SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-12-19-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

മുൾ­ക്ക്രാ­ജ് ആ­ന­ന്ദ്! അ­ങ്ങാ­ണു് ക­ലാ­കാ­രൻ
images/MulkRajAnand.jpg
മുൾ­ക്ക്രാ­ജ് ആ­ന­ന്ദ്

അ­ന്ധ­കാ­ര­ത്തി­ന്റെ അ­ഗാ­ധ­ത­യി­ലേ­ക്കു­ള്ള അ­ബ്ദുൾ­ല­ത്തീ­ഫി­ന്റെ നീ­ണ്ട­രോ­ദ­നം ഞാൻ ആ­ന്ത­ര­ശ്രോ­ത്രം­കൊ­ണ്ടു് കേൾ­ക്കു­ന്നു. ആ ബാ­ല­ന്റെ വി­ഷാ­ദ­മ­ഗ്ന­മാ­യ മുഖം എന്റെ അ­ന്തർ­ന്നേ­ത്ര­ത്തി­നു മുൻ­പിൽ ആ­വിർ­ഭ­വി­ക്കു­ന്നു. അ­ച്ഛ­നും അ­മ്മ­യും ന­ഷ്ട­പ്പെ­ട്ട, സ്നേ­ഹി­തൻ ന­ഷ്ട­പ്പെ­ട്ട, അ­ബ്ദുൾ­ല­ത്തീ­ഫ്! നീ ക­ര­യു­മ്പോൾ നി­ന്നോ­ടൊ­രു­മി­ച്ചു ഞാനും ക­ര­യു­ന്നു. നി­ന്റെ നി­സ്സ­ഹാ­യാ­വ­സ്ഥ എ­ന്റെ­യും നി­സ്സ­ഹാ­യാ­വ­സ്ഥ തന്നെ. നി­രാ­ശ്ര­യൻ! ഞാനും വി­റ­യ്ക്കു­ന്നു. അ­ബ്ദുൾ­ല­ത്തീ­ഫ്! കൊ­ച്ച­നു­ജാ! അ­ടു­ത്തേ­ക്കു വരൂ. ഞാൻ നി­ന്റെ ക­ണ്ണീ­രു തു­ട­യ്ക്ക­ട്ടെ. ആ­രാ­ണു് അ­ബ്ദുൾ­ല­ത്തീ­ഫ് എ­ന്നു് മാ­ന്യ­വാ­യ­ന­ക്കാർ സം­ശ­യി­ക്കു­ന്നു­ണ്ടാ­കാം. അ­നു­ഗൃ­ഹീ­ത­ക­ലാ­കാ­ര­നാ­യ മുൾ­ക്ക്രാ­ജ് ആ­ന­ന്ദി ന്റെ മാ­ന­സ­പു­ത്ര­നാ­ണു് അവൻ. ആ ബാലനെ കാ­ണ­ണ­മെ­ന്നു­ള്ള­വർ നവംബർ 28-ാം തീ­യ­തി­യി­ലെ ‘ഇ­ല്ല­സ്ത്രേ­റ്റ­ഡ് വീ­ക്കി­ലി’ നോ­ക്കി­യാൽ മതി. അ­തി­ന്റെ 29-ാം പു­റ­ത്തിൽ­നി­ന്നു് ആ ബാലൻ നി­ങ്ങ­ളു­ടെ അ­ടു­ക്ക­ലേ­ക്കു ന­ട­ന്നു­വ­രും. അവൻ അ­ച്ഛ­നെ അ­ന്വേ­ഷി­ക്കു­ന്നു; അ­മ്മ­യെ അ­ന്വേ­ഷി­ക്കു­ന്നു; സ്നേ­ഹി­ത­നാ­യ ആലിയെ അ­ന്വേ­ഷി­ക്കു­ന്നു. അവരെ ആ­രെ­യും കാ­ണാ­തെ അവൻ കൊ­ടും­തി­മി­ര­ത്തി­ലേ­ക്കു് ഉ­റ്റു­നോ­ക്കി­ക്കൊ­ണ്ടു നി­ല­വി­ളി­ക്കു­ന്നു. ടാ­ഗോ­റി ന്റെ ‘എന്റെ സ്വർ­ണ്ണ­വം­ഗ­ഭൂ­മി’ എന്ന ഗാ­ന­വും പ­ഠി­ച്ചു­കൊ­ണ്ടു് അവൻ അ­ച്ഛ­ന­മ്മ­മാ­രു­ടെ അ­ടു­ത്തേ­ക്കു് ഓ­ടി­യ­താ­ണു്. വി­ദ്യാ­ല­യ­ത്തി­ലേ­ക്കു പോ­യ­പ്പോൾ ക­ലം­മെ­ന­ഞ്ഞു ജീ­വി­ക്കു­ന്ന ആ സാ­ധു­ക്കൾ ജീ­വ­നോ­ടെ ഇ­രു­ന്ന­വ­രാ­ണു്. എ­ന്നാൽ ഇ­പ്പോൾ എ­ല്ലാം ശൂ­ന്യം. ആ­രു­മി­ല്ല. അ­സാ­ധാ­ര­ണ­മാ­യ ശ­ക്തി­വി­ശേ­ഷം ആർ­ജ്ജി­ച്ച ഒരു ചെ­റു­ക­ഥ­യാ­ണി­തു്. “ആ ശിശു എ­ന്തി­നു ക­ര­യു­ന്നു?” സാർ­ത്ഥ­ക­മാ­യ ആ ശീർ­ഷ­ക­ത്തിൽ ബം­ഗ്ലാ­ദേ­ശ­ത്തി­ന്റെ ദുഃഖം മാ­ത്ര­മ­ല്ല; ലോ­ക­ത്തി­ന്റെ­യാ­കെ­യു­ള്ള ദുഖം ആ­ന­ന്ദ് ഒ­തു­ക്കി വ­ച്ചി­രി­ക്കു­ന്നു. പാ­ക്കി­സ്ഥാ­നെ­ന്നൊ­രു വാ­ക്കു­പോ­ലും ഇ­ക്ക­ഥ­യിൽ ഇല്ല. പ­ട്ടാ­ള­ക്കാർ അ­പ­രാ­ധം ചെ­യ്യാ­ത്ത മ­നു­ഷ്യ­രെ കൊ­ന്നൊ­ടു­ക്കു­ന്ന­തി­ന്റെ വർ­ണ്ണ­ന­കൾ ഇ­വി­ടെ­യി­ല്ല. എ­ങ്കി­ലും കഥ വാ­യി­ച്ചു ക­ഴി­യു­മ്പോൾ നാം ഞെ­ട്ടും. അ­ത്ര­യ്ക്കു­ണ്ടു് ഇ­തി­ന്റെ അ­ഭി­വ്യ­ഞ്ജ­ക­ത്വം. ക്രൗ­ര്യം മ­നു­ഷ്യ­ശി­ര­സ്സു­ക­ളെ ഛേ­ദി­ച്ചെ­റി­യു­മ്പോൾ, ആ ക്രൗ­ര്യ­ത്തെ നേ­രി­ടാൻ ധർ­മ്മ­ചി­ന്ത­യു­ള്ള­വർ­ക്കു് കൂ­ടു­തൽ ധൈ­ര്യം ന­ല്കു­ന്ന ഇ­ത്ത­രം കഥകൾ ധാ­രാ­ള­മു­ണ്ടാ­ക­ട്ടെ. പക്ഷേ, അ­തി­നു് മുൾ­ക്ക് രാജ് ആ­ന­ന്ദി­നെ­പ്പോ­ലു­ള്ള അനേകം ക­ലാ­കാ­ര­ന്മാർ വേ­ണ­മ­ല്ലോ. സ­ഫ­ലീ­ഭ­വി­ക്കാ­ത്ത ഒ­രാ­ഗ്ര­ഹ­മാ­ണോ അതു്?

മ­ല­യാ­ള­നാ­ടു് വാ­രി­ക­യു­ടെ ക­വർ­പേ­ജ് ഇ­പ്പോ­ഴും മ­നോ­ഹ­രം­ത­ന്നെ. പു­ഞ്ചി­രി­പൊ­ഴി­ക്കു­ന്ന ഷീല കൈ­കോർ­ത്തു പി­ടി­ച്ചു് നി­ല­ത്തി­രി­ക്കു­ന്നു. സ്ത്രീ­യു­ടെ മ­ന്ദ­ഹാ­സം വി­ശ്വ­വ­ശ്യ­മാ­ണു്. മ­നോ­ഹ­ര­യാ­യ ഷീല മ­ന്ദ­ഹാ­സം പൊ­ഴി­ക്കു­മ്പോൾ ആ മ­ന്ദ­ഹാ­സ­ത്തി­ന്റെ ചേ­തോ­ഹ­ര­ത്വം അ­സാ­ധാ­ര­ണ­മാ­യി­രി­ക്കും. ആ ല­ഹ­രി­യിൽ വീണ വാ­യ­ന­ക്കാ­രൻ വാ­രി­ക­യു­ടെ അ­ക­ത്തേ­ക്കു ക­ട­ക്കു­മ്പോൾ ശ്രീ. വി. പി. ശി­വ­കു­മാ­റി ന്റെ “ത­വ­ള­പി­ടു­ത്ത­ക്കാ­രാ­യ ര­ണ്ടു­പേർ” എന്ന ക­ഥ­യ്ക്കു് അ­ഭി­മു­ഖീ­ഭ­വി­ച്ചു­നി­ല്ക്കു­ന്നു. ഇതു് ഒരു സൊ­ല്ലു­ണ്ഠ­ന­മാ­ണു് (നി­ന്ദാ­ഗർ­ഭ­മാ­യ രചന). ഹ്യുൻ­സാ­ങ്ങെ­ന്നും ക­ക്ക­നെ­ന്നും ര­ണ്ടു­പേർ ത­വ­ള­പി­ടി­ക്കാ­നി­റ­ങ്ങു­ന്നു. അ­വർ­ക്കു് ഒരു ‘സ്വീ­ക­ര­ണം’ ല­ഭി­ക്കു­ന്നു. ത­വ­ള­ക­ളെ പി­ടി­ച്ചു­കൊ­ണ്ടു് അവർ വീ­ട്ടി­ലെ­ത്തു­മ്പോൾ സ­ഹ­ധർ­മ്മി­ണി­ക­ളെ കാ­ണു­ന്നു. ഉടനെ അവർ അ­ശ്ലീ­ല­സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു് ഓർ­മ്മി­ക്കു­ന്നു. ഞാൻ ഇക്കഥ മൂ­ന്നു പ­രി­വൃ­ത്തി വാ­യി­ച്ചു. എ­ന്നി­ട്ടും ക­ഥാ­കാ­രൻ ഉ­ദ്ദേ­ശി­ക്കു­ന്ന­തെ­ന്തെ­ന്നു് പൂർ­ണ്ണ­മാ­യും മ­ന­സ്സി­ലാ­ക്കി­യി­ല്ല. അ­ത്യ­ന്താ­ധു­നി­ക­സാ­ഹി­ത്യ­ത്തെ എ­തിർ­ക്കു­ന്ന­വ­രെ അ­ധി­ക്ഷേ­പി­ക്കു­ക­യാ­ണു് ശി­വ­കു­മാ­റി­ന്റെ ല­ക്ഷ്യ­മെ­ന്നു തോ­ന്നു­ന്നു. ആ അ­ധി­ക്ഷേ­പം ല­ക്ഷ്യ­ത്തിൽ­ചെ­ന്നു­കൊ­ള്ള­ണ­മെ­ങ്കിൽ ക­ഥ­യി­ലെ പ്ര­തീ­ക­ങ്ങൾ­ക്കു കു­റ­ച്ചു­കൂ­ടെ സ്പ­ഷ്ട­ത­വേ­ണം; സർ­വ­ഗ­ത­ത്വം എന്ന ഗു­ണ­വും ഉ­ണ്ടാ­യി­രി­ക്ക­ണം. പാ­മ്പു് ക­ല്ലിൽ­ക്കൊ­ത്തി വിഷം ന­ശി­പ്പി­ക്കു­ന്ന­തു­പോ­ലെ സാ­ങ്ക­ല്പി­ക­ശ­ത്രു­വി­ന്റെ നേർ­ക്കു് വി­ദ്വേ­ഷ­മെ­ന്ന വിഷം വ­മി­ച്ചാൽ ക­ല­യാ­വു­ക­യി­ല്ല­ല്ലോ. ത­ത്ത്വ­ചി­ന്ത­ക­ന്റെ ആ­ത്മാ­വു് ശി­ര­സ്സി­ലാ­ണു്; ക­വി­യു­ടെ ആ­ത്മാ­വു് ഹൃ­ദ­യ­ത്തി­ലാ­ണു്; ഗാ­യ­ക­ന്റെ ആ­ത്മാ­വു് ക­ണ്ഠ­ത്തി­ലാ­ണു; നർ­ത്ത­കി­യു­ടെ ആ­ത്മാ­വു് ശ­രീ­ര­ത്തി­ലാ­കെ­യാ­ണു് എ­ന്നു് ഖലീൽ ജി­ബ്രാൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ക­ഥാ­കാ­ര­നു് അ­ത്യ­ന്താ­ധു­നി­ക­രെ പ്ര­ശം­സി­ക്കാം, നി­ന്ദി­ക്കാം. ഏ­ത­നു­ഷ്ഠി­ച്ചാ­ലും അതു് ക­ല­യാ­വ­ണ­മെ­ന്നേ ആ­സ്വാ­ദ­കൻ പ­റ­യു­ക­യു­ള്ളൂ. ആ­ത്മാ­വു് ഹൃ­ദ­യ­ത്തിൽ­ത്ത­ന്നെ­യാ­ണെ­ന്നു ക­ലാ­കാ­രൻ വ്യ­ക്ത­മാ­ക്ക­ണം.

“മ­ല­യാ­ള­നാ­ട്ടി”ൽ “കഷായ”മെ­ന്ന­പേ­രിൽ നർ­മ്മ­ക­ഥ­ക­ളെ­ഴു­തു­ന്ന ശ്രീ. സു­കു­മാർ ആ ക­ഷാ­യ­ത്തി­നു് ‘മേ­മ്പൊ­ടി’ ന­ല്കു­ന്ന­തു നോ­ക്കു­ക:

“ബ­സ്സിൽ­നി­ന്നു­മി­റ­ങ്ങി അ­ങ്ങു­മി­ങ്ങും നോ­ക്കു­ന്ന യു­വ­തി­യോ­ടു് യു­വാ­വു്: “ഭ­വ­തി­യെ ഞാൻ സ്നേ­ഹി­ക്കു­ന്നു.” യുവതി: “ഞാനും. ഈ ബ­ഡ്ഡും പെ­ട്ടി­യും എന്റെ ലോ­ഡ്ജിൽ ഒന്നു കൊ­ണ്ടു­വ­രാ­മോ?”

ലോ­ല­ഹൃ­ദ­യ­നാ­യ പു­രു­ഷ­നെ­യും പ്രാ­യോ­ഗി­ക­ചി­ന്ത­യു­ള്ള സ്ത്രീ­യേ­യു­മാ­ണു് സു­കു­മാർ ഇവിടെ ചി­ത്രീ­ക­രി­ക്കു­ന്ന­തു്. ഈ ചി­ത്രീ­ക­ര­ണം എ­നി­ക്കു വളരെ ര­സി­ച്ചു, കാരണം അതു് വ്യ­ക്തി­പ­ര­മാ­യ ഒ­ര­നു­ഭ­വ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട­താ­ണു് എ­ന്ന­തു­ത­ന്നെ. ഒ­രി­ക്കൽ ഞാൻ തൃശ്ശൂർ-​ഷൊർണ്ണൂർ ട്രെ­യി­നിൽ സ­ഞ്ച­രി­ക്കു­ക­യാ­യി­രു­ന്നു. വ­യ­റ്റിൽ ഒരു ശ­സ്ത്ര­ക്രി­യ ക­ഴി­ഞ്ഞു് ഒരു മാ­സ­ത്തോ­ളം ആ­ശു­പ­ത്രി­യിൽ കി­ട­ന്നി­ട്ടു് ഞാൻ വീ­ട്ടി­ലേ­ക്കു പോ­കു­ക­യാ­യി­രു­ന്നു. ഭാ­ര­മു­ള്ള ഒ­ന്നും എ­ടു­ത്തു­യർ­ത്ത­രു­തെ­ന്നു ഡോ­ക്ടർ എ­ന്നോ­ടു പ­റ­ഞ്ഞി­ട്ടു­ണ്ടാ­യി­രു­ന്നു. ഞാൻ യാ­ത്ര­ചെ­യ്തി­രു­ന്ന തീ­വ­ണ്ടി­യിൽ ഒ­ട്ടൊ­ക്കെ ആ­കർ­ഷ­ക­ത്വ­മു­ള്ള ഒരു യുവതി എ­നി­ക്കെ­തി­രേ ഇ­രി­ക്കാ­നു­ണ്ടു്. തൃ­ശ്ശൂ­രിൽ­നി­ന്നു് യാ­ത്ര­തു­ട­ങ്ങി­യ­പ്പോൾ മുതൽ മു­ഖ­ത്തു ക­ട­ന്നൽ­കു­ത്തി­യ മ­ട്ടിൽ മുഖം വീർ­പ്പി­ച്ചു് ഇ­രു­ന്ന ആ യുവതി ഷൊർ­ണ്ണൂർ അ­ടു­ക്കാ­റാ­യ­പ്പോൾ എന്നെ നോ­ക്കി മ­ന്ദ­സ്മി­തം പൊ­ഴി­ക്കാൻ തു­ട­ങ്ങി. അതു മ­ന്ദ­സ്മി­ത­മ­ല്ല, മാം­സ­പേ­ശി­ക­ളു­ടെ വ­ക്രീ­ക­ര­ണ­മാ­യി­രി­ക്കു­മെ­ന്നു് ഞാൻ ആദ്യം വി­ചാ­രി­ച്ചു. പൊ­ടു­ന്ന­ന­വേ അ­വ­ളു­ടെ ഭാ­വ­ഹാ­വ­ങ്ങൾ കൂടി അവർ എന്റെ സീ­റ്റി­ലേ­ക്കു വ­ന്നി­രു­ന്നു. എ­ന്നി­ട്ടു ക്ര­മേ­ണ അ­ടു­ക്കാൻ തു­ട­ങ്ങി. ഞാൻ ഭ­യ­ന്നു. ഇ­ങ്ങ­നെ ശൃം­ഗാ­ര­ചേ­ഷ്ട­കൾ കാ­ണി­ച്ചു് പു­രു­ഷ­ന്മാ­രെ വ­ഞ്ചി­ച്ചി­ട്ടു് നി­ല­വി­ളി­ച്ചു് ആ­ളു­ക­ളെ വി­ളി­ച്ചു കൂ­ട്ടു­ന്ന ചില സ്ത്രീ­ക­ളു­ണ്ടെ­ന്നു് ഞാൻ കേ­ട്ടി­രു­ന്നു, അ­ത്ത­ര­ത്തിൽ ആ­രെ­ങ്കി­ലു­മാ­യി­രി­ക്കും അ­വ­ളെ­ന്നു വി­ചാ­രി­ച്ചു് ഞാൻ ന­ന്നാ­യി പേ­ടി­ച്ചു. എന്റെ മാ­ന­സി­ക­നി­ല മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു് അവൾ ചോ­ദി­ച്ചു: “എവിടെ പോ­കു­ന്നു? ആ­രാ­ണു്? എന്തേ ഈ വ­ല്ലാ­യ്മ?” അ­ങ്ങ­നെ പലതും. ഞാൻ ഒരു മ­റു­പ­ടി­യും പ­റ­യാ­തെ മി­ഴി­ച്ചി­രു­ന്ന­തേ­യു­ള്ളൂ. അവൾ എന്നെ തൊ­ട്ടി­രു­ന്നു. തീ­വ­ണ്ടി­യു­ല­യു­മ്പോ­ഴൊ­ക്കെ അവൾ എന്റെ ശ­രീ­ര­ത്തിൽ സ്പർ­ശി­ക്കു­ന്നു­ണ്ടു്. പ­തി­ന­ഞ്ചു മി­നി­റ്റ് ക­ഴി­ഞ്ഞ­പ്പോൾ ട്രെ­യിൻ ഷൊർ­ണ്ണൂർ പ്ലാ­റ്റ്ഫോ­റ­ത്തിൽ ചെ­ന്നു­നി­ന്നു. അവൾ എ­ഴു­ന്നേ­റ്റു് മ­ധു­ര­മാ­യി എ­ന്നോ­ടു ചോ­ദി­ച്ചു. “എന്റെ ഈ പെ­ട്ടി ഒ­ന്നെ­ടു­ത്തു് പ്ലാ­റ്റു­ഫോ­മിൽ വ­ച്ചു­ത­രു­മോ? ഈ സ­മ­യ­ത്തു് പോർ­ട്ട­റെ കി­ട്ടു­ക­യി­ല്ല” അവൾ ചാ­ടി­യി­റ­ങ്ങി. ഒ­രാ­ട്ടോ­മേ­റ്റി­ക് യ­ന്ത്ര­ത്തെ­പ്പോ­ലെ ഞാൻ അ­നു­സ­രി­ച്ചു. ദൃ­ഢ­ശ­രീ­ര­മു­ള്ള നാലു യു­വാ­ക്ക­ന്മാർ ഒ­രു­മി­ച്ചെ­ടു­ത്താ­ലും ഉ­യ­രാ­ത്ത ആ പെ­ട്ടി ഞാൻ പൊ­ക്കി­യെ­ടു­ത്തു. ശ­സ്ത്ര­ക്രി­യ ന­ട­ന്ന­ഭാ­ഗ­ത്തു് എന്തോ പൊ­ട്ടു­ന്ന പോലെ എ­നി­ക്കു തോ­ന്നി. ഞാൻ പെ­ട്ടി­യും­കൊ­ണ്ടു് വേ­ച്ചു­വെ­ച്ചു ചെ­ന്ന­പ്പോൾ അവൾ സു­ന്ദ­ര­നാ­യ ഒരു യു­വാ­വി­നോ­ടു് സ­ല്ല­പി­ച്ചു നി­ല്ക്കു­ന്ന­താ­ണു് ക­ണ്ട­തു്. വി­ങ്ങി­പ്പൊ­ട്ടു­ന്ന മ­ട്ടിൽ ഞാൻ ചോ­ദി­ച്ചു: “പെ­ട്ടി എവിടെ വ­യ്ക്ക­ണം”. എന്നെ ഒരു പ­രി­ച­യ­വും ഇ­ല്ലാ­ത്ത മ­ട്ടിൽ അ­വ­ജ്ഞ­യോ­ടെ നോ­ക്കി­യി­ട്ടു് അവൾ പ­റ­ഞ്ഞു: “അ­വി­ടെ­യെ­ങ്ങാ­നും വ­ച്ചേ­ക്കു”. അതു പ­റ­ഞ്ഞു­തീ­രു­ന്ന­തി­നു മുൻ­പു് അവൾ ത­ല­വെ­ട്ടി­ത്തി­രി­ച്ചു് യു­വാ­വി­നോ­ടു് കൊ­ഞ്ചാൻ ആ­രം­ഭി­ച്ചു. ഞാൻ പെ­ട്ടി താഴെ വ­ച്ചി­ട്ടു മാറി ഒ­രി­ട­ത്തി­രു­ന്നു. ഭ­യ­ങ്ക­ര­മാ­യ വേദന. അ­ടു­ത്ത ദിവസം ഒരു ടാ­ക്സി വി­ളി­ച്ചു് ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു പോ­ന്നു. എന്നെ പ­രി­ശോ­ധി­ച്ച ഡോ­ക്ടർ കെ. ശി­വ­രാ­ജൻ ചോ­ദി­ച്ചു: “ഭാരം വ­ല്ല­തും എ­ടു­ത്തു­യർ­ത്തി­യോ?” “ഇല്ല” എന്നു ഞാൻ കള്ളം പ­റ­ഞ്ഞു. ഞാൻ വീ­ണ്ടും ശ­സ്ത്ര­ക്രി­യ­യ്ക്കു വി­ധേ­യ­നാ­യി ര­ണ്ടു­മാ­സം­കൂ­ടെ ആ­ശു­പ­ത്രി­യിൽ കി­ട­ന്നു… സ്ത്രീ­യു­ടെ രാ­ക്ഷ­സീ­യ­മാ­യ പെ­രു­മാ­റ്റ­ത്തെ ഓർ­മ്മി­പ്പി­ച്ചു­ത­ന്ന സു­കു­മാ­റി­നു നന്ദി. ഞാൻ കള്ളം പ­റ­ഞ്ഞി­ട്ടും എന്നെ ദ­യാ­പൂർ­വ്വം ചി­കി­ത്സി­ച്ചു് എന്റെ രോഗം മാ­റ്റി­യ വി­ദ­ഗ്ദ്ധ­നാ­യ ഡോ­ക്ടർ കെ. ശി­വ­രാ­ജ­നു നന്ദി (അ­ദ്ദേ­ഹം ഇ­പ്പോൾ എഫ്. എ. സി. റ്റി.-യിൽ സേ­വ­ന­മ­നു­ഷ്ഠി­ക്കു­ന്നു). ഞാൻ സ്ത്രീ­ക­ളെ അ­ധി­ക്ഷേ­പി­ക്കു­ക­യാ­ണോ? അല്ല. “ജി­ബ്രാൻ! അ­ങ്ങാ­ണു് എന്റെ മ­ഹാ­ക­വി അ­ങ്ങെ­ന്തു പ­റ­യു­ന്നു?” ഇതാ ജി­ബ്രാ­ന്റെ മ­റു­പ­ടി: “അവൾ ജീ­വി­തം­പോ­ലെ­യാ­ണു്. എല്ലാ പു­രു­ഷ­ന്മാ­രു­ടേ­യും കൈ­യി­ലാ­ണു് അവൾ. മ­ര­ണ­ത്തെ­പ്പോ­ലെ അവൾ എല്ലാ പു­രു­ഷ­ന്മാ­രെ­യും ആ­ക്ര­മി­ക്കു­ന്നു. ശാ­ശ്വ­തി­ക­ത്വം പോലെ, നി­ത്യ­ത­പോ­ലെ അവൾ എല്ലാ പു­രു­ഷ­ന്മാ­രെ­യും മൂ­ടു­ന്നു…” മരണം എ­ല്ലാ­റ്റി­നെ­യും ആ­ക്ര­മി­ക്കു­ന്നു­വെ­ന്നു കവി പ­റ­യു­ന്നു. അ­തി­ന്റെ ഭ­യ­ങ്ക­ര­ത്വ­ത്തെ, അ­നി­വാ­ര്യ­സ്വ­ഭാ­വ­ത്തെ, സു­ന്ദ­ര­മാ­യി സ്ഫു­ടീ­ക­രി­ക്കു­ന്ന ഒരു ചെ­റു­ക­ഥ­യു­ണ്ടു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ “ഒ­റ്റ­മൂ­ലി­ക പ്ര­യോ­ഗി­ച്ചു” ഏതു രോ­ഗി­യേ­യും സു­ഖ­പ്പെ­ടു­ത്തു­ന്ന ഒരു ഡോ­ക്ടർ. വി­ശ്വ­വി­ഖ്യാ­ത­നാ­യ അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­പിൽ സ­ഹ­ധർ­മ്മി­ണി തന്നെ എത്തി. ഏതു രോഗി വ­ന്നാ­ലും ഡോ­ക്ടർ ചോ­ദി­ക്കും “നി­ന്റെ രോ­ഗ­മെ­ന്താ”ണെ­ന്നു്. അതു പോലെ അ­ദ്ദേ­ഹം ഭാ­ര്യ­യോ­ടും ചോ­ദി­ച്ചു. ഭാര്യ ന­ല്കി­യ മ­റു­പ­ടി കേ­ട്ടു് ഡോ­ക്ടർ ഞെ­ട്ടി “മരണം”. സൗ­ന്ദ­ര്യ­ത്തി­ന്റെ മാ­ന­ദ­ണ്ഡം­കൊ­ണ്ടു് അ­ള­ന്നാൽ ഏതു് ഉ­ത്കൃ­ഷ്ട­മാ­യ ക­ഥ­യ്ക്കും തു­ല്യ­മാ­യി കാ­ണ­പ്പെ­ടു­ന്ന ക­ഥ­യാ­ണി­തു്. ഇ­തെ­ഴു­തി­യ ശ്രീ. പു­ന­ത്തിൽ കു­ഞ്ഞ­ബ്ദു­ള്ള ക­ഴി­വു­ള്ള ക­ലാ­കാ­രൻ­ത­ന്നെ. ക­ഥ­യ്ക്കു് ശ്രീ. ന­മ്പൂ­തി­രി വ­ര­ച്ചു­ചേർ­ത്ത ചി­ത്രം ന­ന്നാ­യി­ട്ടു­ണ്ടു്.

images/ARRajaRajaVarma.jpg
ഏ. ആർ. രാ­ജ­രാ­ജ­വർ­മ്മ

ഓരോ മ­നു­ഷ്യ­നും ഓരോ രീ­തി­യി­ലാ­ണു പെ­രു­മാ­റു­ന്ന­തു്. ആ പെ­രു­മാ­റ്റം അ­യാ­ളു­ടെ സം­സ്ക്കാ­ര­ത്തെ ആ­ശ്ര­യി­ച്ചി­രി­ക്കും. പ­ണ്ടൊ­രി­ക്കൽ വി­ന­യ­സ­മ്പ­ന്ന­നെ­ന്നു ന­ടി­ക്കു­ന്ന ഒരു ധി­ക്കാ­രി പ­രീ­ക്ഷ­യെ­ഴു­തി­യി­ട്ടു് കേ­ര­ള­മൊ­ട്ടു­ക്കു ന­ട­ന്നു. ഒ­ന്നാം­ക്ലാ­സ്സിൽ ഒ­ന്നാ­മ­നാ­യി ജ­യി­ക്കു­ക­യും ചെ­യ്തു. റി­സൾ­ട്ട് പു­റ­ത്താ­യ­പ്പോൾ അ­യാ­ളു­ടെ അച്ഛൻ വളരെ ആ­ഹ്ലാ­ദി­ച്ചു് “എന്റെ മകൻ ഒ­ന്നാം­ക്ലാ­സ്സിൽ ഒ­ന്നാ­മ­നാ­യി ജ­യി­ച്ചി­രി­ക്കു­ന്നു” എ­ന്നു് വീ­ട്ടി­ന്റെ ചു­വ­രിൽ ക­രി­ക്ക­ട്ട­കൊ­ണ്ടോ റ്റാ­റു­കൊ­ണ്ടോ എ­ഴു­തി­വ­ച്ചു­വെ­ന്നു് ഞാൻ അ­റി­യു­ക­യു­ണ്ടാ­യി. ഏ. ആർ. രാ­ജ­രാ­ജ­വർ­മ്മ സ്കൂ­ളിൽ പ­ഠി­ക്കു­ന്ന കാ­ല­ത്തു് ഒരു വി­ഷ­യ­ത്തി­നു് നൂ­റി­നു് നൂ­റു­മാർ­ക്കും വാ­ങ്ങി­ക്കൊ­ണ്ടു് വീ­ട്ടി­ലെ­ത്തി. അ­മ്മാ­വൻ ചോ­ദി­ച്ചു: “അ­പ്പ­നേ മാർ­ക്കെ­ത്ര?” ബാലൻ അ­ഭി­മാ­ന­ത്തോ­ടെ പ­റ­ഞ്ഞു: “നൂ­റി­നു് നൂറു”. അ­മ്മാ­വൻ അ­ന­ന്ത­ര­വ­നെ ശാ­സി­ച്ചു. നൂ­റി­നു് നൂ­റ്റൊ­ന്നു വാ­ങ്ങി­ക്കാ­ത്ത­തു് എ­ന്തു് എ­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ചോ­ദ്യം. രണ്ടു ര­ക്ഷാ­കർ­ത്താ­ക്ക­ന്മാ­രു­ടെ­യും വി­ഭി­ന്ന സം­സ്ക്കാ­ര­ങ്ങൾ നോ­ക്കു­ക. പ്ര­തി­ക­ര­ണ­ങ്ങൾ സം­സ്ക്കാ­ര­ത്തെ ആ­ശ്ര­യി­ച്ചി­രി­ക്കു­ന്നു എ­ന്ന­തിൽ ഒരു സം­ശ­യ­വും വേണ്ട. ക­ലാ­കാ­ര­ന്മാ­രെ­സ്സം­ബ­ന്ധി­ച്ചും ഇതു ശ­രി­യാ­ണു്. നി­ത്യ­ജീ­വി­ത­ത്തി­ലെ രതി കണ്ടു പെൺ­കു­ട്ടി­കൾ­ക്കു് ഉ­ള­വാ­കു­ന്ന മാ­ന­സി­ക­നി­ല ഒ­ന്നു്; ആൺ­കു­ട്ടി­കൾ­ക്കു് ഉ­ണ്ടാ­കു­ന്ന മാ­ന­സി­ക­നി­ല മ­റ്റൊ­ന്നു്; പ്രാ­യം­കൂ­ടി­യ­വർ­ക്കു് സം­ജാ­ത­മാ­കു­ന്ന മാ­ന­സി­ക­നി­ല വെ­റൊ­ന്നു്. പെൺ­കു­ട്ടി­ക­ളു­ടെ മാ­ന­സി­ക­നി­ല­യ്ക്കു യോ­ജി­ച്ച ആ­വി­ഷ്ക്ക­ര­ണ­രീ­തി അ­വർ­ക്കു ല­ഭി­ക്കും. അതിനെ അ­തി­ഭാ­വു­ക­ത്വ­മാർ­ന്ന ആ­വി­ഷ്ക്കാ­രം—Sentimental expression—എന്നു വി­ളി­ക്കാം. പ്ര­തി­പാ­ദ­ന­രീ­തി­ക്കു് അ­തി­ഭാ­വു­ക­ത്വം വ­രു­മ്പോൾ കല പ­മ്പ­ക­ട­ക്കും. കു­ങ്കു­മം­വാ­രി­ക­യിൽ ഒ. ഭാവന എ­ഴു­തി­യ “അവൾ എന്ന സ്വ­പ്നം” എന്ന കഥ വാ­യി­ച്ചു­നോ­ക്കു­ക. സ്റ്റോ­ക്ക് പ്ര­യോ­ഗ­ങ്ങൾ എ­ല്ലാം അ­വി­ടെ­യു­ണ്ടു്. പെ­ണ്ണി­ന്റെ സാ­രി­യു­ടു­ക്കൽ, ത­ല­മു­ടി പി­ന്നി­യി­ടൽ അ­ങ്ങ­നെ പലതും. പി­ന്നീ­ടു ഹി­ന്ദി­പ്പാ­ട്ടു­പാ­ടു­ന്ന യു­വാ­വു്. സ്വ­പ്നം­കാ­ണു­ന്ന നീ­ല­ക്ക­ണ്ണു­കൾ. വി­വാ­ഹ­ത്തി­ന്റെ ആ­ദ്യ­ത്തെ ച­ട­ങ്ങാ­യ പെ­ണ്ണു­കാ­ണൽ. പെ­ണ്ണു് ഒ­രു­ങ്ങി വീ­ട്ടി­ലേ­ക്കു പോ­കു­മ്പോൾ കാ­മു­ക­ഭൃം­ഗം അ­ശോ­ക­മ­ര­ത്തിൽ പ­റ്റി­നി­ല്ക്കു­ന്ന­ത്രേ. വി­കാ­ര­ത്തി­നു പ­രി­വർ­ത്ത­നം വ­രു­ത്തി വാ­ങ്മ­യ­ചി­ത്ര­മാ­ക്കു­മ്പോ­ഴാ­ണു് ക­ല­യു­ണ്ടാ­കു­ന്ന­തു്. ഈ പ­ര­മാർ­ത്ഥം ക­ഥ­യെ­ഴു­തു­ന്ന പല പെൺ­കു­ട്ടി­കൾ­ക്കും അ­റി­ഞ്ഞു­കൂ­ടാ. അ­തി­ഭാ­വു­ക­ത്വ­മാർ­ന്ന ആ­വി­ഷ്ക്കാ­രം ക­ലാ­ത്മ­ക­മാ­യ ആ­വി­ഷ്ക്കാ­ര­മാ­ണെ­ന്നു് പലരും തെ­റ്റി­ദ്ധ­രി­ച്ചു വ­ച്ചി­രി­ക്കു­ന്നു. അ­വ­രോ­ടു് ടോൾ­സ്റ്റോ­യി യു­ടേ­യും ചെ­ക്കോ­വി ന്റേ­യും മോ­പ്പ­സാ­ങ്ങി ന്റെ­യും കൃ­തി­കൾ വാ­യി­ക്കു­ക എന്നേ എ­നി­ക്കു പ­റ­യാ­നു­ള്ളൂ. മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ ദുഃ­ഖ­മാ­ണു് രേ­ണു­കാ ദേ­വി­യു­ടെ പ്ര­തി­പാ­ദ്യ­വി­ഷ­യം (ജഡം എന്ന ചെ­റു­ക­ഥ, മ­ല­യാ­ള­രാ­ജ്യം). പ്ര­തി­ഭ ജ­നി­പ്പി­ക്കു­ന്ന ചൈ­ത­ന്യം ഇ­ക്ക­ഥ­യിൽ ഇല്ല. പൂർ­വ­ക­ല്പി­ത രൂ­പ­ത്തിൽ ചില ആ­ശ­യ­ങ്ങൾ വ­ന്നു­വീ­ഴു­ന്ന പ്ര­തീ­തി­യാ­ണു് രേ­ണു­കാ ദേ­വി­യു­ടെ ക­ഥ­യു­ള­വാ­ക്കു­ന്ന­തു്. അതു് ശ്രീ­മ­തി­യു­ടെ ന്യൂ­ന­ത­യാ­ണെ­ന്നു ധ­രി­ക്കേ­ണ്ട­തി­ല്ല. സാർ­ത്രി ന്റേ­യും കമ്യൂ വി­ന്റേ­യും ക­ഥ­കൾ­ക്കു­മു­ണ്ടു് ആ ദോഷം.

തി­രു­വി­താം­കൂർ റ്റൈ­റ്റേ­നി­യം പ്രോ­ഡ­ക്ട­സ് ലി­മി­റ്റ­ഡി­നു് ഒരു റെ­ക്രി­യേ­ഷൻ ക്ല­ബ്ബു­ണ്ടു്. അ­തി­ന്റെ വ­ക­യാ­യി പ്ര­സാ­ധ­നം ചെ­യ്യു­ന്ന “റ്റൈ­റ്റേ­നി­യം­ന്യൂ­സി”ന്റെ വാർ­ഷി­ക­പ്പ­തി­പ്പു് ഇ­പ്പോൾ ന­മു­ക്കു ല­ഭി­ച്ചി­രി­ക്കു­ന്നു. 400 പു­റ­ങ്ങ­ളോ­ള­മു­ള്ള ഈ പ്ര­സാ­ധ­ന­ത്തിൽ 250 പു­റ­ങ്ങ­ളും ഇം­ഗ്ലീ­ഷി­ലു­ള്ള ശാ­സ്ത്രീ­യ­ലേ­ഖ­ന­ങ്ങ­ളാ­ണു്. ബാ­ക്കി­യു­ള്ള പേ­ജു­കൾ മ­ല­യാ­ള­ത്തി­നു നീ­ക്കി­വ­ച്ചി­രി­ക്കു­ന്നു. എ­ങ്കി­ലും ഈ വാർ­ഷി­ക­പ്പ­തി­പ്പു് അ­ത്യ­ന്തം ആ­കർ­ഷ­ക­മാ­യി­രി­ക്കു­ന്നു. അതിൽ പ്ര­ശ­സ്ത­സാ­ഹി­ത്യ­കാ­ര­നാ­യ ശ്രീ. മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണൻ ഒരു ക­ഥ­യെ­ഴു­തി­യി­ട്ടു­ണ്ടു്. നർ­മ്മ­ബോ­ധം പ്ര­ദർ­ശി­പ്പി­ക്കു­ന്ന രാ­മ­കൃ­ഷ്ണ­ന്റെ കഥകൾ ഈ ലേ­ഖ­ക­നു് ഇ­ഷ്ട­മാ­ണു്. ആ ര­സി­ക­ത്വം ഇതിലെ ക­ഥ­യി­ലു­മു­ണ്ടു്. തന്റെ ഗു­രു­നാ­ഥ­ന്റെ മകനെ ഉ­ദ്യോ­ഗ­സ്ഥ­നാ­ക്കാൻ ഒ­രാ­ഫീ­സർ ശ്ര­മി­ക്കു­ന്ന­തും ഓ­ഫീ­സി­ലെ കൊ­ള്ള­രു­താ­യ്മ­യാൽ അതിൽ അ­ദ്ദേ­ഹം പ­രാ­ജ­യ­പ്പെ­ടു­ന്ന­തു­മാ­ണു് ഇതിലെ പ്ര­തി­പാ­ദ്യ­വി­ഷ­യം. ആ­ഖ്യാ­നം ഹൃ­ദ്യ­മാ­യ­തു­കൊ­ണ്ടു് അ­വ­സാ­നം­വ­രെ­യും നാം കഥ ര­സി­ച്ചു­വാ­യി­ക്കും. പക്ഷേ, ക­ഥ­യു­ടെ പ­ര്യ­വ­സാ­നം അ­സു­ന്ദ­ര­മാ­യി­ബ്ഭ­വി­ക്കു­ന്നു അ­തി­ന്റെ ഫലമായ നൈ­രാ­ശ്യം അ­ള­വ­റ്റ­തു­മാ­ണു്.

ദുഃ­ഖി­ക്കു­ന്ന ഒരു മ­നു­ഷ്യൻ; അയാളെ ചു­റ്റി­നി­ല്ക്കു­ന്ന ഭാ­നു­മ­തി­യും ചി­ത്ര­യും. അ­വ­രു­ടെ ചി­ത്രം­വ­ര­ച്ചു് ശോ­കാ­കു­ല­നാ­യ അ­യാ­ളു­ടെ നേർ­ക്കു് സ­ഹ­താ­പ­ത്തി­ന്റെ നീർ­ച്ചാ­ലു് ഒ­ഴു­ക്കാൻ ശ്രീ. പാ­റ­ന്നൂർ പ­ദ്മ­നാ­ഭൻ ശ്ര­മി­ക്കു­ന്നു (ഒ­ട്ട­ക­ത്തി­ന്റെ നി­ഴ­ലും പുതിയ വേ­രു­ക­ളും എന്ന കഥ—ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പിൽ). ആ­ധു­നി­ക­ജീ­വി­ത­ത്തി­ന്റെ ദുഃഖം മു­ഴു­വൻ ഈ ക­ഥ­യി­ലൊ­തു­ക്കാൻ ക­ഥാ­കാ­രൻ യ­ത്നി­ക്കു­ന്നു­ണ്ടു്. റൊ­മാ­ന്റി­ക്ക് കാ­ല­ഘ­ട്ടം രൂ­പ­വ­ത്ക്ക­രി­ച്ച ക­ഥ­യു­ടെ ശി­ല്പ­ത്തി­ലാ­ണു് ഈ ലേഖകൻ ഭംഗി കാ­ണു­ന്ന­തു്. മോ­പ്പ­സാ­ങ്ങി­ന്റെ യ­ഥാ­ത­ഥ­ങ്ങ­ളാ­യ ചെ­റു­ക­ഥ­കൾ­പോ­ലും ആ കാ­ല്പ­നി­ക രൂ­പ­ശി­ല്പ­ത്തി­ലാ­ണു് വാർ­ന്നു­വീ­ണി­ട്ടു­ള്ള­തു്. അ­തി­നോ­ടു­ള്ള അ­തി­രു­ക­ട­ന്ന താൽ­പ­ര്യം കൊ­ണ്ടാ­വാം എ­നി­ക്കു് പ­ദ്മ­നാ­ഭ­ന്റെ ക­ഥ­ക­ളു­ടെ രൂ­പ­ശി­ല്പം ഇ­ഷ്ട­പ്പെ­ടാ­റി­ല്ല. അതു് എന്റെ ന്യൂ­ന­ത­യോ പ­ദ്മ­നാ­ഭ­ന്റെ ന്യൂ­ന­ത­യോ? ചി­ന്ത­നീ­യ­മാ­യ വി­ഷ­യ­മാ­ണു് അതു്.

ദാർ­ശ­നി­ക­മാ­യ മൗ­ലി­ക­ത്വ­മോ മൂ­ല്യ­ങ്ങ­ളി­ലു­ള്ള വി­ശ്വാ­സ­മോ ഇ­ല്ലാ­ത്ത കാ­ല­ഘ­ട്ട­മാ­ണി­തു്. അതു് ഇ­ന്ന­ത്തെ ക­ലാ­സൃ­ഷ്ടി­ക­ളിൽ പ്ര­തി­ഫ­ലി­ക്കു­ന്നു­മു­ണ്ടു്. ഈ ജീർ­ണ്ണ­ത­യി­ലേ­ക്കു കൈ­ചൂ­ണ്ടു­ന്നു ദേ­ശാ­ഭി­മാ­നി­യിൽ “എന്റെ ഞ­ര­മ്പു­ക­ളി­ലെ അ­ഗ്നി­പർ­വ്വ­ത­മേ” എന്ന ചെ­റു­ക­ഥ എ­ഴു­തി­യ ശ്രീ. എൻ. പ്ര­ഭാ­ക­രൻ. അ­ദ്ദേ­ഹ­ത്തി­ന്റെ ധീ­ര­ങ്ങ­ളാ­യ ചി­ന്ത­കൾ ആ­രെ­യും ച­ലി­പ്പി­ക്കും. പക്ഷേ, ക­ഥ­യു­ടെ രൂ­പ­ശി­ല്പ­മു­ണ്ടോ ഇ­തി­നു്? ഉ­ണ്ടെ­ന്നു് പറയാൻ എ­നി­ക്കു ധൈ­ര്യം പോര.

images/MTVasudevannair.jpg
എം. ടി. വാ­സു­ദേ­വൻ­നാ­യർ

ഗ്ര­ന്ഥ­പ്ര­സാ­ധ­ന­ത്തി­ലാ­ണു് ഏ­റ്റ­വും വലിയ വഞ്ചന ന­ട­ക്കു­ന്ന­തു്. ഏതു് അ­മേ­രി­ക്കൻ പു­സ്ത­ക­മെ­ടു­ത്തു­നോ­ക്കി­യാ­ലും “1500000 പ്ര­തി­കൾ ഒരു മാ­സം­കൊ­ണ്ടു വി­റ്റു” എ­ന്നും മ­റ്റും കാണാം. അതു വി­ശ്വ­സി­ച്ചു് നാം പു­സ്ത­കം വാ­ങ്ങി­യാ­ലോ? വ­ഞ്ചി­ക്ക­പ്പെ­ട്ടു എ­ന്ന­തി­നു് ഒരു സം­ശ­യ­വും വേണ്ട. ഹാ­രോൾ­ഡ് റോ­ബിൻ­സ്, ജോൺ ഒഹര, ആർതർ ഹെ­യ്ലി എന്നീ എ­ഴു­ത്തു­കാ­രെ­ല്ലാം വി­ശ്വ­വി­ഖ്യാ­ത­ന്മാ­രാ­ണു്. പക്ഷേ, അവർ സാ­ഹി­ത്യ­കാ­ര­ന്മാ­രാ­ണെ­ന്നു് എ­നി­ക്കു് ഒ­രി­ക്ക­ലും തോ­ന്നി­യി­ട്ടി­ല്ല. അതു് ഉ­റ­ക്കെ­പ്പ­റ­യാൻ എ­നി­ക്കു പ്ര­യാ­സം തോ­ന്നി­യി­രു­ന്നു. ഇ­പ്പോൾ ശ്രീ. എം. ടി. വാ­സു­ദേ­വൻ­നാ­യർ ഇ­ങ്ങ­നെ­യ­ല്ലെ­ങ്കി­ലും ഏ­താ­ണ്ടു് ഈ അർ­ത്ഥ­ത്തിൽ­ത്ത­ന്നെ പ­റ­യു­ന്നു: “വാലി ഒഫ് ഡോൾ­സും ” “ലൗ മെ­ഷീ­നും ” മി­ല്യൻ ക­ണ­ക്കിൽ വി­റ്റ­ഴി­ഞ്ഞ­തു് പ­ര­സ്യ­ങ്ങ­ളു­ടെ മി­ടു­ക്കു­കൊ­ണ്ടാ­ണു് … ബെ­സ്റ്റ്സെ­ല്ല­റാ­വു­ന്ന­തി­നു മുൻപേ ബെ­സ്റ്റ്സെ­ല്ല­റാ­യി പു­സ്ത­കം ജനം അം­ഗീ­ക­രി­ക്കാൻ വി­ദ­ഗ്ദ്ധ­മാ­യ പ്ര­ച­ര­ണം ഉ­പ­കാ­ര­പ്പെ­ട്ടു… ഹാ­രോൾ­ഡ് റോ­ബിൻ­സി­നെ നി­രൂ­പ­കർ ആരും കാ­ര്യ­മാ­യെ­ടു­ത്തി­ട്ടി­ല്ല. പക്ഷേ, അയാൾ യ­ന്ത്രം­പോ­ലെ പു­സ്ത­ക­ങ്ങൾ സൃ­ഷ്ടി­ക്കു­ന്നു. വി­ല്ക്കു­ന്നു, പ­ണ­മു­ണ്ടാ­ക്കു­ന്നു (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്). റോ­ബിൻ­സി­ന്റെ­യും ഹെ­യ്ലി­യു­ടെ­യും മ­റ്റും ‘ജർ­ണ്ണ­ലി­സം’ വാ­യി­ച്ചു് അ­തെ­ല്ലാം സാ­ഹി­ത്യ­മാ­ണെ­ന്നു തെ­റ്റി­ദ്ധ­രി­ക്കു­ന്ന ചെ­റു­പ്പ­ക്കാർ വാ­സു­ദേ­വൻ­നാ­യ­രു­ടെ ഈ വാ­ക്യ­ങ്ങൾ ശ്ര­ദ്ധി­ച്ചു വാ­യി­ക്ക­ണം.

ഈ ലേ­ഖ­ന­ങ്ങ­ളിൽ ക­വി­ത­യു­ടെ നി­രൂ­പ­ണ­ത്തി­നു വേ­ണ്ട­പോ­ലെ സ്ഥാ­നം ന­ല്കു­ന്നി­ല്ലെ­ന്നു് ഒരു സു­ഹൃ­ത്തു പ­രാ­തി­പ്പെ­ട്ടി­രു­ന്നു. ക­രു­തി­ക്കൂ­ട്ടി­യു­ള്ള അ­വ­ഗ­ണ­ന­യി­ല്ല ക­വി­ത­യു­ടെ നേർ­ക്കു്. ഇ­ന്നു് ആ­വിർ­ഭ­വി­ക്കു­ന്ന ക­വി­ത­ക­ളിൽ പ­ല­തി­നും ക­ലാ­ത്മ­ക­ത്വ­മി­ല്ല. ഒ­ന്നു­കിൽ വെ­റു­പ്പു­ണ്ടാ­ക്കു­ന്ന വി­ല­ക്ഷ­ണ­ങ്ങ­ളാ­യ ‘ഇ­മേ­ജ­റി’ അവയിൽ നി­റ­ഞ്ഞി­രി­ക്കും. അ­ല്ലെ­ങ്കിൽ ചി­ന്ത­യു­ടെ­യും വി­കാ­ര­ത്തി­ന്റെ­യും ബാ­ഹ്യാ­വ­സ്ഥ­കൾ­ക്ക് അവയിൽ പ്രാ­ധാ­ന്യം ന­ല്കി­യി­രി­ക്കും. ചി­ന്ത­യ്ക്കും വി­കാ­ര­ത്തി­നും, ‘ആ­ന്ത­ര­ജീ­വി­ത’മു­ണ്ടു്. അതു് പ്ര­തി­പാ­ദി­ക്കു­ന്ന­വ­നേ ക­വി­യാ­യി­ട്ടു­ള്ളൂ. എ­പ്പോ­ഴും പ്ര­തി­കൂ­ല­മാ­യി എ­ഴു­താൻ മ­ടി­ച്ചാ­ണു് കാ­വ്യ­വി­മർ­ശ­നം വേ­ണ്ടെ­ന്നു വ­യ്ക്കാ­റു­ള്ള­തു്. അ­ല്ലാ­തെ ആ­രെ­യും അ­വ­ഗ­ണി­ച്ചി­ട്ട­ല്ല.

“എ­നി­ക്കു മ­രി­ച്ചാൽ­മ­തി” പ്രേ­മ­ഭം­ഗം വന്ന കൂ­ട്ടു­കാ­രൻ എ­ന്നോ­ടു പ­റ­ഞ്ഞു. അ­ദ്ദേ­ഹം അതു പ­റ­ഞ്ഞു­തീ­രു­ന്ന­തി­നു മുൻ­പു് ഒരു ലോറി ഞ­ങ്ങ­ളു­ടെ നേർ­ക്കു പാ­ഞ്ഞു­വ­ന്നു. മ­രി­ക്കാൻ കൗ­തു­ക­മി­ല്ലാ­ത്ത ഞാൻ അ­ന­ങ്ങി­യി­ല്ല. മ­രി­ക്കാൻ അ­മി­ത­കൗ­തു­ക­മു­ള്ള കൂ­ട്ടു­കാ­രൻ ഓ­ട­യി­ലേ­ക്കു ചാടി. സാ­ധാ­ര­ണ­മ­നു­ഷ്യൻ ക­ള്ള­മേ പറയൂ. ക­ലാ­കാ­രൻ സ­ത്യ­മേ പറയൂ. പക്ഷേ, എല്ലാ ക­ലാ­കാ­ര­ന്മാ­രും പ­റ­യു­ന്ന­തു സ­ത്യ­മാ­ണെ­ന്നു ന­മു­ക്കു തോ­ന്നു­ക­യി­ല്ല. മുൾ­ക്ക് രാജ് ആ­ന­ന്ദി­നെ­പ്പോ­ലു­ള്ള­വർ എന്തു പ­റ­ഞ്ഞാ­ലും സ­ത്യ­മാ­ണെ­ന്നു ന­മു­ക്കു തോ­ന്നും, ആ രീ­തി­യി­ലു­ള്ള ഒരു സ­ത്യ­പ്ര­സ്താ­വ­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ “ആ ശിശു എ­ന്തി­നു­ക­ര­യു­ന്നു” എന്ന ക­ഥ­യി­ലു­ള്ള­തു്. പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രേ, ആ കഥ വാ­യി­ക്കൂ. സ­ത്യ­മെ­ന്താ­ണെ­ന്നു മ­ന­സ്സി­ലാ­ക്കൂ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-12-19.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.