SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-05-24-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ച­ര­സ്സും ഭാം­ഗും റോ­സാ­പ്പൂ­വും
images/SigmundFreud.jpg
ഫ്രാ­യി­റ്റ്

ഫ്റാ­യി­റ്റി ന്റെ “സ്വ­പ്ന­വ്യാ­ഖ്യാ­ന­ങ്ങ ”ളിൽ പാ­മ്പു പു­രു­ഷോ­പ­സ്ഥ­ത്തി­ന്റെ പ്ര­തീ­ക­മാ­ണെ­ന്നു വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്നു. ഫ്രാ­യി­റ്റ് മാ­ത്ര­മ­ല്ല അ­ദ്ദേ­ഹ­ത്തി­നു­മുൻ­പു­ള്ള മ­നഃ­ശാ­സ്ത്ര­ജ്ഞ­ന്മാ­രും ഇ­ങ്ങ­നെ­ത­ന്നെ അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു്. സ്ത്രീ­ക­ളു­ടെ സ്വ­പ്ന­ങ്ങ­ളിൽ പാ­മ്പു പ്ര­ത്യ­ക്ഷ­പ്പെ­ടു­മ്പോ­ഴെ­ല്ലാം അതു മേ­ഹ­ന­ത്തേ­യാ­ണു സൂ­ചി­പ്പി­ക്കു­ന്ന­തെ­ന്നു ഫ്രാ­യി­റ്റും കൂ­ട്ടു­കാ­രും പ­റ­യു­ന്നു. പാ­മ്പി­നെ കാ­മോ­ത്സു­ക­ത­യു­ടെ പ്ര­തീ­ക­മാ­ക്കി­യി­രി­ക്കു­ക­യാ­ണു് ശ്രീ. സി. എച്ച്. ഗം­ഗാ­ധ­രൻ. അ­ദ്ദേ­ഹം “മനോരമ” വാ­രി­ക­യു­ടെ 11-ാം ല­ക്ക­ത്തിൽ എ­ഴു­തി­യ “ഇ­ഫീ­രീ­ത്തു പോ­റ്റു­ന്ന പാ­മ്പു്” എന്ന ചെ­റു­ക­ഥ­യിൽ കരുണൻ എന്ന ശിശു കരുണൻ എന്ന യു­വാ­വാ­യി മാ­റു­ന്ന­തോ­ടെ പാ­മ്പി­നെ­ക്ക­ണ്ടു പേ­ടി­ക്കു­ന്ന­താ­യി പ്ര­സ്താ­വി­ക്കു­ന്നു. കരുണൻ കൊ­ച്ചു­കു­ട്ടി ആ­യി­രി­ക്കു­മ്പോൾ­ത്ത­ന്നെ ഈ പാ­മ്പു് അ­യാ­ളു­ടെ മ­ന­സ്സി­ന്റെ അ­ഗാ­ധ­ത­ല­ത്തിൽ പ­തു­ങ്ങി­യി­രു­ന്ന­താ­ണ­ത്രേ. പാ­മ്പി­നെ ഭ­യ­പ്പെ­ടു­ക­യ­ല്ല അതിനെ ഇ­ണ­ക്കി­യെ­ടു­ക്കു­ക­യാ­ണു് വേ­ണ്ട­തെ­ന്ന ഉ­പ­ദേ­ശ­മ­നു­സ­രി­ച്ചു കരുണൻ പ്ര­വർ­ത്തി­ക്കു­ന്നു. അതോടെ പാ­മ്പി­നെ­ക്കു­റി­ച്ചു­ള്ള പേടി അ­യാൾ­ക്കി­ല്ലാ­തെ­യാ­കു­ന്നു. മ­നു­ഷ്യ­ന്റെ ഉ­പ­ബോ­ധ­മ­ന­സ്സി­ലും അ­ബോ­ധ­മ­ന­സ്സി­ലും ഉള്ള കാ­മ­മെ­ന്ന ജ­ന്മ­വാ­സ­ന­യാൽ അവൻ പ്ര­ക്ഷു­ബ്ധ്നാ­കു­ന്ന­തി­നെ­യും അ­തി­നെ­ക്ക­ണ്ട­റി­യു­മ്പോൾ അവൻ പ്ര­ശാ­ന്ത­നാ­കു­ന്ന­തി­നെ­യും ചി­ത്രീ­ക­രി­ക്കു­ന്ന ഈ കഥ മ­നഃ­ശാ­സ്ത്ര­ത­ത്ത്വ­ങ്ങൾ­ക്കു് അ­നു­രൂ­പ­മാ­ണു്. മ­നഃ­ശാ­സ്ത്ര­ത­ത്ത്വ­ങ്ങ­ളെ ക­ലാ­രൂ­പ­ത്തിൽ പ്ര­ദർ­ശി­പ്പി­ക്കു­വാൻ പ്ര­യാ­സ­മു­ണ്ടു്. കാരണം അ­ത്ത­രം ത­ത്ത്വ­ങ്ങൾ­ക്കു ക­ല­യു­ടെ മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശി­ക്കു­വാൻ അർ­ഹ­ത­യി­ല്ല എ­ന്ന­തു­ത­ന്നെ. എ­ങ്കി­ലും പ്ര­യാ­സ­പൂർ­ണ്ണ­മാ­യ ഈ കൃ­ത്യ­ത്തിൽ ശ്രീ. സി. എച്ച്. ഗം­ഗാ­ധ­രൻ ഒ­ട്ടൊ­ക്കെ വിജയം വ­രി­ച്ചി­രി­ക്കു­ന്നു.

ഇതാ ഒരു “ചു­വ­ന്ന പ­നി­നീർ­പ്പൂ” കാണുക. ലിപോ എന്ന മ­ഹാ­നാ­യ ചൈ­നീ­സു­ക­വി എ­ഴു­തി­യ­താ­ണി­തു്.

“യോ­ദ്ധാ­വി­ന്റെ പ്രി­യ­ത­മ ജ­ന­ലി­ന­ടു­ത്തൂ് ഇ­രി­ക്കു­ക­യാ­ണു്. ദുഃ­ഖ­നിർ­ഭ­ര­മാ­യ ഹൃ­ദ­യ­ത്തോ­ടു­കൂ­ടി അവൾ പ­ട്ടു­മെ­ത്ത­യിൽ വെ­ളു­ത്ത പ­നി­നീർ­പ്പൂ ത­യ്ക്കു­ന്നു അവൾ വി­രൽ­മു­റി­ച്ചു. രക്തം വെ­ളു­ത്ത പ­ന­നീർ­പ്പൂ­വിൽ വീണു് അതിനെ ചു­വ­ന്ന നി­റ­മു­ള്ള­താ­ക്കി. പൊ­ട്ടു­ന്ന­ന­വേ അ­വ­ളു­ടെ ചി­ന്ത­കൾ ആ­ത്മ­നാ­ഥ­നി­ലേ­ക്കു പ­റ­ക്കു­ക­യാ­ണു്. അ­ദ്ദേ­ഹം യു­ദ്ധം ചെ­യ്യു­ക­യാ­ണു്. ഒരു പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ രക്തം മഞ്ഞു ക­ട്ട­യിൽ ചു­വ­പ്പു­നി­റം ക­ലർ­ത്തു­ന്നു­ണ്ടാ­കാം. ഒരു കുതിര കു­തി­ച്ചോ­ടു­ന്ന ശബ്ദം അവൾ കേൾ­ക്കു­ന്നു. അ­വ­ളു­ടെ പ്രി­യ­ത­മൻ വ­ന്നെ­ത്തി­യോ? ഇല്ല, അതു് അ­വ­ളു­ടെ ഹൃ­ദ­യ­ത്തി­ന്റെ അ­ട­ക്ക­മ­റ്റ­മി­ടി­പ്പു­കൾ മാ­ത്രം. അവൾ പ­ട്ടു­മെ­ത്ത­യി­ലേ­ക്കു് ഒ­ന്നു­കൂ­ടെ ക­നി­ഞ്ഞു. ചു­വ­ന്നു­പോ­യ റോ­സാ­പ്പൂ­വി­ന­ടു­ത്തു വീണ ക­ണ്ണീർ­ക്ക­ണി­ക­ക­ളെ ഒരു വെ­ള്ളി­നൂ­ലു­കൊ­ണ്ടു ത­യ്ച്ചു അ­ല­ങ്ക­രി­ക്കാൻ തു­ട­ങ്ങി.”

സ്ത്രീ­ഹൃ­ദ­യ­ത്തി­ന്റെ ച­ല­ന­ങ്ങ­ളെ ഇ­തി­നേ­ക്കാൾ ഭം­ഗി­യാ­യി സ്ഫു­ടീ­ക­രി­ച്ചി­ട്ടു­ള്ള വേ­റൊ­രു കവിത ഞാൻ വാ­യി­ച്ചി­ട്ടി­ല്ല. അ­നു­ഗ്ര­ഹീ­ത­നാ­യ ഈ ചൈ­നീ­സ് മ­ഹാ­ക­വി­യു­ടെ മുൻ­പിൽ ഞാൻ സാ­ഷ്ടാം­ഗ­പ്ര­ണാ­മം ചെ­യ്യു­ന്നു. മ­ല­യാ­ള­രാ­ജ്യം ചി­ത്ര­വാ­രി­ക­യിൽ (ലക്കം 42) ശ്രീ. യു. ഏ. ഖാദർ എ­ഴു­തി­യ “സ്വ­ന്തം സ്വ­പ്ന­ങ്ങ­ളിൽ” എന്ന ചെ­റു­ക­ഥ വാ­യി­ച്ച­പ്പോൾ ഞാൻ ലി­പോ­യു­ടെ ഈ കവിത ഓർ­മ്മി­ച്ചു­പോ­യി. ല­ക്ഷ­ദ്വീ­പു­സ­മൂ­ഹ­ത്തിൽ­പ്പെ­ട്ട ബിത്ര എന്ന മ­നോ­ഹ­ര­മാ­യ ദ്വീ­പിൽ ഒ­രി­ട­ത്തു്, മീൻ­പി­ടി­ക്കാൻ പോയ ഭർ­ത്താ­വി­നെ സ്മ­രി­ച്ചു­നി­ല്ക്കു­ന്ന ഭാ­ര്യ­യെ ഖാദർ അ­വ­ത­രി­പ്പി­ക്കു­ന്നു. അ­വ­ളു­ടെ ലോ­ല­ഭാ­വ­ങ്ങ­ളെ ചി­ത്രീ­ക­രി­ക്കാ­നാ­ണു അ­ദ്ദേ­ഹ­ത്തി­ന്റെ യത്നം. പക്ഷേ, ശ്രമം വിജയം പ്രാ­പി­ക്കു­ന്നി­ല്ല. രൂ­പ­വും ഭാവും ഒ­ന്നി­ച്ചു­ചേർ­ക്കാൻ, ആ­ന്ത­ര­സൗ­ന്ദ­ര്യ­വും ബാ­ഹ്യ­സൗ­ന്ദ­ര­വും സ­മ്മേ­ളി­പ്പി­ക്കാൻ ക­ഥാ­കാ­ര­നു ക­ഴി­യു­ന്നി­ല്ല. ലി­പോ­യെ­പ്പോ­ലു­ള്ള പ്ര­തി­ഭ­ശാ­ലി­കൾ ഏ­താ­നും വാ­ക്യ­ങ്ങൾ എഴുതി നമ്മെ ക­ലാ­സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ധി­ത്യ­ക­യി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലു­ന്നു. ഖാദർ അ­തി­ന്റെ സാ­നു­പ്ര­ദേ­ശ­ങ്ങ­ളിൽ ഭൂമണം ചെ­യ്യു­ന്ന­തേ­യു­ള്ളു. അ­ദ്ദേ­ഹ­ത്തി­ന്റെ കൂ­ട്ടു­കാ­ര­നാ­യി ശ്രീ. പി. ഏ. ദി­വാ­ക­ര­നു­മു­ണ്ടു്. മ­ല­യാ­ള­രാ­ജ്യ­ത്തി­ലെ ‘അ­സ്ത­മ­നം’ എന്ന പൂർ­ണ്ണ­മാ­കാ­ത്ത കഥയെ ഉ­ദ്ദേ­ശി­ച്ചാ­ണു ഞാൻ ഇതു പ­റ­യു­ന്ന­തു്. “അ­സ്ത­മ­ന”ത്തി­ന്റെ (അ­സ്ത­മ­നം തെ­റ്റു്, അ­സ്ത­മ­യം എ­ന്നു­വേ­ണം) ഒ­രാ­രം­ഭ­മേ ഇ­വി­ടെ­യു­ള്ളൂ. പ­രീ­ക്ഷ എ­ഴു­തു­ന്ന കുറെ പെൺ­കു­ട്ടി­ക­ളു­ടെ സം­ഭാ­ഷ­ണ­ത്തോ­ടെ കഥ തു­ട­ങ്ങു­ന്നു. അതിൽ നി­ത്യ­ജീ­വി­ത­ത്തി­ന്റെ ക­ലാ­ശൂ­ന്യ­മാ­യ പു­ന­രാ­വി­ഷ്ക്ക­ര­ണ­മേ എ­നി­ക്കു കാണാൻ ക­ഴി­യു­ന്നു­ള്ളൂ.

images/LiBai.jpg
ലിപോ

ക­ലാ­രാ­ഹി­ത്യ­ത്തി­ന്റെ വൈ­രൂ­പ്യ­വും അ­സ­ഭ്യ­ത­യു­ടെ പാ­ര­മ്യ­വും ഒ­രു­മി­ച്ചു­ചേർ­ന്ന അവസ്ഥ കാ­ണ­ണ­മെ­ന്നു­ള്ള­വർ­ക്കു് കു­ങ്ക­മം വാ­രി­ക­യു­ടെ 34-ാം ല­ക്ക­ത്തി­ലെ ‘ഗ്രാ­മീ­ണ’ എന്ന ചെ­റു­ക­ഥ വാ­യി­ക്കാം. ന­വ­പ­രി­ണീ­ത. അവൾ ക­ണ്ണീ­രൊ­ഴു­ക്കു­ന്നു ഭർ­ത്താ­വി­ന്റെ മുൻ­പിൽ. കാരണം എ­ന്തെ­ന്നോ? അ­വൾ­ക്കു തു­ടർ­ച്ച­യാ­യി പ്ര­സ­വി­ക്കാൻ വയ്യ. മൂ­ന്നു­കു­ഞ്ഞു­ങ്ങൾ വേ­ണ­മെ­ന്നു­ണ്ടെ­ങ്കിൽ ഒ­രു­മി­ച്ചു മൂ­ന്നു­പേ­രെ പ്ര­സ­വി­ക്കാൻ അവൾ ത­യ്യാ­റാ­ണു്. ഭർ­ത്താ­വു് അ­തി­നു­വേ­ണ്ടി പ്ര­യ­ത്നി­ച്ചാൽ മതി. അ­തി­നു­ശേ­ഷം ഭർ­ത്താ­വി­നു ശാ­രീ­രി­ക­മാ­യ ആ­വ­ശ്യ­മു­ണ്ടെ­ങ്കിൽ “ഒരു ചെ­റു­പ്പ­ക്കാ­ര­ത്തി­പ്പെ­ണ്ണി­നെ വേ­ല­യ്ക്കു നി­റു­ത്തി­ക്കൊ­ള്ളു” എ­ന്നാ­ണു് അ­വ­ളു­ടെ നിർ­ദ്ദേ­ശം. ബീ­ഭ­ത്സ­മാ­ണു് ഈ കഥ. ശ്രീ. സി. ശ­ശി­ധ­രൻ പി­ള്ള­യു­ടെ “വ്രണ”മോ? (കു­ങ്കു­മം—ലക്കം 34) സ്ത്രീ തി­രി­ഞ്ഞു­നോ­ക്കാ­ത്ത ഒരു വി­രൂ­പൻ. അ­യാ­ളു­ടെ അ­ടു­ക്ക­ലേ­ക്കു് ഒരു വേ­ശ്യ­വ­രു­ന്നു. അയാൾ അവളെ ആ­ലിം­ഗ­നം ചെ­യ്തു. ചും­ബി­ച്ചു. അ­ത്ര­യേ­യു­ള്ളു. പെ­ട്ടെ­ന്നു് അ­യാൾ­ക്കൊ­രു ത­ളർ­ച്ച. അയാൾ ക­സേ­ര­യിൽ വീണു. ആ വി­രൂ­പ­നെ നോ­ക്കി­ക്കൊ­ണ്ടു് അ­റ­പ്പോ­ടെ അവൾ പോ­കു­മ്പോൾ ക­ഥ­യ­വ­സാ­നി­ക്കു­ന്നു. ശ­ശി­ധ­രൻ­പി­ള്ള­യു­ടെ മുൻ­പു­ള്ള ക­ഥ­ക­ളിൽ കാ­ണാ­ത്ത ആ­ഖ്യാ­ന­പാ­ട­വം ഈ ക­ഥ­ക­ളിൽ ദർ­ശ­നീ­യ­മാ­കു­ന്നു­ണ്ടു്. വി­രൂ­പൻ പും­സ്ത്വ­ഹീ­ന­നാ­ണെ­ന്നും കൂടി ക­ഥാ­കാ­രൻ സൂ­ചി­പ്പി­ക്കു­ന്നു­ണ്ടാ­കാം. നല്ല നി­ശ്ച­യ­മി­ല്ല എ­നി­ക്കു്. നി­ഷ്ക­ള­ങ്ക­രാ­യ കു­ട്ടി­കൾ­ക്കു് ഏതു നൃ­ശം­സ­നാ­യ പി­താ­വും യോ­ഗ്യ­നാ­ണു്. ക­ല­യു­മാ­യി ബ­ന്ധ­മി­ല്ലാ­ത്ത് സാ­ധാ­ര­ണ­ക്കാർ­ക്കു് ‘ഇ­തൊ­ക്കെ മ­തി­യ­ല്ലോ’ എന്നു തോ­ന്നി­പ്പോ­കും. എ­ന്നെ­പ്പോ­ലെ പ്രാ­യം കൂ­ടി­യ­വർ­ക്കു് ‘ഇതു പോര’ എ­ന്നും തോ­ന്നും.’ അതു സ്വാ­ഭാ­വി­ക­വു­മാ­ണു്. ശ്രീ. പ­രീ­പ്ര വാ­സു­ദേ­വൻ­നാ­യ­രു­ടെ ‘തി­ര­യും തീ­ര­വും’ എന്ന ക­ഥ­യി­ലാ­ക­ട്ടെ അ­ദ്ദേ­ഹ­ത്തി­നി­ഷ്ട­മു­ള്ള എല്ലാ വി­ഷ­യ­ങ്ങ­ളും കൈ­കാ­ര്യം ചെ­യ്തി­രി­ക്കു­ന്നു. ഓ­ഫീ­സിൽ വ­രു­ന്ന യു­വ­തി­യോ­ടു­ള്ള പ്രേ­മം, ആ പ്രേ­മ­ത്തി­നു സം­ഭ­വി­ക്കു­ന്ന ത­കർ­ച്ച, അ­മ്മ­യു­ടെ രോഗം, കടം വാ­ങ്ങി­ക്കൽ അ­ങ്ങ­നെ പലതും. ഒ­ടു­വിൽ ഇ­ഷ്ട­മു­ള്ള ഒ­രി­ട­ത്തു­വ­ച്ചു് ക­ഥ­യ­ങ്ങു് നി­റു­ത്തു­ക­യും ചെ­യ്യു­ന്നു. ചെ­റു­ക­ഥാ­ര­ച­ന­യു­ടെ മൗ­ലി­ക­ത­ത്ത്വ­ങ്ങ­ളെ­പ്പോ­ലും ക­ഥാ­കാ­രൻ മാ­നി­ക്കു­ന്നി­ല്ല.

സോ­ല്ലു­ണ്ഠ­ന­മാ­ണു് കോ­വി­ല­ന്റെ “അ­മ്മി­ണി” എന്ന ക­ഥ­യു­ടെ മുദ്ര (മാതൃഭൂമി-​ലക്കം 7). ഒരു മൃ­ത­ദേ­ഹ­ത്തെ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു് അ­ദ്ദേ­ഹം ജീ­വി­ത­ത്തി­ന്റെ­യും സ്നേ­ഹ­ത്തി­ന്റെ­യും അർ­ത്ഥ­രാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു പലതും പ­റ­യു­ന്നു. ബ­ന്ധു­ക്ക­ളു­ടെ സ്നേ­ഹ­മി­ല്ലാ­യ്മ­യി­ലേ­ക്കും അ­ദ്ദേ­ഹം കൈ­ചൂ­ണ്ടു­ന്നു, ആ­ഖ്യാ­ന­ത്തി­ന്റെ കൃ­ത്രി­മ­ത്വം ഒ­ഴി­വാ­ക്കി­യി­രു­ന്നെ­ങ്കിൽ ഈ ക­ഥ­യി­ലെ ജീ­വി­താ­ഭി­വീ­ക്ഷ­ണം അ­നു­വാ­ച­കർ­ക്കു് ര­സാ­നു­ഭൂ­തി ന­ല്ക­മാ­യി­രു­ന്നു. ശ്രീ. സി­റി­യ­ക്കു് കു­ര്യ­ന്റെ ‘ത്രി­വേ­ണി’ എന്ന ക­ഥ­യെ­ക്കു­റി­ച്ചു് ഞാൻ മൗനം അ­വ­ലം­ബി­ക്കു­ന്ന­തേ­യു­ള്ളു. അ­തി­നെ­സ്സം­ബ­ന്ധി­ച്ചു് എ­നി­ക്കു­ള്ള അ­ഭി­പ്രാ­യം പ­റ­ഞ്ഞാൽ എ­ല്ലാ­ക­ഥ­ക­ളെ­യും ഞാൻ കു­റ്റം പ­റ­യു­ന്നു­വെ­ന്നു് ചി­ല­രെ­ങ്കി­ലും അ­ഭി­പ്രാ­യ­പ്പെ­ട്ടേ­ക്കും. മ­ല­യാ­ള­ഭാ­ഷ­യിൽ ക­ഥ­യു­ടെ പേരിൽ ക­വി­ത­യു­ടെ പേരിൽ ആ­വിർ­ഭ­വി­ക്കു­ന്ന പലതും ച­വ­റാ­ണെ­ന്ന സത്യം അ­വ­രൊ­ട്ടു മ­ന­സ്സി­ലാ­ക്കു­ക­യു­മി­ല്ല. ഇ­ന്ന­ലെ എ­ന്നെ­ക്ക­ണ്ട ഒരു സു­ഹൃ­ത്തു ചോ­ദി­ച്ചു:“മ­ല­യാ­ള­നാ­ട്ടിൽ” വിജയൻ കാ­രോ­ട്ടു് എ­ഴു­തി­യ കഥ വാ­യി­ച്ചോ.” “ഇല്ല” എന്നു ഞാൻ മ­റു­പ­ടി നല്കി. “എ­ന്തു­കൊ­ണ്ടു് അ­ങ്ങ­നെ ചോ­ദി­ക്കു­ന്നു?” എന്റെ ചോ­ദ്യം. സു­ഹൃ­ത്തു് ക­ഥ­യു­ടെ സാ­രാം­ശം പ­റ­ഞ്ഞു് ‘ഹായ് ബോർ’ എ­ന്നു് അ­ഭി­പ്രാ­യം ആ­വി­ഷ്ക്ക­രി­ച്ചു. ഇന്നു ഞാൻ വി­ജ­യ­ന്റെ കഥ വാ­യി­ച്ചു. ഇക്കഥ മോ­ശ­മാ­ണെ­ന്നു പറഞ്ഞ സു­ഹൃ­ത്തി­നോ­ടു ഞാൻ യോ­ജി­ക്കു­ന്നി­ല്ല. ഒരു ഗർ­ഭ­ച്ഛി­ദ്ര­ത്തി­ന്റെ കഥ ആ­ഖ്യാ­ന­പാ­ട­വ­ത്തോ­ടെ ആ­വി­ഷ്ക്ക­രി­ച്ചി­ട്ടു­ണ്ടു് വിജയൻ കാ­രോ­ട്ടു്. വി­കാ­ര­ത്തി­ന്റെ സു­സൂ­ക്ഷ­മ­ത­യും പ്ര­തി­പാ­ദ­ന­രീ­തി­യു­ടെ ലാ­ളി­ത്യ­വും ഈ ക­ഥ­യു­ടെ സ­വി­ശേ­ഷ­ത­ക­ളാ­ണു്. എ­നി­ക്കു ന­ല്ല­തെ­ന്നു തോ­ന്നു­ന്ന ക­ഥ­ക­ളൊ­ക്കെ ന­ല്ല­താ­ണെ­ന്നു തന്നെ ഞാൻ എ­ഴു­താ­റു­ണ്ടു്. ക­ഥാ­കാ­ര­ന്മാർ പേ­രു­വ­ച്ചും പേ­രു­വ­യ്ക്കാ­തെ­യും തെ­റി­ക്ക­ത്തു­കൾ എ­നി­ക്കു അ­യ­യ്ക്കു­ന്ന പാ­ഴ്‌­വേ­ല നി­റു­ത്ത­ട്ടെ. അവ വാ­യി­ച്ചു് ഞാൻ ക്ഷോ­ഭി­ച്ചി­രു­ന്ന കാലം ഉ­ണ്ടാ­യി­രു­ന്നു. ഇ­പ്പോൾ പ്ര­ശം­സ­യിൽ കു­ളി­പ്പി­ച്ചാ­ലും അ­സ­ഭ്യ­ങ്ങ­ളിൽ കു­ളി­പ്പി­ച്ചാ­ലും ഒരേ മ­ന­സി­ക­നി­ല­യാ­ണു് എ­നി­ക്കു.

അ­ത്യ­ന്താ­ധു­നി­ക­ത­യെ നീ­തി­മ­ത്ക്ക­രി­ച്ചു­കൊ­ണ്ടു ശ്രീ. കാ­ക്ക­നാ­ടൻ എ­ഴു­തി­യ ലേ­ഖ­ന­ത്തി­നു ഞാൻ ഒരു മ­റു­പ­ടി എ­ഴു­തി­യി­രു­ന്നു. കാ­ക്ക­നാ­ട­ന്റെ ലേ­ഖ­ന­ത്തെ­ക്കു­റി­ച്ചു് ‘മ­ല­യാ­ള­നാ­ടി’ന്റെ പ്ര­ത്രാ­ധി­പർ പല പ­ണ്ഡി­ത­ന്മാ­രു­ടെ­യും അ­ഭി­പ്രാ­യ­മാ­രാ­ഞ്ഞ­പ്പോൾ അ­ല്പ­പ്ര­ഭാ­വ­നാ­യ എ­ന്റെ­യും മതം അ­ന്വേ­ഷി­ക്കു­ക­യു­ണ്ടാ­യി. അ­ങ്ങ­നെ­യാ­ണു ഞാൻ ആ ലേഖനം എ­ഴു­തി­യ­തു്. എ­ന്നാൽ എന്റെ ലേ­ഖ­ന­ത്തി­നു പ്ര­ത്യു­ക്തി­ന­ല്കു­ന്ന ശ്രീ. എസ്. വി. വേ­ണു­ഗോ­പൻ­നാ­യർ പ്ര­സ്താ­വി­ക്കു­ന്ന­തു് അ­ങ്ങ­നെ­യ­ല്ല. അ­ദ്ദേ­ഹം പ­റ­യു­ന്നു: “…അതിനെ ഖ­ണ്ഡി­ക­യ്ക്കു­ഖ­ണ്ഡി­ക എ­തിർ­ത്തി­ല്ലെ­ങ്കിൽ താ­നി­ങ്ങ­നെ നി­രൂ­പ­ക­നാ­യി ജീ­വി­ച്ചി­രു­ന്നി­ട്ടെ­ന്തു­ഫ­ലം എന്ന വാ­ശി­യാ­ണു ചിലർ പ്ര­ദർ­ശി­പ്പി­ക്കു­ന്ന­തു്” (മ­ല­യാ­ള­നാ­ട് ലക്കം 50) സ­ത്യ­വി­രു­ദ്ധ­മാ­ണു് ഈ പ്ര­സ്താ­വം. അ­തി­രി­ക്ക­ട്ടെ, എന്റെ ലേ­ഖ­ന­ത്തിൽ ഞാൻ ഉ­ന്ന­യി­ച്ചി­ട്ടു­ള്ള യു­ക്തി­കൾ­ക്കു മ­റു­പ­ടി ന­ല്കാ­തെ ശ്രീ. വേ­ണു­ഗോ­പൻ നായർ എന്നെ പ­ണ്ഡി­ത­മ്മ­ന്യ­നെ­ന്നും, വി­വ­രം­കെ­ട്ട­വ­നെ­ന്നും, വി­ഡ്ഢി­യെ­ന്നും, തെ­ണ്ടി­യെ­ന്നും, പ­റ്റി­യെ­ഴു­ത്തു­കാ­ര­നെ­ന്നും ഒക്കെ വി­ളി­ക്കു­ന്നു. ദേ­ഷ്യ­മാ­ണു് ഈ സം­ബു­ദ്ധി­ക­ളു­ടെ പി­റ­കിൽ പ്ര­വർ­ത്തി­ക്കു­ന്ന വി­കാ­രം. ദേ­ഷ്യം ഒരു ത­ര­ത്തി­ലു­ള്ള ഭ്രാ­ന്താ­ണു്. ആ ഭ്രാ­ന്തി­നു അ­ടി­മ­പ്പെ­ട്ട ലേഖകൻ എന്നെ അ­ശ്ലീ­ല­പ­ദ­ങ്ങൾ­കൊ­ണ്ടു് അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ന്നു. പ­ക­ര­മാ­യി എ­നി­ക്കു് അ­ദ്ദേ­ഹ­ത്തെ­യും തെ­റി­വി­ളി­ക്കാം. എ­ങ്കി­ലും എ­നി­ക്കു കോ­പ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് അ­സ­ഭ്യ­പ­ദ­ങ്ങൾ നാവിൽ വ­രു­ന്നി­ല്ല.

പല പാ­ശ്ചാ­ത്യ­സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കും നൈ­രാ­ശ്യ­മു­ണ്ടു്, ദുഃ­ഖ­മു­ണ്ടു്. ഏ­കാ­ന്ത­ത­യു­ടെ വൈ­ഷ­മ്യം അവർ അ­നു­ഭ­വി­ക്കു­ന്നു. മ­നഃ­ശാ­സ്ത്ര­ത്തി­ന്റെ അ­തി­പ്ര­സ­ര­ത്താ­ലും അ­ധി­പ്ര­സ­ര­ത്താ­ലു­മാ­ണു് ഈ വി­കാ­ര­ങ്ങൾ ഉ­ണ്ടാ­യ­തു്. സം­സ്ക്കാ­ര­ത്തി­ന്റെ മ­ണ്ഡ­ല­ങ്ങൾ പോലും വ്യ­വ­സാ­യ­വ­ത്ക­ര­ണ­ത്താൽ ദു­ഷി­ച്ചു­പോ­യ­തു ഏ­കാ­ന്ത­ത തു­ട­ങ്ങി­യ വൈ­ഷ­മ്യ­ങ്ങൾ­ക്കു കാ­ര­ണ­മാ­യി. അ­ങ്ങ­നെ സാർ­ത്രും കമ്യൂ വും യോ­ന­സ്ക്കോ യും ആ വി­കാ­ര­ങ്ങൾ­ക്കു രൂപം നൽകി. അ­വ­രു­ടെ ക­ലാ­സൃ­ഷ്ടി­ക­ളു­ടെ ക­ലാ­ത്മ­ക­ത്വ­ത്തെ­ക്കു­റി­ച്ചു് അ­ഭി­പ്രാ­യ ഭേദം ഉ­ണ്ടാ­കാം. എ­ങ്കി­ലും തി­ക­ഞ്ഞ ആർ­ജ്ജ­വ­ത്തിൽ നി­ന്നാ­ണു അവ സം­ജാ­ത­ക­ളാ­യ­തു്. ഭാ­ര­ത­ത്തിൽ യു­റോ­പ്പി­ലു­ള്ള സ്ഥി­തി­യി­ല്ല. സാർ­ത്രി­ന്റെ­യും ക­മ്യൂ­വി­ന്റെ­യും യോ­ന­സ്ക്കോ­യു­ടെ­യും കൃ­തി­കൾ വാ­യി­ക്കു­ന്ന ഇ­വി­ടു­ത്തെ ‘അ­ത്യ­ന്താ­ധു­നി­കർ’ പൂർ­വ്വ­ക­ല്പി­ത­ങ്ങ­ളാ­യ പ്ര­തി­പാ­ദ്യ­വി­ഷ­യ­ങ്ങൾ തേ­ടി­പ്പി­ടി­ച്ചെ­ടു­ക്കു­ന്നു. സാർ­ത്രി­ന്റെ­യും കൂ­ട്ടു­കാ­രു­ടെ­യും വേദന യ­ഥാർ­ത്ഥ­മ­ത്രേ. ഇ­വി­ടു­ത്തെ അ­ത്യ­ന്താ­ധു­നി­ക­രു­ടെ വേദന അ­സ­ത്യ­പൂർ­ണ്ണം. വേ­ദ­ന­യോ­ടു­കൂ­ടി സാർ­ത്ര് നി­ല­വി­ളി­ക്കു­ന്നു. വേ­ദ­ന­യി­ല്ലാ­തെ ഇവിടെ കൂറെ ആളുകൾ നി­ല­വി­ളി­ക്കു­ന്നു. മാ­വിൻ­കൊ­മ്പു­കൾ ചേർ­ത്തു് ഒ­ട്ടു­മാ­വു­ണ്ടാ­ക്കു­ന്ന­തു­പോ­ലെ ന­മ്മു­ടെ അ­ത്യ­ന്താ­ധു­നി­കർ തേ­ടി­പ്പി­ടി­ച്ചെ­ടു­ത്ത വി­ഷ­യ­ങ്ങ­ളെ സാർ­ത്രി­ന്റെ­യും യോ­നെ­സ്ക്കോ­യു­ടെ­യും രൂ­പ­ശി­ല്പ­ങ്ങ­ളിൽ ഒ­ട്ടി­ച്ചു­വ­യ്ക്കു­ന്നു. ഫലമോ? ക­ലാ­ശൂ­ന്യ­ങ്ങ­ളാ­യ ക­ഥ­ക­ളും ക­വി­ത­ക­ളും നാ­ട­ക­ങ്ങ­ളും. ഈ സത്യം പ­റ­ഞ്ഞ­തി­നാ­ണു് എന്നെ ശ്രീ. വേ­ണു­ഗോ­പൻ നായർ കു­ത്സി­ത­പ­ദ­ങ്ങൾ­കൊ­ണ്ടു് അ­ഭി­ഷേ­കം ചെ­യ്യു­ന്ന­തു്. അ­വാ­ച്യ­പ­ദ­പ്ര­യോ­ഗം കൊ­ണ്ടു് ഏതു മ­നു­ഷ്യ­ന്റെ സ­ത്യാ­ന്വേ­ഷ­ണ­തൽ­പ­ര­ത കെ­ട്ട­ട­ങ്ങി­പ്പോ­യി­ട്ടു­ണ്ടു്?

വെ­ളി­ച്ചം ഒ­ട്ടു­മി­ല്ലാ­ത്ത, ചൂടു് വ­ള­രെ­യു­ള്ള ആ ലേ­ഖ­ന­ത്തിൽ അ­ക്ഷ­ന്ത­വ്യ­ങ്ങ­ളാ­യ പ്ര­യോ­ഗ­വൈ­ക­ല്യ­ങ്ങൾ ഉ­ണ്ടു്. ചില തെ­റ്റു­കൾ മാ­ത്രം കാ­ണി­ക്കാം.

  1. കാ­ഥി­കർ (ഖ­ണ്ഡി­ക പുറം 28) ക­ഥ­യെ­ഴു­തു­ന്ന­വർ എന്ന അർ­ത്ഥ­ത്തിൽ ‘കാ­ഥി­കർ’ എന്നു പ്ര­യോ­ഗി­ക്കു­ന്ന­തു് തെ­റ്റു്. ക­ഥാ­കാ­ര­ന്മാർ ശരി.
  2. “എ­ന്നാ­ലും ഖ­ണ്ഡി­ക­യ്ക്കു ഖ­ണ്ഡി­ക എ­തിർ­ത്തി­ല്ലെ­ങ്കിൽ താ­നി­ങ്ങ­നെ നി­രൂ­പ­ക­നാ­യി­ജീ­വി­ച്ചി­രു­ന്നി­ട്ടെ­ന്തു ഫലം എന്ന വാ­ശി­യാ­ണു ചിലർ പ്ര­ദർ­ശി­പ്പി­ക്കു­ന്ന­തു്.” (പുറം 28. കോളം) വാ­ക്യം തെ­റ്റു്. ‘താൻ’ ‘നി­രൂ­പ­കൻ’ എ­ന്നു് ഏ­ക­വ­ച­നം പ്ര­യോ­ഗി­ച്ച­തി­നു­ശേ­ഷം ചിലർ എന്നു ബ­ഹു­ത്വം ക­ല്പി­ച്ച­താ­ണു് തെ­റ്റു്.
  3. ച­ങ്ങ­മ്പു­ഴഒ.എൻ.വി.-വി­ഷ്ണുസു­ഗ­ത­കു­മാ­രി-അ­യ്യ­പ്പ­പ്പ­ണി­ക്കർ എ­ന്നി­ങ്ങ­നെ സ്വാ­ഭാ­വി­ക­മാ­യ വി­കാ­സ­പ­രി­ണാ­മ­ങ്ങ­ളി­ലൂ­ടെ ക­ട­ന്നു­പോ­കു­ന്ന മ­ല­യാ­ള­ക­വി­ത…”(പുറം 28. കോളം 2) ച­ങ്ങ­മ്പു­ഴ­യും മറ്റു ക­വി­ക­ളും വി­കാ­സ­പ­രി­ണാ­മ­ങ്ങ­ളാ­ണെ­ന്നും അ­വർ­ക്കു ന­പും­സ­ക­ത്വ­മാ­ണു­ള്ള­തെ­ന്നും ഇ­ങ്ങ­നെ നാം മ­ന­സ്സി­ലാ­ക്കു­ന്നു.
  4. “മാ­ന­സി­കാ­പ­ഗ്ര­ഥ­നം ത­ക­ഴി­യി­ലു­ണ്ടു്” (പുറം 28. ഖ­ണ്ഡി­ക 5) ഇതു മ­ല­യാ­ള­മ­ല്ല. “തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള യ്ക്കു് മാ­ന­സി­കാ­പ­ഗ്ര­ഥ­ന­പാ­ട­വം ഉ­ണ്ടു്” എന്നോ “മാ­ന­സി­കാ­പ­ഗ്ര­ഥ­ന­പാ­ട­വം പ്ര­ദർ­ശി­പ്പി­ക്കു­ന്ന­വ­യാ­ണു് ത­ക­ഴി­യു­ടെ കഥകൾ” എന്നോ എ­ഴു­ത­ണം.
  5. ദേവും ത­ക­ഴി­യു­മാ­ണു് ചെ­റു­ക­ഥ­യു­ടെ അവസാന വാ­ക്കെ­ന്നു്.” (പുറം 28. ഖ­ണ്ഡി­ക 5) ദേ­വി­നേ­യും ത­ക­ഴി­യേ­യും അവസാന വാ­ക്കാ­ക്കി ന­പും­സ­ക­രാ­ക്കു­ന്ന­തു് ശ­രി­യ­ല്ല.
  6. ഭ­ത്സി­ക്കു­ക (പുറം 46. ഖ­ണ്ഡി­ക 2) തെ­റ്റു്. ഭർ­ത്സി­ക്കു­ക ശരി.
  7. അ­നു­ഭ­വ­ങ്ങൾ, അ­നു­ഭൂ­തി­കൾ (പുറം 46. ഖ­ണ്ഡി­ക 4) ര­ണ്ടി­നും ഒ­രർ­ത്ഥ­മാ­ണു്. ഇ­ന്ദ്രി­യാർ­ത്ഥ­ങ്ങ­ളു­ടെ സാ­മീ­പ്യം കൊ­ണ്ടു­ണ്ടാ­കു­ന്ന ജ്ഞാ­ന­മാ­ണു് അ­നു­ഭ­വം. അ­തു­ത­ന്നെ അ­നു­ഭൂ­തി­യും. “നാ­സി­കാ­ചൂർ­ണ്ണ­പ്പൊ­ടി”പോലെ നി­ന്ദ്യ­മാ­ണു് വേ­ണു­ഗോ­പൻ നാ­യ­രു­ടെ “അ­നു­ഭ­വ­ങ്ങൾ, അ­നു­ഭൂ­തി­കൾ” എന്ന പ്ര­യോ­ഗം.
  8. പു­റ­കി­ലാ­യി­രി­ക്കു­ന്നു. (പുറം 47) ഇതു തെ­റ്റു്. പി­റ­കി­ലാ­യി­രി­ക്കു­ന്നു എ­ന്ന­തു ശരി.
  9. പുനർ സൃ­ഷ്ടി­ക്കാൻ (പുറം 47) തെ­റ്റു്. പു­നഃ­സൃ­ഷ്ടി ശരി.
  10. “ആ­ല­പ്പു­ഴ ബോ­ട്ടു­ജ­ട്ടി­യി­ലും പു­റ­ക്കാ­ട്ടു ക­ട­പ്പു­റ­ത്തും മാ­ത്ര­മ­ല്ല അ­ധ്വാ­നി­ക്കു­ന്ന ജ­ന­വി­ഭാ­ഗ­മു­ള്ള­തെ­ന്നും ലോ­ക­ത്തെ­മ്പാ­ടു­മു­ള്ള മ­നു­ഷ്യ­ന്റെ മോ­ഹ­വും മോ­ഹ­ഭം­ഗ­വും സ്വ­പ്ന­വും വി­ഹ്വ­ല­ത­യും ഭയവും നി­രാ­ശ­യും ഒ­ന്നാ­ണെ­ന്നും മ­ല­യാ­ളി ക­ണ്ട­റി­ഞ്ഞു­പോ­യി” (പുറം 45. കോളം 1) വാ­ക്യം ഹ­ത­ബ­ന്ധം. “ആ­ല­പ്പു­ഴ ബോ­ട്ടു­ജ­ട്ടി­യി­ലും പു­റ­ക്കാ­ട്ടു് ക­ട­പ്പു­റ­ത്തും മാ­ത്ര­മ­ല്ല അ­ധ്വാ­നി­ക്കു­ന്ന ജ­ന­വി­ഭാ­ഗ­മു­ള്ള­തെ­ന്നു്” പറഞ്ഞ സ്ഥി­തി­ക്കു് “ലോ­ക­ത്തെ­മ്പാ­ടു­മു­ണ്ടെ­ന്നും” എന്നു വ്യ­ക്ത­മാ­യി പ­റ­യേ­ണ്ടി­യി­രു­ന്നു. ഇ­ത്ത­രം വാ­ക്യ­ര­ച­ന അ­ക്ഷ­ന്ത­വ്യ­മാ­യ അ­പ­രാ­ധ­മാ­ണു്. അ­ത്യ­ന്താ­ധു­നി­ക­രെ “ബ­ലൂൺ­പി­ള്ളേർ” എ­ന്നാ­ണു് ശ്രീ. കെ. ബാ­ല­കൃ­ഷ്ണൻ വി­ളി­ക്കു­ന്ന­തു് (കൗ­മു­ദി വാരിക).

അർ­ത്ഥ­സ­മ്പൂർ­ണ്ണ­മാ­യ ഒരു സം­ബു­ദ്ധി­ത­ന്നെ­യ­തു്.

ശ്രീ. കെ. എസ്സ്. ന­മ്പൂ­തി­രി ‘മാ­തൃ­ഭൂ­മി’യി­ലെ­ഴു­തി­യ കവിത സു­ന്ദ­ര­മാ­യി­രി­ക്കു­ന്നു.

“ആ­തി­ര­പ്പാ­ട്ടി­ന്നാർ­ദ്ര­മാ­ധു­ര്യം നു­ണ­ഞ്ഞു­ഷഃ

സ്നാ­ത­യാ­യെ­ത്തും ക്ഷീണ ഗ്രാ­മ­ഭം­ഗി­യും നെടു-

മം­ഗ­ല്യ­ക്കു­റി മ­ങ്ങി­പ്പോ­യ സ­ന്ധ്യ­തൻ മോഹ-

ഭം­ഗം­പോൽ നി­ല്ക്കു ജീർ­ണ്ണ­ക്ഷേ­ത്ര­വു­മ­ര­യാ­ലും”

ഒക്കെ എന്റെ അ­ന്തർ­നേ­ത്രം­കൊ­ണ്ടു കാ­ണ­ത്ത­ക്ക­വി­ധ­ത്തിൽ കവി ആ­ലേ­ഖ­നം ചെ­യ്യു­ന്നു. എന്റെ മുൻ­പിൽ നി­ല്ക്കു­ന്ന ഒരു പ­നി­നീർ­പ്പൂ അ­തി­ന്റെ ഞെ­ട്ടിൽ പ്ര­ക­മ്പ­നം കൊ­ള്ളു­ന്നു. അതു് കി­നാ­വു­കൾ കാ­ണു­ക­യാ­ണു്. അ­നു­വാ­ച­ക­നെ സ്വ­പ്ന­ങ്ങൾ കാ­ണി­ക്കു­ക­യാ­ണു് ശ്രീ. കെ. എസ്. ന­മ്പൂ­തി­രി. അ­ദ്ദേ­ഹ­ത്തി­ന്റെ കൂടെ ശ്രീ. പി. കു­ഞ്ഞി­രാ­മൻ­നാ­യ­രും ശ്രീ. അ­മ്പ­ല­പ്പു­ഴ ഗോ­പ­കു­മാ­റും ഉ­ണ്ടു് (മ­ല­യാ­ള­നാ­ട്ടി­ലെ ക­വി­ത­കൾ നോ­ക്കു­ക). യ­ഥാർ­ത്ഥ­മാ­യ കാ­വ്യ­പ്ര­ചോ­ദ­ന­ത്തോ­ടെ­യാ­ണു് ഗോ­പ­കു­മാർ പാ­ടു­ന്ന­തു്.

images/Ambalapuzhagopakumar.jpg
അ­മ്പ­ല­പ്പു­ഴ ഗോ­പ­കു­മാർ

ഇതാ ഈ വ­സ­ന്ത­കാ­ലം എത്ര മ­നോ­ഹ­രം! ഇവിടെ സൗ­ന്ദ­ര്യ­ത്തി­ന്റെ അലകൾ ഇ­ള­കു­ന്നു. ആ­ന്ത­ര­സൗ­ന്ദ­ര്യം വ്യ­ക്ത­മാ­ക്കി­കൊ­ണ്ടാ­ണു് വ­സ­ന്തം നൃ­ത്തം ച­വു­ട്ടു­ന്ന­തു്. ച­ര­സ്സും ഭാം­ഗും ഒക്കെ സാ­ഹി­ത്യ­ത്തിൽ­നി­ന്നു് ഒ­ഴി­വാ­ക്കി അ­ത്യ­ന്താ­ധു­നി­ക­രും ആ­ന്ത­ര­സൗ­ന്ദ­ര്യം വ്യ­ക്ത­മാ­ക്ക­ട്ടെ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-05-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 19, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.