SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-08-22-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ന­ക്ഷ­ത്ര­മെ­വി­ടെ? പുൽ­ക്കൊ­ടി­യെ­വി­ടെ?
images/VictorCousin1850.jpg
വി­ക്തർ കസിൻ

പ്ര­ശ­സ്ത­നാ­യ ഒരു നി­രൂ­പ­കൻ ഒരു സാ­ഹി­ത്യ­കാ­ര­നെ­ക്കു­റി­ച്ചു് ന­ല്ല­വാ­ക്കു പ­റ­ഞ്ഞു­വെ­ന്നി­രി­ക്ക­ട്ടെ. പി­ന്നീ­ടു­ള്ള­വർ ആ സാ­ഹി­ത്യ­കാ­ര­നെ അതോടെ ക­ണ്ണ­ട­ച്ച­ങ്ങു വാ­ഴ്ത്തു­ക­യാ­യി, ആ വി­ധ­ത്തി­ലു­ള്ള പ്ര­സ്താ­വ­ന­ത്തി­നു നി­രൂ­പ­ക­നെ പ്രേ­രി­പ്പി­ച്ച വ­സ്തു­ത­ക­ളെ­ക്കു­റി­ച്ചു് അവർ വി­ചാ­രി­ക്കു­ക­യി­ല്ല. അ­തി­ന്റെ സാം­ഗ­ത്യ­ത്തെ­പ്പ­റ്റി­യോ നി­ഷ്പ­ക്ഷ­ത­യെ­പ്പ­റ്റി­യോ അ­വർ­ക്കു് ആ­ലോ­ച­ന­യി­ല്ല. സാ­ഹി­ത്യ­കാ­ര­ന്റെ കൃ­തി­കൾ ഒന്നു വാ­യി­ച്ചു നോ­ക്കു­ക­പോ­ലും ചെ­യ്യാ­തെ അവർ പ്ര­ശം­സാ­വ­ച­ന­ങ്ങൾ പൊ­ഴി­ച്ചു­കൊ­ണ്ടി­രി­ക്കും. അ­ല്ലെ­ങ്കിൽ അവർ വാ­യി­ച്ചു­വെ­ന്നു­ത­ന്നെ­യി­രി­ക്ക­ട്ടെ. ഏതു “ചവറും” അ­വർ­ക്കു ര­ത്ന­മാ­യി­ത്തോ­ന്നും. ത­ത്ത്വ­ജ്ഞാ­നി­യാ­യ പാ­സ്ക­ലി ന്റെ ഗ്ര­ന്ഥ­ത്തി­ലു­ള്ള അ­ച്ച­ടി­ത്തെ­റ്റു­കൾ ഉ­ദാ­ത്ത­ങ്ങ­ളാ­യ ചി­ന്ത­ക­ളാ­യി വി­ക്തർ കസിൻ ക­രു­തു­ക­യു­ണ്ടാ­യി. ആ തോ­ന്നൽ മ­ഹാ­നാ­യ ഒ­രാ­ളി­നോ­ടു ബ­ന്ധ­പ്പെ­ട്ടു­വ­രു­ന്ന­തെ­ന്തും മ­ഹ­നീ­യ­മാ­ണെ­ന്ന സ­ങ്ക­ല്പ­ത്തിൽ­നി­ന്നു­ള­വാ­കു­ന്ന­താ­ണു്. നാം ആദ്യം പ­റ­ഞ്ഞ­താ­ക­ട്ടെ നി­രൂ­പ­ക­ന്റെ പ്ര­ശ­സ്തി­യോ­ടു ബ­ന്ധ­പ്പെ­ട്ടു­ണ്ടാ­കു­ന്ന മി­ഥ്യാ­സ­ങ്ക­ല്പ­മാ­ണു്. ശ്രീ. പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള യുടെ ക­വി­ത­ക­ളും ക­ഥ­ക­ളും നാ­ട­ക­വും ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­ണെ­ന്നു് കേ­ര­ള­ത്തി­ലെ­ങ്ങും പ്ര­സി­ദ്ധ­നാ­യ ഒരു നി­രൂ­പ­കൻ ഒ­രി­ക്കൽ അ­ഭി­പ്രാ­യ­പ്പെ­ട്ടു. അതോടെ പ­ര­മേ­ശ്വ­രൻ­പി­ള്ള­യെ കീ­റ്റ്സാ യും മോ­പ്പ­സാ­ങ്ങാ യും ഇ­ബ്സ­നാ യും ഒക്കെ കൊ­ണ്ടാ­ടു­വാൻ പ­ല­രു­മു­ണ്ടാ­യി. ഇ­ന്നും ആ “കൊ­ണ്ടാ­ട്ടം” അ­വ­സാ­നി­ച്ചി­ട്ടി­ല്ല. ഉ­ത്തി­ഷ്ഠ­മാ­ന­നാ­യ ശ്രീ. എം. എം. ബഷീർ “ച­ന്ദ്രി­ക” ആ­ഴ്ച­പ്പ­തി­പ്പി­ന്റെ 50-ാം ല­ക്ക­ത്തിൽ എ­ഴു­തി­യി­രി­ക്കു­ന്ന “ഇ­രു­പ­ത്തി­യ­ഞ്ചു­വർ­ഷ­ത്തി­നു­ശേ­ഷം” എന്ന ലേ­ഖ­ന­ത്തിൽ ശ്രീ. പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള പ്ര­തി­ഭാ­ശാ­ലി­യാ­യ ക­വി­യും അ­ന­ന്യ­സാ­ധാ­ര­ണ­നാ­യ ക­ഥാ­കാ­ര­നും ഉ­ജ്ജ്വ­ല­നാ­യ നാ­ട­ക­ക്കാ­ര­നും ആ­ണെ­ന്നു് സ്ഥാ­പി­ക്കാൻ ശ്ര­മി­ച്ചി­രി­ക്കു­ന്നു. ഏ­തി­ലും സ്വ­ത­ന്ത്ര­ങ്ങ­ളാ­യ അ­ഭി­പ്രാ­യ­ങ്ങൾ ആ­വി­ഷ്ക്ക­രി­ക്കു­വാൻ താൽ­പ­ര്യം കാ­ണി­ക്കാ­റു­ള്ള എന്റെ സു­ഹൃ­ത്തു ശ്രീ. ബഷീർ ഇവിടെ പലരും പാടിയ പ­ല്ല­വി ഏ­റ്റു­പാ­ടു­ന്ന­തേ­യു­ള്ളൂ. അ­ദ്ദേ­ഹം സാ­കൂ­തം ഉ­ദ്ധ­രി­ക്കു­ന്ന കാ­വ്യ­ഭാ­ഗം പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള­യു­ടെ പ്ര­തി­ഭാ­രാ­ഹി­ത്യ­ത്തി­നു മാ­ത്ര­മേ നി­ദർ­ശ­ക­മാ­കു­ന്നു­ള്ളൂ. വരകൾ ഇതാ.

“നി­ഷ്ഫ­ലം നി­ല്ക്കു­മെൻ വ്യർ­ത്ഥ­വ്യാ­മോ­ഹ­മേ

നി­ഷ്ഠൂ­ര­മെൻ വി­യർ­പ്പെ­ല്ലാം കു­ടി­ച്ചു­നീ

നൂറു നൂ­റാ­ശ­കൾ മി­ന്നി­ത്തെ­ളി­യി­ച്ചു

പാ­രി­ടം മോ­ഹ­ന­മെ­ന്നു­മ­ന്ത്രി­ച്ചു നീ

…………………………………

നി­ല്ക്കു­ക നി­ല്ക്കു­കെ­ന്നാ­ശാ­ശ­ത­ങ്ങ­ളേ

നി­ങ്ങ­ളെ­പ്പോ­റ്റു­വാൻ വേർ­പ്പി­നി­യി­ല്ല മേ.”

ഈ വരികൾ എ­ഴു­തി­യ ‘കവി’ മൗ­ലി­ക­പ്ര­തി­ഭ­യു­ള്ള ക­വി­യാ­ണെ­ന്നു് എ­ങ്ങ­നെ പറയും? ഇവിടെ ഇം­ഗ്ലീ­ഷിൽ Poetic inevitability—കാ­വ്യാ­ത്മ­ക­മാ­യ അ­ന­തി­ക്ര­മ­ണീ­യ­ത—(കവി പ­ദ­ങ്ങൾ പ്ര­യോ­ഗി­ച്ചു­ക­ഴി­ഞ്ഞാൽ അവ മാ­റ്റി മറ്റു പ­ദ­ങ്ങൾ വ­യ്ക്കാൻ വ­യ്യാ­തെ­വ­രു­ന്ന അവസ്ഥ) എന്ന ഗു­ണ­മി­ല്ല. ഒരു വ­രി­യിൽ­പ്പോ­ലും ക­വി­ത­യി­ല്ല. ഇ­തി­നെ­ക്കാ­ളൊ­ക്കെ നി­ഷി­ദ്ധ­മാ­യി മ­റ്റൊ­രു വ­സ്തു­ത­യു­മു­ണ്ടു്. അതു് ഈ കാ­വ്യ­ശ­ക­ലം ച­ങ്ങ­മ്പു­ഴ ക്ക­വി­ത­യു­ടെ പ്ര­തി­ധ്വ­നി­യാ­ണെ­ന്നു­ള്ള­താ­ണു്. ക­വി­യു­ടെ പേ­രു­പ­റ­യാ­തെ ആ­ശാ­ന്റെ യും വ­ള്ള­ത്തോ­ളി ന്റെ­യും ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ­യും ച­ങ്ങ­മ്പു­ഴ­യു­ടെ­യും ക­വി­ത­കൾ വാ­യ­ന­ക്കാ­രെ ചൊ­ല്ലി­ക്കേൾ­പ്പി­ച്ചാൽ അവർ ഒരു സം­ശ­യ­വും കൂ­ടാ­തെ ഓരോ കാ­വ്യ­ഭാ­ഗ­വും ഇന്ന ക­വി­യെ­ഴു­തി­യ­താ­ണെ­ന്നു പറയും. മു­ക­ളിൽ­ച്ചേർ­ത്ത­വ­രി­കൾ ക­വി­യു­ടെ പേരു പ­റ­യാ­തെ ചൊ­ല്ലി­യാ­ലോ? ച­ങ്ങ­മ്പു­ഴ­യ്ക്കു് ഏ­ഴു­വ­യ­സ്സു­ണ്ടാ­യി­രു­ന്ന കാ­ല­ത്തു് എ­ഴു­തി­യ­താ­ണോ എ­ന്നു് അവർ ചോ­ദി­ച്ചെ­ന്നു­വ­രാം. ഞാൻ പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള­യു­ടെ എ­ല്ലാ­ക്ക­വി­ത­ക­ളും വാ­യി­ച്ചി­ട്ടു­ണ്ടു്. അ­ദ്ദേ­ഹം മൗ­ലി­ക­നാ­യ ക­വി­യ­ല്ല; മാ­റ്റൊ­ലി­ക്ക­വി­യാ­ണു്. ഇ­ങ്ങ­നെ­യു­ള്ള ഒരു മാ­റ്റൊ­ലി­ക്ക­വി­യെ­ക്കു­റി­ച്ചു ബഷീർ പ­റ­യു­ന്നു: “പ്ര­തി­ഭ­യു­ടെ കാ­ര്യ­ത്തിൽ ഇ­ട­പ്പ­ള്ളി­യെ­ക്കാൾ അ­തി­ശ­ക്ത­നാ­യി­രു­ന്ന പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള­യെ ഇ­ന്നോ­ളം അ­ധി­ക­മാ­രും മ­ന­സ്സി­ലാ­ക്കി­യി­ട്ടി­ല്ല.” ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള എവിടെ? പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള എവിടെ? ന­ക്ഷ­ത്ര­മെ­വി­ടെ? പു­ല്ക്കൊ­ടി­യെ­വി­ടെ?

images/GeorgKaiser.jpg
ജോർ­ജ്ജ് കൈസർ

പ­ര­മേ­ശ്വ­രൻ­പി­ള്ള­യു­ടെ “സ­മ­ത്വ­വാ­ദി” എന്ന ഭാ­വാ­ത്മ­ക­നാ­ട­ക­ത്തി­ന്റെ പു­നഃ­പ്ര­സാ­ധ­ന­ത്തിൽ പു­ള­കി­ത­ഗാ­ത്ര­നാ­യി­ട്ടാ­ണു് ശ്രീ. ബഷീർ ഇ­ങ്ങ­നെ­യെ­ല്ലാം പ്ര­സ്താ­വി­ക്കു­ന്ന­തു്. ആ “സ­മ­ത്വ­വാ­ദി” മ­ല­യാ­ള­നാ­ട­ക­സാ­ഹി­ത്യ­ത്തി­ലെ “ഒ­ര­ദ്ഭു­ത”മാ­ണെ­ന്നു­വ­രെ അ­ദ്ദേ­ഹ­ത്തി­നു് അ­ഭി­പ്രാ­യ­മു­ണ്ടെ­ന്നു തോ­ന്നു­ന്നു. പക്ഷേ, ജർ­മ്മൻ­നാ­ട­ക­കർ­ത്താ­വാ­യ ജോർ­ജ്ജ് കൈസർ എ­ഴു­തി­യ Coral, gas I, gas II, എന്നീ മൂ­ന്നു നാ­ട­ക­ങ്ങ­ളിൽ നി­ന്നു് വ്യു­ത്പ­ന്ന­മാ­യ ഒരു മാ­റ്റൊ­ലി­നാ­ട­ക­മാ­ണു് പു­ളി­മാ­ന­യു­ടെ “സ­മ­ത്വ­വാ­ദി”. ജീ­വി­താ­ഭി­വീ­ക്ഷ­ണ­ത്തിൽ, ഇ­തി­വൃ­ത്ത­നി­വേ­ശ­ന­ത്തിൽ ഒക്കെ പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള കൈസറെ അ­നു­ക­രി­ക്കു­ന്നു. ദ­രി­ദ്ര­നാ­യി ജീ­വി­ത­മാ­രം­ഭി­ച്ചു് കോ­ടീ­ശ്വ­ര­നാ­യ ഒരു പ്ര­ധാ­ന ക­ഥാ­പാ­ത്രം കൈ­സ­റു­ടെ നാ­ട­ക­ത്തി­ലു­ണ്ടു്. പ­ര­മേ­ശ്വ­രൻ­പി­ള്ള­യു­ടെ പ്രഭു അ­യാ­ളിൽ നി­ന്നു് വി­ഭി­ന്ന­ന­ല്ല. കൈ­സ­റു­ടെ കോ­ടീ­ശ്വ­ര­ന്റെ മകൻ സ­മ­ത്വ­വാ­ദി­യാ­ണു്. അയാൾ അ­ച്ഛ­നോ­ടു പ­റ­യു­ന്നു: “നി­ങ്ങ­ളെ മ­റ­ച്ചി­രി­ക്കു­ന്ന ആവരണം ഞാൻ കീ­റി­യെ­റി­യും. നി­ങ്ങ­ളു­ടെ ധ­ന­ത്തി­ന്റെ പാ­പ­ത്തെ­ക്കു­റി­ച്ചു് നി­ങ്ങൾ­ക്ക­റി­ഞ്ഞു­കൂ­ടേ”. പു­ളി­മാ­ന­യു­ടെ സ­മ­ത്വ­വാ­ദി പ്ര­ഭു­വി­ന്റെ മ­ക­ന­ല്ലെ­ങ്കി­ലും അ­ന­ന്ത­ര­വ­നാ­ണു്. അയാൾ അ­ട്ട­ഹ­സി­ക്കു­ന്നു. “ആ ആശ ഞാൻ ത­കർ­ക്കും. ന്യാ­യ­ര­ഹി­ത­മാ­യ ആശ… ആ വെ­ളി­യി­ലെ­ല്ലാം പേ­യി­ള­ക്കു­ന്ന ആ നി­ല­വി­ളി ഒ­ന്നു­കിൽ ന­ശി­ക്ക­ണം; അ­ല്ലെ­ങ്കിൽ—അ­തി­നോ­ടു ചേ­രു­ന്ന ഒരു ഭീ­മ­മാ­യ നി­ല­വി­ളി ഇ­തി­ന­ക­ത്തു­നി­ന്നും പൊ­ങ്ങ­ണം. സ്വാർ­ത്ഥ­മാ­യ ആ­ന­ന്ദം തു­ല­യ­ണം.” കൈ­സ­റു­ടെ കോ­ടീ­ശ്വ­രൻ ദ­രി­ദ്ര­നാ­യി­രു­ന്ന­ല്ലോ. തന്റെ സ­ന്താ­ന­ങ്ങൾ ദാ­രി­ദ്ര്യ­ത്തി­ന്റെ ദുഃ­ഖ­മ­റി­യ­രു­തെ­ന്നു് അ­യാൾ­ക്കു നിർ­ബ­ന്ധ­മു­ണ്ടു്. പക്ഷേ, സ­ന്താ­ന­ങ്ങൾ നീ­തി­ര­ഹി­ത­മാ­യി ആർ­ജ്ജി­ച്ച ധനം അ­നു­ഭ­വി­ക്കാൻ ത­യ്യാ­റാ­വു­ന്നി­ല്ല. അവർ തൊ­ഴി­ലാ­ളി­ക­ളോ­ടു ചേ­രു­ന്നു. പ്ര­ഭു­വി­ന്റെ അ­ന­ന്ത­ര­വ­നാ­യ സ­മ­ത്വ­വാ­ദി­യ്ക്കും അതേ ആശയം ത­ന്നെ­യാ­ണു­ള്ള­തു്. കൈ­സ­റു­ടെ നാ­ട­ക­ത്തിൽ കോ­ടീ­ശ്വ­രൻ തന്റെ പ്ര­തി­രൂ­പ­മാ­യ സെ­ക്ര­ട്ട­റി­യെ വെ­ടി­വ­ച്ചു­കൊ­ല്ലു­ന്നു. പ­ര­മേ­ശ്വ­രൻ­പി­ള്ള­യു­ടെ നാ­ട­ക­ത്തിൽ സ­മ­ത്വ­വാ­ദി പ്ര­ഭു­വി­നെ വെ­ടി­വ­ച്ചു­കൊ­ല്ലു­ന്നു. രണ്ടു വ­ധ­ങ്ങ­ളും വി­ഭി­ന്ന­ങ്ങ­ളാ­ണെ­ന്നു തോ­ന്നും. പക്ഷേ, ഒ­ന്നാ­ണെ­ന്നു തെ­ളി­യി­ക്കാൻ ഒരു പ്ര­യാ­സ­വു­മി­ല്ല. സ്ഥ­ല­പ­രി­മി­തി­കൊ­ണ്ടു് ഞാൻ നി­റു­ത്തു­ന്നു. അ­തി­ഭാ­വു­ക­ത്വ­ത്തി­ന്റെ­യും അ­വാ­സ്ത­വി­ക­ത്വ­ത്തി­ന്റെ­യും സ­ന്ത­തി­ക­ളാ­യ കുറെ ചെ­റു­ക­ഥ­കൾ പു­ളി­മാ­ന നിർ­മ്മി­ച്ചി­ട്ടു­ണ്ടു്. അ­വ­യെ­ക്കു­റി­ച്ചു് ബഷീർ പ­റ­യു­ന്നു: ‘കാ­ല്പ­നി­ക­ത്വ­ത്തി­ന്റെ നി­ത്യ­ഹ­രി­ത­ഭൂ­മി­യിൽ സൗ­ന്ദ­ര്യം വർ­ഷി­ച്ചു­നി­ല്ക്കു­ന്ന പു­ളി­മാ­ന­യു­ടെ ചെ­റു­ക­ഥ­ക­ളെ മ­ല­യാ­ള­ത്തിൽ മ­റ്റാർ­ക്കും അ­നു­ക­രി­ക്കാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല.” പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള­യു­ടെ കൃ­തി­കൾ സ­മാ­ഹ­രി­ച്ചു പ്ര­സാ­ധ­നം­ചെ­യ്ത കാ­ല­ത്തു് ചിലർ എ­ന്നോ­ടു പ­റ­ഞ്ഞു: “ഒന്നു കേ­മ­മാ­യി പ­ത്ര­ത്തി­ലെ­ഴു­ത­ണം.” ഞാൻ ഗ്ര­ന്ഥം വാ­യി­ച്ചു­നോ­ക്കി­യ­പ്പോൾ അ­ന്ത­രി­ച്ചു­പോ­യ ആ നല്ല മ­നു­ഷ്യൻ മാ­റ്റൊ­ലി­സ്സാ­ഹി­ത്യ­കാ­ര­നാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി. അ­ങ്ങ­നെ­ത­ന്നെ “കൗ­മു­ദി”യിൽ എ­ഴു­തു­ക­യും ചെ­യ്തു. ബ­ഷീ­റി­നോ­ടു് അ­ങ്ങ­നെ ആരും പ­റ­ഞ്ഞി­രി­ക്കാ­നി­ട­യി­ല്ല. പ­റ­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും ഇ­ല്ലെ­ങ്കി­ലും എന്റെ സു­ഹൃ­ത്തു് ഈ വരികൾ ഓർ­മ്മി­ക്കു­ന്ന­തു കൊ­ള്ളാം. “ചി­ത്തം ച­ലി­പ്പ­തി­ന്നു ഹേതു മു­തിർ­ന്നു­നി­ല്ക്കെ നെ­ഞ്ചിൽ­ക്കു­ലു­ക്ക­മെ­വ­നി­ല്ല­വ­നാ­ണു ധീരൻ.”

കാ­ശി­ത്തു­മ്പ­യു­ടെ വി­ത്തു­കൾ ചി­ത­റു­ന്ന­തു ക­ണ്ടി­ട്ടി­ല്ലേ? എ­ന്തൊ­രു മ­ഹാ­മ­ന­സ്ക­ത­യാ­ണു് ആ ചെ­ടി­ക്കു്? നാ­ലു­പാ­ടും നിർ­ല്ലോ­പ­മാ­യി വി­ത്തു­കൾ വാ­രി­യെ­റി­യു­ന്നു. അ­തു­പോ­ലെ പണം വാ­രി­യെ­റി­യു­ന്ന ഒരു സു­ഹൃ­ത്തി­നെ എ­നി­ക്ക­റി­യാം. ഔ­ദാ­ര്യ­ത്തി­ന്റെ­യും ദാ­ന­ശീ­ല­ത­യു­ടെ­യും മൂർ­ത്തി­മ­ദ്ഭാ­വ­മാ­ണു് അ­ദ്ദേ­ഹം. അ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ ക­ല­യു­ടെ സ്വർ­ണ്ണ­നാ­ണ­യ­ങ്ങൾ വാ­രി­വി­ത­റു­ന്ന ഒരു ഉ­ദാ­ര­ശീ­ല­നു­ണ്ടു് മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ. സേതു വെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പേരു്, 21-ാം ലക്കം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു നോ­ക്കു­ക. അ­ദ്ദേ­ഹ­ത്തി­ന്റെ “കർ­ക്ക­ട­കം” എന്ന ചെ­റു­ക­ഥ കാണാം. വർ­ഷ­ത്തി­ന്റെ അ­വ­സാ­ന­മാ­സ­മാ­ണു് കർ­ക്ക­ട­കം. ജീ­വി­താ­വ­സാ­ന­ത്തി­ലെ­ത്തി­യ ഒ­രു­വ­നെ ക­ഥാ­കാ­രൻ അ­വ­ത­രി­പ്പി­ക്കു­ന്നു. അ­യാ­ളു­ടെ മാ­ന­സി­ക­നി­ല­ക­ളെ പ്ര­ദർ­ശി­പ്പി­ക്കാൻ വേറേ രണ്ടു ക­ഥാ­പാ­ത്ര­ങ്ങ­ളെ ചി­ത്രീ­ക­രി­ക്കു­ന്നു. മ­ര­ണ­ത്തെ സ­മീ­പി­ച്ച അ­യാ­ളു­ടെ ഓരോ മാ­ന­സി­ക­പ്ര­തി­ക­ര­ണ­ത്തെ­യും സു­സൂ­ക്ഷ്മ­മാ­യി ആ­വി­ഷ്ക്ക­രി­ക്കു­ന്നു. കഥ വാ­യി­ച്ചു­തീ­രു­മ്പോൾ അതു് അ­യാ­ളു­ടെ കഥ മാ­ത്ര­മ­ല്ല ന­മ്മു­ടെ എ­ല്ലാ­വ­രു­ടെ­യും ക­ഥ­ത­ന്നെ­യാ­ണെ­ന്നു് ന­മു­ക്കു തോ­ന്നു­ന്നു. വ്യ­ക്തി­ഗ­ത­ങ്ങ­ളാ­യ വ­സ്തു­ത­കൾ ചി­ത്രീ­ക­രി­ച്ചു് സ­മ­ഷ്ടി­ഗ­ത­ങ്ങ­ളാ­യ വ­സ്തു­ത­ക­ളെ ആ­ലേ­ഖ­നം ചെ­യ്യു­ന്ന­താ­ണു് ക­ല­യെ­ന്നു് ഹെഗൽ പ­റ­ഞ്ഞ­തു് എത്ര വാ­സ്ത­വം! ഞാൻ അ­ടു­ത്ത­കാ­ല­ത്തു് വാ­യി­ച്ച ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ക­ഥ­ക­ളി­ലൊ­ന്നാ­ണു് സേ­തു­വി­ന്റെ “കർ­ക്ക­ട­കം”. സ്നേ­ഹ­വും യു­ക്തി­യും ഒ­രി­ക്ക­ലും ചേ­രാ­ത്ത­വ­യാ­ണു്. ഭർ­ത്താ­വി­നു തന്നെ സ്നേ­ഹ­മി­ല്ലെ­ന്നു ഭാര്യ വി­ചാ­രി­ക്കു­ന്നു. ഭാ­ര്യ­യ്ക്കു തന്നെ സ്നേ­ഹ­മി­ല്ലെ­ന്നു് ഭർ­ത്താ­വു വി­ചാ­രി­ക്കു­ന്നു. യു­ക്തി­യു­ടെ അ­വ­ലം­ബ­ത്തോ­ടെ­യാ­ണു് ഈ വി­ചാ­ര­ങ്ങൾ ഉ­ദ്ഭ­വി­ക്കു­ക. എ­ന്നാൽ പൊ­ടു­ന്ന­ന­വേ യു­ക്തി­യെ ലം­ഘി­ച്ചു­കൊ­ണ്ടു് സ്നേ­ഹം മ­യൂ­ഖ­മാ­ല­കൾ വീ­ശി­യാ­ലോ? ഭാ­ര്യ­യും ഭർ­ത്താ­വും അ­തി­ന്റെ പ്ര­കാ­ശ­വ­ല­യ­ത്തിൽ­പ്പെ­ട്ടു് ഔ­ജ്ജ്വ­ല്യ­ത്തോ­ടെ നി­ല്ക്കും. ഈ ത­ത്ത്വ­മാ­ണു് ന­ന്ദി­നി സ­ത്പ­ഥി യെ­ഴു­തി­യ “അ­ഗാ­ധ­ത­യിൽ” എന്ന സു­ന്ദ­ര­മാ­യ ഒ­റി­യാ­ക്ക­ഥ­യി­ലു­ള്ള­തു്, ഇതു് തർ­ജ്ജ­മ­ചെ­യ്തു് ശ്രീ. പി. കെ. പി. കർ­ത്താ അ­ഭി­ന­ന്ദ­നം അർ­ഹി­ക്കു­ന്നു. പ്ര­പ­ഞ്ച­ര­ഹ­സ്യം മ­ന­സ്സി­ലാ­ക്കാൻ­ത­ക്ക­വി­ധ­ത്തിൽ പ്രാ­ഗ­ല്ഭ്യ­മാർ­ന്ന ഒ­രു­വ­നെ ശ്രീ. യു. ഫൽ­ഗു­നൻ പ്രാ­ഗ്ല­ഭ്യ­ത്തോ­ടെ അ­വ­ത­രി­പ്പി­ക്കു­ന്നു. (ര­ണ്ടു­ക­ഥ­ക­ളും മ­ല­യാ­ള­നാ­ട്ടി­ന്റെ 12-ാം ല­ക്ക­ത്തിൽ) ശ്രീ. എ. സി. കെ. രാ­ജാ­യു­ടെ “കോ­ഴി­ക്കോ­ട്ടെ പ­ക്ഷി­ക­ളോ? ഒരു ന­ഗ­ര­ത്തി­ന്റെ ജീർ­ണ്ണി­ച്ച ജീ­വി­ത­ത്തെ സ്വ­കീ­യ­ങ്ങ­ളാ­യ പ്ര­തി­രൂ­പ­ങ്ങ­ളി­ലൂ­ടെ സ്ഫു­ടീ­ക­രി­ക്കു­ന്ന ആ ക­ഥ­യി­ലു­മു­ണ്ടു് ക­ഥാ­കാ­ര­ന്റെ വൈ­ദ­ഗ്ദ്ധ്യം. പക്ഷേ, വ്യ­ത്യാ­സം നാം ഓർ­മ്മി­ക്കേ­ണ്ട­തു­ണ്ടു്. ചെ­ല­വു­ചെ­യ്യേ­ണ്ട­തി­നു­മാ­ത്രം വി­ദ­ഗ്ദ്ധ­ത­യോ­ടെ ചെ­ല­വാ­ക്കു­ന്ന മാർ­ഗ്ഗം ഒ­ന്നു്. മ­ഹാ­മ­ന­സ്ക്ക­ത­യു­ടെ പ്ര­ഭാ­താ­ര­ള ്യ­ത്തോ­ടു­കൂ­ടി കാ­ഞ്ച­ന­നാ­ണ­യ­ങ്ങൾ വാ­രി­യെ­റി­യു­ന്ന മാർ­ഗ്ഗം ര­ണ്ടു്. ര­ണ്ടാ­മ­ത്തെ­യാ­ളി­നെ ആളുകൾ സ്നേ­ഹി­ക്കും, ബ­ഹു­മാ­നി­ക്കും… Caricatures—വി­കൃ­ത­ചി­ത്ര­ങ്ങൾ—എല്ലാ മ­ണ്ഡ­ല­ങ്ങ­ളി­ലു­മു­ണ്ടു്. സാ­യ്പി­ന്റെ മ­ട്ടിൽ ഇം­ഗ്ലീ­ഷ് പ­റ­ഞ്ഞു് സാ­യ്പും നാ­ട­നു­മ­ല്ലാ­താ­യ വാർ­ത്താ­വാ­യ­ന­ക്കാ­രൻ. ഇം­ഗ്ലീ­ഷ് ശൈ­ലി­യിൽ മ­ല­യാ­ളം പ­റ­യു­ന്ന വാർ­ത്താ­വാ­യ­ന­ക്കാ­രൻ: മ­ര്യാ­ദ­യു­ടെ പേരിൽ അ­ങ്ങോ­ട്ടു തൊ­ഴു­മ്പോൾ ക­ഴു­ത്തൊ­ടി­ച്ചു ത­ല­മാ­ത്രം ച­രി­ച്ചു­താ­ഴ്ത്തു­ന്ന പ­രി­ഷ്ക്കാ­രി, അ­ങ്ങ­നെ പലരും ഒ­ന്നു­കൂ­ടെ പ­റ­യ­ട്ടെ, ക­ലാ­വാ­സ­ന­യി­ല്ലാ­തെ ക­ഥ­യെ­ഴു­തി മ­നു­ഷ്യ­രെ ശ­ല്യ­പ്പെ­ടു­ത്തു­ന്ന തൂ­ലി­കാ­താ­ഡ­ന­ക്കാ­രൻ. ശ്രീ. ഉ­ണ്ണി­കൃ­ഷ്ണൻ ചേ­ലേ­മ്പ്ര ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “വി­ശ്വാ­സ­ത്തു­ടർ­ച്ച” എന്ന ചെ­റു­ക­ഥ വാ­യി­ച്ച­പ്പോൾ ഞാ­നീ­വി­കൃ­ത­ചി­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചു് ഓർ­മ്മി­ച്ചു­പോ­യി. അ­വാർ­ഡ് ല­ഭി­ച്ച നോ­വ­ലി­നെ­ക്കു­റി­ച്ചു് നി­രൂ­പ­ണ­മെ­ഴു­താൻ ഭാ­വി­ച്ച ഒ­രെ­ഴു­ത്തു­കാ­രൻ വേ­ലു­വെ­ന്ന സാ­ധു­വി­നെ ക­ണ്ട­പ്പോൾ അ­ത്യ­ന്താ­ധു­നി­ക­ത്വ­ത്തി­ലേ­ക്കും ജീർ­ണ്ണ­ത­യി­ലേ­ക്കും വി­ശ്വാ­സ­ത്ത­കർ­ച്ച­യി­ലേ­ക്കും ചെ­ല്ലു­ക­യാ­യി. അ­ദ്ദേ­ഹം അ­വ­യു­ടെ നേർ­ക്കു് ഉ­പാ­ലം­ഭം ചൊ­രി­യു­ന്നു. ഉ­പാ­ലം­ഭം ചൊ­രി­യൂ മി. ഉ­ണ്ണി­ക്കൃ­ഷ്ണ്ൻ! അതു് ക­ല­കൂ­ടി­യാ­വ­ട്ടെ; വി­കൃ­ത­ചി­ത്ര­മാ­കാ­തി­രി­ക്ക­ട്ടെ. പക്ഷേ, യ­ഥാർ­ത്ഥ­ത്തി­ലു­ള്ള തൂ­ലി­കാ­താ­ഡ­നം ന­ട­ത്തു­ന്ന­തു് ശ്രീ. കെ. പി. എം. അലി പാ­ലു­വാ­യി­യാ­ണു്. ആ താ­ഡ­ന­ത്തി­ന്റെ വേദന ഞാ­ന­റി­ഞ്ഞു. വാ­യ­ന­ക്കാർ അ­ത­റി­യാ­തി­രി­ക്ക­ട്ടെ. പേ­ഴ്സ്യ­യിൽ ജോലി നോ­ക്കു­ന്ന ഭർ­ത്താ­വി­ന്റെ കത്തു കാ­ത്തി­രി­ക്കു­ന്ന ഭാ­ര്യ­യ്ക്കു് രണ്ടു ക­ത്തു­കൾ ഒ­രു­ദി­വ­സം കി­ട്ടി. ആ­ദ്യ­ത്തെ ക­ത്തു് പൊ­ട്ടി­ച്ചു വാ­യി­ച്ച­പ്പോൾ ഭാര്യ ബോ­ധം­കെ­ട്ടു. ഭാ­ര്യ­യ്ക്കു് ചാ­രി­ത്ര­ദോ­ഷം സം­ഭ­വി­ച്ച­തി­നാൽ അവളെ ഉ­പേ­ക്ഷി­ച്ചി­രി­ക്കു­ന്നു­വെ­ന്നു ഭർ­ത്താ­വു് അ­തി­ലെ­ഴു­തി­യി­രി­ക്കു­ന്നു. ഒ­ട്ടൊ­ക്കെ ബോധം വ­ന്ന­പ്പോൾ ര­ണ്ടാ­മ­ത്തെ ക­ത്തു് തു­റ­ന്നു­വാ­യി­ച്ചു. അ­പ്പോൾ അതിൽ എ­ഴു­തി­യി­രി­ക്കു­ന്നു. ആ­ദ്യ­ത്തെ ക­ത്തിൽ വർ­ണ്ണി­ച്ച­തു് സ്വ­പ്ന­മാ­യി­രു­ന്നു­വെ­ന്നു്. ഉടനെ ഭാര്യ ആ­ഹ്ലാ­ദി­ച്ചു. ഹായ്! എ­ന്തൊ­രു­ജ്ജ്വ­ല­ഭാ­വ­ന! കു­രി­ശിൽ­ത്ത­റ­ച്ച യേ­ശു­ദേ­വ­ന്റെ ഒരു രൂപം എന്റെ മേ­ശ­പ്പു­റ­ത്തു് ഇ­രി­ക്കു­ന്നു ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്കു­കൾ വീ­ണ്ടും കേൾ­ക്കു­ന്നു. “പി­താ­വേ ഇവർ ചെ­യ്യു­ന്ന­തു് എ­ന്താ­ണെ­ന്നു് അ­റി­യു­ന്നി­ല്ല. ഇ­വർ­ക്കു മാ­പ്പു­കൊ­ടു­ക്ക­ണേ” യേ­ശു­ദേ­വ­നും ജ­ഗ­ന്നി­യ­ന്താ­വും അ­ലി­ക്കു മാ­പ്പു­കൊ­ടു­ക്കും. വാ­യ­ന­ക്കാ­രൻ മാ­പ്പു­കൊ­ടു­ക്കു­ക­യി­ല്ല. അത്ര കണ്ടു ബീ­ഭ­ത്സ­മാ­ണു് ഇക്കഥ. “ജ­ന­യു­ഗം” വാ­രി­ക­യി­ലും “ദേ­ശാ­ഭി­മാ­നി” വാ­രി­ക­യി­ലും ഈ പ്രാ­വ­ശ്യം കഥകൾ കാ­ണു­ന്നി­ല്ല. ആ വാ­രി­ക­കൾ­ക്കു കി­ട്ടു­ന്ന­തും ഇ­ത്ത­രം ക­ഥ­ക­ളാ­യി­രി­ക്കും, ഭാ­ഗ്യ­മാ­യി അവർ കഥ പ­ര­സ്യം ചെ­യ്യാ­ത്ത­തു്. “വ­ല്ലാ­മ­ക്ക­ളി­ലി­ല്ല മക്കൾ” എന്ന ക­വി­വ­ച­നം എത്ര സാർ­ത്ഥ­കം!

കൃ­ത­ജ്ഞ­ത ഒരു മാ­നു­ഷി­ക­മൂ­ല്യ­മാ­ണെ­ന്നു നാം വി­ചാ­രി­ക്കാ­റു­ണ്ടെ­ങ്കി­ലും അതിനു പ­ര­മ­പ്രാ­ധാ­ന്യം ക­ല്പി­ക്കേ­ണ്ട­തു­ണ്ടോ? പൂ­ക്കൾ സൗ­ര­ഭ്യം പ്ര­സ­രി­പ്പി­ക്കു­ന്നു; വൃ­ക്ഷ­ങ്ങൾ കനികൾ വി­ത­ര­ണം­ചെ­യ്യു­ന്നു. ആ വൃ­ക്ഷ­ങ്ങ­ളു­ടെ വേ­രു­കൾ നോ­ക്കൂ, ജലം വ­ലി­ച്ചെ­ടു­ത്തു മു­ക­ളി­ലേ­യ്ക്കു് എ­ത്തി­ക്കു­ക എ­ന്ന­തിൽ­ക്ക­വി­ഞ്ഞു് അ­വ­യ്ക്കൊ­രു ജോ­ലി­യു­മി­ല്ല. ഇ­വ­യൊ­ന്നും കൃ­ത­ജ്ഞ­ത അ­വ­കാ­ശ­പ്പെ­ടു­ന്നി­ല്ല. സ്വാർ­ത്ഥ­ര­ഹി­ത­നാ­യ മ­നു­ഷ്യ­നും കൃ­ത­ജ്ഞ­ത­യ്ക്കു­വേ­ണ്ടി ബഹളം കൂ­ട്ടു­ന്നി­ല്ല. ആ രീ­തി­യി­ലു­ള്ള ഒരു നല്ല മ­നു­ഷ്യ­നെ—ശ്രീ. എസ്. നീ­ല­ക­ണ്ഠ­യ്യ­രെ—ശ്രീ. സി. അ­ച്ചു­ത­മേ­നോൻ ന­മ്മു­ടെ മു­ന്നി­ലേ­ക്കു കൊ­ണ്ടു­വ­രു­ന്നു. ആ ചി­ത്ര­ത്തി­നു തെ­ളി­ച്ച­മു­ണ്ടു്; ഭം­ഗി­യു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്യ­ങ്ങൾ ല­ളി­ത­ങ്ങ­ളാ­ണു്; അവ പ്ര­സ­ന്ന­ത എന്ന ഗുണം ആ­വ­ഹി­ക്കു­ന്നു. (ന­വ­യു­ഗം വാരിക-​ലക്കം 4)

സാ­ഹി­ത്യ­ത്തെ മാർ­ക്സി­യൻ ത­ത്ത്വ­ചി­ന്ത­യി­ലൂ­ടെ സം­വീ­ക്ഷ­ണം ചെ­യ്യു­ക­യും ആ രീ­തി­യിൽ അ­തി­ന്റെ മൂ­ല്യം നിർ­ണ്ണ­യി­ക്കു­ക­യും ചെ­യ്യു­ന്ന പ്ര­ഗ­ല്ഭ­നാ­യ നി­രൂ­പ­ക­നാ­ണു് ശ്രീ. ന­രേ­ന്ദ്ര­പ്ര­സാ­ദ്. അ­ദ്ദേ­ഹം പു­രോ­ഗ­മ­ന പ്ര­സ്ഥാ­ന­ത്തി­നു ചെ­യ്യാ­വു­ന്ന കാ­ര്യ­ങ്ങ­ളെ­ന്ന നി­ല­യിൽ ചില നിർ­ദ്ദേ­ശ­ങ്ങൾ ന­ല്കു­ന്നു. (ന­വ­യു­ഗം) അ­വ­യി­ലൊ­ന്നു് “രാ­ഷ്ട്രീ­യ­ബ­ന്ധ­ങ്ങ­ളു­ടെ പേരിൽ സർ­ഗ്ഗ­സാ­ഹി­ത്യ­കാ­ര­ന്മാ­രെ­യാ­രെ­യും “ഒന്നു പൊ­ക്കി­ക്കൊ­ടു­ക്കാൻ ത­യ്യാ­റാ­വാ­തി­രി­ക്കു­ക” എ­ന്ന­താ­ണു്. സാ­ഹി­ത്യ­ത്തെ അ­തി­ന്റെ മാ­ന­ദ­ണ്ഡ­ങ്ങൾ­കൊ­ണ്ടേ അ­ള­ക്കാ­വൂ എ­ന്നു് അ­ഭി­പ്രാ­യ­മു­ള്ള ഈ ലേഖകൻ ന­രേ­ന്ദ്ര­പ്ര­സാ­ദി­ന്റെ ഈ നിർ­ദ്ദേ­ശ­ത്തെ പി­ന്താ­ങ്ങു­ക­യും സ­മ­ഞ്ജ­സ­മാ­യ ഈ നിർ­ദ്ദേ­ശം മു­ന്നോ­ട്ടു വ­ച്ച­തി­നു് അ­ദ്ദേ­ഹ­ത്തെ സ­വി­ന­യം അ­ഭി­ന­ന്ദി­ക്കു­ക­യും ചെ­യ്യു­ന്നു.

images/RudolfHess.jpg
റു­ഡോൾ­ഫ് ഹെ­സ്സ്

മ­ല­യാ­ള­നാ­ടു നോ­ക്കു­ക “സ്പാ­ന­ഡു വിലെ ഏ­കാ­ന്ത­ത്ത­ട­വു­കാ­ര­നാ­യ” ഹെ­സ്സി­നെ­ക്കു­റി­ച്ചു് ശ്രീ. സെ­ബാ­സ്റ്റ്യൻ പോൾ എ­ഴു­തു­ന്നു. ഹൃ­ദ­യ­ത്തെ സ്പർ­ശി­ക്കു­ന്ന ഒരു ലേ­ഖ­ന­മാ­ണ­തു്. ഹെ­സ്സ് ക്രൂ­ര­നാ­ണെ­ങ്കി­ലും ആ ലേഖനം വാ­യി­ച്ചാൽ ന­മ്മു­ടെ ക­ണ്ണു­കൾ ക­ണ്ണീ­രു­കൊ­ണ്ടു ന­ന­യാ­തി­രി­ക്കു­ക­യി­ല്ല. അ­മ്പ­തു­വർ­ഷം മുൻ­പു് ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ലേ­ഖ­ന­ങ്ങ­ളെ­ഴു­തി മ­ല­യാ­ള­ഭാ­ഷ­യെ സ­മ്പ­ന്ന­മാ­ക്കി­യ ശ്രീ. എം. രാ­ജ­രാ­ജ­വർ­മ്മ­യെ­ക്കു­റി­ച്ചു ഡോ­ക്ടർ. എസ്. പ­ര­മേ­ശ്വ­രൻ മാ­തൃ­ഭൂ­മി­യി­ലെ­ഴു­തി­യി­രി­ക്കു­ന്നു. രാ­ജ­രാ­ജ­വർ­മ്മ­യു­ടെ മ­ഹ­ത്ത്വം ആ ലേ­ഖ­ന­ത്തിൽ­നി­ന്നു വ്യ­ക്ത­മാ­കു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-08-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 23, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.