SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-08-02-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

“മാഡം, നി­ങ്ങൾ വേ­ശ്യ­യാ­ണു്.”
images/ShobhanaSamarth1942.jpg
ശോഭനാ സമർഥ്

ശോഭനാ സമർഥ് എന്ന പ്ര­ശ­സ്ത­യാ­യ “ച­ല­ന­ചി­ത്ര­താ­രം” സീ­താ­ദേ­വി­യാ­യി അ­ഭി­ന­യി­ച്ച ഒരു സിനിമ ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. സു­ന്ദ­രി­യാ­യ ശോഭന കനം കു­റ­ഞ്ഞ മു­ഖാ­വ­ര­ണ­മ­ണി­ഞ്ഞു് തി­ള­ങ്ങു­ന്ന ക­ണ്ണു­ക­ളു­മാ­യി ക­ഥ­യി­ലെ ആ­ത്മ­നാ­ഥ­ന്റെ മുൻ­പിൽ നി­ന്ന­തു ഞാൻ ഇ­പ്പോ­ഴും ഓർ­മ്മി­ക്കു­ന്നു. ശ്രീ­രാ­മ­ന്റെ വേഷം ധ­രി­ച്ച അ­ഭി­നേ­താ­വി­ന്റെ പേ­രു­പോ­ലും ഞാൻ മ­റ­ന്നു­പോ­യി. പക്ഷേ, ശോ­ഭ­ന­യെ മ­റ­ന്നി­ട്ടി­ല്ല. ചില വ്യ­ക്തി­കൾ ന­മ്മു­ടെ ഹൃ­ദ­യ­ദർ­പ്പ­ണ­ത്തിൽ നി­ന്നു മാ­യു­കി­ല്ല­ല്ലോ. ഇതിനു കാ­ര­ണ­മെ­ന്താ­വാം? ശോ­ഭ­ന­യു­ടെ സൗ­ന്ദ­ര്യ­മാ­ണോ? അ­തേ­യെ­ന്നു പ­റ­യാൻ­വ­യ്യ. ദേ­വി­കാ­റാ­ണി അ­വ­രെ­ക്കാൾ അന്നു സു­ന്ദ­രി­യാ­യി­രു­ന്നു. ഇം­ഗ്ലീ­ഷിൽ Charm എന്നു പ­റ­യു­ന്ന ആ­കർ­ഷ­ക­ത്വം ആ ര­ണ്ടു് അ­ഭി­നേ­ത്രി­ക­ളെ­ക്കാൾ കണ്ണൻ ദേവി ക്കു­ണ്ടാ­യി­രു­ന്നു­വെ­ന്നു് ആരും സ­മ്മ­തി­ക്കും. എ­ങ്കി­ലും ശോഭന വി­സ്മ­രി­ക്ക­പ്പെ­ടു­ന്നി­ല്ല. ഇ­തി­ന്റെ ഹേതു വ്യ­ക്ത­മാ­ക്കു­മ്പോൾ പലരും എ­ന്നോ­ടു യോ­ജി­ച്ചി­ല്ലെ­ന്നു വരും. ശോഭനാ സമർഥ് നേരിയ ഒരു മു­ഖാ­വ­ര­ണം ധ­രി­ച്ചി­രു­ന്നു­വെ­ന്നു ഞാൻ പ­റ­ഞ്ഞ­ല്ലോ. അ­തി­ലൂ­ടെ കാ­ണ­പ്പെ­ട്ട അ­വ­രു­ടെ മു­ഖ­ത്തി­നു കൂ­ടു­തൽ ആ­കർ­ഷ­ക­ത്വ­മു­ണ്ടാ­യി­രു­ന്നു എ­ന്ന­താ­ണു് സത്യം. മൂ­ടൽ­മ­ഞ്ഞി­ലൂ­ടെ ദർ­ശ­നീ­യ­മാ­കു­ന്ന ച­ന്ദ്ര­ക്ക­ല­യ്ക്കു സൗ­ന്ദ­ര്യം കൂടും. ജ­ലം­നി­റ­ഞ്ഞ സ്ഫ­ടി­ക­ഭാ­ജ­ന­ത്തിൽ ച­ലി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന സ്വർ­ണ്ണ­മ­ത്സ്യ­ത്തി­നു് ഭം­ഗി­ക്കൂ­ടും. സൗ­ന്ദ­ര്യ­ത്തി­ന്റെ ആ­വ­ര­ണ­മ­ണി­ഞ്ഞ സത്യം ര­മ­ണീ­യ­മാ­ണു്. ഷെ­ല്ലി യു­ടെ­യും നി­സാ­മി യു­ടെ­യും ച­ങ്ങ­മ്പു­ഴ യു­ടെ­യും കവിത ആ വി­ധ­ത്തി­ലാ­ണു് അ­നു­വാ­ച­ക­നെ ര­സി­പ്പി­ക്കു­ന്ന­തു്. സൗ­ന്ദ­ര്യ­ത്തി­ന്റെ മൂ­ടു­പ­ട­മെ­ടു­ക്കൂ, സത്യം അ­നാ­കർ­ഷ­ക­മാ­കും. ശ്രീ. പി. നാ­രാ­യ­ണ­ക്കു­റു­പ്പി ന്റെ “സ­ത്യ­വും മി­ഥ്യ­യും” ശ്രീ. കെ. ര­വീ­ന്ദ്ര­നാ­ഥ­ന്റെ “ര­ക്ത­ബി­ന്ദു” എന്നീ ക­വി­ത­കൾ (മാതൃഭൂമി-​ലക്കം 18) ആ വി­ധ­ത്തി­ലാ­ണു് സ­ഹൃ­ദ­യ­നു് ഉ­ദ്വേ­ഗം ജ­നി­പ്പി­ക്കു­ന്ന­തു്. ര­ണ്ടു­പേ­രും ചാ­രു­ത­യു­ടെ ആവരണം ദൂ­രെ­യെ­റി­ഞ്ഞി­രി­ക്കു­ന്നു. അ­പ്പോൾ കാ­ണു­ന്ന സ­ത്യ­ത്തി­ന്റെ മുഖമോ? സ­ത്യ­മെ­ന്നു­ത­ന്നെ അതിനെ വി­ളി­ക്കാൻ പ്ര­യാ­സം. ദുർ­ഗ്ര­ഹ­ങ്ങ­ളാ­യ കുറെ ചി­ന്ത­കൾ സ­ത്യ­മാ­കു­ന്ന­തെ­ങ്ങ­നെ? ക­വി­ക്കു സ­ത്യ­ത്തെ­ക്കു­റി­ച്ചു­ണ്ടാ­യ അ­വ­ബോ­ധ­ത്തി­ലേ­ക്കു് അ­നു­വാ­ച­ക­നെ­ക്കൂ­ടി പ­ങ്കു­കൊ­ള്ളി­ക്കാൻ ഉ­ചി­ത­ങ്ങ­ളാ­യ വാ­ക്കു­കൾ അ­ദ്ദേ­ഹം പ്ര­യോ­ഗി­ക്കു­ന്ന പ്ര­ക്രി­യ­യാ­ണു് കാ­വ്യ­നിർ­മ്മി­തി­യിൽ ഏ­റ്റ­വും പ്ര­ധാ­ന­മെ­ന്നു അ­റി­വു­ള്ള­വർ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. പക്ഷേ, നാ­രാ­യ­ണ­ക്കു­റു­പ്പി­ന്റെ­യും ര­വീ­ന്ദ്ര­നാ­ഥ­ന്റെ­യും പ­ദ­ങ്ങൾ അ­വ­രു­ടെ സ­ത്യാ­വ­ബോ­ധ­ത്തി­ലേ­ക്കു അ­നു­വാ­ച­ക­നെ ന­യി­ക്കു­ന്നി­ല്ല.

ഞാ­ന­റി­ഞ്ഞേൻ നി­ന്റെ കാ­പ­ട്യം;- സുര

ദാ­രു­വാ­കി­ലു, മ­രി­യ­പി­ച്ച­ക

മാ­കി­ലും, ന­വ­പാ­രി­ജാ­ത

മയൂര പി­ഞ്ഛി­ക­യാ­കി­ലും

മ­ണ്ണു­മൂ­ടി­ക്ക­ണ്ണ­ട­ച്ച

കു­ശാ­ഗ്ര­മാം താ­യ്വേ­രു മന്ദ-

മ­മർ­ന്നു, കു­തു­ക­മൊ­ടി­രു­ളി­ലാ­ഴ്‌­ന്നു

വി­ര­ഞ്ഞു, ഗൂഢമെടുത്തുമൊത്തുവ-​

ത­ന്ധ­കാ­രം നാ­റു­മോ­ട­യ:-

ല­ടി­യു­മി­ത്തെ­രു­വി­ന്റെ മാ­ലി­ന്യം!

ശ്രീ. നാ­രാ­യ­ണ­ക്കു­റു­പ്പി­ന്റെ “സ­ത്യ­വും മി­ഥ്യ­യും” ആ­രം­ഭി­ക്കു­ന്ന­തി­ങ്ങ­നെ­യാ­ണു്. കർ­ക്ക­ശ­ത­യും അ­സം­സ്കൃ­ത­ത്വ­വും ഈ വ­രി­ക­ളു­ടെ മു­ദ്ര­ക­ളാ­ണു്. യ­ഥാർ­ത്ഥ­മാ­യ കവിത മൃ­ദു­ല­വും ശാ­ലീ­ന­വു­മാ­ണു്. ഇ­മ്മാ­തി­രി ദു­ഷ്കാ­വ്യ­ങ്ങൾ അ­നു­വാ­ച­ക­നെ മു­ള്ളു­വ­ച്ച ലാ­ത്തി­കൊ­ണ്ടു് അ­ടി­ക്കു­ന്നു. യ­ഥാർ­ത്ഥ­മാ­യ കവിത കോ­മ­ള­മാ­യ ശ­രീ­ര­ത്തി­ന്റെ സ്പർ­ശം­കൊ­ണ്ടു അ­നു­വാ­ച­ക­നെ ആ­ഹ്ലാ­ദി­പ്പി­ക്കു­ന്നു. ശ്രീ. നാ­രാ­യ­ണ­ക്കു­റു­പ്പി­ന്റെ­യും ശ്രീ. ര­വീ­ന്ദ്ര­നാ­ഥ­ന്റെ­യും ക­വി­ത­കൾ­ക്കു ശേഷം ശ്രീ. ഈ­ശ്വ­ര­വാ­രി­യ­രു ടെ നർ­മ്മ­ഭാ­സു­ര­മാ­യ “മാ­യാ­ത്ത ചി­ത്ര­ങ്ങൾ” കൂടി വാ­രി­ക­യിൽ ചേർ­ത്ത­തു ന­ന്നാ­യി. അ­ത്യ­ന്താ­ധു­നി­ക­ത വ­രു­ത്തു­ന്ന ത­ല­വേ­ദ­ന ഇ­ല്ലാ­തെ­യാ­ക്കാ­നു­ള്ള ‘അ­നാ­സിൻ’ ഗു­ളി­ക­യാ­ണ­തു്. ക­റു­ത്ത വ­സ്ത്രം­കൊ­ണ്ടു മൂ­ടി­പ്പൊ­തി­ഞ്ഞ ഒരു സ്ത്രീ­രൂ­പ­ത്തെ­ക്ക­ണ്ട­തി­നു­ശേ­ഷം വെ­ണ്മ­യു­ള്ള വ­സ്ത്ര­ങ്ങൾ ധ­രി­ച്ചു­നിൽ­ക്കു­ന്ന ഒരു സു­ന്ദ­രി­യെ­ക്ക­ണ്ടു­ക­ഴി­ഞ്ഞാ­ലു­ണ്ടാ­കു­ന്ന ആ­ഹ്ലാ­ദം ഈ­ശ്വ­ര­വാ­രി­യ­രു­ടെ കവിത സം­ജാ­ത­മാ­ക്കു­ന്നു. ആ ആ­ഹ്ലാ­ദം പോ­കാ­തി­രി­ക്ക­ണ­മെ­ന്നു­ണ്ടെ­ങ്കിൽ മ­ല­യാ­ള­രാ­ജ്യം ചി­ത്ര­വാ­രി­ക­യിൽ (ലക്കം 3) ശ്രീ. മു­തു­കു­ളം ഗം­ഗാ­ധ­രൻ­പി­ള്ള എ­ഴു­തി­യ “മെ­ഡി­ക്കൽ കോ­ളേ­ജിൽ” എന്ന കവിത വാ­യി­ക്കാ­തി­രി­ക്ക­ണം. ദർ­ഭ­മു­ന കാലിൽ കൊ­ണ്ടു­വെ­ന്നു് ന­ടി­ച്ചു, വ­ല്ക്ക­ലാ­ഞ്ച­ലം ഇ­ല­ച്ചാർ­ത്തിൽ ഉ­ട­ക്കി­യെ­ന്നു ഭാ­വി­ച്ചു ദു­ഷ്യ­ന്ത­നെ സാ­കൂ­തം തി­രി­ഞ്ഞു­നോ­ക്കി നി­ല്ക്കു­ന്ന ശ­കു­ന്ത­ള­യു­ടെ ചി­ത്രം—ര­വി­വർ­മ്മ വ­ര­ച്ച­തു—വാ­യ­ന­ക്കാർ ക­ണ്ടി­രി­ക്കു­മ­ല്ലോ. അ­വ­ളു­ടെ ക­ണ്ണു­കൾ നോ­ക്കൂ. അ­നു­രാ­ഗ­പാ­ര­വ­ശ്യം മു­ഴു­വൻ അ­വി­ടെ­ക്കാ­ണാം. ശ­കു­ന്ത­ള കാ­മു­ക­നെ നോ­ക്കു­ന്ന­തു­പോ­ലെ കവി ജീ­വി­ത­ത്തിൽ മ­ന­സ്സു­ട­ക്കി മോ­ഹ­ന­സ്വ­പ്ന­ങ്ങ­ളെ തി­രി­ഞ്ഞു­നോ­ക്കു­ക­യാ­ണു്. ആ വീ­ക്ഷ­ണ­ത്തെ­യാ­ണു് ക­വി­ത­യെ­ന്നു വി­ളി­ക്കു­ന്ന­തു്. ഗം­ഗാ­ധ­രൻ­പി­ള്ള­യു­ടെ കവിത അതിൽ നി­ന്നു ആയിരം കാതം അ­ക­ന്നു­നി­ല്ക്കു­ന്നു. മൂ­ടു­പ­ടം ധ­രി­ച്ചു് ല­ജ്ജാ­വ­തി­യാ­യി നിന്ന ശോഭനേ! മുഖം തി­രി­ച്ചു് ഉ­ത്ക­ണ്ഠാ­കു­ല­യാ­യി കാ­മു­ക­നെ നോ­ക്കി­യ ശ­കു­ന്ത­ളേ! നി­ങ്ങൾ ര­ണ്ടു­പേ­രും ഞ­ങ്ങൾ­ക്കു കാ­വ്യ­ത­ത്ത്വ­ങ്ങൾ പ­ഠി­പ്പി­ച്ചു ത­രു­ന്നു. ഞ­ങ്ങ­ളു­ടെ കൃ­ത­ജ്ഞ­ത.

images/ManuelSathyaneshan.jpg
സത്യൻ

നാ­ട­ക­ങ്ങൾ ന­മു­ക്കെ­ല്ലാം ഇ­ഷ്ട­മാ­ണു്. ഞാൻ ഉ­ദ്ദേ­ശി­ക്കു­ന്ന­തു് ആ­കാ­ശ­വാ­ണി­യി­ലൂ­ടെ ന­മ്മു­ടെ കാ­തി­ലെ­ത്തു­ന്ന വാ­ക്കു­കൾ മാ­ത്ര­മാ­യ നാ­ട­ക­ങ്ങ­ള­ല്ല. വല്ല സാ­യ്പ്പ­ന്മാ­രു­ടെ­യും ചു­വ­ടു­പി­ടി­ച്ചു് ര­ചി­ക്ക­പ്പെ­ടു­ന്ന ആ­ധു­നി­ക നാ­ട­ക­ങ്ങ­ളു­മ­ല്ല. ജീ­വി­ത­നാ­ട­ക­ങ്ങൾ. അവ ജ­നി­പ്പി­ക്കു­ന്ന ര­സ­മെ­വി­ടെ? പ്ര­ശ­സ്ത­രാ­യ വാ­ഴേ­ങ്ക­ട കു­ഞ്ചു­നാ­യർ, ക­ലാ­മ­ണ്ഡ­ലം കൃ­ഷ്ണൻ നായർ, നാ­ണു­നാ­യർ എ­ന്നി­വ­രെ ബ­ഹു­ജ­നം എ­ങ്ങ­നെ ബ­ഹു­മാ­നി­ച്ചു­വെ­ന്നു്, അ­തെ­ങ്ങ­നെ ഒരു ജീ­വി­ത­നാ­ട­ക­ത്തി­ന്റെ രാ­മ­ണീ­യ­കം ആ­വ­ഹി­ച്ചു­വെ­ന്നു്, അ­നു­ഗൃ­ഹീ­ത സാ­ഹി­ത്യ­കാ­ര­നാ­യ ശ്രീ. എം.ആർ.ബി. വ്യ­ക്ത­മാ­ക്കു­ന്നു (മാതൃഭൂമി-​ലക്കം 18). അ­ദ്ദേ­ഹ­ത്തി­ന്റെ ‘തു­ടു­ത്ത സാ­യാ­ഹ്നം,’ എന്ന ലേഖനം സു­ന്ദ­ര­മാ­ണു്. ക­ഥ­ക­ളി­യു­ടെ ആ­രാ­ധ­ക­ന­ല്ലാ­ത്ത ഞാൻ എ­ഴു­ത്തു­കാ­ര­നാ­യ എം.ആർ.ബി­യു­ടെ ആ­രാ­ധ­ക­നാ­യി നി­ല്ക്കു­ന്നു. ജീ­വി­ത­നാ­ട­ക­ങ്ങ­ളു­ടെ മേ­ന്മ­യെ­ക്കു­റി­ച്ചു് പറഞ്ഞ ഞാൻ ച­ല­ന­ചി­ത്ര­ത്തി­ലൂ­ടെ ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്ന ജീ­വി­ത­നാ­ട­ക­ങ്ങ­ളെ അ­വ­ഗ­ണി­ച്ചി­ല്ല. ആ നാ­ട­ക­ങ്ങ­ളി­ലെ പ്ര­ധാ­ന നാ­യ­ക­നെ­ക്കു­റി­ച്ചു്—ശ്രീ. വി.ബി.സി. നായരു ടെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ “എ­ന്നും പ­തി­നാ­റു­വ­യ­സ്സു­ള്ള ന­ട­നെ­ക്കു­റി­ച്ചു്—ശ്രീ. സ­ത്യ­നെ ക്കു­റി­ച്ചു് “മ­ല­യാ­ള­നാ­ട്ടി”ൽ (ലക്കം 9) ഒരു ലേഖനം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. ന­മു­ക്കെ­ല്ലാ­വർ­ക്കും അ­ഭി­നേ­താ­വാ­യ സ­ത്യ­നെ സ്നേ­ഹ­മാ­ണു, ബ­ഹു­മാ­ന­മാ­ണു. അ­ദ്ദേ­ഹ­ത്തി­ന്റെ പ്രാ­ഗ­ല്ഭ്യം കൊ­ണ്ടു മാ­ത്ര­മ­ല്ല നാം അ­ദ്ദേ­ഹ­ത്തെ സ്നേ­ഹി­ക്കു­ന്ന­തും ബ­ഹു­മാ­നി­ക്കു­ന്ന­തും. വൈ­രൂ­പ്യം മാ­ത്രം ദർ­ശി­ക്കാൻ ക­ഴി­യു­ന്ന ഒരു ജീ­വി­ത­മാർ­ഗ്ഗ­ത്തിൽ നി­ന്നു് ഔ­ദ്യോ­ഗി­ക­ജീ­വി­ത­ത്തിൽ­നി­ന്നു്—സൗ­ന്ദ­ര്യം മാ­ത്രം ദർ­ശി­ക്കാൻ ക­ഴി­യു­ന്ന ഒരു ജീ­വി­ത­പ­ഥ­ത്തി­ലേ­ക്കു­വ­ന്ന സൗ­ന്ദ­ര്യാ­രാ­ധ­ക­നാ­ണു സത്യൻ. അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശ്വാ­സ­ങ്ങ­ളി­ലേ­ക്കു്, ക­ലാ­സ­ങ്ക­ല്പ­ങ്ങ­ളി­ലേ­ക്കു്, ഒരു കൈ­ത്തി­രി കാ­ണി­ക്കു­ന്നു വി.ബി.സി. നായർ.

“അ­ദ്ദേ­ഹം ചി­രി­ക്കു­മ്പോൾ വ­സ­ന്ത­മി­ല്ലാ­തെ പു­ഷ്പ­ങ്ങൾ പൊ­ട്ടി­വി­ട­രു­ന്നു. കണ്ണട എ­ടു­ത്തു തു­ട­ച്ചു വർ­ത്ത­മാ­നം പ­റ­യു­മ്പോൾ പ്ര­പ­ഞ്ച­നൈർ­മ്മ­ല്യ­ത്തി­ന്റെ ഏ­കാ­ന്ത­ദീ­പ്തി എ­ല്ലാ­വർ­ക്കും അ­നു­ഭ­വ­പ്പെ­ടു­ന്നു.”
images/Cachuthamenon.jpg
സി. അ­ച്യു­ത­മേ­നോൻ

ശ്രീ. സി. അ­ച്യു­ത­മേ­നോ­നെ ക്കു­റി­ച്ചു് ശ്രീ. കെ. ബാ­ല­കൃ­ഷ്ണ­നെ ഴുതിയ ലേ­ഖ­ന­ത്തി­ലെ രണ്ടു വാ­ക്യ­ങ്ങ­ളാ­ണു ഞാൻ മു­ക­ളിൽ ഉ­ദ്ധ­രി­ച്ച­തു്. ബാ­ല­കൃ­ഷ്ണ­ന്റെ ശൈ­ലി­യു­ടെ ദീ­പ്തി­ക്കു് ഈ രണ്ടു വാ­ക്യ­ങ്ങൾ മതി നി­ദർ­ശ­ക­മാ­കാൻ. ശ്രീ. അ­ച്യു­ത­മേ­നോ­ന്റെ സ്വ­ഭാ­വ നൈർ­മ്മ­ല്യ­വും അവയിൽ പ്ര­തി­ഫ­ലി­ക്കു­ന്നു. മ­ഹാ­നാ­യ ഒരു നേ­താ­വി­ന്റെ ഒരു പ്ര­തി­ഭാ­ശാ­ലി എ­ങ്ങി­നെ കാ­ണു­ന്നു എന്നു മ­ന­സ്സി­ലാ­ക്ക­ണ­മെ­ങ്കിൽ “മ­ല­യാ­ള­നാ­ട്ടി”ലെ ഈ ലേഖനം വാ­യി­ക്ക­ണം.

വി­ക്തർ യുഗോ യുടെ “ലെ­മി­സ്റാ­ബി­ള് ” എന്ന നോ­വ­ലിൽ സ്വ­ന്തം ക­ളി­പ്പാ­ട്ട­ങ്ങൾ മറ്റു കു­ട്ടി­കൾ­ക്കു ക­ളി­ക്കാ­നാ­യി കൊ­ടു­ക്കു­ന്ന ഒരു കു­ട്ടി­യെ അ­വ­ത­രി­പ്പി­ച്ചി­ട്ടു­ണ്ടെ­ന്നാ­ണു് എന്റെ ഓർമ്മ. ആ ഓർമ്മ ശ­രി­യ­ല്ലെ­ങ്കി­ലും കു­ഴ­പ്പ­മി­ല്ല. അ­ങ്ങ­നെ­യു­ള്ള കു­ട്ടി­ക­ളു­ണ്ടു്. അ­ച്ഛ­ന­മ്മ­മാർ വാ­ങ്ങി­ക്കൊ­ടു­ക്കു­ന്ന ക്രീ­ഡാ­വ­സ്തു­ക്കൾ മ­റ്റു­ള്ള കു­ട്ടി­കൾ­ക്കു കൊ­ടു­ത്തി­ട്ടു മി­ണ്ടാ­തി­രി­ക്കു­ന്ന ബാ­ല­ന്മാ­രും ബാ­ലി­ക­മാ­രും ധാ­രാ­ളം. അവർ അവ തി­രി­ച്ചു കൊ­ടു­ത്തി­ല്ലെ­ങ്കി­ലും പ­രാ­തി­യി­ല്ല. ശ്രീ. ടി. എൽ. ജോൺസ് അ­ങ്ങ­നെ­യൊ­രു ക്രീ­ഡാ­വ­സ്തു ന­മ്മു­ടെ നേർ­ക്കെ­റി­ഞ്ഞി­ട്ടു നി­ശ­ബ്ദ­ത പാ­ലി­ച്ചു നി­ല്ക്കു­ന്നു. “ന­ത്തൂ­ല­യി­ലെ പീ­ര­ങ്കി­കൾ” എന്ന ചെ­റു­ക­ഥ­യെ ല­ക്ഷ്യ­മാ­ക്കി­യാ­ണു ഞാ­നി­തു പറയുക. സ്വയം ര­സി­ക്കാ­തെ, വാ­യ­ന­ക്കാ­രെ ര­സി­പ്പി­ക്കാ­തെ, അ­ദ്ദേ­ഹം ഒരു പ­ട്ടാ­ള­ക്കാ­ര­ന്റെ കഥ പ­റ­യു­ന്നു. ജോൺ­സി­നു ക­ഥ­യെ­ഴു­താൻ അ­റി­ഞ്ഞു­കൂ­ടെ­ന്നു ഞാൻ അ­ഭി­പ്രാ­യ­പ്പെ­ട്ടാൽ അതു് അ­സ­ത്യ­മാ­യി­രി­ക്കും. ജോൺസ് ക­ഥാ­കാ­ര­നാ­ണു്; നല്ല ക­ഥാ­കാ­ര­നാ­ണു്. പക്ഷേ, “മ­ല­യാ­ള­നാ­ട്ടി”ലെ ഈ ചെ­റു­ക­ഥ വിരസം. അതാ! വൈ­യാ­ക­ര­ണൻ എ­ത്തി­നോ­ക്കു­ന്നു. “യൂ­ഗോ­യു­ടെ” എന്നു ഞാ­നെ­ഴു­തി­പ്പോ­യി. “യു­ഗോ­വി­ന്റെ” എന്നു വേ­ണ്ടേ എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ചോ­ദ്യം ഞാൻ ‘യു­ഗോ­യു­ടെ’, ‘റേ­ഡി­യോ­യു­ടെ’ എ­ന്നൊ­ക്കെ­യേ എ­ഴു­താ­റു­ള്ളു. ഇ­ന്നാ­ളൊ­രു ദിവസം എന്റെ കൂ­ട്ടു­കാ­ര­നാ­യ ഒരു വൈ­യാ­ക­ര­ണൻ എ­ന്നോ­ടു ചോ­ദി­ച്ച: ‘സം­ഖ്യാ­വി­ശേ­ഷ­ണം ചേർ­ന്നാൽ ക്ലീ­ബേ വേണ്ട ബ­ഹു­ക്കു­റി’ എന്ന കേ­ര­ള­പാ­ണി­നി­യു­ടെ നിയമം വി­സ്മ­രി­ച്ചു നി­ങ്ങൾ എ­ന്തി­നു് ‘പത്തു മ­ര­ങ്ങൾ’ എ­ന്നും മ­റ്റും എ­ഴു­തു­ന്നു? ‘പത്തു മരം’ തെ­റ്റു്, ‘പത്തു മ­ര­ങ്ങൾ’ ശരി എ­ന്നാ­ണു് എന്റെ ഉ­ത്ത­രം. ഓരോ മരവും വി­ഭി­ന്ന­മാ­യി­രി­ക്കു­മ്പോൾ പത്തു മ­ര­ങ്ങൾ എ­ന്നു­ത­ന്നെ പറയണം. ഓരോ ഉ­പ­ന്യാ­സ­വും വി­ഭി­ന്ന­മാ­യി­രി­ക്കു­മ്പോൾ ‘പ­തി­ന­ഞ്ചു് ഉ­പ­ന്യാ­സ­ങ്ങൾ’ എന്നു തന്നെ പറയണം. ‘പ­തി­ന­ഞ്ചു് ഉ­പ­ന്യാ­സം’ എന്നു ഗ്ര­ന്ഥ­ത്തി­നു പേ­രി­ടു­ന്ന­തു തെ­റ്റു്. എ­ന്നാൽ അ­ഞ്ചു­രൂ­പ, പ­ത്തു­രൂ­പ എ­ന്നൊ­ക്കെ­പ്പ­റ­ഞ്ഞാൽ മതി. കാരണം ഓരോ രൂ­പ­യു­ടെ­യും മൂ­ല്യ­ത്തി­നു വ്യ­ത്യാ­സ­മി­ല്ല എ­ന്ന­തു­ത­ന്നെ. ജോർ­ജ്ജു ച­ക്ര­വർ­ത്തി­യു­ടെ ത­ല­യു­ള്ള രൂ­പ­യാ­ക­ട്ടെ, അ­ശോ­ക­സ്തം­ഭ­ത്തി­ന്റെ അ­ട­യാ­ള­മു­ള്ള രൂ­പ­യാ­ക­ട്ടെ, ഏ­താ­യാ­ലും രൂ­പ­യു­ടെ മൂ­ല്യം മാ­റു­ന്നി­ല്ല. അ­തി­നാൽ അവിടെ ‘കൾ’ പ്ര­ത്യ­യം വേണ്ട. എ­ന്നാൽ “താ­ങ്കൾ അയച്ച മൂ­ന്നു് എ­ഴു­ത്തു­കൾ കി­ട്ടി” എന്നു ബ­ഹു­വ­ച­ന­പ്ര­ത്യ­യം ചേർ­ത്തു­ത­ന്നെ പറയണ. “താ­ങ്കൾ അയച്ച മൂ­ന്നു് എ­ഴു­ത്തു­കി­ട്ടി” എ­ന്നു് എ­ഴു­തി­യാൽ ശ­രി­യാ­വു­ക­യി­ല്ല. പി­ന്നെ രാ­ജ­രാ­ജ­വർ­മ്മ യുടെ അ­ഭി­പ്രാ­യ­മോ? അതു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യം; ഇതു അ­ല്പ­പ്ര­ഭാ­വ­നാ­യ എന്റെ അ­ഭി­പ്രാ­യം. ഓ, ഇ­ട­യ്ക്കു വ്യാ­ക­ര­ണം വന്നു കയറി. ന­മു­ക്കു ചെ­റു­ക­ഥ­യി­ലേ­ക്കു തന്നെ മ­ട­ങ്ങി­പ്പോ­കാം. യു. എ. ഖാദറി ന്റെ “പു­ല­രും­വ­രെ” എ­ന്ന­താ­ണു ‘മ­ല­യാ­ള­നാ­ട്ടി”ലെ അ­ടു­ത്ത കഥ. വ്യ­ഭി­ചാ­രി­യാ­യ ബോസ്, വ്യ­ഭി­ചാ­രി­ണി­യാ­യ റീനാ, അവളെ വി­വാ­ഹം ചെ­യ്യാൻ പോ­കു­ന്ന അ­ശ­ക്ത­നാ­യ ഒരുവൻ—ഇ­ങ്ങ­നെ മൂ­ന്നു­പേ­രെ അ­വ­ത­രി­പ്പി­ക്കു­ന്നു ഖാദർ. മൂ­ന്നു പേ­രു­ടെ­യും മാ­ന­സി­ക പ്രേ­ര­ണ­ക­ളെ ക­ഥാ­കാ­രൻ ചി­ത്രീ­ക­രി­ക്കു­ന്നു; ഒ­ട്ടൊ­ക്കെ വിജയം പ്രാ­പി­ക്കു­ക­യും ചെ­യ്യു­ന്നു. പ്രേ­മ­ഭം­ഗ­ത്തി­ന്റെ­യും അ­തി­ന്റെ ഫലമായ നൈ­രാ­ശ്യ­ത്തി­ന്റെ­യും ക­ഥ­യാ­ണു ശ്രീ. ഉ­ള്ളൂർ ഗോ­പാ­ല­കൃ­ഷ്ണ­ന്റെ കഥയിൽ ഉ­ള്ള­തു് (കു­ങ്ക­മം വാരിക-​ലക്കം 45). ഞാ­നി­തു് എ­ഴു­തു­മ്പോൾ ത­മ­സ്സു് വ്യാ­പി­ക്കു­ന്നു. എ­ഴു­ന്നേ­റ്റു സ്വി­ച്ച് ഒ­ന്ന­മർ­ത്തി­യാൽ വെ­ള്ളി­വെ­ളി­ച്ചം ഈ മു­റി­യി­ലാ­കെ വ്യാ­പി­ക്കും. ക­ല­യു­ടെ പ്ര­കാ­ശം കൊ­ണ്ടു് ഗോ­പാ­ല­കൃ­ഷ്ണ­നും ത­മ­സ്സ് അ­ക­റ്റ­ട്ടെ. ജ­ന­യു­ഗം വാ­രി­ക­യി­ലെ (ജുലൈ 19) “മറവി” എന്ന കഥ നോ­ക്കു­ക. ശ്രീ­മ­തി സി. രേവതി എ­ഴു­തി­യ ആ കൊ­ച്ചു­ക­ഥ­യിൽ ഭാ­ര്യ­യു­ടെ മ­ര­ണ­ത്താൽ ദുഃ­ഖി­ക്കു­ന്ന ഒരു പു­രു­ഷ­നെ കാണാം. ആ ദുഃഖം ക­ലാ­ത്മ­ക­മാ­യി രേവതി ആ­വി­ഷ്ക്ക­രി­ച്ചി­ട്ടു­ണ്ടു്. ശോ­ഭ­ന­യു­ടെ മു­ഖാ­വ­ര­ണം പോലെ ച­ന്ദ്ര­ന്റെ മുൻ­പി­ലെ മൂ­ടൽ­മ­ഞ്ഞു­പോ­ലെ ഒ­ക്കെ­യാ­ണു് സൗ­ന്ദ­ര്യ­മെ­ന്നു് ഞാൻ പ­റ­ഞ്ഞ­ല്ലോ. അവിടെ മൂ­ടു­പ­ട­ത്തി­നും മൂ­ടൽ­മ­ഞ്ഞി­നും മാ­ത്ര­മ­ല്ല ഭംഗി. ശോ­ഭ­ന­യു­ടെ മു­ഖ­ത്തി­നും ച­ന്ദ്ര­നും രാ­മ­ണീ­യ­ക­മു­ണ്ടു്. ഇ­പ്പോൾ ഞാൻ വേ­റൊ­രു­വി­ധ­ത്തിൽ സം­ഭാ­വ­നം ചെ­യ്യു­ക­യാ­ണു്. ചെളി നി­റ­ഞ്ഞ, പാ­യ­ലു­നി­റ­ഞ്ഞ, കു­ള­ത്തിൽ വി­ടർ­ന്നു­നി­ല്ക്കു­ന്ന താ­മ­ര­പ്പൂ­വാ­ണു് സൗ­ന്ദ­ര്യം. ക­ഥ­യി­ലെ പ്ര­തി­പാ­ദ്യ­വി­ഷ­യം ചെ­ളി­പോ­ലെ പാ­യ­ലു­പോ­ലെ അ­റ­പ്പു ഉ­ണ്ടാ­ക്കു­ന്ന ജീ­വി­ത­വൈ­രൂ­പ്യ­മാ­ണെ­ന്നി­രി­ക്ക­ട്ടെ. എ­ങ്കി­ലും വി­ഭാ­വാ­നു­ഭാ­വാ­ദി­ക­ളെ വേ­ണ്ട­വി­ധ­ത്തിൽ പ്ര­തി­പാ­ദ­നം ചെ­യ്തു­ക­ഴി­യു­മ്പോൾ സൗ­ന്ദ­ര്യ­ത്തി­ന്റെ താമര വി­ടർ­ന്നു­നി­ല്ക്കു­ന്ന­തു് നാം കാണും. ശ്രീ. ഈ. സി. ആ­ന്റ­ണി­യു­ടെ “ഉദയം അ­സ്ത­മ­നം” (അ­സ്ത­മ­നം തെ­റ്റു്, അ­സ്ത­മ­യം ശരി) എന്ന കഥയിൽ ജീ­വി­ത­വൈ­രൂ­പ്യ­മേ­യു­ള്ളു. ഒരു കോ­ളേ­ജ് വി­ദ്യാർ­ത്ഥി­നി ഗർ­ഭി­ണി­യാ­കു­ന്നു. അവൾ വീ­ട്ടിൽ ചെ­ല്ലു­ന്നു, ഛർ­ദ്ദി­ക്കു­ന്നു, ഇ­താ­ണു് കഥ. ആ വി­ദ്യാർ­ത്ഥി­നി ഗർ­ഭി­ണി­യാ­യി ഛർ­ദ്ദി­ക്കു­ന്ന­തു­പോ­ലെ ക­ഥ­യി­ലെ ക­ലാ­രാ­ഹി­ത്യം­ക­ണ്ടു് അ­നു­വാ­ച­ക­നും ഛർ­ദ്ദി­ക്കു­ന്നു. ച­വ­ച്ചു­തു­പ്പി­യ ക­രി­മ്പിൻ കൊ­ത്തുൾ പി­ന്നെ­യും പി­ന്നെ­യും എ­ടു­ത്തു­കാ­ണി­ക്കു­ന്ന ഈ വ്യ­വ­സാ­യം ക­ഥാ­കാ­ര­ന്മാർ എന്നു നി­റു­ത്തു­മോ എന്തോ?

സാ­ഹി­ത്യ­സൃ­ഷ്ടി­യി­ലെ ജീ­വി­ത­മെ­ന്ന­ഘ­ട­കം ആ­ഖ്യാ­നം ചെ­യ്യ­പ്പെ­ടേ­ണ്ട­ത­ല്ല. ചെ­റു­ക­ഥ­യോ നോവലോ വാ­യി­ക്കു­ന്ന­യാൾ അതു് അ­നു­മാ­നം ചെ­യ്യു­ക­യാ­ണു്. “ഞാ­നി­താ ജീ­വി­തം ചി­ത്രീ­ക­രി­ക്കു­ന്നു” എന്ന മ­ട്ടിൽ ആ­രെ­ങ്കി­ലു­മെ­ഴു­തി­യാൽ ആ എ­ഴു­ത്തു­കാ­രൻ പ­രി­ഹ­സി­ക്ക­പ്പെ­ടും. “യു­ദ്ധ­വും സ­മാ­ധാ­ന­വും ” വാ­യി­ക്കൂ. നോവൽ വാ­യി­ക്കു­ക­യാ­ണെ­ന്നു് ന­മു­ക്കു തോ­ന്നു­ക­യി­ല്ല. ശ്രീ. ക­ളി­യ­ലിൽ രാ­ധാ­കൃ­ഷ്ണ­ന്റെ “എ­ഴു­താൻ തു­ട­ങ്ങും മുൻ­പു് ” എന്ന ചെ­റു­ക­ഥ­യ്ക്കു­ള്ള ന്യൂ­ന­ത (മാ­തൃ­ഭൂ­മി) കൃ­ത്രി­മ­ത്വ­മാ­ണു. കേശവൻ കു­ട്ടി­ക്കു് വി­വാ­ഹം നി­ശ്ച­യി­ക്കു­ന്നു. അതോടെ ധർ­മ്മ­പു­ത്ര­രും ഇ­ന്ദ്ര­ത­ന­യ­നും ഒക്കെ പൂർ­വ്വി­ക­ന്മാ­രാ­യി രം­ഗ­പ്ര­വേ­ശം ചെ­യ്യു­ന്നു. കല കലയെ മ­റ­ച്ചു­വ­യ്ക്കു­മ്പോ­ഴാ­ണു് സാ­ഹി­ത്യ­സൃ­ഷ്ടി ഉ­ത്കൃ­ഷ്ട­മാ­കു­ന്ന­തെ­ന്ന മൗ­ലി­ക­ത­ത്വം രാ­ധാ­കൃ­ഷ്ണൻ വി­സ്മ­രി­ക്കു­ന്നു. ആ­ധു­നി­ക­സം­സ്ക്കാ­ര­ത്തി­ന്റെ ജീർ­ണ്ണ­ത­യെ ശ്രീ. എൻ. ജി. മേനോൻ “സു­ഹൃ­ത്തു്” എന്ന ക­ഥ­യി­ലൂ­ടെ (മാ­തൃ­ഭൂ­മി) സ്ഫു­ടീ­ക­രി­ക്കു­ക­യാ­ണു്. ക­ഥ­യ്ക്കു കൃ­ത്രി­മ­ത്വ­മി­ല്ല; ബ­ഹു­ഭാ­ഷി­ത­യി­ല്ല; പ­ച്ചി­ല­ച്ചാർ­ത്തി­നി­ട­യി­ലൂ­ടെ നേരിയ ഒച്ച കേൾ­പ്പി­ച്ചു­കൊ­ണ്ടു് സ­ഞ്ച­രി­ക്കു­ന്ന കൊ­ച്ചു­കാ­റ്റി­നെ­പ്പോ­ലെ സു­ഖ­ദാ­യ­ക­മാ­ണു് ഈ ചെ­റു­ക­ഥ. എ­നി­ക്കു് ആ­ശ്വാ­സ­മാ­യി. ഒ­ന്നു­ര­ണ്ടു ക­ഥ­ക­ളെ­ങ്കി­ലും ത­ര­ക്കേ­ടി­ല്ലെ­ന്നു് പറയാൻ ക­ഴി­ഞ്ഞ­ല്ലോ.

images/AndreMalraux.jpg
ആ­ന്ദ്രേ മൽറോ

രാ­ഷ്ട്രാ­ന്ത­രീ­യ­പ്ര­ശ­സ്തി­യാർ­ജ്ജി­ച്ച ഗ്ര­ന്ഥ­കാ­ര­നാ­ണു് ആ­ന്ദ്രേ മൽറോ. നി­ശ്ശ­ബ്ദ­ത­യു­ടെ ശ­ബ്ദ­ങ്ങൾ—Voices of Silence—എന്ന ഉ­ത്കൃ­ഷ്ട­മാ­യ ഗ്ര­ന്ഥം ര­ചി­ച്ചു് (ക­ലാ­നി­രൂ­പ­ണം) ശാ­ശ്വ­ത­യ­ശ­സ്സ് ആർ­ജ്ജി­ച്ച മൽറോ അ­നു­ഗ്ര­ഹീ­ത­നാ­യ നോ­വ­ലെ­ഴു­ത്തു­കാ­ര­നു­മാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ത്യ­ന്ത­സു­ന്ദ­ര­മാ­യ Anti Memoirs എന്ന ആ­ത്മ­ക­ഥ (കിൽ­മാർ­ട്ടി­ന്റെ തർ­ജ്ജ­മ) അ­മേ­രി­ക്ക­യി­ലെ ബൻറാം ക­മ്പ­നി പ്ര­സാ­ധ­നം ചെ­യ്തി­രി­ക്കു­ന്നു. ജ­നു­വ­രി 1970-ലാണു ഈ ഗ്ര­ന്ഥം പ­ര­സ്യ­പ്പെ­ടു­ത്തി­യ­തു്. 1958 മുതൽ 1960 വരെ ദി ഗോൾ ക്യാ­ബി­ന­റ്റി­ലെ “ഇൻ­ഫർ­മേ­ഷൻ–കൾ­ച്ചർ മ­ന്ത്രി­യാ­യി­രു­ന്നു മൽറോ. അ­ദ്ദേ­ഹം ഹോ­ചി­മിൻ, മ­വോ­സേ­തു­ങ്ങ്, സ്റ്റാ­ലിൻ, നെ­ഹ്റു എന്നീ ജ­ന­നാ­യ­ക­ന്മാ­രെ­ക്ക­ണ്ട­തും അ­വ­രോ­ടു സം­സാ­രി­ച്ച­തു­മൊ­ക്കെ ഈ ആ­ത്മ­ക­ഥ­യിൽ രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. ഈ ശ­താ­ബ്ദ­ത്തി­ലെ ഉ­ത്കൃ­ഷ്ട­മാ­യ ഗ്ര­ന്ഥ­മാ­ണു് ഇ­തെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു­ണ്ടു്. ധനികൻ ശ്രേ­ഷ്ഠ­നാ­യി­രി­ക്കാം. രാ­ഷ്ട്ര­നേ­താ­വു് ശ്രേ­ഷ്ഠ­നാ­യി­രി­ക്കാം. പക്ഷേ, ഉ­ത്കൃ­ഷ്ട­വി­കാ­ര­ങ്ങ­ളു­ള്ള വ്യ­ക്തി അ­വ­രെ­ക്കാൾ ശ്രേ­ഷ്ഠ­നാ­ണു്. ആ നി­ല­യിൽ മൽറോ ഒരു നി­സ്തു­ല­വ്യ­ക്തി­യാ­യി ഉ­ജ്ജ്വ­ല­പ്ര­ഭാ­വ­നാ­യി ഈ ഗ്ര­ന്ഥ­ത്തിൽ പ്ര­ത്യ­ക്ഷ­നാ­കു­ന്നു.

കു­ലീ­ന­കു­ടും­ബ­ങ്ങ­ളിൽ ജ­നി­ച്ച സ്ത്രീ­കൾ പു­രു­ഷ­ന്മാ­രു­ടെ മു­ഖ­ത്തു­നോ­ക്കി വി­ന­യ­പൂർ­വ്വം സം­സാ­രി­ക്കും. കു­ഴ­ഞ്ഞാ­ടു­ക­യി­ല്ല; പ­രു­ഷ­ങ്ങ­ളാ­യ വാ­ക്കു­കൾ പ­റ­യു­ക­യി­ല്ല. ചിലർ ല­ജ്ജാ­വ­തി­ക­ളാ­യി­രി­ക്കും. അ­വ­രു­ടെ ല­ജ്ജ­യ്ക്കും കാണും ഒ­ര­ന്ത­സ്സു്. ഇതിനു നേരേ വി­പ­രീ­ത­മാ­യി പെ­രു­മാ­റു­ന്ന­വ­രു­ണ്ടു്. വളരെ വർ­ഷ­ങ്ങൾ­ക്കു­മുൻ­പു് അ­ങ്ങ­നെ­യൊ­രു­ത്തി­യെ കാ­ണാ­നു­ള്ള ദൗർ­ഭാ­ഗ്യം എ­നി­ക്കു­ണ്ടാ­യി. അ­ധി­കാ­ര­സ്ഥാ­ന­ത്തു ക­യ­റി­ക്കൂ­ടി­യി­രി­ക്കു­ന്ന അ­വ­രു­ടെ അ­ടു­ക്കൽ എ­നി­ക്കു പോ­കേ­ണ്ട­താ­യി വന്നു. എ­ന്നെ­ക്ക­ണ്ട­മാ­ത്ര­യിൽ അവർ ത­ല­വെ­ട്ടി­ച്ചു ജ­ന­ലിൽ­ക്കൂ­ടി പു­റ­ത്തേ­ക്കു നോ­ക്കാൻ തു­ട­ങ്ങി. അ­സ്വ­സ്ഥ­യാ­യി പേ­പ്പർ­വെ­യി­റ്റെ­ടു­ത്തു് അ­ങ്ങു­മി­ങ്ങു­മാ­യി വ­യ്ക്കാൻ തു­ട­ങ്ങി. കാ­ലു­കൊ­ണ്ടു ച­വ­റ്റു­കു­ട്ട­ത­ട്ടി­മ­റി­ച്ചു. ഈ അ­ശ്ലീ­ല­ഭാ­വ­പ്ര­ക­ട­നം കു­റേ­നേ­രം ക­ണ്ട­പ്പോൾ സ­ഹ­ന­ശ­ക്തി­കെ­ട്ടു ഞാൻ അ­വ­രു­ടെ മു­ഖ­ത്തു­നോ­ക്കി ഇം­ഗ്ലീ­ഷിൽ പ­റ­ഞ്ഞു. “Madam, excuse me. You are a bad woman” (ക്ഷ­മി­ക്കു. നി­ങ്ങൾ ചീ­ത്ത­സ്ത്രീ­യാ­ണു്.) You are a prostitute—നി­ങ്ങൾ വേ­ശ്യ­യാ­ണു്—എ­ന്നാ­ണു ഞാൻ പറയാൻ പോ­യ­തു്. പക്ഷേ, അ­വ­രു­ടെ ത­ടി­മി­ടു­ക്കും ഔ­ദ്യോ­ഗി­ക­പ­ദ­വി­യും ശി­പാ­യി­സ­ഞ്ച­യ­ത്തെ­യും കണ്ടു ഞാൻ ആ വാ­ക്കു പ­റ­ഞ്ഞി­ല്ല. ഉ­ത്ത­മ­സാ­ഹി­ത്യം അ­ഭി­ജാ­ത­യെ­പ്പോ­ലെ­യാ­ണു്. സ­ര­ള­മാ­യി. ഋ­ജ്ജു­വാ­യി ശാ­ലീ­ന­മാ­യി അതു ന­മ്മോ­ടു സം­സാ­രി­ക്കു­ന്നു. അ­ധ­മ­സാ­ഹി­ത്യം പ­രു­ഷ­മാ­യി സ­ങ്കീർ­ണ്ണ­മാ­യി, അ­സം­സ്കൃ­ത­മാ­യി ആ­ക്രോ­ശി­ക്കു­ന്നു. അതിനെ നോ­ക്കി “മാഡം, നി­ങ്ങൾ വേ­ശ്യ­യാ­ണു്” എന്നു പ­റ­യാ­നു­ള്ള ധൈ­ര്യം ന­മു­ക്കു­ണ്ടാ­ക­ണം. അ­ധ­മ­സാ­ഹി­ത്യം പ്ര­ച­രി­പ്പി­ക്കു­ന്ന­വ­രു­ടെ സം­ഖ്യാ­ബ­ലം കണ്ടു നാം ആ വാ­ക്കു പ­റ­യാ­ത­രി­ക്ക­രു­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-08-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.