SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-10-03-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ക­ശാ­പ്പു­ശാ­ല­യിൽ പ­നി­നീർ­പ്പൂ­വോ?

“ഇതാ, ഈ കൈ­യി­ലി­രി­ക്കു­ന്ന­തു് എ­ന്തെ­ന്നു പറയൂ” അയാൾ വി­ര­ലു­കൾ മ­ട­ക്കി­വ­ച്ച വ­ല­തു­കൈ അ­വ­ളു­ടെ നേർ­ക്കു നീ­ട്ടി­ക്കൊ­ണ്ടു ചോ­ദി­ച്ചു. അവൾ മ­നോ­ഹ­ര­മാ­യ പു­ഞ്ചി­രി പൊ­ഴി­ച്ചി­ട്ടു്, അ­യാ­ളു­ടെ കൈ തന്റെ മൃ­ദു­ല­ങ്ങ­ളാ­യ കൈ­കൾ­കൊ­ണ്ടു പി­ടി­ച്ചു പ­തു­ക്കെ തു­റ­ക്കാൻ ശ്ര­മി­ച്ചു. അവൾ എത്ര ശ്ര­മി­ച്ചാ­ലും അ­യാ­ളു­ടെ ഒരു വി­രൽ­പോ­ലും അ­ന­ങ്ങു­ക­യി­ല്ല. അ­ത്ര­യ്ക്കു ശ­ക്ത­നാ­ണു് ആ യു­വാ­വു്. എ­ങ്കി­ലും പ്രേ­മ­ഭാ­ജ­ന­ത്തി­ന്റെ വി­ര­ലു­ക­ളു­ടെ സ്പർ­ശ­ന­മേ­റ്റ­പ്പോൾ അ­യാൾ­ക്കൊ­രു “മാ­ദ­ക­മ­ധു­രി­മ.” വി­ര­ലു­കൾ ഒ­ന്നു­കൂ­ടെ ചേർ­ത്ത­ട­യ്ക്കു­ന്നു­വെ­ന്ന മ­ട്ടു­കാ­ണി­ച്ചി­ട്ടു് അയാൾ അവ മെ­ല്ലെ വി­ടർ­ത്തു­ക­യാ­ണു്; വി­ടർ­ത്താൻ അവളെ അ­നു­വ­ദി­ക്കു­ക­യാ­ണു്. തന്റെ ശ­ക്തി­കൊ­ണ്ടാ­ണു് ആ വി­ര­ലു­കൾ തു­റ­ന്ന­തെ­ന്ന വി­ചാ­ര­ത്തോ­ടെ യുവതി അ­ഞ്ചു­വി­ര­ലും പി­ടി­ച്ചു വി­ടർ­ത്തി­വ­യ്ക്കു­ന്നു. വി­ജ­യോ­ന്മാ­ദ­ത്തോ­ടെ പൊ­ട്ടി­ച്ചി­രി­ച്ചു്, അവൾ അ­യാ­ളു­ടെ ഉ­ള്ള­ങ്കൈ­യി­ലേ­ക്കു നോ­ക്കു­മ്പോൾ രത്നം പ­തി­ച്ച ഒരു മോ­തി­രം അ­വി­ടെ­യി­രു­ന്നു മി­ന്നു­ന്നു. അ­വൾ­ക്കെ­ന്തൊ­രാ­ഹ്ലാ­ദം! അ­വ­ള­തു് വി­ര­ലി­ല­ണി­ഞ്ഞു­കൊ­ണ്ടു് ഓ­ടി­പ്പോ­കു­മ്പോൾ, അ­ത്ര­വേ­ഗം വി­ര­ലു­കൾ തു­റ­ന്നു­കൊ­ടു­ത്ത­തു് ബു­ദ്ധി­ശൂ­ന്യ­ത­യാ­യി­പ്പോ­യി­യെ­ന്നു് അ­യാൾ­ക്കൊ­രു തോ­ന്നൽ. എ­ന്നാ­ലും അ­വ­ളോ­ടൊ­പ്പം അ­യാ­ളും ആ­ഹ്ലാ­ദി­ക്കു­ന്നു. കാ­മു­ക­ന്റെ കൈ പി­ടി­ച്ചു തു­റ­ക്കു­ന്ന കാ­മു­കി­യെ­പ്പോ­ലെ­യാ­ണു് അ­നു­വാ­ച­കൻ. അ­ല്പ­മൊ­രു പ്ര­യ­ത്നം. ക­വി­യു­ടെ ക­ലാ­സൃ­ഷ്ടി തനിയെ വി­ട­ര­ണം. അ­തി­ന­ക­ത്തി­രി­ക്കു­ന്ന രത്നം അയാൾ കാണണം “മാ­തൃ­ഭൂ­മി”യിലെ “സ്വർ­ണ്ണാ­ഭ­യാം വം­ഗ­ഭൂ­മി” എന്ന കവിത വാ­യി­ക്കൂ. കോ­മ­ള­മാ­യ വി­രൽ­ത്തു­മ്പി­ന്റെ സ്പർ­ശ­മേ­ല്ക്കു­ന്ന­തി­നു മുൻ­പു­ത­ന്നെ ഈ ക­ലാ­സൃ­ഷ്ടി വി­ട­രു­ന്നു. അ­തി­ന­ക­ത്തു് ര­ത്ന­മു­ണ്ടോ? കാണുക

“മം­ഗ­ല­ഭൂ­മി, സു­വർ­ണ്ണാ­ഭ­യാ­കു­മെൻ

വം­ഗ­മ­നോ­ഹ­ര ഭൂമി

…………………………

…………………………

നമ്മൾ ന­ട­ന്നൂ ക­രം­കോർ­ത്തു നിൻഹരി-​

താ­മ്ര­വ­ന­ങ്ങ­ളിൽ, പദ്മാ ന­ദീ­തീ­ര

താ­ല­വ­ന­ങ്ങ­ളിൽ, പിന്നെത്തിരിച്ചുവ-​

ന്നു­മ്മ­റ­ക്കോ­ണി­ലി­രി­ക്കും പഴകിയ

പൊ­ന്നു പല്ലക്കിന്റെയുള്ളിലൊളിച്ചിരു-​

ന്നെങ്ങൾ-​കമലയും ദുർഗ്ഗയുമപ്പുവു-​

മൊ­ന്നി­ച്ചി­രു­ന്നു പു­ളി­യും മ­ധു­ര­വും

തി­ങ്ങി­ന ബാ­ല്യ­കാ­ല കൗ­തൂ­ഹ­ല­ത്തിൻ കനി

തി­ന്നൂ, ചിരി കി­ലു­ങ്ങാ­തെ.”

ടാ­ഗോർ­ഭ­വ­ന­ത്തിൽ സൂ­ക്ഷി­ച്ചി­രു­ന്ന പ­ല്ല­ക്കാ­ണു് ഇതിൽ പ­രാ­മർ­ശി­ക്ക­പ്പെ­ടു­ന്ന­തു്. ആ ഭ­വ­ന­വും പ­ല്ല­ക്കും ഇ­പ്പോൾ പ­ട്ടാ­ള­ക്കാർ ത­കർ­ത്തു­ക­ള­ഞ്ഞു. ക­മ­ല­യും ദുർ­ഗ്ഗ­യും അ­പ്പു­വും ബം­ഗാ­ളി­നോ­വ­ലു­ക­ളി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ള­ത്രേ. ഈ ക­വി­ത­യെ­ഴു­തി­യ ശ്രീ­മ­തി സു­ഗ­ത­കു­മാ­രി ഈ വ­രി­കൾ­ക്കു ശേഷം ടാ­ഗോ­റി ന്റെ ക­ലാ­സൃ­ഷ്ടി­ക­ളെ വാ­ഴ്ത്തു­ന്നു, പി­ന്നീ­ടു് ബം­ഗ്ലാ­ദേ­ശ­ത്തെ ദ്രൗ­പ­ദി­യാ­യി കാ­ണു­ന്നു. അ­പ­മാ­നി­ത­യാ­യ ഈ ദ്രൗ­പ­ദി­യെ—ബം­ഗ്ലാ­ദേ­ശ­ത്തെ—ര­ക്ഷി­ക്കാൻ ഈ­ശ്വ­രൻ­പോ­ലു­മി­ല്ലാ­തെ­യാ­യോ എന്നു ചോ­ദി­ക്കു­ന്നു. ക­വി­ത­യു­ടെ അ­വ­സാ­നം ഇ­ങ്ങ­നെ­യാ­ണു്:

…………………………

സോദരി, പൊ­ട്ടി­ക്ക­ര­ഞ്ഞു കൈ­നീ­ട്ടു­മെൻ

സോദരി, നിൻ കൊടും ചൂ­ടി­ലു­രു­കു­ന്നു

ഞാ­നു­മെൻ ദുർ­ബ­ല­മാ­യൊ­രി­ക്കൈ­ക­ളും

ഈ യു­ഗ­ത്തി­ന്റെ­യാ­ത്മാ­വും.

കാ­മു­കൻ വി­ര­ലു­കൾ മ­ട­ക്കി­വ­ച്ചു­കൊ­ണ്ടു് “ഇ­തി­ന­ക­ത്തു് എ­ന്തെ­ന്നു പറയു” എന്നു കാ­മു­കി­യോ­ടു ചോ­ദി­ക്കു­ന്ന­തു് എ­പ്പോൾ? അ­വ­ളു­ടെ ജ­ന്മ­ദി­ന­ത്തി­ലാ­യി­രി­ക്കാം, അ­ല്ലെ­ങ്കിൽ ആ­ഹ്ലാ­ദ­പ്ര­ദ­മാ­യ മ­റ്റേ­തൊ­രു ദി­വ­സ­ത്തി­ലു­മാ­കാം. പ്രാ­ണ­നാ­ഥ­യു­ടെ അമ്മ മ­രി­ച്ചു­കി­ട­ക്കു­മ്പോൾ ശൃം­ഗ­രി­ക്കാൻ വ­രു­ന്ന ആ­ത്മ­നാ­ഥൻ മ­നു­ഷ്യ­നോ? ബം­ഗ്ലാ­ദേ­ശ­ത്തു് പെൺ­കു­ട്ടി­ക­ളെ ബ­ലാൽ­സം­ഗം ചെ­യ്തു കൊ­ല്ലു­മ്പോൾ പി­ഞ്ചു­കു­ഞ്ഞു­ങ്ങ­ളെ ബ­യ­ണ­റ്റു­കൊ­ണ്ടു് കു­ത്തി­ക്കൊ­ല്ലു­മ്പോൾ, അ­ച്ഛ­ന­മ്മ­മാ­രു­ടെ മുൻ­പിൽ വ­ച്ചു് മകളെ പ­ല­പ്രാ­വ­ശ്യം ബ­ലാൽ­സം­ഗം ചെ­യ്തി­ട്ടു് അ­വ­രു­ടെ ക­ണ്ണു­കൾ തു­ര­ന്നെ­ടു­ക്കു­മ്പോൾ, ചോ­ക്ലേ­റ്റി­ന്റെ മാ­ധു­ര്യ­മു­ള്ള ഇ­ത്ത­രം ക­വി­ത­ക­ളെ­ഴു­താൻ ഹൃ­ദ­യ­ശൂ­ന്യർ­ക്ക­ല്ലാ­തെ മ­റ്റാർ­ക്കു സാ­ധി­ക്കും? റ്റൈം വീ­ക്കി­ലി­യി­ലെ റി­പ്പോർ­ട്ടു­കൾ ഇതാ—

“ത്രി­പു­ര­യി­ലെ മ­റ്റൊ­രു പെൺ­കു­ട്ടി—അ­വൾ­ക്കു് പ­തി­മൂ­ന്നി­നും പ­ത്തൊൻ­പ­തി­നു­മി­ട­യ്ക്കു­ള്ള വ­യ­സ്സു­കാ­ണും—പ­റ­യു­ന്നു തന്നെ പ­തി­മൂ­ന്നു പ­ശ്ചി­മ­പാ­കി­സ്ഥാൻ ഭ­ട­ന്മാർ എ­ങ്ങ­നെ ബ­ലാൽ­സം­ഗം ചെ­യ്തു­വെ­ന്നു്.” “പശ്ചിമബംഗാൾ-​കിഴക്കൻ പാ­ക്കി­സ്ഥാൻ അ­തിർ­ത്തി­യി­ലു­ള്ള പ­ത്രാ­പോ­ളി­ലെ ഒ­ര­ഭ­യാർ­ത്ഥി­ക്യാ­മ്പിൽ­വ­ച്ചു് 16 വ­യ­സ്സു­ള്ള ഒരു ബം­ഗാ­ളി­പ്പെൺ­കു­ട്ടി ഇ­ങ്ങ­നെ പ­റ­യു­ക­യു­ണ്ടാ­യി. അവളും അ­വ­ളു­ടെ അ­ച്ഛ­ന­മ്മ­മാ­രും ഉ­റ­ങ്ങാൻ­കി­ട­ക്കു­മ്പോൾ വെ­ളി­യിൽ കാ­ല്പെ­രു­മാ­റ്റം കേ­ട്ടു. കതകു് വെ­ട്ടി­പ്പോ­ളി­ച്ചു് അനേകം ഭ­ട­ന്മാർ അ­ക­ത്തു കയറി, അവർ ഞങ്ങൾ മൂ­ന്നു­പേ­രു­ടെ നേർ­ക്കും ബ­യ­ണ­റ്റു­കൾ ചൂ­ണ്ടി. എന്റെ കൺ­മു­മ്പിൽ­വ­ച്ചു് എന്റെ അ­ച്ഛ­ന­മ്മ­മാ­രെ തോ­ക്കി­ന്റെ പ­ത്തി­ക്കൊ­ണ്ടു് അ­ടി­ച്ചു­കൊ­ന്നു. അവർ എന്നെ വെറും ത­റ­യി­ലേ­യ്ക്കു വ­ലി­ച്ചി­ട്ടു, എ­ന്നി­ട്ടു് മൂ­ന്നു­പേർ എന്നെ ബ­ലാൽ­സം­ഗം ചെ­യ്തു.” Time 21-6-1971

ഈ റി­പ്പോർ­ട്ടു­കൾ വാ­യി­ച്ചു് നാം ഞെ­ട്ടു­മ്പോ­ഴാ­ണു് സു­ഗ­ത­കു­മാ­രി­യു­ടെ ‘ഫ്രൂ­ട്ട്സ­ല­ഡ്’ കവിത. Sincerity എന്ന അർ­ത്ഥ­ത്തിൽ ഞാൻ “ആ­ത്മാർ­ത്ഥ­ത” എന്ന വാ­ക്കു പ്ര­യോ­ഗി­ക്കാ­റി­ല്ല. എ­ങ്കി­ലും ഇ­പ്പോ­ഴൊ­ന്നു പ്ര­യോ­ഗി­ച്ചു­കൊ­ള്ള­ട്ടെ, ഒ­ട്ടും­ത­ന്നെ ആ­ത്മാർ­ത്ഥ­ത­യി­ല്ലാ­ത്ത ക­വി­ത­യാ­ണു് സു­ഗ­ത­കു­മാ­രി എ­ഴു­തി­വ­ച്ചി­രി­ക്കു­ന്ന­തു്. ക­ശാ­പ്പു­ശാ­ല­യിൽ നി­ല്ക്കു­ന്ന­വർ പ­നി­നീർ­പ്പൂ­വി­നെ­ക്കു­റി­ച്ചു വി­ചാ­രി­ക്കു­മോ?

images/AlbertCamus.jpg
അൽബേർ കമ്യു

മ­നു­ഷ്യൻ നി­ഷ്ഠൂ­ര­പ്ര­വൃ­ത്തി­ക­ളിൽ മു­ഴു­കു­ന്ന­തു് എ­പ്പോൾ? പ­ല­പ്പോ­ഴു­മെ­ന്നു് ഉ­ത്ത­രം. പ്ര­ധാ­ന­മാ­യും വാർ­ദ്ധ­ക്യ­വും രോ­ഗ­വും ഒ­ന്നി­ച്ചു­ചേ­രു­മ്പോൾ. രോ­ഗി­യാ­യ വൃ­ദ്ധൻ അ­ച്ഛൻ­ത­ന്നെ­യാ­വ­ട്ടെ. മ­ക്ക­ളു­ടെ സ­ഹ­താ­പ­ത്തി­നു നിർ­വ്യാ­ജാ­വ­സ്ഥ കാ­ണു­ക­യി­ല്ല. ഈ സ­ത്യ­ത്തി­നു ക­ലാ­ത്മ­ക­മാ­യ രൂപം ന­ല്കി­യി­രി­ക്കു­ന്നു ശ്രീ. ജെ. കെ. വി (ഇ­ട­വ­പ്പാ­തി എന്ന ചെറുകഥ-​മാതൃഭൂമി) മ­രി­ക്കാൻ കി­ട­ക്കു­ന്ന വ­യ­സ്സ­നെ ക­ലാ­പ­ര­മാ­യ വി­ശ്വാ­സ­മു­ള­വാ­കു­മാ­റു് ചി­ത്രീ­ക­രി­ച്ചാ­ണു്, അ­യാ­ളു­ടെ ബ­ന്ധു­ക്ക­ളു­ടെ ചി­ത്ത­വൃ­ത്തി­ക­ളെ സ്ഫു­ടീ­ക­രി­ച്ചാ­ണു്, ക­ഥാ­കാ­രൻ ഇ­ത­നു­ഷ്ഠി­ക്കു­ന്ന­തു്. ക­ഥ­യു­ടെ രൂ­പ­ശി­ല്പ­വും ഭാ­വ­ശി­ല്പ­വും ഒ­ന്നു­പോ­ലെ ആ­കർ­ഷ­ക­മാ­യി­രി­ക്കു­ന്നു. ഈ ക­ഥ­യു­ടെ അ­ടു­ത്തു് ‘ബി’ എ­ഴു­തി­യ “നഷ്ടം” തി­ക­ച്ചും വി­ല­ക്ഷ­ണം തന്നെ. ഒരു റെ­ഡ്ഡി­യു­ടെ ഭാര്യ മ­രി­ച്ചു, അ­യാൾ­ക്കു് ഒരു ദുഃ­ഖ­വു­മി­ല്ല ഇ­താ­ണു് ക­ഥ­യി­ലെ പ്ര­തി­പാ­ദ്യം. ജീ­വി­ത­ത്തി­ന്റെ പൊ­രു­ത്ത­ക്കേ­ടി­നെ കാ­ണി­ക്കാൻ അൽബേർ കമ്യുഅന്യൻ” എ­ന്നൊ­രു നോ­വ­ലെ­ഴു­തി. അതിലെ ക­ഥാ­പാ­ത്ര­ത്തി­നു് അമ്മ മ­രി­ച്ചി­ട്ടു് ഒരു ദുഃ­ഖ­വു­മു­ണ്ടാ­യി­ല്ലെ­ന്നു ചൂ­ണ്ടി­ക്കാ­ണി­ച്ചു. എ­ന്തൊ­രു ഗ്ര­ഹ­പ്പി­ഴ! അ­തി­നു­ശേ­ഷം മ­ല­യാ­ള­ഭാ­ഷ­യി­ലു­ണ്ടാ­കു­ന്ന പല ഗ്ര­ന്ഥ­ങ്ങ­ളി­ലേ­യും ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു് അ­വ­രു­ടെ ബ­ന്ധു­ക്ക­ളു­ടെ മ­ര­ണ­ത്തിൽ ദുഃ­ഖ­മി­ല്ല എ­ന്തൊ­രു ദാ­സ്യ­മ­നോ­ഭാ­വം!

‘തടാകം’ എന്ന വാ­ക്കു കേൾ­ക്കു­മ്പോൾ എ­ന്നി­ലൊ­രു വി­കാ­ര­പ്ര­പ­ഞ്ചം രൂ­പം­കൊ­ള്ളു­ക­യാ­യി. അർ­ദ്ധ­രാ­ത്രി­ക­ളിൽ ഞാൻ വേ­മ്പ­നാ­ട്ടു­കാ­യ­ലി­ലൂ­ടെ ബോ­ട്ടിൽ സ­ഞ്ച­രി­ച്ച­തൊ­ക്കെ ഓർ­മി­ക്കു­ന്നു. ബോ­ട്ടി­ന്റെ ഘർഘർ ശബ്ദം. ഇ­ട­യ്ക്കി­ട­യ്ക്കു­ള്ള മ­ണി­നാ­ദം. വി­ശാ­ല­മാ­യ കായൽ. അ­തി­ന്റെ ഒരു തീ­ര­ത്തു­ള്ള വെ­ള്ളി­വി­ള­ക്കു­കൾ. കാ­യ­ലി­ലേ­ക്കു നോ­ക്കു­മ്പോൾ, ബോ­ട്ടു­ണ്ടാ­ക്കു­ന്ന തിരകൾ. ഇ­വ­യൊ­ക്കെ ഉ­ള­വാ­ക്കു­ന്ന വിവിധ വി­കാ­ര­ങ്ങൾ. ഇ­തു­പോ­ലെ പല പ­ദ­ങ്ങ­ളും ന­മ്മ­ളിൽ വി­കാ­ര­ങ്ങ­ളു­ണർ­ത്തും പക്ഷേ, ശ്രീ. പി. ബി. മ­ണി­യൂർ പ്രേ­മ­ഭം­ഗ­ത്തെ­ക്കു­റി­ച്ചു് മ­ല­യാ­ള­നാ­ട്ടിൽ (ലക്കം 17) എ­ഴു­തി­യ “കു­ന്നും­കു­ന്നും” എന്ന ചെ­റു­ക­ഥ വാ­യി­ച്ചി­ട്ടു് എ­നി­ക്കൊ­രു ച­ല­ന­വു­മു­ണ്ടാ­യി­ല്ല. ആ­വേ­ശ­ത്തോ­ടെ, നാ­ട്യ­ത്തോ­ടെ അ­ദ്ദേ­ഹം പലതും പ­റ­യു­ന്നു. ഒരു ര­വി­യു­ടെ വ­ഞ്ച­ന­യെ­ക്കു­റി­ച്ചു്. ഒരു അ­ശ്വ­നി­യു­ടെ നൈ­രാ­ശ്യ­ത്തെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം വൈ­കാ­രി­ക­ത്വ­ത്തോ­ടെ എ­ന്തൊ­ക്കെ­യോ പ­റ­യു­ന്നു. വാ­യ­ന­ക്കാ­ര­നു് ഒരു വി­കാ­ര­വു­മു­ണ്ടാ­കു­ന്നി­ല്ല. ഹൃ­ദ­യ­ത്തിൽ ഒരു ജ്വാ­ല­യു­യർ­ത്താ­ത്ത ചെ­റു­ക­ഥ എന്തു ചെ­റു­ക­ഥ. ഇ­തു­ത­ന്നെ­യാ­ണു് ശ്രീ. പി. ഏ. ദി­വാ­ക­ര­ന്റെ ‘ആ­ഴ­ത്തിൽ ഒരു ചുഴി’ എന്ന ചെ­റു­ക­ഥ­യെ­ക്കു­റി­ച്ചും പ­റ­യാ­നു­ള്ള­തു്. മ­ലർ­ന്നു­കി­ട­ന്നു പി­ട­യ്ക്കു­ന്ന ക്ഷു­ദ്ര­ജീ­വി­ക­ളെ­ക്ക­ണ്ട­പ്പോൾ ഒരു ഗർ­ഭി­ണി­ക്കു മാ­ന­സി­ക­മാ­യ വ­ല്ലാ­യ്മ. അവ വ­രി­യാ­യി അ­വ­ളു­ടെ വി­ടർ­ത്തി­വ­ച്ച കാ­ലു­ക­ളു­ടെ അ­ടു­ത്തേ­ക്കു വ­ന്ന­പ്പോൾ പ്ര­സ­വ­ത്തി­ന്റെ ആ­ദ്യ­ത്തെ ക­റു­ത്ത ര­ക്ത­മൊ­ഴു­കി­പോ­ലും. വാ­ക്കു­ക­ളു­ടെ ബഹളം, അ­യ­ഥാർ­ത്ഥ­മാ­യ വി­കാ­രം, ക­ല­യു­ടെ നാ­ട്യം എ­ന്നി­വ­യാ­ണു് ഈ ചെ­റു­ക­ഥ­യു­ടെ ദോ­ഷ­ങ്ങൾ. ഗു­ണ­മൊ­ട്ടി­ല്ല­താ­നും.

images/Bhishamsahni.jpg
ഭീഷ്മ സാ­ഹ്നി

ഞാ­നൊ­രു സം­ഭ­വ­ത്തെ­ക്കു­റി­ച്ചു കേ­ട്ടി­ട്ടു­ണ്ടു്. എ­ത്ര­ത്തോ­ളം ശ­രി­യാ­ണെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ. അച്ഛൻ മകനെ ക­ഷ്ട­പ്പെ­ട്ടു പ­ഠി­പ്പി­ച്ചു. മകൻ പ­ഠി­ച്ചു വലിയ ആളായി. ഇം­ഗ്ല­ണ്ടിൽ­പ്പോ­യി മ­ട­ങ്ങി­വ­ന്ന അയാൾ മ­ദ്രാ­സി­ലെ ഒരു കോ­ളേ­ജിൽ ഇം­ഗ്ലീ­ഷ് പ്രൊ­ഫ­സ­റാ­യി. ഒരു ദിവസം ആ പ്രൊ­ഫ­സ­റെ കാണാൻ ചിലർ വ­ന്ന­പ്പോൾ അ­യാ­ളു­ടെ അച്ഛൻ ഒരു മു­ഷി­ഞ്ഞ തോർ­ത്തു­മാ­ത്രം ഉ­ടു­ത്തു­കൊ­ണ്ടു് മു­റ്റ­ത്തു് വി­റ­കു­വെ­ട്ടി­ക്കീ­റു­ക­യാ­യി­രു­ന്നു വ­ന്ന­യാ­ളു­കൾ പ്രൊ­ഫ­സ­റോ­ടു ചോ­ദി­ച്ചു: Who is that? (ആ­രാ­ണു് അയാൾ) പ്രൊ­ഫ­സർ സ­ങ്കോ­ചം കൂ­ടാ­തെ മ­റു­പ­ടി ന­ല്കി­പോ­ലും. “My servant” (എന്റെ വേ­ല­ക്കാ­രൻ) ഈ ഇം­ഗ്ലീ­ഷ് പ്രൊ­ഫ­സർ മ­രി­ച്ചി­ട്ടു് അധികം കാ­ല­മാ­യി­ല്ല. ഇക്കഥ സ­ത്യ­മാ­ക­ട്ടെ, അ­സ­ത്യ­മാ­ക­ട്ടെ. എ­ന്താ­യാ­ലും അ­തി­ലൊ­രു മ­നഃ­ശാ­സ്ത്ര­ത­ത്ത്വം ഒ­ളി­ഞ്ഞി­രി­പ്പു­ണ്ടു്. ആ ത­ത്ത്വ­ത്തെ ക­ലാ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന ഒരു കഥ “മ­ല­യാ­ള­നാ­ട്ടി”ലു­ണ്ടു്. ഭീഷ്മ സാ­ഹ്നി യുടെ “സ­ല്ക്കാ­രം.” വൃ­ദ്ധ­നാ­യ അ­ച്ഛ­നേ­യും വൃ­ദ്ധ­യാ­യ അ­മ്മ­യേ­യും മ­ക്ക­ളെ­ത്ര വെ­റു­ത്താ­ലും അ­വർ­ക്കു് സ­ന്താ­ന­ങ്ങ­ളോ­ടു­ള്ള സ്നേ­ഹ­ത്തി­നു് ഒരു ലോ­പ­വും സം­ഭ­വി­ക്കു­ക­യി­ല്ലെ­ന്നും ആ കഥ വ്യ­ക്ത­മാ­ക്കു­ന്നു. ഒരു ദോ­ഷ­മേ­യു­ള്ളൂ ഭീഷ്മ സാ­ഹ്നി­യു­ടെ ക­ഥ­യ്ക്കു്. അതു് ഒ­രാ­ന്റി­ക്ലൈ­മാ­ക്സിൽ അ­വ­സാ­നി­ക്കു­ന്നു. ഈ ചെ­റു­ക­ഥ തർ­ജ്ജ­മ ചെ­യ്ത­തു് ശ്രീ. വി. ഡി. കൃ­ഷ്ണൻ­ന­മ്പ്യാ­രാ ണു്. “വ­ന്നും പോയീം കൊ­ണ്ടി­രു­ന്നു,” “വ­ളി­ച്ച മുഖം” എ­ന്നി­ങ്ങ­നെ­യു­ള്ള ഗ്രാ­മ്യ­പ്ര­യോ­ഗ­ങ്ങൾ അ­ദ്ദേ­ഹം ഒ­ഴി­വാ­ക്കു­ന്ന­തു കൊ­ള്ളാം.

എ­നി­ക്കു് എന്റെ വി­ദ്യാർ­ത്ഥി­ക­ളോ­ടു വലിയ വാ­ത്സ­ല്യ­മാ­ണു്. അ­വ­രെ­ല്ലാ­വ­രും എ­ന്നോ­ടു സ്നേ­ഹ­ത്തോ­ടും ബ­ഹു­മാ­ന­ത്തോ­ടും പെ­രു­മാ­റു­ന്നു. എ­ങ്കി­ലും ആ­ഴ്ച­യിൽ പ­തി­ന്നാ­ലു മ­ണി­ക്കൂർ പ­ഠി­പ്പി­ക്കു­ന്ന­തു് പ്ര­യാ­സ­മു­ള്ള ജോ­ലി­യാ­ണു്. അ­ങ്ങ­നെ തൊ­ണ്ട­യി­ലെ വെ­ള്ളം വ­റ്റി­ച്ചു് ഞാ­നു­ണ്ടാ­ക്കു­ന്ന പ­ണ­ത്തിൽ­നി­ന്നു് മു­ന്നൂ­റു­രൂ­പ­യോ­ളം കൊ­ടു­ത്തു് അ­ടു­ത്ത­കാ­ല­ത്തു കുറെ ക­സേ­ര­വാ­ങ്ങി. ക­ട­യു­ടെ ഉ­ട­മ­സ്ഥ­നെ വി­ശ്വ­സി­ച്ചു് ഞാനവ പ­രി­ശോ­ധി­ച്ചി­ല്ല. വീ­ട്ടിൽ­കൊ­ണ്ടു­വ­ന്നു നോ­ക്കി­യ­പ്പോൾ എല്ലാ ക­സേ­ര­യും പൊ­ട്ടി­ത്ത­കർ­ന്നി­രി­ക്കു­ന്നു. കു­റ്റ­ക്കാ­രൻ ആരു്? ഞാനോ വി­ല്പ­ന­ക്കാ­ര­നോ? ഞാൻ തന്നെ. ഇ­ന്ന­ലെ എന്റെ വീ­ട്ടു­മു­റ്റ­ത്തു നി­ല്ക്കു­ന്ന തെ­ങ്ങിൽ­നി­ന്നു് അ­ടർ­ന്നു­വീ­ണ തേങ്ങ “കെട്ട”താ­യി­രു­ന്നു. കു­റ്റം വൃ­ക്ഷ­ത്തി­ന്റെ­തോ എ­ന്റേ­തോ? എന്റെ കു­റ്റം തന്നെ. കസേര ഞാൻ പ­രി­ശോ­ധി­ക്കേ­ണ്ടി­യി­രു­ന്നു. തെ­ങ്ങി­നു് നല്ല വ­ള­മി­ടേ­ണ്ടി­യി­രു­ന്നു. “കു­ങ്കു­മം” വാ­രി­ക­യിൽ ക­ഥ­യെ­ഴു­തു­ന്ന അരവി പ­തി­വാ­യി കൃ­ത്രി­മ­ത്വം ക­ലർ­ന്ന ക­ഥ­ക­ളാ­ണു് ന­മു­ക്കു നൽ­കു­ന്ന­തു്. ഈ ആ­ഴ്ച­യും “സംഗമം” എ­ന്നൊ­രു കൃ­ത്രി­മ­മാ­യ കഥ അ­ദ്ദേ­ഹം എ­ഴു­തി­യി­ട്ടു­ണ്ടു്. ഞാൻ അ­രു­വി­യെ കു­റ്റ­പ്പെ­ടു­ത്തു­ന്നി­ല്ല. ക­ലാ­ശൂ­ന്യ­ങ്ങ­ളാ­യ ചെ­റു­ക­ഥ­ക­ളും ക­വി­ത­ക­ളും ഉ­ണ്ടാ­കു­ന്ന­തു് വാ­യ­ന­ക്കാ­രു­ടെ തെ­റ്റു­കൊ­ണ്ടാ­ണു്.

സ്ക്കൂ­ളി­ലെ പ്യൂ­ണി­ന്റെ മകൾ ആ സ്കൂ­ളിൽ­ത്ത­ന്നെ അ­ദ്ധ്യാ­പി­ക­യാ­യി. അ­വൾ­ക്കു വൈ­ഷ­മ്യ­മു­ണ്ടാ­ക­രു­തെ­ന്നു് കരുതി ഹെ­ഡ്മാ­സ്റ്റർ പ്യൂ­ണി­നെ നൈ­റ്റ്വാ­ച്ച­റാ­ക്കി. അ­ങ്ങ­നെ വാ­ച്ച­റാ­യി­ക്ക­ഴി­ഞ്ഞു­വ­രു­മ്പോൾ അ­യാൾ­ക്കൊ­രു കൊതി മകളെ കാണാൻ. അവൾ ഉ­റ­ങ്ങു­ക­യാ­ണോ ഉ­റ­ങ്ങാ­തി­രി­ക്കു­ക­യാ­ണോ എ­ന്നു് അ­യാൾ­ക്ക­റി­യ­ണം. അയാൾ സ്ക്കൂ­ളിൽ­നി­ന്നു വീ­ട്ടി­ലെ­ത്തി. മ­ക­ളു­ടെ മു­റി­യി­ലേ­ക്കു് എ­ത്തി­നോ­ക്കി­യ­പ്പോൾ ഹെ­ഡ്മാ­സ്റ്റർ അ­വ­ളു­മാ­യി ശൃം­ഗാ­ര­ലീ­ല­ക­ളാ­ടു­ന്നു. വാ­ച്ചർ ഒ­ര­ക്ഷ­രം ശ­ബ്ദി­ച്ചി­ല്ല. നേരം വെ­ളു­ത്ത­പ്പോൾ അയാൾ സ്ക്കൂ­ളിൽ തൂ­ങ്ങി­നി­ല്ക്കു­ന്ന­താ­ണു് നാ­ട്ടു­കാർ ക­ണ്ട­തു്. ജ­ന­യു­ഗം വാ­രി­ക­യിൽ ശ്രീ. വ­ട­ക്കോ­ടു ഭാസി എ­ഴു­തി­യ ഈ ചെ­റു­ക­ഥ വാ­യി­ച്ചി­ട്ടു് ഞാൻ മാ­ന്യ­വാ­യ­ന­ക്കാ­രോ­ടു് ഒരു ചോ­ദ്യം ചോ­ദി­ക്കു­ന്നു. “ന­മ്മു­ടെ ഹീ­ന­ങ്ങ­ളാ­യ ചെ­റു­ക­ഥ­ക­ളെ ഉ­ത്ക്കൃ­ഷ്ട­ങ്ങ­ളാ­ക്കാൻ നാം എ­ന്താ­ണു ചെ­യ്യേ­ണ­തു്?… മ­നോ­രാ­ജ്യം ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. അ­യ്മ­നം ജോൺ എ­ഴു­തി­യ “ആ­ട്ടിൻ­കു­ട്ടി­യു­ടെ മരണം” എന്ന ചെ­റു­ക­ഥ. സതീശ് കോ­ളേ­ജ­ദ്ധ്യാ­പ­ക­നാ­ണു്. അയാൾ ക്രി­സ്റ്റീ­ന­യെ­ന്ന വി­ദ്യാർ­ത്ഥി­നി­യെ സ്നേ­ഹി­ച്ചു വി­വാ­ഹം ക­ഴി­ച്ചു. വി­ജാ­തീ­യ­വി­വാ­ഹം ക­ഴി­ച്ചു് അയാൾ ഭാ­ര്യ­യു­മാ­യി വീ­ട്ടി­ലെ­ത്തു­മ്പോൾ, അ­യാൾ­ത­ന്നെ ഗർ­ഭി­ണി­യാ­ക്കി­യ വേ­ല­ക്കാ­രി അവിടെ നി­ല്ക്കു­ന്നു. ഇ­താ­ണു് “ആ­ട്ടിൻ­കു­ട്ടി­യു­ടെ മരണം.” വരനും വ­ധു­വും കാ­റി­ലാ­ണു് വീ­ട്ടി­ലേ­ക്കു പോ­കു­ന്ന­തു്. കാ­റി­ന്റെ വേ­ഗ­ത്തി­നു് അ­നു­സ­രി­ച്ചു് അ­യാ­ളു­ടെ വി­കാ­ര­ത്തി­ന്റെ­വേ­ഗം കൂ­ട്ടു­ന്ന­തു ക­ഥാ­കാ­രൻ ചി­ത്രീ­ക­രി­ക്കു­ന്നു. ആ ടെ­ക്നി­ക്ക് കൊ­ള്ളാം. പക്ഷേ, ഇതൊരു സർ­വ്വ­സാ­ധാ­ര­ണ­മാ­യ ചെ­റു­ക­ഥ­യാ­ണു്. ആ സർ­വ്വ­സാ­ധാ­ര­ണ­ത്വ­ത്തിൽ ഒ­ര­സാ­ധാ­ര­ണ­ത്വം വ­രു­ത്തു­മ്പോ­ഴാ­ണു് ക­ല­യു­ണ്ടാ­വു­ക. അ­തു­മാ­ത്രം ഇ­വി­ടെ­യി­ല്ല.

images/MahatmaGandhi1931.jpg
മ­ഹാ­ത്മാ­ഗാ­ന്ധി

മ­ഹാ­ത്മാ­ഗാ­ന്ധി യുടെ ആ­ശ്ര­മം. തെ­ല്ല­ക­ലെ സ്ത്രീ­കൾ താ­മ­സി­ക്കു­ന്ന കു­ടി­ലു­കൾ. പു­രു­ഷ­ന്മാർ സ്ത്രീ­ക­ളു­ടെ വാ­സ­സ്ഥ­ല­ത്തി­ന­ടു­ത്തു് ചെ­ന്നു കി­ട­ന്നു­കൂ­ടെ­ന്നു് ഗാ­ന്ധി­ജി­ക്കു നിർ­ബ­ന്ധ­മു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹം രാ­ത്രി­സ­മ­യ­ത്തു് പ­രി­ശോ­ധ­ന­യ്ക്കു­വേ­ണ്ടി അ­വി­ടെ­യെ­ങ്ങും ന­ട­ക്കും. അ­ങ്ങ­നെ ന­ട­ക്കു­ന്ന സ­മ­യ­ത്തു്, ഒരാൾ സ്ത്രീ­ക­ളു­ടെ താ­മ­സ­സ്ഥ­ല­ത്തി­ന­ടു­ത്തു­ചെ­ന്നു കി­ട­ക്കു­ന്ന­തു് ഗാ­ന്ധി­ജി കണ്ടു. അ­ദ്ദേ­ഹം ഉടനെ പ­റ­ഞ്ഞു: “Well this fellow sleeps in the wrong place. Get up.” ഇയാൾ തെ­റ്റാ­യ സ്ഥ­ല­ത്തു് ഉ­റ­ങ്ങു­ന്നു. എ­ഴു­ന്നേ­ല്ക്കു. ന­മ്മു­ടെ ക­ഥാ­കാ­ര­ന്മാർ തെ­റ്റാ­യ സ്ഥ­ല­ങ്ങ­ളിൽ താ­വ­ള­മ­ടി­ച്ചി­രി­ക്കു­ന്നു. ഒരു ഗാ­ന്ധി­ജി­യെ­ക്കൊ­ണ്ടേ അവരെ എ­ഴു­ന്നേ­ല്പി­ക്കാൻ സാ­ധി­ക്കൂ.

ഈ മാ­സ­ത്തിൽ പ്ര­സാ­ധ­നം ചെയ്ത പ്ര­ധാ­ന­പ്പെ­ട്ട പു­സ്ത­ക­ങ്ങൾ പ്രൊ­ഫ­സർ മു­ണ്ട­ശ്ശേ­രി യുടെ “ആ­ശാൻ­ക­വി­ത—ഒരു പഠനം” “വ­ള്ള­ത്തോൾ­ക്ക­വി­ത—ഒരു പഠനം” ശ്രീ. സി. എച്ച്. മു­ഹ­മ്മ­ദ് കോയ യുടെ “ലോകം ചു­റ്റി­ക്ക­ണ്ടു” പ്രൊ­ഫ­സർ എൻ. കൃ­ഷ്ണ­പി­ള്ള യുടെ “തി­ര­ഞ്ഞെ­ടു­ത്ത പ്ര­ബ­ന്ധ­ങ്ങൾ” എ­ന്നി­വ­യാ­ണു്. ക­ല­യു­ടെ ധർ­മ്മം ആ­ശ­യ­സ്ഫു­ടീ­ക­ര­ണ­മാ­ണു്, ഇ­ന്ദ്രി­യാ­നു­ഭൂ­തി­യു­ടെ ആ­വി­ഷ്ക്കാ­ര­മ­ല്ല എ­ന്നു് മു­ണ്ട­ശ്ശേ­രി വി­ശ്വ­സി­ക്കു­ന്നു. ആ വി­ശ്വാ­സ­ത്തി­നു് അ­നു­രൂ­പ­മാ­യി­ട്ടാ­ണു് ഇ­ത്ര­യും കാലം അ­ദ്ദേ­ഹം നി­രൂ­പ­ണ­കർ­മ്മ­വും വി­മർ­ശ­ന­കർ­മ്മ­വും അ­നു­ഷ്ഠി­ച്ചി­ട്ടു­ള്ള­തു്. ഇ­പ്പോൾ പ്ര­സാ­ധ­നം ചെയ്ത രണ്ടു ഗ്ര­ന്ഥ­ങ്ങ­ളും അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശ്വാ­സ­ത്തെ ഉ­ദ്ഘോ­ഷ­ണം ചെ­യ്യു­ന്നു. മു­ണ്ട­ശ്ശേ­രി­യു­ടെ ഈ രണ്ടു പു­സ്ത­ക­ങ്ങ­ളിൽ കൂ­ടു­തൽ മെ­ച്ച­മാ­യി എ­നി­ക്കു തോ­ന്നി­യ­തു് “ആ­ശാൻ­ക­വി­ത—ഒരു പഠനം” എ­ന്ന­താ­ണു്. വി­ചാ­ര­ശീ­ല­നാ­യ ആശാനെ ക്കു­റി­ച്ചു് ആ­ശ­യ­ഗാം­ഭീ­ര്യ­ത്തിൽ വി­ശ്വാ­സ­മർ­പ്പി­ക്കു­ന്ന മു­ണ്ട­ശ്ശേ­രി എ­ഴു­തി­യ­പ്പോൾ ആ ഗ്ര­ന്ഥം ന­ന്നാ­യി. അതിൽ വി­സ്മ­യ­ത്തി­ന­വ­കാ­ശ­മി­ല്ല. ഈ രണ്ടു ഗ്ര­ന്ഥ­ങ്ങ­ളും വി­സ്ത­രി­ച്ചു­ള്ള പ­ഠ­ന­ത്തി­നു് അർ­ഹ­ങ്ങ­ളാ­ണു്. നി­ഷ്പ­ക്ഷി­ത ഇ­വ­യു­ടെ മു­ദ്ര­ക­ളാ­ണെ­ന്നു­മാ­ത്രം പ­റ­യ­ട്ടെ.

ശ്രീ. സി. എച്ച്. മു­ഹ­മ്മ­ദ് കോ­യ­യു­ടെ “ലോകം ചു­റ്റി­ക്ക­ണ്ടു” എ­ന്ന­തു് യാ­ത്രാ­വി­വ­ര­ണ­ഗ്ര­ന്ഥ­മാ­ണു്. അ­ദ്ദേ­ഹം കൈറോ, റോം, പാ­രീ­സ്, ലണ്ടൻ എന്നീ പ­ട്ട­ണ­ങ്ങൾ ദർ­ശി­ച്ചി­ട്ടു് അ­മേ­രി­ക്ക­യി­ലെ­ത്തി. അ­വി­ടെ­യു­ള്ള പ്ര­ധാ­ന­ന­ഗ­ര­ങ്ങൾ ക­ണ്ട­തി­നു­ശേ­ഷം ഹോ­ണോ­ലു­ലു, ടോ­ക്കി­യോ, സി­ങ്ക­പ്പൂർ എന്നീ പ­ട്ട­ണ­ങ്ങ­ളിൽ ചെ­ന്നു. ഇ­ങ്ങ­നെ ലോ­ക­മാ­കെ ന­ട­ത്തി­യ ഒരു പ­ര്യ­ട­ന­ത്തി­ന്റെ ആ­കർ­ഷ­ക­മാ­യ വി­വ­ര­ണം ഈ ഗ്ര­ന്ഥ­ത്തിൽ നി­ന്നു ല­ഭി­ക്കും. ആ സ്ഥ­ല­ങ്ങ­ളിൽ ദർ­ശി­ക്കാ­വു­ന്ന സ­വി­ശേ­ഷ­ത­ക­ളാ­കെ അ­ദ്ദേ­ഹം തന്റെ ഗ്ര­ന്ഥ­ത്തിൽ ആ­വി­ഷ്ക്ക­രി­ക്കു­ന്നു. ത­ടാ­ക­ങ്ങൾ ദാഹം മാ­റ്റാ­നു­ള്ള­വ­യാ­ണു്. ആ താ­ട­ക­ത്തി­ലേ­ക്കു­ള്ള മാർ­ഗ്ഗം ചൂ­ണ്ടി­ക്കാ­ണി­ച്ചു­ത­രു­ന്ന­യാ­ളി­നെ നാം ബ­ഹു­മാ­നി­ക്കും. മ­നു­ഷ്യ­ന്റെ വി­ജ്ഞാ­ന­ദാ­ഹ­ത്തി­നു് ഉ­പ­ശ­മ­നം ന­ല്കു­ന്ന­വ­യാ­ണു് യാ­ത്രാ­വി­വ­ര­ണ­ങ്ങൾ. ആ നി­ല­യി­ലും ശ്രീ. മു­ഹ­മ്മ­ദു­കോ­യ­യു­ടെ ഗ്ര­ന്ഥം പ്രാ­ധാ­ന്യ­മർ­ഹി­ക്കു­ന്നു.

images/NKrishnaPillai.jpg
എൻ. കൃ­ഷ്ണ­പി­ള്ള

ഇന്നു കേ­ര­ള­ത്തി­ലു­ള്ള പ­ണ്ഡി­ത­ന്മാ­രിൽ നി­ഷ്പ­ക്ഷ­ചി­ന്താ­ഗ­തി­യു­ള്ള­വ­രിൽ പ്ര­ധാ­ന­നാ­ണു് പ്രൊ­ഫ­സർ എൻ. കൃ­ഷ്ണ­പി­ള്ള. നാ­ട­ക­ക്കാ­ര­നെ­ന്ന നി­ല­യിൽ പ്ര­ശ­സ്ത­നാ­യ അ­ദ്ദേ­ഹം പ്ര­ഗ­ല്ഭ­നാ­യ വി­മർ­ശ­കൻ കൂ­ടി­യാ­ണെ­ന്നു് വി­ളം­ബ­രം ചെ­യ്യു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ബ­ന്ധ­സ­മാ­ഹാ­ര­ഗ്ര­ന്ഥം. (തി­ര­ഞ്ഞെ­ടു­ത്ത പ്രബന്ധങ്ങൾ-​ഒന്നാംഭാഗം) കാ­ളി­ദാ­സൻ, എ­ഴു­ത്ത­ച്ഛൻ, ടാഗോർ, കു­മാ­ര­നാ­ശാൻ, വ­ള്ള­ത്തോൾ, ച­ങ്ങ­മ്പു­ഴ, ബർ­നാർ­ഡ്ഷാ, തകഴി, കാരൂർ എന്നീ സാ­ഹി­ത്യ­കാ­ര­ന്മാ­രെ­ക്കു­റി­ച്ചു­ള്ള ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ പ­ഠ­ന­ങ്ങൾ ഈ ഗ്ര­ന്ഥ­ത്തി­ലു­ണ്ടു്. നാം റോ­ഡിൽ­കൂ­ടെ ന­ട­ക്കു­മ്പോൾ ചി­ല­രു­ടെ നിഴൽ ന­മ്മു­ടെ ശ­രീ­ര­ത്തിൽ വ­ന്നു­വീ­ഴു­ന്ന­തു­പോ­ലും ന­മു­ക്കി­ഷ്ട­മി­ല്ല. ഇ­വി­ടെ­യാ­ക­ട്ടെ പ്രൊ­ഫ­സർ എൻ. കൃ­ഷ്ണ­പി­ള്ള തന്റെ നിഴൽ ചില സാ­ഹി­ത്യ­നാ­യ­ക­രിൽ വീ­ഴ്ത്തു­ന്നു. അ­ക്കാ­ഴ്ച ന­മു­ക്കു് ആ­ഹ്ലാ­ദ­പ്ര­ദ­മാ­ണു്. കാരണം, നിഴൽ പ്ര­ഗ­ല്ഭ­നാ­യ കൃ­ഷ്ണ­പി­ള്ള­യു­ടെ­താ­ണു് എ­ന്ന­തു­ത­ന്നെ.

നി­ങ്ങൾ­ക്കു ച­ന്ദ്ര­നെ അ­ടു­ത്തു­കാ­ണ­ണ­മോ? എ­ങ്കിൽ ഒരു ജ­ലാ­ശ­യം വീ­ട്ടി­ന്റെ മു­റ്റ­ത്തു് നിർ­മ്മി­ക്കു. അതിലെ ജ­ല­ത്തി­നു് നൈർ­മ്മ­ല്യം കൂ­ടു­ന്തോ­റും അ­ന്ത­രീ­ക്ഷ­ത്തി­ലെ ച­ന്ദ്രൻ കൂ­ടു­ത­ലാ­യി അതിൽ തെ­ളി­ഞ്ഞു പ്ര­തി­ഫ­ലി­ക്കും. സാ­ഹി­ത്യ­ത്തി­നു ലാ­ളി­ത്യം കൂ­ട്ടു­ന്തോ­റും സൗ­ന്ദ­ര്യ­വും വർ­ദ്ധി­ച്ചു­കാ­ണും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-10-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 23, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.