SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-08-09-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

യ­മ­രാ­ജ­സ­ഹോ­ദ­ര­ന്മാർ

നമ്മൾ മ­റ്റു­ള്ള­വ­രു­മാ­യി വാ­ദാ­നു­വാ­ദ­ത്തിൽ ഏർ­പ്പെ­ട്ടു­വെ­ന്നി­രി­ക്ക­ട്ടെ. പൊ­ടു­ന്ന­ന­വേ അവർ ന­മ്മു­ടെ അ­ഭി­പ്രാ­യ­ത്തോ­ടു യോ­ജി­ച്ചാൽ ന­മു­ക്കു നി­രാ­ശ­ത­യു­ണ്ടാ­കും. കാരണം വ്യ­ക്ത­മാ­ണു്. നാം വാ­ദ­യു­ദ്ധ­ത്തിൽ പ­ങ്കെ­ടു­ക്കു­മ്പോൾ പുതിയ പുതിയ ആ­ശ­യ­ങ്ങൾ ആ­വിർ­ഭ­വി­ക്കാ­മെ­ന്നും അവയിൽ നി­ന്നു പ്ര­ചോ­ദ­നം കൈ­വ­രി­ച്ചു ന­മ്മു­ടെ വി­ശ്വാ­സ­ത്തി­നു കൂ­ടു­തൽ ഉ­റ­പ്പു വ­രു­ത്താ­മെ­ന്നു­മാ­ണു നമ്മൾ ആ­ശി­ക്കു­ക. അ­ങ്ങി­നെ­യി­രി­ക്കു­മ്പോൾ പ്ര­തി­യോ­ഗി­കൾ ന­മ്മു­ടെ ആ­ശ­യ­ഗ­തി­യോ­ടു പെ­ട്ടെ­ന്നു യോ­ജി­ച്ചാൽ ന­മു­ക്കു നൈ­രാ­ശ്യം സം­ഭ­വി­ക്കും. നൂ­ത­നാ­ശ­യ­ങ്ങ­ളു­ടെ ആ­വി­ഷ്ക്കാ­ര­ത്തി­നും വ്യ­ക്തി­ക­ളു­ടെ ഔ­ന്ന­ത്യ­ത്തി­നും ഈ രീ­തി­യിൽ വാദ പ്ര­തി­വാ­ദം സാ­ഹാ­യ്യ­മ­രു­ളു­ന്നു. അ­തി­നാൽ അ­ത്യ­ന്താ­ധു­നി­ക­ത­യെ അ­വ­ലം­ബി­ച്ചു­കൊ­ണ്ടു­ള്ള വി­വാ­ദ­ങ്ങൾ സ്വാ­ഗ­താർ­ഹ­ങ്ങ­ളാ­ണെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു­ണ്ടു്. പ­ഠി­പ്പി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചും എ­നി­ക്കു പ­റ­യാ­നു­ള്ള­തു് ഇ­തു­ത­ന്നെ­യാ­ണു്. ഇ­രു­പ­തു വർ­ഷ­ത്തെ അ­ധ്യാ­പ­ന­പ­രി­ച­യ­മു­ണ്ടു് എ­നി­ക്കു്. സ്വാ­നു­ഭ­വ­ത്തിൽ­നി­ന്നു് ഒരു കാ­ര്യം ഇവിടെ വ്യ­ക്ത­മാ­ക്ക­ട്ടെ. ഞാൻ പ­റ­ഞ്ഞ­തി­നോ­ടു പൊ­ടു­ന്ന­ന­വേ യോ­ജി­ച്ചു് ആ അ­ഭി­പ്രാ­യ­ങ്ങൾ­ക്കു പ്ര­ചാ­രം ന­ല്കി­യ ഒരു വി­ദ്യാർ­ത്ഥി­യോ­ടും എ­നി­ക്കു സ്നേ­ഹ­ബ­ഹു­മാ­ന­ങ്ങൾ തോ­ന്നി­യി­ട്ടി­ല്ല. വി­ദ്യാർ­ത്ഥി­കൾ­ക്കു സ്വ­ന്ത­മാ­യ അ­ഭി­പ്രാ­യ­ങ്ങൾ കാണും അവയെ പ്ര­കാ­ശി­പ്പി­ക്കാൻ, അ­വ­യ്ക്കു ദാർ­ഢ്യം ന­ല്കാൻ എന്റെ മ­ത­ങ്ങൾ പ്ര­യോ­ജ­ന­പ്പെ­ട­ണ­മെ­ന്നേ ഞാൻ വി­ചാ­രി­ക്കാ­റു­ള്ളു. ശ്രീ. പി. കേ­ശ­വ­ദേ­വ് സാ­ഹി­ത്യ­ത്തി­ലെ അ­ത്യ­ന്താ­ധു­നി­ക­ത അ­വാ­സ്ത­വി­ക­മാ­ണെ­ന്നും അതിനു സാ­ഹി­ത്യ­ത്തോ­ടു ബ­ന്ധ­മി­ല്ലെ­ന്നും “പ­ങ്ക­ലാ­ക്ഷി­യു­ടെ ക­ത്തു­ക­ളി”ലൂടെ വ്യ­ക്ത­മാ­ക്കു­ന്നു. അ­ത്യ­ന്താ­ധു­നി­ക­ത­യെ നീ­തി­മ­ത്ക­രി­ച്ചു­കൊ­ണ്ടു് ശ്രീ. പി. നാ­രാ­യ­ണ­ക്കു­റു­പ്പു് കേ­ശ­വ­ദേ­വി­നു മ­റു­പ­ടി പ­റ­യു­ന്നു (മലയാളനാടു്-​ലക്കം 10. എ­ന്തി­നു് ഈ നി­ഴൽ­യു­ദ്ധം?). ര­ണ്ടു­പേർ­ക്കും യു­ക്തി­ക­ളു­ണ്ടു്. പക്ഷേ, ഒരു കാ­ല­ത്തും കേ­ശ­വ­ദേ­വ് നാ­രാ­യ­ണ­ക്കു­റു­പ്പി­നോ­ടു യോ­ജി­ക്കാൻ പോ­കു­ന്നി­ല്ല. നാ­രാ­യ­ണ­ക്കു­റു­പ്പു കേ­ശ­വ­ദേ­വി­നോ­ടും യോ­ജി­ക്കു­ക­യി­ല്ല. വാ­യ­ന­ക്കാ­രാ­യ ന­മു­ക്കു് അ­ത­റി­യാം. എ­ങ്കി­ലും വി­ത­ണ്ഡാ­വാ­ദ­ത്തിൽ ഒരു ക­ക്ഷി­യും ചെ­ന്നു­ചേ­ര­രു­തെ­ന്നു നാം വി­ചാ­രി­ക്കു­ന്നു­ണ്ടു്. ക­ഥ­യു­ടെ രൂ­പ­ത്തിൽ എ­ഴു­ത­പ്പെ­ടു­ന്ന ‘പ­ങ്ക­ലാ­ക്ഷി­യു­ടെ ക­ത്തു­ക­ളി’ൽ ഭാ­വ­ന­യ്ക്കു സ്ഥാ­ന­മു­ണ്ട­ല്ലോ. ലേ­ഖ­ന­ത്തിൽ അ­തി­ല്ല­താ­നും. അ­തി­നാൽ കേ­ശ­വ­ദേ­വ് പ­രി­ഹാ­സ­ത്തി­ലോ അ­ത്യു­ക്തി­യി­ലോ സ­ങ്ക­ല്പ­ത്തി­ലോ മു­ഴു­കി­യാൽ ന­മു­ക്ക­തു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യും. അ­ദ്ദേ­ഹം അ­ത്യ­ന്താ­ധു­നി­ക­രു­ടെ ച­ര­സ്സ് പ്രേ­മം ഭാംഗ് പ്രേ­മം എ­ന്നി­വ­യെ ക­ളി­യാ­ക്കു­ന്നു. അതിനു മ­റു­പ­ടി­യെ­ന്ന മ­ട്ടിൽ നാ­രാ­യ­ണ­ക്കു­റു­പ്പു് ഒരു ചോ­ദ്യം എ­റി­യു­ക­യാ­ണു്: “നി­ങ്ങൾ ഉ­പ­യോ­ഗി­ക്കു­ന്ന ലഹരി എത്ര ഉ­ഗ്ര­നാ­ണു്?” ഇതാണു വി­ത­ണ്ഡാ­വാ­ദം. കേ­ശ­വ­ദേ­വും കൂ­ട്ടു­കാ­രും ല­ഹ­രി­യു­ള്ള പ­ദാർ­ത്ഥ­ങ്ങൾ ഉ­പ­യോ­ഗി­ക്കു­മോ­യെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. പക്ഷേ, ഒരു കാ­ര്യ­മ­റി­യാം അ­വ­രു­ടെ കൃ­തി­ക­ളിൽ ല­ഹ­രി­പ­ദാർ­ത്ഥ­ങ്ങൾ ഉ­പ­യോ­ഗി­ക്കു­ന്ന­തി­നെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്ന­താ­യി ഒരു വാ­ക്യം­പോ­ലും ഞാൻ ക­ണ്ടി­ട്ടി­ല്ല.

images/BenedettoCroce01.jpg
ക്രോ­ച്ചെ

താൻ ആ­ര­ല്ല­യോ അ­തി­ന്റെ ആ­വി­ഷ്കാ­ര­മാ­ണു ക­ലാ­കാ­രൻ നിർ­വ­ഹി­ക്കു­ന്ന­തെ­ന്നു ക്രോ­ച്ചെ പ­റ­യു­ന്നു. കോ­ഴി­യി­റ­ച്ചി കൂ­ട്ടി ഊണു ക­ഴി­ക്കു­ന്ന വ­ള്ള­ത്തോൾ “കീ­ഴ്മ­ല­ച്ചു പി­ട­യു­ന്ന കോ­ഴി­യെ”ക്ക­ണ്ടു ദുഃ­ഖി­ക്കു­ന്നു.(“കോഴി” എന്ന കവിത) കോ­ഴി­യെ കൊ­ല്ലു­ന്ന­തു തെ­റ്റാ­ണെ­ന്ന ബോധം—സാ­ന്മാർ­ഗ്ഗി­ക­ബോ­ധം—വ­ള്ള­ത്തോ­ളി­നു­ണ്ടാ­യി­രു­ന്നു എ­ന്ന­തു വ്യ­ക്തം. ദേവും കൂ­ട്ടു­കാ­രും ല­ഹ­രി­പ­ദാർ­ത്ഥ­ങ്ങൾ ഉ­പ­യോ­ഗി­ക്കാ­റു­ണ്ടെ­ന്നു വാ­ദ­ത്തി­നു­വേ­ണ്ടി ന­മു­ക്കൊ­ന്നു സ­മ്മ­തി­ക്കാം. എ­ങ്കി­ലും സ­ദാ­ചാ­ര­ബോ­ധ­ത്തോ­ടെ അവർ അതിനെ ത­ങ്ങ­ളു­ടെ കൃ­തി­ക­ളി­ലൂ­ടെ നി­ന്ദി­ക്കു­ന്നു­ണ്ടു്. അ­ത്യ­ന്താ­ധു­നി­കർ ചെ­യ്യു­ന്ന­തെ­ന്താ­ണു്? മ­നു­ഷ്യ­ന്റെ വീ­ര്യം കെ­ടു­ത്തി­ക്ക­ള­യു­ന്ന എൻ.എസ്സ്.ഡി. ഇ­രു­പ­ത്തി­യ­ഞ്ചും ച­ര­സ്സു­മൊ­ക്കെ ഉ­ത്ത­മ­ങ്ങ­ളാ­യ പ­ദാർ­ത്ഥ­ങ്ങ­ളാ­ണെ­ന്നു് അവർ ഉ­ദ്ഘോ­ഷി­ക്കു­ന്നു. ത­ങ്ങ­ളു­ടെ കൃ­തി­ക­ളി­ലൂ­ടെ അവർ അ­വ­യു­ടെ മ­ഹ­ത്ത്വ­ത്തെ വാ­ഴ്ത്തു­ന്നു. ഈ രീ­തി­യിൽ സം­സ്ക്കാ­ര­ലോ­പം സം­ഭ­വി­ക്കു­ന്നു. ശ്രീ. നാ­രാ­യ­ണ­ക്കു­റു­പ്പി­ന്റെ ലേ­ഖ­ന­ത്തി­നു് നല്ല ചൂ­ടു­ണ്ടു്. പക്ഷേ, വെ­ളി­ച്ച­മി­ല്ല. സ്വ­മ­ത­സ്ഥാ­പ­ന­ത്തി­നു­വേ­ണ്ടി യ­ത്നി­ക്കു­ന്ന­വർ പ്ര­കാ­ശ­മാ­ണു് പ്ര­സ­രി­പ്പി­ക്കേ­ണ്ട­തു്, ചൂ­ട­ല്ല. ആ പ്ര­കാ­ശം വി­ത­റു­ന്ന­തി­ന്റെ ഭം­ഗി­കാ­ണ­ണോ? എ­ങ്കിൽ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ (19-ാം ലക്കം) “അ­ദ്ഭു­ത­പ്ര­പ­ഞ്ച­ത്തിൽ” എന്ന “സം­ഭാ­ഷ­ണ­ശ­ക­ലം” വാ­യി­ക്കു­ക. പ­ത്ര­സ­മ്മേ­ള­നം ന­ട­ക്കു­ക­യാ­ണു്. പ­ത്ര­ത്തി­ന്റെ പ്ര­തി­നി­ധി ചോ­ദി­ക്കു­ന്നു: “സ­ന്താ­ന­നി­യ­ന്ത്ര­ണ­ത്തെ­പ്പ­റ്റി എ­ന്താ­ണു് അ­ഭി­പ്രാ­യം?” ഉ­ത്ത­രം: “ഉ­ണ്ടാ­യ സ­ന്താ­ന­ങ്ങ­ളെ നി­യ­ന്ത്രി­ക്കാൻ വ­യ്യാ­ത്ത ഇ­ന്ന­ത്തെ ചു­റ്റു­പാ­ടിൽ സ­ന്താ­ന­മു­ണ്ടാ­വാ­തെ ക­ഴി­ക്കു­ന്ന­താ­ണു ന­ല്ല­തു്.” ബു­ദ്ധി­യു­ടെ പ്ര­കാ­ശം ഓരോ ഉ­ത്ത­ര­ത്തി­ലു­മു­ണ്ടു്. ഈ പ­ത്ര­സ­മ്മേ­ള­നം ന­ട­ത്തു­ന്ന “ഞാൻ” എന്ന ലേ­ഖ­ക­നെ ഈ ലേഖകൻ അ­ഭി­ന­ന്ദി­ക്ക­ട്ടെ. ജ­ന­സം­ഖ്യ വർ­ദ്ധി­ച്ച­തി­ന്റെ ഫ­ല­മാ­യി ഗ്ര­ന്ഥ­ങ്ങൾ വാ­യി­ക്കു­ന്ന­വ­രു­ടെ സംഖ്യ കൂടി. അ­വ­രു­ടെ അർ­ത്ഥ­ന­കൾ­ക്കു് (demand) അ­നു­രൂ­പ­മാ­യി നല്ല ഗ്ര­ന്ഥ­ങ്ങൾ നൽകാൻ നി­വൃ­ത്തി­യി­ല്ല. ഉ­ന്ന­ത­ക­ലാ­കാ­ര­ന്മാർ അ­ങ്ങ­നെ ധാ­രാ­ളം ഉ­ണ്ടാ­കാ­റി­ല്ല­ല്ലോ. അ­പ്പോൾ വാ­യ­ന­ക്കാ­രു­ടെ അർ­ത്ഥ­ന­യ്ക്കു യോ­ജി­ച്ച­വി­ധ­ത്തിൽ ഗ്ര­ന്ഥ­ങ്ങൾ ന­ല്കാ­നാ­യി അ­യ­ഥാർ­ത്ഥ ക­ലാ­കാ­ര­ന്മാർ പ്ര­ത്യ­ക്ഷ­രാ­കു­ന്നു. അ­ങ്ങ­നെ സാ­ഹി­ത്യം അ­ധഃ­പ­തി­ക്കു­ന്നു. സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ ഇന്നു കാ­ണു­ന്ന ജീർ­ണ്ണ­ത­യ്ക്കു കാരണം ഇ­തു­ത­ന്നെ­യാ­ണു്. ഈ ത­ത്ത്വം ശ്രീ. സി. നാ­രാ­യ­ണ­പി­ള്ള മ­ന­സ്സി­ലാ­ക്കി­യോ എ­ന്നെ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. ഏ­താ­യാ­ലും അ­ദ്ദേ­ഹം സാ­ഹി­ത്യ­ത്തി­ന്റെ ജീർ­ണ്ണ­ത­യെ­ക്കു­റി­ച്ചു് പ­റ­ഞ്ഞു ദുഃ­ഖി­ക്കു­ന്നു (മ­ല­യാ­ള­രാ­ജ്യം ചിത്രവാരിക-​ലക്കം 4, സാ­ഹി­ത്യ­കാ­ര­ന്റെ ഭാവി). ഇ­ന്ന­ത്തെ സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കും പാ­ണ്ഡി­ത്യ­മി­ല്ലാ­ത്ത­തി­ലും അ­ദ്ദേ­ഹ­ത്തി­നു വി­ഷാ­ദ­മു­ണ്ടു്. യു­ക്ത്യ­ധി­ഷ്ഠി­ത­മാ­യ ലേ­ഖ­ന­മാ­ണു് നാ­രാ­യ­ണ­പി­ള്ള­യു­ടേ­തു് അതിലെ എല്ലാ വാ­ദ­ഗ­തി­ക­ളോ­ടും എ­നി­ക്കു യോ­ജി­ക്കാൻ സാ­ധി­ക്കു­ന്നു. പക്ഷേ, സാ­ഹി­ത്യ­കാ­ര­ന്റെ പാ­ണ്ഡി­ത്യ­മി­ല്ലാ­യ്മ­യെ­ക്കു­റി­ച്ചു് ദുഃ­ഖി­ക്കു­ന്ന സി. നാ­രാ­യ­ണ­പി­ള്ള തന്റെ ലേഖനം തന്നെ അതിനു നി­ദർ­ശ­ക­മാ­ക്കി­യ­തു ശ­രി­യാ­യി­ല്ല. “വ്യാ­വ­സാ­യി­കം എ­ന്നു് അ­ദ്ദേ­ഹം എ­ഴു­തി­യി­രി­ക്കു­ന്നു. “വ്യാ­വ­സാ­യി­കം” തെ­റ്റു്. “വൈ­യ­വ­സാ­യി­കം” ശരി. “വർ­ദ്ധ­ന­വു്” എ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ മ­റ്റൊ­രു പ്ര­യോ­ഗം അതു തെ­റ്റു്. “വർ­ദ്ധ­ന” ശരി. “സാ­മ്പ­ത്തി­ക”മെ­ന്നും “സാ­മൂ­ഹ്യ­വീ­ക്ഷ­ണ”മെ­ന്നും അ­ദ്ദേ­ഹം എ­ഴു­തു­ന്നു. അവയെ യ­ഥാ­ക്ര­മം “സാ­മ്പ­ദി­ക”മെ­ന്നും “സാ­മൂ­ഹി­ക­വീ­ക്ഷ­ണ”മെ­ന്നും എ­ഴു­തു­ന്ന­താ­ണു് ന­ല്ല­തു്. മ­നഃ­ശ്ശാ­സ്ത്ര­ജ്ഞ­നാ­യ ഫ്രാ­യി­റ്റി നെ ‘ഫ്രൂ­ഡ്’ എ­ന്നാ­ണു് അ­ദ്ദേ­ഹം വി­ളി­ക്കു­ക. സം­ശ­യ­മി­ല്ല. സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു പാ­ണ്ഡി­ത്യം കൂ­ടി­യേ­തീ­രൂ. ക­ണ്ണാ­ടി­ക്കൂ­ട്ടിൽ താ­മ­സി­ക്കു­ന്ന­വർ ക­ല്ലെ­റി­യു­ന്ന­തും സൂ­ക്ഷി­ച്ചു­വേ­ണം.

images/ThomasMann1926.jpg
തോമസ് മൻ

ഇ­രു­പ­താം ശ­താ­ബ്ദ­ത്തി­ലെ അ­ദ്വി­തീ­യ­നാ­യ നോ­വ­ലെ­ഴു­ത്തു­കാ­ര­നാ­ണു് തോമസ് മൻ. അ­ദ്ദേ­ഹ­ത്തി­ന്റെ “മാ­ജി­ക് മൗ­ണ്ടൻ ” എന്ന നോ­വ­ലി­നെ അ­തി­ശ­യി­ച്ച മ­റ്റൊ­രു നോവൽ ഈ ശ­താ­ബ്ദ­ത്തിൽ ഇ­ന്നു­വ­രെ ഉ­ണ്ടാ­യി­ട്ടി­ല്ല. പ്ര­ഗ­ല്ഭ­നാ­യ ഊ സാ­ഹി­ത്യ­കാ­ര­നെ­ക്കു­റി­ച്ചു് ശ്രീ. സി. ആർ. റോസ് ‘മം­ഗ­ളോ­ദ­യ­ത്തി­ന്റെ ജൂലൈ ല­ക്ക­ത്തിൽ എ­ഴു­തി­യി­രി­ക്കു­ന്നു. ഇം­ഗ്ലീ­ഷ് അ­റി­ഞ്ഞു­കൂ­ടാ­ത്ത വാ­യ­ന­ക്കാർ­ക്കു് പ്ര­യോ­ജ­ന­പ്ര­ദ­മാ­ണു് റോ­സി­ന്റെ ലേഖനം. പക്ഷേ, ആ ലേ­ഖ­ന­ത്തി­ലു­മു­ണ്ടു് തെ­റ്റു­കൾ. “തോമസ് മാൻ” എ­ന്നാ­ണു് ലേഖകൻ എ­ഴു­തി­യി­രി­ക്കു­ന്ന­തു്. “തോമസ് മൻ” ആണു് ശരി. “ഹെൻ­റി­ച്ചു മാൻ” എ­ന്ന­തു് തെ­റ്റു്. “ഹൈൻ­റി­ഹ് മൻ ” ശരി. മ­ന്നി­നു് രാ­ഷ്ട്രാ­ന്ത­രീ­യ പ്ര­ശ­സ്തി ഉ­ണ്ടാ­ക്കി­ക്കൊ­ടു­ത്ത നോ­വ­ലി­നെ റോസ് ‘ബ­ഡൻ­ബ്രൂ­ക്സ്” എന്നു വി­ളി­ക്കു­ന്നു. “ബു­ഡ്ഡൻ­ബ്രോ­ക്ക്സ് ” എന്നു പ­റ­ഞ്ഞാൽ ജർ­മ്മൻ ഉ­ച്ചാ­ര­ണ­ത്തോ­ടു് ഏ­താ­ണ്ടു് അ­ടു­ത്തു­വ­രും. ഇ­ങ്ങ­നെ തെ­റ്റു­കൾ ധാ­രാ­ളം.

images/Jung1910.jpg
യുങ്

ഇ­രു­പ­ത്തി­യ­ഞ്ചു­കൊ­ല്ലം മുൻ­പു് യുങ് എന്ന മ­നഃ­ശാ­സ്ത്ര­ജ്ഞൻ (Jung) തി­രു­വ­ന­ന്ത­പു­ര­ത്തു വ­ന്നി­രു­ന്നു. അ­ദ്ദേ­ഹം ടൗൺ­ഹാ­ളിൽ നിർ­വ്വ­ഹി­ച്ച പ്ര­ഭാ­ഷ­ണം ഞാൻ കേ­ട്ടു. അ­ന്നു് അ­ദ്ദേ­ഹ­ത്തെ സ്വാ­ഗ­തം ചെയ്ത ഒരു “സൈ­ക്കോ­ള­ജി ല­ക്ച­റർ”, “ഞാൻ മി. ജ­ങ്ങി­നെ സ്വാ­ഗ­തം ചെ­യ്യു­ന്നു”വെ­ന്നു പ­റ­ഞ്ഞു. യുങ് എ­ഴു­ന്നേ­റ്റ് സ­ദ­സ്യ­രെ അ­റി­യി­ച്ചു. “ എന്റെ പേരു് യുങ് എ­ന്നാ­ണു് ജങ്ങ് എ­ന്ന­ല്ല.” സം­ജ്ഞാ­നാ­മ­ങ്ങൾ തെ­റ്റി­ച്ചു് ഉ­ച്ച­രി­ച്ചു­കൂ­ടാ. തെ­റ്റി­ച്ചെ­ഴു­തി­ക്കൂ­ടാ. അതു് ഒരു വി­ധ­ത്തി­ലു­ള്ള അ­പ­മാ­ന­മാ­ണു്. ശ­ങ്ക­ര­പ്പി­ള്ള എന്ന പേ­രി­നെ സാ­യ്പ് “സ­ങ്കാ­ര­പൈ­ല്ലൈ” എ­ന്നു് ഉ­ച്ച­രി­ച്ചാൽ ആ പേ­രു­കാ­ര­നു് എന്തു തോ­ന്നും? അ­യാൾ­ക്കു് എ­ന്തു­തോ­ന്നു­മോ അ­താ­ണു് സ്വാ­ഗ­ത­പ്ര­ഭാ­ഷ­ണം കേട്ട യു­ങി­നും തോ­ന്നി­യ­തു്. ആ­ധു­നി­ക മ­ല­യാ­ള­ക­വി­ത­യ്ക്കു സം­ഭ­വി­ച്ചി­രി­ക്കു­ന്ന ജീർ­ണ്ണ­ത­യെ­ക്കു­റി­ച്ചു ശ്രീ. കെ.പി.ജി. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ഉ­പ­ന്യ­സി­ക്കു­ന്നു. ഞാനതു വാ­യി­ച്ചു. വീ­ണ്ടും വാ­യി­ച്ചു. ചി­ന്ത­യെ ഉ­ദ്ദീ­പി­പ്പി­ക്കു­ന്ന ആ­ശ­യ­ങ്ങൾ ആ ലേഖനം ഉൾ­ക്കൊ­ള്ളു­ന്നു.

ശ്രീ­മ­തി കെ. മാ­ധ­വി­അ­മ്മ യുടെ “എന്റെ ദിവസം” എന്ന കവിത ആ­രം­ഭി­ക്കു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്:

“ശകലം നീ­ലാ­കാ­ശം തെങ്ങോലത്തലപ്പുക-​

ളു­ല­യും പ­ശ്ചാ­ത്ത­ലം കരയും ബ­ലി­ക്കാ­ക്ക

ചി­റ­കിൻ കീ­ഴെ­ത്ത­ങ്ങും കോ­ഴി­ക്കു­ഞ്ഞു­കൾ പോലെ

ത­ല­കാ­ട്ടി­ക്കൊ­ട്ട­ക്കീ­ഴ­മ­രും മ­ച്ചി­ങ്ങ­കൾ

ആ­ല­യി­ല­മ്പാ­ര­വ­മു­യർ­ത്തും കു­ന്നിൻ കിടാ-

വാ­യ­ത്തിൽ­ത്ത­ല­കാ­ട്ടും പുൽ­ത്തു­റു­ക്കൂ­മ്പാ­ര­ങ്ങൾ”

ഇ­ങ്ങ­നെ ഏ­ക­രൂ­പ­മാ­യി, നിർ­വി­കാ­ര­മാ­യി മാ­ധ­വി­അ­മ്മ­യു­ടെ കവിത പോ­കു­ന്നു. ഇവിടെ ഭാ­വ­ന­യി­ല്ല, ല­യ­മി­ല്ല, ഒ­ന്നു­മി­ല്ല. വർ­ണ്യ­വ­സ്തു കവി ഹൃ­ദ­യ­ത്തി­ലു­ള­വാ­ക്കി­യ ച­ല­ന­ത്തി­നാ­ണു് ആ­വി­ഷ്ക്കാ­രം ന­ല്കേ­ണ്ട­തു്. ഓ­രോ­ന്നും എ­ണ്ണി­യെ­ണ്ണി­പ്പ­റ­യു­ന്ന­തു് ക­വി­ത­യ­ല്ല.

“അ­ന്തി­മ­മാം മ­ണ­മർ­പ്പി­ച്ച­ടി­വാൻ മലർ കാ­ക്കി­ല്ലേ

ഗ­ന്ധ­വാ­ഹ­നെ?-​രഹസ്യമാർക്കറിയാവൂ”

എന്ന രണ്ടു വരികൾ നോ­ക്കു­ക, വർ­ണ്യ­വി­ഷ­യം ക­വി­ഹൃ­ദ­യ­ത്തിൽ ഏ­ല്പി­ച്ച ആ­ഘാ­ത­ത്തെ­യാ­ണു് അവ സ്ഫു­ടീ­ക­രി­ക്കു­ന്ന­തു്. മ­ഹാ­ക­വി­ക്കു മാ­ത്ര­മേ ആ വരികൾ എ­ഴു­താൻ സാ­ധി­ക്കു­ക­യു­ള്ളു. എ­ന്നാൽ ഉ­ത്ത­ര­മ­ഥു­രാ­പു­രി­യു­ടെ ഉ­ത്ത­ര­ഭാ­ഗ­ത്തു­ള്ള രാ­ജ­വീ­ഥി­യു­ടെ കി­ഴ­ക്ക­രി­കി­ലു­ള്ള മാ­ളി­ക­യു­ടെ തെ­ക്കു­ഭാ­ഗ­ത്തു് എ­ന്നും മ­റ്റു­മെ­ഴു­തു­ന്ന­തു് ക­വി­ത­യ­ല്ല.

ചി­ന്നു­ന്ന വെൺ­ക­തിർ തൂ­വി­യോ­ര­ന്തി­യിൽ

ക­ന്നി­യി­ള­ന്തി­ങ്കൾ പൊ­ങ്ങി­നി­ന്നു

പ­ശ്ചി­മ­ദി­ക്കി­ന്റെ നെ­റ്റി­യിൽ മാലേയ

ക്കൊ­ച്ചു­തി­ല­ക­ത്തിൻ കീ­റു­പോ­ലെ

പി­ച്ചി­വ­ടർ­ന്നു പുതിയ പ­രി­മ­ളം

മ­ച്ചി­ന്മേ­ലെൻ­കി­ളി­വാ­തി­ലൂ­ടെ

പി­ച്ച­യാ­യു­ള്ളിൽ ച­രി­ക്കു­മി­ള­ങ്കാ­റ്റിൽ

സ്വ­ച്ഛ­ന്ദ­മേ­റി­പ്പ­ര­ന്നി­രു­ന്നു.

എ­ന്തൊ­രു ഭംഗി! എ­ന്തൊ­രു ലാ­ളി­ത്യം! ഈ വ­രി­ക­ളും മ­ഹാ­ക­വി­ക്കേ എ­ഴു­താൻ പറ്റൂ. പക്ഷേ, അ­ദ്ദേ­ഹം തന്നെ വണ്ണം കു­റ­ഞ്ഞു് ര­ണ്ടു­ചാൺ­പൊ­ക്ക­ത്തിൽ മ­ണ്ണു­ചു­വ­രു­ണ്ടു്, അതിൽ കൈ­വി­രൽ­പ്പാ­ടു കാ­ണു­ന്നു എ­ന്നൊ­ക്കെ എ­ഴു­തു­മ്പോൾ ക­വി­താ­കാ­മി­നി ഓ­ടി­ക്ക­ള­യു­ന്നു. ക­ട­ലാ­സ്സിൽ മ­ഷി­കൊ­ണ്ടു് എ­ഴു­തി­യ­തു് ഒ­പ്പു­ക­ട­ലാ­സ്സു­കൊ­ണ്ടു് ഒ­പ്പി­യെ­ടു­ക്കു­ന്ന­തു­പോ­ലെ കാ­ണു­ന്ന­തൊ­ക്കെ പ­കർ­ത്തു­ന്ന­തു ക­വി­ത­യ­ല്ലെ­ന്നു് മാ­ധ­വി­അ­മ്മ അ­റി­യേ­ണ്ടി­യി­രി­ക്കു­ന്നു. ‘കു­ങ്ക­മം’ വാ­രി­ക­യിൽ (ലക്കം 46) “നീ എ­ന്റേ­താ­ണു്” എന്ന ക­വി­ത­യെ­ഴു­തി­യ ഹ­രി­ത­യും അ­ത­റി­യ­ണം. അതു് അ­റി­ഞ്ഞാ­ലും പോരാ. ഏ­തെ­ങ്കി­ലു­മൊ­രർ­ത്ഥം വാ­യ­ന­ക്കാ­ര­നു കി­ട്ടു­ന്ന മ­ട്ടിൽ വാ­ക്കു­കൾ ഉ­പ­യോ­ഗി­ക്കാൻ പ­ഠി­ക്ക­ണം.

“ആയുതം വി­ള­ക്കു­കൾ കൊ­ളു­ത്തീ­താ­രാ­വൃ­ന്ദ

മാ­യു­തം കൈയും കൂ­പ്പി സു­സ്മി­തം വർ­ഷി­ക്കു­ന്നു”

പോലും. എ­ന്താ­ണാ­വോ ആയുതം? ‘അയുതം’ പ­തി­നാ­യി­ര­മാ­ണെ­ന്നു് എ­നി­ക്ക­റി­യാം. “കൊ­ച്ചു വൈ­വർ­ണ്ണ്യ­പി­കം പോലെ” എന്നു മ­റ്റൊ­രു പ്ര­യോ­ഗം. കവിത വാ­യി­ച്ചു­കൊ­ള്ള­ണ­മെ­ന്ന­ല്ലാ­തെ അർ­ത്ഥം ചോ­ദി­ക്ക­രു­ത­ല്ലോ ഇ­ക്കാ­ല­ത്തു്! എന്റെ വീ­ട്ടിൽ ഒരു ദിവസം കാ­ല­ത്തു ക­വി­ത­യും കൊ­ണ്ടു് ഒരു യു­വാ­വു വന്നു. ഞാൻ കവിത വാ­യി­ച്ചു­നോ­ക്കി: ‘നി­രാ­ല­യു­വ­തി’, എ­ന്നൊ­രു പ്ര­യോ­ഗം ക­ണ്ടു് ഞാൻ അ­മ്പ­ര­ന്നു­പോ­യി. അ­ങ്ങ­നെ­യും ഒരു പ്ര­യോ­ഗം ചി­ല­പ്പോൾ കാ­ണു­മെ­ന്നു വി­ചാ­രി­ച്ചു ഞാൻ സം­ശ­യ­ത്തോ­ടെ ആ ക­വി­യോ­ടു ചോ­ദി­ച്ചു: “നിരാല” എന്നു പ­റ­ഞ്ഞാൽ അർ­ത്ഥം? കവി മ­റു­പ­ടി പ­റ­ഞ്ഞു: “അർ­ത്ഥ­മൊ­ന്നു­മി­ല്ല സാർ. നിരാല എന്നു കേൾ­ക്കാൻ സു­ഖ­മു­ണ്ടു്. അ­തു­കൊ­ണ്ടു് അങ്ങു പ്ര­യോ­ഗി­ച്ചെ­ന്നേ­യു­ള്ളു.” ഇ­ങ്ങ­നെ­യു­ള്ള നി­രാ­ല­ക്കാർ ഒ­രു­പാ­ടു് ഇ­റ­ങ്ങി­യി­രി­ക്കു­ന്നു കേ­ര­ള­ത്തിൽ.

images/Ambalapuzhagopakumar.jpg
അ­മ്പ­ല­പ്പു­ഴ ഗോ­പ­കു­മാർ

അ­വ­രു­ള്ള­പ്പോൾ­ത്ത­ന്നെ ശ്രീ. അ­മ്പ­ല­പ്പു­ഴ ഗോ­പ­കു­മാ­റി നെ­പ്പോ­ലെ വാ­സ­നാ­സ­മ്പ­ന്ന­രാ­യ യു­വാ­ക്ക­ന്മാ­രും പ്ര­ചോ­ദ­ന­മാർ­ന്നു കാ­വ്യ­മെ­ഴു­തു­ന്നു­ണ്ടു് (മ­ല­യാ­ള­രാ­ജ്യ­ത്തി­ലെ ‘ആ­ത്മ­ഹർ­ഷ­ങ്ങൾ’ എന്ന കവിത നോ­ക്കു­ക). അതൊരു ഭാ­ഗ്യം തന്നെ. ഏ­താ­യാ­ലും കു­ക­വി­ക­ളാ­ണു കൂ­ടു­തൽ. ഒരു സം­സ്കൃ­ത­പ­ദ്യ­മു­ണ്ടു് വൈ­ദ്യ­ന്മാ­രെ നി­ന്ദി­ക്കു­ന്ന­താ­യി. “വൈ­ദ്യ­രാ­ജ ന­മ­സ്തു­ഭ്യം യമരാജ സഹോദര യ­മ­സ്തു ഹരതി പ്രാ­ണാൻ വൈ­ദ്യഃ പ്രാ­ണാൻ ധനാനി ച.” കാലൻ പ്രാ­ണ­നെ മാ­ത്ര­മേ അ­പ­ഹ­രി­ക്കു­ന്നു­ള്ളു; കാ­ല­ന്റെ സ­ഹോ­ദ­ര­നാ­യ വൈ­ദ്യ­നാ­ക­ട്ടെ പ്രാ­ണ­നെ­യും ധ­ന­ത്തെ­യും ഹ­രി­ക്കു­ന്നു. കേ­ര­ള­ത്തി­ലെ പല ക­വി­ക­ളും കാ­ല­ന്റെ സ­ഹോ­ദ­ര­ന്മാ­രാ­ണു്. വാ­രി­ക­കൾ മേ­ടി­പ്പി­ച്ചു് അവർ ന­മ്മു­ടെ ധനം അ­പ­ഹ­രി­ക്കു­ന്നു; ചീ­ത്ത­ക്ക­വി­ത­കൾ വാ­യി­പ്പി­ച്ചു് അവർ ന­മ്മു­ടെ പ്രാ­ണ­നെ അ­പ­ഹ­രി­ക്കു­ന്നു.

കു­ത്തു­വാ­ക്കു­കൾ പ­റ­ഞ്ഞു നമ്മെ വേ­ദ­നി­പ്പി­ക്കു­ന്ന­വ­രു­ണ്ടു്. സ്നേ­ഹി­ത­രെ­ന്നു ഭാ­വി­ച്ചു ന­ട­ക്കു­ന്ന­വ­രാ­ണു് ഇ­ങ്ങ­നെ പ്ര­വർ­ത്തി­ക്കു­ന്ന­തു്. ന­മ്മു­ടെ സം­സ്കാ­ര­ത്തി­ക­വു­കൊ­ണ്ടു പകരം നാം അ­മ്മാ­തി­രി വാ­ക്കു­കൾ പ­റ­ഞ്ഞി­ല്ലെ­ന്നു വരും. തി­ന്മ­യിൽ മു­ഴു­കി അതിൽ ആ­ഹ്ലാ­ദം കൊ­ള്ളു­ന്ന­വ­രാ­ണു് അ­ത്ത­രം ഖ­ല­ന്മാർ. അ­തു­പോ­ലെ ചില വി­ഷ­യ­ങ്ങൾ സാ­ഹി­ത്യ­ത്തിൽ പ്ര­ത്യ­ക്ഷ­മാ­കു­മ്പോ­ഴും ന­മു­ക്കു വേ­ദ­ന­യു­ണ്ടാ­കും. ഒ­ന്നു് ലൈം­ഗി­ക­ത്വം ഭാ­വ­ന­യു­ടേ­തു മാ­ത്ര­മാ­യ ആ­ഹ്ലാ­ദം പ്ര­ദാ­നം ചെ­യ്താ­ലോ? നാം ര­സി­ക്കു­ന്നു. മ­ല­യാ­ള­നാ­ട്ടിൽ (ലക്കം 10) ലൈം­ഗി­ക­ത്വ­മെ­ന്ന വിഷയം കൈ­കാ­ര്യം ചെ­യ്യു­ന്ന രണ്ടു ചെ­റു­ക­ഥ­ക­ളു­ണ്ടു്. ശ്രീ. പ­ത്മ­രാ­ജൻ എ­ഴു­തി­യ “ഒരേ ച­ന്ദ്ര­നും” ശ്രീ. മു­ണ്ടൂർ കൃ­ഷ്ണൻ­കു­ട്ടി യെ­ഴു­തി­യ “സ­ത്യ­പ്രാ­പ്തി”യും. “ഒരേ ച­ന്ദ്ര”നിൽ അ­തി­രു­ക­ട­ന്ന ലൈം­ഗി­ക­വി­കാ­ര­മു­ള്ള ഒരു ബു­ദ്ധി­ശൂ­ന്യ­നെ ക­ഥാ­കാ­രൻ അ­വ­ത­രി­പ്പി­ക്കു­ന്നു. ‘സ­ത്യ­പ്രാ­പ്തി’യിൽ കു­ടി­ക്കു­മ്പോൾ മാ­ത്രം ലോ­ല­വി­കാ­ര­ങ്ങൾ­ക്കു വി­ധേ­യ­നാ­കു­ന്ന ഒ­രു­വ­നെ ദർ­ശി­ക്കാം. അ­യാ­ളു­ടെ മ­ദ്യ­പാ­ന­ത്തിൽ പ്ര­തി­ഷേ­ധി­ക്കു­ന്ന ത­രു­ണി­ക്കു­പോ­ലും അയാൾ മദ്യം കു­ടി­ക്കു­ന്ന­താ­ണു് ന­ല്ല­തെ­ന്നു തോ­ന്നി­പ്പോ­കു­ന്നു. ഞാൻ വാ­ച്യ­മാ­യി­പ്പ­റ­ഞ്ഞു് കൃ­ഷ്ണൻ­കു­ട്ടി­യു­ടെ ക­ഥ­യ്ക്കു­ള്ള ധ്വ­ന്യാ­ത്മ­ക­ത്വം ന­ശി­പ്പി­ക്കു­ക­യാ­ണെ­ന്നു തോ­ന്നു­ന്നു. അ­തു­കൊ­ണ്ടു നി­റു­ത്ത­ട്ടെ. കൃ­ഷ്ണൻ­കു­ട്ടി­യു­ടെ­യും പ­ത്മ­രാ­ജ­ന്റെ­യും ക­ഥ­കൾ­ക്കു ആ­കർ­ഷ­ക­ത്വ­മു­ണ്ടു്.

ഞാൻ ഇ­ന്നു് ക­ട­പ്പു­റ­ത്തു­പോ­യ­പ്പോൾ ഒരു കാ­ഴ്ച­ക­ണ്ടു. ധീ­ര­നാ­യ ഒരുവൻ കനം കു­റ­ഞ്ഞ ഒരു ചാ­ള­ത്ത­ടി­യിൽ കയറി തി­ര­മാ­ല­ക­ളി­ലൂ­ടെ­തെ­ന്നി­ത്തെ­ന്നി­നീ­ങ്ങു­ന്നു. അ­യാൾ­ക്കു ഒ­ട്ടും പേ­ടി­യി­ല്ല. തി­ക­ഞ്ഞ ലാ­ഘ­വ­ത്തോ­ടെ അയാൾ അ­ങ്ങ­നെ പോ­കു­ന്ന­തു ക­ണ്ട­പ്പോൾ എന്റെ ന­യ­ന­ങ്ങൾ­ക്കു് ഒ­രാ­ഹ്ലാ­ദ­മാ­യി. പക്ഷേ, എന്റെ ആ­ത്മാ­വു് ച­ല­നം­കൊ­ണ്ടി­ല്ല. ശ്രീ. എൻ. എൻ. വാ­സു­ദേ­വ­ശർ­മ്മ­യു­ടെ “ക­ണ്ണി­കൾ” എന്ന ചെ­റു­ക­ഥ ഇ­പ്പോൾ വാ­യി­ച്ച­പ്പോൾ ഞാൻ ആ സ­മു­ദ്ര­യാ­ത്ര­ക്കാ­ര­നെ ഓർ­മ്മി­ച്ചു. ജീ­വി­ത­ത്തി­ന്റെ ഉ­പ­രി­ത­ല­ത്തി­ലൂ­ടെ ഈ ക­ഥാ­കാ­രൻ നീ­ങ്ങു­ന്നു. ഒരു വ്യ­ത്യാ­സം. തി­ര­മാ­ല­യു­ടെ മു­കൾ­ഭാ­ഗ­ത്തി­ലൂ­ടെ അയാൾ തെ­ന്നി­ത്തെ­ന്നി­പ്പോ­യ­തു് എന്റെ ന­യ­ന­ങ്ങൾ­ക്കെ­ങ്കി­ലും ആ­ഹ്ലാ­ദ­മ­രു­ളി. ശർ­മ്മ­യു­ടെ ക­ഥ­യ്ക്കു് ആ സ­വി­ശേ­ഷ­ത­യു­മി­ല്ല. ‘കു­ങ്ക­മം’വാ­രി­ക­യു­ടെ 46-ാം ല­ക്ക­ത്തിൽ പ­ര­സ്യ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള ഈ ചെ­റു­ക­ഥ തി­ക­ച്ചും വി­ര­സ­മാ­ണു്. വൈ­ര­സ്യം മാ­റി­ക്കി­ട്ടാ­നു­ള്ള എന്റെ അ­ഭി­ലാ­ഷ­ത്തി­നു് സാ­ഫ­ല്യ­മു­ണ്ടാ­യി­ല്ലെ­ന്നു പ­റ­യ­ട്ടെ. അ­വ­ഗ­ണി­ക്ക­പ്പെ­ടു­ന്ന വാർ­ദ്ധ­ക്യ­ത്തെ ശോ­കാ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ക്കാ­നാ­ണു് ശ്രീ. പി. ആർ. നാ­ഥ­ന്റെ യത്നം. ഏ­കാ­ഗ്ര­ത­യു­ടെ കു­റ­വു­കൊ­ണ്ടു്, അ­നു­രൂ­പ­മാ­യ അ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ക്കാ­ത്ത­തു­കൊ­ണ്ടു് നാ­ഥ­ന്റെ കഥ അ­നു­വാ­ച­ക­ന്റെ ഉ­ള്ളിൽ ത­ട്ടു­ന്നി­ല്ല. ഒ­രു­ത്ത­നു ഭാ­ര്യ­യെ ക­ണ്ടി­ട്ടു­ണ്ടാ­കു­ന്ന കാ­മാ­വേ­ശ­മാ­ണു് ആൽഫി ജോ­സ­ഫി­ന്റെ “കാ­ത്തി­രി­പ്പു്” എന്ന ചെ­റു­ക­ഥ­യി­ലെ വിഷയം. ഇ­ങ്ങ­നെ­യു­ള്ള ചെ­റു­ക­ഥ എ­ഴു­തു­ന്ന­തി­നേ­ക്കാൾ ന­ല്ല­തു് പത്തു വാ­ഴ­വ­യ്ക്കു­ന്ന­താ­ണു്. റ്റി.ബി. സീൽ രോ­ഗി­ക­ളെ­ക്കൊ­ണ്ടു മേ­ടി­പ്പി­ക്കു­ന്ന­തി­ന്റെ നേർ­ക്കു് തന്റെ ധർ­മ്മ­രോ­ഷം ജ്വ­ലി­പ്പി­ച്ചു­വി­ടു­ക­യാ­ണു് ശ്രീ. കെ. വി. പ­ത്മ­നാ­ഭൻ (ജ­ന­യു­ഗം വാരിക-​ജൂലൈ 26) ധർ­മ്മ­രോ­ഷം കൊ­ള്ളാം. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ കഥയിൽ ക­ല­യി­ല്ല. ഇ­തി­നു­വേ­ണ്ടി “ജനയുഗ”ത്തി­ന്റെ മൂ­ന്നു­പു­റ­ങ്ങൾ ന­ഷ്ട­പ്പെ­ടു­ത്തേ­ണ്ടി­യി­രു­ന്നി­ല്ല. നാലു വാ­ക്യ­ങ്ങ­ളിൽ തന്റെ രോഷം പ്ര­ക­ടി­പ്പി­ച്ചു് ശ്രീ. പ­ത്മ­നാ­ഭൻ പ­ത്രാ­ധി­പർ­ക്കു് ഒരു ക­ത്തെ­ഴു­തി­യാൻ മ­തി­യാ­യി­രു­ന്നു. ഞാൻ വാ­യി­ച്ചു­തീർ­ത്ത കഥകൾ ഇ­നി­യും ധാ­രാ­ള­മു­ണ്ടു്. പക്ഷേ, ഒ­രെ­ണ്ണം പോലും എന്റെ ഹൃ­ദ­യ­ത്തെ സ്പർ­ശി­ച്ചി­ല്ല. യ­ഥാർ­ത്ഥ­ജീ­വി­ത­ത്തെ­യോ ആ­ദർ­ശാ­ത്മ­ക­ജീ­വി­ത­ത്തെ­യോ സ്പർ­ശി­ക്കാ­ത്ത ആ ക­ഥ­ക­ളെ­ക്കു­റി­ച്ചു് പ്ര­തി­കൂ­ല­മാ­യി­പ്പ­റ­ഞ്ഞു് ഞാ­നെ­ന്തി­നു വാ­യ­ന­ക്കാ­രു­ടെ സമയം അ­പ­ഹ­രി­ക്ക­ണം?

ആ സ­മു­ദ്ര­ഗാ­മി­യു­ടെ ചി­ത്രം വീ­ണ്ടും എന്റെ അ­ന്തർ­നേ­ത്രേ­ത്തി­നു മു­മ്പിൽ­വ­രു­ന്നു; ജ­ല­ത്തി­ന്റെ ഉ­പ­രി­ത­ല­ത്തി­ലൂ­ടെ നീ­ങ്ങു­ന്ന­വൻ. അ­യാ­ളോ­ടു് എ­നി­ക്കു ബ­ഹു­മാ­ന­മി­ല്ല. പക്ഷേ, സ­മു­ദ്ര­ത്തി­ന്റെ അ­ടി­ത്ത­ട്ടി­ലേ­ക്കു ചെ­ന്നി­ട്ടു് മു­ത്തു­കൾ വാ­രി­ക്കൊ­ണ്ടു­വ­രു­ന്ന­വ­രി­ല്ലേ? ഉ­ണ്ടു്. അ­വ­രു­ടെ ചി­ത്രം എന്റെ ആ­ത്മാ­വി­നെ പ്ര­ക­മ്പ­നം കൊ­ള്ളി­ക്കു­ന്നു. ക­ലാ­കാ­ര­ന്മാ­രും ഇ­ങ്ങ­നെ ജീ­വി­ത­സ­മു­ദ്ര­ത്തി­ന്റെ അ­ധോ­ഭാ­ഗ­ത്തു ചെ­ല്ല­ണം. അവിടെ കി­ട­ക്കു­ന്ന മു­ത്തു­കൾ വാ­രി­ക്കൊ­ണ്ടു വരണം. ആ മൗ­ക്തി­ക­ങ്ങ­ളു­ടെ ശോ­ഭ­കാ­ണു­മ്പോൾ ന­മ്മു­ടെ അ­ന്ത­രം­ഗം കു­ളിർ­ക്കും. അവയെ ഒന്നു സ്പർ­ശി­ക്കാൻ നാം കൊ­തി­ക്കും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-08-09.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.