SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/LandscapewithPeacocks.jpg
Matamoe (Death), Landscape with Peacocks, a painting by Paul Gauguin (1848–1903).
എ­ന്തു­കൊ­ണ്ടു് ചി­ന്തി­ക്കു­ന്നി­ല്ല?
കേശു:
പു­തി­യൊ­രു നാ­ളെ­യെ­പ്പ­റ്റി നാം ചി­ന്തി­ക്കു­ന്ന­മാ­തി­രി എ­ല്ലാ­വ­രും ചി­ന്തി­ക്കാ­റു­ണ്ടാ­കു­മോ? സാ­റി­നു് എന്തു തോ­ന്നു­ന്നു.
ഞാൻ:
അ­വി­ടെ­യാ­ണു് മാ­റ്റ­ത്തി­ന്റെ ത­ട­സ്സ­ക്ക­ല്ല് കി­ട­ക്കു­ന്ന­തെ­ന്നു് ഞാൻ ക­രു­തു­ന്നു. നാം എന്തു വി­ചാ­രി­ക്കു­ന്നു എ­ന്ന­തി­നേ­ക്കാൾ പ്ര­ധാ­നം എ­ല്ലാ­വ­രും വി­ചാ­രി­ക്കാ­റു­ണ്ടോ എ­ന്ന­തു­ത­ന്നെ­യാ­ണു്.
കേശു:
എ­ല്ലാ­വ­രും വ്യ­വ­സ്ഥി­തി­യെ ത­ള്ളി­പ്പ­റ­യു­ന്ന­താ­യി കാ­ണു­ന്നു­ണ്ടു്.
രാജു:
അ­തു­കൊ­ണ്ടാ­യി­ല്ല. നാ­ളെ­യെ­പ്പ­റ്റി അ­വർ­ക്കു വ്യ­ക്ത­മാ­യ ഒരു കാ­ഴ്ച­പ്പാ­ടു­ണ്ടോ? അ­തി­ന്റെ സാ­ക്ഷാ­ത്കാ­ര­ത്തി­നാ­യി­ട്ടാ­ണോ ഇ­ന്നി­നെ വി­മർ­ശി­ക്കു­ന്ന­തു്? അ­താ­ണ­റി­യേ­ണ്ട­തു്.
ഞാൻ:
എന്റെ വേ­ദ­നാ­ജ­ന­ക­മാ­യ നി­ഗ­മ­നം പുതിയ ലോ­ക­ത്തെ­പ്പ­റ്റി ഭാവന ചെ­യ്യു­ന്ന­വർ ഇന്നു ലോ­ക­ത്തു വളരെ കു­റ­വാ­ണെ­ന്നാ­ണു്.
രാജു:
ഈ വ്യ­വ­സ്ഥി­തി­യു­ടെ വേദന നി­ത്യേ­ന അ­റി­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന ലോകം എ­ന്തു­കൊ­ണ്ടു് മോ­ച­ന­ത്തെ­പ്പ­റ്റി ചി­ന്തി­ക്കു­ന്നി­ല്ല.
നവ:
സ്വ­ത­ന്ത്ര­ചി­ന്താ­ശീ­ലം പൊ­തു­വേ കു­റ­ഞ്ഞു­വ­രി­ക­യാ­ണു്. എ­ന്നാൽ പഠനം കൂ­ടി­വ­രു­ന്നു­ണ്ടു്. പ­ഠി­പ്പി­ക്കു­ക, പ­ഠി­ക്കു­ക ഇതു ര­ണ്ടും വേ­ണ്ട­തി­ലെ­ത്ര­യോ അധികം ന­ട­ക്കു­ന്നു­ണ്ടു്. എ­ന്നാൽ ന­വ­സ­മൂ­ഹ­ര­ച­ന­യെ ല­ക്ഷ്യ­മാ­ക്കി­യു­ള്ള ചി­ന്ത­നം, ഭാവന, പ്ര­വർ­ത്ത­നം ഇ­തൊ­ക്കെ കു­റ­ഞ്ഞു­കു­റ­ഞ്ഞു­വ­രു­ന്ന­താ­യി­ട്ടാ­ണു് കാ­ണു­ന്ന­തു്.
പഠനം ചി­ന്ത­യ്ക്കു ത­ട­സ്സ­മോ?
ഞാൻ:
ന­വ­ന്റെ അ­ഭി­പ്രാ­യ­ത്തോ­ടു യോ­ജി­ക്കാ­നാ­ണു് എ­നി­ക്കു തോ­ന്നു­ക. പ­ഠ­ന­ശാ­ല­കൾ­ക്കു പകരം ചി­ന്താ­ശാ­ല­കൾ ഉ­ണ്ടാ­ക­ണ­മെ­ന്നു് ഞാൻ വി­ചാ­രി­ക്കാ­റു­ണ്ടു്. ആരോ ചി­ന്തി­ച്ചു ക­ണ്ടെ­ത്തി­യ­തു് പ­ഠി­ച്ചു് പ­ഠി­പ്പി­ക്കു­ന്ന­തു­കൊ­ണ്ടു് വ്യ­ക്തി­ത്വം വി­ക­സി­ക്കാ­നി­ട­യി­ല്ല. ഭാവന വ­ള­രു­ക­യി­ല്ല. മൗലിക ചിന്ത തന്നെ ഇ­ല്ലാ­തെ പോകും. അ­ന്യ­രു­ടെ ചി­ന്ത­കൾ ന­മ്മു­ടെ ചി­ന്ത­കൾ­ക്കു പകരം നി­ന്നു­കൊ­ള്ളും.
രാജു:
ജെ. കൃ­ഷ്ണ­മൂർ­ത്തി­യു­ടെ സ­മീ­പ­ന­ത്തിൽ ഇ­ങ്ങ­നെ­യൊ­രു വ­ശ­മു­ണ്ടു്. ഗു­രു­വും ശി­ഷ്യ­നും. ര­ണ്ടു­മാ­കാൻ അ­ദ്ദേ­ഹം ഇ­ഷ്ട­പ്പെ­ടു­ന്നി­ല്ല.
ഞാൻ:
ഉ­യർ­ന്ന പ­ഠ­ന­മു­ള്ള യുവ വി­ദ്യാർ­ത്ഥി ഗ്രൂ­പ്പൂ­കൾ­ക്കി­ട­യിൽ ഞാൻ അ­യൽ­ക്കൂ­ട്ട­മെ­ന്ന ആശയം വ­ച്ചി­ട്ടു് അ­ഭി­പ്രാ­യം അ­ന്വേ­ഷി­ച്ചി­ട്ടു­ണ്ടു്. സ്വ­ത­ന്ത്ര­മാ­യ പ്ര­തി­ക­ര­ണം ഞാൻ അധികം കേ­ട്ടി­ട്ടി­ല്ല.
രാജു:
ചി­ന്ത­ന­വും പ­ഠ­ന­വും ബ­ന്ധ­മു­ള്ള രണ്ടു പ്ര­വർ­ത്ത­ന­ങ്ങ­ളാ­ണു്. ചി­ന്തി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് പഠനം ആ­വ­ശ്യ­മാ­യി വ­രേ­ണ്ട­തു്. പ­ഠി­ച്ച­തി­നെ­പ്പ­റ്റി ചി­ന്തി­ക്കു­ക­യു­മാ­കാം. ഇ­പ്പോൾ പഠനം മാ­ത്ര­മാ­യി. പി­ന്നാ­ലെ ചിന്ത വ­രു­ന്നി­ല്ല.
ഞാൻ:
ജീ­വി­ക­ളു­ടെ ഇ­ട­യി­ലും പ­ഠ­ന­മു­ണ്ടു്. പൂ­ച്ച­ക്കു­ട്ടി­യെ ത­ള്ള­പ്പൂ­ച്ച എലിയെ പി­ടി­ക്കേ­ണ്ട വിധം പ­ഠി­പ്പി­ക്കും. ചി­ന്തി­പ്പി­ക്കാ­റി­ല്ല. മ­നു­ഷ്യ­ന്റെ പ്ര­ത്യേ­ക ക­ഴി­വാ­ണു് മനനം. പ­ഠ­ന­വും ചി­ന്ത­ന­വും ത­മ്മിൽ എ­വി­ടെ­യാ­ണു് വേർ­തി­രി­യു­ന്ന­തു് എന്നു നാം ക­ണ്ടെ­ത്ത­ണം. ഒ­രു­ദാ­ഹ­ര­ണം പറയാം. ന­വ­സ­മൂ­ഹ­ത്തിൽ നാ­ണ­യ­ത്തി­നു സ്ഥാ­ന­മു­ണ്ടാ­യി­രി­ക്കു­ക­യി­ല്ല എ­ന്നു് ദർശനം പ­റ­യു­ന്നു. അതു് ഒരു വാ­യ­ന­ക്കാ­രൻ മ­ന­സ്സി­ലാ­ക്കു­ന്നു. ദർശനം ഭാ­വ­ന­ചെ­യ്യു­ന്ന സ­മൂ­ഹ­ത്തിൽ നാ­ണ­യ­ത്തി­നു സ്ഥാ­ന­മു­ണ്ടാ­യി­രി­ക്കു­മോ എന്ന ചോ­ദ്യ­ത്തി­നു് ‘ഉ­ണ്ടാ­യി­രി­ക്കി­ല്ല’ എ­ന്നെ­ഴു­തി­യാൽ മു­ഴു­വൻ മാർ­ക്കും കി­ട്ടും. ഇതാണു പഠനം. എ­ന്നാൽ ചി­ന്ത­നം ഒന്നു വേ­റെ­യാ­ണു്. നാണയം ഇ­ല്ലാ­തെ വ­ന്നാൽ ടി­ക്ക­റ്റ് വേ­ണ്ടി­വ­രി­ല്ല. വി­ല­യും കൂ­ലി­യും ഇ­ല്ലാ­താ­കും. അ­പ്പോൾ ജോ­ലി­യും വി­ത­ര­ണ­വും എ­ങ്ങ­നെ ന­ട­ക്കും? ഇ­ത്ത­ര­ത്തിൽ പ­ഠി­ച്ച­തി­നെ മ­റി­ക­ട­ക്കു­ന്ന­താ­ണു് ചി­ന്ത­നം. വി­ദ്യാ­ഭ്യാ­സ­ത്തി­ലെ­ന്ന­ല്ല ജീ­വി­ത­ത്തി­ലാ­കെ മ­നു­ഷ്യ­നു് ചി­ന്തി­ക്കേ­ണ്ട സാ­ഹ­ച­ര്യം കു­റ­ഞ്ഞു­വ­രു­ന്നു. പ­ഠി­ച്ചു് ഓർ­മി­ച്ചാൽ മതി. പ­രീ­ക്ഷാ­രം­ഗം നോ­ക്കൂ. ഒ­റ്റ­പ­ദ­ത്തി­ലാ­ണു­ത്ത­രം. എന്റെ ചോ­ദ്യ­ത്തി­നു­ത്ത­രം പ­റ­ഞ്ഞാൽ മതി എ­ന്നാ­ണു് രോ­ഗി­യോ­ടു് ഡോ­ക്ട­റും പ­റ­യു­ന്ന­തു്.
കേശു:
അ­തു­കൊ­ണ്ടു് ചി­ന്ത­നം ആ­വ­ശ്യ­മി­ല്ലാ­തെ­യാ­യി. ന­മ്മു­ടെ വി­ദ്യാർ­ത്ഥി­ലോ­കം ഇനി ചി­ന്തി­ച്ചു­തു­ട­ങ്ങാൻ വളരെ പ്ര­യാ­സ­മാ­ണു്. പുതിയ ലോ­ക­ത്തെ­പ്പ­റ്റി­യും അവരെ പ­ഠി­പ്പി­ക്ക­ണം. സി­ല­ബ­സ്സിൽ വ­രു­ന്ന­ത്ര­യും കാ­ര്യം നല്ല അ­ദ്ധ്യാ­പ­കർ പ­ഠി­ക്കും, പ­ഠി­പ്പി­ക്കും. ഉ­ത്സാ­ഹ­മു­ള്ള കു­ട്ടി­കൾ കാ­ണാ­തെ പ­ഠി­ക്കും. അ­തി­ന­പ്പു­റം ഇ­രു­കൂ­ട്ട­രും ചി­ന്തി­ക്കി­ല്ല. ചി­ന്തി­ക്കേ­ണ്ട ആ­വ­ശ്യ­വു­മി­ല്ല. സ്വ­ത­ന്ത്ര­ചി­ന്ത­യും ഭാ­വ­ന­യും അത്ര മു­ര­ടി­ച്ചു­പോ­യി.
നവ:
അ­പ്പോൾ ന­വ­ലോ­ക­ത്തെ­പ്പ­റ്റി ബ­ഹു­ഭൂ­രി­പ­ക്ഷം പേരും ചി­ന്തി­ക്കാ­തി­രി­ക്കു­ന്ന­തി­നു­ള്ള ഒരു കാരണം ഇ­ത്ത­ര­മൊ­രു പ­ഠ­ന­പ­ദ്ധ­തി­യെ അ­ടി­യൂ­ന്നി­യു­ള്ള ഇ­ന്ന­ത്തെ വി­ദ്യാ­ഭ്യാ­സം ആ­ണെ­ന്നു പ­റ­യാ­മ­ല്ലോ.
രാജു:
ആ അ­ഭി­പ്രാ­യം ശ­രി­യാ­യി­രി­ക്കു­മെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു. ഒരു മ­ത­ക്കാ­ര­നാ­യി ജ­നി­ക്കു­ന്ന­തു് പോ­ലെ­യാ­ണു് ഒരു ശിശു വി­ദ്യാർ­ത്ഥി­യാ­കു­ന്ന­തു്. ഒരാൾ സ്വയം പ­ഠി­ച്ചോ ചി­ന്തി­ച്ചോ സ്വീ­ക­രി­ക്കു­ന്ന­ത­ല്ല­ല്ലോ അ­യാ­ളു­ടെ മതം. അ­തു­പോ­ലെ കു­ട്ടി­ക­ളു­ടെ വാ­സ­ന­യോ, മാ­ന­സി­കാ­വ­സ്ഥ­യോ കു­ട്ടി വ­ള­രു­ന്ന സാ­ഹ­ച­ര്യ­ത്തിൽ കു­ട്ടി­ക്കാ­വ­ശ്യ­മു­ള്ള അ­റി­വു­ക­ളെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­യോ ഒ­ന്നു­മ­ല്ല കു­ട്ടി­യെ സ്കൂ­ളിൽ ചേർ­ക്കു­ന്ന­തു്. അവിടെ പ­ഠി­ക്കു­ന്ന­തു്. പ­ഠി­ക്കാൻ ഓരോ കു­ട്ടി­യും നിർ­ബ­ന്ധി­ത­നാ­കു­ക­യാ­ണു്. കു­ട്ടി­ക്കു് സ്വയം അ­റി­യാൻ അവസരം കി­ട്ടു­ന്ന­തേ­യി­ല്ല. ഒ­ടു­വിൽ അ­റി­വു­ത­ന്നെ കു­ട്ടി­ക്കു് ഭാ­ര­മാ­യി തീ­രു­ന്നു.
കേശു:
വി­ദ്യാ­ഭ്യാ­സം ക­ഴി­ഞ്ഞാൽ താൻ ജീ­വി­ക്കു­ന്ന ലോ­ക­ത്തെ വി­മർ­ശ­ന­ബു­ദ്ധ്യാ കാ­ണു­വാ­നോ കൂ­ടു­തൽ ഉ­ത്ത­മ­മാ­യ മ­റ്റൊ­ന്നി­നെ­പ്പ­റ്റി ചി­ന്തി­ക്കു­വാ­നോ യു­വാ­ക്കൾ­ക്കു് ക­ഴി­യു­ന്നി­ല്ല. ഭാവന വി­ട­രാ­നു­ള്ള പ­രി­ശീ­ല­ന­മേ കി­ട്ടി­യി­ട്ടി­ല്ല­ല്ലോ. നി­ത്യ­ജീ­വി­ത­ത്തിൽ ഒ­രു­പ­യോ­ഗ­വു­മി­ല്ലാ­ത്ത അ­റി­വി­ന്റെ ഒരു ഭാ­രി­ച്ച ഭാ­ണ്ഡം ത­ല­യി­ലു­ണ്ടു്. അതു് വി­ല്ക്കാൻ ഒരു മാർ­ക്ക­റ്റ­ന്വേ­ഷി­ക്കു­ക­യാ­ണു് പി­ന്നീ­ടു് യു­വാ­ക്കൾ. അവർ സ്വയം ക­ണ്ടെ­ത്തു­ന്ന മാർ­ക്ക­റ്റു­ക­ളാ­ണു് ട്യൂ­ഷൻ­സെ­ന്റ­റു­കൾ. പ­തി­നാ­റു­വർ­ഷം ന­ന്നാ­യി പ­ഠി­ച്ചു് എം. എ. പാ­സ്സാ­യ ഒരു വി­ദ്യാർ­ത്ഥി­ക്കു് ആദ്യം ക­ണ്ടെ­ത്താ­വു­ന്ന ജോലി പ­ഠി­പ്പി­ക്കു­ക­യ­ല്ലാ­തെ മ­റ്റെ­ന്താ­ണു്. കൃ­ഷി­ഭൂ­മി സ്വ­ന്ത­മാ­യി­ട്ടു­ണ്ടാ­യി­രു­ന്നാ­ലും അ­തി­ലേ­ക്കു് തി­രി­യാൻ പ­റ്റു­മോ? പാ­ര­മ്പ­ര്യ­തൊ­ഴി­ലു­കൾ വ­ശ­മാ­ക്കി­യി­ട്ടി­ല്ല. വി­ദ്യാ­ല­യ­ങ്ങൾ വർ­ഷം­തോ­റും ഉ­പ­രി­പ­ഠ­നം പൂർ­ത്തി­യാ­ക്കി­യ യു­വാ­ക്ക­ളെ വ്യർ­ത്ഥ­ത­യു­ടെ പെ­രു­വ­ഴി­യി­ലേ­ക്കു് കൊ­ണ്ടു­ചെ­ന്നു് വി­ടു­ന്നു.
ഞാൻ:
ന­മ്മു­ടെ കാ­ല­ഘ­ട്ട­ത്തി­ലെ ഏ­റ്റ­വും ദ­യ­നീ­യ­മാ­യ ഗ­തി­കേ­ടി­ലേ­ക്കാ­ണു് കേശു വി­രൽ­ചൂ­ണ്ടു­ന്ന­തു്. തെ­റ്റാ­യ ദി­ശ­യി­ലേ­ക്കാ­ണു് തലമുറ നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തെ­ന്നു് ക­ണ്ടെ­ത്താൻ അ­ദ്ധ്യാ­പ­കർ­ക്കോ, വി­ദ്യാർ­ത്ഥി­കൾ­ക്കോ, ഉ­ദ്യോ­ഗ­സ്ഥർ­ക്കോ, രാ­ഷ്ട്രീ­യ­ക്കാർ­ക്കോ ആർ­ക്കും സാ­ധി­ക്കാ­ത്ത ഒ­ര­വ­സ്ഥ­യിൽ ലോകം അ­ക­പ്പെ­ട്ടു­പോ­യി­രി­ക്കു­ന്നു. പാ­ഠ­ഭാ­ഗം പ­ഠി­പ്പി­ച്ചു­തീർ­ക്കു­ന്ന­തി­നു­ള്ള ബ­ദ്ധ­പ്പാ­ടി­ലാ­ണു് ആ­ത്മാർ­ത്ഥ­ത­യു­ള്ള അ­ദ്ധ്യാ­പ­കർ. മേ­ലെ­നി­ന്നു വ­രു­ന്ന ഓർ­ഡ­റു­കൾ ന­ട­പ്പാ­ക്കു­ക­യാ­ണു് ശ­മ്പ­ളം പ­റ്റു­ന്ന ഉ­ദ്യോ­ഗ­സ്ഥ­ന്റെ ചുമതല. നേ­താ­ക്ക­ന്മാ­രു­ടെ അ­ഭി­പ്രാ­യ­ങ്ങ­ള­റി­ഞ്ഞു് അതു പ്ര­ച­രി­പ്പി­ച്ചാൽ­മ­തി രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­കർ­ക്കു്. സ്വ­ത­ന്ത്ര­മാ­യി ചി­ന്തി­ക്കു­വാ­നോ തീ­രു­മാ­ന­മെ­ടു­ക്കു­വാ­നോ പ്ര­വർ­ത്തി­ക്കു­വാ­നോ ആർ­ക്കാ­ണു ക­ഴി­യു­ക. ഇ­തി­നി­ട­യിൽ ആ­രെ­ങ്കി­ലും വ്യ­ത്യ­സ്ത­മാ­യി ചി­ന്തി­ച്ചു­പോ­യാൽ പ്രോ­ത്സാ­ഹ­നം നൽ­കു­ന്ന­തി­നു­പ­ക­രം അ­ടി­ച്ച­മർ­ത്താ­നാ­വും അ­ധി­കാ­രി­കൾ ശ്ര­മി­ക്കു­ക. ആ­ദ്ധ്യാ­ത്മി­ക­രം­ഗം­പോ­ലും വ്യ­ക്തി­ത്വ­വി­ക­സ­ന­ത്തി­നു് അ­നു­വ­ദി­ക്കാ­ത്ത ആ­ചാ­ര­ക്ര­മ­ങ്ങ­ളു­ടെ ഏ­ടാ­കൂ­ട­ത്തിൽ പെ­ട്ടു­പോ­യി­രി­ക്കു­ന്നു.
രാജു:
ബ­ഹു­ജ­ന­ങ്ങ­ളു­ടെ ഇ­ന്ന­ത്തെ മാ­ന­സി­കാ­വ­സ്ഥ ഒ­ന്നു് വി­ശ­ക­ല­നം ചെ­യ്തു നോ­ക്കേ­ണ്ട­താ­ണെ­ന്നെ­നി­ക്കു തോ­ന്നു­ന്നു.
കേശു:
എന്റെ നോ­ട്ട­ത്തിൽ ബ­ഹു­ജ­ന­ങ്ങൾ സ്വ­ത­ന്ത്ര­രാ­ണു്. ഉ­ദ്യോ­ഗ­സ്ഥ­രു­ടെ­യോ, ജ­ന­പ്ര­തി­നി­ധി­ക­ളു­ടെ­യോ, പു­രോ­ഹി­ത­ന്മാ­രു­ടേ­യോ പ­രി­മി­തി­കൾ ജ­ന­ങ്ങൾ­ക്കി­ല്ല. അ­വർ­ക്കു യ­ഥേ­ഷ്ടം ചി­ന്തി­ക്കാം. പറയാം. പ്ര­വർ­ത്തി­ക്കാം. എ­ന്നാൽ അവർ ആ­ത്മ­ഹ­ത്യ­യ്ക്കു തു­ല്യ­മാ­യ ഒരു തെ­റ്റി­ദ്ധാ­ര­ണ­യിൽ പെ­ട്ടി­രി­ക്കു­ന്നു. ത­ങ്ങ­ളു­ടെ ആ­വ­ശ്യ­ങ്ങൾ നിർ­വ­ഹി­ച്ചു­ത­രേ­ണ്ട­തു് ഗ­വ­ണ്മെ­ന്റാ­ണു്, പു­രോ­ഹി­ത­ന്മാ­രാ­ണു്, നേ­താ­ക്ക­ന്മാ­രാ­ണു് എ­ന്നെ­ല്ലാ­മു­ള്ള തെ­റ്റി­ദ്ധാ­ര­ണ­യിൽ പെ­ട്ടു­പോ­യി സാ­മാ­ന്യ­ജ­ന­ത. നാ­ട്ടു­കാ­രു­ടെ ഉ­ത്ത­ര­വാ­ദി­ത്വം അ­വ­ര­റി­യു­ന്ന­തേ­യി­ല്ല. അ­പേ­ക്ഷി­ക്കു­ക. സാ­ധി­ച്ചി­ല്ലെ­ങ്കിൽ സമരം ന­ട­ത്തു­ക. ഇ­ത്ര­യു­മാ­ണു് സാ­ധാ­ര­ണ­ക്കാ­രു­ടെ ധർമം എ­ന്നൊ­ര­ബ­ദ്ധ­ധാ­ര­ണ പ­ര­ക്കെ ഉ­ണ്ടു്. മാ­റ്റി­ത്തീർ­ക്കാ­നു­ള്ള ഉ­ത്ത­ര­വാ­ദി­ത്വം ത­ങ്ങൾ­ക്കു­ള്ള­താ­ണെ­ന്നു ക­രു­തു­ന്നി­ല്ല. അ­തു­കൊ­ണ്ടു് അവർ ഭാ­വി­യെ­പ്പ­റ്റി ചി­ന്തി­ക്കു­വാ­നോ ഒരു വഴി ക­ണ്ടെ­ത്തു­വാ­നോ ത­യ്യാ­റാ­കു­ന്ന­തേ­യി­ല്ല. ത­ന്നെ­യ­ല്ല സ്വ­കാ­ര്യ­ജീ­വി­താ­വ­ശ്യ­ങ്ങൾ സാ­ധി­ക്കു­വാ­നു­ള്ള ബ­ദ്ധ­പ്പാ­ടി­ലാ­ണു് ഓ­രോ­രു­ത്ത­രും. അ­തി­നി­ട­യ്ക്കു് കി­ട്ടു­ന്ന നേരം സി­നി­മ­യ്ക്കോ ടെ­ലി­വി­ഷ­നോ പ­ന്തു­ക­ളി കാ­ണാ­നോ ചി­ല­വാ­ക്കും. അവർ ല­ഹ­രി­ക­ഴി­ച്ചും, വി­നോ­ദ­ങ്ങ­ളിൽ ഏർ­പ്പെ­ട്ടും, അ­ടി­സ്ഥാ­നാ­വ­ശ്യ­ങ്ങൾ­ക്കു­വേ­ണ്ടി അ­ല­ഞ്ഞും, ലൈം­ഗി­ക അ­രാ­ജ­ക­ത്വ­ത്തിൽ മു­ഴു­കി­യും, ത­മ്മിൽ ക­ല­ഹി­ച്ചു ജീ­വി­ച്ചു­കൊ­ള്ള­ട്ടെ എ­ന്നു് നേ­തൃ­ത്വ­വും ക­രു­തു­ന്ന­തു­പോ­ലെ തോ­ന്നു­ന്നു.
നവ:
മ­റ്റൊ­രു കാരണം എ­നി­ക്കു തോ­ന്നി­യി­ട്ടു­ണ്ടു്. ഈ വ്യ­വ­സ്ഥ­യിൽ­ത­ന്നെ പലരും സം­തൃ­പ്ത­രാ­ണു്. സൗ­ക­ര്യ­മാ­യ വീടു്, ഉ­പ­ക­ര­ണ­ങ്ങൾ, വാ­ഹ­ന­ങ്ങൾ, പണം എ­ല്ലാ­മു­ണ്ടു്. ഒ­ന്നി­നും ഒരു കു­റ­വു­മി­ല്ല. ഇനി പു­തി­യൊ­രു ലോ­ക­ത്തെ­പ്പ­റ്റി എ­ന്തി­നു ചി­ന്തി­ക്ക­ണം? പ്ര­യാ­സ­മു­ള്ള­വ­രാ­ക­ട്ടെ അ­തി­നൊ­രു പ­രി­ഹാ­രം ഇ­വി­ടെ­ത്ത­ന്നെ ക­ണ്ടെ­ത്താ­മെ­ന്നു­ള്ള വി­ശ്വാ­സ­ത്തി­ലും ശ്ര­മ­ത്തി­ലു­മാ­ണു്. ധ­നി­ക­രും ദ­രി­ദ്ര­രും ഈ വ്യ­വ­സ്ഥി­തി­യിൽ­ത­ന്നെ സ­ന്തോ­ഷം ക­ണ്ടെ­ത്തു­ന്നു­വെ­ന്നു പറയാം. ദ­രി­ദ്രർ­ക്കു് സ്വ­ന്തം ക്ലേ­ശ­ങ്ങൾ മാ­റി­ക്കി­ട്ട­ണ­മെ­ന്ന­ല്ലാ­തെ ആ ക്ലേ­ശം മ­റ്റൊ­രാൾ അ­നു­ഭ­വി­ക്കാ­നി­ട­വ­രാ­ത്ത ഒരു പുതിയ ലോകം ഉ­ണ്ടാ­വ­ണ­മെ­ന്ന വി­ചാ­ര­മി­ല്ല. അ­തു­കൊ­ണ്ടു് പുതിയ ലോകം ആ­രു­ടേ­യും ചി­ന്താ­വി­ഷ­യ­മാ­കാ­നി­ട­വ­രു­ന്നി­ല്ല. ജീ­വി­ത­വീ­ക്ഷ­ണം അ­ത്ര­മാ­ത്രം സ­ങ്കു­ചി­ത­മാ­യി­പ്പോ­യി. ഇ­ന്ത്യ­യെ ചൈ­ന­ക്കാ­രോ പാ­കി­സ്താൻ­കാ­രോ ആ­രു­വേ­ണ­മെ­ങ്കി­ലും ഭ­രി­ച്ചു­കൊ­ള്ള­ട്ടെ എ­നി­ക്കു സ്വ­സ്ഥ­ത കി­ട്ടി­യാൽ മതി എന്ന ഭാ­വ­ത്തി­ലാ­ണു് ഇ­ന്നു് പല ഇ­ന്ത്യൻ­പൗ­ര­ന്മാ­രും. ആരു നിർ­ദ്ദേ­ശി­ക്കു­ന്ന ഏതു ജോ­ലി­യും; ചെ­യ്യു­വാൻ ത­യ്യാ­റാ­ണു്. പണം കി­ട്ടി­യാൽ സ­ന്തോ­ഷ­മാ­യി ജീ­വി­ക്കാം. അ­ടി­മ­ത്ത­മാ­ണു് സ്വാ­ത­ന്ത്ര്യ­ത്തേ­ക്കാൾ സു­ഖ­മെ­ന്നു ക­രു­തു­ന്ന ഒരു ലോ­ക­മാ­ണു് യ­ഥാർ­ത്ഥ­ത്തിൽ ന­മ്മു­ടെ മു­മ്പി­ലു­ള്ള­തു്. സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ കൂടെ വ­രു­ന്ന ഉ­ത്ത­ര­വാ­ദി­ത്വ­ത്തേ­ക്കാൾ അ­ടി­മ­ത്ത­ത്തി­ന്റെ കൂ­ടെ­വ­രു­ന്ന നി­രു­ത്ത­ര­വാ­ദി­ത്വ­മാ­ണു് പ­ലർ­ക്കും ഇഷ്ടം.
ഞാൻ:
ഇ­താ­രു­ടെ­യും ദോ­ഷ­മ­ല്ല. ഒ­ര­വ­സ്ഥ­യാ­ണു്. ഒരു മ­നു­ഷ്യ­നിൽ നാം കാ­ണു­ന്ന­തു പ­ല­രി­ലും ഉ­ള്ള­തു ത­ന്നെ­യാ­ണു്. കാ­ല­ഗ­തി­ക്ക­നു­സ­രി­ച്ചാ­ണു് ആകെ നീ­ക്കം സം­ഭ­വി­ക്കു­ന്ന­തു്. ആ­രെ­യും പ്ര­ത്യേ­ക­മാ­യി കു­റ്റം പ­റ­യാ­നി­ല്ല. മ­നു­ഷ്യർ ആകെ നി­രാ­ശ­രും ഉ­ദാ­സീ­ന­രും തൻ­കാ­ര്യ­ക്കാ­രു­മാ­യി­പ്പോ­യ ഒ­ര­വ­സ്ഥാ­വി­ശേ­ഷം ഈ കാ­ല­ഘ­ട്ട­ത്തി­ന്റേ­താ­യി തീർ­ന്നി­രി­ക്കു­ന്നു. എല്ലാ രം­ഗ­ങ്ങ­ളി­ലും അർ­ത്ഥ­ശൂ­ന്യ­ത വ്യാ­പി­ച്ചു­പോ­യി.
വി­ര­സ­ത­യു­ടെ കാരണം
നവ:
ഉ­ദ്യോ­ഗ­സ്ഥ­ലോ­ക­ത്തിൽ ഇന്നു കാ­ണു­ന്ന വി­ര­സ­ത­യ്ക്കു പ്ര­ധാ­ന­കാ­ര­ണ­വും ഇ­തു­ത­ന്നെ. നിർ­ദ്ദേ­ശാ­നു­സ­ര­ണം ജോലി ചെ­യ്താൽ മ­തി­യെ­ന്നു­വ­ന്ന­പ്പോൾ ബു­ദ്ധി­യും ഭാ­വ­ന­യും വ­ളർ­ച്ച­കി­ട്ടാ­നാ­വാ­തെ മു­ര­ടി­ച്ചു­പോ­കു­ന്നു.
കേശു:
കാർ­ഷി­ക­വ്യാ­വ­സാ­യി­ക രം­ഗ­ങ്ങ­ളി­ലും ഇതു സം­ഭ­വി­ച്ചി­രി­ക്കു­ക­യാ­ണു്. കൃ­ഷി­ക്കാ­ര­നു് മ­ണ്ണിൽ സ്വ­ന്ത­മാ­യ സം­ഭാ­വ­ന­ക­ളൊ­ന്നും വേ­ണ്ടെ­ന്നാ­യി. ഉഴവ്, വി­ത്ത്, വളം, വിഷം എ­ല്ലാം ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും ക­മ്പ­നി­ക്കാ­രും നി­ശ്ച­യി­ച്ചു പ­റ­ഞ്ഞു­ത­രും. പ­റ­മ്പിൽ വച്ചു പി­ടി­പ്പി­ക്കേ­ണ്ട വൃ­ക്ഷം ഏ­തെ­ന്നു­പോ­ലും ക­മ്പ­നി­ക്കാ­രൻ നി­ശ്ച­യി­ക്കു­ന്നു. ഒരു സു­ഹൃ­ത്തി­നെ സ­മീ­പി­ച്ചു് കടം ചോ­ദി­ക്കേ­ണ്ട ആ­വ­ശ്യം­പോ­ലു­മി­ല്ല. ബാ­ങ്കു­ക­ളു­ടെ തീ­രു­മാ­നം അ­നു­സ­രി­ച്ചാൽ പണം കടം കി­ട്ടും. കൃ­ഷി­യിൽ കൃ­ഷി­ക്കാ­രൻ ഒ­രു­പ­ക­ര­ണ­മാ­യാൽ മതി.
ഞാൻ:
ഒ­ടു­വിൽ നി­രാ­ശ­പ്പെ­ട്ട ബു­ദ്ധി, എ­ല്ലാ­ത്തി­നേ­യും വെ­റു­ക്കു­ന്ന സ്വ­ഭാ­വ­ത്തി­ലെ­ത്തി­യി­രി­ക്കു­ക­യാ­ണു്. എ­ല്ലാ­വ­രും മ­റ്റു­ള്ള­വ­രെ കു­റ്റ­പ്പെ­ടു­ത്തി സ്വയം തൃ­പ്തി­പ്പെ­ടു­ക­യാ­ണി­പ്പോൾ.
രാജു:
ചി­ന്തി­ക്കു­ന്തോ­റും ഭ­യ­ങ്ക­ര­മാ­ണീ­യ­വ­സ്ഥ. എ­ന്താ­ണൊ­രു പോം­വ­ഴി.
ചി­ന്ത­ന­ത്തി­നു ചെ­റു­സ­മൂ­ഹം
ഞാൻ:
സ്വ­ത­ന്ത്ര­ചി­ന്ത­ന­ത്തി­നു പ്രേ­രി­പ്പി­ക്കു­ക ത­ന്നെ­യാ­ണു് ആദ്യം വേ­ണ്ട­തു്. കൂ­ടി­യാ­ലോ­ച­ന­യി­ലൂ­ടെ സാ­മൂ­ഹ്യ­പ­രി­വർ­ത്ത­നം എ­ന്നു് ദർശനം പ­റ­യാ­റു­ണ്ടു്. ചു­റ്റു­വ­ട്ട­ത്തി­ലു­ള്ള­വർ ഒ­ന്നി­ച്ചു കൂടണം? ചെറിയ സ­മൂ­ഹ­ത്തിൽ എ­ല്ലാ­വർ­ക്കും ചി­ന്തി­ക്കാൻ അവസരം കി­ട്ടും. ലോ­ക­മാ­കെ പുതിയ ലോ­ക­ത്തെ­പ്പ­റ്റി ചി­ന്തി­ക്കു­ന്ന പ്രാ­ദേ­ശി­ക­സ­മൂ­ഹ­ങ്ങ­ളു­ണ്ടാ­യാൽ പുതിയ ലോ­ക­ത്തി­ലേ­ക്കു­ള്ള ഗൃ­ഹ­പ്ര­വേ­ശ­ന­കർ­മം ന­ട­ന്നു­വെ­ന്നു ക­രു­താം.
നവ:
ഗാ­ന്ധി­ജി­യു­ടെ സാ­മൂ­ഹ്യ­പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ ല­ക്ഷ്യം നാം ഇ­പ്പ­റ­ഞ്ഞ ഗ്രാ­മ­സ്വ­രാ­ജ് ആ­യി­രു­ന്നു. ഭാ­ര­ത­ത്തി­നു സ്വാ­ത­ന്ത്ര്യം നേടാൻ ഗാ­ന്ധി­ജി ശ്ര­മി­ച്ച­തു് ലോ­ക­ത്തി­നു മു­മ്പിൽ ഗ്രാ­മ­സ്വ­രാ­ജ് അ­വ­ത­രി­പ്പി­ക്കു­വാൻ ഭാ­ര­ത­ത്തി­നെ ഒരു വേ­ദി­യാ­ക്കാം എന്ന പ്ര­തീ­ക്ഷ­യോ­ടെ­യാ­യി­രു­ന്നു. 1947 ഓ­ഗ­സ്റ്റ് 15 മുതൽ 48 ജ­നു­വ­രി 30 വരെ വെറും അ­ഞ്ച­ര­മാ­സ­ക്കാ­ല­മേ സ്വ­ത­ന്ത്ര­ഭാ­ര­ത­ത്തിൽ ജീ­വി­ക്കു­വാൻ നാം അ­ദ്ദേ­ഹ­ത്തെ അ­നു­വ­ദി­ച്ചു­ള്ളു. അതും വർഗീയ ല­ഹ­ള­ക­ളു­ടെ ന­ടു­ക്കു്.
കേശു:
ഞാൻ കു­റ­ച്ചു­കാ­ലം വി­നോ­ബാ­ജി­യു­ടെ കൂ­ടെ­യു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഗ്രാ­മ­സ­ഭാ­സ­ങ്ക­ല്പം ദർശനം ഉ­ന്ന­യി­ക്കു­ന്ന അ­യൽ­ക്കൂ­ട്ട സ­ങ്ക­ല്പ­ത്തോ­ടു് ന­ന്നാ­യി ഇ­ണ­ങ്ങു­ന്നു­ണ്ടു്.
അ­യൽ­ക്കൂ­ട്ട­ത്തി­ന്റെ പ­ശ്ചാ­ത്ത­ലം
രാജു:
പ്രാ­ദേ­ശി­ക­സ­മൂ­ഹം എന്ന ഈ സ­ങ്ക­ല്പം ച­രി­ത്രാ­രം­ഭം മു­ത­ലേ­യു­ള്ള­താ­ണു്. പ്ലേ­റ്റോ­യു­ടെ ‘റി­പ്പ­ബ്ലി­ക്കി’ൽ ഈ സ­ങ്ക­ല്പം തെ­ളി­ഞ്ഞു­കാ­ണാം.
കേശു:
സി. അ­ച്യു­ത­മേ­നോ­ന്റെ ‘സോ­വി­യ­റ്റു­ക­ളു­ടെ നാട്’ എ­ന്നൊ­രു പു­സ്ത­ക­മു­ണ്ടു്. പ്രാ­ദേ­ശി­ക­സ­മൂ­ഹ­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­ത്തി­ലേ പുതിയ ലോ­ക­ത്തി­നു നി­ല­നി­ല്ക്കാൻ കഴിയൂ എ­ന്നാ­ണു് അതു വാ­യി­ച്ച­പ്പോൾ എ­നി­ക്കു തോ­ന്നി­യ­തു്.
നവ:
ഇ­ത്ത­രം ചെ­റു­സ­മൂ­ഹ­ങ്ങ­ളെ ഉ­ദ്ദേ­ശി­ച്ചാ­ണു് മാർ­ക്സ് ക­മ്യൂൺ എന്നു പ­റ­ഞ്ഞ­തു്. ക­മ്യൂ­ണു­ക­ളു­ടെ ലോ­ക­മാ­ണു് ക­മ്യൂ­ണി­സം എന്നു പറയാം. ഗ്രാ­മ­സ്വ­രാ­ജ് പോലെ തന്നെ അ­ടി­സ്ഥാ­ന ക­മ്യൂ­ണു­ക­ളും ലോ­ക­ത്തു് ഒ­രി­ട­ത്തും ഉ­ണ്ടാ­യി­ട്ടി­ല്ല.
ഞാൻ:
കോ­ടി­ക്ക­ണ­ക്കി­നു ജീവൻ ബലി നൽ­കി­യി­ട്ടും, നി­ര­വ­ധി മ­ഹാ­പു­രു­ഷ­ന്മാർ ശ്ര­മി­ച്ചി­ട്ടും എ­ന്തു­കൊ­ണ്ടി­തു സം­ഭ­വി­ക്കു­ന്നി­ല്ല? നാ­മി­നി­യെ­ന്തു ചെ­യ്യ­ണം? മ­നു­ഷ്യ­വർ­ഗ­ത്തി­ന്റെ ആ­ധു­നി­ക അ­ന്വേ­ഷ­ണ­വി­ഷ­യം പ്രാ­ദേ­ശി­ക സ­മൂ­ഹ­ജീ­വി­ത­മാ­തൃ­ക­ക­ളു­ടെ സൃ­ഷ്ടി എ­ങ്ങ­നെ സാ­ധി­ക്കാം എ­ന്ന­താ­യി­രി­ക്ക­ണം. അ­ത്ത­രം ചില അ­ന്വേ­ഷ­ണ­ങ്ങൾ ലോ­ക­ത്തി­ന്റെ പല ഭാ­ഗ­ങ്ങ­ളി­ലും മു­ള­യി­ട്ടു തു­ട­ങ്ങി­യി­ട്ടു­ണ്ടു്. അ­തി­ലൊ­ന്നാ­ണു് ന­മ്മു­ടെ അ­യൽ­ക്കൂ­ട്ട പ­രീ­ക്ഷ­ണ­വും.
രാജു:
ആ­നി­ബ­സ­ന്റ് ചെ­റു­സ­മൂ­ഹ­ത്തെ­ക്കു­റി­ച്ചാ­ഴ­ത്തിൽ ചി­ന്തി­ച്ചി­ട്ടു­ണ്ടു്. അ­തി­ലാ­ണു് ബ­സ­ന്റ് വി­ശ്വാ­സം അർ­പ്പി­ച്ചി­രു­ന്ന­തു്.
കേശു:
ടോൾ­സ്റ്റോ­യി­യു­ടെ ‘ഇവാൻ ദ ഫൂൾ’ എ­ന്നൊ­രു ചെ­റു­ക­ഥ­യു­ണ്ടു്. പുതിയ സ­മൂ­ഹ­ജീ­വി­ത­ത്തി­ന്റെ സു­ന്ദ­ര­മാ­യൊ­രു ചി­ത്രം അ­ദ്ദേ­ഹം അതിൽ കൊ­ടു­ത്തി­ട്ടു­ണ്ടു്. നോ­ട്ടും, വോ­ട്ടും വേ­ണ്ടാ­ത്ത ലോ­ക­ത്തെ­പ്പ­റ്റി ദർ­ശ­ന­ത്തിൽ വാ­യി­ക്കു­മ്പോൾ ഇ­വാ­ന്റെ ക­ഥ­യാ­ണു് എന്റെ ഓർ­മ­യിൽ വ­രാ­റു­ള്ള­തു്. ലിയോ ടോൾ­സ്റ്റോ­യി­യു­ടെ സ­ങ്ക­ല്പ­ത്തോ­ടു് ഇ­ക്കാ­ല­ത്തു് ഏ­റ്റ­വും അ­ടു­ത്ത ബന്ധം പു­ലർ­ത്തു­ന്ന­തു് അ­യൽ­ക്കൂ­ട്ട­സ­ങ്ക­ല്പ­മാ­ണെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു.
നവ:
ബൈ­ബി­ളി­നോ­ടും, ഖു­റാ­നോ­ടും അ­തി­ന്റെ­യൊ­ന്നും പേരിൽ അ­ല്ലാ­തെ­ത­ന്നെ അ­യൽ­ക്കൂ­ട്ടം ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. ബൈ­ബി­ളിൽ “നി­ന്നെ­പ്പോ­ലെ നി­ന്റെ അ­യൽ­ക്കാ­ര­നെ സ്നേ­ഹി­ക്കാൻ പ­റ­ഞ്ഞു”. ഖു­റാ­നിൽ പലേ ഭാ­ഗ­ത്തും അ­യൽ­ക്കാ­രെ­ക്കൂ­ടി പ­രി­ഗ­ണി­ച്ചു ജീ­വി­ക്ക­ണ­മെ­ന്നു പ­റ­യു­ന്നു­ണ്ടു്.
രാജു:
ഷു­മാ­ക്ക­റു­ടെ ‘സ്മാൾ ഈസ് ബ്യൂ­ട്ടി­ഫുൾ’ എ­ന്നൊ­രു പു­സ്ത­ക­മു­ണ്ടു്. ‘ചെ­റു­താ­ണു് സു­ന്ദ­രം’ എന്ന ഷു­മാ­ക്ക­റു­ടെ വീ­ക്ഷ­ണം, വ­ലു­പ്പ­ത്തെ­പ്പ­റ്റി­യു­ള്ള ഇ­ന്ന­ത്തെ ധാ­ര­ണ­യ്ക്കു് ന­ല്ലൊ­രു പാ­ഠ­ഭേ­ദ­മാ­ണു്.
കേശു:
ലണ്ടൻ ന­ഗ­ര­ത്തി­ന്റെ പ്രാ­ന്ത­പ്ര­ദേ­ശ­ങ്ങ­ളിൽ നൈ­ബർ­ഹു­ഡ് സൊ­സൈ­റ്റി­കൾ രൂ­പ­പ്പെ­ട്ടു­വ­രു­ന്നു­ണ്ടു്. അ­തി­ന്റെ ശ­രി­ക്കു­ള്ള മ­ല­യാ­ളം പേ­രാ­ണു്, ‘അ­യൽ­ക്കൂ­ട്ടം’ എന്നു പറയാം. ബ്ര­സീ­ലി­ലു­മു­ണ്ടു് മാ­നു­ഷി­കാ­ടി­സ്ഥാ­ന­ത്തി­ലു­ള്ള പ്രാ­ദേ­ശി­ക സ­മൂ­ഹ­ങ്ങൾ. അ­മേ­രി­ക്ക­യി­ലെ ചില ന­ഗ­ര­പ്രാ­ന്ത­ങ്ങ­ളിൽ അ­യൽ­ക്കാർ കൂടാൻ തു­ട­ങ്ങി­യി­രി­ക്കു­ന്നു. തോറോ എന്ന ചി­ന്ത­കൻ അ­മേ­രി­ക്ക­യിൽ വോൾഡൻ പോ­ണ്ടിൽ ഇ­തു­പോ­ലൊ­രു ചി­ന്ത­ന­മാ­ണു് ന­ട­ത്തി­യ­തു്. അ­ടു­ത്ത­കാ­ല­ത്തു് കേ­ര­ള­ത്തി­ലെ ഇ­ട­വ­ക­ക­ളിൽ ഈ സം­രം­ഭം മ­താ­ടി­സ്ഥാ­ന­ത്തി­ലാ­ണെ­ങ്കി­ലും മൊ­ട്ടി­ട്ടു­വ­രു­ന്നു­ണ്ടു്. ഫ്രാൻ­സിൽ ഡോ. പിയരെ പരോഡി ‘ആർ­ക്ക്’ എന്ന പേരിൽ ചെ­റു­സ­മൂ­ഹ­ങ്ങൾ നിർ­മി­ച്ചു് പുതിയ ജീ­വി­തം ന­യി­ക്കു­ന്നു. ഇ­സ്രാ­യേ­ലി­ന്റെ ബലം അ­വി­ടു­ത്തെ കി­ബ്യൂ­ട്സു­ക­ളാ­ണു്. പല കു­ടും­ബ­ങ്ങൾ­ക്കു് ഒ­ര­ടു­ക്ക­ള. താ­മ­സം­വി­നാ ഈ ചെ­റു­ഗോ­ള­ത്തിൽ മ­നു­ഷ്യൻ ഒ­ത്തു­കൂ­ടും എ­ന്നെ­നി­ക്കു തോ­ന്നു­ന്നു. അ­തി­നു­ള്ള തെ­ളി­വു­ക­ളാ­ണി­തെ­ല്ലാം.

ക­ഞ്ഞി­പ്പാ­ട­ത്തെ പ­ങ്ക­ജാ­ക്ഷ­ക്കു­റു­പ്പ്
images/DPankajakshan.jpg

പ്ര­ശ­സ്ത ക­ഥാ­കൃ­ത്ത് ശ്രീ സ­ക്ക­റി­യ ‘ഇ­ന്ത്യാ ടുഡെ’ യിൽ ഫെ­ബ്രു­വ­രി 2000-​ാമാണ്ടു് ശ്രീ ഡി. പ­ങ്ക­ജാ­ക്ഷ­നെ­പ്പ­റ്റി എ­ഴു­തി­യ ലേ­ഖ­ന­ത്തിൽ നി­ന്നു്:

ഡി. പ­ങ്ക­ജാ­ക്ഷ­ക്കു­റു­പ്പി­നെ അ­ധി­ക­മാ­ളു­കൾ അ­റി­യി­ല്ല. അ­ത്ത­ര­മൊ­രു അറിയൽ അ­ദ്ദേ­ഹം ആ­ഗ്ര­ഹി­ക്കു­ന്നു­ണ്ടെ­ന്നും തോ­ന്നു­ന്നി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­വർ­ത്ത­ന­ങ്ങൾ മാ­ധ്യ­മ­ങ്ങ­ളു­ടെ പ്ര­ത്യേ­ക­ശ്ര­ദ്ധ ആ­കർ­ഷി­ച്ചി­ട്ടു­ള്ള­താ­യും എ­നി­ക്ക­റി­വി­ല്ല. വർ­ഷ­ങ്ങൾ­ക്കു­മു­മ്പാ­ണു് ഒ­രി­ക്കൽ ഞാൻ അ­ദ്ദേ­ഹ­ത്തെ നേ­രി­ട്ടു­ക­ണ്ട­തു്.

പ­ങ്ക­ജാ­ക്ഷ­ക്കു­റു­പ്പ് ഒരു റി­ട്ട­യേ­ഡ് അ­ദ്ധ്യാ­പ­ക­നാ­ണു്. ആ­ല­പ്പു­ഴ ജി­ല്ല­യി­ലെ അ­മ്പ­ല­പ്പു­ഴ­യ്ക്ക­ടു­ത്തു­ള്ള ക­ഞ്ഞി­പ്പാ­ടം എന്ന സ്ഥ­ല­ത്താ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ താമസം. അ­ദ്ദേ­ഹം നേ­തൃ­ത്വം കൊ­ടു­ക്കു­ന്ന പ്ര­സ്ഥാ­ന­ത്തി­ന്റെ പേരു് ‘അ­യൽ­ക്കൂ­ട്ടം’ എ­ന്നാ­ണു്. (നേ­തൃ­ത്വം എന്ന വാ­ക്കു് പ­ങ്ക­ജാ­ക്ഷ­ക്കു­റു­പ്പു് അം­ഗീ­ക­രി­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല. കാരണം അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്കു­ക­ളിൽ­ത­ന്നെ­യു­ണ്ടു്: “പാ­രി­റ്റി വേ­ണ്ട­തു് ശ­മ്പ­ള­ത്തി­ല­ല്ല, ജീ­വ­ത­ത്തി­ലാ­ണു് എന്നു കാണണം. നാ­ട്ടിൽ ന­മ്മ­ളോ­ടൊ­പ്പം ജീ­വി­ക്കു­ന്ന­വ­രു­മാ­യി ന­മു­ക്കു് പാ­രി­റ്റി വേണം”.

സ­ക്ക­റി­യ തന്റെ ലേഖനം ഇ­ങ്ങ­നെ അ­വ­സാ­നി­പ്പി­ക്കു­ന്നു:

images/Paul_Sakaria.jpg
പോൾ സ­ക്ക­റി­യ

പ­ങ്ക­ജാ­ക്ഷ­ക്കു­റു­പ്പി­ന്റെ സ്ഥി­ത­പ്ര­ജ്ഞ­യു­ടെ­യും ഹൃ­ദ­യ­നൈർ­മ്മ­ല്യ­ത്തി­ന്റെ­യും ആ­ദർ­ശ­ശു­ദ്ധി­യു­ടെ­യും മാ­ന­വി­ക­ത­യു­ടെ­യും മു­മ്പിൽ ഞാൻ, ഇ­ങ്ങ­നെ­യൊ­രു മ­നു­ഷ്യ­നും ന­മ്മോ­ടൊ­പ്പ­മു­ണ്ടു് എ­ന്നു് അ­ഭി­മാ­ന­ത്തോ­ടെ­യും ആ തി­രി­ച്ച­റി­വു ന­ല്കു­ന്ന എ­ളി­മ­യോ­ടെ­യും ത­ല­കു­നി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ, അ­സാ­ധ്യ­മെ­ന്നു തോ­ന്നു­ന്ന സ്വ­പ്ന­ങ്ങൾ സാ­ക്ഷാ­ത്ക­രി­ക്ക­പ്പെ­ട­ട്ടെ എ­ന്നു് ആ­ശം­സി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്കു­ക­ളിൽ ഈ­കു­റി­പ്പു് അ­വ­സാ­നി­പ്പി­ക്ക­ട്ടെ: “സം­ഭ­വി­ക്കു­ക­യോ ഒ­രി­ക്ക­ലും സം­ഭ­വി­ക്കാ­തി­രി­ക്കു­ക­യോ ചെ­യ്യ­ട്ടെ. ന­മ്മ­ളാ­ലാ­വ­തു് ന­മു­ക്കു ചെ­യ്തു­കൊ­ണ്ടി­രി­ക്കാം”.

—ഇ­ന്ത്യാ ടുഡെ, ഫെ­ബ്രു­വ­രി 2000

Colophon

Title: Puthiya Lokam Puthiya Vazhi: Discussions (ml: പുതിയ ലോകം പുതിയ വഴി: സം­ഭാ­ഷ­ണ­ങ്ങൾ).

Author(s): D. Pankajaksha Kurupu.

First publication details: Sayahna Foundation; Trivandrum, Kerala; 2020-05-30.

Deafult language: ml, Malayalam.

Keywords: Discussions, D. Pankajaksha Kurupu, Puthiya Lokam Puthiya Vazhi: Discussions, ഡി. പ­ങ്ക­ജാ­ക്ഷ­ക്കു­റു­പ്പ്, പുതിയ ലോകം പുതിയ വഴി: സം­ഭാ­ഷ­ണ­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 10, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Matamoe (Death), Landscape with Peacocks, a painting by Paul Gauguin (1848–1903). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: Anupa Ann Joseph; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.