SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-12-12-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ജം­ബു­ലിം­ഗം എത്ര യോ­ഗ്യൻ!

പ­ണ്ടു് ഒരു സ­ന്ധ്യാ­കാ­ല­ത്തു നൈൽ­ന­ദി­യു­ടെ തീ­ര­ത്തു­വ­ച്ചു് ഒരു ക­ഴു­ത­പ്പു­ലി ഒരു ചീ­ങ്ക­ണ്ണി­യെ കണ്ടു. അവർ അ­ന്യോ­ന്യം അ­ഭി­വാ­ദ­നം ചെ­യ്തു. ക­ഴു­ത­പ്പു­ലി ചീ­ങ്ക­ണ്ണി­യോ­ടു ചോ­ദി­ച്ചു: “സർ, സു­ഖ­മാ­യി ക­ഴി­യു­ന്നോ?” ചീ­ങ്ക­ണ്ണി മ­റു­പ­ടി പ­റ­ഞ്ഞു: “ഒരു സു­ഖ­വു­മി­ല്ല ചി­ല­പ്പോൾ വേ­ദ­ന­കൊ­ണ്ടും വി­ഷാ­ദം­കൊ­ണ്ടും ഞാൻ കരയും. അ­പ്പോ­ഴൊ­ക്കെ ജ­ന്തു­ക്കൾ പ­റ­യു­ന്ന­തു് ‘അതു ചീ­ങ്ക­ണ്ണി­ക്ക­ണ്ണു­നീ­രാ’ണെ­ന്നാ­ണു്. ഇതു് എന്നെ വ­ല്ലാ­തെ വേ­ദ­നി­പ്പി­ക്കു­ന്നു”.

images/KahlilGibran1913.jpg
ഖലീൽ ജി­ബ്രാൻ

അ­പ്പോൾ ക­ഴു­ത­പ്പു­ലി പ­റ­യു­ക­യാ­യി: “അ­ങ്ങു് അ­ങ്ങ­യു­ടെ വേ­ദ­ന­യെ­ക്കു­റി­ച്ചും ദുഃ­ഖ­ത്തെ­ക്കു­റി­ച്ചും പ­റ­യു­ന്നു. എ­ന്നാൽ എ­ന്നെ­പ്പ­റ്റി ഒ­രു­നി­മി­ഷം വി­ചാ­രി­ക്കൂ. ഞാൻ ഈ പ്ര­പ­ഞ്ച­ത്തി­ന്റെ സൗ­ന്ദ­ര്യം, അ­ദ്ഭു­തം, അ­സാ­ധാ­ര­ണ­ത്വം എ­ന്നി­വ ക­ണ്ടു് നി­സ്തു­ല­മാ­യ ആ­ഹ്ലാ­ദ­ത്തോ­ടെ ചി­രി­ക്കു­ന്നു, പകൽ എ­ങ്ങ­നെ ചി­രി­ക്കു­ന്നു­വോ അ­തു­പോ­ലെ. അ­പ്പോൾ കാ­ട്ടി­ലു­ള്ള­വർ പ­റ­യു­ന്നു, ‘ഇതു് ക­ഴു­ത­പ്പു­ലി­യു­ടെ ചിരി മാത്ര’മാ­ണെ­ന്നു്”. ഖലീൽ ജി­ബ്രാ­ന്റെ ക­ഥ­യാ­ണി­തു്. ചീ­ങ്ക­ണ്ണി­യു­ടെ­യും ക­ഴു­ത­പ്പു­ലി­യു­ടെ­യും “ആ­ത്മാർ­ത്ഥ­ത­യെ”ക്കു­റി­ച്ചു് ആ ജ­ന്തു­ക്കൾ­ക്കു് ഒരു സം­ശ­യ­വു­മി­ല്ല. കാ­ണു­ന്ന­വർ­ക്കു് സം­ശ­യ­മു­ണ്ടെ­ന്നു­മാ­ത്രം. മ­നോ­ഹ­ര­മാ­യ മ­ല­യാ­ള­നാ­ടു വാ­രി­ക­യു­ടെ 27-ാം ല­ക്ക­ത്തിൽ എന്റെ ഉ­ത്ത­മ­സു­ഹൃ­ത്തു് ശ്രീ. എം. തോമസ് മാ­ത്യു എ­ഴു­തി­യ “ആ­ത്മാർ­ത്ഥ­ത­യു­ടെ പ്ര­ശ്നം” എന്ന പ്ര­ബ­ന്ധം വാ­യി­ച്ച­പ്പോൾ ഉടനെ എന്റെ ഓർ­മ്മ­യി­ലെ­ത്തി­യ­തു് ജി­ബ്രാ­ന്റെ ഈ ക­ഥ­യാ­ണു്. അ­ഭി­സം­ക്ര­മ­ണ­ക്ഷ­മ­ത ക­ല­യു­ടെ ഘ­ട­ക­മ­ല്ല, ദുർ­ഗ്ര­ഹ­ത അ­തി­ന്റെ ദോ­ഷ­മ­ല്ല, സാ­ധാ­ര­ണ­മ­നു­ഷ്യ­നു് അതു് അ­ടി­മ­യ­ല്ല എ­ന്നൊ­ക്കെ അ­ദ്ദേ­ഹം വീ­റോ­ടെ വാ­ദി­ച്ചി­ട്ടു് സ്വ­ന്തം “ആ­ത്മാർ­ത്ഥ­ത”യെ ഭം­ഗ്യ­ന്ത­രേ­ണ വി­ളം­ബ­രം ചെ­യ്യു­ന്നു. ആ വി­മ­ലാ­ത്മ­ത­യെ­ക്കു­റി­ച്ചു്, സ­ത്യ­സ­ന്ധ­ത­യെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹ­ത്തി­നു് ഒരു സ­ന്ദേ­ഹ­വു­മി­ല്ല. എ­ങ്കി­ലും എ­നി­ക്കു സ­ന്ദേ­ഹം, എ­ന്നെ­പ്പോ­ലെ വേറെ ചി­ല­യാ­ളു­കൾ­ക്കും സ­ന്ദേ­ഹം. ചി­രി­ക്കു­ന്ന­വ­രും ക­ര­യു­ന്ന­വ­രും പറയും തങ്ങൾ നിർ­വ്യാ­ജ­മാ­യി­ട്ടാ­ണു് അ­ങ്ങ­നെ ചെ­യ്യു­ന്ന­തെ­ന്നു്. അവർ അ­ങ്ങ­നെ ഉ­ദ്ഘോ­ഷി­ച്ചു­കൊ­ള്ള­ട്ടെ. നമ്മൾ അ­തം­ഗീ­ക­രി­ക്കാൻ നിർ­ബ്ബ­ദ്ധ­ര­ല്ല­ല്ലോ. ഇ­തൊ­ക്കെ­യാ­ണെ­ങ്കി­ലും തോമസ് മാ­ത്യു ന­ല്ലൊ­രെ­ഴു­ത്തു­കാ­ര­നാ­ണു. ത­നി­ക്കു പ­റ­യാ­നു­ള്ള­തു് ത­റ­പ്പി­ച്ചു പറയാൻ അ­ദ്ദേ­ഹ­ത്തി­ന­റി­യാം. തന്റെ പ്ര­തി­യോ­ഗി­ക­ളെ­ന്നു ക­രു­തു­ന്ന­വ­രെ അ­സ­ഭ്യ­ങ്ങ­ളിൽ ക­ളി­പ്പി­ക്കാ­നും ദുർ­ഭാ­ഷ­ണ­ങ്ങ­ളിൽ പൊ­തി­യാ­നും അ­ദ്ദേ­ഹ­ത്തി­നു വലിയ വൈ­ദ­ഗ്ദ്ധ്യ­മാ­ണു്. ഈ പ്രാ­ഗ­ല്ഭ്യ­ത്തി­നു നി­ദർ­ശ­ക­മാ­യി­ട്ടു­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ബ­ന്ധം. എ­ന്നാ­ലും അ­തി­നൊ­ന്നും ഞാൻ മ­റു­പ­ടി പ­റ­യു­ന്നി­ല്ല. കാരണം ക­ല­യി­ലെ ദുർ­ഗ്ര­ഹ­ത ഭോ­ഷ­മാ­ണു്, അ­ഭി­സം­ക്ര­മ­ണ­ക്ഷ­മ­ത­യു­ടെ അഭാവം വലിയ ന്യൂ­ന­ത­യാ­ണു് എ­ന്നൊ­ക്കെ പല പ­രി­വൃ­ത്തി ഞാൻ സ്ഥാ­പി­ക്കാൻ ശ്ര­മി­ച്ചി­ട്ടു­ണ്ടു് എ­ന്ന­തു­ത­ന്നെ. ഒ­രി­ക്കൽ പറഞ്ഞ കാ­ര്യം പി­ന്നെ­യും പി­ന്നെ­യും പ­റ­യ­രു­ത­ല്ലോ. ദുർ­ഗ്ര­ഹ­ത­യെ നി­ന്ദി­ക്കു­ന്ന­വ­രെ എന്റെ അ­ഭി­വ­ന്ദ്യ­സു­ഹൃ­ത്തു് എ­ങ്ങ­നെ നി­ന്ദി­ക്കു­ന്നു­വെ­ന്നു­മാ­ത്രം കാ­ണി­ച്ചു­കൊ­ണ്ടു ഞാൻ ഇതു് അ­വ­സാ­നി­പ്പി­ക്കാം. അ­ദ്ദേ­ഹം പ്ര­സ്താ­വി­ക്കു­ന്നു:

“വാ­യി­ച്ചാൽ പി­ടി­കി­ട്ടി­യി­ല്ലെ­ങ്കിൽ വി­ല­കൊ­ടു­ത്തു­പോ­യ­ല്ലോ എന്ന നി­രാ­ശ­യോ­ടു­കൂ­ടി ഇതു ഞ­ങ്ങൾ­ക്കു മ­ന­സ്സി­ലാ­കു­ന്നി­ല്ല പി­ന്നെ ഇ­താർ­ക്കു­വേ­ണ്ടി­യെ­ന്നു പ­ഠി­ക്കാ­ത്ത പാ­മ­ര­നും പ­ഠി­ച്ച പാ­മ­ര­നും ഒ­റ്റ­ക്കെ­ട്ടാ­യി­നി­ന്നു ഗർ­ജ്ജി­ക്കു­ന്നു. ഈ രാ­ജ്യ­ത്തെ ബ­ഹു­ജ­ന­ങ്ങൾ­ക്കു (ഹാ, ഈ രാ­ജ്യ­ത്തെ ബ­ഹു­ജ­നം!) ഉൾ­ക്കൊ­ള്ളാ­നും വ­ള­രാ­നും പ­റ്റി­യ രീ­തി­യിൽ എ­ഴു­തു­ക എന്ന നിർ­ദ്ദേ­ശ­ത്തോ­ടു­കൂ­ടി­യാ­ണു് ഈ ഗർ­ജ്ജ­നം അ­വ­സാ­നി­ക്കു­ക” (പുറം, 14, 15).

ശ്രീ­മാൻ തോമസ് മാ­ത്യു ‘നി­രാ­ശ­ത’ എന്ന അർ­ത്ഥ­ത്തിൽ ‘നിരാശ’ എ­ന്നെ­ഴു­തു­ന്നു. ‘നി­രാ­ശൻ’ ആ­ശ­യ­റ്റ­വൻ, ‘നിരാശ’ ആ­ശ­യ­റ്റ­വൾ. നി­രാ­ശ­ന്റെ­യും നി­രാ­ശ­യു­ടെ­യും ഭാവം ‘നി­രാ­ശ­ത’ അ­ല്ലെ­ങ്കിൽ ‘നൈ­രാ­ശ്യം’. “കു­റേ­ക്കൂ­ടി വലിയ ദുഃ­ഖ­ത്തെ അ­ഭി­മു­ഖീ­ക­രി­ക്കാൻ” എന്നു മ­റ്റൊ­രു പ്ര­യോ­ഗം (പുറം 15). അ­ഭി­മു­ഖീ­ക­രി­ക്കു­ക എ­ന്നാൽ അ­ഭി­മു­ഖ­മാ­ക്കു­ക എ­ന്നാ­ണർ­ത്ഥം. “ദുഃ­ഖ­ത്തി­നു് അ­ഭി­മു­ഖീ­ഭ­വി­ച്ചു­കൊ­ണ്ടു” എ­ന്നു് എ­ഴു­തു­ന്ന­താ­ണു് ശരി. “അ­യാ­ളു­ടെ മു­മ്പിൽ ജ­നി­ക്കാൻ” എന്നു വേ­റൊ­രു പ്ര­യോ­ഗം (പുറം 51) മുൻ­പിൽ എ­ന്നെ­ഴു­ത­ണം. “സ്വയം സ­മർ­പ്പി­ക്കാൻ കവി നിർ­ബ­ന്ധി­ത­നാ­ണു്” (പുറം 52) “…കവി നിർ­ബ്ബ­ദ്ധ­നാ­ണു്” എ­ന്ന­താ­ണു് ശ­രി­യാ­യ രൂപം. ഈ തെ­റ്റു­ക­ളൊ­ക്കെ ക്ഷ­മി­ക്ക­ത്ത­ക്ക­വ­യാ­ണു്. എ­ന്നാൽ ഒ­രി­ക്ക­ലും ക്ഷ­മി­ക്കാൻ വ­യ്യാ­ത്ത ഒരു തെ­റ്റു് ഈ പ്ര­ബ­ന്ധ­ത്തി­ലു­ണ്ടു്. അതു് ഇതാ: “…അ­മൂർ­ത്ത­മാ­യി നി­ല്ക്കു­ന്ന അ­നു­ഭൂ­തി­യെ, ദർ­ശ­ന­ത്തെ, സു­ഗ്ര­ഹ­വും സ­മൂർ­ത്ത­വു­മാ­ക്കാ­നാ­ണു് ഏതു ക­വി­യും പാ­ടു­പെ­ടു­ന്ന­തു്” (പുറം 15) ‘സ­മൂർ­ത്തം’ എ­ന്നൊ­രു പ്ര­യോ­ഗ­മി­ല്ല. മൂർ­ത്ത ശ­ബ്ദ­ത്തി­ന്റെ അർ­ത്ഥം ശ­രീ­ര­മു­ള­ള­തെ­ന്നാ­ണു്. അ­തി­നൊ­രു ‘സ’ ചേർ­ക്കു­ന്ന­തു് തി­ക­ഞ്ഞ തെ­റ്റാ­ണു്. “മൂർ­ത്തോ­വി­ഘ്ന­സ്ത­പ­സ ഇവ” എന്നു ശാ­കു­ന്ത­ള­ത്തി­ലേ­യും “പ്ര­സാ­ദ ഇവ മൂർ­ത്ത­സ്തേ സ്പർ­ശഃ സ്നേ­ഹാർ­ദ്ര­ശീ­ത­ലഃ” എ­ന്നു് ഉ­ത്ത­ര­രാ­മ­ച­രി­ത­ത്തി­ലേ­യും പ്ര­യോ­ഗ­ങ്ങൾ നോ­ക്കു­ക. തോമസ് മാ­ത്യു ‘പ­ഠി­ക്കാ­ത്ത പാ­മ­ര­നെ’യും ‘പ­ഠി­ച്ച പാ­മ­ര­നെ’യും കു­റി­ച്ചു പ­റ­യു­ന്നു­ണ്ട­ല്ലോ. ‘സ­മൂർ­ത്തം’ എന്നു പ്ര­യോ­ഗി­ച്ച അ­ദ്ദേ­ഹം ഇതിൽ ഏതു വി­ഭാ­ഗ­ത്തിൽ ഉൾ­പ്പെ­ടും?

ഞാൻ മൂ­ന്നു­കൊ­ല്ല­മാ­യി ‘മ­ല­യാ­ള­നാ­ട്ടി’ൽ തുടരെ എ­ഴു­തു­ന്നു. ഇ­ന്നു­വ­രെ ആ വാ­രി­ക­യെ മ­നോ­ഹ­ര­മെ­ന്നു് വി­ശേ­ഷി­പ്പി­ച്ചി­ട്ടി­ല്ല. ഇ­പ്പോൾ അ­ങ്ങ­നെ പ­റ­ഞ്ഞ­തു് അ­തി­ന്റെ ക­വർ­പേ­ജ് ക­ണ്ടാ­ണു്. ശ്രീ. ആർ. രാ­ജ­നെ­ടു­ത്ത ഒരു ഫോ­ട്ടോ. സു­ന്ദ­രി­യാ­യ ഒരു യുവതി താ­ടി­യിൽ കൈ ചേർ­ത്തു് അകലെ നോ­ക്കി നി­ല്ക്കു­ന്നു. അ­വ­രു­ടെ വി­ശാ­ല­ന­യ­ന­ങ്ങ­ളിൽ സ്ഫു­രി­ക­രി­ക്കു­ന്ന­തു് കു­ലീ­ന­ത മാ­ത്രം. മ­ന­സ്സി­നു് ഉ­ന്ന­മ­നം ഉ­ള­വാ­ക്കു­ന്ന സൗ­ന്ദ­ര്യ­മാ­ണ­തു്. ആ ചി­ത്രം ക­ണ്ട­തി­നു ശേ­ഷ­മാ­ണു ഞാൻ മ­ല­യാ­ള­നാ­ട്ടി­ലെ ‘അ­ഭി­ശാ­പം’ എന്ന ചെ­റു­ക­ഥ വാ­യി­ച്ച­തു്. അ­തി­നു­മു­ണ്ടു് മാ­ന­സി­കോ­ന്ന­മ­നം ജ­നി­പ്പി­ക്കു­ന്ന സൗ­ന്ദ­ര്യം അ­തി­നാൽ ര­ണ്ടു­വി­ധ­ത്തി­ലും മ­ല­യാ­ള­നാ­ടു് മ­നോ­ഹ­രം തന്നെ. ‘അ­ഭി­ശാ­പ’മെ­ഴു­തി­യ ആ­ര­ണ്യൻ എന്ന സി­ദ്ധി­ക­ളു­ള്ള ക­ലാ­കാ­രൻ ഒരു വൃ­ദ്ധ­ന്റെ തെ­ളി­ഞ്ഞ ചി­ത്രം ന­മു­ക്കു് ആ­ദ്യ­മാ­യി ന­ല്കു­ന്നു. ഏ­താ­നും വാ­ക്കു­കൾ­കൊ­ണ്ടു് ആ വൃ­ദ്ധ­ന്റെ ദ­യ­നീ­യാ­വ­സ്ഥ, ഒ­രു­കാ­ല­ത്തു് അ­യാൾ­ക്കു­ണ്ടാ­യി­രു­ന്ന ഗാം­ഭീ­ര്യം, അ­യാ­ളു­ടെ സ്നേ­ഹ­പ­ര­ത­ന്ത്ര­മാ­യ മ­ന­സ്സു് ഇ­വ­യെ­യെ­ല്ലാം അ­ദ്ദേ­ഹം അ­ഭി­വ്യ­ജ്ഞി­പ്പി­ക്കു­ന്നു. മ­ര­ണ­ത്തി­ന്റെ വ­ക്കി­ലെ­ത്തി നി­ല്ക്കു­ന്ന ആ വൃ­ദ്ധ­നെ നാം ബ­ഹു­മാ­നി­ക്കു­ന്നു, സ്നേ­ഹി­ക്കു­ന്നു, ഒ­ട്ടൊ­ക്കെ ദുഃ­ഖ­ത്തോ­ടെ നോ­ക്കു­ന്നു. അ­ങ്ങ­നെ വി­വി­ധ­വി­കാ­ര­ങ്ങ­ളോ­ടു­കൂ­ടി നാം നി­ല്ക്കു­മ്പോൾ ഒരു ബാലൻ അ­യാ­ളു­ടെ മുൻ­പിൽ പ­രാ­തി­യു­മാ­യി വ­രു­ന്നു. “കു­ഞ്ഞീ­ഷ്ണൻ ഇ­ല്ല­ത്തെ വ­ള­പ്പീ­ന്നു് തേ­ങ്ങാ പ­റി­ച്ചീ­നു്.” ബാലൻ പരാതി ആ­വർ­ത്തി­ച്ച­പ്പോൾ നാ­ളി­കേ­രം മോ­ഷ്ടി­ച്ച ചെ­റു­ക്ക­നെ കൂ­ട്ടി­ക്കൊ­ണ്ടു­വ­രാൻ വൃ­ദ്ധൻ ആ­ജ്ഞാ­പി­ച്ചു. പ­രാ­തി­ക്കാ­രൻ പോ­യ­പ്പോൾ അയാൾ കി­ളി­യു­ടെ മു­ട്ട­യെ­ടു­ക്കാൻ മ­ര­ത്തിൽ കയറിയ മ­ക­നെ­ക്കു­റി­ച്ചു് ഓർ­മ്മി­ക്കു­ക­യാ­യി. മ­ര­ത്തി­ലി­രി­ക്കു­ന്ന മകനെ നോ­ക്കി ‘എടാ വി­കൃ­തി’ എ­ന്നു് അയാൾ വി­ളി­ച്ചു. മകൻ ഞെ­ട്ടി താഴെ വീണു, ഉടഞ്ഞ മു­ട്ട­യു­ടെ മ­ഞ്ഞ­ക്കു­രു അ­വ­ന്റെ കൈ­യി­ലൂ­ടെ ഒ­ലി­ച്ചി­റ­ങ്ങി, രക്തം ത­ല­യിൽ­നി­ന്നും. വർ­ഷ­ങ്ങൾ­ക്കു മുൻ­പു് ന­ഷ്ട­പ്പെ­ട്ട ആ മകനെ സ്മ­രി­ച്ചു് നനഞ്ഞ ക­ണ്ണു­ക­ളോ­ടു­കൂ­ടി വൃ­ദ്ധൻ ഇ­രി­ക്കു­മ്പോൾ തേങ്ങ മോ­ഷ്ടി­ച്ച കു­ഞ്ഞു­കൃ­ഷ്ണൻ അ­യാ­ളു­ടെ മുൻ­പി­ലെ­ത്തി. വൃ­ദ്ധൻ അ­വ­ന്റെ കൈ ര­ണ്ടും കൂ­ട്ടി­പ്പി­ടി­ച്ചു. അവൻ ഞെ­ട്ടി; പ­രാ­തി­ക്കാ­ര­നും ഞെ­ട്ടി. എ­ന്തൊ­രു ഭ­യ­ങ്ക­ര­മാ­യ ശി­ക്ഷ­യാ­യി­രി­ക്കും ഉ­ണ്ടാ­കാൻ പോ­കു­ന്ന­തു്! പക്ഷേ, വൃ­ദ്ധൻ സ്നേ­ഹ­ത്തോ­ടെ, കാ­രു­ണ്യ­ത്തോ­ടെ അ­വ­നോ­ടു ചോ­ദി­ച്ചു: “എന്റെ കു­ഞ്ഞേ, നീ … വീണോ മറ്റോ പോയാൽ …” ഇക്കഥ എ­ങ്ങ­നെ എന്റെ ഹൃ­ദ­യ­ത്തെ പി­ടി­ച്ചു­കു­ലു­ക്കി, എ­ങ്ങ­നെ എന്നെ മ­റ്റൊ­രാ­ളാ­ക്കി മാ­റ്റി എ­ന്നു് വ്യ­ക്ത­മാ­ക്കാൻ ഞാൻ അ­ശ­ക്ത­നാ­ണു്. ഒ­രിം­ഗ്ലീ­ഷു വാ­ക്കു­കൊ­ണ്ടു് ഞാൻ ഈ ചെ­റു­ക­ഥ­യെ വി­ശേ­ഷി­പ്പി­ക്കു­ന്നു Sublime (ഉ­ദാ­ത്തം) … സ്വ­കീ­യ­മാ­യ ജീ­വി­ത­സു­ഖം ക­ണ്ടെ­ത്തി­യ ഒരു യു­വ­തി­യെ സു­ചേ­ത­യും ക­പ­ട­ജീ­വി­തം ന­യി­ക്കു­ന്ന ദ­മ്പ­തി­ക­ളെ ശ്രീ. സു­കു­മാ­റും അ­വ­ത­രി­പ്പി­ക്കു­ന്നു (രണ്ടു ക­ഥ­ക­ളും മ­ല­യാ­ള­നാ­ട്ടിൽ). സുചേത ഗാം­ഭീ­ര്യ­ത്തോ­ടെ­യാ­ണു് ക­ഥാ­വ­സ്തു പ്ര­തി­പാ­ദ­നം ചെ­യ്യു­ന്ന­തു്. സു­കു­മാ­റാ­ക­ട്ടെ ഫ­ലി­താ­ത്മ­ക­മാ­യും. ആ ഗാം­ഭീ­ര്യ­ത്തി­ലൊ­രു നാ­ട്യ­മു­ണ്ടു്. ആ ഫ­ലി­ത­ത്തിൽ ഹാ­സ്യ­ചി­ത്ര­കാ­ര­ന്റെ സ്ഥൂ­ലീ­ക­ര­ണ­മു­ണ്ടു്. ര­ണ്ടും ഒ­ഴി­വാ­ക്കി­യി­രു­ന്നെ­ങ്കിൽ ക­ഥ­ക­ളു­ടെ ആ­കർ­ഷ­ക­ത്വം കൂ­ടു­മാ­യി­രു­ന്നു.

പ്ര­തി­രൂ­പാ­ത്മ­ക­ത്വം ര­ണ്ടു­വി­ധ­ത്തി­ലാ­ണെ­ന്നു് എം. ഗ്രീൻ എന്ന ക­ലാ­നി­രൂ­പ­കൻ പ­റ­യു­ന്നു. പ്രാ­ഥ­മി­ക­വും ഗൗ­ണ­വും. കു­രി­ശെ­ന്ന പ­ദ­ത്തി­നു് നി­ഘ­ണ്ടു ന­ല്കു­ന്ന അർ­ത്ഥം പ്രാ­ഥ­മി­ക പ്ര­തി­രൂ­പാ­ത്മ­ക­ത­യാ­ണു്. ക്രൈ­സ്ത­വ­മ­ത­ത്തി­നാ­കെ കു­രി­ശു പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്ന­തു് ഗൗ­ണ­മാ­യ പ്ര­തി­രൂ­പാ­ത്മ­ക­ത­യാ­ലാ­ണു്. ടാ­ഗോ­റി­ന്റെ “ഗീ­താ­ജ്ഞ­ലി”യിൽ ഗൗ­ണ­മാ­യ പ്ര­തി­രൂ­പാ­ത്മ­ക­ത്വം നാം കാ­ണു­ന്നു. അതിലെ പ്ര­തി­രൂ­പ­ങ്ങൾ പ­ര­മ്പ­രാ­ഗ­ത­മാ­ണു്. ഈ പാ­ര­മ്പ­ര്യ­ത്തെ ലം­ഘി­ച്ചു് ആ­രെ­ങ്കി­ലും ഒരു പ്ര­തി­രൂ­പം പ്ര­യോ­ഗി­ച്ചാൽ അ­തി­ന്റെ അർ­ത്ഥം ആർ­ക്കും മ­ന­സ്സി­ലാ­കു­ക­യി­ല്ല. അർ­ത്ഥം മ­ന­സ്സി­ലാ­യി­ല്ലെ­ങ്കിൽ ഹൃ­ദ­യ­സം­വാ­ദ­മു­ണ്ടാ­കു­ക­യി­ല്ല. ക­ലാ­സ്വാ­ദ­നം സാ­ദ്ധ്യ­മാ­കാ­തെ വ­രി­ക­യും ചെ­യ്യും. നവംബർ ലക്കം “വി­ശാ­ല­കേ­ര­ള”ത്തിൽ “അല്പം മൂ­ല­ധ­ന­ത്തി­നു­വേ­ണ്ടി ഒരു പ­ര­സ്യം” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. കെ. എൽ. മോ­ഹ­ന­വർ­മ്മ ശി­വ­ലിം­ഗം എ­ന്നൊ­രു സ്വ­കീ­യ­മാ­യ പ്ര­തി­രൂ­പം പ്ര­യോ­ഗി­ക്കു­ന്നു. സ്വ­കീ­യ­മാ­യ­തു­കൊ­ണ്ടു് ആ പ്ര­തി­രൂ­പം ഏ­താ­ശ­യ­ത്തി­നു് പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്നു­വെ­ന്നു് വ്യ­ക്ത­മ­ല്ല. അ­തി­നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ കഥ ക­ല­യു­ടെ മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശി­ക്കു­ന്നി­ല്ല. പ്ര­തി­രൂ­പാ­ത്മ­ക­ത്വം ഇ­ല്ലാ­ത്ത ഒരു കഥ മോ­ഹ­ന­വർ­മ്മ “മാ­തൃ­ഭൂ­മി” ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യി­ട്ടു­ണ്ടു്. ഒരുവൻ വി­വാ­ഹം ക­ഴി­ഞ്ഞു് ഭാ­ര്യ­യു­മാ­യി സ്വ­ന്തം വീ­ട്ടി­ലേ­ക്കു മ­ട­ങ്ങു­ന്നു. അ­യാ­ളു­ടെ കൂ­ട്ടു­കാ­രൻ നാ­രാ­യ­ണൻ­കു­ട്ടി­യാ­ണു് കാ­റോ­ടി­ക്കു­ന്ന­തു്. അ­വ­രു­ടെ കൂടെ വി­വാ­ഹം ക­ഴി­ഞ്ഞ­വ­ന്റെ ചേ­ച്ചി­യു­ണ്ടു്, അ­മ്മ­യു­ണ്ടു്. ചേ­ച്ചി­യെ ഭർ­ത്താ­വു് ഉ­പേ­ക്ഷി­ച്ചു ക­ഴി­ഞ്ഞു. ചേ­ച്ചി­യൊ­ഴി­ച്ചു് മ­റ്റു­ള്ള എ­ല്ലാ­വ­രും സം­ഭാ­ഷ­ണ­ത്തിൽ മു­ഴു­കി. വിഷയം ചേ­ച്ചി­യു­ടെ ദ­യ­നീ­യാ­വ­സ്ഥ തന്നെ. അ­ങ്ങ­നെ സം­സാ­രി­ച്ചു സം­സാ­രി­ച്ചു് അവർ വീ­ട്ടി­ലെ­ത്തു­ന്നു. നാ­രാ­യ­ണൻ­കു­ട്ടി യാ­ത്ര­പ­റ­ഞ്ഞു പോ­കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. ന­വ­ദ­മ്പ­തി­ക­ളു­ടെ ആ­ഹ്ലാ­ദം ചി­ത്രീ­ക­രി­ച്ചു് ചേ­ച്ചി­യു­ടെ വി­ഷാ­ദ­ത്തി­ന്റെ തീ­ക്ഷ്ണ­ത കാ­ണി­ക്കു­വാ­നും വി­വാ­ഹ­ത്തി­ന്റെ പൊ­ള്ള­ത്ത­രം ചി­ത്രീ­ക­രി­ക്കാ­നു­മാ­ണു് മോ­ഹ­ന­വർ­മ്മ­യു­ടെ ശ്രമം. പക്ഷേ, ആ യത്നം വി­ജ­യ­ഭാ­സു­ര­മാ­കു­ന്നി­ല്ല. വൈ­കാ­രി­ക­ത്വം ക­ലർ­ന്ന സം­ഭ­വ­ങ്ങ­ളെ തി­ര­ഞ്ഞെ­ടു­ത്തു് വേണ്ട രീ­തി­യിൽ യോ­ജി­പ്പി­ക്കു­മ്പോൾ ക­ഥ­യ്ക്കു് വ്യ­ഞ്ജ­ക­ത്വം എന്ന ഗുണം ല­ഭി­ക്കു­ന്നു. അ­ങ്ങ­നെ­യു­ള്ള ഒരു തി­ര­ഞ്ഞെ­ടു­ക്കൽ ഇ­വി­ടെ­യി­ല്ല. മോ­ഹ­ന­വർ­മ്മ കുറെ വാ­ക്യ­ങ്ങൾ എ­ഴു­തി­വ­യ്ക്കു­ന്നു. അ­തിൽ­ക്ക­വി­ഞ്ഞു് ഇവിടെ ഒ­ന്നു­മി­ല്ല.

എന്റെ അ­പ്പൂ­പ്പൻ—അ­മ്മ­യു­ടെ അച്ഛൻ—അ­യ്മ­നം കു­ട്ടൻ­പി­ള്ള എന്ന പ്ര­ശ­സ്ത­നാ­യ ഗു­സ്തി­ക്കാ­ര­നാ­യി­രു­ന്നു. ശു­ചീ­ന്ദ്ര­ത്തി­ന­ടു­ത്തു­ള്ള അ­ഴ­ക­പ്പാ­പു­രം എന്ന സ്ഥ­ല­ത്തു് കു­റേ­ക്കാ­ലം താ­മ­സി­ച്ചി­ട്ടു് ഞാൻ അ­ദ്ദേ­ഹ­ത്തെ കാണാൻ തി­രു­വ­ന­ന്ത­പു­ര­ത്തു­വ­ന്നു. എന്നെ ക­ണ്ട­യു­ട­നെ അ­പ്പൂ­പ്പൻ ചോ­ദി­ച്ചു: “ജം­ബു­ലിം­ഗ­ത്തി­ന്റെ നാ­ട­ല്ലേ അവിടം?” ഞാൻ മ­റു­പ­ടി പ­റ­യു­ന്ന­തി­നു മുൻപു അ­ദ്ദേ­ഹം പ­റ­ഞ്ഞു­തു­ട­ങ്ങി: “കുറെ വർഷം മുൻ­പാ­ണു് ഞാൻ ആ­രു­വാ­മൊ­ഴി­യിൽ പോ­യി­ട്ടു് തി­രി­ച്ചു വ­രി­ക­യാ­യി­രു­ന്നു കാ­റോ­ടി­ക്കു­ന്ന­തു് ഞാൻ തന്നെ. കാ­റി­ന­ക­ത്തു് വേ­റെ­യാ­രു­മി­ല്ല­താ­നും. രാ­ത്രി തി­രി­ച്ചു­പോ­കു­ന്ന­തു് ആ­പ­ത്താ­ണെ­ന്നു ആ­രു­വാ­മൊ­ഴി­യി­ലെ ചി­ല­യാ­ളു­കൾ അ­റി­യി­ച്ചി­ട്ടും ഞാൻ കൂ­ട്ടാ­ക്കി­യി­ല്ല ഒരു മ­ണി­യോ­ടു് അ­ടു­ത്ത­പ്പോൾ ഞാൻ ശൂ­രാം­കു­ടി എന്ന സ്ഥ­ല­ത്തെ­ത്തി. റോ­ഡി­ന്റെ ര­ണ്ടു­വ­ശ­വും കാ­ടു­കൾ, പെ­ട്ടെ­ന്നു് ഒരു മ­ര­ത്തി­ന്റെ മു­ക­ളിൽ തീ­പ്പ­ന്തം മി­ന്നി. വ­ക­വ­യ്ക്കാ­തെ ഞാൻ വേ­ഗ­ത്തിൽ കാ­റോ­ടി­ച്ചു. ഒരു ഫർ­ലാം­ഗ് ആ­യി­ല്ല. അ­തി­നു­മുൻ­പു് എ­നി­ക്കു കാറു നി­റു­ത്തേ­ണ്ട­താ­യി വന്നു. വലിയ തടികൾ റോ­ഡി­നു കു­റു­കെ പി­ടി­ച്ചി­ട്ടി­രു­ന്നു. പെ­ട്ടെ­ന്നു പ­ത്തു­പ­ന്ത്ര­ണ്ടു­പേർ എന്റെ കാ­റി­നു ചു­റ്റും കൂടി. അവരിൽ ഒ­രു­ത്തൻ—പ്ര­മാ­ണി—ത­മി­ഴിൽ എ­ന്നോ­ടു പ­റ­ഞ്ഞു: ‘ഞാ­നാ­ണു് ജം­ബു­ലിം­ഗം. ഉ­ള്ള­തെ­ല്ലാം എ­ടു­ക്കു്. ഞാൻ പേ­ഴ്സും വാ­ച്ചും കൊ­ടു­ത്തു. അ­പ്പോ­ഴാ­ണു് ഹ­നു­മാ­ന്റെ മ­ന്ത്രം ജ­പി­ച്ചു് എന്റെ ക­ഴു­ത്തിൽ കെ­ട്ടി­യി­രു­ന്ന ര­ക്ഷ­യു­ടെ സ്വർ­ണ്ണ­ച്ചെ­യിൻ ജം­ബു­ലിം­ഗം പ­ന്ത­ത്തി­ന്റെ വെ­ളി­ച്ച­ത്തിൽ ക­ണ്ട­തു്. ‘അതും എ­ടു­ക്കു’ എ­ന്നാ­യി അയാൾ. ഞാൻ അതും ഊ­രി­ക്കൊ­ടു­ത്തു. ‘ഇനി പോ­യ്ക്കോ’ അ­വ­സാ­ന­ത്തെ കല്പന. ഞാൻ കാർ സ്റ്റാർ­ട്ട് ചെ­യ്തു് ആ­ക്സി­ലേ­റ്റ­റിൽ കാ­ല­മർ­ത്തി. കാറു നീ­ങ്ങി. അ­പ്പോൾ വീ­ണ്ടും ശബ്ദം “നി­റു­ത്തു്”. ഞാൻ കാ­റു­നി­റു­ത്തി. ജം­ബു­ലിം­ഗം ചോ­ദി­ക്കു­ക­യാ­ണു്: “പെ­ട്രോ­ളി­നു രൂ­പ­യു­ണ്ടോ” ഇ­ല്ലെ­ന്നു ഞാൻ മ­റു­പ­ടി ന­ല്കി­യ­പ്പോൾ അയാൾ ഇ­രു­പ­തു രൂപ എ­നി­ക്കു തന്നു. ഞാ­ന­തും­കൊ­ണ്ടു പോ­രി­ക­യും ചെ­യ്തു.” ഈ യ­ഥാർ­ത്ഥ­സം­ഭ­വം ഞാ­നി­പ്പോൾ ഓർ­മ്മി­ക്കാൻ കാ­ര­ണ­മു­ണ്ടു്. മാ­തൃ­ഭൂ­മി­യിൽ ശാ­ര­ദാ­മ­ണി “ഇവിടെ വി­ശേ­ഷ­മൊ­ന്നു­മി­ല്ല” എന്ന പേരിൽ ഒരു ക­ഥ­യെ­ഴു­തി­യി­രി­ക്കു­ന്നു. ഞാനതു വാ­യി­ച്ചു എ­ന്ന­തു­ത­ന്നെ കാരണം. ഒരു കൊ­ള്ള­ത്ത­ല­വൻ ഒരു ഡോ­ക്ട­റെ ബ­ലാ­ത്കാ­ര­മാ­യി പി­ടി­ച്ചു് അ­യാ­ളു­ടെ കൂ­ടാ­ര­ത്തിൽ കൊ­ണ്ടു­പോ­കു­ന്നു. അവിടെ വ­യ­റു­ക­ടി പി­ടി­ച്ചു­കി­ട­ക്കു­ന്ന­വ­രെ ചി­കി­ത്സി­ക്കാ­നാ­ണു ഡോ­ക്ട­രെ കൊ­ണ്ടു­പോ­യ­തു്. അ­ദ്ദേ­ഹം അ­വർ­ക്കു മ­രു­ന്നു­കൊ­ടു­ത്തു, കൊ­ള്ള­ക്കാർ സു­ജ­ന­മ­ര്യ പൊ­ലി­ച്ചു പെ­രു­മാ­റി. അ­ദ്ദേ­ഹ­ത്തെ സൽ­ക്ക­രി­ച്ചു. എ­വി­ടെ­നി­ന്നു ഡോ­ക്ട­റെ പി­ടി­ച്ചു­കൊ­ണ്ടു­പോ­യോ അ­വി­ടെ­ത്ത­ന്നെ കൊ­ണ്ടു­വി­ടു­ക­യും ചെ­യ്തു. എന്റെ യ­ഥാർ­ത്ഥ­സം­ഭ­വ­വും ഈ സാ­ങ്ക­ല്പി­ക­ക­ഥ­യും കൊ­ള്ള­ക്കാ­ര­ന്റെ സ്വ­ഭാ­വ­വൈ­ശി­ഷ്ട്യ­ത്തെ പ്ര­ദർ­ശി­പ്പി­ക്കു­ന്നു. പക്ഷേ, ശാ­ര­ദാ­മ­ണി­യു­ടെ കഥ എന്റെ ഉ­ള്ളിൽ ത­ട്ടു­ന്നി­ല്ല, ച­ടു­ല­മാ­യ ആ­ഖ്യാ­നം ഈ ക­ഥ­യി­ലി­ല്ല എ­ന്ന­താ­ണു ന്യൂ­ന­ത.

ശ്രീ. എം. ക­രു­ണാ­നി­ധി (മ­ദ്രാ­സ് മു­ഖ്യ­മ­ന്ത്രി) എ­ഴു­തി­യ ‘ച­ങ്ങ­ല­സ്സ്വാ­മി­കൾ’ എ­ന്നൊ­രു കഥ തർ­ജ്ജ­മ ചെ­യ്തു ‘കു­ങ്കു­മം’ വാ­രി­ക­യിൽ പ­ര­സ്യം ചെ­യ്തി­രി­ക്കു­ന്നു. സ­ഹ­ച­ര­നെ­ക്കൊ­ണ്ടു് പാ­ള­മി­ള­ക്കി­ച്ച­തി­നു­ശേ­ഷം, അവിടെ എ­ത്തു­ന്ന­തി­നു മുൻ­പു് ചങ്ങല പി­ടി­ച്ചു തീ­വ­ണ്ടി നി­റു­ത്തി­യ ഒരു സ്വാ­മി നാ­ട്ടി­ലെ­ങ്ങും യ­ശ­സ്സു് ആർ­ജ്ജി­ച്ചു. സ്വാ­മി­യു­ടെ ദി­വ്യ­മാ­യ നേ­ത്ര­മാ­ണു് ആ­പ­ത്തു മുൻ­കൂ­ട്ടി­യ­റി­ഞ്ഞ­തെ­ന്നു് ആളുകൾ വി­ശ്വ­സി­ച്ചു. ആ സ്വാ­മി ഒരു മു­ത­ലി­യാ­രു­ടെ വെ­ള്ളി മോ­ഷ്ടി­ച്ചു­കൊ­ണ്ടു ക­ട­ന്നു­ക­ള­ഞ്ഞു. മു­ത­ലി­യാ­രു­ടെ സഹചരൻ സ്വാ­മി­യെ നി­ഗ്ര­ഹി­ച്ചു. മൃ­ത­ദേ­ഹം ഒരു മു­റി­യി­ലി­രു­ത്തി­യി­ട്ടു് സ്വാ­മി സ­മാ­ധി­പ്രാ­പി­ച്ചു­വെ­ന്നു് അവർ പ­റ­ഞ്ഞു­പ­ര­ത്തി. ഭ­ക്ത­ജ­ന­ങ്ങൾ സ്വർ­ണ്ണ­വും വെ­ള്ളി­യും മൃ­ത­ദേ­ഹ­ത്തിൽ വർ­ഷി­ച്ചു. അ­ങ്ങ­നെ മു­ത­ലി­യാർ ധ­നി­ക­നാ­യി. ഇ­താ­ണു് ക­രു­ണാ­നി­ധി­യു­ടെ കഥ. ഇത്ര ബാ­ലി­ശ­മാ­യ മ­റ്റൊ­രു കഥ ഞാൻ വാ­യി­ച്ചി­ട്ടി­ല്ല. സാ­ഹി­ത്യ­ത്തി­ന്റെ നേർ­ക്കു­ള്ള ഒരു കൊ­ഞ്ഞ­നം കാ­ണി­ക്ക­ലാ­ണു് ഇ­ക്ക­ഥ­യെ­ന്നു് ഇതു വാ­യി­ക്കാ­നു­ള്ള ദൗർ­ഭാ­ഗ്യ­മു­ണ്ടാ­യ ആരും പ­റ­ഞ്ഞു­പോ­കും. മൂ­ന്നു കഥകൾ കൂ­ടി­യു­ണ്ടു് കു­ങ്കു­മം വാ­രി­ക­യിൽ. ശ്രീ. പി. കെ. ശി­വ­ദാ­സ­മേ­നോ­ന്റെ ‘നി­ഗൂ­ഢ­ത­യു­ടെ കൂ­ടാ­ര­ത്തിൽ’ ശ്രീ. ര­ത്നാ­ക­ര­ന്റെ ‘അ­മ്മാ­ളു’. അ­ര­സി­ക­നും വി­ഡ്ഢി­യു­മാ­യ ഒ­രു­വ­നെ വി­വാ­ഹം ക­ഴി­ച്ച ഒരു പെൺ­കു­ട്ടി­യു­ടെ വൈ­ഷ­മ്യ­മാ­ണ് ച­ന്ദ്ര­ന്റെ കഥയിൽ പ്ര­തി­പാ­ദി­ക്കു­ന്ന­തു്, വി­വാ­ഹം ക­ഴി­ക്കാൻ ആ­ഗ്ര­ഹി­ക്കു­ന്നു­വെ­ന്നു പ­ത്ര­ത്തിൽ പ­ര­സ്യം കൊ­ടു­ത്ത ഒ­രു­ത്തൻ ത­നി­ക്കു കി­ട്ടി­യ മ­റു­പ­ടി­യു­മാ­യി പെൺ­കു­ട്ടി­ക­ളു­ടെ ഹോ­സ്റ്റ­ലിൽ കയറി ‘ഭാ­വി­ഭാ­ര്യ’യെ തി­ര­യു­ന്ന­താ­ണു് ര­ണ്ടാ­മ­ത്തെ ക­ഥ­യു­ടെ വിഷയം. സ്ത്രീ­ക­ളു­ടെ മാ­ന­സി­ക­നി­ല­യെ ര­ണ്ടു­ക­ഥ­ക­ളി­ലും ആ­വി­ഷ്ക്ക­രി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും ക­ലാ­ത്മ­ക­ത്വ­ത്തി­ന്റെ കാ­ര്യ­ത്തിൽ അ­വ­യ്ക്കു് ഒരു മേ­ന്മ­യു­മി­ല്ല. അ­യ്യാ­വി­ന്റെ ഭാര്യ അ­മ്മാ­ളു. അ­വ­രു­ടെ വി­വാ­ഹം ക­ഴി­ഞ്ഞി­ട്ടു വർഷം അ­ഞ്ചാ­യെ­ങ്കി­ലും സ­ന്താ­ന­മു­ണ്ടാ­യി­ല്ല. കൊ­ല്ല­പ്പ­ണി­ക്കാ­ര­നാ­യ അ­യ്യാ­വു് ജ­ന്മി­യും അ­രോ­ഗ­ദൃ­ഢ­ഗാ­ത്ര­നു­മാ­യ കു­മാ­ര­പി­ള്ള­യ്ക്കു നിർ­മ്മി­ച്ചു­കൊ­ടു­ത്ത കൊഴു അ­യാ­ളു­ടെ വയൽ പി­ളർ­ന്നു­മ­റി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ അ­മ്മാ­ളു­വി­ന്റെ ഹൃദയം സ്പ­ന്ദി­ച്ചു. അ­യ്യാ­വി­ല്ലാ­ത്ത ഒരു രാ­ത്രി­യിൽ അ­വ­രു­ടെ അ­ഭി­ലാ­ഷ­ത്തി­നു സാ­ഫ­ല്യ­മു­ണ്ടാ­യി. കാ­മ­ത്തി­ന്റെ ശ­ക്തി­യെ അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­ന്ന കഥ. ആ­ഖ്യാ­ന­പാ­ട­വ­വും അ­ഭി­ന­ന്ദ­നാർ­ഹം. ക­ഥ­യ്ക്കു് ശ്രീ. രാ­ധാ­കൃ­ഷ്ണൻ വ­ര­ച്ചു­ചേർ­ത്ത ചി­ത്രം ഭാ­വ­വ്യ­ഞ്ജ­ക­മ­ത്രേ.

images/HermannHesse.jpg
ഹെർമൻ ഹെ­സ്സി

“സ്ഫ­ടി­ക­മ­ണി വി­നോ­ദം” (The Glass Bead Game or Magister Ludi) എന്ന നോ­വ­ലെ­ഴു­തി­യ­തി­നാ­ണു് ഹെർമൻ ഹെ­സ്സി ക്കു നോ­ബൽ­സ­മ്മാ­നം ന­ല്കി­യ­തു്. ആ നോ­വ­ലിൽ ചൈ­നീ­സ് ഗ്ര­ന്ഥ­കാ­ര­നാ­യ ലൂ­ബു­വേ യുടെ “വ­സ­ന്ത­വും ശ­ര­ത്തും” എന്ന ഗ്ര­ന്ഥ­ത്തിൽ­നി­ന്നു് ചില വാ­ക്യ­ങ്ങൾ ഉ­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. തർ­ജ്ജ­മ താഴെ ചേർ­ക്കു­ന്നു.

“സം­ഗീ­ത­ത്തി­ന്റെ ഉ­ദ്ഭ­വം വി­ദൂ­ര­മാ­യ ഭൂ­ത­കാ­ല­ത്തി­ലാ­ണു്. ല­യ­ത്തിൽ നി­ന്നാ­ണു് അതു് ഉ­ദ്ഭ­വി­ക്കു­ന്ന­തു്; മ­ഹ­നീ­യ­മാ­യ അ­ദ്വൈ­ത­ത്തിൽ അതു് വേ­രോ­ടി­നി­ല്ക്കു­ക­യും ചെ­യ്യു­ന്നു. ലോകം പ്ര­ശാ­ന്താ­വ­സ്ഥ­യി­ലാ­യി­രി­ക്കു­മ്പോൾ, എ­ല്ലാം അ­ക്ഷു­ബ്ധ­മാ­യി­രി­ക്കു­മ്പോൾ എല്ലാ ആ­ളു­ക­ളും അ­ധീ­ശ­സ്വ­ഭാ­വ­മു­ള്ള­വ­രെ എ­ല്ലാ­ക്കാ­ര്യ­ത്തി­ലും അ­നു­സ­രി­ക്കു­മ്പോൾ സം­ഗീ­ത­ത്തെ അ­ന്യൂ­നാ­വ­സ്ഥ­യി­ലെ­ത്തി­ക്കാം. ആ­ഗ്ര­ഹ­ങ്ങ­ളും വി­കാ­ര­ങ്ങ­ളും തെ­റ്റി­യ മാർ­ഗ്ഗ­ത്തിൽ പോ­കാ­തി­രി­ക്കു­മ്പോൾ സം­ഗീ­ത­ത്തെ അ­ന്യൂ­നാ­വ­സ്ഥ­യി­ലെ­ത്തി­ക്കാം. കു­റ്റ­മ­റ്റ സം­ഗീ­ത­ത്തി­നു കാ­ര­ണ­മു­ണ്ടു് സ­മ­നി­ല­യിൽ നി­ന്നാ­ണു് അ­തു­ണ്ടാ­കു­ന്ന­തു്. സമനില ധർ­മ്മ­ത്തിൽ നി­ന്നും. പ്ര­പ­ഞ്ച­ത്തി­ന്റെ അർ­ത്ഥ­ത്തിൽ­നി­ന്നാ­ണു് ധർ­മ്മ­ത്തി­ന്റെ ഉ­ദ്ഭ­വം, അ­തി­നാൽ പ്ര­പ­ഞ്ച­ത്തി­ന്റെ അർ­ത്ഥം മ­ന­സ്സി­ലാ­ക്കി­യ­വ­നോ­ടു മാ­ത്ര­മേ സം­ഗീ­ത­ത്തെ­ക്കു­റി­ച്ചു സം­സാ­രി­ക്കാ­നാ­വൂ. സ്വർ­ഗ്ഗ­വും ഭൂ­മി­യും ത­മ്മി­ലു­ള്ള ഐ­ക്യ­ത്തി­ലാ­ണു് സം­ഗീ­തം അ­ധി­ഷ്ഠാ­നം ചെ­യ്തി­രി­ക്കു­ന്ന­തു്. ജീർ­ണ്ണി­ക്കു­ന്ന രാ­ഷ്ട്ര­ങ്ങൾ­ക്കും നാ­ശോ­ന്മ­ല­രാ­യ ആ­ളു­കൾ­ക്കും സം­ഗീ­ത­മി­ല്ലാ­തി­ല്ല. പക്ഷേ, അ­വ­രു­ടെ സം­ഗീ­തം പ്ര­ശാ­ന്ത­മ­ല്ല. സം­ഗീ­തം എ­ത്ര­ത്തോ­ളം കൊ­ടു­ങ്കാ­റ്റു­പോ­ലെ­യാ­കു­മോ അ­ത്ര­ത്തോ­ളം ജ­ന­ങ്ങൾ ശോ­കാ­കു­ല­മാ­കു­ന്നു, അ­ത്ര­ത്തോ­ളം രാ­ജ്യം ആ­പ­ത്തി­ല­ണ­യു­ന്നു … ഇ­ങ്ങ­നെ സം­ഗീ­ത­ത്തി­ന്റെ സാരം ന­ഷ്ട­പ്പെ­ടു­ന്നു.”

കെ. പി. എ. സി.-യിലെ അ­ഭി­നേ­ത്രി­യാ­യി­രു­ന്ന സു­ലോ­ച­ന പ്ര­ശാ­ന്ത­സം­ഗീ­തം പ­കർ­ന്നു­ത­രു­ന്ന അ­നു­ഗൃ­ഹീ­ത­യാ­ണു്. ഈ സത്യം ശ്രീ. വി. ബി. സി. നായർ പ­റ­ഞ്ഞ­പ്പോൾ എ­നി­ക്കു വലിയ ആ­ഹ്ലാ­ദ­മു­ണ്ടാ­യി (മ­ല­യാ­ള­നാ­ടു്—പുറം 61). മ­ധു­ര­നാ­ദം­കൊ­ണ്ടു ക­ല­യു­ടെ സ്വർ­ണ്ണ­ഗോ­പു­രം നിർ­മ്മി­ക്കു­ന്ന സു­ലോ­ച­ന ഇ­നി­യും നാ­ട­ക­വേ­ദി­യിൽ പ്ര­ത്യ­ക്ഷ­യാ­ക­ട്ടെ.

സു­ലോ­ച­ന ഒ­രി­ക്കൽ എ­ന്നോ­ടു പ­റ­ഞ്ഞു: “സർ, ഞാൻ ക­മ്മ്യൂ­ണി­സ­ത്തിൽ വി­ശ്വ­സി­ക്കു­ന്നു; എ­ങ്കി­ലും എ­നി­ക്കു് ഈ­ശ്വ­ര­വി­ശ്വാ­സ­മു­ണ്ടു്”. ശ്രീ. വെ­ട്ടൂർ രാ­മൻ­നാ­യ­രു ടെ മ­നോ­ഹ­ര­മെ­ങ്കി­ലും കാ­ന­ന­മ­ധ്യ­ത്തി­ലു­ള്ള ഭ­വ­ന­ത്തി­ലേ­ക്കു് കയറാൻ പടികൾ ച­വി­ട്ടു­മ്പോൾ ശ്രീ. എൻ. വി. കൃ­ഷ്ണ­വാ­ര്യർ ചോ­ദി­ച്ചു: “എത്ര പ­ടി­ക­ളു­ണ്ടു്?” വെ­ട്ടൂർ മ­റു­പ­ടി നല്കി. എൻ. വി. വീ­ണ്ടും ചോ­ദി­ച്ചു, “എന്തേ പ­തി­നെ­ട്ടു­പ­ടി­ക­ളാ­ക്കാ­ത്ത­തു്?” ആ­ധ്യാ­ത്മി­ക­ത­യെ ല­ക്ഷ്യ­മാ­ക്കി­യു­ള്ള ചോ­ദ്യം. ഭൗ­തി­ക­വാ­ദി­കൾ ത­ങ്ങ­ള­റി­യാ­തെ സ്വ­കീ­യ­ങ്ങ­ളാ­യ മാ­ന­സി­ക നി­ല­ക­ളെ വ്യ­ക്ത­മാ­ക്കു­ന്ന സ­ന്ദർ­ഭ­ങ്ങ­ളാ­ണി­വ. ശ്രീ. വി­ഷ്ണു­നാ­രാ­യ­ണൻ­ന­മ്പൂ­തി­രി മാ­തൃ­ഭൂ­മി­യി­ലെ­ഴു­തി­യ “തി­ങ്കൾ­ക്ക­ല” എന്ന സു­ന്ദ­ര­മാ­യ പ്രേ­മ­ഗാ­നം വാ­യി­ച്ച­പ്പോൾ ഞാൻ എൻ. വി. കൃ­ഷ്ണ­വാ­ര്യ­രു­ടെ ചോ­ദ്യം ഓർ­മ്മി­ച്ചു. ആ­ധ്യാ­ത്മി­ക­ത­യു­ടെ ഔ­ന്ന­ത്യ­ത്തി­ലേ­ക്കു് ക­യ­റി­ച്ചെ­ല്ലാൻ എ­നി­ക്കു് ഈ കവിത പ്ര­യോ­ജ­ന­പ്പെ­ട്ടു. ക­വി­ക്കും പ­ത്രാ­ധി­പർ­ക്കും കൃ­ത­ജ്ഞ­ത.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-12-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.