SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1969-09-28-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

വി­ഷാ­ദ­ത്തി­ന്റെ ക­യ്പും നി­രാ­ശ­ത­യു­ടെ ദുർ­ഗ­ന്ധ­വും

നിർ­വ്യാ­ജ­വി­കാ­ര­ങ്ങൾ നിർ­വ്യാ­ജ­മാ­യ രീ­തി­യിൽ­ത്ത­ന്നെ ആ­വി­ഷ്കൃ­ത­ങ്ങ­ളാ­കു­മെ­ന്ന ത­ത്ത്വ­ത്തി­നു് നി­ദർ­ശ­ക­മാ­ണു് ശ്രീ. ചാ­ത്ത­നാ­ത്തു് അ­ച്യു­ത­നു­ണ്ണി­യു­ടെ “ഒരു തു­ള്ളി വെ­ളി­ച്ചം” എന്ന കവിത (മ­ല­യാ­ള­നാ­ടു് വാരിക-​ലക്കം 17). ആ­ദി­പ്ര­കൃ­തി­യിൽ നി­ന്നു് ഉ­യിർ­ത്തെ­ഴു­ന്നേ­റ്റ ഒരു തു­ള്ളി വെ­ളി­ച്ചം—ബ­ഡ­വാ­ല­ന­ബി­ന്ദു—പ്ര­പ­ഞ്ച­മാ­കെ വ്യാ­പി­ക്ക­ട്ടെ­യെ­ന്നു് കവി ആ­ശം­സി­ക്കു­ന്നു. ആ ആ­ശം­സ­യ്ക്കു ചാ­രു­ത­യു­ണ്ടു്, യ­ഥാർ­ത്ഥ­മാ­യ ക­വി­ത­യു­ടെ നാ­ദ­മു­ണ്ടു്. അ­തി­ന്റെ ഒരു ഭാഗം കേ­ട്ടാ­ലും:

ഒരു പു­ല­രി­പ്പൂ­വി­ലു­ണർ­ന്ന

വി­രി­ഞ്ഞ­വെ­ളി­ച്ച­ത്തി­ന്റെ നു­റു­ങ്ങേ!

നി­റ­യു­ക­നീ നീ­ല­ത­മ­സ്സിൽ

നി­ഴ­ലു­ക­ള­ലി­യും നി­ത്യ­ന­ഭ­സ്സിൽ

മു­ക­രു­ക­നീ­രാ­ഗ­പ­രാ­ഗം

ചി­ത­റി­യ വി­ശ്വ­വി­ശാ­ല­ത­യു­ടെ

മൃ­ദു­ല­ദ­ല­ങ്ങ­ളിൽ!

ഈ തു­ള്ളി­വെ­ളി­ച്ചം അ­ജ്ഞാ­ത­മാ­യ ഏതോ ഒരു കാ­ല­ത്തു് ജ­ഡ­വ­സ്തു­വിൽ പ്ര­വേ­ശി­ച്ച ജീ­വ­നാ­ണു്. അ­തി­ന്റെ മോ­ഹ­ന­വി­കാ­സം നാം ഇന്നു കാ­ണു­ന്നു. കൂ­ടു­തൽ ചേ­തോ­ഹ­ര­മാ­യി അതു വി­കാ­സം കൊ­ള്ള­ട്ടേ എ­ന്നാ­ണു് ക­വി­യു­ടെ പ്രാർ­ത്ഥ­ന. സു­ന്ദ­ര­മാ­യ ഒ­രാ­ശ­യ­ത്തെ സു­ന്ദ­ര­മാ­യ പ്ര­തീ­കം­കൊ­ണ്ടു് കവി ആ­വി­ഷ്ക്ക­രി­ക്കു­ന്നു. ച­ങ്ങ­മ്പു­ഴ ക്ക­വി­ത­യു­ടെ ര­ഹ­സ്യം മ­ന­സ്സി­ലാ­ക്കി­യ അ­ച്യു­ത­നു­ണ്ണി സ്വ­ന്തം വ്യ­ക്തി­ത്വ­ത്തി­ന്റെ മുദ്ര പ­തി­പ്പി­ച്ചേ കാ­വ്യ­ങ്ങ­ളെ­ഴു­താ­റു­ള്ളു­വെ­ന്ന­തു് ആ­ദ­ര­ണീ­യ­മ­ത്രേ. എ­ന്നാൽ ആ­വി­ഷ്ക­ര­ണ­രീ­തി­ക്കു് ന­വീ­ന­ത­യി­ല്ലെ­ങ്കി­ലോ? ആ­ശ­യ­ങ്ങൾ വാ­ങ്മ­യ­ചി­ത്ര­ങ്ങ­ളാ­യി­ട്ടി­ല്ലെ­ങ്കി­ലോ? കവിത വി­ങ്ങു­ന്ന­തും വി­ക്കു­ന്ന­തും ന­മു­ക്കു­കാ­ണാം. ആ അ­വ്യ­ക്ത­ഭാ­ഷ­ണ­വും സ്ഖ­ലി­ത­സ്വ­ര­വു­മാ­ണു് ശ്രീ. അ­യി­രൂ­രി­ന്റെ “മാ­യാ­ത്ത ചി­ത്ര­ങ്ങ­ളി”ൽ ഉ­ള്ള­തു്.

“അ­ര­യാൽ­ക്കു­രു­വി­ങ്ക­ല­മ്മ­ഹാ­വൃ­ക്ഷ­ത്തി­ന്റെ

പെ­രു­മ­ജീ­വ­സ­ത്ത­യെ­ങ്ങ­നെ­യുൾ­കൊ­ള്ളു­ന്നു

അ­തു­പോൽ­പ­ര­മാ­ണു­പോ­ല­തി­സൂ­ക്ഷ്മ­ത്തി­ന്റെ

പ്ര­തി­ഭാ­സ­ങ്ങ­ള­ന്ത­സ്സ­ത്ത­യിൽ സ്ഫു­രി­ക്കു­ന്നു”

സാ­ഹി­ത്യ­ത്തി­നു് വി­കാ­സം വ­രു­ത്തി വ­രു­ത്തി നാം ദുഃ­ഖ­ത്തെ ക്ഷ­ണി­ച്ചു­കൊ­ണ്ടു­വ­ന്നി­രി­ക്കു­ന്നു. അ­ത്യ­ന്താ­ധു­നി­ക കവിത സാ­ഹി­ത്യ­ത്തി­ന്റെ വി­കാ­സ­ത്തി­നു് നി­ദർ­ശ­ക­മാ­ണ­ത്രേ. പക്ഷേ, വി­കാ­ര­ലോ­ല­മാ­യ ഹൃ­ദ­യ­മു­ള്ള­വ­നു് അ­തി­ന്റെ പാ­രാ­യ­ണം തീ­വ്ര­വേ­ദ­ന­യു­ള­വാ­ക്കു­ന്നു. ചെ­റു­ക­ഥ­യി­ലു­മു­ണ്ടു് അ­ത്യ­ന്താ­ധു­നി­ക­ത. അതും ദുഃ­ഖ­ക­ര­മാ­ണു്.

എന്ന വ­രി­ക­ളിൽ വ്യ­ക്ത­ഭാ­ഷ­ണ­വും അ­സ്ഖ­ലി­ത­സ്വ­ര­വു­മാ­ണു­ള്ള­തെ­ന്നു തോ­ന്നും. ആ തോ­ന്നൽ ശ­രി­യ­ല്ല. ക­വി­ത­യ്ക്കു ഗ­ദ്യ­ത്തിൽ നി­ന്നു വി­ഭി­ന്ന­മാ­യ സ്പ­ഷ്ട­ഭാ­ഷ­ണ­മു­ണ്ടു്, അ­സ്ഖ­ല­ദ്വാ­ക്യ­ര­ച­ന­യു­ണ്ടു്. വി­കാ­രം ശ­രി­യാ­യി രൂ­പം­കൊ­ള്ളു­മ്പോ­ഴാ­ണു് ആ ഗു­ണ­ങ്ങൾ സം­ജാ­ത­ങ്ങ­ളാ­വു­ക. നി­രൂ­പ­ണ­ത്തി­നു­മാ­ത്രം യോ­ജി­ച്ച ഈ ഭാ­ഷ­വി­ട്ടി­ട്ടു് പ­ച്ച­യാ­യി­പ്പ­റ­യാം. ഈ ക­വി­ത­യിൽ ആ­ശ­യ­മു­ണ്ടു്, അ­ല­ങ്കാ­ര­മു­ണ്ടു്, ഛ­ന്ദ­സ്സു­ണ്ടു്, ക­ലാ­ത്മ­ക­ത്വ­മി­ല്ല. ക­വി­ത­യു­ടെ പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തെ ആ­ധു­നി­ക ചി­ന്താ­ഗ­തി­ക­ളോ­ടു് അ­ടു­പ്പി­ക്കു­വാൻ ഇ­ന്ന­ത്തെ കവികൾ ശ്ര­മി­ക്കു­മ്പോൾ, ആ ശ്ര­മ­ത്തിൽ അവർ പ­രാ­ജ­യ­പ്പെ­ടു­മ്പോൾ, ശ്രീ­മ­തി സു­ഗ­ത­കു­മാ­രി ആ­ധു­നി­ക­ത്വം ആ­വ­ഹി­ക്കു­ന്ന വി­ഷ­യ­ങ്ങ­ളെ പ്രാ­ചീ­ന ചി­ന്താ­ഗ­തി­ക­ളോ­ടു് അ­ടു­പ്പി­ക്കു­ക­യും ആ യ­ത്ന­ത്തിൽ വിജയം വ­രി­ക്കു­ക­യും ചെ­യ്യു­ന്നു. അതിനു മ­തി­യാ­യ ഒരു ഉ­ദാ­ഹ­ര­ണ­മാ­ണു് അ­വ­രു­ടെ “ഒരു പു­രാ­വൃ­ത്തം” എന്ന കവിത (മാ­തൃ­ഭൂ­മി) പൗ­രാ­ണി­ക­മാ­യ അ­ന്ത­രീ­ക്ഷ­വും മ­ത­ത്തോ­ടു­ബ­ന്ധ­പ്പെ­ട്ട ക­ല്പ­ന­ക­ളും ആ ക­വി­ത­യ്ക്കു തെ­ല്ലൊ­രു ആ­നാ­കർ­ഷ­ക­ത്വം വ­രു­ത്തു­ന്നു­വെ­ങ്കി­ലും സു­ഗ­ത­കു­മാ­രി കവി തന്നെ എന്ന സത്യം അതു് വി­ളം­ബ­രം ചെ­യ്യു­ന്നു­ണ്ടു്. ച­ന്ദ്ര­നെ സ്പർ­ശി­ച്ചു­പോ­ന്ന മ­നു­ഷ്യ­നോ­ടു്

“അ­മ്പി­ളി­പ്പൂ­വിൽ­ച്ചെ­ന്നു­തൊ­ട്ടു­പൊ­ന്നൊ­രു­നി­ന്റെ

പൊൻ­ക­ര­മെ­ന്നും സ്നേ­ഹ­തീ­വ്ര­മാ­യ് ജ്വ­ലി­ക്ക­ട്ടേ

അഴലിൽ താഴും മാ­തൃ­ദേ­വി­യെ­ക­രേ­റ്റു­വാൻ

ക­ഴി­വു­റ്റൊ­രു പൊ­ന്നിൻ­തേ­റ്റ­തൻ ക­രു­ത്തോ­ടെ”

എ­ന്നു് വി­ക­സി­തോ­ജ്ജ്വ­ല­മാ­യ മ­നു­ഷ്യ­സ്നേ­ഹ­ത്തോ­ടെ കവി ആ­ശം­സാ­സൂ­ച­ക­മാ­യി പ­റ­യു­ന്ന­തു കേൾ­ക്കാൻ ഭം­ഗി­യു­ണ്ടു്. സു­ഗ­ത­കു­മാ­രി­യു­ടെ ഈ കാ­വ്യ­ത്തിൽ­നി­ന്നു് ശ്രീ. യു. ശ­ങ്ക­ര­നാ­രാ­യ­ണ­ന്റെ ‘കു­ട്ട­പ്പ’ എന്ന ക­വി­ത­യി­ലേ­യ്ക്കു ചെ­ന്നാ­ലോ? (മ­ല­യാ­ള­രാ­ജ്യം ലക്കം 11) അ­യ­ഥാർ­ത്ഥ­മാ­യ ക­ല­യ്ക്കു നാം അ­ഭി­മു­ഖീ­ഭ­വി­ച്ചു­നി­ല്ക്കും.

പൊ­ട്ടു­ക­ട­ല­കൊ­റി­ച്ചും പൈ­പ്പി­ലെ

വ­റ്റാ­ത്ത­വെ­ള്ളം കു­ടി­ച്ചി­ട്ടും

ഒ­ട്ടേ­റെ­നാ­ളു­കൾ തെ­ണ്ടി­ത്തി­രി­ഞ്ഞു

കി­ട്ടി­മോ­ക്ഷ­മ­വ­സാ­നം

images/bharathiudayabhanu.jpg
ഭാരതി ഉ­ദ­യ­ഭാ­നു

എ­ന്നി­ങ്ങ­നെ അ­ദ്ദേ­ഹ­മെ­ഴു­തു­ന്ന­തു് വാ­യി­ക്കു­മ്പോൾ ക­ലാ­ശൂ­ന്യ­ത ക­ണ്ടു­ണ്ടാ­കു­ന്ന ദുഃ­ഖ­ത്തി­നു് നാം വി­ധേ­യ­രാ­വു­ക­യാ­ണു്. ഇതു് പ­രി­ഹാ­സ­ക­മെ­ന്നു് പ­റ­യാ­വു­ന്ന­ത­ല്ല. ശാ­സ്ത്ര­ത്തി­ന്റെ ക­ഴി­വി­നെ വാ­ഴ്ത്തി അ­ന്ധ­വി­ശ്വാ­സ­ത്തെ പ­രി­ഹ­സി­ച്ചു് ശ്രീ­മ­തി ഭാരതി ഉ­ദ­യ­ഭാ­നു “മ­ല­യാ­ള­നാ­ട്ടി”ൽ എ­ഴു­തി­യി­രി­ക്കു­ന്ന “അ­മ്പി­ളി­ക്ക­ല ചൂ­ടു­വോൻ” എന്ന കവിത വാ­യി­ക്കു­ക. അതു് ഉപഹാസ കാ­വ്യ­മാ­ണെ­ന്നു് സ­മ്മ­തി­ച്ചു­കൊ­ടു­ക്കാൻ നാം ത­യ്യാ­റാ­ണു്. ആ രീ­തി­യി­ലും ശ­ങ്ക­ര­നാ­രാ­യ­ണ­ന്റെ “കു­ട്ട­പ്പ”യ്ക്കു് അം­ഗീ­കാ­രം കി­ട്ടു­ക­യി­ല്ല. തി­ക­ഞ്ഞ ഗൗ­ര­വ­ത്തോ­ടെ ക­വി­ത­യെ­ഴു­താം: ഉ­ല്ലാ­സ­ത്തോ­ടെ­യും എ­ഴു­താം. ആ ഉ­ല്ലാ­സ­മാ­ണു് ശ്രീ. പി. നാ­രാ­യ­ണ­ക്കു­റു­പ്പി ന്റെ “സ­ത്യ­ത്തി­ന്റെ പിറകെ” എന്ന ക­വി­ത­യിൽ ഞാൻ ക­ണ്ട­തു്. ആ­ധ്യാ­ത്മി­ക­ത­യി­ലും ത­ല­യു­യർ­ത്തു­ന്ന ലൈം­ഗി­ക­ത്വ­ത്തെ കവി ആ­വി­ഷ്ക്ക­രി­ക്കു­ന്നു. അതേ ഉ­ല്ലാ­സം­ത­ന്നെ ശ്രീ. ശ്രീ­കു­മാ­രൻ തമ്പി യുടെ നീ­ല­ത്താ­മ­ര­യി­ലും ഞാൻ ദർ­ശി­ച്ചു. തി­ക­ച്ചും കാ­വ്യാ­ത്മ­ക­ങ്ങ­ള­ല്ലാ­ത്ത വരികൾ അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യിൽ ക­ട­ന്നു­കൂ­ടി­യി­ട്ടു­ണ്ടെ­ങ്കി­ലും ഒരു ഗ്രാ­മീ­ണ­ക­ന്യ­ക­യു­ടെ സൗഭഗം അ­തി­നു­ണ്ടു്. ന­ട്ടെ­ല്ലു­വ­ള­യ്ക്കാ­തെ ആ­ത്മാ­ഭി­മാ­ന­ത്തോ­ടെ ഇവിടെ ജീ­വി­ക്കാൻ സാ­ധി­ക്കാ­ത്ത­തിൽ രോഷം കൊ­ള്ളു­ക­യാ­ണു് ഡോ­ക്ടർ പി. വി. വേ­ലാ­യു­ധൻ­പി­ള്ള. അ­ദ്ദേ­ഹ­ത്തി­ന്റെ രോ­ഷ­ത്തിൽ ഞാനും പ­ങ്കു­കൊ­ള്ളു­ന്നു: അ­ദ്ദേ­ഹ­ത്തോ­ടു് യോ­ജി­ക്കു­ക­യും ചെ­യ്യു­ന്നു. അ­തു­പോ­ലെ ഡോ­ക്ടർ വേ­ലാ­യു­ധൻ­പി­ള്ള­യു­ടെ ക­വി­ത­യിൽ ക­ലാ­ത്മ­ക­ത­യി­ല്ലെ­ന്ന എന്റെ അ­ഭി­പ്രാ­യ­ത്തോ­ടു അ­ദ്ദേ­ഹ­വും യോ­ജി­ക്കും. കാരണം പ­ണ്ഡി­ത­നാ­യ എന്റെ സ്നേ­ഹി­തൻ ഉ­ത്ത­മ­ക­വി­ത­യു­ടെ ആ­രാ­ധ­ക­നും സ്തോ­താ­വും ആ­ണെ­ന്ന­താ­ണു്. ധർ­മ്മ­രോ­ഷം പ്ര­ക­ടി­പ്പി­ക്ക­ണ­മെ­ന്ന­തിൽ­ക്ക­വി­ഞ്ഞു് അ­ദ്ദേ­ഹ­ത്തി­നു് വേ­റൊ­രു ഉ­ദ്ദേ­ശ്യ­വും ഉ­ണ്ടാ­കാ­നി­ട­യി­ല്ല. ഹൃ­ദ­യ­വും പ്ര­ജ്ഞ­യും ഒ­ന്നു­പോ­ലെ ശൂ­ന്യ­മാ­യി­രു­ന്ന സ­മ­യ­ത്താ­ണു് ശ്രീ. എം. എൻ. പാ­ലൂ­രു് ‘ന­ര­ഭു­ക്കു­കൾ’ എന്ന കവിത ര­ചി­ച്ച­തു്, (മാ­തൃ­ഭൂ­മി ലക്കം 27) അ­ദ്ദേ­ഹം പ­റ­യു­ന്നു:

“ക­ര­ണീ­യ­മെ­ന്ത­റി­യി­ല്ല ചൊ­ല്ലു­ക­വീ­ണ്ടും

കവിതേ, കാ­ലി­ട്ട­ടി­ക്കു­ന്നു വാ­ക്കു­ക­ളു­ള്ളിൽ

മ­ര­ണാ­ധി­കം മ­മ­സ­ങ്ക­ടം ഭീ­തി­പ്ര­ദം

ഖ­ര­ഭൂ­ഷ­ണ­ത്രി ശി­ര­സ്സു­ക­ളാ­ണെൻ ചു­റ്റും

പ­ര­പു­ച്ഛ­വും പ­ക­പോ­ക്ക­ലും പ­ട്ടിൽ­പൊ­തി

ഞ്ഞൊ­രു­ധാർ­ഷ്ട്യ­വും ന­ര­ബു­ക്കു­ക­ളാ­ണെ­ല്ലാ­രും.”

യ­ഥാർ­ത്ഥ­ത്തിൽ കവിത കാ­ലി­ട്ട­ടി­ക്കു­ക­യാ­ണു് ഈ വ­രി­ക­ളിൽ. അതു് തു­റ­ന്നു പ­റ­യു­ന്ന­വ­രെ ന­ര­ഭു­ക്കു­ക­ളെ­ന്നു് വി­ളി­ക്കു­ന്ന­തു് ആ­ത്മ­സം­തൃ­പ്തി നൽകാൻ പ്ര­യോ­ജ­കീ­ഭ­വി­ക്കു­മെ­ന്നു് ഞാൻ സ­മ്മ­തി­ക്കു­ന്നു. ശ്രീ. ടി. ആർ. ശ്രീ­നി­വാ­സ­ന്റെ “എന്റെ മ­ധു­വി­ധു”വും ശ്രീ. എം. ഗോ­വി­ന്ദ­ന്റെ ‘മ­നോ­ധർ­മ്മ­വും’ വാ­യി­ച്ചു­ക­ഴി­ഞ്ഞ­യു­ട­നെ കാ­വ്യാം­ഗ­ന എ­ന്നോ­ടു­ചോ­ദി­ച്ചു: “ഞാൻ ആ­രാ­ണെ­ന്നു് നി­ങ്ങൾ­ക്ക­റി­യാ­മോ?’ ഞാൻ മ­റു­പ­ടി­നൽ­കി.

“എന്റെ വി­ചാ­ര­ങ്ങ­ളി­ലും വി­കാ­ര­ങ്ങ­ളി­ലും സ്വ­പ്ന­സ­ഞ്ചാ­രം ന­ട­ത്തു­ന്ന അ­ത്ഭു­ത­രൂ­പി­ണി”.

കാ­വ്യം­ഗ­ന വീ­ണ്ടും ചോ­ദി­ച്ചു: “ആ അ­ത്ഭു­ത­രൂ­പി­ണി­യെ നി­ങ്ങൾ ഗോ­വി­ന്ദ­ന്റെ­യും ശ്രീ­നി­വാ­സ­ന്റേ­യും ക­വി­ത­ക­ളിൽ കണ്ടോ?”

“ഇല്ല” എ­ന്നു് ഞാൻ മ­റു­പ­ടി പ­റ­ഞ്ഞു. ഇ­തി­നു­ശേ­ഷം ഞാൻ ഔ­ത്സു­ക്യ­ത്തോ­ടെ “മം­ഗ­ളോ­ദ­യ­ത്തി”ന്റെ സെ­പ്തം­ബർ ലക്കം തു­റ­ന്നു് ശ്രീ. പു­റ­മ­ണ്ണൂർ ടി. മു­ഹ­മ്മ­ദി­ന്റെ “നേടി” എന്ന കവിത വാ­യി­ച്ചു എ­ന്നി­ട്ടു് “ഇ­വി­ടെ­യും ഇല്ല, ഇല്ല, ഇല്ല” എ­ന്നു്.

ന­മ്മു­ടെ പി­താ­മ­ഹ­ന്മാ­രെ­യും പ്ര­പി­താ­മ­ഹ­ന്മാ­രെ­യും ര­സി­പ്പി­ച്ചി­രു­ന്ന സാ­ഹി­ത്യ­ത്തി­നു ഇ­ന്നു് സ്ഥാ­ന­മി­ല്ലാ­തെ വ­ന്നി­രി­ക്കു­ന്നു, ഇ­ന്നു് സാ­ഹി­ത്യ­ത്തി­ന്റെ ന­ര­ക­ത്തി­ലി­രു­ന്നു­കൊ­ണ്ടു് നാം സാ­ഹി­ത്യ­ത്തി­ന്റെ സ്വർ­ഗ്ഗ­ത്തി­ലാ­ണു് ഇ­രി­ക്കു­ന്ന­തെ­ന്നു് വി­ശ്വ­സി­ക്കു­ന്നു. യ­ഥാർ­ത്ഥ­സാ­ഹി­ത്യ­ത്തി­ലും സു­ജ­ന­മ­ര്യാ­ദ­യി­ലു­മു­ള്ള ന­മ്മു­ടെ വി­ശ്വാ­സം നാം വീ­ണ്ടെ­ടു­ക്കു­മോ?

സാ­ഹി­ത്യ­ത്തി­നു് വി­കാ­സം വ­രു­ത്തി വ­രു­ത്തി നാം ദുഃ­ഖ­ത്തെ ക്ഷ­ണി­ച്ചു­കൊ­ണ്ടു­വ­ന്നി­രി­ക്കു­ന്നു. അ­ത്യ­ന്താ­ധു­നി­ക കവിത സാ­ഹി­ത്യ­ത്തി­ന്റെ വി­കാ­സ­ത്തി­നു് നി­ദർ­ശ­ക­മാ­ണ­ത്രേ. പക്ഷേ, വി­കാ­ര­ലോ­ല­മാ­യ ഹൃ­ദ­യ­മു­ള്ള­വ­നു് അ­തി­ന്റെ പാ­രാ­യ­ണം തീ­വ്ര­വേ­ദ­ന­യു­ള­വാ­ക്കു­ന്നു. ചെ­റു­ക­ഥ­യി­ലു­മു­ണ്ടു് അ­ത്യ­ന്താ­ധു­നി­ക­ത. അതും ദുഃ­ഖ­കാ­ര­ണ­മാ­ണു്. മാ­തൃ­ഭൂ­മി­യി­ലെ (26-ാം ലക്കം) ‘ചെ­കു­ത്താൻ’ എന്ന കൊ­ച്ചു­ക­ഥ വാ­യി­ച്ചു നോ­ക്കു­ക. ശ്രീ. ക­ളി­യ­ലിൽ രാ­ധാ­കൃ­ഷ്ണ­നെ­ഴു­തി­യ­താ­ണ­തു്. ശ്രീ­മ­തി മാ­ധ­വി­ക്കു­ട്ടി യുടെ “ച­ന്ദ്ര­ര­ശ്മി­കൾ” എന്ന കഥ “മ­ല­യാ­ള­നാ­ട്ടി”ൽ (ലക്കം 18) വാ­യി­ക്കു­ക. ദുർ­ഗ്ര­ഹ­ത ഏതു് അ­തി­രു­വ­രെ പോ­കു­മെ­ന്ന­തു് അ­വ­യു­ടെ പാ­രാ­യ­ണം വ്യ­ക്ത­മാ­ക്കി­ത്ത­രും. ദുർ­ഗ്ര­ഹ­മാ­യ­തു­കൊ­ണ്ടു് അവയെ സം­ഗ്ര­ഹി­ച്ചെ­ഴു­താൻ പോലും സാ­ദ്ധ്യ­മ­ല്ല. അ­ന്യോ­ന്യ­ബ­ന്ധ­മു­ള്ള വാ­ക്യ­ങ്ങൾ ഉ­ണ്ടെ­ങ്കി­ല­ല്ലേ സം­ഗ്ര­ഹം നൽകാൻ കഴിയൂ. ഈ രണ്ടു ക­ഥ­ക­ളി­ലും അ­തി­ല്ല. രാ­ഷ്ട്ര­വ്യ­വ­ഹാ­രം ന­ട­ത്തു­ന്ന­വ­രാ­ണു് ലോ­ക­ത്തി­ന്റെ ദുഃഖം കൂ­ട്ടു­ന്ന­തെ­ന്നു് ചിലർ പ­റ­ഞ്ഞു­കേ­ട്ടി­ട്ടു­ണ്ടു്. സാ­ഹി­ത്യ­കാ­ര­ന്മാ­രോ­ളം അവർ അ­പ­രാ­ധി­ക­ള­ല്ലെ­ന്നു് തോ­ന്നു­ന്നു. ഈ യാതന ഒ­ട്ടൊ­ക്കെ മാ­റി­ക്കി­ട്ടു­ന്ന­തു് ശ്രീ. മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണ­ന്റെ ‘മ­ഞ്ഞൾ­പ്പൊ­ടി’ എന്ന ചെ­റു­ക­ഥ വാ­യി­ക്കു­മ്പോ­ഴാ­ണു്. കഥ പ­റ­യു­ന്ന­തിൽ ശ്രീ. രാ­മ­കൃ­ഷ്ണൻ അ­സാ­ധാ­ര­ണ വൈ­ദ­ഗ്ദ്ധ്യം കാ­ണി­ക്കു­ന്നു­വെ­ന്ന മ­ട്ടി­ല­ല്ല ഞാ­നി­ങ്ങ­നെ പ­റ­യു­ന്ന­തു്. ഒരു യു­വാ­വി­ന്റെ കാ­മോ­ത്സു­ക­ത­യെ അ­ദ്ദേ­ഹം ര­സ­ക­ര­മാ­യി വർ­ണ്ണി­ക്കു­ന്നു­വെ­ന്നേ ഞാൻ സൂ­ചി­പ്പി­ക്കു­ന്നു­ള്ളു. ആ കഥയിൽ കൊ­ച്ചോ­ള­ങ്ങ­ളി­ള­ക്കു­ന്ന പ­രി­ഹാ­സം ആ­രെ­യും ആ­ഹ്ലാ­ദി­പ്പി­ക്കും എന്നേ ഞാൻ പ­റ­യു­ന്നു­ള്ളു. ആ ആ­ഹ്ലാ­ദ­മു­ള­വാ­ക്കാ­ത്ത­തു­കൊ­ണ്ടാ­ണു് ശ്രീ. ഐ­യ്ക്ക­ര ശ­ശി­യു­ടെ ‘പ്രേ­തം’ എന്ന കൊ­ച്ചു­ക­ഥ (മ­ല­യാ­ള­നാ­ടു്) ര­സ­ശു­ഷ്ക­മാ­യ പ്ര­ബ­ന്ധം­പോ­ലെ ആ­യി­പ്പോ­യ­തു്. തി­രു­വോ­ണ­ത്തിൻ നാളിൽ ഭൂ­ത­കാ­ല സം­ഭ­വ­ങ്ങൾ സ്മ­രി­ച്ചു് വി­ഷാ­ദാ­കു­ല­നാ­കു­ന്ന ഒ­രു­വ­ന്റെ ചി­ത്രം ശ്രീ. പുതൂർ ഉ­ണ്ണി­ക്കൃ­ഷ്ണൻ ഹൃ­ദ­യ­ഹാ­രി­യാ­യി വ­ര­ച്ചി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ “പൊ­ന്നോ­ണം” എന്ന കഥയെ ഉ­ദ്ദേ­ശി­ച്ചാ­ണു് ഈ പ്ര­സ്താ­വം. ന­ഷ്ട­പ്പെ­ട്ട യൗവനം, ന­ഷ്ട­പ്പെ­ട്ട കാ­മു­കി–അ­വ­യെ­ക്കു­റി­ച്ചു­ള്ള വി­ഷാ­ദ­ഗ്ര­സ്ത­ങ്ങ­ളാ­യ ചി­ന്ത­ക­ളാ­ണി­വി­ടെ­യു­ള്ള­തു്. പക്ഷേ, അ­ത്യ­ന്താ­ധു­നി­ക­രെ­പ്പോ­ലെ അ­ദ്ദേ­ഹം വാ­യ­ന­ക്കാ­ര­നു മ­ന­സ്താ­പം ഉ­ള­വാ­ക്കു­ക­യ­ല്ല. ക­ല­യി­ലൂ­ടെ­യു­ള്ള വി­ഷാ­ദ­മാ­ണ­തു്. ര­സാ­നു­ഭൂ­തി­ക്കാ­ണു് ഇവിടെ പ്രാ­ധാ­ന്യം. ജ­ന­യു­ഗം വാ­രി­ക­യി­ലെ (സെ­പ്തം­ബർ 21) ക­ഥാ­ലോ­ക­ത്തി­നു് ആ­കർ­ഷ­ക­ത്വ­മു­ണ്ടു്. ജീ­വി­ത­ഭാ­രം അ­നു­ഭ­വി­ക്കു­ന്ന മൂ­ന്നു­പേ­രെ­യാ­ണു് ശ്രീ. ഈ. വാ­സു­വും ശ്രീ. ഗൗ­ത­മ­നും ശ്രീ. കെ. എൻ. മോ­ഹ­ന­വർ­മ്മ­യും അ­വ­ത­രി­പ്പി­ക്കു­ക. ജീ­വി­ത­ത്തി­ന്റെ ഏക സ്വ­ഭാ­വ­വും ഏ­ക­രൂ­പ­വും ക­ണ്ടു് മ­ന­സ്സു­മ­ടു­ത്ത ഒരാളെ വാസു വി­ദ­ഗ്ദ്ധ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു. ആ­ത്മ­ഹ­ത്യ­ക്കു­ള്ള ഗു­ളി­ക­പോ­ലും എ­ടു­ത്തു വി­ഴു­ങ്ങാൻ അ­യാൾ­ക്കു കെ­ല്പി­ല്ല. സ്നേ­ഹി­തൻ അ­തെ­ടു­ത്തു് വാ­യ്ക്ക­ക­ത്തേ­ക്കു് ഇ­ട്ടു­കൊ­ടു­ത്താൽ അയാൾ വി­ഴു­ങ്ങും. ഇവിടെ ഒ­ര­ത്യു­ക്തി­യും സ്വ­ഭാ­വ­ത്തി­ന്റെ സ്ഥൂ­ലീ­ക­ര­ണ­വും ദർ­ശി­ക്കാം, എ­ങ്കി­ലും അതു് വൈ­ര­സ്യ­ജ­ന­ക­മ­ല്ല. അ­ച്ഛ­ന്റെ സ്നേ­ഹ­ക്കു­റ­വു­കൊ­ണ്ടും ഒരു സ്വാർ­ത്ഥ­മോ­ഹി­യു­ടെ ക്രൗ­ര്യം കൊ­ണ്ടും ദുഃ­ഖ­ത്തി­ലാ­ണ്ട ഒരു ത­രു­ണി­യു­ടെ ഹൃ­ദ­യ­സ്പർ­ശ­ക­മാ­യ ച­രി­ത്രം ഗൗതമൻ എ­ഴു­തു­ന്നു. അ­ദ്ദേ­ഹ­ത്തി­നു കഥ പറയാൻ അ­റി­യാം. ഗ­ണ­പ­തി­വി­ഗ്ര­ഹ­ത്തി­ന്റെ സ­മീ­പ­ത്തു­കി­ട­ക്കു­ന്ന നാ­ണ­യ­ങ്ങൾ പെ­റു­ക്കി­യെ­ടു­ത്തു വി­ശ­പ്പു­മാ­റ്റാൻ പോ­കു­ന്ന യു­വാ­വി­നെ ചി­ത്രീ­ക­രി­ക്കു­ന്ന മോ­ഹ­ന­വർ­മ്മ ജീ­വി­ത­ഭാ­ര­ത്തെ­യും കൂടി ചി­ത്രീ­ക­രി­ക്കു­ക­യാ­ണു്. അ­സ­മ­ത്വ­ങ്ങ­ളു­ടെ നേർ­ക്കു് അ­ദ്ദേ­ഹം പ­രി­ഹാ­സം പൊ­ഴി­ക്കു­ന്നു.

images/RamakrishnanMalayattur.jpg
മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണൻ

ആ­ഖ്യാ­ന­പാ­ട­വ­മു­ള്ള ക­ഥാ­കൃ­ത്താ­ണു് ശ്രീ. എം. സു­കു­മാ­രൻ. സ്ത്രീ­യു­ടെ ദൗർ­ബ­ല്യ­ത്തെ­യും പു­രു­ഷ­ന്റെ ചാ­പ­ല്യ­ത്തെ­യും ആ­വി­ഷ്ക്ക­രി­ച്ചു പ്രേ­മ­ത്തി­ന്റെ നി­സ്സാ­ര­ത­യെ അ­ഭി­വ്യ­ഞ്ജി­പ്പി­ക്കാ­നാ­ണു അ­ദ്ദേ­ഹം ‘ആ കനി’ എന്ന ചെ­റു­ക­ഥ എ­ഴു­തി­യ­തു് (മ­ല­യാ­ള­നാ­ടു്). പക്ഷേ, സു­കു­മാ­ര­ന്റെ ആ­ഖ്യാ­ന­പാ­ട­വം ഈ കഥയിൽ കാ­ണാ­നി­ല്ല. ചെ­റു­ക­ഥ­യ്ക്കു ഉ­റ­പ്പു­വേ­ണം, പ്ര­തി­പാ­ദ­ന­രീ­തി­യു­ടെ രാ­മ­ണീ­യ­കം വേണം. വി­ചാ­ര­ശീ­ല­നാ­ണു് ക­ഥാ­കാ­ര­നെ­ന്നു് അ­നു­വാ­ച­ക­നു തോ­ന്ന­ണം, അ­തൊ­ന്നും ഈ ക­ഥ­യി­ലി­ല്ല. ശ്രീ. ബാ­ല­കൃ­ഷ്ണൻ ഒ­ട്ടൊ­ക്കെ വി­ചി­ത്ര­മാ­യ ഒരു വി­ഷ­യ­മാ­ണു് ‘സു­ഖ­വാ­സം’ എന്ന കഥയിൽ പ്ര­തി­പാ­ദി­ക്കു­ന്ന­തു്. ത­നി­ക്കു് വാർ­ദ്ധ­ക്യം വ­രു­മെ­ന്നു് ഒരു യുവതി പേ­ടി­ക്കു­ന്നു. അവളെ ആ ഭ­യ­ത്തിൽ­നി­ന്നു മോ­ചി­പ്പി­ക്കാ­നാ­യി ഭർ­ത്താ­വു് ഒരു സു­ഖ­വാ­സ­സ്ഥ­ല­ത്തു കൊ­ണ്ടു­ചെ­ല്ലു­ന്നു. അ­വി­ടെ­ക്ക­ണ്ട ഒരു വൃ­ദ്ധ­നു­മാ­യി അവൾ അ­ടു­ക്കു­ന്നു. വൃ­ദ്ധൻ മ­രി­ക്കു­മ്പോൾ അവൾ ഭർ­ത്താ­വു­മൊ­ത്തു മ­ട­ങ്ങി­പ്പോ­രി­ക­യും ചെ­യ്യു­ന്നു. ഒരു സ്ത്രീ­യു­ടെ പേ­ടി­യെ (Phobia) മ­നഃ­ശാ­സ്ത്ര­ത്തി­ന്റെ ദൃ­ഷ്ടി­യി­ലൂ­ടെ കാ­ണു­വാ­നാ­ണു് ബാ­ല­കൃ­ഷ്ണ­ന്റെ യത്നം. മ­നഃ­ശാ­സ്ത്ര­പ­ര­ങ്ങ­ളാ­യ കൃ­തി­കൾ­ക്കു­ള്ള ന്യൂ­ന­ത ഈ ക­ഥ­യ്ക്കു­മു­ണ്ടു്. കാ­വ്യാ­ത്മ­ക­മാ­യ ആ­ശ­യ­ത്തി­ന്റെ കു­റ­വാ­ണു് അ­ത്ത­രം കൃ­തി­കൾ­ക്കു് ദോ­ഷ­മു­ള­വാ­ക്കു­ക.

images/UnnikrishnanPuthoor.jpg
ഉ­ണ്ണി­ക്കൃ­ഷ്ണൻ പുതൂർ

ബഷീറി ന്റെ­യും കേ­ശ­വ­ദേ­വി ന്റെ­യും തകഴി യു­ടെ­യും ചെ­റു­ക­ഥ­കൾ വാ­യി­ച്ചു ര­സി­ച്ചു­പോ­ന്ന ന­മു­ക്കു് ആ­ധു­നി­ക­ങ്ങ­ളാ­യ കഥകൾ പൂർ­ണ്ണ­മാ­യ സം­തൃ­പ്തി ന­ല്കു­ന്നി­ല്ല. ആ­ധു­നി­ക­രു­ടെ കൂ­ട്ട­ത്തിൽ പ്ര­തി­ഭാ­ശാ­ലി­ക­ളു­ണ്ടു്. എ­ങ്കി­ലും ആ­കെ­ക്കൂ­ടി­യു­ള്ള അവസ്ഥ നി­രാ­ശ­ത ജ­നി­പ്പി­ക്കു­ന്നു. കു­ങ്ക­മം വാ­രി­ക­യി­ലെ കഥകൾ നോ­ക്കു­ക. ശ്വാ­ന­നു് എത്ര ഔ­ന്ന­ത്യം നൽ­കി­യാ­ലും അവൻ ശ്വാ­നൻ തന്നെ എന്ന ത­ത്ത്വം വ്യ­ക്ത­മാ­ക്കാൻ ശ്രീ. കാ­ട്ടാ­ളി ല­ക്ഷ്മ­ണൻ കഥ പ­റ­യു­ന്നു. ക­ല­യു­ടെ ക­ള്ള­നാ­ണ­യ­ങ്ങൾ നി­റ­ച്ചു­വ­ച്ചി­രി­ക്കു­ന്ന ഖ­ജ­നാ­വി­ലേ­ക്കു് ഒരു ക­ള്ള­നാ­ണ­യ­വും കൂടി ല­ക്ഷ്മ­ണൻ എ­റി­ഞ്ഞു­കൊ­ടു­ക്കു­ക­യാ­ണു്. ശ്രീ. പെ­രു­വെ­മ്പി­ന്റെ “ഹൗ­സ്ഖാ­സി­ലേ­ക്കു­ള്ള പാത”യ്ക്കു ചെ­റു­ക­ഥ­യെ­ന്നാ­ണു് ശീർ­ഷ­കം നൽ­കി­യി­രി­ക്കു­ന്ന­തു്. എ­ങ്കി­ലും അതൊരു ഉ­പ­ന്യാ­സ­മാ­ണു് ഉ­പ­ന്യാ­സം ഒ­രാ­ശ­യം പ­കർ­ന്നു­ത­രു­ന്നു­ണ്ടു്. ബ­ഷീ­റി­ന്റെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ‘ജ്ഞാ­നി’യാകാം അതു വാ­യി­ച്ചു്. പക്ഷേ, വി­ജ്ഞാ­നം വി­ഷാ­ദ­മേ ജ­നി­പ്പി­ക്കൂ. ഒരു വ്യ­ത്യ­സ്ത­ത പു­ലർ­ത്തു­ന്ന­തു് ശ്രീ­മ­തി ഇ­ന്ദു­വി­ന്റെ “ബ­ന്ധ­നം” എന്ന കഥ മാ­ത്ര­മാ­ണു്. വി­വാ­ഹ­ത്തി­നു കൗ­തു­ക­മു­ള്ള യു­വ­തി­യു­ടെ വി­കാ­ര­ങ്ങ­ളെ­യാ­ണു് ക­ഥാ­കാ­രി അതിൽ സ്ഫു­ടീ­ക­രി­ക്കു­ന്ന­തു്. ആ ഉ­ദ്യ­മം ആ­ദ­ര­ണീ­യ­മാ­യി­ട്ടു­ണ്ടു്.

19-ാം ലക്കം ‘മ­ല­യാ­ള­നാ­ടു്’ പ­ര­സ്യം ചെ­യ്യാൻ ഇനി നാൽ­പ്പ­ത്തി­യെ­ട്ടു­മ­ണി­ക്കൂ­റേ­യു­ള്ളു. അ­തു­കൊ­ണ്ടു് ഈ ചർച്ച ഇനി ദീർ­ഘി­പ്പി­ക്കാൻ വയ്യ, അ­ല്ലെ­ങ്കിൽ അ­തു­കൊ­ണ്ടു­ത­ന്നെ എന്തു പ്ര­യോ­ജ­നം? സാ­ഹി­ത്യ­ത്തെ സം­ബ­ന്ധി­ച്ചു് ന­മു­ക്കു­ണ്ടാ­യി­രു­ന്ന വി­ശ്വാ­സം ന­ഷ്ട­പ്പെ­ട്ടി­രി­ക്കു­ന്നു. ന­മ്മു­ടെ പി­താ­മ­ഹ­ന്മാ­രെ­യും പ്ര­പി­താ­മ­ഹ­ന്മാ­രെ­യും ര­സി­പ്പി­ച്ചി­രു­ന്ന സാ­ഹി­ത്യ­ത്തി­നു ഇ­ന്നു് സ്ഥാ­ന­മി­ല്ലാ­തെ വ­ന്നി­രി­ക്കു­ന്നു, ഇ­ന്നു് സാ­ഹി­ത്യ­ത്തി­ന്റെ ന­ര­ക­ത്തി­ലി­രു­ന്നു­കൊ­ണ്ടു് നാം സാ­ഹി­ത്യ­ത്തി­ന്റെ സ്വർ­ഗ്ഗ­ത്തി­ലാ­ണു് ഇ­രി­ക്കു­ന്ന­തെ­ന്നു് വി­ശ്വ­സി­ക്കു­ന്നു. പെ­ണ്ണു­ങ്ങൾ പോലും ശ­യ­നാ­ഗാ­ര­ര­ഹ­സ്യ­ങ്ങൾ നിർ­ല്ല­ജ്ജം വി­ളി­ച്ചു­പ­റ­യു­ന്നു, ഈ ദുഃ­സ്ഥി­തി എ­ന്നെ­ങ്കി­ലും മാ­റു­മോ? യ­ഥാർ­ത്ഥ­സാ­ഹി­ത്യ­ത്തി­ലും സു­ജ­ന­മ­ര്യാ­ദ­യി­ലു­മു­ള്ള ന­മ്മു­ടെ വി­ശ്വാ­സം നാം വീ­ണ്ടെ­ടു­ക്കു­മോ?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1969-09-28.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 19, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.