SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-10-31-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

അ­ന്ത­രീ­ക്ഷ­ത്തിൽ മ­ഷി­ക്കു­പ്പി; മേ­ശ­പ്പു­റ­ത്തു് ന­ക്ഷ­ത്രം

ഞാൻ ഇ­ന്നാ­ളൊ­രു­ദി­വ­സം ഒരു സ്നേ­ഹി­തൻ ക്ഷ­ണി­ച്ച­ത­നു­സ­രി­ച്ചു് അ­യാ­ളു­ടെ വീ­ട്ടിൽ­ച്ചെ­ന്നു­ക­യ­റി. ആ വീ­ട്ടിൽ ക­യ­റു­ന്ന­തി­നു് രണ്ടു വാ­തി­ലു­ക­ളു­ണ്ടു്. ഒ­ന്നി­ലൂ­ടെ ക­ട­ന്നാൽ മറ്റു പല മു­റി­ക­ളി­ലൂ­ടെ ന­ട­ന്നു് സ്നേ­ഹി­ത­ന്റെ സ്വീ­ക­ര­ണ­മു­റി­യിൽ എ­ത്താം. ര­ണ്ടാ­മ­ത്തെ വാ­തി­ലി­ലൂ­ടെ­യാ­ണു് പ്ര­വേ­ശി­ക്കു­ന്ന­തെ­ങ്കിൽ നേരേ ചെ­ല്ലു­ന്ന­തു് സ്വീ­ക­ര­ണ­മു­റി­യി­ലേ­ക്കു­ത­ന്നെ. ആ ഭ­വ­ന­ത്തി­ന്റെ നിർ­മ്മാ­ണ­ത്തെ­ക്കു­റി­ച്ചു് ഒ­ര­റി­വു­മി­ല്ലാ­തി­രു­ന്ന ഞാൻ നിർ­ഭാ­ഗ്യ­വ­ശാൽ ആ­ദ്യ­ത്തെ വാ­തി­ലി­ലൂ­ടെ­യാ­ണു് വീ­ട്ടി­ന­ക­ത്തേ­ക്കു ക­യ­റി­യ­തു്. സ്നേ­ഹി­ത­ന്റെ കി­ട­പ്പു­മു­റി, വാ­യ­ന­മു­റി എ­ന്നി­ങ്ങ­നെ പലതും ക­ട­ന്നു് ഞാൻ അ­ദ്ദേ­ഹ­മി­രി­ക്കു­ന്നി­ട­ത്തു് എത്തി. പെ­ട്ടെ­ന്നു­ണ്ടാ­യ നീരസം മ­റ­ച്ചു­വ­ച്ചു് അയാൾ എന്നെ ഇ­രി­ക്കാൻ പ­റ­ഞ്ഞു. കുറെ നേരം സം­സാ­രി­ച്ച­തി­നു­ശേ­ഷം ഞാൻ പോ­കാ­നാ­യി എ­ഴു­ന്നേ­റ്റു. ര­ണ്ടാ­മ­ത്തെ വാ­തി­ലി­ലൂ­ടെ മു­റ്റ­ത്തു ചെ­ല്ലാൻ­ത­ന്നെ­യാ­ണു് ഞാൻ ഭാ­വി­ച്ച­തു്. എ­ങ്കി­ലും പേ­ടി­യോ­ടെ ആ വാ­തൽ­ത­ന്നെ ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ടു സു­ഹൃ­ത്തു പ­റ­ഞ്ഞു: “ഇതാ, ഈ വാ­തി­ലിൽ­ക്കൂ­ടെ പോകാം.” സ്നേ­ഹി­തൻ എന്റെ സ്വാ­ത­ന്ത്ര്യ­ത്തി­നു് ഹാനി വ­രു­ത്തി­യോ? സൗ­ഹൃ­ദം ന­ല്കു­ന്ന സ്വാ­ത­ന്ത്ര്യ­ത്തി­നു അ­യാൾ­ത­ന്നെ ഭംഗം ഉ­ള­വാ­ക്കി­യോ? ര­ണ്ടു­പേ­രു­ടേ­യും സ്വാ­ത­ന്ത്ര്യം ഭ­ഞ്ജി­ക്ക­പ്പെ­ട്ടു എ­ന്നാ­ണെ­ന്റെ വി­ശ്വാ­സം. മ­റ്റാ­രു­മി­ല്ലാ­ത്ത ഒരു വീ­ട്ടി­ലെ ചില മു­റി­കൾ­കൂ­ടി ഞാൻ ക­ണ്ട­തു കൊ­ണ്ടു് ഒരു ന­ഷ്ട­വും അ­യാൾ­ക്കു വരാൻ പോ­കു­ന്നി­ല്ല. എ­ങ്കി­ലും ഞാൻ അവ വീ­ണ്ടും കാ­ണ­രു­തെ­ന്നു് ആ കൂ­ട്ടു­കാ­ര­നു് നിർ­ബ­ന്ധ­മു­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടാ­ണ­ല്ലോ മു­റ്റ­ത്തേ­ക്കു നേ­രി­ട്ടു ചെ­ന്നു­കൊ­ള്ളു­വാൻ അയാൾ വി­ന­യ­ത്തോ­ടെ ആ­വ­ശ്യ­പ്പെ­ട്ട­തു്. എന്റെ ഈ സു­ഹൃ­ത്തി­നെ­പ്പോ­ലെ­യാ­ണു് ക­ഥാ­കാ­ര­ന്മാ­രാ­യ ശ്രീ. സ­ക്ക­റി­യ യും ശ്രീ. സ­ച്ചി­ദാ­ന­ന്ദ­നും പെ­രു­മാ­റു­ന്ന­തെ­ന്നു് പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. അവർ ര­ണ്ടു­പേ­രും ക­ഥാ­ഭ­വ­ന­ങ്ങ­ളി­ലേ­ക്കു നമ്മെ ക്ഷ­ണി­ക്കു­ന്നു. അവിടെ പല വാ­തി­ലു­ക­ളി­ല്ല. ഒ­റ്റ­വാ­തി­ലേ ഓരോ ഭ­വ­ന­ത്തി­നു­മു­ള്ളൂ. “ഇ­തി­ലൂ­ടെ ക­ട­ക്കൂ, ഇ­തി­ലൂ­ടെ പോകൂ” എ­ന്നു് അവർ ര­ണ്ടു­പേ­രും ആ­ജ്ഞാ­പി­ക്കു­ന്നു. അ­നു­സ­രി­ക്കാൻ നമ്മൾ നിർ­ബ്ബ­ദ്ധ­രാ­ണു്. സ്വാ­ത­ന്ത്ര്യം ഭ­ഞ്ജി­ക്ക­പ്പെ­ട്ടു്, സൗ­ഹൃ­ദം ന­ഷ്ട­പ്പെ­ട്ടു്, ഒ­ന്നും കാ­ണാ­തെ ഒ­ന്നും അ­റി­യാ­തെ നാം പു­റ­ത്തേ­ക്കു പോ­രു­ന്നു (മ­ല­യാ­ള­നാ­ട്ടി­ന്റെ 20, 21 ല­ക്ക­ങ്ങ­ളിൽ അവർ എ­ഴു­തി­യ കഥകൾ നോ­ക്കു­ക) ന­മ്മു­ടെ നീരസം എ­ളു­പ്പ­ത്തിൽ മാ­റി­പ്പോ­കും. പക്ഷേ, അവർ ത­ങ്ങ­ളു­ടെ ക­ലാ­സ്വാ­ത­ന്ത്ര്യ­ത്തെ­ത്ത­ന്നെ ഹ­നി­ക്കു­ക­യാ­ണെ­ന്നു് അ­റി­യു­ന്നു­ണ്ടോ? അ­ങ്ങ­നെ സ്വാ­ത­ന്ത്ര്യ­ത്തെ ഹ­നി­ച്ചു­ഹ­നി­ച്ചു് തങ്ങൾ ക­ഠി­ന­ഹൃ­ദ­യ­രാ­യി­ത്തീ­രു­മെ­ന്നു് അവർ മ­ന­സ്സി­ലാ­ക്കു­ന്നു­ണ്ടോ? ഇ­മ്മ­ട്ടിൽ അ­ഭി­സം­ക്ര­മ­ണ­ക്ഷ­മ­ത­യി­ല്ലാ­ത്ത ക­ഥ­ക­ളെ­ഴു­തി­യ ഒരു പ്ര­ശ­സ്തൻ ഇ­ന്നു് അ­വ­ഗ­ണി­ക്ക­പ്പെ­ട്ടി­രി­ക്ക­യാ­ണു്. ആ ഹ­ത­വി­ധി ഇ­വർ­ക്കു ര­ണ്ടു­പേർ­ക്കും വ­രാ­തി­രി­ക്ക­ട്ടെ.

മൂ­ന്നു­വ­യ­സ്സു പ്രാ­യ­മാ­യ കു­ട്ടി­യു­ടെ കൈ­ക്കു പി­ടി­ച്ചു­കൊ­ണ്ടു് വാ­യ­ന­ക്കാ­രിൽ പലരും ന­ട­ന്നി­രി­ക്കു­മ­ല്ലോ. ആ കു­ഞ്ഞി­ന്റെ കൊ­ച്ചു­കൊ­ച്ചു കാൽ­വ­യ്പി­നു് അ­നു­സ­രി­ച്ചു് നി­ങ്ങ­ളും പ­തു­ക്കെ­പ്പ­തു­ക്കെ കാൽ മു­ന്നോ­ട്ടു­വ­യ്ക്കു­മ്പോൾ എന്തോ ഒരു രസം അ­നു­ഭ­വ­പ്പെ­ടാ­റി­ല്ലേ? ആ രീ­തി­യി­ലു­ള്ള ര­സ­മാ­ണു് എ­നി­ക്കു ശ്രീ. എം. സു­കു­മാ­ര­ന്റെ “കരയിൽ ജീ­വി­ക്കു­ന്ന­വർ” എന്ന ചെ­റു­ക­ഥ വാ­യി­ച്ച­പ്പോൾ ഉ­ണ്ടാ­യ­തു്. ക­ഥ­യ്ക്കു് ഇ­തി­വൃ­ത്ത­മി­ല്ലെ­ങ്കി­ലെ­ന്തു്? ഒരു വി­നോ­ദ­യാ­ത്ര പോ­കു­ന്ന നാ­ലു­പേ­രു­ടെ വി­ചാ­ര­വി­കാ­ര­ങ്ങ­ളെ മാ­ത്ര­മേ അതിൽ ആ­വി­ഷ്ക്ക­രി­ച്ചി­ട്ടു­ള്ളു എ­ന്നു­ത­ന്നെ­യി­രി­ക്ക­ട്ടെ. എ­ങ്കി­ലും നാം അക്കഥ വാ­യി­ക്കും. വാ­യി­ച്ചി­ട്ടെ­ന്തു നേടി എന്നു ചോ­ദി­ക്ക­രു­തു്. കു­ട്ടി­യോ­ടൊ­രു­മി­ച്ചു­ള്ള ന­ട­ത്ത­ത്തിൽ­നി­ന്നു് എന്തു നേ­ടാ­നാ­ണു്? നേ­ട്ട­മി­ല്ലെ­ങ്കി­ലും ന­ട­ക്കു­ന്ന­തു് ഒരു ര­സം­ത­ന്നെ. ആ ര­സം­പോ­ലു­മു­ള­വാ­ക്കാൻ ശ്രീ. കു­ഴി­ത­ട­ത്തിൽ എ­ഴു­തി­യ “പ­റ­ങ്കി­ത്താ­ഴു്” എന്ന ചെ­റു­ക­ഥ­യ്ക്കു ക­ഴി­യു­ന്നി­ല്ല (മ­ല­യാ­ള­നാ­ടു്). ഭാര്യ ഒരു വലിയ പൂ­ട്ടു വാ­ങ്ങി­ക്കു­ന്ന­തു കണ്ട ഭർ­ത്താ­വു് പൂർ­വ­കാ­ല­ത്തെ സം­ഭ­വ­ങ്ങ­ളെ­ക്കു­റി­ച്ചു് ഓർ­മ്മി­ക്കു­ന്നു. അ­തു­പോ­ലെ­യൊ­രു പൂ­ട്ടു­കൊ­ണ്ടു് അയാൾ വഞ്ചന കാ­ണി­ച്ച സ­ഹോ­ദ­രി­യെ ഇ­ടി­ച്ചു­കൊ­ന്നു­പോ­ലും. എ­ന്താ­ണാ­വോ ഇ­തി­ന്റെ അർ­ത്ഥം? അതോ ഇതൊരു സിം­ബ­ലി­ക് ക­ഥ­യാ­ണോ? ആ­യി­രി­ക്കാം. മ­ല­യാ­ള­നാ­ട്ടി­ന്റെ ക­വർ­പേ­ജിൽ ഒരു സു­ന്ദ­രി­യു­ടെ ചി­ത്ര­മു­ണ്ടു്. ഷീല യാ­ണെ­ന്നു തോ­ന്നു­ന്നു. കാലിൽ തറച്ച മു­ള്ളു് എ­ടു­ക്കാൻ ശ്ര­മി­ക്കു­ക­യാ­ണു് പ്ര­ശ­സ്ത­യാ­യ ആ അ­ഭി­നേ­ത്രി. ഷീല അതിൽ വിജയം പ്രാ­പി­ച്ചേ­യ്ക്കും. പക്ഷേ, എന്റെ ശ­രീ­ര­ത്തിൽ ത­റ­ച്ചു­ക­യ­റി­യ സിം­ബ­ലി­സ­മെ­ന്ന മു­ള്ളു് എ­ടു­ക്കാൻ എ­നി­ക്കു സാ­ധി­ക്കു­ന്നി­ല്ല.

Honeymoon എ­ന്നാൽ മ­ധു­വി­ധു­വെ­ന്നു് അർ­ത്ഥം. ച­ന്ദ്ര­ന്റെ ഭംഗി പ­തി­ന­ഞ്ചു ദി­വ­സം­കൊ­ണ്ടു് ഇ­ല്ലാ­താ­കു­ന്ന­തു­പോ­ലെ വൈ­വാ­ഹി­ക­ജീ­വി­ത­ത്തി­ന്റെ മാ­ധു­ര്യം അ­ത്ര­യും ദി­വ­സം­കൊ­ണ്ടു­ത­ന്നെ ന­ശി­ച്ചു­പോ­കു­മെ­ന്നാ­ണു് ആ വാ­ക്കു് സൂ­ചി­പ്പി­ക്കൂ­ന്ന­തു്. മ­ല­യാ­ള­നാ­ട്ടിൽ “ഒരു രാ­ത്രി­ക്കു വണ്ടി” എ­ന്നൊ­രു സി­ന്ധി­ക്ക­ഥ­യു­ണ്ടു്. തർ­ജ്ജ­മ ചെ­യ്ത­തു് ശ്രീ. വി. ഡി. കൃ­ഷ്ണൻ­ന­മ്പ്യാർ വൈ­വാ­ഹി­ക­ജീ­വി­ത­ത്തി­ന്റെ നി­രർ­ത്ഥ­ക­ത്വം, ബ­ന്ധു­ക്ക­ളു­ടെ ക­പ­ട­സ്നേ­ഹം, അ­വ­രു­ടെ സ്വാർ­ത്ഥ­താ­ല്പ­ര്യം എ­ന്നി­വ­യെ ചി­ത്രീ­ക­രി­ക്കാ­നാ­ണു് ക­ഥാ­കാ­ര­ന്റെ ശ്രമം. പക്ഷേ, ക­ഥ­യു­ടെ ഔ­ന്ന­ത്യ­ത്തി­ലേ­യ്ക്കു് ക­യ­റി­പ്പോ­കാൻ അ­ദ്ദേ­ഹ­ത്തി­നു്—ഈ­ശ്വർ­ച­ന്ദ­റി­നു്—അ­റി­ഞ്ഞു­കൂ­ടാ. മറ്റു ഭാ­ഷ­ക­ളി­ലെ കഥകൾ തർ­ജ്ജ­മ ചെ­യ്തു് മ­ല­യാ­ള­സാ­ഹി­ത്യ­ത്തെ സ­മ്പ­ന്ന­മാ­ക്കാ­നാ­ണു് കൃ­ഷ്ണൻ­ന­മ്പ്യാർ ആ­ഗ്ര­ഹി­ക്കു­ന്ന­തു്. ആ­ഗ്ര­ഹം ആ­ദ­ര­ണീ­യം. പക്ഷേ, തർ­ജ്ജ­മ ചെ­യ്യു­ന്ന­തു് ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ക­ഥ­ക­ളാ­യി­രി­ക്ക­ണം. ഇ­ല്ലെ­ങ്കിൽ ഇതൊരു പാ­ഴ്‌­വേ­ല­യാ­യി­പ്പോ­കും.

മ­ല­യാ­ള­ഭാ­ഷേ, നീ ഞ­ങ്ങ­ളെ ഏ­തെ­ല്ലാം മാ­ന്ത്രി­ക­മ­ണ്ഡ­ല­ങ്ങ­ളി­ലൂ­ടെ ന­യി­ച്ചു! സൗ­ന്ദ­ര്യ­വും സൗ­ര­ഭ്യ­വും ഉള്ള ആ മ­ണ്ഡ­ല­ങ്ങൾ ക­ണ്ടു് ഞ­ങ്ങ­ളെ­ത്ര­മാ­ത്രം ആ­ഹ്ലാ­ദി­ച്ചു! പക്ഷേ, അ­ക്കാ­ല­മൊ­ക്കെ പോ­യി­രി­ക്കു­ന്നു. ഇന്നു ഞങ്ങൾ കാ­ണു­ന്ന­തു് വൈ­രൂ­പ്യം, ശ്വ­സി­ക്കു­ന്ന­തു് ദുർ­ഗ­ന്ധം. ഇതു് ഉ­യർ­ച്ച­യാ­ണ­ത്രേ. മ­നു­ഷ്യ­നു മ­ന­സ്സി­ലാ­കാ­ത്ത രീ­തി­യിൽ എ­ഴു­തു­ന്ന­താ­ണു­പോ­ലും ഉ­യർ­ച്ച. ഇതാ രണ്ടു സാ­ഹ­സ­കർ­മ്മ­ങ്ങൾ ക­ണ്ടാ­ലും. ശ്രീ. കെ. പി. നിർ­മ്മൽ­കു­മാർ മാ­തൃ­ഭൂ­മി­യി­ലെ­ഴു­തി­യ “സതി” എന്ന ചെ­റു­ക­ഥ­യിൽ നി­ന്നൊ­രു വാ­ക്യം:

“അ­ന്വേ­ഷ­ണ­ത്തി­ന്റെ മ­രു­ഭൂ­മി­ക­ളിൽ സ്വയം ചു­മൽ­കോ­ച്ചി ത­ള്ളി­ക്ക­ള­യാൻ തു­ട­ങ്ങി­യ­പ്പോൾ ആ­ശാ­സാ­ഫ­ല്യ­ങ്ങൾ പോലെ ഇ­രു­ട്ടു­മു­റി­യിൽ പ­ത­ഞ്ഞൊ­ഴു­കി­യ വൈ­ദ്യു­ത­വെ­ളി­ച്ച­ത്തി­ന്റെ പ­രി­ചി­ത, പ്രാ­കൃ­ത, പ­രി­ഹാ­സ്യ­ഭൂ­മി­ക­ളിൽ പ­ര­ന്ന­പ്പോൾ ആ­ഘോ­ഷ­ങ്ങ­ളിൽ, ഓർ­മ്മ­ക­ളു­ടെ പു­ത്തൻ വൈ­ദ്യു­ത­ദീ­പ്തി­യിൽ, ധൃ­തി­യിൽ പെ­രു­മാ­റു­ക­യാ­യി­രു­ന്ന പ­ണി­ക്കാർ­ക്കി­ട­യി­ലൂ­ടെ ഉ­ള്ളിൽ ശ­ബ്ദ­ഘോ­ഷ­ങ്ങ­ളു­മാ­യി നീ­ങ്ങു­ക­യാ­യി­രു­ന്ന ഒരു പെൺ­കു­ട്ടി­യെ ഞാൻ ശ്ര­ദ്ധി­ക്കു­ക­യാ­യി­രു­ന്നു.”

ഇനി ശ്രീ. സി. ച­ന്ദ്ര­ശേ­ഖ­രൻ മാ­തൃ­ഭൂ­മി­യി­ലെ­ഴു­തി­യ “വ­രാ­ത്ത­വ­രും കാ­ത്തു­നി­ല്ക്കാ­ത്ത­വ­രും” എന്ന ചെ­റു­ക­ഥ­യിൽ­നി­ന്നു് ഒരു വാ­ക്യം.

“മ­ണ്ണി­ന്റെ എ­ണ്ണ­മ­റ്റ ചർ­മ്മ­സു­ഷി­ര­ങ്ങ­ളി­ലൂ­ടെ ക­റു­ത്ത നൂ­ലി­ഴ­കൾ വീ­ശി­ക്കൊ­ണ്ടു്, മേ­ലോ­ട്ടു പെ­യ്തു­ക­യ­റി­യ ഇ­രു­ട്ടു് ഒരു ക­ടൽ­പോ­ലെ ഉ­യർ­ന്നു­നി­റ­യു­മ്പോൾ പി­ന്നാ­ലെ പൊ­ടി­യും ത­ണു­പ്പു­മാ­യി ഇ­ട­യ്ക്കി­ടെ വീശിയ ഒരു കാ­റ്റി­ന്റെ മ്ലാ­ന­മൂ­ഢ­ത­യും വി­ദൂ­ര­ത­യു­ടെ നെ­ടു­വീർ­പ്പു­ക­ളും പകൽ മ­റ­ന്നി­ട്ട ഒരു നേർ­ത്ത­വ­സ്ത്രം­പോ­ലെ കാ­റ്റിൽ പാറിയ പൊടി മാ­ഞ്ഞും(?) ഒ­ന്നാ­യി ചേർ­ന്നു പ­രി­സ­ര­ത്തി­ലെ വി­ള­ക്കു­കൾ തെ­ളി­യി­ച്ചു.”

വാ­യ­ന­ക്കാ­രാ­യ ഞ­ങ്ങ­ളെ ഈ രീ­തി­യിൽ പീ­ഡി­പ്പി­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ ഒ­ര­പ­രാ­ധ­വും ഞങ്ങൾ നിർ­മ്മൽ­കു­മാ­റി­നോ­ടോ ച­ന്ദ്ര­ശേ­ഖ­ര­നോ­ടോ ചെ­യ്തി­ട്ടി­ല്ല. ഒരു കാ­ല­ത്തു് ക­വി­ത­വാ­യി­ച്ചു് ഞങ്ങൾ പുളകം കൊ­ണ്ടി­രു­ന്നു. ഒരു കാ­ല­ത്തു് കഥ വാ­യി­ച്ചു് ഞ­ങ്ങ­ളു­ടെ ഹൃദയം നൃ­ത്തം ചെ­യ്തി­രു­ന്നു. അന്നു ഞ­ങ്ങ­ളാ­രും വി­ചാ­രി­ച്ചി­രു­ന്നി­ല്ല സാ­ഹി­ത്യ­ത്തി­നു് ഈ ദു­ര­ന്തം വ­ന്നു­കൂ­ടു­മെ­ന്നു്; ഞ­ങ്ങൾ­ക്കു് ഇ­ങ്ങ­നെ­യൊ­രു ദുഃ­ഖ­മ­നു­ഭ­വി­ക്കേ­ണ്ടി­വ­രു­മെ­ന്നു്. അ­സ­ത്യ­ത്തെ­ക്കാൾ അ­സ­ത്യ­മാ­യി വ­ല്ല­തു­മു­ണ്ടോ? വൈ­രൂ­പ്യ­ത്തേ­ക്കാൾ വൈ­രൂ­പ്യ­മു­ള്ള­താ­യി വ­ല്ല­തു­മു­ണ്ടോ? ഉ­ണ്ടു്, നിർ­മ്മൽ­കു­മാ­റി­ന്റെ­യും ച­ന്ദ്ര­ശേ­ഖ­ര­ന്റെ­യും ചെ­റു­ക­ഥ­കൾ.

“നി­ങ്ങ­ളെ­ന്തി­നു് ഇ­ങ്ങ­നെ ആ­ഴ്ച­തോ­റും ശ­ത്രു­ക്ക­ളെ വർ­ദ്ധി­പ്പി­ക്കു­ന്നു? നി­ങ്ങ­ളെ­ന്തി­നു് ഇ­ങ്ങ­നെ ഈ ച­വ­റെ­ല്ലാം വാ­യി­ച്ചു­കൂ­ട്ടി മ­ന­സ്സി­ന്റെ സു­ഖ­വും ശ­രീ­ര­ത്തി­ന്റെ സു­ഖ­വും ഇ­ല്ലാ­താ­ക്കു­ന്നു? കു­മാ­ര­നാ­ശാ­നെ യോ വ­ള്ള­ത്തോ­ളി­നെ യോ­ക്കു­റി­ച്ചു് ഒരു പു­സ്ത­കം എ­ഴു­തി­ക്കൂ­ടേ? “എന്റെ ഉ­ത്ത­മ­സു­ഹൃ­ത്തു­ക്കൾ ദി­വ­സ­വും എ­ന്നോ­ടു ചോ­ദി­ക്കാ­റു­ള്ള ചോ­ദ്യ­മാ­ണി­തു്. ശ­രി­യാ­ണു്. പ്ര­തി­കൂ­ല­മാ­യ ഒരു വി­മർ­ശ­നം ‘മ­ല­യാ­ള­നാ­ട്ടി’ൽ വ­ന്നാൽ­മ­തി. അ­ടു­ത്ത­ദി­വ­സം വി­മർ­ശി­ക്ക­പ്പെ­ടു­ന്ന ക­വി­യും ബ­ന്ധു­ക്ക­ളും എന്നെ രൂ­ക്ഷ­മാ­യി നോ­ക്കും. അ­ന്ന­വ­രെ ആ ക­വി­യെ­ക്കു­റി­ച്ചു് ഞാൻ ന­ല്ല­വാ­ക്കു മാ­ത്ര­മേ പ­റ­ഞ്ഞി­ട്ടു­ള്ളൂ എ­ന്ന­തു് അവർ സൗ­ക­ര്യ­പൂർ­വ്വം വി­സ്മ­രി­ക്കും. എ­ങ്കി­ലും ഞാ­നി­തു് എ­ഴു­തു­ക­യാ­ണു്. വൈ­രൂ­പ്യ­ത്തി­ലൂ­ടെ സ­ഞ്ച­രി­ച്ചു സ­ഞ്ച­രി­ച്ചു് യാ­ദൃ­ച്ഛി­ക­മാ­യി­ട്ടെ­ങ്കി­ലും സൗ­ന്ദ­ര്യ­ത്തി­ലെ­ത്താ­തി­രി­ക്കി­ല്ല­ല്ലോ. ദാ­ഹി­ക്കു­മ്പോൾ അ­നു­ജ­നെ വി­ളി­ച്ചു് “ഒരു ഗ്ലാ­സ്സു­വെ­ള്ളം കൊ­ണ്ടു­വ­രൂ” എന്നു പറയാം. അവൻ കൊ­ണ്ടു­വ­രു­ന്ന വെ­ള്ളം കു­ടി­ച്ചാൽ ദാഹം തീ­രു­ക­യും ചെ­യ്യും. എ­ന്നാൽ ദാഹം ഉ­ണ്ടാ­കു­മ്പോൾ എ­ഴു­ന്നേ­റ്റു് പൈ­പ്പി­ന്റെ അ­ടു­ക്ക­ലേ­ക്കു ന­ട­ക്കൂ. ടാ­പ്പു തി­രി­ച്ചു് ഗ്ലാ­സ്സി­ലേ­ക്കു വെ­ള്ളം പകരൂ. അതാ വെ­ള്ളി­ക്ക­മ്പി­പോ­ലെ ജലം വീ­ഴു­ന്നു. എ­ന്തൊ­രു ഭംഗി! എ­ന്തൊ­രു തി­ള­ക്കം! ആ വെ­ള്ളം കു­ടി­ക്കു­മ്പോൾ ദാഹം തീരുക മാ­ത്ര­മ­ല്ല; ഒ­രാ­ത്മ­സം­തൃ­പ്തി­കൂ­ടെ ഉ­ണ്ടാ­കു­ന്നു. പ്ര­യ­ത്ന­മാ­ണു് പ­ര­മ­ഫ­ല­ത്തി­ന്റെ ആ­സ്വാ­ദ്യ­ത വർ­ദ്ധി­പ്പി­ക്കു­ന്ന­തു്. ഈ മ­ഹാ­പ്ര­യ­ത്ന­ത്തി­ലൂ­ടെ ആ­ത്മ­സം­തൃ­പ്തി നേ­ടാ­നാ­ണു് എന്റെ ശ്രമം. അ­ങ്ങ­നെ ശ്ര­മി­ക്കു­ന്ന­തി­നി­ട­യി­ലാ­ണു് ഞാൻ ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പി­ലെ രണ്ടു ചെ­റു­ക­ഥ­കൾ വാ­യി­ച്ച­തു്. ശ്രീ. ഷെ­രീ­ഫി­ന്റെ “മ­ന­സ്സും” ശ്രീ. റ്റി. സി. ഭാ­സ്ക്ക­ര­ന്റെ വേ­ഴാ­മ്പ­ലു­കൾ ക­ര­യു­ന്ന ശ­ബ്ദ­വും. ഒരു സ്ത്രീ­ക്കു സ്വ­ന്തം ഭർ­ത്താ­വിൽ­നി­ന്നു് ഗർ­ഭ­മു­ണ്ടാ­കു­ക­യി­ല്ല. തന്നെ പ­ഠി­പ്പി­ച്ച പ്രൊ­ഫ­സ­റിൽ നി­ന്നു് (അയാൾ വൃ­ദ്ധ­നാ­ണു്) അവൾ ഗർ­ഭി­ണി­യാ­കു­ന്നു. വി­ദേ­ശ­ത്തു് പോ­യി­രി­ക്കു­ന്ന ഭർ­ത്താ­വു് തി­രി­ച്ചെ­ത്തു­ന്ന ദിവസം പേ­ടി­കൊ­ണ്ടു് അ­വ­ളു­ടെ ഗർഭം അ­ല­സി­പ്പോ­കു­ന്നു. ഇ­താ­ണു് ഷെ­രീ­ഫി­ന്റെ ക­ഥ­യു­ടെ സാരം. ക­ടു­ത്ത വെ­റു­പ്പു ക­ടു­ത്ത പ്രേ­മ­ത്തി­ന്റെ മ­റു­പു­റ­മാ­ണ­ല്ലോ? ലൈം­ഗി­ക­വേ­ഴ്ച­യെ അ­തി­ര­റ്റു പേ­ടി­ക്കു­ന്ന­വൾ അ­ബോ­ധാ­ത്മ­ക­മാ­യി അതിനെ അ­തി­ര­റ്റു് ഇ­ഷ്ട­പ്പെ­ടു­ന്ന­വ­ളാ­യി­രി­ക്കും. ഒരു സ്ത്രീ­ക്കു് ചേരയെ പേ­ടി­യാ­ണു്. (ചേര പു­രു­ഷോ­പ­സ്ഥ­ത്തി­ന്റെ പ്ര­തീ­ക­മാ­ണു്) അവൾ ചേ­ര­ക­ളെ ക­ല്ലെ­റി­ഞ്ഞു് ഓ­ടി­ക്കു­ന്നു. രാ­ത്രി ചേര അ­വ­ളു­ടെ ശ­യ­നീ­യ­ത്തിൽ എ­ത്തു­ന്നു. എ­ത്തി­യ­തു ചേ­ര­യ­ല്ല, പു­രു­ഷൻ ത­ന്നെ­യാ­ണെ­ന്നു് അവൾ പി­ന്നീ­ടു് ഗ്ര­ഹി­ക്കു­ന്നു. അ­യാ­ളു­ടെ­യും അ­വ­ളു­ടെ­യും വേ­ഴ്ച­യെ വർ­ണ്ണി­ച്ചു­കൊ­ണ്ടു് റ്റി. സി. ഭാ­സ്ക്ക­രൻ കഥ അ­വ­സാ­നി­പ്പി­ക്കു­ന്നു. എ­ങ്ങ­നെ­യി­രി­ക്കു­ന്നു ഈ രണ്ടു ക­ഥ­ക­ളും? ക­ഥാ­കാ­ര­ന്മാർ­ക്കു് കഥ പറയാൻ അ­റി­യാം? അതിൽ സം­ശ­യ­മി­ല്ല. എ­ങ്കി­ലും എ­നി­ക്കൊ­രു അ­സ്വ­സ്ഥ­ത. ര­സാ­നു­ഭൂ­തി വി­ശ്രാ­ന്തി­യു­ള­വാ­ക്കു­മ­ല്ലോ? ഇവിടെ വി­ശ്രാ­ന്തി­യി­ല്ല. അ­സ്വ­സ്ഥ­ത­യേ­യു­ള്ളൂ… എ­ന്താ­ണൊ­രു സൗ­ര­ഭ്യം! ഓ, മ­ഗ്ദ­ല­ന­മ­റി­യ ത്തി­ന്റെ അ­ഴി­ഞ്ഞു­കി­ട­ക്കു­ന്ന ത­ല­മു­ടി­യിൽ­നി­ന്നു­ണ്ടാ­കു­ന്ന പ­രി­മ­ള­മാ­ണ­തു്. ആ സു­ഗ­ന്ധം പ്ര­സ­രി­പ്പി­ച്ചു­കൊ­ണ്ടു് അവൾ എന്നെ ക്ഷ­ണി­ക്കു­ന്നു. “വരൂ, ഇ­ക്ക­ഥ­ക­ളൊ­ക്കെ വാ­യി­ച്ചു മ­ന­സ്സു­ക്ഷീ­ണി­പ്പി­ക്കാ­തെ എ­ന്നോ­ടൊ­രു­മി­ച്ചു വരൂ. ന­മു­ക്കു യേ­ശു­ദേ­വ­നെ കാണാൻ പോകാം.” ഞാൻ ആ വാ­ക്കു­കൾ ശ്ര­ദ്ധി­ക്കാ­തെ കു­ങ്കു­മം വാരിക കൈ­യി­ലെ­ടു­ക്കു­ന്നു. മറിയം പ­രി­ഭ­വി­ച്ചു ന­ട­ക്കു­ന്നു; വെ­ളു­ത്ത കാൽ­മു­ട്ടു­കൾ കാ­ണി­ച്ചു­കൊ­ണ്ടു് ചു­വ­ന്ന ഉ­ള്ള­ങ്കാൽ കാ­ണി­ച്ചു­കൊ­ണ്ടു്. എ­ന്തൊ­രു ഭം­ഗി­യു­ള്ള ന­ട­ത്തം! വ­ര­ട്ടെ, അതു കാണാൻ സ­മ­യ­മി­ല്ല. ശ്രീ. പി. കെ. ശി­വ­ദാ­സ­മേ­നോ­ന്റെ ഒരു ചെ­റു­ക­ഥ നി­രൂ­പ­ണം­കാ­ത്തു കി­ട­ക്കു­ക­യാ­ണു്. അതു വി­മർ­ശ­ന­മാ­കാൻ പോ­കു­ന്നു­വെ­ന്നു് ആ കഥ അ­റി­യു­ന്നു­ണ്ടോ? (നി­രൂ­പ­ണം—മോ­ടി­പി­ടി­പ്പി­ച്ചു് പറയുക) “പ­ത്രോ­സ്സി­ന്റെ കഥ പറഞ്ഞ വ­യ­സ്സൻ” എ­ന്നാ­ണു് ക­ഥ­യു­ടെ പേരു്. ബ­സ്സി­ലി­രി­ക്കു­ന്ന സ­ക­ല­യാ­ത്ര­ക്കാ­രെ­യും ആ­ക്ഷേ­പി­ച്ചു് സ്വ­ന്തം വൈ­ദ­ഗ്ദ്ധ്യ­ത്തെ പ്ര­ശം­സി­ച്ചു് ഇ­രി­ക്കു­ന്ന ഒരു വ­യ­സ്സൻ ത­നി­ക്കു് ഇ­റ­ങ്ങാ­നു­ള്ള സ്ഥലം മ­റ­ന്നു­പോ­കു­ന്നു, അ­പ്പോൾ മ­റ്റു­ള്ള­വർ അയാളെ ആ­ക്ഷേ­പി­ച്ചു ചി­രി­ക്കു­ന്നു. ‘ജ­ന­യു­ഗം’ വാ­രി­ക­യിൽ പ­ര­സ്യ­പ്പെ­ടു­ത്തു­ന്ന ‘ബസ്സ് ഫ­ലി­ത­ങ്ങൾ’ ഞാൻ വാ­യി­ക്കാ­റു­ണ്ടു്. അതിലെ നേ­ര­മ്പോ­ക്കിൽ­ക്ക­വി­ഞ്ഞു് ഇ­തി­ലൊ­ന്നു­മി­ല്ല. ജ­ന­യു­ഗ­ത്തി­ലെ ഓരോ ഫ­ലി­തോ­ക്തി­യി­ലും മൂ­ന്നോ നാലോ വാ­ക്യ­ങ്ങ­ളേ കാ­ണു­ക­യു­ള്ളൂ. ഇ­തി­ലാ­ക­ട്ടെ അനേകം വാ­ക്യ­ങ്ങൾ. അ­ത്രേ­യു­ള്ളൂ വ്യ­ത്യാ­സം… കു­ഞ്ഞു­ണ്ണി­യു­ടെ അച്ഛൻ മ­രി­ച്ചു. അയാൾ സ­ഹോ­ദ­ര­ന്മാ­രെ­യും സ­ഹോ­ദ­രി­ക­ളെ­യും നല്ല നി­ല­യി­ലാ­ക്കി. അ­ങ്ങ­നെ സ്വയം ന­ശി­ച്ചു. വി­വാ­ഹം ക­ഴി­ക്കാൻ­പോ­ലും അയാൾ കൂ­ട്ടാ­ക്കി­യി­ല്ല. ഒ­ടു­വിൽ അങ്ങു മ­രി­ക്കു­ക­യും ചെ­യ്തു. ഇ­താ­ണു് ശ്രീ. പി. ശ­ങ്ക­ര­നാ­രാ­യ­ണൻ എ­ഴു­തി­യ “എ­ന്നി­ലേ­ക്കു്” എന്ന ചെ­റു­ക­ഥ­യു­ടെ സാരം. ഇ­ങ്ങ­നെ­യു­ള്ള ദുഃ­ഖാ­ത്മ­ക­സം­ഭ­വ­ങ്ങൾ ലോ­ക­ത്തു ധാ­രാ­ള­മു­ണ്ടു്. എ­ങ്കി­ലും കു­ഞ്ഞു­ണ്ണി ഭാ­ഗ്യ­വാ­നാ­ണു്. അയാളെ സ­ഹോ­ദ­രി­കൾ സ­മ്പൂർ­ണ്ണ­മാ­യും അ­വ­ഗ­ണി­ച്ചു് മ­ര­ണ­ത്തി­ലേ­ക്കു ത­ള്ളി­വി­ട്ടു എ­ന്നേ­യു­ള്ളൂ. ചി­ല­ര­ങ്ങ­നെ­യ­ല്ല മൂത്ത സ­ഹോ­ദ­രൻ പ­ഠി­പ്പി­ച്ചു നല്ല നി­ല­യി­ലാ­ക്കി എന്നു വി­ചാ­രി­ച്ചു മാ­സം­തോ­റും അ­യാൾ­ക്കു ഭി­ക്ഷ­യി­ടു­ന്ന­തു­പോ­ലെ ഒരു നി­ശ്ചി­ത­സം­ഖ്യ കൊ­ടു­ത്തേ­ക്കും. അ­തെ­റി­യു­മ്പോൾ അ­വ­ളു­ടെ മുഖം കാണണം… അ­വ­ളു­ടെ ഭർ­ത്താ­വി­ന്റെ തി­ക­ഞ്ഞ പു­ച്ഛം കാണണം. അ­നു­ജ­ന്മാ­രും വി­ഭി­ന്ന­ര­ല്ല. ക­ട­പ്പാ­ടു് തീർ­ക്കു­ന്നു­വെ­ന്ന മ­ട്ടിൽ അവരും ചില തുകകൾ എ­റി­യാ­തി­രി­ക്കു­ക­യി­ല്ല. കു­ഞ്ഞു­ണ്ണി­ക്കു് ഇ­ത്ത­രം ഭിക്ഷ വാ­ങ്ങേ­ണ്ടി­വ­ന്നി­ല്ല. അ­യാ­ള­ങ്ങു് മ­രി­ച്ചു. നല്ല വിഷയം. പക്ഷേ, കു­ഞ്ഞു­ണ്ണി­യു­ടെ മരണം അ­നു­വാ­ച­ക­ന്റെ ഉ­ള്ളിൽ ത­ട്ട­ത്ത­ക്ക­വി­ധ­ത്തിൽ ക­ഥാ­കാ­രൻ കഥ പ­റ­ഞ്ഞി­ട്ടി­ല്ല. നമ്മെ ഭാ­വ­ന­യു­ടെ ലോ­ക­ത്തു് കൊ­ണ്ടു­ചെ­ല്ലാ­ത്ത­തൊ­ന്നും ക­ലാ­സൃ­ഷ്ടി­യ­ല്ലെ­ന്നു നാം എ­പ്പോ­ഴും ഓർ­മ്മി­ക്ക­ണ­മ­ല്ലൊ. ആ ത­ത്ത്വം ഓർ­മ്മി­പ്പി­ച്ച ശ­ങ്ക­ര­നാ­രാ­യ­ണ­നു് കൃ­ത­ജ്ഞ.

ഗ്രാ­മ­പ്ര­ദേ­ശ­ങ്ങ­ളി­ലൂ­ടെ ന­ട­ക്കു­മ്പോൾ ഒരു പൂവു് വൃ­ക്ഷ­ത്തിൽ­നി­ന്നു് ഞെ­ട്ട­റ്റു വീണു് നി­ങ്ങ­ളു­ടെ നെ­റ്റി­ത്ത­ട­ത്തെ സ്പർ­ശി­ച്ചു­കൊ­ണ്ടു് ഭൂ­മി­യിൽ പ­തി­ച്ചി­ട്ടു­ണ്ടോ? അ­തി­ന്റെ കൊ­ച്ചു തേൻ­തു­ള്ളി നി­ങ്ങ­ളു­ടെ നാ­സി­ക­യി­ലെ­ങ്ങാ­നും പ­റ്റി­നി­ന്നി­ട്ടു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ, നി­ങ്ങൾ­ക്കു നേരിയ ആ­ഹ്ലാ­ദം അ­നു­ഭ­വ­പ്പെ­ട്ടി­രി­ക്കു­മ­ല്ലോ. ആ ആ­ഹ്ലാ­ദ­മാ­ണു് ഡോ­ക്ടർ ഇ­ന്ദി­രാ­മോ­ഹൻ “ജ­ന­യു­ഗം” വാ­രി­ക­യി­ലെ­ഴു­തി­യ “ലാളന” എന്ന കൊ­ച്ചു­ക­ഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കു­ണ്ടാ­യ­തു്. ഒ­രി­ക്കൽ ഭാ­ര്യ­യാ­യി­രു­ന്ന­വ­ളോ­ടു പി­ന്നെ­യും ബന്ധം പു­ലർ­ത്താൻ എ­ത്തു­ന്ന ഒരു വ­ഞ്ച­ക­നെ അവൾ വീ­ട്ടിൽ­നി­ന്നു് ഇ­റ­ക്കി­വി­ടു­ന്ന­താ­ണു് ക­ഥ­യി­ലെ പ്ര­തി­പാ­ദ്യം. പ്ര­ശ­സ്ത­യ­ല്ലാ­ത്ത ക­ഥാ­കാ­രി­ക്കു പല പ്ര­ശ­സ്ത­രാ­യ ക­ഥാ­കാ­ര­ന്മാ­രെ­ക്കാ­ളും ഭം­ഗി­യാ­യി കഥ പറയാൻ അ­റി­യാം.

വേ­മ്പ­നാ­ട്ടു­കാ­യൽ പ്ര­ശാ­ന്ത­മാ­ണു്. എന്റെ വീ­ടി­ന­ടു­ത്തു­ള്ള കു­ള­വും പ്ര­ശാ­ന്ത­മ­ത്രേ. എ­ന്നാൽ വേ­മ്പ­നാ­ട്ടു­കാ­യ­ലി­ന്റെ പ്ര­ശാ­ന്ത­ത നൈ­സർ­ഗ്ഗി­ക­മാ­ണു്. ഒരു കൊ­ച്ചു കാ­റ്റ­ടി­ച്ചാൽ മതി കുളം ഇളകി മ­റി­യും. കായൽ അ­ന­ങ്ങു­ക­യി­ല്ല. പ്ര­ശാ­ന്ത­ത സ്വാ­ഭാ­വി­ക­മാ­യി­ട്ടു­ള്ള ചില സ്ത്രീ­ക­ളെ എ­നി­ക്ക­റി­യാം. ക­രു­തി­ക്കൂ­ട്ടി നി­ശ്ശ­ബ്ദ­ത പാ­ലി­ക്കു­ന്ന സ്ത്രീ­ക­ളെ­യും എ­നി­ക്ക­റി­യാം. ഒരു നി­സ്സാ­ര­സം­ഭ­വം മതി, ര­ണ്ടാ­മ­തു പറഞ്ഞ കൂ­ട്ടർ ഇ­ള­കി­മ­റി­യും: ഇ­വ­രെ­പ്പോ­ലു­ള്ള പു­രു­ഷ­ന്മാ­രു­മു­ണ്ടു്. അവർ ഏ­തെ­ങ്കി­ലും മ­ഹാ­സ്ഥാ­പ­ന­ത്തിൽ ചെ­ന്നു­പെ­ട്ടാൽ മതി കു­റ­ച്ചു­നേ­രം മി­ണ്ടാ­തി­രു­ന്നി­ട്ടു് ഇ­ള­കി­ത്തു­ട­ങ്ങും. അവർ ആ സ്ഥാ­പ­ന­ത്തെ ന­ശി­പ്പി­ക്കു­ന്നു; മ­റ്റു­ള്ള­വ­രെ ന­ശി­പ്പി­ക്കു­ന്നു, സ്വയം ന­ശി­ക്കു­ന്നു ഇ­ങ്ങ­നെ­യു­ള്ള അ­ല്പ­ന്മാ­രെ­ക്കു­റി­ച്ചു് ശ്രീ. ശൂ­ര­നാ­ട്ടു കു­ഞ്ഞൻ­പി­ള്ള വി­ദ­ഗ്ദ്ധ­മാ­യി എ­ഴു­തു­ന്നു. പൗ­ര­ധ്വ­നി വി­ശേ­ഷാൽ­പ്പ­തി­പ്പി­ലെ “മ­ഹാ­സ്ഥാ­പ­ന­ങ്ങ­ളി­ലെ അ­ല്പ­ന്മാർ” എന്ന ലേഖനം നോ­ക്കു­ക. ല­ക്ഷ്യ­വേ­ധി­യാ­ണു് ആ ലേഖനം. അതു കൊ­ള്ളേ­ണ്ടി­ട­ത്തു് കൊ­ണ്ടി­ട്ടു­ണ്ടു്. 700 പു­റ­മു­ള്ള ഈ വി­ശേ­ഷാൽ­പ്പ­തി­പ്പി­ലെ മറ്റു ലേ­ഖ­ന­ങ്ങ­ളെ­ക്കു­റി­ച്ചു്, ക­വി­ത­ക­ളെ­ക്കു­റി­ച്ചു് ഈ ഹ്ര­സ്വ­ലേ­ഖ­ന­ത്തിൽ ഒ­ന്നും പറയാൻ ക­ഴി­യു­ക­യി­ല്ല.

images/MauriceMaeterlinck2.jpg
മെ­യ്റ്റ്ലി­ങ്ക്

മെ­യ്റ്റ്ലി­ങ്കി ന്റെ (Maeterlinck-​r ഉ­ച്ച­രി­ക്കാ­റി­ല്ല) “മോണ വാന്ന” എന്ന നാ­ട­ക­ത്തി­ലെ ഒരു ക­ഥാ­പാ­ത്രം—പ്രിൻ­സി­വ­ല്ലി—മ­റ്റൊ­രു ക­ഥാ­പാ­ത്ര­ത്തോ­ടു പ­റ­യു­ന്നു—“He is my enemy whom I love.”—“ഞാൻ സ്നേ­ഹി­ക്കു­ന്ന ശ­ത്രു­വാ­ണു് അയാൾ.” അ­ങ്ങ­നെ­യു­ള്ള ശ­ത്രു­ക്കൾ ന­മു­ക്കെ­ല്ലാ­വർ­ക്കും കാണും. ശ­ത്രു­വാ­ണെ­ങ്കി­ലും മറ്റു പല ഗു­ണ­ങ്ങ­ളും ഉ­ള്ള­തു­കൊ­ണ്ടു നാം അയാളെ സ്നേ­ഹി­ക്കും. അ­തു­പോ­ലെ നാം വെ­റു­ക്കു­ന്ന സ്നേ­ഹി­ത­ന്മാ­രു­മു­ണ്ടു്. എ­നി­ക്കൊ­രാ­ളെ അ­റി­യാം. പ്ര­സം­ഗി­ക്കു­ന്ന­തും സ്വ­കാ­ര്യ­സം­ഭാ­ഷ­ണം ന­ട­ത്തു­ന്ന­തും ഒക്കെ ഗാ­ന്ധി­സം, നമ്മെ സ്നേ­ഹി­ക്കു­ന്നു­വെ­ന്നു ന­ടി­ക്കും. പക്ഷേ, ഇ­ട­യ്ക്കി­ട­യ്ക്കു് നമ്മെ കു­ത്തു­വാ­ക്കു­കൾ­കൊ­ണ്ടു വേ­ദ­നി­പ്പി­ക്കാൻ ശ്ര­മി­ക്കും. സം­സ്ക്കാ­ര­ത്തി­ന്റെ കൂ­ടു­തൽ­കൊ­ണ്ടു് ഇ­ത്ത­രം ആ­ളു­ക­ളോ­ടു നാം മ­റു­ത്തു് ഒ­ന്നും പ­റ­യു­ക­യി­ല്ല. മാ­ന്യ­ന്റെ മട്ടു കാ­ണി­ച്ചു് അ­ന്യ­നെ ദ്രോ­ഹി­ക്കു­ന്ന ഇ­ക്കൂ­ട്ട­രെ ശി­ക്ഷി­ക്കാൻ പീ­നൽ­കോ­ഡിൽ വ്യ­വ­സ്ഥ­യി­ല്ല. ശ്രീ. ഒ. എം. അ­നു­ജ­ന്റെ കവിത ഇ­മ്മ­ട്ടിൽ ക­ലാ­ത്മ­ക­ത്വ­ത്തി­ന്റെ നാ­ട്യം കാ­ണി­ച്ചു് അ­നു­വാ­ച­ക­നെ വേ­ദ­നി­പ്പി­ക്കു­ന്നു. മ­ല­യാ­ള­നാ­ട്ടി­ലെ വി­ര­ഹ­ചി­ന്ത എന്ന കവിത നോ­ക്കു­ക. എ­ന്തൊ­രു ശു­ഷ്ക­മാ­യ പദ്യം! ബീ­ജ­ഗ­ണി­ത­ത്തി­ലെ ‘ഇ­ക്വേ­ഷൻ’ വാ­യി­ച്ചു് ആ­രെ­ങ്കി­ലും ര­സാ­നു­ഭൂ­തി­ക്കു വി­ധേ­യ­നാ­യി­ട്ടു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ അയാൾ അ­നു­ജ­ന്റെ കവിത വാ­യി­ച്ചു ര­സി­ക്കും. ശ്രീ. കെ. വാ­സു­ദേ­വൻ­നാ­യ­രു­ടെ ഒരു കവിത കൂടി ഈ വാ­രി­ക­യിൽ ഉ­ള്ള­തു് ന­ന്നാ­യി. അ­ദ്ദേ­ഹം ക­ലാ­പ്ര­ചോ­ദ­ന­ത്തോ­ടെ പ­ടു­ന്നു.

“എൻ ഹൃ­ദ­യ­ത്തിൽ

എ­ഴു­തി­രി­യി­ട്ട പ്ര­കാ­ശം പൊ­ലി­യും മുൻപേ

ദി­ന­ക­ര­ദീ­പ്തി­കൾ മറയും മുൻപേ

എ­നി­ക്കു­റ­ക്കെ പറയാൻ മോഹം.”

അതു കേൾ­ക്കാൻ അ­നു­വാ­ച­ക­നു കു­തു­ക­മു­ണ്ട്.

അ­ന്ത­രീ­ക്ഷ­ത്തിൽ ന­ക്ഷ­ത്രം, മേ­ശ­പ്പു­റ­ത്തു മ­ഷി­ക്കു­പ്പി എ­ന്നൊ­ക്കെ ബു­ദ്ധി­ക്കു ത­ക­രാ­റി­ല്ലാ­ത്ത നമ്മൾ പറയും. അ­ങ്ങ­നെ­യ­ല്ല അ­ത്യ­ന്താ­ധു­നി­കർ പറയുക അ­ന്ത­രീ­ക്ഷ­ത്തിൽ മ­ഷി­ക്കു­പ്പി, മേ­ശ­പ്പു­റ­ത്തു ന­ക്ഷ­ത്രം എ­ന്നാ­ണു് അ­വ­രു­ടെ പ്ര­സ്താ­വം. എ­ന്തി­നു് ഈ വി­ല­ക്ഷ­ണ­സ­മ്പ്ര­ദാ­യം? ഉ­ത്ത­ര­മി­ല്ല. ഒ­ര­ത്യ­ന്താ­ധു­നി­ക­ക­വി­ത എ­ഴു­തി­ക്കൊ­ണ്ടു ഞാൻ ഈ ലേഖനം അ­വ­സാ­നി­പ്പി­ക്ക­ട്ടെ.

ക്ഷീ­ണ­ത്തി­ന്റെ തൂ­ലി­ക­കൊ­ണ്ടു്

ക്ലേ­ശ­ത്തി­ന്റെ ക­ട­ലാ­സ്സിൽ ഞാൻ വെ­ള്ളം കോ­രു­മ്പോൾ

എന്റെ അ­സ്ഥി­ബ­ന്ധ­ങ്ങ­ളിൽ ക­ഴ­പ്പി­ന്റെ സ്വ­പ്ന­ങ്ങൾ,

ക­ഴ­പ്പേ, സ്വ­പ്ന­മേ, ഊ­ള­മ്പാ­റേ എന്നെ പുണരൂ

പുണരൂ, പുണരൂ, പുണരൂ, പുണരൂ…

അ­ടു­ക്ക­ള­ക്ക­ല­ങ്ങൾ വി­പ­ഞ്ചി­ക വർ­ഷി­ക്കു­ന്നു

ഊ­ള­മ്പാ­റേ വരൂ, വരൂ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-10-31.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.