SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-07-26-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/ArthurSchnitzler1906.jpg
അർതർ ഷ്നി­റ്റ്സ്ലർ

ആ­സ്റ്റ്രി­യാ­ക്കാ­ര­നാ­യ അർതർ ഷ്നി­റ്റ്സ്ലർ വി­ഷാ­ദാ­ത്മ­ക­നാ­യ സാ­ഹി­ത്യ­കാ­ര­നാ­ണു്. ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തി­ട്ടു­ള്ള, അ­ദ്ദേ­ഹ­ത്തി­ന്റെ എ­ല്ലാ­ക്ക­ഥ­ക­ളും ഈ ലേഖകൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അവയിൽ ഏ­റ്റ­വും ന­ന്നാ­യി എ­നി­ക്കു തോ­ന്നി­യി­ട്ടു­ള്ള­തു് “പൂ­ക്കൾ” എന്ന ക­ഥ­യാ­ണു്. കഥ പ­റ­യു­ന്ന­യാ­ളി­ന്റെ കാ­മു­കി മ­രി­ച്ചു. അവളതാ ശ­വ­ക്ക­ല്ല­റ­യിൽ കി­ട­ക്കു­ന്നു. ഇ­നി­യു­ള്ള കാ­ല­മ­ത്ര­യും—വ­സ­ന്ത­ത്തി­ലും ഹേ­മ­ന്ത­ത്തി­ലു­മൊ­ക്കെ—അവൾ അ­വി­ടെ­യു­ണ്ടാ­കും. അവൾ അയാളെ ച­തി­ച്ചെ­ങ്കി­ലും അ­യാ­ള­തു ക­ണ്ടു­പി­ടി­ച്ചെ­ങ്കി­ലും എ­ന്തൊ­രു സ്നേ­ഹ­മാ­യി­രു­ന്നു അ­യാൾ­ക്കു് അ­വ­ളോ­ടു് ! വി­ശാ­ല­ങ്ങ­ളും ശ്യാ­മ­ങ്ങ­ളു­മാ­യ ആ­ലോ­ച­ന­കൾ, നി­ഷ്ക­ള­ങ്ക­മാ­യ മുഖം, അവ ഇ­പ്പോൾ വി­വർ­ണ്ണ­ങ്ങ­ളാ­യി­രി­ക്കും. നി­ശ്ച­യി­ക്ക­പ്പെ­ട്ട ഒരു ദിവസം അവൾ സ്നേ­ഹ­ത്തി­ന്റെ അ­ട­യാ­ള­മാ­യി അ­യാൾ­ക്കു പൂ­ക്ക­ള­യ­ച്ചു­കൊ­ടു­ക്കും. മ­രി­ക്കു­ന്ന­തി­നു മുൻ­പു് അവൾ അ­യ­ച്ചു­കൊ­ടു­ത്ത പൂ­ക്കൾ വ­ന്നെ­ത്തി­യി­രി­ക്കു­ക­യാ­ണു്. നീ­ല­പ്പൂ­ക്കൾ, ചു­വ­ന്ന പൂ­ക്കൾ—അ­വ­യെ­ല്ലാം സ്വർ­ണ്ണ­നൂ­ലു­കൊ­ണ്ടു് കെ­ട്ടി­യി­രി­ക്കു­ന്നു. അയാൾ അ­വ­യെ­ടു­ത്തു് പ­ച്ച­നി­റ­മാർ­ന്ന പു­ഷ്പ­ഭാ­ജ­ന­ത്തിൽ വച്ചു. അ­വി­ട­മാ­കെ അതു് സൗ­ര­ഭ്യം വ്യാ­പി­പ്പി­ക്കു­ന്നു. ആഴ്ച ഒന്നു ക­ഴി­ഞ്ഞു. എ­ന്നി­ട്ടും സൗ­ര­ഭ്യ­ത്തി­നു് ഒരു കു­റ­വു­മി­ല്ല. അ­യാ­ളു­ടെ ര­ണ്ടാ­മ­ത്തെ കാ­മു­കി­യാ­യ ഗ്രെ­റ്റൽ വ­രു­ന്നു; പോ­കു­ന്നു. അവൾ പോ­യി­ക്ക­ഴി­യു­മ്പോൾ അ­യാ­ളും പൂ­ക്ക­ളും മാ­ത്ര­മാ­യി. ദി­ന­ങ്ങൾ ക­ഴി­ഞ്ഞു. പൂ­ക്കൾ വാ­ടി­വീ­ണു. ഇ­പ്പോൾ സൗ­ര­ഭ്യ­മി­ല്ല. വാ­ടി­ക്ക­രി­ഞ്ഞ ഇ­ത­ളു­ക­ളെ നോ­ക്കി അയാൾ പൊ­ട്ടി­ക്ക­ര­ഞ്ഞു. പു­ഷ്പ­ഭാ­ജ­ന­ത്തിൽ കുറെ ഉ­ണ­ക്ക­ത്ത­ണ്ടു­കൾ മാ­ത്രം; ജീ­വി­ത­ത്തോ­ടു് ഏ­റ്റു­മു­ട്ടു­ന്ന പ്രേ­ത­ങ്ങൾ! അ­ങ്ങ­നെ­യി­രി­ക്കെ ഗ്രെ­റ്റൽ വ­ന്നു­ചേർ­ന്നു. ഒരു പുതിയ പൂ­ച്ചെ­ണ്ടു­മാ­യി­ട്ടാ­ണു് അ­വ­ളു­ടെ വരവു്. അവൾ ഉ­ണ­ങ്ങി­യ ത­ണ്ടു­ക­ളെ­ടു­ത്തു് ദൂ­രെ­യെ­റി­ഞ്ഞു. അ­യാ­ളു­ടെ ഹൃദയം പി­ട­ഞ്ഞു. അ­വ­യോ­ടൊ­രു­മി­ച്ചു് തെ­രു­വി­ലേ­ക്കു വീ­ഴ­ണ­മെ­ന്നു­ത­ന്നെ അ­യാൾ­ക്കു തോ­ന്നി. പക്ഷേ, ഗ്രെ­റ്റൽ അവിടെ നി­ല്ക്കു­ക­യാ­ണു്. അവൾ ആ വെ­ളു­ത്ത പൂ­ക്ക­ളെ­ടു­ത്തു് അ­യാ­ളു­ടെ നേർ­ക്കു കാ­ണി­ച്ചു. ന­വ­സൗ­ര­ഭ്യം; എ­ന്തൊ­രു കു­ളിർ­മ്മ! എ­ന്തൊ­രു മാർ­ദ്ദ­വം! പു­ഞ്ചി­രി പൊ­ഴി­ക്കു­ന്ന, വെ­ളു­ത്ത, സു­ന്ദ­ര­ങ്ങ­ളാ­യ പൂ­ക്കൾ. സാ­യാ­ഹ്ന­സ­ഞ്ചാ­രം ക­ഴി­ഞ്ഞു് അവർ തി­രി­ച്ചെ­ത്തി. ക്ഷീ­ണി­ച്ച ഗ്രെ­റ്റൽ ഉ­റ­ക്ക­മാ­യി. അവൾ ഉ­റ­ക്ക­ത്തിൽ പു­ഞ്ചി­രി പൊ­ഴി­ക്കു­ക­യാ­ണു്. അ­ങ്ങ­നെ നി­ദ്രാ­വേ­ള­യിൽ അവൾ മ­ന്ദ­ഹാ­സം പൊ­ഴി­ക്കു­മ്പോൾ അ­വൾ­ക്കു് എ­ന്തെ­ന്നി­ല്ലാ­ത്ത സൗ­ന്ദ­ര്യ­മാ­ണു്. അ­യാൾ­ക്കു മുൻ­പിൽ ഹ­രി­താ­ഭ­മാ­യ പു­ഷ്പ­ഭാ­ജ­ന­ത്തിൽ ധ­വ­ള­പ്ര­ഭ­ക­ലർ­ന്ന പൂ­ക്കൾ. അ­ങ്ങു് തെ­രു­വി­ലോ?—ഇല്ല, ഇല്ല. കാ­റ്റു് പൊ­ടി­യോ­ടു­കൂ­ടി അ­വ­യെ­ല്ലാം പ­റ­ത്തി­ക്കൊ­ണ്ടു പോ­യ്ക്ക­ള­ഞ്ഞു… ജീ­വി­ത­മെ­ന്ന നാ­ട­ക­ത്തെ ഏ­താ­നും വാ­ക്യ­ങ്ങ­ളിൽ ഒ­തു­ക്കി­യി­രി­ക്ക­യാ­ണു് ഷ്നി­റ്റ്സ്ലർ. പ്രേ­മ­ത്തി­ന്റെ ക്ഷ­ണി­ക­ത­യെ­ക്കു­റി­ച്ചു് ജീ­വി­ത­ത്തി­ന്റെ അ­സ്ഥി­ര­ത­യെ­ക്കു­റി­ച്ചു് ഒരു പ്ര­തി­ഭാ­ശാ­ലി­ക്കു­ണ്ടാ­യ അ­ഭി­വീ­ക്ഷ­ണ­മാ­ണു് ഈ ചേ­തോ­ഹ­ര­മാ­യ ക­ഥ­യെ­ന്നു പറയാം. വ­ഞ്ച­നാ­ത്മ­ക­മാ­യ ജീ­വി­തം ന­യി­ച്ച കാ­മു­കി­യു­ടെ സ്നേ­ഹ­ത്തി­ന്റെ സ്വ­ഭാ­വം അവൾ ന­ല്കു­ന്ന ചു­വ­ന്ന പൂ­ക്ക­ളു­ടെ നീ­ല­പ്പൂ­ക്ക­ളു­ടെ വർ­ണ്ണ­ത്തിൽ നി­ന്നു മ­ന­സ്സി­ലാ­ക്കാം. ര­ണ്ടാ­മ­ത്തെ കാ­മു­കി­യു­ടെ സ്നേ­ഹ­ത്തി­ന്റെ നൈർ­മ്മ­ല്യം വെ­ളു­ത്ത പൂ­ക്ക­ളിൽ­നി­ന്നു് ഗ്ര­ഹി­ക്കാം. അ­യാ­ളു­ടെ ദുഃ­ഖ­ത്തി­ന്റെ അ­സ്ഥി­ര­ത്വം ചി­ത്രീ­ക­രി­ച്ചു് വി­കാ­ര­ങ്ങ­ളു­ടെ ക്ഷ­ണി­ക­സ്വ­ഭാ­വ­ത്തെ ക­ഥാ­കാ­രൻ സ്ഫു­ടീ­ക­രി­ക്കു­ന്ന­തു നോ­ക്കൂ. ഇ­ങ്ങ­നെ എത്ര പുറം വേ­ണ­മെ­ങ്കി­ലും ഈ ക­ഥ­യെ­ക്കു­റി­ച്ചു് എ­ഴു­താം. ഷ്നി­റ്റ്സ്ലർ എന്ന ക­ലാ­കാ­ര­ന്റെ ആ­ത്മാ­വു­ത­ന്നെ ക­ല­യാ­യി രു­പാ­ന്ത­രം പ്രാ­പി­ച്ചി­രി­ക്കു­ക­യാ­ണി­വി­ടെ. ധ്വ­നി­യാ­ണു് സാ­ഹി­ത്യ­മെ­ന്ന ത­ത്ത്വം പ്ര­ക­ടീ­ഭ­വി­ക്കു­ക­യാ­ണു് ഇവിടെ. ഇ­തി­നെ­ക്കു­റി­ച്ചു് ഞാൻ ഇ­ത്ര­യും പറയാൻ നിർ­ബ്ബ­ദ്ധ­നാ­യ­തു് “ജ­ന­യു­ഗം” വാ­രി­ക­യിൽ (ജുലൈ 12) ശ്രീ. ആർ. പി. രമണൻ എ­ഴു­തി­യ “ബ­ന്ധ­ങ്ങൾ” എന്ന കഥ വാ­യി­ച്ച­തു­കൊ­ണ്ടാ­ണു്. ര­മ­ണ­ന്റെ കഥ എ­നി­ക്കി­ഷ്ട­മാ­യി. എ­ങ്കി­ലും അ­ന­ന്ത­ങ്ങ­ളാ­യ അർ­ത്ഥ­വി­ശേ­ഷ­ങ്ങൾ ഉ­ത്പാ­ദി­പ്പി­ക്കു­ന്ന­താ­ണു് ഉ­ത്ത­മ­മാ­യ സാ­ഹി­ത്യം എ­ന്നു് അ­ദ്ദേ­ഹം അ­റി­യേ­ണ്ടി­യി­രി­ക്കു­ന്നു­വെ­ന്നു് എ­നി­ക്കു തോ­ന്നി. സ­രി­ത­യു­ടെ ഭർ­ത്താ­വു മ­രി­ച്ചു. ജോ­ലി­സ്ഥ­ല­ത്തു് അ­വൾ­ക്കു കൂ­ട്ടി­നു­വേ­ണ്ടി ഭർ­ത്താ­വി­ന്റെ അനുജൻ മോഹൻ വന്നു താ­മ­സി­ക്കു­ന്നു. സു­ന്ദ­ര­നാ­യ യു­വാ­വും സു­ന്ദ­രി­യാ­യ യു­വ­തി­യും. അവർ സ്നേ­ഹി­ക്കു­ന്നു; കാ­മോ­ത്സു­ക­ത­യിൽ വിലയം കൊ­ള്ളു­ന്നു. പ­റ­യാ­നു­ള്ള­തു് ഭം­ഗി­യാ­യി­ത്ത­ന്നെ പ­റ­ഞ്ഞി­ട്ടു­ണ്ടു് രമണൻ. എ­ന്നാ­ലും ഷ്നി­റ്റ്സ്ല­റു­ടെ ക­ഥ­വാ­യി­ച്ച ഈ ലേ­ഖ­ക­നു് ര­മ­ണ­ന്റെ കഥ സം­തൃ­പ്തി ജ­നി­പ്പി­ക്കു­ന്നി­ല്ല. ജ­ലാ­ശ­യ­ത്തി­ലേ­ക്കു് എ­റി­യു­ന്ന ക­ല്ലു് കൊ­ച്ചു­കൊ­ച്ചോ­ള­ങ്ങ­ളെ ഇ­ട­വി­ടാ­തെ ഉ­ണ്ടാ­ക്കു­ന്നി­ല്ലേ? അ­തു­പോ­ലെ എന്റെ ഹൃ­ദ­യ­ത്തിൽ അർ­ത്ഥ­വി­ശേ­ഷ­ങ്ങ­ളു­ടെ അലകൾ ഉ­ള­വാ­ക്ക­ണം ക­ലാ­സൃ­ഷ്ടി.

images/JanNeruda.jpg
നെറൂദ

സാ­ഹി­ത്യ­ത്തിൽ ന­ട­ക്കു­ന്ന ചോ­ര­ണ­ത്തെ­ക്കു­റി­ച്ചു ഞാൻ മുൻ­പൊ­ക്കെ പ­ല­പ്പോ­ഴും പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇ­പ്പോൾ അതു പ­റ­യാ­റി­ല്ല. കാരണം, ക­ഥാ­കാ­ര­ന്മാർ അ­റി­യാ­തെ­ത­ന്നെ സാ­ദൃ­ശ്യ­ങ്ങൾ സം­ഭ­വി­ക്കു­മെ­ന്ന­താ­ണു്. മ­നു­ഷ്യ­നു പ്രാ­ഥ­മി­ക­വി­കാ­ര­ങ്ങൾ ര­ണ്ടേ­യു­ള്ളൂ: വി­ശ­പ്പും കാ­മ­വും, ഷോ­പ്പ­ന­റു ടെ അ­ഭി­പ്രാ­യ­മാ­ണി­തു്. അ­തി­നാൽ ആ വി­കാ­ര­ങ്ങ­ളെ അ­വ­ലം­ബ­മാ­ക്കി ആ­വിർ­ഭ­വി­ക്കു­ന്ന സാ­ഹി­ത്യ­കൃ­തി­കൾ­ക്കു സാ­ദൃ­ശ്യ­ങ്ങൾ വരും. അവ ക­ണ്ടു­കൊ­ണ്ടു് ഒ­രാ­ളി­നെ ക­ള്ള­നെ­ന്നു പ­റ­യു­ന്ന­തു ശ­രി­യ­ല്ല. എ­ങ്കി­ലും ഒരു ചെ­ക്കോ­സ്ളോ­വാ­ക്യൻ ചെ­റു­ക­ഥ­യു­ടെ ചു­രു­ക്കം ഞാൻ നൽ­കു­ന്നു. മാ­തൃ­ഭൂ­മി­വാ­രി­ക­യിൽ (ലക്കം 17) ശ്രീ. കെ. വി. ച­ന്ദ്ര­ശേ­ഖ­രൻ എ­ഴു­തി­യ “മു­ഴു­മി­ക്കാ­ത്ത ചി­ത്രം” എന്ന ചെ­റു­ക­ഥ­യു­ടെ സം­ക്ഷേ­പ­വും നൽ­കു­ന്നു. വി­ധി­നിർ­ണ്ണ­യ­ത്തി­നു വാ­യ­ന­ക്കാ­രെ ക്ഷ­ണി­ച്ചു­കൊ­ണ്ടു ഞാൻ മാ­റി­നിൽ­ക്കു­ന്ന­തേ­യു­ള്ളൂ. ഇനി ക­ഥ­യു­ടെ സം­ഗ്ര­ഹ­ങ്ങൾ. നെറൂദ (1834–1891) എ­ഴു­തി­യ Vampire—ര­ക്ത­ര­ക്ഷ­സ്സ്. വി­നോ­ദ­യാ­ത്ര­യ്ക്കു­ള്ള കപ്പൽ കോൺ­സ്റ്റാ­ന്റി­നോ­പ്പി­ളിൽ നി­ന്നു് പ്രാൻ­ക്പ്പോ ദ്വീ­പി­ലേ­യ്ക്കു കൊ­ണ്ടു­വ­ന്ന യാ­ത്ര­ക്കാ­രു­ടെ കൂ­ട്ട­ത്തിൽ ഒരു പോ­ളി­ഷ് കു­ടും­ബ­മു­ണ്ടാ­യി­രു­ന്നു. അച്ഛൻ, അമ്മ, മകൾ, മകളെ വി­വാ­ഹം­ക­ഴി­ക്കാൻ പോ­കു­ന്ന യു­വാ­വു്. ഗ്രീ­സു­കാ­ര­നാ­യ ഒരു ചി­ത്ര­കാ­രൻ ആ കു­ടും­ബ­വു­മാ­യി പ­രി­ച­യ­പ്പെ­ട്ടു. പോ­ളി­ഷ് കു­ടും­ബം ഒരു ഹോ­ട്ട­ലിൽ താ­മ­സ­മാ­യി. അവർ നേ­രം­പോ­കു­ന്ന­തി­നു­വേ­ണ്ടി ഒരു പൂ­ന്തോ­പ്പിൽ ചെ­ന്നി­രു­ന്നു. അവർ ചെ­ന്ന­തേ­യു­ള്ളൂ. അ­പ്പോ­ഴേ­യ്ക്കും ചി­ത്ര­കാ­രൻ അ­വി­ടെ­യെ­ത്തി. അ­ല്പ­മ­ക­ലെ­യാ­യി പു­റം­തി­രി­ഞ്ഞി­രു­ന്നു ചി­ത്രം­വ­ര­യ്ക്കാൻ തു­ട­ങ്ങി. അ­ങ്ങ­നെ കു­റേ­നേ­ര­മി­രു­ന്നു വ­ര­ച്ച­തി­നു­ശേ­ഷം അയാൾ എ­ഴു­ന്നേ­റ്റു­പോ­യി. പ്ര­കൃ­തി­ഭം­ഗി ആ­സ്വ­ദി­ക്കു­ക­യാ­യി­രു­ന്നു പോ­ളി­ഷ് കു­ടും­ബം.

സ­ന്ധ്യ­യാ­യ­പ്പോൾ അവർ ഹോ­ട്ട­ലി­ലേ­യ്ക്കു പോയി; വ­രാ­ന്ത­യിൽ ഇ­രു­ന്നു. അ­പ്പോ­ഴു­ണ്ടു് ഒരു ഭ­യ­ങ്ക­ര ബഹളം. ഹോ­ട്ട­ലു­ട­മ­സ്ഥ­നും ചി­ത്ര­കാ­ര­നു­മാ­യി സം­ഘ­ട്ട­നം. കാ­ര്യ­മെ­ന്തെ­ന്ന­റി­യാ­നാ­യി യു­വ­തി­യു­ടെ കാ­മു­കൻ ശ­ണ്ഠ­ന­ട­ക്കു­ന്ന സ്ഥ­ല­ത്തേ­ക്കു ചെ­ന്നു. അയാൾ ഉ­ട­മ­സ്ഥ­നോ­ടു ചോ­ദി­ച്ചു: “ആരാണു ഇയാൾ? പേ­രെ­ന്തു്?” ഉ­ട­മ­സ്ഥൻ മ­റു­പ­ടി നല്കി: “ആർ­ക്ക­റി­യാം ഇ­വ­ന്റെ പേരു്? ഞങ്ങൾ ഇവനെ ര­ക്ത­ര­ക്ഷ­സ്സു് എ­ന്നാ­ണു് വി­ളി­ക്കു­ന്ന­തു്. നല്ല വ്യാ­പാ­രം! ഇവൻ ശ­വ­ങ്ങ­ളെ മാ­ത്ര­മേ വ­ര­യ്ക്കാ­റു­ള്ളു. കോൺ­സ്റ്റാ­ന്റി­നോ­പ്പി­ളി­ലോ ഇവിടെ അ­ടു­ത്തോ ആ­രെ­ങ്കി­ലും മ­രി­ച്ചാൽ മതി, ഇ­വ­ന്റെ ക­യ്യിൽ മ­രി­ച്ച­യാ­ളി­ന്റെ പ­ട­മു­ണ്ടു്. ഇവൻ നേ­ര­ത്തെ വ­ര­യ്ക്കു­ക­യാ­ണു്, ഒ­രി­ക്ക­ലും തെ­റ്റു­പ­റ്റാ­റി­ല്ല. കഴുകൻ.” പോ­ള­ണ്ടു­കാ­രി­യാ­യ സ്ത്രീ—അമ്മ—നി­ല­വി­ളി­ച്ചു. മകൾ മോ­ഹാ­ല­സ്യ­പ്പെ­ട്ടു അ­വ­രു­ടെ കൈയിൽ കി­ട­ക്കു­ക­യാ­ണു്. യു­വാ­വു ചി­ത്ര­കാ­ര­നെ പി­ടി­കൂ­ടി. അവർ ര­ണ്ടു­പേ­രും മണലിൽ കി­ട­ന്നു­രു­ണ്ടു. ചി­ത്രം ദൂരെ വീണു. അതിൽ പോ­ള­ണ്ടു­കാ­രി­യാ­യ ഒരു യു­വ­തി­യു­ടെ ചി­ത്രം വ­ര­ച്ചി­രി­ക്കു­ന്നു. അടഞ്ഞ ക­ണ്ണു­കൾ. അ­വ­ളു­ടെ നെ­റ്റി­ത്ത­ട­ത്തി­ലൂ­ടെ ഒരു മാ­ല്യം.

ശ്രീ. കെ. വി. ച­ന്ദ്ര­ശേ­ഖ­ര­ന്റെ ക­ഥ­യു­ടെ ചു­രു­ക്കം:

രമേശൻ ചി­ത്ര­കാ­ര­നാ­ണു്. അയാൾ ആ­നി­യു­ടെ ചി­ത്രം­വ­ര­യ്ക്കാൻ ശ്ര­മി­ച്ചു. പക്ഷേ, പ്ര­ഗ­ല്ഭ­നാ­യ ആ ചി­ത്ര­കാ­ര­നു് അ­വ­ളു­ടെ പ­ടം­വ­ര­യ്ക്കാൻ സാ­ധി­ക്കു­ന്നി­ല്ല. ക­ണ്ണു­ക­ളിൽ പാ­ട­കെ­ട്ടി­യ­തു­പോ­ലെ ഒരു തോ­ന്നൽ. വ­ല്ലാ­ത്ത ഭീതി. അ­പ്പോ­ഴാ­ണു് ഇ­രു­പ­തു­വർ­ഷം മുൻ­പു­ണ്ടാ­യ ഒരു സംഭവം അ­യാ­ളു­ടെ ഓർ­മ്മ­യി­ലെ­ത്തി­യ­തു്. യാ­ദൃ­ച്ഛി­ക­മാ­യ പ­രി­ച­യ­പ്പെ­ട്ട ശർ­മ്മി­ള­യു­ടെ ചി­ത്രം വ­ര­യ്ക്കാൻ രമേശൻ ശ്ര­മി­ച്ചു. പക്ഷേ, സാ­ധി­ച്ചി­ല്ല. അ­വ­ളു­ടെ മുഖം വ്യ­ക്ത­മാ­യി കാ­ണു­ന്നി­ല്ല. അയാൾ ആ ശ്രമം ഉ­പേ­ക്ഷി­ച്ചു. അ­ന്നു­രാ­ത്രി­ത­ന്നെ­ന്നു­തോ­ന്നു­ന്നു ശർ­മ്മി­ള മ­രി­ച്ചു. ശർ­മ്മി­ള മ­രി­ക്കാ­റ­യ­തു­കൊ­ണ്ടാ­ണു ര­മേ­ശ­നു് ചി­ത്ര­ര­ച­നാ­വേ­ള­യിൽ അ­സ്വ­സ്ഥ­ത­യു­ണ്ടാ­യ­തു്.

രമേശൻ ഇതാ ഇ­പ്പോ­ഴും സം­ശ­യാ­കു­ല­നാ­കു­ന്നു. ത­നി­ക്കെ­ന്താ­ണു് ആ­നി­യു­ടെ ചി­ത്രം­വ­ര­യ്ക്കാൻ ക­ഴി­യാ­തെ പോ­യ­തു് ? എന്തോ? അയാൾ മ­ദ്രാ­സി­ലേ­ക്കു പോയി. ഒ­രാ­ഴ്ച­ക­ഴി­ഞ്ഞു മ­ട­ങ്ങി­യെ­ത്തി­യ­പ്പോൾ കേട്ട വാർ­ത്ത അയാളെ ദുഃ­ഖി­പ്പി­ച്ചു. “അയാൾ മ­ദ്രാ­സി­ലേ­ക്കു പു­റ­പ്പെ­ട്ട അ­ന്നു­രാ­ത്രി ആനി മ­രി­ച്ചു. യാ­തൊ­ര­സു­ഖ­വു­മു­ണ്ടാ­യി­രു­ന്നി­ല്ല.”

ശർ­മ്മി­ള ഉൾ­പ്പെ­ട്ട ബം­ഗാ­ളി­കു­ടും­ബം ഭ­ര­ത്പ്പൂ­രി­ലാ­ണു് വ­ന്നി­റ­ങ്ങു­ന്ന­തു്. നെ­റൂ­ദ­യു­ടെ ക­ഥ­യി­ലെ കു­ടും­ബം പ്രിൻ­കി­പ്പോ­ദ്വീ­പിൽ വ­ന്നി­റ­ങ്ങു­ന്നു. ബം­ഗാ­ളി­കു­ടും­ബ­ത്തിൽ മൂ­ന്നു­പേർ. പോ­ളി­ഷ് കു­ടും­ബ­ത്തിൽ നാ­ലു­പേർ. ബം­ഗാ­ളി­കു­ടും­ബം മു­സാ­വ­രി­ബം­ഗ്ലാ­വിൽ താ­മ­സി­ക്കു­ന്നു. ബം­ഗ്ലാ­വി­ന്റെ ചു­മ­ത­ല­ക്കാ­ര­നാ­യ അ­ബ്ദു­ള്ള അവരെ സ്വീ­ക­രി­ക്കു­ന്നു.

പോ­ളി­ഷ് കു­ടും­ബം ഹോ­ട്ട­ലി­ലാ­ണു് താ­മ­സ­മു­റ­പ്പി­ക്കു­ക. ഹോ­ട്ട­ലു­ട­മ­സ്ഥൻ അവരെ സ­ഹാ­യി­ക്കു­ന്നു. ക­ഥാ­നാ­യ­ക­ന്മാർ ര­ണ്ടു­പേ­രും ചി­ത്ര­കാ­ര­ന്മാർ. ര­ണ്ടു­പേ­രും മ­രി­ക്കാൻ പോ­കു­ന്ന യു­വ­തി­ക­ളു­ടെ പടം വ­ര­യ്ക്കു­ന്നു. ഒരു വ്യ­ത്യാ­സ­മു­ണ്ടു്. രമേശൻ യോ­ഗ്യൻ; ഗ്രീ­സു­കാ­രൻ അ­യോ­ഗ്യൻ—ര­ക്ത­ര­ക്ഷ­സ്സ്. ‘മു­ഴു­മി­ക്കാ­ത്ത ചി­ത്രം’ എന്ന കഥയിൽ ക­ഥ­യു­ടെ സാ­രാം­ശ­ങ്ങ­ളോ­ടു ബ­ന്ധ­മി­ല്ലാ­ത്ത പല സം­ഭ­വ­ങ്ങ­ളു­മു­ണ്ടു്. അവയെ വി­ട്ടു­ക­ള­ഞ്ഞി­ട്ടാ­ണു് ഞാൻ ആ ക­ഥ­യു­ടെ സം­ക്ഷേ­പം ഇവിടെ ന­ല്കി­യി­ട്ടു­ള്ള­തു്. വി­ധി­നിർ­ണ്ണ­യം മാ­ന്യ­വാ­യ­ന­ക്കാ­രു­ടെ കൃ­ത്യ­മെ­ന്നു വി­ന­യ­പു­ര­സ്സ­രം പ­റ­ഞ്ഞു­കൊ­ണ്ടു് ഞാൻ അ­ടു­ത്ത ക­ഥ­യി­ലേ­ക്കു ക­ട­ക്കു­ന്നു.

images/Kakkanadan.jpg
കാ­ക്ക­നാ­ടൻ

എന്റെ വീ­ട്ടി­ന­ടു­ത്തു് ഒരു ദേ­വീ­ക്ഷേ­ത്ര­മു­ണ്ടു്. അവിടെ നി­ന്നു് വി­വാ­ഹം­ക­ഴി­ഞ്ഞു വ­ധു­വും വരനും കൈ­കോർ­ത്തു­പി­ടി­ച്ചു പോ­കു­ന്ന­തു് ഞാൻ ഇന്നു കണ്ടു. ആ യു­വ­തി­യു­ടെ വി­ശാ­ല­വി­ലോ­ച­ന­ങ്ങൾ­ക്കു് എ­ന്തൊ­രു തി­ള­ക്കം! അ­വ­ളു­ടെ ക­വിൾ­ത്ത­ട­ങ്ങൾ­ക്കു് എ­ന്തൊ­രു ശോഭ! ക്ഷേ­ത്ര­ത്തിൽ നി­ന്നു തെ­രു­വി­ലേ­ക്കു ചെ­ന്ന­പ്പോൾ എന്റെ നി­രൂ­പ­ണ­ത്തി­നു വി­ധേ­യ­നാ­യ ഒ­ര­ത്യ­ന്താ­ധു­നി­ക­നെ കണ്ടു. ശ­ത്രു­ത മ­റ­ച്ചു­വ­ച്ച പു­ഞ്ചി­രി. ‘എ­നി­ക്ക­തി­നൊ­ന്നു­മി­ല്ല’ എന്ന വ്യാ­ജ­പ്ര­സ്താ­വം. അ­ദ്ദേ­ഹ­ത്തോ­ടു യാ­ത്ര­പ­റ­ഞ്ഞു ന­ട­ന്ന­പ്പോൾ ഏ­ഴു­വ­യ­സ്സു പ്രാ­യം­വ­രു­ന്ന ഒരു കു­ട്ടി­യെ ഒരു ‘നാ­ല്പ­തു­കാ­രൻ’ മർ­ദ്ദി­ക്കു­ന്നു. എ­ത്ര­കാ­ല­മാ­യി ഞാ­നി­തൊ­ക്കെ കാ­ണു­ക­യാ­ണു്? ഇവിടെ എന്തു ന­വീ­ന­ത­യി­രി­ക്കു­ന്നു? അ­തു­കൊ­ണ്ടു ‘ചൂഷണം’ എന്ന വി­ഷ­യ­ത്തെ ആ­സ്പ­ദ­മാ­ക്കി—ചി­ര­പ­രി­ചി­ത­മാ­യ വിഷയം അ­വ­ലം­ബ­മാ­ക്കി—ശ്രീ. ര­ത്നാ­ക­രൻ കു­ങ്കു­മം വാ­രി­ക­യിൽ ഒരു ചെ­റു­ക­ഥ­യെ­ഴു­തി­രി­ക്കു­ന്ന­തു് എ­നി­ക്കു് അ­ത്ഭു­ത­മു­ള­വാ­ക്കി­യി­ല്ല. ക­ടു­വ­യു­ടെ വേഷം കെ­ട്ടു­ന്ന കാ­സി­മി­നു കി­ട്ടു­ന്ന പ­ണ­ത്തി­ന്റെ ന­ല്ല­പ­ങ്കു് അ­പ­ഹ­രി­ക്കു­ന്നു അ­സ­നാ­രു­മൂ­പ്പൻ. ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ­വ­ന്ന­പ്പോൾ കാസിം അയാളെ ക­ടി­ച്ചു­കു­ട­ഞ്ഞു മേ­ലോ­ട്ടെ­റി­ഞ്ഞു; കൂ­ട്ടു­കാ­ര­നാ­യ ബാ­ച്ചാ­ക്ക­ടു­വ മു­ട്ട­നാ­ടി­നെ ക­ടി­ച്ചെ­ടു­ത്തു് മേ­ലോ­ട്ടെ­റി­യു­ന്ന­തു­പോ­ലെ. അ­സ­നാ­രു­മൂ­പ്പൻ ചോ­ര­യൊ­ലി­ക്കു­ന്ന ക­ഴു­ത്തു­മാ­യി നി­ല­ത്തു­കി­ട­ന്നു­രു­ണ്ടു. “യ­സീ­ദി­ന്റെ ചോര” എന്ന ഈ ക­ഥ­യിൽ­പ്ര­ചാ­ര­ണാം­ശം ക­ല­യു­ടെ ച­ട്ട­ക്കൂ­ടി­ലൊ­തു­ങ്ങി­യി­രി­ക്കു­ന്നു. ച­ടു­ല­ത­യു­ള്ള ആ­ഖ്യാ­നം അതിനു രാ­മ­ണീ­യ­കം നൽ­കു­ന്നു. ശ്രീ. കാ­ക്ക­നാ­ടി ന്റെ “ത­ല­മു­റ­ക­ളു­ടെ ശബ്ദം” (മലയാളനാടു്-​ലക്കം 8) ഭാ­വാ­ത്മ­ക­സൗ­ന്ദ­ര്യം ആ­വ­ഹി­ക്കു­ന്നു. ജീ­വ­ചൈ­ത­ന്യം—സർ­ഗ്ഗാ­ത്മ­ക­ശ­ക്തി—അതിനു സ്ത്രീ­രൂ­പം നല്കി ഒരു ക­ഥ­യെ­ഴു­തി­യി­രി­ക്കു­ന്നു കാ­ക്ക­നാ­ടൻ. ശ്രീ. ചൊ­വ്വ­ല്ലൂർ കൃ­ഷ്ണൻ­കു­ട്ടി യുടെ “മൂ­ന്നു കഥകളി”ൽ പ­രി­ഹാ­സം മു­റ്റി­നി­ല്ക്കു­ക­യാ­ണു്. വാ­യ­ന­ക്കാ­ര­ന്റെ ചു­ണ്ടു­ക­ളിൽ മ­ന്ദ­ഹാ­സ­മ­ങ്കു­രി­പ്പി­ക്കു­വാൻ ക­ഴി­ഞ്ഞി­ട്ടു­ണ്ടു് കൃ­ഷ്ണൻ­കു­ട്ടി­ക്കു്. പ­തി­വാ­യി പ്ര­മാ­ണ­ങ്ങ­ളിൽ സാ­ക്ഷി­യാ­യി ഒ­പ്പി­ട്ടു് അ­മ്പ­തു­പൈ­സ വീതം സ­മ്പാ­ദി­ക്കു­ന്ന ഒരു വൃ­ദ്ധ­നെ ശ്രീ. ഏ. ജ­യ­കു­മാർ “പ­ഴ­യ­തു്, പു­തി­യ­തു്” എന്ന ചെ­റു­ക­ഥ­യിൽ അ­വ­ത­രി­പ്പി­ക്കു­ന്നു. ഒരു ചെ­റു­പ്പ­ക്കാ­രൻ ആ­സ്ഥാ­ന­ത്തേ­ക്കു ക­ട­ന്നു­വ­രു­മ്പോൾ വൃ­ദ്ധൻ ത­കർ­ന്ന­ടി­യു­ന്നു. വൃ­ദ്ധ­ന്റെ നേർ­ക്കു സ­ഹ­താ­പ­ത്തി­ന്റെ നീ­രു­റ­വ­യൊ­ഴു­ക്കാൻ അ­നു­വാ­ച­ക­നെ പ്രേ­രി­പ്പി­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ ശ­ക്ത­മാ­യി­ട്ടി­ല്ല ഈ കഥ.

കൊ­ല്ല­ത്തു­നി­ന്നു തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു­ള്ള തീ­വ­ണ്ടി­യിൽ ഞാ­നി­രി­ക്കു­ക­യാ­ണു്. അ­ല്പ­മ­ക­ലെ­യു­ള്ള ഒരു സീ­റ്റിൽ സു­ന്ദ­ര­നാ­യ യു­വാ­വു്. മ­യ്യ­നാ­ട്ടു തീ­വ­ണ്ടി­യാ­പ്പീ­സിൽ ട്രെ­യിൻ നി­ന്ന­പ്പോൾ ഒരു യാചകൻ അതിൽ കയറി. യു­വാ­വി­ന്റെ അ­ടു­ത്തു­ചെ­ന്നു് അയാൾ ഭിക്ഷ യാ­ചി­ച്ചു. ‘പോടോ’ എ­ന്നാ­യി­രു­ന്നു യു­വാ­വി­ന്റെ ആ­ക്രോ­ശം. അ­ടു­ത്ത സ്റ്റേ­ഷ­നിൽ­നി­ന്നു സു­ന്ദ­രി­യാ­യ ഒരു യുവതി ഞ­ങ്ങ­ളു­ടെ “കം­പാർ­ട്ടു­മെ­ന്റി”ൽ കയറി. അവൾ ചെ­ന്നി­രു­ന്ന­തു യു­വാ­വി­നു നേരെ എ­തി­രേ­യു­ള്ള സീ­റ്റി­ലാ­ണു്. പ­ല­രോ­ടും യാ­ചി­ച്ചി­ട്ടു യാചകൻ വീ­ണ്ടും യു­വാ­വി­നെ സ­മീ­പി­ച്ചു കൈ­നീ­ട്ടി. പൊ­ടു­ന്ന­ന­വേ 25 പൈ­സ­യു­ടെ നാണയം അ­യാ­ളു­ടെ കൈയിൽ വീണു. ഞാൻ വി­ചാ­രി­ച്ചു, യു­വ­തി­യു­ടെ സൗ­ന്ദ­ര്യം അ­പ്പോ­ഴു­ള്ള­തി­ന്റെ ഇ­ര­ട്ടി­യാ­യി­രു­ന്നെ­ങ്കിൽ യാ­ച­ക­ന്റെ കൈയിൽ വീ­ഴു­ന്ന­തു് 50 പൈ­സ­യു­ടെ നാ­ണ­യ­മാ­യി­രു­ന്നേ­നെ­യെ­ന്നു്. കീർ­ത്തി എന്ന കാ­മു­കി­യു­ടെ സ­ന്തോ­ഷ­ത്തി­നു­വേ­ണ്ടി അവളെ ര­സി­പ്പി­ക്കാൻ­വേ­ണ്ടി ന­മ്മു­ടെ പല ക­ഥാ­കാ­ര­ന്മാ­രും വാ­ക്കു­ക­ളാ­കു­ന്ന നാ­ണ­യ­ങ്ങ­ളെ­ടു­ത്തു് എ­റി­യു­ന്നു. നിർ­വ്യാ­ജ­മ­നഃ­സ്ഥി­തി ഒ­ട്ടും ത­ന്നെ­യി­ല്ല. എ­ങ്കി­ലും സ­ഹ­താ­പ­പ്ര­ക­ട­നം.

ഭാ­ഗ്യം! സാ­ഹി­ത്യ­ത്തെ­സ്സം­ബ­ന്ധി­ക്കു­ന്ന ഒരു ലേഖനം “മാ­തൃ­ഭൂ­മി” ആ­ഴ്ച­പ്പ­തി­പ്പിൽ പ­ര­സ്യം ചെ­യ്തി­രി­ക്കു­ന്നു. സ­ക­ല­വാ­രി­ക­കൾ­ക്കും ശാ­സ്ത്ര­ത്തി­ലാ­ണു കൗ­തു­കം. അ­ങ്ങ­നെ­യി­രി­ക്കെ­യാ­ണു് ഈ ലേ­ഖ­ന­ത്തി­ന്റെ ആ­വിർ­ഭാ­വം. അ­തെ­ഴു­തി­യ ശ്രീ. ടി. ആർ. ശ്രീ­നി­വാ­സി­നും അതു പ­ര­സ്യ­പ്പെ­ടു­ത്തി­യ മാ­തൃ­ഭൂ­മി പ­ത്രാ­ധി­പർ­ക്കും ന­മു­ക്കു ന­ന്ദി­പ­റ­യാം. ശ്രീ. ജി. ശ­ങ്ക­ര­ക്കു­റു­പ്പു്, ശ്രീ. വൈ­ലോ­പ്പി­ള്ളി ശ്രീ­ധ­ര­മേ­നോൻ, ശ്രീ. എൻ. വി. കൃ­ഷ്ണ­വാ­ര്യർ എ­ന്നി­വ­രെ നൂ­ത­ന­ക­വി­ത്ര­യ­മാ­യി സ­ങ്ക­ല്പി­ച്ചു­കൊ­ണ്ടു ശ്രീ­നി­വാ­സ് എ­ഴു­തി­യ ആ ലേഖനം ചില നൂ­ത­നാ­ഭി­പ്രാ­യ­ങ്ങൾ­ക്കു് ആ­വി­ഷ്ക്കാ­രം ന­ല്കു­ന്നു. “ഭാ­വ­ന­യി­ലെ വൈ­കാ­രി­ക­സ­ത്ത­യെ ആ­വാ­ഹി­ക്കു­ന്ന കവിത. റോ­മാ­ന്റി­ക്കും വൈ­ചാ­രി­ക­മൂ­ല്യ­ത്തെ ഗർഭം ധ­രി­ക്കു­ന്ന കവിത റീ­യ­ലി­സ്റ്റി­ക്കു­മാ­യി­രി­ക്കും” എ­ന്നാ­ണു ലേ­ഖ­ക­ന്റെ പക്ഷം. ഈ ലേഖകൻ അ­തി­നോ­ടു യോ­ജി­ക്കു­ന്നി­ല്ല. ക­വി­ത­യു­ടെ മാർ­ഗ്ഗം റൊ­മാ­ന്റി­സി­സ­ത്തി­ന്റേ­ത­ല്ല, റീ­യ­ലി­സ­ത്തി­ന്റേ­തു­മ­ല്ല. ര­ണ്ടി­നും ഇ­ട­യ്ക്ക് ഒരു പാ­ത­യു­ണ്ടു്. അ­വി­ടെ­ച്ചെ­ന്നു നി­ല്ക്കു­ന്ന­വ­നാ­ണു കവി. അ­തി­രു­ക­ട­ന്ന റൊ­മാ­ന്റി­സി­സം രോ­ഗ­മാ­ണു്; റീ­യ­ലി­സം ക­ല­യു­മ­ല്ല. കാ­ര്യ­മി­താ­ണെ­ങ്കി­ലും ശ്രീ­നി­വാ­സി­ന്റെ ലേ­ഖ­ന­ത്തി­നു രൂ­പ­ശി­ല്പ­ത്തി­ന്റെ തി­ക­വു­ണ്ടു്. നാം അ­ദ്ദേ­ഹ­ത്തോ­ടു യോ­ജി­ക്കാ­തെ­ത­ന്നെ ലേഖനം മു­ഴു­വൻ വാ­യി­ക്കും. ‘മ­ല­യാ­ള­നാ­ട്ടി’ലെ “ര­ണ്ടാം ലോ­ക­മ­ഹാ­യു­ദ്ധ­ത്തി­ലെ തു­റ­ക്കാ­ത്ത അ­ധ്യാ­യ­ങ്ങൾ” എന്ന ലേ­ഖ­ന­പ­ര­മ്പ­ര (ആർതർ വീ­വ­റി­ന്റേ­തു്) ശ്ര­ദ്ധാർ­ഹ­മാ­യി­രി­ക്കു­ന്നു. ശ്രീ. മം­ഗ­ല­ശ്ശേ­രി­യാ­ണു പ­രി­ഭാ­ഷ­കൻ. കൊ­ച്ചു­കൊ­ച്ചു വാ­ക്യ­ങ്ങ­ളി­ലു­ള്ള ആ തർ­ജ്ജ­മ ന­ന്നാ­യി­രി­ക്കു­ന്നു. അതു വി­ഷ­യ­ത്തി­ന്റെ സ്വ­ഭാ­വ­ത്തി­നു് അ­നു­രൂ­പ­മാ­ണു് ഡോ­ക്ടർ കെ. ഭാ­സ്ക്ക­രൻ­നാ­യ­രു­ടെ ‘പ്രാ­ചീ­ന­സ­ങ്ക­ല്പ­ങ്ങൾ’ എന്ന ലേഖനം പ്ര­പ­ഞ്ച­ത്തെ­പ്പ­റ്റി­യു­ള്ള സ­ങ്ക­ല്പ­ങ്ങ­ളെ ശാ­ലീ­ന­വും ല­ളി­ത­വും ആയ ഭാ­ഷ­യിൽ ആ­വി­ഷ്ക്ക­രി­ക്കു­ന്നു. ലേ­ഖ­ക­ന്റെ തെ­ളി­ഞ്ഞ ബു­ദ്ധി­യും അ­സ­ങ്കീർ­ണ്ണ­മാ­യ അ­പ­ഗ്ര­ഥ­ന­പാ­ട­വ­വും ഇതിൽ ദൃ­ശ്യ­മാ­ണു്. കു­ങ്കു­മം വാ­രി­ക­യിൽ “ജീ­വി­തം ക്ഷ­ണി­കം എ­ങ്കി­ലും അ­മൂ­ല്യം” എ­ന്നൊ­രു ലേ­ഖ­ന­മു­ണ്ടു്. ശ്രീ. ബെൻ ബി. വി­ള­യിൽ ആണു് ഇ­തെ­ഴു­തി­യ­തു്. വളരെ വി­ശേ­ഷ­മാ­യി­രി­ക്കു­ന്നു ഈ “ലേഖനം.” ഒരു ഗ­ദ്യ­വാ­ക്യം പി­ന്നീ­ടു നാ­ലു­വ­രി­ക്ക­വി­ത; പി­ന്നീ­ടു് ഒരു വാ­ക്യ­മോ വാ­ക്കോ; തു­ടർ­ന്നു ര­ണ്ടു­വ­രി­ക്ക­വി­ത. ഇ­ങ്ങ­നെ കു­ങ്കു­മം വാ­രി­ക­യു­ടെ ര­ണ്ടു­പേ­ജ് മി­ന­ക്കെ­ടു­ത്തി­യി­രി­ക്കു­ന്നു. മാവു് തേങ്ങ, മാവു് തേങ്ങ എന്ന മ­ട്ടിൽ പി­ട്ടു് എ­ന്നൊ­രു പ­ല­ഹാ­ര­മു­ണ്ട­ല്ലോ. ബെൻ ബി. വി­ള­യി­ലി­ന്റെ ലേഖനം ലേ­ഖ­ന­മ­ല്ല; അതു പി­ട്ടാ­ണു്.

ശ്രീ. വി. കെ. എന്നി ന്റേ­യും തി­ക്കോ­ടി­യ­ന്റെ യും നോ­വ­ലു­ക­ളു­ടെ മൂ­ല്യം നിർ­ണ്ണ­യി­ക്കു­ന്നു ശ്രീ. എം. ആർ. ച­ന്ദ്ര­ശേ­ഖ­രൻ (മാ­തൃ­ഭൂ­മി). ശ്രീ. നീ­ലം­പേ­രൂർ മ­ധു­സൂ­ദ­നൻ നായരു ടെയും ശ്രീ. പാ­പ്പ­നം­കൊ­ട്ടു പ്ര­ഭാ­ക­ര­ന്റെ­യും കാ­വ്യ­ങ്ങ­ളു­ടെ രാ­മ­ണീ­യ­കം വ്യ­ക്ത­മാ­ക്കു­ന്നു ശ്രീ. പട്ടം ജി. രാ­മ­ച­ന്ദ്രൻ നായർ (മ­ല­യാ­ള­രാ­ജ്യം).

ഈ ലോ­ക­മി­ത്ര ദു­ഷി­ച്ച­തെ­ന്തു് എ­ന്നു് എ­ന്നോ­ടു ചോ­ദി­ച്ചാൽ ദു­ഷ്ക­വി­ക­ളു­ടെ ക­വി­കർ­മ്മം കൊ­ണ്ടു് എ­ന്നാ­യി­രി­ക്കും എന്റെ ഉ­ത്ത­രം. ഞാൻ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന­പ്പോൾ വ­ള്ള­ത്തോ­ളി ന്റേ­യോ ച­ങ്ങ­മ്പു­ഴ യു­ടേ­യോ ഇ­ട­പ്പ­ള്ളി രാഘവൻ പിള്ള യു­ടേ­യോ കവിത മാ­തൃ­ഭൂ­മി­യി­ലോ മ­ല­യാ­ള­രാ­ജ്യ­ത്തി­ലോ വ­ന്നു­ക­ഴി­ഞ്ഞാൽ അതൊരു വലിയ സം­ഭ­വ­മാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ട്ടി­രു­ന്നു. ആ കവിത വാ­യി­ക്കു­ന്ന­തു മ­ന­സ്സി­നു സു­ഖ­മാ­യി­രു­ന്നു. ആ ആ­ഹ്ലാ­ദം വളരെ ദിവസം നീ­ണ്ടു­നി­ല്ക്കു­മാ­യി­രു­ന്നു, ആ മാ­ന­സി­കാ­ഹ്ലാ­ദം നി­ത്യ­ജീ­വി­ത­ത്തെ­പ്പോ­ലും സു­ഖ­പ്ര­ദ­മാ­ക്കി­യി­രു­ന്നു എ­ന്ന­തു സ­ത്യ­മാ­ണു്. ഇ­ന്നു് അതല്ല സ്ഥി­തി. ഞാനും എ­ന്നെ­പ്പോ­ലെ ചി­ല­രും പേ­ടി­ച്ചാ­ണു വാ­രി­ക­കൾ തു­റ­ക്കു­ന്ന­തു്. അ­യ്യ­പ്പ­പ്പ­ണി­ക്ക­രു ടെയോ കാ­ക്കാ­ടി ന്റെ­യോ ക­വി­ത­യു­ണ്ടാ­യി­രി­ക്കു­മോ എ­ന്നാ­ണു ഭയം. ആ കവിത വാ­യി­ച്ചെ­ന്നി­രി­ക്ക­ട്ടെ. അന്നു മു­ഴു­വൻ ത­ല­വേ­ദ­ന­യാ­യി­രി­ക്കും. ചി­ല­പ്പോൾ പഴയ രീ­തി­യിൽ ക­വി­ത­യെ­ഴു­തു­ന്ന­വ­രും ഇ­ങ്ങ­നെ നമ്മെ ഉ­പ­ദ്ര­വി­ക്കാ­റു­ണ്ടു്. ഈ ആ­ഴ്ച­യി­ലെ കു­ങ്കു­മം വാരിക നോ­ക്കു­ക. ശ്രീ. രാജൻ ചി­ന്ന­ങ്ങ­ത്തി­ന്റെ “നീ മാ­ത്ര­മി­ല്ല!” എന്ന കവിത വാ­യി­ക്കു­ക. ചില വരികൾ ഇതാ:

“ക­രി­മ­ഷി­യെ­ഴു­തി­യ കൺകൾ നി­റ­ഞ്ഞു

ക­വി­ളി­ലെ കു­ങ്കു­മ­പ്പൂ­ക്കൾ കൊ­ഴി­ഞ്ഞു

കരളിൽ ഞാ­നാ­രു­മോ­രാ­തെ സൂ­ക്ഷി­ച്ച

ക­ന­വു­ക­ളൊ­ക്ക­യും വാ­ടി­ക്ക­രി­ഞ്ഞു.”

ഇതു് ക­വി­ത­യോ? അതോ കാ­വ്യാം­ഗ­ന­യെ നോ­ക്കി­യു­ള്ള ഗോ­ഷ്ടി­കാ­ണി­ക്ക­ലോ? ഇതു് വാ­യി­ച്ചു­ക­ഴി­ഞ്ഞ­തി­നു ശേഷം ശ്രീ. നാ­ലാ­ങ്കൽ കൃ­ഷ്ണ­പി­ള്ള യുടെ ‘പി­ന്നി­ട്ട പാതകൾ’ (മാ­തൃ­ഭൂ­മി) വാ­യി­ച്ച­പ്പോൾ എ­ന്തെ­ന്നി­ല്ലാ­ത്ത ഒ­രാ­ശ്വാ­സം തോ­ന്നി.

“ഞ­ങ്ങൾ­തൻ പ്രേ­മ­സ­ങ്ക­ല്പ

നീ­ല­കു­ജ്ഞ­ങ്ങൾ തോ­റു­മേ

സമ്മുഗ്ദ്ധമുരളീഗാന-​

മായി നൃ­ത്തം ന­ട­ത്തി”

images/PulakattRaveendran.jpg
പു­ലാ­ക്കാ­ട്ടു് ര­വീ­ന്ദ്രൻ

പോ­കു­ന്ന ഗോ­വി­ന്ദ­നെ ശ്രീ. പു­ലാ­ക്കാ­ട്ടു് ര­വീ­ന്ദ്രൻ അ­വ­ത­രി­പ്പി­ച്ച­പ്പോ­ഴും അതേ ആ­ശ്വാ­സം നി­ല­നി­ന്നു. കു­ട്ടി­കൾ­ക്കു വേ­ണ്ടി ശ്രീ. ജ­നാർ­ദ്ദ­നം പു­രു­ഷോ­ത്ത­മൻ എ­ഴു­തി­യ “രോ­മാ­ഞ്ച”വും (ബാ­ല­യു­ഗം) ആ സ്വ­സ്ഥ­ത­യ്ക്കു ഭംഗം വ­രു­ത്തി­യി­ല്ല. ബാ­ല­യു­ഗ­ത്തി­ന്റെ ആ­റാം­പേ­ജു നോ­ക്കൂ. സു­ന്ദ­രി­യാ­യ ശാരദ ഒരു കൊ­ച്ചു­പെൺ­കു­ട്ടി­യെ സ്നേ­ഹ­ത്തോ­ടെ ചേർ­ത്തു­പി­ടി­ച്ചി­രി­ക്കു­ന്ന ചി­ത്രം കാണാം. ചു­റ്റു­മു­ള്ള കു­ട്ടി­കൾ സ­ന്തോ­ഷ­ത്തോ­ടെ നി­ല്ക്കു­ന്നു. ശാരദ ചി­രി­ക്കു­ന്നു, ആ കൊ­ച്ചു­കു­ട്ടി ചി­രി­ക്കു­ന്നു, എല്ലാ ബാ­ല­ന്മാ­രും ബാ­ലി­ക­മാ­രും ചി­രി­ക്കു­ന്നു. ആ­ഹ്ലാ­ദ­ത്തി­ന്റെ അ­ന്ത­രീ­ക്ഷം, സ്നേ­ഹ­ത്തി­ന്റെ അ­ന്ത­രീ­ക്ഷം. സാ­ഹി­ത്യ­വും ഇ­ങ്ങ­നെ­യാ­യി­രു­ന്നെ­ങ്കിൽ! ര­ക്ത­ര­ക്ഷ­സ്സു­കൾ അവിടെ ക­ട­ക്കാ­തി­രു­ന്നെ­ങ്കിൽ!

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-07-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 19, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.