SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-10-17-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഇ­രു­ട്ടി­ലെ സൂ­ര്യ­ര­ശ്മി

അതാ അവർ നി­ല­വി­ളി­ക്കു­ന്നു. നി­ങ്ങ­ള­തു കേൾ­ക്കു­ന്നി­ല്ലേ? ആ രോദനം നി­ങ്ങ­ളു­ടെ അ­സ്ഥി­ക്കു­ള്ളി­ലെ മ­ജ്ജ­വ­രെ­യും ക­ട­ന്നു­ചെ­ല്ലു­ന്നി­ല്ലേ? ഉ­വ്വു്, അ­തു­കൊ­ണ്ടാ­ണ­ല്ലോ നി­ങ്ങ­ളു­ടെ മു­ഖ­ത്തു വി­ഷാ­ദം, ഹൃ­ദ­യ­ത്തിൽ നൈ­രാ­ശ്യം. എ­ന്താ­ണു് ആ രോദനം? “സ­ഹാ­യി­ക്കു, സ­ഹാ­യി­ക്കു”. നി­ങ്ങ­ളും ഞാനും സഹായം ന­ല്കാൻ സ­ന്ന­ദ്ധ­രാ­വു­ന്നു. അ­ധാർ­മ്മി­ക­ത്വ­ത്തി­നെ­തി­രേ, ക്രൂ­ര­ത­യ്ക്കെ­തി­രേ നാം പ­ട­വെ­ട്ടാൻ ത­യ്യാ­റാ­വു­ന്നു. അതിനു സ­ന്ന­ദ്ധ­ര­ല്ലെ­ങ്കിൽ നാം മ­നു­ഷ്യ­ര­ല്ല. ബം­ഗ്ലാ­ദേ­ശ­ത്തി­ന്റെ നി­ല­വി­ളി കേ­ട്ടു് നാം ദുഃ­ഖി­ക്കു­ന്നി­ല്ലെ­ങ്കിൽ നാം മ­നു­ഷ്യ­ര­ല്ല. പക്ഷേ, നാം മ­നു­ഷ്യർ തന്നെ. നമ്മൾ ദുഃ­ഖി­ക്കു­ന്നു, പ്ര­ക­മ്പ­നം കൊ­ള്ളു­ന്നു. അ­ങ്ങ­നെ സ­ങ്ക­ട­പ്പെ­ടു­ക­യും ഞെ­ട്ടു­ക­യും ചെ­യ്യു­ന്ന ന­മ്മ­ളു­ടെ­യെ­ല്ലാം പ്ര­തി­നി­ധി­യാ­യി ശ്രീ. സി. പി. സാബു “മാ­തൃ­ഭൂ­മി” വാ­രി­ക­യിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. “ബം­ഗ്ലാ­ദേ­ശ്, ബം­ഗ്ലാ­ദേ­ശ്” എന്ന, അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­റു­ക­ഥ വാ­യി­ക്കൂ. ഭാ­വ­സം­ദൃ­ബ്ധ­ത­യാർ­ന്ന ഒരു ഹൃ­ദ­യ­ത്തിൽ ഒരു ഭ­യ­ങ്ക­ര­സം­ഭ­വം ആ­ഘാ­ത­മേ­ല്പി­ച്ച­തെ­ങ്ങ­നെ­യെ­ന്നു ന­മു­ക്കു മ­ന­സ്സി­ലാ­ക്കാം. ആ ആ­ഘാ­ത­മു­ള­വാ­ക്കി­യ വി­കാ­ര­ങ്ങ­ളെ ക­ലാ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ക്കേ­ണ്ട­തെ­ങ്ങ­നെ­യെ­ന്നു മ­ന­സ്സി­ലാ­ക്കാം. ആണ്ടി എ­ന്നൊ­രു ക­ഥാ­പാ­ത്ര­ത്തെ സാബു അ­വ­ത­രി­പ്പി­ക്കു­ന്നു. അ­യാ­ളു­ടെ മ­ന­സ്സി­ന്റെ ദർ­പ്പ­ണ­ത്തിൽ ബം­ഗ്ലാ­ദേ­ശ­ത്തി­ലെ കൊ­ല­പാ­ത­ക­ങ്ങ­ളും ബ­ലാൽ­സം­ഗ­ങ്ങ­ളും ര­ക്ത­പ്ര­വാ­ഹ­ങ്ങ­ളും പ്ര­തി­ഫ­ലി­ച്ച­തെ­ങ്ങ­നെ­യെ­ന്നു അ­ദ്ദേ­ഹം ക­ല­യ്ക്കു് അ­വ­ശ്യ­മു­ണ്ടാ­യി­രി­ക്കേ­ണ്ട നി­സ്സം­ഗ­ത­യോ­ടെ വ്യ­ക്ത­മാ­ക്കു­ന്നു. കൊ­ടും­തി­മി­ര­ത്തിൽ ക­ട­ന്നു വ­രു­ന്ന സൂ­ര്യ­ര­ശ്മി­യാ­ണു് ഈ ചെ­റു­ക­ഥ. ബം­ഗ്ലാ­ദേ­ശ­ത്തി­ന്റെ സ്വാ­ത­ന്ത്ര്യാ­ഭി­ലാ­ഷ­വും സൂ­ര്യ­ര­ശ്മി­ത­ന്നെ. സൂ­ര്യ­പ്ര­കാ­ശം ഒ­രി­ക്ക­ലും പ­രാ­ജ­യ­പ്പെ­ടു­ക­യി­ല്ല. ഇ­രു­ട്ടി­നെ ഭേ­ദി­ച്ചു് അതു വി­രാ­ജി­ക്കും. സാ­ബു­വി­ന്റെ “സൂ­ര്യ­ര­ശ്മി”യ്ക്കു് എന്റെ അ­ഭി­വാ­ദ­നം, ബം­ഗ്ലാ­ദേ­ശ­ത്തി­ന്റെ സ്വ­ത­ന്ത്ര വാഞ്ഛ എന്ന സൂ­ര്യ­ര­ശ്മി­ക്കും എന്റെ അ­ഭി­വാ­ദ­നം.

images/CPRamaswamiAiyar1939.jpg
സി. പി. രാ­മ­സ്വാ­മി അയ്യർ

പ­ഴ­യ­കാ­ര്യം പ­റ­യു­ക­യാ­ണു്. ഇ­രു­പ­ത്ത­ഞ്ചു­വർ­ഷം മുൻ­പു­ള്ള അ­സം­ബ്ലി. ഒരു മെ­മ്പർ സർ സി. പി. രാ­മ­സ്വാ­മി അ­യ്യ­രെ നോ­ക്കി­പ്പ­റ­യു­ക­യാ­ണു്: “സർ, ട്രാൻ­സ്പോർ­ട്ട് ബ­സ്സി­ലെ ചോർ­ച്ച­കാ­ര­ണം ഒരു നി­വൃ­ത്തി­യു­മി­ല്ല. ഞാൻ ഇ­ന്ന­ലെ ചെ­ങ്ങ­ന്നൂ­രിൽ­നി­ന്നു് തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു യാത്ര ചെ­യ്യു­ക­യാ­യി­രു­ന്നു. ഭ­യ­ങ്ക­ര­മാ­യ മഴ. ചോർ­ച്ച സ­ഹി­ക്കാൻ വ­യ്യാ­തെ ഞാൻ കുട നി­വർ­ത്തു­പി­ടി­ച്ചു ബ­സ്സി­ന­ക­ത്തു്. എ­ന്നി­ട്ടും എന്റെ തല മു­ഴു­വൻ ന­ന­ഞ്ഞു”. സി. പി. ഉടനെ മ­റു­പ­ടി നല്കി: “കുട നി­വർ­ത്തി­പ്പി­ടി­ച്ചി­ട്ടും മെ­മ്പ­റു­ടെ തല ന­ന­ഞ്ഞെ­ങ്കിൽ ക­ട­യ്ക്കു വലിയ ദ്വാ­ര­മു­ണ്ടാ­യി­രു­ന്നി­രി­ക്ക­ണം.” അ­തു­കേ­ട്ടു് പരാതി പറഞ്ഞ മെ­മ്പ­റും ചി­രി­ച്ചു. മ­റ്റൊ­രു സംഭവം, ഒരു ഡി­പ്പാർ­ട്ടു­മെ­ന്റ് “മേ­ല­ദ്ധ്യ­ക്ഷൻ” കുറെ യ­ന്ത്ര­ങ്ങൾ വാ­ങ്ങി­യി­ട്ടു് അ­നു­വാ­ദ­ത്തി­നാ­യി ഗ­വ­ണ്മെ­ന്റി­ലേ­യ്ക്കു എഴുതി. അ എ­ഴു­ത്തി­ന്റെ അ­വ­സാ­ന­ത്തിൽ “My action may be ratified” (എന്റെ പ്ര­വൃ­ത്തി­ക്കു് ഗ­വ­ണ്മെ­ന്റി­ന്റെ സ്ഥി­രീ­ക­ര­ണം വേണം) എ­ന്നെ­ഴു­തി­യി­രു­ന്നു. ഫയൽ ദി­വാൻ­ജി­യു­ടെ അ­ടു­ക്ക­ലെ­ത്തി. അ­ദ്ദേ­ഹം വ്യാ­ക­ര­ണ­പ്പി­ശ­കു­നി­റ­ഞ്ഞ ആ എ­ഴു­ത്തിൽ തെ­റ്റു­ക­ളു­ള്ള സ്ഥ­ല­ങ്ങ­ളി­ലെ­ല്ലാം വ­ട്ട­മി­ട്ടു് C.P.R. എ­ന്നു് ഇ­നി­ഷ്യൽ വച്ചു. എ­ന്നി­ട്ടു് ഓർ­ഡ­റി­ട്ടു. “The action may be ratified, but not the grammar” (പ്ര­വൃ­ത്തി­യ്ക്കു സ്ഥി­രീ­ക­ര­ണം ന­ല്ക്കി­യി­രി­ക്കു­ന്നു. പക്ഷേ, വ്യാ­ക­ര­ണ­ത്തി­നു് സ്ഥി­രീ­ക­ര­ണം ന­ല്കു­ന്നി­ല്ല.) നർ­മ്മ­ബോ­ധ­മു­ള്ള ഈ സർ സി. പി. ദ­യാ­ശൂ­ന്യ­നാ­യ ഭ­ര­ണ­കർ­ത്താ­വാ­യി­രു­ന്നു. അ­ന്ന­ത്തെ ഇ­ന്ത്യാ­ഗ­വർ­ണ്മെ­ന്റി­നു് അയച്ച ഒരു ക­ത്തിൽ Square iches എ­ന്ന­തി­നു പകരം അ­റി­യാ­തെ Square feet എ­ന്നെ­ഴു­തി­പ്പോ­യ ബ്രാ­ഹ്മ­ണ­നാ­യ ഒരു എ­ക്സൈ­സ് ഇൻ­സ്പെ­ക്ട­റെ അ­ദ്ദേ­ഹം പ­തി­ന­ഞ്ചു ദി­വ­സ­ത്തേ­യ്ക്കു സ­സ്പെ­ന്റ് ചെ­യ്തു. ആ സ­സ്പെൻ­ഷൻ, പെൻഷൻ പ­റ്റാ­റാ­യ ഇൻ­സ്പെ­ക്ട­റു­ടെ പെൻഷൻ തുകയെ കാ­ര്യ­മാ­യി ബാ­ധി­ക്കു­മെ­ന്ന­തു­കൊ­ണ്ടു ആ പ­തി­ന­ഞ്ചു ദിവസം അ­വ­ധി­യാ­യി ക­രു­ത­ണ­മെ­ന്നു് അ­ന്ന­ത്തെ ചീഫ് സെ­ക്ര­ട്ട­റി ശു­പാർ­ശ­ചെ­യ്തു. അ­തി­നു് സി. പി.യുടെ കല്പന ഇ­ങ്ങ­നെ­യാ­യി­രു­ന്നു. “A Punishment is a punishment. It cannot be camouflaged in to any other thing” (ശിക്ഷ ശിക്ഷ തന്നെ. അതിനെ മ­റ്റൊ­ന്നാ­ക്കാൻ സാ­ദ്ധ്യ­മ­ല്ല.) ഇ­തൊ­ക്കെ­യാ­ണു് എന്റെ പ­രി­ച­യ­വും അ­നു­ഭ­വ­വും. അ­തു­കൊ­ണ്ടു് ശ്രീ. പി. സു­ബ്ബ­യ്യാ­പി­ള്ള “മ­ല­യാ­ള­നാ­ട്ടി”ലെ­ഴു­തി­യ “ആ­ന­ക്കാ­ര്യം” എന്ന ചെ­റു­ക­ഥ വാ­യി­ച്ചി­ട്ടു് എ­നി­ക്കൊ­രു വി­ശ്വാ­സ­വും തോ­ന്നി­യി­ല്ല. “ഇ­വി­ടു­ത്തെ വ­ന­ങ്ങ­ളിൽ ആ­ന­ക­ളെ­ത്ര? ജാതി തി­രി­ച്ചു­ള്ള ഒരു പ­ട്ടി­ക മേ­ശ­പ്പു­റ­ത്തു വ­യ്ക്കാ­മോ?” എന്ന അ­സം­ബ്ലി­ച്ചോ­ദ്യ­ത്തി­നു് ഒ­രു­ദ്യോ­ഗ­സ്ഥൻ തോ­ന്നി­യ­രീ­തി­യിൽ ഉ­ത്ത­രം ന­ല്കു­ന്നു. ഇതു് ചോ­ദ്യ­ത്തി­ന്റെ അർ­ത്ഥ­രാ­ഹി­ത്യ­ത്തേ­യും ഉ­ദ്യോ­ഗ­സ്ഥ­ന്റെ കൊ­ള്ള­രു­താ­യ്മ­യേ­യും പ­രി­ഹ­സി­ക്കാൻ വേ­ണ്ടി­യു­ള്ള­താ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കാ­തെ­യ­ല്ല ഞാൻ ഈ വി­ധ­ത്തിൽ പ­റ­യു­ന്ന­തു്. ഒ­ട്ടൊ­ക്കെ ര­സ­ത്തോ­ടു കൂ­ടി­ത്ത­ന്നെ ഞാൻ സു­ബ്ബ­യ്യാ­പി­ള്ള­യു­ടെ ക­ഥ­വാ­യി­ച്ചു. വാ­യി­ച്ചു­ക­ഴി­ഞ്ഞി­ട്ടും എന്റെ മ­ന­സ്സിൽ ത­ങ്ങി­നി­ന്ന രൂപം ഗ­വ­ണ്മെ­ന്റു­ക­ണ­ക്കു­ക­ളിൽ തെ­റ്റു­വ­രു­ത്തു­ന്ന­വ­രെ ദ­യ­കൂ­ടാ­തെ ശി­ക്ഷി­ക്കു­ന്ന സി. പി.യു­ടേ­താ­ണു്.

images/PabloPicasso1912.jpg
പി­ക്കാ­സോ

പ്ര­പ­ഞ്ച­മെ­ന്ന മ­ഹാ­ദ്ഭു­തം. അ­ജ്ഞാ­ത­വും അ­ജ്ഞേ­യ­വു­മാ­യ പ­ര­മ­സ­ത്യം. സൃ­ഷ്ടി എന്ന വി­സ്മ­യം. ഇ­വ­യെ­ല്ലാം മ­ന­സ്സി­ലാ­ക്കാ­നു­ള്ള യ­ത്ന­ത്തിൽ മ­നു­ഷ്യ­നു സം­ഭ­വി­ക്കു­ന്ന പ­രാ­ജ­യം. ഇ­താ­ണു് ശ്രീ. എ. സി. കെ. രാജാ മ­ല­യാ­ള­നാ­ട്ടി­ലെ­ഴു­തി­യ “പ­രാ­ജ­യം” എന്ന ചെ­റു­ക­ഥ­യി­ലു­ള്ള­തു്. രാ­ജാ­യു­ടെ ചെ­റു­ക­ഥ­യെ ഒരു മോഡേൺ ചി­ത്ര­മാ­യി ക­രു­തു­ന്ന­താ­ണു് യു­ക്ത­ത­രം. പി­ക്കാ­സോ യുടെ “ഡി­സ്റ്റോർ­ഷൻ” ഉള്ള ചി­ത്ര­ങ്ങ­ളി­ല്ലേ? ആ ചി­ത്ര­ങ്ങ­ളു­ടെ ടെ­ക്നി­ക്ക് ചെ­റു­ക­ഥ­യ്ക്കു യോ­ജി­ച്ച­താ­ണെ­ങ്കിൽ രാ­ജാ­യു­ടെ ടെ­ക്നി­ക്കും അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­റു­ക­ഥ­യ്ക്കു പ­റ്റി­യ­തു­ത­ന്നെ. തന്റെ ക­ഥ­യ്ക്കു് അ­ദ്ദേ­ഹം വ­ര­ച്ചു­ചേർ­ത്ത ചി­ത്ര­ത്തെ­ക്കു­റി­ച്ചു് ഞാ­നൊ­ന്നും പ­റ­യു­ന്നി­ല്ല. അ­തി­നേ­ക്കാൾ ക­ടു­പ്പ­മു­ള്ള­താ­യി നാം എ­ന്തെ­ല്ലാം കാ­ണു­ന്നു! കേൾ­ക്കു­ന്നു!

“ബം­ഗ്ലാ­ദേ­ശ് കഥകൾ” എ­ന്ന­പേ­രിൽ വി­നാ­യ­ക് എ­ഴു­തി­യ രണ്ടു കൊ­ച്ചു­ക­ഥ­കൾ ശ്രീ. വി. ഡി. കെ. ന­മ്പ്യാർ തർ­ജ്ജ­മ ചെ­യ്തി­രി­ക്കു­ന്നു. (കു­ങ്ക­മം വാരിക) പ്ര­ജ്ഞ­യു­ടെ ഒരു സ്ഫു­ര­ണ­മു­ണ്ടു് അ­ക്ക­ഥ­ക­ളിൽ. ആ വാ­രി­ക­യിൽ­ത്ത­ന്നെ ശ്രീ. എൻ. ആർ. മേനോൻ എ­ഴു­തി­യ “നീ വരുമോ” എന്ന ചെ­റു­ക­ഥ­യിൽ ഒരു ഭാ­വ­ത്തെ ഭേ­ദ­പ്പെ­ട്ട രീ­തി­യിൽ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു.

നി­ങ്ങ­ളു­ടെ കൈ­യി­ലി­രി­ക്കു­ന്ന റോ­സാ­പ്പൂ വാ­ങ്ങാൻ അ­വ­ളി­ല്ലെ­ങ്കിൽ ആ പൂ കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം? ക­ര­ത­ല­ത്തിൽ ക­വിൾ­ത്ത­ടം ചേർ­ത്തു്, മ­ന്ദ­സ്മി­തം പു­ര­ണ്ട ചു­ണ്ടു­ക­ളു­മാ­യി ഉ­റ­ങ്ങു­ന്ന അവളെ കാണാൻ നി­ങ്ങ­ളു­ടെ ക­ണ്ണു­കൾ­ക്കു ക­ഴി­യു­ന്നി­ല്ലെ­ങ്കിൽ, ആ ക­ണ്ണു­കൾ കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം. നി­ങ്ങൾ പാ­ടു­ന്ന പാ­ട്ടു­കേൾ­ക്കാൻ അ­വ­ളി­ല്ലെ­ങ്കിൽ ആ പാ­ട്ടു­കൊ­ണ്ടെ­ന്തു­പ്ര­യോ­ജ­നം? എ­ന്തു്? അവൾ അ­പ്ര­ത്യ­ക്ഷ­യാ­യി­രി­ക്കു­ന്നു­വോ? ആ­രാ­ണ­വൾ? ക­ലാ­ദേ­വ­ത­ത­ന്നെ. ഇല്ല, അവൾ മ­റ­ഞ്ഞി­രി­ക്കു­ക­യ­ല്ല. ഖലീൽ ജി­ബ്രാ­ന്റെ ക­വി­ത­യി­ലൂ­ടെ അവൾ പ്ര­ത്യ­ക്ഷ­യാ­കു­ന്നു. കു­ങ്ക­മം വാ­രി­ക­യിൽ ക്രി­സ്തു വി­നേ­യും മ­ഗ്ദ­ല­ന­മ­റി­യ ത്തേ­യും കു­റി­ച്ചു് ജി­ബ്രാ­ന്റെ ഒരു ക­വി­ത­യു­ണ്ടു്. ശ്രീ. റി­ച്ചാർ­ഡി­ന്റെ തർ­ജ്ജ­മ. അതു വാ­യി­ക്കു, നി­ങ്ങ­ളു­ടെ ആ­ത്മാ­വു് സ­മ്പ­ന്ന­മാ­കും. നി­ങ്ങ­ളു­ടെ കൈ­യി­ലി­രി­ക്കു­ന്ന റോ­സാ­പ്പൂ­വി­നു വി­ല­യു­ണ്ടാ­കും; ക­ണ്ണു­കൾ­ക്കു പ്ര­യോ­ജ­ന­മു­ണ്ടാ­കും? പാ­ട്ടി­നു അർ­ത്ഥ­മു­ണ്ടാ­കും.

ദി­ല്ലി­യിൽ നി­ന്നു് ശ്രീ. എം. സി ബോ­സി­ന്റെ പ­ത്രാ­ധി­പ­ത്യ­ത്തിൽ ആ­രം­ഭി­ച്ചി­രി­ക്കു­ന്ന മാ­സി­ക­യാ­ണു് “നാളെ.” അതിൽ ശ്രീ. ഈ. വാസു “ശകുനം” എ­ന്നൊ­രു ചെ­റു­ക­ഥ എ­ഴു­തി­യി­ട്ടു­ണ്ടു്. ഒ­രാ­ധു­നി­ക ഉ­ദ്യോ­ഗ­സ്ഥ­നെ അതിൽ കാണാം. കു­മാ­ര­നാ­ശാൻ പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ, “മ­ത­പ്ര­സു­നം കു­ത്തി­ച്ച­ത­യ്ക്കിൽ മണമോ മധുവോ ല­ഭി­ക്കാ” എ­ന്നു്. ജീ­വി­ത­പ്ര­സു­ന­ത്തി­ലെ മധു ശേ­ഖ­രി­ക്കു­ക­യ­ല്ല വാസു. അ­ദ്ദേ­ഹം അതിനെ കു­ത്തി­ച്ച­ത­യ്ക്കു­ന്നു.

images/Triveni.jpg
ത്രി­വേ­ണി

ചി­ത്ര­കാ­രൻ സു­ന്ദ­രി­യാ­യ നർ­ത്ത­കി­യെ­ക്ക­ണ്ടു സ്നേ­ഹി­ക്കു­ന്നു. അ­വ­ളെ­ക്കാ­ണു­ന്ന­തി­നു് ചെ­ല്ലു­മ്പോൾ വൈ­രൂ­പ്യ­മു­ള്ള തോ­ഴി­യെ കാ­ണു­ന്നു. പക്ഷേ, യ­ഥാർ­ത്ഥ­മാ­യ ക­ലാ­ബോ­ധം ആ തോ­ഴി­ക്കാ­ണു­ള്ള­തെ­ന്നു് അയാൾ കു­റേ­ക്ക­ഴി­ഞ്ഞു മ­ന­സ്സി­ലാ­ക്കു­ന്നു. ശ്രീ­മ­തി ത്രി­വേ­ണി എ­ഴു­തി­യ ക­ന്ന­ട­ക്ക­ഥ­യു­ടെ സാ­ര­മാ­ണി­തു്. (ച­ന്ദ്രി­ക വാരിക. തർ­ജ്ജ­മ ശ്രീ. വി. കെ. ശ­ശി­യു­ടേ­തു്) തി­ക­ച്ചും വി­ര­സ­മാ­യ ഒരു കഥ. അയാൾ അവളെ വി­വാ­ഹം ക­ഴി­ച്ചു. പക്ഷേ, അ­യാൾ­ക്കു മ­റ്റൊ­രു­വ­ളെ­യാ­ണു് സ്നേ­ഹം. താ­നൊ­ഴി­ഞ്ഞു കൊ­ടു­ത്തേ­ക്കാ­മെ­ന്നു് അവൾ തീ­രു­മാ­നി­ച്ചു. അ­ങ്ങ­നെ സ്വ­ന്തം വീ­ട്ടി­ലേ­ക്കു് അവൾ പോ­കു­ക­യാ­ണു്. വ­ഴി­യിൽ­വ­ച്ചു് ഒരു യു­വാ­വും യു­വ­തി­യും അ­വൾ­ക്കു നേ­രേ­വ­രു­ന്നു. ആ യു­വാ­വി­നെ അവൾ ഒ­രു­കാ­ല­ത്തു് സ്നേ­ഹി­ച്ചി­രു­ന്ന­താ­ണു്. അവർ എ­ങ്ങോ­ട്ടു പോ­കു­ക­യാ­ണെ­ന്നോ? ആ യു­വ­തി­യു­ടെ വീ­ട്ടി­ലേ­ക്കു­ത­ന്നെ. കാരണം അവൾ മ­റ്റൊ­രു­വ­നെ സ്നേ­ഹി­ക്കു­ന്നു എ­ന്ന­ത­ത്രേ. യു­വാ­വു് അവളെ ഉ­പേ­ക്ഷി­ക്കാൻ പോ­കു­ക­യാ­ണു്. ശ്രീ. ബ­ക്ക­ളം ദാ­മോ­ദ­രൻ ച­ന്ദ്രി­ക വാ­രി­ക­യി­ലെ­ഴു­തി­യ “സമാസം” എന്ന ക­ഥ­യു­ടെ ഇ­തി­വൃ­ത്ത­മാ­ണി­തു്. ഇതു ക­ല­യ­ല്ല, പൂർ­വ­ക­ല്പി­ത­ങ്ങ­ളാ­യ രൂ­പ­ങ്ങ­ളിൽ ഇ­ങ്ങ­നെ “ക­റ­ക്ടാ­യി” വന്നു വീ­ഴു­ന്ന­ത­ല്ല സാ­ഹി­ത്യം. ഇ­ത്ത­രം കഥകൾ കു­ട്ടി­ക­ളേ­യും അ­ടു­ക്ക­ള­ക്കാ­രി­പ്പെ­ണ്ണു­ങ്ങ­ളേ­യും ര­സി­പ്പി­ക്കും.

ബോം­ബ­യിൽ ജോ­ലി­നോ­ക്കു­ന്ന രഘു നാ­ട്ടി­ലെ­ത്തു­ന്നു. ചേ­ച്ചി­യെ കാ­ണു­ന്ന­തി­നു മുൻ­പു് തന്റെ കാ­മു­കി­യാ­യ ഗീതയെ അ­യാൾ­ക്കു കാണണം. നാ­ട്ടി­ലെ തീ­വ­ണ്ടി­യാ­പ്പി­സിൽ രഘു ഇ­റ­ങ്ങി­യ­പ്പോൾ കൂ­ടെ­പ്പ­ഠി­പ്പി­ച്ച ഗോ­പി­നാ­ഥ് നി­ല്ക്കു­ന്നു. അ­യാ­ളു­ടെ ക്ഷണം സ്വീ­ക­രി­ക്കാ­തെ രഘു ഗീ­ത­യു­ടെ വീ­ട്ടിൽ ഓ­ടി­യെ­ത്തു­ന്നു. അ­പ്പോൾ ഗീതയെ വി­വാ­ഹം ക­ഴി­ക്കാൻ പോ­കു­ന്ന ഗോ­പി­നാ­ഥും അവിടെ എ­ത്തു­ന്നു. രഘു ഗീ­ത­യു­ടെ വീ­ട്ടിൽ നി­ന്നി­റ­ങ്ങി­പ്പോ­കു­മ്പോൾ, ശ്രീ. പി. വി­ജ­യ­ച­ന്ദ്രൻ കേ­ര­ള­ശ­ബ്ദ­ത്തി­ലെ­ഴു­തി­യ “പ­രി­വർ­ത്ത­നം” എന്ന കഥ അ­വ­സാ­നി­ക്കു­ന്നു. വി­ജ­യ­ച­ന്ദ്രൻ ക­ഥ­ക­ളെ­ഴു­തി പ­ത്ര­ങ്ങ­ളിൽ പ­ര­സ്യ­പ്പെ­ടു­ത്താൻ കൊ­ടു­ക്കു­ന്ന­തി­നു­മുൻ­പു് മ­ല­യാ­ള­ഭാ­ഷ­യി­ലു­ണ്ടാ­യി­ട്ടു­ള്ള ചെ­റു­ക­ഥ­ക­ളെ­ങ്കി­ലും വാ­യി­ക്ക­ണം. പ്ര­ധാ­ന­മാ­യും ശ്രീ. പി. കേ­ശ­വ­ദേ­വി ന്റെ “ക­ളി­ത്തോ­ഴി” എ­ന്ന­ക­ഥ. അതു് ഒ­രി­ക്കൽ വാ­യി­ച്ചാൽ വി­ജ­യ­ച­ന്ദ്രൻ ഇ­ങ്ങ­നെ­യു­ള്ള സാ­ഹ­സ­ത്തി­നു് ഒ­രു­മ്പെ­ടു­ക­യി­ല്ലെ­ന്നാ­ണു് എന്റെ വി­ശ്വാ­സം.

images/HedyLamarr1944.jpg
ഹെഡി ലാമർ

ച­ല­ച്ചി­ത്ര­താ­ര­മാ­യ ഹെഡി ലാമറി ന്റെ Ecstasy and Me എന്ന ആ­ത്മ­ക­ഥ ക­റ­ന്റ് ബു­ക്ക്സിൽ നി­ന്നു് വാ­ങ്ങി­ക്കൊ­ണ്ടു് ഞാൻ വീ­ട്ടി­ലേ­ക്കു പോ­കു­മ്പോൾ ആ­ദ്യം­ക­ണ്ട സ്നേ­ഹി­തൻ ആ പു­സ്ത­കം വാ­ങ്ങി­നോ­ക്കി­ക്കൊ­ണ്ടു് പ­റ­ഞ്ഞു: “കഷ്ടം. ഏഴു രൂപ പ­തി­ന­ഞ്ചു പൈസ വില എന്തു പ്ര­യോ­ജ­നം! രണ്ടു ഫൗൾ­ഫ്രൈ തി­ന്നാ­മാ­യി­രു­ന്നു ഇ­ത്ര­യും രൂപ കൊ­ണ്ടു”. ഞാൻ മ­റു­പ­ടി നല്കി: “അ­ങ്ങ­നെ­യാ­ണെ­ങ്കിൽ നി­ങ്ങ­ളു­ടെ ശംബളം മു­ഴു­വൻ ഫൗൾ­ഫ്രൈ തി­ന്നാൻ ചി­ല­വാ­ക്കി­യാൽ മ­തി­യ­ല്ലോ. ഒരു മു­ണ്ടു് വാ­ങ്ങ­ണം, പ­തി­ന­ഞ്ചു­രൂ­പ വില. മു­ണ്ടു വേണ്ട; അഞ്ചു ഫൗൾ­ഫ്രൈ. ഭാ­ര്യ­യ്ക്കു് ഒരു സാരി വാ­ങ്ങ­ണം. മു­പ്പ­തു രൂപ വില. സാരി വേണ്ട പത്തു ഫൗൾ­ഫ്രൈ. അ­മ്മാ­വൻ മ­രി­ച്ചു­വെ­ന്നു് ക­മ്പി­വ­ന്നി­രി­ക്കു­ന്നു. പ­റ­വൂർ­വ­രെ പോ­യി­ട്ടു­വ­ര­ണ­മെ­ങ്കിൽ 50 രൂ­പ­വേ­ണം. മ­ര­ണ­മ­ന്വേ­ഷി­ച്ചു പോ­ക­ണ്ട. 16 ഫൗൾ­ഫ്രൈ.” സ്നേ­ഹി­തൻ ഒ­ന്നും പ­റ­ഞ്ഞി­ല്ല. വെ­ളി­ച്ചം വേ­ണ­മെ­ന്നു വി­ചാ­രി­ച്ചു നാം ഓരോ മു­റി­യി­ലും ആയിരം ബൾ­ബു­വീ­തം ക­ത്തി­ക്കു­മോ? ദാ­ഹ­മു­ണ്ടെ­ന്നു് വി­ചാ­രി­ച്ചു് വീ­ട്ടു­മു­റ്റ­ത്തു് പ­ത്തു­കി­ണ­റു് കു­ഴി­ക്കു­മോ? ഭാ­ര്യ­യു­ടെ സൗ­ന്ദ­ര്യ­വും യൗ­വ­ന­വും പോ­യി­യെ­ന്നു വി­ചാ­രി­ച്ചു് ലോ­ക­ത്തു­ള്ള സകല ചെ­റു­പ്പ­ക്കാ­രി­ക­ളു­ടെ­യും പിറകേ ഓടുമോ. ധാ­രാ­ളം പ­ത്ര­ങ്ങൾ ഉ­ണ്ടെ­ന്നു­വി­ചാ­രി­ച്ചു് ‘തു­രു­തു­രെ’ ക­ഥ­ക­ളും ക­വി­ത­ക­ളും എ­ഴു­തു­മോ? ആ­ലോ­ചി­ക്കേ­ണ്ട വ­സ്തു­ത­യാ­ണി­തു്.

ശ്രീ. കെ. എസ്. ച­ന്ദ്രൻ “ന­ഗ­ര­ത്തി­ന്റെ മാ­റി­ലും മ­റ്റി­ലും” എ­ന്നൊ­രു ലേ­ഖ­ന­പ­ര­മ്പ­ര കു­ങ്കു­മം വാ­രി­ക­യിൽ ആ­രം­ഭി­ച്ചി­രി­ക്കു­ന്നു. ഏതു സം­ഭ­വ­ത്തെ­യും ഫ­ലി­താ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ക്കാൻ ക­ഴി­വു­ള്ള എ­ഴു­ത്തു­കാ­ര­നാ­ണു് കെ. എസ്. ച­ന്ദ്രൻ. കു­ങ്കു­മ­ത്തി­ലെ ആ­ദ്യ­ത്തെ ലേഖനം സാ­ഹി­ത്യ­ത്തെ സം­ബ­ന്ധി­ക്കു­ന്ന­ത­ല്ല. അ­തു­കൊ­ണ്ടു ഞാൻ അ­തി­നെ­പ്പ­റ്റി ഒ­ന്നും പ­റ­യു­ന്നി­ല്ല… മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ ആ­ത്മ­ക­ഥ­യിൽ നി­ന്നൊ­രു­ഭാ­ഗം “നാളെ” എന്ന മാ­സി­ക­യിൽ പ­ര­സ്യ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ക എന്ന പ്ര­യോ­ഗം അത്ര ശ­രി­യ­ല്ലാ­ത്ത­തു­കൊ­ണ്ടാ­ണു് ഞാൻ ‘പ­ര­സ്യ­പ്പെ­ടു­ത്തു­ക’ എ­ന്നെ­ഴു­തു­ന്ന­തു്) ജി­യു­ടെ ഏ­കാ­ന്ത­വും ആ­ധ്യാ­ത്മി­ക­വു­മാ­യ അ­ന്വേ­ഷ­ണ­ങ്ങ­ളു­ടെ ഹൃ­ദ­യ­ഹാ­രി­യാ­യ ചി­ത്രം ഈ ആ­ത്മ­ക­ഥ­യിൽ­നി­ന്നു ല­ഭി­ക്കു­മെ­ന്നു് നാം പ്ര­തീ­ക്ഷി­ക്കു­ന്നു. “എന്റെ ആ­ത്മാ­വാ­കെ ഒരു രോ­ദ­ന­മാ­ണു്; ആ രോ­ദ­ന­ത്തി­ന്റെ വ്യാ­ഖ്യാ­ന­ങ്ങ­ളാ­ണു് എന്റെ കൃ­തി­കൾ” എന്നു ഒരു മഹാൻ പ­റ­ഞ്ഞു. ശ്രീ. വൈ­ക്കം മു­ഹ­മ്മ­ദ് ബഷീറി ന്റെ ആ­ത്മ­ക­ഥ ച­ന്ദ്രി­ക­വാ­രി­ക­യിൽ വാ­യി­ക്കു­മ്പോ­ഴൊ­ക്കെ ഞാൻ ഈ വാ­ക്യ­ങ്ങൾ ഓർ­മ്മി­ക്കാ­റു­ണ്ടു്. 1885 മേയ് 13-ാം൹ ബു­ഡാ­പെ­സ്റ്റിൽ ജ­നി­ച്ച ലു­ക്കാ­ച്ച് (ഉ­ച്ചാ­ര­ണം ലൂ­ക്കാ­സെ­ന്ന­ല്ലെ­ന്നു ദേ­ശാ­ഭി­മാ­നി വാ­രി­ക­യു­ടെ “മു­ഖ­വു­ര”യിലും കാ­ണു­ന്നു) മ­ഹാ­നാ­യ സാ­ഹി­ത്യ­നി­രൂ­പ­ക­നാ­ണു്; നി­സ്തു­ല­നാ­യ ചി­ന്ത­ക­നാ­ണു്. ഏ­ണ­സ്റ്റ് ഫിഷറെ മാർ­ക്സി­സ­ത്തി­ന്റെ അ­രി­സ്റ്റോ­ട്ടിൽ എന്നു വി­ളി­ക്കാ­റു­ണ്ടെ­ങ്കി­ലും ലൂ­ക്കാ­ച്ചി­നാ­ണു് ആ വി­ശേ­ഷ­ണം യോ­ജി­ക്കു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ക്കു­മ്പോൾ ‘എ­ന്തൊ­രു പ്ര­തി­ഭ!’ എന്നു നാം പ­റ­ഞ്ഞു­പോ­കും. ആ പ്ര­തി­ഭാ­ശാ­ലി­യെ­ക്കു­റി­ച്ചു് ഡോ­ക്ടർ ജി. ബി. മോഹൻ “ദേ­ശാ­ഭി­മാ­നി” വാ­രി­ക­യിൽ എ­ഴു­തി­യി­രി­ക്കു­ന്നു. ‘സ്കൂൾ ബോയ് കോ­മ്പ­സി­ഷ­ന്റെ ഭം­ഗി­പോ­ലും ഈ ഡോ­ക്ട­റു­ടെ ലേ­ഖ­ന­ത്തി­നി­ല്ല. അ­ന്യോ­ന്യ­ബ­ന്ധ­മി­ല്ലാ­ത്ത കുറെ വാ­ക്യ­ങ്ങൾ മാ­ത്ര­മേ ഇ­വി­ടെ­യു­ള്ളു.’

“പപ്പു ഞാ­നാ­ണു.” ശ്രീ. പി. കേ­ശ­വ­ദേ­വ് ശ്രീ. കാ­ക്ക­നാ­ട­നോ ടു പ­റ­ഞ്ഞു. അ­പ്പോൾ കാ­ക്ക­നാ­ടൻ മ­റു­പ­ടി നല്കി. “ആ­യി­രി­ക്കാം. പക്ഷേ, ചേ­ട്ടൻ പ­പ്പു­വി­ന്റെ സൃ­ഷ്ടി­ച്ച­പ്പോൾ അയാളെ വി­പ്ല­വാ­ത്മ­ക­മാ­യ ഒരു സ­മൂ­ഹ­ത്തി­ന്റെ ശാ­ശ്വ­ത­പ്ര­തി­രൂ­പ­മാ­യി സ­ങ്ക­ല്പി­ച്ചി­രി­ക്കു­ക­യി­ല്ല. ചേ­ട്ട­ന്റെ അ­ന്ത­രം­ഗ­ത്തി­ലു­ള്ള സാ­മൂ­ഹി­ക­ചി­ന്ത­കൾ കൂടി പ­പ്പു­വി­ന്റെ സൃ­ഷ്ടി­യിൽ പ്രേ­ര­ണ ചെ­ലു­ത്തി­യി­രി­ക്കു­മെ­ന്നേ­യു­ള്ളു.” ഞാൻ കാ­ക്ക­നാ­ട­നോ­ടു യോ­ജി­ക്കു­ന്നു. ക­ലാ­സൃ­ഷ്ടി ദേ­ശ­ത്തി­ന്റെ സ­വി­ശേ­ഷ­ത­യോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. അ­തി­ന്റെ അ­ധ്യാ­ത്മി­ക­ങ്ങ­ളാ­യ പ­രി­തഃ­സ്ഥി­തി­ക­ളോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. എ­ങ്കി­ലും സാ­ഹി­ത്യ­കാ­രൻ ത­ന്നിൽ­നി­ന്നാ­ണു് സൃ­ഷ്ടി ന­ട­ത്തു­ന്ന­തു്. സാ­മൂ­ഹി­ക­ങ്ങ­ളാ­യ നി­യ­മ­ങ്ങ­ളാ­ലും പ­രി­തഃ­സ്ഥി­തി­ക­ളാ­ലും സാ­ഹി­ത്യ­കാ­രൻ പൂർ­ണ്ണ­മാ­യും ബ­ന്ധി­ക്ക­പ്പെ­ടു­ന്നി­ല്ല. ശ്രീ. വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ­നാ­യർ ‘ജ­ന­യു­ഗം’ വാ­രി­ക­യിൽ എ­ഴു­തി­യ “പു­രോ­ഗ­മ­ന സാ­ഹി­ത്യ­കാ­ര­ന്റെ ഇ­ന്ന­ത്തെ കടമ” എന്ന ഉ­ത്കൃ­ഷ്ട­മാ­യ ലേ­ഖ­ന­ത്തിൽ സാ­ഹി­ത്യം മ­നു­ഷ്യ­ചൈ­ത­ന്യ­ത്തി­ന്റെ നി­ര­ങ്കു­ശ­മാ­യ ആ­വി­ഷ്ക്കാ­ര­മാ­ണു് എന്ന യാ­ഥാർ­ത്ഥ്യം വി­സ്മ­രി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. വി­സ്മ­യി­ക്കാ­നി­ല്ല. ക­ല­യു­ടെ “പ്ര­യോ­ജ­ന­ക്ഷ­മ­ത”യി­ലാ­ണു് ശ്രീ. വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ നാ­യർ­ക്കു് വി­ശ്വാ­സം. ആ വി­ശ്വാ­സ­മി­ല്ലാ­ത്ത എ­നി­ക്കു് അ­ദ്ദേ­ഹ­ത്തോ­ടു യോ­ജി­ക്കാൻ സാ­ധി­ക്കു­ന്ന­തെ­ങ്ങ­നെ? എ­ങ്കി­ലും പ്ര­ധാ­ന­മാ­യി­ട്ടു­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ ലേഖനം.

കേ­ര­ള­ത്തി­ലെ ഗ­വ­ണ്മെ­ന്റ് ആർ­ട്ട്സ് ആന്റ് സയൻസ് കോ­ളേ­ജു­ക­ളി­ലെ സം­സ്കൃ­ത­വി­ദ്യാർ­ത്ഥി­കൾ ഒരു സം­ഘ­ട­ന­രൂ­പ­വ­ത്ക­രി­ച്ചി­ട്ടു­ണ്ടു്. ആ സം­ഘ­ട­ന­യു­ടെ വ­ക­യാ­യി ഒരു സോ­വ­നീർ പ്ര­സാ­ധ­നം ചെ­യ്തി­രി­ക്കു­ന്നു. ശ്രീ. ടി. വി. ഉ­ണ്ണി­കൃ­ഷ്ണ­നാ­ണു് അ­തി­ന്റെ പ­ത്രാ­ധി­പർ. ഈ സോ­വ­നീ­റിൽ പ­ണ്ഡി­തോ­ചി­ത­ങ്ങ­ളാ­യ അനേകം പ്ര­ബ­ന്ധ­ങ്ങ­ളു­ണ്ടു്. ശ്രീ. പി. കെ. പ­ര­മേ­ശ്വ­രൻ നായർ, ശ്രീ. കെ. പി. നാ­രാ­യ­ണ­പി­ഷാ­രോ­ടി. പ്രൊ­ഫ­സർ എസ്. കെ. പെ­രി­നാ­ടു്, പ്രൊ­ഫ­സർ എസ്. ഗു­പ്തൻ­നാ­യർ, ശ്രീ. പി. പി. രാ­മ­കൃ­ഷ്ണ­പി­ള്ള, ശ്രീ. വി. സി. ചാ­ക്കോ, പ്രൊ­ഫ­സർ എം. എസ്. മേനോൻ, ശ്രീ. ഏ. വി. ശ­ങ്ക­രൻ എ­ന്നി­വ­രാ­ണു് ലേഖകർ. അ­വ­രു­ടെ ലേ­ഖ­ന­ങ്ങൾ സം­സ്കൃ­ത­ത്തിൽ താൽ­പ­ര്യ­മു­ള്ള­വ­രെ­ല്ലാം വാ­യി­ച്ചി­രി­ക്കേ­ണ്ട­താ­ണു്. തി­രു­ത്തി­പ്പ­റ­യ­ട്ടെ, എ­ല്ലാ­വ­രും വാ­യി­ക്കേ­ണ്ട­താ­ണു്. മ­ല­യാ­ള­ഭാ­ഷ­യി­ലെ പാ­ണ്ഡി­ത്യ­മെ­ന്നു പ­റ­യു­ന്ന­തു സം­സ്കൃ­ത­ത്തി­ലെ പാ­ണ്ഡി­ത്യം ത­ന്നെ­യാ­ണു്. ആ പാ­ണ്ഡി­ത്യ­മി­ല്ലെ­ങ്കിൽ കു­മാ­ര­നാ­ശാ­ന്റെ ഒരു ശ്ലോ­ക­ത്തി­നെ­ങ്കി­ലും ശ­രി­യാ­യ വ്യാ­ഖ്യാ­നം ന­ല്കാൻ സാ­ധി­ക്കു­ക­യി­ല്ല.

images/GarciaLorca.jpg
ഗാർ­തി­യ ലൊർക

ക­വി­ക്കു സ­മൂ­ഹ­ത്തെ­ക്കു­റി­ച്ചു സു­ദൃ­ഢ­മാ­യ ബോ­ധ­മു­ണ്ടാ­കു­ന്ന­തു ന­ല്ല­തു­ത­ന്നെ. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം സൗ­ന്ദ­ര്യ­ത്തി­ന്റെ ശ­ത്രു­വാ­ക­ണ­മെ­ന്നി­ല്ല. ഗാർ­തി­യ ലൊർക ഫാ­സി­സ­ത്തി­ന്റെ ശ­ത്രു­വാ­യി­രു­ന്നു; ഇ­ടു­തു­പ­ക്ഷ ചി­ന്താ­ഗ­തി­ക്കാ­ര­നാ­യി­രു­ന്നു. എ­ങ്കി­ലും സൗ­ന്ദ­ര്യ­ത്തി­ന്റെ സാ­രാം­ശ­ങ്ങ­ളാ­യി­ട്ടാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­ങ്ങ­ളെ ക­രു­തി­പ്പോ­രു­ന്ന­തു്. “ദേ­ശാ­ഭി­മാ­നി” വാ­രി­ക­യിൽ “ഞങ്ങൾ തോ­ല്പി­ക്കും” എന്ന ക­വി­ത­യെ­ഴു­തി­യ ശ്രീ. എം. കൃ­ഷ്ണൻ­കു­ട്ടി­ക്കു കാ­വ്യ­പ്ര­ചോ­ദ­ന­മി­ല്ലാ­തി­ല്ല. പക്ഷേ, അ­ദ്ദേ­ഹം ക­രു­തി­ക്കൂ­ട്ടി മ­റ്റൊ­രു ശ­ബ്ദ­ത്തിൽ സം­സാ­രി­ക്കു­ന്നു. ലൊർ­ക­യെ­പ്പോ­ലെ, മാ­വോ­സേ­തൂ­ങ്ങി നെ­പ്പോ­ലെ ക­വി­യു­ടെ ഭാ­ഷ­യിൽ അ­ദ്ദേ­ഹം സം­സാ­രി­ക്ക­ട്ടെ, അല്ല പാ­ട­ട്ടെ. ഫാ­സി­സ്റ്റു­ക­ളെ എ­തിർ­ത്ത­പ്പോൾ ലൊർക ദേ­ശാ­ഭി­മാ­നി. മു­ത­ലാ­ളി­ത്ത­ത്തെ ന­ശി­പ്പി­ക്കു­മ്പോൾ മ­വോ­സേ­തൂ­ങ്ങ് ദേ­ശാ­ഭി­മാ­നി. 1905-ലെ വി­പ്ല­വ­ത്തിൽ പ­ങ്കെ­ടു­ത്ത­പ്പോൾ മാ­ക്സിം ഗോർ­ക്കി ദേ­ശാ­ഭി­മാ­നി. എ­ന്നാൽ തൂലിക കൈ­യി­ലെ­ടു­ത്ത­പ്പോൾ മൂ­ന്നു­പേ­രും ക­ലാ­കാ­ര­ന്മാർ. ന­മ്മു­ടെ പല വി­പ്ല­വ­സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കും ഗർ­ജ്ജി­ക്കാ­നേ അ­റി­യാ­വൂ, പാടാൻ അ­റി­ഞ്ഞു­കൂ­ടാ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-10-17.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 23, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.