SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-11-07-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

വി­മർ­ശ­നം ക­ടു­പ്പ­മി­ല്ലാ­ത്ത ചായ

വി­മർ­ശ­നം കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം? എ­ഴു­തു­ന്ന­വർ ത­ങ്ങൾ­ക്കു തോ­ന്നു­ന്ന രീ­തി­യിൽ എ­ഴു­തു­ക­ത­ന്നെ ചെ­യ്യും. സ­ഞ്ജ­യൻ ച­ങ്ങ­മ്പു­ഴ യെ വാ­തോ­രാ­തെ ആ­ക്ഷേ­പി­ച്ചി­ല്ലേ? എ­ന്നി­ട്ടെ­ന്തു സം­ഭ­വി­ച്ചു? മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ ഓർ­മ്മി­ക്ക­പ്പെ­ടാൻ പോ­കു­ന്ന നാ­മ­ധേ­യം സ­ഞ്ജ­യ­ന്റേ­തോ? ച­ങ്ങ­മ്പു­ഴ­യു­ടേ­തോ? ഈ ചോ­ദ്യ­ങ്ങ­ളിൽ സ­ത്യ­മു­ണ്ടെ­ങ്കി­ലും നൂ­റി­നു് നൂറും സ­ത്യ­മാ­ണു­ള്ള­തെ­ന്നു സ­മ്മ­തി­ക്കാൻ പ്ര­യാ­സം. എ­ഴു­തു­ന്ന­വർ ത­ങ്ങൾ­ക്കി­ഷ്ട­മു­ള്ള­രീ­തി­യിൽ എ­ഴു­തി­ക്കൊ­ള്ള­ട്ടെ. അ­പ്പോൾ അതു് നി­ന്ദ്യ­മാ­യ രീ­തി­യാ­ണെ­ന്നു് ആ­രെ­ങ്കി­ലും പ­റ­ഞ്ഞാൽ അവർ ശ്ര­ദ്ധി­ക്കു­ന്നി­ല്ലെ­ന്നു ഭാ­വി­ക്കും. പക്ഷേ, അ­വ­രു­ടെ ആ­ത്മാ­വിൽ വ­ല്ലാ­ത്ത ഒ­രാ­ഘാ­ത­മേ­റ്റ­തി­നു­ശേ­ഷ­മാ­ണു് ആ നി­ര­പേ­ക്ഷ­ഭാ­വം ആ­വിർ­ഭ­വി­ക്കു­ക. തെ­റ്റു­ചെ­യ്യു­ന്ന­വ­നോ­ടു് “നി­ങ്ങൾ തെ­റ്റാ­ണു കാ­ണി­ക്കു­ന്ന­തു്” എന്നു പ­റ­ഞ്ഞു­നോ­ക്കൂ. അയാൾ നി­ങ്ങ­ളെ വ­ക­വ­യ്ക്കു­ന്നി­ല്ലെ­ന്നു ഭാ­വി­ക്കും. പക്ഷേ, വീ­ണ്ടും ആ തെ­റ്റു­ചെ­യ്യാൻ അ­യാൾ­ക്കു ധൈ­ര്യ­മു­ണ്ടാ­വു­ക­യി­ല്ല. ഈ മാ­ന­സി­ക­നി­ല­യു­ടെ വി­വി­ധ­രീ­തി­കൾ നി­ത്യ­ജീ­വി­ത­ത്തിൽ ന­മു­ക്കു കാണാം. നാ­ലു­പേർ ചീ­ട്ടു­ക­ളി­ക്കു­ക­യാ­ണെ­ന്നി­രി­ക്ക­ട്ടെ. ഒരു ക­ളി­ക്കാ­ര­നു സംശയം തു­റു­പ്പു­ചീ­ട്ടു­കൊ­ണ്ടു് വെ­ട്ട­ണോ അതോ വി­ല­യി­ല്ലാ­ത്ത ഒരു ചീ­ട്ടു് തഴയണോ എ­ന്നു്. അ­ടു­ത്തി­രി­ക്കു­ന്ന പ്രാ­യം കു­റ­ഞ്ഞ സ്നേ­ഹി­തൻ തു­റു­പ്പു­ചീ­ട്ടു ക­ളി­ക്കാൻ ഉ­പ­ദേ­ശി­ക്കു­ന്നു. പ്രാ­യം കൂടിയ ക­ളി­ക്കാ­ര­നു ദേ­ഷ്യം, എ­ങ്കി­ലും അയാൾ അ­ല്പ­നേ­രം ആ­ലോ­ചി­ച്ചി­രു­ന്നി­ട്ടു് തു­റു­പ്പു ചീ­ട്ടു് ക­ളി­ക്കു­ന്നു. ആ ഉ­പ­ദേ­ശം ന­ല്കി­യ­തി­ന്റെ പേരിൽ അവർ ത­മ്മിൽ പി­ന്നീ­ടു് മി­ണ്ടു­ക­യി­ല്ലാ­യി­രി­ക്കാം, എ­ന്നാ­ലെ­ന്തു് ? വിജയം കൈ­വ­രി­ച്ചു­നി­ല്ക്കു­ന്ന­തു് പ്രാ­യം­കു­റ­ഞ്ഞ ഉ­പ­ദേ­ശ­ക­നാ­ണു്. ഒരു അ­സി­സ്റ്റ­ന്റ് സെ­ക്ര­ട്ട­റി മ­ഹാ­രാ­ജാ­വി­നു­ള്ള ഒരു ഡി. ഓ. ത­യ്യാ­റാ­ക്കി എന്റെ കൈയിൽ തന്നു. ഒരു വി­ധ­വ­യ്ക്കു മാ­സ­ന്തോ­റും അ­മ്പ­തു­രൂ­പ പെൻഷൻ കൊ­ടു­ക്കാ­നു­ള്ള ശു­പാർ­ശ­യാ­ണ­തു്. ദിവാൻ ഒ­പ്പി­ട്ടു­വേ­ണം അതു കൊ­ട്ടാ­ര­ത്തി­ലേ­യ്ക്കു അ­യ­യ്ക്കാൻ. ആ എ­ഴു­ത്തി­ന്റെ അ­വ­സാ­ന­ത്തെ വാ­ക്യം ഇ­ങ്ങ­നെ­യാ­യി­രു­ന്നു:

“I request that His Highness the Maharaja may be pleased to sanction a pension of Rs 50/per mensem to Smt … till her death.”

ഞാൻ ആ എ­ഴു­ത്തി­ന്റെ ഡ്രാ­ഫ്റ്റ് വാ­ങ്ങി­ക്കൊ­ണ്ടു മി­ണ്ടാ­തെ­നി­ന്നു. കോ­പി­ഷ്ഠ­നാ­യ അ­സി­സ്റ്റ­ന്റ് സെ­ക്ര­ട്ട­റി “എന്താ നി­ല്ക്കു­ന്ന­തു്? വേഗം ടൈ­പ്പ് ചെ­യ്യി­ച്ചു­കൊ­ണ്ടു­വ­രൂ” എ­ന്നു് ആ­ജ്ഞാ­പി­ച്ചു. ഞാൻ വി­ന­യ­ത്തോ­ടെ പ­റ­ഞ്ഞു: “സർ, till her death എ­ന്ന­തു മാ­റ്റി “as long as she lives” എ­ന്നാ­ക്കി­യാൽ ന­ന്നാ­യി­രി­ക്കും.” അ­സി­സ്റ്റ­ന്റ് സെ­ക്ര­ട്ട­റി­യു­ടെ മുഖം വെ­ളു­ത്തു, ‘ശരി’ എ­ന്നു­മാ­ത്രം അ­ദ്ദേ­ഹം മ­റു­പ­ടി നല്കി. കൊ­ട്ടാ­ര­ത്തി­ലേ­ക്കു­ള്ള എ­ഴു­ത്തു് ഞാൻ പറഞ്ഞ രീ­തി­യിൽ­ത്ത­ന്നെ പോ­കു­ക­യും ചെ­യ്തു. പക്ഷേ, മൂ­ന്നു ദി­വ­സ­ത്തി­ന­കം ഞാൻ മ­റ്റൊ­രു സെ­ക്ഷ­നി­ലേ­ക്കു മാ­റ്റ­പ്പെ­ട്ടു. എ­ന്നാ­ലെ­ന്തു? ജേ­താ­വു് ഞാ­ന­ല്ലേ? സ­ഞ്ജ­യ­ന്റെ ആ­ക്ഷേ­പ­ത്താൽ ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യ്ക്കു മാ­റ്റം വ­ന്നി­ട്ടി­ല്ലെ­ന്നു തീർ­ത്തു­പ­റ­യാ­മോ? വി­മർ­ശ­നം ത­ങ്ങ­ളെ സ്പർ­ശി­ക്കാ­റി­ല്ലെ­ന്നു ഭാ­വി­ക്കു­ന്ന സാ­ഹി­ത്യ­കാ­ര­ന്മാർ കാ­പ­ട്യം കാ­ണി­ക്കു­ക­യാ­ണു്. അതു് അ­വ­രു­ടെ അ­ന്ത­രം­ഗ­ത്തി­ലേ­ക്കു തു­ള­ച്ചു­ക­യ­റാ­റു­ണ്ടു്; അ­ത­നു­സ­രി­ച്ചു അവർ സാ­ഹി­ത്യ­ര­ച­ന­യ്ക്കു മാ­റ്റം വ­രു­ത്താ­റു­മു­ണ്ടു്. ക­ലാ­കാ­രൻ സ­ത്യ­ത്തിൽ­നി­ന്നു് മൂ­ന്നു­പ്രാ­വ­ശ്യം മാ­റി­നി­ല്ക്കു­ന്നു­വെ­ന്നു പ്ലേ­റ്റോ പ്ര­ഖ്യാ­പി­ച്ചു. മേശ നിർ­മ്മി­ക്കു­ന്ന ആശാരി ഈ­ശ്വ­ര­ന്റെ മേ­ശ­യു­ടെ പ­കർ­പ്പാ­ണു് ന­ല്ക്കു­ന്ന­തു്, ആ മേ­ശ­യു­ടെ ചി­ത്രം വ­ര­യ്ക്കു­ന്ന ക­ലാ­കാ­രൻ പ­കർ­പ്പി­ന്റെ പ­കർ­പ്പാ­ണു് നിർ­മ്മി­ച്ചു­വ­യ്ക്കു­ക. അ­ങ്ങ­നെ അയാൾ സ­ത്യ­ത്തിൽ­നി­ന്നു മൂ­ന്നു­പ്രാ­വ­ശ്യം മാ­റി­നി­ല്ക്കു­ന്നു. നി­രൂ­പ­ക­നോ? ക­ലാ­കാ­ര­ന്റെ ചി­ത്രം കാ­ണു­മ്പോൾ അ­യാൾ­ക്കു ചില വി­കാ­ര­ങ്ങ­ളു­ണ്ടാ­കു­ന്നു; ആ വി­ചാ­ര­വി­കാ­ര­ങ്ങ­ളെ മു­ഴു­വൻ ആ­വി­ഷ്ക്ക­രി­ക്കാൻ അ­യാൾ­ക്കു ക­ഴി­യു­ക­യി­ല്ല. ചി­ല­തൊ­ക്കെ അയാൾ പ­ദ­ങ്ങ­ളി­ലൂ­ടെ സ്ഫു­ടീ­ക­രി­ക്കു­ന്നു. അതു വാ­യി­ക്കു­ന്ന­യാൾ നി­രൂ­പ­കൻ എ­ഴു­തി­യ­തി­ന്റെ ഒരംശം മാ­ത്ര­മേ മ­ന­സ്സി­ലാ­ക്കു­ന്നു­ള്ളു. അ­ങ്ങ­നെ നി­രൂ­പ­ണം (വി­മർ­ശ­ന­വും) സ­ത്യ­ത്തിൽ­നി­ന്നു് അ­ഞ്ചു­പ്രാ­വ­ശ്യം മാ­റി­നി­ല്ക്കു­ന്നു. തേ­യി­ല­യിൽ മാ­റി­മാ­റി അ­ഞ്ചു­പ്രാ­വ­ശ്യം ചൂ­ടു­വെ­ള്ള­മൊ­ഴി­ച്ചാൽ അ­ഞ്ചാ­മ­ത്തെ പ്രാ­വ­ശ്യം കി­ട്ടു­ന്ന ചാ­യ­യു­ടെ ക­ടു­പ്പം എ­ങ്ങ­നെ­യി­രി­ക്കു­മെ­ന്നു സ­ന്താ­യാ­ന ചോ­ദി­ക്കു­ന്നു. നി­രൂ­പ­ണം ക­ടു­പ്പം കു­റ­ഞ്ഞ ചാ­യ­യാ­ണെ­ന്നു് അർ­ത്ഥം, ആ­യി­ക്കൊ­ള്ള­ട്ടെ. ആ ചാ­യ­യ്ക്കും പ്ര­യോ­ജ­ന­മു­ണ്ടു്. അതു കു­ടി­ക്കു­ന്ന­വർ­ക്കു ത­ല­വേ­ദ­ന മാ­റി­ക്കി­ട്ടും.

images/Plato.jpg
പ്ലേ­റ്റോ

ശ്രീ. പാ­റ­ന്നൂർ പ­ത്മ­നാ­ഭ­ന്റെ ചെ­റു­ക­ഥ­ക­ളെ­ക്കു­റി­ച്ചു് ഞാൻ പ­ല­പ്പോ­ഴും എ­ഴു­തി­യി­ട്ടു­ണ്ടു്. ഒ­രി­ക്ക­ലും ന­ല്ല­വാ­ക്കു പറയാൻ സാ­ധി­ച്ചി­ട്ടി­ല്ലെ­ന്നാ­ണു് എന്റെ ഓർമ്മ. അതിൽ എ­നി­ക്കു വ­ല്ലാ­യ്മ­യി­ല്ലാ­തി­ല്ല. നമ്മെ ഒ­രു­വി­ധ­ത്തി­ലും ഉ­പ­ദ്ര­വി­ക്കാ­ത്ത­വ­രെ പ­രു­ഷ­പ­ദ­ങ്ങൾ­കൊ­ണ്ടു് വീ­ണ്ടും വീ­ണ്ടും ശ­ല്യ­പ്പെ­ടു­ത്ത­രു­ത­ല്ലോ. എ­ന്നാ­ലും നി­രൂ­പ­ണ­കർ­മ്മ­ത്തിൽ അ­ങ്ങ­നെ­യു­ള്ള മൃ­ദു­ല­ഭാ­വ­ത്തി­നു സ്ഥാ­ന­മി­ല്ല. പ­ത്മ­നാ­ഭൻ ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “നി­ങ്ങൾ­ക്കൊ­രു വീടു്” എന്ന ചെ­റു­ക­ഥ­യെ ചെ­റു­ക­ഥ­യെ­ന്നു വി­ളി­ക്കാൻ എന്റെ മ­ന­സ്സു് സ­മ്മ­തി­ക്കു­ന്നി­ല്ല. തൊ­ഴി­ലാ­ളി­ക­ളെ ഇ­ള­ക്കി­വി­ട്ടു് സമരം ചെ­യ്യി­ച്ച­തി­നു­ശേ­ഷം മു­താ­ലാ­ളി­യിൽ നി­ന്നു് വലിയ തുക ത­ട്ടി­യെ­ടു­ക്കു­ന്ന ഒരു ക­പ­ട­നേ­താ­വി­നെ അ­ദ്ദേ­ഹം അതിൽ ചി­ത്രീ­ക­രി­ക്കു­ന്നു. ഭാഷ സാ­ഹി­ത്യ­കാ­ര­ന്റെ അ­സം­സ്കൃ­ത­വ­സ്തു­വാ­ണു്. അ­തി­ല­ട­ങ്ങി­യി­രി­ക്കു­ന്ന ശ­ക്തി­വി­ശേ­ഷ­ത്തെ സാ­ഹി­ത്യ­കാ­രൻ ക­ണ്ട­റി­ഞ്ഞു് പ്ര­കാ­ശി­പ്പി­ക്ക­ണം. പ­ത്മ­നാ­ഭൻ ക­ഴി­യാ­ത്ത­തു് അ­തു­ത­ന്നെ. ച­ത­ഞ്ഞ­ര­ഞ്ഞ ഭാ­ഷ­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം കഥ പ­റ­യു­ന്ന­തു്. ആ ഭാ­ഷ­യു­ടെ ആ­ന്ത­ര­ചൈ­ത­ന്യ­ത്തെ പ്ര­കാ­ശി­പ്പി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു സാ­ധി­ക്കു­ന്നി­ല്ല. അ­തി­നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­റു­ക­ഥ­യ്ക്കു പ­ല­പ്പോ­ഴും പ­ത്ര­റി­പ്പോർ­ട്ടി­ന്റെ സ്വ­ഭാ­വം കാണും. ച­ന്ദ്രി­ക­യി­ലെ ര­ണ്ടാ­മ­ത്തെ ചെ­റു­ക­ഥ—ശ്രീ ഏ. ര­വീ­ന്ദ്രൻ എ­ഴു­തി­യ ആ­സ്ഥാ­ന­ക­വി കഫ്ക യുടെ Castle എന്ന നോവൽ വാ­യി­ച്ച­തി­നു­ശേ­ഷം എ­ഴു­തി­യ­താ­ണെ­ന്നു് എ­നി­ക്കു തോ­ന്നി­പ്പോ­യി. കു­ന്നി­ന്റെ മു­ക­ളി­ലു­ള്ള കൊ­ട്ടാ­ര­ത്തിൽ താ­മ­സി­ക്കു­ന്ന രാ­ജാ­വി­നെ കാണാൻ ഒരാൾ വ­രു­ന്നു. രാ­ജാ­വി­ന്റെ സ­ദ­സ്സി­ലെ ക­വി­യാ­കാ­നാ­ണു് അ­യാൾ­ക്കു് ആ­ഗ്ര­ഹം. രാ­ത്രി അയാൾ റ­യിൽ­വേ­സ്റ്റേ­ഷിൽ വ­ന്നി­റ­ങ്ങി. എ­ന്നാൽ അ­യാൾ­ക്കു കൊ­ട്ടാ­ര­ത്തിൽ പോകാൻ സാ­ധി­ക്കു­ന്നി­ല്ല. രാ­ജാ­വി­ന്റെ സി. ഐ. ഡി.-​യിൽപ്പെട്ട ഒരുവൻ—താ­ടി­ക്കാ­രൻ—തി­രി­ച്ചു­പോ­കാൻ അ­യാ­ളോ­ടാ­വ­ശ്യ­പ്പെ­ട്ടു. ക­വി­യും ഗോ­പാ­ല­നെ­ന്നൊ­രു­വ­നും കൂടി ഏതോ “ഒ­രു­ത്ത­ന്റെ” വീ­ട്ടിൽ ചെ­ന്നു­കി­ട­ന്നു് ഉ­റ­ങ്ങു­ന്നു. ഗോ­പാ­ല­ന്റെ വി­ചാ­രം ആ വീടു് ത­ന്റേ­താ­ണെ­ന്നാ­ണു്. പക്ഷേ, അ­യാൾ­ക്കു തെ­റ്റു പ­റ്റി­പ്പോ­യി. കവി ആ­രു­മ­റി­യാ­തെ കൊ­ട്ടാ­ര­ത്തി­ലേ­യ്ക്കു യാ­ത്ര­തി­രി­ച്ചു. ആ യാത്ര അ­വ­സാ­ന­ത്തേ­താ­യി­രു­ന്നു. താ­ടി­ക്കാ­ര­നും ഗോ­പാ­ല­നും കൂടി അയാളെ വെ­ടി­വ­ച്ചു­കൊ­ന്നു. ഈ ക­ഥ­യി­ലെ “അ­ലി­ഗ­റി” വ്യ­ക്ത­മാ­ണു്. രാ­ജാ­വു് അ­ജ്ഞാ­ത­സ­ത്യ­ത്തി­ന്റെ പ്ര­തീ­കം, താ­ടി­ക്കാ­രൻ ആ­ധ്യാ­ത്മി­ക­ത­യു­ടെ പ്ര­തി­രൂ­പം. ഗോ­പാ­ലൻ ലൗ­കി­ക­ജീ­വി­ത­ത്തി­ന്റെ സിംബൽ. സ­ത്യ­സാ­ക്ഷാ­ത്കാ­ര­ത്തി­നു ശ്ര­മി­ക്കു­ന്ന കലയെ ര­ണ്ടു­പേ­രും കൂടി നി­ഗ്ര­ഹി­ക്കു­ന്നു. ഈ ക­ഥ­യ്ക്കു ക­ഫ്ക­യു­ടെ ക്യാ­സിൽ എന്ന നോ­വ­ലി­നോ­ടു­ള്ള ക­ട­പ്പാ­ടു് വളരെ വ്യ­ക്ത­മ­ല്ലേ? വെ­സ്റ്റ് വെ­സ്റ്റ് പ്ര­ഭു­വി­ന്റെ എ­സ്റ്റേ­റ്റ് അ­ള­ക്കാൻ ചെ­ല്ലു­ന്ന ‘കെ’ എന്ന സർ­വേ­ക്കാ­ര­നു് പ്ര­ഭു­വി­ന്റെ വാ­സ­സ്ഥ­ല­ത്തു് എ­ത്താൻ ക­ഴി­യാ­തെ­വ­രു­ന്ന­താ­ണ­ല്ലോ ആ നോ­വ­ലി­ലെ വിഷയം. പ്ര­തി­പാ­ദ്യ വി­ഷ­യ­ത്തി­ന്റെ സാ­ദൃ­ശ്യം മാ­ത്ര­മ­ല്ല ഇ­വി­ടെ­യു­ള്ള­തു്. പ്ര­തി­പാ­ദ­ന­രീ­തി അ­ന്ത­രീ­ക്ഷ­സൃ­ഷ്ടി എ­ന്നി­വ­യി­ലെ­ല്ലാം “ആ­സ്ഥാ­ന­ക­വി” “ക്യാ­സി­ലി”നോടു് ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു.

images/Kafka.jpg
കഫ്ക

സാ­ഹി­ത്യ­ത്തി­ലെ അ­ത്യ­ന്താ­ധു­നി­കൻ ഏ­കാ­ന്ത­ത­യു­ടെ ദുഃ­ഖ­ത്തെ­ക്കു­റി­ച്ചു് ക­വി­ത­യെ­ഴു­തു­ന്നു, ലേഖനം എ­ഴു­തു­ന്നു. ആ­ത്മ­ഹ­ത്യ­യാ­ണു് ഒറ്റ മാർ­ഗ്ഗ­മെ­ന്നു് പ്ര­ഖ്യാ­പി­ക്കു­ന്നു. അ­യാ­ളു­ടെ ജീ­വി­ത­മോ? കൊ­ട്ടാ­രം പോ­ലെ­യു­ള്ള വീ­ട്ടിൽ താമസം, സ­ഞ്ച­രി­ക്കാൻ കാറു്, ശംബളം ആയിരം രൂപ. ഭാ­ര്യ­യു­ടെ വീ­ട്ടിൽ നി­ന്നും സ്വ­ന്തം വീ­ട്ടിൽ നി­ന്നും മു­റ­തെ­റ്റാ­തെ വ­ന്നെ­ത്തു­ന്ന നെ­ല്ലു് (അതിൽ ആ­വ­ശ്യം ക­ഴി­ഞ്ഞു­വ­രു­ന്ന നെ­ല്ലു് പ­റ­യ്ക്കു പ­ത്തു­രൂ­പ­വ­ച്ചു് വി­ല്ക്കാം). ഇ­ന്ത്യ­യി­ലെ­ങ്ങും കി­ട്ടാ­ത്ത വാ­ച്ച്. ര­ണ്ടാ­യി­രം രൂപ വി­ല­യു­ള്ള റേ­ഡി­യോ. അതിൽ ആ­ട്ടോ­മാ­റ്റി­ക് റെ­ക്കാർ­ഡ്പ്ലേ­യർ. ടേ­പ്പ്റെ­ക്കാർ­ഡർ (ജ­പ്പാ­നിൽ നിർ­മ്മി­ച്ച­തു്). ടെ­ല­ഫോൺ, പോ­ഷ­കാം­ശം വ­ള­രെ­ക്കൂ­ടി­യ ആഹാരം. ചു­മ­യ്ക്കാ­തി­രി­ക്കാൻ വാ­ട്ടർ­ബ­റീ­സ് കാ­മ്പൗ­ണ്ട്. രാ­ത്രി പാലിൽ സാ­ന­ട്ട­ജൻ. ആ­ഴ്ച­യിൽ രണ്ടു പ്രാ­വ­ശ്യം സി­നി­മ­കാ­ണൽ. എ­ന്തി­നു് അധികം പ­റ­യു­ന്നു! രാ­ജ­കു­മാ­ര­നെ­പ്പോ­ലെ­യു­ള്ള ജീ­വി­തം. എ­ന്നി­ട്ടു് പ്ര­ഖ്യാ­പ­ന­മോ? “ഇതാ ഇ­വി­ടെ­യാ­കെ ഏ­കാ­ന്ത­ത. അ­തി­ന്റെ ദുഃഖം ഇവിടെ ആ­ത്മ­ഹ­ത്യ­യേ മാർ­ഗ്ഗ­മു­ള്ളു. നി­ങ്ങ­ളെ­ല്ലാ­വ­രും ആ­ത്മ­ഹ­ത്യ ചെ­യ്യു.” അയാൾ ആ­ത്മ­ഹ­ത്യ ചെ­യ്യു­ക­യി­ല്ല; നമ്മൾ ആ­ത്മ­ഹ­ത്യ ചെ­യ്യ­ണ­മെ­ന്നാ­ണു് ഉ­പ­ദേ­ശം. അ­ത്ഭു­ത­ങ്ങ­ളിൽ അ­ത്ഭു­തം. ഈ കാ­പ­ട്യം ഇവിടെ ചെ­ല­വാ­കു­ന്നു­ണ്ടു്. ഉറച്ച വി­ശ്വാ­സ­മി­ല്ലാ­തെ ഫാ­ഷ­നു­വേ­ണ്ടി മാ­ത്രം അ­ത്യ­ന്താ­ധു­നി­ക­ത­യെ വാ­ഴ്ത്തി­ക്കൊ­ണ്ടു ന­ട­ക്കു­ന്ന ഒ­രു­വ­നെ ശ്രീ. എസ്. പി. രമേശ് “അ­ടി­വേ­രു­ക­ളി­ല്ലാ­തെ” എന്ന ചെ­റു­ക­ഥ­യിൽ അ­വ­ത­രി­പ്പി­ക്കു­ന്നു (മ­ല­യാ­ള­നാ­ടു്). വിഷയം കൊ­ള്ളാം. പക്ഷേ, അതിനെ ഭാ­വ­നാ­ത്മ­ക­മാ­യി രമേശ് ചി­ത്രീ­ക­രി­ച്ചി­ട്ടി­ല്ല. മ­ല­യാ­ള­നാ­ട്ടി­ലെ മറ്റു രണ്ടു ക­ഥ­ക­ളും ക­ലാ­പ­ര­മാ­യി വിജയം പ്രാ­പി­ക്കു­ന്നി­ല്ല. ഒരു കൊ­ച്ചു­കു­ട്ടി­യു­ടെ ഹൃ­ദ്യ­മാ­യ പ്ര­വർ­ത്ത­ന­ങ്ങ­ളെ ഫ­ലി­താ­ത്മ­ക­മാ­യി ആ­വി­ഷ്ക്ക­രി­ക്കാ­നാ­ണു് ശ്രീ. ജെ. കെ. വി.-യുടെ ശ്രമം. ക­ഥാ­കാ­ര­ന്റെ ഫ­ലി­ത­ത്തി­നു് നൈ­സർ­ഗ്ഗി­ക­ത്വ­മി­ല്ല. വാ­യ­ന­ക്കാ­രിൽ ഫലിതം അ­ടി­ച്ചേ­ല്പി­ക്കാ­നു­ള്ള യത്നം എ­പ്പോ­ഴും ഉ­പ­ഹ­സ­നീ­യ­മാ­യേ ഭ­വി­ക്കൂ. വി. എസ്. നിർ­മ്മ­ല തി­ക­ഞ്ഞ മൗ­ലി­ക­ത്വ­ത്തോ­ടെ­യാ­ണു് ഒരു വിഷയം കൈ­കാ­ര്യം ചെ­യ്യു­ന്ന­തു്. തോ­ണി­ക­ട­ത്തി­യ മു­ക്കു­വ­ക­ന്യ­ക­യെ മഹർഷി പ്രാ­പി­ച്ച­തെ­ങ്ങ­നെ­യെ­ന്നു് ഒരു സ­ന്ന്യാ­സി ഒരു പെൺ­കു­ട്ടി­യെ പ­റ­ഞ്ഞു­കേൾ­പ്പി­ക്കു­ന്നു. കഥ മു­ന്നോ­ട്ടു പോ­കു­ന്തോ­റും സ­ന്ന്യാ­സി­യു­ടെ കാ­മ­വി­കാ­രം ഇ­ള­കു­ന്നു. പക്ഷേ, ര­ച­ന­യു­ടെ വൈ­ക­ല്യം കൊ­ണ്ടു് കഥ ഒ­രാ­ന്റി­ക്ലൈ­മാ­ക്സിൽ ചെ­ന്നു­നി­ല്ക്കു­ന്നു. വി­ടർ­ന്നു­വി­ല­സേ­ണ്ട ഒരു റോ­സാ­പ്പൂ പു­ഴു­ക്കു­ത്തേ­റ്റു് മു­ര­ടി­ച്ചു­പോ­യാൽ ന­മു­ക്കു വ­ല്ലാ­യ്മ തോ­ന്നു­മ­ല്ലോ. ആ വ­ല്ലാ­യ്മ ഈ കഥ വാ­യി­ച്ചാ­ലും ഉ­ണ്ടാ­കും. മീൻ­കാ­രൻ മൊ­യ്തീ­ന്റെ മകൾ ബീ­ബി­യു­ടെ വി­വാ­ഹം ക­ഴി­ഞ്ഞു. അ­ശ­ക്ത­നും വി­രൂ­പ­നും ആയ ഭർ­ത്താ­വു്, പ്രഥമ രാ­ത്രി­യിൽ അ­യാ­ളു­മാ­യി­ട്ടു­ള്ള വേ­ഴ്ച­യു­ണ്ടാ­യി. അ­വ­ളെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ദു­സ്സ­ഹ­മാ­യ വേ­ഴ്ച­യാ­യി­രു­ന്നു അതു്. ബീബി പ­ഴ­യ­കാ­ല­ത്തെ­ക്കു­റി­ച്ചു് സ­ങ്ക­ല്പി­ക്കു­ക­യാ­യി. മ­ല­യു­ടെ മു­ക­ളിൽ­വ­ച്ചു് അ­ബ്ദു­ള്ള തന്നെ ബ­ലാ­ത്കാ­ര­സം­ഭോ­ഹം ചെയ്ത സംഭവം അ­വ­ളു­ടെ സ്മൃ­തി ദർ­പ്പ­ണ­ത്തിൽ തെ­ളി­ഞ്ഞു­നി­ന്നു. ഭർ­ത്താ­വു­മാ­യു­ള്ള വേഴ്ച സ­ഹി­ക്കാൻ വ­യ്യാ­തെ അവൾ മ­ല­യു­ടെ മു­ക­ളി­ലേ­ക്കു് അ­പ്പോൾ ഓ­ടി­പ്പോ­യി. എ­ന്നി­ട്ടു് അവൾ വ­സ്ത്ര­ങ്ങ­ള­ഴി­ച്ചു­ക­ള­ഞ്ഞു പോലും. മ­ര­ത്തെ കെ­ട്ടി­പ്പി­ടി­ച്ചു് ക­ര­ഞ്ഞു­പ­റ­ഞ്ഞു­പോ­ലും “മ­ല­മു­ക­ളി­ലെ അ­ബ്ദു­ള്ളേ, എന്റെ അ­ബ്ദു­ള്ളേ” അ­വൾ­ക്കു് ഉ­റ­ക്കെ­പ്പ­റ­യാൻ തോ­ന്നി­യ­ത്രേ. “അ­ബ്ദു­ള്ളേ ഓ­ടി­വ­രു. എന്നെ കെ­ട്ടി­പ്പി­ടി­ക്കു. എ­ന്നി­ട്ടെ­ന്നെ ബ­ലാൽ­സം­ഗം ചെ­യ്യു” കു­ങ്കു­മം വാ­രി­ക­യിൽ ശ്രീ. പു­ന­ത്തിൽ കു­ഞ്ഞ­ബ്ദു­ള്ള എ­ഴു­തി­യ ഈ കഥ തി­ക­ച്ചും അ­യ­ഥാർ­ത്ഥ­മാ­ണു്. ഇതു ഭാ­വ­ന­യ്ക്കു യോ­ജി­ക്കു­ന്ന­ത­ല്ല. നി­ത്യ­ജീ­വി­ത­ത്തി­ലോ ക­ലാ­ലോ­ക­ത്തി­ലോ ഇതിനു സ്ഥാ­ന­മി­ല്ല. സാ­ഹി­ത്യ­കാ­രൻ ആ­ന്ത­ര­മാ­യ ജീ­വി­ത­മോ ബാ­ഹ്യ­മാ­യ ജീ­വി­ത­മോ ചി­ത്രീ­ക­രി­ക്ക­ട്ടെ. അതു് ക­ലാ­ലോ­ക­ത്തു് സം­ഭ­വി­ക്കു­ന്ന­താ­ണെ­ന്നു് വാ­യ­ന­ക്കാ­ര­നു് തോ­ന്ന­ണം. ശ്രീ. പി. ആർ. നാഥൻ മ­നഃ­ശാ­സ്ത്ര­പ­ര­മാ­യ ഒരു സ­ത്യ­ത്തെ ഒരു ചെ­റു­ക­ഥ­യി­ലൂ­ടെ പ്ര­ത്യ­ക്ഷ­മാ­ക്കു­ന്നു (ചി­ന്നു­മ്മു എ­ന്ന­ക­ഥ—കു­ങ്കു­മം) കു­മാ­രി ബി. സു­ന­ന്ദ­യാ­ക­ട്ടെ സ്നേ­ഹ­ബ­ന്ധ­ത്തെ ഒരു പ്ര­കൃ­തി­ദൃ­ശ്യ­ത്തി­ലൂ­ടെ ആ­വി­ഷ്ക്ക­രി­ക്കു­ന്നു (കാ­ത്തി­രി­പ്പു് എന്ന സ്വ­പ്നം). നാ­ഥ­ന്റെ ക­ഥ­യ്ക്കു ക­ലാ­ത്മ­ക­ത്വ­മി­ല്ല സു­ന­ന്ദ­യു­ടെ ക­ഥ­യ്ക്കു ഭാ­വാ­ത്മ­ക സൗ­ന്ദ­ര്യ­മു­ണ്ടു്.

എന്റെ വീ­ട്ടിൽ കൂ­ടെ­ക്കൂ­ടെ വി­ദ്യു­ച്ഛ­ക്തി ഇ­ല്ലാ­താ­കും. ഒ­രാ­ഴ്ച “സാ­ഹി­ത്യ­വാ­ര­ഫ­ലം” മു­ട­ങ്ങി­പ്പോ­യ­തി­നു കാരണം വി­ദ്യു­ച്ഛ­ക്തി­യു­ടെ ത­ക­രാ­റാ­ണു്. ഇനി അതു മു­ട­ങ്ങ­രു­തെ­ന്നു കരുതി ഞാ­നൊ­രു ‘റാ­ന്തൽ’ വാ­ങ്ങി മേ­ശ­പ്പു­റ­ത്തു വ­ച്ചി­ട്ടു­ണ്ടു്. തെ­ളി­ഞ്ഞ ചി­മ്മ്നി; നല്ല തിരി; റാ­ന്തൽ നിറയെ മ­ണ്ണെ­ണ്ണ. എ­ങ്കി­ലും ദീ­പ­മി­ല്ല, ദീപം വേ­ണ­മെ­ങ്കിൽ ഞാൻ തീ­പ്പെ­ട്ടി­യു­ര­ച്ചു തി­രി­ക­ത്തി­ക്ക­ണം. ശ്രീ. എം. സു­കു­മാ­രൻ “മാ­തൃ­ഭൂ­മി” ആ­ഴ്ച­പ്പ­തി­പ്പിൽ ഒരു റാ­ന്ത­ലൊ­രു­ക്കി­വ­ച്ചി­രി­ക്കു­ന്നു. ക­ല­യു­ടെ ദീപം മാ­ത്ര­മേ അ­തി­നി­ല്ലാ­തു­ള്ളു. രേ­ണു­ക­യു­ടെ ഭർ­ത്താ­വു മ­രി­ച്ച­പ്പോൾ കോളജ് ല­ക്ച­റർ അ­വ­ളു­ടെ ദുഃ­ഖ­മ­ന്വേ­ഷി­ച്ചു വന്നു. ദുഃ­ഖാ­ന്വേ­ഷ­ണ­ങ്ങ­ളു­ടെ അ­സ­ത്യാ­ത്മ­ക­ത­യും മ­ര­ണ­ത്തി­ന്റെ അ­നി­വാ­ര്യ­സ്വാ­ഭാ­വ­വും ചി­ത്രീ­ക­രി­ക്കു­ക­യാ­ണു സു­കു­മാ­രൻ. എ­ന്നാൽ ക­ഥാ­കാ­രൻ ക­ണ്ട­റി­ഞ്ഞ വ­സ്തു­ത­ക­ളാ­യി ന­മു­ക്കു് അവ അ­നു­ഭ­വ­പ്പെ­ടു­ന്നി­ല്ല. ദീപം ക­ത്തി­ക്കാൻ അ­റി­യാ­വു­ന്ന ക­ലാ­കാ­ര­നാ­ണു് സു­കു­മാ­രൻ. ഇ­പ്പോൾ അ­ദ്ദേ­ഹം നമ്മെ ഇ­രു­ട്ടിൽ ഇ­രു­ത്തു­ന്നു­വെ­ന്നേ­യു­ള്ളു. റാ­ന്ത­ലു­മി­ല്ല ദീ­പ­വു­മി­ല്ല. ജ­ന­യു­ഗം വാ­രി­ക­യി­ലെ ക­രി­മീൻ എന്ന കഥയിൽ ഒരു “കെ­ഴ­ട്ടു­കെ­ഴ­വൻ” മീൻ­വി­ല്ക്കു­ന്ന ഒരു പെൺ­കു­ട്ടി­യെ വ­ശ­ത്താ­ക്കാൻ ശ്ര­മി­ച്ചു പ­രാ­ജ­യ­പ്പെ­ടു­ന്ന­തി­ന്റെ ചി­ത്രം വ­ര­യ്ക്കാ­നാ­ണു ക­ഥാ­കാ­ര­നാ­യ ശ്രീ. മേ­ട്ടു­ത്ത­റ­യു­ടെ യത്നം. വി­ത്തിൽ നി­ന്നു ചെടി മു­ള­ച്ചു ഉ­യ­രു­ന്ന­തു­പോ­ലെ അ­നു­ഭ­വ­ത്തിൽ നി­ന്നു കഥ ഉ­ദ്ഭ­വി­ച്ചു വി­ക­സി­ക്ക­ണം. ക­ഥാ­കാ­രൻ അതു മ­ന­സ്സി­ലാ­ക്കി­യി­ട്ടി­ല്ല. ജാ­ര­സ­ന്ത­തി­യാ­യ ഒരു ഡോ­ക്ട­റു­ടെ കഥ എ­ഴു­തു­ന്ന ശ്രീ. കെ. പൊ­ന്ന്യ­വും അതു് മ­ന­സ്സി­ലാ­ക്കി­യി­ട്ടി­ല്ല (കഥ ദേ­ശാ­ഭി­മാ­നി­യിൽ). വീ­ട്ടി­ന­ടു­ത്തു നി­ല്ക്കു­ന്ന വൃ­ക്ഷം വ­ളർ­ന്നു വി­ക­സി­ച്ചു ജ­ന്ന­ലിൽ­ക്കൂ­ടി അ­തി­ന്റെ ശാ­ഖ­ക­ളെ­യും ഉ­പ­ശാ­ഖ­ക­ളെ­യും ക­ട­ത്തി­വി­ട്ടാൽ നി­ങ്ങൾ ആ വൃ­ക്ഷ­ത്തെ സ്നേ­ഹി­ക്കു­മോ വെ­റു­ക്കു­മോ? സ്നേ­ഹി­ക്കു­ക­യേ­യു­ള്ളു. ആ കൊ­മ്പു­കൾ മു­റി­ച്ചു­മാ­റ്റു­ന്ന ഗൃ­ഹ­നാ­യ­ക­നെ സ്നേ­ഹി­ക്കു­മോ വെ­റു­ക്കു­മോ? വെ­റു­ക്കും സം­ശ­യ­മി­ല്ല ക­ലാ­വൃ­ക്ഷം സ്വ­ച്ഛ­ന്ദ­മാ­യ വ­ള­ര­ട്ടെ മേ­ട്ടു­ത്ത­റ­യോ­ടും പൊ­ന്ന്യ­ത്തോ­ടും അതാണു പ­റ­യാ­നു­ള്ള­തു്.

images/Futureshock.jpg

സ്റ്റു­ഡൻ­സ് ലി­റ്റ­റ­റി സൊ­സൈ­റ്റി­യു­ടെ ‘ഒ­ന്നാം­വാർ­ഷി­കോ­പ­ഹാ­ര’മായ “സംഗമം” നല്ല പ്ര­സാ­ധ­ന­മാ­യി­ട്ടു­ണ്ടു്. ആ­കർ­ഷ­ക­ങ്ങ­ളാ­യ ചെ­റു­ക­ഥ­കൾ, വി­ചാ­ര­പ്ര­ധാ­ന­ങ്ങ­ളാ­യ ലേ­ഖ­ന­ങ്ങൾ, ഭം­ഗി­യു­ള്ള ക­വി­ത­കൾ ഇ­വ­യൊ­ക്കെ അ­തി­ല­ട­ങ്ങി­യി­രി­ക്കു­ന്നു. മ­നു­ഷ്യ­ജീ­വി­ത­ത്തെ മ­ഴ­ത്തു­ള്ളി­യാ­യി സ­ങ്ക­ല്പി­ച്ചു കു­മാ­രി സു­മി­ത്രാ­വർ­മ്മ (ആൾ­സെ­യി­ന്റ്സ് കോ­ളേ­ജ്) എ­ഴു­തി­യ കൊ­ച്ചു­ക­ഥ­യ്ക്കു ഭാ­വാ­ത്മ­ക­സൗ­ന്ദ­ര്യ­മു­ണ്ടു്. സ്നേ­ഹ­മെ­ന്ന ലോ­ല­ഭാ­വ­ത്തെ ഏ­താ­നും വാ­ക്യ­ങ്ങ­ളി­ലൊ­തു­ക്കി കു­മാ­രി നിർ­മ്മ­ല (വി­മൻ­സ് കോ­ളേ­ജ്) സ്ഫു­ടീ­ക­രി­ക്കു­ന്നു. ഈ കു­ട്ടി­ക്കു ക­ലാ­ത്മ­ക­മാ­യ ഹൃ­ദ­യ­മു­ണ്ടു് എ­ന്ന­തു വ്യ­ക്തം. ബാ­ഹ്യ­ചേ­ഷ്ട­ക­ളിൽ ക്രൂ­ര­നാ­യി­ത്തോ­ന്നു­ന്ന ഒരു പി­താ­വു എത്ര ആർ­ദ്ര­മ­ന­സ്ക­നാ­ണു് മ­ക­ളു­ടെ കാ­ര്യ­ത്തിൽ എ­ന്നു് ശ്രീ. പി. വി­ജ­യ­കൃ­ഷ്ണൻ (യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജ്) വി­ദ­ഗ്ദ്ധ­മാ­യി പ്ര­തി­പാ­ദി­ക്കു­ന്നു (കു­ഞ്ഞി­ക്കൈ­ക­ളു­യർ­ത്തു എന്ന കഥ). നൈ­രാ­ശ്യ­ത്തിൽ വീണ ഒരു യു­വാ­വു് താൻ സ്നേ­ഹി­ക്കു­ന്ന ഒരു പെൺ­കു­ട്ടി­ക്കു് അ­ഞ്ചു­രൂ­പ കൊ­ടു­ത്തു സ്വയം ആ­ഹ്ലാ­ദി­ക്കു­ന്ന­ചി­ത്രം ശ്രീ. കെ. കെ. അ­ബ്ദുൽ­റ­ഷീ­ദ് (യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജ്) വ­ര­യ്ക്കു­ന്നു. ദേ­ശീ­യ­സം­സ്കാ­ര­ത്തി­ന്റെ ആ­കർ­ഷ­ക­ത്വ­ത്തെ ഒരു നി­ല­വി­ള­ക്കി­ന്റെ പ്ര­തീ­ക­ത്തി­ലൂ­ടെ ആ­വി­ഷ്ക്ക­രി­ക്കു­ന്ന ശ്രീ. പെ­രു­മൺ ബാ­ല­ച­ന്ദ്ര­ന്റെ (യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജ്) ക­ഥ­യി­ലും ജീ­വി­ത­ത്തി­ന്റെ ശൂ­ന്യ­ത­യെ ചി­ത്രീ­ക­രി­ക്കു­ന്ന കു­മാ­രി കെ. എം. രാ­ധ­യു­ടെ ക­ഥ­യി­ലും (ഗവ: കോ­ളേ­ജ്, കോ­ഴി­ക്കോ­ട്ടു്) ക­ലാ­പ്ര­ചോ­ദ­നം എ­നി­ക്കു ദർ­ശി­ക്കാൻ ക­ഴി­ഞ്ഞു. ജീ­വി­ത­മെ­ത്ര നി­സ്സാ­രം! എത്ര ക്ഷ­ണി­കം! കല എത്ര പ്രൗ­ഢം! അ­തെ­ത്ര ശാ­ശ്വ­തം! ഈ ആ­ശ­യ­ത്തെ ചാ­രു­ത­യോ­ടെ ശ്രീ. ആ­ര്യ­നാ­ടു് ജയറാം ഒരു കൊ­ച്ചു­ക­ഥ­യിൽ ഉൾ­ക്കൊ­ള്ളി­ച്ചി­രി­ക്കു­ന്നു. സ്നേ­ഹ­വും നൈ­രാ­ശ്യ­വും ഏ­കാ­ന്ത­ത­കൊ­ണ്ടു­ണ്ടാ­കു­ന്ന ദുഃ­ഖ­വും നി­റ­ഞ്ഞു­നി­ല്ക്കു­ന്ന ഹൃ­ദ­യ­ത്തെ ആ­ലേ­ഖ­നം ചെ­യ്യാ­നാ­ണു് ശ്രീ. എ. പി. രാ­ജ­ഗോ­പാ­ലി­ന്റെ (ശ്രീ­നാ­രാ­യ­ണ കോ­ളേ­ജ്, ചെ­മ്പ­ഴ­ന്തി) കൗ­തു­കം, ആ കൗ­തു­ക­ത്തെ നാം ആ­ദ­രി­ക്കു­ന്നു. ഈ പ്ര­സാ­ധ­ന­ത്തി­ലെ ക­വി­ത­ക­ളി­ലെ­ല്ലാം ജീ­വി­ത­ത്തി­ന്റെ തു­ടി­പ്പും ക­ല­യു­ടെ പ്ര­ചോ­ദ­ന­വും ഞാൻ കണ്ടു. ശ്രീ. ടി. വി. വർ­ക്കി, ശ്രീ. കെ. കെ. ഹി­ര­ണ്യൻ, ശ്രീ. ആർ. ഗോ­പി­നാ­ഥൻ, ശ്രീ. ടി. സ­ത്യ­ദാ­സ്, ശ്രീ. ആർ. പി. സൗ­ഭ­ദ്രൻ, ശ്രീ. ബാ­ല­ച­ന്ദ്രൻ, ശ്രീ. എസ്. പി. രാജൻ, ശ്രീ. വി. രാ­ധാ­കൃ­ഷ്ണൻ എ­ന്നി­വ­രു­ടെ കാ­വ്യ­ങ്ങൾ വൈ­കാ­രി­കാ­വ­സ്ഥ­ക­ളെ സ്പ­ഷ്ട­ത­യോ­ടും സു­നി­ശ്ചി­ത­ത്വ­ത്തോ­ടും കൂടി ആ­വി­ഷ്ക­രി­ക്കു­ന്നു. ലേ­ഖ­ന­ങ്ങൾ വി­ദ്യാർ­ത്ഥി­ക­ളു­ടെ വി­ചാ­ര­ശീ­ല­ത്തി­നു് ഉ­ദാ­ഹ­ര­ണ­ങ്ങ­ള­ത്രേ. അ­നു­ദി­നം പു­രോ­ഗ­മി­ക്കു­ന്ന, വി­ക­സി­ക്കു­ന്ന ഈ ലോ­ക­ത്തു വ്യ­ക്തി നി­സ്സാ­രൻ, സമൂഹം ശ്രേ­ഷ്ഠം എ­ന്നാ­ണു് എം. എ. അ­ബ്ദുൾ­റ­ഷി­ദ് (യൂണി: കോ­ളേ­ജ്) പറയുക. അ­ദ്ദേ­ഹം അ­ല്വിൻ ട്രോ­ഫ്ളർ എ­ഴു­തി­യ Future shock എന്ന ഉ­ജ്ജ്വ­ല­മാ­യ ഗ്ര­ന്ഥം വാ­യി­ക്കു­ന്ന­തു കൊ­ള്ളാം. ശ്രീ. ജി. കെ. നാ­യ­രു­ടെ (യൂണി: കോ­ളേ­ജ്) “ഭാ­ര­തീ­യ­കാ­വ്യ­ത­ത്ത്വ­ചി­ന്ത” എന്ന പ്ര­ബ­ന്ധ­ത്തിൽ അ­ര­വി­ന്ദ­ഘോ­ഷി ന്റെ ചില മ­ത­ങ്ങൾ കൂടി സം­ഗ്ര­ഹി­ച്ചെ­ഴു­തി­യി­രി­ക്കു­ന്ന­തു് എ­നി­ക്കു് ആ­ഹ്ലാ­ദ­പ്ര­ദ­മാ­യി. മ­നു­ഷ്യ­ന്റെ അ­സ്വ­സ്ഥ­ത­യെ­ക്കു­റി­ച്ചു ശ്രീ. പി. എസ്. ര­വീ­ന്ദ്ര­നും ഈ ലോ­ക­ത്തി­ന്റെ ദ­യ­നീ­യ­ത­യെ­ക്കു­റി­ച്ചു ശ്രീ. വി. ബാ­ല­ച­ന്ദ്ര­നും ഉ­പ­ന്യ­സി­ക്കു­ന്നു (ലേഖകർ യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജ് വി­ദ്യാർ­ത്ഥി­കൾ). യു­വാ­ക്ക­ന്മാ­രെ നി­ര­ന്ത­രം അ­ല­ട്ടു­ന്ന ഈ അ­സ്വ­സ്ഥ­ത­യെ­ക്കു­റി­ച്ചു് അ­വ­രെ­ഴു­തി­യ­തിൽ ഒ­ട്ടും അ­ദ്ഭു­ത­മി­ല്ല. ഇവർ Future shock വാ­യി­ക്കു­ന്ന­തോ­ടോ­പ്പം സ്വാ­മി വി­വേ­കാ­ന­ന്ദ ന്റെ ഗ്ര­ന്ഥ­ങ്ങ­ളും വാ­യി­ക്ക­ണം. അ­പ്പോൾ എല്ലാ പ്ര­ശ­ന­ങ്ങൾ­ക്കും ഉ­ത്ത­ര­ങ്ങൾ കി­ട്ടും. നി­രൂ­പ­ണാർ­ഹ­ങ്ങ­ളാ­യ ക­ഥ­ക­ളും ലേ­ഖ­ന­ങ്ങ­ളും ഇ­നി­യു­മു­ണ്ടു് ‘സംഗമ’ത്തിൽ. എ­ല്ലാ­റ്റി­നെ­യും കു­റി­ച്ചു പറയുക സാ­ദ്ധ്യ­മ­ല്ല­ല്ലോ. കോ­ളേ­ജ് മാ­ഗ­സി­നു­കൾ എ­ഡി­റ്റ് ചെ­യ്തി­ട്ടു­ള്ള ആ­ളാ­ണു് ഈ ലേഖകൻ. അവയെ അ­പേ­ക്ഷി­ച്ചു് ഈ “സംഗമം” എ­ത്ര­യോ ഭേദം.

images/SwamiVivekananda.jpg
സ്വാ­മി വി­വേ­കാ­ന­ന്ദൻ

കൽ­ക്ക­ത്ത­യിൽ നി­ന്നു പ്ര­സാ­ധ­നം ചെ­യ്യു­ന്ന ‘രാ­ജ­ധാ­നി’ എന്ന വാ­രി­ക­യു­ടെ ഒരു ഷീ­റ്റ് എന്റെ ഒരു ശി­ഷ്യൻ എ­നി­ക്കു് അ­യ­ച്ചു­ത­ന്നി­രി­ക്കു­ന്നു. “അ­ങ്ങ­യു­ടെ ഒരു വി­നീ­ത­ശി­ഷ്യൻ” എന്നേ ക­ത്തി­ലു­ള്ളു, ആ­രാ­ണു് അ­ദ്ദേ­ഹ­മെ­ന്നു അ­റി­യാൻ­വ­യ്യ. രാ­ജ­ധാ­നി­യു­ടെ ഷീ­റ്റിൽ ഒരു ശ്രീ. ടി. വി. ഗോ­പാ­ല­കൃ­ഷ്ണ­നു­മാ­യി ശ്രീ. സോമൻ ആ­ല­പ്പു­ഴ ന­ട­ത്തി­യ അ­ഭി­മു­ഖ­സം­ഭ­ഷ­ണ­ത്തി­ന്റെ റി­പ്പോർ­ട്ട് കാണാം. ടി. വി. ഗോ­പാ­ല­കൃ­ഷ്ണ­ന്റെ പേരു് മു­ണ്ട­ശ്ശേ­രി യു­ടെ­യും കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു ടെയും പേ­രു­കൾ അ­ച്ച­ടി­ക്കു­ന്ന­തി­നേ­ക്കാൾ കേ­മ­മാ­യി വെ­ണ്ട­യ്ക്ക അ­ക്ഷ­ര­ത്തിൽ­ത്ത­ന്നെ അ­ച്ച­ടി­ച്ചി­ട്ടു­ണ്ടു്. ഗോ­പാ­ല­കൃ­ഷ്ണൻ ഇ­ത്ര­യ്ക്കു പ്ര­സി­ദ്ധ­നോ? അ­ങ്ങ­നെ­യാ­ണെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ഫെയിം തി­രു­വ­ന­ന്ത­പു­ര­ത്തു് എ­ത്താ­ത്ത­തു് എ­ന്താ­ണാ­വോ? ഇ­രി­ക്ക­ട്ടെ ഈ അഭിനവ അ­ഭി­ന­വ­ഗു­പ്തൻ പ­റ­യു­ന്നു. “വാ­ര­ഫ­ലം പോലെ—ഈ ആ­ഴ്ച­യിൽ സ്ത്രീ സുഖം കൂടും, വി­ചാ­രി­ച്ച­തു ന­ട­ക്കും, ധ­ന­ന­ഷ്ട­വും മാ­ന­ഹാ­നി­യും ഭ­വി­ക്കും എ­ന്നൊ­ക്കെ ഉ­രു­വി­ടു­ന്ന­തു­പോ­ലെ—സാ­ഹി­ത്യ­സൃ­ഷ്ടി­ക­ളെ വി­ല­യി­രു­ത്തു­ന്ന­തു് എ­ത്ര­മോ­ശ­മാ­ണു്.” തു­ടർ­ന്നു് “സാ­ഹി­ത്യ­വാ­ര­ഫ­ലം” എന്ന പേ­രി­നെ അ­ദ്ദേ­ഹം ക­ണ­ക്കി­ലേ­റെ ക­ളി­യാ­ക്കു­ന്നു. പ്ര­ത്യ­ക്ഷ­മാ­യി എ­ന്നെ­യും പ­രോ­ക്ഷ­മാ­യി “മ­ല­യാ­ള­നാ­ടു്” പ­ത്രാ­ധി­പ­രേ­യും ആ­ക്ഷേ­പി­ക്കു­ന്നു. എ­നി­ക്കി­തിൽ ലേ­ശ­വും വ­ല്ലാ­യ്മ­യി­ല്ല. കാരണം ക­ളി­യാ­ക്കു­ന്ന­തു് ഉ­ജ്ജ്വ­ല­പ്ര­തി­ഭാ­ശാ­ലി­യും പ­ണ്ഡി­താ­ഖ­ണ്ഡ­ല­നും വി­മർ­ശ­ക­ശ്രേ­ഷ്ഠ­നും അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ച­തു­ര­നും ആയ ടി. വി. ഗോ­പാ­ല­കൃ­ഷ്ണ­നാ­ണ­ല്ലോ. ഞാൻ അ­ദ്ദേ­ഹ­ത്തെ കേ­ട്ടി­ട്ടി­ല്ലെ­ങ്കിൽ­ത്ത­ന്നെ­യെ­ന്തു? രാ­ജ­ധാ­നി­വാ­രി­ക­യിൽ അ­ദ്ദേ­ഹ­ത്തി­ന്റെ പേരു് വെ­ണ്ട­യ്ക്ക­യിൽ വ­ന്നി­ട്ടു­ണ്ട­ല്ലോ. അ­പ്പോൾ അ­ദ്ദേ­ഹ­ത്തെ അ­റി­യാ­ത്ത കു­റ്റം എ­ന്റെ­താ­ണു്. ഷേ­ക്സ്പി­യ­റി നെ ഞാൻ കേ­ട്ടി­ട്ടി­ല്ലെ­ങ്കിൽ കു­റ്റം ഷേ­ക്സ്പി­യ­റി­ന്റേ­തോ എ­ന്റേ­തോ?

സി­ഗ­റ­റ്റ് വ­ലി­ക്ക­ണ­മെ­ന്നു തോ­ന്നു­മ്പോ­ഴെ­ല്ലാം വ­ലി­ക്കാ­തെ ആ­റു­മ­ണി­ക്കൂ­റി­ലൊ­രി­ക്കൽ ഒരു സി­ഗ­റ­റ്റു വീതം വ­ലി­ച്ചു­നോ­ക്കൂ. സി­ഗ­റ­റ്റി­ന്റെ ശ­ക്തി­കൂ­ടും. ഇ­ഷ്ട­മു­ള്ള­വർ­ക്കു തു­ട­രെ­ത്തു­ട­രെ ക­ത്തു­ക­ളെ­ഴു­താ­തെ മാ­സ­ത്തി­ലൊ­രി­ക്കൽ ക­ത്ത­യ­യ്ക്കൂ. ആ ക­ത്തി­നു ശ­ക്തി­കൂ­ടും. സാ­ഹി­ത്യ­ത്തി­നു് ഈ നിയമം ചേ­രു­ക­യി­ല്ല. നല്ല കഥകൾ, നല്ല ക­വി­ത­കൾ ഇവ എത്ര പ്രാ­വ­ശ്യം വേ­ണ­മെ­ങ്കി­ലും വാ­യി­ക്കാം ഓരോ വാ­യ­ന­യും ര­സ­പ്ര­ദ­മാ­യി­രി­ക്കും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-11-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.