SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/The_Thinker_Rodin.jpg
The Thinker by Rodin located at the Musée Rodin in Paris, a photograph by AndrewHorne .
ബു­ദ്ധി­ജീ­വി­കൾ­ക്കു് എന്തു സം­ഭ­വി­ച്ചു?
നി­സ്സാർ അ­ഹ­മ്മ­ദ്
images/nissar-bujee-01.png

ആ­ധു­നി­ക പൗ­ര­സ­മൂ­ഹ­ങ്ങ­ളിൽ ജാതി-​മത-വർഗ്ഗ ഭേ­ദ­മെ­ന്യേ പൗ­ര­ജ­ന­ങ്ങ­ളെ അ­ഭി­സം­ബോ­ധ­ന ചെ­യ്തു­കൊ­ണ്ടു് ഉ­യർ­ന്നു­വ­ന്ന ഒരു പൊ­തു­മ­ണ്ഡ­ല­ത്തി­ലാ­ണു് ബു­ദ്ധി­ജീ­വി എന്നു കേ­ര­ളീ­യർ വി­ളി­ക്കു­ന്ന സം­വർ­ഗ­ത്തി­ന്റെ പ്ര­ഭ­വ­സ്ഥാ­നം. വ­ള­രെ­യേ­റെ വി­ശേ­ഷ­ണ­ങ്ങ­ളോ­ടെ ക­ഴി­ഞ്ഞ നൂ­റ്റാ­ണ്ടി­ന്റെ ഉ­ത്ത­രാർ­ദ്ധ­ത്തി­ലും ഈ നൂ­റ്റാ­ണ്ടി­ന്റെ തു­ട­ക്ക­ത്തി­ലു­മാ­യി പൊ­തു­മ­ണ്ഡ­ല­ങ്ങൾ പലതും കേ­ര­ള­ത്തി­ലും ഉ­യർ­ന്നു­വ­ന്ന­താ­യി നാം കാ­ണു­ന്നു. ഏ­തെ­ങ്കി­ലും ജാ­തി­യി­ലെ­യോ മ­ത­ത്തി­ലെ­യോ സാമൂഹിക-​സാമ്പത്തിക വർ­ഗ്ഗ­ത്തി­ലെ­യോ ലിം­ഗ­വി­ഭാ­ഗ­ങ്ങ­ളി­ലെ­യോ അം­ഗ­ങ്ങ­ളെ­യ­ല്ല ഈ പൊ­തു­മ­ണ്ഡ­ല­ങ്ങൾ അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ന്ന­തു്. അ­തി­നൊ­രു വി­ശ്വ­സ്വ­ഭാ­വ­മു­ണ്ടു്. മ­നു­ഷ്യ­രാ­വു­ക. ഒരേ പൗ­ര­സ­മൂ­ഹ­ത്തിൽ അം­ഗ­മാ­വു­ക, ഒരേ ഭാഷ സം­സാ­രി­ക്കു­ക എ­ന്നി­ങ്ങ­നെ ചില മുൻ­വ്യ­വ­സ്ഥ­കൾ മാ­ത്ര­മേ അതു വ­യ്ക്കു­ന്നു­ള്ളൂ. ഈ പൊ­തു­മ­ണ്ഡ­ല­ത്തി­ന്റെ നി­യ­മ­ങ്ങ­ളാ­ണു് ബു­ദ്ധി­ജീ­വി­യും നിർ­വ്വ­ച­ന­പ്ര­കാ­രം അ­നു­സ­രി­ക്കു­ന്ന­തു്. അയാളെ ച­രി­ത്ര­വു­മാ­യി ബ­ന്ധി­പ്പി­ക്കു­ന്ന ഒരേ ഒരു കണ്ണി ഭാ­ഷ­യാ­ണു്. അ­ച്ഛ­ന­മ്മ­മാ­രെ­യോ മ­ന്ത്രി­യെ­യോ നീ­തി­പ­തി­യെ­യോ അ­ദ്ധ്യാ­പ­ക­രെ­യോ ഉ­ണ്ടാ­ക്കു­ന്ന­തു­പോ­ലെ ബു­ദ്ധി­ജീ­വി­യെ ഉ­ണ്ടാ­ക്കു­ന്ന ഒരു സാ­മൂ­ഹി­ക­സ്ഥാ­പ­നം അ­ല്ലെ­ങ്കിൽ പ്ര­യോ­ഗം ഇല്ല. അ­തു­കൊ­ണ്ടു് ബു­ദ്ധി­ജീ­വി­യെ­ന്ന­തു് ഒരു വ്യ­ക്തി അ­യാ­ളു­ടെ സ്വ­ച്ഛ­ന്ദ­മാ­യ തെ­ര­ഞ്ഞെ­ടു­പ്പി­ലൂ­ടെ എ­ത്തി­ച്ചേ­രു­ന്ന ഒരു സ്ഥാ­ന­മാ­ണു്. ഒരു ജാ­തി­യു­ടെ­യോ മ­ത­ത്തി­ന്റെ­യോ സാമൂഹിക-​സാമ്പത്തിക വി­ഭാ­ഗ­ത്തി­ന്റെ­യോ ലിം­ഗ­വി­ഭാ­ഗ­ത്തി­ന്റെ­യോ പ്ര­തി­നി­ധി­യാ­യി­ട്ട­ല്ല അയാൾ ഈ സ്ഥാ­ന­ത്തു് എ­ത്തി­ച്ചേ­രു­ന്ന­തു് എ­ന്ന­തി­നാൽ അയാൾ ച­രി­ത്ര­ത്തെ ഒ­റ്റ­യ്ക്കാ­ണു് എ­തി­രി­ടു­ന്ന­തു്. അ­തു­കൊ­ണ്ടു് ബു­ദ്ധി­ജീ­വി­കൾ സാ­മാ­ന്യേ­ന സ്വയം മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ പ്ര­തി­നി­ധി­യാ­യി കാ­ണു­ന്നു. ആരുടെ ചേ­രി­യിൽ എന്ന ചോ­ദ്യ­ത്തി­നു് എം.ഗോ­വി­ന്ദൻ കൊ­ടു­ത്ത പ്ര­സി­ദ്ധ­മാ­യ മ­റു­പ­ടി ബു­ദ്ധി­ജീ­വി­യു­ടെ നി­ല­പാ­ടി­ന്റെ ഒരു മാ­തൃ­ക­യാ­ണു്. ഒരു അ­മ്മ­യോ, ഭാ­ര്യ­യോ, അ­ഭി­ഭാ­ഷ­ക­യോ, അ­ധ്യാ­പി­ക­യോ, പ­ത്ര­പ്ര­വർ­ത്ത­ക­യോ, ചു­മ­ട്ടു­തൊ­ഴി­ലാ­ളി­യോ ആ­യി­രു­ന്നു­കൊ­ണ്ടു­ത­ന്നെ ഒ­രാൾ­ക്കു് ബു­ദ്ധി­ജീ­വി­യാ­വാൻ അ­വ­സ­ര­വും സ്വാ­ത­ന്ത്ര്യ­വും നൽ­കു­ന്ന ഒരു ഘ­ട­ന­യാ­ണു് പൗ­ര­സ­മൂ­ഹ­ത്തി­ന്റേ­തു് എ­ന്നു് പ­റ­യ­പ്പെ­ടു­ന്നു. എ­ന്നാൽ പൗ­ര­സ­മൂ­ഹ­ത്തെ ഒരു ബോ­ധ­വി­ഷ­യ­മാ­യി നി­ല­നിർ­ത്തു­ക­യും പു­ന­രു­ത്പാ­ദി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന ആ­ശ­യ­വി­നി­മ­യോ­പാ­ധി­കൾ സ്വാ­യ­ത്ത­മാ­ക്കു­ന്ന വി­ഭാ­ഗ­ങ്ങ­ളിൽ നി­ന്നാ­ണു് ബു­ദ്ധി­ജീ­വി­കൾ ഉ­ണ്ടാ­വാൻ സാ­ദ്ധ്യ­ത. ഈ ആ­ശ­യ­വി­നി­മ­യോ­പാ­ധി­ക­ളിൽ മു­ഖ്യം ഭാ­ഷ­യാ­യ­തു­കൊ­ണ്ടു് അതിൽ വി­ശി­ഷ്ട­മാ­യ ശി­ക്ഷ­ണം നേടിയ വി­ഭാ­ഗ­ങ്ങൾ ബു­ദ്ധി­ജീ­വി­പ­ദ­ത്തി­ലെ­ത്തി­ച്ചേ­രാൻ കൂ­ടു­തൽ മൂ­ല­ധ­നം ഉ­ള്ള­വ­രാ­ണു്. അ­തു­കൊ­ണ്ടു് സാം­സ്കാ­രി­ക­മാ­യ അ­സ­മ­ത്വ­വും ബു­ദ്ധി­ജീ­വി­ക­ളെ സൃ­ഷ്ടി­ക്കു­ന്ന­തി­നു­ള്ള ഒരു അ­വ­ശ്യ­നി­ല­യാ­ണു്. പൗ­ര­സ­മൂ­ഹ­ത്തി­ന്റെ ഘടന, വി­വാ­ദ­ങ്ങ­ളെ­യും സം­വാ­ദ­ങ്ങ­ളെ­യും അ­നു­വ­ദി­ക്കു­ന്നു­വെ­ന്നാ­ണു് വ­യ്പ്പു്. അ­തേ­സ­മ­യം അ­ത്ത­രം വി­വാ­ദ­ങ്ങ­ളി­ലേ­ക്കു് ക­ക്ഷി­ക­ളാ­യി ക­ട­ന്നു­വ­രാ­നു­ള്ള യോ­ഗ്യ­ത­യും അർ­ഹ­ത­യും എല്ലാ പൗ­ര­ന്മാർ­ക്കും അതു നൽ­കു­ന്നി­ല്ല. ഈ സാം­സ്കാ­രി­ക മൂ­ല­ധ­നം സ്വാ­യ­ത്ത­മാ­ക്കാൻ സാ­ദ്ധ്യ­ത­യു­ള്ള മ­ധ്യ­വർ­ഗ്ഗ­ത്തിൽ നി­ന്നാ­ണു് അ­തു­കൊ­ണ്ടു് ബു­ദ്ധി­ജീ­വി­കൾ ഉ­ണ്ടാ­കു­ന്ന­തു്.

മ­ധ്യ­വർ­ഗ്ഗ­ത്തിൽ നി­ന്നു­ത­ന്നെ ബു­ദ്ധി­ജീ­വി­കൾ ഉ­ണ്ടാ­വും എ­ന്ന­തു് അ­നി­വാ­ര്യ­മ­ല്ല. മ­ധ്യ­വർ­ഗ്ഗ­ത്തിൽ­പ്പെ­ടു­ന്ന­തു­കൊ­ണ്ടു് ഒരാൾ ബു­ദ്ധി­ജീ­വി­യാ­ക­ണ­മെ­ന്നി­ല്ല. അ­ധ്യാ­പ­കർ മുതൽ അ­ഭി­ഭാ­ഷ­കർ വ­രെ­യു­ള്ള ഔ­ദ്യോ­ഗി­ക വി­ഭാ­ഗ­ങ്ങൾ ബൗ­ദ്ധി­ക­വർ­ഗ്ഗ­മാ­ണു്. അ­തോ­ടൊ­പ്പം മ­ധ്യ­വർ­ഗ്ഗ­ത്തി­ന്റെ പ്രാ­തി­നി­ധ്യ­സ്വ­ഭാ­വ­മു­ള്ള വി­ഭാ­ഗ­ങ്ങ­ളും. അ­തു­പോ­ലെ രാ­ഷ്ട്രീ­യ­നേ­താ­ക്ക­ളും എ­ഴു­ത്തു­കാ­രും ബൗ­ദ്ധി­ക­വർ­ഗ്ഗ­മാ­ണു്. എ­ന്നാൽ ആ­ധു­നി­ക­ത­യു­ടേ­യും അ­തി­ലൂ­ടെ രൂ­പ­പ്പെ­ട്ട പൗ­ര­സ­മൂ­ഹ­സം­ക­ല്പ­ത്തി­ന്റെ­യും ത­ത്ത്വ­ങ്ങൾ വച്ചു നോ­ക്കി­യാൽ ഒരു ബു­ദ്ധി­ജീ­വി­ക്കു് ബൗ­ദ്ധി­ക­വർ­ഗ്ഗ­ത്തി­ലെ അം­ഗ­ത്വ­ത്തെ­ക്കാൾ കൂടിയ ചില ഗു­ണ­ങ്ങൾ ഉ­ണ്ടാ­വേ­ണ്ടി­യി­രി­ക്കു­ന്നു. സ്വ­ന്തം പ്ര­വർ­ത്ത­ന­മേ­ഖ­ല­യ്ക്കു പു­റ­ത്തു് തന്റെ ധി­ഷ­ണാ­പ­ര­മാ­യ താ­ത്പ­ര്യ­ത്തെ വ്യാ­പി­പ്പി­ക്കു­ക­യും ഭൗ­തി­ക­മാ­യ ലാ­ഭേ­ച്ഛ­യ്ക്കു് പകരം ധാർ­മ്മി­ക­മാ­യ പ്ര­തി­ജ്ഞാ­ബ­ദ്ധ­ത­യും സാ­മൂ­ഹി­ക­മാ­യ ഉ­ത്ത­ര­വാ­ദി­ത്ത­വും സ്വ­ന്തം പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ പ്രേ­ര­ക­മാ­യി­ട്ടെ­ടു­ക്കു­ക­യും ചെ­യ്യു­ന്ന വ്യ­ക്തി­യാ­ണു് ബു­ദ്ധി­ജീ­വി. ഈ അർ­ത്ഥ­ത്തിൽ നോ­ക്കി­യാൽ ഔ­ദ്യോ­ഗി­ക­മാ­യ സ­മർ­പ്പ­ണ­ബു­ദ്ധി കാ­ണി­ക്കു­ന്ന­തു­കൊ­ണ്ടോ രാ­ഷ്ട്രീ­യ പ്ര­സ്ഥാ­ന­ത്തി­ന്റെ ഭാ­ഗ­മാ­യി വർ­ത്തി­ക്കു­ന്ന­തു­കൊ­ണ്ടോ മാ­ത്രം ഒരാൾ ബു­ദ്ധി­ജീ­വി­യാ­വു­ന്നി­ല്ല. ബൗ­ദ്ധി­ക­മാ­യ പ്ര­വർ­ത്ത­നം ഉ­പ­ജീ­വ­ന­മാർ­ഗ്ഗ­മാ­യി സ്വീ­ക­രി­ച്ച­വ­രാ­ണു് ഔ­ദ്യോ­ഗി­ക ബൗ­ദ്ധി­ക­വർ­ഗ്ഗം. പാർ­ട്ടി­യു­ടെ ച­ട്ട­ങ്ങൾ­ക്കും താ­ത്പ­ര്യ­ങ്ങൾ­ക്കും സ്വ­ന്തം പ്ര­വർ­ത്ത­ന­ങ്ങ­ളെ നി­യ­ന്ത്രി­ക്കാൻ വി­ട്ടു­കൊ­ടു­ക്കു­ന്ന­വ­രാ­ണു് രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­കർ. സാ­ഹി­ത്യ­ര­ച­ന­യി­ലേർ­പ്പെ­ടു­ന്ന­വ­രു­ടെ പ്ര­വർ­ത്ത­ന­മേ­ഖ­ല­യാ­ക­ട്ടെ സാ­ഹി­ത്യ­രൂ­പ­ത്തോ­ടു­ള്ള സൃ­ഷ്ടി­പ­ര­മാ­യ സ­മർ­പ്പ­ണ­ത്താൽ സ്വാ­ഭാ­വി­ക­മാ­യി സം­കു­ചി­ത­മാ­ണു്. ഒരാളെ ബു­ദ്ധി­ജീ­വി­യാ­യി തി­രി­ച്ച­റി­യാൻ അ­യാ­ളു­ടെ പ്ര­വർ­ത്ത­ന­മേ­ഖ­ല ഒരു സൂ­ച­ക­മാ­യി­ട്ടെ­ടു­ത്തു­കൂ­ടാ എ­ന്നു് ഇ­തു­കൊ­ണ്ടു് വ്യ­ക്ത­മാ­ണു്. എ­ന്നാൽ ഒരാളെ ബു­ദ്ധി­ജീ­വി­യാ­യി അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന കീ­ഴ്‌­വ­ഴ­ക്ക­ങ്ങൾ ഒരു സ­മൂ­ഹ­ത്തിൽ നി­ല­വി­ലു­ണ്ടാ­കും. ചില സാ­മൂ­ഹി­ക­മാ­യ കീ­ഴ്‌­വ­ഴ­ക്ക­ങ്ങ­ളെ ബൗ­ദ്ധി­ക­മാ­യ ന്യാ­യീ­ക­ര­ണ­ങ്ങ­ളോ­ടെ, ലം­ഘി­ച്ചു ജീ­വി­ക്കു­ന്ന വ്യ­ക്തി­ക­ളെ ഇ­പ്ര­കാ­രം ബു­ദ്ധി­ജീ­വി­യാ­യി അ­ട­യാ­ള­പ്പെ­ടു­ത്താ­റു­ണ്ടു്. അ­ത്ത­ര­ത്തി­ലു­ള്ള ഒരു വ്യ­ക്തി സ­മൂ­ഹ­ത്തിൽ നിർ­വ്വ­ഹി­ക്കു­ന്ന ധർ­മ്മ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം വളരെ അ­വ്യ­ക്ത­ത നി­ല­നിൽ­ക്കു­ന്നു.

images/nissar-bujee-02.png

ബു­ദ്ധി­ജീ­വി­ക­ളാ­യി വ്യ­ക്തി­ക­ളെ അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന മുഖ്യ സ­ന്ദർ­ഭം മാ­ധ്യ­മ­ങ്ങ­ളിൽ ക­ട­ന്നു­വ­രു­ന്ന അ­വ­രു­ടെ പ്ര­തി­ബിം­ബ­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­ണു്. മാ­ധ്യ­മ­ങ്ങൾ ഇ­ന്ന­യി­ന്ന­യാ­ളു­കൾ ബു­ദ്ധി­ജീ­വി­ക­ളാ­ണെ­ന്നു് അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന­തി­ലൂ­ടെ ബു­ദ്ധി­ജീ­വി­ക­ളാ­യി തി­രി­ച്ച­റി­യ­പ്പെ­ടു­ന്ന­വ­രാ­ണു് ആ പേ­രി­ല­റി­യ­പ്പെ­ടു­ന്ന മി­ക്ക­വ­രും. മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ ആ­ശ­യ­പ്ര­കാ­ശ­നം ന­ട­ത്തു­ന്ന ഒരാൾ സ്വാ­ഭാ­വി­ക­മാ­യി ഈ പ­ദ­വി­യി­ലേ­യ്ക്കു് എ­ത്തി­ച്ചേ­ര­ണ­മെ­ന്നി­ല്ല. അ­തി­നു്, പത്ര-​മാസികകളും (ഇ­പ്പോൾ) ഇ­ല­ക്ട്രോ­ണി­ക് മാ­ധ്യ­മ­ങ്ങ­ളും അ­ങ്ങ­നെ­ത്ത­ന്നെ അവരെ അ­ട­യാ­ള­പ്പെ­ടു­ത്തി­യി­രി­ക്ക­ണം. ഇ­പ്ര­കാ­രം ന­മ്മു­ടെ ബു­ദ്ധി­ജീ­വി­ക­ളിൽ ഒരു വലിയ വി­ഭാ­ഗം മാ­ധ്യ­മ­ങ്ങ­ളു­ടെ ഉ­ത്പ­ന്ന­ങ്ങ­ളാ­ണു്. മാ­ധ്യ­മ­ബു­ദ്ധി­യാ­ണു് ഫ­ല­ത്തിൽ അ­വ­രു­ടെ ഉ­ത്പാ­ദ­കർ. വി­ല്പ­ന­യു­ടെ നി­ര­വ­ധി ത­ന്ത്ര­ങ്ങ­ളിൽ ഒ­ന്നാ­യി ഈ ഉ­ത്പാ­ദ­ന­ത്തെ വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന­താ­ണു്. ത­ങ്ങൾ­ക്കു് ഹി­ത­ക­ര­മാ­യ വി­ഷ­യ­ങ്ങ­ളെ­യും ത­ങ്ങൾ­ക്കു് നി­യ­ന്ത്രി­ക്കാ­വു­ന്ന ബു­ദ്ധി­ജീ­വി­ബിം­ബ­ങ്ങ­ളെ­യും ജ­ന­മ­ധ്യ­ത്തി­ലേ­ക്കു് പ്ര­ക്ഷേ­പി­ക്കാ­നും അ­ഭി­പ്രാ­യ­സ്വ­രൂ­പ­ണം ന­ട­ത്താ­നും പ­ത്ര­ങ്ങ­ളും ടെ­ലി­വി­ഷ­നും പോ­ലു­ള്ള മീഡിയ ആർ­ജ്ജി­ക്കു­ന്ന ശേ­ഷി­യെ മീ­ഡി­യ­യു­ടെ ഭരണം അഥവാ മീ­ഡി­യോ­ക്ര­സി എന്നു വി­ളി­ക്കാം. മീ­ഡി­യോ­ക്രി­റ്റി എന്ന ഇം­ഗ്ലീ­ഷ് വാ­ക്കു­മാ­യു­ള്ള ഇ­തി­ന്റെ സാ­ദൃ­ശ്യം കൂടി ക­ണ­ക്കി­ലെ­ടു­ത്തു­കൊ­ണ്ടാ­ണു് ഈ വാ­ക്കു് പ്ര­യോ­ഗി­ക്കു­ന്ന­തു്. മാ­ധ്യ­മോ­ത്പ­ന്ന­മാ­യ ബു­ദ്ധി­ജീ­വി അ­തു­കൊ­ണ്ടു് സാ­ധാ­ര­ണ­ത്വ­ത്തി­ന്റെ പ­കർ­പ്പു­ക­ളാ­ണു്. മീ­ഡി­യ­യു­ടെ അ­ല­ങ്കാ­ര­ങ്ങൾ അ­ണി­ഞ്ഞ് ന­ട­ത്തു­ന്ന പ്ര­ക­ട­ന­ങ്ങ­ളാ­ണു് അവർ സാ­ധാ­ര­ണ­ക്കാ­രിൽ നി­ന്നു് വ്യ­ത്യ­സ്ത­രാ­ണെ­ന്ന പ്ര­തീ­തി ജ­നി­പ്പി­ക്കു­ന്ന­തു്.

‘മാ­ധ്യ­മ­ങ്ങ­ളു­ടെ ഉ­ത്പ­ന്ന­മാ­ണു് ബു­ദ്ധി­ജീ­വി’ എന്ന ആശയം പ്ര­സ­ക്ത­മാ­ക്കു­ന്ന മ­റ്റൊ­രു സ­ന്ദർ­ഭം എ­ന്തു­ത­രം പ്രാ­ഗ­ല്ഭ്യ­മാ­ണ്—ശേ­ഷി­യാ­ണ്—ഒരു വ്യ­ക്തി­യെ ബു­ദ്ധി­ജീ­വി­യാ­ക്കു­ന്ന­തു് എന്ന ചോ­ദ്യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­കു­ന്നു. ബു­ദ്ധി­ജീ­വി­ക്കു് ഒരു പ്ര­ത്യേ­ക തരം പ്രാ­ഗ­ല്ഭ്യം അ­നി­വാ­ര്യ­മാ­ണു് എ­ന്ന­തു് സ­ത്യ­മാ­ണു്. ഏ­തെ­ങ്കി­ലും ബൗ­ദ്ധി­ക­മേ­ഖ­ല­യി­ലു­ള്ള ശി­ക്ഷ­ണം അ­യാൾ­ക്കു് അ­ത്യാ­വ­ശ്യ­മാ­യും ഉ­ണ്ടാ­യി­രി­ക്ക­ണം. എ­ന്നാൽ ഏ­തെ­ങ്കി­ലും മേ­ഖ­ല­യി­ലു­ള്ള തന്റെ ധി­ഷ­ണാ­പ­ര­മാ­യ ശി­ക്ഷ­ണം കാ­ര്യ­കാ­ര­ണ­വി­വേ­ച­ന­ത്തോ­ടെ മറ്റു മേ­ഖ­ല­യിൽ വ്യാ­പി­പ്പി­ക്കാ­നു­ള്ള ക­ഴി­വും (പ്രേ­ര­ണ­യും) അയാളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഒ­ഴി­ച്ചു­കൂ­ടാ­നാ­വാ­ത്ത ഗു­ണ­മാ­ണു്. ഈ ഗു­ണ­ങ്ങ­ളിൽ അല്പം സാം­കേ­തി­ക­ത്വം അ­ന്തർ­ഭ­വി­ച്ചി­ട്ടു­ണ്ടെ­ന്ന­തു് ശ­രി­യാ­ണു്. അ­തു­കൊ­ണ്ടു്, ഒരു വ്യ­ക്തി­യു­ടെ ഏ­ത­ദ്വി­ഷ­യ­ക­മാ­യ പ്രാ­ഗ­ല്ഭ്യ­വും അയാൾ മാ­ധ്യ­മ­ദ്വാ­രാ ആർ­ജ്ജി­ക്കു­ന്ന ബു­ദ്ധി­ജീ­വി­പ­ദ­വി­യും ത­മ്മി­ലു­ള്ള താ­ര­ത­മ്യം പ്ര­സ­ക്ത­മാ­ണു്. ഈ താ­ര­ത­മ്യം ന­ട­ത്തു­മ്പോൾ മാ­ത്ര­മേ, മാ­ധ്യ­മോ­ത്പ­ന്ന­മാ­യ ബു­ദ്ധി­ജീ­വി­യു­ടെ യ­ഥാർ­ത്ഥ­ശേ­ഷി­ക­ളും ബു­ദ്ധി­ജീ­വി­യാ­വാൻ അ­യാൾ­ക്ക­വ­ശ്യം വേണ്ട പ്രാ­ഗ­ല്ഭ്യ­വും ത­മ്മി­ലു­ള്ള വി­പ­രീ­താ­നു­പാ­തം തെ­ളി­ഞ്ഞു­വ­രൂ. ബു­ദ്ധി­ജീ­വി­ക­ളെ ഉ­ത്പാ­ദി­പ്പി­ക്കാൻ മാ­ധ്യ­മ­ങ്ങൾ­ക്കു് പ്ര­സ്തു­ത പ്രാ­ഗ­ല്ഭ്യ­ത്തെ ക­ണ­ക്കി­ലെ­ടു­ക്കേ­ണ്ട­താ­യി­ട്ടി­ല്ല എ­ന്ന­താ­ണു് സത്യം. മ­റി­ച്ച് പ്ര­ക്ഷേ­പ­ണ­ത്തി­നാ­വ­ശ്യ­മാ­യ ഘ­ട­ക­ങ്ങൾ ഒ­ത്തു­ചേർ­ന്നി­ട്ടു­ണ്ടോ എന്നു നോ­ക്കി­യാൽ മതി. പ­ര­സ്യ­ചി­ത്ര­ങ്ങ­ളിൽ പ്ര­ക്ഷേ­പി­ക്ക­പ്പെ­ടു­ന്ന ഉ­ത്പ­ന്ന­ങ്ങ­ളു­ടെ പ്ര­തി­ബിം­ബ­ങ്ങൾ നോ­ക്കു­ക. ഉ­ത്പ­ന്ന­ങ്ങ­ളു­ടെ യ­ഥാർ­ത്ഥ ഗു­ണ­വും പ്ര­തി­ബിം­ബ­ത്തി­ലൂ­ടെ പ്ര­ക്ഷേ­പി­ക്ക­പ്പെ­ടു­ന്ന ഗു­ണ­വും ത­മ്മിൽ സ­മാ­നു­പാ­തം ആ­വ­ശ്യ­മേ­യി­ല്ല. മാ­ധ്യ­മ­ങ്ങ­ളി­ലെ പ്ര­തി­ബിം­ബ­ങ്ങൾ അ­ങ്ങ­നെ­യു­ള്ള ഒരു സ­മ­വാ­ക്യ­ത്തി­ലൂ­ടെ­യ­ല്ല ഉ­ത്പാ­ദി­പ്പി­ക്ക­പ്പെ­ടു­ന്ന­തു്.

images/nissar-bujee-03.png

ബു­ദ്ധി­ജീ­വി­ക­ളു­ടെ പ്ര­തി­ബിം­ബം ഇ­പ്ര­കാ­ര­മ­ല്ല മാ­ധ്യ­മ­ങ്ങ­ളിൽ വ­രു­ന്ന­തു് എന്ന ഒരു വാദം കൊ­ണ്ടു­വ­രാം. മാ­ധ്യ­മേ­ത­ര­മാ­യ പൊ­തു­മ­ണ്ഡ­ല­ങ്ങ­ളിൽ മു­മ്പേ­ത­ന്നെ നി­ല­നിൽ­ക്കു­ന്ന ബ­ന്ധ­ങ്ങ­ളി­ലൂ­ടെ പ്ര­തി­ഷ്ഠാ­പി­ത­മാ­യ പ്ര­തി­ബിം­ബ­ങ്ങ­ളാ­ണു് മാ­ധ്യ­മ­ങ്ങൾ ഒ­പ്പി­യെ­ടു­ക്കു­ന്ന­തു് എ­ന്നാ­ണു് വാദം. ഇതു് ഭാ­ഗി­ക­മാ­യി സ­ത്യ­മാ­ണു്, എ­ന്നാൽ ഏ­തൊ­ക്കെ­യാ­ണു് ഈ പൊ­തു­മ­ണ്ഡ­ല­ങ്ങൾ? ഈ പൊ­തു­മ­ണ്ഡ­ല­ങ്ങ­ളു­മാ­യി മാ­ധ്യ­മ­ങ്ങൾ എ­ങ്ങ­നെ പ­രി­ച­യ­പ്പെ­ടു­ന്നു? മാ­ധ്യ­മ­ങ്ങൾ അ­വി­ടെ­യും ചില അ­ട­യാ­ള­പ്പെ­ടു­ത്ത­ലു­കൾ ന­ട­ത്തു­ന്നു­ണ്ടെ­ന്നു് ഈ ചോ­ദ്യ­ങ്ങൾ­ക്കു് ഉ­ത്ത­ര­മ­ന്വേ­ഷി­ക്കു­മ്പോൾ വ്യ­ക്ത­മാ­കും. സാ­മൂ­ഹി­ക­സം­ഭ­വ­ങ്ങ­ളു­ടെ മാ­ധ്യ­മ­നിർ­ദ്ധാ­ര­ണം എ­ന്നു് ഇതിനു പേ­രു­കൊ­ടു­ക്കാം. അ­താ­യ­തു് മാ­ധ്യ­മ­ങ്ങൾ സാ­മൂ­ഹി­ക­സം­ഭ­വ­ങ്ങ­ളെ നി­ഷ്ക­ള­ങ്ക­മാ­യി ഒ­പ്പു­ക­യ­ല്ല, മ­റി­ച്ച് വി­വേ­ച­ന­പൂർ­വ്വം തെ­ര­ഞ്ഞെ­ടു­ക്കു­ക­യാ­ണു്, നിർ­ദ്ധാ­ര­ണം ന­ട­ത്തു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. അ­ത്ത­ര­ത്തി­ലു­ള്ള ഒരു നിർ­ദ്ധാ­ര­ണ­വി­ഷ­യ­മാ­ണു് ബു­ദ്ധി­ജീ­വി­യു­ടെ പ്ര­തി­ബിം­ബം. ഇ­വി­ടെ­യാ­ണു് പ­ര­സ്യ­ങ്ങ­ളു­ടെ ത­ന്ത്രം വി­ജ­യി­ക്കു­ന്ന­തു്. വിവരം കൊ­ടു­ക്കു­ക­യാ­ണെ­ന്നു് തോ­ന്നി­പ്പി­ക്കും, സു­ഖാ­നു­ഭ­വം ത­രു­ക­യാ­ണെ­ന്നു് തോ­ന്നും. അതേ സമയം ഉൽ­പ­ന്ന­ങ്ങ­ളു­ടെ ബിം­ബാ­രോ­ഹ­ണ­വും ന­ട­ക്കും.

ഈ ബു­ദ്ധി­ജീ­വി നിർ­മ്മി­തി­യിൽ പ്ര­ത്യ­യ­ശാ­സ്ത്ര­ങ്ങ­ളു­ടെ ഭൂമിക എ­ന്താ­ണു് എ­ന്ന­ന്വേ­ഷി­ക്കു­മ്പോൾ മ­റ്റൊ­രു പ്ര­ധാ­ന വ­സ്തു­ത തെ­ളി­ഞ്ഞു­വ­രും. ബു­ദ്ധി­ജീ­വി­ക­ളു­ടെ ഒരു മുഖ്യ ധർ­മ്മ­മാ­യി പ­റ­യ­പ്പെ­ടു­ന്ന­തു് അവർ പൊ­തു­ജ­ന­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ത്തെ സ്വ­രൂ­പി­ക്കു­ന്നു­വെ­ന്ന­താ­ണ­ല്ലോ. ഇ­ന്ന­വർ­ക്കു് അ­തി­നു് ക­ഴി­യു­ന്നു­ണ്ടോ എന്ന ചോ­ദ്യം ബു­ദ്ധി­ജീ­വി­ക­ളു­ടെ മാ­ധ്യ­മ­നി­ര­പേ­ക്ഷ­പ­ര­മാ­യ ശ­ക്തി­യേ­യും മാ­ധ്യ­മ­ങ്ങ­ളു­ടെ സാ­മൂ­ഹി­ക­മാ­യ നി­ഷ്ക­ള­ങ്ക­ത­യേ­യും സം­ശ­യി­ക്കാ­വു­ന്ന ഒരു സാ­ഹ­ച­ര്യ­ത്തി­ലാ­ണു് ഉ­ന്ന­യി­ക്ക­പ്പെ­ടേ­ണ്ട­തു്. ഏതു ത­ര­ത്തി­ലു­ള്ള അ­ഭി­പ്രാ­യ­ങ്ങ­ളാ­ണു് പ്ര­ക്ഷേ­പി­ക്ക­പ്പെ­ടാൻ യോ­ഗ്യ­മാ­യി മാ­ധ്യ­മ­ങ്ങൾ കാ­ണു­ന്ന­തു് എ­ന്ന­തു് പ്ര­ത്യ­യ­ശാ­സ്ത്ര­പ­ര­മാ­യ പ്ര­ശ്ന­മാ­ണു്. വി­ല്പ­ന മാ­ത്ര­മ­ല്ല പ്ര­ശ്ന­മാ­വു­ക എ­ന്നർ­ത്ഥം. തെ­ര­ഞ്ഞെ­ടു­പ്പു് ഇ­വി­ടെ­യും ന­ട­ക്കു­ന്നു. അ­ഭി­പ്രാ­യ സം­ഘ­ട്ട­ന­ങ്ങൾ ഉ­ദ്വേ­ഗ­പൂർ­ണ്ണ­മാ­ണു്. അവ വി­ല്പ­ന­യ്ക്കു് ആ­ക്ക­വും കൂ­ട്ടാം. എ­ന്നാൽ ഏ­തൊ­ക്കെ­യാ­ണു് ഈ അ­ഭി­പ്രാ­യ­ങ്ങൾ എ­ന്ന­തു് നിർ­ദ്ധാ­ര­ണം ചെ­യ്യ­പ്പെ­ടു­ന്നു. ശ്ര­ദ്ധാ­പൂർ­വ്വ­മാ­യ ഒരു സെൻ­സ­റി­ങ് പ്ര­വർ­ത്തി­ക്കു­ന്നു­വെ­ന്ന­ല്ല വി­വ­ക്ഷ. മുൻ­കൂ­ട്ടി ത­യ്യാ­റാ­ക്കി­യ­തും ചോ­ദ്യം ചെ­യ്യാ­തെ പിൻ­തു­ടർ­ന്നു­പോ­ന്ന­തു­മാ­യ ചില സ­മ­വാ­ക്യ­ങ്ങൾ­ക്കോ ഫോർ­മാ­റ്റി­നോ ഒ­പ്പി­ച്ചാ­യി­രി­ക്കും ഈ നിർ­ദ്ധാ­ര­ണം. ഈ അർ­ത്ഥ­ത്തിൽ മാ­ത്ര­മേ അതു നി­ഷ്ക­ള­ങ്ക­മാ­കു­ന്നു­ള്ളൂ. ഫോർ­മാ­റ്റി­ലാ­ണു് പ്ര­ത്യ­യ­ശാ­സ്ത്രം അ­ട­ങ്ങി­യി­രി­ക്കു­ന്ന­തു്. മാ­ധ്യ­മ­ങ്ങൾ എന്തു വി­ശ്വ­സി­ക്കു­ന്നു­വെ­ന്ന­തു് അവർ ഏതു തരം അ­ഭി­പ്രാ­യ­ങ്ങൾ പ­റ­യു­ന്ന­വ­രെ, ഏ­താ­ളു­ക­ളാ­യാ­ലും അവർ പ­റ­യു­ന്ന ഏതു് അ­ഭി­പ്രാ­യ­ങ്ങ­ളെ, പ്ര­ക്ഷേ­പി­ക്കാൻ പ്ര­വ­ണ­ത കാ­ട്ടു­ന്നു എ­ന്ന­തിൽ പ്ര­തി­ഫ­ലി­ക്കു­ന്നു.

മാ­ധ്യ­മ­ലോ­ക­ത്തി­ലെ ബു­ദ്ധി­ജീ­വി (അ­ങ്ങ­നെ മാ­ത്ര­മേ ന­മു­ക്കി­ന്നു് ബു­ദ്ധി­ജീ­വി­കൾ ഉള്ളൂ എന്നു വരാം) എന്തു ചെ­യ്യു­ന്നു­വെ­ന്ന ചോ­ദ്യ­ത്തി­നു് നാം ഉ­ത്ത­ര­മ­ന്വേ­ഷി­ക്കു­മ്പോൾ, ബു­ദ്ധി­ജീ­വി­യു­ടെ നിർ­വ്വ­ച­ന­ത്തി­ലെ അ­വ­ശ്യാം­ശ­മാ­യ ധാർ­മ്മി­ക­മാ­യ പ്ര­തി­ജ്ഞാ­ബ­ദ്ധ­ത­യു­ടെ സാം­ഗ­ത്യം ന­മു­ക്കു് അ­വ്യ­ക്ത­മാ­യി­ത്തീ­രു­ന്നു. മാ­ധ്യ­മ­ങ്ങ­ളി­ലെ ബു­ദ്ധി­ജീ­വി­ബിം­ബ­ങ്ങൾ­ക്കു് ധാർ­മ്മി­ക­മാ­യ പ്ര­തി­ജ്ഞാ­ബ­ദ്ധ­ത­യെ­ന്ന മാ­ന­ത്തി­ന്റെ ആ­വ­ശ്യം ഇല്ല. അ­പ്ര­കാ­ര­മാ­ണെ­ന്ന തോ­ന്നൽ സൃ­ഷ്ടി­ക്കു­ക­യാ­ണു് അവിടെ ആ­വ­ശ്യം. ഇ­ന്ന­ത്തെ ബു­ദ്ധി­ജീ­വി­ക­ളു­ടെ സ്വ­ഭാ­വ­ത്തേ­യും മാ­ധ്യ­മ­ങ്ങ­ളു­ടെ പ്ര­ബ­ല­മാ­യ ഒരു ഗു­ണ­ത്തേ­യും ഈ പ്ര­ശ്ന­വി­ഷ­യം ന­മ്മു­ടെ ശ്ര­ദ്ധ­യിൽ പെ­ടു­ത്തു­ന്നു. മാ­ധ്യ­മ­ങ്ങ­ളിൽ പ്ര­ക്ഷേ­പി­ക്ക­പ്പെ­ടു­ന്ന ബിം­ബ­ങ്ങ­ളു­ടെ പ്ര­ക­ട­ന­വും പ്ര­ക­ട­ന­ത്തി­ന്റെ പ്ര­ക­ര­ണ­വും പ്ര­ക്ഷേ­പ­ണ­സം­കേ­ത­ങ്ങ­ളും ചേർ­ന്നാ­ണു് പ്ര­തി­ബിം­ബ­ങ്ങൾ നിർ­മ്മി­ക്ക­പ്പെ­ടു­ന്ന­തു്. സി­നി­മ­യി­ലെ സൂ­പ്പർ­താ­ര­ങ്ങൾ ഉ­ത്പാ­ദി­പ്പി­ക്ക­പ്പെ­ടു­ന്ന­തി­നെ താ­ര­ത­മ്യ­മാ­യി­ട്ടെ­ടു­ക്കാം. മോ­ഹൻ­ലാ­ലി­ന്റെ പ്ര­ക­ട­ന­ങ്ങൾ മാ­ത്ര­മ­ല്ല, ആ പ്ര­ക­ട­ന­ങ്ങ­ളു­ടെ പ്ര­ക­ര­ണ­മാ­യ ക­ഥാ­വി­ഷ­യ­ക­ഥാ­പാ­ത്ര­ങ്ങ­ളും പ്ര­ക്ഷേ­പ­ണ­സം­കേ­ത­ങ്ങ­ളും (ഇവയിൽ സി­നി­മാ­പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളും സി­നി­മ­യെ അ­വ­ലം­ബി­ക്കു­ന്ന പ­ത്ര­മാ­സി­ക­ക­ളും ഇ­ല­ക്ട്രോ­ണി­ക് മാ­ധ്യ­മ­ങ്ങ­ളും ഉൾ­പ്പെ­ടു­ന്നു) ചേർ­ന്നാ­ണു് മോ­ഹൻ­ലാൽ എന്ന സൂ­പ്പർ­താ­ര­ത്തെ നിർ­മ്മി­ക്കു­ന്ന­തു്. യ­ഥാർ­ത്ഥ മോ­ഹൻ­ലാ­ലും (അ­ങ്ങ­നെ­യൊ­ന്നു­ണ്ടോ എ­ന്നു് സം­ശ­യ­മാ­ണു്) ഈ സൂ­പ്പർ­താ­ര­ബിം­ബ­വും ത­മ്മിൽ ഗു­ണ­പ­ര­മാ­യ സ­മാ­നു­പാ­തം ഉ­ണ്ടാ­വ­ണ­മെ­ന്നി­ല്ല. ആളുകൾ അ­നു­ഭ­വി­ക്കു­ക­യും ഉ­പ­ഭോ­ഗി­ക്കു­ക­യും ചെ­യ്യു­ന്ന­തു് ഒരു പ്ര­തി­ബിം­ബം മാ­ത്ര­മാ­യ മോ­ഹൻ­ലാൽ എന്ന സൂ­പ്പർ­താ­ര­ത്തെ­യാ­ണെ­ന്നു് വ്യ­ക്തം. പ്ര­ക­ട­ന­മാ­ണു്, ചില ഭൂ­മി­ക­ക­ളു­ടെ സ­വി­ശേ­ഷ­മാ­യ നിർ­വ്വ­ഹ­ണ­മാ­ണു് സി­നി­മാ­താ­ര­ങ്ങ­ളു­ടെ ആ­രോ­ഹ­ണാ­വ­രോ­ഹ­ണ­ക്ര­മ­ങ്ങൾ നിർ­ണ്ണ­യി­ക്കു­ന്ന­തിൽ മു­ഖ്യ­ശ­ക്തി. ഇ­തി­നോ­ടു് സ­ദൃ­ശ­മാ­ണു് ബു­ദ്ധി­ജീ­വി­ക­ളു­ടെ കാ­ര്യ­വും. മാ­ധ്യ­മ­ങ്ങ­ളി­ലെ ബു­ദ്ധി­ജീ­വി­ക­ളു­ടെ പ്ര­ക­ട­ന­വും ഏതു പ്ര­മേ­യ­ത്തെ­ച്ചൊ­ല്ലി­യാ­ണു് അ­തെ­ന്ന­തും ഏതു വി­ധ­മാ­ണു് അതു പ്ര­ക്ഷേ­പി­ക്ക­പ്പെ­ടു­ന്ന­തെ­ന്ന­തും ബു­ദ്ധി­ജീ­വി­യു­ടെ പ്ര­തി­ബിം­ബ­ത്തെ നിർ­മ്മി­ക്കു­ന്ന­തിൽ നിർ­ണ്ണാ­യ­ക­മാ­ണു്. ഈ സാ­ദൃ­ശ്യ­ക­ല്പ­ന­യു­ടെ ധ്വനി ഇ­താ­ണു്: പ്ര­ക­ട­ന­ത്തിൽ അ­തു­പോ­ലെ­യാ­ണെ­ന്ന തോ­ന്നൽ ഉ­ള­വാ­ക്കി­യാൽ മതി, അതു് ആ­വേ­ണ്ട­തി­ല്ല. ബു­ദ്ധി­ജീ­വി­കൾ ധാർ­മ്മി­ക­മാ­യി പ്ര­തി­ജ്ഞാ­ബ­ദ്ധ­രാ­വേ­ണ്ട­തി­ല്ല. ഏതൽ സ­ദൃ­ശ്യ­മാ­യാൽ മതി.

images/nissar-bujee-04.png

മു­മ്പു പ­റ­ഞ്ഞ­തു­പോ­ലെ ബു­ദ്ധി­ജീ­വി­യു­ടെ ഉ­ത്പാ­ദ­ന­മ­ല്ല, ബു­ദ്ധി­ജീ­വി­യു­ടെ സാ­ദൃ­ശ്യ­വ­ത്ക­ര­ണ­മാ­ണു്. ന­ട­ക്കു­ന്ന­തു്. ബു­ദ്ധി­ജീ­വി­യെ­ന്ന തോ­ന്നൽ മാ­ത്രം സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്നു. സാം­കേ­തി­ക­വി­ദ്യ­യു­ടെ ഏ­റ്റ­വും ഉ­യർ­ന്ന രൂ­പ­ങ്ങ­ളെ അ­വ­ലം­ബി­ക്കു­ന്ന വി­നി­മ­യ മാ­ധ്യ­മ­ങ്ങൾ­ക്കു് എ­ന്തി­നേ­യും സാ­ദൃ­ശ്യ­വ­ത്ക്ക­രി­ക്കാ­നു­ള്ള ക­ഴി­വു് ജ­ന്മ­സി­ദ്ധ­മാ­ണു്. പ­ത്ര­ങ്ങൾ പോ­ലു­ള്ള പൗ­രാ­ണി­ക മാ­ധ്യ­മ­ങ്ങൾ പോലും ഇവയെ അ­നു­ക­രി­ക്കാൻ ശ്ര­മി­ക്കു­ന്നു. അ­തി­നാൽ എല്ലാ മാ­ധ്യ­മ­ങ്ങൾ­ക്കും പ്ര­ത്യ­ക്ഷ­ത്തിൽ ഒരു ഐ­ക­രൂ­പ്യം കാണാം. എ­ന്നാൽ ഈ ഐ­ക­രൂ­പ്യം പ്ര­ത്യ­ക്ഷ­ത്തിൽ മാ­ത്ര­മേ­യു­ള്ളു എ­ന്ന­താ­ണു് വാ­സ്ത­വം. മാ­ധ്യ­മ­ങ്ങ­ളെ ഭ­രി­ക്കു­ന്ന ബ­ല­ത­ന്ത്രം അ­വ­യ്ക്കി­ട­യിൽ വൈ­രു­ദ്ധ്യ­ങ്ങ­ളെ­യും നി­ല­നിർ­ത്തു­ന്നു. ഈ വ­സ്തു­ത ബു­ദ്ധി­ജീ­വി­ക­ളെ സം­ബ­ന്ധി­ച്ച മ­റ്റൊ­രു പ്ര­ധാ­ന സ­ത്യ­ത്തി­ലേ­ക്കു് ജനൽ തു­റ­ക്കു­ന്നു. ഉ­ത്പാ­ദി­പ്പി­ക്കു­ക­യെ­ന്ന­തി­നു പകരം സാ­ദൃ­ശ്യ­പ്പെ­ടു­ക­യെ­ന്ന­താ­ണു് മാ­ധ്യ­മ­ങ്ങ­ളിൽ സം­ഭ­വി­ക്കു­ന്ന­തെ­ങ്കിൽ മാ­ധ്യ­മ­ങ്ങൾ അതു് ചെ­യ്യു­ന്ന­തു് അ­ന്യോ­ന്യം വ്യ­ത്യാ­സ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണു്. ഓ­രോ­ന്നി­നേ­യും അ­ട­യാ­ള­പ്പെ­ടു­ത്തു­മ്പോൾ അവ സ്വയം അ­ട­യാ­ള­പ്പെ­ടു­ത്തി­ക്കൊ­ണ്ടി­രി­ക്കും. മാ­ധ്യ­മ­ങ്ങ­ളിൽ ആ­വിർ­ഭൂ­ത­രാ­കു­ന്ന ബു­ദ്ധി­ജീ­വി­കൾ ഇ­പ്ര­കാ­രം ഒരു ഇരട്ട മു­ദ്ര­ണ­ത്തി­നു് വി­ധേ­യ­രാ­കു­ന്നു. ഈ വ­സ്തു­ത മ­ന­സ്സി­ലാ­ക്കാൻ പ­ര­സ്പ­ര­ബ­ദ്ധ­മാ­യ മൂ­ന്നു സം­ഗ­തി­കൾ ശ്ര­ദ്ധി­ക്കേ­ണ്ട­താ­ണു്. ഒ­ന്നു്, മാ­ധ്യ­മ­ങ്ങൾ­ക്കു് നി­ല­നിൽ­ക്കാൻ അ­വ­യു­ടേ­താ­യ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങൾ സൃ­ഷ്ടി­ക്ക­പ്പെ­ടേ­ണ്ട­തു­ണ്ടു്. ര­ണ്ടു്, ഈ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങൾ നി­ല­നിൽ­ക്കാൻ ഓരോ മാ­ധ്യ­മ­ത്തി­നും മറ്റു മാ­ധ്യ­മ­ങ്ങ­ളിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­കേ­ണ്ട­തു­ണ്ടു്. മൂ­ന്നു്, ഈ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങ­ളു­ടെ ഉ­ള്ള­ട­ക്കം പൊ­തു­ജ­നം എന്ന സം­വർ­ഗ്ഗം ആ­യി­രി­ക്ക­രു­തു്. ദീ­പി­ക­യ്ക്കും ച­ന്ദ്രി­ക­യ്ക്കും ദേ­ശാ­ഭി­മാ­നി­ക്കും സ്വ­ന്ത­മാ­യ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങൾ ഉ­ണ്ടെ­ന്നു് ആരും സ­മ്മ­തി­ക്കും. എ­ന്നാൽ മാ­തൃ­ഭൂ­മി­യും മ­ല­യാ­ള­മ­നോ­ര­മ­യും ഇ­ത്ത­രം നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങ­ളു­ടെ ബ­ല­ത്തിൽ­ത്ത­ന്നെ യാണു് ഓ­ടു­ന്ന­തെ­ന്നു് ഈ പ­ത്ര­ങ്ങ­ളു­ടെ ഉ­ള്ള­ട­ക്കം ദീർ­ഘ­കാ­ല­യ­ള­വിൽ അ­പ­ഗ്ര­ഥി­ച്ചു പ­ഠി­ച്ചാൽ ബോ­ദ്ധ്യ­മാ­വും. ഇ­ത­ര­രു­ടെ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങ­ളി­ലേ­ക്കു് എ­ങ്ങ­നെ അ­ധി­നി­വേ­ശം ന­ട­ത്താം എ­ന്ന­താ­ണു് ഓ­രോ­രു­ത്ത­രും നോ­ക്കു­ന്ന­തു്. ഇ­വ­യെ­ല്ലാം പൊ­തു­ജ­ന­ത്തെ അ­ഭി­സം­ബോ­ധ­ന ചെ­യ്യാ­നാ­ണു് ശ്ര­മി­ക്കു­ന്ന­തു് എന്ന വാദം ശ­രി­യ­ല്ല. ‘പൊ­തു­ജ­നം’ ഒരു യാ­ഥാർ­ത്ഥ്യ­ത്തെ­യും സൂ­ചി­പ്പി­ക്കു­ന്നി­ല്ല. രാ­ഷ്ട്രീ­യ­പാർ­ട്ടി­ക­ളു­ടെ­യും മ­റ്റും പ്ര­വർ­ത്ത­ന­ങ്ങ­ളെ മുൻ­നിർ­ത്തി നോ­ക്കി­യാൽ തന്നെ സു­വ്യ­ക്ത­മാ­കു­ന്ന ഒരു കാ­ര്യ­മാ­ണി­തു്. വ്യ­ക്തി­ക­ളു­ടെ ഒരു സ­മൂ­ഹ­ത്തെ­യ­ല്ല വ്യ­ക്തി­ക­ളി­ലൂ­ടെ പ്ര­തി­ഫ­ലി­ക്കു­ന്ന ചില ഗു­ണ­ങ്ങ­ളു­ടെ ശേ­ഖ­ര­മാ­ണു് ജ­ന­മെ­ന്ന പേരിൽ അ­നു­ഭ­വ­സി­ദ്ധ­മാ­കു­ന്ന­തു്. എ­ന്തൊ­ക്കെ ഗു­ണ­ങ്ങ­ളു­ടെ ശേ­ഖ­ര­മാ­ണു് ആ­വ­ശ്യ­മാ­യി­ട്ടു­ള്ള­തെ­ന്നു് ഓരോ പാർ­ട്ടി­യും തീ­രു­മാ­നി­ക്കു­ന്നു. ഈ ഗു­ണ­ങ്ങൾ വ­ഹി­ക്കാൻ ആ­ളു­ക­ളെ ല­ഭ്യ­മാ­ക്കു­ന്ന­തി­ലൂ­ടെ ഓരോ പാർ­ട്ടി­യും അ­വ­ര­വ­രു­ടെ നി­യോ­ജ­ക­മ­ണ്ഡ­ല­വും (അ­നു­ഭാ­വി­ക­ളു­ടെ സംഘം) സൃ­ഷ്ടി­ക്കു­ന്നു. പൊ­തു­ജ­നം എ­ന്ന­തി­നു­പ­ക­രം ഓരോ പാർ­ട്ടി­യു­ടെ­യും നി­ക്ഷി­പ്ത­ജ­നം—നി­യോ­ജ­ക­മ­ണ്ഡ­ലം—ആണു് ഉ­ണ്ടാ­വു­ന്ന­തു്. ഈ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങൾ യ­ഥാർ­ത്ഥ­മ­ല്ല, പ്ര­തി­ബിം­ബ­ങ്ങൾ യ­ഥാർ­ത്ഥ­മ­ല്ലാ­ത്ത­തു­പോ­ലെ. യ­ഥാർ­ത്ഥ­മാ­യ­തു് രാ­ഷ്ട്രീ­യ­പാർ­ട്ടി­കൾ പ്ര­തി­ബിം­ബി­ച്ച് കാണാൻ ആ­ഗ്ര­ഹി­ക്കാ­ത്ത മ­റ്റ­ന­വ­ധി ഗു­ണ­ങ്ങൾ സ്വാം­ശീ­ക­രി­ച്ച മൂർ­ത്ത മ­നു­ഷ്യ­ജീ­വി­ക­ളാ­ണു്. അ­വ­രോ­ടു് സം­വ­ദി­ക്കാൻ പ്രാ­പ്ത­മ­ല്ലാ­ത്ത സമ്പർക്കപരിപാടികളാണു്-​മാധ്യമങ്ങളാണു്-പാർട്ടികളുടേതു്. പ­ത്ര­ങ്ങ­ളു­ടെ­യും ഇ­ല­ക്ട്രോ­ണി­ക് മാ­ധ്യ­മ­ങ്ങ­ളു­ടെ­യും സ്ഥി­തി ഇ­തു­ത­ന്നെ­യാ­കു­ന്നു. അവ ത­ങ്ങ­ളു­ടെ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങ­ളെ സൃ­ഷ്ടി­ക്കു­ന്നു. (ചില വ്യ­വ­സാ­യ ക­മ്പ­നി­കൾ ത­ങ്ങ­ളു­ടെ ഉ­ത്പ­ന്ന­ങ്ങ­ളു­ടെ വി­പ­ണ­നം ഭ­ദ്ര­മാ­ക്കാൻ ഉ­പ­ഭോ­ക്താ­ക്ക­ളു­ടെ കു­ടും­ബം ഉ­ണ്ടാ­ക്കു­ന്നു. ഇ­പ്പോൾ മനോരമ കു­ടും­ബ­വും മാ­തൃ­ഭൂ­മി കു­ടും­ബ­വും ഉ­ണ്ടു്.) ഈ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങൾ വ്യ­ക്തി­ക­ളു­ടെ ഒരു സംഘം അല്ല. മാ­ധ്യ­മ­ങ്ങൾ ആ­വ­ശ്യ­പ്പെ­ടു­ന്ന ചില ഗു­ണ­ങ്ങ­ളു­ടെ ശേ­ഖ­ര­മാ­ണു്. ഇ­ത്ത­ര­ത്തി­ലു­ള്ള ഗു­ണ­ങ്ങ­ളു­ടെ ശേ­ഖ­ര­മാ­യ­തു­കൊ­ണ്ടാ­ണു് ജ­ന­ത്തെ ഇം­ഗ്ലീ­ഷിൽ മാസു് എന്നു വി­ളി­ക്കു­ന്ന­തു്. അതു് ‘പ­ബ്ലി­ക്’ അല്ല. മ­ല­യാ­ള­ത്തിൽ പി­ണ്ഡം എന്നു പറയും. പി­ണ്ഡ­ത്തി­നു് ഒ­റ്റ­മ­ന­സ്സാ­ണു്. അ­തു­കൊ­ണ്ടു് അതിനെ പ്ര­ത്യാ­യ­നം ചെ­യ്യാൻ എ­ളു­പ്പ­മാ­ണു്. മൂർ­ത്ത­മ­നു­ഷ്യ ജീ­വി­കൾ തീർ­ത്തും അ­പ്ര­ത്യ­ക്ഷ­മാ­വു­ക­യും പി­ണ്ഡം മാ­ത്രം നി­ല­നിൽ ക്കു­ക­യും ചെ­യ്യു­ന്ന ഒരു സാ­മൂ­ഹി­കാ­വ­സ്ഥ­യി­ലാ­ണു് ഫാ­ഷി­സം വി­ജ­യി­ക്കു­ന്ന­തു്. കാരണം നി­യ­ന്ത്ര­ണം എ­ളു­പ്പ­മാ­കു­ന്ന­തു് അ­പ്പോ­ഴാ­ണു്. എല്ലാ പാർ­ട്ടി­ക­ളു­ടെ­യും പ­ര­മ­ല­ക്ഷ്യ­വും അ­താ­ണു്. ഈ വ­ഴി­ക്കു് പോ­കു­ന്ന­വ­രാ­ണു് മാ­ധ്യ­മ­ങ്ങൾ. എ­ന്നാൽ ഈ ല­ക്ഷ്യ­പ്രാ­പ്തി­യിൽ നി­ന്നു് മാ­ധ്യ­മ­ങ്ങ­ളെ വി­ദൂ­ര­മാ­ക്കു­ന്ന ഒരു ബ­ല­ത­ന്ത്രം മാ­ധ്യ­മ­ങ്ങൾ­ക്കി­ട­യിൽ­ത്ത­ന്നെ­യു­ണ്ടു്. അതു് ഓരോ മാ­ധ്യ­മ­ത്തി­നും മ­റ്റു­ള്ള­വ­യിൽ നി­ന്നു് സ്വയം വ്യ­ത്യ­സ്ത­മാ­വാ­നു­ള്ള പ്ര­വ­ണ­ത­യാ­ണു്. ഓരോ മാ­ധ്യ­മ­വും മ­റ്റു­ള്ള­വ­രെ അ­നു­ക­രി­ക്കു­ന്ന­തോ­ടൊ­പ്പം അവയിൽ നി­ന്നു് വ്യ­ത്യ­സ്ത­മാ­കാ­നും ആ­ഗ്ര­ഹി­ക്കു­ന്നു. സ്വയം നി­ല­നിൽ­ക്കാൻ അ­തി­സൂ­ക്ഷ്മ­മാ­യ വ്യ­ത്യാ­സ­ങ്ങൾ മാ­ധ്യ­മ­ലോ­ക­ത്തു് പെ­രു­കു­ന്നു. ഇതേ അ­തി­ജീ­വ­ന­ത­ന്ത്രം തന്നെ ‘സാ­ദൃ­ശ്യ­വ­ത്ക്ക­രി­ച്ചും’ ‘അ­നു­ക­രി­ച്ചും’ വ്യ­ത്യാ­സ­ങ്ങ­ളെ നിർ­ജ്ജീ­വ­മാ­ക്കു­ക­യും ചെ­യ്യു­ന്നു. അ­നു­ക­ര­ണ­വും നി­ര­നു­ക­ര­ണ­വും ഇ­പ്ര­കാ­രം മാ­ധ്യ­മ­ങ്ങ­ളു­ടെ സ്വ­ഭാ­വ­ത്തെ സം­കീർ­ണ്ണ­ത­ര­മാ­ക്കു­ന്നു; നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങ­ളെ പു­നർ­നിർ­വ­ച­നം ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു. ഈ അർ­ത്ഥ­ത്തിൽ നോ­ക്കി­യാൽ ബു­ദ്ധി­ജീ­വി ഒരു പ്ര­ത്യേ­ക നി­യോ­ജ­ക­മ­ണ്ഡ­ല­ത്തെ അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ന്ന സ­വി­ശേ­ഷ പ്ര­തി­ബിം­ബ­മാ­യി നിർ­മ്മി­ക്ക­പ്പെ­ടു­ക മാ­ത്ര­മ­ല്ല ചെ­യ്യു­ന്ന­തു്, മ­റി­ച്ച് മാ­ധ്യ­മ­ങ്ങൾ­ക്കി­ട­യി­ലെ വ്യ­ത്യാ­സ­ങ്ങ­ളെ നി­ല­നിർ­ത്താൻ സ­ഹാ­യി­ക്കു­ന്ന ഒ­രി­ന­മാ­യി നിൽ­ക്കു­ക­യും ച­രി­ക്കു­ക­യും ചെ­യ്യു­ന്നു. അ­തു­കൊ­ണ്ടാ­ണ­യാൾ ഇ­ര­ട്ട­ച്ചി­ഹ്ന­മാ­യി­രി­ക്കു­ന്ന­തു്.

images/nissar-bujee-05.png

ഈ സ്ഥി­തി­വി­ശേ­ഷ­ത്തി­ലാ­ണു് ബു­ദ്ധി­ജീ­വി­കൾ കേൾ­ക്ക­പ്പെ­ടു­ന്നു­ണ്ടോ എന്ന ചോ­ദ്യം പ്ര­സ­ക്ത­മാ­കു­ന്ന­തു്. ഈ ചോ­ദ്യ­ത്തെ എ­ങ്ങ­നെ­യാ­ണു് സ­മീ­പി­ക്കേ­ണ്ട­തു? ബു­ദ്ധി­ജീ­വി ആ­രാ­ണു് (എ­ന്താ­ണു്?) അയാൾ ആ­രെ­യാ­ണു് (എ­ന്തി­നെ­യാ­ണു്) അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ന്ന­തു? എ­ന്താ­ണു് വി­നി­മ­യം ചെ­യ്യു­ന്ന­തു? എന്നീ ചോ­ദ്യ­ങ്ങൾ വി­ശ­ദ­മാ­ക്കു­ക­യാ­ണു് അ­തി­ന്നാ­ദ്യം വേ­ണ്ട­തു്. മാ­ധ്യ­മ­നി­ഷ്ഠ­മാ­യ ഒരു ബിം­ബ­മാ­ണു് ബു­ദ്ധി­ജീ­വി­യെ­ങ്കിൽ, അതു് (ബു­ദ്ധി­ജീ­വി) അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ന്ന­തു് ഒരു പ്ര­ത്യേ­ക നി­യോ­ജ­ക­മ­ണ്ഡ­ല­ത്തെ­യാ­ണെ­ങ്കിൽ (ഒരു ഗു­ണ­ശേ­ഖ­ര­ത്തെ), വി­നി­മ­യം ചെ­യ്യു­ന്ന­തു് സാ­ദൃ­ശ്യ­വ­ത്ക്ക­ര­ണ­ങ്ങ­ളെ (സ്വ­ന്തം ചി­ഹ്ന­ത്തെ) ത­ന്നെ­യാ­ണെ­ങ്കിൽ, ആ­ധു­നി­ക മാ­തൃ­ക­യിൽ ഉ­ന്ന­യി­ക്ക­പ്പെ­ട്ട വ്യ­ക്തി­ക­ളെ­യും അ­വർ­ക്കി­ട­യി­ലു­ള്ള സാ­മൂ­ഹി­ക­മാ­യ ഉ­ത്ത­ര­വാ­ദി­ത്ത­ങ്ങ­ളെ­യും ആ­സ്പ­ദ­മാ­ക്കി­യു­ള്ള ചോ­ദ്യ­ങ്ങൾ (ബു­ദ്ധി­ജീ­വി­യു­ടെ, വി­ശ്വാ­സ്യ­ത­യെ സം­ബ­ന്ധി­ച്ച പ്ര­ശ്ന­ങ്ങൾ) അ­പ്ര­സ­ക്ത­മാ­യി­രി­ക്കും. ത­ങ്ങ­ളെ സം­ബ­ന്ധി­ച്ച സത്യം ഇതല്ല എന്നു തെ­ളി­യി­ക്കാൻ ബു­ദ്ധി­ജീ­വി­കൾ­ക്കു് എന്തു ചെ­യ്യാൻ ക­ഴി­യും എ­ന്നു് ന­മു­ക്കു് അ­ത്ഭു­ത­പ്പെ­ടാം. അ­തി­നാ­യി അവരെ ആ­രെ­ങ്കി­ലും വെ­ല്ലു­വി­ളി­ക്കേ­ണ്ട­താ­ണു്. ബു­ദ്ധി­ജീ­വി­കൾ ഒരു യാ­ഥാർ­ത്ഥ്യ­മാ­ണെ­ങ്കിൽ.

മാ­ധ്യ­മ­ങ്ങൾ­ക്കി­ട­യി­ലെ വ്യ­ത്യാ­സ­വ­ത്ക്ക­ര­ണ­ത്തി­നാ­നു­പാ­തി­ക­മാ­യി ബു­ദ്ധി­ജീ­വി­കൾ­ക്കി­ട­യി­ലു­ള്ള വ്യ­ത്യാ­സ­വ­ത്ക്ക­ര­ണ­വും ത്വ­രി­ത­പ്പെ­ടു­ന്നു. വ്യ­ത്യാ­സ­ങ്ങ­ളെ കു­റി­ക്കു­ന്ന എ­ന്തു­പാ­യ­ങ്ങ­ളും അ­തു­കൊ­ണ്ടു് സ്വാ­ഗ­താർ­ഹ മാ­യി­ത്തീ­രു­ന്നു. ഈ പ്ര­ക­ര­ണ­ത്തി­ലാ­ണു് സാ­മൂ­ഹി­ക­മാ­യ വി­ള്ള­ലു­കൾ ബു­ദ്ധി­ജീ­വി­കൾ­ക്കി­ട­യി­ലെ വ്യ­ത്യാ­സ­ങ്ങ­ളെ അ­ട­യാ­ള­പ്പെ­ടു­ത്താൻ ഉ­പ­യോ­ഗി­ക്ക­പ്പെ­ടു­ന്നു­വെ­ന്ന വ­സ്തു­ത കാ­ണേ­ണ്ട­തു്. ജാതി, മതം, രാ­ഷ്ട്രീ­യ­ക­ക്ഷി തു­ട­ങ്ങി­യ നി­ര­വ­ധി വ്യ­ത്യ­സ്ത നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങൾ­ക്ക­നു­സൃ­ത­മാ­യി ബു­ദ്ധി­ജീ­വി­കൾ­ക്കി­ട­യി­ലു­ള്ള വ്യ­ത്യാ­സ­ങ്ങൾ­ക്കു് മ­റ്റൊ­രു മാനം കൂടി ല­ഭി­ക്കു­ന്നു. കേ­ര­ള­ത്തിൽ, ജാ­തി­യു­ടേ­യും മ­ത­ത്തി­ന്റെ­യും രാ­ഷ്ട്രീ­യ­ക­ക്ഷി വി­ധേ­യ­ത്വ­ത്തി­ന്റെ­യും പ്ര­ക­ട­മ­ല്ലെ­ങ്കി­ലും ഫ­ല­ക്ഷ­മ­മാ­യ വി­വേ­ച­ന­ങ്ങൾ ബു­ദ്ധി­ജീ­വി­ക­ളെ വ്യ­ത്യ­സ്ത­ത­യോ­ടെ അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന­തിൽ അ­ന്തർ­ഭ­വി­ച്ചി­ട്ടു­ണ്ടു്. ബു­ദ്ധി­ജീ­വി­കൾ­ക്കു് ച­രി­ക്കാ­നു­ള്ള ഇ­ട­ത്തെ ഈ സ്ഥി­തി­വി­ശേ­ഷം ചു­രു­ക്കു­മെ­ങ്കി­ലും വ്യ­ത്യ­സ്ത­ത­ക­ളെ അ­ട­യാ­ള­പ്പെ­ടു­ത്താ­നു­ള്ള മ­റ്റൊ­രു ഉപായം കൂടി ല­ബ്ധ­മാ­കു­ന്നു എന്ന അർ­ത്ഥ­ത്തിൽ അ­ഭി­ല­ഷ­ണീ­യ­മാ­യി­ത്തീ­രു­ന്നു. സ്വ­ന്തം നി­ല­പാ­ടു­ക­ളെ സം­ബ­ന്ധി­ച്ച അ­വ്യ­ക്ത­ത, സ്വ­ന്തം സ്ഥാ­ന­ത്തെ ഭ­ദ്ര­മാ­ക്കാ­നു­ത­കു­ന്ന രീ­തി­യിൽ നി­ല­നിർ­ത്താ­നും ബു­ദ്ധി­ജീ­വി­യെ ഈ സാ­ദ്ധ്യ­ത സ­ഹാ­യി­ക്കു­ന്നു. മ­റ്റൊ­രു ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ, ജാതി-​മത-രാഷ്ട്രീയ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങ­ളിൽ നി­ന്നു­ള്ള വലി, ബു­ദ്ധി­ജീ­വി­യു­ടെ മാ­ധ്യ­മ­നി­ഷ്ഠ­മാ­യ പ്ര­തി­ബിം­ബ­ത്തെ സം­കീർ­ണ്ണ­മാ­ക്കാ­നും വ്യ­ത്യ­സ്ത­ത­ക­ളെ കൂ­ടു­തൽ ഫ­ല­പ്ര­ദ­മാ­യി (അ­താ­യ­തു് ഭൗ­തി­ക­മാ­യ നേ­ട്ട­ങ്ങൾ­ക്കു് അ­ല്ലെ­ങ്കിൽ സാ­മൂ­ഹി­ക­പ­ദ­വി­കൾ ആർ­ജ്ജി­ക്കാൻ സ­ഹാ­യി­ക്കു­ന്ന വി­ധ­ത്തിൽ) പ്ര­ക്ഷേ­പി­ക്കാ­നും ഇ­ട­വ­രു­ത്തു­ന്നു. ഇ­പ്ര­കാ­രം ബു­ദ്ധി­ജീ­വി, ത­നി­ക്കു് പു­റ­ത്തു­ള്ള സം­കീർ­ണ്ണ­മാ­യ ബ­ന്ധ­ങ്ങ­ളു­ടെ ഘ­ട­ന­യു­ടെ ഒരു ഉ­ത്പ­ന്നം മാ­ത്ര­മാ­ണെ­ന്നു വരാം. ഇ­ങ്ങ­നെ സം­ഭ­വി­ക്കു­ക­യാ­ണെ­ങ്കിൽ ബു­ദ്ധി­ജീ­വി സ്വ­ത­ന്ത്ര­നാ­ണെ­ന്ന ആ­ധു­നി­ക­വി­ശ്വാ­സ­ത്തി­നു ഉ­ല­ച്ചിൽ ത­ട്ടും.

images/nissar-bujee-06.png

വിനിമയ-​മാധ്യമ-മത-ജാതി-രാഷ്ട്രീയ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങൾ­ക്കു പു­റ­ത്തു് ഇ­വ­യിൽ­നി­ന്നു് സ്വ­ത­ന്ത്ര­മാ­യി ച­രി­ക്കാൻ ഒരു ബു­ദ്ധി­ജീ­വി ത­യ്യാ­റാ­വു­ക­യാ­ണെ­ങ്കിൽ, അയാൾ എ­ന്താ­വും ചെ­യ്യു­ക എന്നു വ്യ­ക്ത­മാ­വാ­ത്ത ത­ര­ത്തിൽ ഘ­ട­നാ­വ­ത്കൃ­ത­മാ­ണു് ഇ­ന്ന­ത്തെ സാ­മൂ­ഹി­കാ­ന്ത­രീ­ക്ഷം. ഈ അ­വ­സ്ഥ­യെ മ­റി­ക­ട­ക്കാൻ, സ്വ­ന്തം സ്വാ­ത­ന്ത്ര്യ­ത്തെ സ്ഥാ­പി­ക്കാ­നാ­ഗ്ര­ഹി­ക്കു­ന്ന ബു­ദ്ധി­ജീ­വി ഒരു പൊ­തു­മ­ണ്ഡ­ലം സൃ­ഷ്ടി­ക്കാ­നാ­ണോ ശ്ര­മി­ക്കു­ക? ഇ­ന്നു് ഓരോ നി­യോ­ജ­ക­മ­ണ്ഡ­ല­വും ഓരോ പി­ണ്ഡ­ത്തെ­യാ­ണു് (മ­നു­ഷ്യ­ജീ­വി­ക­ളി­ലൂ­ടെ പ്ര­തി­ഫ­ലി­ക്കു­ന്ന ഗു­ണ­ശേ­ഖ­ര­ത്തെ) സൃ­ഷ്ടി­ക്കു­ന്ന­തു് എ­ന്നു് എ­ടു­ത്താൽ തു­ണ്ട­മാ­ക്ക­പ്പെ­ട്ട ഫാ­ഷി­സ­ത്തെ­യാ­ണു് ആ സാ­മൂ­ഹി­കാ­ന്ത­രീ­ക്ഷം സ്വ­ഭാ­വ­വ­ത്ക­രി­ക്കു­ന്ന­തെ­ന്നു കാണാം. അ­താ­യ­തു് ഫാ­ഷി­സം ന­മ്മു­ടെ മ­ധ്യ­ത്തി­ലി­ല്ല എന്നു പ­റ­യു­ന്ന­തു് ശ­രി­യ­ല്ല. അതു് ഹി­ന്ദു­ത്വ­വാ­ദ­ത്തി­ലാ­ണു് ഇന്നു കേ­ന്ദ്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തു് എ­ന്നു് പ­റ­യു­ന്ന­തി­ലും ക­ഴ­മ്പി­ല്ല. പി­ണ്ഡ­ങ്ങ­ളും അ­വ­യു­ടെ മേ­ലു­ള്ള പ്ര­ത്യാ­യ­ന­ശ­ക്തി­ക­ളും നി­ല­നിൽ­ക്കു­ന്ന സ്ഥി­തി­ക്കു് അതു് ന­മു­ക്കി­ട­യി­ലെ­ല്ലാം സ­ന്നി­ഹി­ത­മാ­ണു്. പക്ഷേ അതു് തു­ണ്ടം തു­ണ്ട­മാ­ക്ക­പ്പെ­ട്ട­താ­ണെ­ന്നു മാ­ത്രം. ‘ഒ­റ്റ­ക്കെ­ട്ടു്’ എ­ന്നർ­ത്ഥം വ­രു­ന്ന ഫാ­ഷി­സം തു­ണ്ടം തു­ണ്ട­മാ­ക്ക­പ്പെ­ട്ടാൽ നിർ­വീ­ര്യ­മാ­വാം എന്ന പ്ര­ത്യാ­ശ­യിൽ നി­ന്നാ­വാം പലരും പോ­സ്റ്റ് മോഡേൺ അ­വ­സ്ഥ­യെ എ­തി­രേൽ­ക്കു­ന്ന­തു്. തു­ണ്ടം തു­ണ്ട­മാ­ക്ക­പ്പെ­ട്ട ഫാ­ഷി­സ­ത്തി­നെ­തി­രാ­യി സം­സാ­രി­ക്കു­ന്ന ഒരു ബു­ദ്ധി­ജീ­വി ഒരു സാർ­വ­ജ­നീ­ന ഫാ­ഷി­സ­ത്തി­ന്റെ വ­ക്താ­വാ­യി­ത്തീ­രു­മോ? ഒരു പി­ണ്ഡ­ത്തെ അ­ഭി­സം­ബോ­ധ­ന ചെ­യ്യാ­തെ എ­ങ്ങ­നെ­യാ­ണു് ബു­ദ്ധി­ജീ­വി­ക്കു് സ­മൂ­ഹ­മ­ധ്യ­ത്തിൽ പ്ര­വർ­ത്തി­ക്കാൻ ക­ഴി­യു­ക?

ബു­ദ്ധി­ജീ­വി­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ച് വീ­ണ്ടും പ­രാ­മർ­ശി­ക്കു­ന്ന­തി­നു മു­മ്പാ­യി കേ­ര­ള­ത്തി­ലെ ബു­ദ്ധി­ജീ­വി­കൾ­ക്കു് പ­ല­പ്പോ­ഴും ആ­വ­ശ്യ­മാ­ണെ­ന്നും എ­ല്ലാ­യ്പ്പോ­ഴും അ­ഭീ­ല­ഷ­ണീ­യ­മാ­ണെ­ന്നും ക­രു­ത­പ്പെ­ടു­ന്ന ഒരു ല­ക്ഷ­ണം ചർ­ച്ച­യ്ക്കാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടേ­ണ്ട­തു­ണ്ടു്. അ­വ­രു­ടെ സാ­ഹി­ത്യ­സം­സ്കാ­രം. ഈ സാ­ഹി­ത്യ­സം­സ്കാ­രം ച­രി­ത്ര­പ­ര­മാ­യി ബു­ദ്ധി­ജീ­വി­ക­ളു­ടെ പ­രി­മി­തി­യാ­യി എ­ങ്ങ­നെ സം­ഭ­വി­ക്കു­ന്നു എന്നു നോ­ക്കേ­ണ്ട­താ­ണു്. ഇതിൽ പത്ര-​മാസികാദി മാ­ധ്യ­മ­ങ്ങ­ളു­ടെ­യും അ­ക്കാ­ദ­മി­ക­ളു­ടെ­യും സാ­ഹി­ത്യ­വേ­ദി­ക­ളു­ടെ­യും ക­ലാ­ശാ­ല­ക­ളു­ടേ­യും മ­റ്റും പ­ങ്കു് അ­വ­ഗ­ണി­ക്കാ­നാ­വാ­ത്ത­താ­ണു്. സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടേ­യും സാ­ഹി­ത്യ­നി­രൂ­പ­ക­രു­ടെ­യും മ­റ്റും സാ­ഹി­ത്യേ­ത­ര വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചു­മു­ള്ള അ­ഭി­പ്രാ­യ­ങ്ങൾ വളരെ ആ­ധി­കാ­രി­ക സ്വ­ഭാ­വ­മു­ള്ള­വ­യാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന­തിൽ ഏ­റ്റ­വും കൂ­ടു­തൽ മുൻ­കൈ­യെ­ടു­ക്കു­ന്ന­തു് പത്ര-​മാസികകളാണു്. കേ­ര­ള­ത്തി­ലെ സാം­സ്കാ­രി­ക വി­ഷ­യ­ങ്ങൾ ചർച്ച ചെ­യ്യു­ന്ന പൊ­തു­വേ­ദി­ക­ളു­ടെ ച­രി­ത്രം പ­രി­ശോ­ധി­ച്ചാൽ, അ­വ­യ്ക്കു് അ­ഭി­പ്രാ­യ­സ്വ­രൂ­പ­ണ­ത്തിൽ നിർ­ണ്ണാ­യ­ക പ­ങ്കു­ണ്ടെ­ന്നു വ്യ­ക്ത­മാ­കും. അ­ത്ത­രം വേ­ദി­ക­ളിൽ സാം­സ്കാ­രി­ക നാ­യ­ക­ന്മാ­രാ­യി സ്വാ­ഭാ­വി­ക­മാ­യും രം­ഗ­പ്ര­വേ­ശം ചെ­യ്യു­ന്ന­തു് സാ­ഹി­ത്യ­കാ­ര­ന്മാ­രോ സാ­ഹി­ത്യ­നി­രൂ­പ­ക­ന്മാ­രോ ആണു്. ഇവിടെ രണ്ടു കാ­ര്യ­ങ്ങ­ളാ­ണു് ശ്ര­ദ്ധേ­യം. ഒ­ന്നു്: ചില അ­പ­വാ­ദ­ങ്ങൾ ഒ­ഴി­ച്ചാൽ, പൊ­തു­വിൽ സാ­ഹി­ത്യേ­ത­ര വി­ഷ­യ­ങ്ങ­ളെ സം­ബ­ന്ധി­ച്ച് അ­ഭി­പ്രാ­യം പു­റ­പ്പെ­ടു­വി­ക്കാ­നു­ള്ള സാ­ഹി­ത്യ­ര­ച­യി­താ­ക്ക­ളു­ടെ (നി­രൂ­പ­ക­രു­ടെ­യും) അർഹത അ­ല്ലെ­ങ്കിൽ ആ­ധി­കാ­രി­ക­ത സം­ശ­യാ­സ്പ­ദ­മാ­ണു്. ഇ­തി­നു­കാ­ര­ണം സാ­ഹി­ത്യ­ര­ച­യി­താ­ക്കൾ­ക്കു് സ്വ­ന്തം സൃ­ഷ്ടി­ക­ളെ സം­ബ­ന്ധി­ച്ചു­പോ­ലും ഒരു സൂ­ക്ഷ്മ­ദൃ­ക്കാ­യ നി­രൂ­പ­ക­നേ­ക്കാൾ വി­ശേ­ഷ­ജ്ഞാ­നം ഉ­ണ്ടാ­ക­ണ­മെ­ന്നി­ല്ല എന്ന സ്ഥി­തി­വി­ശേ­ഷ­മാ­ണു്. ഒരു സാ­ഹി­ത്യ­ര­ച­യി­താ­വു് താൻ മ­നു­ഷ്യാ­നു­ഭ­വ­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു് എ­ഴു­തു­ന്ന­തെ­ന്നു് ശ­ഠി­ച്ചാൽ­പോ­ലും അ­യാ­ളു­ടെ എ­ഴു­ത്തു് എ­ന്തു് കാ­ണി­ക്കു­ന്നു എന്നു പ­രി­ശോ­ധി­ക്കാ­നും അതിനെ മൊ­ത്തം സാ­ഹി­ത്യ­സം­സ്കാ­ര­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ വി­ല­യി­രു­ത്താ­നും ഒരു നി­രൂ­പ­ക­നു്/ നി­രൂ­പ­ക­യ­ക്കു് ക­ഴി­യും. താൻ എ­ഴു­തു­മ്പോൾ എ­ന്തു­ദ്ദേ­ശി­ച്ചു­വെ­ന്നും എ­ഴു­തി­യ­പ്പോൾ അ­തെ­ന്താ­യി എ­ന്നും പറയാൻ ഒരാളെ പ്രാ­പ്ത­മാ­ക്കു­ന്ന ശേ­ഷി­യ­ല്ല ഒരു സാ­ഹി­ത്യ­ര­ച­യി­താ­വി­ന്റേ­തു്. അ­യാ­ളു­ടെ സർ­ഗ്ഗാ­ത്മ­ക­ത വി­ശി­ഷ്ട­വും നി­ഗൂ­ഢ­വു­മാ­യി­ത്തീ­രു­ന്ന­തു് അ­തു­കൊ­ണ്ടാ­ണു്. സാ­മൂ­ഹി­ക­ജീ­വി­ത­ത്തെ അ­തി­ന്റെ സം­കീർ­ണ്ണ­ത­യോ­ടു­കൂ­ടി ഗ്ര­ഹി­ക്കാ­നും അ­പ­ഗ്ര­ഥി­ക്കാ­നും വി­ല­യി­രു­ത്താ­നും ഒരു സർ­ഗ്ഗാ­ത്മ­ക­ത ആ­വ­ശ്യ­മാ­ണു്. എ­ന്നാൽ അ­തി­നു­വേ­ണ്ട സാം­കേ­തി­ക പ­രി­ജ്ഞാ­ന­വും പാ­ണ്ഡി­ത്യ­വും തി­ക­ച്ചും വ്യ­ത്യ­സ്ത­മാ­യ ഉ­റ­വി­ട­ങ്ങ­ളിൽ നി­ന്നു വ­രു­ന്ന­താ­ണു് (അവ സ്വയം പ­ര്യാ­പ്ത­മ­ല്ലെ­ങ്കി­ലും). ഒരു സാ­ഹി­ത്യ­കാ­രൻ/ സാ­ഹി­ത്യ­കാ­രി ല­ബ്ധ­പ്ര­തി­ഷ്ഠ നേ­ടി­യാൽ സം­കീർ­ണ്ണ­മാ­യ നി­ര­വ­ധി സാ­മൂ­ഹി­ക­പ്ര­ശ്ന­ങ്ങ­ളെ സം­ബ­ന്ധി­ച്ച് അ­യാ­ളു­ടെ അ­ഭി­പ്രാ­യം ആ­രാ­യു­ന്ന മാ­ധ്യ­മ­ങ്ങ­ളു­ടെ­യും പൊ­തു­വേ­ദി­ക­ളു­ടെ­യും ഇ­ട­പെ­ട­ലു­ക­ളാ­ണു് കാ­ര്യ­ങ്ങൾ വ­ഷ­ളാ­ക്കു­ന്ന­തു്. ന­മ്മു­ടെ ഗ­വൺ­മെൻ­റും ഇ­തു­ത­ന്നെ­യാ­ണു് ചെ­യ്യു­ന്ന­തു്.

images/nissar-bujee-07.png

അ­ല്ലെ­ങ്കിൽ ഒരു സാ­ഹി­ത്യ­കാ­രി­യെ വ­നി­താ­ക­മ്മീ­ഷ­ന്റെ അ­ദ്ധ്യ­ക്ഷ­യാ­ക്കാൻ ധൈ­ര്യം കാ­ണി­ക്കു­മോ? എ­ന്നാൽ ഇതു് ഒരു സം­സ്കാ­ര­മാ­വു­ക­യും ഒരു സം­പ്ര­ദാ­യ­മാ­യി ആ­വർ­ത്തി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­മ്പോൾ, കൂ­ട്ടി­ചേർ­ത്ത തന്റെ ഈ ഭൂ­മി­ക­യെ ആ­ന്ത­ര­വ­ത്ക്ക­രി­ക്കാൻ സാ­ഹി­ത്യ­കാ­രൻ/ സാ­ഹി­ത്യ­കാ­രി പ്ര­വ­ണ­ത കാ­ണി­ക്കു­ന്നു. ഇ­തി­ന്റെ ഫ­ല­മാ­യി സാ­മൂ­ഹി­ക­കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ച് വളരെ അ­സ്ഥാ­ന­ത്തു­ള്ള­തും അ­പ­ക്വ­വു­മാ­യ ആ­ശ­യ­ങ്ങൾ പ്ര­ച­രി­പ്പി­ക്ക­പ്പെ­ടാൻ ഇ­ട­യാ­കു­ന്നു. സാ­ഹി­ത്യ­നി­രൂ­പ­ക­രെ സം­ബ­ന്ധി­ച്ചും നില വ്യ­ത്യ­സ്ത­മ­ല്ല. കൂ­ടു­തൽ വഴി തെ­റ്റി­പ്പി­ക്കു­ന്ന­തി­നാ­യി­രി­ക്കും സാ­ഹി­ത്യ­നി­രൂ­പ­ക­രു­ടെ ഇ­ട­പെ­ടൽ എന്ന വ്യ­ത്യാ­സം ഉ­ണ്ടു്. സാ­ഹി­ത്യ­കൃ­തി­യെ വി­ല­യി­രു­ത്താൻ, അതു സ്ഥി­തി ചെ­യ്യു­ന്ന മൊ­ത്തം സാ­ഹി­ത്യ­സം­സ്കാ­ര­ത്തി­ന്റെ സ­വി­ശേ­ഷ­ത­കൾ മ­ന­സ്സി­ലാ­ക്കാ­നു­ള്ള പാ­ണ്ഡി­ത്യം അ­യാൾ­ക്കാ­വ­ശ്യ­മാ­യേ­ക്കാം. അ­പ­ഗ്ര­ഥ­ന­പാ­ട­വ­വും അ­തി­നു് ആ­വ­ശ്യ­മാ­യ സാം­കേ­തി­ക­പ­ദാ­വ­ലി­യും അയാൾ ആർ­ജ്ജി­ക്കേ­ണ്ട­തു­ണ്ടാ­വാം. ഈ ആ­വ­ശ്യ­ക­ത അ­യാ­ളു­ടെ പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു് ബൗ­ദ്ധി­ക­മാ­യ ഒരു മാ­റ്റം കൈ­വ­രു­ത്തു­ന്നു. സ്പ­ഷ്ട­വ­ത്ക്ക­ര­ണ­ത്തിൽ നി­രൂ­പ­കർ കാ­ണി­ക്കു­ന്ന ചാ­യ്വും ക­ഴി­വും ബൗ­ദ്ധി­ക­വി­ഷ­യ­ങ്ങൾ കൈ­കാ­ര്യം ചെ­യ്യു­ന്ന­തിൽ അ­വർ­ക്കു­ള്ള ശേ­ഷി­യിൽ വി­ശ്വാ­സ്യ­ത വ­ളർ­ത്താൻ ഉ­പ­ക­രി­ക്കും. അ­ത്ത­രം പ്ര­വൃ­ത്തി­കൾ­ക്കാ­യി അവർ ക്ഷ­ണി­ക്ക­പ്പെ­ട്ടാൽ ത­ങ്ങ­ളു­ടെ കൈ­വ­ശ­മു­ള്ള സാം­കേ­തി­ക ക­ഠി­ന­പ­ദ­ങ്ങൾ ഉ­പ­യോ­ഗി­ച്ച് സാ­മാ­ന്യം ഭം­ഗി­യാ­യി അവർ അ­വ­യൊ­ക്കെ നിർ­വ്വ­ഹി­ച്ചു­വെ­ന്നും വരാം. പക്ഷേ ഇതൊരു സാ­ദ്യ­ശ്യ­വ­ത്ക­ര­ണ­മാ­ണു്, ചെ­യ്തു­വെ­ന്ന തോ­ന്നൽ. കാരണം, ഒരു സാ­ഹി­ത്യ­കൃ­തി­യെ­യും ഒരു സാ­മൂ­ഹി­കാ­വ­സ്ഥ­യെ­യും പ­ഠി­ക്കാ­നും വി­ല­യി­രു­ത്താ­നും ആ­വ­ശ്യ­മാ­യ പാ­ണ്ഡി­ത്യ­വും സാം­കേ­തി­ക പ­രി­ജ്ഞാ­ന­വും ഉൾ­ക്കാ­ഴ്ച­യും വെ­വ്വേ­റെ­യാ­കു­ന്നു. ഇവ ത­മ്മിൽ ഘ­ട­നാ­പ­ര­മാ­യ സാ­ദൃ­ശ്യ­ങ്ങൾ ക­ണ്ടേ­ക്കാ­മെ­ങ്കി­ലും. അ­തു­കൊ­ണ്ടു്, സാ­മൂ­ഹി­ക­കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള വി­ദ­ഗ്ധാ­ഭി­പ്രാ­യ­ങ്ങൾ­ക്കാ­യി സാ­ഹി­ത്യ ര­ച­യി­താ­ക്ക­ളെ­യും നി­രൂ­പ­ക­രേ­യും പ്ര­തീ­ക്ഷി­ക്കു­ന്ന സാം­സ്കാ­രി­കാ­ന്ത­രീ­ക്ഷം കേ­ര­ള­ത്തി­ലെ ബൗ­ദ്ധി­ക­മ­ണ്ഡ­ല­ത്തെ പൊ­തു­വെ ബ­ല­ഹീ­ന­മാ­ക്കി­യി­ട്ടു­ണ്ടു്. ബു­ദ്ധി­ജീ­വി­കൾ എ­ത്ര­മാ­ത്രം സ്വ­ത­ന്ത്ര­രാ­ണെ­ന്നു് നിർ­ണ്ണ­യി­ക്കാൻ, നി­ല­വി­ലു­ള്ള സാം­സ്കാ­രി­ക­ച­രി­ത്രം എന്തു ത­ര­ത്തി­ലു­ള്ള സി­ദ്ധി­ക­ളും ആ­ഭി­മു­ഖ്യ­ങ്ങ­ളു­മാ­ണു് അ­യാ­ളി­ലു­ണ്ടാ­വാൻ സ­മ്മർ­ദ്ദം ചെ­ലു­ത്തു­ന്ന­തു് എ­ന്നു് ആ­രാ­യേ­ണ്ട­തു­ണ്ടെ­ന്നു് ഇതു സൂ­ചി­പ്പി­ക്കു­ന്നു. കേ­ര­ള­ത്തി­ലെ ബൗ­ദ്ധി­ക­മ­ണ്ഡ­ല­ത്തി­ന്റെ മ­റ്റൊ­രു സ­വി­ശേ­ഷ­ത­യും ഇ­തി­നോ­ടൊ­പ്പം വെ­ളി­പ്പെ­ടു­ന്നു­ണ്ടു്. സാ­ഹി­ത്യ­മ­ണ്ഡ­ല­ത്തി­ലെ പി­രി­മു­റു­ക്ക­ത്തി­ന്റെ ച­രി­ത്ര­വും അ­തി­ന്റെ തു­ടർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന ബ­ല­ത­ന്ത്ര­വും കേ­ര­ള­ത്തി­ലെ സാം­സ്കാ­രി­കാ­ന്ത­രീ­ക്ഷ­ത്തെ സ­വി­ശേ­ഷ­മാ­യും ബൗ­ദ്ധി­ക­മ­ണ്ഡ­ല­ത്തെ സാ­മാ­ന്യ­മാ­യും ഘ­ട­നാ­വ­ത്ക­രി­ക്കാ­നു­ള്ള പ്ര­വ­ണ­ത കാ­ണി­ക്കു­ന്നു. സാ­ഹി­ത്യ­മ­ണ്ഡ­ല­ത്തി­നു് ഒരു അടഞ്ഞ സ്വ­ഭാ­വ­വും ഒരു തു­റ­ന്ന സ്വ­ഭാ­വ­വു­മു­ണ്ടു്. അ­തി­ന്റെ തു­റ­ന്ന സ്വ­ഭാ­വം മറ്റു സാം­സ്കാ­രി­ക മേ­ഖ­ല­ക­ളി­ലേ­ക്കും രാ­ഷ്ട്രീ­യ­ത്തി­ലേ­ക്കു പോലും വ്യാ­പി­ക്കാ­നു­ള്ള അ­തി­ന്റെ പ്ര­വ­ണ­ത­യാ­കു­ന്നു. അ­തി­ന്റെ അടഞ്ഞ സ്വ­ഭാ­വം അ­തി­ന­ക­ത്തെ സാ­ഹി­ത്യ­ര­ച­യി­താ­ക്ക­ളു­ടെ സ്ഥാ­ന­ങ്ങ­ളും പ­ദ­വി­ക­ളും നേ­ട്ട­ങ്ങ­ളും കോ­ട്ട­ങ്ങ­ളും ഇ­വ­യെ­ല്ലാം ത­മ്മി­ലു­ള്ള സ­മ­വാ­ക്യ­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട ഒ­ന്നാ­ണു്. ഈ അടഞ്ഞ സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ച് പ­റ­യു­ക­യാ­ണെ­ങ്കിൽ, സാ­ഹി­ത്യ­ര­ച­യി­താ­ക്ക­ളു­ടെ (ല­ബ്ധ­പ്ര­തി­ഷ്ഠ­രും അ­ല്ലാ­ത്ത­വ­രു­മാ­യ­വ­രു­ടെ) പ്ര­യ­ത്നം മു­ഖ്യ­മാ­യും തി­രി­ച്ചു വി­ടു­ന്ന­തു് നേ­ടി­യെ­ടു­ത്ത സ്ഥാ­ന­ങ്ങൾ നി­ല­നിർ­ത്താ­നോ ഇ­ല്ലാ­ത്ത­തു് നേ­ടാ­നോ വേ­ണ്ടി­യാ­ണു്. അം­ഗീ­കാ­രം, പ്ര­ശ­സ്തി, പൊ­തു­സാം­സ്കാ­രി­ക­ത­ല­ത്തി­ലു­ള്ള ബ­ഹു­മാ­ന്യ­ത ഇ­വ­യാ­ണു് സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ അ­പ്ര­ഖ്യാ­പി­ത അ­ന്തി­മ­ല­ക്ഷ്യം. (പൈ­ങ്കി­ളി സാ­ഹി­ത്യ­നിർ­മ്മാ­താ­ക്കൾ ഇതിൽ പെ­ടു­ന്നി­ല്ല. അവരെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സാ­മ്പ­ത്തി­ക­ലാ­ഭ­മാ­വാം ല­ക്ഷ്യം). അം­ഗീ­കാ­രം, പ്ര­ശ­സ്തി, സാ­ഹി­ത്യ­ര­ച­യി­താ­ക്കൾ­ക്കി­ട­യി­ലെ വീ­ക്ഷ­ണ­ങ്ങ­ളു­ടെ­യും ശൈ­ലി­ക­ളു­ടേ­യും ആ­ഭി­മു­ഖ്യ­ങ്ങ­ളു­ടെ­യും വൈ­ജാ­ത്യ­ങ്ങ­ളെ സം­കീർ­ണ്ണ­മാ­ക്കു­ന്നു. സാ­ഹി­ത്യ­മ­ണ്ഡ­ലം കൈ­യ­ട­ക്കു­ന്ന­തി­നാ­യി ചേ­രി­തി­രി­വു­ക­ളും ഐ­ക്യ­മു­ന്ന­ണി­ക­ളും ത­ദാ­സ്പ­ദ­മാ­യ സം­ഘർ­ഷ­ങ്ങ­ളും സം­ഘ­ട്ട­ന­ങ്ങ­ളും (ബൗ­ദ്ധി­ക­മ­ണ്ഡ­ല­ത്തിൽ) സ്വാ­ഭാ­വി­ക­മാ­യി ഉ­യർ­ന്നു വ­രു­ന്നു. ഇ­സ­ങ്ങ­ളും ഇ­സ­ങ്ങ­ളു­ടെ നി­രാ­ക­ര­ണ­വും സാ­ഹി­ത്യ­മൂ­ല്യ­ങ്ങ­ളെ സം­ബ­ന്ധി­ച്ച തർ­ക്ക­ങ്ങ­ളും അ­ന്തി­മ വി­ശ­ക­ല­ന­ത്തിൽ സാ­ഹി­ത്യ­മ­ണ്ഡ­ല­ത്തി­ലെ നേ­ട്ട­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട അ­ധി­കാ­ര വ­ടം­വ­ലി­ക­ളാ­യി അ­വ­ശേ­ഷി­ക്കു­ന്നു. കേ­ര­ളീ­യ സാ­ഹി­ത്യ­മ­ണ്ഡ­ല­ത്തെ ഘ­ട­നാ­വ­ത്ക­രി­ക്കു­ന്ന­തു് മു­ഖ്യ­മാ­യും അ­തി­ന്റെ ഈ അടഞ്ഞ സ്വ­ഭാ­വ­മാ­ണു്. അ­തു­കൊ­ണ്ടു് സാ­ഹി­ത്യ­മ­ണ്ഡ­ല­ത്തി­ന്റെ പി­രി­മു­റു­ക്ക­വും ബ­ല­ത­ന്ത്ര­വും ബൗ­ദ്ധി­ക­മ­ണ്ഡ­ല­ത്തെ ആ­ദേ­ശി­ക്കാൻ ഇ­ട­വ­രു­ത്തു­ന്ന ഒ­ന്നാ­ണു് കേ­ര­ള­ത്തി­ലെ ബു­ദ്ധി­ജീ­വി­ക­ളു­ടെ പ­ര­മ്പ­രാ­ഗ­ത­മാ­യ സാ­ഹി­ത്യ­പാ­ര­വ­ശ്യം. ബു­ദ്ധി­ജീ­വി­കൾ എത്ര സ്വ­ത­ന്ത്ര­രാ­ണു് എ­ന്ന­ചോ­ദ്യം ആ­വർ­ത്തി­ക്കു­ക­യാ­ണെ­ങ്കിൽ അ­തി­നു­ത്ത­രം അവർ എ­ത്ര­ത്തോ­ളം തങ്ങൾ ച­രി­ക്കു­ന്ന മ­ണ്ഡ­ല­ത്തിൽ, അം­ഗീ­കാ­രം, പ്ര­ശ­സ്തി, സ്ഥാ­നം, പദവി തു­ട­ങ്ങി­യ നേ­ട്ട­ങ്ങൾ­ക്കാ­യി യ­ത്നി­ക്കാൻ ആ­ഭി­മു­ഖ്യം കാ­ണി­ക്കു­ന്ന­വ­രാ­ണു് എന്ന അ­ന്വേ­ഷ­ണ­ത്തിൽ നി­ന്നു തു­ട­ങ്ങ­ണം. അ­താ­യ­തു് അ­വ­രു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളും സ­മർ­പ്പ­ണ­ങ്ങ­ളും ചാ­യ്വു­ക­ളും എ­ത്ര­മാ­ത്രം അവർ ച­രി­ക്കു­ന്ന മ­ണ്ഡ­ല­ത്തി­ന്റെ ഘ­ട­നാ­വ­ത്ക്ക­ര­ണ­ങ്ങ­ളാൽ നി­യ­ന്ത്രി­ത­മാ­ണു് എ­ന്ന­റി­യ­ണം. ബു­ദ്ധി­ജീ­വി­ക­ളു­ടെ പ്ര­വർ­ത്ത­നം ജാതി-​മത-രാഷ്ട്രീയ-വിനിമയ-മാധ്യമ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങ­ളാൽ ഘ­ട­നാ­വ­ത്കൃ­ത­മാ­വാം എ­ന്ന­തി­നു പു­റ­മെ­യാ­ണി­തു്. അ­താ­യ­തു് ബു­ദ്ധി­ജീ­വി­കൾ­ക്കു് സ്വ­ത­ന്ത്ര­മാ­യ ചി­ന്താ­ഗ­തി­യും, അ­ഭി­പ്രാ­യ­സ്വ­രൂ­പ­ണ­വും, ആ­ഭി­മു­ഖ്യ­ങ്ങ­ളും മ­റ്റും ഉണ്ടോ എന്നു ന്യാ­യ­മാ­യി സം­ശ­യി­ക്കാ­വു­ന്ന സാ­ഹ­ച­ര്യം ഇ­ന്ന­ത്തെ കേ­ര­ളീ­യ സാ­മൂ­ഹ്യ സാ­ഹ­ച­ര്യ­ത്തിൽ ഉ­ണ്ടു് എന്ന വ­സ്തു­ത, ബു­ദ്ധി­ജീ­വി­കൾ­ക്കു് എ­ന്തു് സം­ഭ­വി­ച്ചു, അവർ എന്തു ചെ­യ്യു­ന്നു, അ­വർ­ക്കു് എ­ന്തു­ചെ­യ്യാൻ ക­ഴി­യും എന്നീ ചോ­ദ്യ­ങ്ങൾ ഉ­ന്ന­യി­ക്കു­ന്ന­തി­നു മു­മ്പാ­യി മ­ന­സ്സി­ലാ­ക്കേ­ണ്ട­തു­ണ്ടു്.

അ­ക്കാ­ദ­മി­ക് ബു­ദ്ധി­ജീ­വി­ക­ളു­ടെ സാ­മൂ­ഹി­ക­മാ­യ ഉ­ത്ക്ക­ണ്ഠ­യെ­ക്കു­റി­ച്ച് ന­മു­ക്ക­ധി­ക­മൊ­ന്നും പ­റ­യാ­നി­ല്ല. വളരെ ശു­ഷ്ക­മാ­യ അ­ക്കാ­ദ­മി­ക് സം­സ്കാ­ര­മാ­ണു് കേ­ര­ള­ത്തി­ലു­ള്ള­തു്. യൂ­റ്യോ­പ്യൻ മാ­തൃ­ക­യിൽ കാ­ണു­ന്ന­തു പോ­ലു­ള്ള ഒരു അ­ക്കാ­ദ­മി­ക് സമൂഹം കേ­ര­ള­ത്തി­ലി­ല്ല. ന­മ്മു­ടെ ക­ലാ­ല­യ­ങ്ങ­ളി­ലാ­വ­ട്ടെ അ­ക്കാ­ദ­മി­ക് സം­സ്കാ­രം വ­ള­രാ­നു­ള്ള സാ­ഹ­ച­ര്യ­വും ഇല്ല. സ്ക്കൂൾ കോ­ളേ­ജ് അ­ദ്ധ്യാ­പ­ക­രെ സം­ബ­ന്ധി­ച്ചു പ­റ­യു­ക­യാ­ണെ­ങ്കിൽ ഉ­ദ­രം­ഭ­രി­ക­ള ല്ലാ­ത്ത ഒരു ന്യൂ­ന­പ­ക്ഷം, സാ­ഹി­ത്യ­മ­ണ്ഡ­ല­ത്തി­ന്റെ­യും രാ­ഷ്ട്രീ­യ­മ­ണ്ഡ­ല­ത്തി­ന്റെ­യും ആ­കർ­ഷ­ണ­വ­ല­യ­ത്തി­ലാ­ണു്. സാ­ധാ­ര­ണ­ഗ­തി­യിൽ നോ­ക്കി­യാൽ തന്നെ കാ­ല­ഹ­ര­ണ­പ്പെ­ട്ട­തും ഭാ­വ­നാ­ര­ഹി­ത­വു­മാ­യ പ­ഠ­ന­സം­പ്ര­ദാ­യ­ത്തി­ന്റെ ഭാ­ര­ത്താൽ അ­മർ­ന്നു­പോ­യ­വ­രും ബൗ­ദ്ധി­ക­യ­ത്ന­ങ്ങൾ സാ­ഹ­സി­ക­മോ വി­പ്ല­വാ­ത്മ­ക­മോ അ­ല്ലെ­ങ്കിൽ ത­ല­തി­രി­ഞ്ഞ­തോ ആയ എന്തോ കാ­ര്യ­മാ­ണെ­ന്നു് ധ­രി­ച്ച­വ­രു­മാ­യ ശു­ദ്ധാ­ത്മാ­ക്ക­ളാ­ണു് ന­മ്മു­ടെ വി­ദ്യാ­മ­ന്ദി­ര­ങ്ങ­ളിൽ കു­ടി­കൊ­ള്ളു­ന്ന­തു്. സർ­വ്വ­ക­ലാ­ശാ­ല­ക­ളി­ലെ ശു­ഷ്ക­മാ­യ അ­ക്കാ­ദ­മി­ക്താ­ത്പ­ര്യ­ങ്ങൾ മി­ക്ക­തും ഔ­ദ്യോ­ഗി­കാ­ഭ്യു­ദ­യ­കാം­ക്ഷി­ക­ളു­ടെ സം­രം­ഭ­ങ്ങ­ളാ­യി മാ­റു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. അ­വി­ടെ­പ്പോ­ലും ഒരു ഔ­ദ്യോ­ഗി­കാ­ഭ്യു­ദ­യ­ത്തി­നു് അ­ക്കാ­ദ­മി­ക് മി­ക­വി­നേ­ക്കാൾ ജാതി-​മത-രാഷ്ട്രീയമണ്ഡലങ്ങളിൽ അ­ക്കാ­ദ­മി­ക്കു­കൾ­ക്കു­ള്ള സ്വാ­ധീ­ന­മാ­ണു് നിർ­ണ്ണാ­യ­ക­ശ­ക്തി യാ­വു­ന്ന­തു്. കേ­ര­ള­ത്തി­ലെ സർ­വ്വ­ക­ലാ­ശാ­ല­ക­ളിൽ വി.സി.മാരെ നിർ­ണ്ണ­യി­ക്കു­ന്ന രീതി തന്നെ നല്ല ദൃ­ഷ്ടാ­ന്തം.

അ­ക്കാ­ദ­മി­ക് രം­ഗ­മ­ട­ക്ക­മു­ള്ള ഔ­ദ്യോ­ഗി­ക­മേ­ഖ­ല­ക­ളിൽ നി­ന്നു് ബു­ദ്ധി­ജീ­വി­യു­ടെ ഉ­ദ­യ­ത്തെ പ്ര­തീ­ക്ഷി­ക്കാൻ ദു­സ്സാ­ധ്യ­മാ­യ വിധം അ­ങ്ങേ­യ­റ്റം ഘ­ട­നാ­വ­ത്കൃ­ത­മാ­ണു് ഔ­ദ്യോ­ഗി­ക­മ­ണ്ഡ­ല­ങ്ങൾ എ­ല്ലാം. അച്ചടി-​ഇലക്ട്രോണിക് മാ­ധ്യ­മ­ങ്ങ­ളിൽ വർ­ത്തി­ക്കു­ന്ന ബു­ദ്ധി­ജീ­വി­ക­ളെ സം­ബ­ന്ധി­ച്ചും ഇതു ശ­രി­യാ­ണു്. അ­വർ­ക്കു് സ്വ­ത­ന്ത്ര­മാ­യ ആ­ത്മാ­വി­ഷ്ക്കാ­ര­ത്തോ­ടെ വളരാൻ സാ­ഹ­ച­ര്യം ഇ­ല്ലെ­ന്നു മാ­ത്ര­മ­ല്ല, ത­ങ്ങ­ളു­ടെ മേ­ഖ­ല­യിൽ അ­വ­ശ്യം ആ­വ­ശ്യ­മാ­യ സൂ­ക്ഷ്മ­വും നി­ഷ്കൃ­ഷ്ട­വു­മാ­യ ഔ­ദ്യോ­ഗി­ക­ത അ­വ­രു­ടെ ഔ­ദ്യോ­ഗി­ക­മാ­യ ഉ­യർ­ച്ച­യെ നിർ­ണ്ണ­യി­ക്കാൻ ഇട നൽ­കാ­ത്ത­വ­ണ്ണം ക­ച്ച­വ­ട­താ­ത്പ­ര്യ­ത്തി­ന്റെ­യോ, സ്ഥാ­പ­ന­ത്തി­ന­ക­ത്തെ അ­ധി­കാ­ര താൽ­പ­ര്യ­ങ്ങ­ളു­ടെ­യോ ആ­ജ്ഞാ­നു­വർ­ത്തി­ക­ളാ­കാൻ സ­മ്മർ­ദ്ദ­മേൽ­ക്കു­ന്ന­വ­രാ­ണ­വർ.

images/nissar-bujee-08.png

കാ­ര്യ­നിർ­വ്വ­ഹ­ണ­ശേ­ഷി­യി­ലും ഫ­ല­ക്ഷ­മ­ത­യി­ലും ഊ­ന്നു­ന്ന ഔ­ദ്യോ­ഗി­ക­ത­യു­ടെ സാ­ന്നി­ദ്ധ്യം കേ­ര­ള­ത്തി­ലെ ഔ­ദ്യോ­ഗി­ക­രം­ഗ­ത്തു് അ­നു­ഭ­വ­പ്പെ­ടാ­ത്ത­തി­നു ഒരു കാരണം ഏ­താ­യാ­ലും ജാതി-​മത-രാഷ്ട്രീയ മ­ണ്ഡ­ല­ങ്ങ­ളിൽ നി­ന്നു­ള്ള ശക്തി പ്ര­സ­ര­ണ­മാ­ണു്. നല്ല സാ­മ്പ­ത്തി­ക­സം­സ്കാ­രം പോലും ന­മു­ക്കി­ല്ലാ­ത്ത­തി­ന്റെ കാ­ര­ണ­വും അ­താ­കാം. മറ്റു പ്ര­കാ­ര­ത്തിൽ അ­ന­ഭി­ല­ഷ­ണീ­യ­മാ­ണു് മു­ര­ത്ത ഔ­ദ്യോ­ഗി­ക­ത­യും പ്ര­ബ­ല­മാ­യ സാ­മ്പ­ത്തി­ക­സം­സ്കാ­ര­വും എന്നു ഓർ­ക്കു­മ്പോൾ, എത്ര പി­ന്നോ­ക്ക­മാ­ണു് സാം­സ്കാ­രി­ക­മാ­യി കേ­ര­ളീ­യർ—ഉ­യർ­ന്ന സാ­മൂ­ഹി­ക­വി­ക­സ­നം നേ­ടി­യ­വ­രെ­ന്നു് പാ­ശ്ചാ­ത്യർ വി­ശേ­ഷി­പ്പി­ക്കു­ന്ന കേ­ര­ളീ­യർ—എ­ന്നു് ന­മു­ക്കു് ആ­ശ്ച­ര്യ­പ്പെ­ടാൻ വ­ക­യു­ണ്ടു്. കാരണം തി­ക­ച്ചും ആ­ധു­നി­ക­മാ­യ ഔ­ദ്യോ­ഗി­ക­ത­യും പ്ര­ബ­ല­മാ­യ സാ­മ്പ­ത്തി­ക സം­സ്കാ­ര­വും സാ­മൂ­ഹി­ക­ജീ­വി­ത­ത്തി­ന്റെ സ്വ­ഭാ­വ­ങ്ങ­ളാ­വു­ന്ന­തിൽ നി­ന്നു ബ­ഹു­ദൂ­രം പി­ന്നിൽ നിൽ­ക്കു­ന്ന കേ­ര­ളീ­യർ പോ­സ്റ്റ് മോ­ഡേ­ണി­സ്റ്റു­കാർ­ക്കു് ആ­ഹ്ലാ­ദി­ക്കാ­വു­ന്ന ഒരു ജാതി-​മത-രാഷ്ട്രീയ-ചെറുകിട മു­ത­ലാ­ളി­ത്ത സം­സ്കാ­ര­ത്തി­ന്റെ വൈ­രു­ദ്ധ്യാ­ത്മ­ക കൂ­ട്ടു­കെ­ട്ടി­ന­ക­ത്താ­ണു്.

ത­നി­ക്കു ചു­റ്റു­മു­ള്ള­വ­രെ ഉ­ദ്ബു­ദ്ധ­രാ­ക്കാൻ സ്വയം നി­യു­ക്ത­മാ­യ ദൗ­ത്യം ഏ­റ്റെ­ടു­ക്കു­ന്ന ബു­ദ്ധി­ജീ­വി ആ മ­നു­ഷ്യ­രെ­പ്പോ­ലെ­ത്ത­ന്നെ ഒരു പ്ര­ത്യേ­ക സം­സ്കാ­ര­ത്തി­ന്റെ ത­ട­വ­റ­യി­ലാ­യി­രി­ക്കാം. അതയാൾ മ­റ്റു­ള്ള­വ­രെ­പ്പോ­ലെ­ത്ത­ന്നെ തി­രി­ച്ച­റി­ഞ്ഞി­ല്ലെ­ന്നു­വ­രാം. ബു­ദ്ധി­ജീ­വി­കൾ ന­മു­ക്കി­ട­യി­ലു­ണ്ടെ­ന്നു് സാ­ധാ­ര­ണ­ക്കാ­രാ­യ നാം അം­ഗീ­ക­രി­ക്കു­ക­യാ­ണെ­ങ്കിൽ, നമ്മെ വി­മു­ക്ത­രാ­ക്കാ­നു­ള്ള അർഹത കൈ­വ­രി­ക്കാൻ അവർ ആ­ദ്യ­മാ­യി ചെ­യ്യേ­ണ്ട­തു് സ്വ­ന്തം ത­ട­വ­റ­യു­ടെ സു­ര­ക്ഷി­ത­ത്വം കൈ­വെ­ടി­യു­ക­യാ­ണു്. ന­മ്മെ­യൊ­ക്കെ വെറും, സാ­ധാ­ര­ണ­ക്കാ­രാ­ക്കു­ന്ന­തു് നാ­മെ­ല്ലാം സ്വ­ന്തം സം­സ്കാ­ര­ങ്ങ­ളു­ടെ ത­ട­വ­റ­ക­ളി­ലാ­ണെ­ന്ന­ത­ത്രെ. ബു­ദ്ധി­ജീ­വി­ക­ളെ നാം ശ്ര­വി­ക്കു­ക­യും ആ­ദ­രി­ക്കു­ക­യും ചെ­യ്യ­ണ­മെ­ങ്കിൽ അവർ ന­മ്മെ­പ്പോ­ലെ പാ­ര­മ്പ­ര്യ­ങ്ങ­ളു­ടെ­യും സം­കു­ചി­ത താ­ത്പ­ര്യ­ങ്ങ­ളു­ടെ­യും ബ­ന്ധ­ന­ത്തിൽ ആ­യി­രി­ക്ക­രു­തു്. അ­തു­കൊ­ണ്ടു് ബു­ദ്ധി­ജീ­വി­കൾ സ്വയം മോ­ചി­ത­രാ­വു­ക­യോ അ­ല്ലെ­ങ്കിൽ നമ്മൾ ബു­ദ്ധി­ജീ­വി­ക­ളെ മോ­ചി­പ്പി­ക്കു­ക­യോ ചെ­യ്യേ­ണ്ട­തു് ആ­വ­ശ്യ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. ബ­ന്ധ­ന­സ്ഥ­നാ­യ പ്രൊ­മി­ത്യൂ­സി­ന്റെ പ്ര­തി­ബിം­ബം പിൻ­തു­ടർ­ന്നു് മാർ­ക്സു് തൊ­ഴി­ലാ­ളി­ക­ളെ യ­ന്ത്ര­ബ­ന്ദി­യാ­യി ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ത്തി­ന്റെ മോചനം മ­നു­ഷ്യ­രാ­ശി­യു­ടെ­യും മോ­ച­ന­മാ­യി­രി­ക്കു­മെ­ന്നു് അ­ദ്ദേ­ഹം വി­ശ്വ­സി­ച്ചു. അ­ത്ത­ര­മൊ­രു അ­വ­സ്ഥ­യി­ലാ­ണോ ആ­ധു­നി­ക­ബു­ദ്ധി­ജീ­വി? അയാൾ പാ­ര­മ്പ­ര്യ­ങ്ങ­ളു­ടെ­യും മാ­ധ്യ­മ­ങ്ങ­ളു­ടെ­യും ബ­ന്ദി­യാ­ണോ? അ­ങ്ങ­നെ­യാ­ണെ­ങ്കിൽ ന­മ്മു­ടെ അ­വ­സാ­ന­ത്തെ പ്ര­ത്യാ­ശ ബു­ദ്ധി­ജീ­വി­യു­ടെ മോചനം ആ­യി­രി­ക്കും. പക്ഷേ അതിനു ത­യ്യാ­റാ­വേ­ണ്ട­തു് നാം ത­ന്നെ­യാ­യി­രി­ക്കും എ­ന്ന­തി­നാൽ ബു­ദ്ധി­ജീ­വി­ക­ളേ­ക്കാൾ ഉ­ത്ത­ര­വാ­ദി­ത്ത­ബോ­ധം ന­മു­ക്കു­ണ്ടാ­വേ­ണ്ടി­യി­രി­ക്കു­ന്നു. നേ­രെ­മ­റി­ച്ച് ഈ അ­വ­സ്ഥ­യി­ല­ല്ല ബു­ദ്ധി­ജീ­വി­യെ­ന്നും ആ­ധു­നി­കോ­ത്ത­ര­മാ­യ ഒരു പ­രി­ണാ­മ­ത്തി­നു് അയാൾ വി­ധേ­യ­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണെ­ന്നും വി­ശ്വ­സി­ക്കാ­നാ­ണു് നാ­മി­ഷ്ട­പ്പെ­ടു­ന്ന­തെ­ങ്കിൽ, ന­മു­ക്കി­ട­യിൽ തന്നെ സാം­സ്കാ­രി­ക­മാ­യും പ്ര­തീ­കാ­ത്മ­ക­മാ­യും സ­വി­ശേ­ഷാ­നു­കൂ­ല്യ­ങ്ങൾ നേടാൻ ശ്ര­മി­ക്കു­ക­യും നേ­ടു­ക­യും ചെ­യ്യു­ന്ന വി­ഭാ­ഗ­ങ്ങ­ളിൽ ഒ­ന്നി­നെ കു­റി­ക്കാ­നു­ള്ള ഒരു പദം മാ­ത്ര­മാ­യി അ­വ­ശേ­ഷി­ക്കും ‘ബു­ദ്ധി­ജീ­വി’.

images/nissar-bujee-09.png

സാ­യാ­ഹ്ന പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന ‘ഒരു സാ­മൂ­ഹി­ക കാ­ഴ്ച­പ്പാ­ടിൽ നി­ന്നു്’ എന്ന പു­സ്ത­ക­ത്തി­ലെ ര­ണ്ട­ദ്ധ്യാ­യ­ങ്ങ­ളാ­ണു് ഈ ലേ­ഖ­ന­ത്തി­ന്റെ രണ്ടു ഭാ­ഗ­ങ്ങ­ളാ­യി പ്ര­സി­ദ്ധീ­ക­രി­ച്ച­തു്.

ബു­ദ്ധി­ജീ­വി­കൾ­ക്കു് എന്തു സം­ഭ­വി­ച്ചു? (ഭാഗം I)

നിസാർ അ­ഹ­മ്മ­ദ്
images/nisar.jpg

ഒരു പക്ഷെ ആ­ദ്യ­ത്തെ ഉ­ത്ത­രാ­ധു­നി­ക­രിൽ ഒരാൾ. ജീ­വി­ക്കേ­ണ്ട­തു് സ്വ­ന്തം ആ­ഗ്ര­ഹ­ങ്ങ­ള­നു­സ­രി­ച്ചാ­ണോ അതോ സാ­മൂ­ഹി­ക­മാ­യാ­ണോ എ­ന്നു് വ്യ­ക്ത­മ­ല്ലാ­തി­രു­ന്ന, സ്വ­ത്വ പ്ര­തി­സ­ന്ധി­ക­ളാൽ ബാ­ധി­ക്ക­പ്പെ­ട്ട കാ­ല­ത്തു് അ­ദ്ദേ­ഹം മ­ദ്രാ­സി­ലേ­യ്ക്കു് പോയി. സാ­മ്പ്ര­ദാ­യി­ക ജീ­വ­ത­ശൈ­ലി ഉ­പേ­ക്ഷി­ച്ചു് പ­ഠ­ന­ങ്ങ­ളിൽ മു­ഴു­കി. എം. ഗോ­വി­ന്ദ­നോ­ടൊ­പ്പം അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­വര്‍ത്ത­ന­ങ്ങ­ളിൽ പ­ങ്കു­കൊ­ണ്ടു. പഠന സൗ­ക­ര്യ­ങ്ങൾ തേടി അ­ദ്ദേ­ഹം കാണ്‍പൂർ ഐ ഐ ടി യില്‍ ചേര്‍ന്നു് ത­ത്ത്വ­ചി­ന്ത­യിൽ പി­എ­ച്ച്ഡി നേടി. തൊ­ഴി­ല­ന്വേ­ഷി­ക്കാ­ത്ത­തു­കൊ­ണ്ടു് കുറേ കാലം തൊ­ഴി­ലി­ല്ലാ­തെ ജീ­വി­ച്ചു. യു ആര്‍ അ­ന­ന്ത­മൂര്‍ത്തി എം ജി യൂ­നി­വേ­ഴ്സി­റ്റി­യിൽ ഉ­ണ്ടാ­യി­രു­ന്ന സ­മ­യ­ത്തു് അ­ദ്ദേ­ഹം തു­ട­ങ്ങി­വെ­ച്ച സ്കൂള്‍ ഓഫ് സോ­ഷ്യൽ സ­യൻ­സിൽ നിസാർ അ­ദ്ധ്യാ­പ­ക­നാ­യി ചേര്‍ന്നു. പി­ന്നീ­ടു് കാലടി സം­സ്കൃ­ത സർ­വ്വ­ക­ലാ­ശാ­ല­യില്‍നി­ന്നു് ത­ത്ത്വ­ചി­ന്താ വി­ഭാ­ഗം ത­ല­വ­നാ­യി പി­രി­ഞ്ഞു.

നി­ര­വ­ധി ലേ­ഖ­ന­ങ്ങള്‍, പേര് വെ­യ്ക്കാ­ത്ത ഗ്ര­ന്ഥ­ങ്ങള്‍, പ്ര­ഭാ­ഷ­ണ­ങ്ങൾ… ഇ­വ­യി­ലൂ­ടെ പ്ര­സ­രി­ച്ച അ­ദ്ദേ­ഹ­ത്തി­ന്റെ ചി­ന്ത­കൾ ഇ­ന്ന­ത്തെ ബൗ­ദ്ധി­ക ലോ­ക­ത്തു്, പ്ര­ത്യേ­കി­ച്ചും കേ­ര­ള­ത്തി­ന്റെ, വ്യ­ക്ത­ത­യു­ടെ വെ­ളി­ച്ച­മാ­യി നി­ല­നി­ല്ക്കു­ന്നു.

ചി­ത്ര­ങ്ങൾ: വി. മോഹനൻ

Colophon

Title: Budhijeevikalkku Enthu Sambhavichu? II (ml: ബു­ദ്ധി­ജീ­വി­കൾ­ക്കു് എന്തു സം­ഭ­വി­ച്ചു? II).

Author(s): Nissar Ahmed.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-31.

Deafult language: ml, Malayalam.

Keywords: Article, Nissar Ahmed, Budhijeevikalkku Enthu Sambhavichu? II, നി­സ്സാർ അ­ഹ­മ്മ­ദ്, ബു­ദ്ധി­ജീ­വി­കൾ­ക്കു് എന്തു സം­ഭ­വി­ച്ചു? II, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Thinker by Rodin located at the Musée Rodin in Paris, a photograph by AndrewHorne . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.