SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-11-14-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

അ­സു­ല­ഭ­ദർ­ശ­ന­ങ്ങൾ, അസുലഭ വി­ചാ­ര­ങ്ങൾ
images/Sugathakumari1.jpg
സു­ഗ­ത­കു­മാ­രി

എന്റെ മുൻ­പിൽ ഒരു ദർശനം. അ­റേ­ബ്യൻ­സ­മു­ദ്ര­ത്തി­ന­ടു­ത്തു കി­ട­ക്കു­ന്ന തി­രു­വ­ന­ന്ത­പു­രം നഗരം. ആളുകൾ നി­ന്നു­തി­ങ്ങു­ന്ന ബ­സ്സു­കൾ, കാ­ബേ­ജ് ചീ­യു­ന്ന ചന്ത, സ്ഥി­രം സ­ത്യാ­ഗ്ര­ഹ­വേ­ദി­ക്കു പി­ന്നിൽ ത­ള­രു­ന്ന സെ­ക്ര­ട്ടേ­റി­യേ­റ്റ്, അ­തി­ന്റെ മുൻ­പിൽ തി­ള­ങ്ങു­ന്ന പ്ലാ­സ്റ്റി­ക് വാ­ണി­ഭ­പ്പാ­ത­കൾ കു­ന്നിൽ പി­ട­യു­ന്ന ആ­ശു­പ­ത്രി, തോ­ണി­കൾ മ­ണ്ണിൽ പണി മു­ട­ക്കു­ന്ന ക­ട­പ്പു­റം. അ­ങ്ങ­നെ പലതും. അ­വ­യി­ലാ­കെ ക­ന്നി­മ­ഴ വർ­ഷി­ക്കു­ന്നു. ജീർ­ണ്ണി­ച്ച ഈ ന­ഗ­ര­ത്തി­ലെ തീ­വ­ണ്ടി­യാ­പ്പീ­സിൽ കവി എ­ത്തി­യി­രി­ക്കു­ന്നു, സു­ഹൃ­ത്തി­നെ വ­ണ്ടി­ക­യ­റ്റി അ­യ­യ്ക്കാൻ, ആ സു­ഹൃ­ത്തു് തി­രി­ച്ചെ­ത്തു­മോ? എ­ത്തു­മ്പോൾ ഈ ന­ഗ­ര­മു­ണ്ടാ­യി­രി­ക്കു­മോ? ക­വി­ത­ന്നെ ഇവിടെ കാ­ണു­മോ? തീ­വ­ണ്ടി നീ­ങ്ങി, ക­ന്നി­മ­ഴ­യിൽ കു­തിർ­ന്നു­കൊ­ണ്ടു­ത­ന്നെ. ഇതാ ഇവിടെ ഇ­നി­യൊ­ന്നു­മി­ല്ല. ഒ­ടു­വി­ലു­ള്ള­തു് ക­ന്നി­മ­ഴ­യും മ­ഴ­പോ­ലെ പെ­യ്യു­ന്ന ശൂ­ന്യ­ത­യും ശൂ­ന്യ­ത­യാൽ നി­റ­യാ­തെ­നി­ന്നു വി­ങ്ങു­ന്ന പാ­വ­മാ­യ നി­മി­ഷ­വും. ശ്രീ. എൻ. വി. കൃ­ഷ്ണ­വാ­ര്യർ എന്റെ മുൻ­പിൽ ആ­വി­ഷ്ക്ക­രി­ച്ച ഈ ദർശനം മാ­ഞ്ഞു­പോ­കാ­തെ നി­ല്ക്കു­ന്നു. ഈ ജീർ­ണ്ണ­ത­ക­ണ്ടു് ഞാൻ ഞെ­ട്ടു­ന്നു. ഇ­വി­ട­ത്തെ ദുഃ­ഖ­വും ശൂ­ന്യ­ത­യും ക­ണ്ടു് ഞാൻ പി­ട­യു­ന്നു. പക്ഷേ, ആ ഞെ­ട്ട­ലും പി­ട­യ­ലും ക­വി­ത­യിൽ­നി­ന്നു ല­ഭി­ക്കു­ന്ന­തു കൊ­ണ്ടു് എ­നി­ക്കു് അ­സ്വ­സ്ഥ­ത­യി­ല്ല. ശ്രീ­മ­തി സു­ഗ­ത­കു­മാ­രി യുടെ “നീർ­ക്കി­ളി”യാണു് ഞാൻ അ­ടു­ത്ത­കാ­ല­ത്തു വാ­യി­ച്ച ഏ­റ്റ­വും നല്ല കവിത. അ­തി­നു­ശേ­ഷം ഞാൻ വാ­യി­ച്ച ഏ­റ്റ­വും നല്ല ക­വി­ത­യാ­ണു് ശ്രീ. എൻ. വി. കൃ­ഷ്ണ­വാ­രി­യ­രു­ടെ “ക­ന്നി­മ­ഴ” (മാ­തൃ­ഭൂ­മി). ഞാ­നി­തെ­ഴു­തു­ന്ന­തു് രാ­ത്രി­യി­ലാ­ണു്. ഇ­പ്പോൾ മ­ഴ­യി­ല്ല. ന­ക്ഷ­ത്രം നി­റ­ഞ്ഞ ആകാശം. ഈ അ­വ­സ­ര­ത്തിൽ കാ­മു­കൻ കാ­മു­കി­യു­ടെ നെ­ഞ്ചിൽ ത­ല­വ­ച്ചു് ഉ­റ­ങ്ങു­ക­യാ­യി­രി­ക്കും. ആ ഉ­റ­ക്ക­ത്തി­ലും അയാൾ അ­വ­ളു­ടെ പ്രേ­മാ­ഗ്നി­യു­ടെ ചൂടു് അ­റി­യു­ന്നു­ണ്ടാ­വും. എ­ന്നി­ട്ടും ഞാൻ ന­ക്ഷ­ത്ര­ത്തി­ന്റെ ഭംഗി കാ­ണു­ന്നി­ല്ല. പ്രേ­മ­ത്തി­ന്റെ രാ­മ­ണീ­കം ദർ­ശി­ക്കു­ന്നി­ല്ല എൻ. വി. കൃ­ഷ്ണ­വാ­ര്യർ ചി­ത്രീ­ക­രി­ച്ച ജീർ­ണ്ണ­ത, ശൂ­ന്യ­ത, വി­ഷാ­ദം എ­ന്നി­വ­യു­ടെ ശ­ക്തി­ക്കു് അ­ടി­മ­പ്പെ­ട്ടു­പോ­കു­ന്നു. തി­രു­വ­ന­ന്ത­പു­രം നഗരമേ നി­ന്നെ ഞാൻ കാ­ണു­മ്പോൾ പ്ര­ക­മ്പ­നം കൊ­ള്ളു­ന്നു. നീ ഒ­റ്റ­യ്ക്ക­ല്ല­ല്ലോ. വി­ശാ­ല­മാ­യ ലോ­ക­ത്താ­ണ­ല്ലോ നീയും. ആ ലോ­ക­ത്തി­ന്റെ­യാ­കെ­യു­ള്ള ജീർ­ണ്ണ­ത­യ­ല്ലേ നി­ന്നി­ലും കാ­ണു­ന്ന­തു്! എ­നി­ക്കൊ­രു അ­സു­ല­ഭ­ദർ­ശ­ന­വും അസുലഭ വി­ചാ­ര­വും പ്ര­ദാ­നം ചെയ്ത ക­വി­ക്കു ഞാൻ ന­ന്ദി­പ­റ­യു­ന്നു.

ആർ­ക്കും മ­നു­ഷ്യ­സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചു് തെ­റ്റു­പ­റ്റാ­തി­രി­ക്ക­ട്ടെ. ആരും ആരുടെ ക­ഷ്ട­പ്പാ­ടി­ലും ദുഃ­ഖി­ക്കു­ന്നി­ല്ല. സ്വാർ­ത്ഥ­താൽ­പ­ര്യ­ത്തിൽ­ക്ക­വി­ഞ്ഞു് ഇവിടെ എ­ന്തി­രി­ക്കു­ന്നു? ക­ഷ്ട­പ്പാ­ടു പോ­ക­ട്ടെ മ­ര­ണ­ത്തിൽ­പ്പോ­ലും സ്ഥി­തി അ­തു­ത­ന്നെ. മരണം നടന്ന വീ­ട്ടിൽ ആളുകൾ അ­ന്വേ­ഷി­ച്ചു­പോ­കും. സ­ഞ്ച­യ­ന­ത്തി­നു സ­മ­യ­ത്തി­നു മുൻ­പു­ത­ന്നെ എ­ത്തും. പു­ല­കു­ളി­ക്കും റഡി. പക്ഷേ, വെ­റു­മൊ­രു ച­ട­ങ്ങു് എ­ന്ന­ല്ലാ­തെ വേറെ ഒ­ന്നും­ത­ന്നെ ഈ സ­ന്ദർ­ശ­ന­ങ്ങ­ളിൽ ഇല്ല. വ്യ­ക്തി­ബ­ന്ധ­ങ്ങൾ­ക്കു് ഉ­ല­ച്ചിൽ ത­ട്ടി­യി­രി­ക്കു­ന്ന ഈ കാ­ല­ഘ­ട്ട­ത്തിൽ അ­ടു­ത്ത ബ­ന്ധു­ക്ക­ളു­ടെ മ­ര­ണം­പോ­ലും മ­റ്റു­ബ­ന്ധു­ക്ക­ളെ സ്പർ­ശി­ക്കു­ന്നി­ല്ല. നല്ല ക­ഥാ­കാ­ര­നാ­യ ശ്രീ. പു­ന­ത്തിൽ കു­ഞ്ഞ­ബ്ദു­ള്ള യുടെ “എന്നെ ശ്മ­ശാ­ന­ത്തി­ലേ­ക്കു ന­യി­ക്കു­ന്ന ഞാൻ” എന്ന ചെ­റു­ക­ഥ വാ­യി­ച്ചു­നോ­ക്കു­ക (മ­ല­യാ­ള­നാ­ടു്). ഇവിടെ വി­ശ­ദ­മാ­ക്കി­യ സ്നേ­ഹ­മി­ല്ലാ­യ്മ­യെ, കാ­പ­ട്യ­ത്തെ അ­ദ്ദേ­ഹം എ­ങ്ങ­നെ ആ­ലേ­ഖ­നം ചെ­യ്യു­ന്നു­വെ­ന്നു ന­മു­ക്കു മ­ന­സ്സി­ലാ­ക്കാം. ക­ഥ­യു­ടെ പ­ര്യ­വ­സാ­നം അ­തി­ന്റെ ആ­രം­ഭം­പോ­ലെ മ­ധ്യം­പോ­ലെ ഹൃ­ദ­യ­ഹാ­രി­യാ­യി­ല്ല. അ­ങ്ങ­നെ ആ­യി­രു­ന്നെ­ങ്കിൽ ഇതൊരു മ­നോ­ഹ­ര­മാ­യ ക­ഥ­യാ­കു­മാ­യി­രു­ന്നു.

പ­റ­യാ­നു­ള്ള­തു് “നേരെ ചൊ­വ്വേ” പ­റ­ഞ്ഞാൽ ചെ­റു­ക­ഥ­യാ­വു­ക­യി­ല്ലെ­ന്നാ­ണു് പ­ല­രു­ടെ­യും വി­ചാ­രം. അവർ എ­ഴു­തു­ന്ന ഒരു ക­ഥ­യി­ലും കർ­ത്തൃ­പ­ദം കാ­ണു­ക­യി­ല്ല. ആരെ ഉ­ദ്ദേ­ശി­ച്ചാ­ണു് എ­ഴു­തു­ന്ന­തു് എ­ന്തു­ദ്ദേ­ശി­ച്ചാ­ണു് എ­ഴു­തു­ന്ന­തു് എ­ന്നൊ­ന്നും വ്യ­ക്ത­മാ­കു­ക­യി­ല്ല. ഞാ­നൊ­രു ഉ­ദാ­ഹ­ര­ണം ന­ല്ക­ട്ടെ:

“വ­യ­ലിൽ­ക്കൂ­ടെ ന­ട­ക്കു­ക­യാ­ണു്. ന­ഖ­ത്തി­ന്റെ വെ­ണ്മ­യിൽ ക­റു­പ്പു്. ചെ­ളി­യു­ടെ ക്രൂ­ര­ത. കാ­ലി­ലെ രോ­മ­ങ്ങ­ളിൽ ഒരു കി­രു­കി­രു­പ്പു്. വീ­ശു­ന്നു­ണ്ടു് കൈ. ഒരു ശബ്ദം. പാ­റി­പ്പ­റ­ക്കു­ന്ന വ­സ്ത്രം. അ­തി­ലും വീ­ഴു­ന്നു കൈ. പു­ല്ലു­കൾ ത­ല­യാ­ട്ടു­ന്നു. ഇ­തു­പോ­ലെ ത­ല­യാ­ട്ടു­ന്ന എത്ര കു­ഞ്ഞു­ങ്ങൾ! പു­ല്ലു­ക­ളും രോ­മ­ങ്ങ­ളും ചേർ­ന്ന­പ്പോൾ വീ­ണ്ടും ഒരു കി­രു­കി­രു­പ്പു്. എന്റെ കു­ട്ടി! നി­ന്നെ ഞാൻ സ്മ­രി­ച്ചി­ല്ലേ. ന­ല്ല­തു് കു­ട്ടീ ന­ല്ല­തു്.”

ഇ­ങ്ങ­നെ­യാ­ണു് പല ക­ഥാ­കാ­ര­ന്മാ­രും എ­ഴു­തു­ന്ന­തു്. അവർ ഉ­ദ്ദേ­ശി­ച്ച­തു് എ­ന്തെ­ന്നോ? അതു് ഞാൻ നേരെ എ­ഴു­താം.

“അയാൾ വ­യ­ലി­ലൂ­ടെ ന­ട­ന്നു. അ­പ്പോൾ ചെളി ച­വി­ട്ടി. അ­യാ­ളു­ടെ ന­ഖ­മാ­കെ ക­റു­ത്തു. പെ­ട്ടെ­ന്നു് കാലിൽ ഏതോ ജീവി ക­ടി­ച്ചു. വല്ല വി­ട്ടി­ലോ മറ്റോ ആ­യി­രി­ക്കാം. കാ­റ്റ­ത്തു് ഇ­ള­കു­ന്ന വ­സ്ത്രം ഒ­തു­ക്കി­ക്കൊ­ണ്ടു് വേ­ദ­ന­യു­ണ്ടാ­യ ഭാ­ഗ­ത്തു് അയാൾ ആ­ഞ്ഞൊ­ര­ടി അ­ടി­ച്ചു. അ­ങ്ങ­നെ ആ മ­നു­ഷ്യൻ ന­ട­ക്കു­മ്പോൾ കാ­റ്റേ­റ്റു് പു­ല്ലു­കൾ ആ­ടു­ന്നു­ണ്ടു്. ആ കൊ­ച്ചു­പു­ല്ലു­ക­ളെ ക­ണ്ട­പ്പോൾ അയാൾ സ്വ­ന്തം കു­ട്ടി­ക­ളെ ഓർ­മ്മി­ച്ചു­പോ­യി, ആ സ്മ­ര­ണ­യോ­ടു­കൂ­ടി മു­ന്നോ­ട്ടു പോ­കു­മ്പോൾ പു­ല്ലു­കൾ അ­യാ­ളു­ടെ കാ­ലി­ലെ രോ­മ­ങ്ങ­ളിൽ ഉരസി അ­സു­ഖ­മു­ള­വാ­ക്കി.”

പക്ഷേ, ഇ­ങ്ങ­നെ മ­നു­ഷ്യ­നു മ­ന­സ്സി­ലാ­കു­ന്ന മ­ട്ടിൽ എ­ഴു­തി­യാൽ സാ­ഹി­ത്യ­മാ­വു­ക­യി­ല്ലെ­ന്നാ­ണു് ഇ­വ­രു­ടെ ധാരണ. അ­തു­കൊ­ണ്ടു് കർ­ത്താ­വി­ല്ലാ­തെ കർ­മ്മ­മി­ല്ലാ­തെ അവർ വി­ല­ക്ഷ­ണ­ങ്ങ­ളാ­യ വാ­ക്യ­ങ്ങൾ പ­ട­ച്ചു­വ­യ്ക്കു­ന്നു. കൂ­ടെ­ക്കൂ­ടെ “എന്റെ കു­ട്ടീ ന­ല്ല­തു് ന­ല്ല­തു്” എന്നു പ­റ­യു­ക­യും­ചെ­യ്യും. ശ്രീ. എൻ. മോ­ഹ­ന­നാ­ണു് ഈ “എന്റെ കു­ട്ടീ” പ്ര­യോ­ഗം ആ­ദ്യ­മാ­യി മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ കൊ­ണ്ടു­വ­ന്ന­തെ­ന്നു തോ­ന്നു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ മ­നോ­ഹ­ര­ങ്ങ­ളാ­യ ക­ഥ­കൾ­ക്കു് ആ രീ­തി­യി­ലു­ള്ള സം­ബു­ദ്ധി­കൾ രാ­മ­ണീ­യ­കം വർ­ദ്ധി­പ്പി­ച്ചി­രു­ന്നു. അ­നു­കർ­ത്താ­ക്ക­ളു­ടെ കൈ­യി­ലാ­ക­ട്ടെ അവ ഗർ­ഹ­ണീ­യ­ങ്ങ­ളാ­യി­ബ്ഭ­വി­ക്കു­ക­യാ­ണു്. ശ്രീ. പി. ശ­ങ്ക­ര­നാ­രാ­യ­ണൻ “മ­ല­യാ­ള­നാ­ട്ടി”ലെ­ഴു­തി­യ മു­ഖ­ങ്ങൾ എന്ന ചെ­റു­ക­ഥ വാ­യി­ച്ച­തു­കൊ­ണ്ടാ­ണു് ഞാ­നി­ത്ര­യും പ­റ­ഞ്ഞു­പോ­യ­തു്. കഥ അ­ച്ച­ടി­ച്ചി­രി­ക്കു­ന്ന ഒരു പുറം വളരെ ശ്ര­ദ്ധി­ച്ചു വാ­യി­ച്ചി­ട്ടും എ­നി­ക്കൊ­ന്നും മ­ന­സ്സി­ലാ­ക്കാൻ ക­ഴി­ഞ്ഞി­ല്ല. എ­ന്തി­നു് അ­ത്യ­ന്താ­ധു­നി­ക­രു­ടെ ക­ഥ­ക­ളി­ലെ ദുർ­ഗ്ര­ഹ­ത­യെ പ­ഴി­ക്കു­ന്നു. പഴയ രീ­തി­യിൽ ക­ഥ­യെ­ഴു­തു­ന്ന­വ­രു­ടെ ക­ഥ­ക­ളും ഏ­റി­യ­കൂ­റും വി­ല­ക്ഷ­ണ­ങ്ങ­ള­ത്രേ. ശ­ങ്ക­ര­നാ­രാ­യ­ണ­നു് പറയാൻ എ­ന്താ­ണു­ള്ള­തു്? അ­മ്മ­യി­ല്ലാ­ത്ത കു­ട്ടി­യെ ഒരു ബന്ധു അ­ച്ഛ­ന്റെ വീ­ട്ടിൽ കൊ­ണ്ടാ­ക്കു­ന്നു­വെ­ന്നോ? അ­തി­നി­ത്ര­യും വ­ള­ച്ചു­കെ­ട്ടു വേണോ? ഇ­ങ്ങ­നെ വാ­യ­ന­ക്കാ­ര­നെ ക്ലേ­ശി­പ്പി­ക്ക­ണോ? കേ­ര­ളീ­യ­രോ­ടു പ­റ­യ­ട്ടെ “സു­ഹൃ­ത്തു­ക്ക­ളേ സാ­ഹി­ത്യ­ത്തി­ന്റെ മാ­ധു­ര്യം നി­ങ്ങൾ­ക്കു ന­ഷ്ട­മാ­യി­പ്പോ­യി­രി­ക്കു­ന്നു.” മാ­തൃ­ഭൂ­മി­യി­ലെ “ഒ­ക്ടോ­ബർ­പ്പ­ക്ഷി­യു­ടെ ശവം” “മ­ല­യാ­ള­നാ­ട്ടി”ലെ “അ­വ­ളു­റ­ങ്ങ­ട്ടെ” എന്ന കഥകൾ വാ­യി­ച്ച­തി­നു­ശേ­ഷ­മാ­ണു് ഈ പ്ര­സ്താ­വം.

images/JoshuaLederberg-nih.jpg
ജോ­ഷ്വാ ലേ­ഡർ­ബർ­ഗ്ഗ്

കു­ട്ടി­കൾ­ക്കു് അ­വ­രു­ടേ­താ­യ വി­ചാ­ര­ഗ­തി­ക­ളും ഭാ­ഷ­യു­മു­ണ്ടു്. യു­വ­തി­കൾ­ക്കും യു­വാ­ക്ക­ന്മാർ­ക്കും സ­വി­ശേ­ഷ­ത­യാർ­ന്ന വി­ചാ­ര­മാർ­ഗ്ഗ­ങ്ങ­ളു­ണ്ടു്, ഭാ­ഷ­യു­ണ്ടു്. പ്രാ­യം­കൂ­ടി­യ­വ­രു­ടെ വി­ചാ­ര­ങ്ങ­ളും ഭാ­ഷ­യും വി­ഭി­ന്ന­ങ്ങൾ­ത­ന്നെ. സാ­ഹി­ത്യ­ത്തെ സം­ബ­ന്ധി­ച്ചും ഇതു ശ­രി­യാ­ണെ­ന്നു തോ­ന്നു­ന്നു. പെൺ­കു­ട്ടി­കൾ­ക്കു് “ഡേ­ട്ടി­സെ­ന്റി­മെ­ന്റ­ലി­സ”ത്തിൽ നി­ന്നു് (വൃ­ത്തി­കെ­ട്ട ഭാ­വ­ചാ­പ­ല്യ­ത്തിൽ­നി­ന്നു്) മാറി ഒ­ന്നും എ­ഴു­താൻ ക­ഴി­യു­ക­യി­ല്ല. ഏതു പെൺ­കു­ട്ടി ക­ഥ­യെ­ഴു­തി­യാ­ലും കാ­മു­ക­നും കാ­മു­കി­യും വി­വാ­ഹ­വു­മൊ­ക്കെ വരും. അ­വ­യ­ല്ലാ­തെ മ­റ്റൊ­ന്നും കാ­ണു­ക­യു­മി­ല്ല. അ­തു­കൊ­ണ്ടു് ‘ജ­ന­യു­ഗം’ വാ­രി­ക­യിൽ കു­മാ­രി പി. എൻ. വിമല എ­ഴു­തി­യ “ധ്രു­വ­ങ്ങൾ” എന്ന കഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കു വി­സ്മ­യ­മു­ണ്ടാ­യി­ല്ല. കാലു ത­ളർ­ന്ന ചേ­ച്ചി വി­വാ­ഹം ക­ഴി­ക്കാൻ അ­നു­ജ­ത്തി­യെ നോ­ക്കി ഒ­ട്ടൊ­ക്കെ നി­രാ­ശ­യാ­വു­ന്ന­തു് ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് വിമല. തല “പു­ട്ട­പ്പ്” ചെ­യ്യു­ക, ഷി­ഫോൺ­സാ­രി­യു­ടു­ക്കു­ക, ലി­പ്സ്റ്റി­ക് പു­ര­ട്ടു­ക എ­ന്നി­ങ്ങ­നെ­യു­ള്ള കൃ­ത്യ­ങ്ങൾ വർ­ണ്ണി­ക്ക­പ്പെ­ടു­ന്നു. പി­ന്നെ വി­വാ­ഹ­ത്തെ­ക്കു­റി­ച്ചു­ള്ള പ്ര­തി­പാ­ദ­നം, ഈ സെ­ന്റി­മെ­ന്റ­ലി­സം വ­സ്തു­ക്ക­ളു­ടേ­യും വ­സ്തു­ത­ക­ളു­ടേ­യും പ്രാ­ധാ­ന്യം കാണാൻ മാ­ത്രം ആ­ഗ്ര­ഹി­ക്കു­ന്ന പ്രാ­യം­കൂ­ടി­യ ആ­ളു­കൾ­ക്കു നി­ന്ദ്യ­മാ­യേ തോ­ന്നൂ. പെൺ­കു­ട്ടി­ക­ളു­ടെ ഈ പ്ര­യോ­ഗി­ക­വി­ചാ­ര­ഗ­തി­യെ­ക്കു­റി­ച്ചു് ഞാ­നെ­ത്ര­പ്രാ­വ­ശ്യം പ­റ­ഞ്ഞ­താ­ണു്! ഇ­പ്പോ­ഴും അ­താ­വർ­ത്തി­ക്കാൻ ഞാൻ നിർ­ബ്ബ­ദ്ധ­നാ­യി­പ്പോ­യ­ല്ലോ.

images/JamesDWatson.jpg
ജെ. ഡി. വാ­ട്ട്സൺ

1962-ലെ നോ­ബൽ­സ­മ്മാ­നം ഡോ­ക്ടർ ജെ. ഡി. വാ­ട്ട്സൺ, ഡോ­ക്ടർ എഫ്. എച്ച്. സി. ക്രി­ക്ക് എന്നീ ശാ­സ്ത്ര­ജ്ഞ­ന്മാർ­ക്കാ­ണു ല­ഭി­ച്ച­തു്. ഡി.എൻ.എ. മോ­ളി­ക്യൂൾ എ­ങ്ങ­നെ­യെ­ന്നു് അവർ വ്യ­ക്ത­മാ­ക്കി. സ­മ്മാ­നം അ­തി­ന്റെ പേ­രി­ലാ­യി­രു­ന്നു. അ­തി­നു­ശേ­ഷം ജീ­വ­ശാ­സ്ത്രം വി­സ്മ­യാ­വ­ഹ­മാ­യ രീ­തി­യിൽ പു­രോ­ഗ­മി­ക്കു­ക­യാ­ണു്. ശാ­സ്ത്രീ­യ­മാർ­ഗ്ഗ­ത്തി­ലൂ­ടെ ജീ­നു­കൾ ഒ­ട്ടി­ച്ചു­വ­ച്ചു് ഒരു ഐൻ­സ്റ്റൈ­നു പകരം ആ­യി­ര­മാ­യി­രം ഐൻ­സ്റ്റൈൻ­മാ­രെ ഉൽ­പാ­ദി­പ്പി­ക്കാ­മെ­ന്നാ­ണു് ശാ­സ്ത്ര­കാ­ര­ന്മാ­രു­ടെ അ­ഭി­പ്രാ­യം. അ­വ­രെ­ല്ലാ­വ­രും ഒ­ന്നു­പോ­ലി­രി­ക്കും. ഒരു ഐൻ­സ്റ്റൈ­നെ മ­റ്റൊ­രു ഐൻ­സ്റ്റൈ­നിൽ­നി­ന്നു് വേർ­തി­രി­ച്ച­റി­യാൻ ക­ഴി­യു­ക­യു­മി­ല്ല. ഇതു് ഒരു മ­നോ­ര­ഥ­സൃ­ഷ്ടി­യാ­ണെ­ന്നു വി­ചാ­രി­ക്ക­രു­തു്. അം­ഫീ­ബി­യാ­വർ­ഗ്ഗ­ത്തിൽ ഈ പ­രീ­ക്ഷ­ണം ന­ട­ന്നു­ക­ഴി­ഞ്ഞു. ഒരു ജീ­വി­യെ­പ്പോ­ലെ തന്നെ മ­റ്റൊ­രു ജീ­വി­യെ സൃ­ഷ്ടി­ച്ചു­ക­ഴി­ഞ്ഞു. ആ ശാ­സ്ത്രീ­യ­ത­ത്ത്വ­മ­നു­സ­രി­ച്ചു തന്നെ മ­നു­ഷ്യ­ന്റെ കോ­പ്പി­കൾ—പ­കർ­പ്പു­കൾ—ഉ­ണ്ടാ­ക്കാം. നോ­ബൽ­സ­മ്മാ­നം വാ­ങ്ങി­യ ജോ­ഷ്വാ ലേ­ഡർ­ബർ­ഗ്ഗ് അ­ങ്ങ­നെ പ­റ­ഞ്ഞി­ട്ടു­മു­ണ്ടു്. ശാ­സ്ത്ര­ത്തി­ന്റെ ഈ വി­കാ­സം വ­രു­ത്തി­ക്കൂ­ട്ടു­ന്ന നാ­ശ­ത്തി­നെ­തി­രേ ശ­ബ്ദ­മു­യർ­ത്തു­ക­യാ­ണു് കു­ങ്കു­മം വാ­രി­ക­യിൽ “ശാപം” എന്ന ക­ഥ­യെ­ഴു­തി­യ ശ്രീ. വി. പി. മു­ഹ­മ്മ­ദ്. ഒരുവൻ വി­വാ­ഹം ക­ഴി­ച്ച­തി­നു­ശേ­ഷം അ­മേ­രി­ക്ക­യിൽ പോയി. ഭാര്യ പി­ന്നീ­ടാ­ണു് അ­യാ­ളു­ടെ അ­ടു­ക്ക­ലെ­ത്തി­യ­തു്. അയാൾ അവളെ ആ­ട്ടി­യോ­ടി­ച്ചു. കാരണം അ­വ­ളു­ടെ ഗർ­ഭാ­ശ­യ­ത്തി­ലു­ള്ള ശിശു അ­യാ­ളു­ടേ­താ­ണോ എന്നു നി­ശ്ച­യ­മി­ല്ലാ­യി­രു­ന്നു എ­ന്ന­താ­ണു്. ഒ­ടു­വിൽ എ­ല­ക്ട്രോ­ണി­ക് കം­പ്യൂ­ട്ട­റിൽ കൊ­ടു­ത്ത ചോ­ദ്യ­ത്തി­നു് അ­യാൾ­ക്കു മ­റു­പ­ടി കി­ട്ടു­ന്നു. ശിശു അ­യാ­ളു­ടേ­തു­ത­ന്നെ­ന്നു് യ­ന്ത്രം മ­റു­പ­ടി നൽകി. അതോടെ അയാൾ ഭാ­ര്യ­യെ സ്വീ­ക­രി­ക്കു­ന്നു. ശാ­സ്ത്ര­ത്തി­ന്റെ നേർ­ക്കു­ള്ള മു­ഹ­മ്മ­ദി­ന്റെ ശകാരം കൊ­ള്ളാം. പക്ഷേ, ശകാരം ക­ല­യാ­ക­ണ­മ­ല്ലോ. അതു് ഇവിടെ സം­ഭ­വി­ക്കു­ന്നി­ല്ല. എച്ച്. ജി. വൈൽസി ന്റെ “റ്റൈം മെ­ഷ്യൻ” തു­ട­ങ്ങി­യ കഥകൾ, ചെ­ക്കോ­സ്ലോ­വാ­ക്യൻ സാ­ഹി­ത്യ­കാ­ര­നാ­യ ചാ­പ്പ­ക്കി ന്റെ War with the Newts എന്ന നോവൽ, ഇ­വ­യൊ­ക്കെ വാ­യി­ച്ചാൽ ഇ­ത്ത­രം വി­ഷ­യ­ങ്ങൾ­ക്കു് ക­ലാ­ത്മ­ക­ത്വം വ­രു­ത്തു­ന്ന­തെ­ങ്ങ­നെ­യെ­ന്നു് എന്റെ കൂ­ട്ടു­കാ­ര­നാ­യ ശ്രീ. മു­ഹ­മ്മ­ദി­നു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യും.

images/FrancisCrick1995.jpg
എഫ്. എച്ച്. സി. ക്രി­ക്ക്

എന്റെ ഒരു സ്നേ­ഹി­തൻ എ­ന്നോ­ടു പ­റ­ഞ്ഞ­താ­ണി­തു്: “ഞാൻ യു­വാ­വാ­യി­രു­ന്ന­പ്പോൾ, എന്റെ ക­ണ്ണു­കൾ­ക്കു തി­ള­ക്ക­മു­ണ്ടാ­യി­രു­ന്ന­പ്പോൾ അവൾ എന്റെ കരതലം ഗ്ര­ഹി­ച്ചു­കൊ­ണ്ടു് ഒരു കു­ന്നു കയറി. ഞങ്ങൾ അ­വി­ടെ­യി­രു­ന്നു. അവൾ എന്റെ ത­ല­മു­ടി­യി­ലൂ­ടെ വി­ര­ലോ­ടി­ച്ചു കൊ­ണ്ടു, ചോ­ദി­ച്ചു: “ച­ങ്ങ­മ്പു­ഴ യുടെ ‘രമണ’നിലെ വരികൾ പാ­ട­ട്ടോ?” ‘പാടു’ എന്നു ഞാൻ പ­റ­ഞ്ഞു. അവൾ മ­ധു­ര­മാ­യി പാടി. ഞാൻ അ­വ­ളു­ടെ തോളിൽ ത­ല­വ­ച്ചി­രു­ന്നു, അ­വ­ളു­ടെ ത­ല­മു­ടി­യു­ടെ സൗ­ര­ഭ്യം ശ്വ­സി­ച്ചു­കൊ­ണ്ടു്. ക്ര­മേ­ണ ആ ഗാനം അ­ലി­ഞ്ഞ­ലി­ഞ്ഞു് ഇ­ല്ലാ­തെ­യാ­യി. ഞങ്ങൾ ര­ണ്ടു­പേ­രും ഇ­ല്ലാ­തെ­യാ­യി. അ­വി­ട­ത്തെ ഊ­ഷ്മ­ള­മാ­യ് അ­ന്ത­രീ­ക്ഷ­ത്തിൽ ഒരു വി­കാ­രം മാ­ത്രം ത­ങ്ങി­നി­ന്നു… അ­ങ്ങ­നെ പല ദി­വ­സ­വും ഞങ്ങൾ അവിടെ ചെ­ന്നി­രു­ന്നു. ഒരു ദിവസം അവളെ ഞാൻ ക­ണ്ടി­ല്ല. ഞാൻ ഒ­റ്റ­യ്ക്കു് ആ കു­ന്നു­ക­യ­റി. അ­വ­ളി­ല്ലെ­ങ്കി­ലും അവിടെ ഇ­രി­ക്കു­ന്ന­തു്, അ­വ­ളു­ടെ സ്പർ­ശം­കൊ­ണ്ടു് ധ­ന്യ­ത­യാർ­ജ്ജി­ച്ച ആ സ്ഥ­ല­ത്തു് ഇ­രി­ക്കു­ന്ന­തു് ന­ല്ല­താ­ണെ­ന്നു തോ­ന്നി. പക്ഷേ, ഞാ­ന­വി­ടെ ചെ­ന്ന­പ്പോൾ അവൾ വേ­റൊ­രു യു­വാ­വി­ന്റെ മു­ടി­യിൽ വി­ര­ലോ­ടി­ച്ചു­കൊ­ണ്ടു് എന്തോ ചോ­ദി­ക്കു­ന്നു ‘രമണനി’ലെ വരികൾ പാ­ട­ട്ടോ എ­ന്നാ­യി­രി­ക്കാം.”

ഞാൻ സ്നേ­ഹി­ത­നോ­ടു ചോ­ദി­ച്ചു. “അതോടെ നി­ങ്ങൾ ആ ബന്ധം ഉ­പേ­ക്ഷി­ച്ചോ?”

സ്നേ­ഹി­തൻ മ­റു­പ­ടി­പ­റ­ഞ്ഞു: “ഉ­പേ­ക്ഷി­ക്ക­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു എ­നി­ക്കു്. പക്ഷേ, അവളെ കാ­ണു­മ്പോൾ ആ നി­ശ്ച­യം ഓ­ടി­യ­ക­ലും. ഞാൻ പി­ന്നീ­ടും പി­ന്നീ­ടും അ­വ­ളു­ടെ മാ­ന്ത്രി­ക­ശ­ക്തി­ക്കു് വി­ധേ­യ­നാ­യി. ചില യു­വ­തി­ക­ളു­ടെ സൗ­ന്ദ­ര്യം ആ വി­ധ­ത്തി­ലു­ള്ള­താ­ണു്.”

ശ­രി­യാ­യി­രി­ക്കാം എന്റെ കൂ­ട്ടു­കാ­രൻ പ­റ­ഞ്ഞ­തു്. ഇ­പ്പോൾ ഒരു ക­ഥാ­കാ­ര­നും അ­ങ്ങ­നെ­ത­ന്നെ എ­ന്നോ­ടു പ­റ­യു­ന്നു. ശ്രീ. കി­രാ­ത­ദാ­സ് ‘ച­ന്ദ്രി­ക’ വാ­രി­ക­യിൽ എ­ഴു­തി­യ “ത­ണു­പ്പി­ന്റെ അ­വ­സാ­നം”എന്ന സു­ന്ദ­ര­മാ­യ കഥ വാ­യി­ച്ചു നോ­ക്കു­ക. സു­ന്ദ­രി­യാ­യ തരുണി കൈ­കൾ­കൊ­ണ്ടു് നി­ങ്ങ­ളെ ചു­റ്റി­പ്പി­ടി­ക്കു­മ്പോൾ നി­ങ്ങ­ളെ­ങ്ങ­നെ വി­കാ­ര­ത്തി­ന്റെ ചു­ഴി­യിൽ വീഴും എ­ന്ന­തു് ആ കഥ വ്യ­ക്ത­മാ­ക്കി­ത്ത­രും.

മ­ദ്യം­കു­ടി­ച്ച സ്ത്രീ­ക­ളെ ക­ണ്ടി­ട്ടു­ണ്ടോ? ഞാൻ ഒ­രു­ത്തി­യെ ക­ണ്ടി­ട്ടു­ണ്ടു്. അവൾ ആ­വ­ശ്യ­ത്തി­ല­ധി­കം കു­ടി­ച്ചി­രു­ന്നു. തെ­ല്ല­ക­ലെ­യു­ള്ള ഒരു ക­സേ­ര­യിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു ഞാൻ. എന്നെ നോ­ക്കി ആ യുവതി പ­റ­ഞ്ഞു: “Seems to be a teacher.” ഞാൻ ഒ­ന്നും മി­ണ്ടി­യി­ല്ല. അവൾ ഇ­രു­ന്നി­ട­ത്തു നി­ന്നെ­ഴു­ന്നേ­റ്റു. എന്റെ അ­ടു­ത്തെ­ത്തി. മേ­ശ­പ്പു­റ­ത്തു് കൈ­മു­ട്ടു­കൾ ഊന്നി എ­ന്നോ­ടു ചോ­ദി­ച്ചു: “Where have I seen you?” അ­തി­നും ഞാൻ മ­റു­പ­ടി ന­ല്കി­യി­ല്ല. അവൾ പൊ­ട്ടി­ച്ചി­രി­ച്ചു­കൊ­ണ്ടു് ഉ­ന്മാ­ദം വ­ന്ന­വ­ളെ­പ്പോ­ലെ ന­ട­ന്നു­പോ­യി. ന­ട­ന്നു­വെ­ന്നു പ­റ­ഞ്ഞാൽ തി­ക­ച്ചും ശ­രി­യാ­യി­രി­ക്കു­ക­യി­ല്ല. നൃ­ത്ത­മാ­ടി­ക്കൊ­ണ്ടു­പോ­യി­യെ­ന്നു­ത­ന്നെ പറയാം. ശ്രീ. ചാ­ത്ത­നാ­ത്തു് അ­ച്യു­ത­നു­ണ്ണി മ­ല­യാ­ള­നാ­ടു­വാ­രി­ക­യി­ലെ­ഴു­തി­യ “ശി­വ­പാർ­വ­തി” എന്ന കവിത വാ­യി­ച്ച­പ്പോൾ ഞാൻ ആ യു­വ­തി­യെ­ക്കു­റി­ച്ചു വി­ചാ­രി­ച്ചു­പോ­യി. മദ്യം ക­ഴി­ച്ചി­രു­ന്നെ­ങ്കി­ലും ല­യാ­ത്മ­ക­മാ­യി നൃ­ത്തം­വ­ച്ച സു­ന്ദ­രി. സം­ഗീ­ത­ത്തി­ന്റെ ല­ഹ­രി­യിൽ­പ്പെ­ട്ടു് നൃ­ത്ത­മാ­ടു­ന്ന അം­ഗ­ന­യാ­ണ് അ­ച്യു­ത­നു­ണ്ണി­യു­ടെ കാ­വ്യം.

കി­ന്ന­ര­വീ­ണാ­ക്വാ­ണ­മു­യർ­ന്നു

തു­ടി­ക്കും ഹി­മ­ഗി­രി­ശൃം­ഗ­ത്തിൽ ശിവ

ശങ്കര ഹേ ത്രി­പു­രാ­ന്ത­ക! നിഭൃത

ത­പ­സ്സി­ലി­രി­ക്കു­വ­തെ­ന്തേ വീ­ണ്ടും

മദ്യം കൂ­ടി­യാ­ലെ­ന്തു്? ത­രു­ണി­യ­ല്ലേ?

സു­ന്ദ­രി­യ­ല്ലേ? സം­ഗീ­തം കൂ­ടി­യാ­ലെ­ന്തു്?

കാ­വ്യ­മ­ല്ലേ? മ­നോ­ഹ­ര­യ­ല്ലേ?

വെ­ള്ളി­മ­ലർ­ക്കു­ല ചി­ത­റും ഗംഗാ

പു­രം­വ­റ്റി­യ ചെ­ഞ്ചി­ട­യിൽ നവ

സാ­ന്ധ്യ­പ്ര­ഭ­യി­ലു­ദി­ച്ച­നി­ലാ­വിൻ

വി­ള­റി­യ­കാ­ന്തി പൊ­ഴി­ഞ്ഞും

പ­ത്തി­വി­ടർ­ത്തി­പ്പു­ള­യും

സർ­പ്പ­മ­ണി­ഞ്ഞ­ക­ഴു­ത്തിൽ

ചി­ന്തി­യ­ചി­ട­യിൽ താമസ

കാ­ളി­മ­വീ­ശും കാ­കോ­ള­ദ്യു­തി

രേ­ഖ­യു­തിർ­ന്നു നി­റ­ഞ്ഞും…

പ­ര­മ­ശി­വൻ താ­ണ്ഡ­വ­നൃ­ത്ത­മാ­ടു­ന്ന­തു കാണാൻ ഞാൻ കാ­ത്തി­രി­ക്കു­ന്നു. മ­ല­യാ­ള­നാ­ട്ടി­ന്റെ തു­ടർ­ന്നു­ള്ള ല­ക്ക­ങ്ങ­ളേ­യും ഈ കവിത പ്ര­ഭാ­പൂർ­ണ്ണ­മാ­ക്ക­ട്ടെ. ഭാഷയെ പെ­രു­പ്പി­ച്ചു­കാ­ണി­ക്കാ­നു­ള്ള മ­ഹാ­പ്ര­യ­ത്നം ക­ലാ­ത്മ­ക­ത്വ­ത്തി­ന്റെ വി­കാ­സ­ത്തെ തടയും എ­ന്നും കൂടി കവിയെ ഓർ­മ്മി­പ്പി­ക്ക­ട്ടെ. അ­ച്യു­ത­നു­ണ്ണി ഭാഷയെ ഊ­തി­വീർ­പ്പി­ക്കു­ന്നു. ശ്രീ­രേ­ഖ­യും ഏ­ഴാ­ച്ചേ­രി രാ­മ­ച­ന്ദ്ര­നും വി­കാ­ര­ത്തെ സ്ഥൂ­ലീ­ക­രി­ക്കു­ന്നു. (ദേ­ശാ­ഭി­മാ­നി­യി­ലെ രണ്ടു ക­വി­ത­കൾ) എ­ന്നാൽ മൂ­ന്നു­പേ­രും ക­വി­ക­ളാ­ണു­താ­നും. ക­വി­ത­ധ്വ­ന്യാ­ത്മ­മാ­കു­മ്പോ­ഴാ­ണു്, അ­തി­ന്റെ ഭാ­ഷ­യ്ക്കു സു­നി­ശ്ചി­ത­ത്വം ഉ­ണ്ടാ­കു­മ്പോ­ഴാ­ണു് ശ്രേ­ഷ്ഠ­ത ആ­വ­ഹി­ക്കു­ന്ന­തൂ്. ഉ­ദാ­ഹ­ര­ണ­ങ്ങൾ കു­മാ­ര­നാ­ശാ­ന്റെ യും വ­ള്ള­ത്തോ­ളി ന്റേ­യും ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ­യും കാ­വ്യ­ങ്ങൾ.

“ന­വ­യു­ഗം” വാ­രി­ക­യു­ടെ പ്ര­വർ­ത്ത­കർ നൂ­റോ­ളം വി­ദ്യാർ­ത്ഥി­ക­ളോ­ടു ചില ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ക­യു­ണ്ടാ­യി; ഇ­ഷ്ട­പ്പെ­ട്ട സാ­ഹി­ത്യ­കാ­ര­നാ­രു്? ഇ­ഷ്ട­പ്പെ­ട്ട ഗ്ര­ന്ഥ­ങ്ങ­ളേ­വ? എ­ന്നി­ങ്ങ­നെ പല ചോ­ദ്യ­ങ്ങൾ. അ­വ­യ്ക്കു വി­ദ്യാർ­ത്ഥി­കൾ ന­ല്കി­യ ഉ­ത്ത­ര­ങ്ങൾ വാ­രി­ക­യു­ടെ വി­ശേ­ഷാൽ­പ്ര­തി­യി­ലും തു­ടർ­ന്നു­ള്ള ല­ക്ക­ങ്ങ­ളി­ലും കാണാം. അവയിൽ ഒ­രു­ത്ത­രം എ­നി­ക്കു വളരെ ഇ­ഷ്ട­പ്പെ­ട്ടു. ഇ­ഷ്ട­പ്പെ­ട്ട ക­വി­യാ­രു്? എന്ന ചോ­ദ്യ­ത്തി­നു് തൃ­ശ്ശൂർ വി­മ­ലാ­ക്കോ­ളേ­ജ് വി­ദ്യാർ­ത്ഥി­നി­യാ­യ കു­മാ­രി വി. രമണി (ഇം­ഗ്ലീ­ഷ് എം. എ. ര­ണ്ടാം­വർ­ഷം) ഇ­ങ്ങ­നെ ഉ­ത്ത­രം ന­ല്കു­ന്നു: “ച­ങ്ങ­മ്പു­ഴ: അ­ദ്ദേ­ഹ­ത്തെ­പ്പോ­ലൊ­രു ഭാ­വ­ഗാ­യ­കൻ വേറെ ഉ­ണ്ടാ­യി­ട്ടി­ല്ല ഉ­ണ്ടാ­കാ­നു­ള്ള സാ­ദ്ധ്യ­ത­യും വി­ര­ള­മാ­ണു്.” (ന­വ­യു­ഗം വി­ശേ­ഷാൽ­പ്ര­തി­പു­റം 80). സൂ­ര്യ­ര­ശ്മി­യേ­റ്റു് വി­ണ്ടു­കീ­റി­നി­ല്ക്കു­ന്ന മ­ധു­ര­ഫ­ലം­പോ­ലെ ആ­ശ­യാ­ഘാ­ത­മേ­റ്റു് കവിത ഇന്നു പൊ­ട്ടി­ത്ത­കർ­ന്നു നി­ല്ക്കു­ന്ന­തു കാ­ണു­മ്പോൾ ച­ങ്ങ­മ്പു­ഴ­യെ­ക്കു­റി­ച്ചു് ഈ പെൺ­കു­ട്ടി പ­റ­ഞ്ഞ­തു പ്ര­ത്യ­ക്ഷ­രം ശ­രി­യാ­ണെ­ന്നു ന­മ്മ­ളിൽ ചി­ല­രെ­ങ്കി­ലും സ­മ്മ­തി­ക്കാ­തി­രി­ക്കി­ല്ല.

കു­രി­ശിൽ­ത്ത­റ­ച്ച യേ­ശു­ദേ­വ­ന്റെ മുൻ­പിൽ­നി­ന്ന ജോ­ണി­നു തോ­ന്നി ഒ­രാ­ള­ല്ല അ­നേ­ക­മാ­ളു­ക­ളാ­ണു് അ­വി­ടെ­ക്കി­ട­ന്നു പി­ട­യ്ക്കു­ന്ന­തെ­ന്നു്. ഞാ­ന­ങ്ങ­നെ ഏതോ സു­വി­ശേ­ഷ­ത്തിൽ വാ­യി­ച്ചി­ട്ടു­ണ്ടു്. ജോ­ണി­നു തോ­ന്നി­യ­തു ശരി. ലോ­ക­ജ­ന­ത­യാ­കെ ഇന്നു പി­ട­യ്ക്കു­ക­യാ­ണു്. അ­തി­ന്റെ ഒരു ചെറിയ ചി­ത്രം ശ്രീ. എൻ. വി. കൃ­ഷ്ണ­വാ­ര്യ­രു­ടെ കാ­വ്യ­ത്തി­ലു­ണ്ടു്. അ­തി­ലേ­ക്കു വീ­ണ്ടും കൈ­ചൂ­ണ്ടി­ക്കൊ­ണ്ടു ഞാൻ ഈ ലേഖനം അ­വ­സാ­നി­പ്പി­ക്ക­ട്ടെ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-11-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 23, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.