SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-07-19-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ചി­ത്ര­ശ­ല­ഭ­ങ്ങൾ

അ­ല­ക്സാ­ണ്ടർ പു­ഷ്കിൻ എന്ന റഷ്യൻ സാ­ഹി­ത്യ­കാ­രൻ “ക്യാ­പ്റ്റ­ന്റെ മകൾ” എ­ന്നൊ­രു ക­ഥ­യെ­ഴു­തി­യി­ട്ടു­ണ്ടു്. അതിൽ നി­ന്നൊ­രു ഭാഗം തർ­ജ്ജ­മ­ചെ­യ്തു­ചേർ­ക്കു­ന്നു:

“പ്ര­യാ­സ­ത്തോ­ടെ ആ ബാ­ഷ്കീർ വാതൽ ക­ട­ന്നു്, പൊ­ക്കം­കൂ­ടി­യ തൊ­പ്പി ഊ­രി­ക്കൊ­ണ്ടു് അ­തി­ന­രി­കെ നി­ന്നു (അ­യാ­ളു­ടെ കാലിൽ വി­ല­ങ്ങു­ണ്ടു്). ഞാ­നൊ­ന്നു­നോ­ക്കി, ഞെ­ട്ടി­പ്പോ­യി. ഒ­രി­ക്ക­ലും എ­നി­ക്കു് അയാളെ മ­റ­ക്കാ­നൊ­ക്കു­ക­യി­ല്ല. അ­യാൾ­ക്കു് എ­ഴു­പ­തു­വ­യ­സ്സ് ക­ഴി­ഞ്ഞെ­ന്നു­തോ­ന്നും. മൂ­ക്കോ കാതോ ഇ­ല്ലാ­ത്ത മ­നു­ഷ്യൻ. ത­ല­മൊ­ട്ട­യ­ടി­ച്ചി­ട്ടു­ണ്ടു്. താ­ടി­ക്കു­പ­ക­രം കുറെ നരച്ച രോ­മ­ങ്ങൾ. മെ­ലി­ഞ്ഞു­വ­ള­ഞ്ഞ ഒരു കൊ­ച്ചു­മ­നു­ഷ്യൻ. എ­ങ്കി­ലും ആ കൊ­ച്ചു­ക­ണ്ണു­കൾ­ക്കു് ഒരു തി­ള­ക്കം. 1741-ൽ ശി­ക്ഷി­ക്ക­പ്പെ­ട്ട വി­പ്ല­വ­കാ­രി­ക­ളിൽ ഒ­രു­വ­നാ­യ അ­യാ­ളു­ടെ അ­ട­യാ­ള­ങ്ങ­ളെ തി­രി­ച്ച­റി­ഞ്ഞു­കൊ­ണ്ടു് ക്യാ­പ്റ്റൻ പ­റ­ഞ്ഞു: ‘ഹാ, നീ ഞ­ങ്ങ­ളു­ടെ കെ­ണി­യി­ലു­ള്ള ഒരു പഴയ ചെ­ന്നാ­യാ­ണു് അല്ലേ? വി­പ്ല­വ­മു­ണ്ടാ­ക്കു­ന്ന­തു് നി­ന്റെ ഒരു പഴയ ക­ളി­യാ­ണെ­ന്നു് തല ക­ണ്ടാ­ല­റി­യാം ഇ­ങ്ങോ­ട്ടു­വാ. ആ­രാ­ണു് നി­ന്നെ പ­റ­ഞ്ഞ­യ­ച്ച­തു്. പറ.’ വൃ­ദ്ധ­നാ­യ ആ ബാ­ഷ്കീർ നി­ശ്ശ­ബ്ദ­നാ­യി­രു­ന്നു. അർ­ത്ഥ­ശൂ­ന്യ­മാ­യ മ­ട്ടിൽ അയാൾ ക്യാ­പ്റ്റ­നെ നോ­ക്കി. ക്യാ­പ്റ്റൻ തു­ടർ­ന്നു: ‘നീ എ­ന്താ­ണു് സം­സാ­രി­ക്കാ­ത്ത­തു്? റഷ്യൻ ഭാ­ഷ­യ­റി­ഞ്ഞു കൂടേ നി­ന­ക്കു്? യൂ­ലാ­ലി! നി­ന്റെ ഭാ­ഷ­യിൽ അ­വ­നോ­ടു ചോ­ദി­ക്കു് ആരു് അവനെ ന­മ്മു­ടെ കോ­ട്ട­യി­ലേ­ക്കു് അ­യ­ച്ചു­വെ­ന്നു്.’ യൂ­ലാ­ലി ക്യാ­പ്റ്റ­ന്റെ ചോ­ദ്യം ടാർ­ട്ടർ­ഭാ­ഷ­യിൽ ആ­വർ­ത്തി­ച്ചു. പക്ഷേ, ആ ബാ­ഷ്കീർ അതേ ഭാ­വ­ത്തോ­ടെ നോ­ക്കി­യ­ത­ല്ലാ­തെ ഒ­റ്റ­വാ­ക്കു­പോ­ലും മ­റു­പ­ടി പ­റ­ഞ്ഞി­ല്ല. ക്യാ­പ്റ്റൻ പ­റ­ഞ്ഞു: ‘ഭേഷ്, നി­ന്നെ ഞാൻ സം­സാ­രി­പ്പി­ക്കാം. കു­ട്ടി­ക­ളേ, അ­വ­ന്റെ വൃ­ത്തി­കെ­ട്ട വരയൻ ഉ­ടു­പ്പു് ഊ­രി­യെ­ടു­ക്കൂ. അ­വ­ന്റെ മു­തു­കു­പൊ­ളി­ക്കൂ. യൂ­ലാ­ലീ! ഓർ­മ്മി­ച്ചോ, ന­ല്ല­പോ­ലെ.’ രണ്ടു ഭ­ട­ന്മാർ ബാ­ഷ്കീ­റി­ന്റെ വ­സ്ത്ര­മ­ഴി­ക്കാൻ തു­ട­ങ്ങി. ഭാ­ഗ്യം­കെ­ട്ട ആ മ­നു­ഷ്യ­ന്റെ മു­ഖ­ത്തു് ആ­കു­ല­ത­യു­ണ്ടാ­യി­രു­ന്നു. കു­ട്ടി­കൾ പി­ടി­കൂ­ടി­യ ഒരു കാ­ട്ടു­മൃ­ഗ­ത്തെ­പ്പോ­ലെ അയാൾ ചു­റ്റും നോ­ക്കി. പക്ഷേ, ആ കി­ഴ­വ­നെ­ക്കൊ­ണ്ടു കൈകൾ ഭ­ട­ന്റെ ക­ഴു­ത്തിൽ ഇ­ടു­വി­ക്കു­ക­യും യൂ­ലാ­ലി ചാട്ട ചു­ഴ­റ്റു­ക­യും ചെ­യ്ത­പ്പോൾ അയാൾ അ­പേ­ക്ഷാ­സൂ­ച­ക­വും ദുർ­ബ­ല­വും ആയ ശ­ബ്ദ­ത്തിൽ ഞ­ര­ങ്ങി. ത­ല­കു­ലു­ക്കി­ക്കൊ­ണ്ടു് അയാൾ വാ തു­റ­ന്നു. അ­പ്പോൾ നാ­ക്കി­നു­പ­ക­രം ഒരു കൊ­ച്ചു കു­റ്റി മാ­ത്രം… അതു് ഞ­ങ്ങ­ളെ­യൊ­ക്കെ ഞെ­ട്ടി­ച്ചു.”

images/AleksandrPushkin.jpg
അ­ല­ക്സാ­ണ്ടർ പു­ഷ്കിൻ

ക­ഥ­പ­റ­യു­ന്ന­യാൾ ഓർ­മ്മ­ക്കു­റി­പ്പെ­ന്ന മ­ട്ടി­ലാ­ണു് ഇ­തൊ­ക്കെ വി­വ­രി­ക്കു­ന്ന­തു്. വി­പ്ല­വം ന­ട­ക്കു­ന്ന നാ­ട്ടി­ലെ ഒരു കോ­ട്ട­യു­ടെ ആ­ധി­പ­ത്യം വ­ഹി­ക്കു­ന്ന ക്യാ­പ്റ്റൻ ഒരു വി­പ്ല­വ­കാ­രി­യെ ശി­ക്ഷി­ച്ച­തെ­ങ്ങ­നെ­യാ­ണെ­ന്നു് ഈ ഖ­ണ്ഡി­ക വ്യ­ക്ത­മാ­ക്കു­ന്നു. ഇവിടെ അ­ത്യു­ക്തി­യി­ല്ല; ആ­വ­ശ്യ­ത്തിൽ­ക്ക­വി­ഞ്ഞ ഒരു വാ­ക്കി­ല്ല. കാ­ട്ടു­മൃ­ഗ­ത്തോ­ടു­ള്ള ഔ­പ­മ്യ­മു­ണ്ടെ­ന്ന­ല്ലാ­തെ മ­റ്റൊ­രു അ­ല­ങ്കാ­ര­പ്ര­യോ­ഗ­മി­ല്ല. ഗ്ര­ന്ഥ­കാ­രൻ പ­ക്ഷം­പി­ടി­ച്ചു് ഒ­ന്നും പ­റ­യു­ന്നു­മി­ല്ല. എ­ങ്കി­ലും വാ­യ­ന­ക്കാ­രാ­യ നാം കഥ പ­റ­യു­ന്ന­യാ­ളി­നോ­ടൊ­രു­മി­ച്ചു് ഞെ­ട്ടു­ന്നു. ഇതാണു സാ­ഹി­ത്യം ഇ­താ­ണു് ഉ­ത്കൃ­ഷ്ട­മാ­യ രചന. ഇനി 16-ാം ലക്കം “മാ­തൃ­ഭൂ­മി” ആ­ഴ്ച­പ്പ­തി­പ്പു് എ­ടു­ക്കു­ക. അ­തി­ന്റെ 33-ാം പുറം നോ­ക്കു­ക. ശ്രീ. തുളസി എ­ഴു­തി­യ “ക­റു­ത്ത പ­യർ­മ­ണി” എന്ന ചെ­റു­ക­ഥ അ­വി­ടെ­യു­ണ്ടു്. ആദ്യം തൊ­ട്ടു് അ­വ­സാ­നം­വ­രെ ശ്ര­ദ്ധി­ച്ചു വാ­യി­ച്ചു നോ­ക്കി­യാ­ലും, എ­ളു­പ്പ­ത്തി­ലെ­ങ്ങും തുളസി പ­റ­യു­ന്ന കാ­ര്യ­ങ്ങൾ ന­മു­ക്കു പി­ടി­കി­ട്ടു­ക­യി­ല്ല. “കൊ­ടു­മു­ടി­ക­ളും ഗർ­ത്ത­ങ്ങ­ളു­മാ­യി ഏ­ക­താ­ന­ത­യെ നി­ഘ­നി­ച്ചു. വൈ­രൂ­പ്യം പ്ര­ദർ­ശി­പ്പി­ക്കു­ന്ന പർ­വ്വ­ത­പം­ക്തി, പ­ള്ള­കൾ­ക്കി­ട­യിൽ ലാവ ഉ­രു­കി­യി­ര­മ്പി, ബ­ഹിർ­ഗ­മ­ന­ത്തി­ന്റെ സ്വ­പ്നം, പ്ര­ക­മ്പ­ന­ത്തി­ന്റെ പ്ര­തീ­ക്ഷ” ഇ­ങ്ങ­നെ അർ­ത്ഥ­ശൂ­ന്യ­മാ­യി­ട്ടാ­ണു് ഈ ക­ഥാ­കാ­രൻ എ­ഴു­തു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ നി­രർ­ത്ഥ­ക­വാ­ക്യ­ങ്ങ­ളിൽ പ­ല­വു­രു മു­ങ്ങി­ത്ത­പ്പി­യ­പ്പോൾ എ­നി­ക്കു കി­ട്ടി­യ ആ­ശ­യ­ങ്ങൾ ഇ­വ­യാ­ണു്. ഒരു യു­വ­തി­ക്കു യു­വാ­വാ­യ ര­ഘു­വി­നോ­ടു സ്നേ­ഹം. അവൾ ക­ഷ­ണ്ടി­ക്കാ­ര­നാ­യ ഒരു വൃ­ദ്ധ­നെ വി­വാ­ഹം ക­ഴി­ച്ചു, ഗർ­ഭി­ണി­യാ­യി (അതിനു കാ­ര­ണ­ക്കാ­രൻ ര­ഘു­വാ­ണെ­ന്നു തോ­ന്നു­ന്നു). അവൾ പെ­റ്റു (അവൾ പ്ര­സ­വി­ച്ചെ­ന്നു് ക­ഥാ­കാ­രൻ വ്യ­ക്ത­മാ­യി പ­റ­ഞ്ഞി­ട്ടി­ല്ല. തോ­ടു­പി­ളർ­ന്നു് ഒരു പ­യർ­മ­ണി വാ­യു­വിൽ പ­തി­ച്ചു എ­ന്നൊ­രു പ്ര­സ്താ­വം ക­ഥ­യി­ലു­ള്ള­തു­കൊ­ണ്ടു് യുവതി പ്ര­സ­വി­ച്ചു­വെ­ന്നു് ഞാൻ ഊ­ഹി­ക്കു­ന്നു). ആ­ശ­യ­ങ്ങ­ളി­ലൂ­ടെ വി­കാ­ര­വി­നി­മ­യം ന­ട­ക്കാ­ത്ത­തു­കൊ­ണ്ടു് ഇവിടെ ഹൃ­ദ­യ­സം­വാ­ദ­മു­ണ്ടാ­കു­ന്നി­ല്ല. ഹൃ­ദ­യ­സം­വാ­ദ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് ര­സാ­നു­ഭൂ­തി­യി­ല്ല. ക­ലാ­സൃ­ഷ്ടി­യെ­ന്ന നി­ല­യിൽ ഈ കഥ ഒരു വ­മ്പി­ച്ച പ­രാ­ജ­യ­മാ­ണു്. ന­മ്മു­ടെ ജീർ­ണ്ണി­ച്ച ക­ഥാ­സാ­ഹി­ത്യ­ത്തി­നു് ഇതു് ഒരു ഉ­ദാ­ഹ­ര­ണ­മാ­യി വർ­ത്തി­ക്കു­ന്നു. ര­ച­ന­യു­ടെ വൈ­ക­ല്യം ത­ന്നെ­യാ­ണു് ശ്രീ. പ­ദ്മ­രാ­ജ­ന്റെ “മഴ” എന്ന ക­ഥ­യ്ക്കു­ള്ള വൈ­ക­ല്യം, മാ­റാ­തെ നമ്മെ പി­ന്തു­ട­രു­ന്ന വി­കാ­ര­ത്തി­നു് ‘ഒ­ബ്സ­ഷൻ’ എ­ന്നു് മ­നഃ­ശാ­സ്ത്ര­ത്തിൽ പറയും. മ­ഴ­യെ­സ്സം­ബ­ന്ധി­ച്ച ഈ മാ­ന­സി­ക­പീ­ഡ­യു­ള്ള ഒരുവൻ അ­തേ­പീ­ഡ­യു­ള്ള വേ­റൊ­രു­വ­നെ ക­ണ്ടു­മു­ട്ടു­ന്നു. ര­ണ്ടാ­മ­ത്തെ­യാൾ കോവളം കടലിൽ മു­ങ്ങി­ച്ചാ­കു­ന്നു (അയാളെ ആ­ദ്യ­ത്തെ­യാൾ നി­ഗ്ര­ഹി­ച്ച­താ­വാം). ഇ­താ­ണു് ക­ഥ­യു­ടെ വിഷയം. ഇവിടെ മാ­ന­സി­ക­പീ­ഡ­യ്ക്കാ­ണു് പ്രാ­ധാ­ന്യം. ആ പ്രാ­ധാ­ന്യ­മാ­വി­ഷ്ക്ക­രി­ക്കാൻ പ­ദ്മ­രാ­ജ­നു് സാ­ധി­ച്ചി­ട്ടി­ല്ല. അ­ദ്ദേ­ഹം ബ­ഹു­ഭാ­ഷി­ത­യിൽ മു­ഴു­കു­ന്നു. ഫലമോ? ഒ­ബ്സ­ഷൻ ക­ഥാ­പാ­ത്ര­ത്തി­നു­ണ്ടെ­ന്നു് പ­ദ്മ­രാ­ജൻ പ­റ­യു­ന്നു­വെ­ന്ന­ല്ലാ­തെ അ­തു­ണ്ടെ­ന്നു് അ­നു­വാ­ച­ക­നു തോ­ന്നു­ന്നി­ല്ല. ഡോ­സ്റ്റോ­യേ­വ്സ്കി മ­നഃ­പീ­ഡ­യു­ള്ള ക­ഥാ­പാ­ത്ര­ങ്ങ­ളെ ചി­ത്രീ­ക­രി­ക്കു­ന്ന­തെ­ങ്ങ­നെ­യാ­ണെ­ന്നു് ക­ഥാ­കാ­രൻ നോ­ക്ക­ണം, ഏ­താ­നും വാ­ക്യ­ങ്ങൾ­കൊ­ണ്ടു് ആ റഷ്യൻ സാ­ഹി­ത്യ­കാ­രൻ തന്റെ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ മാ­ന­സി­ക­നി­ല മു­ഴു­വൻ ആ­വി­ഷ്ക്ക­രി­ക്കു­ന്നു. അവിടെ വാ­വ­ദു­ക­ത­യി­ല്ല, ബ­ഹ­ള­മി­ല്ല, ആ­യാ­സ­മി­ല്ല, അതല്ല പ­ദ്മ­രാ­ജ­ന്റെ രീതി. തി­ക­ച്ചും അ­യ­ഥാർ­ത്ഥ­മാ­യ ഒരു സ­ന്ദർ­ഭ­ത്തിൽ തന്റെ രണ്ടു ക­ഥാ­പാ­ത്ര­ങ്ങ­ളെ ക­ഥാ­കാ­രൻ ത­ള്ളി­വി­ട്ടി­രി­ക്കു­ന്നു എന്ന പ്ര­തീ­തി­യേ ഈ കഥ ഉ­ള­വാ­ക്കു­ന്നു­ള്ളൂ.

എന്റെ മുൻ­പി­ലു­ള്ള അ­ര­ളി­ച്ചെ­ടി­യു­ടെ ഒ­രി­ല­യിൽ ഇ­രു­ന്നു് ഒരു പ­ച്ച­പ്പു­ഴു പി­ട­യ്ക്കു­ന്നു. അ­തി­ന്റെ വി­ച്ഛേ­ദ­മാർ­ന്ന ഉടലും അ­തി­ലു­ള്ള കൊ­ച്ചു­രോ­മ­ങ്ങ­ളും എ­നി­ക്കു അ­റ­പ്പു് ഉ­ണ്ടാ­ക്കു­ന്നു. ഈ പുഴു സ­മാ­ധി­ദ­ശ­യി­ലെ­ത്തി­യാ­ലും അതേ അ­റ­പ്പു് ജ­നി­പ്പി­ക്കും. പക്ഷേ, തോ­ടു­പൊ­ട്ടി ചി­ത്ര­ശ­ല­ഭം പു­റ­ത്തു­വ­ര­ട്ടെ. എ­നി­ക്കും നി­ങ്ങൾ­ക്കും ഉൾ­ക്കു­ളിർ­മ്മ­യു­ണ്ടാ­കും. മി­ന്നു­ന്ന ചിറകു വി­രി­ച്ചു് അതു പ­റ­ക്കു­മ്പോൾ ന­മു­ക്കും അ­തി­ന്റെ­കൂ­ടെ പ­റ­ക്കാൻ തോ­ന്നും. ശ്രീ. കെ. എൽ. ശ്രീ­കൃ­ഷ്ണ­ദാ­സ് ‘കു­ങ്കു­മം’ വാ­രി­ക­യി­ലെ­ഴു­തി­യ “കു­ത്ത­ബ്മി­നാർ” എന്ന ചെ­റു­ക­ഥ ഒരു പ­ച്ച­പ്പു­ഴു­വാ­ണു്—ക്യാ­റ്റർ­പി­ല്ല­റാ­ണു്. സ­മാ­ധി­ദ­ശ­യി­ലൂ­ടെ അതു ചി­ത്ര­ശ­ല­ഭ­മാ­കേ­ണ്ടി­യി­രു­ന്നു. അ­തു­ണ്ടാ­യി­ല്ല. കു­ത്ത­ബ്മി­നാ­റിൽ­വ­ച്ചു യാ­ദൃ­ച്ഛി­ക­മാ­യി പ­രി­ച­യ­പ്പെ­ട്ട ഒരു മ­ദാ­മ്മ­യോ­ടു­കൂ­ടി ഒരുവൻ വ്യ­ഭി­ച­രി­ക്കാൻ പോ­കു­ന്ന­താ­ണു് ഇതിലെ കഥ. ആ­ധു­നി­ക­സം­സ്ക്കാ­ര­ത്തി­ന്റെ നേർ­ക്കു­ള്ള വി­ദ്വേ­ഷം, ഹി­പ്പി­മ­ത­ത്തോ­ടു­ള്ള വെ­റു­പ്പു്, മ­ദ്യ­പാ­ന­ത്തോ­ടു­ള്ള അമർഷം ഇ­വ­യൊ­ക്കെ ചി­ത്രീ­ക­രി­ക്ക­ണ­മെ­ന്നു­ണ്ടു് ശ്രീ­കൃ­ഷ്ണ­ദാ­സി­നു്. പക്ഷേ, ക­ലാ­വൈ­ഭ­വ­ത്തി­ന്റെ കു­റ­വു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു് അതിനു ക­ഴി­യു­ന്നി­ല്ല. പുഴു അ­വി­ശു­ദ്ധം, ചി­ത്ര­ശ­ല­ഭം വി­ശു­ദ്ധം. വി­ശു­ദ്ധി­യു­ള്ള ക­ഥ­യെ­ഴു­താൻ, ക­ഴി­യു­ന്ന­തു­വ­രെ കാ­ത്തി­രി­ക്ക­ണം ക­ഥാ­കാ­ര­ന്മാർ. ശ്രീ. ടി. എ. മാ­റി­ക­ളു­ടെ ‘മെ­ഴു­കു­തി­രി’ ഒരു മ­ര­ണ­ത്തെ വർ­ണ്ണി­ക്കു­ന്നു (കു­ങ്കു­മം). അ­ദ്ദേ­ഹ­ത്തി­ന്റെ കഥയും ചി­ത്ര­ശ­ല­ഭ­മാ­യി­ല്ല; എ­ന്നാൽ പു­ഴു­വ­ല്ല­താ­നും. സ­മാ­ധി­ദ­ശ­യി­ലെ­ത്തി­യി­രി­ക്കു­ക­യാ­ണു അതു്. ആ­ഖ്യാ­ന­പാ­ട­വ­ത്താൽ “കു­ത്ത­ബ്മി­നാ­റി”നെ­ക്കാൾ ഇതു മെ­ച്ച­മാ­യി­ട്ടു­ണ്ടു്. എ­ങ്കി­ലും തി­ക­ച്ചും ക­ലാ­ത്മ­ക­മ­ല്ല.

images/VsevolodGarshin.jpg
ഗാർ­ഷിൻ

ജീ­വി­തം ഒരു പേ­ടി­സ്വ­പ്ന­മാ­ണോ? ആ­ണെ­ന്ന മ­ട്ടി­ലാ­ണു് ശ്രീ. ജോസഫ് വൈ­റ്റി­ല “വ്യർ­ത്ഥം” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യി­രി­ക്കു­ന്ന­തു് (മ­ല­യാ­ള­നാ­ടു് ലക്കം 7). സ­ഹോ­ദ­ര­നു ഭ്രാ­ന്തു്. ആ ഉ­ന്മാ­ദം കണ്ടു ദുഃ­ഖി­ക്കു­ന്ന ചേ­ട്ടൻ. ഭീ­ക­ര­മാ­യ അ­ന്ത­രീ­ക്ഷ­മാ­കെ ആ­ലേ­ഖ­നം ചെ­യ്യാൻ ക­ഥാ­കാ­ര­നു ക­ഴി­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും ഈ ക­ഥ­യെ­ന്തു­കൊ­ണ്ടാ­ണു് അ­നു­വാ­ച­ക­ഹൃ­ദ­യ­ത്തെ സ്പർ­ശി­ക്കാ­ത്ത­തു്? വി­കാ­ര­ങ്ങ­ളു­ടെ സ­ങ്കു­ലാ­വ­സ്ഥ ഇ­വി­ടെ­യു­ണ്ടു്. അതിനു ശ­രി­യാ­യ രൂപം ന­ല്കാൻ ജോസഫ് വൈ­റ്റി­ല­യ്ക്കു ക­ഴി­യു­ന്നി­ല്ല. പ്ര­തി­ഭ­യു­ടെ ആ­ളി­ക്ക­ത്തു­ന്ന അ­ഗ്നി­യിൽ വി­കാ­ര­ങ്ങ­ളു­രു­കി ഒരു നൂ­ത­ന­രൂ­പം കൈ­ക്കൊ­ള്ള­ണം. അ­തി­വി­ടെ­യു­ണ്ടാ­കു­ന്നി­ല്ല. റ­ഷ്യൻ­ചെ­റു­ക­ഥാ­കാ­ര­നാ­യ ഗാർ­ഷി­ന്റെ “ചു­വ­ന്ന പു­ഷ്പം” എന്ന കഥ ജോസഫ് വാ­യി­ച്ചു­നോ­ക്കി­യാൽ കൊ­ള്ളാം. ഒരു ഭ്രാ­ന്ത­ന്റെ ക­ഥ­യാ­ണു­തു്. അതു വാ­യി­ക്കു­മ്പോൾ ന­മു­ക്കു് അ­സ്വ­സ്ഥ­ത­യി­ല്ല. പേ­ടി­സ്സ്വ­പ്ന­ത്തി­ന്റെ അ­ന്ത­രീ­ക്ഷം ക­ല­യു­ടെ പ്ര­കാ­ശം വീണു തേ­ജോ­മ­യ­മാ­കു­ന്നു. ജോ­സ­ഫി­ന്റെ കഥ ജ­നി­പ്പി­ക്കു­ന്ന ഉ­ദ്വേ­ഗം മാ­റി­ക്കി­ട്ടു­ന്ന­തു് ശ്രീ. പു­ന­ത്തിൽ കു­ഞ്ഞ­ബ്ദു­ള്ള യുടെ ‘പാ­ക്ക­നാർ’ എന്ന കഥ വാ­യി­ക്കു­മ്പോ­ഴാ­ണു്. ഒ­മ്പ­തു ‘പീസ്’ ടെർ­ലിൻ വി­ല്ക്കാൻ കൊ­ണ്ടു­വ­ന്നി­ട്ടു പ­ത്തെ­ണ്ണ­മു­ണ്ടാ­യി­രു­ന്നു­വെ­ന്നു വീ­ട്ടു­കാ­ര­നോ­ടു പ­റ­ഞ്ഞ് ഒരു ‘പീസി’ന്റെ വില വെ­റു­തെ വാ­ങ്ങി­ക്കൊ­ണ്ടു­പോ­കു­ന്ന ഒരു ക­ള്ള­ന്റെ സ്വ­ഭാ­വം ഹാ­സ്യാ­ത്മ­ക­മാ­യി കു­ഞ്ഞ­ബ്ദു­ള്ള ആ­വി­ഷ്ക്ക­രി­ച്ചി­രി­ക്കു­ന്നു.

images/JohnRuskin1863.jpg
റ­സ്കിൻ

ക­ലാ­നി­രൂ­പ­ക­നാ­യ റ­സ്കിൻ (John Ruskin, 1819–1900) ക­രു­ണാ­ത്മ­ക­മാ­യ മി­ഥ്യാ­മ­തി­യെ­ക്കു­റി­ച്ചു് (Pathetic fallacy) പ­റ­ഞ്ഞി­ട്ടു­ണ്ടെ­ന്നാ­ണു എന്റെ ഓർമ്മ. ഡെ­യ്സി­പു­ഷ്പം ക­ല­പ്പ­യ്ക്ക­ടി­യിൽ­പെ­ട്ടു ച­ത­ഞ്ഞ­ര­യു­മ്പോൾ ബേൺസ് ദുഃ­ഖി­ക്കു­ന്നു. മ­നു­ഷ്യ­ന്റെ ദുഃഖം കണ്ടു പ്ര­കൃ­തി­യും ദുഃ­ഖി­ക്കു­ന്ന­താ­യി വേ­ഡ്സ്വർ­ത്തു പ­റ­യു­ന്നു. ഈ സ­ങ്ക­ല്പ­ത്തിൽ മി­ഥ്യ­ക­ളാ­ണെ­ന്നാ­ണു റ­സ്കി­ന്റെ അ­ഭി­പ്രാ­യം. ക­രു­ണാ­ത്മ­ക­മാ­യ മി­ഥ്യാ­മ­തി­പോ­ലെ ശോ­കോ­പ­ഹ­ത­മാ­യ മി­ഥ്യാ­മ­തി­യു­ണ്ടു്—affective fallacy. ഒ­ര­മ്മ­യു­ടെ കു­ഞ്ഞു മ­രി­ച്ചു­പോ­യി­യെ­ന്നി­രി­ക്ക­ട്ടെ. ഏ­തെ­ങ്കി­ലും ഒരു കു­ട്ടി­യു­ടെ മരണം ചി­ത്രീ­ക­രി­ച്ചു­കൊ­ണ്ടു­ള്ള ഒരു കഥ അവർ വാ­യി­ച്ചു­വെ­ന്നു­മി­രി­ക്ക­ട്ടെ. അവർ പൊ­ട്ടി­ക്ക­ര­യും. ഈ ക­ര­ച്ചി­ലി­നു സാ­ഹി­ത്യാ­സ്വാ­ദ­ന­വു­മാ­യി ബ­ന്ധ­മി­ല്ല. ഈ ആ­ഴ്ച­യി­ലെ ‘ജ­ന­യു­ഗം’ വാ­രി­ക­യിൽ ശ്രീ. വി. ആർ. ഗോ­വി­ന്ദ­നു­ണ്ണി­യെ­ഴു­തി­യ “മഴ” എന്ന കഥ പ­ര­സ്യം ചെ­യ്തി­ട്ടു­ണ്ടു്. വെ­ള്ള­പ്പൊ­ക്ക­ത്തിൽ അ­ക­പ്പെ­ട്ടു­പോ­യ ഒരാൾ ഒ­ഴു­കി­വ­ന്ന ഒരു കു­ട്ടി­യെ എ­ടു­ത്തു­കൊ­ണ്ടു ന­ട­ക്കു­ന്നു. കു­റെ­ക്ക­ഴി­ഞ്ഞ­പ്പോ­ഴാ­ണു് അതു മൃ­ത­ദേ­ഹ­മാ­ണെ­ന്നു് അ­യാൾ­ക്കു മ­ന­സ്സി­ലാ­യ­തു്. ഈ കഥ “ശോ­കോ­പ­ഹ­ത­മാ­യ മി­ഥ്യാ­മ­തി”യാൽ എന്നെ സ്പർ­ശി­ക്കേ­ണ്ട­താ­ണു്. കാരണം രോ­ഗാർ­ത്ത­യാ­യ എന്റെ മ­ക­ളെ­യും കൈ­യി­ലെ­ടു­ത്തു ഞാൻ ഡോ­ക്ട­റെ കാണാൻ വളരെ ദൂരം ന­ട­ന്നു എ­ന്ന­തു­ത­ന്നെ. ജീ­വ­നു­ണ്ടെ­ന്നു വി­ചാ­രി­ച്ചു ഞാൻ കൊ­ണ്ടു­ന­ട­ന്ന­തു വാ­സ്ത­വ­ത്തിൽ മൃ­ത­ദേ­ഹ­മാ­യി­രു­ന്നു. കു­ട്ടി മ­രി­ച്ചു­വെ­ന്നു ഞാൻ അ­റി­യു­ന്ന­തു ഡോ­ക്ടർ പ­റ­യു­മ്പോൾ മാ­ത്ര­മാ­ണു്. ഇ­ങ്ങ­നെ­യൊ­രു അ­നു­ഭ­വ­മു­ണ്ടാ­യി­രു­ന്നി­ട്ടും ഗോ­വി­ന്ദ­നു­ണ്ണി­യു­ടെ കഥ എന്നെ സ്പർ­ശി­ച്ചി­ല്ല. “മി­ഥ്യാ­മ­തി” ജ­നി­പ്പി­ക്കാൻ പോലും അ­സ­മർ­ത്ഥ­മാ­യ ക­ഥ­യ്ക്കു ക­ലാ­മൂ­ല്യ­മി­ല്ലെ­ന്നു പ്ര­ത്യേ­കി­ച്ചു പ­റ­യേ­ണ്ട­തു­ണ്ടോ? വി­ല­ക്ഷ­ണ­ങ്ങ­ളാ­യ കുറെ വാ­ക്യ­ങ്ങൾ മാ­ത്ര­മാ­ണു ഗോ­വി­ന്ദ­നു­ണ്ണി­യു­ടെ കഥ. അ­വ­ഗ­ണി­ക്ക­പ്പെ­ടു­ന്ന വാർ­ദ്ധ­ക്യ­ത്തി­ന്റെ ക­ഥ­യാ­ണു് ശ്രീ. എൻ. രാ­ധാ­കൃ­ഷ്ണ­ന്റെ “അ­ന്ധ­കാ­ര­ത്തിൽ” (മ­ല­യാ­ള­രാ­ജ്യം ലക്കം 1). തന്റെ കൊ­ച്ചു­മ­ക­ളു­ടെ വി­വാ­ഹം ന­ട­ക്കു­ന്ന­തു പോലും ഒരു വൃ­ദ്ധൻ അ­റി­യു­ന്നി­ല്ല. അയാൾ ദുഃ­ഖ­ത്തോ­ടെ ത­കർ­ന്നു­വീ­ഴു­മ്പോൾ ചെ­റു­ക­ഥ­യു­ടെ ദീർ­ഘ­ത­കൊ­ണ്ടു­ണ്ടാ­യ വൈ­ര­സ്യ­ത്തോ­ടെ അ­നു­വാ­ച­ക­നും ത­ളർ­ന്നു വീ­ഴു­ന്നു. കാ­ല­ത്തു­തൊ­ട്ടു് ഉ­ച്ച­വ­രെ ന­ട­ന്നി­ട്ടും ഒ­രാ­ളി­നെ­പ്പോ­ലും കി­ട്ടാ­ത്ത ക്ഷു­ര­കൻ, അ­യാ­ളോ­ടു ദയ തോ­ന്നു­ന്ന ഒരു യു­വാ­വു്, സു­ന്ദ­രി­യാ­യ പെൺ­കു­ട്ടി—ഈ മൂ­ന്നു പേ­രെ­യും പ്ര­ഗ­ല്ഭ­മാ­യി അ­വ­ത­രി­പ്പി­ച്ചു ജീ­വി­ത­ത്തി­ന്റെ മൂ­ന്നു മു­ഖ­ങ്ങ­ളെ കാ­ണി­ച്ചു­ത­രു­ന്നു ശ്രീ. പെ­രു­വെ­മ്പു്, (കേരളശബ്ദം-​ലക്കം 46) ക­ഥ­കൾ­ക്കും ക­ഥാ­പ­ഠ­ന­ങ്ങൾ­ക്കും വേ­ണ്ടി മാ­ത്രം പ­ര­സ്യ­പ്പെ­ടു­ത്തു­ന്ന ഒരു മാ­സി­ക­യാ­ണു നദി, സേതു, ഇ. വാസു, കെ. എൽ. മോ­ഹ­ന­വർ­മ്മ, പി. ആർ. നാഥൻ, ജി. എൻ. പ­ണി­ക്കർ, മ­ന­ത്ത­ന ശ്രീ­നി­വാ­സ്, കെ. എൽ. ശ്രീ­കൃ­ഷ്ണ­ദാ­സ് എ­ന്നി­വർ അതിൽ ക­ഥ­ക­ളെ­ഴു­തി­യി­രി­ക്കു­ന്നു. കെ. എസ്. നാ­രാ­യ­ണ­പി­ള്ള യും ജെ. ആർ. പ്ര­സാ­ദും, ലോ­ഹി­താ­ക്ഷ­നും, എം. എം. ബ­ഷീ­റും സി. ആർ. റോസും അതിൽ ലേ­ഖ­ന­ങ്ങൾ എ­ഴു­തി­യി­രി­ക്കു­ന്നു. സ്ഥ­ല­ത്തി­ന്റെ പ­രി­മി­തി­കൊ­ണ്ടു് അ­വ­യു­ടെ വി­മർ­ശ­നം ഇ­നി­യൊ­ര­വ­സ­ര­ത്തി­ലാ­കാ­മെ­ന്നു വി­ചാ­രി­ക്കു­ക­യാ­ണു്. നി­രൂ­പ­ണ­ത്തി­ലെ അ­ഗൂ­ഢ­ഭാ­വം സ്വാ­ത­ന്ത്ര്യ­ത്തി­നു ത­ട­സ്സ­മാ­ണു്. ഒ­രി­ക്കൽ എ­റാ­ണാ­കു­ള­ത്തെ പാർ­ക്കിൽ­വ­ച്ചു ഞാൻ ച­ങ്ങ­മ്പു­ഴ യെ ക­ണ്ട­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു കവിത തീ­രെ­ക്കൊ­ള്ളു­ക­യി­ല്ലെ­ന്നു ഞാൻ പ­റ­ഞ്ഞു. ക­റു­ത്ത ഫ്രെ­യി­മു­ള്ള ക­ണ്ണാ­ടി­യു­ടെ മു­ക­ളി­ലൂ­ടെ എന്നെ തെ­ല്ലു­നേ­രം നോ­ക്കി­ക്കൊ­ണ്ടു് ആ അ­നു­ഗൃ­ഹീ­ത­നാ­യ കവി പൊ­ട്ടി­ച്ചി­രി­ച്ചു. പ­രി­ഹ­സി­ച്ച രീ­തി­യി­ലു­ള്ള ചി­രി­യ­ല്ല. നി­രൂ­പ­ണം ശ­രി­യാ­ണെ­ന്ന മ­ട്ടി­ലു­ള്ള ചിരി. ഈ നി­ഷ്ക­ള­ങ്ക­ത ന­മ്മു­ടെ എല്ലാ സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കും ഉ­ണ്ടാ­യെ­ങ്കിൽ!

അ­ജ്ഞ­ത­യു­ടെ അ­ന്ധ­കാ­ര­ത്തിൽ നി­ന്നു നമ്മെ അ­റി­വി­ന്റെ പ്ര­കാ­ശ­ത്തി­ലേ­ക്കു ന­യി­ച്ച­തു് ശാ­സ്ത്ര­മാ­ണെ­ന്നു ഞാൻ പ­റ­യു­മ്പോൾ ഒരു പുതിയ കാ­ര്യം പ­റ­ഞ്ഞു എ­ന്ന­മ­ട്ടു് എ­നി­ക്കി­ല്ല. ശ്രീ. സെ­ബാ­സ്റ്റ്യൻ പു­തു­വീ­ട്ടു് ശാ­സ്ത്ര­ത്തി­ന്റെ “ഉൽ­പ്പ­ത്തി­വി­കാ­സ­ങ്ങ­ളെ”ക്കു­റി­ച്ചു് ചി­ന്തി­ക്കു­ന്നു. ആ­ദ­ര­ണീ­യ­മാ­യ കൃ­ത്യ­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ­തു് (മ­ല­യാ­ള­നാ­ടു് ലക്കം 7). അ­ന്ത­രി­ച്ചു­പോ­യ ഉ­ജ്ജ്വ­ല­പ്ര­തി­ഭാ­ശാ­ലി ശ്രീ. എൻ. ഗോ­പാ­ല­പി­ള്ള യുടെ ഒരു ഗുണം അ­സൂ­യാ­രാ­ഹി­ത്യ­മാ­യി­രു­ന്നു. ഏതു നി­സ്സാ­ര­നി­ലു­മു­ള്ള ക­ഴി­വു് അ­ദ്ദേ­ഹം ക­ണ്ടു­പി­ടി­ക്കും. അതിനെ വ­ളർ­ത്താൻ­വേ­ണ്ടി അ­ദ്ദേ­ഹം എല്ലാ സ­ഹാ­യ­ങ്ങ­ളും ചെ­യ്യും. ആരു് എ­ന്തും ഏതു പ­ത്ര­ത്തി­ലു­മെ­ഴു­ത­ട്ടെ. അ­ദ്ദേ­ഹ­മ­തു­വാ­യി­ക്കും. എ­ഴു­തി­യ ആളിനെ കാ­ണു­മ്പോൾ ആ ലേ­ഖ­ന­ത്തെ­ക്കു­റി­ച്ചോ ക­ഥ­യെ­ക്കു­റി­ച്ചോ അ­ഭി­പ്രാ­യം പറയും. മ­നു­ഷ്യ­ന്റെ ക­ഴി­വി­നെ എൻ. ഗോ­പാ­ല­പി­ള്ള­യെ­പ്പോ­ലെ മാ­നി­ക്കു­ന്ന മ­റ്റൊ­രു വ്യ­ക്തി­യു­ണ്ടു്. അ­ദ്ദേ­ഹ­മാ­ണു് ശ്രീ. കെ. ബാ­ല­കൃ­ഷ്ണൻ. ‘മ­ല­യാ­ള­നാ­ടു് ’ വാ­രി­ക­യു­ടെ അ­ധി­പ­രാ­യ ശ്രീ. എസ്. കെ. നായരു ടെ വൈ­ദ­ഗ്ദ്ധ്യ­ത്തെ ബാ­ല­കൃ­ഷ്ണൻ ക­ണ്ട­റി­യു­ന്നു. “ ഈ ആ­ഴ്ച­യി­ലെ പ്ര­ധാ­ന മ­നു­ഷ്യ­നാ­യി എസ്. കെ. നായരെ ബാ­ല­കൃ­ഷ്ണൻ അ­വ­ത­രി­പ്പി­ക്കു­ന്നു, ഉ­ചി­ത­മാ­ണു് ഈ കൃ­ത്യം. ഞാൻ പ­തി­വാ­യി എ­ഴു­തു­ന്ന­തു് ‘മ­ല­യാ­ള­നാ­ട്ടി’ലാണു്. അ­ല്ലെ­ങ്കിൽ ഞാൻ ഇ­തി­ന്റെ ഉ­ചി­ത­ജ്ഞ­ത­യെ­ക്കു­റി­ച്ചു് കൂ­ടു­തൽ പ­റ­യു­മാ­യി­രു­ന്നു. എ­ങ്കി­ലും ഒരു വാ­ക്കു­കൂ­ടി, ത­നി­ച്ചു നി­ല്ക്കാ­വു­ന്ന ഏ­തി­നെ­യും സൃ­ഷ്ടി­ക്കാൻ­പോ­ന്ന വൈ­ഭ­വ­മു­ള്ള­യാൾ ആ­ദ­ര­ണീ­യ­നാ­യി­രി­ക്കും. ‘മ­ല­യാ­ള­നാ­ടു് ’ ത­നി­യേ­നി­ല്ക്കു­ന്ന വാ­രി­ക­യാ­ണു്. പ്ര­ശ­സ്ത നി­രൂ­പ­ക­നാ­യ ശ്രീ. എസ്. ഗു­പ്തൻ­നാ­യ­രേ ക്കു­റി­ച്ചു് ശ്രീ. ആർ. രാ­ജ­പ്പൻ­നാ­യർ കു­ങ്കു­മം വാ­രി­ക­യി­ലെ­ഴു­തി­യ ലേഖനം ആ നി­രൂ­പ­ക­ന്റെ ജീ­വി­ത­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട സം­ഭ­വ­ങ്ങ­ളെ അ­ന­തി­വി­സ്ത­ര­മാ­യി ആ­വി­ഷ്ക്ക­രി­ക്കു­നു. ഭ­യ­ങ്ക­ര­ങ്ങ­ളാ­യ കു­റ്റ­ങ്ങൾ ബ­ഹു­ജ­ന­ശ്ര­ദ്ധ­യെ ആ­കർ­ഷി­ക്കു­ന്നു. വി­ശ്വ­വി­ഖ്യാ­ത­ങ്ങ­ളാ­യ ക­ലാ­സൃ­ഷ്ടി­കൾ. രാ­ഷ്ട്രാ­ന്ത­രീ­യ പ്ര­ശ­സ്തി­യാർ­ജ്ജി­ച്ച ക­ലാ­കാ­ര­ന്മാർ—ഇ­ങ്ങ­നെ­യു­ള്ള വി­ഷ­യ­ങ്ങൾ ആർ­ക്കും വേണ്ട. ഒരു വാ­രി­ക­യി­ലും ഇ­ത്ത­രം ലേ­ഖ­ന­ങ്ങ­ളി­ല്ല. ഇ­വ­യു­ടെ ഇ­ല്ലാ­യ്മ ഭ­യ­ങ്ക­ര കു­റ്റ­മാ­ണു്. എ­ന്നി­ട്ടും ബ­ഹു­ജ­നം അതിൽ ശ്ര­ദ്ധി­ക്കു­ന്നി­ല്ല.

തി­രു­വ­ന­ന്ത­പു­ര­ത്തു് പ­ണ്ടു് ‘ജഡ്ക’ എ­ന്നു­വി­ളി­ക്കു­ന്ന കു­തി­ര­വ­ണ്ടി­കൾ ധാ­രാ­ള­മു­ണ്ടാ­യി­രു­ന്നു. ഇ­പ്പോൾ അ­ത്ത­രം വ­ണ്ടി­കൾ കാ­ണാ­നേ­യി­ല്ല. എ­ങ്കി­ലും ഇതാ ഒ­രെ­ണ്ണം തെ­രു­വി­ലൂ­ടെ പോ­കു­ന്നു. റോ­ഡി­ന്റെ ര­ണ്ടു­വ­ശ­വും കാ­ണാ­തി­രി­ക്കാൻ­വേ­ണ്ടി കു­തി­ര­യു­ടെ ക­ണ്ണു­ക­ളു­ടെ ര­ണ്ടു­ഭാ­ഗ­ത്തു­മാ­യി മ­റ­വു­ണ്ടാ­ക്കി­യി­രി­ക്കു­ന്നു. ല­യാ­ത്മ­ക­മാ­യി കുതിര ഓ­ടു­ന്നു­ണ്ടു്. ക­ഴി­വു­ള്ള ക­വി­യാ­യ ശ്രീ. ചാ­ത്ത­നാ­ത്തു് അ­ച്യു­ത­നു­ണ്ണി യുടെ ‘വിലയം’ എന്ന ക­വി­ത­യെ­ക്കു­റി­ച്ചു് എ­ഴു­താൻ തു­ട­ങ്ങു­ന്ന ഈ അ­വ­സ­ര­ത്തി­ലാ­ണു് ഈ അ­ശ്വ­ഗ­ത (മാ­തൃ­ഭൂ­മി) സം­സ്കൃ­ത­ഭാ­ഷ­യി­ലെ എല്ലാ വാ­ക്കു­ക­ളേ­യും ഒ­രേ­സ­മ­യം തന്നെ കാ­ണാ­തി­രി­ക്കാൻ വേ­ണ്ടി ആ­രെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ക­ണ്ണു­ക­ളു­ടെ ഓരോ വ­ശ­ത്തും ഓരോ മറവു് ഉ­ണ്ടാ­ക്കി­യെ­ങ്കിൽ എത്ര ന­ന്നാ­യി­രു­ന്നേ­നെ. അ­ശ്വ­ധാ­വ­ന­ത്തി­നു് ല­യ­മു­ണ്ടു്. അ­ച്യു­ത­നു­ണ്ണി­യു­ടെ ക­വി­ത­യിൽ അ­തു­മി­ല്ല. ശ്രീ. സു­കു­മാർ അ­ണ്ട­ലൂ­രി­ന്റെ “കോ­ളേ­ജിൽ,” എന്ന ക­വി­ത­യ്ക്കു് (മാ­തൃ­ഭൂ­മി) ക­ല­യു­ടെ വി­ശു­ദ്ധി­യി­ല്ല. പ്ര­ജ്ഞ­യു­ടെ ആ­ധി­പ­ത്യ­ത്തെ വ­ക­വ­ച്ചു­കൊ­ടു­ക്കു­ന്ന ക­വി­യാ­ണു് ശ്രീ. മേലൂർ ദാ­മോ­ദ­രൻ എ­ന്നു് “മൃ­ത്യോർ­മാ” തെ­ളി­യി­ക്കു­ന്നു (മാ­തൃ­ഭൂ­മി). സൗ­ന്ദ­ര്യ­ത്തി­ന്റെ ആ­ധി­പ­ത്യ­ത്തെ മാ­ത്ര­മേ അ­നു­വാ­ച­കർ വ­ക­വെ­ച്ചു­കൊ­ടു­ക്കു­ന്നു­ള്ളു­വെ­ന്നു് ന­മ്മു­ടെ കവികൾ അ­റി­യ­ണം. ജ­ന­യു­ഗം വാ­രി­ക­യിൽ ‘ക­വി­യും ക­ച്ച­വ­ട­ക്കാ­ര­നും’ എന്ന ക­വി­ത­യെ­ഴു­തി­യ ശ്രീ. ടി. വി. ഗോ­പാ­ല­കൃ­ഷ്ണ­ന്റെ ക­വി­കർ­മ്മ­ത്തെ കു­റ്റം പറയാൻ എ­നി­ക്കു പേ­ടി­യു­ണ്ടു്. “നി­രൂ­പ­ണ­ങ്ങ­ളി­ലൂ­ടെൻ ക­വി­ത­കൾ നി­ന്ദി­ക്കു­ന്നൊ­രു ബ­ഹു­മാ­ന്യ”നെ അ­ദ്ദേ­ഹം നി­ന്ദി­ക്കു­ന്നു. എ­ന്നാ­ലും സത്യം പ­റ­യ­ട്ടെ. ഗോ­പാ­ല­കൃ­ഷ്ണ­ന്റെ ഹാ­സ്യ­ക­വി­ത­യിൽ ഹാ­സ്യ­മി­ല്ല. ക­വി­ത­യ്ക്കു് അർ­ഹി­ക്കു­ന്ന പ്രാ­ധാ­ന്യം കൊ­ടു­ക്കു­ന്ന ‘മ­ല­യാ­ള­രാ­ജ്യം’ ഈ പ്രാ­വ­ശ്യം അതിനെ നി­ഷ്കാ­സ­നം ചെ­യ്തി­ട്ടു് ശ്രീ. പു­തു­ശ്ശേ­രി രാ­മ­ച­ന്ദ്രൻ പ്ര­കാ­ശി­പ്പി­ക്കു­ന്ന ക­ണ്ണ­ശ്ശ­രാ­മാ­യ­ണ­ത്തി­ന്റെ ഒരു ഭാ­ഗം­കൊ­ണ്ടു തൃ­പ്തി­പ്പെ­ട്ടി­രി­ക്കു­ന്നു. ഭാ­വ­ന­യു­ടെ­യും സ്വ­പ്ന­ത്തി­ന്റെ­യും മ­ണ്ഡ­ല­ത്തിൽ വി­ഹ­രി­ക്കു­ന്ന ക­വി­ത­കൾ കി­ട്ടാ­നി­ല്ലെ­ങ്കിൽ ക­ണ്ണ­ശ്ശ­രാ­മാ­യ­ണം മാ­ത്രം­മ­തി. അ­തു­കൊ­ണ്ടു് “മ­ല­യാ­ള­രാ­ജ്യ”ത്തെ ഞാൻ കു­റ്റ­പ്പെ­ടു­ത്തു­ന്നി­ല്ല.

images/Byron1813.jpg
ജോർ­ജ്ജ് ബൈറൺ

ഇം­ഗ്ലീ­ഷ് ക­വി­യാ­യ ബൈറണി നു ദി­വ­സ­വും അനവധി പ്രേ­മ­ലേ­ഖ­ന­ങ്ങൾ കി­ട്ടു­മാ­യി­രു­ന്നു. അ­ദ്ദേ­ഹം അ­വ­യ്ക്കു മ­റു­പ­ടി അ­യ­ച്ചി­രു­ന്നി­ല്ല. മ­ഹാ­ന്മാർ അ­ങ്ങ­നെ­യാ­ണു്, സൗ­ന്ദ­ര്യ­ത്തെ­യാ­ണു്—ആ­ധ്യാ­ത്മി­ക സൗ­ന്ദ­ര്യ­ത്തെ­യാ­ണു്—അവർ ഉ­പാ­സി­ക്കു­ക. അ­വർ­ക്ക് പ്രേ­മ­ലേ­ഖ­ന­ങ്ങൾ­ക്കു മ­റു­പ­ടി എ­ഴു­താൻ സ­മ­യ­മി­ല്ല. ന­മ്മു­ടെ ‘ഛോ­ട്ടാ’ ക­ലാ­കാ­ര­ന്മാർ ത­ങ്ങൾ­ക്കു കി­ട്ടു­ന്ന പ്രേ­മ­ലേ­ഖ­ന­ങ്ങൾ­ക്കു മ­റു­പ­ടി ന­ല്കു­ന്നു­വെ­ന്നു മാ­ത്ര­മ­ല്ല അവ അ­യ­യ്ക്കു­ന്ന ബു­ദ്ധി­ശൂ­ന്യ­ക­ളാ­യ പെൺ­കു­ട്ടി­ക­ളെ എ­വി­ടെ­വ­ച്ചു് കാണാൻ ക­ഴി­യും എ­ന്നു് എ­ഴു­തി­ച്ചോ­ദി­ക്കു­ക­യും ചെ­യ്യു­ന്നു. ആ­ധ്യാ­ത്മി­ക­സൗ­ന്ദ­ര്യ­ത്തി­ന്റെ ഉപാസന ഉ­ദാ­ത്ത­മാ­യ പ്ര­ക്രി­യ­യാ­ണു്. അതിൽ മു­ഴു­കി­യി­രി­ക്കു­ന്ന­വർ നി­രൂ­പ­ണ­ത്തെ­യോ വി­മർ­ശ­ന­ത്തെ­യോ ഇ­ഷ്ട­പ്പെ­ടു­ന്നി­ല്ല. ഭ­യ­പ്പെ­ടു­ന്നി­ല്ല. ആരാധന എന്ന പ്രേ­മ­ലേ­ഖ­നം അ­വർ­ക്കു­വേ­ണ്ട. ന­മ്മു­ടെ ക­ലാ­കാ­ര­ന്മാർ സൗ­ന്ദ­ര്യ­ത്തെ ഉ­പാ­സി­ക്കു­ന്ന­വ­രാ­യി ഭ­വി­ക്ക­ട്ടെ. അ­പ്പോൾ പ്ര­ജ്ഞാ­പ­ര­ത്വം സാ­ഹി­ത്യ­ത്തിൽ നി­ന്നു് പ­ലാ­യ­നം ചെ­യ്യും. ദുർ­ഗ്ര­ഹ­ത ഓ­ടി­യൊ­ളി­ക്കും. വ­സ­ന്ത­കാ­ല­ത്തി­ലെ പ്ര­ഭാ­തം പോലെ ജീ­വി­ത­വും കലയും പ്ര­കാ­ശ­പൂർ­ണ്ണ­മാ­കും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-07-19.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.