SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-09-06-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

കാ­ണ്ടാ­മൃ­ഗ­വും പ­ഞ്ച­വർ­ണ്ണ­ക്കി­ളി­യും
images/Uroob.jpg
പി. സി. കൂ­ട്ടി­ക്കൃ­ഷ്ണൻ

‘ലി­ബർ­ട്ടി’, ക­മ്പ­നി­യു­ടെ ‘റെ­ഡി­മെ­യ്ഡ്’ ഷർ­ട്ടു­കൾ വാ­ങ്ങു­ന്ന­വ­നാ­ണു് ഞാൻ. നല്ല തു­ണി­യ­ല്ലെ­ങ്കി­ലും ഭം­ഗി­യു­ള്ള തയ്യൽ. തോ­ളിൽ­നി­ന്നു് തോ­ളി­ലേ­ക്കു­ള്ള അളവു് ശ­രി­ക്കെ­ടു­ത്തു­കൊ­ടു­ത്താൽ ഷർ­ട്ട് പാ­ക­മാ­യി­രി­ക്കും. ഇ­റ­ക്കം കൂ­ടി­പ്പോ­യെ­ന്നോ കു­റ­ഞ്ഞു­പോ­യെ­ന്നോ പ­രാ­തി­പ്പെ­ടേ­ണ്ട­താ­യി വ­രി­ക­യി­ല്ല. വണ്ണം കൂ­ടി­യെ­ന്നോ കു­റ­ഞ്ഞെ­ന്നോ ദുഃ­ഖി­ക്കേ­ണ്ട­താ­യി വ­രി­ക­യി­ല്ല. സർ­വ്വോ­പ­രി പെ­ട്ടെ­ന്നു കാ­ര്യം ന­ട­ക്കും. തുണി വാ­ങ്ങി­ക്കൊ­ടു­ത്തി­ട്ടു ത­യ്യൽ­ക്കാ­ര­ന്റെ പിറകേ മൂ­ന്നു­മാ­സം ന­ട­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ല. ഈയിടെ ഒരു ക­ട­യിൽ­ച്ചെ­ന്നു ക­യ­റി­യ­പ്പോൾ ഉ­ട­മ­സ്ഥൻ പ­റ­ഞ്ഞു: “സാർ ലി­ബർ­ട്ടി­ഷർ­ട്ട് വേ­ണ­മെ­ങ്കിൽ ഇ­പ്പോൾ ധാ­രാ­ളം വാ­ങ്ങി­ക്കൊ­ള്ള­ണം ഇനി കി­ട്ടി­യെ­ന്നു വ­രി­ല്ല” എ­നി­ക്കു ദുഃഖം തോ­ന്നി. എ­ങ്കി­ലും ആ ദുഃഖം എ­നി­ക്കു മാ­റി­ക്കി­ട്ടി. അ­തി­നു് ഞാൻ ശ്രീ. ടി. എൽ. ജോൺ­സി­നു് ന­ന്ദി­പ­റ­യു­ന്നു. റെ­ഡി­മെ­യ്ഡ് ഷർ­ട്ടി­ല്ലെ­ങ്കിൽ­ത്ത­ന്നെ­യെ­ന്തു്? റെ­ഡി­മെ­യ്ഡ് സൗ­ന്ദ­ര്യം അ­ദ്ദേ­ഹം സ്വ­ന്തം ക­ഥ­ക­ളി­ലൂ­ടെ എ­നി­ക്കു പ­കർ­ന്നു­ത­രു­ന്നു­ണ്ട­ല്ലോ. തു­ണി­വാ­ങ്ങി ത­യ്യൽ­ക്കാ­ര­നെ ഏ­ല്പി­ച്ചി­ട്ടു ഞാൻ അ­യാ­ളു­ടെ പിറകേ മൂ­ന്ന­ല്ല ആ­റു­മാ­സം വേ­ണ­മെ­ങ്കി­ലും ന­ട­ക്കാം, അതിൽ സ­ങ്ക­ട­മി­ല്ല. എന്റെ ആ­ത്മാ­വു് ജോൺ­സി­ന്റെ ‘റെ­ഡി­മെ­യ്ഡ് സു­ന്ദ­ര­ക­ഞ്ചു­ക’ത്താൽ എ­പ്പോ­ഴും ആവരണം ചെ­യ്യ­പ്പെ­ട്ടി­രി­ക്കും. ത­യ്യൽ­ക്കാ­രൻ ത­രു­ന്ന ഷർ­ട്ടി­ട്ടു് നെ­ഞ്ചി­റു­കി ശ്വാ­സം മു­ട്ട­ട്ടെ. കൈ സ്വാ­ത­ന്ത്ര്യ­ത്തോ­ടെ ഉ­യർ­ത്താൻ വ­യ്യാ­തെ­യാ­ക­ട്ടെ. ബോർ­ഡിൽ എ­ഴു­താൻ തി­രി­യു­മ്പോൾ ഷർ­ട്ടി­ന്റെ താ­ഴ­ത്തെ അറ്റം മു­തു­കി­ന്റെ പ­കു­തി­ഭാ­ഗം­വ­രെ ഉ­യ­ര­ട്ടെ. എ­ങ്കി­ലും എന്റെ ആ­ത്മാ­വു് അ­ണി­ഞ്ഞി­രി­ക്കു­ന്ന­തു് ജോൺ­സി­ന്റെ ടെർ­ലിൻ­ക­ഞ്ചു­ക­മാ­ണു്. എ­ല്ലാ­ക്കാ­ല­ത്തും അതു് ഒ­രു­പോ­ലി­രി­ക്കും. “ഹാ! എന്തു ഭംഗി” എ­ന്നു് കു­മാ­ര­ന്മാ­രും കു­മാ­രി­ക­ളും പറയും. പ്രാ­യം കൂ­ടി­യ­വർ, മ­ന­സ്സി­നു പ­രി­പാ­കം വ­ന്ന­വർ, “ഈ വൃ­ത്തി­കെ­ട്ട ഉ­ടു­പ്പു് ഊ­രി­യെ­റി­യൂ” എ­ന്നു് ഉ­ദ്ഘോ­ഷി­ച്ചേ­ക്കും. ഞാൻ ആ വൃ­ദ്ധ­രെ വ­ക­വ­യ്ക്കു­ന്നി­ല്ല. എ­നി­ക്കു് അ­നാ­ഗ­ത­ശ്മ­ശ്രു­ക്ക­ളു­ടെ­യും അ­നാ­ഗ­താർ­ത്ത­വ­ക­ളു­ടെ­യും പ്ര­ശം­സാ­വ­ച­ന­ങ്ങൾ മാ­ത്രം മതി, “മ­ല­യാ­ള­നാ­ട്ടി”ന്റെ 14-ാം ല­ക്ക­ത്തി­ലൂ­ടെ ശ്രീ. ടി. എൽ. ജോൺസ് ന­മു­ക്കൊ­രു റെ­ഡി­മെ­യ്ഡ് ടെർ­ലിൻ ക­ഞ്ചു­കം ന­ല്കി­യി­രി­ക്കു­ന്നു. ഭാ­ര്യ­യെ കാ­മു­കി­യെ­ന്ന­പോ­ലെ സ്നേ­ഹി­ക്കു­ന്ന ഒരു ഭർ­ത്താ­വി­നെ അ­ദ്ദേ­ഹം കഥയിൽ അ­വ­ത­രി­പ്പി­ക്കു­യാ­ണു്. അയാൾ അങ്ങു വ­ട­ക്കേ­ഇ­ന്ത്യ­യി­ലാ­ണു്; പ­ട്ടാ­ള­ച്ചി­ട്ട­യി­ല­മർ­ന്നു് ദ­യ­നീ­യ­മാ­യ ജീ­വി­തം ന­യി­ക്കു­ന്നു. അ­ങ്ങ­നെ­യി­രി­ക്കെ അയാൾ മേ­ലു­ദ്യോ­ഗ­സ്ഥ­നെ മൂ­ക്കി­ലി­ടി­ച്ചു് താഴെ വീ­ഴ്ത്തു­ന്നു. അ­തി­ന്റെ ഫ­ല­മാ­യി ബ­ന്ധ­ന­സ്ഥ­നാ­ക്ക­പ്പെ­ടു­ന്നു. കാ­ര്യ­മി­ത്ര­മാ­ത്ര­മേ­യു­ള്ളു എ­ങ്കി­ലും മ­ല­യാ­ള­നാ­ട്ടി­ന്റെ എ­ട്ടു­പേ­ജു­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ കഥ അ­പ­ഹ­രി­ക്കു­ന്നു­ണ്ടു്. പെ­ണ്ണി­ന്റെ റോ­സാ­പ്പൂ­പോ­ലു­ള്ള വി­ര­ലു­ക­ളു­ടെ സ്പർ­ശം കൊ­ണ്ടു് ആ­ണി­നു­ണ്ടാ­കു­ന്ന സുഖം, അ­വ­ളു­ടെ കു­പ്പി­വ­ള­പൊ­ട്ടു­മ്പോ­ഴു­ണ്ടാ­ക്കു­ന്ന ശബ്ദം കേ­ട്ടു് അ­യാൾ­ക്കു­ണ്ടാ­കു­ന്ന ആ­ഹ്ലാ­ദം. പൊ­ട്ടി­യ­വ­ള കൈ­യി­ലു­ള­വാ­ക്കി­യ കൊ­ച്ചു­മു­റി­വിൽ ചും­ബി­ക്കു­മ്പോൾ അ­യാൾ­ക്കു­ണ്ടാ­കു­ന്ന പു­ള­ക­പ്ര­സ­രം. ഇ­ങ്ങ­നെ കൊ­ച്ചു­പി­ള്ളേ­രെ ഇ­ള­ക്കാൻ വേ­ണ്ട­തെ­ല്ലാം അ­ദ്ദേ­ഹം വർ­ണ്ണി­ക്കു­ന്നു. ഒ­ടു­വിൽ മേ­ലു­ദ്യോ­ഗ­സ്ഥ­ന്റെ മൂ­ക്കി­ലി­ടി­യും അ­റ­സ്റ്റും അതും പി­ഞ്ചു­ഹൃ­ദ­യ­ങ്ങ­ളെ ഇ­ള­ക്കി­വി­ടും. ഉ­ത്ത­മ­മാ­യ കലയിൽ യ­ഥാർ­ത്ഥ­മാ­യ വി­കാ­ര­ത്തി­ന്റെ കാ­വ്യാ­ത്മ­ക­മാ­യ ആ­വി­ഷ്കാ­രം കാണും. അവിടെ ചി­ന്ത­യും ഭാ­ഷ­യും ല­ളി­ത­മാ­യി­രി­ക്കും. സ്ഥി­രം വാ­ക്കു­ക­ളും അ­തി­ഭാ­വു­ക­ത്വം ക­ലർ­ന്ന സം­ഭ­വ­ങ്ങ­ളും കാ­ണു­ക­യി­ല്ല. ജോൺ­സി­ന്റെ കഥയിൽ ചി­ര­പ­രി­ചി­ത­ങ്ങ­ളാ­യ പ­ദ­പ്ര­യോ­ഗ­ങ്ങ­ളും അ­വാ­സ്ത­വി­ക­ത്വ­ത്തി­ന്റെ സ­ന്ത­തി­ക­ളാ­യ സം­ഭ­വ­ങ്ങ­ളും മാ­ത്ര­മേ­യു­ള്ളു. അതു് കാ­മ­ഹേ­തു­ക­മാ­ണു്; വൈ­ഷ­യി­ക­മാ­ണു്; അതു് റെ­ഡി­മെ­യ്ഡ് സൗ­ന്ദ­ര്യ­മാ­ണു്. കോ­പ­ത്തോ­ടെ ഒരു ബാലിക എ­ന്നോ­ടു ചോ­ദി­ക്കു­ന്ന­തു് എന്റെ ആ­ന്ത­ര­ശ്രോ­തം കേൾ­ക്കു­ന്നു: “സ്വാ­ഭാ­വി­ക സൗ­ന്ദ­ര്യ­മു­ള്ള ഒരു ക­ഥ­യു­ടെ പേരു പറയൂ.” എന്റെ മ­റു­പ­ടി: “ശ്രീ. പി. സി. കൂ­ട്ടി­ക്കൃ­ഷ്ണ­ന്റെ ‘രാ­ച്ചി­യ­മ്മ’. അ­തു­പോ­രെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ‘വാ­ട­ക­വീ­ടു­കൾ’. കൂടെ ഞാ­നി­തും പറയും: “മ­ല­യാ­ള­നാ­ട്ടിൽ ശ്രീ. മു­ണ്ടൂർ സേ­തു­മാ­ധ­വൻ എ­ഴു­തി­യ ‘കു­ഞ്ഞോ­മ­ന­യു­ടെ മരണം’ എന്ന ചെ­റു­ക­ഥ ഞാൻ സ്വാ­ഭാ­വി­ക­സൗ­ന്ദ­ര്യ­ത്തി­നു് ഉ­ദാ­ഹ­ര­ണ­മാ­യി ചൂ­ണ്ടി­ക്കാ­ണി­ക്കു­ക­യി­ല്ല. അ­ന­പ­ത്യ­ദുഃ­ഖം അ­നു­ഭ­വി­ക്കു­ന്ന ഒരു സ്ത്രീ ലാ­ളി­ക്കു­ന്ന പൂ­ച്ച­യെ അ­വ­ളു­ടെ ഭർ­ത്താ­വു കൊ­ന്നു­ക­ള­യു­ന്ന­താ­യി വർ­ണ്ണി­ക്കു­ന്ന ആ കഥയിൽ ഭാ­വ­ന­യു­ടെ സ­ത്യ­മി­ല്ല.” ജോൺ­സി­നെ­ക്കു­റി­ച്ചും സേ­തു­മാ­ധ­വ­നെ­ക്കു­റി­ച്ചും ഞാ­നി­ത്ര­യും എ­ഴു­തി­പ്പോ­യ­ല്ലോ എന്നു വി­ചാ­രി­ച്ചു് ഇ­പ്പോൾ എ­നി­ക്കു വ­ല്ലാ­യ്മ­യു­ണ്ടാ­കു­ന്നു. വൈ­ഷ­യി­ക­ങ്ങ­ളാ­യ വ­സ്തു­ത­ക­ളെ ആ­വി­ഷ്ക­രി­ക്കു­മ്പോൾ ജോൺസ് സ്ഥൂ­ലീ­ക­ര­ണ­ത്തി­നും സർ­വ­സാ­ധാ­ര­ണ­ത്വ­ത്തി­നും പ്രാ­മു­ഖ്യം നല്കി കലയെ അ­യ­ഥാർ­ത്ഥ­മാ­ക്കു­ന്നു എ­ന്നാ­ണു് ഞാൻ ഉ­ദ്ദേ­ശി­ച്ച­തു്. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ അ­പ­രാ­ധം എത്ര നി­സ്സാ­രം! “ജ­ന­യു­ഗം” വാ­രി­ക­യിൽ ശ്രീ­മ­തി ഓമന ജി. മേനോൻ എ­ഴു­തി­യ “കാ­ത്തി­രി­പ്പി­ന്റെ അ­വ­സാ­ന­ത്തിൽ” എന്ന കഥ വാ­യി­ച്ചു നോ­ക്കു­ക. ഈ രീ­തി­യി­ലു­ള്ള ക­ലാ­കൊ­ല­പാ­ത­കം ഞാൻ അധികം ക­ണ്ടി­ട്ടി­ല്ല. ഭർ­ത്താ­വി­ന്റെ ആഗമനം കാ­ത്തി­രു­ന്ന ഭാര്യ അയാളെ കാ­ണാ­തെ­യാ­യ­പ്പോൾ കെ­ട്ടി­വ­ച്ചി­രു­ന്ന മു­ടി­യ­ഴി­ച്ചു­ക­ള­ഞ്ഞു. പൗഡർ ടി­ന്നെ­ടു­ത്തു് എ­റി­ഞ്ഞു. എ­ന്നി­ട്ടു ക­ണ്ണു­ക­ളി­റു­ക്കി­യ­ട­ച്ചു. അ­പ്പോൾ ഒരു കാൽ­പെ­രു­മാ­റ്റം. വീ­ട്ടി­ലെ വേ­ല­ക്കാ­രൻ തന്നെ പി­ടി­ക്കാൻ വ­രി­ക­യാ­ണെ­ന്നു് അ­വൾ­ക്കു തോ­ന്നി­പോ­ലും. പെ­ട്ടെ­ന്നു് അവൾ ക­ണ്ണു­തു­റ­ന്ന­പ്പോൾ ഭർ­ത്താ­വു നി­ല്ക്കു­ന്നു. അ­പ്പോൾ “രാ­ജേ­ട്ടാ” എന്നു വി­ളി­ച്ചു­കൊ­ണ്ടു് അവൾ അ­യാ­ളു­ടെ വി­രി­ഞ്ഞ മാ­റി­ലേ­ക്കു ചാ­ഞ്ഞു. ആരു മ­രി­ച്ചാ­ലും ഉടനെ നേ­താ­ക്ക­ന്മാർ പ­റ­യു­ക­യി­ല്ലേ “ഞാൻ ഞെ­ട്ടി­പ്പോ­യി­രി­ക്കു­ന്നു”വെ­ന്നു്. യ­ഥാർ­ത്ഥ­മാ­യ ഞെ­ട്ട­ലി­ല്ലാ­തെ­യു­ള്ള ഞെ­ട്ടി­പ്പോ­ക­ലാ­ണ­തു്. പക്ഷേ, ക­ലാ­ര­ഹി­ത്യം ക­ണ്ടു്, ക­ല­യു­ടെ പേ­രി­ലു­ള്ള ഒരു പൈ­ശാ­ചി­ക­പ്ര­വൃ­ത്തി­ക­ണ്ടു്, യ­ഥാർ­ത്ഥ­ത്തിൽ ഞെ­ട്ടി­യി­ട്ടു ഞാൻ ആ സ്ഥി­രം­വാ­ക്കു­കൾ പ്ര­യോ­ഗി­ക്കു­ന്നു. “ഓമന ജി. മേ­നോ­ന്റെ ചെ­റു­ക­ഥ വാ­യി­ച്ചു ഞാൻ ഞെ­ട്ടി­പ്പോ­യി­രി­ക്കു­ന്നു. ക­ല­യു­ടെ മ­ര­ണ­ത്തിൽ എന്റെ അ­നു­ശോ­ച­നം.”

images/DHLawrence.jpg
ഡി. എച്ച്. ലോ­റൻ­സ്

You are born alone, you die alone-​നിങ്ങൾ ത­നി­ച്ചു ജ­നി­ക്കു­ന്നു, ത­നി­ച്ചു മ­രി­ക്കു­ക­യും ചെ­യ്യു­ന്നു. ഡി. എച്ച്. ലോ­റൻ­സി ന്റെ ഈ വാ­ക്യ­ങ്ങൾ വേ­ദ­വാ­ക്യ­ങ്ങൾ പോലെ ഞാൻ ഉ­രു­വി­ടാ­റു­ണ്ടു്. ഞാ­ന­തിൽ വി­ശ്വ­സി­ക്കു­ന്നു. ഈ ത­ത്വ­ചി­ന്ത­യു­ടെ മാ­ത്രം ആ­വി­ഷ്ക്കാ­ര­ങ്ങ­ളാ­ണു ലോ­റൻ­സി­ന്റെ കൃ­തി­കൾ. അ­ങ്ങ­നെ അ­വ­യ്ക്കൊ­രു സ­ങ്കു­ചി­ത­ത്വ­വും അ­സ­മ­ത­യും വ­ന്നു­പോ­യി­ട്ടു­ണ്ടെ­ങ്കി­ലും ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­ണു് ആ സാ­ഹി­ത്യ­കൃ­തി­കൾ. ഈ ചി­ന്താ­ഗ­തി­ക്കു ക­ലാ­പ­ര­മാ­യ രൂപം ന­ല്കി­യി­രി­ക്കു­ന്നു ശ്രീ. ചി­റ­യിൻ­കീ­ഴു് സലാം (ജീ­വി­തം മുതൽ ജീ­വി­തം വരെ എന്ന ചെറുകഥ-​മലയാളരാജ്യം-ലക്കം 8). വി­വാ­ഹം ക­ഴി­ക്കാ­ത്ത, മ­ധ്യ­വ­യ­സ്ക്ക­നാ­യ, ഏ­കാ­ന്ത­ത­യു­ടെ ദുഃ­ഖ­മ­നു­ഭ­വി­ക്കു­ന്ന ഒ­രു­വ­ന്റെ ഹൃ­ദ­യ­ച­ല­ന­ങ്ങ­ളെ­യാ­ണു സലാം ആ­ലേ­ഖ­നം ചെ­യ്യു­ന്ന­തു്. ക­ലാ­സൃ­ഷ്ടി­ക്കു് ആ­വ­ശ്യം വേണ്ട ഏ­കാ­ഗ്ര­ത­യും വൈ­കാ­രി­ക­ത്വ­വും അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­റു­ക­ഥ­യ്ക്കു­ണ്ടു്.

പു­രു­ഷ­ന്മാർ ആ­രാ­ധി­ക്കു­ന്ന ഈ­ശ്വ­രൻ, സ്ത്രീ­കൾ ആ­രാ­ധി­ക്കു­ന്ന ഈ­ശ്വ­രൻ—ഇ­തി­ന്റെ ഒരു ക­ണ­ക്കെ­ടു­ത്താൽ പു­രു­ഷ­ന്മാർ പു­രു­ഷ­ത്വം കൂടിയ ശി­വ­നേ­യും സ്ത്രീ­കൾ സ്ത്രീ­ത്വം കൂടിയ ശ്രീ­കൃ­ഷ്ണ­നേ­യും ആ­രാ­ധി­ക്കു­ന്നു­വെ­ന്ന സത്യം വ്യ­ക്ത­മാ­കു­മെ­ന്നാ­ണു് എന്റെ വി­ചാ­രം. ശ്രീ­കൃ­ഷ്ണ­ന്റെ ആ­കൃ­തി­യെ ഉ­ദ്ദേ­ശി­ച്ചാ­ണു് ‘സ്ത്രീ­ത്വം കൂടിയ” എന്ന വി­ശേ­ഷ­ണം ഞാൻ ന­ല്കി­യ­തു്. ലൈം­ഗി­ക­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളിൽ സ്വ­ച്ഛ­ന്ദ­ഗാ­മി­യാ­യി­രു­ന്ന­ല്ലോ ശ്രീ­കൃ­ഷ്ണൻ. ശിവൻ ഉൽ­പ­ഥ­ഗാ­മി­യ­ല്ല; സാ­ക്ഷാൽ ഉഗ്രൻ തന്നെ. ഹൃ­ദ­യ­ദൗർ­ബ­ല്യ­ങ്ങ­ളെ സ്ത്രീ­കൾ അം­ഗീ­ക­രി­ക്കു­ന്നു എ­ന്ന­താ­ണു് ഇതു് തെ­ളി­യി­ക്കു­ക. ശ്രീ­മ­തി എൻ. അം­ബി­കാ­നാ­യർ മ­ല­യാ­ള­രാ­ജ്യം വാ­രി­ക­യി­ലെ­ഴു­തി­യ “തെ­റ്റു­കൾ ആ­വർ­ത്തി­ക്കു­ന്നു” എന്ന ചെ­റു­ക­ഥ­യിൽ ഉൽ­പ­ഥ­ഗാ­മി­നി­യാ­യ രാധയെ അ­വ­ത­രി­പ്പി­ക്കു­ന്നു. അ­ച്ഛ­ന­മ്മ­മാ­രെ ധി­ക്ക­രി­ച്ചു് അവൾ കാ­മു­ക­നോ­ടു­കൂ­ടി ഓ­ടി­പ്പോ­യി അ­വ­രു­ടെ ദാ­മ്പ­ത്യ­ജീ­വി­തം അ­ഭി­ന­ന്ദ­നാർ­ഹ­മാ­യി­രു­ന്നു. കാലം ക­ഴി­ഞ്ഞ­പ്പോൾ അ­വ­രു­ടെ മകൾ മിനി വി­ജാ­തീ­യ­നാ­യ ഒരു യു­വാ­വു­മാ­യി ഓ­ടി­പ്പോ­യി. രാധ ക­ര­യു­മ്പോൾ, ഭാർ­ത്താ­വു് അവളെ ആ­ശ്വ­സി­പ്പി­ക്കു­മ്പോൾ ചെ­റു­ക­ഥ അ­വ­സാ­നി­ക്കു­ന്നു. അം­ബി­കാ­നാ­യ­രു­ടെ ഭാ­വ­നാ­രാ­ഹി­ത്യം എന്നെ വി­ഷാ­ദ­മ­ഗ്ന­നാ­ക്കു­ന്നു; അ­വ­രു­ടെ ക­ഥ­യി­ലെ വി­കാ­ര­ശൂ­ന്യ­ത എ­നി­ക്കു് അ­സ്വ­സ്ഥ­ത­യു­ള­വാ­ക്കു­ന്നു. ഉ­പ­ന്യാ­സ­ത്തെ ചെ­റു­ക­ഥ എ­ന്നാ­രെ­ങ്കി­ലും വി­ളി­ക്കു­മോ? എ­ങ്കിൽ അം­ബി­കാ­നാ­യർ എ­ഴു­തി­യി­രി­ക്കു­ന്ന­തു് ചെ­റു­ക­ഥ­ത­ന്നെ. മ­നു­ഷ്യ­ന്റെ ദുഃ­ഖ­വും ദയയും സ­മ്മേ­ളി­ക്കു­ന്ന ഒരു രംഗം അതു് ക­ഥാ­കാ­രി­യു­ടെ സാ­മർ­ത്ഥ്യ­ക്കു­റ­വി­നാൽ ഗർ­ഹ­ണീ­യ­മാ­യി ഭ­വി­ക്കു­ന്നു.

ചു­റ്റു­പാ­ടു­ക­ളാ­ണു് വ­സ്തു­ക്കൾ­ക്കു മ­ഹ­നീ­യ­ത ന­ല്ക്കു­ന്ന­തു്. ചോറു ക­ല­ത്തി­ലി­രി­ക്കു­മ്പോൾ ന­ല്ല­തു­ത­ന്നെ. ഉ­ണ്ണാ­നു­പ­യോ­ഗി­ക്കു­ന്ന മേ­ശ­പ്പു­റ­ത്തു­വീ­ണാൽ എ­ച്ചിൽ. ത­ല­മു­ടി സു­ന്ദ­രി­യു­ടെ ശി­ര­സ്സി­ലി­രി­ക്കു­ന്ന കാ­ല­ത്തോ­ളം മ­നോ­ഹ­രം. അതു് തലയിൽ നി­ന്നു് ഉ­തിർ­ന്നു് താഴെ വീ­ണു­കി­ട­ന്നാൽ വൃ­ത്തി­കേ­ടു്. സർ­വ്വ­സാ­ധാ­ര­ണ­ങ്ങ­ളാ­യ ഈ ചി­ന്ത­കൾ ഞാൻ വീ­ണ്ടും എ­ടു­ത്തെ­ഴു­തി­യ­തു് ശ­രി­യാ­യി­ല്ല. ഫലിതം ജീ­വി­ത­ത്തിൽ­നി­ന്നു് സ്വാ­ഭാ­വി­ക­മാ­യി രൂപം കൊ­ണ്ടാൽ ഹൃ­ദ്യം. അ­ല്ലെ­ങ്കിൽ വി­രൂ­പം. അ­ങ്ങ­നെ ശ്രീ. പി. കെ. ശി­വ­ദാ­സ­മേ­നോ­ന്റെ ഫലിതം വി­രൂ­പ­മാ­യി ഭ­വി­ക്കു­ന്നു. കു­ങ്ക­മം വാ­രി­ക­യിൽ (ലക്കം 50) അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘പലായന’മെന്ന കഥയിൽ സ്ത്രീ­ല­മ്പ­ട­നാ­യ ഒരു ക­ലാ­കാ­ര­ന്റെ നി­ന്ദ്യ­ജീ­വി­ത­ത്തെ­യാ­ണു് പ്ര­തി­പാ­ദി­ക്കു­ന്ന­തു്. ഫ­ലി­താ­ത്മ­ക­മാ­യി കഥ പ­റ­യാ­നാ­ണു് ശി­വ­ദാ­സ­മേ­നോ­ന്റെ യത്നം. ഭാ­ര്യ­യു­ള്ള, മ­ക്ക­ളു­ള്ള കു­ട്ട­പ്പൻ സ­രോ­ജി­നി­യെ വ­ശ­ത്താ­ക്കു­ന്നു. അ­തു­ക­ഴി­ഞ്ഞ­പ്പോൾ ക്ലാ­ര­യു­മാ­യി ഒ­ളി­ച്ചോ­ടാൻ ശ്ര­മി­ക്കു­ന്നു. അ­പ്പോൾ ക്ലാ­ര­യു­ടെ ഭർ­ത്താ­വു് അയാളെ മർ­ദ്ദി­ച്ചു് അ­വ­ശ­നാ­ക്കു­ന്നു. ചില സാ­ഹി­ത്യ­കാ­ര­ന്മാർ ര­സ­നി­ബ­ന്ധ­ന­ത്തി­നു് കി­രീ­ടം വ­യ്ക്കു­ന്ന മ­ട്ടിൽ ഒ­ന്നോ­ര­ണ്ടോ വാ­ക്യ­ങ്ങൾ എ­ഴു­താ­റു­ണ്ടു്. അതു വാ­യി­ക്കു­മ്പോൾ ന­മ്മു­ടെ ഹൃദയം പ്ര­കാ­ശ­പൂർ­ണ്ണ­മാ­കും. ഒ­രു­ദാ­ഹ­ര­ണം ച­ണ്ഡാ­ല­ഭി­ക്ഷു­കി­യിൽ­നി­ന്നു്:

പു­ണ്യ­ശാ­ലി­നി നീ പകർന്നീടുമീ-​

ത്ത­ണ്ണീർ­ത­ന്നു­ടെ­യോ­രോ­രോ തു­ള്ളി­യും

അ­ന്ത­മ­റ്റ സു­കൃ­ത­ഹാ­ര­ങ്ങൾ നി-

ന്ന­ന്ത­രാ­ത്മാ­വി­ലർ­പ്പി­ക്കു­ന്നു­ണ്ടാ­കാം

ബൈ­ബി­ളിൽ നി­ന്നു് മ­റ്റൊ­രു­ദാ­ഹ­ര­ണം. വേ­ശ്യാ­വൃ­ത്തി­യിൽ മു­ഴു­കി­യെ­ന്നു­പ­റ­ഞ്ഞു ഒരു സ്ത്രീ­യെ ചിലർ ബ­ന്ധ­ന­സ്ഥ­യാ­ക്കി­ക്കൊ­ണ്ടു­വ­ന്നു യേശു വി­ന്റെ മുൻ­പിൽ നിർ­ത്തി. “നി­ങ്ങ­ളു­ടെ കൂ­ട്ട­ത്തിൽ പാപം ചെ­യ്യാ­ത്ത­വ­രു­ണ്ടെ­ങ്കിൽ ഇവളെ ക­ല്ലെ­റി­യ­ട്ടെ” എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. ഓ­രോ­രു­ത്ത­രാ­യി ഇ­റ­ങ്ങി­പ്പോ­യി. ആ­രു­മി­ല്ലാ­തെ­യാ­യ­പ്പോൾ യേശു അ­വ­ളോ­ടു പ­റ­ഞ്ഞു: “Neither do I condemn thee; go and sin no more”—“ഞാനും നി­ന്നെ കു­റ്റ­പ്പെ­ടു­ത്തു­ന്നി­ല്ല; പോകു. ഇനി പാപം ചെ­യ്യാ­തി­രി­ക്കൂ.” ശി­വ­ദാ­സ­മേ­നോൻ തന്റെ ഫ­ലി­തി­നി­ബ­ന്ധ­ന­ത്തി­നു് മ­കു­ടം­വ­യ്ക്കു­ന്ന­തു നോ­ക്കൂ. “കു­ട്ട­പ്പൻ ഒ­റ്റ­യോ­ട്ടം കൊ­ടു­ത്തു. പ്ലാ­റ്റ്ഫോ­റ­ത്തി­ലേ­ക്കു്. അ­വി­ടെ­യു­ള്ള ആ­ണു­ങ്ങ­ളു­ടെ ക­ക്കൂ­സി­ലേ­ക്കു്.” പാ­വ­ന­മാ­യ ബൈ­ബി­ളി­ലെ വാ­ക്യ­മു­ദ്ധ­രി­ച്ചി­ട്ടു് ഉടനെ ശി­വ­ദാ­സ­മേ­നോ­ന്റെ ഈ വാ­ക്യ­ങ്ങൾ എ­ടു­ത്തെ­ഴു­തി­യ­തു് തെ­റ്റാ­യി­പ്പോ­യി. മാ­ന്യ­വാ­യ­ന­ക്കാ­രോ­ടു് ഞാൻ മാ­പ്പു­ചോ­ദി­ക്കു­ന്നു. ഉ­ത്ത­മ­സാ­ഹി­ത്യ­വും അ­ധ­മ­സാ­ഹി­ത്യ­വും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം ചൂ­ണ്ടി­ക്കാ­ണി­ക്കാ­നു­ള്ള ആ­ഗ്ര­ഹം കൊ­ണ്ടാ­ണു് ഞാ­നി­ങ്ങ­നെ പ്ര­വർ­ത്തി­ച്ചു പോ­യ­തു്. ക­ല­യു­ടെ രാ­വ­ണ­ത്വം ഇ­വി­ടം­കൊ­ണ്ടു തീ­രു­ന്നി­ല്ല. കൊ­ല്ലം ശ്രീ നാ­രാ­യ­ണാ­കോ­ളേ­ജി­ലെ വി­ദ്യാർ­ത്ഥി­യും എന്റെ വാ­ത്സ­ല്യ­ഭാ­ജ­ന­വു­മാ­യ ശ്രീ. സി. ശ­ശി­ധ­രൻ പിള്ള മ­റ്റൊ­രു ഘോ­ര­ത­യ്ക്കു രൂപം ന­ല്ക്കി­യി­രി­ക്കു­ന്നു കു­ങ്ക­മം വാ­രി­ക­യിൽ. തന്റെ ക­ന്യ­കാ­ത്വം ന­ശി­പ്പി­ച്ച രാജൻ വി­ദേ­ശ­ത്തു­നി­ന്നു തി­രി­ച്ചു­വ­രു­ന്ന­തു് ഉ­ത്ക­ണ്ഠ­യോ­ടെ നോ­ക്കി­യി­രി­ക്കു­ക­യാ­ണു്. ശാരദ. രാജൻ വ­ന്ന­പ്പോൾ കൂടെ ഒരു മി­നി­സ്ക്കർ­ട്ടു­കാ­രി. അവൾ അ­യാ­ളു­ടെ ഭാര്യ. അതോടെ ശാ­ര­ദ­യ്ക്കു ഭ്രാ­ന്തു­പി­ടി­ക്കു­ന്നു. ചെ­റു­ക­ഥാ­കാ­ര­ന്മാ­രെ­ല്ലാ­വ­രും കൂടി കേ­ര­ള­ത്തി­ലെ പാ­വ­പ്പെ­ട്ട വാ­യ­ന­ക്കാർ­ക്കു ഭ്രാ­ന്തു­പി­ടി­പ്പി­ക്കു­ക­യാ­ണ­ല്ലോ. ശ­ശി­ധ­രൻ പിള്ള മാ­ത്രം എ­ന്തി­നു മി­ണ്ടാ­തി­രി­ക്കു­ന്നു. ന­ട­ക്ക­ട്ടെ.

“ഇയം സീതാ മ­മ­സു­താ സ­ഹ­ധർ­മ്മ­ച­രീ തവ” എ­ന്നും “പ­തി­വ്ര­താ മ­ഹാ­ഭാ­ഗാ ഛാ­യേ­വാ­നു­ഗ­താ സദാ” എ­ന്നും പ­റ­ഞ്ഞാ­ണു ജനകൻ സീതയെ ശ്രീ­രാ­മ­നെ ഏ­ല്പി­ച്ച­തു്. സ­ഹ­ധർ­മ്മ­ചാ­രി­ണി­യും ‘ഛാ­യേ­വാ­നു­ഗ­ത’യു­മാ­യി സീതയെ രാവണൻ കൊ­ണ്ടു­പോ­യി­ല്ലേ? ക­ലാം­ഗ­ന­യ്ക്കും അ­ങ്ങ­നെ­യു­ള്ള വി­പ്ര­വാ­സം വേ­ണ്ടി­വ­ന്നി­രി­ക്കു­ന്നു. എ­ങ്കി­ലും സീത ര­ക്ഷ­പ്പെ­ട്ട­തു­പോ­ലെ ആ ദേ­വി­യും ര­ക്ഷ­പ്പെ­ടാ­തി­രി­ക്കു­ക­യി­ല്ല. എന്റെ വി­ശ്വാ­സം ഇ­തു­ത­ന്നെ­യാ­ണെ­ന്നു മാ­തൃ­ഭൂ­മി­യു­ടെ 23-ാം ല­ക്ക­ത്തിൽ “അ­മ്മാ­യി”യെന്ന ക­ഥ­യെ­ഴു­തി­യ ശ്രീ. കെ. എൽ. മോ­ഹ­ന­വർ­മ്മ യേയും അ­റി­യി­ക്ക­ട്ടെ.

മ­റ്റു­ള്ള­വർ സ­ഞ്ച­രി­ച്ച മ­ണ്ഡ­ല­ങ്ങ­ളേ ന­മ്മു­ടെ ക­ഥാ­കാ­ര­ന്മാർ കാ­ണു­ന്നു­ള്ളൂ. വി­കാ­ര­ങ്ങ­ളെ ച­പ­ല­വി­കാ­ര­ങ്ങ­ളാ­യി പ്ര­തി­പാ­ദി­ക്കാ­നേ അ­വർ­ക്ക­റി­യാ­വൂ. ദുർ­ഗ്ര­ഹ­ത വ­രു­ത്തി­യാൽ ധ്വ­ന്യാ­ത്മ­ക­ങ്ങ­ളാ­കും ക­ഥ­ക­ളെ­ന്നു് അവർ വി­ചാ­രി­ക്കു­ന്നു. ഇ­വ­യാ­ക്കെ ക­ല­യു­ടെ പ്രാ­ഥ­മി­ക­ത­ത്ത്വ­ങ്ങൾ­ക്കു് എ­തി­രാ­ണു്. ഇതു പി­ന്നെ­യും പി­ന്നെ­യും പറയാൻ എ­നി­ക്കു മ­ടി­യി­ല്ലാ­തി­ല്ല. മറ്റു മാർ­ഗ്ഗ­മി­ല്ല­ല്ലോ. ക­ഥാ­കാ­ര­ന്മാർ ക­ല­യു­ടെ ശ­ക്തി­കൊ­ണ്ടു നമ്മെ ഉ­ന്ന­മി­പ്പി­ക്ക­ട്ടെ; സ്വ­പ്ന­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­യ്ക്കു ന­യി­ക്ക­ട്ടെ; അവർ സൗ­ന്ദ­ര്യ­ത്തി­നു സ്തു­തി­ഗീ­ത­ങ്ങൾ പാ­ട­ട്ടെ. ഷാങ് ഷെനേ യുടെ “Our Lady of the Flowers ” എന്ന നോ­വ­ലിൽ സ്വ­വർ­ഗ്ഗാ­നു­രാ­ഗ­ത്തി­ന്റെ പ്ര­തി­പാ­ദ­ന­മു­ണ്ടു്. സകല വൃ­ത്തി­കേ­ടു­ക­ളും അവിടെ ദർ­ശി­ക്കാം. അ­ദ്ദേ­ഹ­ത്തി­ന്റെ Maids എന്ന നാ­ട­ക­ത്തിൽ സ്വ­വർ­ഗ്ഗാ­നു­രാ­ഗ­വും വ­ധോ­ദ്യ­മ­വും ആ­ത്മ­ഹ­ത്യ­യും പ്ര­തി­പാ­ദ്യ­വി­ഷ­യ­ങ്ങ­ളാ­ണു. എ­ങ്കി­ലും ഷെ­നേ­യു­ടെ കാ­വ്യ­ശ­ക്തി­കൊ­ണ്ടു് ആ രണ്ടു കൃ­തി­ക­ളും കാ­വ്യാ­ത്മ­ക­സൗ­ന്ദ­ര്യ­മാർ­ജ്ജി­ക്കു­ന്നു. തൂ­ലി­ക­യെ­ടു­ക്കു­ന്ന­തി­നു­മുൻ­പു് അ­തൊ­ക്കെ വാ­യി­ച്ചു പ­ഠി­ക്ക­ട്ടെ ന­മ്മു­ടെ എ­ഴു­ത്തു­കാർ.

images/Yeats.jpg
യേ­റ്റ്സ്

കവിത, നൃ­ത്തം­വ­യ്ക്കു­ന്ന മോ­ഹ­നാം­ഗി­യാ­ണു്. അ­ന്ത­രീ­ക്ഷ­ത്തിൽ സൗ­ര­ഭ്യം വ്യാ­പി­പ്പി­ച്ചു്, മ­ന്ദ­സ്മി­തം കൊ­ണ്ടു പ്ര­കാ­ശം പ്ര­സ­രി­പ്പി­ച്ചു്, അവൾ നൃ­ത്തം വ­യ്ക്കു­മ്പോൾ കു­ന്ത­ള­ച്ചു­രു­ളു­കൾ അ­ഴി­ഞ്ഞു­ല­ഞ്ഞു് അ­വ­ളു­ടെ മാ­റി­ലേ­ക്കു വീ­ഴു­ന്നു. രാ­മ­ണീ­യ­കം ക­ലർ­ന്ന ആ പ്ര­തി­ബ­ന്ധ­ങ്ങ­ളെ താ­മ­ര­ത്ത­ണ്ടു­പോ­ലു­ള്ള കൈ­കൊ­ണ്ടു മാ­റ്റി പി­റ­കി­ലാ­ക്കി­ക്കൊ­ണ്ടു് അവൾ പി­ന്നെ­യും നൃ­ത്ത­മാ­ടു­ന്നു. അ­തി­ന്റെ വേഗം കൂ­ടി­ക്കൂ­ടി വ­രു­ന്നു. ഒ­ടു­വിൽ യേ­റ്റ്സ് പ­റ­ഞ്ഞ­തു­പോ­ലെ നർ­ത്ത­കി­യും നൃ­ത്ത­വും വേർ­തി­രി­ച്ച­റി­യാൻ വ­യ്യാ­ത്ത വിധം ഒ­ന്നാ­യി­ത്തീ­രു­ന്നു. രൂ­പ­ശി­ല്പ­വും ഭാ­വ­ശി­ല്പ­വും ക­വി­ത­യിൽ ഒ­ന്നാ­യി ഭ­വി­ക്ക­ണം. ശ്രീ. ഡി. വി­ന­യ­ച­ന്ദ്രൻ പിള്ള യുടെ ‘ഹി­മ­പാ­ത­ത്തി’ൽ (മാ­തൃ­ഭൂ­മി ലക്കം-​23) ആ ഐ­ക്യ­മി­ല്ല. ശ്രീ. ഓ­ട്ടൂർ ഉ­ണ്ണി­ന­മ്പൂ­തി­രി­പ്പാ­ടി­ന്റെ “ഗോ­പീ­പ്ര­ണാ­മ”ത്തി­ലാ­ക­ട്ടെ ക­വി­ത­യു­ടെ നി­ശ്ച­ല­ഭാ­വ­മി­ല്ല, ന­ട­ത്ത­മി­ല്ല, നൃ­ത്ത­മി­ല്ല. ചൈ­ത­ന്യ­മ­റ്റു കാ­വ്യാം­ഗ­ന ‘മ­ല­ച്ചു’ കി­ട­ക്കു­ക­യാ­ണു്. ശ്രീ­കൃ­ഷ്ണ­നെ­ച്ചൊ­ല്ലി ഇ­ങ്ങ­നെ മ­ധു­ര­പ­ദ­ങ്ങൾ കൊ­ണ്ടു­ള്ള ആ­വർ­ത്ത­നം അ­ദ്ദേ­ഹം എ­ത്ര­യോ കാ­ല­മാ­യി ന­ട­ത്തു­ക­യാ­ണു്. അതു കാ­തി­നു സുഖം ന­ല്കു­ന്നു­വെ­ന്ന പ­ര­മാർ­ത്ഥം ഞാൻ വി­സ്മ­രി­ക്കു­ന്നി­ല്ല. പക്ഷേ, യേ­ശു­ദാ­സ­ന്റെ പാ­ട്ടു വീ­ണ്ടു വീ­ണ്ടും റേ­ഡി­യോ­യിൽ­ക്കൂ­ടി കേൾ­ക്കു­മ്പോ­ഴു­ണ്ടാ­കു­ന്ന വൈ­ര­സ്യം ഈ ക­വി­ത­യും ജ­നി­പ്പി­ക്കു­ന്നു. ക­ണ്ണി­നും കാ­തി­നും ആ­ന­ന്ദ­മ­രു­ളി­യാൽ­പ്പോ­ര കവി. അ­നു­വാ­ച­ക­ന്റെ ആ­ത്മാ­വി­നെ­ക്കൂ­ടി സ­മ്പ­ന്ന­മാ­ക്ക­ണം. ഓ­ട്ടൂർ ഉ­ണ്ണി­ന­മ്പൂ­തി­രി­പ്പാ­ടി­ന്റെ കവിത സ­ഹൃ­ദ­യ­ന്റെ ആ­ത്മാ­വി­നെ ശൂ­ന്യ­മാ­ക്കു­ന്നു.

ഓരോ ക­വി­ക്കും സ്വ­ന്ത­മാ­യ രീ­തി­യു­ണ്ടു്, സ്വ­ന്ത­മാ­യ പ­ന്ഥാ­വു­ണ്ടു്. അ­തിൽ­നി­ന്നു മാ­റി­യാൽ കവി ക­വി­യ­ല്ലാ­തെ­യാ­യി­ത്തീ­രും. ജീ­വി­ത­ത്തി­ന്റെ ഫ­ലി­താ­ത്മ­ക­ങ്ങ­ളാ­യ ഭാ­ഗ­ങ്ങ­ളെ ചാ­തു­ര്യ­ത്തോ­ടെ അ­വ­ത­രി­പ്പി­ക്കു­ന്ന­തി­ലാ­ണു് ശ്രീ. ഈ­ശ്വ­ര­വാ­രി­യ­രു ടെ പ്രാ­ഗ­ല്ഭ്യ­മി­രി­ക്കു­ന്ന­തു്. അ­ദ്ദേ­ഹം ത­ത്ത്വ­ചി­ന്ത­യി­ലേ­ക്കു ക­ട­ന്ന­പ്പോൾ പ­രാ­ജ­യ­പ്പെ­ട്ടു. “മ­ല­യാ­ള­നാ­ട്ടി”ൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ “ഞാൻ” എന്ന കവിത തി­ക­ഞ്ഞ പ­രാ­ജ­യ­മാ­ണു്.

“സ­ത്യ­മോ­ത­ട്ടെ—ഞാൻ ഞാ­നാ­ണു;- നി­ങ്ങ­ളും

സത്യം പ­റ­യു­മോ? ‘ഞാനു’ക­ള­ല്ല­യോ

പി­ന്നെ ഞാൻ ഞാ­നെ­ന്നു ചൊ­ല്ലു­മ്പൊ­ഴെ­ന്തി­നീ

‘ക­ണ്ണിൽ­ക­ടി’യെ­ന്റെ ഞാ­നിൻ­സ­ഹ­ജ­രേ

ഓർ­ത്താൽ വിശദ-​മനവധി ഞാ­നു­കൾ

ചേർ­ത്തു കോർ­ത്താ­കി­ലോ ‘ന­മ്മ­ളാം’ മാ­ല­യാ­യ്”

ഇതു ക­വി­ത­യാ­ണെ­ങ്കിൽ, ആരോ പ­റ­ഞ്ഞ­തു­പോ­ലെ, ഞാൻ മ­ഹാ­ത്മാ­ഗാ­ന്ധി യാണു്. വാ­ഗ്മി­ത­യിൽ വി­ഹ­രി­ച്ചാൽ, ശ­ക്തി­യു­ള്ള വ­രി­ക­ളെ­ഴു­തി­യാൽ ഇം­ഗ്ലീ­ഷിൽ mystic joy എന്നു പ­റ­യു­ന്ന ദൈ­വി­കാ­ന­ന്ദം അ­നു­വാ­ച­ക­നു് പ­കർ­ന്നു­കൊ­ടു­ക്കാൻ ക­വി­ക്കു സാ­ധി­ക്കു­ക­യി­ല്ല. പി­ഴു­തെ­ടു­ത്ത തു­ള­സി­ച്ചെ­ടി­ക്കു് പാ­വ­ന­ത്വ­മി­ല്ല, ഭം­ഗി­യി­ല്ല, ചൈ­ത­ന്യ­മി­ല്ല. അതു് മ­ണ്ണിൽ വേ­രോ­ടി നി­ല്ക്ക­ണം. മ­ണ്ണിൽ­നി­ന്നു് വെ­ള്ള­വും വളവും വ­ലി­ച്ചെ­ടു­ക്ക­ണം, സൂ­ര്യ­പ്ര­കാ­ശ­ത്തിൽ മു­ങ്ങി­നി­ല്ക്ക­ണം. ജീ­വി­ത­ത്തോ­ടു ബ­ന്ധ­മി­ല്ലാ­ത്ത മി­സ്റ്റി­ക് ക­വി­ത­യും ത­ത്ത്വ­ചി­ന്താ­ത്മ­ക­മാ­യ ക­വി­ത­യും അ­നു­വാ­ച­ക­നെ ച­ലി­പ്പി­ക്കു­ക­യി­ല്ല. ജ­ന്തു­ശാ­ല­യിൽ പോ­യി­ട്ടി­ല്ലേ? കാ­ണ്ടാ­മൃ­ഗ­ത്തെ ക­ണ്ടാൽ ന­മു­ക്കു പേ­ടി­യാ­കും. പ­ക്ഷി­ക്കൂ­ട്ടി­ലി­രി­ക്കു­ന്ന പ­ഞ്ച­വർ­ണ്ണ­ക്കി­ളി­യെ ക­ണ്ടാൽ ന­മു­ക്കു് ആ­ഹ്ലാ­ദ­മു­ണ്ടാ­കും. ന­മ്മു­ടെ മ­ന­സ്സി­ന്റെ വാ­താ­യ­നം മെ­ല്ലെ­ത്തു­റ­ന്നു് ആ പ­ഞ്ച­വർ­ണ്ണ­ക്കി­ളി അ­ക­ത്തു ക­യ­റി­യി­രി­ക്കും. ശ­ക്തി­യു­ള്ള വാ­ക്കു­ക­ളും ശ­ക്തി­യു­ള്ള ചി­ന്ത­ക­ളും വെറും കാ­ണ്ടാ­മൃ­ഗ­ങ്ങ­ളാ­ണു്. വി­കാ­രം­കൊ­ണ്ടു് സ്പ­ന്ദി­ക്കു­ന്ന വാ­ക്കു­കൾ പ­ഞ്ച­വർ­ണ്ണ­ക്കി­ളി­ക­ളാ­ണു്. ന­മ്മു­ടെ ക­വി­ക­ളും ക­ഥാ­കാ­ര­ന്മാ­രും കാ­ണ്ടാ­മൃ­ഗ­ങ്ങ­ളെ മാ­ത്രം കാ­ണു­ന്ന­വ­രാ­ണു്, കാ­ണി­ക്കു­ന്ന­വ­രാ­ണു്. യൂ­റോ­പ്പി­ലെ ഒരു സാ­യ്പ് യോ­ന­സ്കോ, കാ­ണ്ടാ­മൃ­ഗ­ത്തെ ക­ണ്ടു­പോ­ലും. അ­തു­കൊ­ണ്ടു് ന­മ്മ­ളും ക­ണ്ടു­കൊ­ള്ള­ണം പോലും. എ­ന്തൊ­രു ബു­ദ്ധി­ശൂ­ന്യ­ത!

ചി­ങ്ങ­മാ­സ­ത്തി­ലെ അ­പ­രാ­ഹ്നം. എന്റെ ഭ­വ­ന­ത്തി­ന്റെ സ­മീ­പ­ത്താ­യി ഒ­ഴു­കു­ന്ന പു­ഴ­യു­ടെ തെ­ളി­ഞ്ഞ നാ­ദ­ത്തെ ഈ അ­പ­രാ­ഹ്നം കൂ­ടു­തൽ തെ­ളി­വു­ള്ള­താ­ക്കു­മ്പോൾ തെ­രു­വി­ലൂ­ടെ ഓ­ടു­ന്ന ട്രാൻ­സ്പോർ­ട്ട് ബ­സ്സി­ന്റെ കർ­ക്ക­ശ­ശ­ബ്ദം ആ നാ­ദ­ത്തി­ന്റെ ആ­ഹ്ലാ­ദ­ദാ­യ­ക­ത്വ­ത്തെ ഇ­ല്ലാ­താ­ക്കു­ന്നു. ന­മു­ക്കു സ­മാ­ധാ­നി­ക്കാം, സൗ­ന്ദ­ര്യ­വും വൈ­രൂ­പ്യ­വും ഇ­ട­ക­ലർ­ന്നേ കാണൂ ലോ­ക­ത്തു്. പ­ഞ്ച­വർ­ണ്ണ­ക്കി­ളി­കൾ ഉ­ള്ളി­ട­ത്തു് കാ­ണ്ടാ­മൃ­ഗ­ങ്ങ­ളു­മു­ണ്ടു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-09-06.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.