നോ­ക്കു­ക. അ­തി­ന്റെ ആരംഭം:

ക­ണി­ക­ണ്ടു; കൊ­ടി­കേ­റി

ക­ളി­വി­ള­ക്കിൽ­പ്പു­തു­തി­രി­ക­ളി­ട്ടു:

കടൽ കാണും മ­ല­നി­ര­യിൽ

തി­ര­നോ­ക്കി­ക്ക­രി­മു­കി­ലൊ­ളി­ച്ചു

തു­ടർ­ന്നു്, ക­ഴി­ഞ്ഞ ഇ­രു­പ­ത്തി­യ­ഞ്ചു കൊ­ല്ല­മാ­യി അ­ദ്ദേ­ഹം പ്ര­യോ­ഗി­ക്കു­ന്ന അ­ല­ങ്കാ­ര­ങ്ങ­ളും താ­ലോ­ലി­ക്കു­ന്ന ക­ല്പ­ന­ക­ളും വ്യാ­ധി­യാ­യി­ക്കൊ­ണ്ടു­ന­ട­ക്കു­ന്ന ഭ­ക്തി­യെ­ന്ന വി­കാ­ര­വും പ്ര­ത്യ­ക്ഷ­മാ­കു­ന്നു. ക്ഷീ­ര­ബ­ല­യ്ക്കു് ആ­വർ­ത്ത­നം കൊ­ള്ളാം. ക­വി­ത­യ്ക്കു് അതു് ന­ല്ല­ത­ല്ല. സ്വ­ന്തം ആ­വർ­ത്ത­ന­ങ്ങ­ളെ ആ­വർ­ത്തി­ക്കു­ന്ന കു­ഞ്ഞി­രാ­മൻ നായർ കേ­ര­ള­ത്തി­ലെ സ­ഹൃ­ദ­യ­രെ മ­ടു­പ്പി­ക്കു­ക­യാ­ണെ­ന്നു് ഞാ­നൊ­ന്നു പ­റ­ഞ്ഞു കൊ­ള്ള­ട്ടെ. ല­ബ്ധ­പ്ര­തി­ഷ്ഠ­നാ­ണു് ഈ കവി. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം ക­വി­ത­യെ­ഴു­തി പ­ര­സ്യം­ചെ­യ്യാൻ പ­ത്ര­ത്തി­നു് അ­യ­ച്ചു­കൊ­ടു­ത്താൽ പ­ത്രാ­ധി­പർ­ക്കു് അതു് ച­വ­റ്റു­കു­ട്ട­യി­ലേ­യ്ക്കു് എ­റി­യാൻ തോ­ന്നു­ക­യി­ല്ല. കു­ഞ്ഞി­രാ­മൻ­നാ­യർ തന്നെ വാ­യ­ന­ക്കാ­രെ സ­ഹാ­യി­ക്ക­ണം. എ­ഴു­തി­യ കവിത ആ­വർ­ത്ത­ന­മാ­ണോ എ­ന്നൊ­ന്നു് അ­ദ്ദേ­ഹം പ­രി­ശോ­ധി­ച്ചാൽ മതി. അതു് പ­ത്ര­ത്തി­നു് അ­യ­യ്ക്കാ­വു­ന്ന­താ­ണോ എ­ന്നു് അ­ദ്ദേ­ഹം നോ­ക്കി­യാൽ മതി. ഒ­രു­പ­ക്ഷേ, അ­ദ്ദേ­ഹ­ത്തി­നു് അ­തി­നു് സ­മ്മ­ത­മി­ല്ലെ­ങ്കി­ലോ? കു­ഞ്ഞി­രാ­മൻ­നാ­യ­രു­ടെ പ്ര­സി­ദ്ധി­യെ വ­ക­വ­യ്ക്കാ­തെ പ­ത്രാ­ധി­പർ­ത­ന്നെ സ്വ­ന്തം ച­വ­റ്റു­കു­ട്ട­യി­ലേ­യ്ക്കു അ­തെ­റി­ഞ്ഞു­ക­ള­യ­ണം.

images/pulakkaatu_raveendran.jpg
പു­ലാ­ക്കാ­ട്ടു ര­വീ­ന്ദ്രൻ

മ­ഹാ­യ­ശ­ക്ത­നാ­യ കു­ഞ്ഞി­രാ­മൻ­നാ­യ­രെ­വി­ട്ടു് ശ്രീ. അ­ച്യു­ത്ത ഭാ­സ്ക്ക­റി­ന്റെ അ­ടു­ക്ക­ലേ­യ്ക്ക വരാം. അ­ദ്ദേ­ഹ­ത്തി­ന്റെ “ത­ങ്ക­നാ­ണ­യ­ത്തി­ലോ­സ്നേ­ഹം?” എന്ന കവിത അ­തി­ലോ­ഭി­യാ­യ ഒരു പു­രു­ഷ­ന്റെ നേർ­ക്കും അർ­ത്ഥ­പ­ര­ത്വ­മു­ള്ള അ­യാ­ളു­ടെ മ­ക­ളു­ടെ നേർ­ക്കു­മു­ള്ള ഒരു നേരിയ ശ­കാ­ര­മാ­ണു്. പ­രി­ഹാ­സ­ച്ഛാ­യ­ക­ലർ­ന്ന ഉ­പാ­ലം­ഭം. അ­തൊ­ട്ടൊ­ക്കെ അ­നു­വാ­ച­ക­ന്റെ ഹൃ­ദ­യ­ത്തെ സ്പർ­ശി­ക്കു­ന്നു. ഭൗ­തി­ക­ത്വ­ത്തിൽ നി­ന്നു് ആ­ധ്യാ­ത്മി­ക്ത­യി­ലേ­യ്ക്കും ആ­ധ്യാ­ത്മി­ക­ത്വ­ത്തിൽ­നി­ന്നു ഭൗ­തി­ക­ത­യി­ലേ­യ്ക്കും മാ­റി­മാ­റി വീ­ഴു­ന്ന മ­നു­ഷ്യാ­ത്മാ­വി­നെ വി­ദ­ഗ്ദ്ധ­മാ­യി ആ­വി­ഷ്ക്ക­രി­ക്കു­ന്നു ശ്രീ: പു­ലാ­ക്കാ­ട്ടു ര­വീ­ന്ദ്രൻ തന്റെ ‘പഴനി’യിൽ എന്ന ക­വി­ത­യിൽ. മാ­തൃ­ഭൂ­മി­യി­ലെ ഈ രണ്ടു കാ­വ്യ­ങ്ങ­ളു­ടെ­യും മാ­ന്ത്രി­ക­ത്വ­ത്തി­നു വി­ധേ­യ­മാ­യി­കൊ­ടു­ക്കാൻ സ­ന്ന­ദ്ധ­മാ­ണു് അ­നു­വാ­ച­ക­ഹൃ­ദ­യം. എ­ങ്കി­ലും ക­വി­ത­യി­ലെ പ­രി­ഹാ­സം ഈ ലേ­ഖ­ക­നു് ആ­ദ­ര­ണീ­യ­മ­ല്ല. പ­രി­ഹാ­സം ബു­ദ്ധി­യിൽ­നി­ന്നു ഉ­ദി­ക്കു­ന്നു. കവിത ആ­ത്മാ­വിൽ­നി­ന്നും. ബു­ദ്ധി­യിൽ­നി­ന്നും സം­ജാ­ത­മാ­കു­ന്ന ആ­ക്ഷേ­പ­ക­വി­ത പ്ര­ഭാ­ഷ­ണാ­ത്മ­ക­ത­യു­ടെ മ­ണ്ഡ­ല­ത്തി­ലേ­യ്ക്കു് അ­നു­വാ­ച­ക­നെ ന­യി­ക്കും. ആ­ത്മാ­വിൽ­നി­ന്നു് ഉ­ദ­യം­കൊ­ള്ളു­ന്ന കവിത സ്വ­പ്ന­മ­ണ്ഡ­ല­ത്തി­ലേ­യ്ക്കും. അ­തി­നാൽ ശ്രീ. കാ­വാ­ലം വി­ശ്വ­നാ­ഥ­ക്കു­റു­പ്പി­ന്റെ “കാ­ക്ക­യും കൊ­റ്റി­യും” (ജ­ന­യു­ഗം) ശ്രീ. ക­രി­മ്പു­ഴ രാ­മ­ച­ന്ദ്ര­ന്റെ “ഭ­ഗ­വാ­ന്റെ മായ” (ജ­ന­യു­ഗം) ശ്രീ. ക­ല്ലി­യൂർ മ­ധു­വി­ന്റെ “ന­ഗ്ന­ചി­ത്ര­ങ്ങൾ” (മ­ല­യാ­ള­നാ­ടു്) എന്നീ ആ­ക്ഷേ­പ­ക­വി­ത­ക­ളിൽ ഇ­ച്ഛാ­ശ­ക്തി­യു­ടെ പ്ര­ക­ട­ന­മാ­ണു് ന­മു­ക്കു കാണാൻ ക­ഴി­യു­ക. ച­ന്ദ്ര­നി­ലേ­യ്ക്ക­ള്ള യാ­ത്ര­യെ പ­ര­മാർ­ശി­ച്ചു­കൊ­ണ്ടു് ശ്രീ. തി­രു­ന­ല്ലൂർ വാ­സു­ദേ­വ് ‘മ­ല­യാ­ള­രാ­ജ്യ’ത്തിൽ എ­ഴു­തി­യ “ഭൂ­മി­യു­ടെ നി­വേ­ദ­നം” എന്ന ക­വി­ത­യിൽ ഗ­ദ്യാ­ത്മ­ക­ത്വ­വും ചോ­റി­ന്റെ വൈ­ശി­ഷ്ട്യ­ത്തെ പ്ര­തി­പാ­ദ­നം ചെ­യ്യു­ന്ന ‘ചോറു’ എന്ന പേ­രു­ള്ള, ശ്രീ. എ­ഴു­മ­റ്റൂർ ക­രു­ണാ­ക­ര­ന്റെ ക­വി­ത­യിൽ (മ­ല­യാ­ള­നാ­ടു്) ഛ­ന്ദ­സ്സിൽ ഒ­തു­ങ്ങി­യ ആ­ശ­യ­ങ്ങ­ളാ­ണു­ള്ള­തു്. യ­ഥാർ­ത്ഥ­മാ­യ ക­വി­ത­യു­ടെ നാ­ദ­മു­യർ­ത്തു­ന്നു ശ്രീ. നീ­ല­മ്പേ­രൂർ മ­ധു­സൂ­ദൻ നായരു ടെ “ഞാനും നീയും” എന്ന കാ­വ്യം (കു­ങ്ക­മം വാരിക). ഞാനും നീയും–ജീ­വാ­ത്മാ­വും പ­ര­മാ­ത്മാ­വും–അ­വ­യു­ടെ ബന്ധം ഹൃ­ദ്യ­മാ­യി കവി പ്ര­ത്യ­ക്ഷ­മാ­ക്കു­ന്നു.

നീ­മ­മ­ചൈ­ത­ന്യ­ഭാ­വം—ജഗത്

ജീ­വി­ത­ശ­ക്തി­പ്ര­ഭാ­വം

രൂ­പാ­ന്ത­ര­ങ്ങ­ളി­ലൂ­ടെ—കാല

ദേ­ശാ­ന്ത­ര­ങ്ങ­ളി­ലൂ­ടെ

നി­ന്നെ ഞാൻ വാ­രി­പ്പു­ണർ­ന്നു നി­ന്റെ

വർ­ണ്ണ­ഗ­ന്ധ­ങ്ങൾ നു­കർ­ന്നും

നി­ല്ക്കു­മ്പോൾ ഞാ­നൊ­രു­ഗാ­നം, നീയോ

നി­ഷ്പ­ന്ദ­മാ­കാ­ത്ത താളം!

ആ­ധു­നി­ക ഭാ­ര­ത­ത്തി­ന്റെ ജീർ­ണ്ണ­ത ക­ണ്ടു് രോ­ഷാ­കു­ല­നാ­യ ശ്രീ. ക­വ­നാ­ല­യം “കൊ­ടു­ങ്കാ­റ്റി­ന്റെ ശബ്ദ”ത്തി­ലൂ­ടെ (കേ­ര­ള­ശ­ബ്ദം) തന്റെ അ­മർ­ഷ­ത്തെ പ്ര­ക­ടി­പ്പി­ക്കു­ന്നു. എ­ന്തൊ­രു അ­സം­വൃ­ത മ­നഃ­സ്ഥി­തി! എ­ന്തൊ­രു അ­ഗൂ­ഢ­ഭാ­വം! എ­ന്തൊ­രു അ­ന്ത­സ്സു­ള്ള ഉ­പാ­ലം­ഭം! ക­വി­ത­യു­ടെ വി­ഷ­യ­മേ­താ­യാ­ലും അ­തൊ­രാ­ധ്യാ­ത്മി­ക ഗാ­ന­മാ­യി­രി­ക്ക­ണ­മെ­ന്നു വി­ശ്വ­സി­ക്കു­ന്ന എന്നെ കവി തൃ­പ്ത­നാ­ക്കു­ന്നി­ല്ലെ­ങ്കി­ലും ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ക­വ­ന­പാ­ട­വം അം­ഗീ­ക­രി­ച്ചു­കൊ­ടു­ക്കു­ന്നു.

images/ThomasMann1937.jpg
തോമസ് മൻ

ക­ഥാ­കാ­രൻ ഗർ­ഹ­ണീ­യ­ങ്ങ­ളാ­യ വി­ഷ­യ­ങ്ങൾ കൈ­കാ­ര്യം ചെ­യ്താ­ലും അ­നു­വാ­ച­ക­നെ വി­ശു­ദ്ധി­യു­ടെ മ­ണ്ഡ­ല­ത്തി­ലേ­ക്കു ന­യി­ക്ക­ണം. ഇ­ല്ലെ­ങ്കിൽ അതു് ഉ­ത്കൃ­ഷ്ട­മാ­യ ക­ലാ­പ്ര­ക്രി­യ­യാ­യി­രി­ക്കു­ക­യി­ല്ല. തോമസ് മന്നി ന്റെ “വി­ശൂ­ദ്ധ­നാ­യ പാപി” (Holy Sinner) എന്ന നോവൽ അ­ഗ­മ്യ­ഗ­മ­ന­ത്തെ­യാ­ണു് പ്ര­തി­പാ­ദ്യ വി­ഷ­യ­മാ­ക്കു­ന്ന­തു്. മാ­പ്പ­സാ­ങ്ങി ന്റെ “തു­റ­മു­ഖ­ത്തു്” (In port) എന്ന ചെ­റു­ക­ഥ­യും അ­ങ്ങ­നെ­ത­ന്നെ. പക്ഷേ, ആ കൃ­തി­കൾ വാ­യി­ക്കു­ന്ന­വർ വി­ശു­ദ്ധ­മാ­യ ഒ­ര­ന്ത­രീ­ക്ഷ­ത്തി­ലാ­ണു് ചെ­ന്നു­നി­ല്ക്കു­ക. അ­ഗ­മ്യ­ഗ­മ­ന­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട ഉത്കട വി­കാ­ര­ങ്ങ­ളെ പ്ര­ശാ­ന്ത­ത സം­ജാ­ത­മാ­കു­മാ­റു് ആ­ലേ­ഖ­നം ചെ­യ്യു­ന്ന­തിൽ നി­ന്നാ­ണു് ആ വി­ശു­ദ്ധി ഉ­ള­വാ­ക്കു­ക. “വി­കാ­ര­ങ്ങ­ളെ പ്ര­ശാ­ന്ത­മാ­ക്കു­ക, പ്ര­ശാ­ന്ത­ത­യെ വൈ­കാ­രി­ക­മാ­ക്കു­ക”—ഇ­താ­ണു് സാ­ഹി­ത്യ­ത്തി­ന്റെ ധർ­മ്മ­മെ­ന്നു് മാ­ഹാ­നി­രൂ­പ­ക­നാ­യ ക്രോ­ച്ചേ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ലൈം­ഗി­ക കാ­ര്യ­ങ്ങൾ പ്ര­തി­പാ­ദ­നം ചെ­യ്യു­ന്ന ആൽ­ബർ­ട്ടോ മൊ­റേ­വി­യ, ഹാ­രോൾ­ഡ് റോ­ബിൻ­സ്, ജോൺ ഓഹര എ­ന്നി­വ­രെ ക­ലാ­കാ­ര­ന്മാ­രാ­യി ഈ ലേഖകൻ അം­ഗീ­ക­രി­ക്കാ­ത്ത­തി­നു കാരണം ഇതു തന്നെ. അവർ അ­നു­വാ­ച­ക­ന്റെ കാ­മോ­ത്സു­ക­ത­യെ ഉ­ദ്ദീ­പി­പ്പി­ക്കു­ന്ന­തേ­യു­ള്ളു. ‘മ­ല­യാ­ള­നാ­ടു്’ വാ­രി­ക­യിൽ ഗൗ­ത­മ­ന്റെ ‘രാ­ജാ­വി­ന്റെ ത­ല­യു­ള്ള നാണയം’ എന്ന കഥ വാ­യി­ച്ച­പ്പോൾ എ­ന്നി­ല­ങ്കു­രി­ച്ച ചി­ന്ത­ക­ളെ­യാ­ണു് ഞാൻ മു­ക­ളിൽ കു­റി­ച്ചി­ട്ട­തു്. ഒരു ബാ­ല­ന്റെ­യും അ­വ­നെ­ക്കാൾ പ്രാ­യം കൂടിയ ഒരു ബാ­ലി­ക­യു­ടെ­യും ശാ­രീ­രി­ക വേ­ഴ്ച­യെ­യാ­ണു് ഗൗതമൻ അതിൽ കാ­മോ­ദ്ദീ­പ­ക­മാ­യി വർ­ണ്ണി­ക്കു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഖ്യാ­ന­പാ­ട­വം നാം ആ­ദ­രി­ക്കും. പക്ഷേ, ആ­ഖ്യാ­ന­പാ­ട­വം പ്ര­ദർ­ശി­പ്പി­ക്കു­ന്നു എന്ന ഒ­റ്റ­ക്കാ­ര­ണം കൊ­ണ്ടു് ഒ­രെ­ഴു­ത്തു­കാ­ര­നും ഉ­ത്കൃ­ഷ്ട­ക­ലാ­കാ­ര­നാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല. മുൻ­പൊ­രി­ക്കൽ ‘മ­ല­യാ­ള­നാ­ട്ടി’ൽ ന­ല്ലൊ­രു ക­ഥ­യെ­ഴു­തി­യ ഗൗ­ത­മ­നാ­ണു് ഈ രീ­തി­യിൽ പ്ര­ത്യ­ക്ഷ­നാ­കു­ന്ന­തു്. ‘കു­ങ്ക­മം’ വാ­രി­ക­യിൽ ശ്രീ. ബാ­ല­കൃ­ഷ്ണൻ എ­ഴു­തി­യി­രി­ക്കു­ന്ന “കൊ­ടു­ങ്ങ­ല്ലൂ­ര­മ്മ” എന്ന ക­ഥ­യ്ക്കു­ള്ള ന്യൂ­ന­ത­യും ഇ­തു­ത­ന്നെ. ആർ­ക്കും വ­ഴ­ങ്ങാ­ത്ത ഒരു യു­വ­തി­യെ വ­ശീ­ക­രി­ച്ചു് അ­വൾ­ക്കു് ഒരു സ­ന്താ­ന­ത്തേ­യും പ്ര­ദാ­നം­ചെ­യ്തി­ട്ടു് യു­വാ­വു് മ­റു­നാ­ട്ടി­ലേ­യ്ക്കു പോയി. വർ­ഷ­ങ്ങൾ­ക­ഴി­ഞ്ഞു് അയാൾ തി­രി­ച്ചു­വ­ന്നു. തന്റെ ലൈം­ഗി­കാ­ഭി­ലാ­ഷ­ത്തി­ന്റെ തൃ­പ്തി­ക്കു­വേ­ണ്ടി അയാൾ വീ­ണ്ടും അ­വ­ളു­ടെ അ­ടു­ക്ക­ലേ­യ്ക്കു­പോ­യി. അ­ന്നു് അവൾ ലൈം­ഗി­ക­രോ­ഗം­പി­ടി­ച്ച വേ­ശ്യ­യാ­ണു്. അ­യാ­ള­തു് അ­റി­ഞ്ഞി­ല്ല. അ­ടു­ത്ത ദിവസം വേദന സ­ഹി­ക്കാ­തെ അയാൾ ഡോ­ക്ട­റെ കാ­ണാൻ­പോ­കു­മ്പോൾ അവൾ ഉ­റ­ക്കെ­യു­റ­ക്കെ ചി­രി­ച്ചു. അ­വ­ളു­ടെ പ്ര­തി­കാ­ര നിർ­വ്വ­ഹ­ണം! വ­സൂ­രി­യു­ടെ വി­ത്തു­കൾ വാ­രി­യെ­റി­യു­ന്ന കൊ­ടു­ങ്ങ­ല്ലൂ­ര­മ്മ­യെ­പ്പോ­ലെ ലൈം­ഗി­ക­രോ­ഗ­ത്തി­ന്റെ വി­ത്തു­കൾ എ­റി­യു­ന്ന മ­റ്റൊ­രു­ഗ്ര­ദേ­വ­ത­യാ­യി അവൾ നി­ല്ക്കു­ന്നു. ബാ­ല­കൃ­ഷ്ണ­നും ആ­ഖ്യാ­ന­പാ­ട­വ­മു­ണ്ടു്. പക്ഷേ, ഈ ക­ഥ­യി­ലെ അ­തി­രു­ക­ട­ന്ന വൈ­ഷ­യി­ക­ത്വം എ­നി­ക്കി­ഷ്ട­മാ­യി­ല്ല. വാ­യ­ന­ക്കാ­രിൽ ഇതൊരു അ­നാ­രോ­ഗ്യ­ക­ര­മാ­യ അ­വ­സ്ഥ­യു­ള­വാ­ക്കു­മെ­ന്നാ­ണു് എന്റെ വി­ചാ­രം. എമിലി സോള യുടെ “ഭൂമി ” എന്ന വി­ല­ക്ഷ­ണ­മാ­യ നോ­വ­ലി­ലെ ഒരു ദു­ഷ്ട­ക­ഥാ­പാ­ത്ര­ത്തി­ന്റെ പേരു് യേശൂ-​Yesus-എന്നാണു്. സോ­ള­യു­ടെ വി­വേ­ച­ന­മി­ല്ലാ­യ്മ­യെ­യാ­ണു് ഈ പേ­രി­ടൽ കാ­ണി­ക്കു­ന്ന­തെ­ന്നു് അ­ന­ത്തോൾ ഫ്രാൻ­സ് അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു്. അ­നേ­ക­മാ­ളു­കൾ ആ­രാ­ധി­ക്കു­ന്ന കൊ­ടു­ങ്ങ­ല്ലൂ­ര­മ്മ­യെ ലൈം­ഗി­ക­രോ­ഗം പി­ടി­ച്ച ഒരു വേ­ശ്യ­യോ­ടു് ഉ­പ­മി­ക്കു­ന്ന­തു് വി­വേ­ച­ന­മി­ല്ലാ­യ്മ­യാ­ണെ­ന്നു് വ്യ­ക്തി­ഗ­ത­നാ­യ ഈ­ശ്വ­ര­നിൽ വി­ശ്വ­സി­ക്കാ­ത്ത ഞാൻ പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. ഇവിടെ ബാ­ല­കൃ­ഷ്ണ­ന്റെ ക­ഥ­യു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത മ­റ്റൊ­രു ക­ഥ­യെ­ക്കു­റി­ച്ചു­കൂ­ടി പ്ര­സ്താ­വി­ക്കേ­ണ്ട­താ­യി വ­ന്നി­രി­ക്കു­ന്നു. വി­ശ്രു­ത­നാ­യ കാ­സ­നോ­വ യുടെ “സ്മരണ”ക­ളി­ലു­ള്ള­താ­ണ­തു്. ഒരു യു­വ­തി­യു­ടെ നി­ഷ്ക­ള­ങ്ക­ത ക­ണ്ടു് കാ­സ­നോ­വ അവളെ സ്വ­ന്തം ഭ­വ­ന­ത്തി­ലേ­ക്കു കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി. അ­വൾ­ക്കു് ജീ­വി­ക്കാൻ വേ­ണ്ട­തെ­ല്ലാം നൽകി. പക്ഷേ, അവൾ അ­ദ്ദേ­ഹ­ത്തി­നു് ലൈം­ഗി­ക­രോ­ഗം പ്ര­ദാ­നം ചെ­യ്തു. അ­ദ്ദേ­ഹ­ത്തി­നു­മാ­ത്ര­മ­ല്ല: ചാ­രി­ത്ര­ശാ­ലി­നി­യാ­ണെ­ന്നു് അ­ഭി­ന­യി­ച്ചു­കൊ­ണ്ടു് കാ­സ­നോ­വ അ­റി­യാ­തെ അവൾ അ­ദ്ദേ­ഹ­ത്തി­ന്റെ ആറു സു­ഹൃ­ത്തു­കൾ­ക്കും അതു് പ­കർ­ന്നു­കൊ­ടു­ത്തു. സ്ത്രീ­യു­ടെ നി­ഷ്ക്ക­ള­ങ്ക­ത വെറും ക­ള്ള­മാ­ണെ­ന്നു് കാ­ണി­ക്കാൻ കാ­സ­നോ­വ അ­ങ്ങ­നെ­യൊ­രു ക­ഥ­യെ­ഴു­തു­ക­യാ­ണു് (സ്മ­ര­ണ­കൾ എ­ന്നാ­ണു ഗ്ര­ന്ഥ­ത്തി­ന്റെ പേ­രെ­ങ്കി­ലും അതിലെ പല ക­ഥ­ക­ളും ഭാ­വ­ന­യു­ടെ സ­ന്ത­തി­ക­ളാ­ണെ­ന്നാ­ണു് അ­ഭി­ജ്ഞ­മ­തം) കാ­സ­നോ­വ­യു­ടെ കഥ അ­ല­ക്ഷ­ണ­മാ­കു­ന്നി­ല്ല. ബാ­ല­കൃ­ഷ്ണ­ന്റെ ക­ഥ­യെ­ക്കു­റി­ച്ചു് അ­ങ്ങ­നെ പറയാൻ വയ്യ. ഇനി ന­മു­ക്കു ചേ­ലാ­മ­റ്റം രു­ക്മി­ണി­യു­ടെ (രു­ഗ്മി­ണീ എ­ന്ന­ല്ല) ‘ക­റു­ത്ത രാ­ത്രി’ എന്ന ചെ­റു­ക­ഥ­യി­ലേ­യ്ക്കു പോകാം. സാ­വി­ത്രി­ക്കു­ട്ടി എന്ന യു­വ­തി­യു­ടെ ആ­ത്മ­ഹ­ത്യ­യാ­ണു് അതിലെ പ്ര­തി­പാ­ദ്യ­വി­ഷ­യം. സ്ത്രീ പു­രു­ഷ­നെ സ്നേ­ഹി­ക്കു­ന്ന നിർ­മ്മ­ല­മാ­യ രീ­തി­യിൽ­ത്ത­ന്നെ സാ­വി­ത്രി­ക്കു­ട്ടി ഒരാളെ സ്നേ­ഹി­ച്ചു. അയാളോ? പു­രു­ഷൻ സ്ത്രീ­യെ സ്നേ­ഹി­ക്കു­ന്ന ക­ള­ങ്ക­മാ­യ­രീ­തി­യി­ലേ അവളെ സ്നേ­ഹി­ച്ചു­ള്ളു. അ­യാ­ളു­ടെ വ്യ­ഭി­ചാ­രം ക­ണ്ടു­മ­ടു­ത്ത സാ­വി­ത്രി­ക്കു­ട്ടി ആ­ത്മ­ഹ­ത്യ ചെ­യ്തു. നി­ത്യ­ജീ­വി­ത­ത്തിൽ ഇ­ങ്ങ­നെ­യു­ള്ള ആ­ത്മ­ഹ­ത്യ­കൾ ധാ­രാ­ള­മു­ണ്ടാ­കു­ന്നു­വെ­ന്നു ന­മു­ക്കു­റി­യാം. പക്ഷേ, രു­ക്മി­ണി­യു­ടെ ക­ലാ­ലോ­ക­ത്തി­ലെ ഈ ആ­ത്മ­ഹ­ത്യ അ­നു­വാ­ച­ക­ന്റെ ഹൃ­ദ­യ­ത്തെ സ്പർ­ശി­ക്കു­ന്നി­ല്ല. ജീ­വി­ത­സം­ഭ­വ­ങ്ങ­ളെ ക­ഥാ­കാ­രി കാ­ണു­ന്നു. അവയെ ‘ബ്ളോ­ട്ടിം­ഗ്പേ­പ്പർ’ വച്ചു മ­ഷി­യെ­ടു­ക്കു­ന്ന­തു­പോ­ലെ ഒ­പ്പി­യെ­ടു­ക്കു­ന്നു. അതു ക­ല­യു­ടെ പ്ര­ക്രി­യ­യ­ല്ല ജീ­വി­ത­സം­ഭ­വ­ങ്ങ­ളു­ടെ പി­ന്നി­ലു­ള്ള ജീ­വി­ത­സ­ത്യ­ത്തെ­യാ­ണു് ക­ലാ­കാ­രൻ ആ­വി­ഷ്ക്ക­രി­ക്കേ­ണ്ട­തു്. അതു രു­ക്മി­ണി മ­ന­സ്സി­ലാ­ക്കി­യി­ട്ടി­ല്ല.

ഈ ആ­ഴ്ച­യി­ലെ ‘ജ­ന­യു­ഗം’ വാ­രി­ക­യിൽ കേവലൻ എ­ഴു­തി­യി­രി­ക്കു­ന്ന ‘ഛായ’ എന്ന ചെ­റു­ക­ഥ ക­ലാ­സു­ന്ദ­ര­മ­ത്രേ. സർ­വ്വ­സാ­ധാ­ര­ണ­ങ്ങ­ളാ­യ രണ്ടു ക­ഥാ­പാ­ത്ര­ങ്ങ­ളെ അ­സാ­ധാ­ര­ണ­മാ­യ ഒരു സ­ന്ദർ­ഭ­ത്തിൽ കൊ­ണ്ടു­നി­റു­ത്തി­യി­ട്ടു് അ­വ­രു­ടെ ജീ­വി­ത­ത്തി­ലെ ഒരു ഭീ­ക­ര­നി­മി­ഷ­ത്തെ ക­ഥാ­കാ­രൻ വി­ദ­ഗ്ദ്ധ­മാ­യി ചി­ത്ര­ണം ചെ­യ്യു­ന്നു. ക­ല്ലാ­ശാ­രി കി­ട്ടു. ഒരു സാ­ധാ­ര­ണ മ­നു­ഷ്യൻ. ഭാ­ര്യ­യു­ടെ ചാ­രി­ത്ര­ത്തിൽ സം­ശ­യാ­പ­ന്ന­നാ­യി അയാൾ കു­ഞ്ഞി­നെ ച­വി­ട്ടി­ക്കൊ­ന്നു. അവൾ അതോടെ ഭ്രാ­ന്തി­യാ­യി, മ­രി­ച്ച കു­ട്ടി യു­വ­തി­യു­ടെ രൂ­പ­ത്തിൽ തന്റെ മു­മ്പിൽ വന്നു നി­ല്ക്കു­ന്ന­താ­യി അയാൾ സ്വ­പ്നം കാ­ണു­ന്നു. സ്വ­പ്ന­ത്തി­ലൂ­ടെ­യാ­ണു് ക­ഥ­യു­ടെ സ­മ്പൂർ­ണ്ണ­മാ­യ ആ­വി­ഷ്ക്കാ­രം. സ്വ­പ്ന­ത്തി­ലൂ­ടെ അ­നു­വാ­ച­കൻ സത്യം സാ­ക്ഷാ­ത്ക­രി­ച്ചു് ആ­ഹ്ലാ­ദി­ക്കു­ന്നു.

ഭർ­ത്താ­വു് വ്യ­ഭി­ച­രി­ച്ച­തു­കൊ­ണ്ടു് താനും വ്യ­ഭി­ച­രി­ക്കു­മെ­ന്നു് തീ­രു­മാ­നി­ക്കു­ന്ന ഒരു ഭാ­ര്യ­യെ ശ്രീ. ഗോ­വി­ന്ദൻ കു­ട്ടി, മങ്കര “നി­ന്റേ­തു­മാ­ത്രം” എന്ന കഥയിൽ അ­വ­ത­രി­പ്പി­ക്കു­ന്നു (കു­ങ്ക­മം വാരിക). അ­ച്ഛ­ന്റെ ര­ണ്ടാ­മ­ത്തെ വി­വാ­ഹം ക­ണ്ടു് ദുഃ­ഖാ­കു­ല­നാ­കു­ന്നു­ണ്ടെ­ങ്കി­ലും പ്ര­തി­ബ­ന്ധ­ങ്ങ­ളെ ത­ട്ടി­ത്ത­കർ­ത്തു് ജീ­വി­ത­ത്തിൽ മു­ന്നേ­റു­മെ­ന്നു് ശ­പ­ഥം­ചെ­യ്യു­ന്ന ഒരു മകനെ ശ്രീ­മ­തി ഭാ­മി­നി “തീരം” എന്ന ക­ഥ­യി­ലൂ­ടെ ന­മ്മു­ടെ മുൻ­പിൽ കൊ­ണ്ടു­വ­രു­ന്നു. രണ്ടു ക­ഥ­കൾ­ക്കും ക­ല­യു­ടെ ചാ­രു­ത­യി­ല്ല. ആ­ദ്യ­ത്തേ­തി­നു തീ­രെ­യി­ല്ല. തന്നെ ഇ­ഷ്ട­മി­ല്ലാ­ത്ത അ­മ്മാ­യി­യെ (ഭാ­ര്യ­യു­ടെ അ­മ്മ­യെ) ഉ­റ­ക്ക­ഗു­ളി­ക­കൊ­ടു­ത്തു് ഉ­റ­ക്കു­ന്ന ഒ­രു­വ­നെ­യാ­ണു് ശ്രീ. തി­രു­ന­ല്ലുർ ച­ന്ദ്രൻ “സാ­ഫ­ല്യ”മെന്ന ക­ഥ­യി­ലൂ­ടെ സഹൃദയ ലോ­ക­ത്തി­ലേ­യ്ക്കു് ത­ള്ളി­വി­ട്ടു് ച­രി­താർ­ത്ഥ­നാ­വു­ന്ന­തു്: ആ ക­ഥ­യ്ക്കും ഭം­ഗി­യി­ല്ല.

images/Vt-bhattathiri.jpg
വി.ടി. ഭ­ട്ട­തി­രി­പ്പാ­ട്

ശ്രീ. വി. ടി. ഭ­ട്ട­തി­രി­പ്പാ­ടി ന്റെ ആ­ത്മ­ക­ഥ­യിൽ നി­ന്നൊ­രു­ഭാ­ഗം “കെ­ടാ­ത്ത തീ­നാ­ള­ങ്ങൾ” എന്ന പേരിൽ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ പ­ര­സ്യം­ചെ­യ്തി­രി­ക്കു­ന്നു. മ­നോ­ഹ­ര­മാ­ണു് ഈ ആ­ത്മ­ക­ഥാം­ശം. കവിയെ വി. ടി. ഭ­ട്ട­തി­രി­പ്പാ­ടി­നെ­യാ­ണു് ഞാൻ ഇവിടെ കാ­ണു­ന്ന­തു്. സ­ത്യ­ത്തി­ലു­ള്ള വി­ശ്വാ­സം, ഇ­ച്ഛാ­ശ­ക്തി­യു­ടെ വി­ശൂ­ദ്ധി ഭാ­വ­ത­ര­ളി­ത­മാ­യ ഹൃദയം ഇ­വ­യൊ­ക്കെ അ­നാ­യാ­സ­മാ­യി ഇവിടെ ദർ­ശി­ക്കാം. ഇ­തി­ന്റെ ശേഷം ഭാ­ഗ­വും ഉ­ള്ള­പോ­ലെ തന്നെ സു­ന്ദ­ര­മാ­യി­രു­ന്നെ­ങ്കിൽ! ഒ­രു­ഭാ­ഗം ഉ­ദ്ധ­രി­ക്കാ­തി­രി­ക്കാൻ എ­നി­ക്കു മ­ന­സ്സു­വ­രു­ന്നി­ല്ല.

“അ­ങ്ങ­നെ കാലം ക­ട­ന്നു­പൊ­യ്ക്കൊ­ണ്ടി­രി­ക്കെ ഒരു വേ­ന­ല­റു­തി­യിൽ സാ­യ­ന്ത­ന­സ­ന്ധ്യാ­വ­ന്ദ­ന­ത്തെ പ്ര­തീ­ക്ഷി­ച്ചു് ക്ഷേ­ത്ര­ക്ക­ട­വിൽ ഈറൻ മ­നോ­രാ­ജ്യ­ങ്ങൾ കാ­റ്റ­ത്തി­ട്ടു നി­ല്ക്കു­ക­യാ­യി­രു­ന്നു ഞാൻ. അ­ണി­ഞ്ഞൊ­രു­ങ്ങി­യ അ­സ്ത­മ­യ­സ­ന്ധ്യ ആ­കാ­ശ­ത­ല­ത്തി­ലും.”

“കാ­റൊ­ളി­വർ­ണ്ണ­നെ­ക്കാ­ണു­മാ­റാ­ക­ണം

കാ­മി­ത­മെ­ന്തെ­ന്നു കേൾ­ക്കു­മാ­റാ­ക­ണം”

സാ­യ­ന്ത­ന­ത്തി­ലെ­ന്നി­ലൂ­ടെ ഒരു മൂ­ളി­പ്പാ­ട്ടു് ഒ­ഴി­കി­വ­ന്നു. പ്ര­തീ­കാ­ത്മ­ക­മാ­യി എ­ന്റെ­നേർ­ക്കു വി­രൽ­ചൂ­ണ്ടു­ന്ന ആ ഈ­ര­ടി­യു­ടെ ക­വ­യി­ത്ര­യിൽ ഞാൻ ശ്ര­ദ്ധാ­ലു­വാ­യി. തലയിൽ ഒരു പൊ­ത്തെ­ണ്ണ, കൈയിൽ ഒ­രു­പി­ടി തി­രു­താ­ളി, ചു­ണ്ടിൽ വി­ട­രു­ന്ന പു­ഞ്ചി­രി. ഇ­ങ്ങ­നെ പു­ഴ­വ­ക്ക­ത്തെ കു­റ്റി­ക്കാ­ട്ടിൽ നി­ന്നു് ശ്രീ­മ­തി അ­മ്മു­ക്കു­ട്ടി­വാ­ര­സ്യാർ ഒരു കു­റി­ഞ്ഞി­പൂ­ച്ച­യു­ടെ കു­റും­കൗ­ശ­ല­ത്തോ­ടെ അ­രി­ച്ച­രി­ച്ചു വ­രി­ക­യാ­ണു്. ഞ­ങ്ങ­ളു­ടെ വി­ടർ­ന്ന ന­യ­ന­ങ്ങൾ ആ പോ­ക്കു­വെ­യി­ലിൽ പൂ­മ്പാ­റ്റ­യു­ടെ ഉ­ത്സാ­ഹ­പ്ര­കർ­ഷ­ത്തിൽ തെ­ല്ലി­ട പാ­റി­ക്ക­ളി­ച്ചു. എ­ന്നിൽ­നി­ന്നു ചൂ­ടു­ള്ള ഒ­ര­ഭി­നി­വേ­ശം തി­ള­ച്ചു­പൊ­ങ്ങി. ഇ­തി­ഷ്ടാ­ണോ? മ­ടി­ക്കു­ത്തിൽ നി­ന്നു് ഒരു പിടി മു­ല്ല­മൊ­ട്ടു് അ­വ­ളെ­ന്റെ നേരേ നീ­ട്ടീ…”

എത്ര സു­ന്ദ­രം! ആ­ണു­ങ്ങ­ളൊ­ക്കെ ഇ­ങ്ങ­നെ­യാ­ണു് എ­ഴു­തു­ന്ന­തു്. അ­ല്ലാ­തെ വേ­ലി­ചാ­ടി കാ­മു­കൻ വ­ന്ന­തും കെ­ട്ടി­പ്പി­ടി­ച്ച­തും ചും­ബി­ച്ച­തും ശാ­രീ­രി­ക­ദാ­ഹം ശ­മി­പ്പി­ച്ച­തും ഒക്കെ വി­വേ­ച­ന­മി­ല്ലാ­തെ വർ­ണ്ണി­ക്കു­ക­യ­ല്ല.

images/ckkareem.jpg
സി. കെ. കരിം

ജീ­വി­തം മറന്ന സാ­ഹി­ത്യ­രം­ഗ­ത്തെ­ക്കു­റി­ച്ചു് ശ്രീ. എം. കു­ട്ടി­ക്കൃ­ഷ്ണൻ ആ­വേ­ശ­ത്തോ­ടെ ഉ­പ­ന്യ­സി­ക്കു­ന്നു. ‘ദേ­ശാ­ഭി­മാ­നി’ വാ­രി­ക­യിൽ ശ്രീ. കു­ട്ടി­ക്കൃ­ഷ്ണ­ന്റെ പ്ര­ബ­ന്ധ­ത്തി­ലെ എല്ലാ ആ­ശ­യ­ങ്ങ­ളോ­ടും എ­നി­ക്കു യോ­ജി­ക്കാൻ സാ­ധി­ക്കു­ന്നി­ല്ല. എ­ങ്കി­ലും എ­നി­ക്കു പ­രാ­തി­യി­ല്ല. അ­ദ്ദേ­ഹം സ്വ­കീ­യ­ങ്ങ­ളാ­യ അ­ഭി­പ്രാ­യ­ങ്ങ­ളാ­ണു് ആ­വി­ഷ്ക്കാ­രം ന­ല്കു­ന്ന­തു്. അ­വ­യോ­ടു് എ­ല്ലാ­വ­രും യോ­ജി­ക്കു­മെ­ന്നു് അ­ദ്ദേ­ഹം തന്നെ വി­ചാ­രി­ക്കു­ക­യി­ല്ല­ല്ലോ! പു­രു­ഷാ­ന്ത­രം ഒരു മ­ത­നി­കു­തി­യാ­യി­രു­ന്നു­വെ­ന്നും അതു് സാ­മൂ­തി­രി­മാർ മു­ഹ­മ്മ­ദീ­യ­രിൽ­നി­ന്നു­മാ­ത്രം പി­രി­ച്ചെ­ടു­ത്തി­രു­ന്നെ­ന്നും ആ രീ­തി­യി­ലു­ള്ള വി­വേ­ച­നാ­പ­ര­മാ­യ പെ­രു­മാ­റ്റം അ­വ­രു­ടെ ധർ­മ്മ­രോ­ഷ­മി­ള­ക്കി­വി­ട്ടെ­ന്നും മ­റ്റും ശ്രീ. സി. കെ. കരിം മ­ല­യാ­ള­നാ­ടു­വാ­രി­ക­യിൽ ഉ­പ­ന്യ­സി­ച്ചി­രി­ക്കു­ന്നു. ഈ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് ഒ­ര­ഭി­പ്രാ­യം പറയാൻ ഈ ലേഖകൻ പ്ര­ഗ­ല്ഭ­ന­ല്ല. അതു് ഞാൻ ച­രി­ത്ര­പ­ണ്ഡി­ത­ന്മാർ­ക്കു് വി­ട്ടു­കൊ­ടു­ക്ക­ട്ടെ. തന്റെ വാ­ദ­ത്തി­നു് അ­നു­രൂ­പ­ങ്ങ­ളാ­യ യു­ക്തി­കൾ ലേഖകൻ ന­ല്കു­ന്നു­ണ്ടെ­ന്നു മാ­ത്ര­മേ ഞാൻ പ­റ­യു­ന്നു­ള്ളു.

സാ­ഹി­ത്യ­കാ­രൻ വി­കാ­ര­ങ്ങ­ളെ ഭാ­വ­ന­യു­ടെ തൊ­ട്ടി­ലിൽ­ക്കി­ട­ത്തി താ­ലോ­ലി­ക്ക­ണം. തന്റെ ബു­ദ്ധി­യി­ലേ­ക്ക­ല്ല, ആ­ത്മാ­വി­ലേ­ക്കു ഉ­റ്റു­നോ­ക്ക­ണം. ജീവിത സം­ഭ­വ­ങ്ങ­ളെ നി­രാ­ക­രി­ച്ചി­ട്ടു് ജീവിത സ­ത്യ­ങ്ങ­ളെ ചി­ത്രീ­ക­രി­ക്ക­ണം. അ­പ്പോൾ ശ്രേ­ഷ്ഠ­മാ­യ സാ­ഹി­ത്യം സം­ജാ­ത­മാ­കും. അ­ങ്ങ­നെ­യു­ള്ള ഒരു അസുലഭ നി­മി­ഷ­ത്തി­ലാ­ണു് വി­ക്തർ­യു­ഗോ ച­ന്ദ്ര­ക­ല­യെ­ക്ക­ണ്ടു് ഇ­ങ്ങ­നെ പ­റ­ഞ്ഞ­തു്.

“ ഏതു് ഈ­ശ്വ­ര­നാ­ണു്, ഏതു് ശാ­സ്വ­ത വ­സ­ന്ത­ത്തി­ന്റെ കൊ­യ്ത്തു­കാ­ര­നാ­ണു് ഈ സ്വർ­ണ്ണ­ക്കൊ­യ്ത്ത­രി­വാൾ ന­ക്ഷ­ത്ര­ങ്ങ­ളു­ടെ വ­യ­ലു­ക­ളിൽ അ­ല­ക്ഷ്യ­മാ­യി എ­റി­ഞ്ഞി­ട്ടു പോ­യി­രി­ക്കു­ന്ന­തു്?”

ഇ­തു­പോ­ലൊ­ന്നു എ­ഴു­താൻ എ­നി­ക്കു ക­ഴി­ഞ്ഞെ­ങ്കിൽ ഞാ­നെ­ത്ര ധ­ന്യ­നാ­കു­മാ­യി­രു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1969-09-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 12, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.