സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-04-26-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

കു­മാ­ര­നാ­ശാ­ന്റെ കാലം വ്യാ­സ­നു­മുൻ­പോ?
images/EugeneIonesco01.jpg
യോ­ന­സ്ക്കോ

നാം ഒരു സ്നേ­ഹി­ത­നെ കാ­ണു­ന്നു­വെ­ന്നി­രി­ക്ക­ട്ടെ. ഉ­ട­നെ­യു­ള്ള ചോ­ദ്യം “എ­ന്തെ­ല്ലാം വി­ശേ­ഷം” എ­ന്നാ­യി­രി­ക്കും. “വി­ശേ­ഷ­മൊ­ന്നു­മി­ല്ല” എന്നു മ­റു­പ­ടി. ആ മ­റു­പ­ടി കി­ട്ടി­ക്ക­ഴി­ഞ്ഞാൽ വേ­റൊ­ന്നും ചോ­ദി­ക്കാ­നി­ല്ലാ­ത്ത­തു­കൊ­ണ്ടു് “വലിയ ഉഷ്ണം” അ­ല്ലെ­ങ്കിൽ “എ­ന്തൊ­രു കാ­ലാ­വ­സ്ഥ” എ­ന്നൊ­ക്കെ­പ്പ­റ­ഞ്ഞു സം­സാ­രം അ­വ­സാ­നി­പ്പി­ക്കും. പറയാൻ ഒ­ന്നു­മി­ല്ലാ­തി­രി­ക്കു­ക എ­ന്ന­തു് ഈ കാ­ല­ഘ­ട്ട­ത്തി­ന്റെ സ­വി­ശേ­ഷ­ത­യാ­ണെ­ന്നാ­ണു ശൂ­ന്യ­താ­വാ­ദ­ത്തി­ന്റെ ഉ­ദ്ഘോ­ഷ­ക­നാ­യ യോ­ന­സ്ക്കോ യുടെ അ­ഭി­പ്രാ­യം വ­ല്ല­തും പ­റ­യാ­നു­ണ്ടെ­ന്നു വ­ച്ചാ­ലോ? ആ ആ­ശ­യ­മാ­വി­ഷ്ക്ക­രി­ക്കു­ന്ന­തി­നു ഭാഷ പ­ര്യാ­പ്ത­മ­ല്ലെ­ന്നു് അ­ദ്ദേ­ഹം പ്ര­ഖ്യാ­പി­ക്കു­ന്നു. ഈ ആ­ശ­യ­രി­ക്ത­ത­യേ­യും ഭാ­ഷ­യു­ടെ അ­പ­ര്യാ­പ്ത­ത­യേ­യും വ്യ­ക്ത­മാ­ക്കി­ക്കാ­ണി­ക്കു­ന്നു യോ­ന­സ്ക്കോ­യു­ടെ “അ­ഭ്യ­സ­നം” (Lesson) എന്ന ഏ­കാ­ങ്ക­നാ­ട­കം. ‘ഡോ­ക്ട­റേ­റ്റ്’ സ­മ്പാ­ദി­ക്കാൻ വേ­ണ്ടി ഒരു പെൺ­കു­ട്ടി പ്രൊ­ഫ­സ­റു­ടെ അ­ടു­ത്തു പ­ഠി­ക്കാൻ വ­രു­ന്നു. അ­വൾ­ക്കു ഗു­ണ­ന­ക്രി­യ അ­റി­യാം. പക്ഷേ, നാലിൽ നി­ന്നു മൂ­ന്നു കു­റ­യ്ക്കാൻ അ­റി­ഞ്ഞു­കൂ­ടാ. പ്രൊ­ഫ­സർ ചോ­ദി­ക്കു­ന്നു: “ഒ­ന്നും ഒ­ന്നും?” ഉ­ത്ത­രം: ര­ണ്ടു്. ചോ­ദ്യം: ര­ണ്ടും ഒ­ന്നും? ഉ­ത്ത­രം: മൂ­ന്നു്. ഉ­ട­നു­ടൻ ന­ല്കു­ന്ന ഈ ഉ­ത്ത­ര­ങ്ങൾ കേ­ട്ടു പ്രൊ­ഫ­സർ അ­ദ്ഭു­ത­പ്പെ­ടു­ന്നു. പി. എച്ച്. ഡി­ക്കു് അവൾ സർവഥാ അർ­ഹ­യാ­ണെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യം (അ­ക്ഷ­രം പോലും ശ­രി­ക്ക­റി­യാ­തെ പി. എച്ച്. ഡി. സ­മ്പാ­ദി­ക്കു­ന്ന ഇ­ന്ന­ത്തെ പ­ണ്ഡി­ത­ന്മാ­രെ­ക്കൂ­ടി യോ­ന­സ്ക്കോ പ­രി­ഹ­സി­ക്കു­ക­യാ­ണു്). ക­ണ­ക്കു പ­ഠി­പ്പി­ച്ച­തി­നു­ശേ­ഷം പ്രൊ­ഫ­സർ ഭാ­ഷാ­ശാ­സ്ത്ര­ത്തി­ലേ­ക്കു പോ­കു­ന്നു. അതു പ­ഠി­പ്പി­ക്കാൻ ശ്ര­മി­ക്കു­മ്പോ­ഴാ­ണു് അ­ദ്ദേ­ഹം പ­രാ­ജ­യ­പ്പെ­ടു­ന്ന­തു്. ക­ണ­ക്കു പ­ഠി­പ്പി­ക്കാം. ആ­ശ­യാ­വി­ഷ്ക്കാ­ര­ത്തി­നു് അ­സ­മർ­ത്ഥ­മാ­യ ഭാ­ഷ­യും അ­തി­ന്റെ ശാ­സ്ത്ര­വും പ­ഠി­പ്പി­ക്കാൻ വയ്യ. ഈ വ്യർ­ത്ഥ­പ്ര­യ­ത്നം പ­ര­കോ­ടി­യി­ലെ­ത്തു­മ്പോൾ പ്രൊ­ഫ­സർ ശി­ഷ്യ­യെ കൊ­ല്ലു­ന്നു. മൃ­ത­ദേ­ഹം അ­വി­ടെ­നി­ന്നു മാ­റ്റു­ന്നു. അ­പ്പോൾ പ­രി­ചാ­രി­ക വ­ന്ന­റി­യി­ക്കു­ന്നു, വേ­റൊ­രു ശിഷ്യ പ­ഠി­ക്കാ­നെ­ത്തി­യി­രി­ക്കു­ന്നു­വെ­ന്നു്. അ­വൾ­ക്കും അതേ അ­ന്ത്യം തന്നെ വ­ന്നു­ചേ­രു­മെ­ന്നു ന­മു­ക്ക­റി­യാം. എ­ല്ലാം ശൂ­ന്യം; മരണം മാ­ത്ര­മേ ഇവിടെ അ­സം­ശ­യ­മാ­യു­ള്ളു; ആ­ശ­യാ­വി­ഷ്ക്കാ­ര­ത്തി­നു് ഭാഷ യോ­ജി­ച്ച­ത­ല്ല എ­ന്നൊ­ക്കെ­യാ­ണു് യോ­ന­സ്ക്കോ സ്ഥാ­പി­ക്കാൻ ശ്ര­മി­ക്കു­ന്ന­തു് (ആ­ശ­യാ­വി­ഷ്ക്കാ­ര­ത്തി­നു് ഭാഷ അ­പ­ര്യാ­പ്ത­മെ­ന്നു ക­രു­തു­ന്ന യോ­ന­സ്ക്കോ, ഭാ­ഷ­കൊ­ണ്ടു­ത­ന്നെ­യാ­ണു് തന്റെ ആശയം ന­മു­ക്കു പ­കർ­ന്നു ത­രു­ന്ന­തു് എന്ന വ­സ്തു­ത വി­ചി­ത്ര­മാ­യി­രി­ക്കു­ന്നു). യോ­നോ­സ്ക്കോ­യു­ടെ മറ്റു നാ­ട­ക­ങ്ങൾ, സാ­മു­വൽ ബ­ക്ക­റ്റി ന്റെ “വെ­യി­റ്റിം­ഗ് ഫോർ ഗോദോ ” തു­ട­ങ്ങി­യ കൃ­തി­കൾ, ഷെനേ യുടെ കൃ­തി­കൾ ഇ­വ­യൊ­ക്കെ ഈ ശൂ­ന്യ­താ­വാ­ദ­ത്തെ­യാ­ണു് പ്ര­തി­പാ­ദി­ക്കു­ന്ന­തു്. കേ­ര­ള­ത്തി­ലെ അ­ത്യ­ന്താ­ധു­നി­ക­രു­ടെ ആ­ചാ­ര്യ­ന്മാ­രാ­ണു് ഇ­വ­രെ­ല്ലാം. വേ­റെ­യും ആ­ചാ­ര്യ­ന്മാ­രു­ണ്ടു് ഇ­വർ­ക്കെ­ന്ന വ­സ്തു­ത ഞാൻ വി­സ്മ­രി­ക്കു­ന്നി­ല്ല. ജീ­വി­തം അ­തി­ന്റെ അ­ന്ത്യ­ത്തിൽ എ­ത്തി­യി­രി­ക്കു­ന്നു­വെ­ന്നു് വി­ശ്വ­സി­ക്കു­ന്ന ഷാ­ങ്പോൾ സാർ­ത്ര്, ആ­ത്മ­ഹ­ത്യ­കൊ­ണ്ടേ മ­നു­ഷ്യ­നു് ജീ­വി­ത­ത്തിൽ­നി­ന്നു ര­ക്ഷ­പ്പെ­ടാൻ ക­ഴി­യു­ക­യു­ള്ളു എ­ന്നു് വി­ശ്വ­സി­ക്കു­ന്ന അൽബേർ കമ്യൂ (ഇ­ദ്ദേ­ഹം മ­രി­ച്ചു­പോ­യി) എ­ന്നി­വ­രും ന­മ്മു­ടെ അ­ത്യ­ന്താ­ധു­നി­ക­രു­ടെ ഉ­പാ­ധ്യാ­യ­ന്മാ­രാ­ണു്. ഇ­തി­നി­ട­യിൽ സ്വാ­ഭാ­വി­ക­ജ്ഞാ­ന­ത്തി­നു് (Common sense) പ്രാ­ധാ­ന്യം ക­ല്പി­ക്കു­ന്ന റ­സ്സ­ലി ന്റെ ശബ്ദം കേൾ­ക്കാം. വേ­ദാ­ന്ത­ത്തി­ന്റെ മാർ­ഗ്ഗ­മാ­ണു് ശ­രി­യാ­യ മാർ­ഗ്ഗ­മെ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന കൃ­ഷ്ണ­മൂർ­ത്തി യുടെ ശബ്ദം കേൾ­ക്കാം. ഇ­ങ്ങ­നെ എ­ത്ര­യെ­ത്ര ശ­ബ്ദ­ങ്ങൾ! എ­ത്ര­യെ­ത്ര വാ­ദ­ങ്ങൾ! മുൻ­പു് ഒരു ശ­താ­ബ്ദ­വും ക­ണ്ടി­ട്ടി­ല്ലാ­ത്ത ആ­ശ­യ­സം­ഘ­ട്ട­ന­ങ്ങ­ളാ­ണു് ഇവിടെ ന­ട­ക്കു­ന്ന­തു്. ന­ട­ക്ക­ട്ടെ. പക്ഷേ, അതു് മ­നു­ഷ്യ­ന്റെ സർ­ഗ്ഗാ­ത്മ­ക­പ്ര­ക്രി­യ­യെ­ത്ത­ന്നെ ബാ­ധി­ച്ചാ­ലോ? അ­വ­ന്റെ സം­സ്ക്കാ­രം ത­ക­രു­ക­യി­ല്ലേ? തകരും, ത­കർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു എന്ന സ­ത്യ­മാ­ണു് അ­ത്യ­ന്താ­ധു­നി­ക­സാ­ഹി­ത്യം വി­ളം­ബ­രം ചെ­യ്യു­ന്ന­തു്. ഈ ത­കർ­ച്ച­യ്ക്കു ന­ല്ലൊ­രു തെ­ളി­വാ­യി­ട്ടു­ണ്ടു് ഈ ആ­ഴ്ച­യിൽ പു­റ­ത്തു­വ­ന്ന “മാ­തൃ­ഭൂ­മി വി­ഷു­പ്പ­തി­പ്പു്”. അ­തി­ന്റെ നൂ­റ്റി­പ്പ­ത്തു പു­റ­ങ്ങ­ളിൽ അ­ട­ങ്ങി­യി­രി­ക്കു­ന്ന “സാ­ഹി­ത്യ”ത്തെ വി­മർ­ശി­ക്കു­ക എന്ന പാ­ഴ്‌­വേ­ല­യ്ക്കു ഞാൻ ശ്ര­മി­ക്കു­ന്നി­ല്ല. ഒ­ന്നാം സ­മ്മാ­നം നേടിയ ക­വി­ത­യെ­ക്കു­റി­ച്ചും ഒ­ന്നാം സ­മ്മാ­നം നേടിയ ചെ­റു­ക­ഥ­യെ­ക്കു­റി­ച്ചും മാ­ത്രം പറയാം. ശ്രീ. എൻ. മാ­ധ­വൻ­കു­ട്ടി­യു­ടെ “എന്റെ മരണം” എന്ന ക­വി­ത­യ്ക്കാ­ണു് ഒ­ന്നാം സ­മ്മാ­നം കൊ­ടു­ത്ത­തു്. ബാ­ല്യ­കാ­ല­ത്തി­ന്റെ മാ­ധു­ര്യം വർ­ണ്ണി­ച്ചു­കൊ­ണ്ടാ­ണു് ക­വി­ത­യു­ടെ ആരംഭം

“ഒരു ഗോ­സാ­യി­ക്ക­ഥ­യിൽ

മു­ത്ത­ശ്ശി­പ്പാ­ട്ടിൽ താ­രാ­ട്ടിൽ

ഞാൻ ജീ­വി­ച്ച­പ്പോൾ

ഒരു ചെ­റു­തു­മ്പി­യിൽ ചെ­മ്പ­നി­നീർ­പ്പൂ­വിൽ

എ­ന്നാ­ഹ്ലാ­ദം—ഹർ­ഷോ­ന്മാ­ദം”

പ്രാ­യ­മാ­യ­പ്പോൾ ഈ ഹർ­ഷോ­ന്മാ­ദം പോയി. എ­ന്ന­ല്ല, ദുഃഖം വന്നു ചേർ­ന്നു.

“ഇ­ന്നെൻ ദുഃ­ഖ­മ­ഗാ­ധ­മ­രൂ­പം

മോ­ഹ­മ­ന­ന്തം; ഞാ­നൊ­രു ചെ­റു­ലോ­കം”.

ഇ­ത്ര­യും ക­ഴി­ഞ്ഞി­ട്ടു് കവി ത­ന്നോ­ടു ചോ­ദി­ക്കു­ന്നു:

“അമ്മ മ­രി­ച്ച­തു് ഇന്നോ ഇ­ന്ന­ലെ­യോ?”

ക­വി­ത­യിൽ ക­വി­യു­ടെ ഹൃ­ദ­യ­സ്പ­ന്ദ­നം കേൾ­ക്കാം. ഇവിടെ അതു കേൾ­ക്കു­ന്നി­ല്ല. അ­തു­കൊ­ണ്ടു് ഇതു ക­വി­ത­യ­ല്ല എ­ന്ന­തു പോ­ക­ട്ടെ. അ­വ­സാ­ന­ത്തെ വ­രി­യി­ലെ പാ­ര­ത­ന്ത്ര്യ­മാ­ണു് എന്നെ ദുഃ­ഖി­പ്പി­ച്ച­തു്, കമ്യു വി­ന്റെ Outsider എന്ന നോ­വ­ലിൽ നാ­യ­ക­ന്റെ അമ്മ മ­രി­ച്ച­താ­യി പ്ര­സ്താ­വി­ക്കു­ന്നു. പക്ഷേ, മ­രി­ച്ച­തു് ഇന്നോ അതോ ഇ­ന്ന­ലെ­യോ എ­ന്നു് അ­യാൾ­ക്കു് നി­ശ്ച­യ­മി­ല്ല, “Mother died today. Or may be yesterday; I can’t be sure” എ­ന്നാ­ണു് നോ­വ­ലി­ന്റെ ആരംഭം. എ­ല്ലാം ശൂ­ന്യം, എ­ല്ലാം പ്ര­മാ­ദ­പൂർ­ണ്ണം, ഇവിടെ മാ­നു­ഷി­ക­മൂ­ല്യ­ങ്ങൾ­ക്കു് അർ­ത്ഥ­മി­ല്ല. അ­മ്മ­യാ­രു് ? അവർ മ­രി­ച്ചാ­ലെ­ന്തു്? ഇ­ല്ലെ­ങ്കി­ലെ­ന്തു്? അ­സ്തി­ത്വ­വാ­ദ­ത്തിൽ വി­ശ്വ­സി­ക്കു­ന്ന കമ്യൂ ആ രീ­തി­യിൽ ഒരു നോ­വ­ലെ­ഴു­തി­യ­തു് ന­മു­ക്കു മ­ന­സ്സി­ലാ­ക്കാം. പക്ഷേ, ഇ­വി­ടു­ത്തെ അ­ത്യ­ന്താ­ധു­നി­കൻ ആ ചി­ന്താ­ഗ­തി കടം മേ­ടി­ക്കു­ന്ന­തു് മ­ന­സ്സി­ലാ­ക്കാൻ പ്ര­യാ­സം. എ­ന്തൊ­രു അ­ടി­മ­ത്തം! എ­ന്തൊ­രു ദ­യ­നീ­യാ­വ­സ്ഥ! ദു­ഷ്ക്ക­വി­ത­യു­ടെ കൂർ­ത്ത ന­ഖ­ങ്ങൾ അ­നു­വാ­ച­ക­ന്റെ ചർ­മ്മ­ത്തെ മാ­ന്തി­പ്പൊ­ളി­ക്കു­ന്ന­തു സ­ഹി­ക്കാം. ഈ പാ­ര­ത­ന്ത്ര്യം സ­ഹി­ക്കാൻ വയ്യ. “അ­ന്യ­ന്റെ ഭ­ക്ഷ­ണം ക­യ്ക്കം; അ­വ­ന്റെ കോ­ണി­പ്പ­ടി കയറാൻ പ്ര­യാ­സം” എന്നു ദാ­ന്തെ പ­റ­ഞ്ഞ­തു് ഞാൻ ഓർ­മ്മി­ക്കു­ന്നു. ഒ­ന്നാം­സ­മ്മാ­നം കി­ട്ടി­യ ഈ “കവിത”യിൽ നി­ന്നു് ഒ­ന്നാം സ­മ്മാ­നം കി­ട്ടി­യ “ചെ­റു­ക­ഥ”യി­ലേ­ക്കു പോ­യാ­ലോ? ശ്രീ. എൻ. എസ്സ്. മാ­ധ­വ­ന്റെ “ശിശു” എന്ന ആ ചെ­റു­ക­ഥ ഞാൻ പല പ­രി­വൃ­ത്തി വാ­യി­ച്ചു­നോ­ക്കി. സൃ­ഷ്ടി­യെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം എന്തോ പ­റ­യു­ന്നു എ­ന്ന­ല്ലാ­തെ വേ­റൊ­ന്നും എ­നി­ക്കു മ­ന­സ്സി­ലാ­യി­ല്ല. ഇതു് അ­യ­ഥാർ­ത്ഥ­മാ­ണു്, ദുർ­ഗ്ഗ­ന്ധ­പൂർ­ണ്ണ­മാ­ണു്. സാ­ഹി­ത്യാ­സ്വാ­ദ­ന­ത്തി­നു് ത­ല്പ­ര­നാ­യി വാരിക തു­റ­ക്കു­ന്ന സ­ഹൃ­ദ­യ­ന്റെ മൂ­ക്കി­നു നേ­രേ­യു­ള്ള ഇ­ടി­യാ­ണു്. സ­ത്യ­ത്തി­ന്റെ­യും സൗ­ന്ദ­ര്യ­ത്തി­ന്റെ­യും നേർ­ക്കു ബ­ഷീ­റും കേ­ശ­വ­ദേ­വും ഉ­റൂ­ബൂം ന­ട­ന്നു അ­ടു­ക്കു­മ്പോൾ ഈ അ­ത്യ­ന്താ­ധു­നി­ക­ന്മാർ ദി­ഗം­ബ­ര­ന്മാ­രാ­യി നി­ന്നു കേ­ര­ളീ­യ­രെ ഭ­യ­പ്പെ­ടു­ത്തു­ന്നു, അ­പ­മാ­നി­ക്കു­ന്നു. യ­ഥാർ­ത്ഥ­മാ­യ സം­സ്ക്കാ­ര­ത്തോ­ടു് ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത ഇ­ത്ത­രം ഹീ­ന­കൃ­ത്യ­ങ്ങ­ളെ നാം നി­രു­ത്സാ­ഹ­പ്പെ­ടു­ത്ത­ണം. പ­ത്രാ­ധി­പ­ന്മാ­രും ന­മ്മോ­ടു­കൂ­ടെ ഉ­ണ്ടാ­യി­രി­ക്ക­ണ­മെ­ന്നാ­ണു ന­മ്മു­ടെ ആ­ഗ്ര­ഹം. ഇനി ന­മു­ക്കു് “ജ­ന­യു­ഗം” വാ­രി­ക­യി­ലേ­ക്കു പോകാം. അ­ത്യ­ന്താ­ധു­നി­ക­ത­യെ അം­ഗീ­ക­രി­ക്കാ­ത്ത ഒരു ഉ­ത്കൃ­ഷ്ട­വാ­രി­ക­യാ­ണു “ജ­ന­യു­ഗം”. പക്ഷേ, അതിലെ രണ്ടു ചെ­റു­ക­ഥ­ക­ളും—ശ്രീ. യു. കെ. കു­മാ­ര­ന്റെ ‘പ്ര­തീ­ക്ഷ’യും കു­മാ­രി ജി. ഹേ­മ­ല­ത­യു­ടെ ‘നി­റ­ങ്ങ­ളും’—വി­ല­ക്ഷ­ണ­ങ്ങ­ളാ­ണു്. ഉ­ദ്യോ­ഗം തേ­ടി­വ­രു­ന്ന ഒരു പെൺ­കു­ട്ടി നി­രാ­ശ­ത­യിൽ വീ­ഴു­ന്ന­താ­ണു് ആ­ദ്യ­ത്തെ ക­ഥ­യി­ലെ വിഷയം. നി­ര­പ­രാ­ധ­യാ­യ ഒരു പെൺ­കു­ട്ടി താ­ന­റി­യാ­തെ അ­സാ­ന്മാർ­ഗ്ഗി­ക­ത­യി­ലേ­ക്കു പോ­കു­ന്ന­താ­ണു ര­ണ്ടാ­മ­ത്തെ ക­ഥ­യി­ലെ പ്ര­തി­പാ­ദ്യം. ര­ണ്ടു­ക­ഥ­കൾ­ക്കും ആ­ഖ്യാ­ന­ത്തി­ന്റെ സ്പ­ഷ്ട­ത­യി­ല്ല. വ്യ­ക്ത­ത­യാ­ണു ക­ല­യു­ടെ മുദ്ര. അ­തി­ല്ലെ­ങ്കിൽ ക­ല­യി­ല്ല. കു­ഞ്ചു­വി­നെ­യും ച­ന്തു­വി­നെ­യു­മാ­ണു ഞാൻ എ­പ്പോ­ഴും അ­ന്വേ­ഷി­ക്കു­ക. 37-ാം ലക്കം ജ­ന­യു­ഗ­ത്തിൽ ഞാൻ അവരെ ക­ണ്ടി­ല്ല. ആ ദുഃ­ഖ­ത്തോ­ടെ മ­ല­യാ­ള­രാ­ജ്യം വാരിക കൈ­യി­ലെ­ടു­ക്കു­ന്നു. ഒ­രു­കാ­ല­ത്തു് അവർ കാ­മു­കീ­കാ­മു­ക­രാ­യി­രു­ന്നു (ഈ തെ­റ്റാ­യ പ്ര­യോ­ഗ­ത്തി­നു സം­സ്കൃ­ത പ­ണ്ഡി­ത­ന്മാ­രോ­ടു മാ­പ്പു ചോ­ദി­ക്കു­ന്നു). ഇന്നു അ­വൾ­ക്കു വേറെ ഒ­രു­വ­നു­മാ­യി വി­വാ­ഹം നി­ശ്ച­യി­ച്ചി­രി­ക്കു­ന്നു. കാ­മു­ക­നു മോ­തി­രം മ­ട­ക്കി­ക്കൊ­ടു­ക്കാൻ വേ­ണ്ടി അവൾ എ­ത്തി­യി­രി­ക്കു­ന്നു. അ­യാൾ­ക്കാ­ക­ട്ടെ അ­വ­ളു­ടെ 419 എ­ഴു­ത്തു­കൾ തി­രി­ച്ചു­കൊ­ടു­ക്കാ­നു­ണ്ടു്. ര­ണ്ടു­പേ­രും രാ­ത്രി­യിൽ ഒരു മു­റി­യിൽ ക­ഴി­ഞ്ഞു­കൂ­ടു­ന്നു. അ­ന്യോ­ന്യം സ്പർ­ശി­ക്കു­ന്ന­തു­പോ­ലു­മി­ല്ല. നേരം വെ­ളു­ത്ത­പ്പോൾ പി­രി­ഞ്ഞു പോ­കു­ന്നു. ശ്രീ. ഉ­ണ്ണി­ക്കൃ­ഷ്ണൻ തി­രു­വാ­ഴി­യോ­ടി ന്റെ “മ­രീ­ചി­ക” എന്ന ഈ കഥയിൽ ഗ്രി­ല്ലേ എന്ന അ­ത്യ­ന്താ­ധു­നി­ക­നെ­ക്കു­റി­ച്ചു് പ­രാ­മർ­ശ­മു­ണ്ടെ­ങ്കി­ലും അ­ത്യ­ന്താ­ധു­നി­ക­ത­യി­ല്ല. പ്രാ­ചീ­ന­ത­യു­മി­ല്ല. പു­ളി­ക്കു­ന്ന മു­ന്തി­രി­ങ്ങ­യിൽ നി­ന്നാ­ണു് മ­ധു­ര­മു­ള്ള വിൻ­കാർ­ണ്ണീ­സ് വൈൻ വാ­റ്റി­യെ­ടു­ക്കു­ന്ന­തു്. കർ­ക്ക­ശ­ങ്ങ­ളാ­യ ജീ­വി­താ­നു­ഭ­വ­ങ്ങ­ളിൽ­നി­ന്നു് സൗ­ന്ദ­ര്യ­മാർ­ന്ന ക­ലാ­സൃ­ഷ്ടി വാർ­ത്തെ­ടു­ക്കാൻ ക­ഥാ­കാ­ര­നു് അ­റി­ഞ്ഞു­കൂ­ടാ: അ­തു­ത­ന്നെ­യാ­ണു് ശ്രീ. കു­രീ­പ്ര വി­ക്ര­മൻ­നാ­യ­രു­ടെ “മോചന”മെന്ന ക­വി­ത­യെ­ക്കു­റി­ച്ചും പ­റ­യാ­നു­ള്ള­തു്. വി­ക്ര­മൻ നായർ വാ­ക്കു­കൾ വേ­ണ്ട­വി­ധ­ത്തിൽ പ്ര­യോ­ഗി­ക്കു­ന്നു. ക­വി­ത­യ്ക്കു ഛ­ന്ദ­സ്സു­ണ്ടു്, അ­ല­ങ്കാ­ര­മു­ണ്ടു്. പക്ഷേ, ക­വി­ത­യെ­ന്ന­തു് ഒ­രു­ജ്ജ്വ­ല­പ്ര­വാ­ഹ­മാ­ണ­ല്ലോ. അതു് ഇവിടെ ദർ­ശ­നീ­യ­മ­ല്ല. ശ്രീ. കി­ഴു­ത്താ­നി അ­ര­വി­ന്ദ­ന്റെ “നർ­ത്ത­കി”യെ കാണാൻ ഒരു ര­സ­മു­ണ്ടു്, അ­ദ്ദേ­ഹ­ത്തി­ന്റെ അർ­ത്ഥ­ശൂ­ന്യ­ങ്ങ­ളാ­യ വാ­ക്കു­ക­ളിൽ അവൾ മ­റ­ഞ്ഞി­രി­ക്കു­ക­യാ­ണെ­ങ്കി­ലും. അർ­ത്ഥ­ശൂ­ന്യ­ങ്ങ­ളാ­യ വാ­ക്കു­ക­ളോ? അർ­ത്ഥ­മി­ല്ലാ­ത്ത വാ­ക്കേ­തു്? എ­ന്നാൽ കേ­ട്ടാ­ലും:

“കി­ങ്കി­ല­നാ­ദ­ത­രം­ഗോ­ത്സ­വ മദ

സ­ങ്ക­ലി­താ­മ­ല വേ­ദി­ക­ളിൽ

മാ­മ­യി­ലാ­ടും മ­ദ­ഭ­രി­തേ നിൻ

താ­മ­ര­നീൾ­മി­ഴി വി­ട­രു­മ്പോൾ… ”

ഇവിടെ ഓരോ വാ­ക്കി­നും അർ­ത്ഥ­മു­ണ്ടു്. അവ ഒ­രു­മി­ച്ചു ചേ­രു­മ്പോ­ഴും ഒ­രർ­ത്ഥം ക­ല്പി­ക്കാം. എ­ങ്കി­ലും കാ­വ്യ­പ­ര­മാ­യ അർ­ത്ഥം എ­ന്ന­തു് പ­മ്പ­ക­ട­ന്നി­രി­ക്കു­ന്നു.

നി­ലാ­വു് എ­പ്പോ­ഴു­മി­ല്ല. പക്ഷേ, അതു് ഉ­ള്ള­പ്പോ­ഴെ­ല്ലാം ന­മു­ക്കു് ആ­ഹ്ലാ­ദ­മാ­ണു്. ശ്രീ. കെ. ബാ­ല­കൃ­ഷ്ണ­ന്റെ “കൗ­മു­ദി” കൂ­റേ­ക്കാ­ലം കൃ­ഷ്ണ­പ­ക്ഷ­ത്തിൽ മ­റ­ഞ്ഞി­രു­ന്നി­ട്ടു് ഇതാ പ്ര­ത്യ­ക്ഷ­മാ­യി­രി­ക്കു­ന്നു. ന­മു­ക്കു് സ­ന്തോ­ഷി­ക്കാം. ആ നി­ലാ­വിൽ പ്രേ­മം, കോപം, ലജ്ജ എന്നീ വിവിധ ഭാ­വ­ങ്ങ­ളാർ­ന്നു് ബാ­ല­കൃ­ഷ്ണ­ന്റെ ചി­ന്ത­ക­ളാ­കു­ന്ന മോ­ഹ­നാം­ഗി­കൾ ഊ­ഞ്ഞാ­ലാ­ടു­ന്നു. അ­വ­രോ­ടൊ­രു­മി­ച്ചു ഊ­ഞ്ഞാ­ലാ­ടൻ ആ­ഗ്ര­ഹ­മു­ള്ള­വർ­ക്കു് അ­ങ്ങോ­ട്ടു പോകാം. അവർ നി­ങ്ങ­ളെ സ്വീ­ക­രി­ക്കും, അ­ടു­ത്തി­രു­ത്തും. അവർ ആ­ടു­മ്പോൾ സൗ­ര­ഭ്യ­മാർ­ന്ന കു­ന്ത­ള­ച്ചു­രു­ളു­കൾ നി­ങ്ങ­ളു­ടെ മു­ഖ­ത്തു വീഴും. ക­യ­റിൽ­പ്പി­ടി­ച്ചി­രി­ക്കു­ന്ന ക­ര­ങ്ങൾ നി­ങ്ങ­ളു­ടെ ക­ര­ങ്ങ­ളെ സ്പർ­ശി­ക്കും. “സ്ത്രീ­യു­ടെ ക­ര­ത്തി­ന്റെ മാ­ദ­ക­മ­ധു­രി­മ പാ­യു­ന്ന നി­ങ്ങ­ളു­ടെ സി­രാ­ച­ക്രം തു­ടി­ക്കും.” ഇതേ അ­നു­ഭ­വം തന്നെ ശ്രീ. കി­ളി­മാ­നൂർ ര­മാ­കാ­ന്ത­ന്റെ “മൗ­ന­ഭം­ഗി” എന്ന കവിത വാ­യി­ച്ചാ­ലു­മു­ണ്ടാ­കും (കു­ങ്ക­മം വാരിക—ലക്കം 31). ആ കവിത മു­ഴു­വൻ ഉ­ദ്ധ­രി­ക്കാ­തി­രി­ക്കാൻ എ­നി­ക്കു മ­ന­സ്സു­വ­രു­ന്നി­ല്ല.

താ­രി­ളം പ­ട്ടു­ടു­ത്തെൻ­മ­ടി­ത്ത­ട്ടിൽ വീ­ണാ­രോ­മ­ലാ­ളു­റ­ങ്ങു­ന്നു.

ക­ണ്ടാ­ലും ക­ണ്ടാ­ലും മോ­ഹ­മ­ട­ങ്ങാ­ത്ത

സു­ന്ദ­ര­സ്വ­പ്ന­മീ­രൂ­പം

കു­ഞ്ഞ­ള­ക­ങ്ങൾ ഹാ കു­മ്പി­ട്ടു­നി­ല്ക്കു­ന്നു

കു­ങ്കു­മ­പ്പൊ­ട്ടിൻ മു­ന്നിൽ.

എ­ന്നെ­ഞാൻ കാ­ണു­ന്നു കൃ­ഷ്ണ­മ­ണി­ക­ളേ

എ­ങ്ങു­പോ­യ് നി­ങ്ങൾ മ­റ­ഞ്ഞു?

ചെ­മ്പ­നീർ­പ്പൂ­വി­തൾ ചു­ണ്ടിൽ­ത്തി­ള­ങ്ങു­ന്ന

പു­ഞ്ചി­രി­യെൻ ചി­ത­യാ­വാം.

സ്വ­പ്ന­വ­ന­ങ്ങ­ളിൽ മേ­യു­മാ­ത്മാ­വി­ലെ

സ്വർ­ഗ്ഗ­ത്തി­ലാ­രാ­യി­രി­ക്കാം…?

പാ­വ­ക്കി­ടാ­ങ്ങ­ളും അ­മ്പാ­ടി­പ്പൈ­ത­ലും

പാ­ടി­ന­ട­ക്കു­ക­യാ­വാം.…

നേരിയ ജാ­ക്ക­റ്റി­നു­ള്ളിൽ തി­ള­ങ്ങു­ന്നു

പാ­രി­ജാ­ത­പ്പൂ­ങ്കു­ല­കൾ

മ­ഞ്ജു­വാ­മീ­മ­ണി­വീ­ണ­മീ­ട്ടി­ല്ല ഞാൻ

മൗ­ന­സം­ഗീ­ത­മേ ഭംഗി!

images/KlmnrRamakanthan.jpg
കി­ളി­മാ­നൂർ ര­മാ­കാ­ന്തൻ

അ­ത്യ­ന്താ­ധു­നി­ക­ക­വി­കൾ സൂ­ചി­കൊ­ണ്ടു് അ­നു­വാ­ച­ക­ന്റെ ക­ണ്ണു­കു­ത്തി­പ്പൊ­ട്ടി­ക്കു­ന്നു; ര­മാ­കാ­ന്തൻ അ­ര­യ­ന്ന­ത്തി­ന്റെ തൂ­വ­ലു­കൊ­ണ്ടു് സ­ഹൃ­ദ­യ­ന്റെ കൺ­പോ­ള­ക­ളെ സ്പർ­ശി­ക്കു­ന്നു. ച­ങ്ങ­മ്പു­ഴ യുടെ സ്വാ­ധീ­ന­ശ­ക്തി ഇവിടെ കാണാം. എ­ങ്കിൽ­ത്ത­ന്നെ­യെ­ന്തു്?

‘കു­ങ്ക­മം’വാ­രി­ക­യി­ലെ ക­ഥ­ക­ളി­ലേ­ക്കു വരാം. ഞാൻ അർ­ഹി­ക്കു­ന്ന­തി­ലു­മ­ധി­കം എ­ന്നെ­ക്കു­റി­ച്ചു് ന­ല്ല­വാ­ക്കു­കൾ പ­റ­ഞ്ഞി­ട്ടു­ള്ള ഒ­രു­ത്ത­മ സു­ഹൃ­ത്താ­ണു് ശ്രീ. ര­ത്നാ­ക­രൻ. അ­ദ്ദേ­ഹ­ത്തി­ന്റെ “വൃ­ന്ദാ­വ­ന­ത്തി­ലെ രാധ” എന്ന ചെ­റു­ക­ഥ ഞാൻ താ­ല്പ­ര്യ­ത്തോ­ടെ വാ­യി­ച്ചു­നോ­ക്കി. പക്ഷേ, ഒരു നല്ല വാ­ക്കും അ­തി­നെ­ക്കു­റി­ച്ചു് എ­നി­ക്കു പറയാൻ വ­യ്യാ­ത്ത­തിൽ ഞാൻ ദുഃ­ഖി­ക്കു­ന്നു. ഒരു സ­ന്യാ­സി തന്റെ ഭ­ക്ത­യെ ബ­ലാൽ­സം­ഗം ചെ­യ്യാൻ ശ്ര­മി­ക്കു­ന്നു. അവൾ ചെ­രു­പ്പൂ­രി അയാളെ അ­ടി­ക്കു­ന്നു. ഇ­താ­ണു് കഥ. ഒരു സാ­ധാ­ര­ണ സം­ഭ­വ­ത്തെ ക­ലാ­സൗ­ന്ദ­ര്യ­മി­ല്ലാ­തെ ര­ത്നാ­ക­രൻ ആ­വി­ഷ്ക്ക­രി­ക്കു­ന്നു എ­ന്ന­ല്ലാ­തെ ഇ­തി­നെ­ക്കു­റി­ച്ചു് വേ­റോ­ന്നും തന്നെ പ­റ­യാ­നി­ല്ല. അ­ച്ഛ­നി­ല്ലാ­ത്ത ഒരു കു­ട്ടി­യു­ടെ ദുഃഖം ശ്രീ. ജ­യ­പ്ര­കാ­ശ് നി­ല­മ്പൂ­രും പ്രേ­മ­ഭം­ഗം വന്ന ഒരു യു­വ­തി­യു­ടെ ദുഃഖം ശ്രീ. ഉ­ള്ളൂർ ഗോ­പാ­ല­കൃ­ഷ്ണ­നും പ്ര­തി­പാ­ദി­ക്കു­ന്നു (സ്ക്രാ­ബിൾ­സ്, ചുഴി എന്നീ ചെ­റു­ക­ഥ­കൾ). ക­ല­യു­ടെ ദീപം കൈയിൽ വ­ച്ചു­കൊ­ണ്ട­ല്ല ജ­യ­പ്ര­കാ­ശും ഗോ­പാ­ല­കൃ­ഷ്ണ­നും നി­ല്ക്കു­ന്ന­തു്.

“മ­ല­യാ­ള­നാ­ടു്” വാ­രി­ക­യു­ടെ 47-ാം ല­ക്ക­ത്തിൽ രണ്ടു ചെ­റു­ക­ഥ­ക­ളു­ണ്ടു്. ശ്രീ. ചൊ­വ്വ­ല്ലൂർ കൃ­ഷ്ണൻ­കു­ട്ടി യുടെ “പ്രായ”മാണു് ആ­ദ്യ­ത്തേ­തു്. ഭർ­ത്താ­വി­നു ചെ­റു­പ്പ­ക്കാ­രി­യാ­യ വേ­ല­ക്കാ­രി­യോ­ടു് ഒരു താ­ല്പ­ര്യം. ചെ­റു­പ്പ­മെ­ങ്കി­ലും പ്രാ­യം തോ­ന്നി­ക്കു­ന്ന ഭാ­ര്യ­യ്ക്കു് ഒരു അ­പ്പു­വി­നോ­ടു താൽ­പ­ര്യം. അ­തി­ന്റെ പ്ര­വർ­ത്ത­ന­ങ്ങൾ ചി­ത്രീ­ക­രി­ക്കാ­നാ­ണു കൃ­ഷ്ണൻ­കു­ട്ടി­ക്കു താൽ­പ­ര്യം. പക്ഷേ, അതു സ­ഫ­ലീ­ഭ­വി­ക്കു­ന്നി­ല്ല. മലബാർ സു­കു­മാ­ര­ന്റെ ചെ­റു­ക­ഥ­ക­ളിൽ കാ­ണു­ന്ന വി­ര­സ­മാ­യ നീ­ണ്ട­സം­ഭാ­ഷ­ണം കൃ­ഷ്ണൻ­കു­ട്ടി­യു­ടെ ക­ഥ­യി­ലു­മു­ണ്ടു്. അ­തി­നു് ഒ­ട്ടും സ്വാ­ഭാ­വി­ക­ത­യി­ല്ല. ശ്രീ. അ­ബ്ദുൾ­ഗ­ഫൂ­റി­ന്റെ “കൊ­ല്ലി­ക്കു­ന്നു” മു­ഴു­വൻ സെ­ക്സി­ന്റെ പ്ര­തീ­ക­ങ്ങ­ളാ­ണു്. ഫ്രാ­യി­റ്റി ന്റെ “സ്വ­പ്ന­വ്യാ­ഖ്യാ­ന­ങ്ങൾ ” വാ­യി­ച്ചി­ട്ടു­ള്ള­വർ­ക്ക­റി­യാം പാ­മ്പു ജ­ന­നേ­ന്ദ്രി­യ­ത്തി­ന്റെ­യും കു­ന്നു വ­ക്ഷോ­ജ­ത്തി­ന്റെ­യും പ്ര­തീ­ക­ങ്ങ­ളാ­ണെ­ന്നു്. അ­ങ്ങ­നെ­യു­ള്ള പ്ര­തീ­ക­ങ്ങൾ ഉ­പ­യോ­ഗി­ച്ചു ലൈം­ഗി­ക­ത്വം ക­ലർ­ന്ന ഒരു ക­ഥ­പ­റ­യു­ക­യാ­ണു ഗഫൂർ. മ­നഃ­ശാ­സ്ത്ര­ത­ത്ത്വ­ങ്ങ­ളേ­യും മാ­ന­സി­ക­ങ്ങ­ളാ­യ സിം­ബ­ലു­ക­ളേ­യും ക­ലാ­ത്മ­ക­മാ­ക്കാൻ പ്ര­യാ­സ­മു­ണ്ടു്. മ­നഃ­ശാ­സ്ത്ര­പ­ര­ങ്ങ­ളാ­യ കൃ­തി­കൾ വി­ര­ള­മാ­യേ വിജയം പ്രാ­പി­ക്കാ­റു­ള്ളു. അ­തി­നാൽ ഗ­ഫൂ­റി­ന്റെ കഥ പ­രാ­ജ­യ­പ്പെ­ട്ട­തിൽ അ­ദ്ഭു­ത­പ്പെ­ടാ­നി­ല്ല. പി­ച്ചി­പ്പൂ­കോർ­ത്തു മാ­ല­യു­ണ്ടാ­ക്കാം ക­ള്ളി­മു­ള്ളു­ചേർ­ത്തു ആരും മാല കെ­ട്ടാ­റി­ല്ല­ല്ലോ.

ഗ്ര­ന്ഥ­ങ്ങൾ

ഈ ആ­ഴ്ച­യിൽ എ­നി­ക്കു കാണാൻ ക­ഴി­ഞ്ഞ രണ്ടു പ്ര­ധാ­ന­പ്പെ­ട്ട ഗ്ര­ന്ഥ­ങ്ങ­ളാ­ണു ഡോ­ക്ടർ കെ. ഭാ­സ്ക്ക­രൻ നാ­യ­രു­ടെ “ഉ­പ­ഹാ­ര­വും” “മ­ഹാ­ഭാ­ര­ത”ത്തി­ന്റെ ഗദ്യ വി­വർ­ത്ത­ന­വും (ഒൻ­പ­താം വാ­ല്യം). വ­ള­രെ­ക്കാ­ല­ത്തി­നു­മുൻ­പു് എ­ഴു­തി­യ ചില ലേ­ഖ­ന­ങ്ങ­ളും അ­ടു­ത്ത­കാ­ല­ത്തു് എ­ഴു­തി­യ ചില ലേ­ഖ­ന­ങ്ങ­ളും ഒ­രു­മി­ച്ചു ചേർ­ത്താ­ണു ഡോ­ക്ടർ ഭാ­സ്ക്ക­രൻ നായർ ‘ഉ­പ­ഹാ­രം’ പ­ര­സ്യ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഏതു ഗ്ര­ന്ഥ­വും വാ­യി­ക്കാൻ കൊ­ള്ളാം. അ­വ­യി­ലെ അ­ഭി­പ്രാ­യ­ങ്ങ­ളോ­ടു നാം യോ­ജി­ച്ചി­ട്ടു­വേ­ണ്ട അ­വ­യു­ടെ സൗ­ന്ദ­ര്യ­മാ­സ്വ­ദി­ക്കാൻ. ആ നി­ല­യിൽ ഈ ഗ്ര­ന്ഥ­വും ആ­ദ­ര­ണീ­യ­മ­ത്രേ. എ­ങ്കി­ലും മുൻ­പെ­ഴു­തി­യ ലേ­ഖ­ന­ങ്ങൾ മാ­റ്റി എ­ഴു­തേ­ണ്ടി­യി­രു­ന്നു­വെ­ന്നു് എ­നി­ക്കു് തോ­ന്നു­ന്നു, അ­ങ്ങ­നെ ചെ­യ്തി­രു­ന്നെ­ങ്കിൽ തോമസ് മൻ, ലൂജി പി­രാ­ന്തെ­ല്ലോ എന്നീ സാ­ഹി­ത്യ­നാ­യ­ക­ന്മാ­രെ­ക്കു­റി­ച്ചു­ള്ള ലേ­ഖ­ന­ങ്ങൾ­ക്കു് ഇ­പ്പോ­ഴു­ള്ള ബ­ഹിഃ­സ്ഥ­ഭാ­വം, പ­ല്ല­വ­ഗ്രാ­ഹി­ത്വം ഒ­ഴി­വാ­ക്കാ­മാ­യി­രു­ന്നു. വ്യാ­സ­മ­ഹാ­ഭാ­ര­തം ഗ­ദ്യ­ത്തി­ലാ­ക്കു­ന്ന വി­ദ്വാൻ കെ. പ്ര­കാ­ശം വലിയ സേ­വ­ന­മാ­ണു് അ­നു­ഷ്ഠി­ക്കു­ന്ന­തു്. പക്ഷേ, തി­ടു­ക്കം കൊ­ണ്ടാ­വാം, അ­ക്ഷ­ന്ത­വ്യ­ങ്ങ­ളാ­യ തെ­റ്റു­കൾ അതിൽ ക­ട­ന്നു­കൂ­ടു­ന്നു. ഒൻ­പ­താം വാ­ല്യ­ത്തിൽ ഇ­ങ്ങ­നെ­യൊ­രു ഭാഗം കാ­ണു­ന്നു. സൂ­ര്യൻ പ­റ­യു­ക­യാ­ണു:

“എടോ, ശൂ­ചി­സ്മി­തേ, നി­ന്റെ അ­ച്ഛ­നും അ­മ്മ­യും ഗു­രു­ജ­ന­ങ്ങ­ളും സ്വ­ത­ന്ത്ര­ര­ല്ല. സുഭഗേ, ഭ­ദ്ര­മാ­യ എന്റെ വാ­ക്കു നീ കേൾ­ക്കു­ക. അ­ല്ല­യോ സു­ശ്രോ­ണി എ­ല്ലാം കാ­മി­ക്കു­ക എന്ന ‘കാമി’ ധാ­തു­വിൽ നി­ന്നാ­ണു് ക­ന്യ­ക­യ്ക്കു സ്വാ­ത­ന്ത്ര്യം ഉ­ണ്ടാ­യ­തു്… “യു­വ­ജ­ന­ഹൃ­ദ­യം സ്വ­ത­ന്ത്ര­മാ­ണ­വ­രു­ടെ കാ­മ്യ­പ­രി­ഗ്ര­ഹേ­ച്ഛ­യിൽ.” നീ പ­റ­യു­ന്ന­തു ലോ­ക­സ്വ­ഭാ­വ­മാ­ണു്”.

ഈ ഗ്ര­ന്ഥം തർ­ജ്ജ­മ­യ­ല്ലേ? അതിൽ വ്യാ­സൻ കു­മാ­ര­നാ­ശാ­ന്റെ കാ­വ്യ­ഭാ­ഗം ഉ­ദ്ധ­രി­ക്കു­ന്ന­തു് വി­ചി­ത്ര­മാ­യി­രി­ക്കു­ന്നു. ഒരു പക്ഷേ, കു­മാ­ര­നാ­ശാൻ വ്യാ­സ­നു മുൻ­പാ­യി­രി­ക്കാം ജീ­വി­ച്ചി­രു­ന്ന­തു്. എ­നി­ക്കു നല്ല നി­ശ്ച­യ­മി­ല്ലാ­ത്ത ആ­ക്കാ­ര്യ­ത്തെ­ക്കു­റി­ച്ചു് കൂ­ടു­ത­ലൊ­ന്നും പ­റ­യു­ന്നി­ല്ല. ക­ട­ലി­ലെ മു­ത്തു­ക­ളെ­യ­ല്ല, ക­ടൽ­ക്ക­ര­യി­ലെ ചി­പ്പി­ക­ളെ­യാ­ണു് നാം ഇ­ത്ര­യും നേരം നോ­ക്കി­യ­തു്. അതിൽ അ­ദ്ഭു­ത­പ്പെ­ടാ­നി­ല്ല. മു­ത്തു­കൾ വിരളം; ചി­പ്പി­കൾ ധാ­രാ­ളം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-04-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 19, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.