SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1969-10-12-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ജീ­വി­ത­വ­സ്തു­ത ജീ­വി­ത­സ­ത്യം

ചൈ­ന­യി­ലെ ചാങ് ത്യു­ലി­ങ് എന്ന കവി എ­ഴു­തി­യ ഒരു പ്രേ­മ­ഗാ­നം കേൾ­ക്കു­ക:

“അതാ, മൃ­ദു­വാ­യ വെ­ളു­ത്ത കൈ­ക­ളി­ലേ­യ്ക്കു ച­രി­ഞ്ഞു്, വാ­താ­യ­ന­ത്തി­നു് അ­ടു­ത്തി­രു­ന്നു് സ്വ­പ്നം കാ­ണു­ന്ന യുവതി… മ­ഞ്ഞ­ന­ദി­യു­ടെ തീ­ര­ത്തു­ള്ള അ­വ­ളു­ടെ മ­ഹാ­സൗ­ധം ക­ണ്ട­ല്ല ഞാൻ അവളെ സ്നേ­ഹി­ക്കു­ന്ന­തു്. ഒരു കൊ­ച്ച­ര­ളി­യി­ല ന­ദി­യി­ലൂ­ടെ ഒ­ഴു­കി­വ­രാൻ വേ­ണ്ടി അവൾ താ­ഴ­ത്തേ­ക്കി­ട്ടു­വെ­ന്ന­തു് കൊ­ണ്ടാ­ണു ഞാൻ അവളെ പ്രേ­മി­ക്കു­ന്ന­തു്… മ­ല­ക­ളി­ലേ മ­ഞ്ഞെ­ന്ന­പോ­ലെ പു­ഷ്പി­ച്ചു നിൽ­ക്കു­ന്ന പീ­ച്ച് വൃ­ക്ഷ­ങ്ങ­ളു­ടെ സൗ­ര­ഭ്യം എ­ന്നി­ലേ­യ്ക്കു കൊ­ണ്ടു­വ­ന്നു എ­ന്ന­തു­കൊ­ണ്ട­ല്ല ഞാൻ കി­ഴ­ക്കൻ­കാ­റ്റി­നെ ഇ­ഷ്ട­പ്പെ­ടു­ന്ന­തു്. ഞാൻ അതിനെ സ്നേ­ഹി­ക്കു­ന്ന­തു്, അതു് ആ കൊ­ച്ച­ര­ളി­യി­ല­യെ എന്റെ വ­ഞ്ചി­ക്ക­ടു­ത്തേ­യ്ക്കു കൊ­ണ്ടു­വ­ന്നു എ­ന്ന­തി­നാ­ലാ­ണു്… ആ കൊ­ച്ച­ര­ളി­യി­ല… മോ­ഹ­ന­മാ­യ വ­സ­ന്തം വീ­ണ്ടും പു­ഷ്പി­ച്ചു­വെ­ന്നു് എന്നെ അ­നു­സ്മ­രി­പ്പി­ക്കു­ന്നു എ­ന്ന­തു­കൊ­ണ്ട­ല്ല ഞാ­ന­തി­നെ ഇ­ഷ്ട­പ്പെ­ടു­ന്ന­തു്. സ്വ­പ്നം കാ­ണു­ന്ന ആ യുവതി സൂ­ചി­കൊ­ണ്ടു് അ­തി­ലൊ­രു പേരു സു­ഷി­ര­ങ്ങ­ളാൽ എ­ഴു­തി­യി­രി­ക്കു­ന്നു എ­ന്ന­തി­നാ­ലാ­ണു്—ആ പേരു് എന്റെ പേ­രാ­ണു് എ­ന്ന­തി­നാ­ലാ­ണു്— ഞാ­ന­തി­നെ ഇ­ഷ്ട­പ്പെ­ടു­ന്ന­തു്.”
images/ZhangJiuling.jpg
ചാങ് ത്യു­ലി­ങ്

ഭാ­വ­സം­ദൃ­ബ്ധ­ത­യും സു­സൂ­ക്ഷ്മ­ത­യു­മാ­ണു് ഈ ഗാ­ന­ത്തി­ന്റെ മു­ദ്ര­കൾ. ഈ ഗു­ണ­ങ്ങൾ ക­വി­ത­യ്ക്കു­മാ­ത്ര­മ­ല്ല അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­യി­ട്ടു­ള്ള­തു്. ചെ­റു­ക­ഥ­യ്ക്കും ശി­ല്പ­ത്തി­നും നോ­വ­ലി­നും ചി­ത്ര­ത്തി­നു­മൊ­ക്കെ മ­നോ­ഹാ­രി­ത ന­ല്കു­ന്ന­തു് ഈ ഗു­ണ­ങ്ങൾ തന്നെ. ക­ല­യെ­സ്സം­ബ­ന്ധി­ച്ച ഈ അ­ടി­സ്ഥാ­ന­ത­ത്ത്വം ശ്രീ. പി. സ്റ്റാൻ­ലി ഗ്ര­ഹി­ച്ചി­ട്ടി­ല്ല എ­ന്ന­തി­നു തെ­ളി­വു് അ­ദ്ദേ­ഹ­ത്തി­ന്റെ “മു­സ്സോ­ളി­നി­യു­ടെ പട്ടി” എന്ന ചെ­റു­ക­ഥ­ത­ന്നെ (മലയാളനാടു്-​ ലക്കം 19.) ക­പ്പ­ല­ണ്ടി­യും പ­ഞ്ച­സാ­ര മു­ട്ടാ­യി­യും വി­ല്ക്കു­ന്ന ഒരു വൃ­ദ്ധ­നാ­ണു് മു­സ്സോ­ളി­നി. അ­യാ­ളു­ടെ മ­ക­ളാ­ണു് ഗ്രേ­സി. മു­സ്സോ­ളി­നി­ക്കു് വ­യ­സ്സ­നാ­യ ഒരു പ­ട്ടി­യു­ണ്ടു്. ഒരു ദിവസം ഗ്രേ­സി­യും പ­ട്ടി­യും ഒ­രു­മി­ച്ചു­കി­ട­ന്നു. “അവൾ ഉരുകി, അവൾ പു­ള­ഞ്ഞു, അവൾ അ­ഗ്നി­യാ­യി. അ­വ­ളു­ടെ ന­ഗ്ന­മാ­യ നാ­ഭി­ച്ചു­ഴി­യിൽ അവൻ നക്കി” നേരം വെ­ളു­ത്ത­പ്പോൾ മു­സ്സോ­ളി­നി­യു­ടെ പാ­ണ്ടു­പി­ടി­ച്ച പട്ടി ച­ത്തു­മ­ല­ച്ചു­കി­ട­ക്കു­ന്നു, വാ­യ­ന­ക്കാ­രു­ടെ ഭാ­ഗ്യം കൊ­ണ്ടു് ക­ഥാ­കാ­രൻ നടന്ന കാ­ര്യം പ­ച്ച­യാ­യി പ­റ­ഞ്ഞി­ല്ല. എ­ങ്കി­ലും എ­ന്തൊ­രു മാ­ലി­ന്യം വ­ലി­ച്ചു­കൂ­ട്ട­ലാ­ണി­തു്! സാ­ഹി­ത്യ­കാ­ര­നു് അ­വ­ശ്യം വേ­ണ്ട­തു് വി­വേ­ച­ന­മാ­ണു്, അ­ഭി­രു­ചി­യാ­ണു്. ഈ ക­ഥ­യു­ടെ “മൃ­ഗീ­യ­ത”യുടെ നേർ­ക്ക­ല്ല ഞാൻ ഉ­പ­ലാ­ഭം ചൊ­രി­യു­ന്ന­തു്. ഇ­തി­ന്റെ ക­ലാ­ശൂ­ന്യ­ത­യു­ടെ നേർ­ക്കാ­ണു്. അതാ, അ­ങ്ങ­ക­ലെ കാ­ണു­ന്ന നീ­ല­നി­റ­മാർ­ന്ന പർ­വ്വ­ത­പം­ക്തി­ക­ളിൽ വെ­ള്ളി­വെ­ളി­ച്ചം ഒരു കൊ­ടു­മു­ടി­യിൽ­നി­ന്നു് മ­റ്റൊ­രു കൊ­ടു­മു­ടി­യി­ലേ­ക്കു് കു­തി­ച്ചു­ചാ­ടു­ക­യാ­ണു്. അ­ന്ത­രീ­ക്ഷ­മാ­കെ പ­നി­നീർ­പ്പൂ­ക്കൾ വി­ടർ­ന്നു­നി­ല്ക്കു­ന്നു, ഈ പ്ര­കാ­ശ­വും കാ­ന്തി­യും സാ­ഹി­ത്യ­ത്തിൽ­നി­ന്നും ന­മു­ക്കു് കി­ട്ടു­ന്നി­ല്ല­ല്ലോ. മു­സ്സോ­ളി­നി­യു­ടെ പ­ട്ടി­യെ വി­ട്ടി­ട്ടു് ശ്രീ. പ­വ­ന­ന്റെ “സ­ന്യാ­സി”യി­ലേ­ക്കു് പോ­യാ­ലോ? സ്റ്റാൻ­ലി­യെ­പ്പോ­ലെ പ­വ­ന­നും ആ­ഖ്യാ­ന­പാ­ട­വം കാ­ണി­ക്കു­ന്നു­വെ­ന്നു് നാം പറയും. പക്ഷേ, ആ­ഖ്യാ­ന പാ­ട­വം­കൊ­ണ്ടു­മാ­ത്രം ഒരു കഥയും ഉ­ത്കൃ­ഷ്ട­മാ­യി­ട്ടി­ല്ല­ല്ലോ. ഒരു സ­ന്യാ­സി ഒരു സാ­ധു­സ്ത്രീ­യെ ഗർ­ഭി­ണി­യാ­ക്കി. അയാൾ അവൾ താ­മ­സി­ക്കു­ന്ന വീ­ട്ടി­ന­ടു­ത്തു് സം­വ­ത്സ­ര­ങ്ങൾ ക­ഴി­ഞ്ഞു വന്നു പാർ­ക്കു­ന്നു. യ­ജ­മാ­ന­നും കൊ­ച്ച­മ്മ­യും നിർ­ബ്ബ­ന്ധി­ച്ചി­ട്ടും അവൾ അ­യാ­ളു­ടെ ഭ­വ­ന­ത്തിൽ പോ­കു­ന്നി­ല്ല. അതു് ധി­ക്കാ­ര­മാ­യി അവർ വ്യാ­ഖ്യാ­നി­ച്ച­പ്പോൾ അവൾ സ­ത്യം­പ­റ­ഞ്ഞു: “സാർ എന്നെ ര­ക്ഷി­ക്ക­ണം. എന്റെ ഈ കൊ­ച്ചി­ന്റെ തന്ത ആ ക­ള്ള­സ്സ­ന്യാ­സി­യാ­ണു്. അയാൾ ഇ­നി­യും എന്നെ പി­ഴ­പ്പി­ക്കും.” ക­ള്ള­സ്സ­ന്യാ­സി­മാ­രു­ടെ നേർ­ക്കു് ക­ഥാ­കാ­ര­നു­ള്ള പു­ച്ഛം ഈ കഥയിൽ പ്ര­തി­ഫ­ലി­ക്കു­ന്നു­ണ്ടു്. എ­ങ്കി­ലും അതു ക­ല­യു­ടെ ലോ­ക­ത്തേ­ക്കു ക­ട­ക്കു­ന്നി­ല്ല. അ­തി­ന്റെ കാ­ര­ണ­ത്തെ­ക്കു­റി­ച്ചു് ഞാൻ ആ­ലോ­ചി­ച്ചു­നോ­ക്കി, പ­റ­യാ­നു­ള്ള­തു് മു­ഴു­വൻ പ­റ­യു­ന്ന­ത­ല്ല കല. ക­ലാ­കാ­രൻ ജീ­വി­ത­വ­സ്തു­ത­യെ പ്ര­തി­ഭ­കൊ­ണ്ടു് ജ­യി­ച്ച­ട­ക്കി ഒ­രു­ന്ന­ത­മാ­യ ആർ­ജ്ജ­വ­ത്തോ­ടെ ആ­വി­ഷ്ക­രി­ക്ക­ണം. അ­പ്പോൾ അ­നു­വാ­ച­ക­രാ­യ നാം എ­ത്ര­ക­ണ്ടു ശ്ര­മി­ച്ചാ­ലും കാണാൻ ക­ഴി­യാ­ത്ത ജീ­വി­ത­സ­ത്യം ക­ലാ­കാ­രൻ കാണും. ന­മു­ക്കു­വേ­ണ്ടി അ­ദ്ദേ­ഹം അ­താ­വി­ഷ്ക­രി­ക്കും. അതു ദർ­ശി­ക്കു­ന്ന നാം അ­ദ്ഭു­താ­ധീ­ന­രാ­കും. ഇ­തൊ­ന്നും പ­വ­ന­ന്റെ ക­ഥ­യി­ല്ലി­ല്ല.

images/MulkRajAnand2.jpg
മുൾ­ക്ക് രാജ് ആ­ന­ന്ദ്

മുൾ­ക്ക്രാ­ജ് ആ­ന­ന്ദി ന്റെ ഒരു ചെ­റു­ക­ഥ­യെ ഉ­ദാ­ഹ­ര­ണ­മാ­ക്കി­ക്കൊ­ണ്ട് ഞാ­നി­തു വി­ശ­ദീ­ക­രി­ക്കാം. ഹോളി ഉ­ത്സ­വം. അതിൽ പ­ങ്കു­കൊ­ള്ളാൻ അ­ച്ഛ­നും മകനും വ­രി­ക­യാ­ണു്. അ­ഞ്ചു­വ­യ­സ്സു് പ്രാ­യം വ­രു­ന്ന ആ കു­ട്ടി മ­ഴ­വി­ല്ലി­ന്റെ മ­നോ­ഹാ­രി­ത ക­ലർ­ന്ന ബ­ലൂ­ണു­കൾ ക­ണ്ടു് “അച്ഛാ, എ­നി­ക്കു ബലൂൺ വേണം” എ­ന്നു­പ­റ­ഞ്ഞു നി­ല്പാ­യി, അ­ച്ഛ­നാ­ക­ട്ടെ കോ­പ­ത്താൽ ജ്വ­ലി­ക്കു­ന്ന ക­ണ്ണു­ക­ളോ­ടു­കൂ­ടി, “വരു കു­ട്ടി, വരു” എ­ന്നു­വി­ളി­ച്ചു. അവൻ ന­ട­ന്നു. മ­ധു­ര­പ­ല­ഹാ­ര­ങ്ങൾ വി­ല്ക്കു­ന്ന സ്ഥ­ല­ത്തെ­ത്തി­യ­പ്പോൾ അവൻ നി­ന്നു, “രസഗുള, ജി­ലേ­ബി, ബൂർഫി” ശബ്ദം ഉ­യ­രു­ക­യാ­ണു്. കു­ട്ടി പ­റ­ഞ്ഞു: “അച്ഛാ, എ­നി­ക്കു ബൂർഫി വേണം,” അച്ഛൻ കോ­പി­ഷ്ഠ­നാ­യ് ശാ­സി­ച്ചു. “ക­ട­യി­ലെ പ­ല­ഹാ­രം വേ­ണ­മെ­ന്നു പ­റ­യ­രു­തെ­ന്നു് ഞാൻ പ­റ­ഞ്ഞി­ട്ടി­ല്ലേ?” കു­ട്ടി അ­ച്ഛ­നോ­ടൊ­രു­മി­ച്ചു ന­ട­ന്നു. റോ­സാ­പ്പൂ­ഹാ­രം വി­ല്ക്കു­ന്നി­ട­ത്തു വ­ന്ന­പ്പോൾ അവൻ പ­റ­ഞ്ഞു, “അച്ഛാ എ­നി­ക്കു ഹാരം വേണം” അച്ഛൻ അ­പ്പോ­ഴും അവനെ ശ­കാ­രി­ച്ചു. പു­രു­ഷ­ന്മാ­രും സ്ത്രീ­ക­ളും കു­ട്ടി­ക­ളും ക­യ­റി­യി­രു­ന്നു ക­റ­ങ്ങു­ന്ന ഒരു ‘കു­റ­ക്കി’ന്റെ അ­ടു­ത്തെ­ത്തി­യ­പ്പോൾ അവൻ പ­റ­യു­ക­യാ­യി. “അച്ഛാ, എ­നി­ക്കി­തിൽ കയറണം. മ­റു­പ­ടി­യി­ല്ല. അവൻ തി­രി­ഞ്ഞു­നോ­ക്കി­യ­പ്പോൾ അ­ച്ഛ­നെ കാ­ണാ­നി­ല്ല. അ­ദ്ദേ­ഹം ആൾ­ക്കൂ­ട്ട­ത്തി­നി­ട­യിൽ എ­വി­ടെ­യോ അ­ക­പ്പെ­ട്ടു­പോ­യി. കു­ട്ടി ഉ­ച്ച­ത്തിൽ ക­ര­യു­ക­യാ­ണു്. അവനെ ആ­ശ്വ­സി­പ്പി­ക്കാൻ വേ­ണ്ടി പ്രാ­യം കൂടിയ ഒരാൾ അവനെ എ­ടു­ത്തു. എ­ന്നി­ട്ടു കു­റ­ക്കി­ന്റെ അ­ടു­ക്കൽ കൊ­ണ്ടു­പോ­യി ചോ­ദി­ച്ചു. “കു­ട്ടി, നി­ന്നെ ഇതിൽ ക­യ­റ്റ­ട്ടോ?’ അവൻ നി­ല­വി­ളി­ച്ചു­കൊ­ണ്ടു പ­റ­ഞ്ഞു: “എ­നി­ക്കെ­ന്റെ അ­ച്ഛ­നെ ക­ണ്ടാൽ മതി”. മ­ധു­ര­പ­ല­ഹാ­ര­ങ്ങൾ വി­ല്ക്കു­ന്ന സ്ഥ­ല­ത്തു­ചെ­ന്നു് അയാൾ ചോ­ദി­ച്ചു: “മകനേ, നി­ന­ക്കു് ഏതു് പ­ല­ഹാ­രം വേണം.” അവൻ ക­ര­ഞ്ഞു പ­റ­ഞ്ഞു “എ­നി­ക്കെ­ന്റെ അ­ച്ഛ­നെ ക­ണ്ടാൽ മതി,” ഒ­ടു­വിൽ ബലൂൺ വി­ല്ക്കു­ന്നി­ട­ത്തു­ചെ­ന്നു് അയാൾ ചോ­ദി­ച്ചു. “ഈ ബലൂൺ വാ­ങ്ങി­ത്ത­ര­ട്ടോ നി­ന­ക്കു്?” തൊ­ണ്ട­പൊ­ട്ടു­മാ­റു് നി­ല­വി­ളി­ച്ചു­കൊ­ണ്ടു് അവൻ പ­റ­ഞ്ഞു: “എ­നി­ക്കെ­ന്റെ അ­ച്ഛ­നെ ക­ണ്ടാൽ മതി.’ ഭാ­ര­തീ­യ സാ­ഹി­ത്യ­ത്തി­ന്റെ ശ­ക്തി­യെ എ­നി­ക്കു് ബോ­ധ്യ­പ്പെ­ടു­ത്തി­ത്ത­ന്ന ക­ഥ­യാ­ണി­തു്. ഇതു വാ­യി­ക്കു­മ്പോൾ നാം എത്ര ശ്ര­മി­ച്ചാ­ലും കാ­ണാ­ത്ത ഒരു ജീവിത സ­ത്യ­ത്തെ മുൾ­ക്ക് രാജ് ആ­ന­ന്ദ് നമ്മെ കാ­ണി­ച്ചു ത­രി­ക­യാ­ണു്. അതു ദർ­ശി­ച്ചാ­ണു് ന­മു­ക്കു് അ­ത്ഭു­തം. ഈ ജീവിത സ­ത്യാ­വി­ഷ്ക്ക­ര­ണം ഉ­ന്ന­ത­മാ­യ ആർ­ജ്ജ­വ­ത്താ­ലാ­ണു് ചേ­തോ­ഹ­ര­മാ­കു­ന്ന­തു്, സ്റ്റാൻ­ലി­യു­ടേ­യും പ­വ­ന­ന്റെ­യും ക­ഥ­കൾ­ക്കു് ഈ ഗു­ണ­മി­ല്ല.

images/Maupassant3.jpg
മോ­പ്പ­സാ­ങ്

അ­വ­രു­ടെ കഥകൾ മാ­ത്ര­മ­ല്ല ശ്രീ. പി. ആർ. നാഥൻ പ­ട്ടാ­മ്പി യുടെ ‘നീ­രാ­ളി’ എന്ന കഥയും (മലയാളനാടു്-​ലക്കം 19) ജീ­വി­ത­സ­ത്യ­ത്തി­ന്റെ ആ­ലേ­ഖ­ന­ത്താൽ മ­നോ­ഹ­ര­മാ­കു­ന്നി­ല്ല. ജീ­വി­ത­വ­സ്തു­ത അ­വി­ടെ­യു­ണ്ടു്. ഒ­രു­ദ്യോ­ഗ­സ്ഥ—നിം­ഫോ­മേ­നി­യ­യു­ള്ള ഒരു സ്ത്രീ—ഒരു കീ­ഴ്ജീ­വ­ന­ക്കാ­ര­നെ ലൈം­ഗി­ക­വേ­ഴ്ച­യിൽ പ­ങ്കു­കൊ­ള്ളി­ക്കു­ന്ന­തി­നെ വർ­ണ്ണി­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ. ജീ­വി­ത­വ­സ്തു­ത­യു­ടെ പി­ന്നിൽ ജീ­വി­ത­സ­ത്യം ഒ­ളി­ഞ്ഞി­രി­ക്കു­ന്നു. മുൾ­ക്ക് രാജ് ആ­ന­ന്ദി­നെ­പ്പോ­ലെ­യു­ള്ള ക്രാ­ന്ത­ദർ­ശി­ക­ളാ­യ ക­ലാ­കാ­ര­ന്മാർ­ക്കേ അതു ക­ണ്ടു­പി­ടി­ക്കാൻ കഴിയൂ. ക­ഥാ­കാ­ര­ന്മാർ­ക്കു് ഏതു വി­ഷ­യ­വും കൈ­കാ­ര്യം ചെ­യ്യാം. മോ­പ്പ­സാ­ങ്ങി ന്റെ My land lady എന്ന കഥ ശ്രീ. പി. ആർ. നാഥൻ വാ­യി­ച്ചു­നോ­ക്ക­ട്ടെ. പ്രാ­യം­കൂ­ടി­യ സ്ത്രീ­യും ഒരു വി­ദ്യാർ­ത്ഥി­യും ത­മ്മി­ലു­ള്ള ലൈം­ഗി­ക­വേ­ഴ്ച­യാ­ണു് അതിലെ പ്ര­തി­പാ­ദ്യം. പക്ഷേ, അ­നു­ഗ്ര­ഹീ­ത­നാ­യ ആ ക­ലാ­കാ­രൻ ആ വി­ഷ­യ­ത്തെ ക­ലാ­സു­ന്ദ­ര­മാ­ക്കി ആ­വി­ഷ്ക­രി­ക്കു­ന്നു. സ്ത്രീ­യു­ടെ ബു­ദ്ധി­ശൂ­ന്യ­മാ­യ പ്രേ­മം ക­ണ്ടു് സ­ഹ­ത­പി­ക്കു­ക­യും പു­രു­ഷ­ന്റെ ക്രൂ­ര­ത കണ്ടു ദേ­ഷ്യ­പ്പെ­ടു­ക­യും ചെ­യ്യാ­റു­ണ്ടു് ക­ഥാ­ക­ടു­ര­ന്മാർ. മ­ല­യാ­ള­രാ­ജ്യം വാ­രി­ക­യിൽ (13-ാം ലക്കം) ‘ഫോർ­മാ­ലി­റ്റി’ എന്ന ചെ­റു­ക­ഥ എ­ഴു­തി­യ ശ്രീ. താ­ണ­പ്പൻ അ­ങ്ങ­നെ­യു­ള്ള ഒരു ക­ഥാ­കാ­ര­നാ­ണു്. നി­ഷ്ക്ക­ള­ങ്ക­യാ­യ സ്ത്രീ, അവൾ നിർ­വ്യാ­ജ­മാ­യി ഒ­രു­വ­നെ സ്നേ­ഹി­ച്ചു. അ­യാ­ളാ­ക­ട്ടെ മ­റ്റൊ­രു സ്ത്രീ­യെ വി­വാ­ഹം ചെ­യ്യാ­നു­ള്ള നി­ശ്ച­യ­ത്തോ­ടെ അവളെ വി­ട്ടു­പോ­കു­ന്നു. ഹ­ത­ഭാ­ഗ്യ­യാ­യ ആ കാ­മു­കി­യു­ടെ ഉ­ത്ക്ക­ട­വി­കാ­ര­ങ്ങ­ളെ പ്ര­ശാ­ന്ത­ത­യോ­ടെ നി­സ്സം­ഗ­ത­യോ­ടെ ആ­ലേ­ഖ­നം ചെ­യ്യു­ന്ന താ­ണ­പ്പ­ന്റെ കഥ എ­നി­ക്കി­ഷ്ട­മാ­യി. ആ­വർ­ത്തി­ച്ചു പ­റ­യ­ട്ടേ, ആ­ന്ത­ര­മാ­യി ദുഃ­ഖി­ക്കു­ക­യും പൂർ­വ്വ­സ്മ­ര­ണ­ക­ളിൽ വീണു് തീ­വ്ര­വേ­ദ­ന അ­നു­ഭ­വി­ക്കു­ക­യും ചെ­യ്യു­ന്ന ഒരു സാ­ധു­സ്ത്രീ­യെ വി­കാ­ര­ത്തി­ന്റെ പ്ര­ശാ­ന്ത­ത­യോ­ടും പ്ര­ശാ­ന്ത­ത­യു­ടെ വൈ­കാ­രി­ക­ത്വ­ത്തോ­ടും ചി­ത്രീ­ക­രി­ക്കു­ന്ന­തി­ലാ­ണു് ഈ ക­ഥ­യു­ടെ വി­ജ­യ­മി­രി­ക്കു­ന്ന­തു്. ശ്രീ. നി­ല­മ്പൂർ ജ­യ­പ്ര­കാ­ശ് മ­ല­യാ­ള­രാ­ജ്യം വാ­രി­ക­യിൽ എ­ഴു­തി­യ ‘ന­ക്ഷ­ത്ര­മാ­ളി­ക’ എന്ന ചെ­റു­ക­ഥ­യ്ക്കു കാ­വ്യാ­ത്മ­ക­മാ­യ ഒ­രാ­ശ­യ­മു­ണ്ടു്. അ­ച്ഛ­ന്റെ മരണം ജ­നി­പ്പി­ച്ച വി­ഷാ­ദ­ചി­ന്ത­കൾ­ക്കു് അ­ടി­മ­പ്പെ­ട്ടു­നി­ല്ക്കു­ന്ന ഒരു തരുണി സ്വ­ന്തം വി­വാ­ഹ­ത്തെ­ക്കു­റി­ച്ചു­കൂ­ടി ആ­ലോ­ചി­ക്കു­ന്നു. ആ ചി­ന്ത­കൾ­ക്കു് കാ­വ്യാ­ത്മ­ക­മാ­യ ഒരു പ­രി­വേ­ഷം നൽ­കു­ക­യാ­ണു് ക­ഥാ­കാ­രൻ. പക്ഷേ, അതിനെ അ­ദ്ദേ­ഹം വേ­ണ്ട­രീ­തി­യിൽ വി­ക­സി­പ്പി­ച്ചും കൊ­ണ്ടു വ­ന്നി­ട്ടി­ല്ല. വി­കാ­സ­ത്തി­നു വ­ള­രെ­യൊ­ന്നും എ­ഴു­തേ­ണ്ട­തി­ല്ല ‘ഞാ­നൊ­രു വൃ­ക്ഷ­മോ ചെ­ടി­യോ ആ­യി­രു­ന്നെ­ങ്കിൽ വ­സ­ന്ത­ത്തി­ന്റെ മൃ­ദു­ല­സ്പർ­ശം ഞാ­ന­റി­യു­മാ­യി­രു­ന്നു. പക്ഷേ, ഞാ­നൊ­രു പു­രു­ഷ­നാ­യ­തു കൊ­ണ്ടു്… എന്റെ ആ­ഹ്ലാ­ദ­ത്തിൽ അ­ത്ഭു­ത­പ്പെ­ടാ­തി­രി­ക്കും.” ആ­ഹ്ലാ­ദ­മെ­ന്ന വി­കാ­ര­ത്തി­ന്റെ അ­ത്ഭു­താ­വ­ഹ­മാ­യ വി­കാ­സ­മാ­ണു് ഇവിടെ നാം കാണുക:

images/Sethu.jpg
സേതു

യു­വ­തി­കൾ സ്വ­പ്നം കാ­ണു­ന്ന­വ­ര­ല്ലേ? കാ­ണു­ന്ന­വ­രാ­യി­രു­ന്നു എന്നു വേണം പറയാൻ. ഇ­ന്ന­ത്തെ യു­വ­തി­കൾ ഉ­ജ്ജ്വ­ല ചി­ന്ത­ക­ളിൽ മു­ഴു­കു­ന്ന­വ­രാ­ണു്. അ­വർ­ക്കു സ്വ­പ്ന­ങ്ങൾ വേണ്ട. അ­വ­രു­ടെ നി­ശ്ശ­ബ്ദ­ത­യും ല­ജ്ജ­യും ഒ­രു­കാ­ല­ത്തു് സം­ഗീ­തം പോലെ മ­നോ­ഹ­ര­മാ­യി­രു­ന്നു. ഇന്നു ബഹളം കൂ­ട്ടാൻ, ല­ജ്ജാ­ര­ഹി­ത­ക­ളാ­യി ന­ട­ക്കു­വാ­നാ­ണു് അ­വർ­ക്കു് കൗ­തു­കം എ­ങ്കി­ലും, എ­ന്നെ­പ്പോ­ലെ പ്ര­തി­ലോ­മ­ചി­ന്താ­ഗ­തി­യു­ള്ള­വർ­ക്കു സ്ത്രീ­കൾ സ്ത്രീ­ക­ളാ­യി­ത്ത­ന്നെ ന­ട­ക്ക­ണ­മെ­ന്നാ­ണു് ആ­ഗ്ര­ഹം. മ­നോ­ഹ­ര­മാ­യി വ­സ്ത്ര­ധാ­ര­ണം ചെ­യ്തു, ക­ണ്ണെ­ഴു­തി പൊ­ട്ടു­തൊ­ട്ടു് പൂ­ചൂ­ടി­ന­ട­ക്കു­ന്ന തരുണി സ­ത്യം­ത­ന്നെ­യാ­ണു്. ത­ല­മു­ടി അ­നാ­കർ­ഷ­ക­മാ­യി വ­ള­ച്ചു­കെ­ട്ടി പു­രു­ഷ­ന്റെ കോ­ട്ടും ധ­രി­ച്ചു് സ്റ്റെ­തോ­സ്ക്കോ­പ്പും ക­റ­ക്കി ന­ട­ക്കു­ന്ന തരുണി അ­സ­ത്യ­മാ­ണു്. അവൾ രോഗം ഭേ­ദ­മാ­ക്കു­മാ­യി­രി­ക്കും. പക്ഷേ, സ­ത്യ­മ­ല്ല, സ്വ­പ്ന­മ­ല്ല. സ്വ­പ്നം­കാ­ണു­ന്ന ഒരു യു­വ­തി­യെ ശ്രീ. സേതു ‘തമസോ മാ ജ്യോ­തിർ­ഗ്ഗ­മ­യ’ എന്ന ചെ­റു­ക­ഥ­യിൽ ചി­ത്രീ­ക­രി­ക്കു­ന്നു (മാ­തൃ­ഭൂ­മി ലക്കം 29). ഒരു ഭാ­വ­ഗാ­നം­പോ­ലെ മ­നോ­ഹ­ര­മാ­യി­രി­ക്കു­ന്നു സേ­തു­വി­ന്റെ ചെ­റു­ക­ഥ. ത­രു­ണി­യു­ടെ വി­കാ­ര­ങ്ങ­ളെ, ചി­ന്ത­ക­ളെ എത്ര ക­ലാ­ത്മ­ക­മാ­യി­ട്ടാ­ണു ക­ഥാ­കാ­രൻ സ്ഫു­ടീ­ക­രി­ക്കു­ന്ന­തു് !

ഈ ലോ­ക­ത്തു് ദു­സ്സ­ഹ­മാ­യി പ­ല­തു­മു­ണ്ടു്. അവയിൽ ഏ­റ്റ­വും ദു­സ്സ­ഹം ഫ­ലി­തോ­ക്തി­ക്കു വാ­സ­ന­യി­ല്ലാ­ത്ത­യാൾ ഫലിതം പ­റ­യു­ന്ന­താ­ണു്. കു­ഞ്ഞി­നു മാ­ല­യും കാ­തി­ലി­ടു­ന്ന വ­ള­യ­വും ഉ­ണ്ടാ­ക്കാൻ സ്വർ­ണ്ണ­പ്പ­ണി­ക്കാ­ര­നെ ഏ­ല്പി­ച്ച മു­ന്നൂ­റു­രൂ­പ തി­രി­ച്ചു­വാ­ങ്ങാൻ ചെ­ല്ലു­ന്ന ഒരുവൻ സ്വർ­ണ്ണ­പ്പ­ണി­ക്കാ­ര­ന്റെ ക­ഷ്ട­പ്പാ­ടു­ക­ണ്ടു് കൈ­യി­ലി­രു­ന്ന രൂപ അ­യാൾ­ക്കു് കൊ­ടു­ത്തി­ട്ടു തി­രി­ച്ചു­വ­രു­ന്ന­തി­ന്റെ കഥ പ­റ­യു­ക­യാ­ണു് ശ്രീ. കെ. വി. ച­ന്ദ്ര­ശേ­ഖ­രൻ (ഓ­പ്പ­റേ­ഷൻ കു­ന്നു് എന്ന ചെ­റു­ക­ഥ—മാ­തൃ­ഭൂ­മി ലക്കം 29). അക്കഥ അ­ദ്ദേ­ഹം നേ­രേ­യ­ങ്ങു പ­റ­ഞ്ഞാൽ മ­തി­യാ­യി­രു­ന്നു. അ­തു­ചെ­യ്യാ­തെ ഫ­ലി­താ­ത്മ­ക­മാ­യി ആ­ഖ്യാ­നം നിർ­വ്വ­ഹി­ക്കു­ക­യാ­ണു്. ഫലം ദ­യ­നീ­യ­വും. നർ­മ്മോ­ക്തി­ക്കു് ക­ഴി­വി­ല്ലാ­ത്ത­വർ അതിനു വേ­ണ്ടി യ­ത്നി­ക്കാ­തി­രി­ക്ക­ട്ടെ.

ക­വി­ത­യിൽ മാ­ത്ര­മ­ല്ല ചെ­റു­ക­ഥ­യി­ലു­മു­ണ്ടു് അ­ത്യ­ന്താ­ധു­നി­ക­ത. “കാ­മു­കി, കവി, ഒരു ക­ത്തു്” എ­ന്ന­പേ­രിൽ “കു­ങ്കു­മം വാരിക”യിൽ (ലക്കം 4) ശ്രീ. നാ­രാ­യ­ണൻ­കു­ട്ടി എ­ഴു­തി­യി­രി­ക്കു­ന്ന കുറെ വാ­ക്യ­ങ്ങൾ ക­ഥ­യാ­ണ­ത്രേ. ഞാൻ എന്റെ പ­രാ­ജ­യം സ­മ്മ­തി­ക്കു­ന്നു, “പ­ട­ച്ച­വ­നാ­ണെ എ­നി­ക്കി­തു മ­ന­സ്സി­ലാ­യി­ല്ല”. ഈ ക­ഥ­യു­ണ്ടെ­ങ്കി­ലും നാലാം ലക്കം “കു­ങ്കു­മം വാരിക” ശ്ര­ദ്ധേ­യ­മാ­ണു്. ശ്രീ. എസ്. കെ. പൊ­റ്റെ­ക്കാ­ടി ന്റെ “ഒരു ദേ­ശ­ത്തി­ന്റെ കഥ ” എന്ന നോവൽ ഇതിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­ത്തു­ട­ങ്ങി­യി­രി­ക്കു­ന്നു.

ശ്രീ. കെ. ഏ. അ­ബ്ബാ­സ്സി­ന്റെ ആ­രാ­ധ­ക­ന­ല്ല ഈ ലേഖകൻ. കാരണം അ­ബ്ബാ­സ് ഒരു സൂ­പ്പർ­ജർ­ണ്ണ­ലി­സ്റ്റ് മാ­ത്ര­മാ­ണെ­ന്നു് ഞാൻ വി­ശ്വ­സി­ക്കു­ന്നു എ­ന്ന­തു തന്നെ. എ­ഴു­ത്തു­കാ­രൻ ഹൃ­ദ­യ­ത്തി­ന്റെ അ­നു­ശാ­സ­ന­ങ്ങ­ളെ നി­രാ­ക­രി­ച്ചി­ട്ടു് പ്ര­ജ്ഞ­യു­ടെ ആ­ജ്ഞ­ക­ളെ അ­നു­സ­രി­ക്കു­ക­യും പ്ര­ചാ­ര­ണം പ­ര­മ­ല­ക്ഷ്യ­മാ­യി ക­രു­തു­ക­യും ചെ­യ്യു­മ്പോൾ അയാൾ ജർ­ണ്ണി­ലി­സ്റ്റാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. അ­ബ്ബാ­സ് അ­ങ്ങ­നെ­യു­ള്ള ഒരു ജർ­ണ്ണ­ലി­സ്റ്റാ­ണു്. വേ­ണ­മെ­ങ്കിൽ സൂ­പ്പർ ജർ­ണ്ണ­ലി­സ്റ്റ് എന്നു വി­ളി­ക്കാം. ഒ­ക്ടോ­ബർ അ­ഞ്ചാം തീ­യ­തി­യി­ലെ “ജ­ന­യു­ഗം” വാ­രി­ക­യിൽ പ­ര­സ്യ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള “പ­തി­മ്മൂ­ന്നാ­മ­ത്തെ ബ­ലി­മൃ­ഗം” എന്ന കഥ ഈ സ­ത്യ­ത്തെ നി­ഷേ­ധി­ക്കു­ന്നി­ല്ല. വ­ധ­ശി­ക്ഷ­യ്ക്കു വി­ധി­ക്ക­പ്പെ­ട്ട ഒരു കൊ­ല­പ്പു­ള്ളി ഓ­ടി­പ്പോ­യി. അവൻ നി­യ­മ­പാ­ല­ക­രു­ടെ വെ­ടി­യേ­റ്റു. അവൻ മ­രി­ച്ചു­പോ­കു­മെ­ന്നു ക­ണ്ട­പ്പോൾ അ­വ­ന്റെ ഹൃദയം മാ­റ്റി­വ­ച്ചു് ര­ക്ഷ­പ്പെ­ടു­ത്തി. പി­ന്നീ­ടു് അവനെ തൂ­ക്കി­ക്കൊ­ല്ലും, നി­യ­മ­ത്തി­ന്റെ കർ­ക്ക­ശ­സ്വ­ഭാ­വ­ത്തെ പ­രി­ഹ­സി­ക്കു­ക­യാ­ണു് അ­ബ്ബാ­സ്. ക­ഥ­യ്ക്കു് പ്ര­തി­രൂ­പാ­ത്മ­ക സ്വ­ഭാ­വ­വു­മു­ണ്ടു്. എ­ങ്കി­ലും മോ­പ്പ­സാ­ങ്ങി ന്റെ­യോ, ചെ­ക്കോ­വി ന്റെ­യോ, ഗോർ­ക്കി യു­ടെ­യോ ടാ­ഗോ­റി ന്റെ­യോ കഥകൾ വാ­യി­ക്കു­മ്പോ­ഴു­ണ്ടാ­കു­ന്ന ര­സാ­നു­ഭൂ­തി ഈ കഥ വാ­യി­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്നി­ല്ല, പ്ര­ജ്ഞ­യ്ക്കു് സം­തൃ­പ്തി ല­ഭി­ക്കു­ന്നു­ണ്ടു­താ­നും. നമ്മെ ഭാ­വ­ന­യു­ടെ സാ­മ്രാ­ജ്യ­ത്തി­ലേ­ക്കു് ന­യി­ക്കാ­ത്ത ചെ­റു­ക­ഥ ‘ജേർ­ണ്ണ­ലി­സം’ തന്നെ. പ­ത്താം­ല­ക്കം ‘ദേ­ശാ­ഭി­മാ­നി’യിലെ രണ്ടു ചെ­റു­ക­ഥ­ക­ളും (വെ­ളി­ച്ച­ത്തി­ന്റെ ശ­ത്രു­ക്കൾ–ശ്രീ. ജോസഫ് പു­ത്തൻ­ത­റ, ബലി–ശ്രീ. പി. കെ. ന­ടൂ­വ­ണ്ണൂർ) ക­ല­യു­ടെ ശോഭ ആ­വ­ഹി­ക്കു­ന്നി­ല്ല. കലയിൽ ഒ­തു­ങ്ങി­യി­രി­ക്ക­ണം പ്ര­ചാ­ര­ണ­മെ­ന്ന ത­ത്ത്വം ആ ക­ഥാ­കാ­ര­ന്മാർ വി­സ്മ­രി­ച്ചി­രി­ക്കു­ന്നു. പ്ര­ചാ­ര­ണ­ത്തിൽ തൽ­പ­ര­ത്വ­മി­ല്ലെ­ങ്കി­ലും കഥ പ­രാ­ജ­യ­പ്പെ­ടു­മെ­ന്ന­തി­നു മ­തി­യാ­യ ഒ­രു­ദാ­ഹ­ര­ണ­മു­ണ്ടു് കേ­ര­ള­ശ­ബ്ദം വാ­രി­ക­യിൽ (ഒ­ക്ടോ­ബർ 5) ശ്രീ. ഏ. പി. ക­ള­യ്ക്കാ­ടു് എ­ഴു­തി­യ ‘പാ­ശു­പ­തം’ എന്ന ചെ­റു­ക­ഥ­യെ­ക്കു­റി­ച്ചാ­ണു് ഞാൻ പ­റ­യു­ന്ന­തു്. കി­ഴ­വ­നാ­യി­ട്ടും ക­ല­യി­ലു­ള്ള താൽ­പ­ര്യം ന­ശി­ക്കാ­ത്ത ഒരു കഥകളി ന­ട­നെ­യാ­ണു് ക­ഥാ­കാ­രൻ അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. ഒ­ടു­വിൽ അയാൾ നി­ല­വി­ള­ക്കി­ന്റെ മുൻ­പിൽ ത­കർ­ന്നു വീ­ഴു­ന്നു. ആ വീ­ഴ്ച­യോ അ­തി­നു­മുൻ­പു­ള്ള അ­യാ­ളു­ടെ ജീ­വി­ത­മോ നമ്മെ സ്പർ­ശി­ക്കു­ന്നി­ല്ല. ക­ഥാ­കാ­രൻ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു് ജീവൻ ന­ല്ക­ണം, പ്ര­തി­ഭ­യു­ള്ള­വർ­ക്കേ അതിനു കഴിയൂ. ഈ ആ­ഴ്ച­യി­ലെ കൗ­മു­ദി വാ­രി­ക­യിൽ ഒരു കൊ­ച്ചു­ക­ഥ­യേ­യു­ള്ളു. ശ്രീ. ഓ­മ­ന­ക്കു­ട്ടൻ എ­ഴു­തി­യ ‘ട്രി­വാൻ­ഡ്രം’ തി­രു­വ­ന­ന്ത­പു­ര­ത്തെ ക­പ­ട­ജീ­വി­ത­ത്തെ പ­രി­ഹ­സി­ക്കു­ന്നു.

ക­വി­ത­യെ സ്നേ­ഹി­ക്കു­ന്ന­വ­രു­ണ്ടു്, അതിരു ക­ട­ന്നു സ്നേ­ഹി­ക്കു­ന്ന­വ­രു­ണ്ടു്. അ­തി­രു­ക­ട­ന്നു സ്നേ­ഹി­ക്കു­ന്ന­വർ പ്രേ­മ­ഭാ­ജ­ന­ത്തി­ന്റെ വൈ­ക­ല്യ­ങ്ങ­ളെ കാ­ണാ­റി­ല്ല­ല്ലോ. എ­നി­ക്കു ക­വി­ത­യോ­ടു സ്നേ­ഹ­മേ­യു­ള്ളു. എ­ന്നി­ട്ടും ശ്രീ­രേ­ഖ­യു­ടെ “ക­സ­വു­ണ്ടോ കസവു” എന്ന കവിത (ജ­ന­യു­ഗം വാരിക) എ­നി­ക്കു് ആ­ദ­ര­ണീ­യ­മാ­യി ഭ­വി­ച്ചു. എന്റെ പ്രി­യ­പ്പെ­ട്ട ശി­ഷ്യ­നാ­യ ശ്രീ­രേ­ഖ­യു­ടെ കാ­വ്യ­ത്തി­ലെ പ്ര­ചാ­ര­ണാം­ശ­ത്തി­ലേ­ക്കു് ഞാൻ ക­ണ്ണ­ട­ച്ചു­ക­ള­ഞ്ഞോ? ഇല്ല. യ­ഥാർ­ത്ഥ­മാ­യ കാ­വ്യ­പ്ര­ചോ­ദ­നം ശ്രീ­രേ­ഖ­യ്ക്കു­ണ്ടെ­ന്നു മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടാ­ണു് ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യെ മാ­നി­ച്ച­തു്. ത്യാ­ഗ­ത്തി­ന്റെ മൂർ­ത്തി­മ­ദ്ഭാ­വ­മാ­യ യേശു വിനെ അ­ദ്ദേ­ഹം വാ­ഴ്ത്തു­ന്നു. ക്രൂ­ര­ത പ്ര­ക­ടി­പ്പി­ക്കു­ന്ന പു­രോ­ഹി­ത­വർ­ഗ്ഗ­ത്തെ അ­ദ്ദേ­ഹം നി­ന്ദി­ക്കു­ന്നു. ആ സ്തു­തി­യി­ലും നി­ന്ദ­യി­ലും ക­ലാ­പ­ര­മാ­യ ആ­വ­ശ്യ­ക­ത­യ്ക്കു മ­തി­ത­മാ­യ വാ­ചാ­ല­ത­യു­ണ്ടു്. എ­ങ്കി­ലും ശ്രീ­രേ­ഖ എ­ഴു­തി­യി­രി­ക്കു­ന്ന­തു് ക­വി­ത­യാ­ണു്. മ­ഹാ­ത്മാ­ഗാ­ന്ധി യെ­ക്കു­റി­ച്ചു് ശ്രീ. എം. പി. അപ്പൻ മ­ല­യാ­ള­രാ­ജ്യ­ത്തിൽ എ­ഴു­തി­യ “ആ മ­നോ­വി­ശൂ­ദ്ധി” പ്ര­ശാ­ന്ത­വും മൃ­ദു­ല­വു­മാ­യ ഒരു വി­കാ­ര­ത്തി­നു് ആ­വി­ഷ്ക്കാ­രം ന­ല്കു­ന്നു.

images/MPAppan.jpg
എം. പി. അപ്പൻ

‘ജ­ന­യു­ഗം’, ‘മ­ല­യാ­ള­രാ­ജ്യം’, ‘മാ­തൃ­ഭൂ­മി’ തു­ട­ങ്ങി­യ വാ­രി­ക­കൾ ഒരു സത്യം ന­മു­ക്കു് മ­ന­സ്സി­ലാ­ക്കി­ത്ത­രു­ന്നു­ണ്ടു്. ന­മു­ക്കു ചെ­റു­ക­ഥ­ക­ളും തു­ടർ­ക്ക­ഥ­ക­ളും മതി. സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു­ള്ള പ­ഠ­ന­ങ്ങൾ വേ­ണ്ടേ വേണ്ട! നി­രൂ­പ­ണ­ത്തി­നു വി­ധേ­യ­മാ­കാ­ത്ത സാ­ഹി­ത്യ­കൃ­തി­ക­ളാ­ണോ ഇ­പ്പോൾ ഉ­ണ്ടാ­കു­ന്ന­തു്? അ­തു­കൊ­ണ്ടാ­ണോ ഈ അ­നാ­സ്ഥ? ആ­ണെ­ങ്കിൽ അ­തി­നെ­ക്കാൾ ദ­യ­നീ­യ­മാ­യി വേ­റെ­ന്തു­ണ്ടു്?

ഭൗതിക പു­രോ­ഗ­തി­യെ­ക്കാൾ ആ­ധ്യാ­ത്മി­ക പു­രോ­ഗ­തി­ക്കു പ്രാ­ധാ­ന്യ­മു­ണ്ടെ­ന്നു് വി­ശ്വ­സി­ക്കു­ന്ന­വ­നാ­ണു് ഞാൻ, ആ ആ­ധ്യാ­ത്മി­ക പു­രോ­ഗ­തി­ക്കു ഗ്ര­ന്ഥ­ങ്ങ­ളും ക­ലാ­പ്ര­ദർ­ശ­ന­ങ്ങ­ളും പ്ര­യോ­ജ­ന­പ്പെ­ടും. അ­തു­കൊ­ണ്ടാ­ണു് ക­ഴി­ഞ്ഞാ­യാ­ഴ്ച കൊ­ല്ലം ശ്രീ­നാ­രാ­യ­ണ വനിതാ കോ­ളേ­ജിൽ നടന്ന ചില ക­ലാ­പ­രി­പാ­ടി­കൾ­ക്കു പ്രാ­ധാ­ന്യ­മു­ണ്ടെ­ന്നു് ഞാൻ പ­റ­യു­ന്ന­തു്. വ­ള്ള­ത്തോ­ളി­ന്റെ ‘ശി­ഷ്യ­നും മകനും’, ‘അ­ച്ഛ­നും മകളും’ എന്നീ കാ­വ്യ­ങ്ങ­ളെ നൃ­ത്യ­നാ­ട­ക­മാ­യി ആ കോ­ളേ­ജി­ല­വ­ത­രി­പ്പി­ച്ചു. ഇ­ത്ര­മാ­ത്രം അ­നു­ഗ്ര­ഹീ­ത­ക­ളാ­യ പെൺ­കു­ട്ടി­കൾ ആ ക­ലാ­ല­യ­ത്തി­ലു­ണ്ട­ല്ലോ? അവരെ ക­ണ്ടു­പി­ടി­ച്ചു് അ­വ­രു­ടെ പ്രാ­ഗ­ല്ഭ്യം പ്രേ­ക്ഷ­കർ­ക്കു് വ്യ­ക്ത­മാ­ക്കി­ക്കൊ­ടു­ത്ത ക­ലാ­ശാ­ലാ­ധി­കൃ­തർ അ­ഭി­ന­ന്ദ­നം അർ­ഹി­ക്കു­ന്നു. ശ­കു­ന്ത­ള­യാ­യി അ­ഭി­ന­യി­ച്ച മ­ഞ്ജു­ള (II D. C.) ആ വേ­ദി­യിൽ നി­ന്ന­തു് കു­റ­ച്ചു­നേ­ര­ത്തേ­ക്കു­മാ­ത്രം. പക്ഷേ, ആ പെൺ­കു­ട്ടി കാ­ളി­ദാ­സ ക­വി­ത­യു­ടെ നവീനത വർ­ദ്ധി­പ്പി­ച്ചു­കൊ­ണ്ടു് പ്രേ­ക്ഷ­ക­ഹൃ­ദ­യ­ത്തിൽ ശാ­ശ്വ­ത­മാ­യി നി­ല്ക്കു­ന്നു. വി­ശ്വാ­മി­ത്ര­നാ­യി അ­ഭി­ന­യി­ച്ച ശ­ശി­ക­ല­യും മ­ഞ്ജു­ള­യെ­പ്പോ­ലെ അ­നു­ഗ്ര­ഹീ­ത­ത­ന്നെ. ഭൂ­മി­യു­ടെ ചൈ­ത­ന്യം പു­ഷ്പ­ങ്ങൾ­ക്കു നി­റ­മി­യ­റ്റു­ന്ന­തു­പോ­ലെ ഈ ര­ണ്ടു­പെൺ­കു­ട്ടി­ക­ളു­ടെ­യും ക­ലാ­ചൈ­ത­ന്യം അവർ പ്രാ­തി­നി­ധ്യം വ­ഹി­ച്ച ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു വർ­ണ്ണോ­ജ്ജ്വ­ല­ത ന­ല്കു­ന്നു.

“താ­ങ്കൾ നല്ല ക­ഥ­ക­ളൊ­ക്കെ ചീ­ത്ത­യാ­ണെ­ന്നു് എ­ഴു­തു­ന്നു: ചീ­ത്ത­ക്ക­ഥ­ക­ളൊ­ക്കെ ന­ല്ല­താ­ണെ­ന്നു എ­ഴു­തു­ന്നു”. എ­നി­ക്കു് ഒരു വി­ദ്യാർ­ത്ഥി­നി—പ്രീ­ഡി­ഗ്രി ക്ലാ­സ്സിൽ പ­ഠി­ക്കു­ന്ന ഒരു വി­വ­ര­വു­മി­ല്ലാ­ത്ത ഒരു കൊ­ച്ചു­കു­ട്ടി —എഴുതി അയച്ച ക­ത്തി­ലെ വാ­ക്യ­മാ­ണി­തു്. അ­ജ്ഞ­യാ­യ ഒരു കു­ട്ടി­യു­ടെ നി­രർ­ത്ഥ­ക­ങ്ങ­ളാ­യ വാ­ക്കു­കൾ എന്ന നി­ല­യിൽ ഞാൻ ഇവയെ അ­വ­ഗ­ണി­ക്കു­ന്നു. ഇനി ഒരു പക്ഷേ, പ്രാ­യം കൂ­ടി­യ­വർ­ക്കും ഇ­ങ്ങ­നെ തോ­ന്നു­ന്നു­ണ്ടെ­ങ്കി­ലോ? അ­വർ­ക്കു വേ­ണ്ടി ഞാ­നി­ത്ര­യും പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. “ന­മ്മു­ടെ ചെ­റു­ക­ഥാ­പ്ര­സ്ഥാ­നം പാ­ശ്ചാ­ത്യ സാ­ഹി­ത്യ­ത്തിൽ­നി­ന്നു രൂപം കൊ­ണ്ട­താ­ണു്. അ­തി­നാൽ അ­വി­ടു­ത്തെ ഉ­ജ്ജ്വ­ല മാ­തൃ­ക­ക­ളെ മ­ന­സ്സിൽ ക­ണ്ടു­കൊ­ണ്ടു­വേ­ണം ന­മ്മു­ടെ ക­ഥ­ക­ളു­ടെ മൂ­ല്യം നിർ­ണ്ണ­യി­ക്കാൻ. സാ­ഹി­ത്യ­ത്തി­ന്റെ നി­യ­മ­ങ്ങൾ ഏതു രാ­ജ്യ­ത്തും ഒ­ന്നാ­ണു്. അ­തി­നാൽ മലയാള ചെ­റു­ക­ഥാ സാ­ഹി­ത്യ­ത്തെ പ്ര­ത്യേ­ക­മാ­യി കാ­ണ­ണ­മെ­ന്നു് പ­റ­യു­ന്ന­തിൽ അർ­ത്ഥ­മി­ല്ല. ഒരു വ­സ്തു­ത കൂടി, രണ്ടു ഹൃ­ദ­യ­ങ്ങൾ ഒ­രേ­രീ­തി­യിൽ സ്പ­ന്ദി­ക്കാ­റി­ല്ല. സാ­ഹി­ത്യ നി­രൂ­പ­ണ­ത്തി­ലെ പ്രാ­ഥ­മി­ക പാ­ഠ­മാ­ണ­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1969-10-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 19, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.