SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-07-12-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

എ­നി­ക്കു ചു­റ്റും വൈ­രൂ­പ്യം
images/Maupassantl1888.jpg
മോ­പ്പ­സാ­ങ്

എന്റെ ചു­റ്റും വൈ­രൂ­പ്യ­മ­ല്ലാ­തെ ഒ­ന്നു­മി­ല്ല. ഞാൻ ഇ­രി­ക്കു­ന്ന­തും എന്റെ അ­ടു­ക്കൽ ഇ­ട്ടി­രി­ക്കു­ന്ന­തു­മാ­യ ക­സേ­ര­കൾ വി­കൃ­താ­കാ­ര­മു­ള്ള­വ­യാ­ണു്. എ­നി­ക്കു­വേ­ണ്ടി അവ വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്ന സു­ഹൃ­ത്തു് എന്റെ പ­ണ­ത്തി­ന്റെ ന­ല്ലൊ­രു­ഭാ­ഗം ചെ­ല­വാ­ക്കി­ക്ക­ള­ഞ്ഞു. അ­ങ്ങ­നെ വലിയ വില കൊ­ടു­ത്തി­ട്ടും എ­നി­ക്കു കി­ട്ടി­യ­തു കു­ട്ട­യു­ടെ ആ­കൃ­തി­യി­ലു­ള്ള നാലു ക­സേ­ര­കൾ. കോ­ഴി­ക്കാ­ലു­പോ­ലെ നീണ്ട നാലു ക­മ്പി­കൾ അ­നു­പാ­ത­ത്തെ വെ­ല്ലു­വി­ളി­ച്ചു­കൊ­ണ്ടു കാ­ലു­ക­ളു­ടെ സ്ഥാ­ന­ത്തു് എ­ഴു­ന്നു­നി­ല്ക്കു­ന്നു. ചൂ­ര­ലി­നു­പ­ക­രം ഓ­ക്കാ­ന­മു­ണ്ടാ­ക്കു­ന്ന വെ­ളു­പ്പു­നി­റ­ത്തോ­ടു കൂടിയ പ്ലാ­സ്റ്റി­ക് നാ­രു­കൾ­കൊ­ണ്ടു് അ­വ­യാ­കെ വ­രി­ഞ്ഞി­രി­ക്കു­ന്നു. ക­സേ­ര­ക­ളു­ടെ കാ­ര്യം കളയാം. കെ­ട്ടി­ട­ങ്ങ­ളെ­ക്കു­റി­ച്ചു് ആ­ലോ­ചി­ക്കാം, എന്റെ താ­മ­സ­സ്ഥ­ല­ത്തു­നി­ന്നു കു­റ­ച്ച­ക­ലെ­യാ­യി “ടാഗോർ സെ­ന്റ­ന­റി തീ­യേ­റ്റ”റു­ണ്ടു്. എ­ന്തൊ­രു വൈ­രൂ­പ്യം! എ­ന്തൊ­രു ബീ­ഭ­ത്സാ­കാ­രം! പ്ര­തി­ഭാ­ശാ­ലി­ക­ളാ­യ ശി­ല്പി­ക­ളും നിർ­മ്മാ­താ­ക്ക­ളും ഉള്ള എന്റെ നാ­ട്ടിൽ ഈ കു­ത്സി­ത­ത്വം എ­ങ്ങ­നെ വന്നു? മ­നോ­ഹ­ര­മാ­യ സെ­ക്ര­ട്ടേ­റി­യ­റ്റും മ­നോ­ഹ­ര­മാ­യ കാ­ഴ്ച­ബം­ഗ്ലാ­വു­മു­ള്ള തി­രു­വ­ന­ന്ത­പു­ര­ത്തു് ഈ “ടാഗോർ തീ­യേ­റ്റർ” എ­ങ്ങ­നെ രൂപം കൊ­ണ്ടു? ഒന്നേ ഉ­ത്ത­ര­മു­ള്ളു. ന­മ്മു­ടെ സൗ­ന്ദ­ര്യ­ബോ­ധം ന­ശി­ച്ചി­രി­ക്കു­ന്നു. സി­മ­ന്റും ക­മ്പി­യും ചു­ടു­ക­ട്ട­യും തോ­ന്നി­യ പോലെ ചേർ­ത്തു­വ­ച്ചാൽ കെ­ട്ടി­ട­മാ­യി­യെ­ന്നു നാം വി­ചാ­രി­ക്കു­ന്നു. നാ­ലു­ക­മ്പി­കൾ വ­ട്ട­ത്തി­ലു­ള്ള ഒരു ക­മ്പി­യിൽ ചേർ­ത്തു­വ­ച്ചാൽ ക­സേ­ര­യാ­യി­യെ­ന്നു നാം സ­ങ്ക­ല്പി­ക്കു­ന്നു. കുറെ വാ­ക്യ­ങ്ങൾ എ­ഴു­തു­ക­യും അ­ങ്ങി­ങ്ങാ­യി പ്രേ­മം എ­ന്ന­വാ­ക്കു തി­രു­കു­ക­യും ചെ­യ്താൽ ചെ­റു­ക­ഥ­യാ­യി എന്നു നാം ധ­രി­ക്കു­ന്നു. സൗ­ന്ദ­ര്യ­ബോ­ധം ന­ശി­ച്ചു എ­ന്ന­തു മാ­ത്ര­മ­ല്ല സത്യം, വൈ­രൂ­പ്യം സൗ­ന്ദ­ര്യ­മാ­ണു് എ­ന്നു­കൂ­ടി നാം വി­ചാ­രി­ച്ചു തു­ട­ങ്ങി­യി­രി­ക്കു­ന്നു. അ­ത­ല്ലെ­ങ്കിൽ ‘ജ­ന­യു­ഗം’ വാ­രി­ക­യു­ടെ (ജൂൺ 28) വി­ല­യേ­റി­യ രണ്ടു പു­റ­ങ്ങൾ മി­ന­ക്കെ­ടു­ത്താ­മെ­ന്നു ശ്രീ­മ­തി സി. വി. പ­ദ്മി­നി­ക്കു് എ­ങ്ങ­നെ തോ­ന്നാ­നാ­ണു്? 36 വ­യ­സ്സു ക­ഴി­ഞ്ഞി­ട്ടും വി­വാ­ഹം ക­ഴി­ക്കാൻ സാ­ധി­ക്കാ­ത്ത ഒരു സ്ത്രീ­യു­ടെ ദുഃ­ഖ­മാ­ണ­ത്രേ അതിൽ പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്ന­തു്. ന­മ്മു­ടെ മോ­ഹ­ന­സ്വ­പ്ന­ങ്ങൾ­ക്കു രൂപം ന­ല്കു­മ്പോ­ഴാ­ണു കല ജ­നി­ക്കു­ന്ന­തെ­ങ്കിൽ പ­ദ്മി­നി­യു­ടെ കഥ ക­ല­യ­ല്ല. ഭാ­വ­ന­യു­ടെ കോ­മ­ള­ഗ­ള­നാ­ള­ത്തിൽ വൈ­രൂ­പ്യ­ത്തി­ന്റെ കത്തി താ­ഴ്ത്തു­ക­യാ­ണു ഈ എ­ഴു­ത്തു­കാ­രി. ക­ല­യു­ടെ വൈ­രൂ­പ്യം മ­ന­സ്സി­നെ ഹ­നി­ച്ചു­ക­ള­യും. അ­ങ്ങ­നെ വ­ധി­ക്ക­പ്പെ­ട്ട മ­ന­സ്സു­മാ­യി ഞാൻ എന്റെ മേ­ശ­പ്പു­റ­ത്തേ­ക്കു നോ­ക്കു­മ്പോൾ മ­ഹാ­നാ­യ മോ­പ്പ­സാ­ങ്ങി ന്റെ ചെ­റു­ക­ഥ­ക­ളു­ടെ സ­മാ­ഹാ­രം സു­ഖ­മാ­യി ശ­യി­ക്കു­ന്ന­തു കാ­ണു­ന്നു. എന്റെ ആ­ത്മാ­വി­നെ കി­നാ­വു­കൾ­കൊ­ണ്ടു മൂടിയ ര­മ­ണീ­യ­ങ്ങ­ളാ­യ കഥകൾ! എന്റെ സം­സ്ക്കാ­ര­ത്തെ വി­ക­സി­പ്പി­ച്ച ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ക­ലാ­സൃ­ഷ്ടി­കൾ. ഞാൻ മ­നഃ­പീ­ഡ­യ­കു­ന്നു തെ­ല്ലൊ­രാ­ഹ്ലാ­ദ­ത്തോ­ടു­കൂ­ടി­യി­രി­ക്കു­ന്നു. പക്ഷേ, ആ­ഹ്ലാ­ദ­വും അതിനു തു­ല്യ­ങ്ങ­ളാ­യ മറ്റു വി­കാ­ര­ങ്ങ­ളും ക്ഷ­ണി­ക­ങ്ങ­ളാ­ണ­ല്ലോ. 15-ാം ലക്കം, മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ന്റെ മു­പ്പ­ത്തി­മൂ­ന്നാം പു­റ­ത്തു­ള്ള ഒരു ചി­ത്രം­ക­ണ്ടു ഞാൻ പേ­ടി­ക്കു­ന്നു. പു­രാ­ണ­ത്തി­ലെ പൂ­ത­ന­യെ അ­നു­സ്മ­രി­പ്പി­ക്കു­ന്ന രൂപം. അ­റ­പ്പു് ഉ­ള­വാ­ക്കു­ന്ന രണ്ടു ഭീ­മ­വ­ക്ഷോ­ജ­ങ്ങൾ. (ഭാ­ഗ്യം! അ­ത്യ­ന്താ­ധു­നി­കർ ചി­ല­പ്പോൾ മൂ­ന്നു വ­ക്ഷോ­ജ­ങ്ങൾ സ്ത്രീ­രൂ­പ­ത്തി­നു വ­ര­ച്ചു ചേർ­ക്കു­ന്ന­വ­രാ­ണു്.) അ­വ­യു­ടെ ബൃ­ഹ­ദാ­കാ­ര­ത്തി­നു ചേർ­ന്ന ഭീ­മ­ങ്ങ­ളാ­യ ഊ­രു­ക്കൾ, അ­വ­യ്ക്കി­ട­യി­ലൂ­ടെ ഒരു വിരൽ. അ­ശ്ലീ­ല­ത അ­തി­ന്റെ പാ­ര­മ്യ­ത്തിൽ എ­ത്തി­യി­രി­ക്കു­ന്നു. ഈ ഘോ­ര­രൂ­പ­ത്തി­ന്റെ വ­ല­ത്തു­ഭാ­ഗ­ത്താ­യി “പ്ര­വാ­ഹം” എന്ന ത­ല­ക്കെ­ട്ടു്. താഴെ ടി.ആർ. എന്നു ര­ണ്ട­ക്ഷ­ര­ങ്ങൾ. ഇ­ട­തു­ഭാ­ഗ­ത്താ­യി “ചെ­റു­ക­ഥ” എന്ന മ­റ്റൊ­രു ശീർ­ഷ­കം. ഞാൻ ചെ­റു­ക­ഥ വാ­യി­ച്ചു. ഒ­ന്ന­ല്ല പല പ്രാ­വ­ശ്യം. കു­രു­ടൻ, പു­രു­ഷോ­ത്ത­മൻ, നിർ­മ്മ­ല എ­ന്നി­ങ്ങ­നെ മൂ­ന്നു­പേ­രേ­ക്കു­റി­ച്ചു് എന്തോ പ­റ­ഞ്ഞി­രി­ക്കു­ന്നു എ­ന്നു­മാ­ത്ര­മേ എ­നി­ക്കു ഗ്ര­ഹി­ക്കാൻ ക­ഴി­ഞ്ഞു­ള്ളു. എ­ന്നെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഈ “ചെ­റു­ക­ഥ” മൂ­ക­മാ­ണു്, ബ­ധി­ര­മാ­ണു്, അ­ന്ധ­മാ­ണു്. ഇതേ അ­നു­ഭ­വം തന്നെ ശ്രീ. ക­ളി­യ­ലിൽ രാ­ധാ­കൃ­ഷ്ണ­ന്റെ “മ­ഷി­യി­ല്ലാ­തെ” എന്ന ചെ­റു­ക­ഥ മ­ല­യാ­ള­നാ­ടു് വാ­രി­ക­യിൽ വാ­യി­ച്ച­പ്പോ­ഴും എ­നി­ക്കു­ണ്ടാ­യി. ശ്രീ. വിജയൻ കാ­രോ­ട്ടി­ന്റെ “അഡയാർ കനാൽ തീ­ര­ത്തു് ” എന്ന ചെ­റു­ക­ഥ­യോ? (മലയാളനാട്-​ലക്കം 6) ഇവിടെ ദുർ­ഗ്ര­ഹ­ത­യി­ല്ല. എ­ല്ലാം വ്യ­ക്തം. പക്ഷേ, അതു് ക­ല­യു­ടെ നൈ­സർ­ഗ്ഗി­ക­ത്വ­മോ മൂ­ല്യ­മോ ആ­വ­ഹി­ക്കു­ന്നി­ല്ല. അഡയാർ ക­നാൽ­തീ­ര­ത്തു­ള്ള രോ­ഗി­യാ­യ ഒരു ചെ­രു­പ്പു­കു­ത്തി. അ­യാ­ളു­ടെ വേ­ശ്യ­യാ­യ ഭാര്യ. ഭാ­ര്യ­യു­ടെ ജാ­ര­നാ­യ നാ­രാ­യ­ണൻ, ജാ­ര­ന്റെ­നേർ­ക്കു് പ്ര­തി­കാ­രാ­ഗ്നി­ജ്വ­ലി­പ്പി­ച്ചു­വി­ടു­ന്നു ചെ­രു­പ്പു­കു­ത്തി. അ­യാ­ളു­ടെ സ്വ­ഗ­തോ­ക്തി­ക­ളിൽ ആ­ധു­നി­ക സ­മു­ദാ­യ­ത്തി­ന്റെ ജീർ­ണ്ണ­ത­യെ­ക്കു­റി­ച്ചു­ള്ള വി­മർ­ശ­ന­മു­ണ്ടു്. എ­ങ്കി­ലും വി­കാ­ര­ത്തി­ന്റെ സ്വാ­ഭാ­വി­ക­മാ­യ ആ­വി­ഷ്ക്കാ­ര­മാ­യി­ട്ടി­ല്ല ഈ കഥ. ഭാഷ അ­തി­ന്റെ യ­ഥാർ­ത്ഥാ­വ­സ്ഥ­യിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­മ്പോ­ഴാ­ണു് സാ­ഹി­ത്യ­മാ­കു­ന്ന­തു്. വിജയൻ കാ­രോ­ട്ടു് മ­ല­യാ­ള­ഭാ­ഷ­യെ കൃ­ത്രി­മ­ത്വ­ത്തി­ലേ­ക്കു ന­യി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ അ­പ­രാ­ധം എത്ര നി­സ്സാ­രം! ഒരു ക­ഥ­യെ­ഴു­തി, ന­ന്നാ­യി­ല്ല അ­തിൽ­ക്ക­വി­ഞ്ഞ കു­റ്റ­മൊ­ന്നും വിജയൻ ചെ­യ്തി­ട്ടി­ല്ല. അതല്ല ‘മ­ല­യാ­ള­രാ­ജ്യം’ വാ­രി­ക­യിൽ (ലക്കം 50) പ്ര­ത്യ­ക്ഷ­നാ­കു­ന്ന ശ്രീ. ബെൻ ബി. വി­ള­യിൽ അ­നു­ഷ്ഠി­ക്കു­ന്ന കൃ­ത്യം. അ­ദ്ദേ­ഹം ‘പാ­മ്പു്’ എ­ന്നൊ­രു ക­ഥ­യെ­ഴു­തി­യി­രി­ക്കു­ന്നു, വി­ശ്വ­സി­ച്ചു് വീ­ട്ടിൽ ഇടാൻ കൊ­ള്ളാ­മാ­യി­രു­ന്ന “മ­ല­യാ­ള­രാ­ജ്യ”ത്തിൽ ലൈം­ഗി­ക­വേ­ഴ്ച­യെ വ­മ­നേ­ച്ഛാ­ജ­ന­ക­മാ­യി പ്ര­തി­പാ­ദി­ക്കു­ന്ന ക­ഥ­യാ­ണു് ബെ­ന്നി­ന്റെ ‘പാ­മ്പു്’. ഞാൻ ഇതു് വ്യാ­ഖ്യാ­നി­ക്കാൻ ഒ­രു­മ്പെ­ടു­ന്നി­ല്ല. അ­തി­നു് എ­നി­ക്കു ധൈ­ര്യ­മി­ല്ല. ക­ഥാ­കാ­ര­ന്റെ ചില വാ­ക്യ­ങ്ങൾ ഉ­ദ്ധ­രി­ക്കാം.

“ക്ഷീ­ണി­ത­നാ­യ പാ­മ്പു് അ­രു­വി­ക്ക­ര­യി­ലെ ത­രി­ശു­ഭൂ­മി­യിൽ ചു­രു­ണ്ടു­കൂ­ടി­ക്കി­ട­ന്നു. അ­വി­ടെ­യു­ണ്ടാ­യി­രു­ന്ന രണ്ടു മാർ­ബിൾ­ഗോ­ള­ങ്ങൾ­ക്കി­ട­യിൽ പ­ത്തി­യ­മർ­ത്തി അ­രു­വി­യിൽ വാ­ലി­ട്ടി­ള­ക്കി വെ­ള്ളം തെ­റി­പ്പി­ച്ചു് അവർ ര­സി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു.” (പുറം 19) “ആ ഭൂ­പ്ര­ദേ­ശ­ത്തേ­ക്കു ക­ട­ക്കു­മ്പോ­ഴെ­ല്ലാം അവൻ പ്ര­ത്യേ­ക ഉറകൾ ഉ­പ­യോ­ഗി­ച്ചു, ത­ന്നിൽ നി­ന്നു­ണ്ടാ­കു­ന്ന വി­ഷ­സ്ഖ­ല­നം ആ മ­നോ­ഹ­ര­ഭൂ­വി­ഭാ­ഗ­ത്തെ മ­ലി­ന­പ്പെ­ടു­ത്താ­തി­രി­ക്കാൻ.” (പുറം 25)

മ­റ­പ്പു­ര­യു­ടെ ചു­വ­രു­ക­ളിൽ ക­രി­ക്ക­ട്ട­കൊ­ണ്ടു ചിലർ ചി­ത്ര­ങ്ങൾ വ­ര­യ്ക്കാ­റി­ല്ലേ? ചി­ല­തൊ­ക്കെ എ­ഴു­തി­വ­യ്ക്കാ­റി­ല്ലേ. കാ­മ­ത്തി­ന്റെ നിർ­ഗ്ഗ­മ­മാർ­ഗ്ഗ­മാ­ണ­തു്. അതു് അ­പ­രി­ഷ്കൃ­ത­രു­ടെ രീതി. പ­രി­ഷ്ക്കാ­ര­മു­ള്ള­വർ, വി­ദ്യാ­ഭ്യാ­സ­മു­ള്ള­വർ ഇ­മ്മ­ട്ടിൽ ക­ഥ­ക­ളെ­ഴു­തു­ന്നു. രണ്ടു മാ­ന­സി­ക­നി­ല­കൾ­ക്കും ത­മ്മിൽ ഒരു വ്യ­ത്യാ­സ­വു­മി­ല്ല.

ര­ണ്ടു­വർ­ഷം മുൻ­പു് തി­രു­വ­ന­ന്ത­പു­ര­ത്തു വ­ന്നെ­ത്തി­യ നാലു ജർ­മ്മൻ­കാ­രോ­ടൊ­രു­മി­ച്ചു് ഞാൻ കോ­വ­ള­ത്തേ­ക്കു പോയി. സാ­യ്പ­ന്മാർ കു­ളി­ക­ഴി­ഞ്ഞു് ക­ടൽ­ക്ക­ര­യിൽ ഇ­രു­ന്ന­പ്പോൾ ഒരു പയ്യൻ ക­രി­ക്കു കൊ­ണ്ടു വന്നു. ഞാൻ അ­വർ­ക്കു ക­രി­ക്കു­വാ­ങ്ങി­ക്കൊ­ടു­ത്തു. ആ­ദ്യ­മാ­യി ക­രി­ക്കിൻ വെ­ള്ളം കു­ടി­ച്ച ആ പാ­ശ്ചാ­ത്യർ “O, delicious drink, Sweet drink” എ­ന്നൊ­ക്കെ അ­ഭി­ന­ന്ദ­ന­വ­ച­ന­ങ്ങൾ പൊ­ഴി­ച്ചു തു­ട­ങ്ങി. ക­രി­ക്കി­ന്റെ വി­ല­യെ­ന്തെ­ന്നു് ഞാൻ അ­ന്വേ­ഷി­ച്ച­പ്പോൾ, കി­ട്ടി­യ­സ­ന്ദർ­ഭം പാ­ഴാ­ക്കേ­ണ്ട എന്നു കരുതി പയ്യൻ പ­റ­ഞ്ഞു: “അ­ഞ്ചു­രൂ­പ”. സാ­യ്പ­ന്മാ­രു­ടെ മുൻ­പിൽ­വ­ച്ചു് തർ­ക്കി­ക്ക­രു­തെ­ല്ലോ എന്നു കരുതി ഞാൻ അ­ഞ്ചു­രൂ­പ­യെ­ടു­ത്തു് അ­വ­നു­കൊ­ടു­ത്തു. ഉടനെ നാലു സാ­യ്പ­ന്മാ­രും കൂടെ മ­ല­യാ­ള­ത്തിൽ ആ­ക്രോ­ശി­ച്ചു തു­ട­ങ്ങി. “വേ­ന്റാ, വേ­ന്റാ, ന്നി­ന്റ­തു് നീ കൊ­റ്റു­ക്കു്; എ­ന്റ­തു് നാൻ കൊ­റ്റു­ക്കാം.” തു­ടർ­ന്നു ഓരോ രൂ­പ­യെ­ടു­ത്തു് മണലിൽ വച്ചു. ഞാൻ വി­ല­കൊ­ടു­ത്തു­കൊ­ള്ളാ­മെ­ന്നു നിർ­ബ്ബ­ന്ധ­പൂർ­വ്വം പ­റ­ഞ്ഞി­ട്ടും അവർ സ­മ്മ­തി­ച്ചി­ല്ല. ഇ­താ­ണു് സാ­യ്പി­ന്റെ രീതി, ഭാ­ര­തീ­യ­രു­ടെ ഹൃ­ദ­യ­വി­ശാ­ല­ത അ­വർ­ക്കി­ല്ല. പക്ഷേ, സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു പ­റ­യു­മ്പോൾ ഭാ­ര­തീ­യ­നു് വി­ട്ടു­വീ­ഴ്ച­യി­ല്ല. മുഖം നോ­ക്കാ­തെ അവൻ കാ­ര്യ­ങ്ങൾ പറയും. ആ രീതി എ­നി­ക്കു­മു­ണ്ടെ­ന്നു് ഞാൻ പ­റ­ഞ്ഞാൽ മാ­ന്യ­വാ­യ­ന­ക്കാർ ഞാൻ ആ­ത്മ­പ്ര­ശം­സ ന­ട­ത്തു­ക­യാ­ണെ­ന്നു് വി­ചാ­രി­ക്കു­മോ? അ­ങ്ങ­നെ വി­ചാ­രി­ക്ക­രു­തെ­ന്നു് അ­പേ­ക്ഷി­ക്കു­ന്നു ശ്രീ. പി. ആർ. നാഥൻ എന്റെ സു­ഹൃ­ത്താ­ണു്. പക്ഷേ, അ­ദ്ദേ­ഹം ‘കു­ങ്ക­മം’ വാ­രി­ക­യി­ലെ­ഴു­തി­യ ‘രജനി’ എന്ന ചെ­റു­ക­ഥ സു­ന്ദ­ര­മാ­ണെ­ന്നു് എ­നി­ക്കു പറയാൻ വയ്യ. കൺ­ട്രാ­ക്ട­റു­ടെ ഭാ­ര്യ­യ്ക്കു ധാ­രാ­ളം പ­ണ­മു­ണ്ടു്; ഭർ­ത്താ­വി­ന്റെ സ്നേ­ഹം മാ­ത്രം ല­ഭി­ക്കു­ന്നി­ല്ല. അ­ടു­ത്ത­വീ­ട്ടിൽ താ­മ­സി­ക്കു­ന്ന രജനി സാ­ധു­വാ­ണു്. മീ­ശ­ക്കാ­ര­നാ­ണു് അ­വ­ളു­ടെ ഭർ­ത്താ­വു്. എ­ങ്കി­ലും അവർ ത­മ്മിൽ എ­ന്തൊ­രു അ­ടു­പ്പം. കൺ­ട്രാ­ക്ട­റു­ടെ ഭാ­ര്യ­യ്ക്കു് അ­വ­ളെ­ക്ക­ണ്ടു് അ­സൂ­യ­യു­ണ്ടാ­കു­ന്നു. ചർ­വീ­ത­ചർ­വ­ണം ചെയ്ത ഒരു വിഷയം പ്ര­തി­പാ­ദി­ക്കു­ക­യാ­ണു് പി. ആർ.നാഥൻ. അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­യു­ടെ ആരംഭം കൊ­ള്ളാം. പ­ര്യ­വ­സാ­നം അ­സു­ന്ദ­ര­വും. കു­ങ്കു­മം വാ­രി­ക­യിൽ “വൃ­ത്തം” എ­ന്നൊ­രു ക­ഥ­കൂ­ടി­യു­ണ്ടു്. ശ്രീ. ഹരി പാ­പ്പ­നം­കോ­ടു് എ­ഴു­തി­യ ആ ക­ഥ­യെ­ങ്ങ­നെ? കു­ടി­യ­നാ­യ ഭർ­ത്താ­വു്. അയാൾ അ­ശ­ക്ത­നാ­ണു്. ഭാര്യ സു­ച­രി­ത­യ­ല്ല. അയാൾ വൈ­റ്റ­മിൻ ഗു­ളി­ക­യെ­ന്നു പ­റ­ഞ്ഞു് ഉ­റ­ക്ക­ഗു­ളി­ക അ­വൾ­ക്കു കൊ­ടു­ക്കു­ന്നു. ഭാര്യ മ­രി­ച്ച­തി­നു­ശേ­ഷം അ­യാ­ളു­ടെ വേ­ദ­നി­ക്കു­ന്ന മ­നഃ­സാ­ക്ഷി ക­ര­ടി­യു­ടെ രൂ­പ­ത്തിൽ മുൻ­പിൽ എ­ത്തു­ന്നു. ഇ­താ­ണു് വൃ­ത്ത­ത്തി­ലെ കഥ. പ്ര­തി­പാ­ദ­ന­രീ­തി­കൾ പ­ല­വി­ധ­ത്തി­ലാ­ണു്. അവയിൽ ഒ­ന്നാ­ണു് പ്ര­ഭാ­ഷ­ണാ­ത്മ­ക­മാ­യ രീതി. മ­ന­സ്സി­നു ചില പ്ര­ത്യേ­കാ­വ­സ്ഥ­കൾ ഉ­ള­വാ­ക്ക­ലാ­ണു് ആ രീ­തി­യു­ടെ കൃ­ത്യം. “ഡൗൺ, ഡൗൺ ബ്യൂ­റോ­ക്ര­സി” എന്ന മു­ദ്രാ­വാ­ക്യം മു­ഴ­ങ്ങു­മ്പോൾ ശ്രോ­താ­ക്കൾ­ക്കു് പ്ര­ത്യേ­ക­മാ­യ ഒരു മാ­ന­സി­കാ­വ­സ്ഥ­യു­ണ്ടാ­കു­ന്നു. അ­ങ്ങ­നെ പ്ര­യോ­ജ­ന­ത്തോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു പ്ര­ഭാ­ഷ­ണാ­ത്മ­ക­മാ­യ ആ­വി­ഷ്ക്ക­ര­ണ­രീ­തി. അ­തി­നു് ക­ല­യോ­ടു ബ­ന്ധ­മി­ല്ല. രീതി ക­ലാ­ത്മ­ക­മാ­കു­മ്പോൾ അ­തി­നു് അ­ന­ന്ത­ത അ­ല്ലെ­ങ്കിൽ അ­തി­രി­ല്ലാ­യ്മ എന്ന ഗുണം വ­രു­ന്നു. അതു് അ­നു­വാ­ച­ക­നെ അ­നു­ധ്യാ­ന­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കാ­ണു് ന­യി­ക്കു­ന്ന­തു്. ഹരി പാ­പ്പ­നം­കോ­ടു് പ്ര­ഭാ­ഷ­ണാ­ത്മ­ക­മാ­യ രീ­തി­യി­ലാ­ണു് ക­ഥ­യെ­ഴു­തു­ന്ന­തു്. അ­ദ്ദേ­ഹം ഉ­ദ്ദേ­ശി­ച്ച മാ­ന­സി­കാ­വ­സ്ഥ അ­നു­വാ­ച­ക­നു് സം­ജാ­ത­മാ­ക്കാൻ അതു് പ്ര­യോ­ജ­ന­പ്പെ­ടു­ന്നു­ണ്ടു്. തലമുറ ത­ല­മു­റ­യാ­യു­ള്ള വ്യ­ഭി­ചാ­ര­ത്തി­ന്റെ കഥ ശ്രീ. ര­ത്നാ­ക­രൻ പ­റ­യു­ന്നു (മനുഷ്യൻ-​ലക്കം 4). വി­ഷ­യ­ത്തി­നു് പു­തു­മ­യി­ല്ലെ­ങ്കി­ലും പ്ര­തി­പാ­ദ­ന­രീ­തി­ക്കു പു­തു­മ­യു­ണ്ടു്. സാ­ഡി­സ­വും അ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ട ബ­ലാൽ­സം­ഗ­വു­മാ­ണു് ശ്രീ. എൻ. എൻ. വാ­സു­ദേ­വ­ശർ­മ്മ­യു­ടെ “ഒരു കഥ (മൂ­ന്നു)” എന്ന ചെ­റു­ക­ഥ­യി­ലെ പ്ര­തി­പാ­ദ്യം. ച­ടു­ല­ത­യു­ള്ള പ്ര­തി­പാ­ദ­ന­രീ­തി­യു­ണ്ടു് ഈ ക­ഥ­യ്ക്കു്. തൊ­ഴി­ലാ­ളി തന്നെ ഭീ­ഷ­ണി­പ്പെ­ടു­ത്തി­യെ­ന്നു് ഒരു അ­സി­സ്റ്റ­ന്റു ഫോർ­മാൻ ക­ള്ള­മൊ­ഴി­കൊ­ടു­ത്തു തൊ­ഴി­ലാ­ളി­യെ സ­സ്പെ­ന്റ് ചെ­യ്തു. തൊ­ഴി­ലാ­ളി ഫോർ­മാ­നെ കൊ­ല്ലാൻ തീ­രു­മാ­നി­ച്ചു. ക­ത്തി­യു­മാ­യി അ­യാ­ളു­ടെ മുൻ­പിൽ ചാടി വീ­ണ­പ്പോൾ തൊ­ഴി­ലാ­ളി ക­ണ്ട­തു് നാ­ലു­വ­യ­സ്സു­ള്ള ഒരു പെൺ­കു­ട്ടി ഫോർ­മാ­ന്റെ സൈ­ക്കി­ളിൽ ഇ­രി­ക്കു­ന്ന­താ­ണു്. അ­വൾ­ക്കു പി­ന്നിൽ ച­കി­ത­നാ­യി നി­ല്ക്കു­ന്നു ഫോർ­മാൻ. കു­ട്ടി­യെ ക­ണ്ട­പ്പോൾ തൊ­ഴി­ലാ­ളി­യു­ടെ കൈയിൽ നി­ന്നു് കത്തി താഴെ വീ­ണു­പോ­ലും. ശ്രീ. പി. കെ. നാണു “ദേ­ശാ­ഭി­മാ­നി” വാ­രി­ക­യി­ലെ­ഴു­തി­യ ‘കത്തി’ എന്ന ഈ കഥ വി­ശ്വാ­സ­ജ­ന­ക­മ­ല്ല. തൊ­ഴി­ലാ­ളി­യു­ടെ പ്ര­തി­കാ­ര­വാ­ഞ്ഛ­യെ അ­നു­നി­മി­ഷം ഉ­ദ്ദീ­പി­പ്പി­ച്ചു­കൊ­ണ്ടു­വ­രു­ന്ന ക­ഥാ­കാ­രൻ പൊ­ടു­ന്ന­ന­വേ അയാൾ ആ അ­ഭി­ലാ­ഷം ഉ­പേ­ക്ഷി­ച്ചു­വെ­ന്നു പ­റ­ഞ്ഞാൽ വാ­യ­ന­ക്കാ­ര­നു് എ­ങ്ങ­നെ വി­ശ്വാ­സം ഉ­ണ്ടാ­കാ­നാ­ണു്. മ­രു­മ­ക­ളെ­കൊ­ന്നി­ട്ടു് ശ­വ­പ്പ­റ­മ്പി­ലേ­ക്കു് എ­ന്നും രാ­ത്രി ഓ­ടി­പ്പോ­കു­ന്ന ഒരു പീ­ലി­യെ ശ്രീ. വി. എം. പു­ന്നോ­ലിൽ ബ­സ്ല­ഹം അ­വ­ത­രി­പ്പി­ക്കു­ന്നു (മ­നോ­രാ­ജ്യം ആ­ഴ്ച­പ്പ­തി­പ്പു് ലക്കം-​9). ഈ കഥയും വി­ല­ക്ഷ­ണ­മാ­ണെ­ന്നു് ഞാൻ എ­ങ്ങ­നെ പറയും? സത്യം പ­റ­യു­ക­യാ­ണു്. ഏ­തെ­ങ്കി­ലും ഒരു കഥ ന­ല്ല­താ­ണെ­ന്നു പ്ര­ഖ്യാ­പി­ക്കാൻ എ­നി­ക്കു ആ­ഗ്ര­ഹ­മു­ണ്ടു്. സാ­ധി­ക്കു­ന്നി­ല്ല. 94 വ­യ­സ്സു­വ­രെ ജീ­വി­ച്ചി­രു­ന്ന ബർ­നാ­ഡ്ഷാ ഉ­ദ്ഘോ­ഷി­ച്ചു, നാ­ല്പ­തു വ­യ­സ്സു ക­ഴി­ഞ്ഞ­വ­നെ ജീ­വി­ച്ചി­രി­ക്കാൻ സ­മ്മ­തി­ക്ക­രു­തെ­ന്നു്. പ്രാ­യം കൂ­ടി­യ­വൻ പു­രോ­ഗ­തി­ക്കു് ത­ട­സ്സം സൃ­ഷ്ടി­ക്കു­മെ­ന്നാ­യി­രി­ക്കാം ഷാ വി­ചാ­രി­ച്ച­തു്. അ­ദ്ദേ­ഹം ഇന്നു ജീ­വി­ച്ചി­രു­ന്നെ­ങ്കിൽ, കേ­ര­ള­ത്തിൽ വ­ന്നു് ന­മ്മു­ടെ ചെ­റു­പ്പ­ക്കാ­രു­ടെ കഥകൾ വാ­യി­ച്ചെ­ങ്കിൽ, ലോ­ക­മാ­കെ കേൾ­ക്കു­മാ­റു് ഗർ­ജ്ജി­ക്കു­മാ­യി­രു­ന്നു, ചെ­റു­ക­ഥ­യെ­ഴു­തു­ന്ന ആ­രെ­യും വ­ച്ചേ­ക്ക­രു­തെ­ന്നു്. ചെ­റു­ക­ഥ­കൾ ര­ചി­ച്ചു­ര­ചി­ച്ചു് ന­മ്മു­ടെ ക­ഥാ­കാ­ര­ന്മാർ പു­രോ­ഗ­തി­ക്കു പ്ര­തി­സ­ന്ധം ഉ­ള­വാ­ക്കു­ന്നു.

images/PGovindapilla.jpg
പി. ഗോ­വി­ന്ദ­പി­ള്ള

മാർ­ക്സി­സം എന്ന ത­ത്ത്വ­ചി­ന്താ­ഗ­തി­ക്ക് വി­രു­ദ്ധ­മാ­ണു് സാ­ഹി­ത്യ­ത്തി­ലെ­യും ചി­ത്ര­ക­ല­യി­ലെ­യും അ­ത്യ­ന്താ­ധു­നി­ക­ത. അ­തൃ­പ്തി, ദേ­ഷ്യം, നൈ­രാ­ശ്യം, ഏ­കാ­ന്ത­ത­യോ­ടു­ള്ള ആ­ഭി­മു­ഖ്യം എ­ന്നി­വ­യാ­ണു് “അ­ത്യ­ന്താ­ധു­നി­ക­ത”യി­ലു­ള്ള­തു്. ഇതു് നി­ഷേ­ധാ­ത്മ­ക­മാ­യ രീ­തി­യാ­ണു്. മാർ­ക്സി­സം നി­ഷേ­ധാ­ത്മ­ക­മ­ല്ല. നി­ഷേ­ധാ­ത്മ­ക­ത­യോ­ടും ശൂ­ന്യ­താ­വാ­ദ­ത്തോ­ടും ബ­ന്ധ­പ്പെ­ട്ട അ­ത്യ­ന്താ­ധു­നി­ക­ത­യെ പി­ന്നെ എ­ങ്ങ­നെ­യാ­ണു് മാർ­ക്സി­സം അം­ഗീ­ക­രി­ച്ച­വർ­ക്കു് അം­ഗീ­ക­രി­ക്കാൻ സാ­ധി­ക്കു­ക? കാ­ര്യ­മി­താ­യി­ട്ടും ശ്രീ. ന­രേ­ന്ദ്ര­പ്ര­സാ­ദ് അ­ത്യ­ന്താ­ധു­നി­ക­ത­യെ നീ­തി­മ­ത്ക­രി­ച്ചു­കൊ­ണ്ടു് ‘ദേ­ശാ­ഭി­മാ­നി’വാ­രി­ക­യിൽ ഒരു ലേ­ഖ­ന­മെ­ഴു­തി­യി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ലേ­ഖ­ന­ത്തിൽ ഞാൻ ചൂ­ണ്ടി­ക്കാ­ണി­ച്ച ചി­ന്താ­ക്കു­ഴ­പ്പ­മു­ണ്ടു്. എ­ങ്കി­ലും പ്രൗ­ഢ­മാ­യി, ശ­ക്തി­യോ­ടെ അ­ദ്ദേ­ഹ­ത്തി­നു എ­ഴു­താൻ ക­ഴി­യും. പ്ര­തി­യോ­ഗി­ക­ളെ “അൾ­സേ­ഷ്യൻ പ­ണ്ഡി­ത­ന്മാർ” എ­ന്നും മ­റ്റും വി­ളി­ക്കാ­തി­രി­ക്കു­ന്ന­താ­ണു് ന­ല്ല­തു്. അതു സു­ജ­ന­മ­ര്യാ­ദ­യ്ക്കു ചേർ­ന്ന­ത­ല്ല­ല്ലോ, എന്റെ ഒ­ര­ഭി­പ്രാ­യ­ത്തെ പ­രാ­മർ­ശി­ച്ചു­കൊ­ണ്ടു് എന്നെ ‘അയാൾ’ എന്നു അ­ദ്ദേ­ഹം പ­റ­യു­ന്നു. വേറെ ചിലരെ ഞ­ര­മ്പു രോ­ഗി­ക­ളെ­ന്നും തി­രു­വാ­തി­ര­നി­രൂ­പ­ക­രെ­ന്നും വി­ളി­ക്കു­ന്നു. സാ­ഹി­ത്യ­ത്തിൽ ഈ അ­സ­ഭ്യ­വർ­ഷം ന­ട­ത്തു­ന്ന­തിൽ ഒ­രർ­ത്ഥ­വു­മി­ല്ല. ത­ങ്ങൾ­ക്കു ശ­രി­യെ­ന്നു തോ­ന്നി­യ­തു് ആളുകൾ പ­റ­യു­ന്നു. ഈ ലേ­ഖ­ക­നെ­പ്പോ­ലെ ചിലർ ശ­ക്തി­യു­ള്ള ഭാഷ ഉ­പ­യോ­ഗി­ക്കു­ന്നു. ന­രേ­ന്ദ്ര­പ്ര­സാ­ദ് അ­വ­രോ­ടു യോ­ജി­ക്കു­ന്നി­ല്ലെ­ങ്കിൽ ആ വ­സ്തു­ത പ­റ­യാ­മ­ല്ലോ. അതിനു പ­ക­ര­മാ­യി അ­സ­ഭ്യം പ­റ­യു­മ്പോൾ വാ­യ­ന­ക്കാ­രു­ടെ സ­ഹ­ഭാ­വം ന­ഷ്ട­പ്പെ­ടു­ത്തു­ക­യാ­ണു്. ന­രേ­ന്ദ്ര­പ്ര­സാ­ദ് ക­മ്മ്യൂ­ണി­സ്റ്റാ­യി­ട്ടാ­ണു് ഭാ­വി­ക്കു­ന്ന­തു്. പക്ഷേ, എ­നി­ക്ക­റി­യാ­വു­ന്ന ക­മ്മ്യൂ­ണി­സ്റ്റു­കാ­രൊ­ക്കെ യോ­ഗ്യ­ന്മാ­രാ­ണു്. “ദേ­ശാ­ഭി­മാ­നി”യുടെ അ­ധി­പ­രാ­യ ശ്രീ. പി. ഗോ­വി­ന്ദ­പി­ള്ള യെ എ­നി­ക്കു നേ­രി­ട്ട­റി­യാം. വി­ന­യ­ത്തി­ന്റെ­യും സു­ജ­ന­മ­ര്യാ­ദ­യു­ടെ­യും പ്ര­തി­രൂ­പ­മാ­ണു് അ­ദ്ദേ­ഹം, ദേ­ശാ­ഭി­മാ­നി­യു­ടെ മ­റ്റാ­രു പ­ത്രാ­ധി­പ­രാ­യ ശ്രീ. എം. എൻ. കു­റു­പ്പു സു­വി­നീ­ത­നാ­ണു്, ശി­ഷ്ടാ­ചാ­ര­യോ­ഗ്യ­നാ­ണു്. ‘ജ­ന­യു­ഗം’പ­ത്രാ­ധി­പർ ശ്രീ. കാ­മ്പി­ശ്ശേ­രി ക­രു­ണാ­ക­രൻ ഒരു പു­രു­ഷ­ര­ത്ന­മാ­ണു്. ഞാനും ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യി­ലെ നേ­താ­വാ­യ ശ്രീ. കെ. വി. സു­രേ­ന്ദ്ര­നാ­ഥും ഒ­രു­മി­ച്ചു പ­ഠി­ച്ചു, ഒ­രു­മി­ച്ചു താ­മ­സി­ച്ചു: ഒ­രു­മി­ച്ചു വ­ളർ­ന്നു. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശു­ദ്ധി­യെ­ക്കു­റി­ച്ചു്, ഗു­ണ­ഗ­ണ­ങ്ങ­ളെ­ക്കു­റി­ച്ചു ഞാൻ ഒ­ന്നും പ­റ­യു­ന്നി­ല്ല. ഞാൻ ശ്രീ. ഈ. എം. ശ­ങ്ക­രൻ ന­മ്പൂ­തി­രി­പ്പാ­ടി ന്റെ ആ­ധ്യ­ക്ഷ്യ­ത്തിൽ പല പ്രാ­വ­ശ്യം പ്ര­സം­ഗി­ച്ചി­ട്ടു­ണ്ടു്. ഉ­ത്കൃ­ഷ്ട­മാ­യ വി­ധ­ത്തി­ലേ ആ മ­ഹാ­നേ­താ­വു് എ­ന്നോ­ടു പെ­രു­മാ­റി­യി­ട്ടു­ള്ളു. വലിയ നേ­താ­ക്ക­ന്മാ­രെ­ല്ലാം അ­ങ്ങ­നെ­യാ­ണു്. മാർ­ക്സി­സ്റ്റാ­യി ഭാ­വി­ക്കു­ന്ന ന­രേ­ന്ദ്ര­പ്ര­സാ­ദ് മാ­ത്രം ഇ­ങ്ങ­നെ വി­ന­യ­ര­ഹി­ത­നാ­യി എ­ഴു­തു­ന്ന­തെ­ന്തി­നാ­ണു്? ആവോ. മുൻപു പ­റ­ഞ്ഞ­തു ഞാൻ ആ­വർ­ത്തി­ക്കു­ന്നു. അ­സ­ഭ്യ­വർ­ഷം­കൊ­ണ്ടോ, അ­പ­മാ­ന­നം­കൊ­ണ്ടോ, നി­ന്ദ­നം­കൊ­ണ്ടോ മ­നു­ഷ്യ­ന്റെ സ­ത്യാ­ന്വേ­ഷ­ണ­തൽ­പ­ര­ത കെ­ട്ട­ട­ങ്ങി­യി­ട്ടി­ല്ല.

images/Joseph_kv.jpg
ജെ. കെ. വി.

പ്ര­ശ­സ്ത ക­ഥാ­കാ­ര­നാ­യ ശ്രീ. ജെ. കെ. വി. ഒ­രി­ക്കൽ എ­ന്നോ­ടു പ­റ­ഞ്ഞു: You have a weakness for humour—നേ­ര­മ്പോ­ക്കി­നോ­ടു നി­ങ്ങൾ­ക്കു ആ­ദ­രി­ക്കാൻ വ­യ്യാ­ത്ത താൽ­പ­ര്യ­മു­ണ്ടു്. ശ­രി­യാ­യി­രി­ക്കാം. എ­ങ്കി­ലും അ­തു­കൊ­ണ്ടു മാ­ത്ര­മ­ല്ല എ­നി­ക്കു ശ്രീ. ഈ­ശ്വ­ര­വാ­രി­യ­രു­ടെ “മാ­റ്റി­നി” എന്ന കവിത ഇ­ഷ്ട­പ്പെ­ട്ട­തു് (മാ­തൃ­ഭൂ­മി ലക്കം 15). മ­നു­ഷ്യ­ത്വ­ത്തി­ന്റെ മോ­ഹ­ന­മാ­യ ഒരു ഭാ­ഗ­ത്തെ­യാ­ണു് അ­നു­ഗ്ര­ഹീ­ത­നാ­യ ഈ കവി എ­ടു­ത്തു­കാ­ണി­ക്കു­ന്ന­തു്. ദുർ­ഗ്ര­ഹ­ത എന്ന ക­ണ്ട­കാ­കീർ­ണ്ണ­മാ­യ മാർ­ഗ്ഗ­ത്തി­ലൂ­ടെ വ­ലി­ച്ചി­ഴ­യ്ക്കാ­തെ അ­ദ്ദേ­ഹം എ­നി­ക്കു് ആ­ഹ്ലാ­ദം ന­ല്കു­ന്നു. അ­ദ്ദേ­ഹം സൃ­ഷ്ടി­ച്ച രം­ഗ­ങ്ങൾ ഞാൻ എന്റെ മ­ന­സ്സിൽ പു­ന­രാ­വി­ഷ്ക്ക­രി­ച്ചു് ര­സി­ക്കു­ന്നു. കവി ഇതിൽ കൂ­ടു­ത­ലാ­യി ഒ­ന്നും പ്ര­വർ­ത്തി­ക്കേ­ണ്ട­തി­ല്ല­ല്ലോ. ഫ­ലി­ത­ത്തി­നു വൈ­ഷ­യി­ക­സ്വ­ഭാ­വ­മു­ണ്ടു്. പക്ഷേ, വൈ­ഷ­യി­ക­ത്വം സം­സ്ക്ക­രി­ക്ക­പ്പെ­ട്ട രീ­തി­യിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടാ­ലും അ­നു­വാ­ച­ക­നു ര­സി­ക്കും ആ നി­ല­യിൽ ശ്രീ. എ. അ­യ്യ­പ്പൻ “മ­ല­യാ­ള­നാ­ട്ടി”ലെ­ഴു­തി­യ ക­വി­ത­കൾ സ്വീ­ക­ര­ണീ­യ­ങ്ങ­ളാ­കു­ന്നു.

images/Aayyappan.jpg
എ. അ­യ്യ­പ്പൻ

ഞാൻ കണ്ട ഒരു സി­നി­മ­യിൽ കസേര മേ­ശ­യോ­ടു സം­സാ­രി­ക്കു­ന്നു. മേശ ക­ട്ടി­ലി­നോ­ടു സം­സാ­രി­ക്കു­ന്നു. ഇതു് മ­നോ­ര­ഥ­സൃ­ഷ്ടി­യാ­ണെ­ങ്കി­ലും ഒരു സത്യം വ്യ­ക്ത­മാ­ക്കു­ന്നു. അ­ചേ­ത­ന­ങ്ങ­ളാ­യ വ­സ്തു­ക്കൾ­ക്കു­പോ­ലും ചൈ­ത­ന്യ­മു­ണ്ടു്. സാ­ഹി­ത്യ­കാ­രൻ ഈ ചൈ­ത­ന്യം ക­ണ്ട­റി­യു­ന്ന­വ­നാ­ണു്. ആ വ­സ്തു­ക്ക­ളെ­കൊ­ണ്ടു് സം­സാ­രി­പ്പി­ക്കു­ന്ന­വ­നാ­ണു്. നി­രൂ­പ­കൻ ആ സം­ഭാ­ഷ­ണ­ത്തി­ലൂ­ടെ ചൈ­ത­ന്യ­ത്തിൽ എ­ത്തു­ന്നു. ര­ണ്ടും ശ്രേ­ഷ്ഠ­ങ്ങ­ളാ­യ കൃ­ത്യ­ങ്ങൾ­ത­ന്നെ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-07-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.