SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1969-10-19-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

‘ഓമനേ ഉ­റ­ങ്ങൂ; ഉ­റ­ങ്ങി­ക്ക­ഴി­ഞ്ഞാൽ നി­ന്നെ…’
images/Shakespeare.jpg
ഷേ­ക്സ്പി­യർ

ഞാൻ ഇ­തെ­ഴു­തു­മ്പോൾ എന്റെ വി­ഷാ­ദ­ഭാ­രം പോലെ കാർ­മ്മേ­ഘ­ങ്ങൾ അ­ന്ത­രീ­ക്ഷ­ത്തി­ലെ­ങ്ങും നി­റ­ഞ്ഞു നി­ല്ക്കു­ന്നു. ഇ­തു­വ­രെ­യു­ണ്ടാ­യി­രു­ന്ന ആ­ഹ്ലാ­ദ­മെ­വി­ടെ? ഈ വി­ഷാ­ദ­മെ­വി­ടെ? ഈ ദുഃ­ഖ­ത്തിൽ നി­ന്നു ര­ക്ഷ­പ്രാ­പി­ക്കാൻ ന­മു­ക്കു് സാ­ഹി­ത്യ­ത്തെ ശരണം പ്ര­പി­ക്കാം. ‘മ­ല­യാ­ള­നാ­ടി’ന്റെ 20-ാം ലക്കം എന്റെ മു­മ്പി­ലി­രി­ക്കു­ന്നു. “ജീ­വി­തം ദുഃ­ഖി­ക്കാ­നു­ള്ള­ത­ല്ല, ആ­ഹ്ലാ­ദി­ക്കാ­നു­ള്ള­താ­ണു്. എ­ന്നെ­പ്പോ­ലെ മ­ധു­ര­മാ­യി മ­ന്ദ­ഹ­സി­ക്കാൻ ശ്ര­മി­ക്കൂ.” എ­ന്നൊ­രു കൊ­ച്ചു പെൺ­കു­ട്ടി ഈ വാ­രി­ക­യു­ടെ പു­റം­താ­ളി­ലി­രു­ന്നു­കൊ­ണ്ടു ന­മ്മോ­ടു പ­റ­യു­ന്നു. ആ കു­ട്ടി­യു­ടെ നി­ഷ്ക­ള­ങ്ക­മാ­യ മു­ഖം­ക­ണ്ടു വി­ഷാ­ദ­മൊ­ട്ടൊ­ക്കെ അ­ക­ന്നു് നാം ‘മ­ല­യാ­ള­നാ­ട്ടി’ലെ ക­ഥാ­പ്ര­പ­ഞ്ച­ത്തി­ലേ­യ്ക്കു ക­ട­ക്കു­ക­യാ­ണു്. ശ്രീ. എം. എം. വർ­ഗ്ഗീ­സ്സി­ന്റെ ‘പതനം’ എന്ന ചെ­റു­ക­ഥ­യാ­ണു് ആ­ദ്യ­മാ­യി ന­മ്മു­ടെ ശ്ര­ദ്ധ­യിൽ­പ്പെ­ടു­ന്ന­തു്. പലരും പല പ്രാ­വ­ശ്യ­വും കൈ­കാ­ര്യം ചെ­യ്തി­ട്ടു­ള്ള വിഷയം ത­ന്നെ­യാ­ണു് വർ­ഗ്ഗീ­സും കൈ­കാ­ര്യം ചെ­യ്യു­ന്ന­തു്. അതിൽ തെ­റ്റു­ണ്ടെ­ന്ന­ല്ല, ഏതു വിഷയം പ്ര­തി­പാ­ദ­നം ചെ­യ്താ­ലും ക­ഥാ­കാ­ര­ന്റെ മുദ്ര ക­ഥ­യി­ലു­ണ്ടാ­യി­രു­ന്നാൽ മതി. ഫ്ലോ­ബ­റി ന്റെ ‘മ­ദാം­ബൗ­റി’യു­ടേ­യും ടോൾ­സ്റ്റോ­യി യുടെ ‘അ­ന്നാ­ക­രേ­നീ­ന’യു­ടെ­യും വിഷയം ഒ­ന്നു­ത­ന്നെ. പക്ഷേ, ര­ണ്ടും വി­ഭി­ന്ന­ങ്ങ­ളാ­യ നോ­വ­ലു­ക­ളാ­ണു്. എ­ന്താ­ണു് ‘പതന’ത്തി­ന്റെ പ്ര­തി­പാ­ദ്യം? കാ­മു­ക­നു കാ­മു­കി­യെ സൗ­ക­ര്യ­മു­ള്ള സ്ഥ­ല­ത്തു­വ­ച്ചു­കി­ട്ടി, എ­ന്നി­ട്ടും അയാൾ അവളെ മ­ലി­ന­പ്പെ­ടു­ത്തി­യി­ല്ല. അ­യാ­ളു­ടെ സ്നേ­ഹ­ത്തി­നു വി­ശൂ­ദ്ധി­യു­ള്ള­തു­കൊ­ണ്ടു് കാ­മോൽ­സു­ക­ത­യി­ലേ­യ്ക്കു വ­ഴു­തി­വീ­ഴാൻ അ­യാൾ­ക്കു സാ­ധി­ക്കു­ന്നി­ല്ലെ­ന്നാ­ണു് നാം മ­ന­സ്സി­ലാ­ക്കേ­ണ്ട­തു്. എ­ങ്കി­ലും ഫ­ണ­മു­യർ­ത്തി­യ കാ­മ­ത്തി­നു് ആ­രെ­യെ­ങ്കി­ലും ദം­ശി­ച്ചേ മ­തി­യാ­കൂ. ഒരു വേ­ശ്യ­യെ വി­ളി­ച്ചു കാ­മു­കി­യാ­യി സ­ങ്ക­ല്പി­ച്ചു­കൊ­ണ്ടു് അയാൾ ശാ­രീ­രി­ക­വേ­ഴ്ച­യി­ലേർ­പ്പെ­ട്ടു. “വി­ഷ­യ­ത്തി­നു ന­വീ­ന­ത­യി­ല്ലെ­ങ്കി­ലും ഇതാ ഇ­വി­ടെ­യു­ണ്ടു് ക­ഥാ­കാ­ര­ന്റെ വ്യ­ക്തി മുദ്ര” എ­ന്നു് ഈ കഥ വാ­യി­ക്കു­ന്ന­യാ­ളി­നു് പ്ര­ഖ്യാ­പി­ക്കാൻ സാ­ധി­ക്കു­ക­യി­ല്ല. ശു­ഷ്ക്ക­ങ്ങ­ളാ­യ വാ­ക്യ­ങ്ങ­ളി­ലൂ­ടെ ഗർ­ഹ­ണീ­മാ­യ വൈ­ഷ­യി­ക­ത്വം ആ­വി­ഷ്കൃ­ത­മാ­കു­മ്പോൾ അ­നാ­ഗ­താർ­ത്ത­വ­കൾ ര­സി­ക്കും, അ­വ­രു­ടെ ക­ണ്ണു­കൾ ആർ­ദ്ര­ങ്ങ­ളാ­കും. പക്ഷേ, എ­ന്നെ­പ്പോ­ലെ പ്രാ­യം കൂ­ടി­യ­വർ നി­ര­ശ്രു­ന­യ­ന­രാ­യി­ട്ടേ ഇ­മ്മാ­തി­രി ക­ഥ­ക­ളു­ടെ മു­മ്പി­ലി­രി­ക്കൂ. ര­സി­ക്കു­ന്ന­വർ മൂ­ല്യ­നിർ­ണ്ണ­യം നിർ­വ്വ­ഹി­ക്കു­ന്ന­വ­രു­ടെ സ­ഹൃ­ദ­യ­ത്വ­ത്തി­ലും പ്രാ­ഗ­ത്ഭ്യ­ത്തി­ലും സം­ശ­യി­ക്കും. മ­ന­സ്സി­നു പ­രി­പാ­കം വ­ന്നാ­ലേ ശ­രി­യാ­യ ക­ലാ­സ്വാ­ദ­ന­ത്തി­നു ക­ഴി­വു­ണ്ടാ­കൂ എന്ന പ­ര­മാർ­ത്ഥം അ­വർ­ക്ക­റി­ഞ്ഞു­കൂ­ടാ, കൊ­ല­പാ­ത­ക­ത്തി­ന്റെ­യും അ­തു­ള­വാ­ക്കു­ന്ന പേ­ടി­സ്സ്വ­പ­ന­ത്തി­ന്റെ­യും അ­ന്ത­രീ­ക്ഷ­ത്തി­ലേ­യ്ക്കാ­ണു ശ്രീ. ടി. എൻ. കൃ­ഷ്ണ­പി­ള്ള നമ്മെ കൂ­ട്ടി­ക്കൊ­ണ്ടു പോ­കു­ന്ന­തു്. ‘മ­ല­യാ­ള­നാ­ട്ടി’ലെ (ലക്കം 20) അ­ദ്ദേ­ഹ­ത്തി­ന്റെ ‘ഒ­ന്നു­പെ­ട്ട­വർ’ എന്ന ചെ­റു­ക­ഥ നോ­ക്കു­ക. സ്വാർ­ത്ഥ­ത­ല്പ­ര­ത്വ­ത്തി­ന്റെ പേ­രി­ലു­ള്ള കൊ­ല­പാ­ത­ക­ങ്ങൾ കൃ­ഷ്ണ­പി­ള്ള വർ­ണ്ണി­ക്കു­ന്നു. കൊ­ല­പാ­ത­കി­കൾ ‘ഒ­ന്നു­പെ­ട്ട­വ­രാ­യി’ ജീ­വി­ക്കാൻ തീ­രു­മാ­നി­ക്കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ക­യാ­ണു്, ക­ല­യ്ക്കു സാ­ന്മാർ­ഗ്ഗി­ക­ല­ക്ഷ്യം വേ­ണ­മെ­ന്നു ക­രു­തു­ന്ന­വ­രു­ടെ കൂ­ട്ട­ത്തി­ല­ല്ല ഈ ലേഖകൻ. എ­ങ്കി­ലും ക­ലാ­കാ­ര­ന്റെ സാ­ന്മാർ­ഗ്ഗി­ക­ബോ­ധം ജ­ലാ­ശ­യ­ത്തിൽ പ­തി­ക്കു­ന്ന സൂ­ര്യ­ര­ശ്മി­ക­ളെ­ന്ന വി­ധ­ത്തിൽ ക­ലാ­സൃ­ഷ്ടി­ക്കു ശോ­ഭ­യു­ള­വാ­ക്ക­ണം. അ­പ്പോൾ മാ­ത്ര­മേ നാം വി­കാ­ര­ത്തി­ന്റെ പ്ര­ശാ­ന്ത­ത­യി­ലേ­യ്ക്കു ചെ­ല്ലൂ. ‘ഹാം­ലെ­റ്റി’ലും ‘മാ­ക്ബെ­ത്തി’ലും കൊ­ല­പാ­ത­ക­ങ്ങ­ളേ­യു­ള്ളു. എ­ന്നാ­ലും ആ നാ­ട­ക­ങ്ങൾ വാ­യി­ച്ചു­ക­ഴി­യു­മ്പോൾ നാം ശാ­ന്ത­ത­യി­ലേ­യ്ക്കു പോ­കു­ന്നു. ത­ടാ­ക­ത്തിൽ, പ്ര­തി­ഫ­ലി­ക്കു­ന്ന മ­ഴ­വി­ല്ലു­പോ­ലെ­യാ­ണു് ആ നാ­ട­ക­ങ്ങ­ളിൽ ഷേ­ക്സ്പി­യ­റി ന്റെ സ­ന്മാർ­ഗ്ഗ­ബോ­ധം മ­യൂ­ഖ­മാ­ല­കൾ വീ­ശു­ന്ന­തു്. ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന­വ­നെ കു­ത്തി­ക്കൊ­ല്ലു­ന്നു, ന­ട­ന്നു­പോ­കു­ന്ന­വ­ന്റെ മു­തു­കിൽ കഠാര കു­ത്തി­യി­റ­ക്കാൻ ശ്ര­മി­ക്കു­ന്നു, വിഷം ക­ലർ­ത്തി­യ പാ­നീ­യം ഒ­രാ­ളെ­ക്കൊ­ണ്ടു കു­ടി­പ്പി­ക്കു­ന്നു, വിഷം തേച്ച വാൾ­കൊ­ണ്ടു യു­ദ്ധം ചെ­യ്യു­ന്നു—ഇ­തൊ­ക്കെ­ക്ക­ണ്ടു ന­മ്മു­ടെ ആ­ത്മാ­വു് വി­റ­യ്ക്കു­മ്പോൾ ഷേ­ക്സ്പി­യർ ക­വി­ത­യു­ടെ അ­മൃ­ത­ധാ­ര ചൊ­രി­യു­ക­യാ­ണു്. അതോടെ ന­മ്മു­ടെ ആ­ത്മാ­വു് ത­ണു­ക്കു­ന്നു. ക­വി­ത­യു­ടെ ശൈ­ത്യം കൊ­ണ്ടു സു­ഖ­മ­രു­ളു­ന്നി­ല്ല ശ്രീ. ടി. എൻ. കൃ­ഷ്ണ­പി­ള്ള­യു­ടെ ചെ­റു­ക­ഥ. ക­ഥ­യി­ലും വേണോ കവിത? അതേ ഏതു സാ­ഹി­ത്യ­സൃ­ഷ്ടി­യും ര­മ­ണീ­യ­മാ­കു­ന്ന­തു കാ­വ്യാ­ത്മ­ക­ത­യാ­ലാ­ണു്. ഇ­തി­ന്റെ കു­റ­വു് കഥയെ എ­ത്ര­ത്തോ­ളം അ­ധഃ­പ­തി­പ്പി­ക്കും എ­ന്ന­തി­നു തെ­ളി­വാ­യി “ന­വ­യു­ഗം” ഗാ­ന്ധി ജ­ന്മ­ശ­താ­ബ്ദി­പ്പ­തി­പ്പി­ലെ “വൈ­കി­പ്പോ­യി” എന്ന ചെ­റു­ക­ഥ­യെ­യാ­ണു ഞാൻ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­തു്. ഒ­രു­മി­ച്ചു പ­ഠി­ച്ച ര­ണ്ടു­പേർ, അവരിൽ ഒരാൾ പോ­ലീ­സ് കൺ­സ്റ്റ­ബി­ളാ­യി. മ­റ്റേ­യാൾ കൺ­ട്രാ­ക്ട­റും, കൺ­ട്രാ­ക്ടർ പോ­ലീ­സ് കൺ­സ്റ്റ­ബി­ളി­നെ അ­റി­യു­ന്നി­ല്ല. ഒ­ടു­വിൽ കൺ­ട്രാ­ക്ട­റു­ടെ മകൾ ഒരു കേ­സ്സിൽ­പ്പെ­ടു­മ്പോൾ അയാൾ ശു­പാർ­ശ­യും കൈ­ക്കൂ­ലി­യു­മാ­യി സു­ഹൃ­ത്തി­നെ സ­മീ­പി­ക്കു­ന്നു. പക്ഷേ, കൺ­സ്റ്റ­ബിൾ ഉ­ദ്യോ­ഗ­ത്തിൽ­നി­ന്നു വി­ര­മി­ച്ചു ക­ഴി­ഞ്ഞു­വെ­ന്നു അയാൾ അ­റി­ഞ്ഞി­രു­ന്നി­ല്ല. ശ്രീ. കെ. വി. ച­ന്ദ്ര­ശേ­ഖ­രൻ എ­ഴു­തി­യ ഈ ക­ഥ­യ്ക്കു കാ­വ്യാ­ത്മ­ക­മാ­യ ഒ­രാ­ശ­യ­മോ, ചാ­രു­ത­യു­ള്ള പ്ര­തി­പാ­ദ­ന­മോ ഇല്ല. ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സ്വ­ഭാ­വ­ചി­ത്രീ­ക­ര­ണ­ത്തി­ലും ഇതു് വിജയം പ്രാ­പി­ച്ചി­ട്ടി­ല്ല. ക­ല­യു­ടെ നാ­ട്യം­കൊ­ണ്ടു് നമ്മെ ദുഃ­ഖി­പ്പി­ക്കു­ന്ന­താ­ണു് ഇ­ക്ക­ഥ­യെ­ന്നു പ­റ­ഞ്ഞു­കൊ­ള്ള­ട്ടേ. ശ്രീ. പ്ര­ഭാ­ക­രൻ കൊ­ള­പ്ര­ത്ത് ‘നവയുഗ’ത്തി­ലെ­ഴു­തി­യ ‘അ­ടു­പ്പം’ എന്ന ചെ­റു­ക­ഥ­യും ഇ­തു­പോ­ലെ വി­ര­സ­മാ­ണു്. വി­ജാ­തീ­യ­രാ­യ രണ്ടു പേ­രു­ടെ ശാ­രീ­രി­ക­വേ­ഴ്ച­യെ തി­ക­ച്ചും ക­ലാ­ശൂ­ന്യ­മാ­യി അതു് ആ­വി­ഷ്ക്ക­രി­ക്കു­ന്നു. ‘സ്ത്രീ­ക­ളിൽ സ്തു­തി­ക്ക­പ്പെ­ട്ട­വൾ നീ­യാ­കു­ന്നു’ എന്ന പേരിൽ ശ്രീ. കെ. ജി. വി­ജ­യ­കു­മാർ കൗ­മു­ദി വാ­രി­ക­യി­ലെ­ഴു­തി­യ ചെ­റു­ക­ഥ നോ­ക്കു­ക, ഒരു വി­ന­യ­ന്റെ­യും വി­മ­ല­യു­ടേ­യും സ്നേ­ഹ­ത്തെ ക­ത്തു­ക­ളു­ടെ രൂ­പ­ത്തിൽ ആ­ലേ­ഖ­നം ചെ­യ്യു­വാ­നു­ള്ള യ­ത്ന­മാ­ണു് അവിടെ ദർ­ശി­ക്കു­ക. അ­ന്യോ­ന്യം അ­യ­യ്ക്കു­ന്ന ക­ത്തു­ക­ളി­ലൂ­ടെ വി­കാ­രാ­വി­ഷ്ക്ക­ര­ണം നിർ­വ്വ­ഹി­ക്കു­ന്ന രീതി ഉ­ന്ന­ത­ന്മാ­രാ­യ ക­ലാ­കാ­ര­ന്മാർ അം­ഗീ­ക­രി­ച്ചി­ട്ടു­ള്ള­താ­ണെ­ങ്കി­ലും അതു് ഒരു പ­ത്താം തരം ക­ലാ­മാർ­ഗ്ഗ­മാ­ണെ­ന്നാ­ണു് എന്റെ വി­ശ്വാ­സം. ഇനി അതു് ന­ല്ല­രീ­തി­യാ­ണെ­ന്നു് സ­മ്മ­തി­ച്ചു­കൊ­ടു­ത്താ­ലോ? ഓരോ കത്തു ക­ഴി­യു­ന്തോ­റും വി­കാ­ര­ത്തി­നും ഇ­തി­വൃ­ത്ത­ത്തി­നും വി­കാ­സം ഉ­ണ്ടാ­ക­ണം. വി­ജ­യ­കു­മാ­റി­ന്റെ ക­ത്തു­ക­ളിൽ അ­തൊ­ന്നു­മി­ല്ല. ക­ഥാ­ഗ­തി­ക്കു് ഒ­ര­നി­വാ­ര്യ­സ്വ­ഭാ­വ­മോ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു് വ്യ­ക്തി­ത്വ­മോ ഇ­ല്ല­ത­ന്നെ. വി­ര­സ­ങ്ങ­ളാ­യ കുറെ വാ­ക്യ­ങ്ങൾ എ­ന്ന­തിൽ­ക്ക­വി­ഞ്ഞു് ഇവിടെ ഒ­ന്നു­മി­ല്ല.

images/Changampuzha.jpg
ച­ങ്ങ­മ്പു­ഴ

വ­ട­ക്കൻ പ­റ­വൂ­രി­ന­ത്തു­ടു­ള്ള വ­രാ­പ്പു­ഴ എന്ന സ്ഥ­ല­ത്തു് ഞാൻ കു­റേ­ക്കാ­ലം താ­മ­സി­ച്ചു­ട്ടു­ണ്ടു്. അവിടെ താ­മ­സി­ക്കു­മ്പോൾ, അ­ന്നു് എ­റ­ണാ­കു­ളം കോ­ളേ­ജി­ലെ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന ച­ങ്ങ­മ്പു­ഴ യെ കാണാൻ ഞാൻ കൂ­ടെ­ക്കൂ­ടെ അ­ങ്ങോ­ട്ടു പോ­കു­മാ­യി­രു­ന്നു, ശ്രീ. ജി. ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ ക്ലാ­സ്സു­ക­ളിൽ ഇ­രി­ക്കു­ക എ­ന്ന­തു് മ­ഹ­നീ­യ­മാ­യ ഒ­ര­നു­ഭ­വ­മാ­ണു്. ഒരു പ്ര­ഭാ­ഷ­ണ­പ്ര­വാ­ഹം. അതിൽ എല്ലാ വി­ദ്യാർ­ത്ഥി­ക­ളും ഒ­ഴു­കി­പ്പോ­കും. ഒരു മ­ണി­ക്കൂർ ഒരു നി­മി­ഷ­മാ­യി അ­നു­ഭ­വ­പ്പെ­ടും. അ­ങ്ങ­നെ ഒരു ദിവസം അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ഭാ­ഷ­ണം­കേ­ട്ടു് നിർ­വൃ­തി­യി­ലാ­ണ്ട­തി­നു­ശേ­ഷം ഞാനും ച­ങ്ങ­മ്പു­ഴ­യും കാ­യൽ­ക്ക­ര­യിൽ വ­ന്നു­നി­ന്നു. ഞ­ങ്ങ­ളു­ടെ അ­ടു­ത്തേ­യ്ക്കു് ഒരു വി­രൂ­പൻ ഭിക്ഷ യാ­ചി­ച്ചു­കൊ­ണ്ടെ­ത്തി. ആ മ­നു­ഷ്യ­ന്റെ വൈ­രൂ­പ്യം ക­ണ്ടു് അ­ന്നു് വെ­റു­മൊ­രു വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന ഞാൻ പൊ­ട്ടി­ച്ചി­രി­ച്ചു. ച­ങ്ങ­മ്പു­ഴ തന്റെ ക­റു­ത്ത ഫ്രെ­യി­മു­ള്ള ക­ണ്ണാ­ടി­യു­ടെ മു­ക­ളിൽ­ക്കൂ­ടി എന്നെ ദേ­ഷ്യ­ത്തിൽ നോ­ക്കി­യി­ട്ടു പ­റ­ഞ്ഞു: “മ­നു­ഷ്യ­ന്റെ വൈ­രൂ­പ്യം ക­ണ്ടു് ചി­രി­ക്ക­രു­തു് ” “പി­ന്നെ ഏതു വൈ­രൂ­പ്യം ക­ണ്ടു് ചി­രി­ക്കാം” ഞാൻ ചോ­ദി­ച്ചു. ച­ങ്ങ­മ്പു­ഴ മ­റു­പ­ടി നൽകി “ക­ല­യി­ലെ വൈ­രൂ­പ്യം ക­ണ്ടു് ചി­രി­ക്കാം.” ച­ങ്ങ­മ്പു­ഴ എന്ന അ­നു­ഗ്ര­ഹീ­ത­നാ­യ കവി, ച­ങ്ങ­മ്പു­ഴ എന്ന അ­നു­ഗ്ര­ഹീ­ത­നാ­യ ത­ത്വ­ചി­ന്ത­കൻ വാ­ഴ്ത്ത­പ്പെ­ട­ട്ടെ!! മ­ല­യാ­ള­രാ­ജ്യം വാ­രി­ക­യിൽ (ലക്കം 14) പ­ര­സ്യ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള “തെ­റ്റു­കൾ തി­രു­ത്തേ­ണ്ട” എന്ന ചെ­റു­ക­ഥ വാ­യി­ച്ചു് ഞാൻ പൊ­ട്ടി­ച്ചി­രി­ക്കു­ന്നു. മ­ല­യാ­ള­രാ­ജ്യം വാ­രി­ക­യിൽ വ­രു­ന്ന ക­ഥ­കൾ­ക്കു് വി­ശേ­ഷി­ച്ചൊ­രു പേ­രി­ല്ല. ‘മ­ല­യാ­ള­നാ­ടു്’ വാ­രി­ക­യി­ലോ, ‘മാ­തൃ­ഭൂ­മി’ വാ­രി­ക­യി­ലോ വ­രു­ന്ന ക­ഥ­ക­ളു­ടെ സ്ഥി­തി­യും അ­തു­ത­ന്നെ. പക്ഷേ, അ­നു­വാ­ച­കർ ചില കഥകളെ മ­നോ­ര­മ­ക്ക­ഥ­ക­ളെ­ന്നു് വി­ളി­ക്കാ­റു­ണ്ടു്, ഭാ­വ­ചാ­പ­ല്യം, ബാ­ലി­കാ­ബാ­ല­ന്മാ­രെ ഇ­ക്കി­ളി­പ്പെ­ടു­ത്തു­ന്ന ശൃം­ഗാ­ര­വർ­ണ്ണ­ന, അ­വാ­സ്ത­വി­ക­മാ­യ സം­ഭാ­ഷ­ണം, മ­ധു­ര­പ­ദ­ങ്ങ­ളു­ടെ മേളനം, അ­യ­ഥാർ­ത്ഥ­മാ­യ ഇ­തി­വൃ­ത്തം ഇ­വ­യൊ­ക്കെ­ച്ചേർ­ന്ന ക­ഥ­ക­ളാ­ണു് മ­നോ­ര­മ­ക്ക­ഥ­കൾ. ശ്രീ. കീ­ഴി­ല്ലം ജോയി എ­ഴു­തി­യ “തെ­റ്റു­കൾ തി­രു­ത്തേ­ണ്ട” എന്ന കഥ ആ വി­ഭാ­ഗ­ത്തിൽ­പ്പെ­ടു­ന്നു­വെ­ന്നു് ദുഃ­ഖ­ത്തോ­ടെ ഞാൻ പ­റ­യു­ന്നു, ചി­റ്റ­പ്പ­ന്റെ അ­ന­ന്ത­ര­വ­ളെ­ക്ക­ണ്ട ഗോപി കാ­വ്യാ­ത്മ­ക­ങ്ങ­ളെ­ന്നു് അയാൾ തെ­റ്റി­ദ്ധ­രി­ക്കു­ന്ന വാ­ക്കു­കൾ വാ­രി­യെ­റി­യു­ന്നു. അവളും വി­ടു­ന്നി­ല്ല. തു­ടർ­ന്നു് ഉ­ത്ക­ട­പ്രേ­മം, അതിനു ശേഷം പ്രേ­മ­ഭം­ഗം. കാ­മു­കി­യെ ഐ. ഏ. എ­സ്സു­കാ­രൻ വി­വാ­ഹം ചെ­യ്യു­മ്പോൾ കാ­മു­കൻ വി­ര­ലും ക­ടി­ച്ചു നിൽ­ക്കു­ന്നു.

കാ­ച­ങ്ങൾ രണ്ടു വി­ധ­മാ­ണു്. മ­ധ്യോ­ന്ന­ത കാ­ച­വും മ­ധ്യ­നി­മ്ന­കാ­ച­വും (Convex lens, Concave lens). ഒ­ന്നു് പ്ര­തി­ഫ­ല­ന­ത്തെ ചെ­റു­താ­ക്കി­ക്കാ­ണി­ക്കു­ന്നു, മ­റ്റൊ­ന്നു വ­ലു­താ­ക്കി കാ­ണി­ക്കു­ന്നു. ര­ണ്ടും രൂ­പ­പ­രി­വർ­ത്ത­നം വ­രു­ത്തു­ന്നു­ണ്ടു് വ­സ്തു­വി­നു്. ന­മ്മു­ടെ ക­ഥാ­കാ­ര­ന്മാർ ഇവയിൽ ഏ­തെ­ങ്കി­ലു­മൊ­രു കാചം കൈയിൽ വ­ച്ചി­രി­ക്കും. അവർ അതിൽ ജീ­വി­ത­ത്തെ പ്ര­തി­ഫ­ലി­പ്പി­ച്ചു കാ­ണി­ക്കു­മ്പോൾ പ്ര­തി­ഫ­ല­നം ബീ­ഭ­ത്സാ­കാ­രം ആ­വ­ഹി­ക്കു­ന്നു. ശ്രീ. മാ­ങ്ങാ­ടു് ബാ­ല­കൃ­ഷ്ണൻ മ­ല­യാ­ള­രാ­ജ്യം വാ­രി­ക­യിൽ എ­ഴു­തി­യി­രി­ക്കു­ന്ന ‘പ­രാ­ജി­ത’ എന്ന ചെ­റു­ക­ഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കു് ഇ­ങ്ങ­നെ­യാ­ണു് തോ­ന്നി­യ­തു്. താൻ സ്നേ­ഹി­ക്കു­ന്ന (?) പു­രു­ഷ­നെ തേ­ടി­വ­രു­ന്ന യുവതി അ­യാ­ളു­ടെ വ്യ­ഭി­ചാ­ര­വും കു­ടി­യും കാ­ണു­ന്നു. നി­രാ­ശ­ത­യോ­ടെ തി­രി­ച്ചു പോ­കു­ന്നു. ജീ­വി­ത­സ­ത്യം ഇ­വി­ടെ­യി­ല്ല, ജീ­വി­ത­വ­സ്തു­ത­യെ രൂ­പ­പ­രി­വർ­ത്ത­നം വ­രു­ത്തി­ക്കാ­ണി­ക്കു­ക­യാ­ണു് ബാ­ല­കൃ­ഷ്ണൻ. അ­ദ്ദേ­ഹ­ത്തി­ന്റെ ആ യത്നം ആ­ദ­ര­ണീ­യ­മ­ല്ല.

കാ­മു­കൻ പ­റ­ഞ്ഞു: “ഓമനേ ഉ­റ­ങ്ങൂ! ഉ­റ­ങ്ങി­ക്ക­ഴി­ഞ്ഞാൽ ഞാൻ നി­ന്നെ ചും­ബി­ക്കാം. അ­പ്പോൾ ചി­ത്ര­ശ­ല­ഭ­ങ്ങൾ ചി­റ­കു­കൾ­കൊ­ണ്ടു് നി­ന്റെ ക­വിൾ­ത്ത­ട­ത്തിൽ സ്പർ­ശി­ക്കു­ക­യാ­ണെ­ന്നേ നി­ന­ക്കു തോ­ന്നു­ക­യു­ള്ളു.” ക­ലാ­കാ­ര­ന്മാർ­ക്കു് ക­ലാ­ദേ­വ­ത­യോ­ടു­ള്ള മാ­ന­സി­ക­നി­ല ഇ­താ­യി­രി­ക്ക­ണം. പക്ഷേ, ഈ സൗ­ന്ദ­ര്യ­ബോ­ധം ഇ­ന്നു് എ­വി­ടെ­പ്പോ­യി? ഈ മൃ­ദു­ല­ത എവിടെ അ­ന്തർ­ദ്ധാ­നം ചെ­യ്തി­രി­ക്കു­ന്നു?

ഒ­ക്ടോ­ബർ അ­ഞ്ചാം തീ­യ­തി­യി­ലെ “ദേ­ശാ­ഭി­മാ­നി” വാ­രി­ക­യിൽ പ­ര­സ്യം ചെ­യ്തി­രി­ക്കു­ന്ന “കു­ടി­യി­റ­ക്കു്” എന്ന ചെ­റു­ക­ഥ പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തി­ന്റെ­യും പ്ര­തി­പാ­ദ­ന രീ­തി­യു­ടെ­യും അ­പൂർ­വ്വ സ്വ­ഭാ­വം കൊ­ണ്ടു് എന്നെ ആ­കർ­ഷി­ച്ചു. ഹി­ന്ദി ഹാ­സ്യ­സാ­ഹി­ത്യ­കാ­ര­നാ­യ ഹ­രി­ശ­ങ്കർ പർ­സാ­യി യുടെ ആ കഥ ശ്രീ. വി. ഡി. കൃ­ഷ്ണൻ ന­മ്പ്യാർ ഭം­ഗി­യാ­യി തർ­ജ്ജ­മ ചെ­യ്തി­ട്ടു­ണ്ടു്, ഇ­ന്ദ്ര­നു് അനേകം കെ­ട്ടി­ട­ങ്ങ­ളു­ണ്ടു്. ‘ഫാ­മി­ലി’യു­ള്ള­വർ­ക്കു് അ­ദ്ദേ­ഹം അവ വാ­ട­ക­യ്ക്കു കൊ­ടു­ക്കു­ന്നു. കു­ടും­ബ­ത്തെ പി­ന്നീ­ടു് കൊ­ണ്ടു വ­ന്നു­കൊ­ള്ളാ­മെ­ന്ന ഉ­പാ­ധി­യി­ന്മേൽ ന­ഹു­ഷ­നു് ഒരു കെ­ട്ടി­ടം ഇ­ന്ദ്രൻ വാ­ട­ക­യ്ക്കു കൊ­ടു­ത്തു. ഒ­റ്റ­യ്ക്കു താ­മ­സി­ക്കു­ന്ന നഹുഷൻ ഒ­രി­ക്കൽ ഇ­ന്ദ്ര­പ­ത്നി­യെ ക­ടാ­ക്ഷി­ച്ചു. ഇ­ന്ദ്രൻ വീ­ട്ടി­ലി­ല്ലാ­തി­രി­ക്കു­മ്പോൾ അവൾ മു­റ്റ­ത്തു­നി­ന്നു് ത­ല­മു­ടി കോതി. അ­പ്പോ­ഴാ­ണു് ന­ഹു­ഷ­ന്റെ ക­ടാ­ക്ഷം ചെ­ന്നു വീ­ണ­തു്. പെൻഷൻ പ­റ്റി­യ വൃ­ദ്ധ­ന്മാർ—ഋ­ഷി­മാ­രെ­ന്നാ­ണു് അവരെ വി­ളി­ക്കു­ക—ധർ­മ്മ­രോ­ഷ­ത്തോ­ടെ ന­ഹു­ഷ­നെ അ­ടി­ച്ചു തെ­രു­വി­നു പു­റ­ത്താ­ക്കി. ഹ­രി­ശ­ങ്കർ പർ­സാ­യി മു­ത­ലാ­ളി­ത്ത വ്യ­വ­സ്ഥി­തി­യെ പ­രി­ഹ­സി­ക്കു­ന്നു. പാ­ര­മ്പ­ര്യ പൂ­ജ­ക­ന്മാ­രെ പ­രി­ഹ­സി­ക്കു­ന്നു, അ­ന­വ­സ­ര­ത്തി­ലു­ണ്ടാ­കു­ന്ന ലൈം­ഗി­കാ­സ­ക്തി­യെ പ­രി­ഹ­സി­ക്കു­ന്നു. ക­ഥാ­കാ­ര­ന്റെ ഇ­ച്ഛാ­ശ­ക്തി­യു­ടെ പ്ര­ക­ട­ന­മാ­ണു് ഈ ക­ഥ­യി­ലു­ള്ള­തു്. എ­ങ്കി­ലും ഇതു് ന­ല്ലൊ­രു സോ­ല്ലു­ണ്ഠ­ന­മാ­യി­ട്ടു­ണ്ടു്. ശ്രീ­മ­തി ബി. സു­ന­ന്ദ­യു­ടെ “മാ­റ്റം” എന്ന കഥ നോ­ക്കു­ക (കു­ങ്കു­മം വാരിക). കു­ഞ്ഞി­നെ അ­തി­ന്റെ അമ്മ തു­ട­രെ­ത്തു­ട­രെ ചും­ബി­ച്ച­പ്പോൾ അ­വ­ളു­ടെ ഭർ­ത്താ­വു് (അയാൾ കു­ഞ്ഞി­ന്റെ അ­ച്ഛ­നും തന്നെ) ആ കു­ഞ്ഞി­നെ കു­ഴി­ച്ചു­മൂ­ടാൻ ഭാ­വി­ച്ചു. പൂർ­ണ്ണ­വാ­ക്യ­ങ്ങ­ളും അ­പൂർ­ണ്ണ­വാ­ക്യ­ങ്ങ­ളും ഉൾ­പ്പെ­ടെ ഇതിൽ ഇ­രു­പ­ത്തി­നാ­ലു് വാ­ക്യ­ങ്ങൾ ഉ­ണ്ടു്. ഭർ­ത്താ­വി­ന്റെ ഈർ­ഷ്യ­യാ­ണു് ഇവിടെ പ്ര­തി­പാ­ദ്യം. ത­നി­ക്കു കി­ട്ടേ­ണ്ട ചും­ബ­നം കു­ഞ്ഞു് അ­പ­ഹ­രി­ച്ച­തി­ലു­ള്ള ഈർഷ്യ. ഇ­ങ്ങ­നെ­യൊ­രു ഭർ­ത്താ­വു് ഏ­തു­ലോ­ക­ത്തു­ണ്ടു്? ഇ­ങ്ങ­നെ­യൊ­രു അച്ഛൻ ഏ­തു­ലോ­ക­ത്തു­ണ്ടു്? സു­ന­ന്ദ­യു­ടെ കഥയിൽ മ­നഃ­ശാ­സ്ത്ര­പ­ര­മാ­യ ഒരു സ­ത്യ­മു­ണ്ടെ­ന്നു് ഞാൻ സ­മ്മ­തി­ക്കു­ന്നു. പക്ഷേ, ആ സ­ത്യ­ത്തെ സ്ഥൂ­ലീ­ക­രി­ച്ചു കാ­ണി­ക്കു­ന്നു എ­ന്ന­താ­ണു് ഈ ചെ­റു­ക­ഥ­യു­ടെ ന്യൂ­ന­ത. മ­ധ്യോ­ന്ന­ത കാ­ച­വും മ­ധ്യ­നി­മ്ന­കാ­ച­വും കൈയിൽ കൊ­ണ്ടു ന­ട­ക്കു­ന്ന­വ­രാ­ണു് ന­മ്മു­ടെ ക­ഥാ­കാ­ര­ന്മാ­രെ­ന്നു ഞാൻ പ­റ­ഞ്ഞ­തിൽ വ­ല്ല­തെ­റ്റു­മു­ണ്ടോ? ഒ­ക്ടോ­ബർ മാ­സ­ത്തി­ലെ “മം­ഗ­ളോ­ദ­യ”ത്തിൽ “അ­ഭി­മാ­നം” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. കൊ­ട്ടാ­ര­ക്ക­ര ജി. ബാ­ല­കൃ­ഷ്ണ­പി­ള്ള­യെ ഞാ­നൊ­ന്നു കു­റ്റ­പ്പെ­ടു­ത്തി­ക്കൊ­ള്ള­ട്ടെ. കൃ­ത്രി­മ­ത്വ­വും വൈ­ല­ക്ഷ­ണ്യ­വും ക­ലാ­സൃ­ഷ്ടി­യിൽ ക­ണ്ടാൽ കു­റ്റം പ­റ­യാ­തി­രി­ക്കാൻ വയ്യ. ജോലി ന­ഷ്ട­പ്പെ­ട്ടു് നിർ­ദ്ധ­ന­നാ­യ ഒരുവൻ യാ­ദൃ­ച്ഛി­ക­മാ­യി കി­ട്ടി­യ പ­തി­ന­ഞ്ചു­രൂ­പ കൈ­യ്യിൽ വ­ച്ചു­കൊ­ണ്ടു് ചി­ന്താ­മ­ഗ്ന­നാ­യി നി­ല്ക്കു­ന്നു. ഭാര്യ വീ­ട്ടിൽ പോ­യി­രി­ക്കു­ക­യാ­ണു്, അ­ബോ­ധാ­ത്മ­ക­മാ­യ പ്രേ­ര­ണ­കൊ­ണ്ടാ­വാം അയാൾ വ്യ­ഭി­ചാ­രം തൊ­ഴി­ലാ­യി­ട്ടു­ള്ള ഒരു സു­ഹൃ­ത്തി­ന്റെ അ­ടു­ക്കൽ ചെ­ല്ലു­ന്നു. പു­തു­താ­യി ഒരു പെ­ണ്ണി­നെ കി­ട്ടി­യി­ട്ടു­ണ്ടെ­ന്നു് സു­ഹൃ­ത്തു് പ­റ­ഞ്ഞ­ത­നു­സ­രി­ച്ചു് അയാൾ അവളെ കാണാൻ ചെ­ല്ലു­ന്നു. ചെ­ന്ന­പ്പോ­ഴോ? തന്റെ സ­ഹ­ധർ­മ്മി­ണി­യെ­യാ­ണു് അവിടെ കാ­ണു­ന്ന­തു്. കൃ­ത്രി­മ­ത്വ­മാ­ണു് ഇ­തി­ന്റെ മുദ്ര. അ­നു­വാ­ച­ക­നു് വൈ­ര­സ്യം ജ­നി­പ്പി­ക്ക­ലാ­ണു് ഇ­തി­ന്റെ കർ­ത്ത­വ്യം. മ­ല­യാ­ള­ഭാ­ഷ­യിൽ ചെ­റു­ക­ഥ­കൾ ഇ­ല്ലാ­തി­രു­ന്ന ആ ന­ല്ല­കാ­ല­ത്തെ­ക്കു­റി­ച്ചു് ഞാൻ ഓർ­മ്മി­ച്ചു­പോ­കു­ന്നു.

images/HarishankerParsai.jpg
ഹ­രി­ശ­ങ്കർ പർ­സാ­യി

കഥ ഇന്ന രീ­തി­യി­ലി­രി­ക്ക­ണ­മെ­ന്നു് സി­ദ്ധി­വൽ­ക­രി­ച്ചി­ട്ടു് ചില കഥകൾ ക­ലാ­ശൂ­ന്യ­ങ്ങ­ളാ­ണെ­ന്നു് ഞാൻ ഇതിനു മുൻപു പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇ­പ്പോൾ അ­ങ്ങ­നെ പ്ര­വർ­ത്തി­ക്കു­ന്നി­ല്ല. ക­ല­യു­ടെ ല­ക്ഷ്യം ആ­സ്വാ­ദ­ന­മാ­ണെ­ന്നു് സ­ങ്ക­ല്പി­ച്ചു­കൊ­ണ്ടു് ആ­സ്വ­ദി­ക്കാൻ വേ­ണ്ടി മാ­ത്രം ഞാൻ മാ­തൃ­ഭൂ­മി­യി­ലെ (ഒ­ക്ടോ­ബർ 12) രണ്ടു ചെ­റു­ക­ഥ­ക­ളും വാ­യി­ച്ചു­നോ­ക്കി. ശ്രീ. ടി. ആറി ന്റെ ‘കാവൽ’ ശ്രീ. കെ. എൽ. മോ­ഹ­ന­വർ­മ്മ യുടെ ‘സ്ത്രീ­വേ­ഷം’. ഈ രണ്ടു ക­ഥ­ക­ളും എ­നി­ക്കു് ര­സാ­നു­ഭൂ­തി ന­ല്കി­യി­ല്ല. കാ­മു­ക­ന്റെ­യും കാ­മു­കി­യു­ടെ­യും പേ­ടി­യെ ആ­ലേ­ഖ­നം ചെ­യ്യു­ക­യാ­ണു് ടി.ആർ. സ്ത്രീ വേഷം കെ­ട്ടാൻ ആ­ള­ന്വേ­ഷി­ച്ചു ന­ട­ക്കു­ന്ന­തി­ന്റെ ക­ഥ­യാ­ണു് മോ­ഹ­ന­വർ­മ്മ പ­റ­യു­ന്ന­തു്. കഥകൾ ഹൃ­ദ­യ­ത്തിൽ നി­ന്നു വ­രി­ക­യും ഹൃ­ദ­യ­ത്തി­ലേ­ക്കു സം­ക്ര­മി­ക്കു­ക­യും വേണം. അ­ങ്ങ­നെ­യു­ള്ള ക­ഥ­കൾ­ക്കു സ്വാ­ഭാ­വി­ക­ത­കാ­ണും, സ്വാ­ഭാ­വി­ക­ത­യു­ടെ കു­റ­വാ­യി­രി­ക്കാം ഈ ക­ഥ­ക­ളു­ടെ ന്യൂ­ന­ത.

നി­ങ്ങ­ളു­ടെ പ്ര­ണ­യി­നി­യു­ടെ കെ­ട്ടി­വ­ച്ച ത­ല­മു­ടി പൊ­ടു­ന്ന­ന­വേ അ­ഴി­ഞ്ഞു­വീ­ണു് നി­തം­ബ­ത്തി­ലൂ­ടെ ഒഴുകി ഇ­രു­ണ്ട ത­രം­ഗ­ങ്ങൾ സൃ­ഷ്ടി­ക്കു­ന്ന­തു് നി­ങ്ങൾ ക­ണ്ടി­ട്ടു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ അ­തി­നെ­ക്കാൾ ര­മ­ണീ­യ­മാ­യ കാഴ്ച വേ­റെ­യി­ല്ലെ­ന്നു് നി­ങ്ങൾ പറയും. ശ്രീ. ക­രി­മ്പു­ഴ രാ­മ­ച­ന്ദ്രൻ ആ കാ­ഴ്ച­ക­ണ്ടി­ട്ടു­ണ്ടു്. താൻ ക­ണ്ട­തി­നെ ഭം­ഗി­യാ­യി ആ­വി­ഷ്ക്ക­രി­ക്കാ­നും അ­ദ്ദേ­ഹ­ത്തി­ന­റി­യാം.

അ­രി­മു­ല്ല­പ്പു­വാൽ ച്ചു­ണ്ട

ത്തൊ­രു മാ­ല­കൊ­രു­ത്തും­കൊ­ണ്ടും

തോ­ണ്ടും മി­ഴി­യാ­ലെ­ന്നു­ള്ളിൽ

ഗോ­പി­ക്കു­റി­തൊ­ട്ടും­കൊ­ണ്ടും

ചി­കു­ര­ഭ­ര­ക്കെ­ട്ട­ഴി­യും­മ്പോ–

ളവൾ മൊ­ഴി­യും: നേരം വൈകി!

അ­തു­ശ­രി­യെ­ന്നോ­തു­മെ­നി­ക്കോ

ക­ര­ളി­ന്നൊ­രു മ­ധു­രാ­സ്വാ­സ്ഥ്യം.

ഈ ആ­വി­ഷ്ക­ര­ണ­ത്തിൽ­ക്ക­വി­ഞ്ഞു് അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യിൽ (മാ­തൃ­ഭൂ­മി ഒരു തു­ടു­ത്ത പാ­ട്ടു്) എ­ന്തി­രി­ക്കു­ന്ന­വെ­ന്നു എന്റെ വാ­യ­ന­ക്കാർ ചോ­ദി­ക്കു­മാ­യി­രി­ക്കും. അ­തിൽ­ക്കു­ടു­തൽ നാം ഒ­ന്നും പ്ര­തീ­ക്ഷി­ക്കേ­ണ്ട­തി­ല്ല എ­ന്നാ­ണു് എന്റെ വി­ന­യ­പൂർ­വ്വ­മാ­യ മ­റു­പ­ടി. എ­ന്നാൽ ശ്രീ. കെ. വി. രാ­മ­കൃ­ഷ്ണ­ന്റെ “മ­ഹാ­വ­നേ നാം” എന്ന ക­വി­ത­യിൽ (മാ­തൃ­ഭൂ­മി ഈ ചാ­രു­ത­പോ­ലു­മി­ല്ല­ല്ലോ, കാ­വ്യാം­ഗ­ന മു­തു­കിൽ അ­ടി­യേ­റ്റു് ശരീരം വ­ള­ച്ചു­കൊ­ണ്ടു് ഓ­ടു­ന്ന ദ­യ­നീ­യ­മാ­യ കാ­ഴ്ച­യാ­ണു് ഞാൻ രാ­മ­കൃ­ഷ്ണ­ന്റെ ക­വി­ത­യിൽ ദർ­ശി­ച്ച­തു്. പ്ലാ­ത്ത­റ­ത്ത­റ ഭാ­സ്ക്കർ­ജി­യു­ടെ “തെ­രു­വി­ന്റെ മകൾ”ക്കും സൗ­ന്ദ­ര്യ­മി­ല്ല. മ­ഹാ­ത്മാ­ഗാ­ന്ധി യെ­ക്കു­റി­ച്ചു് ശ്രീ. നീ­ല­മ്പേ­രൂർ മ­ധു­സൂ­ദ­നൻ­നാ­യ­രും ശ്രീ. കു­മ്മാൾ സു­കു­മാ­രൻ­നാ­യ­രും ശ്രീ. കി­ളി­മാ­നൂർ മധു വും ശ്രീ. രാജൻ പാ­ല­യാ­ടും ‘ന­വ­യു­ഗം’ ഗാ­ന്ധി­ജ­ന്മ­ശ­താ­ബ്ദി­പ്പ­തി­പ്പിൽ എ­ഴു­തി­യി­രി­ക്കു­ന്ന ക­വി­ത­കൾ അ­വ­രു­ടെ ആ­രാ­ധ­നാ കൗ­തു­ക­ത്തേ­യും കാ­വ്യ­ര­ച­നാ­ഭി­ലാ­ഷ­ത്തേ­യും പ്ര­ക­ട­മാ­ക്കു­ന്നു. പർ­വ്വ­ത­ത്തിൽ നി­ന്നു് ഉ­ദ്ഭ­വി­ക്കു­ന്ന നദി സാ­ഗ­ര­ത്തെ ല­ക്ഷ്യ­മാ­ക്കി കു­തി­ക്കു­ന്ന­തു­പോ­ലെ ഭൂ­മി­യിൽ നി­ന്നു മു­ള­ച്ചു­പൊ­ന്തു­ന്ന ചെടി വൃ­ക്ഷ­മാ­യി നീ­ലാ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു് ത­ല­യു­യർ­ത്തു­ന്ന­തു­പോ­ലെ അ­നു­ഭ­വ­ങ്ങ­ളിൽ നി­ന്നു് ആ­വിർ­ഭ­വി­ക്കു­ന്ന ക­വി­ത­വി­ടർ­ന്നു വി­ല­സ­ണം. അ­നു­ഭൂ­തി­യു­ടെ പരാഗം അതു് വി­ത­ര­ണം ചെ­യ്യ­ണം. ര­സ­ത്തി­ന്റെ മധു അതു് പ­കർ­ന്നു­ത­ര­ണം. അ­ങ്ങ­നെ അ­തി­നൊ­രു ന­വീ­ന­ത­യും അ­പൂർ­വ്വ­ത­യും ഉ­ണ്ടാ­ക­ണം. എന്റെ ഈ ആ­ഗ്ര­ഹ­ങ്ങൾ­ക്കൊ­ന്നും സാ­ഫ­ല്യ­മി­ല്ല ഈ ആ­ഴ്ച­യിൽ.

ശ്രീ. പി. ശേ­ഷാ­ദ്രി അ­യ്യ­രു­ടെ വ്യ­ക്തി­പ്ര­ഭാ­വ­ത്തെ­ക്കു­റി­ച്ചു് ശ്രീ. വി. എസ്സ്. ശർമ്മ ഉ­പ­ന്യ­സി­ക്കു­ന്നു (മലയാളരാജ്യം-​ലക്കം 14). ക­ണ്ണു­നീ­രി­ന്റെ ന­ന­വു­ള്ള ആ ലേഖനം ഗു­രു­ഭ­ക്തി ഒരു മാ­നു­ഷി­ക­മൂ­ല്യ­മാ­ണെ­ന്നു വി­ശ്വ­സി­ക്കു­ന്ന­വ­രു­ടെ­യെ­ല്ലാം ഹൃ­ദ­യ­ത്തെ സ്പർ­ശി­ക്കും. മ­ഹാ­ക­വി എന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന ശ്രീ. പി. കു­ഞ്ഞി­രാ­മൻ നായരു ടെ കവിത വർ­ത്ത­മാ­ന­കാ­ല­ത്തി­ലെ ജീ­വി­ത­സ­ത്യ­ങ്ങ­ളു­മാ­യി പൊ­രു­ത്ത­പ്പെ­ടു­ന്നി­ല്ലെ­ന്നു കാ­ണി­ച്ചു് ശ്രീ. ഷൊർ­ണ്ണൂർ കാർ­ത്തി­കേ­യൻ ‘മം­ഗ­ളോ­ദ­യം’ മാ­സി­ക­ത്തിൽ എ­ഴു­തി­യി­ട്ടു­ള്ള ലേഖനം ഒരു പുതിയ നാദം കേൾ­പ്പി­ക്കു­ന്നു­വെ­ന്ന­തു് ആ­ശ്വാ­സ­പ്ര­ദം തന്നെ. ക­വി­പൂ­ജ­യ­ല്ല കാ­വ്യ­പൂ­ജ­യാ­ണു് ന­മു­ക്കു വേ­ണ്ട­തെ­ന്നു് ശ്രീ. എം. കു­ട്ടി­ക്കൃ­ഷ്ണൻ യു­ക്തി­പ്ര­ദർ­ശ­ത്തോ­ടെ വാ­ദി­ക്കു­ന്നു (ദേ­ശാ­ഭി­മാ­നി­വാ­രി­ക). ആ­രാ­ണു് അ­തി­നോ­ടു യോ­ജി­ക്കാ­തി­രി­ക്കു­ക? പക്ഷേ, ലേ­ഖ­ന­മെ­ന്ന നി­ല­യിൽ അ­തി­നു് ഒരു ശൈ­ഥി­ല്യം­വ­ന്നു­പോ­യി­ട്ടു­ണ്ടു്. ആ­ശ­യ­ങ്ങൾ­ക്കു് അ­ന്യോ­ന്യ­ബ­ന്ധ­വും വി­ഷ­യ­ത്തെ­സ്സം­ബ­ന്ധി­ച്ച ഒ­രേ­കാ­ഗ്ര­ത­യും ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ആ പ്ര­ബ­ന്ധം ആ­കർ­ഷ­ക­മാ­യേ­നെ.

ഒരു കാ­മു­കൻ കാ­മു­കി­യോ­ടു പ­റ­ഞ്ഞു: “ഓമനേ ഉ­റ­ങ്ങൂ! ഉ­റ­ങ്ങി­ക്ക­ഴി­ഞ്ഞാൽ ഞാൻ നി­ന്നെ ചും­ബി­ക്കാം. അ­പ്പോൾ ചി­ത്ര­ശ­ല­ഭ­ങ്ങൾ ചി­റ­കു­കൾ­കൊ­ണ്ടു് നി­ന്റെ ക­വിൾ­ത്ത­ട­ത്തിൽ സ്പർ­ശി­ക്കു­ക­യാ­ണെ­ന്നേ നി­ന­ക്കു തോ­ന്നു­ക­യു­ള്ളു.” ക­ലാ­കാ­ര­ന്മാർ­ക്കു് ക­ലാ­ദേ­വ­ത­യോ­ടു­ള്ള മാ­ന­സി­ക­നി­ല ഇ­താ­യി­രി­ക്ക­ണം. പക്ഷേ, ഈ സൗ­ന്ദ­ര്യ­ബോ­ധം ഇ­ന്നു് എ­വി­ടെ­പ്പോ­യി? ഈ മൃ­ദു­ല­ത എവിടെ അ­ന്തർ­ദ്ധാ­നം ചെ­യ്തി­രി­ക്കു­ന്നു?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1969-10-19.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 19, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.