SFNസായാഹ്ന ഫൌണ്ടേഷൻ
images/Landscape_with_Waterfall.jpg
Highland Landscape with a Waterfall, a painting by Horatio McCulloch (1805–1867).
വാ­യു­സ­ങ്കീർ­ണ്ണ­മാ­യ പാ­നീ­യ­ങ്ങൾ (അ­വ­യു­ടെ ഉ­ത്ഭാ­വ­വും വ­ളർ­ച്ച­യും)
ഇ. ആർ. മേനോൻ

ല­മ­ണേ­ഡ്, സോഡ മു­ത­ലാ­യ പാ­നീ­യ­ങ്ങൾ നാം ഇ­ക്കാ­ല­ത്തു ധാ­രാ­ളം കാ­ണു­ക­യും ഉ­പ­യോ­ഗി­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ട­ല്ലോ. ദ­ഹ­ന­ക്ഷ­യ­ത്തി­ന്നു സോ­ഡാ­പാ­നീ­യം ഉ­പ­യോ­ഗി­യ്ക്കു­വാൻ വൈ­ദ്യ­ന്മാർ അ­ഭി­പ്രാ­യ­പ്പെ­ട­ന്നു­ണ്ടു്. വേ­നൽ­ക്കാ­ല­ത്തു് ഉ­ഷ്ണ­ശ­മ­ന­ത്തി­ന്നാ­യി ത­ണു­പ്പു­ള്ള­തും വാ­യു­സ­ങ്കീർ­ണ്ണ­വു­മാ­യ പാ­നീ­യ­ങ്ങൾ നാം ആ­വ­ശ്യ­പ്പെ­ടു­ന്നു. പോ­രെ­ങ്കിൽ സു­ഖ­സ്നാ­ന­ത്തി­ന്നാ­യി നാം വേ­നൽ­ക്കാ­ല­ത്തു് പല പ്ര­സി­ദ്ധ­പ്പെ­ട്ട സ്ഥ­ല­ങ്ങ­ളി­ലും പോയി കു­ളി­ച്ചു താ­മ­സി­യ്ക്കു­ന്നു­മു­ണ്ടു്. ഇ­പ്ര­കാ­രം വാ­യു­സ­ങ്കീർ­ണ്ണ­മാ­യ പാ­നീ­യ­ങ്ങൾ­ക്കു പ­ല­പ്ര­കാ­ര­ത്തി­ലും പ്ര­സി­ദ്ധി­യും പ്ര­ചാ­ര­വും സി­ദ്ധി­ച്ചി­രി­യ്ക്കു­ന്ന ഇ­ക്കാ­ല­ത്തു്, അ­വ­യു­ടെ ഒരു ചു­രു­ങ്ങി­യ ച­രി­ത്ര­ത്തെ ഇവിടെ പ്ര­സ്താ­വി­യ്ക്കു­ന്ന­തു അ­നു­ചി­ത­മാ­യി­രി­യ്ക്ക­യി­ല്ലെ­ന്നു വി­ശ്വ­സി­യ്ക്കു­ന്നു.

ലോ­ക­ത്തി­ലു­ള്ള എല്ലാ സ്വാ­ഭാ­വി­ക ഉ­റ­വു­ക­ളി­ലെ­യും (Springs) വെ­ള്ള­ത്തിൽ അം­ഗാ­രാ­മ്ലം (Carbonic acid gas) മു­ത­ലാ­യ പലവിധ വാ­യു­ക്ക­ളും പ­ല­മാ­തി­രി­യു­ള്ള ഉ­പ്പു­ക­ളും ധാ­രാ­ളം കൂ­ടി­ക്ക­ലർ­ന്നി­ട്ടു­ണ്ടെ­ന്നു­ള്ള വാ­സ്ത­വ­സം­ഗ­തി ഏ­റെ­ക്കു­റെ എ­വർ­ക്കും ബോ­ദ്ധ്യ­പ്പെ­ട്ടി­ട്ടു­ള്ള­താ­ണ­ല്ലോ. ഭൂ­ഗർ­ഭ­ത്തി­ലു­ള്ള അ­തി­തീ­ക്ഷ­ണ­മാ­യ ചൂ­ടു­കൊ­ണ്ടും, ഭൂ­മി­യു­ടെ ഉ­ള്ളി­ലു­ള്ള പല പ­ത­ന­ങ്ങ­ളിൽ കൂ­ടി­യും പൊ­ങ്ങി­വ­രു­ന്ന ഉ­റ­വു­കൾ ഓരോ പ­ത­ന­ങ്ങ­ളി­ലും അ­നു­ഭ­വി­ച്ചി­രി­യ്ക്കു­ന്ന വൈ­ദ്യു­ത­ശ­ക്തി­യാൽ ചൂ­ടു­പി­ടി­യ്ക്കു­ന്ന­തു­കൊ­ണ്ടു­മാ­കു­ന്നു ഇ­പ്ര­കാ­രം ഉ­പ്പു­ര­സം ധാ­രാ­ള­മാ­യി കൂ­ടി­ക്ക­ല­രു­വാൻ ഇ­ട­യാ­കു­ന്ന­തു്. നാം കാ­ണു­ന്ന­തും ഉ­പ­യോ­ഗി­യ്ക്കു­ന്ന­തു­മാ­യ പലവിധ ലോ­ഹ­ങ്ങ­ളും ഭൂ­മി­യു­ടെ അ­ന്തർ­ഭാ­ഗ­ത്തിൽ അ­വ­ക­ളു­ടെ അ­പൂർ­ണ്ണ­സ്ഥി­തി­യി­രി­യ്ക്കു­ന്ന­തി­നെ­യാ­കു­ന്നു ഇവിടെ ഉ­പ്പാ­യി­ട്ടു പ്ര­സ്താ­വി­ച്ചി­രി­യ്ക്കു­ന്ന­തെ­ന്നു വാ­യ­ന­ക്കാർ പ്ര­ത്യേ­കം ഓർ­മ്മ­വെ­യ്ക്കേ­ണ്ട­താ­കു­ന്നു. ഇ­പ്ര­കാ­രം പലവിധ ലോ­ഹ­ങ്ങ­ളു­ടെ­യും സ­ങ്കീർ­ണ്ണ­ത്താൽ ഈവക ഉ­റ­വു­കൾ­ക്കു വൈ­ദ്യ­സം­ബ­ന്ധ­മാ­യി ഒരു പ്രാ­ധാ­ന്യം സി­ദ്ധി­ച്ചി­ട്ടു­ണ്ടു്. അ­തു­കാ­ര­ണ­ത്താ­ലാ­ണു്, ചില പ്ര­ത്യേ­ക സ്ഥ­ല­ങ്ങ­ളി­ലു­ള്ള ഉ­റ­വു­ക­ളി­ലെ വെ­ള്ളം ഉ­പ­യോ­ഗി­യ്ക്ക­ണ­മെ­ന്നു വൈ­ദ്യ­ന്മാർ ചി­കി­ത്സ­യി­ലി­രി­യ്ക്കു­ന്ന ദീ­ന­ക്കാ­രോ­ടു് അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­തു്. ഇ­പ്ര­കാ­ര­മു­ള്ള സ്ഥ­ല­ങ്ങൾ, ഫ്രാൻ­സ്, ജർ­മ്മ­നി, ഇ­റ്റ­ലി, സ്പെ­യിൻ മു­ത­ലാ­യ രാ­ജ്യ­ങ്ങ­ളി­ലു­ണ്ടു്. ഇ­ന്ത്യാ രാ­ജ്യ­ത്തിൽ താ­മ്ര­വർ­ണ്ണി നദി, കോർ­ട്ടാ­ലം വെ­ള­ള­ച്ചാ­ട്ടം മു­ത­ലാ­യ സ്ഥ­ല­ങ്ങൾ­ക്കും ന­മ്മു­ടെ കൊ­ച്ചി­രാ­ജ്യ­ത്തി­ലു­ള്ള ആ­ലു­വാ­പ്പു­ഴ, ചാ­ല­ക്കു­ടി­പ്പു­ഴ, മു­ത­ലാ­യ ന­ദി­കൾ­ക്കും ഈ കാ­ര­ണ­ത്താ­ലാ­ണു് പ്ര­സി­ദ്ധി കി­ട്ടി­യി­രി­യ്ക്കു­ന്ന­തു്. എ­ന്നാൽ, ദാ­രി­ദ്ര്യ­ത്താ­ലും ദീ­ന­ത്തി­ന്റെ ആ­ധി­ക്യം കൊ­ണ്ടും മ­റ്റും അകല സ്ഥ­ല­ങ്ങ­ളിൽ പോയി കു­ളി­ച്ചു് താ­മ­സി­യ്ക്ക­ണ­മെ­ന്നു­ള്ള വൈ­ദ്യ­ക്കാ­ര­ന്റെ അ­ഭി­പ്രാ­യം സ്വീ­ക­രി­പ്പാ­നും നി­റ­വേ­റ്റു­വാ­നും എല്ലാ ദീ­ന­ക്കാർ­ക്കും സാ­ധി­ച്ചു­വെ­ന്നു വ­രി­ക­യി­ല്ല. ആ സ്ഥി­തി­യ്ക്കു ഈ വക സ്വാ­ഭാ­വി­ക­മാ­യ ഉ­റ­വു­വെ­ള്ള­ങ്ങ­ളു­ടെ ഗു­ണ­ങ്ങൾ­ക്കു യാ­തൊ­രു ഭം­ഗ­വും വ­രാ­ത്ത­വി­ധ­ത്തിൽ മ­നു­ഷ്യ­പ്ര­യ­ത്ന­ത്താൽ അ­തു­ക­ളോ­ടു സാ­മ്യ­മാ­യ വെ­ള്ള­ങ്ങ­ളു­ണ്ടാ­ക്കു­വാൻ സാ­ധി­യ്ക്കു­മെ­ങ്കിൽ, അ­ന്യ­രാ­ജ്യ­ത്തു പോയി താ­മ­സി­യ്ക്കു­ന്ന­തിൽ നി­ന്നു­ണ്ടാ­കാ­വു­ന്ന ബു­ദ്ധി­മു­ട്ടു­ക­ളിൽ­നി­ന്നു ദീ­ന­ക്കാ­രെ ഒ­ഴി­വാ­ക്കി അവരെ അ­വ­ര­വ­രു­ടെ വീ­ടു­ക­ളിൽ­ത­ന്നെ കി­ട­ത്തി ചി­കി­ത്സി­യ്ക്കു­വാൻ സാ­ധി­യ്ക്കു­മ­ല്ലോ. ഈ ആ­ലോ­ച­ന­യാ­ണു് വാ­യു­സ­ങ്കീർ­ണ്ണ­മാ­യ പാ­നീ­യ­ങ്ങ­ളു­ണ്ടാ­ക്കു­വാ­നു­ള്ള ഉ­ദ്യ­മ­ത്തി­ലേ­യ്ക്കു ശാ­സ്ത്ര­ജ്ഞ­ന്മാ­രെ പ്രേ­രി­പ്പി­ച്ച­തു്.

അം­ഗാ­രാ­മ്ല­വാ­യു ക­ണ്ടു­പി­ടി­ച്ചു് അ­തി­ന്റെ പ്ര­കൃ­തി­യെ­പ്പ­റ്റി സൂ­ക്ഷ്മ­മാ­യി ഗ്ര­ഹി­ച്ച­തു­കൊ­ണ്ടാ­ണു് പ്ര­സ്തു­ത­പാ­നീ­യ­ങ്ങൾ നിർ­മ്മി­യ്ക്കു­വാൻ സാ­ധി­ച്ച­തു്. എ­ന്തു­കൊ­ണ്ടെ­ന്നാൽ, അം­ഗാ­രാ­മ്ല­വാ­യു­വി­ന്റെ സ­ങ്കീർ­ണ്ണ­ത്താ­ലാ­ണു് ചില പ്ര­ത്യേ­ക ഉ­റ­വു­വെ­ള്ള­ങ്ങൾ­ക്കു ഗുണം സി­ദ്ധി­ച്ചി­ട്ടു­ള്ള­തെ­ന്നു പ­തി­നാ­റാം നൂ­റ്റാ­ണ്ടിൽ തന്നെ ക­ണ്ടു­പി­ടി­ച്ചി­രി­ക്കു­ന്നു. നാം ല­ന്ത­ച്ചു­ണ്ണാ­മ്പു് എ­ന്നു­പ­റ­യു­ന്ന ചോ­ക്കി­ലും കാ­ടു­ക­ളി­ലും അം­ഗാ­രാ­മ്ല­വാ­യു ധാ­രാ­ള­മു­ണ്ടെ­ന്നു ‘പാ­ര­സ്സൽ­സ­സ്സ്’ എന്നു മ­ഹാ­നും അ­ദ്ദേ­ഹ­ത്തി­ന്റെ ശി­ഷ്യ­നാ­യ ‘വാൻ­ഹെൽ­മൊ­ണ്ട’ എ­ന്നാ­ളും കൂടി പ­തി­നാ­റാം നൂ­റ്റാ­ണ്ടി­ന്റെ ആ­ദ്യ­ത്തിൽ ക­ണ്ടു­പി­ടി­യ്ക്ക­യു­ണ്ടാ­യി. അ­തി­നു­ശേ­ഷം, കൽ­ക്ക­രി ക­ത്തി­യ്ക്കു­ക, അ­ഗ്നി­പർ­വ്വ­ത­ങ്ങ­ളു­ടെ പൊ­ട്ടൽ, ശ്വാ­സോ­ശ്ച്വാ­സം ചെ­യ്യു­ക, വൃ­ക്ഷ­ങ്ങ­ളും ചെ­ടി­ക­ളും വ­ളർ­ത്തു­ക, മു­ത­ലാ­യ­വ­യിൽ­നി­ന്നും ഈ വായു പു­റ­പ്പെ­ടു­ന്നു­ണ്ടെ­ന്നു മ­ന­സ്സി­ലാ­ക്കി, മാർ­ബിൾ­ക­ല്ലി­ലും ചോ­ക്കി­ലും ഈ വായു ഉ­ണ്ടെ­ന്നു 1756-ൽ ‘പ്രൊ­ഫ്സർ ബ്ലാ­ക്ക്’ എന്ന വി­ദ്വാൻ ക­ണ്ടു­പി­ടി­യ്ക്കു­ക­യും ചോ­ക്കിൽ­നി­ന്നു ചൂ­ടു­കൊ­ണ്ടു് ഈ വാ­യു­വി­നെ പു­റ­പ്പെ­ടു­വി­യ്ക്ക­യും ചെ­യ്തു. പക്ഷേ, ‘ബ്യൂ­ലി’ എന്ന വി­ദ്വാൻ ദ്ര­വ­കം കൊ­ണ്ടു ചോ­ക്കി­ന്റെ പ­ല­ഭാ­ഗ­ങ്ങ­ളാ­യി തി­രി­ച്ചു് വളരെ എ­ളു­പ്പ­ത്തിൽ ഈ വായു ഉ­ണ്ടാ­ക്കി. അം­ഗാ­രാ­മ്ല­വാ­യു വെ­ള്ള­ത്തിൽ കൂ­ടി­ചേ­രു­ന്ന­താ­ണെ­ന്നും അ­തി­ന്റെ ശക്തി ലോ­ഹ­ങ്ങ­ളെ­ക്കൂ­ടി വെ­ള്ള­ത്തിൽ അ­ലി­ച്ചു ചേർ­ക്കു­വാൻ മ­തി­യാ­യി­ട്ടു­ള്ള­താ­ണെ­ന്നു, ഈ വാ­യു­വി­ന്റെ വെ­ള്ള­ത്തി­ലു­ള്ള കൂ­ടി­ച്ചേർ­ച്ച ച­ല­നം­കൊ­ണ്ടു അ­ധി­ക­രി­യ്ക്കു­ന്ന­താ­ണെ­ന്നും;‘ഡോ­ക്ടർ പ്ര­സ്റ്റി­ലി’ എ­ന്നൊ­രാൾ പ­ത്തു­കൊ­ല്ല­ത്തി­നു­ശേ­ഷം ഉ­ദാ­ഹ­ര­ണ­സ­ഹി­തം അ­നു­ഭ­വ­പ്പെ­ടു­ത്തു­ക­യു­ണ്ടാ­യി.

ഇ­തെ­ല്ലാം ക­ണ്ടു­പി­ടി­യ്ക്കു­ന്ന­തി­നു­മു­മ്പു­ത­ന്നെ, ചില പ്ര­സി­ദ്ധ­പ്പെ­ട്ട ഉ­റ­വു­ക­ളി­ലെ വെ­ള്ള­ത്തി­നു സാ­മ്യ­മാ­യ വെ­ള്ളം ഉ­ണ്ടാ­ക്കു­വാൻ ചിലർ ശ്ര­മി­ച്ചു­തു­ട­ങ്ങി. എ­ന്നാൽ ആ ശ്ര­മ­ങ്ങ­ളെ­ല്ലാം നി­ഷ്ഫ­ല­മാ­യി പ­രി­ണ­മി­ച്ച­തേ­യു­ള്ളു. ഈ ശ്ര­മ­ങ്ങ­ളി­ലെ­ല്ലാം ഒരു സാധനം മാ­ത്ര­മേ പോ­രാ­തെ വ­ന്നു­ള്ളു, അ­തെ­ന്ത­ണെ­ന്നു മ­ന­സ്സി­ലാ­യാൽ മാ­ത്ര­മേ ശ്രമം ഫ­ല­വ­ത്താ­ക­യു­ള്ളു, ‘ജന്മി’ ‘ഹോ­വാർ­ഡ്’എന്നു രണ്ടു ബ്രി­ട്ടീ­ഷ് അ­പ്പോ­ത്തി­ക്കി­രി­മാർ, അവർ ക­ണ്ടു­പി­ടി­ച്ച ഒരു തരം ഉ­റ­വു­വെ­ള്ള­ത്തെ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന­തി­ന്നു 1685-ൽ ഗ­വർ­മ്മേ­ണ്ട് അ­നു­മ­തി വാ­ങ്ങു­ക­യു­ണ്ടാ­യി. ഫ്ര­ഞ്ചു­കാ­ര­നാ­യ ‘ടീൻ­സെ­ക്ക്’എന്ന ര­സ­ത­ന്ത്ര­ജ്ഞൻ, ഏതു് ഉ­റ­വു­വെ­ള്ള­ത്തി­ന്റെ സാ­മ്യ­ത്തി­ലു­മു­ള്ള വെ­ള്ള­വും താൻ ഉ­ണ്ടാ­ക്കി വിൽ­ക്കു­ന്നു­ണ്ടെ­ന്നു 1692-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. പക്ഷേ, ഈ വക വെ­ള്ള­ങ്ങ­ളെ­ല്ലാം വായു കൂ­ട്ടി­ച്ചേർ­ത്ത­ല്ലാ­യി­രു­ന്നു. 1695-ൽ സോ­ഡാ­പാ­നീ­യം ഉ­ണ്ടാ­ക്കി­ത്തു­ട­ങ്ങി, എ­ന്നാൽ അം­ഗാ­രാ­മ്ല­വാ­യു ചേർ­ക്കു­ന്ന സ­മ്പ്ര­ദാ­യം അ­ക്കാ­ല­ത്തു് ക­ണ്ടു­പി­ടി­ച്ചി­ല്ലാ­യി­രു­ന്ന­തു­കൊ­ണ്ടു് അ­തി­ലേ­യ്ക്കു് ഉ­പ­യോ­ഗി­ച്ചി­രു­ന്ന ദ്രാ­വ­ക­പ്പൊ­ടി­ക­ളെ­ല്ലാം അ­ലി­ഞ്ഞു­ചേ­രാ­തെ അ­ടി­യിൽ ഊ­റ­ലാ­യി കി­ട­ക്കു­ക­യാ­ണു് ചെ­യ്തി­രു­ന്ന­തു്.

അതിൽ പി­ന്നെ, ഡോ­ക്ടർ പ്രീ­സ്റ്റി­ലി­യു­ടെ അ­ഭി­പ്രാ­യ­മ­നു­സ­രി­ച്ചു് അം­ഗാ­രാ­മ്ല­വാ­യു പ്ര­ത്യേ­ക­മാ­യു­ണ്ടാ­ക്കി, വാ­യു­ചേർ­ക്കേ­ണ്ട­താ­യ വെ­ള്ള­ത്തി­ലേ­യ്ക്കു് അതിനെ ഒരു കു­ഴൽ­വ­ഴി­യാ­യി കൊ­ണ്ടു­പോ­യി, ചലനം കൊ­ണ്ടു­വെ­ള്ള­വും വാ­യു­വും ത­മ്മിൽ­കൂ­ട്ടി­ച്ചേർ­ക്കു­വാൻ ശ്ര­മി­ച്ചു. ഇവയിൽ ചില ശ്ര­മ­ങ്ങൾ ഏ­താ­ണ്ടൊ­ക്കെ പാ­ലി­ച്ചു­വെ­ങ്കി­ലും യ­ന്ത്ര­ദൂ­ഷ്യ­ത്താൽ ഉ­ദ്ദേ­ശ­പൂർ­ത്തി മു­ഴു­വ­നാ­യി­ല്ല 1686-ൽ “ക­റോ­ഡോ­റി” എ­ന്നൊ­രാൾ നിർ­മ്മി­ച്ച യ­ന്ത്ര­ത്താ­ലാ­ണു് വെ­ള്ള­വും വായും കൂടി തൃ­പ്തി­ക­ര­മാം വണ്ണം കൂ­ട്ടി­ച്ചേർ­ക്കു­വാൻ സാ­ധി­ച്ച­തു്. ഈ യ­ന്ത്ര­ത്തി­ന്റെ സ­മ്പ്ര­ദാ­യം ചു­രു­ക്ക­ത്തിൽ ഇവിടെ ചേർ­ത്തു­കൊ­ള്ളു­ന്നു. ഒ­ന്നാ­മ­താ­യി വായു നിർ­മ്മി­ക്കു­ന്ന­തി­നു­ള്ള പാ­ത്ര­മാ­ണു­ള്ള­തു് അ­തിൽ­കൂ­ടി ഒരു കുഴൽ പു­റ­പ്പെ­ട്ടു് അ­ടു­ത്തു­ള്ള ഒരു വലിയ പാ­ത്ര­ത്തിൽ ചെ­ന്നു് അ­വ­സാ­നി­ക്കു­ന്നു. ഈ പാ­ത്ര­ത്തി­ലാ­ണു് വാ­യു­ചേർ­ക്കു­വാ­നു­ള്ള വെ­ള്ളം വെ­ച്ചി­രി­ക്കു­ന്ന­തും. ഈ പാ­ത്ര­ത്തിൽ നമ്മൾ ത­യി­രു­ക­ല­ക്കു­ന്ന കടകോൽ മാ­തി­രി സാധനം പി­ടി­പ്പി­ച്ചി­ട്ടു­ണ്ടു്. ഇതു് എ­ല്ലാ­യ്പോ­ഴും തി­രി­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ക­യും ചെ­യ്യും. വെ­ള്ളം വെ­ച്ചി­ട്ടു­ള്ള പാ­ത്ര­ത്തി­ന്റെ അ­ടി­യിൽ­കൂ­ടി­യാ­ണു് വായു ക­ട­ക്കു­വാ­നു­ള്ള കു­ഴൽ­പോ­കു­ന്ന­തു. ഇ­പ്ര­കാ­രം വായു വെ­ള്ള­ത്തിൽ പ്ര­വേ­ശി­ക്കു­മ്പോ­ഴ­ത്തേ­ക്കും വെ­ള്ളം ച­ലി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തി­നാൽ ഏ­താ­നും ഭാഗം വായു അതിൽ കൂ­ടി­ച്ചേ­രാം. വായു വെ­ള്ള­ത്തി­ലേ­യ്ക്കു ബ­ല­മാ­യി ത­ള്ളി­പ്ര­വേ­ശി­പ്പി­ക്കു­ന്ന­തി­ന്നു വീർ­ക്കു­ക­യും ചു­രു­ങ്ങു­ക­യും ചെ­യ്യു­ന്ന ഒരു റബ്ബർ സഞ്ചി ഇ­തി­ന്റെ ഇ­ട­യ്ക്കു വെ­ച്ചി­ട്ടു­ണ്ടു്. ഈ റബ്ബർ സ­ഞ്ചി­യു­ടെ സ്വാ­ഭാ­വി­ക­മാ­യ ചു­രു­ങ്ങൽ കാരണം വായു ബ­ല­മാ­യി വെ­ള്ള­ത്തിൽ പ്ര­വേ­ശി­ക്കു­ന്നു.

ഇ­തി­ന്നു­ശേ­ഷം ഓ­രോ­രു­ത്ത­രു­ടെ വ­ക­യാ­യി യ­ന്ത്ര­ങ്ങൾ പൊ­ട്ടി­പ്പു­റ­പ്പെ­ട്ടു­തു­ട­ങ്ങി. പക്ഷേ, ഇ­വ­ക­ളൊ­ന്നും പാ­നീ­യ­ങ്ങൾ അ­ധി­ക­മാ­യി ഉ­ണ്ടാ­ക്കു­ന്ന­തിൽ ഉ­പ­യോ­ഗ­പ്പെ­ട്ടി­ല്ല. 1750-മുതൽ തു­ട­ങ്ങി­യ യ­ന്ത്ര­നിർ­മ്മാ­ണ­ങ്ങൾ അ­വ­സാ­ന­ത്തിൽ തൃ­പ്തി­ക­ര­മാം­വ­ണ്ണം പ­രി­ണ­മി­ച്ചു. വായു നിർ­മ്മ­ണ­ത്തി­ന്നു ഈ­യം­കൊ­ണ്ടു­ള്ള പാ­ത്രം ഡോ­ക്ടർ പ്രീ­സ്റ്റ­ലീ ഉ­പ­യോ­ഗി­ച്ചു തു­ട­ങ്ങു­ക­യും “ലാ­വോ­സി­യ ” എ­ന്നൊ­രാൾ വെ­ള്ള­ത്തി­ലേ­ക്കു വായു ചാ­മ്പി­ക്ക­യ­റ്റു­ന്ന­തി­ന്നു­ള്ള യ­ന്ത്രം ക­ണ്ടു­പി­ടി­ക്കു­ക­യും ചെ­യ്തു. അം­ഗാ­രാ­മ്ല­വാ­യു ക­ലർ­ന്നി­രി­ക്കു­ന്ന ചോ­ക്ക് മു­ത­ലാ­യ സാ­ധ­ന­ങ്ങ­ളിൽ­നി­ന്നു വാ­യു­വെ വേർ­പെ­ടു­ത്തു­മ്പോൾ അ­തി­ലു­ണ്ടാ­കാ­വു­ന്ന അ­ഴു­ക്കു­ക­ളെ ക­ഴു­ക്കി­ക്ക­ള­ഞ്ഞു ശൂ­ദ്ധി­ചെ­യ്യു­ന്ന­തി­ന്നാ­യി ഒരു ര­സ­ത­ന്ത്ര­ജ്ഞൻ വായു ശു­ദ്ധി­ചെ­യ്യു­ന്ന സ­മ്പ്ര­ദാ­യ­വും അ­തി­ന്നു­ള്ള യ­ന്ത്ര­വും ക­ണ്ടു­പി­ടി­ച്ചു. പി­ന്നി­ടു, ആ­വി­യ­ന്ത്ര നിർ­മ്മാ­താ­വാ­യ “ജെ­യിം­സ് വാ­ട്ട്” എന്ന വി­ദ്വാൻ നിർ­മ്മി­ച്ച യ­ന്ത്ര­വും മു­മ്പു­ണ്ടാ­യി­രു­ന്ന പല ചി­ല്ല­റ­യ­ന്ത്ര­ങ്ങ­ളും കൂ­ടി­ച്ചേർ­ത്താ­ണു് “നി­ക്കൽ­പാൾ” എന്ന മഹാൻ 1797-ൽ പ്ര­സി­ദ്ധ­പ്പെ­ട്ട “ജിനീവ” യ­ന്ത്രം ഉ­ണ്ടാ­ക്കി­യ­തു വാ­യു­സ­ങ്കീർ­ണ്ണ­മാ­യ പാ­നി­യ­ങ്ങ­ളു­ടെ പൂർ­ണ്ണ­ശ­ക്തി ആ­ദ്യ­മാ­യു­ണ്ടാ­യ ഈ യ­ന്ത്ര­ത്താൽ സി­ദ്ധി­ച്ച­തു കൊ­ണ്ടാ­ണു് ഇ­തി­ന്നു് പ്ര­സി­ദ്ധി­യും പ്രാ­ധാ­ന്യം കി­ട്ടി­യ­തും, ഈ ത­ര­ത്തിൽ ലോ­ക­ത്തി­ലു­ള്ള മ­റ്റെ­ല്ലാ യ­ന്ത്ര­ങ്ങ­ളു­ടെ­യും പി­തൃ­സ്ഥാ­നം വ­ഹി­പ്പാ­നി­ട­യാ­തും ഇവിടെ കാ­ണി­ച്ചി­രി­ക്കു­ന്ന ഈ യ­ന്ത്ര­ത്തി­ന്റെ പ­ട­ത്തിൽ­നി­ന്നു് ഇ­തി­ന്റെ ഏ­ക­ദേ­ശം സ്വ­ഭാ­വം മ­ന­സ്സി­ലാ­ക്കാ­വു­ന്ന­താ­ണു്. ഈ യ­ന്ത്ര­നിർ­മ്മാ­ണം ഈ വി­ഷ­യ­ത്തിൽ വൈ­ദ്യ­ന്മാർ­ക്കു­ണ്ടാ­യി­രു­ന്ന ശു­ഷ്ക്കാ­ന്തി­യെ ഉ­ണർ­ത്തു­ക­യും, സ്വ­ഭാ­വി­ക­മാ­യ ഉ­റ­വു­വെ­ള്ള­ങ്ങൾ­ക്കു സമമായ ശ­ക്തി­യോ­ടു­കൂ­ടി നിർ­മ്മി­ക്കു­ന്ന വെ­ള്ള­ങ്ങൾ­കൊ­ണ്ടു ത­ങ്ങൾ­ക്കും ത­ങ്ങ­ളു­ടെ ദീ­ന­ക്കാർ­ക്കും സി­ദ്ധി­ക്കാ­വു­ന്ന അ­പ­രി­മി­ത­മാ­യ ഗു­ണോൽ­ക്കർ­ഷ­ത്തെ­പ്പ­റ്റി അവർ അ­ഭി­ന­ന്ദി­ക്കു­ക­യും ചെ­യ്തു. ഈ ഘ­ട്ട­ത്തിൽ വൈ­ദ്യ­സം­ഘ­ത്തിൽ­നി­ന്നും ഇ­തി­ന്നു ര­ക്ഷാ­ധി­കാ­രി­കൾ ധാ­രാ­ള­മു­ണ്ടാ­വു­ക­യും, ത­ന്മൂ­ലം ഈ വ്യ­വ­സാ­യ­ത്തി­ന്നു് ഒരു പുതിയ ജീവൻ വീ­ഴു­ക­യും ചെ­യ്തു. 1802-ൽ മു­മ്പു പ്ര­സ്താ­പി­ച്ച “നി­ക്കൽ­പോൾ”, “ഫാർ­ഫിൽ­ഡ്” എ­ന്നൊ­രാ­ളു­മാ­യി പ­ങ്കു­ചേർ­ന്നു, ലണ്ടൻ പ­ട്ട­ണ­ത്തിൽ ബ­ക്കി­ങ്ങാം തെ­രു­വിൽ ഒരു സ്ഥലം ഏർ­പ്പാ­ടു­ചെ­യ്തു, അവിടെ ഉ­റ­വു­വെ­ള്ള­ങ്ങ­ളും ക­ളി­സ്ഥ­ല­ങ്ങ­ളും ദീ­ന­ക്കാർ­ക്കു താ­മ­സി­ക്കു­വാൻ വേ­ണ്ടു­ന്ന സ­ക­ല­സൗ­ക­ര്യ­ങ്ങ­ളും ഏർ­പ്പാ­ടിൽ വ­രു­ത്തു­ക­യും ചെ­യ്തു ഇവിടെ എ­ല്ലാ­ത്ത­രം വെ­ള്ള­ങ്ങ­ളും ഉ­ണ്ടാ­ക്കി വ­ന്നി­രു­ന്നു എ­ങ്കി­ലും പ്ര­ധാ­ന­പ്പെ­ട്ട­വ “സേൽ­ട്ട്സർ” വെ­ള്ള­വും (ജർ­മ്മ­നി­യിൽ “നേഡർ സെൽ­ട്ട്സർ” എന്ന സ്ഥ­ല­ത്തു­കി­ട്ടു­ന്ന വെ­ള്ളം) സോഡാ പാ­നീ­യ­വും ആ­യി­രു­ന്നു.

ഇ­പ്ര­കാ­രം, ലോ­ഹ­സ­മ്മി­ശ്ര­വും വാ­യു­സ­ങ്കീർ­ണ്ണ­വു­മാ­യ വെ­ള്ള­ങ്ങ­ളു­ടെ ആ­വ­ശ്യം ക്ര­മേ­ണ അ­ധി­ക­രി­ച്ചു വ­ന്നു­തു­ട­ങ്ങി­യ­തോ­ടു­കൂ­ടി യ­ന്ത്ര­നിർ­മ്മാ­ണ­ങ്ങ­ളും കൂ­ടു­താ­ലാ­യി­ത്തു­ട­ങ്ങി യോ­ഗ്യ­ന്മാ­രാ­യ പല എ­ഞ്ചി­നി­യർ­മാ­രും അ­വ­രു­ടെ പ്ര­ബ­ല­മാ­യ ശ്ര­ദ്ധ­യെ യ­ന്ത്ര­നിർ­മ്മാ­ണ­ത്തി­ലേ­ക്കു വി­നി­യോ­ഗി­ച്ചു­തു­ട­ങ്ങി 1810-ൽ “പ്ലാ­ഞ്ചി” എ­ന്നൊ­രു മ­ഹാ­നാ­ണു് ആ­ദ്യ­മാ­യി യ­ന്ത്ര­പ­രി­ഷ്ക്കാ­രം ചെ­യ്ത­തു. ഈ പ­രി­ഷ്കൃ­ത യ­ന്ത്ര­ത്താൽ മ­ണി­ക്കു­റിൽ ഇ­രു­നൂ­റു­കു­പ്പി­കൾ വിതം നി­റ­ച്ചു­വ­ന്നി­രു­ന്നു. അ­തി­ന്നു­ശേ­ഷം മ­ണി­ക്കൂ­റിൽ മു­ന്നൂ­റു­കോ­പ്പി­കൾ വീതം നി­റാ­ക്കാ­വു­ന്ന­വി­ധം പ­രി­ഷ്ക്കാ­രം വ­രു­ത്തി. എ­ങ്കി­ലും, വാ­യു­കൂ­ടി­ച്ചേ­രു­ന്ന­തു എ­ല്ലാ­കു­പ്പി­ക­ളി­ലും ഒരു പോ­ലെ­യാ­യി­രു­ന്നി­ല്ല. ഈ ഒരു ദൂ­ഷ്യ­ത്തെ ഇ­ല്ലാ­യ്മ­ചെ­യ്യു­ന്ന­തി­ന്നു് വളരെ പ്ര­യ­ത്നം ചെ­യ്തു­വെ­ങ്കി­ലും ഈ യ­ന്ത്രം ഉ­പ­യോ­ഗി­ക്കു­ന്ന­കാ­ലം വരെ ഈ ദൂ­ഷ്യം­കു­ടാ­തെ ത­ര­മി­ല്ലെ­ന്നാ­ണു് ഒ­ടു­വിൽ ബോ­ദ്ധ്യ­പ്പെ­ട്ട­തു. 1819-ൽ പ്ര­സി­ദ്ധ എ­ഞ്ചി­നീ­യ­രാ­യ “ബ്രാ­ഹ്മ” ഒരു യ­ന്ത്രം നിർ­മ്മി­ക്കു­യും അ­തു­മു­തൽ ഈ വ്യ­വ­സാ­യം ഒരു പ്ര­ധാ­ന­നി­ല­യിൽ എ­ത്തു­ക­യും ചെ­യ്തു. ഈ യ­ന്ത്ര­ത്താൽ വാ­യു­വും വെ­ള്ള­വും കൂടി ഒ­ന്നാ­യി ത­ള്ള­പ്പെ­ടു­ക­യാ­ണു് ചെ­യ്യു­ന്ന­തു. അ­തു­കാ­ര­ണം കു­പ്പി നി­റ­ക്കെ­ണ്ടു­ന്ന കുഴൽ ഒ­രി­ക്ക­ലും ഒ­ഴി­യാ­തി­രു­ന്നു. പക്ഷേ, ഈ കാ­ര്യ­ത്തിൽ നി­റ­ക്കേ­ണ്ട­ന്ന ഓരൊ കു­പ്പി­യി­ലും ദ്രാ­വ­ക­പ്പൊ­ടി ക­ലർ­ത്തി­യ­വെ­ള്ളം പ്ര­ത്യേ­ക­മാ­യി നി­റ­ക്കേ­ണ്ടി­വ­ന്നു. പി­ന്നി­ടു വാ­യു­ചേർ­ന്ന­വെ­ള്ളം യ­ന്ത്രം മുഖേന നി­റ­ക്കു­ക­യാ­ണു് ചെ­യ്ത­വ­ന്നി­രു­ന്ന­തു. സോ­ഡാ­പാ­നീ­യ­ത്തി­ന്നു് സോ­ഡി­യം ബൈ­കാർ­ബൊ­ണേ­റ്റും (Sodium Biocarbonate) ടാർ ടാ­റി­ക്ക് ദ്രാ­വ­ക­വും (Tartaric acid) ആണു് ചേർ­ത്തു­വ­രു­ന്ന­തു. ല­മ­ണേ­ഡി­ന്നു് സോ­ഡി­യം ബൈ­ക്കാർ­ബെ­ണേ­റ്റു ടാർ­ടാ­റി­ക്ക ദ്രാ­വ­ക­വും പ­ഞ്ച­സാ­ര­യും ചെ­റു­നാ­ര­ങ്ങാ­സ­ത്തു­മാ­ണു് ചേർ­ക്കേ­ണ്ട­തു. വാ­യു­സ­ങ്കീർ­ണ്ണ­മാ­യ പാ­നീ­യ­ങ്ങ­ളു­ണ്ടാ­ക്കു­ന്ന­തിൽ ആ­ദ്യ­മാ­യി വേ­ഗ­ത­യും, പി­ന്നീ­ടു വേ­ഗ­ത­യി­ലും കു­പ്പി­നി­റ­ക്കു­ന്ന­തി­ലും പ­രി­ഷ്കാ­ര­വും വർ­ദ്ധി­ച്ചു­വ­ന്നു. ഒ­രി­ക്കൽ കെ­ടേ­ച്ച് അ­ടു­പ്പു­ക­ളാ­യി­രു­ന്നു ഉ­പ­യോ­ഗി­ച്ചി­രു­ന്ന­തു. അ­തു­ത­ന്നെ­യും ക­യ്യു­കൊ­ണ്ടാ­ണു് അ­ട­പ്പു് ഇ­ട്ടു­വ­ന്നി­രു­ന്ന­തു. പി­ന്നി­ടു യ­ന്ത്രം മുഖേന അ­ട­പ്പു് ഇ­ട്ടു­തു­ട­ങ്ങി. ഒ­ടു­വിൽ അ­ട­പ്പു് ഇ­ടു­ന്ന­കാ­ര്യ­ത്തിൽ വേ­ഗ­ത­യു­ടെ സൗ­ക­ര്യ­വും ക­ണ്ടു­പി­ടി­ക്ക­ണ­മെ­ന്നു­ള്ള ഉ­ദ്ദേ­ശ­ത്തോ­ടു­കൂ­ടി പ­രി­ശ്ര­മി­ച്ച­തി­ന്റെ ഫ­ല­മാ­യി­ട്ടാ­ണു് ഇ­പ്പോ­ഴ­ത്തെ സ്പ­ടി­ക ഉ­ണ്ട­കൾ ഉ­ണ്ടാ­യ­തു. കു­പ്പി­യു­ടെ മു­ഖ­ത്തു­ള്ള ഇ­ന്ത്യാ­റ­ബ്ബർ വ­ള­യ­ത്തി­ന്മേൽ സ്പ­ടി­ക ഉണ്ട തി­ങ്ങി­ച്ചെ­ന്നു ചേ­രു­ന്ന­കാ­ര­ണം വായു ലേ­ശം­പോ­ലും പു­റ­ത്തു­പോ­കു­ന്നി­ല്ല. കു­പ്പി­യു­ടെ അ­ക­ത്തു­ള്ള­വാ­യു­വി­ന്റെ ശ­ക്തി­കൊ­ണ്ടു ഈ ഉണ്ട കു­പ്പി­യു­ടെ മു­ഖ­ത്തു­വ­ന്നു അ­ട­ഞ്ഞി­രി­ക്കു­യും ചെ­യ്യും. അ­തി­ന്നു­ശേ­ഷം പ്ര­വർ­ത്തി­യിൽ കു­റെ­കൂ­ടി ശു­ചി­വ­രു­ത്തു­ന്ന­തി­ന്നാ­യി­ട്ടു് സ്ക്രൂ­സ്റ്റാ­പ്പർ എ­ന്നൊ­രു സ­മ്പ്ര­ദാ­യം ക­ണ്ടു­പി­ടി­ച്ചു. കു­പ്പി­യു­ടെ ക­ഴു­ത്തി­ലു­ള്ള ഒരു സ്ക്രൂ അ­മർ­ത്തി­യാൽ വാ­യു­പു­റ­ത്തേ­ക്കു പോ­കു­ക­യും സ്പ­ടി­ക ഉണ്ട കി­ഴോ­ട്ടു വി­ഴു­ക­യും ചെ­യ്യും ഈ സ­മ്പ്ര­ദാ­യം­കൊ­ണ്ടു് അധികം സൗ­ക­ര്യം സി­ദ്ധി­ച്ചു­വെ­ന്നു മാ­ത്ര­മ­ല്ല, ഉണ്ട കി­ഴോ­ട്ടു ബ­ല­മാ­യി ത­ള്ള­പ്പെ­ടു­മ്പോൾ സം­ഭ­വി­ക്കു­ന്ന പല ആ­പ­ത്തു­ക­ളേ­യും ത­ട­യു­ന്ന­തി­ന്നും കാ­ര­ണ­മാ­യി­ത്തി­രു­ക­യും ചെ­യ്തു. ഈ സ­മ്പ്ര­ദാ­യം ഇ­വി­ട­ങ്ങ­ളിൽ അ­ധി­ക­മാ­യി ക­ണു­ന്നി­ല്ല. മ­ദി­രാ­ശി­മു­ത­ലാ­യ വലിയ പ­ട്ട­ണ­ങ്ങ­ളി­ലാ­ണു് ഇതു് സാ­ധാ­ര­ണ­യാ­യി കാ­ണ­പ്പെ­ടു­ന്ന­തും എ­ന്നു­മാ­ത്ര­മ­ല്ല വളരെ വി­ല­പി­ടി­ച്ച­തും പ്രാ­ധാ­ന്യ­മേ­റി­യ­തു­മാ­യ വെ­ള്ള­ങ്ങൾ നി­റ­ച്ചു­വ­രു­ന്ന കു­പ്പി­കൾ­ക്കു മാ­ത്ര­മെ ഈ സ­മ്പ്ര­ദാ­യം ഏർ­പ്പെ­ടു­ത്തു­ന്നു­മു­ള്ളു ഇ­പ്പോൾ ഓരോ പാ­നീ­യ­ങ്ങൾ തി­ര­ക്കു­ന്ന­തി­ന്നും ഓ­രോ­ത­രം യ­ന്ത്ര­മാ­ണു­പ­യോ­ഗി­ച്ചു വ­രു­ന്ന­തു.

1826 മുതൽ ല­മ­ണേ­ഡ് ഒരു പ്ര­ധാ­ന പാ­നീ­യ­മാ­യി­ത്തിർ­ന്ന­പ്പോൾ ‘ബ്രൈ­ട്ടൺ’ എന്ന പ­ട്ട­ണ­ത്തി­ലെ ഒരു ക­ച്ച­വ­ട­ക്കാ­രൻ പലവിധ പ­ഴ­ങ്ങ­ളിൽ­നി­ന്നും ഓ­രോ­ത­രം മ­ധു­ര­പാ­നീ­യ­ങ്ങ­ളു­ണ്ടാ­ക്കു­വാൻ തു­ട­ങ്ങി. ഇ­ന്ത്യാ­രാ­ജ്യ­ത്തിൽ പ­ല­ഭാ­ഗ­ങ്ങ­ളി­ലും വി­ടു­ക­ളിൽ ല­മ­ണേ­ഡ് ഉ­ണ്ടാ­ക്കി ഉ­പ­യോ­ഗി­ച്ചി­രു­ന്നു. ഒരു പാ­ത്ര­ത്തിൽ വെ­ള്ള­മെ­ടു­ത്തു കുറെ ചെ­റു­നാ­ര­ങ്ങ നീരും പ­ഞ്ച­സാ­ര­യും ചേർ­ത്തു് ഉ­പ­യോ­ഗി­ച്ചു­വ­ന്നി­രു­ന്ന­തു സാ­ധാ­ര­ണ­യാ­യി­രു­ന്നു. വേ­നൽ­ക്കാ­ല­ത്തു് ഇ­പ്പോ­ഴും ഈ ത­ര­ത്തിൽ പലരും ഉ­പ­യോ­ഗി­ച്ചു­വ­രു­ന്നു­ണ്ടു്. കു­റ­ച്ചു­കാ­ല­ങ്ങ­ളാ­യി­ട്ടു്; ബീർ, വീ­ഞ്ഞു് മു­ത­ലാ­യ­വ­ക­ളി­ലും വായു ക­ലർ­ത്തി­ത്തു­ട­ങ്ങി­ട്ടു­ണ്ടു്.

ഈ വി­ധ­ത്തി­ലു­ള്ള പാ­നീ­യ­ങ്ങൾ ഉ­ണ്ടാ­ക്കി ക­ച്ച­വ­ടം ചെ­യ്യു­ന്ന­വ­രു­ടെ വർ­ദ്ധ­ന­യു­ടെ ആ­ധി­ക്യം കു­പ്പി­ക­ളി­ന്മേൽ കാ­ണു­ന്ന കു­റി­പ്പു­ക­ളിൽ നി­ന്നു് ആർ­ക്കും അ­റി­യാ­വു­ന്ന­താ­ണു്. പ­ല­ക­ച്ച­വ­ട­ക്കാ­രും അ­പ്പ­പ്പോ­ഴാ­യി പൊ­ട്ടു­പു­റ­പ്പെ­ട്ടി­ട്ടു­ണ്ടെ­ങ്കി­ലും, സാ­മാ­ന­ത്തി­ന്റെ ഗു­ണ­ത്തി­ലും വി­ല­യി­ലും വ്യ­ത്യാ­സം­കു­ടാ­തെ പ­ണ്ട­ത്തെ സ്ഥി­തി­യിൽ­ത­ന്നെ നി­ല­നിർ­ത്തി­ക്കൊ­ണ്ടു­പോ­രു­വാൻ സാ­ഹി­ച്ചി­ട്ടു­ള്ള­തു സ്പെൻ­സർ­ക­മ്പ­നി­ക്കാർ­ക്കു് മാ­ത്ര­മാ­ണു്. ആ­ദ്യ­കാ­ല­ത്തെ മ­ത്സ­ര­ക്ക­ച്ച­വ­ട­ങ്ങ­ളിൽ ഉ­പ­യോ­ഗി­ച്ചി­രു­ന്ന കു­പ്പി­കൾ ഒ­ഴു­ക്കാൻ ജാ­തി­യു­ലു­ള്ള­വ­യാ­യി­രു­ന്നു. ഓരോ കു­പ്പി­ക­ളി­ലും ഉ­ട­മ­സ്ഥ­ന്റെ പേർ എഴുതി പ­തി­ച്ചി­രു­ന്നു. കു­പ്പി­കൾ­ക്കു വി­ല­ചു­മ­ത്തി­യി­രു­ന്ന­പ്പോൾ, ഓ­രോ­കു­പ്പി­കൾ വാർ­ക്കു­ന്ന­തി­ലും അ­വ­ര­വ­രു­ടെ ക­ച്ച­വ­ട­മു­ദ്ര കൂ­ട്ടി­ച്ചേർ­ത്തു വാർ­ക്കേ­ണ്ട­താ­യ ആ­വ­ശ്യം നേ­രി­ട്ടും മ­ത്സ­രം വർ­ദ്ധി­ക്കു­മ്പോൾ അ­ന്യോ­ന്യം തോൽ­പ്പി­ക്കു­വാ­നു­ള്ള വ­ഴി­നോ­ക്കു­ന്ന­തു സാ­ധാ­ര­ണ­യാ­ണ­ല്ലൊ. അ­വ­ര­വ­രു­ടെ കു­പ്പി­കൾ തി­രി­ച്ച­റി­യു­ന്ന­തി­ന്നും ഈ സ­മ്പ്ര­ദാ­യം ഉ­പ­യോ­ഗ­പ്പെ­ട്ടു­വ­ന്നു. ഇ­പ്ര­കാ­രം ക്ര­മേ­ണ പ­രി­ഷ്ക്ക­രി­ച്ചു് ഇ­പ്പോൾ ഈ തരം വെ­ള്ള­ങ്ങൾ എ­വി­ടെ­യും ഏ­തു­ഗു­ണ­ത്തി­ലും സ­മ്പ്ര­ദാ­യ­ത്തി­ലും കി­ട്ടി വ­രു­ന്നു­ണ്ടു്.

ഈ ഉ­പ­ന്യാ­സം ഞാൻ ഉ­ദ്ദേ­ശി­ച്ചി­രു­ന്ന­പോ­ലെ തൃ­പ്തി­ക­ര­മാ­യി­ല്ലെ­ങ്കി­ലും സ്വാ­ഭാ­വി­ക ഉ­റ­വു­വെ­ള്ള­ങ്ങ­ളെ അ­നു­ക­രി­ച്ചു് വൈ­ദ്യ­സം­ബ­ന്ധ­മാ­യ ഫ­ല­ങ്ങ­ളോ­ടു­കൂ­ടി­യ വെ­ള്ള­ങ്ങൾ ഉ­ണ്ടാ­ക്കു­വാ­നു­ള്ള പ­രി­ശ്ര­മ­മാ­ണു്. വാ­യു­സ­ങ്കീർ­ണ്ണ­മാ­യ പാ­നീ­യ­ങ്ങ­ളു­ടെ ഉ­ത്ഭ­വ­സ്ഥാ­ന­മെ­ന്നു് മ­ന­സ്സി­ലാ­ക­ത്ത­ക്ക­വി­ധം വി­ശ­ദ­മാ­യ ഒരു ച­രി­ത്രം ഇവിടെ പ്ര­സ്ഥാ­പി­ച്ചി­ട്ടു­ണ്ടെ­ന്നാ­ണു് ഞാൻ വി­ശ്വ­സി­ക്കു­ന്ന­തു. ക­ച്ച­വ­ട­നി­ല­യിൽ ഇ­പ്പോൾ ഈ വ്യ­വ­സാ­യം മ­ഹാ­ന്മാ­രു­ടെ ശ്ര­ദ്ധ­യെ ആ­കർ­ഷി­ച്ചി­ട്ടു­ള്ള­തു­പോ­ലെ­ത­ന്നെ ലഹരി പാ­നീ­യ­ങ്ങൾ ഉ­പ­യോ­ഗി­ക്കു­ന്ന­തിൽ മിക്ക ജ­ന­ങ്ങൾ­ക്കു­ള്ള ആ­സ­ക്തി­യെ ഒരു കാ­ല­ത്തു ഇതു തിരെ ഇ­ല്ലാ­യ്മ­ചെ­യ്യു­മെ­ന്നും ബ­ല­മാ­യി വി­സ്വ­സി­ക്കാ­വു­ന്ന­താ­ണു്. ഈ വക പാ­നീ­യ­ങ്ങൾ ധാ­രാ­ള­മാ­യി ഉ­പ­യോ­ഗി­ക്കു­ന്ന­തു­കൊ­ണ്ടു് ചില രോ­ഗ­ങ്ങൾ ഉ­ണ്ടാ­കു­വാ­നെ­ളു­പ്പ­മു­ണ്ടെ­ന്നു് ചില ഡോ­ക്ടർ­മാർ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു­ണ്ടെ­ങ്കി­ലും, ഇതുകൾ സ­ക­ല­രോ­ഗ­ങ്ങ­ളെ­യും ഉ­ന്മൂ­ല­നം ചെ­യ്യു­ന്ന­താ­ണെ­ന്നു ചിലർ അ­ഭി­പ്രാ­യ­പ്പെ­ട്ടു­ന്നു­ണ്ടു്. ‘ഒരു തൊ­ഴി­ലി­രി­ക്കു­ന്ന ര­ണ്ടു­പേർ ഒ­രി­ക്ക­ലും യോ­ജി­ക്ക­യി­ല്ല’, എ­ന്നു­ള്ള പ്ര­മാ­ണ­ത്തെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി സ­മാ­ധാ­നി­ക്കു­ക­യാ­ണു് ഉ­ത്ത­മ­മെ­ന്നാ­ണു് എ­നി­ക്കു തോ­ന്നു­ന്ന­തു. സു­ഖ­മി­ല്ലെ­ന്നു തോ­ന്നു­ന്ന­വർ ഉ­പ­യോ­ഗി­ക്ക­ണ്ടാ. എ­ങ്ങി­നെ­യാ­യാ­ലും, ല­ഹ­രി­പ­ദാർ­ത്ഥ­ങ്ങ­ളെ­പ്പോ­ലെ ദോഷം ചെ­യ്യു­ന്ന­ത­ല്ലെ­ന്നു് ഏ­തു­വൈ­ദ്യ­നും അ­ഭി­പ്രാ­യ­പ്പെ­ടാ­തി­രി­ക്ക­യി­ല്ല, നി­ശ്ച­യം തന്നെ.

മം­ഗ­ളോ­ദ­യം
images/Mangalodhayam.jpg

കേ­ര­ള­ത്തി­ലെ പ്ര­സി­ദ്ധ­മാ­യ ഒരു പ്ര­സാ­ധ­നാ­ല­യം ആണു് മം­ഗ­ളോ­ദ­യം. അ­പ്പൻ­ത­മ്പു­രാ­നാ­ണു് സ്ഥാ­പ­കൻ. പ­ഴ­യ­തും പു­തി­യ­തു­മാ­യ നി­ര­വ­ധി ഗ്ര­ന്ഥ­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. അ­ധ്യാ­ത്മ­രാ­മാ­യ­ണം, കൃ­ഷ്ണ­ഗാ­ഥ, കു­ഞ്ചൻ ന­മ്പ്യാ­രു­ടെ തു­ള്ളൽ­പ്പാ­ട്ടു­കൾ, നാടൻ പാ­ട്ടു­കൾ തു­ട­ങ്ങി­യ മി­ക­ച്ച ഗ്ര­ന്ഥ­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു് വാ­യ­ന­ക്കാ­രെ ആ­കർ­ഷി­ച്ചു.

Colophon

Title: Vayusankirnamaya Paneeyangal (ml: വാ­യു­സ­ങ്കീർ­ണ്ണ­മാ­യ പാ­നീ­യ­ങ്ങൾ).

Author(s): ER Menon.

First publication details: Mangalodayam; Trivandrum, Kerala;

Deafult language: ml, Malayalam.

Keywords: Article, ER Menon, Vayusankirnamaya Paneeyangal, ഇ. ആർ. മേനോൻ, വാ­യു­സ­ങ്കീർ­ണ്ണ­മാ­യ പാ­നീ­യ­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 1, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Highland Landscape with a Waterfall, a painting by Horatio McCulloch (1805–1867). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.